Practicing with Std 7 Malayalam Adisthana Padavali Notes Unit 3 Chapter 9 അവസാനത്തെ ഇല Avasanathe Ila Notes Questions and Answers Pdf improves language skills.
Avasanathe Ila Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 3 Chapter 9 Avasanathe Ila Question Answer
Class 7 Malayalam Avasanathe Ila Notes Question Answer
കണ്ടെത്താം, എഴുതാം
Question 1.
ന്യുമോണിയയ്ക്ക് മനുഷ്യനുമായി എന്തെല്ലാം സാമ്യങ്ങളാണ് കഥയിലുള്ളത്?
Answer:
മിസ്റ്റർ ന്യൂമോണിയയെ ഒരു മാന്യനെന്നു വിളിക്കാൻ സാധ്യമല്ല. ചുവന്ന മുഷ്ടിയുള്ള, ബുദ്ധിമുട്ടി ശ്വാസം വലിക്കുന്ന ആ അവലക്ഷണം പിടിച്ചവനോട് ആർക്കും മല്ലിടാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ മനുഷ്യ ലക്ഷണങ്ങളോട് താരതമ്യപ്പെടുത്തിയാണ് നിമോണിയയെ അവതരിപ്പിക്കുന്നത്.
Question 2.
ബെർമാന് ജോൺസിയോടുള്ള സ്നേഹം വെളിവാക്കുന്ന സന്ദർഭം കണ്ടെത്തുക.
Answer:
ചുവന്ന കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനിടയിൽ ഇത്തരം ബുദ്ധിഹീനമായ സങ്കല്പങ്ങളെക്കുറിച്ചുള്ള തന്റെ അവജ്ഞ ബെർമാൻ ഉച്ചത്തിൽ പ്രകടിപ്പിച്ചു. ഈ സന്ദർഭത്തിലാണ് ബെർമാന് ജോൺസിയോടുള്ള സ്നേഹം വ്യക്തമാകുന്നത്.
Question 3.
‘കാര്യം തിരക്കിക്കൊണ്ട് ന്യൂ ജനാലയിലൂടെ പുറത്തേക്ക് നോക്കി’ ന്യൂ ജനാലയിലൂടെ കണ്ട കാഴ്ചകൾ എന്തെല്ലാം?
Answer:
അവിടെയാകെ ഒരു ഉണങ്ങിവരണ്ട് മുറ്റം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ, അകലെ ഒരു ഒഴിഞ്ഞ ഇഷ്ടികച്ചുമരും. വേരുകളും തണ്ടും ദ്രവിച്ച വള്ളിച്ചെടി ആ ചുമരിൽ പകുതിഭാഗം പടർന്നു കയറിയിരുന്നു. ഗ്രീഷ്മത്തിലെ തണുത്ത കാറ്റ് അതിന്റെ ഇലകളെല്ലാം കൊഴിച്ചുകളഞ്ഞിരുന്നതിനാൽ അതിന്റെ ഏറ്റവും ഒടുവിലത്തെ ശാഖകൾ മാത്രം പൊളിഞ്ഞുവീഴാറായ ചുമരിൽ ശേഷിച്ചിരുന്നു. ഇതാണ് ന്യൂ ജനാലയിലൂടെ കണ്ട കാഴ്ചകൾ
![]()
ഭാവാത്മകവായന
Question 1.
കഥ വായിച്ച് ആശയം കണ്ടെത്തിയല്ലോ. ഭാവം ഉൾക്കൊണ്ട് ക്ലാസി വായിച്ചവതരിപ്പിക്കുക. മുകളിൽ നൽകിയ ആശയം നിങ്ങളുടെ ഭാവനയും കൂട്ടിച്ചേർത്ത് അവതരിപ്പിക്കുക
Answer:
ജീവിതത്തിൽ ഒടുവിലെ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതി ജീവിക്കുന്ന ധാരാളം മനുഷ്യരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ നിമോണിയ ബാധിച്ചു ജീവിതത്തിലെ ദിവസങ്ങൾ എണ്ണി എണ്ണി കഴിയുന്ന ഒരു കുട്ടിയാണ് ജോൺസി. ജോൺസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരിക്കലും കൊഴിയാത്ത ഒരിലയ്ക്കു സാധിക്കും എന്ന തിരിച്ചറിവിൽ നിന്നും ജോൺസിയുടെ വിലപ്പെട്ട ജീവൻ തിരികെ കൊണ്ട് വരികയും, തന്റെ ഉള്ളിൽ തോന്നിയ അശുഭ ചിന്തകളിൽ പശ്ചാത്തപിച്ചു.
