Kerala Syllabus 7th Standard Hindi Question Paper 2025-2026

Kerala Syllabus 7th Standard Hindi Question Paper in Class 7 helps students develop reading skills, grammar knowledge, and writing ability. The syllabus & Samagra Class 7 Hindi Question Paper followed in Kerala schools is designed by the Kerala Board of Public Examinations to gradually improve language proficiency.

7th Standard Hindi Question Paper Kerala Syllabus help students become familiar with the exam format and practice different types of language questions.

7th Standard Hindi Question Paper Kerala Syllabus

Students can strengthen their language skills with 7th Std Hindi Question Paper, Class 7 Hindi Question Paper Kerala Syllabus for regular practice.

Class 7 Hindi Question Paper Kerala Syllabus

7th Standard Question Paper with Answer Pdf Kerala Syllabus

  • Kerala Syllabus Class 7 Hindi Model Question Paper Set 1
  • Kerala Syllabus Class 7 Hindi Model Question Paper Set 2
  • Kerala Syllabus Class 7 Hindi Model Question Paper Set 3
  • Kerala Syllabus Class 7 Hindi Model Question Paper Set 4
  • Kerala Syllabus Class 7 Hindi Model Question Paper Set 5

Hindi Question Paper Class 7 State Syllabus, Samagra Plus Class 7 Hindi Question Paper help students recognize important lessons and frequently asked grammar topics. Practicing these Kerala Syllabus 7th Standard Hindi Model Question Paper also helps students improve their writing skills.

The Hindi exam usually includes comprehension passages, grammar exercises, short answers, and writing tasks such as paragraphs or letters. Regular reading and practice of Class 7 Hindi Question Paper Kerala Syllabus help students perform better in the examination.

Class 6 Malayalam Adisthana Padavali Question Paper Set 5

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 5 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം
സങ്കീർണ്ണത നിറഞ്ഞ ലോകത്തിലാണ് നാം ജീവിക്കുന്നത്. സൃഷ്ടിയുടെ മാഹാത്മ്യം നമ്മെ വിസ്മയിപ്പിക്കു ന്നു. അതിന്റെ അനന്തതയും വൈവിധ്യവും സൗന്ദര്യവും എത്രകണ്ടു അറിയുവാൻ നാം ശ്രമിക്കുന്നുവോ അത്രകണ്ടായിരിക്കും ജീവിതം ആസ്വദിക്കുന്നതിനുള്ള താൽപര്യം നമ്മിൽ കൂടിവരിക. അതു വർദ്ധിക്കു ന്തോറും ശാന്തി കൈവരുത്തുവാനുള്ള മാർഗ്ഗവും തെളിഞ്ഞു കാണും. അന്ധയും ബധിരയും ഊമയുമായ അമേരിക്കക്കാരി ഹെലൻ കെല്ലറെപറ്റി കേട്ടിട്ടില്ലേ? എന്താണ് ഒരാൾക്കു നേരിടുവാനുള്ള ഏറ്റവും വലിയ ആപത്ത്? എന്ന ചോദ്യത്തിന് “കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നതാണ് മനുഷ്യനു സംഭവിക്കാവുന്ന ഏറ്റവും വലിയ നിർഭാഗ്യം” എന്നായിരുന്നു അവരുടെ മറുപടി.

ഊർജ്ജസ്വലതയോടെ ജീവിക്കലും “ചത്ത തിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന മട്ടിൽ കഴിഞ്ഞുകൂടലും തമ്മിൽ വലിയ അന്തരമുണ്ട്. എന്താണ് ഊർജ്ജസ്വലതയോടെ ജീവിക്കു എന്നു പറയുമ്പോൾ നാം വിവക്ഷിക്കുന്നത്? സൃഷ്ടിപരമായ പ്രവൃത്തി കളിൽ ഏർപ്പെടുമ്പോൾ ഊർജ്ജസ്വലതയോടെ ജീവിക്കുകയാണെന്നു പറയാം. ഗ്രന്ഥ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഒരു ചിത്രം വരക്കുമ്പോഴും വിഷമമേറിയ ഒരു പ്രശ്നത്തിന്റെ പരിഹാരത്തെപ്പറ്റി ചിന്തിക്കുമ്പോഴും നാം ഊർജ്ജസ്വലതയോടെ ജീവിക്കുകയാണ്.

അവനവൻ ചെയ്യേണ്ട പ്രവൃത്തി അത് എന്തുതന്നെയായാലും കൃത്യനിഷ്ഠയോടെ നിർവഹിക്കുമ്പോഴും സ്ഥിതി ഇതു തന്നെയാണ്. കലാപരമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ നമുക്കു ഒരുന്മേഷവും ഉത്സാഹവും തോന്നാതിരിക്കില്ല. നല്ലൊരു കളി കാണുക, നല്ലൊരു ഗ്രന്ഥം വായിക്കുക, പലതരത്തിലുള്ള പൂച്ചെടികൾ ഉദ്യാനത്തിൽ നട്ടുവളർത്തുക ഇ തെല്ലാം ചെയ്യുമ്പോൾ ജീവിതം തികച്ചും ആസ്വദിക്കുന്നതായി നമുക്ക് അനുഭവപ്പെടും.

a. നാം ജീവിക്കുന്നത് ഏതു തരം ലോകത്തിലാണ്?
(A) സങ്കീർണ്ണത നിറഞ്ഞ
(B) സൂക്ഷ്മത നിറഞ്ഞ
(C) ദുഃഖം നിറഞ്ഞ
(D) മാഹാത്മ്യം നിറഞ്ഞ
Answer:
(A) സങ്കീർണ്ണത നിറഞ്ഞ

b. നമ്മെ വിസ്മയിപ്പിക്കുന്നത് എന്ത്?
(A) സൃഷ്ടിയുടെ മകുടം
(B) സൃഷ്ടിയുടെ വൈവിധ്യം
(C) സൃഷ്ടിയുടെ സങ്കീർണ്ണത
(D) സൃഷ്ടിയുടെ മാഹാത്മ്യം
Answer:
(D) സൃഷ്ടിയുടെ മാഹാത്മ്യം

c. ഹെലൻ കെല്ലറിന്റെ വിശേഷത എന്താണ്?
(A) അന്ധയാണ്
(C) മൂകയാണ്
(B) ബധിരയാണ്
(D) മുകളിൽ പറഞ്ഞവ മൂന്നുമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
Answer:
(D) മുകളിൽ പറഞ്ഞവ മൂന്നുമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

d. എന്താണ് ഊർജ്ജ്വസലതയോടെ ജീവിക്കുക
(A) മറ്റുള്ളവരെ സഹായിക്കുമ്പോൾ
(B) സൃഷ്ടിപരമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ
(C) കരുണ കാണിക്കുമ്പോൾ
(D) ഉദ്യാനത്തിൽ പൂച്ചെടി നടുമ്പോൾ
Answer:
(B) സൃഷ്ടിപരമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ

Class 6 Malayalam Adisthana Padavali Question Paper Set 5

Question 2.
പോസ്റ്റർ
a. ഓരോ ജീവജാലത്തിനും അതിന്റേതായ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിനെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 5 - 1

b. സ്വാതന്ത്ര്യത്തിനു വേണ്ടി എന്താണ് ആവശ്യം?
(A) ആത്മവിശ്വാസം
(B) പരിശ്രമം
(C) പരസ്പര സഹായം
(D) സൗന്ദര്യം
Answer:
(B) പരിശ്രമം

c. ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക?
(A) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് വളർച്ചയുടെ അടി സ്ഥാനം.
(B) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം.
(C) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം.
(D) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് പരിശ്രമത്തിന്റെ അടിസ്ഥാനം.
Answer:
(C) വീണാലും വീണ്ടും എഴുന്നേറ്റു നില്ക്കാനുള്ള ശക്തിയും ആത്മവിശ്വാസവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം.

ചുവടെ തന്നിരിക്കുന്ന 3 (A), 3 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 3
(A) വിശകലനക്കുറിപ്പ്
“നിങ്ങളെന്റെ സമ്മാനം വെറും വാടകച്ചരക്കാക്കി’ യെന്ന് അച്ഛൻ പറഞ്ഞതെന്തുകൊണ്ടാണ്? വാടകച്ച രക്ക് എന്ന വാക്കിലൂടെ കവി നമ്മോടു പറയുന്ന കാര്യങ്ങളെന്തെല്ലാമാണ്? സമ്മാനവും വാടകച്ചരക്കും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നിങ്ങളെന്റെ സമ്മാനം വെറും വാടകച്ചരക്കാക്കി.’ എന്നാണ് കവിതയിലെ അവസാന വരിയായി അച്ഛൻ പറയുന്നത് വാടകച്ചരക്കുകൾ സ്വന്തമല്ലാത്തതിനാൽ ഉപയോഗത്തിൽ നിയന്ത്രണമുണ്ട്. ഒരു നല്ല പേന അപ്പുവിന് അച്ഛൻ സമ്മാനമായി തന്നത് തന്നെയായിരുന്നിട്ടും, അതിനെ സ്വതന്ത്രമായി ഉപയോഗിക്കാനാകാത്ത സ്ഥിതി അവനിലും അച്ഛനിലും ദുഃഖം ഉണർത്തുന്നു. അതിനാൽ തന്നെ ‘നാടക’ എന്ന പ്രയോഗം അതിനു ശേഷമുള്ള അവകാശ നിഷേധത്തിന്റെ സൂചനയായി പ്രയോഗിക്കപ്പെടുന്നന്നു.

സമ്മാനം സ്നേഹത്തോടെ നൽകുന്നതാകുമ്പോൾ താൽക്കാലികമായി നൽകുന്നതാണ് വാടക ചരക്ക് എന്നത്. സമ്മാനത്തിന് പൂർത്തിയായ ഉടമസ്ഥത ഉണ്ടാവും എന്നാൽ വാടക സാധനത്തിന് നിയന്ത്രണമുള്ള ഉപയോഗമാണ് ഉണ്ടാവുക.

സമ്മാനം കിട്ടിയത് അഥവാ നമ്മുടെ സ്വന്തമായിട്ടുള്ളത് അവകാശത്തോടെ ഉപയോഗിക്കാം വാടക സാധനങ്ങൾ നിബന്ധനകളോടെയാണ് ഉപയോഗം. ഈ വ്യത്യാസങ്ങൾ കൊണ്ടാണ് അപ്പുവിന്റെ സമ്മാനത്തിന് മറ്റുള്ളവർ നിയന്ത്രണം ഏർപ്പെടു ത്തുമ്പോൾ അച്ഛൻ നിങ്ങൾ എന്റെ സമ്മാനത്തെ വാടകചരക്ക് ആക്കി എന്ന് പ്രതിഷേധിക്കുന്നത്.

അല്ലെങ്കിൽ
(B) പ്രതികരണക്കുറിപ്പ്
ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അപമാനത്തിൽനിന്ന് രക്ഷിച്ചു. കർണ്ണൻ ആദ്യമായി സ്നേഹം അനുഭവിച്ചത് അപ്പോഴായിരിക്കാം. കർണ്ണൻ തന്റെ സുഹൃത്തിനോടു നന്ദി പറഞ്ഞു. അപ്പോൾ ദുര്യോധനൻ കർണ്ണനോട് ഇങ്ങനെ പറഞ്ഞു:

“മഹാനായ മിത്രമേ, ദൃഢമായ സഖ്യം മാത്രം ഞാൻ നിന്നിൽനിന്ന് ഇച്ഛിക്കുന്നു. ആരാധ്യനായ സുഹൃത്തായി എന്നോടൊത്ത് എന്നും വർത്തിച്ചാൽ മതി. അതാണ് നിന്നിൽനിന്നും ഞാനിച്ഛിക്കുന്ന പ്രത്യുപകാരം. (ഇനി ഞാനുറങ്ങട്ടെ പി. കെ. ബാലകൃഷ്ണൻ)

ദുര്യോധനന്റെ എന്തു സ്വഭാവസവിശേഷതയാണ് ഈ മറുപടിയിൽനിന്നു മനസ്സിലാകുന്നത്? ഇങ്ങനെ പെരുമാറുന്നവരാണോ നമുക്കു ചുറ്റുമുള്ളത്? നിങ്ങളുടെ പ്രതികരണങ്ങൾ എഴുതിനോക്കൂ.
Answer:
പ്രതികരണക്കുറിപ്പ്:
ദുര്യോധനൻ കർണ്ണനെ അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രകാശനമാണ്. കർണ്ണൻ തന്റെ ജീവിതത്തിൽ ആദ്യമായി ആത്മാർഥമായ സൗഹൃദം അനുഭവിച്ചത് ദുര്യോധനൻ നൽകിയ ആ ആദരവിലൂടെയാകും. പകരം താൻ എന്തു നൽകണമെന്ന് ചോദ്യത്തിന്കർണ്ണനോട്ദുര്യോദനൻ പറഞ്ഞു ദൃഢമായ സൗഹൃദം മാത്രമാണ് ഞാൻ നിന്നിൽനിന്ന് ആഗ്രഹിക്കുന്നത്.

