ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Practicing with Std 8 Malayalam Adisthana Padavali Notes and ബഷീർ എന്ന ബല്യ ഒന്ന് Basheer Enna Balya Onnu Notes Questions and Answers improves language skills.

ബഷീർ എന്ന ബല്യ ഒന്ന് Question Answer Notes Std 8 Malayalam Adisthana Padavali Chapter 8

Class 8 Malayalam Adisthana Padavali Unit 3 Chapter 8 Notes Question Answer Basheer Enna Balya Onnu

Class 8 Malayalam Basheer Enna Balya Onnu Notes Questions and Answers

Question 1.
“കുഴിയാനയി, ലാടിൽ,
അണ്ഡകോടിയിൽ സ്നേഹ-
പ്പൊരുൾ തേടിന കൈയാൽ”
ജീവിതത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ പുലർത്തിയിരുന്ന എന്തെല്ലാം കാഴ്ചപ്പാടുകളാണ് ഈ വരികളിൽ തെളി യുന്നത് ? ചർച്ച ചെയ്യുക.
Answer:
ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, “ഭൂമിയുടെ അവകാശികൾ എന്നീ കൃതികളാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. ന്റുപ്പാപ്പാക്കൊരാ നേണ്ടാർന്ന്) എന്ന നോവലിൽ ആണ് കുഴിയാനയുള്ളത്. ആന ഉണ്ടായിരുന്ന തറ വാടിന്റെ പേര് പറഞ്ഞ് ഊറ്റം കൊള്ളുന്ന ഉമ്മയെ ഈ നോവലിലെ പ്രധാന കഥാ പാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് കുഴിയാന ആയിരുന്നുവെന്ന് പറഞ്ഞു പരി ഹസിക്കുന്നുണ്ട്. അത് ചെറിയ കുഴിയാ നയ്ക്ക് പോലും ഈ നോവലിൽ സ്ഥാന മുണ്ട്.

ഭൂമിയിലെ സകല ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന ആശയമാണ് ഭൂമിയുടെ അവകാശി കൾ എന്ന കഥയിലൂടെ ബഷീർ അവതരി പ്പിക്കുന്നത്. ഭൂമിയിലെ സർവചരാചര ങ്ങളെയും സമഭാവനയോടെ കാണാൻ കഥാകരാനു മാത്രമേ കഴിയൂ. ബഷീറിന്റെ പാത്തുമ്മയുടെ ആടിലാകട്ടെ ആടാണ് പ്രധാന കഥാപാത്രം. ബഷീറിന്റെ വീട്ടിനു ള്ളിൽ യഥേഷ്ടം വിഹരിച്ചു നടക്കുന്ന ആടിനെ നമുക്ക് നോവലിൽ കാണാം. കുഴിയാനയിലും ആടിലും സർവ്വചരാചര ങ്ങളിലും സ്നേഹ പൊരുൾ തേടിയ കഥാകരാന്റെ ജീവിതദർശനങ്ങൾ നമുക്ക് വരികളിലൂടെ വായിച്ചെടുക്കാം.

