6th Standard Social Science First Term Question Paper 2022-23 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Social Science First Term Question Paper 2022-23 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

മനുഷ്യൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളിൽ ചിലത് എക്കാലത്തും ലഭ്യമാണ്. അനിയന്ത്രിതമായ ഉപയോഗം വിഭവങ്ങളുടെ അളവിലും ഗുണത്തിലും കുറവുണ്ടാകുന്നു.

ചില പ്രകൃതിവിഭവങ്ങളുടെ പേരുകളാണ് താഴെ നൽകിയിരിക്കുന്നത്.
(കാറ്റ്, കൽക്കരി, പ്രകൃതിവാതകം, ജലം, വനം, സൂര്യ പ്രകാശം, പെട്രോൾ, ഇരുമ്പയിര് മുതലായവ)
എ) നൽകിയിരിക്കുന്ന പ്രകൃതിവിഭവങ്ങളിൽ എക്കാ ലവും ലഭ്യമാകുന്ന പ്രകൃതിവിഭവങ്ങൾ പട്ടിക പ്പെടുത്തുക.
Answer:
കാറ്റ്, ജലം, വനം, സൂര്യപ്രകാശം

ബി) പ്രകൃതിവിഭവങ്ങളുടെ ആവശ്യകത വർദ്ധിക്കാ നിടയായ സാഹചര്യങ്ങൾ എന്തെല്ലാം ?
Answer:
ജനസംഖ്യാ വർധനവ്, ശാസ്ത്ര-സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗക ര്യങ്ങൾ, വ്യവസായ വൽക്കരണം എന്നിവ പ്രകൃതി വിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു.

6th Standard Social Science First Term Question Paper 2022-23 Malayalam Medium

പ്രവർത്തനം – 2

ശാസ്ത്ര-സാഹിത്യ മേഖലകളിൽ ലോകസംസ്കാ രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ് ചൈനക്കാരും അറബികളും.
എ) ചൈനക്കാരുടെയും അറബികളുടെയും സംഭാ വനകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളാണ് പട്ടികയിൽ.
പട്ടിക ശരിയായ രീതിയിൽ യോജിപ്പിച്ചെഴു തുക.

ബി
വൈദ്യശാസ്ത്രം വെടിമരുന്ന്
വാസ്തുവിദ്യ കിത്താബുൽ ഹവെ
ശാസ്ത്രം ആയിരത്തൊന്നു രാവുകൾ
സാഹിത്യം പഗോഡകൾ

Answer:

ബി
വൈദ്യശാസ്ത്രം കിത്താബുൽ ഹവെ
വാസ്തുവിദ്യ പഗോഡകൾ
ശാസ്ത്രം വെടിമരുന്ന്
സാഹിത്യം ആയിരത്തൊന്നു രാവുകൾ

ബി) കടൽ യാത്രകളിൽ ദിശ മനസ്സിലാക്കാനായി ചൈനക്കാർ കണ്ടുപിടിച്ച ഉപകരണം ഏതാണ് ?
Answer:
വടക്കുനോക്കിയന്ത്രം

പ്രവർത്തനം – 3

എ) പരമ്പരാഗത ഗ്രാമത്തിന്റെയും നഗരത്തി ന്റെയും ചിത്രം നിരീക്ഷിച്ച് ചുവടെ നൽകി യിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
6th Standard Social Science First Term Question Paper 2022-23 Malayalam Medium 1

പരമ്പരാഗത ഗ്രാമസുഹ സവിശേഷതകൾ നഗരസമൂഹ സവിശേഷതകൾ
ലളിതമായ വേഷം i) ……………..
കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പ്രാമുഖ്യം ii) …………….
സങ്കീർണമല്ലാത്ത ജീവിതരീതി iii) ……………
കൂട്ടുകുടംബ വ്യവസ്ഥി തിക്ക് ഏറെ പ്രാധാന്യം iv) ……………

Answer:

പരമ്പരാഗത ഗ്രാമസുഹ സവിശേഷതകൾ നഗരസമൂഹ സവിശേഷതകൾ
ലളിതമായ വേഷം വൈവിധ്യങ്ങളുടെ കേന്ദ്രം
കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പ്രാമുഖ്യം പലവിധ തൊഴിലുകളുടെ ദേശം
സങ്കീർണമല്ലാത്ത ജീവിതരീതി വലിയ കെട്ടിടങ്ങളുടെ കേന്ദ്രം
കൂട്ടുകുടംബ വ്യവസ്ഥി തിക്ക് ഏറെ പ്രാധാന്യം കൂടുതൽ ജനസാന്ദ്രത

ബി) ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
ഊര്

പ്രവർത്തനം – 4

മധ്യകാലകേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവ ടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചി രുന്നു.

എ) മധ്യകാല കേരളത്തിൽ വ്യാപാരം ശക്തിപ്പെടു ന്നതിനും പുതിയ അങ്ങാടികളും തുറമുഖങ്ങളും വളർന്നു വരുന്നതിനും ഇടയായ സാഹചര്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മധ്യകാല കേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചിരുന്നു. വ്യാപാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പെരുമാക്കൾ കച്ചവടസംഘ ങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊ ടുത്തു.
അക്കാലത്ത് സമുദ്രവാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
കയറ്റുമതി ചെയ്തിരുന്ന ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ചു.

ബി) ‘കോഴിക്കോട് തുറമുഖത്തിൽ ദല്ലാളൻമാർ ഉറപ്പി ക്കുന്ന വിലയ്ക്ക് സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നു. ഏത് വിദേശ സഞ്ചാരിയുടെ വിവരണത്തിലാണ് ഈ പരാമർശമുള്ളത് ?
Answer:
മാഹ്വാൻ എന്ന ചൈനീസ് സഞ്ചാരിയുടെ.

പ്രവർത്തനം – 5

ഭൂമിയുടെ ഒരു ഭാഗത്ത് പകൽ അനുഭവപ്പെടുമ്പോൾ മറുഭാഗത്ത് രാത്രിയാകുന്നു. ഇത് എങ്ങനെയാണ് സംഭ വിക്കുന്നത് ?
6th Standard Social Science First Term Question Paper 2022-23 Malayalam Medium 2
എ) രാത്രിയും പകലും അനുഭവപ്പെടുന്നത് എങ്ങനെ എന്ന് തിരിച്ചറിയുന്നതിന് ഒരു പരീക്ഷണം വിശ ദീകരിക്കുക.
Answer:
പരീക്ഷണം
ഒരു ഗ്ലോബ് ഏതെങ്കിലും ഒരു പ്രകാശ സ്രോത സ്സിനു അഭിമുഖമായി വരത്തക്കവണ്ണം പിടിച്ചു നോക്കുക. ഒരുഭാഗം പ്രകാശിതമാകുമ്പോൾ മറു ഭാഗം ഇരുട്ടിലായിരിക്കും. ഇനി ഗ്ലോബ് കറക്കി നോക്കുക. പ്രകാശിതമായിരിക്കുന്ന ഭാഗം ഇരു ട്ടിലേക്ക് പോകുന്നതും ഇരുട്ടിലായിരുന്ന ഭാഗം പ്രകാശിതമാകുന്നതും കാണുവാൻ സാധിക്കും.

ബി) ഈ പരീക്ഷണത്തിലൂടെ എന്തെല്ലാം നിഗമന ങ്ങളിലാണ് എത്തിച്ചേരുന്നത് ?
Answer:
ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ അനു ഭവപ്പെടുന്നു. എന്നാൽ മറുഭാഗത്ത് സൂര്യപ കാശം എത്താത്തതിനാൽ രാത്രിയായിരിക്കും.

6th Standard Social Science First Term Question Paper 2022-23 Malayalam Medium

പ്രവർത്തനം – 6

“നമുക്ക് എല്ലാവരുടേയും ആവശ്യങ്ങളെ തൃപ്തി പ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ള തില്ല താനും.” – ഗാന്ധിജി

എ) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന ക ളിൽനിന്നും സുസ്ഥിരവികസനത്തിന് സഹായ കമായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴു തുക.
കോൺക്രീറ്റ് ടൈലുകൾ പാകി മനോഹരമാ ക്കുന്ന മുറ്റങ്ങൾ.
സോളാർ പാനലുകൾ സ്ഥാപിക്കുന്നു.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി കൾ, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗി ക്കുന്നു.
അനിയന്ത്രിതമായി മരങ്ങൾ മുറിച്ച് മാറ്റുന്നു.
ഉപയോഗശേഷം ലൈറ്റുകളും ഫാനുകളും ഓഫാക്കുന്നു.
Answer:
സോളാർ പാനലുകൾ സ്ഥാപിക്കുന്നു.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി കൾ, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗി ക്കുന്നു.
ഉപയോഗശേഷം ലൈറ്റുകളും ഫാനുകളും ഓഫാക്കുന്നു.

ബി) സുസ്ഥിരവികസനം എന്നതുകൊണ്ട് അർത്ഥമാ ക്കുന്നത് എന്ത് ?
Answer:
സുസ്ഥിര വികസനം: വരും തലമുറകൾക്ക് അവ രുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി യിൽ കുറവു വരാതെ തന്നെ ഇന്നത്തെ തല മുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീ പനമാണ് സുസ്ഥിര വികസനം.

പ്രവർത്തനം – 7

കുട്ടികളുടെ അവകാശമായി ബന്ധപ്പെട്ട പ്ലക്കാർഡു കൾ ശ്രദ്ധിക്കൂ…
6th Standard Social Science First Term Question Paper 2022-23 Malayalam Medium 3
എ) മറ്റെന്തെല്ലാം അവകാശങ്ങളാണ് കുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്നത് ? ഏതെങ്കിലും നാലെണ്ണം എഴുതുക.
Answer:
(1) ബാലവേലയിൽ നിന്നുള്ള സംരക്ഷണം
(2) അതിജീവനത്തിനും സംരക്ഷണത്തിനും പൂർണ വികാസനത്തിനുമുള്ള അവകാശം
(3) മാനസികവും ശാരീരകവുമായ പീഡനങ്ങ ളിൽനിന്നു സംരക്ഷണത്തിനും പരിചരണ ത്തിനുമുള്ള അവകാശം.
(4) തുല്യതയ്ക്കുള്ള അവകാശം

ബി) ഇന്ത്യൻ പാർലമെന്റ്, വിദ്യാഭ്യാസ അവകാശ നിയമം (ആർ.റ്റി.ഇ. ആക്ട്) പാസാക്കിയത് ഏത് വർഷമാണ് ?
Answer:
വിദ്യാഭ്യാസം അവകാശനിയമം (ആർ.റ്റി.ഇ. ആക്ട്) – 2009

പ്രവർത്തനം – 8

വിവിധ രാജവംശങ്ങളുടെ അധികാരകേന്ദ്രമായി രുന്നു ഡൽഹി. മധ്യകാലഘട്ടത്തിൽ ഡൽഹിയിൽ അധികാരം സ്ഥാപിച്ച രാജവംശങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും സാമ്രാജ്യവിസ്തൃതി വ്യാപി പ്പിച്ചു.
എ) ഡൽഹിയിൽ അധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഗൽ ഭരണാധികാരികൾ സൈനികശക്തി മെച്ചപ്പെടുത്താനായി സ്വീക രിച്ച മാർഗങ്ങൾ എന്തെല്ലാം ?
Answer:
മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ വലി യൊരു സൈന്യത്തെ രൂപീകരിച്ചു. ഇതിനു വേണ്ടി വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചു. “മൻസബ്ദാരി സമ്പ്രദായം’ എന്നാണ് ഇതറിയ പ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോ ഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്താൻ ബാധ്യസ്ഥ നായിരുന്നു.

ബി) പട്ടികയിൽ നൽകിയിരിക്കുന്ന ഭരണപരിഷ്കാ രങ്ങൾ നടപ്പിലാക്കിയ ഭരണാധികാരികളെ തിരി ച്ചറിഞ്ഞ് എഴുതുക.

എ) ബി)
(i) ഒരു ഏകീകൃത നാണയ വ്യവസ്ഥ നടപ്പിലാക്കി. തങ്ക, ജിതൽ എന്നിവയാ യിരുന്നു നാണയ ങ്ങൾ.
(ii) തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റി.

Answer:

എ) ബി)
(i) ഒരു ഏകീകൃത നാണയ വ്യവസ്ഥ നടപ്പിലാക്കി. തങ്ക, ജിതൽ എന്നിവയാ യിരുന്നു നാണയ ങ്ങൾ. (i) ഇൽതുത്മിഷ്
(ii) തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റി. (ii) മുഹമ്മദ് ബിൻ തുഗ്ലക്ക്

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science Annual Exam Question Paper 2023-24 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

നിരവധി രാജവംശങ്ങളുടെ വളർച്ചയ്ക്കും തകർച്ചയ്ക്കും സാക്ഷിയായ നഗരമാണ് ഡൽഹി.

എ) മധ്യകാലഘട്ടത്തിൽ ഡൽഹി കേന്ദ്രമാക്കി ഭരണം നടത്തിയ ഭരണാധികാരികളുടെ സംഭാവനകളാണ് നൽകിയിരിക്കുന്നത്. അവ നടപ്പിലാക്കിയ ഭരണാധികാരികൾക്കനുസരിച്ച് ക്രമീകരിച്ച് എഴുതുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 1

ഭരണകർത്താക്കൾ സംഭാവനകൾ
i) കുത്ബുദ്ദീൻ ഐബക് 1206-ൽ ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
ii) ഇൽത്തുമിഷ് _____________
iii) അലാവുദ്ദീൻ _____________
iv) മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കാൻ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റി
v) ബാബർ _____________
vi) ഔറംഗസേബ് _____________

Answer:

ഭരണകർത്താക്കൾ സംഭാവനകൾ
i) കുത്ബുദ്ദീൻ ഐബക് 1206ൽ ഡൽഹികേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
ii) ഇൽത്തുമിഷ് ഏകീകൃത നാണയവ്യവസ്ഥ നടപ്പിലാക്കി. “തങ്ക’, ‘ജിതൽ’ എന്നിവയായിരുന്നു നാണ യങ്ങൾ
iii) അലാവുദ്ദീൻ ഇറാഖിൽ നിന്നും കുതിരകളെ ഇറക്കുമതി ചെയ്ത് സൈന്യത്തെ ശക്തിപ്പെടുത്തി.
iv) മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കാൻ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റി.
v) ബാബർ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ഡൽഹി പിടിച്ചെടുത്തു.
vi) ഔറംഗസേബ് മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചു.

ബി) തന്നിരിക്കുന്നവയിൽ ഡൽഹി അധികാര കേന്ദ്രമാക്കാൻ സഹായിച്ച മൂന്ന് ഭൂമിശാസ്ത്ര ഘടകങ്ങൾ ഉൾപ്പെടുന്നതേത്?
i) ആരവല്ലി പർവ്വത നിരകൾ, നർമ്മദ താപ്തി, സിന്ധു-ഗംഗാ സമതലം
ii) നർമ്മദ താപ്തി, സിന്ധു-ഗംഗാ സമതലം, യമുനാനദി
iii) സിന്ധു-ഗംഗാ സമതലം, ആരവല്ലി പർവ്വത നിരകൾ, യമുനാനദി
iv) യമുനാനദി, സിന്ധു-ഗംഗാ സമതലം, വിന്ധ്യാ-സത്പുര
Answer:
സിന്ധുഗംഗാ സമതലം, ആരവല്ലി പർവ്വത നിരകൾ, യമുനാനദി

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 2

വിവിധ കാലാവസ്ഥാ മേഖലകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് നൽകിയിരി ക്കുന്നത്.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 2
എ) ചിത്രങ്ങൾ വിശകലനം ചെയ്ത് ഇവയിൽ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
പിഗ്മികൾ: ആഫ്രിക്കയിലെ കോംഗോ നദീതട ത്തിൽ അധിവസിക്കുന്നവരാണ്. ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറവുമാണിവർക്ക്. കാവ് (മരച്ചീനി) യാണ് പിഗ്മികളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടി കിട്ടിയ മാംസവും ഇവർ ഭക്ഷണമാക്കാറുണ്ട്. ഇവർ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങ ളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അർദ്ധവൃത്താക തിയിൽ ഇവർ വീടുണ്ടാക്കുന്നു. വനങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരിപാലിക്കു കയും ചെയ്യുന്നവരാണിവർ.

ഇന്യൂട്ടുകൾ: വടക്കേ അമേരിക്ക, യുറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്നവ രാണ് ഇട്ടുകൾ. വർഷത്തിൽ തുടർച്ചയായി ആറുമാസക്കാലം ഇവർക്ക് പകലും തുടർന്ന് രാത്രിയുമാണ്. പ്രതികൂലകാലാവസ്ഥയും വിഭവ ങ്ങളുടെ അഭാവവും അതിജീവിച്ച് കഴിയുന്ന വരാണ് ഇന്യൂട്ടുകൾ, മൃഗവേട്ടയും, മത്സ്യ ബന്ധന വുമാണ് ജീവിത ഉപാധി. ചെറു സമൂഹങ്ങളായി ജീവിക്കുന്ന ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിക്കുന്നില്ല. സഞ്ചാരവേളയിൽ മറ്റ് സമൂഹങ്ങ ളുമായി അവശ്യസാധനകൈമാറ്റങ്ങൾ നടത്തുന്നു. തിമിംഗലത്തിന്റെ എല്ലും പരുക്കൻ കല്ലുകളും തുകലും മറ്റുമുപയോഗിച്ചും ഇവർ വീടുകൾ നിർമ്മിക്കാറുണ്ട്. ഇട്ടുകൾ വേനൽക്കാലത്ത് സീൽ, റയിൻ ഡിയർ, ഹിമക്കരടി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു. ഇവയുടെ മാംസം ഭക്ഷണമായും തുകൽ വസ്ത്രമായും എല്ലുകളും കൊണ്ട് കൊമ്പുകളും ആയുധങ്ങളായും പ്രയോജനപ്പെടു ത്തുന്നു. ഇന്യൂട്ട് ഗോത്രവർഗ്ഗക്കാർ മഞ്ഞുകട്ടകൾ ശൈത്യകാലത്തേക്ക് നിർമ്മിക്കുന്ന താത്കാലിക വാസസ്ഥലങ്ങളെ ഇഗ്ലൂ എന്ന വിളിക്കുന്നു. ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ ഇവിൽ നിന്നും പുറത്തിറങ്ങാറില്ല. ഇക്കാലത്തേക്കുള്ള ഭക്ഷണം ഇവർ മുൻകൂട്ടി കരുതിവയ്ക്കുന്നു. തുകൽകൊണ്ട് നിർമ്മിച്ചതും വായുകടക്കാത്തതുമായ പാദരക്ഷ കളും രോമ നിർമ്മിതമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാ ഗത വസ്ത്രധാരണരീതിയിൽ പെടും

മരുപ്പച്ചകൾ: ഉഷ്ണ മരുഭൂമികളിൽ മരുപ്പച്ചകൾ കേന്ദ്രീകരിച്ച് മാത്രമാണ് സ്ഥിരം ജവാസ മേഖ ലകൾ കാണുന്നത്. മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങളെയാണ് മരുപ്പച്ചകൾ (Oasis) എന്നു വിളിക്കുന്നത്. ഒറ്റപ്പെട്ടു കാണുന്ന ഈ ജലാശയ ങ്ങളെ ചുറ്റിപ്പറ്റി സസ്യങ്ങളും ജന്തുക്കളും ജനവാസമേഖലകളും കൂടുതലായി കാണ പ്പെടുന്നു.

മധ്യരേഖാ നിത്യഹരിതവനങ്ങൾ: മധ്യരേഖാ കാലാവസ്ഥാ മേഖലയിൽ സമൃദ്ധമായി മഴയും സൂര്യപ്രകാശവും ലഭിക്കുന്നതിനാൽ ഇവിടത്തെ വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല. അതി നാൽ, ഈ വനങ്ങളെ മധ്യരേഖാ നിത്യഹരിത വനങ്ങൾ എന്ന് വിളിക്കുന്നു. വനവിഭവ ശേഖ രണം പ്രധാന ഉപജീവനമാർഗ മാണ്. പൂർണ്ണമാണ് ഇവിടത്തെ സസ്യജന്തുജാലങ്ങൾ. സെമാങുകൾ

ബി) നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്ത ജോഡി ഏത്?
1) കലഹാരി – ബുഷ്മെൻ
2) അറേബ്യൻ മരുഭൂമി – ബെഡോയിനുകൾ
3) മലേഷ്യ – സെമാങുകൾ
4) സഹാറ – ത്വാറെഗ്
Answer:
3) മലേഷ്യ – സെമാങുകൾ

പ്രവർത്തനം – 3

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത് ജനാധിപത്യഭരണക്രമമാണ്.
എ) ജനാധിപത്യ ഗവൺമെന്റിന് യോജിച്ച പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
a) ജനാഭിലാഷം മാനിക്കുന്നു.
b) വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
c) ജനങ്ങൾ ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നു.
d) ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.
e) ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയരാണ്.
f) ഭരണാധികാരികളും ജനങ്ങളും വ്യത്യസ്തന നിയമത്തിന് വിധേയരാണ്.
Answer:
(a) ജനാഭിലാഷം മാനിക്കുന്നു.
(b) വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
(d) ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടി രിക്കുന്നു.
(e) ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.

ബി) മ്യാൻമാറിൽ ഇപ്പോൾ നിലനിൽക്കുന്ന ഗവൺമെന്റിന്റെ രൂപം ഏതാണ്?
a) രാജവാഴ്ച
b) സുൽത്താൻ ഭരണം
c) പട്ടാളഭരണം
d) ജനാധിപത്യഭരണം
Answer:
c) പട്ടാളഭരണം

പ്രവർത്തനം – 4

മധ്യകാലകേരളത്തിൽ പെരുമാക്കാൻ മാരുടെ ഭരണതകർച്ചയെ തുടർന്ന് നാടുവാഴികൾ അധികാര ത്തിലെത്തി.

എ) മധ്യകാല കേരളത്തിലെ പെരുമാക്കൻമാരുടെ ഭരണത്തെ തുടർന്നുവന്ന നാടുവാഴികളുടെ ഭരണ ത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?

പെരുമാക്കൻമാർ നാടുവാഴികൾ
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം സി.എ. 12-ാം നൂറ്റാണ്ടോടെ നാടുവാഴികൾ അതാത് നാടുകളിൽ ആരംഭിച്ചു.
ഭരണാധികാരികൾ കുലശേഖരൻ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.
ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അന്ന് പെരുമാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു.
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെ ഭരണം വ്യാപിച്ചിരുന്നു.
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം

Answer:

പെരുമാക്കൻമാർ നാടുവാഴികൾ
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം സി.എ. 12-ാം നൂറ്റാണ്ടോടെ നാടുവാഴികൾ അതാത് നാടുകളിൽ ആരംഭിച്ചു.
ഭരണാധികാരികൾ കുലശേഖരൻ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ “സ്വരൂപം’ എന്ന് അറിയപ്പെടുന്നു.
ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അന്ന് പെരുമാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. കുടുംബത്തിലെ മൂത്ത അംഗം അധികാരം കൈയാളിയിരുന്നു.
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെ ഭരണം വ്യാപിച്ചിരുന്നു. നാടുകൾ തമ്മിൽ സമ്പത്തിലും സൈനിക ശക്തിയിലും വ്യത്യാസമുണ്ടാ യിരുന്നു.
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം ആധിപത്യത്തിന് നാടുവാഴികൾ പരസ്പരം പോരാടിയിരുന്നു.

ബി) മധ്യകാല കേരളത്തിലെ “അങ്ങാടി’കളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മധ്യകാലഘട്ടത്തിൽ സമുദ്ര വ്യാപാരം വളരെ യധികം പുരോഗതി കൈവരിച്ചു. കയറ്റുമതി ചരക്കുകളുടെ ആവശ്യം വർദ്ധിച്ചു. ഇത് ഗ്രാമപ്രദേശങ്ങളിൽ ഇത്തരം വിളകളുടെ കൃഷി വർദ്ധിപ്പിക്കുന്നതിന് കാരണമായി. ഈ ങ്ങൾ വിപണികളിൽ കൈമാറ്റം ചെയ്യപ്പെട്ടു. വിപണികളുടെ വികസനം പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്താൻ സഹായിച്ചു. അനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, പന്തലായനി എന്നിവയായിരുന്നു അക്കാലത്തെ പ്രധാന വിപണികൾ. കര, കടൽ വ്യാപാരത്തിലൂടെ നിരവധി ചരക്കുകൾ കേരളത്തിലെ വിപണികളിൽ എത്തി.

