Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 3 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 3 (Adisthana Padavali)

Max Score: 40 Time
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതുക. (4 × 1 = 4)

Question 1.
അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദാഹം സ്വരാജ്വത്തിൽ ഒതുങ്ങിനിന്ന ദേശീയത്വമായിരുന്നില്ല. അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്ര
ഹാർത്ഥം ഏത്?

  • സ്വാതന്ത്ര്യത്തിനായുള്ള ദാഹം
  • സ്വാതന്ത്ര്യത്താലുള്ള ദാഹം
  • സ്വാതന്ത്ര്യവും ദാഹവും
  • സ്വാതന്ത്ര്യത്തിന്റെ ദാഹം

Answer:
സ്വാതന്ത്ര്യത്തിനായുള്ള ദാഹം

Question 2.
അർത്ഥമെഴുതുക

  • നിദാനം
  • ചിരസ്ഥായി
  • അസംഗതം
  • സമ്യക്ക്

Answer:

  • നിദാനം – മുഖ്യകാരണം
  • ചിരസ്ഥായി – വളരെക്കാലം നിലനിൽക്കുന്ന
  • അസംഗതം – ചേർച്ചയില്ലാത്ത
  • സമ്യക്ക് – ഒരുമിച്ച്

Question 3.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
സ്ഥിരതയില്ല
പകർത്തി കഴിയുമ്പോൾ
Answer:

  • പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
  • സ്ഥിരതയില്ല . സ്ഥിരത + ഇല്ല (ആഗമസന്ധി
  • പകർത്തി കഴിയുമ്പോൾ – പകർത്തി + കഴിയുമ്പോൾ (ദ്വി ത്വസന്ധി)

Question 4.
പര്യായപദങ്ങൾ
ദന്തം
മനുഷ്യൻ
Answer:

  • ദന്തം – പല്ലി, രദനം
  • മനുഷ്യൻ – മർത്യൻ, മനുജൻ

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 5.
മാതൃകപോലെ മാറ്റിയെഴുതുക
പ്രകൃതി ഭാവം – പ്രകൃതിയുടെ ഭാവം
സൗന്ദര്യം പ്രതീതി
കലാനിർമ്മാണം
Answer:
സൗന്ദര്യ പ്രതീതി – സൗന്ദര്യത്തിന്റെ പ്രതീതി
കലാനിർമ്മാണം – കലയുടെ നിർമ്മാണം

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.
മകൻ അകന്നുകന്നു പോകുമ്പോൾ നെഞ്ചിൽ നിന്ന് എന്തോ ഒന്നു വലിച്ചു ചീന്തിയെടുക്കും പോലെ തോന്നുന്നു.
Answer:
മകൻ അകന്നുപോയി
നെഞ്ചിൽ നിന്ന് എന്തോ ഒന്ന് വലിച്ച് ചീന്തിയിട്ടപ്പോലെ തോന്നി.

Question 7.
എവിടെയാ അച്ഛൻ ബോയിൽ സൂക്ഷിച്ചിരിക്കുന്നത്?
അച്ഛനെങ്ങനെയാ ട്രീയൊക്കെ പിക്ക് ചെയ്തത് ഭാഷാ പ്രയോഗത്തിൽ വന്നിട്ടുള്ള എന്തെല്ലാം മാറ്റങ്ങളാണ് ഈ സംഭാ ങ്ങളിൽ നിന്നു വ്യക്തമാക്കുന്നത്?
Answer:
മാതൃഭാഷയ്ക്ക് ഒപ്പം കൂടുതലായി ഇംഗ്ലീഷ് പദങ്ങൾ പറ യുന്നു.
മാതൃഭാഷയോടുള്ള അവഗണന

Question 8.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.