Question 2.
“ഉണ്മയുണ്ടയിൽ ചേർന്നാൽ
ഇമ്മിണി വലുതായി-
ട്ടൊന്നുളവാകും
താങ്കളോരുമീയതത്താൽ”
(ബഷീർ എന്ന ബല്യ ഒന്ന്)
“പരമസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം
പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ല” (പ്രേമസംഗീതം ഉള്ളൂർ)
വരികൾ താരതമ്യം ചെയ്ത് കുറിപ്പു തയ്യാ റാക്കുക
Answer:
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബലാന്ന് ബഷീറിന്റെ ബാല്യകാലസഖി യിലെ വരികളാണിത്. ഒന്നും ഒന്നും ചേർന്ന് വലിയ ഒന്നാകുന്നത് പോലെ ഉണ്മ ഉണ്ട യിൽ ചേർന്നാൽ ഇമ്മിണി വലുതാകും എന്ന ബഷീറിന്റെ തനതുഭാഷാ ശൈലി യിൽ നമ്പൂതിരി നമ്മോട് പറയുന്നു. ഇവിടെ ദ്വൈതമല്ല, അദ്വൈത ദർശനമാണ്. ഇമ്മിണി ബല്യ ഒന്നിലൂടെ ബഷീറും നമ്മെ പഠിപ്പിച്ചത് ഈ അദ്വൈത ദർശനമാണ്. സഹജീവി സ്നേഹമാണ് ഏകമതമെന്ന് നമ്മെ പഠിപ്പിച്ച മഹാകവി ഉള്ളൂരിന്റെ അന ശ്വരമായ കവിതയാണ് പ്രേമസംഗീതം. അന്യന്റെ സുഖം തന്റെ സുഖമായും മറ്റു ള്ളവരുടെ ദുഃഖം തന്റെ ദുഃഖവുമായിട്ടാ ണ് കവി കാണുന്നത്. സത്യത്തിൽ താനും അവനും ഭവാനും ഒന്നുതന്നെയാണെന്ന് കവി പറയുന്നു. എല്ലാം ഒന്നാണെന്ന അദ്വൈതദർശനം തന്നെയാണ് ഉള്ളൂരും അവതരിപ്പിക്കുന്നത്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Question 3.
‘ബഷീർ എന്ന ബല്യ ഒന്ന്’ – ഈ ശീർഷകം കവിതയ്ക്ക് എത്രമാത്രം യോജി ക്കുന്നു? ഔചിത്യം കണ്ടെത്തിയെഴുതുക.
Answer:
പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും സ്പന്ദിക്കുന്നത് ഒരേ ചൈതന്യമാണെന്ന് നമ്മെ പഠിപ്പിച്ച ബഷീറിനെ കുറിച്ചുള്ള വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഒരു ഓർമ്മ ചിത്രമാണ് ‘ബഷീർ എന്ന ബല്യ ഒന്ന്’ എന്ന കവിത. ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാകുമെന്ന തിലൂടെ ബഷീർ നമ്മെ പഠിപ്പിച്ച ത് അദ്വൈത ദർശനമാണ്. വൃക്ഷങ്ങളെയും ചെടികളെയും എന്നു വേണ്ട ഭൂമിയിലെ സകലതിനെയും സ്നേഹിച്ച മനുഷ്യനും പ്രകൃതിയും ദൈവവുമെല്ലാം ഒന്നാ ണെന്നും പറഞ്ഞ കഥാകരാനെക്കുറിച്ചുള്ള ഓർമ്മ ചിത്രത്തിന് എന്തുകൊണ്ടും ഈ ശീർഷകം ഉചിതം തന്നെയാണ്.

Question 4.
അർഥിച്ചേൻ = ഞാൻ അർഥിച്ചു
മാതൃകയിലെപ്പോലെ താഴെ കൊടുത്ത പദ ങ്ങൾ ഉചിതമായി മാറ്റിയെഴുതുക
Answer:

വന്ദിച്ചേൻ : ഞാൻ വന്ദിച്ചു
കണ്ടാൾ : അവൾ കണ്ടു
വന്നാർ : അവർ വന്നു
കണ്ടാൻ : അവൻ കണ്ടു

Question 5.
കവിയും കഥാകാരനും കണ്ടുമുട്ടിയത് എവിടെ വച്ചാണ്?
Answer:
കവി കക്കാടിന്റെ വീട്ടിൽ വച്ചാണ് കവിയും കഥാകാരനും കണ്ടുമുട്ടിയത്

Question 6.
വിഷ്ണു നാരായണൻ നമ്പൂതിരി ബഷീ റിനോട് ആവശ്യപ്പെട്ടത് എന്താണ്?
Answer:
തന്റെ പേരക്കുട്ടിയെ നെറുകയിൽ തൊട്ട നുഗ്രഹിച്ചാലും എന്നാണ് നമ്പൂതിരി ബഷീ റിനോട് ആവശ്യപ്പെട്ടത്

Question 7.
ബഷീറിനെ കവി എങ്ങനെയെല്ലാമാണ് വിശേഷിപ്പിച്ചത്?
Answer:
ഈശ്വരസത്യജ്ഞാനി, സൂഫി, അണ്സ കോടിയിൽ സ്നേഹപ്പൊരുൾ തേടുന്നവൻ ‘ഉറക്കെ ചിരിച്ചുകൊണ്ടങ്ങതൻ മറുപടി ‘ എന്തായിരുന്നു കഥാകാരന്റെ മറുപടി? മിടുക്കത്തിയായ ഇവൾ എന്റെ ശരീര ത്തിൽ തീർത്ഥം തളിച്ചു കൊള്ളട്ടെ എന്നാ യിരുന്നു കഥാകാരന്റെ മറുപടി.