അഭിപ്രായം കുറിക്കാം
Question 1.
വള്ളിച്ചെടിയും ന്യുമോണിയയും കഥയിലെ രണ്ടുകഥാപാത്രങ്ങളാണ്. കഥയിൽ ഈ കഥാപാത്രങ്ങളുടെ പ്രസക്തി എന്തെന്ന് വിവരിക്കുക.
Answer:
ജീവിതത്തിന്റെ രണ്ടു വശങ്ങൾ ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുക നിമോണിയ ജീവിതത്തിലെ പ്രതിസന്ധിയും വള്ളിച്ചെടി ജീവിതത്തിൽ നൽകുന്ന പ്രതീക്ഷയുമാണ് , പ്രതിസന്ധികളെ തരണം ചെയ്യാൻ പഠികേണ്ടതിന്റെ ആവശ്യകതയാണ് ഈ പാഠഭാഗം പങ്കുവെയ്ക്കുന്നത്.
അർഥവ്വത്വാസം കണ്ടെത്താം
Question 1.
“പാവപ്പെട്ട, ക്ഷീണിച്ച ഇലകളിൽ ഒന്നിനെപ്പോലെ എല്ലാറ്റിനോടും ഉള്ള ബന്ധം വിട്ട് എനിക്ക് താഴേക്ക് പറന്നുപോകണം”. ജോൺസി പറഞ്ഞു. ഈ കണക്കിന് ആ ഇല നിന്നെ താഴേക്ക് പറത്തിവിടും. സ വിഷാദം കൊണ്ടു.
ഇവിടെ ‘പറന്നുപോകണം’, ‘പറത്തിവിടണം’ എന്നീ പദങ്ങൾ നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തുക.?
Answer:
പറന്നു പോകണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഇവിടെ നിന്നും പറന്നു മറ്റൊരിടത്തേക്ക് പോകണം എന്നതാണ്, എന്നാൽ പറത്തി വിടണം എന്നത് നമ്മിൽ നിന്നും അകലേക്ക് വിടണം എന്ന അർത്ഥത്തിൽ ആണ്.
കഥാപാത്രനിരൂപണം തയ്യാറാക്കുക
Question 1.
‘അവസാനത്തെ ഇല’ എന്ന കഥയിലെ ബെർമാൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ്
തയ്യാറാക്കുക.
സൂചനകൾ
• ഒരു വിരൂപനായ വൃദ്ധൻ
• ഉപജീവനത്തിനായി മോഡലായി പ്രവർത്തിക്കുന്നു.
• തന്റെ മാസ്റ്റർപീസ് ഒരുനാൾ രചിക്കുമെന്ന് പറയുകയും ഒരു വരപോലും ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
• തന്റെ ജീവൻ രോഗത്താൽ നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ട് ജോൺസിയെ രക്ഷിക്കാൻ രാത്രി മുഴുവൻ മഞ്ഞിൽ കുതിർന്ന് ഇലയുടെ ചിത്രം വരച്ചുചേർത്തു.
