Students can use Std 8 Malayalam Kerala Padavali Notes Pdf വേദം Vedam Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Vedam Summary
വേദം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

മലയാളകവി, ഗാനരചയിതാവ്, ചലച്ചിത്ര സംവി ധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്… എന്നി ങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതി പ്പിച്ച ബഹുമുഖ പ്രതിഭയാണ് യൂസഫലി കേച്ചേ രി. ആധുനിക യുഗത്തിലെ മലയാള കവികളിൽ പ്രമുഖനായ യൂസഫലി കേച്ചേരി 1934 മെയ് 16-ന് തൃശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ജനി ച്ചു. 1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപം ക്തിയിലാണ്. യൂസഫലിയുടെ ആദ്യ കവിത “കൃതാർത്ഥൻ ഞാൻ’ ‘മൂടുപടം’ എന്ന ചിത്രത്തി ലാണ് അദ്ദേഹം ആദ്യമായി ഗാനങ്ങൾ രചിച്ചത്. തുടർന്ന് 200-ലധികം മലയാള സിനിമകൾക്ക് യൂസ ഫലി കേച്ചേരി ഗാനരചന നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക ട്ടറി, കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
പ്രധാനകൃതികൾ
സൈനബ, അഞ്ചു കന്യകകൾ, സൂര്യഗർഭം, ഓർമയ്ക്കു താലോലിക്കാൻ, നാദ്രബഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം, ആയിരം നാവുള്ള മൗനം, ഏറെ വിചിത്രമീ ജീവിതം.
കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗ തുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വയലാറിനും ഒ.എൻ.വിക്കും ശേഷം മികച്ച ഗാന രചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് യൂസഫലി കേച്ചേരിയാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.
![]()
പാഠസംഗ്രഹം
അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ച റിഞ്ഞ് പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മ യുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷ മായി ഭക്ഷണം കഴിക്കുകയും, ഒരുനേരം അതില്ലാ തായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരിച്ചറി വുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി; ഇവരെ കുറി ച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊന്നുമില്ല എന്ന കാര ണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടുത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞി യിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തു കയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു.

അവനെ കണ്ട ഉമ്മ അരികിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു. ഈ കാണുന്ന പട്ടിണി പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിര ക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു
നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴി ച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു
മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറഞ്ഞിട്ടുമ്മ കഞ്ഞി വിളമ്പി കൊടുക്കാ നായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയ മുണ്ണാതെ അന്യന്റെ വിശപ്പകറ്റാനായി പ്രി ക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല. കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടു വോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യ വാനാണെന്നു അവൻ തിരിച്ചറിയുന്നു.
ആ തിരിച്ച റിവുകളിൽ നിന്നുണ്ടായ മനസ്താപത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങി യെത്തി വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ഈ കഞ്ഞി വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധി ക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദ മറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്ന ത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശപ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാന മാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദർശനം. അന്യന്റെ വിശപ്പറി യാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനു ഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.
![]()
അർത്ഥം
ചുമ്മാ – വെറുതേ
ഉപ്പേരി – തോരൻ
വട്ടത്തിലാണുതാനും – ‘ഇല്ല’ എന്ന അർത്ഥത്തിൽ പ്രയോഗം
ചോറ്റുപാത്രം – ചോറ് പൊതി പാത്രം
ചുവന്നുള്ളി – ചോന്നുള്ളി
വല്ലായ്മ – ദുഃഖം
തീൻ മേശ – ഊണുമേശ
പരിഭവം – പിണക്കം
പൊട്ടലും ചീറ്റലും – കലഹം
പിൻപുറം – പിന്നാമ്പുറം
വടക്കിനി – വീടിന്റെ വടക്കേ കെട്ട്
അയൽക്കാര് – അയൽവാസികൾ
നെടിയരി – മുഴുവനായ അരി
ഭരി – മുഴുവൻ
തന്ത – അച്ഛൻ
തള്ള – അമ്മ
അന്യോന്യം – പരസ്പരം
ആംഗലവാഴ്ച – ബ്രിട്ടീഷ് ഭരണം
യുദ്ധക്കെടുതി – യുദ്ധം മൂലമുള്ള നാശങ്ങൾ
കലമ്പുക – വഴക്കടിക്കുക
മറ്റും പലർ – മറ്റു ചിലർ
അമ്പാർന്ന – അൻപാർന്ന (ദയയാർന്ന)
നന്നേ – നല്ലതുപോലെ
ഇക്കണ്ട – ഈ കണ്ട
വിണ്ണുവാൻ – വഴക്കടിക്കാൻ
അയല – ഒരു മത്സ്യം
ഉൾത്തട്ട് – മനസ്സിന്റെ അടിത്തട്ട്
കാപട്യം – കപടത
യജ്ഞം – പ്രവൃത്തി
ഉള്ളം – മനസ്സ്
പഞ്ഞക്കെടുതി – പട്ടിണിയുടെ ക്ഷാമക്കെടുതി
വലയുക – അലയുക
ഉളളലിയുക – കരളലിയുക
പൈക്കുക – പശിക്കുക, വിശക്കുക
പള്ള – വയറ്
വാടുക – ക്ഷീണിക്കുക
പാവം – ദരിദ്രരായവർ
പടച്ചവൻ – ദൈവം
പര്യായം
മുഖം – ആനന്ദം, വദനം, ആസ്യം
ചോറ് – ചോറ്റ്, അന്നം
തന്ത – അച്ഛൻ, പിതാവ്
തള്ള – അമ്മ, മാതാവ്