Question 8.
‘ഹിന്ദുവും മുസൽമാനും ആചരിച്ചത ദ്വൈതം’ എന്താണി ദ്വൈതം?
Answer:
ഒന്നും ഒന്നും ചേരുമ്പോൾ രണ്ടാകും എന്ന താണ് ഹിന്ദുവും മുസൽമാനും ആചരി ക്കുന്ന ദ്വൈതമായി കവി സൂചിപ്പിക്കുന്നത്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

Question 9.
ബഷീറിന്റെ ഏതെല്ലാം കൃതികളാണ് കവി തയിൽ പരാമർശിക്കുന്നത്?
Answer:
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, ഭൂമിയുടെ അവകാശികൾ.

Question 10.
ഒന്നുമൊന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം കവിതയിൽ അവത രിപ്പിക്കുന്നത് എങ്ങനെ?
Answer:
ഗണിതശാസ്ത്രപ്രകാരം ഒന്നും ഒന്നും ചേരുമ്പോൾ രണ്ടാകും. ഒന്നുമൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായിരുന്നത്. സത്യം സത്യത്തോട് ചേരു മ്പോൾ അത് വലിയ സത്യമായിത്തീരുന്നു. എല്ലാം ഒന്നാണെന്ന ഭാവമാണ് അദ്വൈതം. ആ അദമാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരം. പുഴയും പുഴയും ചേർന്ന് ആനന്ദക്കടലാകുന്നതു പോലെ ഹിന്ദുവും മുസൽമാനും എല്ലാവരും ഒന്നി ക്കുന്ന സഹജീവിസ്നേഹത്തിലധിഷ്ഠിത മായ വിശാല കാഴ്ചപ്പാടായിരുന്നു ബഷീ റിന് ഉണ്ടായിരുന്നത്.

Question 11.
‘കുഴിയാനയിലാടിൽ
അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിനകൈയാൽ’
ഈ വരികളിലെ ആശയം വിശദമാക്കുക.
Answer:
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കു ന്നത് ഒരേഒരു ചൈതന്യമാണെന്ന് ബഷീർ
തന്റെ കൃതികളിലൂടെ വ്യക്തമാക്കുന്നു. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മ യുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളിലെല്ലാം ഈ ദർശനം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Question 12.
‘ബഷീർ എന്ന ബല്യ ഒന്ന്’ എന്ന ശീർഷ കത്തിന്റെ ഔചിത്യം പരിശോധിക്കുക.
Answer:
പ്രപഞ്ചസ്നേഹവും സഹജീവികളോടുള്ള കാരുണ്യവും ബഷീർ കൃതികളിലെങ്ങും കാണാൻ കഴിയും. പ്രകൃതിയിലെ സർവ ചരാചരങ്ങളെയും സമഭാവനയോടെ കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രപഞ്ചസ്നേഹിയും മനുഷ്യസ്നേഹിയു മാണദ്ദേഹം. ഈ പ്രപഞ്ചം മുഴുവൻ നിറ ഞ്ഞുനിൽക്കുന്നത് ഒരേഒരു ചൈതന്യമാ ണെന്ന് ബഷീർ തന്റെ കൃതികളിലൂടെ വ്യക്തമാക്കുന്നു. ഒന്നുമൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായി രുന്നത്. ഹിന്ദുവും മുസൽമാനും എല്ലാ വരും ഒന്നിക്കുന്ന സഹജീവിസ്നേഹത്തി ലധിഷ്ഠിതമായ വിശാല കാഴ്ചപ്പാടായി രുന്നു അദ്ദേഹത്തിന്റേത്.

