Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 1 (Kerala Padavali) helps in understanding answer patterns.

Malayalam 1 Class 10 Kerala Syllabus Model Question Paper Set 1 (Kerala Padavali)

Time: 2½ Hours
Total Score: 80 Marks

നിർദ്ദേശങ്ങൾ:

  • പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
  • ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക. (4 × 1 = 4)

Question 1.
“നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു ള്ളത്?

  • ഭോഗങ്ങൾ
  • മർത്ത്യജന്മം
  • ആലയസംഗമം
  • കളത്രസുഖം

Answer:
ആലയസംഗമം

Question 2.
“ഞാൻ മുൻകൂട്ടി വരേണ്ടതായിരുന്നു മാഡം” പക്ഷേ എനിക്ക് നിവൃത്തിയില്ലായിരുന്നു.
ഈ വരികളിൽ പ്രകടമാകുന്ന ഭാവം.

  • സ്നേഹം
  • കുറ്റബോധം
  • നിസ്സഹായത
  • നിരാശ

Answer:
കുറ്റബോധം

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 3.
കഥകളിയിൽ കലിയുടെ വേഷം

  • വാവു
  • കത്തി
  • കറുത്ത താടി
  • മിനുക്ക്

Answer:
കറുത്തതാടി

Question 4.
അക്ഷന്തവ്യമായ കൃതഘ്നതയോടെ പെ രുമാറിയ തന്റെ പുത്രനോട് ആ തള്ളയ്ക്ക് ഒട്ടും വിദ്വേഷമില്ലായിരുന്നു! അടിവരയിട്ട പദത്തിന്റെ ശരിയായ അർത്ഥം

  • ക്ഷമിക്കാൻ പറ്റാത്തത്
  • ക്ഷമിക്കാൻ കഴിയുന്നത്
  • ക്ഷമിക്കാവുന്നത്
  • ക്ഷമിക്കത്തക്കത്

Answer:
ക്ഷമിക്കാൻ പറ്റാത്തത്

Question 5.
“മൈക്കലാഞ്ജലോ മാപ്പ്’ എന്ന കവിത ഉൾപ്പെടുന്ന കൃതി

  • ഉപ്പ്
  • അഗ്നിശലഭങ്ങൾ
  • മയിൽപ്പീലി
  • അക്ഷരം

Answer:
അക്ഷരം

6 മുതൽ 8 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
“സർവദമന. ഇതാ ശകുന്തലാസം നോക്കൂ! ” അടിവരയിട്ട പദം നൽകുന്ന ആശയതലങ്ങൾ വ്യക്തമാക്കുക.
Answer:
ശകുന്തലാസ്യം എന്ന പദത്തിന് പക്ഷിയുടെ മുഖം, ശകുന്തളയുടെ മുഖം എന്നിങ്ങനെ അർത്ഥം കല്പിച്ചിരിക്കുന്നു.

Question 7.
“ നിന്നിലിപ്രണയചാപത്തെ ഞാ – നന്നുമിന്നുമൊരുപോലെ വത്സലേ ” ഈ വരി കളിലെ ഭാഷാപരമായ രണ്ടു സവിശേഷതക ളെഴുതുക.
Answer:
ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം, അനുപ്രാ

