Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 മനസ്സിലെ കിളി Manassile Kili Notes Questions and Answers Pdf improves language skills.
Manassile Kili Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 1 Chapter 3 Manassile Kili Question Answer
Class 7 Malayalam Manassile Kili Notes Question Answer
വായിക്കാം, പറയാം
Question 1.
പൂന്തോട്ടത്തിൽ പില്ലുവിനെ എതിരേറ്റത് ആരെല്ലാം?
Answer:
വേനലവധിക്കാലത്ത്, അതിരാവിലെ എഴുന്നേറ്റ് ഉറക്കച്ചടവോടെ പൂന്തോട്ടത്തിലെത്തിയ പില്ലുവിനെ എതിരേറ്റത് കുരുവി, വായാടിക്കിളി ബുൾബുൾ, തത്തി തുടങ്ങി പലതരം പക്ഷികളാണ്.
Question 2.
അടുത്തദിവസം അതിരാവിലെ പില്ലു കണ്ട കാഴ്ച എന്തായിരുന്നു?
Answer:
അടുത്തദിവസം അതിരാവിലെ പിൿ കണ്ട കാഴ്ച കൂട്ടിനകത്തു കിടന്നു പിടയ്ക്കുന്ന ഒരു മൈനയാണ്. ആ മൈനയുടെ ഒരു കാൽ ചങ്ങലകൊണ്ടു കെട്ടിയിരുന്നു
Question 3.
കൂട്ടിൽ കിടന്ന മൈനയെ പില്ലു എന്താണ് ചെയ്തത്?
Answer:
കൂട്ടിൽ കിടക്കുന്ന മൈനയെയോർത്ത് സങ്കടപ്പെട്ട പിച്ചു, ഒരു കസേര കൊണ്ടുവന്ന് അതിനു മുകളിൽ കയറി നിന്ന് കൂടു തുറന്ന് കൂട്ടിൽ കിടന്ന മൈനയുടെ കാലിലെ കെട്ടഴിച്ച് അതിനെ സ്വതന്ത്രയാക്കി, ശേഷം അതിനെ കയ്യിലെടുത്ത് മൃദുവായി തലോടിയശേഷം അമ്മയെ വിളിച്ച് മൈനയുടെ മുറിവേറ്റ കാലിൽ കുഴമ്പും പുരട്ടിപ്പിക്കുന്നു.
Question 4.
“എന്നാൽ പിക്മു ദുഃഖിതനായിരുന്നു.” കാരണമെന്ത്?
Answer:
കൂടുതുറന്ന് മൈനയെ സ്വതന്ത്രയാക്കുകയും അത് ആകാശത്തേക്ക് പറന്നുയരുകയും ചെയ്തുവെങ്കിലും പി ദുഃഖിതനായിരുന്നു. മൈന അതിന്റെ അമ്മയെ കണ്ടെത്തുമോ എന്നോർത്തായിരുന്നു പിക്ഷുവിന്റെ ദുഃഖം
Question 5.
പില്ലുവിന്റെ സന്തോഷാനുഭവം എന്തായിരുന്നു?
Answer:
കൂടുതുറന്ന് താൻ സ്വതന്ത്രയാക്കിയ മൈന അതിന്റെ അമ്മയെ കണ്ടെത്തി, അമ്മയോടൊപ്പം പൂമരക്കൊ മ്പിലിരിക്കുന്ന കാഴ്ചകണ്ട് പില്ലുവിന്റെ മനസ്സ് നിറഞ്ഞു. തന്റെ മനസ്സിലെ പക്ഷി പറന്നു ചെന്ന് പ്രകൃ തിയിലെ പക്ഷിയെ കണ്ടുമുട്ടിയതാണ് പില്ലുവിന്റെ സന്തോഷാനുഭവം.
കണ്ടെത്തി എഴുതാം
Question 1.
പിക്ല്ലുവിന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു എന്ന് പറയാനുള്ള കാരണം എന്താവാം?
Answer:
കിളികളുടെ ലോകമാണ് പില്ലുവിന്റേത്. കിളികളിലൂടെയാണ് അവന്റെ ഒരു ദിവസം തുടങ്ങുന്നത്. കാര ണം, എന്നും അവയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൻ ഉറക്കമുണരുന്നത്. അന്ന് രാവിലെ പൂന്തോട്ട ത്തിലെത്തിയപ്പോൾ ആദ്യം കിളികളെയൊന്നും അവൻ കണ്ടില്ല. അതവന്റെ മനസ്സിനെ അശാന്തമാക്കി. “അവന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു”. എന്ന വരി പില്ലുവിന്റെ മനസ്സിലെ പക്ഷികളോടുള്ള ആഴമേറിയ വൈകാരിക ബന്ധത്തെയാണ് കാണിക്കുന്നത്.
Question 2.
പില്ലുവിന്റെ ചേട്ടൻ മൈനയെ പിടിച്ച് കൂട്ടിലാക്കി. പിൿ ചേട്ടനോടു ചോദിക്കുകപോലും ചെയ്യാതെ അതിന്റെ കെട്ടഴിച്ചു പറത്തിവിട്ടു. അവൻ അങ്ങനെ ചെയ്തത് എന്തുകൊണ്ടാകാം?