അധിക വായനയ്ക്ക്
നോവലിലെ മനുഷ്യേതര കഥാപാത്രങ്ങൾ
പാത്തുമ്മായുടെ ആട്
ആനുമ്മായുടെ ആട്
ഉമ്മായുടെ അഭയാർത്ഥികളായ പൂച്ചകൾ ഉമ്മായുടെ വകയായി കുറേയധികം കോഴി കൾ
മുറ്റത്തു നിൽക്കുന്ന ചാമ്പമരം, പ്ലാവ് (കഥാപാത്രങ്ങളിൽ ഒന്നു മുതൽ പതിനാറു വരെയുള്ള നോവൽ രചയിതാവിനോ ടൊപ്പം വീട്ടിൽ തന്നെ താമസം. പതിനേഴു മുതൽ പത്തൊമ്പതു വരെയുള്ളവർ ഒന്നര ഫെർല്ലോങ്ങ് അകലെ ചന്തയ്ക്കു പിറകിൽ താമസിക്കുന്നു.

ബഷീറിന്റെ കഥാ ലോകവും മലയാള ഭാഷയും
അനുഭവങ്ങളുടെ പലപല ലോകങ്ങളിലൂടെ ഏതാണ്ട് എട്ടുവർഷം നീണ്ട ബഷീറിന്റെ യാത്ര ഒടുവിൽ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക വരെയെത്തി. ഒരു പുരുഷായു സ്സിൽ ചെയ്യാൻ കഴിയുന്ന സർവവിധ തൊഴിലുകളും ഇതിനിടയിൽ ചെ നോക്കി. തലയോലപ്പറമ്പിൽ നിന്നും അക്ഷ രങ്ങളുടെ താളിയോലക്കെട്ടുകളിലേക്കുള്ള ഒരു മഹാപ്രതിഭയുടെ യാത്രയായി അത് മാറി. ബഷീർ ഒരിക്കലും വാക്കുകളുടെ പിറകെ പോയില്ല. മറിച്ച് ഭാഷ അദ്ദേഹ ത്തിന്റെ തൂലികത്തുമ്പിലേക്ക് കരഞ്ഞുവി ളിച്ചുകൊണ്ട് ഒഴുകിയെത്തുകയായിരുന്നു. അതുകൊണ്ടാണ് മലയാളഭാഷയിൽ എല്ലാ അക്ഷരങ്ങളും അറിയില്ലെന്ന് പറഞ്ഞ ഈ കഥാകാരൻ ഒരു പുതുഭാഷയുടെ ശബ്ദ താരാവലി തന്നെ മലയാളത്തിൽ സൃഷ്ടി ച്ചെടുത്തത്. നാടൻ മൊഴികളുടെയും നാട്ടു ഭാഷയുടെയും സൗന്ദര്യതലം അദ്ദേഹം കാട്ടിത്തന്നു. ഇങ്ങനെയും എഴുതാമെന്ന് ബഷീറിനല്ലാതെ മറ്റൊരു എഴുത്തുകാരനും കാണിച്ചു തരാൻ കഴിയില്ല തന്നെ. തന്റെ എഴുത്തിൽ മാത്രമല്ല ഭാഷാശാസ്ത്രത്തിൽ തന്നെ ഒരു ആന്റി ഹ്യൂമനിസ്റ്റായിരുന്നു അദ്ദേഹം.

മലയാള ഭാഷയിൽ സ്വന്തമായ ഒരു ഇരി പിടം സൃഷ്ടിക്കുകയും തന്റേതായ ഒരു ഉപഭാഷ തീർക്കുകയും ചെയ്യുകയായി രുന്നു ബഷീർ. കാവ്യകാരനായ എഴുത്ത ച്ഛനെ ഭാഷയുടെ പിതാവായി കാണു മ്പോൾ, ബഷീറിനെ ഗദ്യസാഹിത്യത്തിൽ ആത്മതേജസ്സുള്ള ഒരു ഭാഷയുടെ ഉപ ജ്ഞാതാവായി കാണാം. പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ലക്ഷണവും സംഭാവനയുമാണത്. വായി ക്കുന്നവർക്കും അല്ലാത്തവർക്കുമിടയിൽ ബഷീർ എന്ന എഴുത്തുകാരനെ സുപരി ചിതനാക്കിയത് അദ്ദേഹം സൃഷ്ടിച്ച ഈ പുതുഭാഷയുടെ ശക്തിയാണ്. ആ ശൈലി ഒരിക്കലും പരമ്പരാഗതമാണെന്ന് നമുക്ക് പറയാൻ കഴിയില്ല. പഴമക്കാർ രസിക്കു കയും പുതുതലമുറ കൊണ്ടാടുകയും ചെയ്യുന്നത് ബഷീർ ഒരു ശൈലിയും ഭാഷ യുമായതുകൊണ്ടാണ്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

