ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 ഉയരങ്ങളിലേക്കൊരു യാത്ര Uyarangalilekkoru Yathra Notes Questions and Answers Pdf improves language skills.

Uyarangalilekkoru Yathra Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 8 Uyarangalilekkoru Yathra Question Answer

Class 5 Malayalam Uyarangalilekkoru Yathra Notes Question Answer

പദമറിഞ്ഞ്
Question 1.
പാഠഭാഗം വായിച്ച്, പുതിയ പദങ്ങൾ കണ്ടെത്തൂ. നിഘണ്ടു നോക്കി അർത്ഥം മനസ്സിലാക്കി കുറിക്കു മല്ലോ.
Answer:
അഗാധത – ആഴം
അസഹ്യം – സഹിക്കാൻ കഴിയാത്തത്
ആളുക – ജ്വലിക്കുക
ഇരമ്പം – മുഴക്കം
ഉദ്വേഗജനകം – ഭയവും ആകാംക്ഷയും ജനിപ്പിക്കുന്നത്
കവല – മൂന്നോ നാലോ റോഡുകൾ കൂടിചേരുന്ന സ്ഥലം
കുര – കുടിൽ, ചെറിയ പുര
കൊല്ലി – മലയിടുക്ക്
ചിന്നിയ – ചിതറിയ
ചെങ്കുത്തിയ – കുത്തനെയുള്ള
തൂവെള്ള – നല്ല വെള്ള
ദൃശ്യം – കാഴ്ച
നിത്യവേല – ദിവസവും ചെയ്യുന്ന ജോലി
നൂലിട – നൂൽ കടക്കാനാവുന്ന (വളരെ ചെറിയ) വിടവ്
നേരമ്പോക്ക് – തമാശ
ശൈത്യം – തണുപ്പ്
ഹരിതാഭം – പച്ചപ്പിന്റെ ഭംഗിയുള്ള

ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

വാക്കിൽ തെളിയും ചിത്രങ്ങൾ
Question 1.
മലയാളത്തിന്റെ പ്രശസ്തസഞ്ചാരസാഹിത്യകാരൻ എസ്. കെ. പൊറ്റെക്കട്ട് നൈൽ നദിയിലൂടെ സഞ്ചരി ക്കുമ്പോൾ കണ്ട് ചില കാഴ്ചകളെ ഇങ്ങനെയാണ് ആവിഷ്കരിച്ചത്?
• തടികളടുക്കിവച്ചതുപോലെ തടിയൻ മുതലകൾ
• കാറ്റു നിറച്ച തോൽ സഞ്ചികൾ പോലെ ഹിപ്പോകൾ
ഈ പാഠഭാഗത്തിലും ഇത്തരം വാക്യങ്ങളുണ്ട്. അവ കണ്ടെത്തി എഴുതു
ഉദാ : കൂരിയാറ്റക്കൂടുകൾ പോലെ കൂരകൾ



ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8 1
Answer:

  • ഒലിച്ചു താഴുന്ന നീർച്ചാലുകൾ
  • പാടങ്ങൾക്കിടയിൽ പാവങ്ങൾ പാർക്കുന്ന കൂരകൾ
  • ഒഴുകിത്താഴുന്ന നീരൊഴുക്കിന്റെ മന്ദ്രമധുരമായ സംഗീതം
  • ധനുമാസത്തിൽ പുകയൂതിയെത്തുന്ന മൂടൽ
  • മഞ്ഞിന്റെ മേഘപടലം പൊതിഞ്ഞുമൂടിയപ്പോൾ
  • ധനുമാസത്തിൽ പുകയൂതിയെത്തുന്ന മൂടൽ
  • മഞ്ഞിന്റെ മേഘപടലം പൊതിഞ്ഞുമൂടിയപ്പോൾ
  • മഞ്ഞിന്റെ കണ്ണാടിപ്പലക മുഖം മറച്ചു നിൽക്കുന്നു.

കത്തെഴുതാം.
Question 1.
സ്കൂൾ ലൈബ്രറിയിൽ നിന്നോ അടുത്ത വായനശാലയിൽ നിന്നോ യാത്രാവിവരണങ്ങൾ എടുത്ത് വായിക്കുക. അവയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു യാത്രാവിവരണത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുഹൃ ത്തിന് ഒരു കത്തെഴുതുക.
Answer:

സ്ഥലം : ………………………….
തീയതി : ………………………..

എത്രയും സ്നേഹം നിറഞ്ഞ ദേവിക്ക്,

ഏയ്ഞ്ചൽ എഴുതുന്ന കത്ത്. നിനക്ക് സുഖം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഇവിടെ സുഖം തന്നെയാണ്. ഞാൻ ഇന്നലെ ലൈബ്രറിയിൽ പോയി എസ്. കെ. പൊറ്റെക്കാടിന്റെ യാത്രാവിവ രണ പുസ്തകങ്ങൾ ശേഖരിച്ചു. അതിൽ നിന്ന് എനിക്ക് ഇഷ്ടപ്പെട്ടത് ‘ബാലിദ്വീപ് ‘എന്ന യാത്രാവിവരണ പുസ്തകമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ബാലി എന്ന സ്ഥലത്തെക്കുറിച്ചും അരി ഉൽപ്പാദനത്തെ ക്കുറിച്ചും എല്ലാം ഇതിൽ പറയുന്നുണ്ട്. ഈ പുസ്തകം നമുക്ക് അറിവു പകർന്നു തരുന്ന പുസ്തകമാണ്. നിനക്ക് സമയം കിട്ടുമ്പോൾ ഈ പുസ്തകം വായിക്കുന്നത് നല്ലതായിരിക്കും. നമുക്ക് ഓരോരുത്തർക്കും ഉപകാരപ്രദമാകുന്ന പുസ്തകമാണിത്. ഈ പുസ്തകം വായിച്ചിട്ട് നിനക്ക് ഉണ്ടായ അനുഭവം എഴു തണേ………………….. ഞാൻ നിർത്തുന്നു ………………………….

എന്ന് സ്വന്തം
ആര്യ

ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

ഒരുമിച്ച് പാടാം
Question 1.

തീവണ്ടിപ്പാട്ട്

കുതിച്ചു പായും തീവണ്ടി
കിതച്ചു നിന്നൊരു കൊടികണ്ട്
പിടിച്ചു കയറി ഞാനും പല പല
മുറികളിലൊന്നിൽ രസമുണ്ട്
ഇടക്ക് ചൂളം വിളിയുണ്ട്
പിടച്ചിലുള്ളിൽ പലതുണ്ട്
വലിച്ചു …. വണ്ടിക്കാരനെ
കാണാനുള്ളിൽ കൊതിയുണ്ട്

ഒരു കൂട്ടുകാരന്റെ ആദ്യ തീവണ്ടിയാത്രയെക്കുറിച്ചാണ് ഈ പാട്ട്. നിങ്ങൾ നടത്തിയ തീവണ്ടി, ബസ്, വിമാനയാത്രകളിൽ (ജലയാത്രയുമാവാം) കണ്ട കാഴ്ചകൾ ചിത്രമായോ കവിതയായോ വർണ്ണനയായോ ആവിഷ്ക്കരിക്കൂ.
Answer:
ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി
ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ….

വെൽക്കം ടു കൊല്ലം ജംഗ്ഷൻ ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാകുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ റെയിൽവേസ്റ്റേഷ നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ ട്രെയിനുകളും നിരവധി യാത്രക്കാരുമൊക്കെയായി ദിവ സവും തീവണ്ടികൾ ചൂളം വിളിച്ച് പോകുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്.

ഓർമ്മകളെയും ചിന്തകളെയും നീലനിറമുള്ള ഇരിപ്പിടങ്ങളിലേക്ക് നമ്മളെ മാടിവിളിക്കുമ്പോൾ കൺമു ന്നിലേക്ക് പതുക്കെയും മിന്നിമറയലുകളുമായി കണ്ടു മതിയാകാത്ത മനോഹരമായ കാഴ്ചകൾ സമ്മാ നിച്ച ജനലാക്കമ്പികളും ഇരുപാളങ്ങളെ ഭേദിച്ച് നീ ഓടി മുന്നേറുമ്പോൾ ഞാനും നിനക്ക് ഒപ്പം എത്തിച്ചേ രാൻ ശ്രമിക്കുകയായിരുന്നു. ജീവിതയാത്രയിൽ നീണ്ടു കിടക്കുന്ന റെയിൽ പാളവും എന്റെ മനസ്സും ദീർഘ ദൂര യാത്രയ്ക്ക് എപ്പോഴും തയ്യാറാണ്. നീണ്ടു നീണ്ട് ദൂരങ്ങൾക്കു വേഗമേറുമ്പോൾ കാണാകാഴ്ച്ചകൾ കാണാനും എന്റെ ഇരുകണ്ണുകളും മനസ്സും ആഗ്രഹിക്കുകയാണ്.

എന്റെ ചൂടു ശ്വാസോശ്വാസം ചങ്ങല വലിക്കും വരെ നിനക്ക് ഒപ്പം യാത്രയിൽ കാണും. നിഴലുപോലെ എൻ പാതയിൽ കൂകിപ്പായും തീവണ്ടിയേയും കാത്ത് ശുഭപ്രതീക്ഷയോടെ കൊല്ലം ഫ്ളാറ്റ്ഫോമിൽ ഞാനും ഉണ്ടാകും. ഒരു മനോഹരമായ തീവണ്ടി യാത്രയ്ക്കായി കാത്തിരിപ്പ്.