Answer:
കിളികൾ മാനത്ത് പറന്നു നടക്കേണ്ടവയാണെന്ന ബോധ്യമുള്ള കുട്ടിയാണ് പിയ്തു. അവയെ കൂട്ടിലിട്ടു വളർത്തുന്നതിനോട് അവനു യോജിപ്പില്ല. ചങ്ങലയിലിട്ട് മൈനയുടെ വേദന അവനു മനസ്സിലായി. അതിന് ചേട്ടനോട് ചോദിക്കാതെ തന്നെ അവൻ അതിനെ മോചിപ്പിച്ചു. മൈനയുടെ മോചനത്തിലൂടെ, പി തന്റെ സഹാനുഭൂതിയും ദയയും പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യത്തിനായുള്ള മൈനയുടെ ആഗ്രഹത്തെ മാനിക്കുകയും ചെയ്യുന്നു. തന്റെ ചേട്ടന്റെ കോപത്തിന് ഇരയാകുമെന്ന് അറിഞ്ഞിട്ടും മൈനയുടെ സ്വാത ന്ത്യത്തിനായി നിലകൊള്ളുന്നത് അവന്റെ ധൈര്യത്തെയും നീതിബോധത്തെയും എടുത്തു കാണിക്കുന്നു.
Question 3.
പക്ഷികളെ ഇഷ്ടപ്പെടുന്ന പലരും അവരെ കൂട്ടിലടച്ചു വളർത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
Answer:
പക്ഷികളോടുള്ള സ്നേഹം അവയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ സന്തോഷത്തിനു വേണ്ടി അവയെ കൂട്ടിലടച്ചു വളർത്തുന്നത് സ്വാർത്ഥതയും, ക്രൂരതയുമാണ്. കൂട്ടിലടച്ചാൽ ഒരു പക്ഷിയുടെ സ്വാഭാവിക ജീവിതം നഷ്ടപ്പെടും. അവയ്ക്ക് സ്വതന്ത്രമായി പറക്കാനും ഇണയെ കണ്ടെത്താനും കൂട്ടുകൂടാനുമുള്ള അവസരം നിഷേധിക്കപ്പെടും. അവയെ സ്വതന്ത്രമായി വിഹ രിക്കാൻ അനുവദിക്കുക എന്നത് പ്രകൃതിയോടുള്ള നമ്മുടെ കടമയാണ്. പ്രകൃതിയുടെ ഭാഗമായ കിളികൾ പാറിപ്പറന്ന് ഈ ആകാശത്ത് വിരാജിക്കട്ടെ. അവയെ കൂട്ടിലടയ്ക്കാൻ മനുഷ്യന് യാതൊരു അവകാശവു മില്ല.
പേരിനുപകരം പദമെഴുതാം
Question 1.
പില്ലു അതിരാവിലെ തന്നെ ഉണർന്നു. പില്ലു കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ പിൿ പക്ഷികളെ തിരഞ്ഞു. പലതരം പക്ഷികളെ പില്ലു കണ്ടു. ഓരോരു ത്തരായി പില്ലുവിനെ സന്തോഷപൂർവ്വം എതിരേറ്റു. രണ്ടു മൈനകൾ പില്ലുവിന്റെ തലയ്ക്കു മുക ളിലൂടെ പറന്നുപോയി. പില്ലു ആനന്ദത്തോടെ കൈകൊട്ടി.
പില്ലു അതിരാവിലെ തന്നെ ഉണർന്നു. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ അവൻ പക്ഷികളെ തിരഞ്ഞു…………………
• ഇതേ മാതൃകയിൽ തുടർന്നുള്ള വാക്യങ്ങളും മാറ്റിയെഴുതുക. മാറ്റിയെഴുതിയപ്പോൾ ഉപയോഗിച്ച പദം ഏതാണ്?
Answer:
“പിക്മു അതിരാവിലെ തന്നെ ഉണർന്നു. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ അവൻ പക്ഷികളെ തിരഞ്ഞു. പലതരം പക്ഷികളെ അവൻ കണ്ടു. ഓരോരുത്ത രായി അവനെ സന്തോഷപൂർവ്വം എതിരേറ്റു. രണ്ടു മൈനകൾ അവന്റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി. അവൻ ആനന്ദത്തോടെ കൈകൊട്ടി”.
• മാറ്റിയെഴുതിയപ്പോൾ ഉപയോഗിച്ച പദേ ഏതാണ്?
Answer:
രണ്ട് വാക്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ‘പിൿ’ എന്ന പേര് ആവർത്തിക്കുന്നതിന് പകരം ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിച്ചതാണ്.
• ഇങ്ങനെ എഴുതിയപ്പോൾ ഉണ്ടായ വ്യത്യാസം എന്താണ്? ചർച്ച ചെയ്യുക.
Answer:
ആവർത്തനം ഒഴിവാക്കൽ : ആദ്യ വാചകത്തിൽ പിൿ എന്ന പേര് തുടർച്ചയായി ഉപയോഗിക്കുന്നു. അൽപ്പം മടുപ്പ് തോന്നിപ്പിക്കുന്നു.
രണ്ടാമത്തെ വാചകത്തിൽ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത് ഈ ആവർത്തനം ഒഴിവാ ക്കുകയും വായന കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.