വ്യാകരണമുക്തമായ മലയാളഭാഷയായി രുന്നു ബഷീറിന്റേത്. വരമൊഴി എന്നത് ഈ എഴുത്തുകാരനെ സംബന്ധിച്ചി ത്തോളം “അളുമ്പുസൻ’ ഭാഷയായിരുന്നു. “നേരും നുണയും’ എന്ന പുസ്തകത്തിലെ ഒരു കുറിപ്പിൽ ബഷീർ ഇതിന് അടിവരയി ടുന്നുണ്ട്. അച്ചടിഭാഷയെ ചോദ്യം ചെയ്യാൻ ബഷീർ തന്നെ തന്റെ പല കൃതി കളിലും ഉപാഖ്യാനം നടത്തുന്നുണ്ട്. താൻ എഴുതിയ സ്റ്റൈലൻ വാക്യത്തിൽ ആഖ്യാതം എവിടെ എന്ന ചോദ്യവുമാ യാണ് അബ്ദുൽഖാദർ പ്രത്യക്ഷപ്പെടുന്ന ത്. ഇതിനുള്ള ബഷീറിന്റെ മറുപടി മലയാ ളത്തിൽ ശൈലി തന്നെയായി മാറി.

പോടാ എണീറ്റ്, അവന്റെ ലൊട്ടുലൊടു ക്കൂസ് ആഖ്യാതാ ? ബഷീറിന് ഭാഷ വ്യാക രണബദ്ധമായ പദങ്ങളുടെ സങ്കലനമായി രുന്നില്ല. രസത്തിനുവേണ്ടി മാത്രം അദ്ദേ ഹമത് വാരിവിതറിയുമില്ല. ശബ്ദവും വസ്തുവും തമ്മിലുള്ള യുക്തി ബന്ധ ത്തിൽ നിന്നാണ് ഭാഷയുടെ പിറവി എന്ന് സിദ്ധാന്തിക്കുന്ന ഭാഷാപണ്ഡിതന്മാരുടെ വാമൊഴികളും ബഷീർ പിൻപറ്റുന്നു ണ്ടെന്ന് അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം സാക്ഷ്യം നിൽക്കുന്നുണ്ട്. നീണ്ടകാലത്തെ ബഷീറിന്റെ യാത്രയുടെ ഫലമാണിത്.

പദസമ്പത്തിന്റെ പിൻബലമില്ലാഞ്ഞിട്ടല്ല ബഷീർ തന്റെ എഴുത്തിൽ വാമൊഴിയെ ഏറെയും ആശ്രയിച്ചിരിക്കുന്നത്. നിരർത്ഥക പദങ്ങളുടെ ധാരാളിത്തം ബഷീർ കൃതികളെ അലങ്കരിക്കുന്നതിനെ പല നിരൂപകരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ അനർഘ നിമിഷം വായിക്കുന്ന ഒരു വ്യക്തിയും ഈ ആരോപണത്തെ ശരി വെക്കുമെന്നു തോന്നുന്നില്ല.

അർത്ഥശൂന്യമായ വാക്കുകൾക്ക് ഒരു താള ലയമുണ്ടെന്ന് നമ്മെ പഠിപ്പിക്കാനാണ് ബഷീർ ഏറെയും ശ്രമിച്ചതെന്നു കാണാം.