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 8.
“മുക്കാലും കുരുടിയായിരുന്ന ആ മുത്തിത്ത ള്ളയാണ് ചെറുകഥയിൽ എന്റെ ആദ്യത്തെ ഗുരുനാഥൻ എസ്.കെ. പൊറ്റെക്കാട്ട് ഇപ് കാരം പറയുന്നതിന്റെ കാരണം വ്യക്തമാ ക്കുക.
Answer:
മകനെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച് വലു താക്കിയ വൃദ്ധയായ അമ്മ. ജോലി കിട്ടി വിവാഹവും കഴിച്ച് നഗരത്തിൽ തമാന മാക്കിയ ആ മകൻ അമ്മയെ തിരിഞ്ഞു പോലും നോക്കുന്നില്ല. മുക്കാലും കുരുടിയായ ആ തള്ളയുടെ ജീവിത കഥകേട്ട് എസ്.കെ. പൊറ്റെക്കാട്ട് മകന് നിരന്തരം കത്തുകള യച്ചു. ആ കത്തുകളിലെ ‘സരസ്വതി വിലാ സങ്ങൾ’ മകനെ മാനസാന്തരപ്പെടുത്തി. തന്റെ എഴുത്തിന് മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം തിരി ച്ചറിഞ്ഞത് അപ്പോഴാണ്. ഇതിനു കാരണക്കാ രിയായ മുത്തിള്ളയെ ചെറുകഥാ രചന യിൽ തന്റെ ആദ്യ ഗുരുനാഥയായി എസ്.കെ. പൊറ്റെക്കാട്ട് കണക്കാക്കുന്നതിന്റെ കാരണ മിതാണ്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
“തിന്മയെ തിന്മകൊണ്ടല്ല, നന്മയും സ്നേ ഹവും കൊണ്ടാണ് കീഴടക്കേണ്ടത് എന്ന സന്ദേശമാണ് പാവങ്ങൾ എന്ന പാഠഭാഗ ത്തിലെ മെത്രാനിലൂടെ വിക്ടർ ഹ്യൂഗോ നൽകുന്നത്. ഈ പ്രസ്താവനയോടുള്ള പ്രതി കരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
വിക്ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ നോവലിലെ മെത്രാൻ ജീവകാരുണ്യത്തിന്റെ മാതൃകയാണ്. ചെറിയ തെറ്റിനുപോലും കഠിനശിക്ഷയ്ക്ക് വിധേയമാക്കുന്ന രീതി ലോകമെമ്പാടും കാലങ്ങളായി നടന്നുവരുന്ന തിന്റെ ഉദാഹരണമാണ് ഴാങ്വാൽ ഴാങിന്റെ ജീവിതം. റൊട്ടി മോഷ്ടിച്ചതിന് 19 വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തിന് അഭയം നൽകിയത് മെത്രാ നാണ്. അയാൾ ആ വീട്ടിൽ നിന്നും വെള്ളി പാത്രങ്ങൾ മോഷ്ടിച്ച് പോലീസ് പിടിയിലായി എന്നറിയുമ്പോൾ അയാളനുഭവിച്ച ശിക്ഷ പ്രയോജനം ചെയ്തില്ലെന്നു നമുക്കു ബോധ്യ മാകും. എന്നാൽ തൊണ്ടികളുമായി തന്റെ മുമ്പിൽ വന്ന അയാളോട് മെത്രാൻ പറയുന്ന വാക്കുകൾ ഗുണകരമായ മാറ്റങ്ങളാണ് അയാളിലുണ്ടാക്കിയതെന്ന് നമുക്കു പിന്നീട് മനസ്സിലാകും. കഠിനശിക്ഷകളല്ല. നന്മയും സ്നേഹവുമാണ് ഏതു കുറ്റവാളിയേയും നേർവഴിക്ക് നയിക്കാൻ ഫലപ്രദമെന്ന് പ്രഖ്യാ പിക്കുകയാണ് മെത്രാനിലൂടെ വിക്ടർ ഹ്യൂഗോ ചെയ്യുന്നത്.

Question 10.
പുഴ വെള്ളായിയപ്പന്റെ മനസ്സിലുണർത്തിയ ചിന്തകളെന്തെല്ലാമാണ്?
Answer:
വെള്ളായിയപ്പൻ കണ്ണൂർ ജയിലിൽ ക്കുന്ന മകനെ, കാണാനുള്ള യാത്രയിൽ വെട്ടുവഴിയിലൂടെ നടന്ന് പുഴയിലേക്കിറ ങ്ങിയപ്പോൾ പുഴയുമായി ബന്ധപ്പെട്ട ഓർമ കൾ വെള്ളായിയപ്പനെ കരയിച്ചു പുഴയുടെ അനു നടുക്കെത്തിയപ്പോൾ കുളിയുടെ ഭവം അദ്ദേഹത്തെ തളർത്തി. അപ്പന്റെ ശവം കുളിപ്പിച്ചതും മകനെ അവന്റെ കുട്ടിക്കാ ലത്ത് കുളിപ്പിച്ചതും ഈ ഇളം ചൂടുള്ള വെള്ളം അതൊക്കെയും ഓർമിപ്പിച്ചു. പുഴ കടന്ന് മേടുകയറുവോളം അതൊക്കെയോ ർത്ത് വെള്ളായിയപ്പൻ തേങ്ങി.