വായനാസുഖം : ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത് വാചകത്തിന് ഒരു സ്വാഭാവിക ഒഴുക്ക് നൽകുന്നു. വായനക്കാരന് വാചകം മനസ്സിലാക്കാൻ എളുപ്പമാകുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കൽ : ആദ്യ വാചകത്തിൽ ‘പിൿ’ എന്ന പേര് ആവർത്തിക്കുന്നത് വായനക്കാരന്റെ ശ്രദ്ധ അൽപ്പം വ്യതിചലിപ്പിച്ചേക്കാം. രണ്ടാമത്തെ വാചകത്തിൽ ‘അവൻ ‘ എന്ന സർവ്വനാമം ഉപയോ ഗിക്കുന്നത് വായനക്കാരന്റെ ശ്രദ്ധ പില്ലുവിന്റെ പ്രവൃത്തികളിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
വ്യതാസം തിരിച്ചറിയാം
Question 1.
ചോദ്യം : ദുഃഖിതനായിരുന്നു
അമ്മ ദുഃഖിതയായിരുന്നു
അവർ ദുഃഖിതരായിരുന്നു
അടിവരയിട്ട പദങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്? ചർച്ച ചെയ്യുക. ഇത്തരത്തിൽ മാറ്റം വരുന്ന പദങ്ങൾ ഉൾക്കൊള്ളുന്ന കൂടുതൽ വാക്യങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:
ദുഃഖിതനായിരുന്നു – പുരുഷനെ സൂചിപ്പിക്കുന്നു
ദുഃഖിതയായിരുന്നു – സ്ത്രീയെ സൂചിപ്പിക്കുന്നു
ദുഃഖിതരായിരുന്നു – പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ച് സൂചിപ്പിക്കുന്നു.
ക്രിയയുടെ ലിംഗവചനങ്ങൾക്കനുസരിച്ചുള്ള മാറ്റമാണ് ഈ പദങ്ങളിൽ നമുക്ക് കാണാനാവുന്നത്.
ഇത്പോലെ ലിംഗവചനങ്ങൾക്കനുസരിച്ചു മാറുന്നതും മാറാത്തതുമായ പ്രയോഗങ്ങളുടെ ചില ഉദാഹര ണങ്ങൾ നോക്കാം.
- രാമു നല്ലവനായിരുന്നു ശോഭ നല്ലവളായിരുന്നു
- രാമുവും ശോഭയും നല്ലവരായിരുന്നു
- രാമു സുന്ദരനായിരുന്നു
- ശോഭ സുന്ദരിയായിരുന്നു
- രാമുവും ശോഭയും സുന്ദരരായിരുന്നു
- രാമു പറഞ്ഞു
- ശോഭ പറഞ്ഞു
- രാമുവും ശോഭയും പറഞ്ഞു
മലയാളത്തിൽ ലിംഗവ്യത്യാസം വ്യക്തമായി കാണുന്നത് സർവ്വനാമങ്ങളിലും ക്രിയകളിലുമാണ്. നാമ വിശേഷണങ്ങളും ക്രിയാവിശേഷണങ്ങളും പൊതുവേ ലിംഗവ്യത്യാസം കാണിക്കാറില്ല, എന്നാൽ ചില സന്ദർഭങ്ങളിൽ വ്യത്യാസം കാണിച്ചേക്കാം. (ഉദാ : നല്ലവൻ | നല്ലവൾ)
ഉപന്യാസം തയ്യാറാക്കാം
Question 1.
“വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാ-
നോട്ടു വാനിൽ പറന്നുനടക്കട്ടെ” (ബാലാമണിയമ്മ)
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം” (കുമാരനാശാൻ)
മനസ്സിലെ കിളി എന്ന കഥ, മുകളിക്കൊടുത്ത കവിതാശകലങ്ങൾ എന്നിവ വിശകലനം ചെയ്ത് സ്വാത ന്ത്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക. സ്വാതന്ത്ര്യത്തെക്കുറിക്കുന്ന കൂടുതൽ കവിത-ഗാനശകലങ്ങൾ കണ്ടെത്തി രചനയിൽ ഉൾപ്പെടുത്തുമല്ലോ
Answer:
സ്വാതന്ത്ര്യമെന്ന അവകാശം
സ്വാതന്ത്ര്യം എന്നത് ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് സ്വതന്ത്രമായി ജീവിക്കാനും, ചിന്തിക്കാ നും, പ്രവർത്തിക്കാനുമുള്ള കഴിവ് ജീവിതത്തിന്റെ സത്തയാണ്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോൾ, അത് വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ചയെ മുരടിപ്പിക്കുന്നു.
‘മനസ്സിലെ കിളി’ എന്ന കഥ, പിൿ എന്ന കുട്ടിയിലൂടെയും ഒരു മൈനയിലൂടെയും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട മൈനയുടെ ദുഃഖവും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്ത മാക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട മൈനയുടെ ദുഃഖവും സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷവും കഥയിൽ വരച്ചു കാട്ടുന്നു. മൈനയുടെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ ഉണ്ടാ കുന്ന വേദനയും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദവുമാണ്. മൈനയുടെ മോചനത്തിലൂടെ, പി തന്റെ സഹാനുഭൂതിയും ദയയും പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യത്തിനായുള്ള മൈനയുടെ ആഗ്ര ഹത്തെ മാനിക്കുകയും ചെയ്യുന്നു.