Answer:
പ്രത്യക്ഷത്തിൽ വിരൂപൻ ആണ് എങ്കിലും വളരെ മനോഹരമായ മനസിന്റെ ഉടമയാണ് അദ്ദേഹം. തന്റെ ജീവൻ നഷ്ടപ്പെടും എന്ന് തിരിച്ചറിഞ്ഞിട്ടും അത്രമേൽ കഷ്ടപ്പെട്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താനായി കൊടും മഞ്ഞിലും പ്രതീക്ഷയുടെ ഒരില തുന്നിച്ചേർത്ത ആ മനുഷ്യൻ ഒരു വലിയ മനസിന്റെ ഉടമയാണ്. ഒടുവിൽ ഒരു മാസ്റ്റർ പീസ് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചാണ് അദ്ദേഹം ഈ ഭൂമിയിൽ നിന്നും യാത്രയായത്.
തലക്കെട്ടിന്റെ ഔചിത്യം കണ്ടെത്തുക?
Question 1.
ഒ. ഹെൻറിയുടെ അവസാനത്തെ ഇല’ എന്ന കഥയുടെ തലക്കെട്ടിന്റെ ഔചിത്യം കണ്ടെത്തുക. കഥയ്ക്ക് മറ്റൊരു പേര് നിർദേശിക്കാമോ?
Answer:
അവസാനത്തെ ഇല എന്നത് ഒരു പ്രതീകമാണ്. അവസനത്തെ ഇല താഴെ വീഴുന്നതും കാത്താണ് ജോൺസി കിടന്നിരുന്നത്. ആ അവസാനത്തെ ഇലയിൽ തന്റെ ജീവനും പോകും എന്ന് അവൾ കരുതിയിരുന്നു, ഇത്തരത്തിൽ അശുഭമായ ഒരു ചിന്ത ജീവിതത്തിൽ അനാവശ്യമാണ് എന്ന് ഒടുവിൽ അവൾ തിരിച്ചറിയുന്നു. ഒടുവിൽ അവളുടെ ജീവൻ നിലനിർത്തുന്നതിനായി കൃത്രിമമായ ഒരില ബാക്കിയാക്കി ബെർമാൻ പോകുന്നു. അവസാനത്തെ ഇല ഒരിക്കലും വീഴാതെ അവശേഷിക്കുന്നു. ജീവന്റെ തുടിപ്പ്, ജീവന്റെ പച്ചപ്പ്
ആസ്വാദനം തയ്യാറാക്കുക
Question 1.
• ആളുകൾ ഇങ്ങനെ ശവസംസ്കാരച്ചടങ്ങ് നടത്തുന്നവന്റെ കൂടെ മനസ്സുകൊണ്ട് ചേരുന്നത് വൈദ്യശാസ്ത്രരംഗത്തെ ബാലിശമായി കാണിക്കുന്നു.
• ‘ഒരു നശിച്ച വള്ളിച്ചെടിയിൽനിന്ന് ഇലകൾ കൊഴിയുന്നുവെന്നു കരുതി മരിക്കാൻ തയ്യാറാകുന്നത വിഡ്ഢിത്തമുള്ള ആളുകൾ ഈ ഭൂമിയിലുണ്ടോ?
• പ്രിയേ, അതാണ് ബെർമാന്റെ മാസ്റ്റർപീസ് അവസാനത്തെ ഇല കൊഴിഞ്ഞ രാത്രിയിൽ അദ്ദേഹം ഇവിടെ മറ്റൊരു ഇല പെയിന്റ് ചെയ്തു.
സൂചനകളും മറ്റു കഥാസന്ദർഭങ്ങളും പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
Answer:
ജീവിതത്തിൽ ശുഭ ചിന്തകൾ നിറയ്ക്കുന്ന മനക്കരുത്താണ് നമ്മളെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതിജീവനത്തിനു നാം മനസ്സുകൊണ്ട് തയ്യാറേക്കേണ്ടതുണ്ട്. അത്തരത്തിൽ ശുഭ ചിന്തകൾ കൊണ്ട് ഉണ്ടാകേണ്ട അതിജീവനത്തെയാണ് ഇവിടെ ഓർമപ്പെടുത്തുന്നത്. നമ്മുടെ മനസിന്റെ ചിന്തകൾ ആണ് നമ്മളെ നന്മയിലേക്കും ജീവിതത്തിന്റെ വിജയത്തിലേക്കും എത്തിക്കുന്നത്. ഓരോ മനുഷ്യരിലും ഇത്തരത്തിൽ ശുഭചിന്ത അനിവാര്യമാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ വരികൾ.