Question 11.
“മനുഷ്യന്റെ സർഗാത്മകതയുടെ വത്തെക്കുറിച്ചുള്ള ചിന്തകളാണ് ‘അശ്വമേധ’ ത്തിൽ വയലാർ വ്യക്തമാക്കുന്നത് സ്വാഭിപ്രാ യം വ്യക്തമാക്കുക.
Answer:
വയലാറിന്റെ ‘അശ്വമേധം’ എന്ന കവിതയിൽ മനുഷ്യന്റെ സർഗാത്മകതയുടെ ഉദ്ഭവം വിശദമാക്കുന്നുണ്ട്. കോടാനുകോടി വർഷ ങ്ങൾക്കുമുമ്പ് വനത്തിൽ ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ പ്രപിതാമഹന്മാരാണ് തങ്ങൾക്കു കൈവന്ന സർഗവൈഭവം ആദ്യ മായി തിരിച്ചറിഞ്ഞത്. കാട്ടുചോലകൾ പാടിയ പാട്ടുകൾ ഏറ്റുപാടി പഠിച്ച മുത്തശ്ശിമാരാണ് കാട്ടുപുൽത്തണ്ടുകൾ നൽകി കുതിരയെ എന്ന പോലെ അസുലഭമായ ആ കഴിവിനെ വളർത്തിയെടുത്തത്. സർവപ്രപഞ്ചത്തെ യും ഉൾക്കൊള്ളാനുള്ള കരുത്താർജിച്ച് ശക്തിയാകുന്ന കുതിര ഇന്നും കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നു.

Question 12.
വർഷങ്ങളുടെ മാറാലയും അഴുക്കും ദുഃഖ വും അടിഞ്ഞ് മാനമായ ചുമരുകളുള്ള വീട്. ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന കഥയിൽ ദാരിദ്ര്യം ഒരു കഥാപാത്രത്തിന്റെ സാന്നിധ്യ മായി നമുക്കനുഭവപ്പെടുന്നുണ്ടോ? കുറിപ്പു തയ്യാറാക്കുക.
Answer:
സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്ന വർ’ എന്ന കഥയിൽ മിറലിന്റെ കുടുംബം ദരിദ്രചുറ്റുപാടിലാണ് ജീവിക്കുന്നതെന്ന് കഥയിലെ ജീവിതസാഹചര്യങ്ങളിൽ നിന്നും നമുക്കു ബോധ്യപ്പെടും. ഉരുളക്കിഴങ്ങു കൃഷി ചെയ്തും കഴിച്ചും അവർ ജീവിക്കുന്നു. mam താഴ്ന്ന മേൽക്കൂരയുള്ള വർഷ ങ്ങളുടെ മാറാലയും അഴുക്കും ദുഃഖവും അടിഞ്ഞ് മ്ലാനമായ ചുമരുകളുള്ള 6300 ളുടെ സാന്നിധ്യമോ, അഭാവമോ കൊണ്ട് ഈ വലിയ ലോകത്തിന് ഒരു തരത്തിലും മാറ്റ മുണ്ടാക്കാൻ കെല്പില്ലാത്ത വീട് എന്ന് കഥാ കൃത്തിന്റെ വർണന അവിടെ ജീവിക്കുന്ന വരുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കിത്ത രുന്നു.

പാവപ്പെട്ട ബാല്യങ്ങൾ സ്വതേയുള്ള തിര്യക്കുകളുടേതുപോലുള്ള ഒരു നിസ്സഹായ ഭാവം അവളുടെ മുഖത്ത് പട്ടകെട്ടിയിരുന്നു എന്ന് അന്നയെക്കുറിച്ചുള്ള കഥാകൃത്തിന്റെ പരാമർശം. ദാരിദ്ര്യം അന്നയുടെ രൂപ ത്തിലും ഭാവത്തിലും പലതും ചോർത്തിക്കള ഞെന്നു വ്യക്തമാക്കുന്നു. മിറലിന്റെ വീട്ടിലെ ചെറിയ ഭക്ഷണമേശ, നിറം മങ്ങിയ വസ്ത്ര ങ്ങൾ തുടങ്ങിയ പരാമർശങ്ങളിലൂടെയും ദാരിദ്ര്യത്തിന്റെ തീവ്രത കഥാകൃത്ത് അവതരി പ്പിച്ചിരിക്കുന്നു.