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഇടുക്കിയുടെ താജ്മഹൽ Idukkiyude Tajmahal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Idukkiyude Tajmahal Summary

Idukkiyude Tajmahal Summary in Malayalam

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5 1
മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്. 1977 ഏപ്രിൽ 1നു ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ ജനിച്ചു. 2009-ലെ കെ. എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മര ണവിദ്യാലയം എന്ന കഥാസമാഹാരം അർഹമായി. മുണ്ടൂർ കൃഷ്ണകുട്ടി കഥാപുരസ്കാരം, സി. വി. ശ്രീരാമൻ സ്മൃതി, പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ടി. വി. കൊച്ചുബാവ പുര സ്കാരം. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതി.

നോവലുകൾ : ഡി, 9, പേപ്പർ ലോഡ്ജ്, ആത്മഛായ, ദേശത്തിന്റെ രതിഹാസം

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5

പാഠസംഗ്രഹം

ജീവിതത്തിലെ ഒരു ഭാവം, ചലനം, ആഗ്രഹം സന്ദർഭം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനെ സുന്ദര മായ ആവിഷ്കരിക്കുമ്പോഴാണ് ചെറുകഥ ഉണ്ടാകുന്നത്. അഖിൽ എന്ന കുട്ടിയുടെ താജ്മഹൽ കാണാനുള്ള ആഗ്രഹമാണ് ഇടുക്കിയിലെ താജ്മഹൽ എന്ന കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങളുടെ ജീവിതപ യാസങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്ന രക്ഷിതാക്കൾ ഈ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് സന്ദർഭത്തിൽ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികൾ യാഥാർത്ഥ്യബോധത്തോടെ തന്റെ ആഗ്രഹത്തെ ജീവിതചുറ്റു പാടുകളോട് ഇണക്കുകയും ഭാവനാപൂർണ്ണമായി സമന്വയിപ്പിക്കുകയുമാണ് അഖിൽ ചെയ്യുന്നത്. തങ്ങളുടെ ജീവിത സാഹചര്യങ്ങളിലുള്ള താജ്മഹലിനെ കുട്ടികൾ അച്ഛനമ്മമാരുടെ സഹായത്തോടെ കണ്ടെത്തുകയാ ണ്.

അകലെയുള്ള സ്ഥലങ്ങളിൽ മാത്രമല്ല തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കാണാനും അറിയാനും ആസ്വദി ക്കാനും ഉള്ള ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന് കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലങ്ങളായി തടഞ്ഞുനിർത്തിയി രുന്ന വെള്ളത്തിന്റെ തണുപ്പും പ്രപഞ്ചത്തിന്റെ ഇരമ്പലുമെല്ലാം അണക്കെട്ട് ആ കുടുംബത്തെ അനുഭവിപ്പിച്ചു. നീലാകാശത്തിന് താഴെ സർപ്പശരത് പോലെ കുടുംബാംഗങ്ങളുടെ തലയ്ക്ക് മീതെ മറപിടിച്ച അണക്കെട്ട് ഇടുക്കിയിലെ താജ്മഹൽ തന്നെയാണെന്ന് അവർക്ക് ബോധ്യമായി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മികവും നേട്ടവും സുന്ദരമാണെന്ന് കൂടി ഈ കഥ പറയാതെ പറയുന്നു. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ അടുത്ത് ചെന്ന് അറിയാൻ ശ്രമിച്ചാൽ അവയിലെ സൗന്ദര്യം കൂടി നമുക്ക് ആസ്വദിക്കാനാകുമെന്ന് കഥ സൂചിപ്പിക്കുന്നു.
ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5 2

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 ഇടുക്കിയുടെ താജ്മഹൽ Idukkiyude Tajmahal Notes Questions and Answers Pdf improves language skills.

Idukkiyude Tajmahal Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 7 Idukkiyude Tajmahal Question Answer

Class 5 Malayalam Idukkiyude Tajmahal Notes Question Answer

യാത്രാനുഭവം
Question 1.
യാത്രകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
നിങ്ങൾ നടത്തിയ ഒരു യാത്രയുടെ ഒരുക്കങ്ങളും അനുഭവങ്ങളും.
Answer:
ഊട്ടിയിലേക്കൊരു കുടുംബയാത
2012-ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറിന്റെ ചർച്ചകൾ വന്നത്. തൃശൂർ അതിരപ്പള്ളി എറണാകുളം പോയ ആദ്യയാത്ര നല്ല വിജയമായിരുന്നു. മെമ്പർമാരിൽ പലരും വിദ്യാർത്ഥി കളും ജോലിക്കാരും മറ്റും ആയതിനാൽ ഏകദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ. പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. ഡിസംബർ 9നു യാത്ര പോകാൻ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കഴിക്കാനായി നാടുകാണി മദ്രാസ്സയിൽ എത്തിച്ചേർന്നു.

എല്ലാവരും കൊണ്ട് വന്ന വ്യത്യസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യയാത്ര യിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാനിക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നത്. നാലുഭാഗത്തും മനോഹരമായ കാഴ്ചകൾ, ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശകാഴ്ച, ഞങ്ങളെ പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതൊക്കെയായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഊട്ടിയിൽ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത്. ഊട്ടിയിലെ തണുപ്പ് ഞങ്ങളിലേക്ക് ശരിക്കും ഇറങ്ങുന്നുണ്ടായിരുന്നു. അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ചകൾ തന്നെയാണ് എന്റെ നയനങ്ങൾക്കു സമ്മാനിച്ചത്.

കുടുംബത്തിലെ പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കുവെ ക്കുന്നതിനു തുല്യമായിരുന്നു. ചില കാരണങ്ങളാൽ എന്റെ പ്രിയസഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരു ന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു. യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോഷത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

വാക്കുകളുടെ ലോകം
Question 1.
പ്രകൃതിസൗന്ദര്യം – പ്രകൃതിയുടെ സൗന്ദര്യം
കച്ചവടക്കാരുടെ സംഘം – കച്ചവടസംഘം
പദങ്ങൾ പിരിയുമ്പോഴും കൂടിച്ചേരുമ്പോഴുമുള്ള മാറ്റങ്ങൾ കണ്ടില്ലേ?
ഈ പാഠത്തിൽ ഇങ്ങനെയുള്ള ധാരാളം വാക്കുകളുണ്ട്. അവ കണ്ടെത്തി മുകളിൽ കൊടുത്തതുപോലെ പിരിച്ചും ചേർത്തും എഴുതിവയ്ക്കു.
Answer:
പിടിച്ചിരിക്കുകയായിരുന്നു – പിടിച്ച് ഇരിക്കുക ആയിരുന്നു.
പണിതുയർത്തി – പണിത് ഉയർത്തി
പച്ചമലകൾ – പച്ചപ്പ് നിറഞ്ഞ മലകൾ
വെള്ളത്തൂവൽ – വെള്ളനിറത്തിലുള്ള തൂവൽ

പുഴകൾ മലകൾ പൂവനങ്ങൾ………………
Question 1.
ചുറ്റും ധാരാളം പച്ചമലകൾ തലപൊക്കിയ താഴ്വരയാണ് ആ പ്രദേശം
ഇതുപോലെ വാക്കുകൾകൊണ്ട് വരച്ചിട്ട കാഴ്ചകൾ ഈ പാഠഭാഗത്തിലൂടെ നീളമുണ്ട്. അവ കണ്ടെത്തി ഉറക്കെ വായിക്കൂ.
സ്കൂൾ പരിസരത്തും വീടിനടുത്തുമുള്ള ചില കാഴ്ചകളെ ഇങ്ങനെ എഴുതാൻ ശ്രമിക്കൂ.
Answer:
പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവർണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.

പേരും പ്രവൃത്തിയും
Question 1.
രാജൻ വളരെനേരം ആലോചിച്ചു
വേനലവധിക്ക് വിദ്യാലയം അടയ്ക്കും
അമ്മ പുഞ്ചിരി തൂകുന്നു
പേരും (നാമം) പ്രവൃത്തി (ക്രിയ) തിരിച്ചറിഞ്ഞല്ലോ
പാഠഭാഗം വായിച്ച് താഴെക്കൊടുത്ത പദസൂര്യൻ പൂർത്തീകരിക്കൂ.
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 1
Answer:
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 2

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

Question 1.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
ഈ ചൊല്ലിന്റെ ആശയം എന്താണ്?
ക്ലാസിൽ ചർച്ച ചെയ്യുക. അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. ഏറെ ദൂരെത്തേക്ക് പോകാനുള്ള പണവും സാഹചര്യവുമില്ലായിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ ഹൃദ്യമായ അനുഭവമാണ് അവർക്ക് ലഭിച്ചത്.
നിങ്ങളുടെ നാട്ടിലുമില്ലേ ഇതുപോലെ മനോഹരമായ പ്രദേശങ്ങൾ? മാതാപിതാക്കളോടൊപ്പം അവിടം സന്ദർശിച്ച് അനുഭവം ക്ലാസിൽ പങ്കുവയ്ക്കു. നോട്ടുപുസ്തകത്തിൽ എഴുതു
Answer:
പലപ്പോഴും നമ്മുടെ തൊട്ടടുത്തുള്ള മഹത്തുക്കളെ അവഗണിക്കുകയും അകലെയുള്ള പ്രശസ്തരെ തോളി ലേറ്റുകയും ചെയ്യുക എന്നത് നമ്മുടെ ഒരു രീതിയാണ്.

പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവരണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.
Answer
കാശ്മീർ കാഴ്ചകൾ
മഞ്ഞിൻ തൊപ്പിയിട്ട മരത്തിന്റെ പച്ചയുടുപ്പിട്ട
അരുവികൊണ്ടരഞ്ഞാണമിട്ട
പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ
നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ
ഒരു കൂട്ടുകാരുമായി കാശ്മീർ കണ്ട ദിവസമെഴുതിയ ഡയറിക്കുറിപ്പിലെ വാക്യങ്ങളാണിത്
ഈ കുറിപ്പിൽ കാശ്മീരിന്റെ ഒരു ചിത്രം കാണുന്നില്ലേ? കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹിച്ചത് എന്തുകൊണ്ടാവാം?
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 3
പ്രകൃതി സൗന്ദര്യത്തിനും പുൽമേടുകൾക്കും പ്രസിദ്ധമാണ് ഈ സ്ഥലം. ഓരോ കുന്നുകളും മഞ്ഞ് കൊണ്ട് മൂടിയിരിക്കുകയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയം പ്രദേശം മുഴുവനും കാട്ടുപൂക്കളാൽ നിറയുകയും അതേപോലെ തന്നെ തെളിഞ്ഞ ആകാശം കാണുവാൻ സാധിക്കുകയും ചെയ്യുന്ന സമയമാണിത്. മനോഹരമായ ഈ ദൃശ്യം കണ്ടപ്പോ ഴാണ് കുട്ടിയ്ക്ക് കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹമുണ്ടായത്

Class 5 Malayalam Kerala Padavali Notes Unit 3 നടന്നുനടന്ന്, പിന്നെ പറന്നുപറന്ന്

വാക്കുകൾ കൊണ്ടുള്ള ഈ ചിത്രം വരയുടെ അടിസ്ഥാനമായി മാറുന്നത് യാത്രാനുഭവങ്ങ ളാണ്. ഓരോ യാത്രകളും അറിവിനെയും ലോകബോധത്തെയും പുതുക്കുന്നു. ഭൂപ്രകൃതി, ജനങ്ങൾ, ഭാഷ, വേഷം, ആഘോഷങ്ങൾ, ആചാരങ്ങരൾ, ഭക്ഷണം, പാർപ്പിടം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലെ സാമ്യ വ്യത്യാസങ്ങൾ അറിയാനും വൈകാരികമായി ഉൾക്കൊള്ളാനും വ്യത്യസ്തമായി ആവിഷ്ക രിക്കാനും യാത്രകൾ അവസരമൊരുക്കുന്നു. പുസ്തക വായനപോലെ യാത്രാനുഭവങ്ങൾ നമ്മുടെ ചിന്തയെയും ഭാവനെയും ഉത്തേജിപ്പിക്കും. യാത്രകൾ നൽകുന്ന ഈ ബാധ്യതകളാണ് യൂണിറ്റിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

വീടിനും വിദ്യാലയത്തിനും അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് അകലെയുള്ള സ്ഥലങ്ങ ളിലേക്കുള്ള യാത്രകൾ പോലെതന്നെ പ്രാധാന്യമുള്ളതാണെന്ന് ഇടുക്കിയിലെ താജ്മഹൽ എന്ന കഥ ഓർമ്മിപ്പിക്കുന്നു. ചുരങ്ങൾ കയറി മലമുകളിലേക്കുള്ള ബസ് യാത്ര വാക്കുകളിലൂടെ സുന്ദര മായി ആവിഷ്കരിക്കുകയാണ്. കെ. തായാട്ട് ഉയരങ്ങളിലേയ്ക്കൊരു യാത്ര എന്ന യാത്രാവിവരണ ത്തിലൂടെ ചെയ്യുന്നത്.

നാം മുകളിലോട്ടാണോ പ്രകൃതി കീഴ്പ്പോട്ടാണോ നമ്മളും പ്രകൃതിയും കൂടി മേൽപ്പോട്ടാണോ യാത്ര ചെയ്യുന്നത് എന്ന് സംശയിക്കാവുന്നത് അനുഭൂതികൾ ഈ യാത്രവിവരണം നൽകുന്നു. താഴെ നിന്ന് കാണുന്ന ആകാശം നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നാൽ ആകാശത്തിൽ നിന്ന് കാണുന്ന വിമാനത്തിൽ നിന്നും കാണുന്ന ഭൂമിയെയാണ് ഒട്ടേറെ വാങ്മയ ചിത്രങ്ങളിലൂടെ ബാലാമണിയമ്മ ആവിഷ്ക്കരിക്കുന്നത്. ചുരുക്കത്തിൽ വ്യത്യസ്ത സ്ഥലങ്ങളിലും തലങ്ങളിലുമുള്ള യാത്രാനുഭവങ്ങൾ സുന്ദരമായ ഭാഷയിലൂടെ ആവിഷ്കരിച്ച രചനകളാണ് ഈ യൂണിറ്റിൽ ഉള്ളത്.

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

പ്രവേശക പ്രവർത്തനം
Question 1.
ചിത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം പറയാനുണ്ട്
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 4
Answer:
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക വർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാമാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാ വിദ്യയുടെ ഉത്തമോദഹരണമാണ് താജ്മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തിരണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

1983 -ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെപെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജ്മഹൽ. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാനശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നീർനാഗം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and നീർനാഗം Neernagam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Neernagam Summary

Neernagam Summary in Malayalam

നീർനാഗം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
നീർനാഗം Summary in Malayalam Class 5 1
1908 ജനുവരി 23ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമരപോരാളി തുടങ്ങിയ നിലകളിൽ പ്രസിദ്ധനായി. തീവ്രമായ ജീവിത അനുഭവങ്ങ ളിൽ നിന്നാണ് ബഷീറിന്റെ രചനകൾ രൂപം കൊണ്ടത്. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത തിന് അദ്ദേഹം ജയിൽവാസം അനുഭവിച്ചു.

കഥകൾ : ഭൂമിയുടെ അവകാശികൾ, ജന്മദിനം, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗ്ഗം, വിശപ്പ് നോവലുകൾ : ബാല്യകാലസഖി, പ്രേമലേഖനം, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ,
നാടകം : കഥാബീജം
പുരസ്കാരങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
ലളിതാംബിക അന്തർജ്ജനം അവാർഡ്
വള്ളത്തോൾ പുരസ്കാരം
കരച്ചിലും കണ്ണീരും ചിരിയായി മാറുന്ന രാസവിദ്യയാണ് ബഷീറിന്റെ രചനകളിൽ പ്രത്യക്ഷപ്പെടു ന്നത്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു

നീർനാഗം Summary in Malayalam Class 5

പാഠസംഗ്രഹം

‘പ്രാരാബ്ധത്തിൽ ചേറ്റിൽ നിന്നും വിരിയും കലപോലെയും
പി. കുഞ്ഞിരാമൻ നായർ സൂചിപ്പിച്ചതുപോലെ തീവ്രമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് ബഷീർ സാഹിത്യം ഉറവെടുക്കുന്നത്. സൂഫി, സന്യാസി, ഹോട്ടൽ തൊഴിലാളി, ഖലാസി തുടങ്ങി ഒട്ടേറെ ജോലികൾ ചെയ്ത ഇന്ത്യയിലും പുറത്തും യാത്രകൾ നടത്തിയും നേടിയ അനുഭവസമ്പത്ത് ബഷീറിന്റെ രചനകളെ വ്യത്യസ്ത മാക്കുന്നു. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടിയുള്ള അമിതമായ പ്രകൃതിന ശീകരണം ഇപ്പോൾ ആഗോളതാപനത്തിലും കാലാവസ്ഥാമാറ്റങ്ങൾക്കും മഹാമാരികൾക്കും കാരണമായി ക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ എല്ലാ ജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന് ബഷീറിന്റെ ദർശനം വളരെ പ്രധാനപ്പെട്ടതാണ്.

മുൻകൂട്ടി തയ്യാറാക്കിയ തന്റെ ചരമക്കുറിപ്പിൽ ബഷീർ ഇങ്ങനെ പറയുന്നു. എല്ലാവർക്കും സലാം മാങ്കോസ്റ്റിൻ മരത്തിനും സർവ്വമാന ജന്തുക്കൾക്കും സലാം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അണ്ഡകടാഹമേ മാപ്പ് ! എല്ലാവർക്കും മംഗളം ശുഭം. ബഷീറിന്റെ മതിലുകൾ എന്ന കഥയിലെ നായകൻ ജയിൽ മുറ്റത്ത് പന നീർത്തോട്ടം വെച്ചുപിടിപ്പിക്കുന്നു. ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തിൽ ഒരു ചെടിയുടെ വിത്തു കൂടി ബഷീർ അയക്കുന്നു. ഞാൻ ഒരു ചെടിയുടെ അരി ഈ കത്തിൽ വച്ചിട്ടുണ്ട്. മുദ്രയുടെ ഇടി കൊള്ളാതെ കിട്ടിയെങ്കിൽ തോട്ടത്തിൽ നടണേ! നീർഗാനം എന്ന കഥയിൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനേയും കാരണം കൂടാതെ ദ്രോഹിക്കരുത് എന്ന സന്ദേശം അദ്ദേഹം നൽകുന്നുണ്ട്. മറ്റു ജീവജാലങ്ങളോടുള്ള സാഹോ ദര്യം ബഷീർ കൃതികളുടെ പ്രധാനപ്പെട്ട സവിശേഷതയാണ്.
നീർനാഗം Summary in Malayalam Class 5 2

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 നീർനാഗം Neernagam Notes Questions and Answers Pdf improves language skills.