Question 9.
വീരാൻകുട്ടി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവി കളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാ രങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാ പുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻ കുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാ ശാലകളിൽ പാഠപുസ്തക മായിട്ടുണ്ട്. എസ്. സി. ആർ. ടി. മൂന്ന്, എട്ട് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തി യിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, അറബിക്, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ പ്രക്ഷേപണം ചെയ്തു. 1962 ജൂലൈ 9 ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മക നായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച്പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ എ എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ. കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 10.
എസ്. കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ചരിത്രത്തെയും
  • ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ മുഖം മൂടികളില്ലാത്ത പച്ച മനുഷ്യരെ
  • അന്വേഷിച്ചു ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീന സംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോക മെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തികണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിതായ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിതയാത്രയായി ആവിഷ്കരിക്കുകയാണ് കവി. ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വിത്തുകൾ എല്ലാം ഭൂമിയുടെ കുഞ്ഞുങ്ങളാണ്. ഭൂമിയുടെ നാളെകൾ എല്ലാം ഭൂമി ഭദ്രമാക്കുക വിത്തുകളിലൂടെയാണ്. എല്ലാ പ്രതീക്ഷകളും പച്ചപ്പും ഭൂമി നിറച്ചു വച്ചിരിക്കുന്നത് ഓരോ വിത്തുകൾക്കുള്ളിലാണ്. ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായിട്ടാണ് കവി ആവിഷ്ക്കരിക്കുന്നത്. ജീവിതം തന്നെ ഒരു യാത്രയാണ് ഓരോ വിത്തുകളിൽ നിന്നുമാണ് ഓരോ യാത്രകളുടെയും തുടക്കം യാത്രകൾ നമുക്ക് തരുന്നത് ജീവിത പാഠങ്ങളാണ് പ്രപഞ്ചത്തിലെ വിത്തുകൾ നടത്തുന്ന ലളിതമായ യാത്രയും നമുക്ക് പ്രകൃതി ഒരുക്കുന്ന പാഠപുസ്തകങ്ങളാണ്. അത മേൽ നിശ്ശബ്ദമായി പ്രഹസനങ്ങൾ ഇല്ലാതെ പ്രചോദനമോ ആർപ്പുവിളികളോ മുന്നിൽ നിന്നോ പിന്നിൽ നിന്നോ പ്രോത്സാഹനത്തിന് ആരുടെയും വാക്കുകൾ പോലും ഇല്ലാതെ സ്വന്തമെന്നു പറയാൻ ദേശാന്തരങ്ങളോ ആകാ ശമോ ഇല്ലാത്തവരുടെ യാത്രകളെ അടയാളപ്പെടു ത്തുകയാണ് വിത്തുകൾ. വിത്തുകൾ തങ്ങളുടെ പരിമിത മായ ഇടത്തു നിന്നും തങ്ങൾക്കാവശ്വമുള്ള ഊർജം ആഗി രണം ചെയ്തു സ്വയം ചരിക്കുകയാണ്. എവിടെയാണോ തന്റെ യാത്രയാവസാനിക്കുന്നതു അവിടെ നിന്നും പുതിയ ഒരു നാളെകൾ തുറന്നു തന്റെ യാത്രയുടെ പൂർത്തീകരണ ത്തിൽ എത്തിച്ചേരുകയും തന്റെ തലമുറകളുടെ പ്രയാണത്തിനു വഴി തുറക്കുകയും ചെയ്യുന്നു.