ബാലാമണിയമ്മയുടെ കവിതയിൽ, കൂട്ടിലടച്ച കിളിയുടെ വാക്കുകളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം പ്രകടമാക്കുന്നു. വിട്ടയ്ക്കുക കൂട്ടിൽ നിന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ. എന്ന വരികൾ സ്വാത ന്ത്യത്തിനായുള്ള ദാഹം വ്യക്തമാക്കുന്നു. കൂട് ഒരു സുരക്ഷിതത്വം നൽകുന്നുണ്ടെങ്കിലും, അത് കിളി യുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പരിമിതപ്പെടുത്തുന്നു. ഈ കവിത നമ്മോട് പറയുന്നത് സ്വാതന്ത്ര്യം എന്നത് കേവലം സുരക്ഷയല്ല, മറിച്ച് സ്വപ്നങ്ങൾ പിന്തുടരാനും ജീവിതം പൂർണ്ണമായി ആന നിക്കാനുമുള്ള അവസരം കൂടിയാണെന്നാണ്.
കുമാരനാശാന്റെ കവിതയാകട്ടെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നു. “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വരികൾ സ്വാതന്ത്ര്യത്തിന്റെ അമൂല്യതയെ ഊന്നിപ്പ റയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്, മരണത്തേക്കാൾ ഭയാനകമാണെന്ന് കവി ചൂണ്ടിക്കാട്ടുന്നു. ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നത് സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തി, അസ്തിത്വത്തിന്റെയും അന്തസ്സിന്റെയും അടി സ്ഥാനമാണെന്നാണ്. നമുക്ക് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേ ണ്ടത് നമ്മുടെ കടമയാണ്.
കഥാപാത്ര നിരൂപണം
Answer:
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് പില്ലു. അവന്റെ എന്തെല്ലാം സവിശേഷതകളാണ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഗ്രൂപ്പിൽ ചർച്ചചെയ്ത് കണ്ടെത്തിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം എഴുതുക.
Answer:
പില്ലു – കുട്ടികൾക്കിടയിലെ പക്ഷിസ്നേഹി
ബിമലേന്ദ്ര ചക്രവർത്തി എഴുതിയ മനസ്സിലെ കിളി എന്ന കുട്ടിക്കഥയിലെ പ്രധാനകഥാപാത്രമാണ് പില്ലു. പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണവൻ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും വളരെ സ്നേഹത്തോടെ അതിരറ്റ കാരുണ്യത്തോടെ പെരുമാറുന്ന കുട്ടി എന്ന നിലയിൽ പിച്ചു വലിയവനായി തീരുന്നു ഇവിടെ.
കഥയിലെ കേന്ദ്രകഥാപാത്രമാണ് പില്ലു. നാലംഗ കുടുംബത്തിലെ ഇളയപുത്രൻ. അവന് സന്തോഷമാ കണമെങ്കിൽ രാവിലെ എണീറ്റ ഉടനെ പക്ഷികളുടെ ശബ്ദം കേൾക്കണം. അതിനായി രാവിലെ പൂന്തോ ട്ടത്തിൽ ഉലാത്തും അവൻ. ഇവിടേയ്ക്ക് വരുന്ന വിവിധതരം പക്ഷികളെ സ്നേഹത്തോടെ ലാളിയ്ക്കുമ വൻ. അവനെ കാണുന്നത് കിളികൾക്കും എത്ര സന്തോഷമാണെന്നോ!
പില്ലുവിന്റെ ചേട്ടനായ ടോട്ടൻ ഒരു ദിവസം ഒരു കിളിയെ പിടിച്ചുകൊണ്ടുവന്ന കൂട്ടിൽ കെട്ടിയിട്ടു. അതിന്റെ ദീനരോദനം കേട്ടുകൊണ്ടാണ് അവൻ അന്നേ ദിവസം ഉണർന്നുവന്നത്. അവന് ആ കാഴ്ച കണ്ട് സങ്കടം സഹിക്കവയ്യാതെയായി. അമ്മയിൽ നിന്നും ഈ ക്രൂരകൃത്യം ചെയ്തത് തന്റെ ചേട്ടനാ ണെന്ന് അവൻ മനസ്സിലാക്കി. അവൻ കൂടുതുറന്ന് പക്ഷിയുടെ കെട്ടഴിച്ച് അതിനെ കൈയിലെടുത്തു. അമ്മ യുടെ സഹായത്താൽ അതിന്റെ മുറിവുകളിൽ മരുന്ന് വെച്ച് അതിനെ പറത്തിവിട്ടു. അപ്പോഴും അവന് ഒരു സങ്കടം ബാക്കിയായിരുന്നു. കാട്ടിൽ നിന്നും പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടയ്ക്കപ്പെട്ട ആ കിളിയ്ക്ക് അതിന്റെ അമ്മയെ കാണാനൊക്കുമോ എന്ന്.
കിളികളെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ചതിന് തന്റെ ചേട്ടനായ ടോട്ടനോട് തർക്കിന്നുണ്ട്. തന്റെ രോഷം മുഴുവൻ ചേട്ടനോട് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അവൻ. ഇതിലൂടെ കിളികളോടുള്ള ഇഷ്ടം പ്രഖ്യാ പിക്കുകയാണ് പില്ലു.
പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം അതിന്റെ തനത് ഇടങ്ങളിലാണ് ജീവിക്കേണ്ടതും വളരേണ്ടതും. സ്വാഭാ വികമായും അതിനെ തടവറയിലടയ്ക്കുന്നത് സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഒരു ജനാധിപത്യവാദി യായ വലിയ മനുഷ്യനായി കുഞ്ഞു പില്ലുവിനെ ഈ കഥയിൽ കാണാം.
പ്രകൃതിജീവജാലങ്ങളോടെല്ലാമുള്ള അവരുടെ സ്നേഹം എടുത്തുപറയേണ്ടതാണ്. മനുഷ്യർ അനുഭവി ക്കുന്ന സ്വാതന്ത്ര്യമെല്ലാം കിളികൾക്കുമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് മനസ്സിലെ കിളി എന്ന കഥ യിലെ പില്ലു.
ഈ കഥയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ തന്നെയാണ് പിച്ചു. പ്രകൃതിസ്നേഹവും സ്വാതന്ത്ര്യ ബോധവും അവന്റെ പ്രായത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് കാണാനാവുന്നത് നമ്മെ ഏറെ സന്തോഷിപ്പി ക്കുന്നു. ആ ബോധ്യം മറ്റുള്ളവരിലേക്കും പകരാൻ നമുക്ക് കഴിയണം.
സംഭാഷണം തയ്യാറാക്കി അഭിനയിക്കാം
Question 1.
മനസ്സിലെ കിളി എന്ന കഥയിലെ കഥാപാത്രങ്ങൾ നടത്താനിടയുള്ള സംഭാഷണം എഴുതുക. ചെറുസം ഘങ്ങളായി നാടകരൂപത്തിൽ അവതരിപ്പിക്കുക.
Answer:
പില്ലു : ടോട്ടൻ, എന്തിനാണ് മൈനയെ കൂട്ടിലടച്ചത്?
ടോട്ടൻ : അതിനെ വളർത്താനാണ്. അതിന്റെ പാട്ട് കേൾക്കാൻ എനിക്കിഷ്ടമാണ്.
പില്ലു : പക്ഷേ, അത് സങ്കടത്തിലാണെന്ന് കാണുന്നില്ലേ.
അതിനെ പരിചരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അത് പെട്ടെന്ന് ഇണങ്ങും..
പില്ലു : പക്ഷികൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അവയെ കൂട്ടിലടയ്ക്കുന്നത് ശരിയല്ല.
ടോട്ടൻ : നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, എനിക്കിപ്പോൾ അതിനെ വിടാൻ തോന്നുന്നില്ല. (ടോട്ടൻ പുറത്തേക്കു പോകുന്നു)
അമ്മ : പില്ലു നീ പറയുന്നത് ശരിയാണ്, പക്ഷികൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അതിനെ തുറന്നു വിടണമെന്ന് എനിക്കുമുണ്ട്. പക്ഷെ ടോട്ടൻ അറിഞ്ഞാൽ
പില്ലു : എനിക്ക് ആ മൈനയുടെ സങ്കടം കണ്ടിരിക്കാൻ കഴിയുന്നില്ല. ടോട്ടൻ ദേഷ്യപ്പെട്ടാലും സാരമില്ല. ഞാനതിനെ തുറന്നു വിടുകയാണ്.
മൈന : (പില്ലുവിനെ നോക്കി ചിലക്കുന്നു)
പില്ലു : (മൈനയോട്) പേടിക്കണ്ട, ഞാൻ നിന്നെ വിട്ടയ്ക്കാം.
(പില്ലു മൈനയുടെ കൂട് തുറന്ന് അതിനെ പുറത്തു വിടുന്നു)
പില്ലു : നീ ഇനി സ്വതന്ത്രയാണ്. നിന്റെ അമ്മയെ കണ്ടുപിടിക്കാൻ പോകൂ.
മൈന : (മൈന സന്തോഷത്തോടെ പറന്നുപോകുന്നു)
പില്ലു : (സന്തോഷത്തോടെ കൈകൊട്ടുന്നു)
പില്ലു : (ദുഃഖത്തോടെ) അമ്മേ, മൈന അതിന്റെ അമ്മയെ കണ്ടെത്താമോ?
അമ്മ : തീർച്ചയായും കണ്ടെത്തും. പക്ഷികൾക്ക് അവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള കഴി വുണ്ട്.
പില്ലു : കണ്ടെത്തിയാൽ മതിയായിരുന്നു……………………
അമ്മ : (അടുത്ത ദിവസം രാവിലെ, വീട്ടുമുറ്റത്ത് മൈന അതിന്റെ അമ്മയോടൊപ്പം വരുന്നു)
പില്ലു : നോക്കൂ, അമ്മേ, മൈന അതിന്റെ അമ്മയോടൊപ്പം വന്നിരിക്കുന്നു.
അമ്മ : അതെ, ഞാൻ പറഞ്ഞില്ലേ? പക്ഷികൾക്ക് അവരുടെ വീട്ടിലേക്കുളള വഴി കണ്ടെത്താനുള്ള കഴി വുണ്ട്.
പില്ലു : എനിക്ക് സന്തോഷമായി
(പില്ലു മൈനയും അമ്മയ്ക്കും ഭക്ഷണം കൊടുക്കുന്നു, മൈനയും അമ്മയും സന്തോഷ ത്തോടെ ഭക്ഷണം കഴിക്കുന്നു)
ഔചിത്യം കണ്ടെത്താം
Question 1.
