പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and പട്ടം പറപ്പിക്കട്ടെ Pattam Parappikkatte Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Pattam Parappikkatte Summary

Pattam Parappikkatte Summary in Malayalam

പട്ടം പറപ്പിക്കട്ടെ Summary in Malayalam
പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5 1
1905 ഒക്ടോബർ 4 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം, ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.

കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27-ന് തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

കവിതാ സാരം

കുട്ടികൾക്ക് ഏറെ വിനോദകരമായ ഒന്നാണ് പട്ടം പറത്തൽ. പട്ടം പറത്തി കളിക്കാൻ ഇഷ്ടമല്ലാത്തവരായ ആരുമില്ല. പട്ടം പറപ്പിക്കട്ടെ എന്ന ഈ കവിത വാനിൽ പാറി പറക്കുന്ന പട്ടത്തെ മനുഷ്യജീവിതവുമായി സാദൃശ്യപ്പെടുത്തുന്നു.

ആകാശത്ത് ഉയർന്ന് പറക്കുന്ന പട്ടത്തിന് പാരിടത്തെ (ഭൂമിയെ) ഒന്നായി കാണാനായിട്ട് സാധ്യമാണ്. അത്രയും ഉയരത്തിൽ നിന്നുള്ള കാഴ്ച പാരിടത്തെ മുഴുവനായി കാണാൻ കഴിയുന്ന ഒന്നാണ്. പട്ടത്തിന് ഉയരെ പറക്കണമെങ്കിൽ കാറ്റ് അനിവാര്യമാണ് ആയതിനാൽ ഇവിടെ താമരപ്പൂവിന്റെ അകമ്പടിയുമായി അരികിൽ വരാൻ കാറ്റിനെ വിളിക്കുകയാണ്.

കാറ്റിൽ പറന്നു വിലസുന്ന പട്ടം ഓരോ പടികളായി ഉയരങ്ങളിലേക്ക് പറന്നു പോകുന്നത് മനസ്സിനെ മനോഹരമായ വിചാര ശില്പം (ചിന്ത ) പോലെയാണ്. പട്ടം പറന്നു നടക്കുന്ന ആകാശത്തെ താഴെ നിന്ന് നോക്കുമ്പോൾ തടിച്ച ഒരു അച്ഛൻ താഴേക്ക് നോക്കുന്നത് പോലെയാണ് കവി ഭാവനയിൽ തോന്നുന്നത്.

തന്റെ പൊന്മകന് അനുഗ്രഹം നൽകുന്ന അമ്മയെ പോലെ അഴകാർന്നതാണ് ഭൂമി. സൂര്യന്റെ കരങ്ങളുടെ തലോടലേറ്റ് നിൽക്കുന്ന ഭൂമിയോട് മേൽപ്പോട്ട് പോന്നുകൊള്ളാൻ മേഘം പറയുന്നുണ്ട്.

മുകളിൽ ഉയർന്നു പറക്കുന്ന പട്ടത്തിന് പാരിടത്തെ ഒന്നായി കാണാനുള്ള നേട്ടമുണ്ട്. ആ നേട്ടത്തിൽ നിന്നുകൊണ്ടുതന്നെ ഈ കൊച്ചു കാറ്റിന്റെ തുണയോടു കൂടി മുകളിലേക്ക് ഉയർന്നും ആകാശത്തിൽ പറക്കുന്ന പറവകളായി ചേർന്ന് നിന്നും ഈ ലോകത്തെ അത് വീക്ഷിക്കട്ടെ.

അങ്ങനെ ലോകത്തെ മുഴുവൻ വീക്ഷിക്കുന്ന നിന്റെ കരളിന്റെ നൂലറ്റ് പോകാതിരിക്കട്ടെ അഥവാ നിന്റെ ഉള്ളിലെ നല്ല ചിന്തകളുടെ നൂലറ്റ് പോകാതിരിക്കട്ടെ എന്ന് കവി പ്രത്യാശിക്കുന്നു. ഭാരതത്തെ ഈ ഭൂമിയെ അതിർത്തി തിരിക്കാതെ വിവേചനം ഇല്ലാതെ തരംതിരിക്കാതെ ഒന്നായി കാണാനുള്ള നിന്റെ നേട്ടത്തെ അഥവാ കഴിവിനെ കൈമോശം വരുത്താതെ എന്നും ഇങ്ങനെ ഉയരങ്ങളിൽ പറന്നു നിൽക്കാൻ സാധിക്കട്ടെ.