![]()
തുടർപ്രവർത്തനം
Question 1.
അവസാനത്തെ ഇല എന്ന തലക്കെട്ടിൽ കവിത, കഥ, ചിത്രങ്ങൾ എന്നിവ തയ്യാറാക്കി ക്ളാസിൽ പ്രദർശിപ്പിക്കുക.
അറിവിലേക്ക്
1862 സെപ്റ്റംബർ 11 ന് വടക്കൻ കരോലിനയിലെ ഗ്രീൻസ്ബോറോയിലാണ് വില്യം സിഡ്നി പോർട്ടർ ജനിച്ചത്. 1898-ൽ അദ്ദേഹം സിഡ്നി എന്ന തന്റെ മധ്യനാമത്തിന്റെ അക്ഷരവിന്യാസം മാറ്റുകയുണ്ടായി. ഒരു വൈദ്യനായിരുന്ന ആൽഗെർനോൺ സിഡ്നി പോർട്ടർ (1825-88) മേരി ജെയ്ൻ വിർജീനിയ സം പോർട്ടർ (1833-65) എന്നിവരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1858 ഏപ്രിൽ 20 നാണ് വില്യമിന്റെ മാതാപിതാക്കൾ വിവാഹിതരായത്. വില്യമിന് മൂന്നുവയസ്സുള്ളപ്പോൾ, മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം മാതാവ് മരണമടയുകയും വില്യം പിതാവിനോടൊപ്പം പിതാമഹന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. കുട്ടിക്കാലത്ത്, എല്ലായ്പ്പോഴും വായനയിൽ കമ്പം കണ്ടെത്തിയ പോർട്ടർ ക്ലാസിക്കുകൾ മുതൽ ഡം നോവലുകൾ വരെ വായിക്കുകയും ലെയ്നിന്റെ വൺ തൌസന്റ് ആന്റ് വൺ നൈറ്റിന്റെ തർജ്ജമ, ബർട്ടന്റെ അനാട്ടമി ഓഫ് മെലൻകാളി എന്നിവ പ്രിയപ്പെട്ട കൃതികളായി കണക്കാക്കുകയും ചെയ്തു.

1876 ൽ അമ്മായി എവലിന മരിയ പോർട്ടറിന്റെ പ്രാഥമിക വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയതിനേത്തുടർന്ന് ലിൻഡ് സ്ട്രീറ്റ് ഹൈസ്കൂളിൽ ഉപരിപഠനത്തിനു ചേർന്നു. 15 വയസ്സ് വരെ അമ്മായി അദ്ദേഹത്തിന്റെ അദ്ധ്യാപികയായി തുടർന്നു. 1879 ൽ അദ്ദേഹം ഗ്രീൻസ് ബോറോയിലെ അമ്മാവന്റെ മരുന്നുകടയിൽ ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹത്തിന് 1881 ഓഗസ്റ്റ് 30 ന് 19 ആം വയസ്സിൽ ഒരു ഫാർമസിസ്റ്റായി ലൈസൻസ് ലഭിച്ചു. മരുന്ന് കടയിൽ, പട്ടണവാസികളുടെ രേഖാ ചിത്രങ്ങൾ വരച്ചുകൊണ്ട് അദ്ദേഹം തന്റെ സ്വതസിദ്ധമായ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു.
ഓർത്തിരിക്കാൻ
- ജീവിതത്തിൽ ആത്മവിശ്വാസം ആവശ്യമാണ്
- നമ്മുക്ക് ജീവിതത്തിൽ ധരാളം സംഘർഷങ്ങൾ നേരിടേണ്ടി വരും, പ്രതിസന്ധികളിൽ തളർന്നു
- പോകരുത് അതിജീവനം ഒരു കരുത്താണ്.