Question 13.
“ശാന്താ ആത്യായുടെ കൂടെ ഞാനും ചവറു പെറുക്കാൻ, പോയി. ഞാൻ ചവർക്കൂമ്പാര ത്തിൽ കൈയിട്ടിളക്കും. ‘എപ്പോഴെങ്കിലും ഒരു നല്ല കടലാസ് കണ്ടെത്തിയാൽ എനിക്ക് വലിയ സന്തോഷം തോന്നും.’ ശരൺകുമാർ ലിംബാളെയുടെ ഇത്തരം ജീവി താനുഭവങ്ങൾ നൽകുന്ന സന്ദേശമെന്താണ്? ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ശരൺകുമാർ ലിംബാളെയുടെ ബാല്യകാലം സമൂഹത്തിൽ നിന്നുള്ള അവഗണനയും ദാരിദ്ര്യവും മൂലം ദുരിതത്തിലായിരുന്നു. മുത്തശ്ശി ശാന്താ ആത്യയ്ക്കൊപ്പം ചപ്പുചവറു കൾ പെറുക്കിവിറ്റാണ് അദ്ദേഹം പട്ടിണിയ്ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയ ത്. ചവറുകൂമ്പാരത്തിൽ കൈയിട്ടിളക്കു മ്പോൾ എപ്പോഴെങ്കിലും ഒരു നല്ല കടലാ സ് കണ്ടെത്തിയാൽ അത് വായിക്കാമല്ലോ എന്നോർത്ത് അദ്ദേഹം സന്തോഷിക്കും. വായി ക്കാനും പഠിക്കാനും അറിവുനേടാനുമുള്ള അഗ്രഹമാണ്

തെരുവിലൊടുങ്ങേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ലോകമറി യുന്ന സാഹിത്യകാരനും ഉയർന്ന ഉദ്യോഗസ്ഥ നുമാക്കിയത്. ഉച്ചനീചത്വമുൾപ്പെടെയുള്ള അനാചാരങ്ങൾ കൊടികുത്തിവാഴുന്ന ഒരു കാലഘട്ടത്തിൽ ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും വിശപ്പുണ്ട് എന്ന് ഉറക്കെ വിളിച്ചുപറയാൻ അദ്ദേഹത്തെ പ്രാപ്തനാക്കി യത് വായനയിലൂടെ നേടിയെടുത്ത അറിവും ആത്മവിശ്വാസവുമാണ്. സമൂഹമനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ഇല്ലാതാ ക്കാനുള്ള ഏകവഴി വായിച്ച് അറിവുനേടുക യാണെന്ന് നമുക്ക് മനസ്സിലാക്കാം.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 14.
പാണ്ഡവർ നേടിയ വിജയത്തെ വല്ലപാടും നേ ടിയ വിജയം എന്നു മാരാർ വിശേഷിപ്പിച്ചതിലെ ഔചിത്യം വ്യക്തമാക്കുക..
Answer:
‘ധർമയുദ്ധം’ എന്നു വിശേഷിപ്പിക്കുന്ന കുരു ക്ഷേത്രയുദ്ധത്തിൽ. കൗരവപക്ഷത്തെ പല മഹാരഥന്മാരെയും പാണ്ഡവർ വീഴ്ത്തിയത് യുദ്ധധർമത്തിനെതിരായിട്ടായിരുന്നു. ഏതു രീതിയിലും യുദ്ധം ജയിക്കുക എന്നതുമാ ത്രമായിരുന്നു അവരുടെ ലക്ഷ്യം.. ഇങ്ങനെ ധർമമാർഗത്തിൽ നിന്നും വ്യതിചലിച്ച് നേടിയ വിജയമായതുകൊണ്ടാണ്. വല്ലപാടും നേടിയ വിജയമെന്ന് കുട്ടികൃഷ്ണമാരാർ വിശേഷിപ്പി ക്കുന്നത്. അവസാനം ഗദായുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വീഴ്ത്തിയതും ചതിപ്രയോഗ ത്തിൽത്തന്നെയാണല്ലോ. ഇങ്ങനെ മാർഗവും ലക്ഷ്യവും നല്ലതായിരിക്കണമെന്ന ധാർമിക മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാൽ പാണ്ഡവരുടെ വിജയം ധാർമികമല്ലെന്നു ബോധ്യമാകും.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
“പ്രിയപ്പെട്ട മൈക്കലാഞ്ജലോ! നന്ദി’ എന്ന് ആ വിശ്വോത്തരശില്പിയോടു പറയുന്ന കവി തന്നെ കവിതയുടെ അന്ത്യത്തിൽ “മാപ്പു ന ൽകുകയെൻ പ്രിയ മൈക്കലാഞ്ജലോ, എന്നു വിലപിക്കുകയും ചെയ്യുന്നു. കവി ഇ കാരം പ്രതികരിക്കാനിടയായ സാഹചര്യം വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ഒ.എൻ.വി. കുറുപ്പിന്റെ ‘മാക്കലാഞ്ജലോ മാപ്പ്’ എന്ന കവിത ലോകത്തിലെ മഹോ ന്നത് കലാസൃഷ്ടികളിലൊന്നായ ‘ലാ പിയ എന്ന ശില്പത്തിന്റെ നേർക്ക് രുന്നിന്റെ ഉന്മാദം ബാധിച്ച ഒരു ചെറുപ്പ ക്കാരൻ നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാർത്തയിൽ നിന്നും രൂപപ്പെട്ടതാണ്. മൈക്കലാഞ്ജലോയുടെ കൈയൊപ്പു പതിഞ്ഞിട്ടുള്ള ‘ലാ പിയത്ത’ ഉറ്റുനോക്കി നിന്നപ്പോൾ കവിയുടെ മനസ്സിൽ ഉജ്ജ്വലമു ഹൂർത്തങ്ങൾ ഉദിച്ചുയർന്നു.