ഇതിൽ നിന്നും ദുര്യോധനൻ വളരെ സ്നേഹപരനും കൃതജ്ഞനും വിശ്വസ്തനുമായ സുഹൃത്ത് ആയി കർണ്ണൻ അനുമാനിക്കുന്നു. പ്രത്യുപകാരം ആഗ്രഹിക്കാതെ സൗഹൃദം മാത്രം ചോദിക്കുന്ന ദുര്യോധനോട് കർണ്ണൻ എല്ലാകാലത്തും ആത്മാർത്ഥ സുഹൃത്തായി കൂടെ നിൽക്കുന്നു. സൗഹൃദം, ഉപകാരത്തിനുവേണ്ടിയല്ല, ആത്മാർത്ഥതയ്ക്കാണ് – എന്ന സന്ദേശം പാഠം നൽകുന്നു.

(ക്രീഡാങ്കണത്തിൽ കൗരവ പാണ്ഡവന്മാരുടെ അഭ്യാസ പ്രദർശനത്തിൽ നിന്നു തന്നെ കുരുവംശത്തിലെ നൂറു പേരെക്കാൾ പാണ്ഡവർ അഞ്ചുപേർ ശക്തരാണെന്ന് തെളിഞ്ഞിരുന്നു. ഈ സന്ദർഭത്തിലാണ് കർണ്ണൻ രംഗപ്രവേശനം ചെയ്യുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങളും രാജ്യമോഹവും കൊണ്ടാണ് ദുര്യോധനൻ കർണ്ണനെ തന്റെ സുഹൃത്താക്കാൻ തീരുമാനിക്കുന്നത്. ശക്തനായ ഒരു ധനുർധാരിയെ കൂടെ നിർത്തുക എന്ന ഗൂഢലക്ഷ്യം കൂടെ ദുര്യോധനൻ ഉണ്ടായിരുന്നെന്ന് ആ സമയത്ത് കർണ്ണന് മനസ്സിലായില്ലായിരുന്നു.)

ചുവടെ തന്നിരിക്കുന്ന 4 (A), 4 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക. 4 (A) ആസ്വാദക്കുറിപ്പ്

Question 4.
(A) സംസ്കാരത്തിന്റെ നിണം മോന്തും
കളയെങ്ങും നിറഞ്ഞുപോയ്
ഐശ്വര്യങ്ങൾ വിതച്ചിന്നു
ദാരിദ്ര്യം കൊയ്തു പദ്ധതി
– കാലവർഷമേനന്ദി
Answer:
സംസ്കാത്തിന്റെ നിണം മോന്തും
കളയെങ്ങും നിറഞ്ഞുപോയ്,
ഐശ്വര്യങ്ങൾ വിതച്ചിന്നു
ദാരിദ്ര്യം കൊയ്തു പദ്ധതി

ഈ വരികളിൽ സംസ്കാരത്തിന്റെ ചോരമോന്തുന്ന കള എന്ന പ്രയോഗത്തിന് വിപുലമായ അർത്ഥസാ ദ്ധ്യതകളുണ്ട്. കൃഷിരീതികളിൽ വലിയ മാറ്റമുണ്ടാക്കിയ ഹരിതവിപ്ലവം പക്ഷേ, ആത്യന്തികമായി മണ്ണിന്റെ വീര്യം, അതിന്റെ ഹൃദയം, തന്നെ ചോർത്തി എന്നത് വസ്തുതയാണ്. അതിനാൽ കവി പറഞ്ഞതു പോലെ ആദ്യഘട്ടത്തിൽ വിളവ് സമൃദ്ധമായി പ്രദേനം ചെയ്തെങ്കിലും നാടൻ തനിമയാർന്ന കൃഷിരീ തികൾക്കും നാടൻ തനിമയാർന്ന കൃഷിരീതികൾക്കും നാടൻ വിത്തിനങ്ങൾക്കും നാശമുണ്ടാക്കി.

രാസ വളങ്ങളും കീടനാശിനികളും കാർഷിക ലോകം ഭരിച്ചു. ആത്യന്തികമായി, മണ്ണ് നശിച്ചു പദ്ധതി വിജയി ച്ചു. എന്നാൽ പിന്നീട് കർഷകന്റെ ദാരിദ്ര്യത്തിലേക്ക് ഈ പദ്ധതികൾ നയിച്ചു. ഹരിതവിപ്ലവം പോലും കർഷകന്റെ നട്ടെല്ല് തകർക്കുകയാണുണ്ടായത്. സംസ്കാരത്തിന്റെയും കർഷകരുടെയും രക്ഷാപുരു ഷരായി വേഷം കെട്ടുന്നവരുണ്ട്. ഇത്തരം കാപട്യക്കാരുടെ കാലടിയിൽ ഭൂമിപ്പെട്ടിരിക്കുന്നു. ദാഹജലമില്ലാത്ത സന്ദർഭത്തിൽ, അണക്കെട്ട് കൈമലർത്തി, കൂടുതൽ ഇരക്കാനിടയാക്കാതെ കാല വർഷം.

(B) ആസ്വാദക്കുറിപ്പ്
കുതിരുന്നു ഞാനാ മഴയിലല്ലാ
ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പിൽ
– കുടയില്ലാത്തവർ
Answer:
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്. പ്രശസ്തകവി ശ്രീ ഒ.എൻ. വി. കുറുപ്പിന്റെ ശ്രദ്ധേയമായ ഒരു കവിതയാണ് ‘കുടയില്ലാത്തവർ’. ‘ഞാനഗ്നി’ എന്ന കൃതിയിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്. വളരെ ലളിതമായ രചനാശൈലിയാണ് ഒ.എൻ.വിയുടേത്. അക്ഷരങ്ങളിൽ മധുരം നിറച്ച കവിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോൾ നമുക്ക് അത് ബോധ്യമാകും. കവി തന്റെ കുട്ടിക്കാലത്ത് ഒരു വാഴയില തലയിൽ വെച്ച് മഴയത്ത് സ്കൂളിലേയ്ക്ക് പോകുമ്പോൾ ഒരു പെൺകുട്ടി അനിയനെപ്പോലെ കരുതി അവളുടെ കുടയിൽ കൂട്ടി സ്കൂളിൽ കൊണ്ടുചെന്നാക്കിയ അനുഭവമാണ് ഈ വരികളിൽ പറഞ്ഞിരിക്കുന്നത്.

Class 6 Malayalam Adisthana Padavali Question Paper Set 5

Question 5.
കഥാപാത്രനിരൂപണം
കുഞ്ഞിരാമൻ എന്ന വിദ്യാർത്ഥിയാണ് “ആ രക്തം മാഞ്ഞുപോയില്ല’ എന്ന കഥയിലെ പ്രധാനകഥാപാത്രം. കുഞ്ഞിരാമനെ കുറിച്ച് ഒരു കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
കുഞ്ഞിരാമൻ യുവജനസമൂഹത്തിൽ വേണ്ട ധൈര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണ്. അധികാരികളെ ഭയപ്പെടാതെ അഭിപ്രായം തുറന്നു പറയുന്നവൻ. കാലാതീതമായ മൂല്യങ്ങൾ സ്കൂൾ പരിധികൾ കടന്ന് സമൂഹത്തിലേക്കും ദേശീയ മനസ്സിലേക്കും എത്തിച്ചേരുന്നു എന്നതിന്റെ സാക്ഷ്യമാണ്
അദ്ദേഹം. അർത്ഥവത്തായ സംഭവങ്ങളെ മനസ്സിലാക്കുന്നു. വിവേചനത്തെ എതിർക്കുന്നു. ജീവകാരുണ്യ ബോധം ഉള്ളവൻ ആണ് കുഞ്ഞിരാമൻ സത്യഗ്രഹിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന തന്റെ ഉദ്യമം സ്കൗട്ട് ചുമതലയായി കാണുന്നു. നാടിന്റെ അരക്ഷിതാവസ്ഥയിൽ സാഹോദര്യബോധമുള്ള ഒരുവനായി കുഞ്ഞിരാമൻ നിലകൊള്ളുന്നു.

Question 6.
വാർത്ത തയ്യാറാക്കുക ഓരോ ചിത്രത്തിലും ഒരു ഓർമ്മയുണ്ട്, ഓരോ ഫ്രെയിമിലും ഒരു കഥയുണ്ട്. നിറങ്ങൾ കഥാപാത്രമാകു മ്പോൾ എന്ന ചിത്രപ്രദർശനത്തിനെ സംബന്ധിച്ച് ഒരു വാർത്ത തയ്യാറാക്കുക.
Answer:
പാലക്കാട് : വിദ്യാർത്ഥികൾ സംഘടിപ്പിച്ച കാഴ്ചകളും കുറിപ്പുകളും’ എന്ന ചിത്ര-ഫോട്ടോപ്രദർശനം സ്കൂളിലെ സാംസ്കാരിക ഹാളിൽ അവതരിപ്പിച്ചു. ഗവ. യു.പി. സ്കൂളിലെ കുട്ടികൾ ക്ലാസ്റൂമിന് പുറത്തേക്ക് നടത്തിയ ചെറിയ യാത്രയിൽ പകർത്തിയ ക്യാമറ ചിത്രങ്ങളും കുട്ടികൾ വരച്ച മനോഹര ചിത്രങ്ങളുമാണ്
പ്രദർശനത്തിൽ പ്രധാന ആകർഷണങ്ങളായത്.

ഓരോ ചിത്രത്തിനും ഒപ്പം അനുഭവവിവരണവും കാവ്യരൂപത്തിലും നൽകിയിരുന്നു. ഫോട്ടോയും വരയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന കാഴ്ചപ്പാടുകൾ കുട്ടികൾ അവതരിപ്പിച്ചു. പ്രദർശനം ഉദ്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ, കുട്ടികളുടെ കൃതികളിൽ വ്യക്തമായ നിരീക്ഷണബോധവും ഭാവപ്രകടനവുമുണ്ടെന്ന് പ്രസ്താവിച്ചു.അധ്യാപകരും രക്ഷിതാക്കളും മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികളും ചേർന്ന് പ്രദർശനം ആസ്വദിച്ചു. “കുട്ടികളുടെ കാഴ്ചകൾ നമ്മെ തനിക്കുള്ള ലോകത്തേക്ക് ചേർക്കുന്നു” എന്നായിരുന്നു അധ്യാപികയുടെ പ്രതികരണം.. കുട്ടികൾക്കായി പ്രശംസാ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Class 6 Malayalam Adisthana Padavali Question Paper Set 2

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 2 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം
സാമൂഹിക ജീവിതത്തിൽ ആശയവിനിമയത്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ് ഭാഷ. വാക്കുകൾ ആ ഭാഷയുടെ ഘടകങ്ങളും സാമൂഹിക ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ് രൂപം പ്രാപിച്ചു വന്ന ഭാഷയുടെ നിലനില്പ് പൊതുവായ മൂല്യബോധത്തിന്റെ പൊതുവായ ചില വിശ്വാസങ്ങളുടെ അസ്തിവാരത്തിലാണ് അതില്ലാത്തിടത്ത് ഭാഷ  രർത്ഥകമായിത്തീരുകയുള്ളൂ.

വിശ്വാസത്തിന്റെയും വീക്ഷണത്തിന്റെയും കാര്യ ത്തിൽ നിങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളുമായി സംഭാഷണത്തിലേർപ്പെടാൻ നോക്കൂ! അപ്പോൾ ഇക്കാര്യം ശരിക്കനുഭവപ്പെടും. നിങ്ങൾക്ക് പരസ്പരം മനസ്സിലാവുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴി യാതെ പ്രയോഗിക്കപ്പെടുന്ന ഭാഷ അതിന്റെ അർത്ഥത്തെത്തന്നെ നിഷേധിക്കുകയാണല്ലോ ചെയ്യുന്നത്. അവിടെ മൗനമാണ് യാഥാർത്ഥ്യം.

ഭാഷയിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസികജീ വിതം ലോകത്തിന് കാഴ്ചവയ്ക്കുന്നത്. അങ്ങനെ കാഴ്ച വയ്ക്കാൻ അവനെ സഹായിക്കുന്നത് ഭാഷാപ യോഗത്തിന്റെ കാതലായി പ്രവർത്തിക്കുന്ന മൂല്യബോധമോ വിശ്വാസമോ ആകുന്നു.

a. എന്തിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസിക ജീവിതം ലോകത്തിന് കാഴ്ചവയ്ക്കു ന്നത്?
(A) മാതൃഭാഷയിലൂടെ
(B) ഭാഷയിലൂടെ
(C) മാധ്യമങ്ങളിലൂടെ
(D) കലകളിലൂടെ
Answer:
(B) ഭാഷയിലൂടെ

b. ഭാഷ എന്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ്?
(A) ആശയവിനിമയത്തിനു വേണ്ടി
(B) കൊടുക്കൽ വാങ്ങലുകൾക്കുവേണ്ടി
(C) ഐക്യത്തിനുവേണ്ടി
(D) പരസ്പരമുള്ള പങ്കുവയ്ക്കലിനു വേണ്ടി
Answer:
(A) ആശയവിനിമയത്തിനു വേണ്ടി

c. ഭാഷയെ – സംബന്ധിച്ച് ശരിയായ പ്രസ്താവനയേത്?
(A) പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു
(B) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു.
(C) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ സ്വീകരിക്കുന്നു.
Answer:
(B) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു.

d. ഭാഷ പ്രയോഗത്തിന്റെ കാതൽ എന്താണ്?
(A) സംസ്കാരം
(B) തത്ത്വചിന്ത
(C) മൂല്യബോധം
(D) വിശ്വാസവും മൂല്യബോധവും
Answer:
(D) വിശ്വാസവും മൂല്യബോധവും

Class 6 Malayalam Adisthana Padavali Question Paper Set 2

Question 2.
പോസ്റ്റർ
a. ദി ഫിഷ് ആൻഡ് ഐ എന്ന സിനിമ നിങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുകയാണ്. പ്രചരണത്തിനായി ഒരു പോസ്റ്റർ നിർമ്മിക്കൂ.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 2 - 1

b. ദി ഫിഷ് ആൻഡ് ഐ എന്ന സിനിമയിലെ നായക കഥാപാത്രം എന്തിന്റെ പ്രതീകമാണ്?
(A) കരുണയുടെ
(C) അഹംഭാവത്തിന്റെ
(B) കരുതലിന്റെ
(D) സ്നേഹത്തിന്റെ
Answer:
(A) കരുണയുടെ

c. താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
(A) ചില്ലുപാത്രം ചിതറി വീണ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രാന്തിയായി.
(B) ചില്ലുപാത്രം ചിതറി വീണ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി
(C) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രാന്തിയായി.
(D) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി.
Answer:
(D) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി.