Question 12.
‘ധീരമെങ്കിലും എളിയ ശ്രമം’ എന്നാണ് അപ്പൂപ്പൻ താടിയുടെ പറക്കലിനെ കവി വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാമാണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ തുടക്കത്തിൽ അപ്പുപ്പൻ താടിയുടെ പറക്ക ലിനെ എളിയ പറക്കൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ കവിതയുടെ അവസാനമാകട്ടെ അതൊരു ധീരമായ പറക്കലായി മാറുന്നു ചിറകുകളും ദേശാ ന്തരങ്ങളും ആകാശവും സ്വന്തമായില്ലത്തവന്റെ പറക്കൽ വെറും ഒരു പറക്കൽ അല്ല അതൊരു പ്രയാണമാണ്. ഭൂമിയിലെ ഏറ്റവും ലളിതമായ ഒന്നിന്റെ പ്രയാണം. ഒന്നുമില്ലാത്തവനും ഭൂമിയിൽ ഏറ്റവും ചെറിയവനും സ്വന്ത മായി ആകാശവും ചിറകുകൾ ഇല്ലാത്തവനും പറക്കാൻ സാധിക്കും എന്നുള്ള ഭൂമിയുടെ അടയാളമായാണ് അപ്പു പ്പൻ താടിയുടെ പറക്കലിനെ കൊണ്ട് കവി സൂചിപ്പിക്കു ന്നത്. ഭൂമിയിലെ ഏറ്റവും ചെറിയവ പുലർത്തുന്ന ജീവിതം ഒരു പാഠമാണ്. ഏറ്റവും എളിയവയുടെ പറക്കൽ ധീരമായ അടയാളപ്പെടുത്തലാണ്. വീണു പോകുന്നിടത്ത് ഒരു സ്മാരകം അവശേഷിപിപ്പിച്ചു തന്റെ പറക്കൽ അടയാള പ്പെടുത്തികൊണ്ടാണ് ഏറ്റവും എളിയവൻ ഒരു സ്മാരക മാകുന്നത്. ഒരു തലമുറയെ തന്റെ കയ്യിലൊതുക്കി വീണി ടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ആരും പുകഴ് ത്താനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാത്തവന്റെ പ്രയാണ മാണ് അപ്പുപ്പൻ താടിയുടെ പറക്കൽ. തന്റെ അറിവില്ലായ്മ യുടെ ഭാരക്കുറവിലാണ് അപ്പുപ്പൻ താടി പറക്കുന്നത് എന്ന് കവി പറയുന്നു. അതെ തന്റെ ഇല്ലായ്മയിൽ സ്വയം മുന്നോട്ടു തെളിച്ച ധീരമായ സഞ്ചാരപാതയാണ് അപ്പുപ്പൻ താടി അടയാള പ്പെടുത്തുന്നത് വീണു പോകുന്നണിടത്തു പോലും തന്റെ സ്വത്വത്തെ കൈവിടാതെ മുന്നോട്ടു പോകുകയാണ് അപ്പൂപ്പൻ താടി. വരാനിരിക്കുന്ന നാളെകളെകുറിച്ച് വമ്പൻ പ്രതീക്ഷകൾ ഇല്ലാതെ സ്വയം വഴിതെളിച്ചു മുന്നോട്ട് നീങ്ങുകയാണ് അപ്പുപ്പൻ താടി.

Question 13.
ഇളംകാറ്റിൽ തൂവലുകൾ മണ്ണിലേക്ക്…….പറവയുടെ വഴികൾ തെളിയുന്നു ഈ വാക്കുകളുടെ അർത്ഥം വിശദമാക്കുക?
Answer:
പ്രപഞ്ചത്തിൽ ഏറ്റവും ലളിതമായ ജീവിക്കുന്നവയുടെ ജീവിത യാത്രകൾ അടയാളപ്പെടുത്തുകയാണല്ലോ ഈ പാഠഭാഗത്തിൽ. പ്രപഞ്ചവും മനുഷ്യനും പരസ്പരബന്ധം പുലർത്തുകയും പരസ്പര്യത്തിൽ ജീവിക്കുകയും വേണം എന്ന് നാം കഴിഞ്ഞ പാഠഭാഗങ്ങളിൽ പഠിച്ചുവല്ലോ മനുഷ്യർക്ക് അവർക്കു എത്രമേൽ ലളിതമായി ജീവിക്കാൻ കഴിയും എന്നതിനുള്ള പാഠമാവുകയാണ് പ്രകൃതിയിലെ ഈ ചെറിയ ജീവികൾ അവർ തനകളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി മത്സരിക്കുകയോ, തങ്ങളേക്കാൾ വലിയ നേട്ടം കൊയ്യുന്നവരെ നോക്കി നിൽക്കുകയോ ചെയ്യുന്നില്ല.

സ്വന്തം വഴികൾ സ്വന്തം സഞ്ചാരപാത സ്വയം തെളിയിക്കുക യാണ് ചെയ്യുന്നത് ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്. പറവയുടെ വഴിയവിടെ തെളിയുന്നു. തന്റെ യാത്രകളുടെ ശേഷിപ്പുകൾ അവിടെ അവശേഷിപ്പിച്ചു അത് യാത്ര തുടരുന്നു.