ഭൂമിയെപ്പോലെ സകല വേദനകളുടെയും ചുമടും വഹിച്ചു കൊണ്ടിരിക്കുന്ന കന്യാമറിയം എന്ന അമ്മയെ അടുത്തുനിന്നറിയാൻ കവി ശ്രമി ച്ചു. ഇങ്ങനെയൊരു ശില്പത്തിനു ജന്മം നൽകിയ ശില്പിക്കും വത്തിക്കാനും കവി നന്ദിപറയുന്നതും ഇതുകൊണ്ടുതന്നെ. തുടർന്ന് കവിയും കലാകാരനും താദാത്മ്യം പ്രാപിക്കുന്നതായിട്ടുള്ള വർണന ലാലോ എന്ന് കലാകാരൻ ‘പിയത്ത’ നിർമിക്കാനെടുത്തിട്ടുള്ള മാത്രമാണെന്നു യത്നം തിരിച്ചറിയുന്നു.

അധ്വാനത്തിന്റെ ഉറക്കമില്ലാത്ത രാവുക ളും വിയർത്തുരുകുന്ന പകലുകളും ശില് പിയെ തളർത്തിയില്ല. അല്പം ഉറങ്ങിയതി നുശേഷം ഉണർന്നെണീറ്റ് വീണ്ടും ശില്പ നിർമിതിയിലേക്കു തിരിയുന്ന കവിയുടെ കർമോന്മുഖതയും ആത്മാർത്ഥതയും കവി അനുഭവിക്കുന്നു. ഇന്നലെ വെറും ജഡമാ യിരുന്ന ഒരു ശിലയിൽ ഭാവഗാനം രചിക്കാൻ കഴിഞ്ഞ കലാകാരന്റെ അത്ഭുത സിദ്ധിയിൽ കവി സന്തോഷിക്കുന്നു. കലാകാരന്റെ വേദന യും കണ്ണീരും ഇടകലർന്നാലേ മനോഹര ശി ല്പങ്ങൾ ജനിക്കൂ.’ എന്ന തത്ത്വം കവി അറി യുന്നു. ഈ ശില്പത്തെ എന്നന്നേക്കുമായി തന്റെ ഹൃദയത്തിൽ കവി ഭദ്രമായി പ്രതിഷ്ഠി ക്കുന്നു.