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 5

സി.ഇ. അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം ലോകചരിത്രത്തിൽ “മധ്യകാലം’ എന്ന് അറിയപ്പെടുന്നു.
എ) മധ്യകാലയൂറോപ്പിൽ വിവിധ മേഖലകളിലുണ്ടായ പുരോഗതി വ്യക്തമാക്കുന്ന ആശയ ഭൂപടം പൂർത്തി യാക്കുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 3
Answer:
(i) വ്യാപാര, കരകൌശല കേന്ദ്രങ്ങൾ ക്രമേണ നഗരങ്ങളായി തുറമുഖങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളായി വികസിക്കുകയും നഗരങ്ങ ളായി മാറുകയും ചെയ്തു.
(ii) കമാനങ്ങളും വിശാലമായ അകത്തളങ്ങളും ഈ കാലയളവിൽ നിർമ്മിച്ച പള്ളികളുടെ സവിശേഷതകളാണ്. ഈ വാസ്തുവിദ്യയുടെ ശൈലി റോമൻസ് ശൈലി എന്നറിയ പ്പെടുന്നു.
(iii) പള്ളികളും ആശ്രമങ്ങളും പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു.

ബി) മധ്യകാല ഇന്ത്യയിൽ ചൈനക്കാർ നൽകിയ സംഭാവനകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടി യന്ത്രവും തോക്ക് പൊടിയും ചൈന ക്കാർ കണ്ടുപിടിച്ചു. യൂറോപ്യർ ചൈനക്കാ രിൽ നിന്ന് ഇവയെക്കുറിച്ചുള്ള അറിവ് നേടി. അച്ചടി സാങ്കേതികവിദ്യ അറിവ് വികസിപ്പി ക്കാൻ സഹായിച്ചു.

നാവിഗേഷൻ സമയത്ത് ദിശ കണ്ടെത്തു ന്നതിനുള്ള ഉപകരണമായ നാവികന്റെ കോമ്പസും ഒരു ചൈനീസ് സംഭാവനയാണ്. വാസ്തുവിദ്യയിലും അവർ മികവ് പുലർത്തി. ബുദ്ധമത ആരാധനാലയങ്ങളായ “പഗോഡ കളുടെ’ നിർമ്മാണത്തിൽ ഇത് വ്യക്തമാണ്.

പ്രവർത്തനം – 6

കടമകളില്ലാതെ അവകാശങ്ങൾ നിലനിൽക്കുകയില്ല.
എ) അവകാശങ്ങളും കടമകളും പരസ്പരം ബന്ധപ്പെടുത്തി തന്നിരിക്കുന്നവ പൂർത്തിയാക്കുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 4
Answer:
1) ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ള വർക്കും നൽകുക എന്റെ കടമയാണ്.
2) വാർധക്യത്തിൽ സംരക്ഷണം മാതാപിതാ ക്കളുടെ അവകാശമാണ്
3) രാഷ്ട്രസേവനവും സമൂഹസേവനവും എന്റെ കടമയാണ്.

ബി) കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപീ കരിച്ചിട്ടുള്ള പ്രധാന കമ്മീഷനുകൾ ഏതെല്ലാം?
Answer:
ദേശീയ മനുഷ്യാവകാശ കമ്മീഷനും,സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും

പ്രവർത്തനം – 7

ഗ്രാമനഗര സമൂഹങ്ങളുടെ സവിശേഷതകൾ വ്യത്യസ്തമാണ്.
എ) നൽകിയിരിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമസമൂഹവും നഗരസമൂഹവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
സൂചകങ്ങൾ : ജീവിതരീതി, തൊഴിൽ, അയൽപക്കബന്ധങ്ങൾ, വേഷവിധാനം.
Answer:
ഗ്രാമസമൂഹം?

  • ആളുകൾ പരസ്പരം അടുത്തിടപഴകുകയും പരസ്പരം അറിയുകയും ചെയ്യുന്നു അവരുടെ വസ്ത്രങ്ങൾ ലളിതമാണ്, അതു പോലെ തന്നെ അവരുടെ ജീവിതശൈലിയും.
  • കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പര മ്പരാഗത ഗ്രാമീണ സമൂഹങ്ങളുടെ പ്രധാന തൊഴിലാണ്.
  • കന്നുകാലി വളർത്തലും കരകൌശല വസ്തു ക്കളും അവരുടെ ജീവിതമാർഗമാണ്.
  • പരമ്പരാഗത ഗ്രാമങ്ങളിൽ സംയുക്ത കുടുംബ വ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. പല ഗ്രാമീണ സംയുക്ത കുടുംബങ്ങൾക്കും അവരുടെ ഗോത്രങ്ങൾ
  • ഏറ്റെടുത്ത പരമ്പരാ ഗത തൊഴിലുകളുണ്ടായിരുന്നു.
  • ബന്ധങ്ങൾക്ക് ഗ്രാമങ്ങൾ പ്രാധാന്യം നൽകുന്നു.
  • അവർ പരസ്പരം സന്തോഷവും സങ്കടവും പങ്കിടുകയും പരിപാലിക്കുകയും ചെയ്യുന്നു.
  • സാധാരണയായി അവരെല്ലാം ആചാരളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നു.
  • ഗ്രാമവാസികൾ മറ്റുള്ളവരെ സഹായിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു.

ഉത്സവങ്ങൾക്ക് ഗ്രാമജീവിതത്തിൽ വലിയ സ്ഥാന മുണ്ട്. വിളവെടുപ്പ് ഉത്സവങ്ങളായിരുന്നു ഗ്രാമങ്ങ ളിലെ പ്രധാന ആഘോഷങ്ങൾ.
നഗരസമൂഹം:

  • നിരവധി ഭാഷകൾ സംസാരിക്കുക വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുക വ്യവസായവും
  • വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ
  • വലിയ കെട്ടിടങ്ങളുടെ കേന്ദ്രം മാളുകൾ
  • സൂപ്പർമാർക്കറ്റുകൾ
  • ആധുനിക ജീവിതശൈലി
  • ഉയർന്ന ജനസാന്ദ്രത
  • ബി) ഊര്
  • ചേരികൾ

ബി) ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
Answer:
ഊര്

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 8

പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളാണ് വിഭവങ്ങൾ.
എ) നൽകിയിരിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കുന്നതിനനുസരിച്ച് തീരുന്നവ, അല്ലാത്തവ എന്ന ക്രമ ത്തിൽ പട്ടികപ്പെടുത്തുക.
ജലം, സൂര്യപ്രകാശം, പ്രകൃതിവാതകം, പെട്രോളിയം, കൽക്കരി, കാറ്റ്,

ഉപയോഗത്തിനനുസരിച്ച് തീരുന്ന വിഭവങ്ങൾ ഉപയോഗത്തിനനുസരിച്ച് തീരാത്ത വിഭവങ്ങൾ

Answer:

ഉപയോഗത്തിനനുസരിച്ച് തീരുന്ന വിഭവങ്ങൾ ഉപയോഗത്തിനനുസരിച്ച് തീരാത്ത വിഭവങ്ങൾ
പ്രകൃതിവാതകം ജലം
പെട്രോളിയം സൂര്യപ്രകാശം
കൽക്കരി കാറ്റ്

ബി) എന്താണ് വിഭവശോഷണം?
Answer:
അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവശോഷണം. ജനസംഖ്യാ വർധനവ്, ശാസ്ത്ര സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗകര്യങ്ങൾ, വ്യവസായ വൽക്കരണം എന്നിവ പ്രകൃതിവിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു. ഇത് അമിതമായ വിഭവശോഷണത്തിന് വഴിതെളിച്ചു.

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Second Term Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science Second Term Question Paper 2023-24 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവസ്ഥ യാണ് ഫ്യൂഡലിസം.
എ) മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ വിഭാഗങ്ങളുടെ സവിശേ ഷതകൾ നൽകിയിരിക്കുന്നു. വിഭാഗമേതെന്ന് കണ്ടെത്തി എഴുതുക.

സവിശേഷതകൾ വിഭാഗം
1. സമൂഹത്തിലെ ഉയർന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥാനം. ………………….
2. കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യൽ. ………………….
3. സൈനിക സേവനം നൽകൽ പ്രഭുക്കന്മാർ
4. പ്രഭുക്കന്മാർക്ക് സേവനം നൽകൽ ………………….

Answer:

സവിശേഷതകൾ വിഭാഗം
1. സമൂഹത്തിലെ ഉയർന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥാനം. രാജാവ്
2. കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യൽ. കർഷകർ
3. സൈനിക സേവനം നൽകൽ പ്രഭുക്കന്മാർ
4. പ്രഭുക്കന്മാർക്ക് സേവനം നൽകൽ ഇട പ്രഭുക്കന്മാർ

ബി) പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന “മാനി’ൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു
Answer:

  • കൃഷിഭൂമി
  • മേച്ചിൽ സ്ഥലങ്ങൾ
  • പ്രഭുവിന്റെ വലിയ വീട്
  • മില്ലുകൾ
  • കർഷകരുടെ കുടിലുകൾ
  • പ്രാർത്ഥനാലയങ്ങൾ

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 2

ഇന്ത്യയിൽ ഇന്നു കാണുന്ന ക്ഷേത്രനിർമ്മാണ രീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ച താണ്.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 1
എ) ചിത്രങ്ങൾ നിരീക്ഷിച്ച് മധ്യകാല ഇന്ത്യയിലെ ക്ഷേത്രനിർമ്മാണശൈലിയിലുണ്ടായ മാറ്റങ്ങളെക്കു റിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തുർക്കിയിലെയും പേർഷ്യയിലെയും ലികൾ തദ്ദേശീയ ശൈലികൾക്കൊപ്പം ഉൾപ്പെ ടുത്തി വികസിപ്പിച്ചെടുത്ത ഒരു വാസ്തുവിദ്യാ ശൈലിയാണ് മധ്യ കാല ഇന്ത്യയിലെ വസ്തു വിദ്യാരീതി. കമാനങ്ങൾ, താഴികക്കുടങ്ങൾ, മിനാരങ്ങൾ എന്നിവയായിരുന്നു ഈ ശൈലി യുടെ ശ്രദ്ധേയമായ സവിശേഷതകൾ, കെട്ടിടം അലങ്കരിക്കുന്നതിനായി പൂക്കളുടെയും ചെടിക ളുടെയും രൂപങ്ങൾ കൊത്തിയെടുത്തു.

ബി)ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ഹുമയൂണിന്റെ ശവ കുടീരം നിർമ്മിച്ചിരിക്കുന്നത് ഏത് വാസ്തുവിദ്യാ ശൈലിയിലാണ്?
Answer:
ഇന്തോഇസ്ലാമിക് ശൈലിയിലുള്ള വാസ്ത വിദ്യ

സി)കുത്തബ്മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് ആരാണ്?
എ)കുത്തുബുദ്ദീൻ ഐബക്
ബി)ഇൽത്തുമിഷ്
സി) ഷാജഹാൻ
ഡി) ഹുമയൂൺ
Answer:
എ)കുത്തുബുദ്ദീൻ ഐബക്

പ്രവർത്തനം – 3

ഭൂമധ്യരേഖയിൽ നിന്ന് 10 തെക്കും 10 വടക്കു മുള്ള അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ കാലാവസ്ഥാ മേഖല.
എ) നൽകിയിരിക്കുന്ന സൂചനകൾ അടിസ്ഥാനമാക്കി മധ്യരേഖാകാലാവസ്ഥ മേഖലയിലെ ജനജീവിത ത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 2
സൂചനകൾ:

  • ഭക്ഷണം
  • ഭവനനിർമ്മാണം
  • വസ്ത്രധാരണം

Answer:
ചിത്രത്തിൽ കാണുന്നത് വേട്ടയാടലിനായി തയ്യാ റെടുക്കുന്ന പിഗ്മികളെയാണ്. ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറവു മാണിവർക്ക്. കസാവ (മരച്ചീനി) യാണ് പിഗ്മി കളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടി ക്കിട്ടിയ മാംസവും ഇവർ ഭക്ഷണ മാക്കാറുണ്ട്. ഇവർ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങ ളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അർദ്ധ വൃത്താകൃതി യിൽ ഇവർ വീടുണ്ടാക്കുന്നു. വീടുണ്ടാക്കുന്നു. വനങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരിപാലിക്കു കയും ചെയ്യുന്നവരാണിവർ.

ബി)നൽകിയിരിക്കുന്നവയിൽ മധ്യരേഥഖാ കാലാ വസ്ഥ മേഖലയിൽ കാണപ്പെടുന്ന ജീവി ഏതാണ്?
എ) ഒറാങ്ങുട്ടാൻ
ബി) ഒട്ടകം
സി) റെയിൻഡീർ
ഡി) പല്ലി വർഗങ്ങൾ
Answer:
എ) ഒറാങ്ങുട്ടാൻ

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 4

എ) സൂചനകൾ വായിച്ച് ഉത്തരം കണ്ടെത്തി എഴുതുക.
(i) സത്ത നത്ത് – മുഗൾ കാല ഘട്ടങ്ങളിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീനഫല മായി ഇന്ത്യയിൽ രൂപപ്പെട്ട് വികാസം പ്രാപിച്ച സംഗീതശൈലി.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 3
Answer:
ഹിന്ദുസ്ഥാനി സംഗീതം

(ii) ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാ വത്തിലൂടെ വികാസം പ്രാപിച്ച രണ്ടു പ്രാദേ ശിക ഭാഷകൾ.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 4
Answer:
മലയാളം, തെലുങ്ക്

ബി) മധ്യകാലഘട്ടത്തിൽ ചിത്രരചനയ്ക്ക് സ്വീകരിച്ച ആശയങ്ങൾ എന്തെല്ലാമായിരുന്നു?
Answer:
രാമായണം, ബൈബിൾ, രാജകീയ ജീവിതം, എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ.

പ്രവർത്തനം – 5

ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 20 മുതൽ 30 വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഉഷ്ണ മരുഭൂമികളുടെ സ്ഥാനം.
എ) പട്ടികയിൽ നൽകിയിരിക്കുന്ന മരുഭൂമികൾ ഏതൊക്കെ വൻകരയിൽ ഉൾപ്പെട്ടതാണെന്നെഴു തുക.

മരുഭൂമികൾ വൻകര
താർ
അറ്റക്കാമ
മൊഹേവ്
സഹാറ

Answer:

മരുഭൂമികൾ വൻകര
താർ ഏഷ്യ
അറ്റക്കാമ തെക്കെ അമേരിക്ക
മൊഹേവ് വടക്കേ അമേരിക്ക
സഹാറ ആഫ്രിക്ക

ബി) ഇന്യൂട്ട് ഗോത്രവർഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത്ത് നിർമ്മിക്കുന്ന താൽക്കാലിക വാസസ്ഥലത്തിന്റെ പേര് എന്ത്?
Answer:
ഇഗ്ലൂ

പ്രവർത്തനം – 6

6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 5
എ) പ്രധാനപ്പെട്ട അക്ഷാംശങ്ങൾ രേഖപ്പെടുത്തിയ ഗ്ലോബിന്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഓരോ ന്നിന്റേയും പേരെഴുതുക.

പ്രധാന അക്ഷാംശങ്ങൾ പേര്
66 1/2° വടക്ക് – A. _______________
23 1/2° വടക്ക് – B. ഉത്തരായനരേഖ
23 1/2° തെക്ക് C. _______________
66 1/2° തെക്ക് D. _______________

Answer:

പ്രധാന അക്ഷാംശങ്ങൾ പേര്
66 1/2° വടക്ക് – A. ആർട്ടിക് വൃത്തം
23 1/2° വടക്ക് – B. ഉത്തരായനരേഖ
23 1/2° തെക്ക് C. ദക്ഷിണായനരേഖ
66 1/2° തെക്ക് D. അന്റാർട്ടിക് വൃത്തം

ബി) ഭൂമധ്യരേഖയുടെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഗ്ലോബിന്റെ മധ്യഭാഗത്തായി കാണുന്ന ഏറ്റവും വലിപ്പമേറിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ. ഈ രേഖയുടെ കോണീയ അളവ് 0° യാണ്.

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 7

നല്ല സൂര്യപ്രകാശമുള്ള ഒരു ദിവസം ബാബുമോൻ യാത്രതിരിച്ചു. അവന്റെ യാത്രയിലെ വിവിധ സമ യത്തെ നിഴലുകളാണ് നൽകിയിരിക്കുന്നത്.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 6
എ) ഓരോ ചിത്രത്തിലേയും നിഴൽ നിരീക്ഷിച്ച് ബാബുമോൻ സഞ്ചരിക്കുന്നതിന്റെ ഏത് ഭാഗത്തായിരിക്കും സൂര്യൻ എന്നെഴുതുക.
(a) __________
(b) __________
(c) __________
Answer:
a) രാവിലെ
b) നട്ടുച്ചയ്ക്ക്
c) വൈകുന്നേരം

ബി) ഭൂമിയിൽ കാലങ്ങൾ മാറിമാറി വരുന്നത് ഭൂമിയുടെ ഏതു തരത്തിൽപ്പെട്ട ചലനം കാരണമാണ്? സി)ഭൂമിയുടെ ഭ്രമണം ഏത് ദിശയിലാണ്?
(a) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
(b) കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്
(c) വടക്ക് നിന്ന് തെക്കോട്ട്
(d) തെക്ക് നിന്ന് വടക്കോട്ട്
Answer:
ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.

പ്രവർത്തനം – 8

എ) നൽകിയിരിക്കുന്ന സൂചനകൾ ഉപയോഗിച്ച് ഉൽപ്പാദന ഘടകം ഏതെന്ന് കണ്ടെത്തി എഴുതുക.
(a) മണ്ണ്, ജലം, വനങ്ങൾ, വായു എന്നീ പ്രകൃതിവിഭവങ്ങൾ ഉൾപ്പെട്ടത്
(b) കായികവും, മാനസികവും ബുദ്ധിപരവുമായ അധ്വാനശേഷി ഉപയോഗിക്കുന്നത്
(c) ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നതും, കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ
(d) ഉൽപ്പാദന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കൽ
Answer:
a) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
b. തൊഴിൽ
c. മൂലധനം
d. സംഘാടനം

ബി) ഉൽപ്പാദന പ്രക്രിയയിലൂടെ രൂപപ്പെടുന്നത് എന്താണ്?
Answer:
ഉൽപന്നം

6th Standard Social Science First Term Question Paper 2023-24 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and First Term Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science First Term Question Paper 2023-24 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

രണ്ടു മുഗൾ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യവിസ്തൃതി കാണിക്കുന്ന രൂപരേഖയാണ് നൽകിയി രിക്കുന്നത്.

എ) ഈ രൂപരേഖകൾ ഏതെല്ലാം മുഗൾ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യവിസ്തൃതിയാണ് കാണിക്കു ന്നത്?
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 1
Answer:

  • അക്ബർ
  • ഔറഗസേവ്

മുഗൾ സാമ്രാജ്യം. മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ഔറംഗസേബിന്റെ കാലത്തായി രുന്നു. അമ്പത് വർഷക്കാലം അദ്ദേഹം ഭരണം നടത്തി. ഔറംഗസേബിനു ശേഷം മുഗൾ സാമ്രാജ്യം ദുർബലമായി. എങ്കിലും 1857 വരെ ആ രാജവംശം നിലനിന്നു.

ബി) മുഗൾ ഭരണകാലത്ത് നടപ്പിലാക്കിയ മൻസബ്ദാരി സമ്പ്രദായത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക് ബർ പ്രധാന പങ്കുവഹിച്ചു. അദ്ദേഹം വലിയൊരു സൈന്യത്തെ രൂപീകരിച്ചു. ഇതിനുവേണ്ടി വ്യത്യ സ്തമായ ഒരു രീതി സ്വീകരിച്ചു. “മൻസബ്ദാരി സമ്പ്രദായം’ എന്നാണ് ഇതറി യപ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗ സ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം കരെ നിലനിർത്താൻ ബാധ്യസ്ഥനായിരുന്നു.

6th Standard Social Science First Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 2

മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന കാർഖാനകളെക്കുറിച്ച് അക്കാലത്തെ യാത്രാവിവര ണത്തിൽ പരാമർശിക്കുന്നുണ്ട്.

എ) കാർഖാനകളെക്കുറിച്ച് യാത്രാവിവരണത്തിൽ പരാമർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ്?
Answer:
കർഖാനകളെ പരാമർശിച്ച ഫ്രഞ്ച് സഞ്ചാരിയാണ് ബർണിയർ.

ബി) കാർഖാനകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങൾക്ക് സാധനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേന്ദ്രങ്ങളായി രുന്നു കർഖാനകൾ. വിവിധ ഉൽപ്പാദന പ്രവർത്ത നങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകളും പുതുമകളും പര്യവേക്ഷണം ചെയ്യുന്ന തിനുമുള്ള സ്ഥലമായിരുന്നു കർഖാനകൾ.

പ്രവർത്തനം – 3

മധ്യകാലഘട്ടത്തിലെ ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഭൂമി ശാസ്ത്ര പ്രത്യേകതകളാണ്.

എ) ഡൽഹിയെ ഭരണകേന്ദ്രമാക്കാൻ സഹായിച്ച ചില ഭൂമിശാസ്ത്ര ഘടകങ്ങൾ ചുവടെ നൽകിയിരിക്കു ന്നു. മധ്യകാലഘട്ടത്തിലെ ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്നതിന് ഈ ഘട കങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെട്ടുവെന്ന് കണ്ടെത്തി പട്ടിക പൂർത്തീകരിക്കുക.

ഭൂമിശാസ്ത്ര ഘടകങ്ങൾ പ്രയോജനങ്ങൾ
സിന്ധു-ഗംഗാ സമതലം ഫലഭൂയിഷ്ഠത കാർഷിക പുരോഗ തിക്ക് സഹായകമായി.
ആരവല്ലി പർവതം
യമുനാ നദി

Answer:
ആരവല്ലി പർവതനിരകൾ : ഈ പർവത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു. ആരവല്ലി പർവ്വത നിര കളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ടകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ശേഖരിക്കാൻ കഴിഞ്ഞു.
യമുനാനദി : ജലഗതാഗതത്തെ സഹായിച്ചതി നൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി.

ബി)സി.ഇ. 8-ാം നൂറ്റാണ്ടിൽ ഡൽഹി ആദ്യമായി അധി കാര കേന്ദ്രമാകുന്നത് ആരുടെ ഭരണകാലത്താണ്? (തൊമര രാജാക്കന്മാരുടെ, ചൗഹാൻ രാജാക്കന്മാ രുടെ, മംലൂക്ക് രാജാക്കന്മാരുടെ)
Answer:
തൊമര രാജാക്കന്മാരുടെ കാലത്ത്

പ്രവർത്തനം – 4

മധ്യ കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്ന്, താഴെ പറ യുന്ന മേഖലകളെക്കുറിച്ച് വിവരങ്ങൾ കണ്ട ത്താൻ കഴിയും.
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 2
എ) ഇന്ത്യയിലെത്തിയ സഞ്ചാരികൾ പ്രധാനമായും ഏതു മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നമുക്ക് തരുന്നത്? പട്ടിക പൂർത്തിയാക്കുക.

സഞ്ചാരിയുടെ പേര് മേഖല
നിക്കോള കോണ്ടി നഗരങ്ങളും വാണിജ്യവും
അൽ-ബറൂനി
വർണിയർ
ബർണിയക്
അമീർ ഖുസ

Answer:

സഞ്ചാരിയുടെ പേര് മേഖല
നിക്കോള കോണ്ടി നഗരങ്ങളും വാണിജ്യവും
അൽബറൂനി കൃഷിയും കൈത്തൊഴിലും
ടവർണിയർ ജനജീവിതം
ബർണിയർ തൊഴിൽ കേന്ദ്രങ്ങൾ
അമീർ ഖുസ്രു വിജ്ഞാനപുരോഗതി

ബി)ഭാസ്കരാചാര്യർ രചിച്ച ഗണിതശാസ്ത്രഗ്രന്ഥം ഏതാണ്?
Answer:
ലീലാവതി

പ്രവർത്തനം – 5

കേരളത്തിലേക്ക് പച്ചക്കറികളും, പൂക്കളും, പലവ്യഞ്ജനങ്ങളും എത്തിക്കുന്നതിൽ തമിഴ്നാടാണ് മൂന്നിൽ.
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 3
എ) കേരളത്തിലേയും തമിഴ്നാട്ടിലേയും കാർഷിക സാഹചര്യങ്ങൾ അപഗ്രഥിച്ച് താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • വാർഷിക മഴയുടെ ലഭ്യത തമിഴ്നാടിനേക്കാൾ കൂടുതൽ കേരളത്തിലാണ് ഉള്ളത്.
  • കേരളം കാർഷിക പ്രവർത്തനങ്ങൾക്ക് അനു യോജ്യമായ പ്രദേശമാണ്.
  • കേരളത്തിലും തമിഴ്നാട്ടിലും ഏതാണ്ട് ഒരേ തരത്തിലുള്ള മണ്ണിനങ്ങളാണ് കാണപ്പെടു ന്നത്.
  • തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ നദിക ളുടെ എണ്ണം കൂടുതലാണ്.
  • ജലസേചന സൗകര്യങ്ങൾ തമിഴ് നാടിന് കൂടുതലായി ഏർപ്പെടുത്തേണ്ടതുണ്ട്

ബി)കേരളത്തെ എത്ര ഭൂപ്രകൃതി വിഭാഗങ്ങളായി തരം തിരിക്കാം?
Answer:
കേരളത്തെ മൂന്ന് ഭൂപ്രകൃതി വിഭാഗങ്ങളായി തരംതിരിക്കാം

പ്രവർത്തനം – 6

കേരളത്തിലെ ചില പ്രധാന വിളകളുടെ ഭൂവി സ്മൃതിയിൽ 2011 വരെ ഉണ്ടായ മാറ്റങ്ങളാണ് ചുവടെ പട്ടികയിൽ കാണുന്നത്.
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 4
എ) പട്ടിക അപഗ്രഥിച്ച് കേരളത്തിലെ വിളകളുടെ ഭൂവി സ്മൃതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:

  • പട്ടിക കാണിക്കുന്നത്
  • റബ്ബർ കൃഷി വർദ്ധിച്ചപ്പോൾ നെല്ലും മരച്ചീ നിയും കുറഞ്ഞു.
  • ഭക്ഷ്യവിളകളേക്കാൾ നാണ്യവിളകൾ കൃഷി ചെയ്യുന്നതിലാണ് ആളുകൾക്ക് കൂടുതൽ താൽപ്പര്യം.
  • കൃഷിയോഗ്യമായ ഭൂവിസ്തൃതിയിലെ കുറവ് കാർഷിക മേഖലയെ ബാധിക്കുന്നു, കാരണം
  • കാർഷിക മേഖലകളിലോ വയലുകളിലോ ആണ് കാർഷിക പ്രവർത്തനങ്ങൾ നടത്തു ന്നത്.
  • കൃഷിയോഗ്യമായ ഭൂമി കുറയ്ക്കുക യാണെങ്കിൽ, കൃഷിയും കുറയും, ഇത് വിള ഉൽപാദനം കുറയാൻ ഇടയാക്കും.
  • ഇത് ജനങ്ങളുടെ വരുമാനത്തെ ബാധിക്കു കയും ആ പ്രദേശത്ത് ക്ഷാമത്തിന് കാരണ മാവുകയും ചെയ്യും.