Neernagam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 6 Neernagam Question Answer

Class 5 Malayalam Neernagam Notes Question Answer

ചിരിപ്പിച്ചു ചിരിപ്പിച്ച ………
Question 1.
കഥ വായിച്ചല്ലോ………നിങ്ങളെ ചിരിപ്പിച്ച സന്ദർഭങ്ങൾ ഏതെല്ലാമായിരുന്നു?
Answer:

  • നീർനാഗത്തെ പിടിക്കുന്ന സന്ദർഭം
  • ശിഷ്യന്മാരെ ഉണ്ടാക്കി എന്ന് പറയുന്നതും
  • ബാപ്പ നിസ്കരിക്കുന്ന സമയത്ത് നീർനാഗത്തെ കണ്ടപ്പോൾ ബാപ്പയും ഉമ്മയും തമ്മിലുളള സംസാരം

കുസൃതിപ്പതിപ്പ്
Question 1.
കുസൃതിത്തരങ്ങൾ നിറഞ്ഞതാണ് ബാല്യകാലം. നീർനാഗത്തെ പിടിച്ച ബഷീറിന്റെ അനുഭവം നമ്മൾ വായിച്ചു. ഇതുപോലുള്ള പല കുസൃതികളും വികൃതികളും ചെയ്തവരല്ലേ നിങ്ങളും? അവയിൽ ചിലത് ഇപ്പോൾ ഓർമ്മ വരുന്നില്ലേ? നിങ്ങളുടെ കുസൃതികൾ കൂട്ടുകാരുമായി പങ്കുവയ്ക്കു. ഇതൊരു കുറിപ്പായി എഴുതുകയും വേണം. കുറിപ്പിന് ഇണങ്ങുന്ന പേരു നൽകാൻ മറക്കരുത്. എല്ലാവരും എഴുതിയ അനുഭവ ക്കുറിപ്പുകൾ ചേർത്ത് ഒരു കുസൃതിപ്പതിപ്പ് തയ്യാറാക്കണം.
ചിത്രങ്ങളും ചേർത്ത് ഭംഗിയാക്കാം.
ഈ പതിപ്പിനും വേണം ഒരു രസികൻ പേര്. കുട്ടിക്കാലത്തെ ഒരു കുസൃതിയനുഭവം എഴുതിത്തരാൻ ടീച്ച റോടും പറയണം.
Answer:
എന്റെ ചെറുപ്പത്തിൽ ഞാൻ വലിയ കുസൃതിക്കാരിയായിരുന്നു. കുസൃതിയെക്കാൾ വാശിക്കാരി എന്ന് പറ യുന്നതാവും ശരി. എനിക്കിഷ്ടമില്ലാത്തത് എന്ത് കേട്ടാലും നടന്നാലും എന്റെ കയ്യിലുള്ള സാധനങ്ങൾ എല്ലാം ഞാൻ കിണർ കൊണ്ടുപോയിടും. അങ്ങനെ ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് അച്ഛൻ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഞാൻ അച്ഛനോട് എനിക്ക് വരുമ്പോൾ മിഠായി വേണമെന്ന് പറഞ്ഞു. “നിനക്ക് മിഠായിയൊന്നും ഞാൻ കൊണ്ടുവരില്ല” എന്നച്ഛൻ തിരിച്ചും പറഞ്ഞു. അച്ഛൻ അത് തികച്ചും തമാശയായാണ് പറഞ്ഞത്. പക്ഷേ അന്നത്തെ എന്റെ ബുദ്ധി യിൽ എനിക്കത് ബോധിച്ചില്ല.

ഞാൻ ഉടനെ എന്റെ കയ്യിലുള്ള ഫോൺ എടുത്ത് കിണറ്റിലേക്കെറിഞ്ഞു. എന്തായാലും അതുവരെ കുസൃ തി മാത്രമായി കണ്ടിരുന്ന എന്റെ ആ സ്വഭാവം അന്ന് കുറച്ച് ഗൗരവമായി വീട്ടുകാർ കണ്ടു. എനിക്ക് ശാസ നയും അടിയും കിട്ടി. അതോടെ ആ ശീലം ഞാൻ മാറ്റുകയും ചെയ്തു

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

കഥാപാത്ര പരിചയം
Question 1.
കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ബഷീറിന്റെ ബാപ്പ. അദ്ദേഹത്തിന്റെ സ്വഭാവത്തിന് എന്തെല്ലാം പ്രത്യേകതകളുണ്ട്? അവയെല്ലാം ഉൾപ്പെടുത്തി ബഷീറിന്റെ ബാപ്പയെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ്
എഴുതൂ.
Answer:
പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സർപ്പയജ്ഞം എന്ന നോവലിലെ ഒരു ചെറു ഭാഗമാണ് നീർനാഗം. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്റെയും സഹജീവി സ്നേഹത്തിന്റെയും എല്ലാം സന്ദേശം ഈ കഥ നമുക്ക് നൽകുന്നുണ്ട്.

കഥയിലെ ഒരു പ്രധാനകഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. സൽഗുണങ്ങളും സഹജീവി സ്നേഹവും നല്ല നർമ്മ ബോധവുമുള്ള ഒരു കഥാപാത്രമാണ് ഇദ്ദേഹം. ബഷീറിന് ബാപ്പയോട് സ്നേഹവും അതേസമയം പേടിയും ഉണ്ട്. തന്റെ കുട്ടിക്കാലത്തെ കുസൃതികളിൽ ഒന്നായിരുന്നു നീർ നാഗത്തെ അഥവാ നീർക്കോ ലിയെ പിടിച്ചു കൊണ്ട് വന്നത്. തങ്ങളുടെ നാട്ടിലെ പാമ്പിനെ കൊല്ലുന്ന ഒരാളോട് തോന്നിയ ആരാധ നയാണ് ബഷീറിനെ അതിന് പ്രേരിപ്പിച്ചത്. തോട്ടിൽ നിന്ന് പിടിച്ച നീർനാഗത്തെ ബഷീർ ഒരു ഈർക്കി ളിൽ കുത്തി വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ അയലിൽ തൂക്കിയിടുകയും പിന്നീട് കൂട്ടുകാരുടെ അടുത്തേക്ക് പോവുമ്പോൾ വീട്ടിൽ ആ നീർനാഗം ഉണ്ടാക്കുന്ന രസകരമായ സന്ദർഭത്തിലൂടെയാണ് കഥ മുന്നോട്ട് പോയിരിക്കുന്നത്.

ബഷീറിന്റെ വാപ്പ നിസ്കരിക്കുമ്പോൾ ആ നീർനാഗം നിസ്കാരപ്പായിലേക്ക് വരുന്നു. അതിനെ കണ്ടെങ്കിലും വാപ്പ നിസ്കാരത്തിൽ നിന്നും പിൻവാങ്ങിയിരുന്നില്ല. അദ്ദേഹം നല്ലൊരു ദൈവ ഭക്തൻ ആയിരുന്നെന്ന് നമുക്കതിൽ നിന്നും മനസ്സിലാക്കാം. പിന്നീട് നിസ്കാരം കഴിഞ്ഞ് ബഷീ റിന്റെ ഉമ്മയെ വിളിച്ച് നീർനാഗത്തെ കുറിച്ച്, ഇതെവിടുന്നുവന്നെന്നും ആര് കൊണ്ടുവന്നെന്നും എല്ലാം ചോദിക്കുന്നു. ആ സംഭാഷണങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ നർമ്മബോധം നമുക്ക് കാണാം. പിന്നീട് ബഷീറിനെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്ത തെറ്റിന് ശകാരിക്കുകയും ചെയ്യുന്നുണ്ട്. മക്കളെ നേരായ വഴിക്ക് വളർത്തുന്ന തെറ്റ് കണ്ടാൽ ഉടനെ തിരുത്താൻ ശ്രമിക്കുന്ന, സ്നേഹമുള്ള ഒരു പിതാ വാണ് ബഷീറിന്റെ ഉപ്പ എന്ന് ഈ സന്ദർഭത്തിൽ നിന്നും നമുക്ക് വ്യക്തമാവുന്നു.

അവസാനം ആ നീർനാ ഗത്തെ ബഷീറിനെ കൊണ്ട് തോട്ടിലേക്ക് തന്നെ കളയിക്കുന്നു. സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഇവിടെ നിഴലിക്കുന്നത്. “അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനെയും കാരണം കൂടാതെ ദ്രോഹിക്കരുത്.” എന്ന് ബഷീറിനെ പഠിപ്പിച്ചത് ഉപ്പയാണ്. അതുകൊണ്ട് തന്നെയാവാം “ഭൂലോകത്തെ സർവ്വജീവികളും ഭൂമിയുടെ അവകാശികളാണ് എന്ന മഹത്തായ സന്ദേശം ബഷീറിന് നമ്മെ പഠിപ്പി ക്കാൻ സാധിച്ചതും. ഇത്തരത്തിൽ ഒട്ടനവധി പ്രത്യേകതകൾ ഉള്ള കഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. നീർനാഗം എന്ന കഥാവായനയ്ക്ക് ശേഷവും വായനക്കാരുടെ മനസ്സിൽ ഈ കഥാപാത്രം തങ്ങി നിൽക്കുന്നു.

മണി ബല്യ ലോകം
Question 1.
നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6 1
ബഷീറിന്റെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും എടുത്തു വായിക്കൂ. അവയിലെ രസകരമായ സംഭവങ്ങളെയും ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, എട്ടു കാലിമമ്മൂഞ്ഞ്, തുടങ്ങിയ കഥാപാത്രങ്ങളെയും പരിചയപ്പെടാം. അദ്ദേഹത്തിന്റെ രസകരമായ കഥകൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
കലാപരമായ ഭംഗി കൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീർ കൃതികൾ. തന്റെ തലമുറയെ മറ്റു സാഹിത്യകാരന്മാരിൽ നിന്ന് വ്യത്യസ്തമായി നെടുനീളൻ പ്രഭാഷണങ്ങൾ നടത്താതെ തനിക്ക് പറ യാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേക്ക് അടു പ്പിക്കുന്നത്. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ആനവാരിയും പൊൻകു രിശും എന്ന കഥ നടക്കുന്നത്. ആനവാരി രാമൻ നായർ പണ്ട് വെറും രാമൻ നായരും പൊൻകുരിശ് തോമ പണ്ട് വെറും തോമയും ആയിരുന്നുവത്. പിന്നീട് ഈ ബഹുമതികൾ അവർക്ക് ആരാണ് ചാർത്തി കൊടുത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി. ബഷീറിന്റെ സ്വതസിദ്ധമായ ഹാസ്യവും നർമവും ഈ കൃതിയിലുടനീളം നമുക്ക് കാണാം.