‘ഇളംകാറ്റ് തെല്ലൊന്നും തൊട്ടെന്നുവന്നാൽ’ എന്ന ശീർഷകം ഈ യൂണിറ്റിന് എത്രമാത്രം യോജി ക്കുന്നു? ഈ യൂണിറ്റിന്റെ പാഠഭാഗങ്ങളിലെ ആശയങ്ങളുമായി ബന്ധപ്പെടുത്തി ശീർഷകത്തിന്റെ ഔചിത്യം പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മനോഹരമായ പ്രകൃതിയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് കേരളം. പ്രകൃതിയോടിണങ്ങിക്കൊണ്ട് പ്രകൃതിയെ കാണാനും ആസ്വദിക്കാനും കഴിവുള്ളവരാണ് നമ്മൾ. പ്രകൃതിയുടെ ശാന്തതയും സൗന്ദ ര്യവും മനുഷ്യമനസ്സിൽ ഉണ്ടാവേണ്ട നന്മകളെയും വരച്ചുകാണിക്കുന്ന കൃതികളാണ് ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ എന്ന യൂണിറ്റിൽ ഉള്ളത്.
മൂന്നാറിൽ പതിറ്റാണ്ടുകൾക്കിടയിൽ പൂക്കുന്ന കുറിഞ്ഞിപ്പൂവെന്ന വിസ്മയക്കാഴ്ചയെക്കുറിച്ചാണ്. ‘ഭൂമിക്കു വേണ്ടിയൊരു ലാവണ്യദൃശോത്സവം ‘എന്ന ലേഖനഭാഗത്തിൽ സുഗതകുമാരി പറയുന്നത്.
എല്ലാവരും ഈ കാഴ്ചകൾ കാണേണ്ടതിന്റെയും ഒപ്പം എല്ലാ കാലത്തേക്കും ഈ കാഴ്ചകൾ നിലനിർത്ത ണ്ടതിന്റെയും പ്രാധാന്യം ലേഖിക സൂചിപ്പിക്കുന്നു. ‘ഒരു ദിനാന്ത സഞ്ചാരം’ എന്ന വള്ളത്തോൾ കവിതാ ഭാഗം ഒരു കുന്നിന്റെ ദൂരക്കാഴ്ചകളോടൊപ്പം അടുത്ത് എത്തുമ്പോഴുണ്ടാകുന്ന കാഴ്ചയിലെ മാറ്റങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നു.
പ്രകൃതിയിലെ ജീവജാലങ്ങളോട് സ്നേഹത്തോടെ പെരുമാറാനും, കൂട്ടിലടക്കാതെ അവയുടെ സ്വാത ന്ത്യത്തെ മാനിക്കാനും പ്രേരിപ്പിക്കുന്ന ഒരു കഥയാണ് മനസ്സിലെ കിളി. പി എന്ന കുട്ടിയിലൂടെയും ഒരു മൈനയിലൂടെയും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കഥയാണിത്.
പ്രകൃതിക്കും മനുഷ്യനും ഒരുപോലെ കുളിർപകരുന്ന ഇളംകാറ്റ് പോലെ പ്രകൃതിയുടെ സൗന്ദര്യവും, സംരക്ഷണവും, സ്വാതന്ത്രമെന്ന് അവകാശവും പകർന്നു നൽകുന്ന ഈ യൂണിറ്റിന് ‘ഇളംകാറ്റ് തെല്ലൊന്നും തൊട്ടെന്നുവന്നാൽ’ എന്ന ശീർഷകം ഏറെ ഉചിതമാണ്.
കാഴ്ചാനുഭവം എഴുതാം
ആകാശം നരച്ച് വിളറിക്കിടക്കുകയാണ്. നേർത്ത മഞ്ഞിൻ പടലങ്ങൾ അകലത്ത പൈൻ മരക്കാടുകൾക്കിടയിൽ ഊളിയിട്ടു കളിക്കുന്നു. മരക്കൂട്ടങ്ങളും ആപ്പിൾത്തോട്ടങ്ങളും കടന്നാൽ കാണുന്ന കുന്നുകൾ വെട്ടിത്തെളിച്ചു നഗ്നമാക്കിയിരിക്കുന്നു. ഡിസംബർ മാസത്തിൽ ഉച്ചനേരത്ത് നിത്യവും ഈ ജാലകം തുറന്നിട്ട് കുറച്ചിട നോക്കിനിൽക്കാറുണ്ട്. നോക്കെത്തുന്നേടം മുഴുവൻ കുഴമഞ്ഞ് മൂടിക്കിടക്കുന്നത് കാണും.
ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു. അവസാനം അങ്ങിങ്ങായി വെണ്മയുടെ വീണുകിടക്കുന്ന മേഘ ക്കീറുകൾ, ഉരുകിത്തീരാത്ത ശിശിരത്തിന്റെ ഓർമ്മക്കുറിപ്പുകൾ ബാക്കിനിൽക്കുന്നു.
മലനിരകൾ മാസങ്ങൾക്കുശേഷം ഇളം ചൂടേൽക്കുന്ന ചൈത്രത്തിന്റെ മധ്യാഹ്നങ്ങൾ, വെയിൽ തെളിയുമ്പോൾ കുന്നിൻ ചെരുവുകളിൽ മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു; ഇന്നലെയുടെ കണ്ണീർച്ചോലകൾ.