ഈ അവസരത്തിലാണ് കവി ശില്പഭ നത്തെക്കുറിച്ചുള്ള വാർത്ത കേട്ട് ഞെട്ടിയ ത്. തച്ചുടയ്ക്കാൻ മാത്രം ശീലിച്ചിട്ടുള്ള ഒരു ഭ്രാന്തുപിടിച്ച തലമുറയുടെ പ്രതീകമായി ശില്പഭനം നടത്തിയ ചെറുപ്പക്കാരനെ കവികാണുന്നു. അത്തരക്കാരോടും അവരെ മഹത്ത്വപരിവേഷമണിയിക്കാൻ ശ്രമിക്കുന്ന ആധുനിക പ്രവണതകളോടും കവി അസഹി ഷ്ണുത പ്രകടിപ്പിക്കുന്നു. ഈ അവസരത്തി ലാണ് കവി മൈക്കലാഞ്ജലോവിനോടു മാപ്പു ചോദിക്കുന്നതും.

കവിയുടെ സാമൂഹിക വീക്ഷണവും ജീവിത ദർശനവും കവിതയിൽ പ്രകടമാണ്. ശില്പം മഹത്തായ സൃഷ്ടിയാണ്. ഏതു സൃഷ്ടിയുടെ പിന്നിലും കഠിന പ്രയത്നത്തിന്റെയും വേദന കളുടെയും ചരിത്രമുണ്ട്. എന്നാൽ ശില്പഭ ജനത്തെ കവി അനുകൂലിക്കുന്നില്ല. ഷ്ഠങ്ങളായ കലാസൃഷ്ടികൾ എന്നും നില നിൽക്കണമെന്നാണ് കവിയുടെ ആഗ്രഹം.

Question 16.
“നീ എന്റെ ഹൃദയൈക്യത്താണോ നിൽക്കു ന്നത് എന്നു ചോദിക്കുന്ന വിസ്മയത്തോടെ ദസ്തയേവ്സ്കി ലേക്കു നോക്കി അന്നയുടെ കണ്ണുകളി അന്നയും ദസ്തയേവ്സ്കിയും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ തീവ്രത പാഠഭാഗം മുൻ നിർത്തി വിലയിരുത്തുക.
Answer:
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പ്രധാന കഥാ പാത്രമാണ് അന്ന ദസ്തയേവ്സ്കിയുടെ ഹൃദയത്തെ ആഴത്തിലറിഞ്ഞിട്ടുള്ളൾ. താൻ എഴുതാൻ പോകുന്ന കൃതിയിലെ കൃതിയിലെ കഥാ പാത്രത്തെക്കുറിച്ചും അയാളുടെ ചിന്തക ളെക്കുറിച്ചുമെല്ലാം അദ്ദേഹം അന്നയുമായി സംസാരിച്ചു. ദസ്തയേവ്സ്കിയുടെ ജീവിത സംഘർഷങ്ങളെ ക്രിസ്തുവിന്റെ പീഡാനു ഭവങ്ങളായാണ് അന്ന് കണ്ടത്. ജീവിതത്തെ കൂടുതൽ സ്നേഹിക്കാനാണ് ദുരന്തങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചത്. ദസ്തയേവ്സ്കി യുടെ മനസ്സ് അതേ തീവ്രതയിൽ അന്നയും ഉൾക്കൊണ്ടിരിക്കുന്നു.