ചുവടെ കൊടുത്ത (3 A), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 3.
(A) വിശകലനക്കുറിപ്പ്
തന്നിരിക്കുന്ന ചിത്രത്തിലെ അമ്പതോ അറുപതോ വർഷം മുമ്പുള്ള കടയുടെയും പുതിയ ഒരു കടയു ടെയും ഫോട്ടോകൾ ശ്രദ്ധിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Class 6 Malayalam Adisthana Padavali Question Paper Set 2 - 2
Answer:
50-60 വർഷങ്ങൾക്ക് മുമ്പുള്ള കടയും ഇന്നത്തെ കടയും – ഒരു നിരീക്ഷണക്കുറിപ്പ് കാലത്തിന്റെ സഞ്ചാരത്തിൽ വ്യാപാരരംഗത്തും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യത സ്ഥിരീകരിക്കുന്നതിനായി രണ്ട് ചിത്രങ്ങൾ നോക്കിയാൽ മതിയാകും. ഒരു ചിത്രം വളരെ വർഷം മുമ്പുള്ള കടയുടെ ദൃശ്യമാണ്; തറയിൽ ചെറിയ ഷെൽഫുകളും, ചുമരിലേയ്ക്ക് അടുക്കിയ വസ്തുക്കളും, കൈതൂക്കത്തിൽ വില കണക്കാക്കിയ സാധനങ്ങളും അവിടെ കാണാം. ദൈനംദിന ഉപയോഗത്തിന് ആവശ്യമായ കുറച്ച് സാധനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കളുമായുള്ള ബന്ധം നേരിട്ടും ആത്മാർത്ഥവുമായിരുന്നു.

പക്ഷേ, ഇന്നത്തെ കടയുടെ ചിത്രം നമുക്ക് മറ്റൊരു ലോകം തന്നെ കാണിച്ചു തരുന്നു. പാക്കറ്റുകളിലൊതുക്കിയ പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ, റഫ്രിജറേറ്ററുകൾ, നമുക്കിഷ്ടമുള്ളതെല്ലാം തിരഞ്ഞെടുത്ത് എടുക്കാവുന്ന വിധത്തിലുള്ള ഷെൽഫുകൾ എന്നിവ അടങ്ങിയതാണ് ഇക്കാലത്തെ കടകൾ. ബ്രാൻഡുകളുടെ ആധിപത്യം, സാങ്കേതിക വിദ്യയുടെ ഇടപെടൽ, വിപണന തന്ത്രങ്ങളുടെ വളർച്ച – ഇവയൊക്കെ ഈ മാറ്റങ്ങൾക്ക് കാരണമായ ഘടകങ്ങളാണ്.

അല്ലെങ്കിൽ
(B) അഭിപ്രായക്കുറിപ്പ്
“മാതൃഭാഷ എന്ന സംസ്കാരമൂല്യം’ എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കൂ.
Answer:
മാതൃഭാഷ നമ്മുടെ ആദ്യപരിചയം. ആദിമാനുഭവം, ആദിജ്ഞാനവുമാണ്. മാതൃഭാഷയിലൂടെയാണ് സംസ്കാരവും പാരമ്പര്യവും കൈമാറുന്നത്. അതിന്റെ മധുരവും സ്വാതന്ത്ര്യവുമാണ് വ്യക്തിത്വം വളർത്തുന്നത്. ഭാഷയില്ലാത്ത സ്ഥിതിയിലൊരു സംസ്കാരത്തിന്റെയും നിലനിൽപ്പ് അസാധ്യമാണ്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
നിങ്ങൾക്കുളളതുപോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി കഥ പറയാറുണ്ടാ
ന്തിക്കാരോ കവിതകൾ മാനത്തുലയുമ്പോൾ
വെള്ളരിയുടെ മലർമൊട്ടുകൾ മഞ്ഞ
പ്പുള്ളികൾ കുത്തിയ പാടത്തിൽ,
നീലക്കറുകകളണിമുക്കുറ്റികൾ
ചേല വിരിച്ച വരമ്പിൻമേൽ
കൂടും ഞങ്ങൾ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥ പറയാൻ
– വയലാർ രാമവർമ്മ
“മുത്തശ്ശി’ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം

അധ്വാനത്തിന്റെ മഹത്വം മനുഷ്യശേഷിയിലും

വയലാർ രാമവർമ്മ എന്നും അധ്വാനിക്കുന്നവരുടെ പക്ഷത്തായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേ ഹത്തെ പ്രചോദിപ്പിച്ചിരുന്നത്. “ഞങ്ങളുടെ മുത്തശ്ശി’ എന്ന കവിതയും ഇതിൽ നിന്നും വ്യത്യസ്തമല്ല. നിങ്ങൾക്കുള്ളതുപോലെ തന്റെ നാട്ടിലും ഒരു മുത്തശ്ശിയുണ്ട് എന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് ആ മുത്തശ്ശി ഓരോ കഥകൾ പറയാറുണ്ട്. ഈ കഥ കേൾക്കാൻ, അധ്വാനിക്കുന്നവരുടെ കഥ കേൾക്കാനുള്ള കവിയുടെ താൽപ്പര്യമാണ് ഇവിടെ തെളിയുന്നത്.

ഗ്രാമ്യഭംഗി തുളുമ്പിനിൽക്കുന്ന ഈ കവിതയിലെ വാക്കുകൾ ഓരോന്നും അതിന്റെ ലാളിത്യം കൊണ്ട് അതിമനോഹരങ്ങളാണ്. കൂടാതെ വരികളിൽ ആവർത്തിച്ചുവരുന്ന അക്ഷരങ്ങൾ കവിതയ്ക്ക് നൽകുന്ന ശബ്ദഭംഗിയും ശ്രദ്ധേയമാണ്. കവിതയിൽ കഥപറയാറുണ്ട്, ന്തിക്കോരോകവിതകൾ മാനത്തുലയുമ്പോൾ എന്ന വരികളാണ് എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. ഇതിലെ കവിത വിരിയുന്ന മാനം എന്ന കൽപന വളരെയധികം ആകർഷണമാണ്.

അധ്വാനിക്കുന്നവരോടുള്ള കവിയുടെ മനോഭാവമാണ് കവിതയിൽ തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥകളോ നേരംപോക്കുകളോ അല്ല, കൂലിക്കാരുടെ കഥകളാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി അടിവരയിട്ട് പറയുന്നു. അവരാണ് ഈ ലോകത്തിന്റെ യഥാർത്ഥ ശിൽപികൾ. ലളിതമായ വാക്കുകളിലൂടെ വളരെ വലിയൊരാശയമാണ് കവിപകർന്ന് തരുന്നത്.

അല്ലെങ്കിൽ
(B) എത്ര സുന്ദരം – എന്റെ മലയാളം
മുത്തുപവിഴങ്ങൾ മണ്ണിൽ വീണു കുരുത്തു
നെൻമണി വിത്തുമിന്നുവീരില വീശിടും പോ
ലെത്രയീരടികൾ അന്നു പാടിയ പാട്ടിലൂഞ്ഞാലാടി
– ഒ. എൻ. വി.
വളപ്പൊട്ടുകൾ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
Answer:
മലയാളത്തിലെ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്നു ഒ. എൻ. വി. കുറുപ്പിന്റെ വളപ്പൊട്ടുകൾ എന്ന കവിതയിൽ അദ്ദേഹം മലയാളഭാഷയുടെ മഹത്വവും മനോഹാരിതയും വർണ്ണിക്കുന്നു. മലയാള ഭാഷയുടെ സൗന്ദര്യം വർണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. മുത്തും പവിഴവും (ഭാഷാപദങ്ങളും സംസ്കൃതപദങ്ങളും) കൊരുത്ത പൊന്നുനൂൽ പോലെ മനോഹരമാണ് മലയാളഭാഷ. വെളുത്തനിറമുള്ള മുത്തും ചുവന്നനിറമുള്ള പവിഴവും കോർത്തുകെട്ടിയ മാലപോലെ സുന്ദരമാണത്.

വിത്ത് മണ്ണിൽ വീണ് മുളപൊട്ടി അതിൽ ഇലകൾ ഉണ്ടാവുന്നതുപോലെ മണ്ണിൽ അധ്വാനിക്കുന്നവരിൽനിന്നും എത്രയെത ഈരടികൾ പിറന്നിട്ടുണ്ട്. പാടത്തും പറമ്പിലും കൃഷിചെയ്യുന്നവർ അധ്വാനിക്കുന്നതിന്റെ പ്രയാസം മറക്കുന്നതിനു മുമ്പ് പാടിയിരുന്ന പാട്ടുകളിൽ ആദ്യകാല മലയാളഭാഷയുടെ മാധുര്യമുണ്ട്. ആ പാട്ടുകൾ ഈണമുള്ളതും ലളിതവുമായിരുന്നു. അവർ പാടിയ പാട്ടിന്റെ താളത്തിനനുസരിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മലയാളഭാഷ ഊഞ്ഞാലാടി. അവരുടെ അധ്വാനത്തിന്റെ കരുത്തിൽ നിന്നുണ്ടായ.

ഈ ഈരടികൾ മലയാളഭാഷയുടെ ശക്തി വർദ്ധിപ്പിച്ചു ലളിതമായ വാക്കുകളിൽ രചിച്ചിരിക്കുന്ന ഈ കവിത മലയാളഭാഷയുടെ സൗന്ദര്യം മുഴുവനും ഉൾക്കൊള്ളുന്നു. മുത്തും പവിഴവും കോർത്ത പൊന്നിലായി മലയാളഭാഷയെ വിശേഷിപ്പിച്ചിരിക്കുന്നതിലെ പ്രയോഗഭംഗി കവിതയെ മനോഹരമാക്കുന്ന ഘടകമാണ്. പല ഘട്ടങ്ങളിലൂടെ വളർന്നു വികസിച്ച മലയാളഭാഷയുടെ ആരംഭം എങ്ങനെയായിരുന്നുവെന്നാണ് കവി പറയുന്നത്. ഒപ്പം മാതൃഭാഷയുടെ സൗന്ദര്യം ആസ്വാദകർക്ക് മുമ്പിൽ ആവിഷ്കരിക്കുകയും ചെയ്യുന്നു.

Class 6 Malayalam Adisthana Padavali Question Paper Set 2

Question 5.
പ്രസംഗം
കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം നമ്മൾ പാഠഭാഗത്തു പഠിച്ചുവല്ലോ? യഥാർത്ഥ സൗഹ ദത്തെ സംബന്ധിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ആഗോളതലത്തിൽ സൗഹൃദ ദിനം ആഘോഷിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1958ൽ ഡോ. റോമൻ ആർട്ടെമിയോ ബാച്ചോ ആണ്. എന്നിരുന്നാലും, 2011ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇത് ഔദ്യോഗികമാക്കി. ആളുകൾ, രാജ്യങ്ങൾ, സംസ്കാരങ്ങൾ, വ്യക്തികൾ എന്നിവയ്ക്കിടയിൽ സൗഹൃദബന്ധം

സ്ഥാപിക്കുക എന്ന ആശയത്തോടെ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. ഇത് വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സമാധാനത്തിന് പ്രചോദനമാകും, അതിനുശേഷം, ലോകമെമ്പാടുമുള്ള ആളുകൾ സൗഹൃദ ബാൻഡുകൾ, സമ്മാനങ്ങൾ, ആശംസാ കാർഡുകൾ എന്നിവ കൈമാറി സൗഹൃദ ദിനം ആഘോഷിക്കുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ. എല്ലാ വർഷവും കഴിയുന്നത് ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ശേഖരിക്കാൻ കാത്തിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഫ്രണ്ട്ഷിപ്പ് ഡേ. ഒരു സ്കൂൾ കുട്ടിയെ സംബന്ധിച്ചിടത്തോളം, ഫ്രണ്ട്ഷിപ്പ് ബാൻഡുകളുടെ എണ്ണം നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്ന് അർത്ഥമാക്കുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ നിങ്ങളുടെ പഴയ സുഹൃത്തുക്കളെ നിങ്ങൾക്ക് പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നതിനും ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ തീർച്ചയായും ഒരു നല്ല മാർഗമാണ്. എന്നിരുന്നാലും, ഒരു ഫ്രണ്ട്ഷിപ്പ് ദിനത്തിൽ നിങ്ങൾക്ക് എത്ര ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ലഭിക്കുന്നു എന്നത് ഒരു പ്രധാന കാര്യമല്ല.