അവൾ നോക്കിനിൽക്കെ, നരച്ച ആകാശം തെളിഞ്ഞു. പതുക്കെപ്പതുക്കെ മലയോരത്തിൽ ഇളവെയിൽ പരന്നു. താഴ്വരയിലെ നടപ്പാതയുടെ വളവിലെ കൂറ്റൻ ബർച്ചുമരത്തിന്റെ നനവുള്ള ഇലച്ചാർത്തുകൾ തിളങ്ങുന്നു.
മഞ്ഞും മേഘവും കലർന്നുനിന്ന വിദൂരതയിൽ കൊടുമുടികളുടെ നരച്ച ശിരസ്സുകൾ തെളിയുന്നു.
മഞ്ഞ്
[എം.ടി. വാസുദേവൻ നായർ]
Question 1.
മുകളിൽ കൊടുത്തിരിക്കുന്ന വർണ്ണനാഭാഗം വായിച്ച് നിങ്ങളുടെ പ്രദേശത്തെ വയൽക്കാഴ്ചകൾ, പുഴയോരക്കാഴ്ചകൾ, ആകാശക്കാഴ്ചകൾ എന്നിവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചുള്ള കാഴ്ചാ നുഭവം വർണ്ണിക്കുക.
Answer:
കണ്ണെത്തുന്നിടത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെയാണ് ഞാനെന്നും സ്കൂളി ലേക്ക് നടന്നുപോകാറ്. വരമ്പിലൂടെ നടക്കുമ്പോൾ പച്ചപ്പരവതാനിയിലൂടെ നടക്കുന്ന പ്രതീതിയാണ്. ഓരോ കാറ്റിനും ഇളകി വരമ്പുകൾക്കിടയിൽ പച്ചപ്പരവതാനിയിലെ തിരമാലകൾ പോലെ അവ ചലിക്കു ന്നു. കുട്ടിക്കാലം മുതൽ കണ്ടു ശീലിച്ച ഈ കാഴ്ചകൾക്കിടയിലും എപ്പോഴും പുതുമയുണ്ട്.
മഴക്കാലം വരുമ്പോൾ വയലുകൾ വെള്ളം നിറഞ്ഞ് കണ്ണാടിപോലെ മിന്നിത്തിളങ്ങും. മാനത്തെ നീലയും വെളളയും മേഘങ്ങളും ഈ വെള്ളക്കണ്ണാടിയിൽ പ്രതിഫലിക്കും. ചിലപ്പോൾ വെള്ളത്തിൽ ചാഞ്ഞും ചെരിഞ്ഞും നീണ്ടുകിടക്കുന്ന തെങ്ങിൻ നിഴലുകൾ കാണാം. വയലിനു നടുവിൽ കാണുന്ന കൊച്ചുതുരു ത്തുകളിൽ ചിലപ്പോൾ വെള്ളത്തിൽ തലയുയർത്തി നിൽക്കുന്ന കൊറ്റികളെ കാണാം. വെള്ളത്തിൽ മുങ്ങി ഇരതേടുന്ന കൊറ്റിയുടെ കാഴ്ച എത്ര കണ്ടാലും മതിവരില്ല.
വിളവെടുപ്പ് കാലം ഒരു ഉത്സവം പോലെയാണ്. കൊയ്ത്തുകാർ കൂട്ടം കൂട്ടമായി വയലിലിറങ്ങി നെൽക്ക തിരുകൾ വെട്ടി അവ കറ്റകളാക്കി കൂട്ടി വയ്ക്കും. അപ്പോൾ വയലുകൾ സ്വർണ്ണ നിറത്തിൽ തിളങ്ങും. ഈ സ്വർണ്ണക്കതിരുകൾക്കിടയിൽ ഓടി കളിക്കുവാൻ ഞങ്ങൾ കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. വയലുകൾ എന്നു എന്നെ വിസ്മയിപ്പിക്കുന്നു. അവയുടെ ഓരോ ഭാവവും കാഴ്ചയും എനിക്ക് പ്രിയപ്പെട്ടതാണ്.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
ശീർഷകത്തിന്റെ ഔചിത്യം
മനസ്സിലെ കിളി എന്ന ശീർഷകം പലതലങ്ങളിൽ വ്യാഖ്യാനിക്കാവുന്നതാണ്. പില്ലുവിന് പക്ഷികളോട് ഒരു പ്രത്യേക അടുപ്പമാണുളളത്. കിളികളുടെ ശബ്ദം കേട്ടാണ് അവൻ എന്നും ഉണരുന്നത്. “അവന്റെ മന സ്സിലെ കിളി അശാന്തനായിരുന്നു”. എന്ന വരി പില്ലുവിന്റെ മനസ്സിലെ പക്ഷികളോടുള്ള ആഴമേറിയ വൈകാരിക ബന്ധത്തെയാണ് കാണിക്കുന്നത്. മൈനയെ സഹായിക്കാൻ അവനെ പ്രേരിപ്പിക്കുന്നത് ഈ വൈകാരിക ബന്ധമാണ്. മനസ്സിലെ കിളി സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ കൂടിയാണ് സൂചിപ്പിക്കു ന്നത്. പില്ലുവിന്റെ പ്രവൃത്തികളിലും മൈനയുടെ അവസ്ഥയിലും ഇത് പ്രതിഫലിക്കുന്നു. കഥയുടെ പ്രമേയമായ സഹാനുഭൂതി സ്വാതന്ത്ര്യം എല്ലാ ജീവജാലങ്ങളുടെയും പരസ്പരബന്ധം എന്നി വയെ ഉൾക്കൊള്ളുന്ന ഈ കഥയ്ക്ക് “മനസ്സിലെ കിളി” എന്ന ശീർഷകം കഥയ്ക്ക് ഏറെ ഉചിതമാണ്.