ഗ്രാമ്യപ്രയോഗങ്ങളിലൂടെയും ഉക്തിവൈ ചിത്രങ്ങളിലൂടെയും മാത്രമല്ല. നിരർത്ഥക ശബ്ദജാലങ്ങളിലൂടെയും ഹാസ്യത്തിന്റെ പൊടിപ്പുകളുണ്ടാക്കാൻ ബഷീറിന് അസാ മാന്യ സാമർത്ഥ്യമുണ്ടെന്ന് ഗുപ്തൻ നായർ നിരീക്ഷിച്ചത് ബഷീറിന്റെ കഥാസാ ഹിത്യത്തെക്കുറിച്ചാണ്. ഈ സമീപനത്തെ മറ്റൊരു രീതിയിൽ നാം വ്യാഖ്യാനിക്കുക യാണെങ്കിൽ, ഭാഷയുടെ മൂലസ്രോതസി ലേക്കാണ് ബഷീർ തീർത്ഥാടനത്തിന് മുതി രുന്നതെന്ന് കാണാം. ഇതിലൂടെ ഭാഷയ്ക്ക് പുതുമ നൽകുകയാണ് അദ്ദേഹം.

ഇങ്ങനെയാണ് ‘ആനവാരിയും പൊൻകു രിശിലും’ ‘എട്ടുകാലി മമ്മൂഞ്ഞി’ ലുമൊക്കെ മലയാളികളുടെ ചിന്താശൈലി തന്നെ മാറ്റി മറിച്ചത്. സാഹിത്യത്തിന്റെ പരിമതിക്കപ്പുറം പോകുന്ന ഒരുതരം എഴുത്ത് ബഷീറിന്റെ ഭാഷാനിർമിതിയിൽ നാം കണ്ടെത്തുന്നു. എന്നെ ഒരു എഴുത്തുകാരനാക്കിയത് എന്റെ തന്തയും തള്ളയുമാണ് എന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. ബഷീർ കൃതിക ളിലെ മലയാളിത്തം ഈ ഏറ്റുപറച്ചിലിന്റെ തുടർച്ചയാണ്.

ബഷീറിന്റെ ആഖ്യാനശൈലി ഉദാത്തമാ കുന്നത് പദസന്നിവേശത്തിലെ അടുക്കും ചിട്ടയും മൂലമാണ്. അദ്ദേഹത്തിന്റെ കൈക ളിൽ അതിസാധാരണമായ പദങ്ങൾക്കു പോലും ഒരു പ്രത്യേക ചാരുത കൈവരു ന്നു. ചിലപ്പോഴൊക്കെ വെറും പച്ചമലയാ ളത്തിൽ നിന്നും തെന്നിമാറി ആംഗലഭാഷ യുടെയും സംസ്കൃത ഭാഷയുടെയും പിന്നാലെ ബഷീർ സഞ്ചരിക്കുന്നുണ്ട്. ‘പാത്തുമ്മയുടെ ആട്’എന്ന നോവൽ ഇതിന് വലിയ ഉദാഹരണമാണ്. “മതിലു കളിൽ അത് പിന്നെയും വളർച്ച പ്രാപി ക്കുന്നുണ്ട്. അപ്പോഴും കടം കൊള്ളപ്പെട്ട ഭാഷയല്ല എന്ന രീതിയിൽ അവയെ അദ്ദേഹം വിദഗ്ദമായി പ്രയോഗിച്ചു.

ഈ വൈദഗ്ധ്യം സംസ്കൃതഭാഷ ഉപയോ ഗിക്കുമ്പോഴാണ് നാം അടുത്തറിയുക. ചില ഉദാഹരണങ്ങൾ നോക്കൂ.

  1. ഹേ, ‘അജ സുന്ദരി’ ഭവതി ആ പുതപ്പു തിന്നരുത്.
  2. ആട് വരാന്തയിൽ കയറിവന്ന് എന്റെ കൂടെ ഒരു ‘മിശ്രഭോജനത്തിന്’ ഒരുമ്പെട്ടു.
  3. ഞാൻ ‘പ്രഖ്യാപിച്ചു’ എന്നിങ്ങനെ ഉദാ ഹരണങ്ങൾ ഇനിയും നീട്ടാവുന്നതാണ്.