നിങ്ങൾക്ക് എപ്പോഴും പിന്തുണ നൽകിയിട്ടുള്ള, നിങ്ങൾ സ്വയം ഉപേക്ഷിക്കുമ്പോഴും നിങ്ങളെ ഉപേക്ഷിക്കാത്ത ഒരു സുഹൃത്തെങ്കിലും നിങ്ങൾക്കുണ്ടെന്നത് മാത്രമാണ് പ്രധാനം. നിങ്ങളുടെ അരികിലുള്ള ഈ ഒരാൾ മാത്രമുള്ളപ്പോൾ നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ആത്മവിശ്വാസവും അനുഭവപ്പെടും. നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ മാത്രമല്ല സുഹൃത്തുക്കൾ നിങ്ങളുടെ കൂടെ നിൽക്കുന്നത്; ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും നിങ്ങൾ പിടിച്ചു നിൽക്കുകയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് അവർ ഉറപ്പാക്കുന്നു. നിങ്ങൾ ആരാണെന്ന് അവർ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ഏറ്റവും മോശം സമയങ്ങളിൽ പോലും നിങ്ങളുടെ കൈ പിടിക്കുകയും ചെയ്യും.

നിങ്ങളുടെ തരത്തിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുക. അപ്പോൾ നിങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയം ലഭിക്കും. സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണകളും വഴക്കുകളും ഉണ്ടാകാം, പക്ഷേ ഈ വഴക്കുകളാണ് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സുഹൃത്തുക്കൾ ഒടുവിൽ നിങ്ങളുടെ കുടുംബമായി മാറുന്നു. അതിനാൽ, ഈ സൗഹൃദ ദിനത്തിൽ, നിങ്ങൾക്ക് നല്ല സൗഹൃദങ്ങളും സന്തോഷവും സാഹസികതയും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. എല്ലാവർക്കും സൗഹൃദ ദിനാശംസകൾ.

Question 6.
കത്ത് തയ്യാറാക്കുക
താൻ ഒരു പൂത്തമരം പോലെ………….
പക്ഷികൾ ചിറകുവീശിയലഞ്ഞും
ശന്തനു കണ്ട സ്വപ്നം കഥയിൽ എത്ര മനോഹരമായിട്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റി ചങ്ങാതിക്ക് ഒരു കത്തെഴുതു.
Answer:
നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റിയുള്ള കത്തെഴുത്ത്
പ്രിയ ചങ്ങാതിക്ക്,
നിനക്ക് സുഖം എന്നു കരുതുന്നു. ഇന്നലെ ഞാൻ ശന്തനുവിന്റെ പക്ഷികൾ എന്ന കഥ വായിച്ചാണ് ഉറങ്ങാൻ കിടന്നത് ആ കഥയുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല. ഒരു അതിശയകരമായ സ്വപ്നം കണ്ടു. ഞാനൊരു നീല തടാകത്തിന്റെ അടിത്തട്ടിലേക്ക് ഊർന്ന് പോവുകയാണ്. എനിക്ക് ശ്വാസം എടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ചുറ്റിലും നിറമുള്ള ചെതുമ്പലുകൾ ചിറകു പോലെ വീശി വെള്ളത്തിൽ നീന്തി തിമിർക്കുന്ന കൊച്ചു മീനുകൾ എനിക്ക് ചുറ്റും പാറി നടന്നു.

ആ തടാകത്തിന്റെ അടിത്തട്ടിൽ ഉരുളൻ കല്ലുകളും അവയ്ക്കിടയിൽ മരങ്ങൾ പോലെ പലതരം ചെടികളും ഉണ്ടായിരുന്നു. ആമയും ഞണ്ടുമൊക്കെ എവിടെയൊക്കെയോ പതുങ്ങി ഒളിക്കുന്നത് ഞാൻ അപ്പോൾ കണ്ടു… കുറച്ചുസമയം ഞാൻ നിശ്ചലമായി നിന്നു. പതിയെ പതിയെ ആ ജീവികളെല്ലാം എനിക്ക് അടുക്കലേക്ക് യാതൊരു ഭയവും കൂടാതെ വന്നു.

അവ എന്നോട് എന്തൊക്കെയോ പറയുവാൻ ശ്രമിക്കുകയാണ് ചുണ്ടുകൾ മന്ത്രിക്കുന്നത് കാണാം പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു…. സൂര്യ വെളിച്ചത്തിന്റെ വെള്ള കീറുകൾ വെള്ളത്തിനടിയിലേക്ക് ഊർന്നുവന്നു ഞാൻ മുകളിലേക്ക് നോക്കി.. എന്തോ ഒന്ന് വേഗത്തിൽ താഴേക്ക് വരുന്നുണ്ട് . നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള ഒരു മീനിനെയും റാഞ്ചിയെടുത്ത് അത് മുകളിലേക്ക് തന്നെ പാഞ്ഞു…. എന്റെ ചുറ്റും സാവകാശം മന്ത്രിച്ചു കൊണ്ടിരുന്ന എല്ലാ ജീവികളും പല ദിക്കിലേക്ക് പാഞ്ഞു… ഞാനൊന്നു തുഴഞ്ഞ് മുകളിലേക്ക് ആഞ്ഞു തടാകത്തിന്റെ

അടിസ്ഥാനപാഠാവലി (മാതൃക ചോദ്യപേപ്പർ – 2 മുകളിലേക്ക് എത്തി. തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒങ്ങിന്റെ കൊമ്പിലിരിക്കുന്ന പൊന്മാന്റെ കൊക്കിൽ ആ കുഞ്ഞു മീൻ കിടന്നു പിടയ്ക്കുന്നു… തടാകത്തിന്റെ അടിത്തട്ടിൽ മറ്റു മീനുകളോടൊപ്പം അതിവേഗം ചലിച്ചുകൊണ്ടിരുന്ന അതിന്റെ ശരീരത്തിന് ചലനം പതുക്കെ കുറഞ്ഞു കുറഞ്ഞു വന്നു. അടുത്ത സെക്കൻഡിൽ ആ മീനിനെ പൊന്മാൻ വിഴുങ്ങി കളഞ്ഞു. തടാകത്തിനു മുകളിൽ സൂര്യപ്രകാശമേറ്റ് നല്ലവണ്ണം ശ്വാസം എടുക്കാൻ പറ്റുന്ന അവസ്ഥയിലും അപ്പോൾ എനിക്ക് ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി… പെട്ടെന്ന് ഞാൻ ഉണർന്നു…

സ്വപ്നമാണെങ്കിലും സുഹൃ ഇന്ന് ഞാൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൈമിഷികതയെ മനസ്സിലാക്കി. ചിന്തിച്ചപ്പോൾ മറ്റാനുകൂടി മനസ്സിലാവുന്നു നാം നമ്മുടെ ചുറ്റുപാടുകളെ കാണാനും സങ്കല്പ്പിക്കാനും കുറച്ചുസമയം നീക്കി വയ്ക്കുകയാണെങ്കിൽ ഈ പ്രകൃതി തന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിക്കും എന്ന്.. ശരിയല്ലേ?

ഓണം അവധിക്ക് നാട്ടിൽ വരുമ്പോൾ നമുക്ക് മുത്തപ്പൻ കാവിന്റെ കുന്നുകയറി. ചിന്നു തത്തയുടെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറക്കാറായോ എന്ന് നോക്കണം.
സ്നേഹപൂർവം,
(പേര്)

Class 6 Malayalam Adisthana Padavali Question Paper Set 4

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 4 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം
ഹാരപ്പൻ ജനതയുടെ കാലമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് സീലുകളിലും ശില്പങ്ങളിലും ആഭ രണങ്ങളിലും വെള്ളി, വെങ്കലം, കളിമൺ പാത്രങ്ങളിലുമാണ്. ചുട്ടെടുത്തതും അല്ലാത്തതുമായ മൺകട്ട കൾ ഉപയോഗിച്ചാണ് അവർ പൊതുവെ നിർമ്മാണങ്ങൾ നടത്തിയത്. ഇന്ത്യയിലെ ശിലാവാസ്തുവിദ്യ യുടെ ആരംഭം മൗര്യകാലത്താണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ ഗുജറാത്തിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോളവിരയിൽ 1999 -കളിൽ നടത്തിയ ഉൽഖനനം, ശിലാവാസ്തുവിദ്യയുടെ ആരംഭകാലം രണ്ടായിരത്തിലേറെ വർഷം പിന്നിലേയ്ക്ക് മാറ്റി.

ധോളവിരയുടെ കിഴക്കേ പ്രവേശനകവാടത്തിൽ നിന്ന് ചുണ്ണാമ്പ് കല്ലിൽ തീർത്ത സ്തംഭത്തിന്റെ അധിഷ്ഠാനവും മിനുസമാർന്ന പ്രതലത്തോടുകൂടിയ സ്തംഭ ത്തിന്റെ ഭാഗികമായ അവശിഷ്ടങ്ങളും ലഭിച്ചതാണ്. ബി. സി. നാലാം നൂറ്റാണ്ടിൽ നിന്ന് ബി.സി. മൂന്നാം നൂറ്റാണ്ടിലേക്ക് ശിലാവാസ്തുവിദ്യയുടെ തുടക്കകാലമെത്തിച്ചത്.

സിന്ധുനദീതട സംസ്കാരത്തിലെ ശില്പ ങ്ങളാണ്. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ആദ്യകാലശില്പങ്ങൾക്ക് ഉദാഹരണം ശിലാവെങ്കല ശില്പങ്ങൾക്ക് പുറമേ കളിമൺ ശില്പങ്ങളും ലഭിച്ചിട്ടുണ്ട്. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങ ളിൽ മാതൃദേവതമാരെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന സ്ത്രീരൂപങ്ങളാണ് പ്രധാനം.

ചിത്രങ്ങളും ചിത്രലി പിയും കൊത്തിയ സങ്കല്പസൃഷ്ടികളായ മൃഗങ്ങളെയും എരുമകൾ, പോത്തുകൾ, കാട്ടുപോത്തുകൾ എന്നിവരെയും ചിത്രീകരിക്കുന്ന മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപം ഇന്ത്യൻ ശി കലയെ സംബന്ധിച്ച് സുപ്രധാനമായതാണ്. ഒട്ടേറെ മൃഗങ്ങളെ പ്രസ്തുത രൂപത്തിനു ചുറ്റും ചിത്രീകരിച്ച തിനാൽ പശുപതിയെന്നും ആ രൂപത്തെ വിളിക്കാറുണ്ട്. മനുഷ്യാതീത ശക്തിയുടെ ചിത്രീകരണത്തിന് പില്ക്കാല ഭാരതീയ പ്രതിമാകരണ പദ്ധതിയിൽ ഉപയോഗിക്കുന്ന ഒന്നിലേറെ തലകളും കൈകാലുകളും എന്ന സങ്കേതത്തിന്റെ ആദ്യകാല ഉദാഹരണമാണിതെന്നു പറയാം.

a. ഹാരപ്പൻ ജനതയുടെ കാലമികവ് ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് എവിടെയാണ്?
(A) ശില്പങ്ങളിൽ
(C)വെള്ളി, വെങ്കല കളിമൺ പാത്രങ്ങളിൽ
(B) ആഭരണങ്ങളിൽ
(D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും
Answer:
(D) മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നിലും

b. ഇന്ത്യയിൽ നിന്നു ലഭിക്കുന്ന ആദ്യകാല ശില്പങ്ങൾക്ക് ഉദാഹരണം?
(A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ
(B) കളിമൺ പാത്രങ്ങൾ
(C) ധോളവിരയിൽ 1990-ൽ നടത്തിയ ഉത്ഖനനം
(D) ശിലാവാസ്തുവിദ്യ
Answer:
(A) സിന്ധു നദീതട സംസ്കാരത്തിലെ ശില്പങ്ങൾ

c. മൃഗ-മനുഷ്യ രൂപങ്ങൾ ഉൾപ്പെടെയുള്ള കളിമൺ ശില്പങ്ങളിൽ പ്രധാനരൂപം?
(A) മൃഗങ്ങളുടെ രൂപം
(B) പക്ഷികളുടെ രൂപം
(C) സ്ത്രീരൂപങ്ങൾ
(D) പുരുഷരൂപങ്ങൾ
Answer:
(C) സ്ത്രീരൂപങ്ങൾ

d. മൂന്നുകൊമ്പുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മനുഷ്യരൂപത്തെ വിളിക്കുന്നത്?
(A) ശില്പങ്ങൾ
(B) മൂന്നുകൊമ്പൻ
(C) പശുപതി
(D) പ്രാക്ശിവൻ
Answer:
(C) പശുപതി

Class 6 Malayalam Adisthana Padavali Question Paper Set 4

Question 2.
പോസ്റ്റർ
a. മാതൃഭാഷയും പരിസ്ഥിതിയും എന്ന പാഠഭാഗം നിങ്ങൾക്ക് പരിചിതമാണല്ലോ. ജൂൺ 5 പരിസ്ഥിതി ദിനമാ ണെന്നും നിങ്ങൾക്കറിയാം. സിസ്ഥിതി ദിനത്തെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 4 - 2

b. പരിസ്ഥിതി നശിച്ചാൽ എന്താ ‘ നശിക്കുന്നത്?
(A) ഭാഷ
(B) ഔഷധസസ്യം
(C) തെങ്ങ്
(D) കൃഷി
Answer:
(A) ഭാഷ

c. ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.?
(A) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതയുമായി യാതൊരു ബന്ധവുമില്ല.
(B) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.
(C) മാതൃഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല.
Answer:
(B) ഒരേ ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി നിത്യേന ബന്ധപ്പെട്ടിരിക്കുന്നു.