ബി)കാർഷിക മേഖലയിൽ നിന്ന് മാറിയ മലയാളിയുടെ ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്? വിശദമാക്കുക.
Answer:

  • ആളുകൾക്ക് കൃഷിയിൽ താൽപ്പര്യമില്ല.
  • ലാഭം മാത്രമാണ് കൃഷിയുടെ ഏക ലക്ഷ്യം.
  • കഠിനാധ്വാനം ചെയ്യാനുള്ള വിമുഖത.
  • ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ.
  • ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നു.
  • മാലിന്യ സംസ്കരണത്തിനുള്ള വെല്ലുവിളി
  • ഫാസ്റ്റ് ഫുഡ് സംസ്കാരം ഒരു ശീലമായി മാറി.

6th Standard Social Science First Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 7

എ) ഉൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും അവയ്ക്ക് ലഭിക്കുന്ന പ്രതിഫലവുമാണ് ചുവടെ നൽകിയിരിക്കുന്നത്. അവയെ ശരിയായി ക്രമീക
രിക്കുക.

ഉൽപ്പാദന ഘടകങ്ങൾ പ്രതിഫലം
i. ഭൂമി പലിശ
ii. തൊഴിൽ ലാഭം
iii. മൂലധനം പാട്ടം
iv. സംഘാടനം കൂലി

Answer:

ഉൽപ്പാദന ഘടകങ്ങൾ പ്രതിഫലം
i. ഭൂമി പാട്ടം
ii. തൊഴിൽ കുലി
iii. മൂലധനം പലിശ
iv. സംഘാടനം ലാഭം

ബി)ഉൽപ്പാദന ഘടകമായ ഭൂമിയിൽ ഏതൊക്കെ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടും? പദസൂര്യൻ പൂർത്തിയാക്കുക.
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 5
Answer:
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 6

പ്രവർത്തനം – 8

പത്രവാർത്തകളുടെ കൊളാഷ് ശ്രദ്ധിക്കൂ.
6th Standard Social Science First Term Question Paper 2023 - 24 Malayalam Medium 7
എ) കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചു പിടിക്കാൻ നിങ്ങൾക്ക് എന്തെല്ലാം നിർദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കാനുള്ളത്?
Answer:

  • പച്ചക്കറികളും ചെടികളും ചാക്കുകളിലോ മണ്ണും വളവും നിറച്ച് പഴയ പെയിന്റ് ടിന്നുകളിലോ വീടിന്റെ ടെറസിൽ കൃഷി ചെയ്യാം.
  • • കൃഷിക്ക് ഭൂമിയില്ലാത്തവർക്ക് ഇനിപ്പറയുന്നവ ഉപയോഗിക്കാം:
    ഹൈഡ്രോപോണിക്സ്: അതിൽ ആവ ശ്യമായ പോഷകങ്ങൾ വെള്ളത്തിൽ ലയി പ്പിച്ച് സസ്യങ്ങൾക്ക് നൽകുന്നു. വേരുക ളുടെ വ്യാപനത്തിനായി ഉമി, ചരൽ മുതലാ യവ നൽകാം.
  • വെർട്ടിക്കൽ നെറ്റ് ഫാമിംഗ്: മുളയിലോ കമ്പുകളിലോ വിലകുറഞ്ഞ വല കുത്തനെ വലിച്ചു കെട്ടിയാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പയറും പാവലുമൊക്കെ മുകളിലേക്ക് പടരു ന്നതിനാൽ സ്ഥലക്കുറവ് പ്രശ്നമാകില്ല.
  • ആധുനിക കാർഷിക രീതികൾ: ഹരിതഗൃഹകൃഷി: കഠിനമായ തണുപ്പുള്ള പ്രദേശങ്ങളിൽ, വിളകൾ സംരക്ഷിക്കു ന്നതിനായി ഗ്ലാസ് മേൽക്കൂരയുള്ള മുറി കളിൽ വളർത്തുന്നു. ഈ രീതി ഹരിതഗൃഹ കൃഷി എന്നറിയപ്പെടുന്നു.
  • കൃത്യതാ കൃഷി: ഓരോ വിളയ്ക്കും മണ്ണിന്റെ തരത്തിനും വ്യത്യസ്ത ഘട്ടങ്ങ ളിൽ മതിയായ പരിചരണം (വെള്ളം, വളം മുതലായവ) നൽകുന്ന രീതിയാണിത്. ധാരാളം സൂര്യപ്രകാശവും നന്നായി വരണ്ട മണ്ണും ഉള്ള ഏത് പ്രദേശവും കൃത്യതാ കൃഷിക്ക് അനുയോജ്യമാണ്.
  • ഫെർട്ടിഗേഷൻ: വെള്ളവും വളവും തുള്ളി യായി നൽകുന്ന രീതിയാണ് ഫെർട്ടി ഗേഷൻ. ഉപയോഗിക്കുന്ന രാസവളങ്ങൾ പൂർണ്ണമായും വെള്ളത്തിൽ ലയിക്കുന്ന തിനാൽ, സസ്യങ്ങൾക്ക് അവ വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയും.

ബി)കേരളത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഏതെങ്കിലും രണ്ട് പദ്ധതികളുടെ പേര് എഴുതുക.
Answer:
1) വെജിറ്റബിൾ ആന്റ് ഫൂട്ട് പാമോഷൻ കൗൺസിൽ കേരള (V.F.P.C.K)
ii) സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ

Kerala Plus Two Malayalam Board Model Paper 2020 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2020 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2020 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് 2 ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 1.
“നല്ലതായിരിപ്പൂവൻ നല്ലതുഗ്രഹിച്ചീടും” – എന്ന ആശയത്തിന് യോജി ച്ചവ എടുത്തെഴുതുക.
• ആന ശുദ്ധജലത്തിൽ കുളിച്ചാൽ തൃപ്തിയടയും.
• കണ്ണാടി കണ്ടാലും വിരുപൻമാർ സന്തോഷിക്കും.
• അരയന്നം പാലും വെള്ളവും കലർന്നതിൽ നിന്ന് പാൽ മാത്രം കുടിയ്ക്കും.
• സജ്ജനങ്ങൾ കുറ്റമുള്ളവരേയും നിന്ദിക്കുകയില്ല.
Answer:
• അരയന്നം പാലും വെള്ളവും കലർന്നതിൽ നിന്ന് പാൽ മാത്രം കുടിയ്ക്കും.
• സജ്ജനങ്ങൾ കുറ്റമുള്ളവരേയും നിന്ദിക്കുകയില്ല.

Question 2.
പുലിക്കോട്ടിൽ ഹൈദറുടെ കവിതയുടെ സവിശേഷതകളായി വരുന്ന സൂചനകൾ ഏതെല്ലാം?
• നാട്ടുകഥകൾക്ക് പ്രാധാന്യം നൽകി.
• ഭക്തിയാണ് രചനകളെ പ്രചോദിപ്പിച്ചിരുന്നത്.
• മതേതരമായ ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്തു.
• വാമൊഴി ഭാഷ കൃതികളിൽ ഒഴിവാക്കി.
Answer:
• നാട്ടുകഥകൾക്ക് പ്രാധാന്യം നൽകി.
• മതേതരമായ ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്തു.

Question 3.
‘ഗൗളിജന്മം’ എന്ന കഥയിലെ ‘സന്ദർശ’ കയുടെ സവിശേഷതയായി വരുന്ന രണ്ടു പ്രസ്താവനകൾ എടുത്തെഴുതുക.
• മറ്റുള്ളവർക്ക് ആശ്വാസം നൽകുന്നു.
• മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നു.
• നിർദ്ദയമായി സംസാരിക്കുന്നു.
• ശുഭാപ്തി വിശ്വാസം പുലർത്തുന്നു.
Answer:
• മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നു.
• നിർദ്ദയമായി സംസാരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 4.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ പ്രത്യക്ഷപ്പെടുന്ന ആക്ഷേപഹാസ്യത്തിന് കാരണമായവ കണ്ടെത്തുക.
• അധികാരത്തിന്റെ ജീർണ്ണത
• ജാതീയമായ വിവേചനം
• ഭരണത്തിലെ ഉപജാപക വൃന്ദം
• കച്ചവട ലോകത്തിന്റെ കടന്നുകയറ്റം
Answer:
• അധികാരത്തിന്റെ ജീർണ്ണത
• ഭരണത്തിലെ ഉപജാപക വൃന്ദം

Question 5.
പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് നവമാധ്യമങ്ങളെ വ്യത്യസ്തമാ ക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
• വാർത്തകൾ എഡിറ്റ് ചെയ്ത് മാത്രം അവതരിപ്പിക്കുന്നു.
• ശിക്ഷണം ലഭിക്കാത്തവർക്കും വാർത്ത പ്രസിദ്ധീകരിക്കാം.
• അഭിപ്രായങ്ങൾ തത്സമയം അവതരിപ്പിക്കാൻ കഴിയില്ല.
• വാർത്തകൾ ഉത്ഭവിക്കുന്നിടത്തു നിന്നുതന്നെ പൊതുസമൂഹ ത്തിലെത്തിക്കാം.
Answer:
• ശിക്ഷണം ലഭിക്കാത്തവർക്കും വാർത്ത പ്രസിദ്ധീകരിക്കാം.
• വാർത്തകൾ ഉത്ഭവിക്കുന്നിടത്തു നിന്നുതന്നെ പൊതുസമൂഹ ത്തിലെത്തിക്കാം.

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 6.
ടോട്ടോയും ജോവലും നിശ്ചയദാർഢ്യമുള്ളവരാണെന്ന് തെളിയി ക്കുന്ന രണ്ട് സന്ദർഭങ്ങൾ എഴുതുക.
Answer:
സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ തുഴവെള്ളം വാങ്ങിത്തരണമെന്ന് ടോട്ടോയും ജോവലും അച്ഛനോടാവശ്യപ്പെട്ടു. വാക്കു പാലിക്കാനായി ഒരലുമിനിയം വള്ളം തന്നെ അച്ഛൻ അവർക്കു വാങ്ങി നൽകി. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ ഉപയോഗിക്കാത്ത വള്ളത്തെക്കുറിച്ച് മാതാപിതാക്കൾ ഓർമ്മിപ്പിച്ചപ്പോൾ കുട്ടികൾ വാശിയോടെ ഒന്നാം സെമസ്റ്ററിൽ ഏറ്റലും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം എന്നാലോ? എന്നു ചോദിക്കുകയാണുണ്ടായത്. ഇത് അവരുടെ നിശ്ചയദാർഢ്യ ത്തിന്റെ തെളിവാണ്.

Question 7.
സച്ചിന് ശ്രീലങ്കൻ സർക്കാർ കൊടുത്തുവിട്ട പുരസ്കാരം ശ്രദ്ധേ യമായിത്തീർന്നത് എന്തുകൊണ്ടാകാം?
Answer:
ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം തകർന്നിരുന്ന സമ യമായിരുന്നിട്ടും മഹാനായ സച്ചിൻ തെണ്ടുൽക്കർ എന്ന കായിക താരത്തിനെ ബഹുമാനിക്കുന്നതിനായി ശ്രീലങ്കൻ ഗവൺമെന്റ് പുര സ്കാരം കൊടുത്തുവിട്ടു. അതിനാൽത്തന്നെ അത് ഏറ്റവും ശ്രദ്ധേ യവുമാണ്.

Question 8.
യമുനോത്രിയിലെ ‘സൂര്യകുണ്ഡിന് എങ്ങനെയെല്ലാമാണ് പ്രാധാന്യം കൈവരുന്നത്?
Answer:
യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്ഠ് 190 ഉള്ള ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെനേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം. ഉഷ്ണജലപ്രവാഹ ങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണ്ടാണ്. ‘ഗന്ധമാനപർവത സാനുക്കളിലാണ് സൂര്യകും മറ്റ് ഉഷ ജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാന പർവതത്തിന്റെ ഗന്ധ കസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.

Question 9.
കലാമണ്ഡലത്തിലെത്തി ഒരു വർഷം പിന്നിട്ടപ്പോൾതന്നെ പരി ഹാസം കലർന്ന വാക്കും നോക്കും അതിജീവിക്കാൻ ഹൈദരലിയ്ക്ക് സാധിച്ചതെന്തുകൊണ്ട്?
Answer:
മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളാണ് ജാതി, മതം തുടങ്ങിയവ. അവയുടെ പേരിൽ വിവേചനവും നിലനിന്നിരുന്നു. അത്തരം വേർതി രിവുകൾ അർഥശൂന്യമാണ് എന്നറിയുന്നവരാണ് വിവേകികൾ. കലാ മണ്ഡലത്തിലെ പഴയ ഗുരുനാഥന്മാർ അക്കൂട്ടത്തിൽപ്പെടുന്നവരാണ്. കഥകളിപോലുള്ള കലാരൂപങ്ങൾ സവർണരുടെ കുത്തകയായിരുന്ന കാലത്താണ് ജന്മസിദ്ധമായ കഴിവിന്റെ പേരിൽ ഹൈദരലിക്ക് കലാ മണ്ഡലത്തിൽ പ്രവേശനം ലഭിക്കുന്നത്. വള്ളത്തോളും ശിവരാമനാ ശാനും നമ്പീശനാശാനും ഹൈദരലിയോട് യാതൊരു വിവേചനവും കാട്ടിയിരുന്നില്ല. മറിച്ച് മിടുക്കിനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പി ക്കുകയാണ് ചെയ്തത്. ഈ പ്രോത്സാഹനമാണ് ഒരു വർഷം പിന്നിട്ട പ്പോൾ തന്നെ പരിഹാസം കലർന്ന വാക്കും നോക്കും അതിജീവി ക്കാൻ ഹൈദരാലിക്ക് പ്രേരണയായത്.

Kerala Plus Two Malayalam Board Model Paper 2020 with Answers

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 10.
കേശിനി ബുദ്ധിമതിയും ഔചിത്വമുള്ളവളുമാണെന്ന് തെളിയിക്കുന്ന സൂചനകളെന്തെല്ലാം? വ്യക്തമാക്കുക.
Answer:
കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കുന്ന വയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദ സന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ‘നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്.

ൈഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാ റിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമ യന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി ത പൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു.

ഇവിടെ ബാഹുകനിൽ നള നുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കു റിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയു മുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്ന വരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടു തൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്.

കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മനസ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 11.
കലാമണ്ഡലം ഹൈദരലിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ‘ബാപ്പ്’ സ്വാധീനിച്ചതെങ്ങനെ? പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരിത്തി ബാഷ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടായിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുല രുമെന്ന് ബാപ്പ വിശ്വസിച്ചിരിക്കണം. അത് യാഥാർഥ്യമാകുകയും ചെയ്തു.

Question 12.
‘ഓരോ കച്ചവടക്കാരനും അവനവന്റെ കട കഴിയുന്നത്ര ഭാവനാ പൂർണ്ണമായി വെളിച്ചം കൊണ്ടു നിറയ്ക്കാൻ ബദ്ധപ്പെട്ടിട്ടുണ്ടെന്ന് ദിവാകരൻ ശ്രദ്ധിച്ചു.’
കടകൾ വെളിച്ചം കൊണ്ട് നിറച്ചിരിക്കുന്നത് ഭാവനാപൂർത്തികര ണത്തിന് മാത്രമാണോ? വിശകലനം ചെയ്ത് അഭിപ്രായക്കുറിച്ച് തയാ റാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ച ത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ഈ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തി ന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായിട്ടു ണ്ട്. കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നു തരുന്ന വല്ലാ ത്തൊരു മായികക്കാഴ്ച്ചയിൽ മയങ്ങിത്തന്നെയാണ് ഇന്നത്തെ ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറവുകളെ കൃത്രി വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ മായ്ക്കുക.

അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥ ത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായി മാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്.

എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്. ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റുന്നു. ആ പ്രകാ ശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.

Question 13.
ജാതകദോഷമാണ് തന്റെ എല്ലാ കുറവുകൾക്കും കാരണമെന്ന് ശീലാ വതിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതി കരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹന മാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടിച്ച മർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്, കഷായവും മുക്കുടിയും കൊടുത്തിട്ടും നല്ലവാക്ക് പറയില്ല അയാൾ. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടികൊണ്ടുവരുന്ന നെല്ലുകുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടു ത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റ മാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. സമു ഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുര വസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതി ചരിതം.

ശീലാവ തിയുടെ സഹനങ്ങൾക്ക് യാതൊരു അർഥവുമില്ല ഇവിടെ. പുരു ഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു ഈ കഥയിൽ. സാഹിത്യക്യ തികളിൽ ത്വാഗത്തിന്റെ മൂർത്തികളായാണ് കൂടുതലും സ്ത്രീകളെ അവതരിപ്പിക്കുന്നത് സ്ത്രീയുടെ കണ്ണീരിലാണ് പല രചനകളും വിജയിക്കുന്നതും. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കൈയേറ്റങ്ങൾക്കെതിരെ ആക്ഷേപഹാസ്വരൂപത്തിലുള്ള പ്രതിക രണമാണീ കവിത. ജാതകദോഷമാണ് തന്റെ എല്ലാ കുറവുകൾക്കും കാരണമെന്ന ശീലാവതിയുടെ അഭിപ്രായത്തോട് യോജിക്കാൻ ആധു നിക സമൂഹത്തിന് കഴിയില്ല.

Question 14.
മാധ്യമങ്ങളിലെ ഭാഷാരീതി കുറ്റമറ്റതായിരിക്കണമെന്ന് പറയുന്നതിന്റെ യുക്തി എന്ത്? വ്യക്തമാക്കുക.
Answer:
മാധ്യമങ്ങളിലെ ഭാഷ യാതൊരു തെറ്റിദ്ധാരണയ്ക്കും പഴുതില്ലാത്ത വിധത്തിൽ വ്യക്തവും ശക്തവും ശുദ്ധവും ആയിരിക്കണം. ജന സമൂഹത്തിന് അറിവും വിനോദവും പകർന്നു നൽകുക എന്ന താണ് മാധ്യമങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ. അതിന് കുറ്റമറ്റ ഭാഷാരീതി ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതിനാൽ ഡോ. വി.ആർ. പ്രബോധചന്ദ്രന്റെ അഭിപ്രായം യുക്തമാണ്.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 15.
ബദരീപുരിയെ എസ്.കെ.പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത് ‘പൗരാ ണിക സ്മരണകളുടെ പൂങ്കാവനം’ എന്നാണ്. ഈ വിശേഷണം എത്രമാത്രം ഉചിതമാണ്? കുറിപ്പ് തയാറാക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയ ച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണത്. ഋഷിവര്യ ന്മാരുടെയും ദാർശനികാചാര്യന്മാരുടേയും സാഹിത്യസംസ്കാരിക കർമ്മക്ഷേത്രമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണ ദ്വൈപാ യനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചി ച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 1200 സംവ ത്സരങ്ങൾക്കുമുമ്പ് മാണ്ഡൂക്യോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടാ യിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെവച്ചാണെന്ന് ഐതിഹ്യം. അങ്ങനെ പൗരാണികസ്മരണക ളുടെ ഒരു പൂങ്കാവനം തന്നെയാണത്.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 4 = 20)

Question 16.
വില്പനയ്ക്ക് ചരക്കുകളും പേറി
വില്പനക്കാർ വരുന്നു പോകുന്നു
തങ്ങളെത്തന്നെ വില്ക്കുന്നു വീണ്ടും
തങ്ങളെത്തന്നെ വിലപേശി നില്പു
(കുരുക്ഷേത്രം – അയ്യപ്പപ്പണിക്കർ)

ലോകം ഒരു വിപണിയായി മാറിയിരിക്കുന്നുവെന്നും അവിടെ എല്ലാം കച്ചവടച്ചരക്കുകൾ മാത്രമാണെന്നുമുള്ള കവിതാഭാഗത്തെ ആശയം ‘അവകാശങ്ങളുടെ പ്രശ്നത്തിൽ’ എത്രത്തോളം ഫലിക്കു ന്നു? പരിശോധിച്ച് കുറിപ്പെഴുതുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേരുന്നു. സ്വാഭാവികമായും സത്വമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചി ലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചരക്കായി മാറുന്ന വൈരുദ്ധ്യമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശബ്ദചിത്രങ്ങൾ ദിവാ കരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടുവിൽ വെളുപ്പാൻകാ ലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാകരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോയായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുന്നു.

ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതി കളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമി ച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവ ശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലനങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിനപ്രവൃത്തിയിൽ മുഴുകുന്നു.

പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ടവരുടെ ഛായകൾ തന്നെ അയാൾക്ക് ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകുന്നുണ്ടോ എന്നു പോലും ആശങ്കാകു ലനാകുന്നു. അന്ധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മൂലയിൽ നിശ്ചലനാകുന്നു. അന്യേ ഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കി യുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടി കൾ ഏറ്റവും നിഷ്കളങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്.

ദിവാകരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളിലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്ന വരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗ ത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടു ക്കുക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റുന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധുനികത യുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യ ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്നും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടുക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപന്ന ങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനു ഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കുക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിരന്തരം പ്രോത്സാഹി പ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവതരിപ്പിക്കുക, അവ രുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴ പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചിതനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കടന്നുവരിക. സംശയദൃഷ്ടിയോടെ സമീ പിക്കുന്ന ഓരോ ഉപഭോക്താവിനെയും എങ്ങനെ തങ്ങളുടെ വഴി യിൽ കൊണ്ടുവരണമെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറി യാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വി തസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാ ളിത്തം ഉപഭോക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വല യത്തിൽ അകപ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണ മായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു.

‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കടന്നു പോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. വിയർത്തുകു ളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുട ങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠിനമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെയാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭിക്കുന്നതു്. കച്ച വടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്നവരുടെ ഈ പരി ഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറു തായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെ ങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശിച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാകരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹാ യിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാ കരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാര നോട് ചോദിക്കുന്നുണ്ട് ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുകയാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാകരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ടത്. അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം.

ധർമ്മസങ്കടത്തിൽ നിറഞ്ഞാണ് ദിവാ കരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചി ത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്രങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴിയുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവ ശേഷിക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

ലോകം തന്നെ ഒരു വിപണിയായി മാറിയിരിക്കുന്ന ആധുനികകാ ലത്ത് എല്ലാം കച്ചവടച്ചരക്കുകൾ മാത്രമായി മാറിയിരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 17.
‘മറിയക്കുട്ടിയുടെ കത്ത്’ സാമൂഹിക പരിഷ്കരണത്തിന് വേണ്ടി യുള്ള ബോധപൂർവ്വമായ രചനയാണോ? നിഗമനങ്ങൾ അവതരി പ്പിക്കുക.
Answer:
സാധാരണക്കാർക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു ശാഖയാണ് കയ്പ്പാട്ടുകൾ. രണ്ടുമൂന്നു ഘട്ടങ്ങളിലൂടെ വികാസം നേടി ഇന്നത്തെ അവസ്ഥയിൽ എത്തിയ വിഭാഗമാണിത്. മാപ്പിള ജീവിത ത്തിന്റെ വ്യക്തിപരവും, രാഷ്ട്രീയവും, സാമൂഹികവുമായ മേഖല കളെ വളരെ ആഴത്തിൽ ചൂഴ്ന്നു നിൽക്കുന്ന കത്ത്പാട്ട് ശാഖ, മാപ്പി ളസാമൂഹ്യചരിത്രത്തിന്റെ പരിഛേദം കൂടിയാണ്.