അധികവായനയ്ക്ക്
വിവർത്തന സാഹിത്യം
വിവർത്തനത്തിൽ രണ്ടു ഭാഷകളാണ് ഇടപെടുന്നത്. ഏത് ഭാഷയിൽ നിന്നാണോ വിവർത്തനം ചെയ്യുന്നത് ആ ഭാഷയെ സാതഭാഷ എന്നും ഏത് ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ഭാഷയെ ലക്ഷ്യ ഭാഷ എന്നും അറിയപ്പെടുന്നു. സാതഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് ഒരു കൃതിയെ മാറ്റുന്ന പ്രക്രി യയാണ് വിവർത്തനം. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് മാറ്റുക എന്ന കൃത്യം അഥവാ പ്രക്രിയ അതിന്റെ ഉൽപ്പന്നം ഒരു വ്യത്യസ്ത ഭാഷയിലുള്ള പാഠം എന്നാണ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു വിവർത്തനത്തിന് നൽകിയിരിക്കുന്ന നിർവചനം.
അടിസ്ഥാനപരമായി വിവർത്തനം ഒരു പാഠമാറ്റ പ്രക്രിയയാണ്. ആ പാഠമാറ്റം എന്നുള്ളത് വളരെ ഫലവ ത്തായി നിർവഹിക്കുക എന്നുള്ളതാണ് വിവർത്തകരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള മലയാളഭാ ഷയിൽ വിവർത്തനം എന്ന പ്രക്രിയയെ സൂചിപ്പിക്കാൻ പരിഭാഷ, ഭാഷാന്തരണം, ഭാഷാന്തരീകരണം അനു വാദം, മൊഴിമാറ്റം, തർജ്ജമ തുടങ്ങിയ നിരവധി പദങ്ങൾ. ഇന്ത്യൻ ഭാഷകളിലെ പ്രധാനപ്പെട്ട കൃതികൾ എല്ലാം മലയാളത്തിന് വിവർത്തനത്തിലൂടെ ലഭ്യമായിട്ടുണ്ട്. ഇന്ത്യൻ സാംസ്കാരികതയെ ഒരുമിപ്പിക്കുന്ന പ്രക്രിയ എന്നതുപോലെതന്നെ ദേശീയോദ് ഗ്രഥത്തിനും ഈ വിവർത്തനങ്ങൾ പ്രേരകമായിട്ടുണ്ട് എന്നു ള്ളത് പ്രധാന വസ്തുതയാണ്.
ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മലയാളസാഹിത്യത്തെയും ഭാവുകത്വത്തെയും സ്വാധീനിച്ച പ്രധാനപ്പെട്ട ഭാഷ ബംഗാളിയാണ്. ഇന്ത്യൻ നവോത്ഥാനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരു പ്രദേശം ബംഗാളും ഭാഷ ബംഗാളിയുമായിരുന്നു. രവീന്ദ്രനാഥ ടാഗോർ, ബെങ്കിംഗ് ചന്ദ്ര ചാറ്റർജി, താരാശങ്കർ ബാനർജി, വിഭൂ തിഭൂഷൻ ബസോപാധ്യായ, ശരത്ചന്ദ്ര ചാറ്റർജി, മഹാശേതാദേവി ബിമൽ മിത്ര മുതലായ ബംഗാളി സാഹിത്യത്തിലെ അനശ്വര പ്രതിഭകളെ മലയാളിക്ക് ഏറെ സുപരിചിതമാണ്. ഈ സുപരിചിതത്വം സംഭ വിച്ചത് വിവർത്തനത്തിലൂടെയാണ്. ബംഗാളി സാഹിത്യത്തിൽ നോവൽ കൃതികൾ ധാരാളമായി മലയാള ത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ദുർഗേശനന്ദിനി, ആരോഗ്യനികേതനം, 20-ാം നൂറ്റാണ്ട് തുടങ്ങിയ കൃതികൾ മലയാളികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രവീന്ദ്രനാഥടാഗോർ എന്ന ഇന്ത്യൻ കവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കവിയാണ്. അദ്ദേഹത്തിന്റെ കൃതികൾ മലയാള കൃതിപോലെയാണ് നമ്മൾ വിവർത്തന ത്തിലൂടെ വായിച്ച് ആസ്വദിക്കുന്നത്. മലയാള കവിതാ ഭാവുകത്വത്തെയും കവികളെയും സ്വാധീനിക്കാൻ ടാഗോറിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധാർഹമാണ്. നോവൽ, ചെറുകഥ, കവിത, നാടകം തുടങ്ങി പ്രധാന സാഹിത്യ രൂപങ്ങൾ എല്ലാം ബംഗാളി സാഹിത്യത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനത്തി ലൂടെ പകർന്നു കിട്ടിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത പല പ്രകാരത്തിൽ മലയാളസാഹിത്യത്തിൽ പ്രത മായും പരോക്ഷമായും പ്രകടമായിട്ടുണ്ട്.