ചുവടെ കൊടുത്ത 3 (A), 3 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 3.
(A) അഭിപ്രായക്കുറിപ്പ്
ശന്തനുവിന്റെയും അച്ചന്റെയും സംഭാഷണം കഥയിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നു. നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer:
കഥയുടെ ഒരു ഭാഗത്ത് അച്ഛൻ ശന്തനുവിന്റെ സംശയങ്ങൾക്ക് നൽകുന്ന കാവ്യാത്മകമായ മറുപടി ആകെയുള്ള ആന്തരിക ധ്വനികൾക്കും ആത്മീയതക്കും വഴിയൊരുക്കുന്നു. അച്ഛൻ തന്റെ മകനെ ആശ്വസിപ്പിക്കുകയും അതുല്യമായ ഒരു ആകുലതയോട് കവിതാ പൂർണമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷികൾ മരിക്കുന്നില്ലെന്നും അവ പറന്നു പറന്നു പോകുന്നുവെന്നും നക്ഷത്രങ്ങൾ അവയ്ക്ക് വഴികാട്ടുന്നുവെന്നും അവ ദൈവത്തിന്റെ പക്കൽ എത്തുന്നു എന്നുമുള്ള അച്ഛന്റെ ഉത്തരങ്ങൾ ശിശുമനസ്സിന്റെ രഹസ്യങ്ങൾ തേടുന്ന യാത്രയ്ക്ക് ഒരു താൽക്കാലിക സംതൃപ്തി നൽകുന്നു.

അല്ലെങ്കിൽ
(B) താരതമ്യക്കുറിപ്പ്
ഫോട്ടോയിൽ കാണുന്ന കലാകാരൻ ആരാണെന്ന് വ്യക്തമാക്കി തന്നിരിക്കുന്ന കവിതയിലെ അവസാനവ രിയും താരതമ്യം ചെയ്തു ഒരു കുറിപ്പ് തയ്യാറാക്കുക.
Class 6 Malayalam Adisthana Padavali Question Paper Set 4 - 1
അർധമീലിതനേത്രനായ് സോപാനസന്നിധിയിൽ
മിഖണ്ഡതിപുടനടകൾക്കുള്ളൊരഴകെല്ലാം
പാട്ടിലേക്കു പകർന്നു തന്നുടെ പാണി കൊട്ടുമ്പോൾ
വൃദ്ധഗായകനിപ്രപഞ്ചം വിസ്മരിക്കുന്നു.
(സ്മൃതിതാളങ്ങൾ – ഒ.എൻ.വി.കുറുപ്പ്)
Answer:
ഫോട്ടോയിലും കവിതയിലും സൂചിപ്പിച്ചിരിക്കുന്ന കലാകാരൻ ഞെരളത്ത് രാമപ്പൊതുവാൾ ആണെന്നാണ്
വ്യക്തമാകുന്നത്.
ഫോട്ടോയിലെ കാഴ്ച
മഴയും തണുപ്പും നിറഞ്ഞ ഒരു രാത്രിയിൽ, സംഗീതഭക്തിയോടെ പാടുന്ന ഞെരളത്ത് രാമപ്പൊതുവാൾ മുഖത്ത് ഒരു ചെറുപ്രാണി പാട്ട് തീരുന്നത് വരെ ഇരിക്കുകയാണ് എന്നാൽ ആ നേരത്ത് താനാലാപിക്കുന്ന സംഗീതത്തിൽ ലയിച്ച് രാമപൊതുവാൾ ആ പ്രാണി മുഖത്തിരുന്നത് അറിയുന്നില്ല – ആത്മീയമായ അനുഭവമെന്നു തോന്നുന്ന അവിസ്മരണീയമായ കാഴ്ചയാണ് ആ ഫോട്ടോഗ്രാഫർ പകർത്തിയത്

“വൃദ്ധഗായകൻ പ്രപഞ്ചം വിസ്മരിക്കുന്നു!
– കലാകാരൻ സംഗീതത്തിലേക്ക് മുഴുവൻ ലയിക്കുന്നതാണ് ആശയം.

ഫോട്ടോയിൽ അത് മഴയിലും രാത്രിയിലും പ്രാണിയിലും പ്രതിഫലിക്കുന്നു; സംഗീതത്തിന്റെ താളത്തിലേക്കുള്ള മുഴുനീള ലയനത്തിലൂടെയും “പ്രപഞ്ചം വിസ്മരിക്കുന്നു” എന്ന് കവിതയിൽ പറയുന്നു. കലാകാരൻ സ്വന്തം ചുറ്റുപാടും ശരീരവും മറക്കുന്നു ബാക്കി ഉണ്ടാകുന്നത് സംഗീതം മാത്രമാണ് ശാശ്വതമായത്, ദിവ്യമായത്. ആ ദിവ്യാനുഭൂതിയെയാണ് ചിത്രവും കവിവാക്യവും വ്യക്തമാക്കുന്നത്.

ചുവടെ കൊടുത്ത 4 (A), 4 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
തോളത്തു ഘനം തൂങ്ങും വണ്ടി തൻ തണ്ടും പേറി
കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനി ടി.
– പി. എസ്കരൻ
Answer:
പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന കവിതാസമാഹാരത്തിലേതാണ് കാളകൾ എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാന ത്തിന്റെയും ചരിതമാണ് കാളകളിൽ ദൃശ്യവത്കരിക്കുന്നത്. അതൊടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങ ളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂർത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്.

തോളത്ത് ഘനമുള്ള വണ്ടിയുടെ നുകം പേറിക്കൊണ്ട് വണ്ടിക്കാളകൾ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടി ക്കയിൽ മനുഷ്യരൂപം പൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാള യെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകം പേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവി തഭാരം പേറിയ കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്.

ദൗർഭാഗ്യം അവന്റെ കണ്ണീരുറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകൾ നിർവികാരങ്ങളും നിർജ്ജീവങ്ങളു മായത്. കണ്ണിന്റെ നിർവികാരത മനസ്സിന്റേതുതന്നെയല്ലേ?
ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സിൽ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ട വാറടിയേൽക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.

അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
കൂറിയരി വച്ചു വെളുത്തൊരു ചോറും
കറികളുമാശു വിളമ്പി നിരന്നു
നറുനെയ് ശർക്കര നേന്ത്രപ്പഴവും
ചെറുപപ്പടമൊരു പത്തിരുന്നൂറും
– കുഞ്ചൻ നമ്പ്യാർ
Answer:
ഊണിന്റെ മേളം
വിഭവസമൃദ്ധമായ സദ്യയിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കവിതയാണ് ഊണിന്റെ മേളം. ജനപ്രിയ കവിയായ കുഞ്ചൻ നമ്പ്യാരുടെ രുക്മണി സ്വയംവരം ഓട്ടൻതുള്ളലിൽ നിന്നെടുത്തിട്ടുള്ള ഒരു ഭാഗമാണ് ഈ കവിത. വെളുത്തു കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയ്യാറാവുക യാണ്. തുടർന്ന് കവിതയുടെ രസക്കൂട്ടായി മാറുന്നത് സദ്യയിൽ വിളമ്പിയ വിഭവങ്ങളുടെ വിശദീകരണ ങ്ങളാണ്.

ആനയുടെ കാൽപ്പാദത്തോളം വലുപ്പമുള്ള പപ്പടവും, മധുരത്തിനായി തേനും പഞ്ചസാരയും, കുടിക്കാനായി പാനകവെള്ളവും, ചേനക്കറി, പച്ചടി, കിച്ചടി, നാരങ്ങാക്കറി, ചേന വറുത്തത് തുടങ്ങിയ കറികളും, ചക്കപ്രഥമനും അടപ്രഥമനും വരെ കൺമുന്നിൽ വിളമ്പിയ പ്രതീതി വായനക്കാരിൽ ജനിപ്പി ക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ ആധിക്യം കാരണം എന്താണ് പറയേണ്ടത്? ഏതാണ് ആദ്യം പറയേണ്ടത് എന്ന ആശങ്ക നമ്പ്യാരും പ്രകടിപ്പിക്കുന്നു. “കൊണ്ടാപപ്പടമെന്നൊരു ദിക്കിൽ കൊണ്ടോ പഴ മെന്നങ്ങൊരു ദിക്കിൽ” ഈ വരികളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. കാരണം കഴിച്ചുകൊണ്ടിരിക്കുന്നവ രുടെ വേഗതയും കൊതിയും ആർത്തിയും പ്രകടമാക്കുന്ന നർമ്മ രസമുള്ള വരികളാണിവ.

കുറി- കറി, നറു – ചെറു, പച്ചടി – കിച്ചടി തുടങ്ങിയ അക്ഷരങ്ങൾ ആവർത്തിച്ചു കൊണ്ടുള്ള ശബ്ദഭംഗിയേറിയ വരി കൾ ഈ കവിതയെ ആകർഷമാക്കുന്നു. വളരെ ലളിതമായ ഭാഷയിൽ ഭക്ഷണപ്രിയരായ ജനങ്ങളെ നർമ്മ മധുരമായ ആഖ്യാനത്തിലൂടെ പരിഹസിക്കുകയാണിവിടെ. നമ്മുടെ ഭക്ഷണശീലത്തിലെ ആരോഗ്യകരമ ല്ലാത്ത പല പ്രവണതകളും തിരിച്ചറിയുന്നതിന് ഈ കവിതയിലൂടെ സാധിച്ചിട്ടുണ്ട്. മറുനാടൻ കഥകളെ പ്പോലും കേരളത്തനിമയോടെ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാൻ സാധിക്കുന്നത് കുഞ്ചൻ കവിതക ളുടെ ഒരു പ്രത്യേകത തന്നെയാണ്.

Class 6 Malayalam Adisthana Padavali Question Paper Set 4

Question 5.
യാത്രാനുഭവം
നിങ്ങൾ നടത്തിയ ഏതെങ്കിലും ഒരു യാത്രാനുഭവം വ്യക്തമാക്കുക.
ഒരു കോഴിക്കോടൻ യാത്ര
സ്കൂൾ തുറന്ന അന്നുമുതലേ എന്റെ വലിയ ഒരു സ്വപ്നമായിരുന്നു പഠനയാത്രയിൽ പങ്കെടുക്കുക എന്ന ത്. പഠനയാത്ര പോകുന്നതിനെപ്പറ്റി ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കോഴിക്കോട് ഭാഗത്തേക്ക് ആയിരുന്നു യാത്ര. യാത്രാ ദിവസം ഞാൻ നേരത്തേ തന്നെ സ്കൂളി ലെത്തി. എന്റെ കൂട്ടുകാരിൽ പലരും അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്നും എല്ലാ വർക്കും പേരെഴുതിയ ബാഡ്ജ് തന്നു. തുടർന്ന് കടൽ തീരത്ത് കൂടെ ഞങ്ങൾ വരിവരിയായി ചാപ്പപ്പടിയി ലേക്ക് നടന്നു.

അവിടെ ഞങ്ങളെയും കാത്ത് രണ്ടു ബസ്സ് നിൽക്കുന്നുണ്ടായിരുന്നു. ഒന്നാമത്തെ ബസ്സിൽ അഞ്ചാം ക്ലാസ്സിലെയും രണ്ടാമത്തെ ബസ്സിൽ ആറാം ക്ലാസ്സിലെയും കുട്ടികൾ കയറി. ആദ്യം എത്തിയത് മാതൃഭൂമി ദിനപത്രം അച്ചടിക്കുന്ന പ്രസ്സിലാണ്. അച്ചടി രീതി വിശദമായി ഞങ്ങൾ മനസ്സിലാക്കിയതിനു ശേഷം യാത്ര ഫറോക്കിലെ കോമൺ വെൽത്ത് ഓട് നിർമ്മാണ ഫാക്ടറിയിലേക്ക് ആയിരുന്നു. കളിമണ്ണ് ഓട് ആയി തീരുന്നത് വരെയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടു മനസ്സിലാക്കി. അവിടെ നിന്നും ജങ്കാറിൽ കയറാനായി പോയി വളരെ രസകരമായിരുന്നു യാത്ര. അവിടെ നിന്നും പ്ലാനറ്റോറിയത്തിലേക്കാണ് പോയ ത്. അവിടുത്തെ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി.

ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ത്രീഡി ഷോ കാണാൻ പോയി. എല്ലാവർക്കും ത്രീഡി കണ്ണടകൾ കിട്ടി. ഷോയിൽ ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പലതും. ഉച്ചഭക്ഷണത്തിനുശേഷം ഹൈലൈറ്റ് മാളിലേക്ക് പോയി. എസ്കലേറ്ററിൽ കയറി ഹൈലൈറ്റ് മാൾ മുഴുവൻ ചുറ്റി കണ്ടു. പിന്നീട് ഞങ്ങൾ സൈബർ പാർക്കിലാണ് പോയത്. അവിടെ ആയിരുന്നു രാത്രിഭക്ഷണം. ശേഷം തിരിച്ചു സ്കൂളിലേക്ക് മടങ്ങി. 10 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. വലപ്പ യോടും ഉമ്മയോടുമൊപ്പം വീട്ടിലേക്ക് മടങ്ങി

Question 6.
നോട്ടീസ് നിങ്ങളുടെ സ്കൂളിൽ നടത്തുന്ന ചിത്രപ്രദർശനത്തിൽ പങ്കെടുക്കാനായി മാതാപിതാക്കളെയും കുട്ടിക ളെയും ക്ഷണിച്ചുകൊണ്ട് ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:
നിറങ്ങൾ കഥപാതയുമ്പോൾ – ചിത്രപ്രദർശനം

പ്രിയപ്പെട്ടവരെ …..
വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം ഗവൺമെന്റ് യുപി സ്കൂളിൽ സാംസ്കാരിക ഹാളിൽ നടക്കുന്നു. ക്ലാസ് മുറിക്ക് പുറത്തേക്ക് നടത്തിയ യാത്രയിൽ കുട്ടികൾ കണ്ട ചിത്രങ്ങൾ വരച്ചും ക്യാമറയിൽ പകർത്തിയും പ്രദർശനം ഒരുക്കിയിരിക്കുകയാണ്. പ്രോത്സാഹനപരവും അഭിനന്ദനപരവുമായ കുട്ടികളുടെ ഈ ഉദ്യമത്തിലേക്ക് രക്ഷിതാക്കൾക്കുംട്ടികൾക്കുംതിയ്യതി : 4 സെപ്റ്റംബർ
സ്ഥലം : സ്കൂൾ സാംസ്കാരിക ഹാൾ
സമയം : 10 am

Class 6 Malayalam Adisthana Padavali Question Paper Set 3

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 3 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം
ഒരു കാലത്ത് അട്ടപ്പാടി വൃക്ഷനിബിഡമായ ഉറവുകളും തോടുകളും പുഴകളും നിറഞ്ഞ തണുപ്പും നനവു മുള്ള ഒരു പ്രദേശമായിരുന്നു തമിഴ്നാടിന്റെ അതിർത്തി പ്രദേശം, അവിടെ ആദിവാസികളുടെ സ്വന്തമായി രുന്നു. അവരുടെ മുപ്പൻമാരായിരുന്നു അട്ടപ്പാടിയിലെ രാശാക്കൾ. പിന്നീട് രംഗം മാറി. തമിഴ്നാട്ടിൽ നിന്ന് ഗൗണ്ടർമാരും നമ്മുടെ നാട്ടുകാരും അട്ടപ്പാടിയിൽ ഭാഗ്യം തേടിയെത്തി.

കാടുകൾ വെളുത്തു തുടങ്ങി. മദ്യവും പുകയിലയും കൊടുത്ത് ആദിവാസികളുടെ ഭൂമിയെല്ലാം വാസികൾ സ്വന്തമാക്കി. മലയെല്ലാം വെട്ടിയിടിച്ച് റോഡുണ്ടാക്കി. മലമുകളിലേക്ക് ലോറികൾ ഇരമ്പിക്കയറിത്തുടങ്ങി. മരമായ മതമല്ലാം വെട്ടി മുറിക്കപ്പെട്ട് ലോറിയിൽ താഴേക്കിറങ്ങി. എല്ലാ മലകളും മൊട്ടക്കുന്നുകളായി മാറി. അവയിൽ നിന്ന് കുതി ച്ചൊഴുകിയിരുന്ന ഉറവകളെല്ലാം ചത്തു.

a. തമിഴ്നാടിന്റെ അതിർത്തി പ്രദേശമായിരുന്ന അട്ടപ്പാടിയിൽ കാലങ്ങളായി താമസിച്ചിരുന്നത് ആര്?
(A) ഗൗണ്ടർമാരും മറ്റു നാട്ടുകാരും
(B) ആദിവാസികളായ ജനങ്ങൾ
(C) മരംവെട്ടുകാരും ലോറിഡ്രൈവർമാരും
(D) ഗൗണ്ടർമാരും രാഗാക്കൻമാരും
Answer:
(B) ആദിവാസികളായ ജനങ്ങൾ

b. വൃക്ഷ നിബിഡമായിരുന്ന അട്ടപ്പാടിക്ക് സംഭവിച്ചത് എന്ത്?
(A) ധാരാളം ജലമുള്ള തോടുകളും പുഴകളും ഉണ്ടായി
(B) മലകളും കുന്നുകളും ഇടിച്ചുനിരത്തി കെട്ടിടങ്ങൾ പണികഴിപ്പിച്ചു.
(C) വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി മലകൾ മൊട്ടക്കുന്നുകളായി മാറി
(D) കൈയേറിയ ഭൂമി വനവാസികൾ ആദിവാസികൾക്ക് തിരികെ നൽകി
Answer:
(C) വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി മലകൾ മൊട്ടക്കുന്നുകളായി മാറി

C. മലകൾ തുരന്ന് റോഡ് വെട്ടിയതെന്തിനായിരുന്നു?
(A) ആദിവാസികൾക്കും മൂപ്പൻമാർക്കും സഞ്ചരിക്കാൻ
(B) ഗൗണ്ടർമാർക്കും മറ്റുനാട്ടുകാർക്കും കുടിയേറിപ്പാർക്കാൻ
(C) വെട്ടിയ മരത്തടികൾ കൊണ്ടുപോകാൻ
(D) തോടുകളുടെയും പുഴകളുടെയും ഒഴുക്ക് എളുപ്പമാക്കാൻ
Answer:
(C) വെട്ടിയ മരത്തടികൾ കൊണ്ടുപോകാൻ

d. താഴെ കൊടുത്തവയിൽ അട്ടപ്പാടിക്കു വന്ന മാറ്റങ്ങളിൽ പെടാത്തത് ഏത്?
(A) ആദിവാസികളുടെ ഭൂമിയെല്ലാം വനവാസികൾ കയ്യേറി
(B) കാടുകളും മലകളും തോടുകളുമെല്ലാം നശിച്ചു
(C) വനവാസികൾ ധാരാളമായി മരങ്ങൾ വച്ചുപിടിപ്പിച്ചു
(D) മരങ്ങൾ കൊണ്ടുപോകാൻ മലകൾ വെട്ടി റോഡുണ്ടാക്കി
Answer:
(C) വനവാസികൾ ധാരാളമായി മരങ്ങൾ വച്ചുപിടിപ്പിച്ചു

Class 6 Malayalam Adisthana Padavali Question Paper Set 3

Question 2
a. പോസ്റ്റർ
നാടകവുമായി ബന്ധപ്പെട്ട പാഠമായിരുന്നല്ലേ കളിക്കിടയിൽ, നിങ്ങളുടെ സ്കൂളിൽ നടക്കുന്ന ഒരു നാട കോത്സവത്തെ സംബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 3 - 1

b. ആരാണ് കെ.പി.എ.സി. ലളിത എന്ന പേരിട്ടത്?
(A) തോപ്പിൽ ഭാസി
(C) അടൂർ ഗോപാലകൃഷ്ണൻ
(B) ഭരതൻ
(D) നാരായണി
Answer:
(A) തോപ്പിൽ ഭാസി

(c) താഴെ തന്നിരിക്കുന്ന ശരിയാ പ്രസ്താവന ഏത്?
A. കെ. പി. എ. സി ലളിത 2016 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
B. കെ. പി. എ. സി ലളിത 2020 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൻ ആയിരുന്നു.
C. കെ. പി. എ. സി ലളിത 2022 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
D. കെ. പി. എ. സി ലളിത 2005 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
Answer:
A. കെ. പി. എ. സി ലളിത 2016 മുതൽ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

ചുവടെ കൊടുത്ത 3 (A), 3 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 3.
(A) അഭിപ്രായക്കുറിപ്പ്
ചെടിച്ചട്ടിയിലെ ചെടിയും പൂമ്പാറ്റകളും എങ്ങനെയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത് പരിശ്രമങ്ങൾ : എന്ന പാഠഭാഗത്തെ ആസ്പദമാക്കി അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
ചെടിച്ചട്ടിയിലെ ചെടികൾ – ചട്ടിയുടെ പരിമിതികൾ മറികടന്ന് പുറത്തേക്കും ഉയരത്തിലേക്കും പടർന്ന് വളരാൻ ശ്രമിക്കുന്നു. അതായത്, അവർക്ക് പ്രകൃതിദത്തമായ വളർച്ചയാവശ്യമാണ്. വളരാൻ ഉള്ളിടം കുറവായാലും, വെളിച്ചത്തിന്റെയും വായുവിന്റെയും ദിശയിലേക്ക് അവർ വളരുന്നു. ഇത് അവരുടെ സ്വാതന്ത്യ്രപ്രവർത്തനമാണ്. കുറേക്കൂടി ശക്തി ആർജിക്കുമ്പോൾ മൺചട്ടികളിൽ വേരുകൾ കൊണ്ട് വിള്ളൽ ഏൽപ്പിച്ചു അവയെയും സ്വതന്ത്രമാക്കാൻ ചില സസ്യങ്ങൾ ശ്രമിക്കാറുണ്ട്.

പൂമ്പാറ്റകൾ – പൂവുകൾക്കിടയിലൂടെ ഇഷ്ടം പോലെ പറക്കുന്ന ഇവ, അതിജീവനത്തിനൊപ്പം മനസ്സുനിറയ്ക്കുന്ന സൗന്ദര്യാനുഭവവും കണ്ടെത്തുന്നു. അവ ഒരിടത്തുനിന്ന് മറ്റിടത്തേക്ക് പറക്കുമ്പോൾ നിരോധനങ്ങളില്ലാത്ത ആകാശമാണ് അവയ്ക്ക് ലോകം. പൂന്തോട്ടങ്ങളിലും ഏതൊരു പൂവിലും ചെന്നിരിക്കാനും അവയുടെ തേൻ നുകരാനും നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വതന്ത്ര്യം ആസ്വദിക്കുന്നവരാണ് പൂമ്പാറ്റകൾ, ചിലപ്പോഴൊക്കെ ചില വികൃതി കുട്ടികളുടെ കുസൃതികൾക്കിടയാകാറുണ്ട്.

ഇതെല്ലാം ഒന്നിച്ചു ചേർന്നപ്പോൾ കവിതയിൽ ആഖ്യാനിക്കപ്പെടുന്നത് – “സ്വാതന്ത്ര്യവും അതിനായുള്ള കഠിനപരിശ്രമവും ജീവിതത്തിന് ആവശ്യമാണ്” എന്നതിന്റെ സുന്ദരമായ അനുപാതികരൂപമാണ്. മനുഷ്യനും പ്രകൃതിയുമെല്ലാം അവന്റെ വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം മുന്നേറുകയാണ്.

അല്ലെങ്കിൽ
(B) വിശകലനക്കുറിപ്പ്
ബാലാഹസ്കരൻ മായ്ച്ചു നീലക്കൽപ്പലക, തൻ
ചായപ്പെൻസിലും വായിൽത്തിരുകിയിരിക്കുന്നു.
അഭിനന്ദനസദസ്സിൽ സംഭവിച്ച കാര്യങ്ങളും ഈ വരികളിലെ ആശയവും തമ്മിൽ എങ്ങനെയെല്ലാം ചേരു ന്നുണ്ട്. വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
രാത്രിയുടെ നിഴൽ പാടുകളെ മായിച്ചു കൊണ്ടാണ് നീലപ്പലകയാകുന്ന ആകാശത്തിൽ വർണ്ണങ്ങൾ ചാർത്താൻ ചായ പെൻസിൽ ആയി ബാലസൂര്യൻ (പ്രഭാത സൂര്യൻ വന്നെത്തുന്നത്.) ഈ ദൃശ്യത്തെപ്പോലെ തന്നെ, അഭിനന്ദനസദസ്സിൽ, അപ്പുവിന്റെ അന്തസ്സായ വലിയൊരു വിജയ ദൃശ്യം പ്രകടമാകുന്നു. എന്നാൽ പിന്നീടുള്ള അവഹേളനവും സംശയങ്ങളും അപ്പുവിനെ തളർത്തുന്നു. ബാലസൂര്യൻ പ്രഭാതത്തിലെ സൂര്യനെപ്പോലെ പ്രകാശമുള്ള പ്രതീക്ഷയായിരുന്നു, പക്ഷേ അത് അസ്തമിച്ചുപോകുന്നത് പോലെ സംഭവിക്കുന്നു. അപ്പുവിന്റെ ആഹ്ലാദത്തിനും മങ്ങലേൽക്കുന്നു.