കത്തുപാട്ടുകളുടെ ഒന്നാമത്തെ ഘട്ടം പ്രണയം നിറഞ്ഞതാണ്. പ്രണയം അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ഒരു അഭിമാനമാ യികരുതുന്ന ഒന്നായിരുന്നു. സ്വാഭാവികമായും പ്രണയലേഖനങ്ങൾ പ്രണയത്തിന് താങ്ങും തണലുമായി തീരുന്ന കാലഘട്ടം. പ്രണയ ലേഖനം പാട്ടുതന്നെ വേണം. എന്നാൽ പാട്ട് എഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും. അങ്ങനെ പാട്ട് എഴുതികൊടുക്കാൻ കവി കൾ ഉണ്ടാകുന്നു. ഇങ്ങനെയുള്ള പ്രണയ പാട്ടുകൾ കുറച്ച് ആസ്വാ ദകരുടെ, ആസ്വാദനത്തിനുശേഷമാണ് യഥാർത്ഥവായനക്കാരനി ലേക്ക്/ വായനക്കാരിയിലേക്ക് എത്തുക. സ്വാഭാവികമായും ഈ സമ്പ്രദായത്തിന് വലിയ പ്രചാരം താഴെത്തട്ടിലുള്ള അക്ഷരാഭ്യാസം കുറവായ തൊഴിലാളികളുടെ ഇടയിൽ ഉണ്ടായി.

ചെറുപ്പക്കാർക്കിടയിലാണ് ഈ പാട്ടുകൾ പെട്ടെന്ന് പ്രചരിച്ചത്. വാമൊഴിയായുള്ള പ്രചാരം സ്വാഭാവികമായും വേഗത്തിലാവുകയും കൂടുതൽ ആളുകളിലേക്ക് കത്തുപാട്ടുകളെ എത്തിക്കുകയും ചെയ്തു. അജ്ഞാത കർതൃത്വം ആണ് കത്തുപാട്ടുകളിൽ ഭൂരിഭാഗ തത്തിനും.

കത്തുപാട്ടുകളുടെ രണ്ടാംഘട്ടം തടവാഗതങ്ങളാണ്. മലബാർ കലാ പത്തിനുശേഷം, ഒരുപാട് ആളുകൾ ജയിലിനുള്ളിലായി. അടഞ്ഞ തടവറയുടെ കരിങ്കൽ ഭിത്തിക്കുള്ളിലേക്ക്, നൊമ്പരത്തിന്റെ ഈണ വുമായി ഈ കത്തുപാട്ടുകൾ കടന്നുചെന്നു.

കത്തുപാട്ടുകളുടെ മൂന്നാംഘട്ടം, പ്രവാസ ജീവിതത്തിന്റെ ആരംഭ ത്തോടെയാണ്. മരുഭൂമിയിലെ തീക്കാറ്റിൽ, ചോരനീരാക്കി അധ്വാനി ക്കുന്ന തന്റെ പ്രിയപ്പെട്ടവന് അല്ലെങ്കിൽ മകന്, രണ്ട് വൻകരക ളിൽ നിന്നായി അങ്ങോട്ടുമിങ്ങോട്ടും വിരഹത്തിന്റേയും, പ്രവാസത്തി ന്റേയും പൊള്ളുന്ന പാട്ടുകൾ ഉണ്ടായി. ഏകാന്തതയിൽ വെന്തെ രിഞ്ഞ മാപ്പിളപ്പെണ്ണിന്റെ നെടുവീർപ്പുകൾ തീജ്വാലകളായി. അങ്ങ നെയുള്ള കത്തുകൾ ഗൾഫുകാരന്റെ നെഞ്ചെരിയിച്ചു.

വടപ്പാട്ട്, മാങ്ങാപ്പാട്ട്, തേങ്ങാപ്പാട്ട്, അപ്പപ്പാട്ട്, അമ്മായിപ്പാട്ട്, നായാട്ടു പാട്ട്, മൈലാഞ്ചിപ്പാട്ട്, കല്ലാണപ്പാട്ട്, തോണിപ്പാട്ട് തുടങ്ങിയ നിരവധി മാപ്പിളപ്പാട്ട് ശാഖകൾ നമുക്ക് കണ്ടെടുക്കാൻ സാധിക്കും. ഇവയൊ ക്കെതന്നെ സമ്പന്നമായ ഒരു സാഹിത്യ സംഗീതശാഖയുടെ നൂറ്റാ ണ്ടുകളോളം നീളുന്ന വളർച്ചയുടേയും വികാസത്തിന്റേയും നാഴിക ക്കല്ലുകളായി നിലനിൽക്കുന്നു.

മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കോട്ടിൽ ഹൈദർ, പ്രമേയം, ഭാഷ, കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലിക്കോട്ടിൽ ഹൈദർ നാടനായിരുന്നു. ഒരു മലയാളി എന്ന നിലയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. മറ്റു മാപ്പിളപ്പാട്ടുകാരെപ്പോലെ അറേബ്യൻ ചരി ത്രത്തിലേക്കോ, ഇസ്ലാമിക ജീവിതത്തിലേക്കോ തിരിയാതെ കേരള ചരിത്രമാണ് തന്റെ കാവ്യവിഷയമാക്കിയത്. അതിൽ ‘എന്റെ കേര ളത്തിനു വന്ന നാശം’ എന്ന പ്രയോഗം പുലിക്കോട്ടിലിന് കേരള ത്തിനോടുണ്ടായിരുന്ന അമിതമായ സ്നേഹത്തിന്റെ ഉദാഹരണമാ ണ്. പുലിക്കോട്ടിൽ ഹൈദർ തന്റെ പാട്ടുകൾക്ക് ഉപയോഗിച്ച ഭാഷയും തനിനാടനായിരുന്നു. താൻ ജനിച്ചുവളർന്ന ഏറനാടൻ ഗ്രാമമായ വണ്ടൂരിലെ വാമൊഴിയെ അങ്ങനെ തന്നെ കവിതയി ലേക്കും കൊണ്ടുവന്നിരുത്തി.

കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യസ്തമായി രുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വ ഞ്ചനയ്ക്കും പാത്രമാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനിപ്പിച്ചു ‘മറിയക്കുട്ടിയുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കുന്നതറിഞ്ഞ്, അയാളല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും കണ്ടുകഴിഞ്ഞാൽ താനങ്ങുമരിച്ചുപോകട്ടെ യെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരുടേയും കര ളലിയിപ്പിക്കുന്നതാണ്.

പ്രവാസജീവിതത്തിന്റെ ദുരിതങ്ങളവതരിപ്പിക്കുന്ന കത്തുപാട്ടും അദ്ദേഹത്തിന്റെ നാടിനോടുള്ള പ്രിയം വെളിപ്പെടുത്തുന്നവയാണ്. സ്വാതന്ത്ര്യസമര സേനാനിയായ അബ്ദുറഹിമാന്റെ അനുയായി ആയിരുന്നുവെന്നതും ദേശസ്നേഹം വെളിപ്പെടുത്തുന്നു. പ്രമേയ സ്വീകരണത്തിലും ഭാഷയുടെ തിരഞ്ഞെടുപ്പിലും സാമൂഹിക കാഴ്ച പാടിലും കേരളീയത കാത്തുസൂക്ഷിച്ചയാളാണ് ഹൈദർ.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 18.
അയുക്തി ഹാസ്യത്തിന് കാരണമാകുന്നതിന് ഉദാഹരണമായി മോഷ ണം, ‘തേങ്ങ’ എന്നീ കവിതകളെ കാണാനാവും. താരതമ്യം ചെയ്ത് ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനക ളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യ തകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാര ടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാ ന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവി ക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെ ട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്വം മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്വയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്വമായി കാണി ക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയു ള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവിത ത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്.

‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കുന്നു വെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയാമോ? ചില പ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവസ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ കലാസൃഷ്ടികളി ലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്.

ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

‘കള്ളൻ’ എന്ന കവിതയിൽ ഒരു സാമൂഹ്യഅവസ്ഥയെ കളിയാ ക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളി ച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്വവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത, വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്ന കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന. മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന വൽക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതി യോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്വമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പ പണിക്കർ.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 19.
വ്യക്തിത്വവും ആത്മാഭിമാനവും സംശക്ഷിക്കാനുള്ള ശകുന്തളയുടെ ആഗ്രഹം തന്നെയാണോ ഗൗളിജന്മത്തിലെ പെൺ ഗൗളിയിലും കാണുന്നത്? വിശകലനം ചെയ്യുക.
Answer:
കണ്ണാടി കാൺമോളവും എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്ന സന്ദർഭത്തിൽ ദുഷ്യന്തൻ ശകുന്തളക്ക് മൂന്ന് കുറ്റങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് ധാർഷ്ട്യമുള്ളവൾ). അവൾ പെരുംകള്ളിയാണ് കുലടയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്). മാത്രമല്ല കുലടയാണ്.

ദുഷ്യന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തി ലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയ തിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാണ്. ‘നിന്റെ ജന്മ ത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ്” കുലമഹിമയാണ് ഇവിടെ പറയു ന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂ – മിയിലും) അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകു ന്തളയ്ക്കും പിതാവിന്റെ ഋഷികുലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്.

പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരിപ്പിച്ചത്. “പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞന ല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല. മറ്റുള്ളവ രുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെ പ്പോലും നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു. നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കു ന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ട താണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായ തോന്നു. നല്ലവൻ നല്ലത് അറിയും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെ യാണിത്.” ഇപ്രകാരമെല്ലാം ശകുന്തള പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിഷേധ സ്വരമാണിവിടെ കാണാനാകുന്നത്.

ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹനവും ചെറുത്തുനില്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറ ഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറ ഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വതന്ത്രലോകത്തെക്കു റിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിത ത്തിൽ നിന്നും പുറത്താക്കുന്നു.

പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിത ത്തിന് ദാമ്പത്വത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്വം നൽകു ന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവർ ആഗ്രഹിക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷിക്കുന്നതുമാണ് ദാമ്പ തമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീ ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അവർ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടു ന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാതന്ത്ര ത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴി ഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാ രത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണിചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷി ക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരു ഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണി ക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ശകു ളയ്ക്ക് സാധിച്ചില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു.

ബോധോദയം ലഭിച്ച ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊ ത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.

ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വസി ക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹചര്യ ങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതക്കും അവസരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകിയത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ശകു ന്തളയും പുരുഷ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നുണ്ട്. എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

Question 20.
സച്ചിൻ ടെണ്ടുൽക്കർ എന്ന കായികതാരത്തേയും വ്യക്തിയേയും അവതരിപ്പിക്കുന്നതിന് ഫീച്ചറിന്റെ സാധ്യത എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുണ്ട് ? വിലയിരുത്തുക.
(സൂചനകൾ: നാടകീയത, വൈകാരികത, ആലങ്കാരികമായ ഭാഷ)
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽനിന്ന് വ്യത്യസ്തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത അനുഭവവിവരണം, അഭിപ്രായ ങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണ മാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയ തുടിപ്പുകൾ’.

നാടകീയമായാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പി ക്കുന്നു. ഉപന്യാസത്തിലും ലേഖനത്തിലും ഈ വൈകാരികത ആവശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കു വെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്വേഗവുമായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്, തികച്ചും വൈകാരി കത നിറഞ്ഞ ഒരു സന്ദർഭത്തിന് നിറച്ചാർത്തേകിക്കൊണ്ട് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നതായാണ്. നവംബർ 13- ന് മറ്റൊന്നും പ്രസ കമല്ല. അംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യയുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകുന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപത്തിൽ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷവുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷം തന്നെ ചരിത്രമാ ണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക പടത്തിന്റെ മുഴുവൻ ആസ്വാദകരുടേയും കണ്ണീർ ദിനം. സ്വാഭാവി കമായും ഈ ഫീച്ചർ അതിവൈകാരികതയിൽ നിറയും എന്ന കാര്യ ത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭ വത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരിത്രസംഭവത്തെ, ഭാവി യിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തു മ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തി ക്കൊണ്ട് ഈ ഫീച്ചർ നിലനിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങ ളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കള യാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇടപെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചുചേർത്തിരിക്കുന്നു. ഹൃദയസ്പർശി യായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടു ത്തുകൊണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്വങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാരന് ഒരിക്കലും, മായികലോകത്തിലെ അത്ഭുതകാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെ ത്തന്നെയാണ് ഈ ഫീച്ചർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്ക പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസരത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടു ക്കാൻ സാധിച്ചിട്ടുണ്ട്. തലമുറകൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്കപ്പെ ടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 21 മുതൽ 23 വരെ യുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

കൈതപ്പുമണം മോന്തി
മദിക്കും കാറ്റേ! ചാരു-
കൈവോരവമലരിനെ
നൃത്തമാടിക്കും കാറ്റേ!
എതിരേല്ക്കുവാൻ, നിന്നെ-
സ്സൽക്കരിക്കുവാനെന്റെ
കുടിലിൻ മുറ്റത്തൊരു
തുളസിച്ചെടി മാത്രം!
അറ്റത്തു വിരിയുന്ന
പൂക്കളിൽ മാത്രം മണ
മിറ്റിച്ചു നില്ക്കുന്നത-
ല്ല, ടിതൊട്ടറ്റത്തോളം,
തണ്ടിലും തളിരിലും
പാഴിലകളിൽ പോലും
തൻ കരൾത്താരിൻ ഗന്ധം
തുളുമ്പിത്തുടിക്കുന്നു!
പാവനമി ഗന്ധത്തിൻ-
ഗംഗയിൽ സ്നാനം ചെയ്വാൻ
ഈ വഴി യിന്നല്ലെങ്കി-
ലൊരുനാൾ വരില്ലേ നീ?
(തുളസി – ഒ.എൻ.വി.കുറുപ്പ്

Question 21.
കവി കാറ്റിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ?
Answer:
മനോഹരമായ കൈരവമലരിനെ നൃത്തമാടിച്ചു കൈതപ്പൂ മണ മോന്തി മദിക്കുന്ന കാറ്റേ എന്നാണ് കവി കാറ്റിനെ അഭിസംബോ ധന ചെയ്യുന്നത്.

Question 22.
മറ്റു ചെടികളിൽ നിന്ന് തുളസിക്കുള്ള വ്യത്യാസം കണ്ടെത്തി എഴു തുക.
Answer:
അടിതൊട്ടത്തോളം തണ്ടിലും തളിരിലും പാഴിലകളിൽ പോലും തന്റെ മനസ്സിന്റെ സുഗന്ധം തുളുമ്പി നിൽക്കുന്ന ചെടിയാണ് തുളസി.

Question 23.
തുളസിയ്ക്ക് കവി നൽകുന്ന വിശേഷണങ്ങൾ ഉചിതമാണോ? അഭി പ്രായം കുറിയ്ക്കുക.
Answer:
ഔഷധഗുണമുള്ള തുളസിച്ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യവും സുഗന്ധം നിറഞ്ഞതുമാണ്. അതുകൊണ്ടു തന്നെ തുള സിക്ക് കവി നൽകുന്ന വിശേഷണങ്ങൾ ഉചിതമാണ്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 24.
‘നമ്മുടെ പരിസ്ഥിതിയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളും പോയ്മ റഞ്ഞ സൗഭാഗ്യങ്ങളും നാളയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുമാണ് കിരാതവൃത്തത്തിലെ കാട്ടാളനിലൂടെ അവതരിപ്പിക്കുന്നത് വിശക ലനം ചെയ്ത് നിരൂപണം തയാറാക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തി നുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്ത മായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളി യിക്കുന്നു.

നിറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ തൈര വിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിട ക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവ ലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളായി രുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി, ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ പച്ചക്കാള യെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നിരുന്ന മുത്ത ങ്ങപ്പുല്ലുകൾ നഷ്ടമായി, അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാത നമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീ രവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ എന്തൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായ കനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യ ത്തെയും തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാര ത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താ ക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായി രുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലാ യിരുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 25.
പ്രതീതി യാഥാർത്ഥ്യത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന ഒരു വ്യക്തിയുടെ അവസ്ഥാപരിണാമങ്ങളാണോ ‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്ത് കാണാനാകുന്നത്. പരിശോധിച്ച് ഉപ ന്യാസം തയാറാക്കുക.
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടി യിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർത്ഥ വും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരു ക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമാ യിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടി ച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തി ലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്വത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെ ങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മൂടുപ ടമണിഞ്ഞ്, അയഥാർത്ഥ്യമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുക ളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോ കത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളു. പുറത്തെ യഥാർത്ഥ ലോക ത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങ ളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്വമങ്ങൾ പലപ്പോഴും ഈ ഒരു ആശയ ക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവിതം. നിഴ ലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര തവണ മെസേജ് ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്വമാക്കാതെ ഇരിക്കുന്നിട ത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം ‘ തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാ ധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യ വും. സ്വയം ഒന്നും വെളിപ്പെടുത്താതെ തന്റെ മാത്രം ആശ്വാസ ത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ.

തീർത്തും ഒരപരിചിതനോട് എല്ലാം പങ്കു വെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചി തവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്ക പ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗ തിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കു ന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓള പരപ്പിലെന്ന പോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ദരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാ നാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മി തമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തക ളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞു തിരിഞ്ഞ ശ്രീധ രന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്വജി ച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല.

അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു. വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ തന്റെ ദിനചര്യ കൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്വമില്ലാത്ത അറിവു മാത്ര മാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടു കുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 26.
‘സർവ്വകാലത്തും പ്രസക്തമായ വിഷയമാണോ അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകത്തിൽ പ്രതിപാദിക്കുന്നത്. നാടകം വിശക ലനം ചെയ്ത് ഉപന്യസിക്കുക.
Answer:
പൗരസ്ത്യ വൈയ്യാകരണന്മാരാണ് ധ്വനി സിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ധ്വനി അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രക ടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി’ സിദ്ധാന്തം.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ട ത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണീ നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവത രിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവ ടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യ ടക്കുന്നതും, ധാർഷ്ട്യത്തിന്റേയും, ഗർവ്വിന്റേയും പ്രതീകമായ കാലു കൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരു ന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റെ യും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞുകാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തല യിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതി നുവേണ്ടി. രാജ്യഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കു മ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യഭരണ ത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കു ന്നു. കണ്ടു പഴകി മടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങി യിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മക യജ്ഞമായിതീരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാ വത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധി കാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണത ഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും ഈ പൊതുസ്വഭാവത്തിന്റെ തുടർച്ച യെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷ മായി ചർച്ചചെയ്യുന്നുണ്ട്.

കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മൂന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്, പ്രജാതൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലു കൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകര ണമായിതീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക, അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുത കളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുന ടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകു ന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.

അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭര ണാധികാരി എന്നൊരു അജ്ഞാതഭീതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടി മയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയില്ല. ഒരു പേരല്ലാ തെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലാ യ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവും മൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമു ണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ് ? പരസ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു.

എന്തെങ്കിലും പറ യാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്ക പ്പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളികൂടിയാണത്. തങ്ങളുടെ തന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാ ലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെ യാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരി ക്കുകയാണ് കാവാലം നാരായണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കു കയാണ് നാടകകൃത്ത്.

6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus

Practicing with 6th Standard Social Science Question Paper English Medium Kerala Syllabus and Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Social Science Annual Exam Question Paper 2022-23 Kerala Syllabus

Time : 2 Hours

Activity – 1

Few among the natural resources used by humans on Earth are available at all times. Unlimited use of resources leads to reduction in quantity and quality.
Name of some the natural resources are given below.
(Wind, Coal, Natural Gas, Water, Forest, Sunlight, Petrol, Iron Ore)
A) List out the ever available resources from the given natural resources.
Answer:
Wind, Water, Forest, Sunlight

B) What are the circumstances that led to the increase in demand for natural resources?
Answer:
The demand for natural resources increased with the increase in population, developments in Science and Technology, communication facilities, industrialisation etc.

Activity – 2

The Chinese and the Arabs gave significant contributions to the world in the fields of Sci¬ence and Literature.
A) Some information about the contributions of Chinese and Arabs are given in the table. Arrange the table properly.

A B
Medical Science Gun Powder
Architecture Quitabul Hawi
Science One Thousand and One Nights
Literature Pagodas

Answer:

A B
Medical Science Quitabul Hawi
Architecture Pagodas
Science GunPowder
Literature One Thousand and One nights

B) Which is the instrument invented by Chinese to determine the direction during navigation?
Answer:
Compass

6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus

Activity – 3

A) Observe the picture of traditional village and city and complete the table given below.
6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus 1

Features of traditional rural society Features of Urban communities
Dresses are simple
Agriculture and allied activities are important occupation
Un simple lifestyles
Joint family system had great importance

Answer:

Features of traditional rural society Features of Urban communities
Dresses are simple Centre of diversities
Agriculture and allied activities are important occupation Land of different occupations
Un simple lifestyles Centre of large buildings
Joint family system had great importance High population density.

B) Name the place where tribal people live together.
Answer:
Ooru

Activity – 4

Internal and external trade made great progress in Kerala during the medieval period.
A) Analyse and prepare a note on the situation which led to the flourishing of trade and development of new markets and ports during medieval period.
Answer:

  • Internal and external trade made great progress in Kerala during the medieval period.
  • Realising the importance of trade, the Perumals extended every help to the trade groups.
  • Maritime trade attained tremendous progress during the medieval period.
  • The demand for exported goods increased.

B) In Calicut port, goods were exchanged for the price fixed by the ‘Dallals In whose travelogue is this mentioned?
Answer:
Ma Huan, a Chinese traveller who visited Kerala during the medieval period.

Activity – 5

When one part of the Earth experiences day, the other part experiences night. How does this happen?
6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus 2
A) How day and night are experienced? Describe with the help of an experiment.
Answer:
Day and night is experienced one after the other due to the rotation of the Earth.
Experiment
Place a globe against any source of light. Now one face will be illuminated and the other will be in the dark. Rotate the globe. We can see that the illuminated face turns dark and the dark face turns illuminated. It is in the same manner that day and night occurs on the Earth.

B) Write your conclusion on this experiment.
Answer:
The part of the Earth facing the Sun due to rotation gets illuminated and experiences day. As the opposite face does not get sunlight, night is experienced there.

6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus

Activity – 6

“Earth provides enough to satisfy every man’s needs, but not every man’s greed.’ – Gandhiji A) From the statement given below, select and write the statements that are helpful for sustainable development.
i) Beautiful courtyards with concrete tiles.
ii) Installation of solar panels.
iii) Use of cloth bags and paper bags instead of plastic covers.
iv) Uncontrolled cutting of trees.
v) Switching off lights and fans after use.
Answer:

  • Installation of solar panels.
  • Use of cloth bags and paper bags instead of plastic covers.
  • Switching off lights and fans after use.

B) What do you mean by sustainable development?
Answer:
Sustainable development: Development that meets the needs of the present without compro¬mising the right of future generations to fulfill their needs is termed as sustainable development.

Activity – 7

Notice the placards related to child rights.
A) What are the other rights of the children? Write any four.
6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus 3
Answer:
1) Protection from child labour.
2) Right to survival, protection and development.
3) Right to protection and care against all kinds of mental and physical texture.
4) Right to equality

B) In which year was the Right to Education Act passed by the Indian Parliament?
Answer:
Right to Education (RTE Act) – 2009

6th Standard Social Science Annual Exam Question Paper 2022-23 Kerala Syllabus

Activity – 8

Delhi was the seat of power of several dynasties. In medieval period the dynasties that established power in Delhi extended their empire to other parts of India.
A) To make Delhi as the centre of their power. What are the strategies adopted by Mughals in their military?
Answer:
Mughal ruler Akbar formed a huge army to maintain it, he adopted a special system known as Mansabdari. Under this system every officer was liable to maintain a specific number of soldiers.

B) Write the names of the rulers who introduced the administrative reforms given in the table.

(A) (B)
(i) A uniform monetary system introduced. Tanks and Jital were the newly introduced coins. ……………(i)…………….
(ii) Shifted the capital from Delhi to Devagiri. ……………(ii)…………….