Question 14.
അപ്പൂപ്പൻതാടി ബാല്യകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. അപ്പൂപ്പൻ താടിയും നിങ്ങളും എന്ന വിഷയത്തിൽ ഒരു ബാല്യ കാല ഓർമ്മക്കുറിപ്പ് തയ്യാറാക്കുക?
Answer:
ബാല്യകാലത്തെ ഏറ്റവും സ്നേഹമുള്ള കൗതുകങ്ങളിൽ ഒന്നായിരുന്നു അപ്പുപ്പൻ താടി. അപ്പുപ്പൻ താടിയുടെ പിന്നാലെ എത്ര ദൂരമാണ് ഓടിയിട്ടുള്ളത്.ഞങ്ങൾ കുട്ടികളെ കളിപ്പിച്ചു കൊണ്ട് ഒന്ന് താന്നും പിന്നെ കയ്യെത്താ ദൂരത്തോളം പൊങ്ങി ഞങ്ങളെ നോക്കി കണ്ണിറുക്കിയും അത് പറന്നു പറന്നു പോകും. ഇടയിലെപ്പോളോ കയ്യിൽ കിട്ടുകയും ചെയ്യും. കയ്യിൽ കിട്ടുമ്പോൾ ഏറെ നേരം കയ്യിൽ ഇരിക്കുയും ഇല്ലല്ലോ. കുറെ നേരം പിടിവിടാതെ കൈയിൽ പിടിച്ചു മനോഹരമായ വെള്ളത്താടിയിൽ സൗമ്യ മായൊന്നും ഊതുകയും ചെയ്യും ഒന്ന് കൈതെറ്റിയാൽ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു വീണ്ടും പറക്കൽ തുടരും. ഹോ അന്നൊന്നും അറിയില്ലായിരുന്നു അപ്പുപ്പൻ താടിയുടേത് ഇത്രമേൽ മനോഹരവും ലളിതവുമായ യാത്രയാണെന്ന് .

Question 15.
എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം (സോക്രട്ടീസ്) അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു. വീരാൻകുട്ടി സോക്രട്ടീസിന്റെ വാക്കുകളും കവിതാഭാഗവും താരതമ്യം ചെയ്യുക.
Answer:
എനിക്ക് ഒന്നും അറിയില്ല അത്രമേൽ എളിയവനാണ് ഞാൻ എന്ന തിരിച്ചറിവാണ് ഒരു മനുഷ്യന്റെ പൂർണ്ണമായ അറിവ് എന്ന് സോക്രട്ടീസ് പറയുന്നു. തനിക്കെല്ലാത്തിനെക്കുറിച്ചും അറിയാം എന്ന വിചാരം അറിവില്ലായ്മയുടെ തുടക്ക വുമാണ് എന്തു കൊണ്ടെന്നാൽ നാം ദിനംപ്രതി മാറ്റങ്ങൾക്കു വിധേയപെട്ടുകൊണ്ടിരിക്കുകയാണ്.

മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനും ജീവിതം അത്രമേൽ ലളിതവും നിഷ്പ്രഭവുമാണ് എന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണ് ഏറ്റവും ലളിതവും മനോഹരവും. ഈ തിരിച്ചറിവ് മനുഷ്യന് പ്രദാനം ചെയ്യുന്നത് ലോകത്തെകുറിച്ചുള്ള പരമമായ വെളിച്ചമാണ്. ഇതേ ആശയത്തെ ഉൾക്കൊണ്ടാണ് വീരാൻകുട്ടി തന്റെ കവിതയിൽ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു എന്ന് പറയുന്നത് . ഒന്നും അറിയാത്തവന് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ കുറിച്ച് വളരെയേറേ ചിന്തിക്കേണ്ടി വരുന്നില്ല. വരുന്നതിനെയെല്ലാം ചെറുതാകുന്ന തന്റെ കഴിവുകൾ കൊണ്ട് തരണം ചെയ്തു ഒടുവിൽ അതിന്റെ യാത്രയുടെ അവസാനത്തിൽ പോലും തനിക്കു താനായി നിൽക്കാനുള്ള തുടരാനുള്ള ഇടം കണ്ടെത്തുകയും ചെയ്യുന്നു . പ്രകൃതി പങ്കുവെയ്ക്കുന്ന ചെറിയ ജീവകണങ്ങളുടെ ജീവിതപാഠമാണ് അപ്പൂപ്പൻ താടിയിലൂടെ വീരാൻ കുട്ടി ആവിഷ്ക്കരിക്കുന്നത് .

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 16.
‘ഇവിടെയുണ്ടു ഞാൻ, എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി.’
ലളിതം – പി. പി. രാമചന്ദ്രൻ
ഈ വരികളുടെ ആശയം കൂടി പരിഗണിച്ച് ‘സ്മാരകം ‘ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരി ക്കുകയാണിവിടെ. മലയാള കവിതയിൽ വാക്കിന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവി യാണ് പി.പി. രാമചന്ദ്രൻ. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേസമയം പാര പര ത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ച യാൾ. ഏറെയെഴു താതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്ക മുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷി ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളിത്യത്ത ആവിഷ്കരിക്കുകയാണ് കവി. എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാ ഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും.

ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു. ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സര ത്തിലാണ്. തങ്ങൾക്കു നില നിൽക്കാൻ തന്റെ നില നിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ . ചെറിതായിരിക്കുന്നതിന്റെ മഹത്വത്ത വെളിപ്പെടുത്തുകയാണ് ഈ കവിതകൾ

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 17.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബിനാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക
Answer:
എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ് ?
നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്ന തിനോട് എന്താണ് അഭിപ്രായം ?
ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ?
അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ ?
അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ടോ?

Question 18.
വംശം എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യറാക്കുക.
Answer:
അതിരാവിലത്തെ വിശപ്പിനെ ശമിപ്പിക്കാൻ പ്രാതൽ തേടി വന്ന ഒരു ഉറുമ്പിനെ നോക്കി അതിന്റെ പ്രവൃത്തികളെ ആകാംഷയോടെ വർണിക്കുകയാണ് കവി. അടുപ്പിന്റെ പാതകത്തിൽ തെറിച്ച തേങ്ങാത്തരി ഒരു പൂവുപോലെ തന്റെ കൊമ്പിൽ എടുത്തുയർത്തി ചന്തത്തിൽ ആറു കാലുകളും കൊണ്ട് ധ്യതിയിൽ നടന്നു പോകുന്ന ഉറുമ്പിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് ഇവിടെ പെരുമഴക്കാലത്ത് തന്റെ കൂട്ടുകാരുമൊരുമിച്ചു രുചിയോടെ കഴിക്കാനുള്ള കരുതലുകളാണ് ഇവയെല്ലാം. എന്ന തിളങ്ങുന്ന ആ മുഖത്തിനു അധ്വാനത്തിന്റെ ഗൗര വവും എള്ളു പോലെ മെലിഞ്ഞ ശരീരത്തിന് എന്ത് മനോഹാ രിതയുമാണ് കാണുന്നത് എന്ന് കവി പറയുന്നു.

ഉറുമ്പിന്റെ നേർത്ത ഇടുപ്പുകൾക്കു എന്ത് മനോഹാരിതയാണ് അതിന്റെ കടുത്ത അധ്വാന ഭാരം കൊണ്ടോ നിരന്തരമായ നൃത്ത ചുവടുകൾ കൊണ്ടുമാണോ എത്രയും മെലിഞ്ഞ ഇടുപ്പുകൾ സ്വന്തമായത് എന്ന് കവി ആശ്ചര്യം തൂകുന്നു. ഇത്രയും ചാരുത ആർക്കാണ് ഉള്ളത് എന്ന് കവി ചോദിച്ചു പോകുന്നു. ഉറുമ്പിന്റെ ഏറ്റവും ലളിതവും ചെറുതുമായ രൂപത്തെ മാനോഹരമായി ഒരു മരത്തിലെന്നോണം കൊത്തിവെയ്ക്കാൻ തന്റെ വേരുദാഹിക്കുന്നു എന്ന് കവി പറയുന്നു തന്റെ ജീവിതത്തിൽ മാതൃകയാക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വേല ചെയ്തു തന്നെ മരിച്ചു പോകുന്ന നിന്നെ തുടച്ചു നീക്കുന്നത് തന്നെ പാപാമാണെന്ന് കരുതി പോകുകയാണ്. കവി വീടും കടന്നു തൊടിയും കടന്നു തനിക്കു പ്രതി ബന്ധമായി നിന്ന് എല്ലാത്തിനെയും അതി ജീവിച്ചു മുന്നേറി പോകുന്ന തന്റെ ആയാസ ങ്ങൾ എല്ലാം ഒരു ആയാസമേയല്ല എന്ന മട്ടിൽ മുന്നോട്ട് പോകുകയാണ് ആ പാവം ചുമട്ടു കാരി. കവി ഉറുമ്പിനെ വളരെ സൂക്ഷ്മമായി ആവി ഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും ചെറുതായതിന്റെ ജീവിതം എത്ര മനോഹരമാണ് എന്ന് കവിത മനസിലാക്കുന്നു .

Leave a Comment