ഇവിടെ ഭൂമിയിൽ മനുഷ്യരെന്നും വഴക്കടിച്ചാണ് കഴിയുന്നത്. വഴക്കുകൂടി വഴക്കുകൂടി ഈ പാരിന്റെ ഭംഗി അവർ കെടുത്തി. അതിനാൽ കളങ്കമില്ലാത്ത ചിന്തയുടെ ആകാശത്തിൽ ഉയരങ്ങളിൽ എന്നും ഈ കൊച്ചുപട്ടം പാറിനിൽക്കട്ടെ. ഇവിടെ ഈ കൊച്ചുപട്ടത്തെ കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സിനോട് ചേർത്ത് വായിക്കാവുന്നതാണ്. കളങ്കമില്ലാത്ത ബാല്യം എന്നും നിലനിൽക്കട്ടെ എന്നുകൂടി ആശംസിക്കാം

കവിതാസ്വാദനം

പി. കുഞ്ഞിരാമൻ നായരുടെ പട്ടം പറപ്പിക്കട്ടെ എന്ന കവിത മാനവചിന്തയുടെ ദുഷിച്ച വശങ്ങളിൽ നിന്ന് കളങ്കമില്ലാത്ത ബാല്യം പറന്ന് ഉയർന്നു നിൽക്കട്ടെ എന്ന് പറയുന്നു. മനുഷ്യമനസ്സിലെ വേർതിരിവുകളും വിവേചനങ്ങളും തിരിച്ചറിയപ്പെടാത്ത ബാല്യം മനോഹരമാണ്. അത് ആകാശത്തിൽ പറന്നു വിലസി. എന്നും ഉയരങ്ങളിൽ നിലനിൽക്കട്ടെ എന്ന കവിഭാവന മനോഹരമാണ്.

മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന ആകാശം വെളുത്ത താടി വെച്ചതുപോലെ എന്ന കവി കൽപ്പന അച്ഛന്റെ സശ്രദ്ധമായ നോട്ടം പോലെ അമ്മയായ ഭൂമിക്ക് സംരക്ഷണം നൽകുന്നു എന്ന് പറയാതെ പറയുന്നു. മനുഷ്യരാൽ വഴക്ക് നടത്തുന്ന ഭൂമിയെ മുകളിലേക്ക് മേഘം വിളിക്കുന്നുണ്ട്. താടി വെച്ച അച്ഛനെപ്പോലെ നിൽക്കുന്ന ആകാശത്തിന്റെയും തന്റെ പ്രിയപ്പെട്ട മകന് അനുഗ്രഹം നൽകിയ അമ്മയായ ഭൂമിക്കും ഇടയിൽ പാറിച്ചു നടക്കുന്ന കൊച്ചുകുട്ടിയായും പട്ടത്തെ നമുക്ക് കാണാവുന്നതാണ്.

കളങ്കമില്ലാത്ത ചിന്ത എന്നും നിലനിൽക്കട്ടെ എന്നു കവി ആശംസിക്കുന്നത് ഭൂമിയിലെ മനുഷ്യരുടെ പരിപാവനമല്ലാത്ത ചിന്തകളിൽ മനസ്സും മടുത്തിട്ടാവാം. ഇങ്ങനെ ബാല്യകാലത്തിന്റെ കളങ്കമില്ലാത്ത മനസ്സിനെ കവി ആകാശത്തിൽ പാറിപ്പറക്കുന്ന പട്ടത്തിനോട് ചേർത്തുവയ്ക്കുന്നത് കവിതയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

അർത്ഥം
പാരിടം – ഭൂമി ലോകം
വാനിൽ – ആകാശത്തിൽ
ചേതോഹരം – മനോഹരം
മാനവൻ – മനുഷ്യൻ
പാവനം – പവിത്രം, കളങ്കമില്ലാത്ത
ഓതി – പറഞ്ഞു
നഭസ്സ് – മേഘം
ആശിസ്സ് – അനുഗ്രഹം

പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

പര്യായം
സൂര്യൻ : ആദിത്യൻ, അരുണൻ
ലോകം : ജഗത്ത്, ഭുവനം, വിശ്വം
മനുഷ്യൻ : മാനവൻ, മനുജൻ, മർത്യൻ
ആകാശം : അംബരം, ഗഗനം, നദസ്സ്
അമ്പിളി : ചന്ദ്രൻ, തിങ്കൾ, ശശാങ്കൻ

വിപരീതം
ഉദയം × അസ്തമയം
പ്രത്യക്ഷം × അപ്രത്യക്ഷം
ഉയർച്ച × താഴ്ച്ച

Leave a Comment