Answer:
i) Iltutmish
ii) Muhammad Bin Tughluq

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus

Practicing with 6th Standard Social Science Question Paper English Medium Kerala Syllabus and Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Social Science Second Term Question Paper 2022-23 Kerala Syllabus

Time : 2 Hours

Activity – 1

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus 1
A) Different shadows of a child standing in an open space at various times of a day are shown in the picture. Why do the shadows differ?
Answer:
Shadows differ due to the change in the po-sition of the Sun which is experienced due to the rotation of the Earth.

B) What is revolution? What are the effects of revolution?
Answer:
Revolution: Along with the rotation on its axiz, the Earth also moves around the Sun. The movement of the earth around the Sun is called revolution.
Effects of revolution
It is due to the revolution of the Earth that we experience different seasons.

C) How many days will the Earth take to complete one revolution?
Answer:
36514 days.

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus

Activity – 2

Each climatic regions possesses its unique characteristics.
A) Arrange the creatures given below in their respective climatic regions.
(Reindeer, Camel, Polar bear, Hombill, Scor-pion, Orangutan)

Climatic Region Creatures
Equatorial Climatic region
Hot deserts
Tundra Climatic region

Answer:

Climatic Region Creatures
Equatorial Climatic region Hombills, Orangutans
Hot deserts Scorpions, Camels
Tundra Climatic region Reindeers, Polar bears

B) Write a short note on Oasis including its features.
Answer:
Oasis and its features
Oasis are the places where water is avail¬able in hot deserts.
Plants, animals and human habitations are largely concentrated in and around these water bodies.

Activity – 3

Indian architecture developed through different periods.

A) Identify the statements associated with Indo-Islamic architecture from those given below.

  • An architectural style developed by in-corporating the styles of Turkey and Persia with the indigenous styles.
  • The style introduced by Portuguese dur-ing the 16th century.
  • Arches, Domes and Minarets were the notable features of this style.
  • Figures of flowers and plants were carved for decorating buildings.
  • Pointed towers and arches are the major features of this style.

Answer:

  • An architectural style developed by in-corporating the styles of Turkey and Persia with the indigenous styles.
  • Arches, Domes and Minarets were the notable features of this style.
  • Figures of flowers and plants were carved for decorating buildings.

B) Write one example each for Indo-Islamic style and Gothic style of constructions.
Answer:
Example for Indo-Islamic style – Qutab Minar
Example of Gothic style – Bom Jesus Church in Goa

Activity – 4

The hot deserts are located between 20° and 30° latitudes on both the hemispheres.
A) Write a short note on the climatic features of deserts.
Answer:

  • The day temperature is very high.
  • Nights are cool here.
  • Summers are very hot.
  • Low temperature is experienced in winters.
  • The amount of rainfall is very less here.

B) Complete the table.

Deserts Continents
Sahara Africa
Thar ______
______ South America
Mohave  ______

Answer:

Deserts Continents
Sahara Africa
Thar Aisa
Atacama South America
Mohave North America

Activity – 5

Many new cities developed in Europe by the 11th century CE.
A) What are the circumstances for the emergence of cities in Medieval-Europe?
Answer:

  • Many new cities, developed in Europe by the 11th century CE. Centres of trade and handicrafts gradually developed into cities.
  • Areas around ports also became cities. Such new cities initially began to develop in Italy.

B) List out the features of Medieval-European cities?
Answer:
Features

  • Most of the Medieval-European cities had their own administrative system.
  • Tall boundary walls were built to protect these cities.
  • These cities were not hygienic and were under the threat of epidemics like Plague.

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus

Activity – 6

The exact location of places on the Earth is determined based on the latitudes and lon-gitudes.
A part of the Eastern hemisphere of the world map is given below.

A) Observe the map and write the location of the countries given below based on their lati¬tudes and longitudes.
6th Standard Social Science Second Term Question Paper 2022-23 Kerala Syllabus 2

Country Latitudes Longitudes
India 8°N – 38°N 68°E-98°E
Nepal
Sri Lanka
Pakistan

Answer:

Country Latitudes Longitudes
India 8°N – 38°N 68°E – 98°E
Nepal 26°N – 31°N 80°E – 88°E
Sri Lanka 5.5°N – 9°N 79°E – 81°E
Pakistan 23°N – 37°N 60°E – 77°E

B) What is the name of 0° longitude?
Answer:
0° longitude is known as the standard Meridian.

C) Choose the correct answer for the angular distance of the longitude opposite to 0 lon-gitude from the options given below?
(0°, 180°, 23’A0, 90°)
Answer:
180°

Activity – 7

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus 3
A) Observe the pictures of Medieval-Indian temples. Write a short note on the changes that occured in the construction of the temples.
Answer:
Each temple is carved out of a single rock. Such rock cut temples were built in several parts of India.
In the period that followed, a new style of temple architecture came into being.
In this style, tall temples were constructed using chiselled rocks.
Most of these temples were multi-storeyed.

B) Which Chola King constructed the Brihadiswara temple?
Answer:
RajarajaChola

C) In which state is Kamakhya temple located?
Answer:
Assam

6th Standard Social Science Second Term Question Paper 2022-23 Kerala Syllabus

Activity – 8

The social system in Medieval-Europe formed on the basis of land ownership is called ‘Feudalism’.
A) Different categories of Medieval-European society is given below. Arrange them in the flow chart.
(Farmers, King, Lords, Lesser Lords)
6th Standard Social Science Second Term Question Paper 2022-23 Kerala Syllabus 4
Answer:
6th Standard Social Science Second Term Question Paper 2022-23 Kerala Syllabus 5

B) The vast areas of owned by the lords were known as ‘Manor’. What constitutes a Manor?
Answer:
Each manor consisted of

  • Meadows
  • Manor house (the residence of the lord)
  • Mills
  • Huts of farmers
  • Place of worship

6th Standard Social Science First Term Question Paper 2022-23 Kerala Syllabus

Practicing with 6th Standard Social Science Question Paper English Medium Kerala Syllabus and First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Social Science First Term Question Paper 2022-23 Kerala Syllabus

Time : 2 Hours

Activity – I

Akbar and Aurangazeb played an important role in the expansion of Mughal empire.
a) In whose period of reign did the Mughal em¬pire become expanded the most?
Answer:
Akbar

b) Name the battle that led to the establishment of Mughal empire in Delhi.
Answer:
Battle of Panipat

c) Explain the policy adopted by Akbar in the expansion of Mughal empire?
Answer:
Mansabdari system

Activity – II

Many trade centres were developed during the medieval period. Social and economic in-equalities also existed among the people dur¬ing that period.
a) Name the two evil customs that prevailed during medieval period.
Answer:
Sati and Child marriage

b) What are Karkhanas? Which occupational groups could be found in Karkhanas?
Answer:
Karkhanas : Karkhanas were centres that produced and supplied goods for the palaces of the Mughal Kings and nobles. Occupational groups in the Karkhanas – Embroiders, Goldsmiths, Dyers and Cobblers.

6th Standard Social Science First Term Question Paper 2022-23 Kerala Syllabus

Activity – III

Kerala can be physiographically divided into hightland, midland and lowland based on the j altitude.
a) Which physiographic unit lies close to the sea level?
Answer:
Low land

b) Complete the following word web related to midland.
6th Standard Social Science First Term Question Paper 2022-23 Kerala Syllabus 1
Answer:
6th Standard Social Science First Term Question Paper 2022-23 Kerala Syllabus 2

c) Write the main reasons for the crop diver-sity in midland. (Any 2 points)
Answer:
Factors for the crop diversity in the mid-land region.
1) Abundant rainfall
2) Moderately thick layers of aluvial soil in the river basins.

Activity – IV

The factors involved in the production process are called factors of production.
a) Name the reward given to labour.
Answer:
Wage

b) What all natural resources are included in ‘land’ as a factor of production?
Answer:

  • Soil
  • Water
  • Forest
  • Air
  • Coal

c) Which are the factors involved in the production of school bag? Complete the following.

  1. Building
  2. __________
  3. __________
  4. __________
  5. __________
  6. __________

Answer:
Factors involved in the production of a school bag.

  1. Building
  2. Machinery
  3. Workers
  4. Electricity
  5. Entrepreneur

Activity – V

Different centres of power existed in western India during the Medieval period.
a) Which ruler adopted the title Chatrapati?
Answer:
Shivaji

b) Which was capital of Maratha Kingdom?
Answer:
Pune

c) What are the geographical features that helped the growth of Marathas?
Answer:
The geographical features of the region helped the growth of Marathas. The Vindhya – Satpura mountain ranges and the Narmada – Tapti rivers separated the Maratha region from the nearby regions.

Activity – VI

Agriculture was the chief occupation of the people of medieval India. Therefore the rulers had taken several steps for the progress of agriculture.
a) In the medieval period the officers were given land as wages. What was its name in the sultanate period?
Answer:
Iqta

b) Name the traveller who reached India from central Asia in the medieval period.
Answer:
Al-Biruni

c) How did the agricultural sector promote the growth of the textile industry?
Answer:
Weaving and other handicrafts were the major occupations in towns. The cotton, indigo and silk produced by the rural folks enriched the textile industry. The Indian weavers produced garments of different colours and quality. The garments made of silk, cotton and wool were important among them. New tools like spinning wheel and looms were used for weaving. Indigo and colour mixtures were used for dyeing the textile. Thus, Indian textile won world acclaim.

6th Standard Social Science First Term Question Paper 2022-23 Kerala Syllabus

Activity – VII

Land, labour, capital and organisation are the factors of production which satisfy human wants.
a) What is the process of creating goods and services to satisfy human wants?
Answer:
Production

b) Goods and service are used to satisfy hu¬man wants. How do they differ from each other?
Answer:
Goods and services

  • Those things which are visible and tan-gible and can satisfy human wants are re-garded as goods.
    eg: Pen, book etc.
  • Services are invisible and intangible but can be experienced.
    eg: Teaching, service of a doctor etc.

c) Find out the stages involved in producing paddy as a product.
i. Ploughing
ii. Sowing seeds
iii __________
iv __________
v __________
vi __________
vii. Collecting grains
Answer:
Stages involved in producing paddy as a product.
i. Ploughing
ii. Sowing seeds
iii. Weeding
iv. Manuring
v. Harvesting
vi. Threshing
vii. Collecting rice grains

Activity – VIII

Various activities are essential to reclaim Kerala’s agricultural heritage.
a) Write a proverb related to agriculture.
Answer:
Proverb related to agriculture – Kumbhathil mazha peythal kupayilum manikhyam.

b) Each one has to work for self-sufficiency in food. As a student what measures can you adopt for this?
Answer:
For attain self sufficiency in food, we can use the following methods.

  • Hydroponics
  • Vertical net farming
  • Greenhouse farming
  • Precision farming
  • Fertigation

c) Name any two programmes designed by the government to reclaim Kerala’s agricultural heritage.
Answer:
1. Vegetable and Fruit Promotic Coucil, Kerala (VFPCK)
2. The State Horticulture Mission

6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus

Practicing with 6th Standard Social Science Question Paper English Medium Kerala Syllabus and Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science Annual Exam Question Paper 2023-24 Kerala Syllabus

Time : 2 Hours

Activity – I

Delhi has witnessed the rise and fall of several dynasties.

A) Given below are the contributions by the Medieval rulers whose centre of administration was Delhi. Arrange and write them according to the rulers who implemented them.
6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus 1

1. Qutbuddin Aibak – Established Delhi as the seat of power in 1206.
2. Ilthumish – ____________
3. Alauddin Khalji – ____________
4. Muhammad Bin – To rule more efficiently, Tughlaq shifted the capital from delhi to Devagiri.
5. Babar – ____________
6. Aurangazeb – ____________

Answer:
1. Established Delhi as the seat of power in 1206.
2. Introduced a uniform money system. ‘Tanka’ and ‘Jital’were the coins.
3. Imported horses from Iraq and strengthened the military power.
4. To rule more efficiently, shifted the capital from Delhi to Devagiri.
5. Defeated Ibrahim Lodi and captured Delhi
6. The Mughal empire expanded the more during this period.

B) Among the given below which are the 3 factors that helped Delhi to become the centre of administration?
i) Aravalli mountain ranges, Narmada – Tapti, Sindu – Gangetic plain
ii) Narmada – Tapti, Sindu- Gangetic Plain, River Yamuna
iii) Sindu-Gangeic pain, Aravalli mountain ranges, River Yamuna
iv) River Yamuna, Sindu- Gangetic plain, Vindhya Satpura
Answer:
(iii) Sindu-Gangetic plain, Aravalli mountain ranges, River Yamuna.

6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus

Activity – 2

Given below are the pictures related to different climatic regions.
6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus 2
A) Analyse the above pictures and make a note on any two of them.
Answer:
Pygmies: Pygmies usually have a short stature and dark complexion. Cassava (tapioca) is their staple food. They also eat hunted meat and gathered fruits. They often wear deer skin or leaves as clothes. They build semi-circular houses out of branches of trees and broad leaves. They dearly love and care for the forest. The Congo basin in Africa is the place where the Pygmies mainly dwell.

Inuits: Inuits are the dwellers of the permanently snow-covered regions in the northern part ofNorth America and Eurasia. The region is characterised by extremely long days arjd nights, each lasting about six months. Inuits are adapted to the adverse climate and the lack of resources. Hunting and fishing are the means of life. They live in small groups and never settle anywhere permanently. Essential commodities are exchanged with other groups on the way. They also make houses using the bones of whales, rough rocks, and leather. During summer, they hunt seals, reindeer, polar bears, etc. They consume the flesh of the hunted animals, clothe themselves with their skin and make weapons from their bones and horns. An igloo is a temporaiy house built by the Inuit tribes. They never leave the igloo during the winter, which lasts for about six months. To survive this period, they store food in advance. Airtight leather shoes and double-layered jackets and trousers made of fur are the common costume of the Inuits. Inuits travel on flat sledges driven by tamed dogs is a common scene in the region.

Oasis: Permanent settlements are found only around oases in hot deserts. Oases are the places where water is available in hot deserts. Plants, animals, and human habitations are largely . concentrated in and around these water bodies.

Equatorial evergreen forests: The forest in which trees do not shed their leaves owing to high atmospheric temperature and copious rainfall. More than a thousand species of plants grow densely in every square kilometre area of the equatorial forest region.

B) If he pair that does not belong to the given set.
i) Kalahari – Bushmen
ii) Arabian Desert – Bedouins
iii) Malaysia – Semangs
iv) Sahara – Tuareg
Answer:
(iii) Malaysia – Semangs

Activity – 3

Most of the Countries of the world accepted democratic system of governance.
A) Find out the statements suitable for democratic governance.
a) Respects the opinions of the people.
b) protects the freedom of individuals.
c) The people are indebted to the rulers.
d) The rulers are indebted to the people.
e) Rulers as well as the people are subject to the same law.
f) Rulers and people are subject to different laws.
Answer:
(a) Respects the opinions of the people
(b) Protects the freedom of individuals
(d) The rulers are indebted to the people
(e) Rulers as well as the people are subjected to the same law.

B) Which form of government exists in Myanmar?
a) Constitutional monarchy
b) Sultanate rule
c) Military rule
d) Democracy
Answer:
c) Military rule

6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus

Activity – 4

After the fall of Perumals in Medieval Kerala the Naduvazhis come to the power.
A) What are the changes that took place in the Medieval Kerala when Naduvazhis came to throne after Pemmals?

Perumals Naduvazhies
Mahodayapuram was the centre of royal rule in CE 9th century. By the CE 12th century, Naduvazhies started ruling their respective lands.
Rulers adopted the tittle “Kulashekara’. __________________________________________________
Most of the regions in the present Kerala were under the rule of the Perumals of that time. __________________________________________________
The region extended from Kolathunadu in the North to Venad in the South __________________________________________________

Answer:

Perumals Naduvazhies
Mahodayapuram was the centre of royal rule in CE 9th century. By the CE 12th century, Naduvazhies started ruling their respective lands.
Rulers adopted the tittle “Kulashekara’. The region under the control of a chieftain was known as Swaroopam.
Most of the regions in the present Kerala were under the rule of the Perumals of that time. The eldest member of the family became the ruler.
The region extended from Kolathunadu in the North to Venad in the South There were disparities in wealth and military power among the Nadus.

B) Make a note on the ‘Markets ’ in Medieval Kerala.
Answer:
Maritime trade attained tremendous progress during the medieval period. The demand for exported goods increased. This resulted in an increase in the cultivation of such crops in rural areas. These goods were exchanged in the markets. The development of markets helped in strengthening the local trade. Ananthapuram, Kollam, Kochi, Kozhikode and Panthalayani were the major markets of the period. Several goods reached the markets in Kerala through land and sea trade.

Activity – 5

From 5th to 15th centuries CE in the world history is known as the Medieval period.
A) Complete the concept map depicting the development o f different areas in MedievalEurope.
6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus 3
Answer:
(i) Centres of trade and handicrafts gradually developed into cities / Areas around ports also became cities.
(ii) Arches and spacious interiors are the features of the churches constructed during this period. This style of architecture is known as the Romanesque style.
(iii) Churches and monasteries were the major centres of education.

B) Write a note on the contributions made by the Chineese in Medieval India.
Answer:
The Chinese invented the printing machine and gun powder. The Europeans acquired knowledge about these from the Chinese. The printing technology helped the development of knowledge. The mariner’s compass, an instrument to find direction during navigation is also a Chinese contribution. They were excellent in architecture too. This is evident in the construction of ‘pagodas’, the Buddhist centres of worship.

6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus

Activity – 6

Rights cannot exist without duties.
A) Complete the following by connecting the Rights and Duties.
6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus 4
Answer:
1) Sharing my freedom with others is my duty.
2) Care in old age is the right of parents.
3) Service to the state and society is my duty.

B) Which are the major commissions formed at the National and State levels for the protection of the flights o f Children?
Answer:
National Human Rights Commission and State Human Rights Commission.

Activity – 7

The characteristics of rural and urban communities are different.
A) Compare and prepare a note on the village group and urban group with the help of the given indicators.
Answer:
Village group:

  • People are close to each other and know each other
  • Their clothings are simple and so are their lifestyles.
  • Agriculture and allied activities are the important occupation of traditional rural communities.
  • Cattle rearing and handicrafts are also their means of living.
  • Joint family system had great importance in traditional villages.
  • Many rural joint families had their own traditional occupations undertaken by their clan.
  • Villages give importance to neighbourhood relations. They share and care for each other’s happiness and sorrow. Generally all of them take part in rituals and festivals.
  • Villagers help others and cooperate with each other.
  • Festivals have a great place in the village life. Harvest festivals were the major celebrations in the villages.

B) By which name is the place where the tribal people live together known as?
Answer:
Urban group:

  • Speak many languages
  • Wear different clothes
  • Occupations related to industry and trade
  • Centre oflarge buildings
  • Malls
  • Supermarkets
  • Modem lifestyles
  • High population density
  • Slums

6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus

Activity – 8

The things directly obtained from nature and are useful to man are called natural resources. A) Categories the given resources as exhaustible and ever available in the given format.
Water, sunlight, natural gas, petroleum, coal, wind
6th Standard Social Science Annual Exam Question Paper 2023-24 Kerala Syllabus 5
Answer:

Exhaustible resources Ever available resources
Natural gas Water
Petroleum Sunlight
Coal Wind

B) What is resource depletion?
Answer:
The decrease in the availability and deterioration in the quality of resources due , to reckless usage is called resource depletion. The demand for natural resources increased with the increase in population, developments in science and technology, communication facilities, industrialization etc. This led to large-scale depletion of resources.

Kerala Plus Two Malayalam Board Model Paper 2021 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2021 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2021 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 80 സ്കോർ ആയിരിക്കും.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞെടു ക്കുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
മലയാളം ക്ലാസ്സുകളിൽ നിന്ന് ശാസ്ത്രജ്ഞനായ ഇ.സി.ജി. സുദർശൻ ഉൾക്കൊണ്ട് രണ്ടു പ്രധന നേട്ടങ്ങൾ
• ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവ്
• കവിത രചിക്കാനുള്ള പരിശീലനം
• ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള പ്രചോ ദനം
• വേഷത്തെക്കുറിച്ചുള്ള ചിന്ത.
Answer:
• ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവ്.
• ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള പ്രചോ ദനം.

Question 2.
ശകുന്തളയെ അധിക്ഷേപിക്കാനായി ദുഷ്ഷന്തൻ പറയുന്ന വാക്കുകൾ
• മത്തേഭം പാംസുസ്നാനം കൊണ്ടു സന്തോഷിക്കുന്നു.
• കോകിലനാരി പോലെ പരത
• നിന്നുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം
• നാരികൾക്ക് ധാർഷ്ടമുണ്ട്
Answer:
• കോകില നാരിപോൽ പരഭൃത
• നാരികൾക്ക് ധാർഷ്ട്യമുണ്ട്.

Question 3.
ഗബ്രിയേൽ ഗാർബിയ മാർക്വസ് എന്ന എഴുത്തുകാരനുമായി ബന്ധപ്പെടുത്താവുന്ന രണ്ടു പ്രസ്താവനകൾ
• ലാറ്റിനമേരിക്കൻ സാഹിത്യകാരൻ
• വെയിറ്റിംഗ് ഫോർ ഗോദോ രചിച്ചു
• സർ റിയലിസ്റ്റ് രചനാസങ്കേതം ഉപയോഗിച്ചു
• നോബൽ സമ്മാനജേതാവ്
Answer:
• ലാറ്റിനമേരിക്കൻ സാഹിത്യകാരൻ
• നോബൽ സമ്മാന ജേതാവ്

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 4.
‘കിരാതവൃത്തം’ എന്ന കവിതയിലെ രണ്ടുദൃശ്യബിംബങ്ങൾ തിര ഞെഞ്ഞെടുത്തെഴുതുക.
• കാട്ടാറിന്റെ തരിവളകിലുക്കം
• കറുകപ്പുൽത്തുമ്പത്തെ അമ്പിളിയുടെ കളമെഴുത്ത്
• നെഞ്ചത്തുപന്തംകുത്തി നിൽക്കുന്ന കാട്ടാളൻ
• കാറ്റിന്റെ ചിലങ്കകൾ
Answer:
• കുറുകപ്പുൽത്തുമ്പത്തെ അമ്പിളിയുടെ കളമെഴുത്ത്.
• നെഞ്ചത്തു പന്തം കുത്തി നിൽക്കുന്ന കാട്ടാളൻ

Question 5.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ശീർഷകവുമായി യോജിച്ചുവരുന്ന രണ്ടു പ്രസ്താവനകൾ
• പ്രതത്തിലെ മുഖപ്രസംഗം
• കഥാപാത്രനിരൂപണം
• സ്പോർട്സ് ഫീച്ചർ
• ക്രിക്കറ്റിൽ നിന്നുള്ള സച്ചിന്റെ വിടവാങ്ങൽ
Answer:
• സ്പോർട്സ് ഫീച്ചർ
• ക്രിക്കറ്റിൽ നിന്നുള്ള സച്ചിന്റെ വിടവാങ്ങൽ

6 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 2 – 3 വാക്യത്തിൽ ഉത്തര മെഴുതുക. 2 സ്കോർ വീതം.

Question 6.
‘ഖലനല്ല വാക്കുകേട്ടാൽ’ – സന്ദർഭം വിശദമാക്കുക.
Answer:
നളചരിതം ആട്ടക്കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനി ബാഹുകനെക്കുറിച്ച് പറയുന്നതാണ് സന്ദർഭം. ബാഹുകനെ നിരീക്ഷിച്ച കേശിനി ബാഹുകന്റെ വ്യക്തിത്വ മനസ്സിലാക്കുന്നു. ബാഹുകൻ പുരുഷ രത്നവും ധീരനും ആണെന്നും ഒരു ദുഷ്ട നല്ല എന്നും കേശിനി ദമയന്തിയോട് പറയുന്നു.

Question 7.
മാപ്പിളപ്പാട്ട് രചയിതാക്കൾക്കിടയിൽ പുലിക്കോട്ടിൽ ഹൈദറിനെ വ്യത്യസ്തനാക്കുന്ന രണ്ടു പ്രത്യേകതകൾ കുറിക്കുക.
Answer:

  1. പുലിക്കോട്ടിൽ ഹൈദറിന്റെ സ്ത്രീപക്ഷപാതിത്വം
  2. മാപ്പിളപ്പാട്ടിലെ കേരളീയത
  3. പുലിക്കോട്ടിൽ ഹൈദറിന്റെ ഭാഷാശൈലി
  4. പുലിക്കോട്ടിൽ ഹൈദറിന്റെ സാമൂഹികവീക്ഷണം

Question 8.
ഭർത്താവിനെക്കുറിച്ചുള്ള ശീലാവതിയുടെ പരാതികൾ എന്തൊ ക്കെയാണ്?
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹ നമാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടി ച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ വസ്സ്. കഷായവും മുക്കുടിയും കൊടുത്തിട്ടും നല്ലവാക്ക് പറ യില്ല. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടികൊണ്ടുവരുന്ന നെല്ലു കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാ വതിചരിതം. ശീലാവതിയുടെ സഹനങ്ങൾക്ക് യാതൊരു അർഥ വുമില്ല ഇവിടെ.