ഇതേപോലെ ആംഗലപദങ്ങളും പാത്തു മ്മായുടെ ആടിൽ ‘ വിദഗ്ധമായി പ്രയോ ഗിച്ചിട്ടുണ്ട്. എന്തായിരിക്കും ബഷീറിനെ ഒരു നവഭാഷയുടെ സൃഷ്ടിക്ക് പ്രേരിപ്പി ച്ചിരിക്കുക? തീർച്ചയായും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായ നർമബോധമായിരിക്കാം ഒരു കാരണം. ഭാഷയുടെ ഹ്രസ്വതയിൽ അദ്ദേഹത്തെ മറി കടക്കാൻ മലയാളത്തിൽ മറ്റൊരു എഴുത്തു കാരനില്ലെന്ന് ഡോ.സി.പി. ശിവദാസ് പറ യുന്നത് വളരെ ശരിയാണ്. ചോറു വിള പുന്ന ഉമ്മയോട് കുറച്ചു വെള്ളം ചോദി ക്കാൻ അബ്ദുൽഖാദർ പറയുന്നത് ‘മാതാ വേ, കുറച്ചു ശുദ്ധജലം തന്നാലും’ എന്നാ ണ്. ഉമ്മയോട് അബ്ദുൽഖാദറിന് കിട്ടിയ തവി കൊണ്ടുള്ള അടി കൊള്ളുന്നത് ശരിക്കും നമ്മുടെയൊക്കെ മുഖത്താണ്.

ബഷീറിയൻ നോവലുകളുടെയും കഥക ളുടെയും സൗന്ദര്യം കെട്ടിയുയർത്തപ്പെടു ന്നത് അതിലെ കഥാപാത്രം ഉപയോഗി ക്കുന്ന ഭാഷയുടെ പദസന്നിവേശത്തിലും ആഖ്യാനശൈലിയുടെ പുതുമയിലുമാണ്. ഗദ്യശൈലിയുടെ രസനീയത നാടൻ പ്രയോഗങ്ങളുടെ സംഭാഷണ ശൈലിയി ലാണ്. ഇത്തരം പ്രയോഗങ്ങൾ മുഴച്ചു നിൽക്കാതെ കഥയിലൂടനീളം ലയിപ്പിക്കാ നുള്ള ബഷീറിന്റെ അസാമാന്യമായ് കഴി വാണ് അതിന്റെ ആകമാന സൗന്ദര്യം. ഒരു ഉദാഹരണം ശ്രദ്ധിക്കുക. പൊലീസ് പുസ്തകങ്ങളിലും ജയിൽകിതാബുക ളിലും പതിഞ്ഞുപോയിരിക്കുന്നത് ആന വാരി രാമൻ നായർ എന്നാണ്. (ആനവാരി യും, പൊൻകുരിശും) ഈ വാക്യത്തിലെ ഭാഷാപ്രയോഗങ്ങൾ വായനക്കാരന് ഒരി ക്കലും തന്നെ ഒരു കല്ലുകടിയായി അനുഭ വപ്പെടുന്നില്ല. എന്നുമാത്രമല്ല, ഭാഷാ പ്രയോ ഗത്തിന്റെയും വാക്യ ഘടനയുടെയും മാന്ത്രികത അനുഭവപ്പെടുകയും ചെയ്യുന്നു.

വ്യക്തിഗത ഭാഷയിലെ ചില പ്രത്യേക പ്രയോഗങ്ങൾ കഥാപാത്രങ്ങൾക്ക് മിഴിവ് നൽകുകയാണ് ചെയ്യുന്നത്. ഒരു സംഭാ ഷണം കേട്ടാൽ അത് ആര്, എപ്പോൾ പറ ഞ്ഞു എന്നത് തിരിച്ചറിയാൻ കഴിയുന്ന അപൂർവമായ സിദ്ധിയാണിത്. വ്യക്തിഗത ഭാഷയിൽ നിന്ന് പ്രാദേശിക പ്രയോഗത്തി ലേക്കോ അതല്ല തിരിച്ചോ എന്ന ശങ്കയ്ക്ക് ഇവിടെ പ്രസക്തിയില്ല. ആഖ്യാതാവ് ആഖ്യാനത്തിന് ശക്തിയും സൗന്ദര്യവും പകർന്നുനൽകാൻ ചില ശൈലീവിശേഷ ങ്ങൾ ഉപയോഗിക്കുന്നത് “ബാല്യകാല സഖി’ ഉൾപ്പെടെയുള്ള പല കൃതികളിലും നാം കണ്ടിട്ടുണ്ട്.