ചുവടെ കൊടുത്ത 4 (A), 4 (B) എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
അരുമക്കിടാങ്ങളിലൊന്നായതിനെയും
അഴകിപ്പുലക്കള്ളിയോമനിച്ചു വാഴക്കുല
ചങ്ങമ്പുഴയുടെ പ്രസിദ്ധമായ വാഴക്കുല എന്ന കവിത ഇതിനോടകം നമുക്ക് പരിചിതമാണല്ലോ. അതിന്റെ ആസ്വാദനക്കുറിപ്പ് എഴുതുക.
Answer:
ആസ്വാദനക്കുറിപ്പ്
മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അതിപ്രശസ്തമായ കൃതിയാണ് വാഴക്കുല. ഒരു കാലത്ത് മലയാള കവിതാസ്വാദകരുടെ മനം കീഴടക്കിയ ലളിതവും ആസ്വാദ്യകരവുമായ വരികളായി രുന്നു ഈ കവിതയുടെ പ്രത്യേകത. പണ്ടുകാലത്ത് തമ്പ്രാക്കന്മാരുടെ പാടത്തും പറമ്പിലും എല്ലുമുറിയെ

പണിയെടുത്ത്, ന്യായമായ പ്രതിഫലമോ ജീവിത സൗകര്യങ്ങളോ ലഭിക്കാതെ ആടുമാടുകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു വിഭാഗം ആളുകളുടെ ജീവിതത്തിന്റെ നേർകാഴ്ചയായിരുന്നു ഈ കവിത. മലയപ്പുല യനും അഴകിയും അവരുടെ മക്കളും കൂടി ആറ്റുനോറ്റു വളർത്തിയ കൊതിയോടെ പഴം തിന്നാൻ കാത്തു വച്ച വാഴക്കുല തമ്പാൻ കൊണ്ടുപോകുന്നതും അടിയാന്മാരുടെ നിസ്സഹായതയുമാണ് കവി ഇതിലെ വരികളിൽ വരച്ചു കാട്ടുന്നത്.

അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളോരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപറമ്പിൽ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ
ട്ടിന്നോളമാ മഴ തോർന്നുമില്ല
– തോരാമഴ
ശ്രീ. റഫീക്ക് അഹമ്മദിന്റെ ‘തോരാമഴ’ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
നാട്ടിൽ വീണ്ടുമൊരു മഴക്കാലം. മാറിലും മനസ്സിലും കുളിരു പെയ്തിറങ്ങുന്ന കാലം, പച്ചപ്പൊടിപ്പുകളുടെ ഭൂമി. തളിരിലകളുമായി ചെടിക മരങ്ങളും. ഇടവപ്പാതിപോലെ കേരളത്തിന്റെ പ്രത്യേകതയാണു തുലാവർഷവും. തുലാമാസത്തിലെ പ്രഭാതങ്ങൾക്കു നല്ല തെളിച്ചമായിരിക്കും. ഉച്ചവരെ തെളിഞ്ഞ വെയിൽ. ഉച്ച കഴിയുമ്പോൾ കിഴക്കേമാനം കറുക്കും. അന്തരീക്ഷമാകെ മൂടിക്കെട്ടും. പിന്നെ ശക്തിയായ കാറ്റും മഴയും ഇടിയും മിന്നലും. പിറ്റേന്നു രാവിലെ വീണ്ടും തെളിഞ്ഞ പ്രഭാതം. തലേന്നത്തെ മഴയും കാറ്റും മറന്നപോലെ പ്രസന്നവദനയായി പ്രകൃതി.

വൈകുന്നേരങ്ങളുടെ പ്രത്യേകതയായ തുലാവർഷത്തിന്റെ കാലത്ത് ഒരു മഴക്കവിത വായിക്കാം. മൂടിക്കെട്ടിനിൽക്കുന്ന വിഷാദമേഘങ്ങളുടെ, പെയ്തൊഴിയാത്ത ഓർമകളുടെ സങ്കടമഴ. കവിതയിൽ തോരാതെ മഴ പെയ്യുകയാണ്. തോരാത്ത മഴയെക്കുറിച്ചെഴുതി കണ്ണു നനയിച്ച കവി റഫീക് അഹമ്മദ്. കവിതയുടെ പേര് തോരാമഴ.

ഒരു കുട്ടിയുടെ മരണത്തെക്കുറിച്ചാണു കവിത ഉമ്മുക്കുലുസു. അവൾ ആരായിരുന്നെന്നോ എങ്ങനെയാണവൾ മരിച്ചതെന്നോ കവി പറയുന്നില്ല. ഉമ്മുക്കുലുസു മരിച്ച രാത്രി തനിച്ചു പുറത്തു നിൽക്കുന്ന ഉമ്മ. മരണമറിഞ്ഞെത്തിയവരും ഉറ്റവരുമൊക്കെ യാത്രപറഞ്ഞു പോയി. ആളനക്കമില്ലാത്ത വീട്. ശൂന്യമായ മുറ്റം. വീടിന്റെ വിളക്കായിരുന്നു മകൾ. അവളുടെ കളിചിരികളും കലപിലകളും മുഴങ്ങിയ വീട്. അവളുടെ കുസൃതിക്കാലടികൾ പതിഞ്ഞ മുറ്റം. ഉമ്മുക്കുലുസുവിനെക്കുറിച്ചു കവി വാചാലനാകുന്നില്ലെങ്കിലും കവിതയിലെ വാക്കും വരികളും അവളുടെ അസാന്നിധ്യം ഓർമിപ്പിക്കുന്നു.

Class 6 Malayalam Adisthana Padavali Question Paper Set 3

Question 5.
മാതൃഭാഷയുടെ സവിശേഷതകൾ, ഹത്വം പ്രാധാന്യം തുടങ്ങിയവ ഉൾപ്പെടുത്തി ‘എന്റെ മലയാളം’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം താക്കുക.
Answer:
എന്റെ മലയാളം
മലയാളം എന്ന എന്റെ മാതൃഭാഷ മനസ്സിന്റെ താളത്തോടൊപ്പം ഉരുളുന്ന ശബ്ദമാണ്. മഴയും മലരും കിളിയുമെല്ലാം ചേർന്നതാണ് ഇതിന്റെ സൗന്ദര്യം. ഈ ഭാഷയിലൂടെയാണ് ഞാൻ അമ്മയെ വിളിച്ചു പഠിച്ചത്, പാടം പഠിച്ചത്, സ്വപ്നം കണ്ടത്. എന്റെ ഭാവങ്ങൾക്കും ഓർമ്മകൾക്കും രൂപം നൽകിയത് ഈ ഭാഷയാണ്. ഇത് കേൾക്കുമ്പോൾ മാത്രം ഉള്ളിൽ തണുപ്പുണ്ട്. ഇത് ഒരു ജീവപര്യന്തം മാറാനാകാത്ത ബന്ധമാണ് ഹൃദയത്തിന്റെ ഭാഷ.

മാതൃഭാഷയിലൂടെ നാം ലോകത്തോടും മനുഷ്യരോടും ആത്മബന്ധം പുലർത്തുന്നു. ഇത് വെറും ആശയങ്ങൾ അറിയിക്കുന്നതിലല്ല, അനുഭവങ്ങൾ പങ്കുവെക്കുന്നതിലും, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും അതിന്റെ ഗൗരവമുള്ള പങ്കുണ്ട്. കുട്ടിക്കാലത്തു നാം പ്രകൃതിയെയും അനുഭവങ്ങളെയും പേരിട്ടു മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. ‘അമ്മ’, ‘ഇടി’, ‘നിലാവ് പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ അതിന്റെ ഭാവങ്ങളും വികാരങ്ങളും നമ്മിൽ ഉണരുന്നു.

അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും നമ്മൾ പ്രതികരിക്കുന്നത് മാതൃഭാഷയിലാണ് – അതിനാലാണ് വികാരപരമായ വിദ്യാഭ്യാസത്തിനും ഭാവനാശക്തിക്കും മാതൃഭാഷ ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് ഭാഷയും സാഹിത്യവുമാണ് നമ്മെ അനുഭവലോകത്തേക്ക് നയിക്കുന്നത്.

ഭാഷയുടെ സഹായത്തോടെ നമ്മുക്ക് സമീപത്തുള്ളതും, നമ്മുടെ കാഴ്ചപ്പാടിന് പുറത്തുള്ളതുമായ ലോകങ്ങളെ കണ്ടറിയാൻ കഴിയും. ‘പുഴ’, ‘കുന്ന്’ തുടങ്ങിയ വാക്കുകൾ അതിന്റെ സാന്നിധ്യമില്ലാതെ പോലും മനസ്സിൽ ആകൃതിയാകുന്നു. ശാസ്ത്രം ഉള്ളതിനെ കുറിച്ചുമാത്രം പഠിപ്പിക്കുമ്പോൾ, മാതൃഭാഷയും സാഹിത്യവും ഇല്ലാത്തതിനെക്കൂടി അനുഭവമാക്കാൻ സഹായിക്കുന്നു.

അതുകൊണ്ട് മാതൃഭാഷ അനുഭൂതിയുടെ, ഭാവനയുടെ, സൗന്ദര്യബോധത്തിന്റെ ഭാഷയാണ്, അതിലൂടെ നാം ലോകത്തോടും ജീവിതത്തോടും ചേർന്നുനിൽക്കുന്നു.
മറക്കരുത്, മാതൃഭാഷയും പരിസ്ഥിതിയും പരസ്പരമായി ആശ്രയിക്കുന്നവയാണ്. ഭാഷ ഇല്ലെങ്കിൽ അവയുടെ അറിവും നിലനിൽപ്പും നശിക്കും. അതുകൊണ്ട് “എന്റെ മലയാളം’ എന്നത് ഒരു വാക്കല്ല – എന്റെ അസ്ഥിത്വം തന്നെയാണ്.

Question 6.
വായന നിങ്ങൾക്കും പല അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവും. ഓർമ്മയിലുള്ള ഒരു വായനാനുഭവം വ്യക്ത മാക്കുക.
Answer:
ഒരിക്കൽ ക്ലാസ്സിലെ വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾക്കു നൽകിയ കുറച്ചു പുസ്തകങ്ങളിൽ ഒന്നായിരുന്നു മുട്ടത്തുവർക്കിയുടെ “ഒരു കുടയും കുഞ്ഞു പെങ്ങളും”. നിഷ്കളങ്കമായ ബാല്യത്തിൽ തന്നെ അനാഥത്വം അനുഭവിച്ച രണ്ടു കുട്ടികളുടെ കഥയാണിത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ലില്ലിയും ബേബിയും ക്രൂരയായ പേരമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ആ സഹോദരങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയി വരുന്നത്. ഒരു ദിവസം മഴയത്ത് ധനികയായ ഗ്രേസിയുടെ കുടക്കീഴിൽ കയറാൻ ലില്ലി ശ്രമിച്ചു. ആഡംബ്കാരി ലില്ലിയെ കുടയിൽ കയറ്റിയില്ല. നനഞ്ഞു വിറച്ച് സ്കൂളിലെത്തിയ ലില്ലിയെ ക്ലാസ് മുറിയിലും കയറ്റിയില്ല.

സഹോദരൻ ബേബിയുടെ മനസ്സ് ചുട്ടുപൊള്ളി. അവൻ വഴിയിൽ മറഞ്ഞുനിന്ന് ഗസിയുടെ നേരെ ഒരു കല്ലെറിയുകയും അത് അവളുടെ നെറ്റിയിൽ തട്ടി മുറിവുണ്ടായി, ബേബിക്ക് നാട് വിടേണ്ടിയും വന്നു. പട്ടണത്തിൽ എത്തിയ ബേബി പലതരം ജോലികൾ ചെയ്തു ലക്ഷ്യം ഒന്നുമാത്രമായിരുന്നു ഒരു കൊച്ചു കുട തന്റെ പ്രിയപ്പെട്ട പെങ്ങൾക്ക് വേണ്ടി അതികഠിനമായി അധ്വാനിച്ചു. ശകാരങ്ങൾ ധാരാളം കേട്ടു. ബേബി അങ്ങനെ വളർന്നു. അവനെ ഒരു അധ്യാപിക അവരുടെ സംരക്ഷണയിൽ പഠിപ്പിച്ചു.

അതേസമയം പേരമ്മയുടെ ശിക്ഷ സഹിക്കവയ്യാതെ ലില്ലിയും വീടുവിട്ടിറങ്ങി. വഴിയാത്രയിൽ നല്ലവരായ ദമ്പതികൾ അവളെ വീട്ടിലേക്ക് കൊണ്ടുപോകുകയും സ്വന്തം മക്കളോടൊപ്പം വളർത്തുകയും ചെയ്തു. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന ലില്ലിയുടെയും ബേബിയുടെയും രംഗവും, അവരുടെ ബാല്യത്തിലെ അനുഭവങ്ങളും, എന്നെ ചിന്തിപ്പിച്ചതും മനസ്സിലാക്കി തന്നതും വലിയ ചില കാര്യങ്ങൾ ആയിരുന്നു. ഇത്തരത്തിലുള്ള വായനകൾ കാലമെത്ര കഴിഞ്ഞാലും അതിൽ നിന്ന് കിട്ടിയ മൂല്യങ്ങളും മായാതെ തന്നെ നിലനിൽക്കും.