Question 9.
‘യമുനോത്രിയുടെ ഊഷ്മളതയിൽ’, ബദരിയും പരിസരങ്ങളും എന്നീ യാത്രാവിവരണഭാഗങ്ങൾ പരിചയപ്പെട്ടതിന്റെ അടിസ്ഥാ നത്തിൽ സഞ്ചാരസാഹിത്യകൃതികൾക്കുവേണ്ട രണ്ടു സവിശേഷ തകൾ എഴുതുക.
Answer:
സഞ്ചാരസാഹിത്യ കൃതികൾ കേവലം വിവരണങ്ങൾ മാത്രമായി രിക്കരുത്. അതിൽ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും ഉൾച്ചേർന്നിരിക്കണം. സൂക്ഷ്മാംശങ്ങൾ ഉൾക്കൊ ക്കുന്നവയും ആഖ്യാനരീതിയിൽ ലാളിത്വം ഉള്ളവയും ആയിരി ക്കണം.

Question 10.
കാക്കാരശ്ശി നാടകത്തിന്റെ പ്രത്യേകതകളെക്കുറിച്ച് എഴുതുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളി ക്കുന്നത്. നിശിതമായ സാമൂഹിക വിമർശനവും കുടുംബബന്ധ ങ്ങളിലെ ഇഴയടുപ്പവും ഇതിൽ കാണാൻ സാധിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 11.
കലാമണ്ഡലത്തിലെ പഠനകാലത്ത് അനുഭവിച്ചറിഞ്ഞ ഭാരതപ്പു ഴയെക്കുറിച്ച് ഹൈദരാലിയുടെ ഓർമ്മകളെന്തൊക്കെയാണ്?
Answer:
വർഷകാലത്തു് ഭയപ്പെടുത്തുന്ന രീതിയിൽ കുത്തി യൊലിച്ചിരുന്ന ഭാരതപ്പുഴ വേനലിൽപ്പോലും ഇന്നത്തെപ്പോലെ വറ്റിവരണ്ടിരു ന്നില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഭാരത പുഴ. അക്കാലത്ത് കലാമണ്ഡലത്തിൽ പഠിച്ചിരുന്നവർക്കെല്ലാം ഭാരതപുഴയോട് വളരെയധികം ഹൃദയബന്ധം ഉണ്ടായിരുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ വി യാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (10 × 4 = 40)

Question 12.
‘പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ കുട്ടികൾക്ക് കാട്ജിനെയിൽ നിന്നും വിഭിന്നമായി മാഡ്രിഡ്നഗരം എപ്രകാര മാണ് അനുഭവപ്പെട്ടത്?
Answer:
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമി യുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടി ക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷത്തിലാ ണ്.

Question 13.
തന്നെ അധിക്ഷേപിക്കുന്ന ദുഷ്യന്തനോടുള്ള പ്രതികരണമായി ശകുന്തള പറയുന്ന ലോകതത്ത്വങ്ങൾ വിശദമാക്കുക.
Answer:
ദുഷ്യന്തന്റെ നിന്ദാവചനങ്ങൾ ശകുന്തളയുടെ ആത്മാഭി മാനത്തിന് മുറിവേല്പിച്ചു. തുടർന്ന് ശകുന്തള ദുഷ്യന്തന് തക്ക തായ മറുപടി തന്നെയാണ് നൽകുന്നത്. കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള ദുഷ്യന്തൻ ആനയോളം വലുപ്പ മുള്ള സ്വദോഷങ്ങൾ കാണുന്നില്ലെന്നും ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണെന്നും പറയുന്ന ശകുന്തള അപ്സരസായ മേനകയുടേയും വിശ്വാമിത്ര മഹർഷി യുടേയും മകളായ തന്റെ ജന്മം ശ്രേഷ്ഠമാണെന്നും പറയുന്നു. ദേവാംശമുള്ള താനും സിസാരനായ ദുഷ്യന്തനും തമ്മിൽ വലിയപർവ്വതവും കടുകും തമ്മിലുള്ള അന്തരമാണുള്ളതെന്നും നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കു മ്പോഴാണ് സന്തോഷിക്കുന്നത് എന്നതുപോലെ ദുർജനം നല്ല വരെ നിന്ദിക്കുന്നതിൽ സന്തോഷിക്കുമെന്നും അതുപോലെയാണ് ദുഷ്യന്തന്റെ വാക്കുകൾ എന്നും ശകുന്തള പറയുന്നു. സത്വം, ധർമ്മം എന്നിവ ത്വജിച്ച പുരുഷനെ ഘോരസർപ്പത്തെപ്പോലെ പേടിക്കണമെന്നും ദുഷ്യന്തനോട് ശകുന്തള പറയുന്നു.

Question 14.
കലാമണ്ഡലം ഹൈദരാലിക്ക് ബാഷയെക്കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ്?
Answer:
ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപിയായ കുട്ടി യായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടി യുടെ പത്താമത്തെ കുട്ടി, വികൃതി. ഹൈദരലിക്ക് അഞ്ച് വയ സുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ‘ഹൈദറിന്റെ തലക പ്പോഴേ മൊയ്തുട്ടി പോയി എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ ലി പറയുന്നു.

കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരുത്തി ബാപ്പ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടായിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചിരിക്കണം. അത് യാഥാർഥ്യമാകു കയും ചെയ്തു.

Question 15.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ കഥാപാത്ര ങ്ങൾ ഏതൊക്കെ പ്രവണതകളുടെ പ്രതിനിധികളാവാം? വില യിരുത്തുക.
Answer:
രാജാവ് അധികാര ജീർണ്ണതയുടെ പ്രതീകമാണ്. കൊത്തുവാൻ ഹിംസാത്മകതയുടേയും രാജഗുരുവും വിദൂഷകനും അധികാര ഇടനാഴികളിലെ ഉപജാപകവൃന്ദത്തിന്റെ പ്രതിനിധികളും ചിന്താ രാമനും കേവലരാമനും ജനപക്ഷത്തിന്റെ പ്രതിനിധികളുമാകു ന്നു. സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് അടിച്ചുതളിക്കാരി.

Question 16.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിൽ സൂചിപ്പിക്കുന്ന വിപ ണിയുടെ പ്രത്യേകതകൾ കുറിക്കുക?
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി.പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കുടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തി ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചര ക്കായി മാറുന്ന വൈരുദ്ധ്യമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശ ബ്ദചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടു വിൽ വെളുപ്പാൻകാലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാ കരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോ യായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാ ദകരമാക്കി മാറ്റുന്നു.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 17.
ആട്ടക്കഥാകൃത്തുക്കൾക്കിടയിലെ മൗലികപ്രതിഭയാണ് ഉണ്ണായി വാര്യർ. അദ്ദേഹത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഉണ്ണായിവാര്യരുടെ ജീവിതകാലം ജന്മസ്ഥലം എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. എ.ഡി. 1675- നും 1755-നും ഇട യിൽ ജീവിച്ചിരുന്നതായി പൊതുവെ കരുതുന്നു. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയത്തു ജനനം എന്നും കരുതുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റക്കുതികൊണ്ട് മലയാള സാഹിത്യത്തിൽ തന്റേ തായ സ്ഥാനം നേടിയെടുത്ത കവി. കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതിയാണിത്.

Question 18.
ഓണക്കാലത്തു സംഘടിപ്പിക്കുന്ന നാടൻകലാമേളയിൽ പടയണി അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്താനുള്ള ആമുഖ ഭാഷണം തയ്യാറാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമാണ് പടയണി. കേരളത്തിന്റെ നാടോടി സംസ്ക്കാ രത്തിന്റെ ഭാഗമാണ് പടയണി. ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇത്. കേരളം ഭരിച്ചിരുന്ന ചേരൻമാർ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കാനാണ് പട യണി ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.

Question 19.
‘മോഷണം’, തേങ്ങ എന്നീ രചനകൾക്ക് വായനക്കാരിൽ ചിരിയു ണർത്താൻ സാധിക്കുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
മോഷണം എന്ന കവിതയിൽ ഒരു സാമൂഹ്യ അവസ്ഥയെ കളി യാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്വമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യു കയാണ്.

ഈ കവിതകളിൽ ആക്ഷേപഹാസ്യത്തിന്റെ അതിശക്തമായ ആവിഷ്ക്കരണമാണ് അയ്യപ്പപ്പണിക്കർ നടത്തിയിരിക്കുന്നത്.

ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമ ല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാര ത്തിലെ പല സാധ്യതകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമ ല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല. അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്യ യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

Question 20.
പുലിക്കോട്ടിൽ ഹൈദറിന്റെ ‘വെള്ളപ്പൊക്കമാല’, ‘മറിയക്കുട്ടി യുടെ കത്ത്’ എന്നീ കൃതികളെക്കുറിച്ച് ലഘുവിവരണം എഴു തുക.
Answer:
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കാട്ടിൽ ഹൈദർ. അദ്ദേഹത്തിന്റെ രചനാ സവിശേഷതകൾ പരിചയപ്പെടുത്തുന്ന ഈ പാഠഭാഗത്ത് ഹൈദറിന്റെ കവിതകളിലെ കേരളീയ തയെക്കുറിച്ചുള്ള ഒരന്വേഷണമാണുള്ളത്.

രണ്ടായിരത്തോളം ഒറ്റപ്പാട്ടുകൾ രചിച്ച ഹൈദർ 1879-ൽ ജനിച്ച് 1975-ൽ അന്തരിച്ചു. ചരിത്രം ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച മാപ്പിളപ്പാട്ടുകളിൽ കേരള ചരിത്രമാണദ്ദേഹം എഴുതിയത്. ‘വെള്ള പ്പൊക്കമാലയിൽ’ എന്ന കൃതിയിൽ

‘എന്റെ കേരളത്തിൽ വന്ന നാശം
വിള്ളിടുവാൻ മാത്രമേ ഉള്ളു എനി
ക്കുദ്ദേശം’ എന്ന് പാടിയിട്ടുണ്ട്.

എന്റെ കേരളം എന്ന പ്രയോഗം നാടിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വെളിവാക്കുന്നു. സ്വന്തം മണ്ണിൽ ഉറച്ചു നിന്ന പാട്ടുകാര നാണ് അദ്ദേഹം. അറേബ്യൻ ചരിത്രമോ, ഇസ്ലാമിക ഇതിവൃത്തമോ കാല്പനിക ലോകമോ അദ്ദേഹം തിരഞ്ഞെടുത്തില്ല.

പുരുഷന്റെ ക്രൂരതയ്ക്ക് പാത്രമാകുന്ന സ്ത്രീത്വം ഹൈദറിന്റെ രചനയെ പ്രചോദിപ്പിച്ചിരുന്നു. സ്ത്രീയുടെ നൊമ്പരചിത്രീകരണ ത്തിനുദാഹരണമാണ് ‘മറിയക്കുട്ടിയുടെ കത്ത്’ (1924). ബെല്ലാരി ജയിലിൽ കഴിയുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിക്കുന്നു. ഇക്കാര്യം അയാൾ അവളുടെ ഉമ്മയ്ക്കെഴുതി. ഇതറിഞ്ഞ മറിയ ക്കുട്ടി തന്റെ നിരപരാധിത്വം പറയുന്നത് ആരുടെയും മനസ്സലി യിക്കും. “തന്നെ ഭർത്താവല്ലാതെ ആരും തൊട്ടിട്ടില്ല. ബെല്ലാരി യിലേക്ക് വരാൻ ആഗ്രഹമുണ്ട്. ആ മോഹം സാധിച്ചയുടൻ താൻ മരിച്ചുപോകട്ടെ” എന്നിങ്ങനെയാണ് അവർ പറയുന്നത്.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 21.
പരസ്യങ്ങളെയും പ്രചാരണങ്ങളെയും ഒന്നടങ്കം അവിശ്വ സനീയമെന്നും അനഭിലഷണീയമെന്നും പരിഗണിക്കുന്നത് അത ശരിയല്ല എന്നു പറയുന്നതെന്തുകൊണ്ട്?
Answer:
പത്രപംക്തികളിൽ മുഖ്യസ്ഥാനത്തു കൂടുതൽ സ്ഥലവും റേഡിയോവിലും ടി.വിയിലും തിരക്കിന്റെ പാരമ്യത്തിൽപ്പോലും കൂടുതൽ സമയവും നേടുന്ന വാർത്തയും വിഷയവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കും. റേഡിയോവിലും ടി.വിയിലും ഏതുതരം പരിപാടികളോടു ബന്ധപ്പെട്ടാണ് തങ്ങളുടെ പരസ്യം വരേണ്ടത് എന്നു തീരുമാനിക്കുന്നതിൽ പരസ്യ വിദ്ധർ ശ്രദ്ധിക്കും. ആവുന്നത് കൂടുതൽ ആളുകളെ ആകർഷിക്കാനിടയുള്ള പരിപാടികളോട് ചേർന്നു നിൽക്കുക എന്ന നയമാണ് സ്വാഭാവികമായി എല്ലാ പരസ്യക്കാരും കൈക്കൊള്ളുക.

അതിശയോക്തി കൂടാതെ പരസ്യവും പ്രചാരണവും വളരെ അപൂർവ്വമാണ്. ഉപഭോക്താക്കളിൽ ഉല്പന്നങ്ങളെ ക്കുറിച്ചുള്ള അറിവ് പകരുക എന്നതാണ് പരസ്യങ്ങളുടെ ധർമ്മം. സാധാരണ പരസ്യങ്ങൾ അതിശയോക്തി നിറഞ്ഞവയാണ്. ഏതു വിധേനയും തങ്ങളുടെ ഉല്പന്നങ്ങൾ വില്ക്കുന്നതിനുള്ള മാർഗ്ഗമായാണ് പരസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. അവിടെ വാസ്തവത്തിന് പ്രാധാന്യം കുറവായിരിക്കും. ഒരു കച്ചവട തന്ത്രം മാത്രമാണിവ. എന്നാൽ ശുചിത്വ പാലനം, രോഗ പ്രതിരോധം, പുകവലിയും മദ്യപാനവും കൊണ്ടുള്ള ദോഷവശങ്ങൾ, ഗതാഗത നിയമങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, കാർഷിക കാര്യങ്ങൾ, ഭരണ കാര്യങ്ങൾ, നികുതി, വാർത്തകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരസ്യങ്ങൾ ഏറെ പ്രയോജനകരമാണ്.

22 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (11 × 6 = 66)

Question 22.
സാമൂഹികജീവിതം, സാംസ്കാരിക വിനിമയം, സർഗാത്മക ആവി ഷ്കാരം, ഭരണഭാഷ, കോടതിഭാഷ, ബോധന മാധ്യമം എന്നീ തല ങ്ങളെ മുൻനിറുത്തി മാതൃഭാഷയ്ക്കു നൽകേണ്ട പ്രാധാന്യത്തെ പറ്റി വിവരിക്കുക.
Answer:
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കൂ. നമ്മുടെ സാമൂ ഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവാ യുവും കൂടിയാണ് നമ്മുടെ മാതൃഭാഷ ‘മലയാളം’ മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിത യിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്.

കേരളത്തിന്നായിരുൾകുണ്ടിൽ നിന്നും

കരകയറ്റുവാൻ’ അക്കാലത്ത് സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ ഇരുൾകുണ്ട് നമ്മുടെ അസ്വാതന്ത്ര്യം തന്നെയാണ്. അടി മത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടി കയറായി നിന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. തികച്ചും ഒരു ജൈവ ബന്ധം തന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്.

നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ, തെളിയുന്ന ഒരു കാര്യമാണ് അത്. വളരെകാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചു കാരും, പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കി തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീ നമാണ് പടിഞ്ഞാറ് നിന്നുള്ള ആ ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമങ്ങളെ നാം ചെറുത്തുതോല്പ്പിച്ചത് നമ്മുടെ ശക്തമായ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്ര മാണ്.

നമ്മുടെ അമ്മ മലയാളം ഒരു കോട്ട പോലെ നമ്മെ കാത്തു. ഈ ഭാഷ കോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളു ടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളേക്കാൾ നമ്മുടെ മല യാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും, അധീശത്വം പുലർത്താൻ ശ്രമിക്കുന്നതും ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മല യാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവി തവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഭാഷയും. സംസ്കാ രത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം?

അലഞ്ഞുതിരിഞ്ഞു നായാടി നടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരകണക്കിന് പതിനായി രകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തം ആണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനു ഷ്യന്റെ വികസന ചക്രവാളം, കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി.

അങ്ങനെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാ ഭാവികമായും ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്തമായി തീർന്നു. ഭാഷ കളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്ത് തന്നെയാകും 1 വളർന്ന് പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽ നിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരം തന്നെ യാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.

ബോധന രംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കു ന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോക ത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവഗണന നേരിടേണ്ടി വന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഘടനയോടു കൂടിയതാണ് മലയാളം. അതു കൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്തെ കൂടു തൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണട കൊണ്ട് ലോകത്തെ നോക്കികൊ ണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശ യവിനിമയത്തിനുള്ള ഒരു പൊതു മാധ്യമമായി ഇംഗ്ലീഷിനെ അംഗീ കരിച്ചുകഴിഞ്ഞു.

എന്നാൽ മാതൃഭാഷയെ പരിപൂർണ്ണമായി തള്ളി കളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരിക്കുന്നത്. മാതൃ ഭാഷാ പഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കു ന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്ക രിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങളിലൂടെ മാത ഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്കപ്പെടുന്നില്ല. ഇന്ത്യ യിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്ത ലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ മല യാളം ഒരു മൃതഭാഷയായി മാറുന്ന കാലം അനതിവിദൂരമല്ല.

ഭരണതലത്തിൽ ഒരു ദശകത്തിനിടയിൽ നമ്മുടെ മാതൃഭാഷയ്ക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് കിട്ടിയിരിക്കുന്നു. അത് വലിയ ഒരു മാറ്റം തന്നെയാണ്. ഉദ്യോഗസ്ഥതലത്തിൽ ആദ്യമൊക്കെ എതിർപ്പു കൾ ഉയർന്നെങ്കിലും ഒടുവിൽ വലിയ ഒരു മുന്നേറ്റമായി മാറിയ ആ തീരുമാനം ആ നടപ്പിലാവുകയായിരുന്ന ഭരണഭാഷ മാത ഭാഷ അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. വ്യവഹാരഭാഷകളുടെ ഒരു നിലനിൽപ്പ് ഭരണകൂട ത്തിന്റെ പിന്തുണയോടുകൂടി മാത്രമെ സാധിക്കൂ. അത് തികച്ചും പ്രോത്സാഹനജനകമാണ്. ജനങ്ങൾക്കിടയിൽ പരക്കെ ഒരു അംഗീകാരം നേടാനും ഈ ഭാഷാമാറ്റം കൊണ്ട് സാധിക്കും. ഒപ്പം തന്നെ ഔദ്യോഗിക രംഗത്തെ ഈ വലിയ പിന്തുണ മറ്റു സാമു ഹിക – സാംസ്കാരിക ബോധനരംഗങ്ങളിൽ കൂടി പകർത്താനാ യാൽ മാതൃഭാഷയെ മലയാളത്തിന് പിന്നെ നിലനിൽപ്പിന്റെ കനത്ത രോദനം നടത്തേണ്ടതില്ല. ജീവിതത്തിന്റെ സമസ്ത മേഖലക ളെയും സ്പർശിക്കും ഭരണഭാഷയിലുള്ള ഈ മാറ്റം. സാധാരണ ജനങ്ങൾ മുതൽ ഉദ്യോഗസ്ഥ പ്രമുഖർ വരെ ഈ രീതിയിൽ മുന്നേ റുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വളരെ വലിയതായിരിക്കും.

മാതൃഭാഷയുടെ വളർച്ചയ്ക്ക് സവിശേഷമായ സ്ഥാനം വഹിക്കാ നുള്ള ഉപാധികളാണ് മാധ്യമങ്ങൾ. ഇന്ന് മാധ്യമങ്ങളുടെ അതിപ്ര സരം തന്നെയാണ് കേരളീയ സമൂഹത്തിൽ ഈ നിറഞ്ഞു നിൽക്കുന്ന മാധ്യമങ്ങളുടെ വലിയ പിന്തുണ പലപ്പോഴും മാത ഭാഷയ്ക്ക് അനുകൂലമാകാറില്ല എന്നത് ഖേദകരമാണ്. ജീവിത ത്തിന്റെ സമസ്ത മേഖലകളിലും ഉൾപ്പെട്ട ആളുകളുടെ സർവ്വാ ത്മനാ പിന്തുണ കിട്ടുന്ന മാധ്യമങ്ങൾ മനസ്സുവെച്ചാൽ മാതൃഭാഷാ വിരോധം എന്നത് ഏറ്റവും നിസ്സാരമായി മാറ്റാവുന്നതേയുള്ളൂ.

എങ്കിലും ചില ശുഭസൂചകങ്ങൾ കാണാനുണ്ട്. പഴയ രീതിയിൽ ‘മംഗ്ലീഷ്’ ആയി മാറിയിരുന്ന ഭാഷാവൈകൃത പരിപാടികളിലും മറ്റും മാറ്റം കാണാനുണ്ട്. റേഡിയോ, ടി.വി., ന്യൂസ് പേപ്പർ മറ്റ് ആധുനിക സൈബർ ആശയവിനിമയ മാധ്യമങ്ങൾ എല്ലാം തന്നെ ജീവിതഗന്ധിയായി മാറിയിരിക്കുന്നു. പച്ച മലയാളത്തിന്റെ പതാകവാഹകരായി ഈ മാധ്യമങ്ങൾ എല്ലാം മാറിയിരിക്കുന്നു. നമ്മുടെ ഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൗരധർമ്മ ത്തിൽപ്പെടുന്നതുത്തന്നെയാണ് ഭാഷാ സംരക്ഷണവും എന്നൊരു അവബോധവും ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടി തുട ങ്ങിയിരിക്കുന്നു. എഫ്.ബി, ട്വിറ്റർ മൊബൈൽ മെസേജുകൾ തുട ങ്ങിയ പുതിയ തലമുറ ആശയവിനിമയ രീതികളിലും മലയാളത്തെ തള്ളികളയാതെ പരിഗണിക്കാനും സ്നേഹിക്കാനും തുടങ്ങിയി രിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. നമ്മുടെ മാതൃഭാഷ നമ്മുടെ പൈതൃകമാണ് എന്ന തിരിച്ചറിവ് വലിയ ഒരു ശുഭസൂചനയായി കാണാം. അമ്മ മലയാളത്തിന് ജീവവായു കൊടുക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 23.
‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ അച്ഛനമ്മമാരുടെ സ്വഭാവസവിശേഷതകൾ വിശദമാക്കുക.
Answer:
പ്രകാശം ജലംപോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടി പ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം നഗ് രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയ പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവള്ളം രക്ഷിതാക്കൾ വാങ്ങി നല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്യവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത ദമ്പതികളായിരുന്നു അവർ. കാട്ജിനെ ഇന്ത്യാസ് വിട്ട് യൂറോപ്യൻ പരിഷ്കൃത നഗരത്തിലേക്ക് വരേണ്ടി വന്നവരാണ് അവർ. പിതാവിന്റെ ചൂതാട്ടംമൂലം വലിയ കടം അവർക്കുണ്ടാ യിരുന്നു. എന്നാലും കുട്ടികളുടെ ആഗ്രഹങ്ങൾ അവർ സാധി ച്ചുകൊടുത്തിരുന്നു. വള്ളവും സെക്സ്റ്റന്റും കോമ്പസും വാങ്ങി നൽകി. മുങ്ങൽ സാമഗ്രികൾ സമ്മാനിച്ചു. സഹപാഠികൾക്ക് പാർട്ടി നൽകാൻ കുട്ടികളെ അനുവദിച്ചു. എല്ലാ ബുധനാഴ്ചക ളിലും സിനിമ കാണാൻ പോകുന്ന പതിവ് അവർക്കുണ്ടായിരു ന്നു. കാട്ജിനെ ഇന്ത്യാസ് വിട്ടുപോരേണ്ടിവന്നതിന്റെ ഇച്ഛാഭംഗം മറികടക്കാനാവണം ഇതൊക്കെ ചെയ്തിരുന്നത്.

Question 24.
ദൈവദശകത്തെ മറ്റു പ്രാർത്ഥനകളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടി സമകാലിക സാഹചര്യത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
ഗുരുദേവന്റെ പ്രാർത്ഥനാ ഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങളിൽ അടിസ്ഥാനമിട്ട പത്തു ശ്ലോകങ്ങൾ ഉണ്ടിതിൽ 1914 – ൽ ആണിത് എഴുതിയത്. ആലുവയിലെ വിവിധ ജാതിമത വിഭാ ഗക്കാർക്കായി എഴുതിയ സമൂഹ പ്രാർത്ഥനയാണിത്.
“ദൈവമേ കാത്തുകൊൾകെ
കൈവിടാതെ ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻ പദം”.

അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ട ഞങ്ങളെ നീ തുണയ്ക്കണെ. അദൃശ്യനായ അങ്ങാണ് നായകൻ. അങ്ങാണ് നാവികൻ. അങ്ങയുടെ പാദമാണ് ഈ സംസാരസാഗരം മറികട ക്കുവാനുള്ള ആവിക്കപ്പൽ.
“ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം”

ഈ കാണായ പ്രപഞ്ചത്തിലെ ഓരോന്നും എണ്ണിയെണ്ണി പരിശോ ധിച്ച് പോയാൽ ഇന്ദ്രിയത്തിന്റെ വലയത്താൽ നാമറിയുന്ന വസ്തു ക്കൾ കേവലം തോന്നലുകൾ മാത്രമെന്ന് അറിഞ്ഞ് സത്യം ഗ്രഹി
ക്കാം. നമ്മുടെ ഉള്ളം അറിവുദിച്ച് നിൽക്കും. അതായത് അറിവ് സ്വന്തം രൂപത്തിൽ തന്നെ നിലനിൽക്കുന്നതറിയും. ദൈവം നമ്മുടെ സ്വന്തം രൂപത്തിൽ അധിഷ്ഠിതമാണെന്നറിയും, അപ്പോൾ അദ്വൈത ദർശനം ലഭിക്കുന്നു.ആയതിന് ദൈവത്തിൽ നമ്മുടെ മനസ്സ് സ്പന്ദനം ചെയ്യണം.

“അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ”

ആഹാരവും വസ്ത്രവും മുടങ്ങാതെ തരുന്ന അങ്ങാണ് തമ്പു രാൻ. പ്രപഞ്ചത്തിൽ വസ്തുക്കളെ ദർശിക്കുന്നവനു അതിന്റെ നിസ്സാരത മനസ്സിലാക്കി ഓരോരുത്തരുടേയും ഉള്ളിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പ്രാർത്ഥന. ശങ്കരാചാര്യരാൽ അടിസ്ഥാനമിട്ട അദ്വൈത ദർശനത്തിലൂടെ സർവ്വ ജാതിമത സമൂഹങ്ങൾക്കും വേണ്ടി സമ്യക്കായൊരു പ്രാർത്ഥനയാണ് ഗുരുദേവൻ നൽകിയത്.

Question 25.
ഉല്പന്നങ്ങളുടെ ധാരാളിത്തത്തിൽ മുങ്ങിപ്പോകുന്ന ഉപഭോക്താ വിന്റെ ധർമ്മസങ്കടമെന്ന നിലയിൽ ‘അവകാശങ്ങളുടെ പ്രശ്നം എന്ന കഥയെ വിലയിരുത്തുക
Answer:
ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലന ങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂ ടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിന പ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ട വരുടെ ഛായകൾ തന്നെ അയാൾക്ക് ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകു ന്നുണ്ടോ എന്നു പോലും ആശങ്കാകുലനാകുന്നു. അന്ധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മുലയിൽ നിശ്ചലനാകുന്നു.

അന്വേഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കള ങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാ കരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത യവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളി ലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്നവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കു ക. അതുകൊണ്ടുതന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റു ന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധു നികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മുല ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടു ക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപ ന്നങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കു ക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിര ന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവ തരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും. സ്വയം വഞ്ചി തനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹി ക്കുന്നില്ല.

കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കട ന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോ ക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണ മെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാളിത്തം ഉപഭോ ക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അക പ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു.

‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരിപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാ ന്തനാക്കി.

നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്. വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെ യാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭി ക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്ന വരുടെ ഈ പരിഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്യത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട്. ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.

അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാന സികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്ര ങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരി ക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴി യുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവശേഷിക്കു മ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 26.
‘നളനില്ലപരാധംപോൽ
ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ – വ്യവസ്ഥാപിതമായ നിർദ്ദേ ങ്ങൾക്കനുസൃതമായി വേണം സ്ത്രീ ജീവിക്കാൻ എന്ന അഭി പ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്താണ്?
Answer:
നളചരിതം 4-ാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് പോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കുന്നതാണ് പ്രസ്തുതഭാഗം. കുലനാരിക്ക് കോപ മരുത് എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റു കൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യവാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരരഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധി യാണ് നളൻ.

സ്ത്രീ അബലയാക്കുന്നത് അവളുടെ ശാശീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണയുണ്ടായി. കാലം മാറുമ്പോൾ പരിഷ്ക്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെതല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു. തുടങ്ങി. ശക്തി സ്വീരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി.

പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്ക്കാരം ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി. ഉസലാം പെട്ടിയിലെ പെൺകൊലപാതകങ്ങൾ നൂറ്റാണ്ടുകളായി ജന മാചരിച്ച വിഡ്ഢിത്തങ്ങളാണെന്നും മനസ്സിലായിത്തുടങ്ങി. പും നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയകാലങ്ങളുടെ വിഴുപ്പലക്കലായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.

ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ് ? അവർ വാഹനമോടിക്കുന്നവരായിരിക്കും.. സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം… ഒരു പക്ഷേ ഒന്നുമല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺക്കോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്തപ്പെട്ടേക്കാം…

ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറുമ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘട നകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതു സ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.

സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവി ക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയി യാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചു വൃത്തിയാക്കാ നുള്ളവരാണ് സ്ത്രീകൾ, പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ. സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യു ന്നവളും സ്വയം പാചകമായി വെന്തുവരുന്നവളുമാണ്. പുരുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരിയാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു. വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്ക പ്പെടുന്നതും സ്ത്രീകളാണ്.

സ്ത്രീ സഹനത്തിന്റെ മൂർത്തിഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുർത്തിയ സ്ത്രീ സങ്കൽപ്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ. സുഗതകു മാരിയുടെ “ഇവൾക്കു മാത്രമായ് ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്ക്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുള്ളവാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരു ഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്.

സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവ രാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേ ണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.

Question 27.
‘നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും
വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതുപോലെ’ – ഈ വരിക ളിലെ ആശയത്തെ ദയാബായിയുടെ ജീവിതാനുഭവങ്ങളോടു ചേർത്തുവച്ച് ഒരു ലഘുപ്രഭാഷണം രചിക്കുക.
Answer:
മദ്ധ്യപ്രദേശിലെ ഗോണ്ടു ആദിവാസി ഗോത്രത്തിനിടയിൽ അവ രിലൊരാളായി പ്രവർത്തിക്കുന്ന മലയാളിയായ, കന്യാസ്ത്രീയാ യിരുന്ന സാമൂഹ്യപ്രവർത്തകയാണ് ദയാബായിയെന്ന മേഴ്സി മാത്യു. കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരത്തിൽ മടുത്ത് ബീഹാ റിലേക്ക് പോയി. വലിയ കേക്കും ആഘോഷവുമായി ക്രിസ്തു മസ് കോൺവെന്റിലെത്തുമ്പോൾ പെരുമഴയത്ത് കുട്ടികളെ ഒതു ക്കിപ്പിടിച്ച് കുർബാനക്കെത്തുന്ന ആദിവാസികളെ കണ്ട് മനസ്സ് തകർന്ന് മേഴ്സി മാത്യു കന്യാസ്ത്രീ പരിശീലനം നിർത്തി. പലയി ടങ്ങളിലും അലഞ്ഞു. പലയിടങ്ങളിലും പ്രവർത്തിച്ചു. എം.എ സ്. ഡബ്ല്യുവിന് ചേർന്ന് അവിടം വിട്ടു. ഒടുവിൽ മദ്ധ്യപ്രദേശിലെ ഗോണ്ടു ഗ്രാമത്തിലെ ഒരു വിധവയുടെ വീട്ടിൽ താമസിച്ചു. അവ രിലൊരാളായി മാറി, അവരുടെ വസ്ത്രം ധരിച്ചു, അവരുടെ ഭക്ഷണവും. അവിടെ കൂടി.

തുടർന്ന് ജീവിതം പോരാട്ടമായി മാറി. ആദിവാസികൾക്ക് കുടി വെള്ളവും വൈദ്യുതിയും സ്ക്കൂളും ലഭിക്കാൻ പരിശ്രമിച്ചു. കൂലി വെട്ടിക്കുന്നവർക്കെതിരായി ആദിവാസികളെ രംഗത്തിറക്കി. പ്രായമായവർക്ക് റാന്തൽ വെളിച്ചത്തിൽ വിദ്യാഭ്യാസം നൽകി. ധാരാളം ശത്രുക്കളുണ്ടായി. ഭൂവുടമകളേയും പോലിസിനേയും രാഷ്ട്രീയക്കാരേയും ഒറ്റക്ക് നേരിട്ടു. ഒരിക്കൽ ഒരു എസ്.ഐ. മുഷ്ടി ചുരുട്ടി ഇടിച്ചു. പല്ലുകൾ തെറിച്ചെങ്കിലും പിന്മാറിയില്ല. ടിൻസായിയിലെ ജീവിതം യുദ്ധ സമാനമായിരുന്നു.

തുടർന്ന് ബാറൂളിലെത്തി. ഗോത്രവർഗ്ഗക്കാരുടെ കൂടെ കൂലിപ്പ ണിയെടുത്തു. സ്വന്തം കുടുംബവിഹിതം കൊണ്ട് അവിടെ രണ്ട ക്കർ വാങ്ങി. മഴവെള്ളം കെട്ടിനിർത്തി കീടനാശിനിയില്ലാതെ കൃഷി നടത്തി. കച്ചവട ഭീമന്മാരുടെ ശത്രുവായി. പ്രായമായിട്ടും ദയാ ബായി പോരാട്ടം തുടരുന്നു. കൂട്ടായുള്ളത് ആകാശ് എന്ന് പട്ടിയും ഗോരി എന്ന പൂച്ചയും. ഝാൻസി റാണിയെപ്പോലെ കുതി രപ്പുറത്ത് കയറി. ആദിവാസി ഗ്രാമങ്ങളെ പ്രബുദ്ധരാക്കി. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.

ക്രിസ്തുവിന്റെ വഴിയും സഭയുടെ വഴിയും രണ്ടാണെന്ന് ദയാ ബായി പറയുന്നു. മണ്ണിനോടും പ്രകൃതിയോടും കൂറു പു ലർത്തുന്ന ആധ്യാത്മികതയിലാണ് ദയാബായി ഊന്നുന്നത്. അവർ എഴുതിയ ആത്മകഥയാണ് പച്ചവിരൽ, കന്യാസ്ത്രി മഠത്തിൽ നിന്നും കീഴാളരുടെ മണ്ണിലേക്കിറങ്ങിയ ജീവിതകഥ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

എഴുത്തച്ഛന്റെ വരിയിൽ തെളിയുന്നത് ഇതുതന്നെ. നല്ലനായിരി പവൻ നല്ലതേ ഗ്രഹിച്ചു. സേവനവും ആത്മാർത്ഥതയും കൈമുതലായവർ അഭിപ്രായങ്ങളിൽ കാണുന്നതും, നാട്ടിൽ സംഭ വിക്കുന്നതും തമ്മിലുള്ള വൈരുധ്യം പെട്ടെന്ന് അറിയുന്നു. ഇരു ട്ടിൽ ഉഴലുന്നവർക്ക് ദയാബായി ആശ്രയമായി. നല്ലത് കാണു വാൻ പരിശ്രമിക്കുന്നവർ നല്ലത് ചെയ്യാൻ ഉത്സാഹിക്കും. സ്ഥാപ നമായിക്കഴിഞ്ഞ ക്രിസ്തുമതത്തിന്റെ അധികാരക്കസേരകളിൽ നിന്നും എറിഞ്ഞു കിട്ടുന്ന അപ്പക്കഷണങ്ങളിലല്ല സേവനം കണ്ട ത്തേണ്ടതെന്ന് ദയാബായി തെളിയിച്ചു.

എഴുത്തച്ഛന്റെ കാലത്തിനും ഇത്തരം അപഭ്രംശങ്ങൾ ഉണ്ടായി രുന്നിരിക്കാം. ശത്രുവാകുകയെന്നത് പാരസ്പര്യത്തിന്റെ തകർച്ച യാണ്. മേലാളവർഗ്ഗം ശത്രുവാക്കി നന്മ പ്രവർത്തിക്കുന്നവരെ ഒടിച്ചിടും. അതവരുടെ വിജയമാണ്. നല്ലത് ചിന്തിക്കുന്നവർക്ക് സമൂഹത്തിൽ സർഗ്ഗാത്മകമായ നിരവധി പ്രവർത്തനങ്ങൾ ഉണ്ടെന്ന് ലോകം തെളിയിക്കുന്നു. അതിന്റെ ആശയപ്രകാശത്തിൽ എഴുത്തച്ഛനും പ്രവൃത്തിതലത്തിൽ ദയാബായിയുമുണ്ട്.

നമുക്കുണ്ട് ചിലതെല്ലാം ചെയ്യുവാനെന്ന് പറയാം. വിദ്യ അമൂല്യമാ ണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അത് കച്ചവടത്തിനുളളത ല്ല തെളിയിക്കാനുള്ള വിളക്കാണ്. ഈ അറിവ് ഉണ്ടാകുമ്പോൾ സ്വന്തം നോട്ടുപുസ്തകം മറ്റുള്ളവരിൽ നിന്നും മറച്ചുവെയ്ക്കുന്ന ഇന്നത്തെ പഠനരീതി നമ്മൾ തന്നെ ബ്രെയ്ക്ക് ചെയ്യും. നമ്മുടെ വീടിന്റെ പരിസരത്തുള്ളവർക്കായി അത് പകർന്നു നൽകുക. അക്ഷരം കൊണ്ട് സേവനം ചെയ്യുന്നതിലൂടെ സാമൂഹ്യസേവന ത്തിനായി ഹരിശ്രീ കുറിക്കുക.

ദയാബായി ഒരാളേയുള്ളൂ എന്ന് പറയുവാൻ കഴിയില്ല. നമ്മുടെ പഠനമേഖലയിൽ, ജീവിതമേഖലയിൽ നിന്നുകൊണ്ട് പ്രവർത്തനം തുടങ്ങുക. എളിയ രീതിയിൽ ആരംഭിച്ചാൽ അത് തുടർച്ചയായ നന്മ പ്രവർത്തിയാൽ സമൂഹത്തിന് ഉപകാരമായിത്തീരും. എഴു അച്ഛന്റെ വരി ഇവിടെ നിത്യേന സ്മരിക്കേണ്ടതാണ്.

നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചിടും എന്നതിന് സവിശേഷമാ യൊരു വാകതലമുണ്ട്. നല്ലവൻ എന്നതിലെ പുംലിംഗപ്രത്യയം (അൻ) മാറ്റിയാണ് നല്ലനായിരിപ്പൻ എന്ന് പറയുന്നത്. താത്ത്വിക മായി പറഞ്ഞാൽ പും ലിംഗപ്രത്യയമായ ‘അൻ’ കളഞ്ഞപ്പോൾ അതിലെ പുരുഷശക്തിയാണ് ഇല്ലാതായത്. അല്ലെങ്കിൽ അധി കാരത്തിന്റെ അഹങ്കാരമാണ് ഇല്ലാതാകുന്നത്. അതായത് നല്ല നായിരിപ്പവന് കാലുഷ്യമില്ലാതെ നന്മ മാത്രമേ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയു.

ഭാരതീയ തത്ത്വചിന്തയുടെ രസായനം നുകരുന്ന എഴുത്തച്ഛന്റെ കിളിപ്പാട്ടായാലും ദയാബായിയുടെ ക്രിസ്ത്യനുകരണമായാലും മനുഷ്യരുടെ പ്രശ്നങ്ങൾ ഒന്നാണ്. എവിടേയും, ഏതു കാലത്തും, അതിൽ വളരെ പോസിറ്റീവായ മാർഗ്ഗം തെളിയുന്നവരിൽ നല്ലതു ഗ്രഹിക്കാനും നല്ലനായിരിപ്പാനുമുള്ള ആഭിമുഖ്യം ഉണ്ടായിരിക്കും. അതിലാണ് പൗരാണികതയുടെ നന്മകൾ കണ്ടെത്തി മുന്നോട്ട് സഞ്ചരിക്കേണ്ടത്. എഴുത്തച്ഛന്റെ കിളിപ്പാട്ട് കേട്ട് ദയാബായിയെ പോലെ പ്രവർത്തനമേഖലയിലെ ജനസാമാന്യത്തിന്റെ കൂടെക്ക ഴിഞ്ഞ് അവരുടെ വസ്ത്രവും ഭക്ഷണവും സ്വീകരിച്ച് ദശാസ ന്ധികളിൽ പതറാതെ മുന്നോട്ട് സഞ്ചരിക്കുമ്പോൾ സീതയിൽ നിന്നും ശകുന്തളയിലേക്കും ഒടുവിൽ ദയാബായിയിലേക്കുമുള്ള അകലം വളരെ കുറവാണെന്ന് തിരിച്ചറിയും.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 28.
‘പാരിസ്ഥിതികാവബോധം വളർത്തുന്ന കവിതയാണ് കിരാത വൃത്തം’ എന്ന പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
മധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമായ പടയണി കേരളത്തിന്റെ നാടോടി സംസ്കാര ത്തിന്റെ മാറ്റാണ്. ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയായിരിക്കും നാടോടി സംസ്കാര കലാരൂപങ്ങൾ. കടമ്മനിട്ടക്കാവിലെ പടയ ണിയും വടക്കൻ കേരളത്തിലെ തെയ്യവും തിറയുമെല്ലാം നാടോടി സംസ്കാരത്തിന്റെ മുദ്രകളാണ്.

വാമൊഴി വഴക്കങ്ങൾ നാടോടി സംസ്കാരത്തിന്റെ ജൈവരൂപ മാണ്. കലാരൂപത്തിന്റെ പ്രദേശം ഇതിൽ പ്രധാനപ്പെട്ടതാണ്. ആ പ്രദേശത്തെ വാമൊഴി ഈ കലാരൂപങ്ങളിൽ കാണപ്പെടുന്നു. ഒപ്പം വായ്ത്താരികൾ കാണും. കലാരൂപം ചൊല്ലിയാടുന്നതോ സംഭാ ഷണരൂപത്തിലോ ആവിഷ്കരിക്കുമ്പോൾ ഈ സവിശേഷതകൾ കണ്ടെത്താം.

കടമ്മനിട്ടയുടെ കിരാതവൃത്തം പടയണിയിലെ ഭൈരവിക്കോല ത്തിൽ നിന്നും സ്വാംശീകരിച്ചതാണ്. ഭൈരവിക്കോലത്തിൽ പന്തം തറച്ചിട്ടുണ്ടായിരിക്കും. കിരാതവൃത്തത്തിലെ കാട്ടാളൻ നെഞ്ച ത്തൊരു പന്തം കുത്തിയാണ് നിൽക്കുന്നത്.

പടയണിയിലെ തെയ് തിത്തെയ്, തിത്തിത്തെയ് തിത്തിത്തിത്തി ത്തത് എന്ന താളത്തിലാണ് കിരാതവൃത്തത്തിലെ കാട്ടാളനെ അവതരിപ്പിക്കുന്ന
‘കണയേറ്റ കരിമ്പുലി പോലെ
ഉരുൾപ്പൊട്ടിയ മാമല പോലെ
അലറി കാട്ടാളൻ’ – – വരികൾ എഴുതിയിരിക്കുന്നത്.

പടയണിയുടെ ബാഹ്യമായ ഘടകങ്ങളെയോ അംശങ്ങളേയോ കവി പിന്തുടരുന്നില്ല. കടമ്മനിട്ടയുടെ താളമനസ്സിൽ മറ്റൊരു പട യണി അരങ്ങേറുന്നു. ഭൈരവിക്കോലം പോലെ കാട്ടാളൻ വന്ന് നിൽക്കുകയാണ്. നീറായ വനത്തിലാണ് വന്നു നിൽക്കുന്നത്. നെഞ്ചത്ത് പന്തം കുത്തിയാണ് വന്നു നിൽക്കുന്നത്.

പടയണിയുടെ രാത്രിക്കാഴ്ചയാണിവിടെ കടമ്മനിട്ട കിരാതവൃത്ത ത്തിൽ ആവിഷ്കരിക്കുന്നത്. ഈ കവിതയിലെ രാത്രിക്കാഴ്ചയിൽ കവിതക്കുള്ള സ്ഥലമൊരുക്കുന്നു. കാട്ടാളൻ നിൽക്കുന്ന നീറായ വനവും നെഞ്ചത്ത് പന്തം കുത്തിയുള്ള നിൽപ്പും കവിതയിലെ സ്ഥലച്ചിത്രത്തെ പടയണിയുടെ രാത്രി ദൃശ്യം പോലെ ഒരുക്കിയി രിക്കുന്നു. പടയണിയുടെ രൗദ്രതാളത്തിലേക്ക് കവിത ശക്തി യാർജ്ജിക്കുന്നു.

പടയണിപോലൊന്ന് കവിതയിൽ മൂർത്തമായി രൂപപ്പെട്ടിരിക്കു ന്നു. അത് കാട്ടാളനാണ്. ഇനി പടയണിയിലെ പോലൊരു കഥയും കൂടി കാട്ടാളന് ഉണ്ടാകുന്നു. അച്ഛൻ മരിച്ചുകിടക്കുന്ന ആകാശവും അമ്മ ദഹിച്ചിരിക്കുന്ന താഴ്വരയും ആറ്റിൻകരയിലെ മുല പാതി മുറിഞ്ഞവളുടെ കനൽ വിളിയും കവിതയിലെ സ്ഥല രാശിയേയും കഥയേയും വായനക്കാരിൽ സംവദിപ്പിക്കുന്നു. ഇവിടെ കാട്ടാളൻ ഒരു ഐതിഹ്യ ബിംബമായി മാറുന്നു, പടയ ണിയിലെ ഭൈരവിക്കോലം പോലെ.

തുടർന്ന് കാട്ടാളന്റെ ദ്രാവിഡകുല സ്മൃതികളിലൂടെ കവിത വന്യ മായ വനസ്ഥലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. ഗ്രാമ്യപദങ്ങളും ഗ്രാമ്യമായ കാഴ്ചകളും കൊണ്ട് ഈ ബിംബം കൂടുതൽ ദൃഢമാകുന്നു. ഒരു പടയണി, വായനക്കാരന്റെ മന സ്സിലും കണ്ടു തുടങ്ങുന്നു.

‘കരിവീട്ടിക്കാതൽ പിണഞ്ഞും
കൺപീലിക്കാടു വിടർന്നും
കവിളത്തഴകേഴും വളഞ്ഞും
പൂഞ്ചായൽ കെട്ടുകളൂർന്നും
ഉടലിളകിയരക്കെട്ടിളകി
മുലയിളകി കാർമുടി ചിതറി

കാടത്തികൾ ചോലമരത്തിൻ ചോട്ടിൽ ചുവടൊത്തു കളിക്കു മ്പോൾ’ കാട്ടാളന്റെ കൂടെ ആ രാത്രിയുടെ സ്വപ്നമായികമായ ദൃശ്യ ത്തിൽ വായനക്കാരും ഇരിക്കുന്നു. ഇങ്ങനെ കവിയുടെ മനസ്സിൽ മുഴങ്ങുന്ന കവിതയിലെ പടയണിയിലേക്ക് താളവും വാക്കും ഭാവ നയും വായനക്കാരും ഒരേ ബിന്ദുവിൽ എത്തിച്ചേരുന്നു.

മുല പാതി മുറിഞ്ഞുപോയവൾ ഒരു പക്ഷേ ശൂർപ്പണഖയാകാം. കാട് കയ്യടക്കിയ ആര്യനായിരിക്കാം കാട്ടാളന്റെ ഓർമ്മകളിൽ കാടിന് തീയിടുന്നവരായി മാറുന്നത്.

ഇങ്ങനെ രൂപപ്പെട്ട ഒരു സ്ഥലപ്രതീതിയുടെ കൂടെ കാട്ടാളന്റെ ജീവി അവബോധത്തിന്റെ ആവിഷ്കാരം കൂടി കൈവന്നപ്പോൾ സ്ഥലം കാട്ടാളന്റെ ജീവിതകാമനകളുടെയും കൈവിട്ടുപോയ ജീവിതത്തി ന്റെയും ഭാവനാപരമായ ഉപാധിയായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ മറ്റൊരു പടയണി കവിതയിലൂടെ വായനക്കാരനിൽ നിറയുന്നു. ഈ സ്ഥലമാകട്ടെ ജന്മിത്വത്തിനും നാഗരികതക്കും എതി മായി ഗ്രാമത്തിന്റെയും തകരുന്ന ദ്രാവിഡ സംസ്കാരത്തിന്റെയും സംഘർഷത്തിന്റെ സ്ഥല പരിസരമായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ നാഗരികന്റെ നടുവിൽ നെഞ്ചത്തൊരു പന്തം കുത്തി നമ്മെ നോക്കി കാട്ടാളൻ അലറുന്നു.