ആനവാരി രാമൻ നായർ
കടുവാക്കുഴിക്കുന്നടങ്ങുന്ന ഒൻപത് മൈൽ ചുറ്റളവിനു ഉള്ളിലെ ദേഷ്യക്കാരൻ, പ്രമാണി. ഇദ്ദേഹത്തിന്റെ ശരീരവടിവിനെപറ്റി കൂടുതൽ അറിവില്ലെങ്കിലും കോപമാണ് ആനവാരിയുടെ അവരുടെ കൂട്ടായ്മയിൽ അടയാളപ്പെടുത്തുന്നത്. ഗൗരവം നിറഞ്ഞ മുഖം, സ്ത്രീ വിദ്വേഷി, ആനവാരിയുടെ കോപം ഒരിക്കലും അണപൊട്ടാറില്ല. കത്തി ജ്വലിക്കുന്ന ദേഷ്യം തൊട്ടടുത്ത നിമിഷം ആറി തണുത്തു പോവുകയാണ്. മൂക്കു ചെത്തി ഉപ്പിലിടുമെന്ന് പറയുകയില്ലാതെ ആനവാരി രാമൻ നായർ യാതൊന്നും ചെയ്യുന്നില്ല. ഇതിനാകെ യുള്ള അപവാദമായി പൊൻകുരിശ് തോമയോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും അത്ര കാര്യമായൊന്നുമില്ല.

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

പൊൻകുരിശ് തോമ
ശാന്തപ്രകൃതക്കാരനായ പൊൻകുരിശ് തോമ ഒരു കാമുകൻ ആണെന്ന് നമുക്കറിയൂ. കുറച്ചു കൂടെ കടന്ന് പറഞ്ഞാൽ ആനവാരി രാമൻ നായർ, മണ്ടൻ മൂത്താപ്പ്, എട്ടുകാലി മമ്മൂഞ്ഞ് എന്നിവരുടെ കൂട്ടത്തിൽ ആന വാരിയുടെ നേരെ ഒരു ശത്രു. ആനവാരിയുടെ പ്രാമാണിത്വത്തെ വകവെച്ചു കൊടുക്കാതിരിക്കുകയും അയാളുടെ ഫ്യൂഡൽ മനസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് പൊൻകുരിശ് തോമ മാത്രമാണ്. മറ്റു കഥാപാത്ര ചിത്രീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൗതികമായ വരകൾപ്പുറത്ത് ആഖ്യാന തലത്തി ലാണ് ഒരു കാരികേച്ചർ എന്ന നിലയിൽ പൊൻകുരിശ് തോമ തെളിയുന്നത്. കർത്താവായ യേശു മിശിഹാ തമ്പുരാനേ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ, പള്ളിക്കെന്തിനാ പൊൻകുരിശ് എന്ന് പൊൻകുരിശ് തോമ ചോദിക്കുന്നത് അതുകൊണ്ടാണ്.

എട്ടുകാലി മമ്മൂഞ്ഞ്
എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്തവർ ഉണ്ടാവില്ല. ബേപ്പൂർ സുൽത്താന്റെ ഒരു കഥാപാത്രമാണ് കക്ഷി. തന്റെ സ്വഭാവത്തിന്റെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥാപാത്രം പ്രശസ്തി ആർജിച്ചത്. നാട്ടിൽ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് മമ്മൂഞ്ഞ് കരസ്ഥമാക്കും. മണ്ടൻ മൂത്താപ്പയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങൾ കഴുകുക, വിറക് കീറിക്കൊടുക്കുക സ്ഥലത്തെ രണ്ട് പോലീസുകാരുടെ ബെൽറ്റ് പോളിഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പർ പൊടി മണ്ണിട്ട് തൂത്ത് പൊന്ന് പോലാക്കുക, പോലീസ് ലോക്കപ്പ് അടിച്ചു വാരുക ഇതൊക്കെ ആയിരുന്നു മമ്മൂഞ്ഞിന്റെ പ്രധാനജോലികൾ. ഇതിലേറെയൊക്കെ ബഷീറിന്റെ മമ്മൂഞ്ഞിനു ഒരു കാര്യത്തിലാണ് കമ്പം, ഗർഭത്തിൽ നാട്ടിൽ ആർക്കൊക്കെ എപ്പൊ ഗർഭം സംഭവിച്ചാലും അതിന്റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും. പാറുക്കുട്ടി ഗർഭിണിയാണെന്ന് ആരോ പറയുന്നത് കേട്ടു. ഉടനെ ചാടിക്കേറി മമ്മൂഞ്ഞ് കാച്ചി, അത് ഞമ്മളാണ്. പാറുക്കുട്ടി എന്നത് മനയ്ക്കലെ ആനയായിരുന്നു. ഒറ്റക്കണ്ണൻ പോക്കരും മണ്ടൻ മൂത്താപ്പയും മൂപ്പരെ പിരി കേറ്റും. മമ്മൂഞ്ഞ് അത് കേട്ട് ഞെളിഞ്ഞിരിക്കും. എട്ടുകാലി മമ്മൂഞ്ഞിന് കോട്ട് മമ്മൂഞ്ഞ് എന്നും കോട്ട് സാഹിബ് എന്നും വിളിപ്പേ രുണ്ട്.

കടങ്കഥ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and കടങ്കഥ Kadamkadha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Kadamkadha Summary

Kadamkadha Summary in Malayalam

കടങ്കഥ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കടങ്കഥ Summary in Malayalam Class 5 1
പത്രപ്രവർത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരുപോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ. കെ. ശ്രീകുമാർ. സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. മലയാള സംഗീത നാടകചരിത്രം, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, നാരദൻ, ഗണപതി, സാഹിത്യരചന കൾക്ക് കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്കാ രങ്ങൾക്ക് പുറമേ അബുദാബി ശക്തി അവാർഡ്, ഭീമബാലസാഹിത്യ പുരസ്കാരം, കടമനാട് പുരസ്കാരം, കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് തുടങ്ങിയ നിരവധി ബഹുമതി കൾ നേടിയിട്ടുണ്ട്. 23 വർഷത്തെ പത്രപ്രവർത്തനത്തിനു ശേഷം 2016-ൽ ശ്രീകുമാർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ സാഹിത്യപ്രവർത്തകനായി.

പാഠസംഗ്രഹം
കടങ്കഥ Summary in Malayalam Class 5 2

കടങ്കഥ Summary in Malayalam Class 5

ജീവിതാനുഭവങ്ങളുടെ കയ്പ് മധുരമാക്കാൻ വേണ്ടി കടങ്കഥകളിലെ നർമ്മം പങ്കു വയ്ക്കുകയാണ് ഇവിടെ. വാമൊഴിയുടെ തലമുറകളായി കൈമാറിയ ഭാഷാവ്യവഹാര രൂപമാണ് കടങ്കഥ. രൂപം കൊണ്ടു തന്നെ ചിന്താപ്രക്രിയ ഉറപ്പാക്കുന്ന ഭാഷാ വ്യവഹാര രൂപമാണിത്. ഉന്നയിക്കുന്ന ചോദ്യത്തിന്റെ ഉത്തരം തിരിച്ചറിയുമ്പോഴാണ് കടങ്കഥയുടെ കാവ്യഭംഗി ആസ്വദിക്കാനാവുക. നേരിട്ട് പറയാതെ ഒരു വസ്തു വിനെക്കുറിച്ച് ചുരുക്കം സൂചനകൾ ഇവിടെ പറയു ന്നതിനാൽ കടങ്കഥയ്ക്ക് കവിതയോട് രൂപപരമായ അടുപ്പമുണ്ട്. കടങ്കഥ വടക്കൻ പാട്ടിന്റെ രീതിയിൽ ചൊല്ലാവുന്നതാണ് വടക്കൻ പാട്ടിന്റെ രീതിയിൽ ധാരാളം കവിതകൾ മലയാളത്തിലുണ്ട്. മുത്തച്ഛനും കുട്ടികളും തമ്മിൽ നടക്കുന്ന കടങ്കഥകേളിയാണ് നർമ്മ മധുരമായി കടങ്കഥ എന്ന കഥയിൽ അവതരിപ്പിക്കുന്നത്.

കരയെ കാണാൻ തിരയും തിരയും
മീനു നിറഞ്ഞാൽ വലയും വലയും

ഇവിടെ അടിവരയിട്ട പദങ്ങൾ വ്യത്യസ്ത അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഉത്തരം പറ എന്ന മുത്തച്ഛൻ പറയുമ്പോഴും വാക്കിന് വ്യത്യസ്ത അർത്ഥ സാധ്യതകൾ നൽകുന്ന ഭംഗിയാണ് ഈ കഥയിൽ ഹാസ്യം ഉണ്ടാക്കുന്നത്. ഹാസ്യസാഹിത്യത്തിൽ കടങ്കഥകൾക്കും ഒരുസ്ഥാനം ഉണ്ടെന്ന വസ്തുതയും ഈ കഥ ഓർമ്മി പ്പിക്കുന്നു.