സാധാരണക്കാരായ എഴുത്തുകാരുടെ പ്രശ്നം വിഷയദാരിദ്ര്യമാ ണ്. എന്നാൽ വിഷയങ്ങളുടെ ആധിക്യമാണ് ദസ്തയേവ്സ്കിയെ അലട്ടിയിരുന്നത്. കഥാ കൃത്തിന്റെ ആത്മക്ഷതങ്ങളാണ് അദ്ദേഹം കഥാപാത്രങ്ങൾക്കു വീതിച്ചുനൽകുന്ന തെന്ന് അന്ന അഭിപ്രായപ്പെട്ടതും “നീ എന്റെ ഹൃദയത്തിനകത്താണോ ജീവിക്കുന്നതെന്ന ഭാവത്തോടെ ദസ്തയേവ്സ്കി (860) നോക്കിയതും’. അതുകൊണ്ടുതന്നെയാണ്. തന്നെ പൂർണമായി മനസ്സിലാക്കുന്ന അന്നയെ അദ്ദേഹം ഏറെ സ്നേഹിച്ചു.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 17.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
വികസനം
“വീടുയരും മുമ്പേ മതിലുയരുന്നു
വീട്ടുകാരനെ കാണും മുമ്പേ
കാവൽപ്പട്ടി കുരച്ചു ചാടുന്നു
പെണ്ണുചോദിക്കും മുമ്പേ,
ഭൂമിയുടെ വിസ്തീർണ്ണം തിരക്കുന്നു.
മാസശമ്പളത്തിൽ,
അക്കങ്ങളെത്രയെന്നു തിരക്കുന്നു
നാമിങ്ങനെ വികസിച്ചാൽ,
നാളെ നാടെന്താവും
Answer:
ചോദ്യചിഹ്നം
ആധുനിക കവികളിൽ ശ്രദ്ധേയനായ പവി ത്രൻ തീക്കുനിയുടെ ‘വികസനം’ പച്ചയായ ജീവിതയാഥാർത്ഥ്യം ഉദ്ഘോഷിക്കുന്ന കവിത യാണ്.ഈ കാലഘട്ടത്തിൽ ഏറ്റവുമധികം ഉപയോ ഗിച്ചു കേൾക്കുന്ന, ദുരുപയോഗം ചെയ്യുന്ന വാക്കായി ‘വികസനം’ മാറിയിരിക്കുന്നു. പൊതുജനങ്ങളുടെ സുഖസൗകര്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് വികസനത്തിന്റെ ലക്ഷ്യം. എന്നാൽ ഇന്ന് ചിലരുടെ സ്വാർത്ഥതയും സുഖസൗകര്യങ്ങളും സമ്പത്തും മാത്രമാണ് വികസിക്കുന്നതെന്ന് നമുക്ക് കാണാം.

വീടുയരും മുമ്പ് സ്വാർത്ഥതയുടെ മതിലാ ണുയരുന്നത്. കാവലിന് കുരച്ചുചാടുന്ന നായും. ആളെ നോക്കിയല്ല. സമ്പത്തുനോ ക്കിയാണ് പെണ്ണന്വേഷിക്കുന്നത്. ഭൂസ്വത്തും ശമ്പളവും മറ്റുമാണ് പ്രധാനം. സ്നേഹത്തി നും സഹവർത്തിത്വത്തിനും സദ്സ്വഭാവത്തി നും മറ്റും ആരും ഒരു വിലയും കല്പിക്കു ന്നില്ല. പണത്തിനും പ്രതാപത്തിനും സ്ഥാനമ ഹിമയ്ക്കുമാണ് ഇന്നു സമൂഹത്തിൽ പ്രമുഖ സ്ഥാനം. നാടിന്റെ ഈ അവസ്ഥയിൽ ആശങ്ക പ്പെടുകയാണ് കവി. അലങ്കാരങ്ങളോ വളച്ചു കെട്ടോ ഇല്ലാതെ വസ്തുതകളെ യഥാതഥം നമ്മുടെ മുമ്പിലവതരിപ്പിച്ചിരിക്കുന്നു.

ജീവിതം സുഖിക്കാനുള്ളതാണെന്നാണ് ആധുനിക മതം. കൈക്കൂലി വാങ്ങാത്തവനേ യും അഴിമതി നടത്താത്തവനേയും പിടിപ്പി ല്ലാത്തവരായി കാണുന്ന സമൂഹം . അവിടെ മറ്റുള്ളവരുടെ കണ്ണീരിനോ സങ്കടങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. മതിലുകെട്ടി നായയെ വളർത്തി സുരക്ഷിതമാക്കുന്നത് സ്വാർത്ഥതയുടെ അങ്ങേയറ്റമാണ്. നമ്മുടെ യഥാർത്ഥ മുഖത്തിനു നേരെ നിവർത്തിപ്പിടിച്ച കണ്ണാടിയാണ്, നമ്മിലേക്കു തന്നെ നോക്കാൻ പഠിപ്പിക്കുന്ന കവിതയാണ് പവിത്രൻ തീക്കു നിയുടെ ‘വികസനം’ മനസ്സമാധാനത്തോടെ ആർക്കും ജീവിക്കാൻ കഴിയാത്ത ഒരിടമായി നമ്മുടെ നാട് മാറും എന്ന പ്രവചനം ഈ കവി തയിൽ നിശ്ശബ്ദമായി മുഴങ്ങിക്കേൾക്കുന്നു.

Leave a Comment