അപ്പോൾ കടമ്മനിട്ട കിരാതവൃത്തം എന്ന കവിതയിൽ ഗ്രാമീണ തയെ കാവ്യാത്മകമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു ഉപാധിയായി പടയണിയുടെ താളത്തെയും ദൃശ്യങ്ങളെയും സ്വീകരിക്കുകയാണ് ചെയ്തത്. പടയണിയും ചെയ്യുന്നത് ഇതുതന്നെ. പാളച്ചമയങ്ങളും പന്തങ്ങളും കൊണ്ട് ജനമനസ്സിൽ ഭാവനാപരമായ ഒരു സ്ഥലം ഉണ്ടാക്കുന്നു. നീറായ വനത്തിനു നടുവിൽ നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കാട്ടാളനും ഈ ദൃശ്യമാണ് നൽകുന്നത്.

ഗ്രാമത്തെ അഭയസങ്കേതമായി കാണുന്നു കിരാതവൃത്തം. ഒരു പക്ഷേ നീറായ വനത്തിനു നടുവിൽ നിൽപ്പു കാട്ടാളൻ എന്ന തിൽ മൃഗീയമായ ഭൂതകാലത്തിന്റെ ദുരിതങ്ങൾ താണ്ടിയ ഒരു വർത്തമാനകാല മനുഷ്യനെയാണോ കാണുന്നത്? ഒരു പാരിസ്ഥ തികനെയെയാണോ കാണുന്നത്?

ഒരർത്ഥത്തിൽ ആധുനിക മനുഷ്യന്റെ നഷ്ടങ്ങൾ തന്നെയാണ് കാട്ടാളന്റെയും സ്വന്തം നഷ്ടങ്ങൾ. ഏതു നാടോടിവംശത്തി ന്റെയും ആഴങ്ങളിൽ നിന്നും സാർത്ഥകമായൊരു ജീവിതത്തി നായി മുഴങ്ങുന്ന ശബ്ദമാണ് കാട്ടാളൻ.

പ്രകൃതിതാളവും സ്നേഹവും തിരിച്ചുപിടിക്കുമെന്ന ചരിത്ര ത്തിന്റെ വാശിയാണ് കാട്ടാളൻ. വർത്തമാനകാലമെന്നത് എല്ലാ കാലങ്ങളിലും ഒരുതരം ഇല്ലായ്മയാണ്. മനുഷ്യൻ പഴമയുടെ ചാരങ്ങളിൽ നിന്നും ഗൃഹാതുരമായ മനസ്സോടെ എന്നും നെടു വീർപ്പിടുന്ന ഒരു ഭാവനാജീവിയാണ്. ഈ വർത്തമാന കാലത്തിൽ നിന്നും ആത്മപീഡനം കലർന്ന ഉപാസനയിലൂടെ തന്റെ ഇന്ദ്രി യശക്തികളെ ഹർഷപുളകിതമായ പൂർണ്ണമായൊരു പ്രകൃതി ജീവിത സാക്ഷാൽക്കാരത്തിലേക്ക് കാട്ടാളൻ കടന്നുവരുന്നു. പ്രകൃതിപുരുഷ ബന്ധത്തിന്റെ സാഫല്യമാണ് ലക്ഷ്യം. രതി ദ്രാവി ഡമായ മാന്ത്രികശക്തി കാട്ടാളന്റെ സങ്കല്പങ്ങളെ കാവ്യാത്മക മായി പരിണമിപ്പിക്കുന്നു.

കണ്ണീരിൽ കുതിർന്ന ജീവിതാവസ്ഥകളിൽ തപിക്കുകയും അല റുകയും കുതറുകയും നഷ്ടസ്മൃതികളിൽ ഹർഷപുളകിതനാ വുകയും ഒടുവിൽ പിതൃശക്തിയായി ഉജ്ജ്വല രൂപം ധരിച്ച് ഉറഞ്ഞ് സംഹാരകർക്കെതിരായി തിരമാലപോലെ ചിരിയലക്കുന്ന കാട്ടാളൻ കവിക്കുള്ളിൽ പടയണികൊണ്ട് ദ്രാവിഡമായ ഒരു അനുഷ്ഠാനം തീർത്തിരിക്കുന്നു. വായനക്കാരന്റെ നീറിയ മന സ്റ്റുകളിൽ പ്രതീക്ഷയുടെ വനമോടികൾ ആടിത്തെളിയുമെന്ന ശുഭപ്രതീക്ഷ നൽകികൊണ്ട്…..

കിരാതവൃത്തം പക്ഷേ, തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചിരി ക്കുന്നു. നീറായ വനത്തിൽ തുടങ്ങി നീറായ വനത്തിൽ നടുവിൽ കവിതയിലെ സ്ഥലം ഒരു വട്ടം തീർത്തിരിക്കുന്നു. സ്ഥലത്തോ ടൊപ്പം കാട്ടാളൻ ഒരു കിരാത വൃത്തം തീർത്തിരിക്കുന്നു. ദുരിത ത്തിൽ’ തുടങ്ങിയ പ്രതികാരത്തിലും പ്രതീക്ഷയിലും അവസാനി ക്കുന്ന ഒരു കിരാതവൃത്തം. ഈ വൃത്തത്തിന് പടയണി നടക്കുന്ന കാവുകളിലെ ഭക്തരായ വായനക്കാരുടെ താളമുണ്ട്; ഒത്തിണങ്ങിയ മാനസവും. ഈ കിരാതവൃത്തത്തിനകത്താണ് എന്നത്തേയും മനു ഷ്യരാശി നീറി നിൽക്കുകയാണെന്ന യാഥാർത്ഥ്യം ഓർമ്മിക്കപ്പെടു ന്നത്.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 29.
അരങ്ങിൽ വരാത്ത അഗ്നിവർണ്ണനെക്കുറിച്ച് മറ്റുകഥാപാത്രങ്ങൾ നൽകുന്ന ചിത്രം അവതരിപ്പിക്കുക.
Answer:
കാവാലം നാരായണപ്പണിക്കരുടെ ഒരു അത്യുജ്ജ്വല കലാസൃഷ്ടി ‘തനതു നാടക സങ്കല്പങ്ങളെ നെഞ്ചിലേറ്റുന്ന രംഗകലാശില്പം. കാവാലം മറ്റു നാടകരചയിതാക്കളിൽ നിന്നു വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികത കൊണ്ടുതന്നെയാണ്. തനതു നാട കവേദി എന്ന പേരിൽ, വെളിച്ചപ്പാടും, പൂതവും, ചെണ്ടയും ഉടുക്കും സ്റ്റേജിലവതരിപ്പിച്ചാൽ അത് ‘തനതുനാടകമാകുമെന്ന്’ കാവാലം വിശ്വസിക്കുന്നില്ല. നമ്മുടെ പാരമ്പര്യനാടകവേദിക്ക്, പാക മായ കഥകൾ മാത്രം ഇങ്ങോട്ടു പറിച്ചു നടുക. ഈ അടിസ്ഥാന ബോധത്തിൽ നിന്നാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാട കത്തെ നോക്കി കാണേണ്ടത്.

ഇതിഹാസങ്ങളിൽ നിന്ന് കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭ ങ്ങളും പുനരാഖ്യാനത്തിനായി തെരഞ്ഞെടുക്കുമ്പോൾ സാഹിത്യ കാരൻ പാലിക്കേണ്ട ഒരു ഔചിത്യമുണ്ട്. ഒരു ഔചിത്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘അഗ്നിവർണ്ണൻ’. അഗ്നിവർണ്ണൻ സൂര്യവംശ ത്തിലെ രാജാവാണ്. സൂര്യവംശ ചക്രവർത്തിയായ ‘സുദർശനന്റെ പുത്രൻ. അഗ്നിവർണ്ണൻ ഭോഗാസക്തനായിരുന്നു. അങ്ങനെ ക്ഷയരോഗിയായി മാറി. അഗ്നിവർണ്ണനെ മന്ത്രിമാരും പടയാളികളും തീയിലേക്കെറിഞ്ഞു കൊന്നു എന്നാണ് ഐതിഹ്യം.

അഗ്നിവർണ്ണൻ അങ്ങനെ ഒരു പ്രതീകമായി മാറുകയാണ്. ഭോഗാ സക്തിപൂണ്ട്, അധികാര പ്രവണതയുടെ പ്രതീകം. അതുകൊണ്ടു തന്നെ ‘അഗ്നിവർണ്ണൻ’ സമകാലീന പ്രസക്തൻ കൂടിയായി മാറു ന്നു. ഏതു കാലഘട്ടത്തിലും അഗ്നിവർണ്ണൻമാർ ഉണ്ടാകാം. അഗ്നി വർണ്ണൻമാർ സ്വയം ഉണ്ടാകുന്നതല്ല, പലപ്പോഴും സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അവരെ. അവരെ നിയന്ത്രിക്കുന്നതും, അവ രിൽ നിന്ന് ഫലമൂറ്റി എടുക്കുകയും ചെയ്യുന്ന ഉപജാപകവൃന്ദങ്ങൾ ചുറ്റിലും നിന്ന് അഗ്നിവർണ്ണൻമാരെ ഒരു മറയാക്കി മാറ്റുന്നു. ഒടു വിൽ അവർ തന്നെ അഗ്നിവർണ്ണനെ തീയിലേക്കെറിയുന്നു. പിന്നീട് പുതിയ ഒന്നിനെ സൃഷ്ടിക്കുന്നു. അനവരതം തുടരുന്ന അധികാര ജീർണ്ണതയുടെ ഉത്തമ ഉദാഹരണം കൂടിയാണ് നാടകം അഗ്നി വർണ്ണന്റെ കാലുകൾ’.

Question 30.
കലാമണ്ഡലത്തിലെ സഹവിദ്യാർത്ഥികളുടെയും അദ്ധ്യാപകരു ടെയും സമീപനത്തെക്കുറിച്ച് ഹൈദരാലിയുടെ ഓർമകൾ എന്തൊക്കെയാണ്?
Answer:
മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളാണ് ജാതി, മതം തുടങ്ങിയ വ. അവയുടെ പേരിൽ വിവേചനവും നിലനിന്നിരുന്നു. അത്തരം വേർതിരിവുകൾ അർഥശൂന്യമാണ് എന്നറിയുന്നവരാണ് വിവേ കികൾ. കലാമണ്ഡലത്തിലെ പഴയ ഗുരുനാഥന്മാർ അക്കൂട്ട ത്തിൽപ്പെടുന്നവരാണ്. കഥകളിപോലുള്ള കലാരൂപങ്ങൾ സവർണരുടെ കുത്തകയായിരുന്ന കാലമാണത്. ആ കാലത്താണ് ജന്മസിദ്ധമായ കഴിവിന്റെ പേരിൽ ഹൈദരലിക്ക് കലാമണ്ഡല ത്തിൽ പ്രവേശനം ലഭിക്കുന്നത്. വള്ളത്തോളും ശിവരാമനാ ശാനും നമ്പീശനാശാനും ഹൈദരലിയോട് യാതൊരു വിവേച നവും കാട്ടിയിരുന്നില്ല. മറിച്ച് മിടുക്കിനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

ഇരുവരുടെയും ആലാപനവഴിക്കും അഭ്യസന വഴിക്കും വ്യത്യാ സമുണ്ടായിരുന്നു. സ്വഭാവവും വ്യത്യസ്തമായിരുന്നു. നമ്പീശനാ ശാൻ കസേരയിലിരുന്നാണ് പഠിപ്പിക്കുന്നത്. ശിവരാമനാശാൻ കുന്തിച്ചിരുന്ന് മുട്ടികൊണ്ട് താളം പിടിച്ചാണ് അധ്യയനം നടത്തി യിരുന്നത്. കൃത്യമായ ഉച്ചാരണത്തിൽ നമ്പീശനാശാന് നിഷ്കർഷ യുണ്ടായിരുന്നു. ശിവരാമനാശാന് അത്രത ഇല്ല. ശിവരാമനാശാൻ നല്ല പിച്ചലും പൂശയും നല്കിയിരുന്നു. ചെവിയിൽ കിഴുക്കും. തുടയിൽ നുള്ളും. എങ്കിലും അദ്ദേഹത്തിന് മാനുഷിക പരിഗ ണത കൂടുതലായിരുന്നു. രണ്ടുപേർക്കും ഹൈദരലിയോട് വലിയ കാര്യമായിരുന്നു. നമ്പീശനാശാൻ കളരിയിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ ക്ലാസ്സെടുക്കാൻ നിയോഗിച്ചിരുന്നത് ഹൈദരലിയെയായിരുന്നു.

കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് അടുത്ത ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാളിൽ നിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ലചെക്കൻ എന്നതായിരുന്നു ആ അയി ത്തിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്ന് ഹൈദരലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

Question 31.
സാമൂഹികമാധ്യമങ്ങളുടെ പ്രചാരം ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തി എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ നിലപാടും വ്യക്തമാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനെ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമു ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ. മാറ്റത്തിന്റെ സൂചന.

പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. കാസർകോഡ് ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ പരസ്വമായി ശല്യപ്പെടുത്താൻ വന്ന യുവാവിനെ, സഹപാഠികളും, വിദ്യാർത്ഥിനികളും കൂടി ചെരി പ്പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാ ധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദന ത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടി തന്നെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷു കൊണ്ട് അടിച്ചു കൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കു മുമ്പ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പ്രചോദനം.

ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം. ‘അതു’ സെൽഫി തരംഗമാണ്. സെൽഫി ഭ്രമം അതിന്റെ ഉച്ചകോ ടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെ യൊക്കെ തന്റെ മുഖം വ്യത്യസ്തമായ സ്നാപ്പുകളിൽ ഒതുക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കൾ ഭൂരി ഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാല വൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്. ഒരു സിഗ്നേച്ചർ ടച്ച്. സ്വാർത്ഥതയിലേക്കുള്ള പാലമായി സെൽഫി’ മാറിയിരിക്കുന്നു.

സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി. ഒന്നിൽ നിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള ഒരു ആത്മഹത്യാ വാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവ സങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽ നിന്ന് സെൽഫിയെ ടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവെ പോലീസിന്റെ സമ യോചിത ഇടപെടൽ കൂട്ടമരണത്തിൽ നിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്. ബോധ വൽക്കരണം കൊണ്ട് മാറ്റാവുന്നത്. വ്യത്യസ്തതയ്ക്കുവേണ്ടി മനു ഷർ നടത്തുന്ന പേക്കൂത്തു ക ളാണ് ഈ തരത്തിലുള്ള സെൽഫിക്കെണികളിലേക്ക് നയിക്കുന്നത്.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ, ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലുംപെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തീർന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങ ൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽ നിന്ന് ഗതി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച്, നവീ കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ, പുതിയ ഉണർവ്വകളിലേക്ക് സമൂഹം ഉണർന്നു യർന്നിട്ടുണ്ട്; വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ട ത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യങ്ങൾ തന്നെയാണ്.

ഒരു open form – ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമു ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജ നത് തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലു കൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗി ക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാ സ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവു ണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദന മായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 32.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്തെ ടി.പി. ശ്രീധ രൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ പ്രതീതിയാഥാർത്ഥ്യം സൃഷ്ടിച്ച മാറ്റങ്ങൾ എന്തൊക്കെയാണ്?
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടി യിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർത്ഥ വും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകു മ്പോഴും, യാഥാർത്ഥ്വത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറി നിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേ ളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കാത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കു ന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാ സത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അന ചിത്വവും ഇല്ല.

എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിത മായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കു ന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്ത നായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴി യുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂ ട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനു ഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതു ള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറ ത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസ പ്രമാണങ്ങ ളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യകൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതി കളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടുകു ഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നരപ്പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (4 × 8 = 32)

Question 33.
മനുഷ്യജീവിതാവസ്ഥകൾ ലോകത്തെവിടെയും ഒരുപോലെയാ ണെന്നു പറഞ്ഞുതരികയാണ് വിവർത്തനകൃതികൾ ചെയ്യുന്നത്. ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയെ ആസ്പദമാക്കി വിശ ദീകരിക്കുക.
Answer:
വിവർത്തനം ഏതു ഭാഷയ്ക്കും പുതുജീവൻ പകർന്നുനൽകു ന്നു. വിവർത്തനം ഇല്ലെങ്കിൽ സാഹിത്വം സാർവ്വവ്യാപിയായി തീരി ല്ല. ഓരോ ഭാഷയ്ക്കും വിലമതിക്കാനാവാത്ത ഉണർവുകളും അതേസമയം പരിമിതികളും ഉണ്ട്. ഭാഷയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന അസ്വാത സ്വം തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കാരത്തിൽ തളംകെട്ടി നിൽക്കാൻ വിധിക്കപ്പെട്ടവ കൂടിയാണ് ഭാഷകൾ. പുറ മേയ്ക്കുള്ള അവയുടെ സഞ്ചാരത്തിന് പരസഹായം കൂടിയേ കഴിയൂ. അതിന് മറ്റ് ഭാഷകളുടെ കൈത്താങ്ങ് ആവശ്യമാണ്. ഈ തരത്തിൽ പരസ്പരാശ്രിതത്വം പേറികൊണ്ടാണ് ലോകഭാഷകൾ നിലനിൽക്കുന്നത്.

സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വിവർത്തനങ്ങൾ ഭാഷ കൾക്കിടയിലുള്ള പാലമാണ്. ഈ പാലം ശക്തമല്ലെങ്കിൽ സഞ്ചാരം ദുഷ്കരമാകും. അതുകൊണ്ടുകൂടിയാണ് നല്ല വിവർത്തകരാണ് നല്ല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുന്ന തെന്ന് പറയുന്നത്.

നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരത്തിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം, നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തു വിടർന്ന് മനസ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസ സകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃ സൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷ ത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മ കളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെ യായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പം ഏകാന്തമായ ആ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാര നായിതന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്രപരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളി ലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസ ങ്ങളും ആധുനിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം മുതിർന്നവരുടെ സമു ഹത്തിൽ കുട്ടിയായിരിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറുകയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറു മൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വ്യത്യസ്തമായ നിലപാടിനും കാരണമായേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവ ബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരി ക്കലും തിരിച്ചു വരാത്തതുമായ വർണ്ണശമ്പളിമയാർന്ന ബാല്യം ഈ കഥയിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല്യ ത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധപൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യ ങ്ങൾക്ക് പൈതൃക ഭൂമിയിൽ തങ്ങളെ കാത്തിരിക്കുന്ന വള്ള ങ്ങൾക്കും അപ്പുറമായി കഥാകൃത്തിന്റെ അസാമാന്യമായ അഭി നിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലേക്ക് കുതിച്ചെ ത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യമാക്കുന്നു.

എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വി ടുക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്ര മാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കലല്ല. ഇവിടെ കുട്ടി കൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമമ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്.

ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാ ണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധ ത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും.

ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാന കാര്യത്തിൽ വാക്കു പാലിക്കാൻ അച്ഛൻ ബദ്ധ ശ്രദ്ധ പുലർത്തുന്നു. സമ്മാനങ്ങൾ കൂടുതൽ വാശിയോടെ, വാങ്ങിവ രാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചിപ്പിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ള വരായിരുന്നു ആ കുട്ടികൾ.

ആധുനിക കാലത്തോടു് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാ ന്തരീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുര ത മലയാളികൾക്ക് ഒട്ടും അന്യമല്ല. തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളി ലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥ യുടെ ഘടനയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളി യുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റു ള്ളവരുടെ ജീവിതാന്തരീക്ഷങ്ങൾ.

അതുകൊണ്ടുകൂടിയാണ് മല യാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉദയ ഗൃഹാതുരത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തുമ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെയൊരു ഉഭയ ഗൃഹാതുരത ഈ കഥ യിലെ കഥാപാത്രങ്ങൾ പേറുന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നില നിർത്താൻ കഴിയുന്നുണ്ട്.

ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിചേരുന്നതും പെട്ടെ ന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യം തന്നെ ശ്രമിക്കുന്നത് കുട്ടി കൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാ ലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്.

അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ച ടുത്ത മായാചിത്രങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുത്തന്നെയായാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടി ക്കാല വിനോദങ്ങളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവനാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥ്വങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ട മായവയെയും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിനോദങ്ങളിലൂടെ പുനഃരാവിഷ്കരിക്കുന്നു.

ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവ പൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടിക ളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപി താക്കൾ. അവരുടെ ആവശ്വങ്ങൾ ന്യായമാണ്. കാരണം അക്കാ ദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവ രുടെ സമ്മാനങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാര ത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണു ന്നത്. അവരുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു.

കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീ പിക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തര വാദിത്വത്തോടും കൂടിയാണ്. തങ്ങൾ ആവശ്വപ്പെടുന്ന സമ്മാന ങ്ങൾ തങ്ങളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും; ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായി രുന്നു. ഓരോ സമ്മാനവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിര സതകളെ മറികടക്കാനുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീ കരിക്കുന്നവനും നൽകുന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവനത്തിന് അതു ഉപകരിച്ചു.

മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി.. ടോട്ടോയും ജോവലും കഥാകൃത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിതത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്നേ ഊർജ്ജം സംഭ രിക്കാനാവൂ എന്ന് വീണ്ടും മാർകസ് ഊന്നിപ്പറഞ്ഞു ഈ കഥ യിലൂടെ.

മാർകസിന് ലോകം മുഴുവൻ വായനക്കാർ ഉണ്ടായതിന്റെ മാജിക് എന്തായിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതു പോലെ കണ്ടെത്താവുന്ന കഥാശിൽപ്പങ്ങൾ തന്നെയാണ്. അതി നുകാരണം മറ്റൊന്നും അല്ല; ലോകത്തെ ഇന്നുവരെ കീഴടക്കിയ ഏതു സാഹിത്യരൂപവും തലച്ചോറിനോടല്ല മറിച്ച് ഹൃദയത്തോ ടാണ് സംവദിക്കുന്നത് എന്ന്.

അങ്ങനെ നമ്മുടെ ഹൃദയത്തോട് പറ്റിനിൽക്കുന്ന ഒരു ലോകോ ത്തര സൃഷ്ടിയാണ് ഈ കഥ ‘പ്രകാശം ജലം പോലെയാണ്’.

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 34.
ബാഹുകവേഷധാരിയായി കൊട്ടാരത്തിലെത്തിയത് നളനാണെന്നു തീർച്ചപ്പെടുത്താൻ കേശിനി നടത്തുന്ന പ്രയത്നം വിശദീകരിച്ച് ആ കഥാപാത്രത്തിന്റെ സവിശേഷതകൾ വിലയിരുത്തുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്. കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം, കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാ ണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിനു് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമ യന്തി ഉറപ്പിക്കുന്നത്.

ഭൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങ ളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന, ബാഹു കനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പുനി യെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 35.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിന് അടിച്ചുതളിക്കാരി എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെ കൈവരുന്ന സാമൂഹികമാനം എന്താണെന്നു വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്ന ത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ ഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്ര തീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചു തളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്താ യാലും ആണു ത ന്നെ. കുഴലൂത്തുകാരുടെ അകമ്പടി യോടെയാണ്, കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാ ളിയും എന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാത ന്ത്ര്യത്തിന്റേയും അടയാളമായി വ്യാഖ്വാനിക്കപ്പെടുന്നു. ആക്ഷേ പഹാസ്യം, പരിഹാസത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടക സന്ദർഭമാണത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല, അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതുകൊണ്ടുതന്നെ നിങ്ങളാണ് യഥാർത്ഥ രാജാ വ്.” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃക യും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!

Kerala Plus Two Malayalam Board Model Paper 2021 with Answers

Question 36.
ചുവടെ ചേർക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ‘ഗൗളി ജന്മം’ എന്ന കഥയെ വിലയിരുത്തുക.
i) വൈകാരികത ചോർന്ന മനുഷ്യമനസ്സ്
ii) അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുന്ന സമൂഹം
iii) ചികിത്സാരംഗത്തെ കച്ചവടവൽക്കരണം
iv) പുരുഷാധിപത്യ സമൂഹം
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരു ക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹ ങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച് സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമു ക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറി യില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതി ക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മ ദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവ ലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധ വയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹ ത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസം സ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊ രാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ? കുടുംബത്തിന് പക രമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും വിവാഹ ശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മക ളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കു മ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താ വിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യ യുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.

ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകട ത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകട ത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.

പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാ വിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജ മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണ് ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ ‘കഥാകൃത്തായതുകൊണ്ടാണെന്നും ആൺ ഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമു ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപ്രതികളുടെ നൃശംസതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മന സ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മുഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധ നാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ച യെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടാ യിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മന സ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യ ങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢ വിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ

വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന്, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരു ഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതു വായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.