ബഷീർ എന്ന ബല്യ ഒന്ന് Notes Question Answer Class 8 Adisthana Padavali Chapter 8

ജീവസ്സുറ്റ ആഖ്യാനശൈലിയുടെ ഉദാഹര ണമാണ് ബഷീറിന്റെ പല നോവലുകളും, ബാല്യകാലസഖി പ്രസിദ്ധീകരിച്ച് ഏഴു വർഷങ്ങൾക്കുശേഷം രചിച്ച ‘ന്റുപ്പുപ്പാ ക്കൊരാനേണ്ടാർന്ന് ‘ എന്ന കൃതിയുടെ കഥാഭൂമിക മുസ്ലിം സമുദായ പശ്ചാത്തല മാണ്. മാപ്പിള ഭാഷയുടെ ഒരു നവലോകം തന്നെ ഈ കൃതികളിൽ ബഷീർ സൃഷ്ടി ക്കുന്നുണ്ട്. പ്രസാദത്തെ മുകരുന്ന വിഷാ ദഭാവമായി മിക്ക നോവലുകളിലും ഭാഷ മാറുന്നു. അനുഭവങ്ങളുടെ തീവ്രതയാൽ ഭാഷയ്ക്ക് ജീവൻ വയ്ക്കുന്ന കാഴ്ചയാണി ത്. ആഗ്നേയവും മുക്തിരഹിതവുമായ ശോകത്തെ ചിത്രീകരിക്കുമ്പോഴും പ്രസാ ദാ മ ക മായ ഒരു ഭാഷ നോവലിൽ കൊണ്ടുവരാൻ ഈ എഴുത്തുകാരന് നിഷ്പ്രയാസം കഴിയുന്നു. ഇവിടെ ഭാഷക്ക് നിഷ്കളങ്കതയുടെ തെളിമയുണ്ട്.

ആഖ്യ യെയും ആഖ്യാനത്തെയും തിരസ്കരിച്ചു കൊണ്ടുള്ള ഒരു സമീപനരീതിയാണിത്. തകരുന്ന ഒരു തലമുറയുടെ വാസ്തവിക സ്വഭാവമാണിത്. എന്നാൽ തന്റെ ഭാഷയെ തകർക്കാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. അതിനെ രാകി രാകി കൂടുതൽ കൂടുതൽ മൂർച്ചകൂട്ടാനാണ് ബഷീറിന്റെ ശ്രമങ്ങളൊ ക്കെയും. ഒറ്റപ്പെട്ടും വേർപെട്ടും നമ്മുടെ ഭാഷാസാഹിത്യത്തിൽ നിലകൊള്ളുന്ന ബഷീറിന്റെ മലയാളിത്തം ആഗോളതല ത്തിൽ തന്നെ ചർച്ചയ്ക്ക് വിധേയമായിട്ടു ണ്ട്.

ഈ എഴുത്തുകരാനുമായി താരതമ്യം ചെയ്യാനോ, ബന്ധപ്പെടുത്താനോ നമ്മുടെ ഭാഷയിൽ മറ്റേതു കഥാകാരനാണുള്ളത്? മലയാളിയുടെ ലാവണ്യബോധത്തെ അട്ടി മറിച്ചുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ സാഹിത്യം ഭാഷാ ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമാകുക എന്ന അപൂർവ ബഹുമതി നേടി മലയാളത്തിന്റെ എഴുത്ത ച്ഛനായി ബഷീർ ചരിത്രത്തിൽ ഇടം കണ്ട ത്തി. നമ്മുടെ ഭാഷയെ ഉഴുതുമറിച്ചിട്ട് ഒരു പുതുഭാഷ സമ്മാനിച്ച ബഷീറിനെ എം. എൻ. വിജയൻ വിശേഷിപ്പിച്ചത് എത്രയോ ശരിയാണ്. “ബഷീറിനെ പരാജയപ്പെടു ത്താൻ ബഷീറിനു മാത്രമേ കഴിയൂ. അത കേറെയുണ്ട് ഈ എഴുത്തുകാരന്റെ കാതൽ.”

Leave a Comment