അർത്ഥം
ഞെട്ട് – ഇലയുടെ തണ്ട്
ചെപ്പ് – അടപ്പുള്ള പാത്രം
ഉപ്പി – തലയുടെ മധ്യഭാഗം
ശങ്കിച്ചു – സംശയിച്ചു
വിരുതൻ – സമർത്ഥൻ

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 കടങ്കഥ Kadamkadha Notes Questions and Answers Pdf improves language skills.

Kadamkadha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 5 Kadamkadha Question Answer

Class 5 Malayalam Kadamkadha Notes Question Answer

കടങ്കഥച്ചന്തം
Question 1.
ആനകേറാമലേലാളു കേറാമലേ-
ലായിരം കാന്താരി പൂത്തിറങ്ങി
ഉത്തരം പറയാമോ?
ഈ കടങ്കഥയ്ക്ക് എന്തെല്ലാം സവിശേഷതകളുണ്ട്?
ചർച്ച ചെയ്യാം. ഇതേ താളത്തിൽ ചൊല്ലാവുന്ന വരികൾ വായിക്കൂ.
വെണ്ണയെക്കണ്ടോരു കണ്ണൻ താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചുചൊന്നാൻ
ഇങ്ങനെ ഒരേ താളത്തിൽ ചൊല്ലാവുന്ന കടങ്കഥകളും പഴഞ്ചൊല്ലുകളും കവിതാഭാഗങ്ങളും ശേഖരിക്കൂ.
Answer:
ആകാശത്തിലെ നക്ഷത്രങ്ങൾ
ഈ കടങ്കഥ വായിക്കുമ്പോൾ തന്നെ നമുക്ക് നല്ല താളത്തിലും ഈണത്തിലും വായിക്കാനാവുന്നുണ്ട്. കൂടാതെ ചില അക്ഷരങ്ങൾ ആവർത്തിച്ചുവരുമ്പോൾ ആ ആവർത്തനഭംഗിയും ഈ കടങ്കഥയ്ക്ക് കൈവ രുന്നു.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥപ്പയറ്റ്
Question 1.
കൂടുതൽ കടങ്കഥകൾ ശേഖരിക്കൂ. മുത്തച്ഛനും കുട്ടികളും കൂടി നടത്തിയ കടങ്കഥപ്പയറ്റുപോലെ ക്ലാസ്സിൽ ഒരു കടങ്കഥപ്പയറ്റ് നടത്തു
Answer:

  1. അകത്തറുത്താൽ പുറത്തറിയും – ചക്കപ്പഴം
  2. അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു – കുരുമുളക്
  3. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില – പപ്പടം
  4. അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തി രണ്ട് മുടിക്കയറ് – മത്തൻ
  5. അങ്ങു കിടക്കണ മന്തൻ കാള – റ നീണ്ട മുടിക്കയറ് – മത്തൻ
  6. അച്ഛൻ തന്ന കാളയ്ക്ക് കൊമ്പ് – കിണ്ടി
  7. അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരത്തില്ല – അമ്മിക്കുഴ
  8. അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം, മുക്കിലിരിക്കും – ചൂല്
  9. അകം എല്ലും തോലും പുറം പൊന്തപൊന്തം –
  10. അക്കരെ നിൽക്കും തുഞ്ചാണി,
    ഇക്കരെ നിൽക്കും തുഞ്ചാണി
    കൂട്ടി മുട്ടും തുഞ്ചാണി – കൺപീലി

കഥയിലും കടങ്കഥ
Question 1.
വീട്ടിലെത്തിയ അതിഥിയെ ഗൃഹനാഥൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അതിഥി പറഞ്ഞു.
ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം, ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം, നാലാൾ ചുമക്കണം.
ഈ ആവശ്യങ്ങളെല്ലാം എങ്ങനെ നിറവേറ്റിക്കൊടുക്കുമെന്നോർത്ത് വീട്ടുകാരൻ വിഷമിച്ചു. അപ്പോൾ അയാളുടെ മകൾ പറഞ്ഞു;
അച്ഛൻ വിഷമിക്കണ്ട. എല്ലാം ഞാൻ ശരിയാക്കാം. കുളിച്ചിട്ട് വരാൻ പറയൂ. മക്കൾ എങ്ങനെയാവും അതി ഥിയുടെ ആവശ്യങ്ങൾ സാധിച്ചിട്ടുണ്ടാവുക? അറിയേണ്ടേ? കഥയുടെ ബാക്കി ഭാഗം കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലുണ്ട്. കണ്ടെത്തി വായിക്കൂ.
ആ കഥയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുമല്ലോ.
Answer:
വളരെ ബുദ്ധിമതിയായ ആ മകൾക്ക് അതിഥി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിരുന്നു. നൂറ്റെട്ട് കൂട്ടാൻ വേണമെന്ന് പറഞ്ഞതിന്റെ അർത്ഥം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ട് കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിന് മൂന്ന് പേരെ തിന്നണം എന്ന് പറഞ്ഞ തിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറക്കണം എന്നാണ്. അവസാനം അദ്ദേഹത്തെ നാല് പേര് ചുമക്കണം എന്ന് പറഞ്ഞതിന്റെ സാരം ഊണ് കഴിഞ്ഞാൽ കുറച്ചൊന്നു കിട്ടാതെ അതിനു കട്ടിൽ വേണം എന്നാണ്. ഇക്കാര്യങ്ങളെല്ലാം യുവതി അച്ഛന് വിവരിച്ചു കൊടുത്തു. യുവതിയുടെ ബുദ്ധി സാമർത്ഥ്യത്തിൽ ആകൃഷ്ടനായ അതിഥി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തി കൊടുക്കുകയും ചെയ്തു.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യ പണ്ഡിതൻ ആയിരുന്ന വരരുചി എന്ന ബ്രാഹ്മ ണന് പറയ സമുദായത്തിൽപെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപ്പെറ്റ പന്തരികുലം എന്നറി യപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തു വളർത്തിയ പന്ത്രണ്ട് മക്കളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ധരും ദൈവകജ്ഞരും ആയിരുന്നുവെന്നും ഐതിഹ്യകഥകൾ പറയു ന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള സന്ദേശമാണ് ഈ ഐതിഹ്യം നൽകുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ‘ഐതിഹ്യമാല’ എന്ന ഗ്രന്ഥത്തിലാണ് ഇതെക്കുറിച്ച് രേഖപ്പെടുത്തിയിരി ക്കുന്നത്. ചരിത്രഗവേഷകനായ ശ്രീ. കെ. ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. സമൂഹത്തിൽ നാനാജാതിമത വിഭാഗക്കാർ ഉണ്ടെങ്കിലും അവരെ ല്ലാവർക്കും ഒരേ കർമ്മമാണ് നിർവഹിക്കാൻ ഉള്ളതെന്നും എല്ലാവരും സമാന്മാരാണ് എന്ന സന്ദേശവു മാണ് ‘പറയിപ്പെറ്റ പന്തരികുലം’ സമൂഹത്തിനു നൽകുന്നത്.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥയിലെ ഭാഷ
Question 1.
കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5 1
മുറ്റത്തെ ചെപ്പിനടപ്പില്ല – കിണർ
കൊക്കിരിക്കും കുളം വറ്റി വറ്റി – കൊളുത്തിവച്ച നിലവിളക്കിലെ എണ്ണവറ്റി
മുള്ളുണ്ട് മുരിക്കില്ല, കണ്ട് കാഞ്ഞിരമല്ല – പാവയ്ക്ക (കയ്പക്ക)
മറ്റു ചില കടങ്കഥകളെക്കൂടി ഇങ്ങനെ സാധാരണ ഭാഷയിലെഴുതാമോ
സാധാരണഭാഷയ്ക്കും കടങ്കഥയിലെ ഭാഷയ്ക്കും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ട് ചർച്ച ചെ കണ്ടെത്തൂ.
Answer:
അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു – കുരുമുളക്
അകത്തുപോയപ്പോൾ പച്ച, പുറത്തുവന്നപ്പോൾ ചുവപ്പ് – വെറ്റിലമുറുക്ക്
അകമില്ല, പുറമില്ല, ഞെട്ടില്ല, വട്ടയില – പപ്പടം
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി – കൺപീലി

സാധാരണ ഭാഷ നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതും ലളിതവുമാണ്. എന്നാൽ കടങ്കഥകളിലെ ഭാഷ തീർത്തും വ്യത്യസ്തമാണ്. കടങ്കഥകൾ പറയുമ്പോൾ തന്നെ നല്ല കാവ്യഭംഗി നമുക്കതിനു തോന്നാ റുണ്ട്. ചില കടങ്കഥകളിൽ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതിന്റെയും പ്രാസം ഒപ്പിക്കുന്നതിന്റെയും ഭംഗി നമുക്ക് കാണാം. സാധാരണ ഭാഷയിൽ കാര്യങ്ങൾ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ കടങ്കഥയിൽ കാര്യങ്ങൾ പറയാതെ പറയുന്ന ഭംഗിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മാത്രമല്ല അതിൽ ഒളിച്ചിരിക്കുന്ന വാക്കിന്റെ അല്ലെങ്കിൽ ആശയത്തിന്റെ പൂർണതയിലേക്ക് എത്തുമ്പോൾ, അതും കടങ്കഥയ്ക്ക് അഴക് കൊടുക്കുന്നു.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and വായുവില്ലാത്ത ലോകം Vayuvillatha Lokam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Vayuvillatha Lokam Summary

Vayuvillatha Lokam Summary in Malayalam

വായുവില്ലാത്ത ലോകം Summary in Malayalam

കുഞ്ചൻ നമ്പ്യാർ
വായുവില്ലാത്ത ലോകം Summary in Malayalam Class 5 1
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസ പന്നനായ കവി എന്നതിനുപുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നില യിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗി ക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.

മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

കവിതാസാരം
വായുവില്ലാത്ത ലോകം Summary in Malayalam Class 5 2
സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യ ങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായ നക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകു മ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവു മ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വികസിപ്പിക്കുന്നു.

കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു. വെള്ളം ഇല്ലാതാ യാലും ഭക്ഷണം ഇല്ലാതായാലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവിക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴിപ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കുന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും. വടിയെടുത്ത് ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നുണ്ടായിരിക്കും. വെള്ളത്തിൽ മുങ്ങി കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിട ക്കുന്നുണ്ടായിരിക്കും.
വായുവില്ലാത്ത ലോകം Summary in Malayalam Class 5 3

എണ്ണ തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതു പോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവിയിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടു ന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മര ണംപോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷ മാവസ്ഥകളെയും നർമ ബോധത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

അർത്ഥം
മാരുതൻ – കാറ്റ്
ദാരുണം – സങ്കടമുണ്ടാക്കുന്നത്
ദശാന്തരേ – സന്ദർഭത്തിൽ
മർത്ത്യൻ – മനുഷ്യൻ
കരം – കൈ
തണ്ട് – തുഴ, പല്ലക്ക്
മുഞ്ഞി – മുഖം
മണ്ടുക – ഓടുക

പര്യായം
കാറ്റ് – മാരുതൻ, പവനൻ
മനുഷ്യൻ – മർത്ത്യൻ, നരൻ
കണ്ണ് – മിഴി, നയനം

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 ഡെയ്സിച്ചെടി Vayuvillatha Lokam Notes Questions and Answers Pdf improves language skills.

Vayuvillatha Lokam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 4 Vayuvillatha Lokam Question Answer

Class 5 Malayalam Vayuvillatha Lokam Notes Question Answer

ഒരൊറ്റ നിമിഷം
Question 1.
ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിൽ വായുസഞ്ചാരം നിലച്ചു. വായു നിന്നതോടെ ജനങ്ങളെല്ലാം മരപ്പാവകളെപ്പോലെ നിശ്ചലരായിത്തീർന്നു. ഇതിന്റെ ധാരാളം കാഴ്ചകൾ കവിതയിലുണ്ടല്ലോ എന്തെല്ലാ മാണവ?
Answer:
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നു. അത് കണ്ടിരിക്കുന്നയാൾ കണ്ണും തുറന്ന് അനക്കമില്ലാത്ത പാവയെപോലെ നിൽക്കുന്നു. മുണ്ട് ഉടുത്തു കൊണ്ടി രിക്കുന്നയാൾ രണ്ട് കൈ കൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നു. വടിയെടുത്ത് ഓടി പ്പോയയാൾ കുഴിയിൽ വീണ മരത്തടിപ്പോലെ അവിടെ കിടക്കുന്നു. വെള്ളത്തിൽ മുങ്ങികിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിടക്കുന്നു. എണ്ണതേക്കുന്നവരും കണ്ണെഴുതുന്ന വരും എല്ലാം അതുപോലെ തന്നെ നിശ്ചലമായി നിൽക്കുന്നു. കഞ്ഞി കുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കുന്നു. പാട്ടുപാടുന്നവരോ,ഒരുകൈ ചെവിയിലും വെച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കുന്നു. ഇത്രയും കാഴ്ചകളാണ് കവിതയിൽ ഉള്ളത്.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

അക്ഷരക്കിലുക്കം
Question 1.
ഉണ്ടിരിക്കുന്നവൻ വായും തുറന്നങ്ങു
മിണ്ടാതിരുന്നാനുരുളയും കൈക്കൊണ്ടു
കണ്ടിരിക്കുന്നവൻ കണ്ണും തുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു
അടിവരയിട്ട് പദങ്ങളുടെ പ്രത്യേകതയെന്ത്?
പാഠഭാഗത്തിൽ ഇതേ പ്രത്യേകതയുള്ള (അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന) മറ്റു വരികൾ കണ്ടെത്തി നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
ഈ വരികളിൽ എല്ലാം രണ്ടാമത്തെ അക്ഷരം (ണ്ട) ആവർത്തിച്ചു ഒരുപോലെ വരുന്നു. ഇതിനെ ദ്വിതീയാ ക്ഷരം പ്രാസം എന്നാണ് പറയുക. അതായത് രണ്ടാമത്തെ അക്ഷരം ആവർത്തിച്ചു വരുന്നു. ഈ പ്രാസം കൊണ്ട് കവിതയ്ക്ക് ചൊല്ലിക്കേൾക്കുമ്പോൾ അനായാസ ഭംഗി കൈവരുന്നുണ്ട്.

1. മുണ്ടുടുക്കുന്നവൻ രണ്ടു കരം കൊണ്ടു
മുണ്ടും ഞൊറിഞ്ഞു പിടിച്ചു നിന്നീടുന്നു
തണ്ടെടുത്തും കൊണ്ടു മണ്ടുന്നവനൊരു
കുണ്ടിൽ മറിഞ്ഞു കിടന്നാൻ തടിപോലെ

2. മുങ്ങിക്കിടക്കുന്നു വെള്ളത്തിലും ചിലർ
പൊങ്ങുന്നതിൽ മുമ്പു വായു ശമിക്കയാൽ

3. എണ്ണ തേയ്ക്കുന്നവരപ്പാടിരിക്കുന്നു,
കണ്ണെഴുതുന്നവരങ്ങനെ പാർക്കുന്നു

4. കഞ്ഞികോരിക്കുടിക്കാൻ തുടങ്ങുന്നവൻ
മുഞ്ഞിയും താഴ്ത്തീട്ടങ്ങാതിരിക്കുന്നു

5. മദ്ദളം കൊട്ടുന്ന വിദ്വാൻ കഴുത്തിലാ-
മദ്ദളമിട്ടുകൊണ്ടങ്ങനെ നില്ക്കുന്നു

6. പറ്റുവിളിക്കും കുഴൽക്കാരനന്നേരം
തെറ്റെന്നു കാലും കവച്ചു നിന്നീടുന്നു

7. എത്രയും വിസ്മയം! സർവജനങ്ങളും
ചിത്രമെഴുതിയപോലെ കാണായ് വന്നു

ആസ്വാദനമെഴുതാം
Question 1.
വായുവില്ലാതായപ്പോൾ എന്ന കവിതയിലെ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ മനസ്സിൽ തട്ടിയത്? താളഭംഗി, വിവിധ ദൃശ്യങ്ങൾ ഇനിയുമെന്തെല്ലാം? ചർച്ച ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തി ആസ്വാദ നക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായനക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകുമ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവുമ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വിക സിപ്പിക്കുന്നു. കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കു റിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു.

വെള്ളം ഇല്ലാതായാലും ഭക്ഷണം ഇല്ലാതായുലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവി ക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴി പ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരി ക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കു ന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും.

വടിയെടുത്ത് വെള്ളത്തിൽ മുങ്ങി ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നു ണ്ടായിരിക്കും. എണ്ണ കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതുപോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവി യിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലി ക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മരണം പോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷമാവസ്ഥകളെയും നർമ ബോധ ത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

കടങ്കഥകളുടെ ലോകം
Question 1.
വായുവില്ലാതായാൽ എന്ന കവിതയിൽ അക്ഷരങ്ങളുടെ ആവർത്തനഭംഗി നിങ്ങൾ കണ്ടുവല്ലോ. താഴെ കൊടുത്ത കടങ്കഥകളിലും ഈ പ്രത്യേകതകൾ കാണുന്നുണ്ടോ? പറയൂ
‘കണ്ടം കണ്ടം കണ്ടിക്കും
തുണ്ടം പോലും തിന്നില്ല’
‘ഇലയില്ലാത്തൊരു പൂവില്ലാത്തൊരു
കായില്ലാത്തൊരു കരിവള്ളി’
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 1
ചിത്രത്തിലെ കടങ്കഥകൾ കണ്ടെത്തൂ.

  • കെട്ടാത്ത തുണിയില്ലാത്ത മേൽക്കൂരയേത്?
  • അടിക്കാത്ത മുറ്റമേത്?
  • എന്റെ പായ മടക്കീട്ടു മടക്കീട്ടും തീരുന്നില്ല
  • അടിച്ചുവാരിയെ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ
  • വലിയ പറമ്പിൽ ചെറിയ വെള്ളി തളിക
  • കാട്ടിൽ ഒരു കൊച്ചരിവാൾ
  • അരമുറി പൂട്ടിന് ആയിരം തേങ്ങ

Class 5 Malayalam Kerala Padavali Notes Unit 2 ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 2
ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി മല്ലിടുന്ന മനുഷ്യർ നർമ്മബോധത്തോടെ ജീവിതാനുഭവ ങ്ങളെ ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം ജനകീയ ആവിഷ്കാരങ്ങളാണ് ഭാഷയിലെ ഹാസ്യസാഹിത്യത്തെ വളർത്തിയത്.

ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ പുരാണകഥകളിലും പുരാണകം സന്ദർഭങ്ങൾ കേരളീയരുടെ ജീവി തത്തിലേക്കും കലാപരമായി കടന്നുവന്നു. വായുവില്ലാത്ത ലോകം എന്ന കവിതയിലും മുണ്ടുടുക്കുന്നവരും എണ്ണ തേയ്ക്കുന്നവരും കഞ്ഞി കോരികുടിക്കുന്നവരും എല്ലാമടങ്ങുന്ന വലിയൊരു കേരളീയ സമൂഹമുണ്ട്. കുട്ടികൾ കൂടി കഥാപാത്രങ്ങളായ കടങ്കഥ എന്ന നാടോടികഥയിലും നർമ്മ രസം നിറഞ്ഞുനിൽക്കുന്നു. കടുത്ത ജീവിത വിഷയങ്ങൾപോലും നർമ്മം കലർന്ന ഭാഷയിലൂടെ ആവിഷ്കരിച്ച് മലയാളത്തെ ചിരിപ്പിച്ച് എഴുത്തു കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. കുട്ടിക്കാല അനുഭവങ്ങൾ ആവിഷ്ക്കരിക്കുമ്പോഴും നീർനാഗം എന്ന കഥയിൽ അദ്ദേഹത്തിന്റെ നർമ്മരസം നിറഞ്ഞൊഴുകുന്നത് കാണാം.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

പ്രവേശക പ്രവർത്തനം
• കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സിനിമയിലെ ഹാസ്യരംഗങ്ങളുടെ വീഡിയോ അല്ലെങ്കിൽ ക്ലിപ്പുകളും കാണി ച്ചുകൊടുക്കുക.
ഉദാ : പറക്കും തളിക, സി. ഐ.ടി. മൂസ, പാണ്ടിപ്പട, കിലുക്കം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 3

ഡെയ്സിച്ചെടി Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഡെയ്സിച്ചെടി Daisychedi Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Daisychedi Summary

Daisychedi Summary in Malayalam

ഡെയ്സിച്ചെടി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
എ. വിജയൻ
നോവലിസ്റ്റ്, അധ്യാപകൻ, കവി, വിവർത്തകൻ 1944-ൽ കോഴിക്കോട് ജനനം.
കൃതികൾ : കുരുവി ഗോപി, കുട്ടാപ്പു, കിണിയുടെ കഥ, താവളം തേടി, വേലിപ്പൂക്കൾ വിളിക്കുന്നു. ബ്ലാക്ക് ബ്യൂട്ടി, ഒരു പന്നിക്കഥ

പുരസ്കാരങ്ങൾ
കേരള സർക്കാരിന്റെ ബാലസാഹിത്യഅവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക്സ്റ്റ് അവാർഡ്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അധ്യാപക സ്റ്റേറ്റ് അവാർഡ്, വിവർത്തനത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മില്ലേനിയം അവാർഡ്

പാഠസംഗ്രഹം
ഡെയ്സിച്ചെടി Summary in Malayalam Class 5 1
പരസ്പരം സ്നേഹം പകർന്നു നൽകുന്ന അംഗീ കാരം പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു. ഡെയ്സിച്ചെടിയും വാനമ്പാടിയും തമ്മിലുള്ള ബന്ധത്തിലൂടെ ഇക്കാര്യം കഥാകൃത്ത് ഭംഗിയായി ചിത്രീകരിക്കുന്നു. സൂര്യൻ പ്രകാശം ചൊരിഞ്ഞും കാറ്റ് ഉമ്മ നൽകിയും ഡെയ്സി പൂവിനെ താലോലിക്കുന്നു. വളർത്തുന്നു, നിറവും വലിപ്പവുമുള്ള ചെടികൾ മറ്റുളളവരുടെ ശ്രദ്ധയിൽപ്പെ ടാൻ വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ ആരു ടെയും ശ്രദ്ധയിൽ വരാത്ത ഡെയ്സിച്ചെടി വേലി യരികിൽ ഒതുങ്ങി നിൽക്കുന്നു. ലോകം ശ്രദ്ധി ക്കാതെ പോകുന്നവയെയാണ് കലയും സാഹി ത്യവും ശ്രദ്ധിക്കുന്നത്. വീണുകിടക്കുന്ന പൂവിനെ ആരും സാധാരണഗതിയിൽ ശ്രദ്ധിക്കാറില്ല. തിരിഞ്ഞു നോക്കാ റില്ല. അതിനെ ശ്രദ്ധിക്കാതെ അതിന് മുകളിലൂടെ നടന്നുപോകും. എന്നാൽ കവി വീണുകിടക്കുന്ന പൂവിൽ മനുഷ്യജീവിതം വായിച്ചു ആവിഷ്കരിച്ചു. ഇതു പോലെയാണ് ഡെയ്സി ച്ചെടിയെയും ഈ കഥയിൽ ചിത്രീകരിക്കുന്നത്. അങ്ങനെ പൊതു സമൂഹം കാണാത്തവയും അവഗണിക്കുന്നവയും കഥയിൽ ഇടം പിടിക്കുന്നു.

ഡെയ്സിച്ചെടി Summary in Malayalam Class 5

ഡെയ്സിച്ചെടി Summary in Malayalam Class 5 2
സ്വർണ്ണഹൃദയവും വെള്ളിയുടുപ്പുമുള്ള പൂവിനെ ഉമ്മ വച്ചുകൊ ണ്ടാണ് വാനമ്പാടി നീലകാശത്തിൽ പറന്നുയർന്ന പാട്ടുപാടു ന്നത്. സൗന്ദര്യത്തെ ഉമ്മ വച്ചുകൊണ്ടാണ് പക്ഷി സ്വാതന്ത്യത്തെ ആഘോഷിക്കുന്നത്. സൗന്ദര്യവും സ്വാതന്ത്ര്യവും തമ്മിലുള്ള പരസ്പരബന്ധം ഇവിടെ പ്രകടമാകുന്നു. ഇടു ങ്ങിയ കൂട്ടിൽ തടവുകാരനായ പക്ഷി, സ്വാതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയ ലിലെ ധാന്യമണികളെക്കുറിച്ചും ഓർത്താണ് കരയുന്നത്. പക്ഷിക്ക് ആഹ്ലാദം നൽകിയത് സൗന്ദര്യമാണ്. ചലിക്കാൻ ഇടം നൽകിയത് സ്വാതന്ത്ര്യമായിരുന്നു. ഇവ രണ്ടിന്റെ നഷ്ടമാണ് വാനമ്പാടിക്ക് കൂട്ടായിത്തീർന്നത്.

“വിട്ടയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ
നൊട്ടു വാതിൽ പറന്നു നടക്കട്ടെ
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കി ചിരിപ്പതായ് തോന്നുന്നു
മർത്യർതൻ പരിലാളനമൊന്നുന്നുമെ-
ന്നുൾത്തടത്തിനു ശാന്തിയെ നൽകിടാ”

എന്ന് ബാലാമണിയമ്മ ചിത്രീകരിക്കുന്നതും ഈ അവസ്ഥയെ തന്നെയാണ്. പണവും അംഗീകാരവും പോലെ മനുഷ്യർ വച്ച് നീട്ടുന്ന പ്രലോഭനങ്ങളല്ല, പ്രകൃതിയുടെ അനന്തവിസ്തൃതിയും പുറം കാഴ്ചകൾക്കപ്പുറമുള്ള അകക്കാഴ്ചകളുമാണ് (സൗന്ദര്യമാണ്) തനിക്കിഷ്ടമെന്ന് ബാലാമണിയമ്മ പ്രഖ്യാപിക്കുന്നു.

നഷ്ടപ്പെട്ടതിന്റെ വില നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന ലോകത്തെക്കുറിച്ചും ഈ കഥ പറയുന്നു. പ്രകൃതിയിലെ ജീവജാലങ്ങൾ ഇല്ലാതായതിനു ശേഷം വിലപിച്ചതുകൊണ്ട് വലിയ കാര്യമില്ല. നഷ്ടമാകാതി രിക്കാനുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളുമാണ് പ്രധാനം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. പരസ്പരം തിരിച്ചറിഞ്ഞും അംഗീകരിച്ചും സഹായിച്ചുമാകണം നിലനിൽക്കേണ്ടത്. മത്സരത്തിനും ആർത്തിക്കും ഇവിടെ സ്ഥാനമില്ല.

അർത്ഥം
അനുഗൃഹീതം – അനുഗ്രഹിക്കപ്പെട്ട
ആർഭാടം – ആഡംബരം
മാർദവം – മിനുസം
വിലാപം – കരച്ചിൽ
സാന്ത്വനം – ആശ്വസിപ്പിക്കൽ
അഭിമുഖം – മുഖത്തിനു നേരെ
പാതയോരം – വഴിയരിക്

വിപരീതപദങ്ങൾ
പ്രഭാതം × പ്രദോഷം
സുഗന്ധം × ദുർഗന്ധം
ആർഭാടം × അനാർഭാടം
അസ്തമയം × ഉദയം
സ്വാതന്ത്ര്യം × പാരതന്ത്ര്യം

ഡെയ്സിച്ചെടി Summary in Malayalam Class 5

വിഗ്രഹിക്കുക
വെള്ളിയുടുപ്പ് – വെള്ളിനിറമുള്ള ഉടുപ്പ്
സ്വർണഹൃദയം – സ്വർണം പോലെയുള്ള ഹൃദയം
നീലാകാശം – നീലയായ ആകാശം
ഇരുമ്പഴി – ഇരുമ്പുകൊണ്ടുള്ള അഴി

പര്യായപദങ്ങൾ
പൂന്തോട്ടം – ആരാമം, ഉദ്യാനം, ഉപവനം
സൂര്യൻ – രവി, അർക്കൻ, ആദിത്യൻ
പ്രഭാതം – കാല്യം, പുലരി, വിഭാതം
ശരീരം – ദേഹം, തേൻ, മേനി

പിരിച്ചെഴുതുക
താഴെയിറങ്ങി – താഴെ + ഇറങ്ങി
മനോഹരമായ – മനോഹരം + ആയ
പാതയോരം – പാത + ഓരം
വെള്ളമില്ല – വെള്ളം + ഇല്ല