Class 6 Malayalam Adisthana Padavali Question Paper Set 1

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 1 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം, എഴുതാം
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാചീനമായ സംസ്കാരങ്ങൾ നശിച്ചുപോയിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച അനശ്വരമൂല്യങ്ങൾക്ക് സാർവ്വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്താണതിനു കാരണം? അതിന്റെ പ്രാചീ നതയും ഏകീഭാവവും നൈരന്തര്യവും സാർവ്വത്രികതയും ശ്രദ്ധേയം തന്നെ.

ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യവും സമ്പന്നതയും സുപ്രധാനങ്ങളാണ്. അതേ വൈവിധ്യവും സമ്പന്നതയും കേരളസംസ്കാരത്തി നുമുണ്ട്. അതുകൊണ്ടാണ് യുഗപ്പകർച്ചകളിലൂടെ അതിനു നിലനിൽക്കാണാത്തത്.

ജീവിതത്തിന്റെ എല്ലാ മ ലങ്ങളിലും മനുഷ്യചേതനയ്ക്കുണ്ടായിട്ടുള്ള മഹത്തായ നേട്ടങ്ങളുടെ ആകെ തുകയാണ് സംസ്കാരം, മതം, തത്ത്വചിന്ത, ഭാഷ, സാഹിത്യം, കല ശില്പവിദ്യ, വിദ്യാഭ്യാസം, സാമ്പത്തികവും സാമൂഹികവുമായ സംവിധാ നക്രമങ്ങൾ എന്നിങ്ങനെയുള്ള ഭിന്നമേഖലകളിലെല്ലാം ഒരു ജനത കൈവരിച്ചിട്ടുള്ള കൂട്ടായ നേട്ടങ്ങളുടെ അന്ത സ്സാരത്തെയാണ് സംസ്കാരം പ്രതിനിധാനം ചെയ്യുന്നത്.

ഈ അളവുകോലു വച്ചുനോക്കുമ്പോൾ കേരളത്തിന്റെ സംസ്കാരം സമുന്നതമാണെന്നു കാണാൻ പ്രയാസമില്ല. ചരിത്രത്തിന്റെ വിഭിന്നഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്. തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.

a. ലോകത്തിൽ ഏതു സംസ്കാരത്തിനാണ് പതനം സംഭവിച്ചിട്ടില്ലാത്തത്?
(A) ഭാരതീയം
(B) പാശ്ചാത്യം
(C) പൗരസ്ത്യം
(D) യൂറോപ്യൻ
Answer:
(A) ഭാരതീയം

b. ഭാരതീയ സംസ്കാരം നിലനിൽക്കുന്നതിന്റെ കാരണം?
(A) പ്രാചീനത കാരണം
(B) ഏകീഭാവം കാരണം
(C) വൈവിധ്യവും സാർവ്വത്രികതയും കാരണം
(D) മുകളിൽ പറഞ്ഞവ കാരണം
Answer:
(D) മുകളിൽ പറഞ്ഞവ കാരണം

c. ഒരു ജനതയുടെ സാമ്പത്തികവും, സാമൂഹികവുമായ സംവിധാനക്രമങ്ങളുടെ അന്തസത്ത എന്താണ്?
(A) വിദ്യാഭ്യാസം
(C) സംസ്കാരം
(B) മതം
(D) തത്ത്വചിന്ത
Answer:
(C) സംസ്കാരം

d. ചുവടെ തന്നിരിക്കുന്ന പ്രസ്താവന വായിച്ച് ഉത്തരം തിരഞ്ഞെടുക്കുക.?
(1) കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്.
(2) തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
(A) 1 ശരി
(B) 1 ഉം 2 ഉം ശരി
(C) 2 ശരി
(D) 1 ഉം 2 ഉം തെറ്റ്
Answer:
(B) 1 ഉം 2 ഉം ശരി

Class 6 Malayalam Adisthana Padavali Question Paper Set 1

Question 2.
പോസ്റ്റർ
(a) മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 1 - 1

b. മാതൃഭാഷയെ സംബന്ധിച്ച് ശരിയായത് ഏത്?
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.
(B) ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല
(C) വസ്തുക്കളെ തിരിച്ചറിയാൻ മാതൃഭാഷ വഴി സാധിക്കുന്നില്ല
(D) അന്യഭാഷകളിൽ ചേർത്തു പറയാൻ കഴിയുന്ന പദസമ്പത്താണ് മാതൃഭാഷയുടെത്.
Answer:
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.

c. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന ഏത്?
(A) കണക്കു പരീക്ഷയിൽ ഒന്നാമനായത് അവന്റെ കുശലത്വം കൊണ്ടുമാത്രമാണ്.
(B) കളിയിലുള്ള കുശലത്വമാണ് അവരെ വിജയിക്കാൻ സഹായിച്ചത്
(C) കുശലത്വം ആവശ്യമില്ലാത്ത കളിയാണ് ചെസ്സ്
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.
Answer:
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.

ചുവടെ കൊടുത്ത (3 A), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 3.
(A) വിശകലനക്കുറിപ്പ്
പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ എന്ന ചോദ്യത്തിന് അച്ചൻ നൽകിയ മറുപടിയെന്തായി രുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെക്കുറിച്ചുളള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? ഒരു വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
“പക്ഷികൾ മരിക്കില്ലേ?” ശന്തനുവിന്റെ ചോദ്യം”
മരിച്ച മനുഷ്യരെയും മറ്റു മൃഗങ്ങളെയും ശാന്തനു കണ്ടിരുന്നു എങ്കിലും പക്ഷികളുടെ മരണമോ മരിച്ച പക്ഷിയെയോ ഈ അഞ്ചുവയസ്സിന് ഇടയ്ക്ക് അവൻ കണ്ടില്ലായിരുന്നു. അതുകൊണ്ടാണ് അവൻ ഇങ്ങനെയൊരു സംശയം അച്ഛനോട് ഉന്നയിച്ചത്. തന്റെ മകന്റെ ജിജ്ഞാസപരമായ ചോദ്യത്തിന് അച്ഛന്റെ മറുപടി: “അവർ മരിക്കുന്നതിനു പകരം പറന്നുപറന്നു പോകുന്നു. ദൈവം കത്തുന്ന നക്ഷത്രമായി വഴികാട്ടുന്നു.” എന്നായിരുന്നു.

അച്ഛൻ ഇങ്ങനെയൊരു ഉത്തരം നൽകാൻ കാരണം പക്ഷികളുടെ മരണം കാണാത്ത ശന്തനുവിന്റെ മനസ്സിൽ ഭയവും രഹസ്യാന്വേഷണവും ഉണർന്നത് കൊണ്ട്, അച്ഛൻ ശാന്തത നൽകാൻ ഭാവനയിലൂടെ ഒരു ചിത്രം സ്ഥാപിക്കുകയായിരുന്നു.മരണമെന്ന സത്യം മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പക്ഷികളിൽ നിന്ന് ഉത്തരമറിയാനായിരുന്നു ശന്തനു ശാന്തമായി കാത്തിരുന്നത്. മരണവും ജീവനും തമ്മിലുള്ള അതിരുകൾക്കപ്പുറത്തേക്ക് ആ കുട്ടി ആലോചന ചെയ്തു. ജീവിതത്തിൽ അതിന്റെ അതുല്യമായ ആസ്വാദ്യങ്ങളെയും ദുരന്തങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഈ കഥയുടെ ആന്തര ശക്തി.

അല്ലെങ്കിൽ
B. അഭിപ്രായക്കുറിപ്പ്
“ആ രക്തം മാഞ്ഞുപോയില്ല’ എന്ന വാക്യം ഏതു സന്ദർഭത്തിലാണ് എഴുത്തുകാരൻ ഉപയോഗിച്ചിരിക്കു ന്നത്? നിങ്ങളുടെ അഭിപ്രായക്കുറിപ്പായി എഴുതുക
Answer:
ഇൻസ്പെക്ടറുടെയും പോലീസിന്റെയും മർദ്ദനത്തിന് ഇരയായുള്ള നമ്പ്യാർ പാടത്ത് അബോധാവ സ്ഥയിൽ കിടക്കുകയാണ് അയാളുടെ ശരീരത്തിന്റെ മുറിവിൽ നിന്ന് രക്തം പാടത്തേക്ക് ഒഴുകുന്നുണ്ട്. അത് വെറും രക്തമല്ല, മനുഷ്യധൈര്യത്തിന്റെ, പ്രതിരോധത്തിന്റെ പ്രതീകമാണ്. അതുവഴി, എഴുത്തു കാരൻ അതിജീവനത്തിന്റെ ശക്തിയും സ്വാതന്ത്ര്യസമരത്തിന്റെ അക്ഷയത്വവും വ്യക്തമാക്കുന്നു.

പക്ഷേ, ആ രക്തം മാഞ്ഞുപോയില്ല.’ ഈ വാക്കുകൾ അയാളുടെ പ്രവർത്തനം വെറുതെയായില്ല എന്ന് സാരം. രക്ത പാടുകൾ കണ്ടുനിന്നവരിലും തുടർന്ന് പ്രവർത്തിക്കുന്നവരിലും വീര്യം പകരുന്നതാണെന്ന് വ്യക്തം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഓരോ ബലിദാനികളും അവരുടെ ത്യാഗങ്ങൾ കൊണ്ട് ഒരുപാട് പേരെ സമരമുഖത്തിലേക്കിറക്കിയ വീരയോദ്ധാക്കളാണ്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
ഒരു മരം വെട്ടാതെയൊരു കോണിൽ കാണു –
മെന്നൊരു കാട് ഭൂമിയോടോതി ഒരു
കാടു ഭൂമിയിൽ പീടിൽതൊക്കെയും
പുലരിയോടൊപ്പമുണർന്നു
അവരുണർന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിട്ടു കരുണയും കാടും
പുതുസൂര്യൻ മഞ്ഞിന്റെ തംബുരു വീട്ടി
ഹാ പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചായായു
എന്നൊ-റില-തന്റെ ചില്ലയോടോതി.
– സച്ചിതാനന്ദൻ
മുകളിൽ തന്നിരിക്കുന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം

പ്രത്യാശയുടെ പച്ചപ്പുകൾ

ആധുനിക മലയാള കവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റേത്. വിവരണങ്ങളിലൂടെയും സ്വത രചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണർവിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.

ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുണ്ട് എന്ന് ആദ്യം ചില്ലയോടു പറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ എന്ന് കാറ്റിനോടും, ഒരു ചില്ല ബാക്കിയുണ്ട് എന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയുയാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയുണ്ടാവു മെന്ന് മല സൂര്യനോടും പറഞ്ഞു.

ഒരു സൂര്യൻ കെടാതെയുണ്ട് എന്നാണ് കവി രാത്രിയോടു പറ ഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണർന്നു. പുഴകൾ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണരുന്നു. പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി, അതോടെ വാക്കും മനസ്സും പുതുതായി. ഒരു ചെറിയ പ്രതീക്ഷ പങ്കുവെച്ചാൽ മതി നിരാശയിൽ നിന്ന് കരകയറാമെന്ന് കവി ഓർമ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച് പ്രതീക്ഷയാണ് സർവതിനെയും ഉണർത്തുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആധുനിക ലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെ ളിച്ചമാണ്.

അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
പ്ലാവിലെ കെട്ടിയ കുമ്പിളിൽ തുമ്പതൻ
പൂവുപോലിത്തിരിയുപ്പുതരിയെടു
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചേർത്താലേ രുചിയുള്ളൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ ! നിൻ മുത്തശ്ശിയും നിന്നു
നില്പിലൊരുനാള് മറഞ്ഞു പോം! എങ്കിലും
നിന്നിലെയുമായിരിക്കുമീ മുത്തശ്ശി
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാൻ.
ഒ. എൻ. വി. കുറുപ്പ്
മനോഹരമായ ഈ കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം

ജീവിതത്തിന്റെ ഉപ്പ്

മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയം നിറഞ്ഞ കവിയാണ് ഒ. എൻ. വി. കുറുപ്പ്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതയാണ് ‘ഉപ്പ്’ ലളിതമായ വാക്കുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓർമ്മിപ്പിക്കുകയാണ് മുത്തശ്ശി.

പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കണികകൾ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല. തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിൽ കരുത്തുപകർന്നുകൊണ്ട് താൻ നിലനിൽക്കുമെന്നും മുത്തശ്ശി പറയുന്നു.

പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്, ആവി പറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിൾ ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പിക്കേണ്ട വാക്കുകളല്ല. കാരണം കേരളീയജീവിതം ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന

വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണവർ. ജീവിതമാകുന്ന ചൂടുകഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്കാരികപാരമ്പര്യമാണ് ഉപ്പു തരി. എത്രയേറെ പുരോഗമിച്ചാലും ഉള്ളിലലിഞ്ഞുചേർന്ന തന്റെ സംസാരത്തിൽ നിന്ന് ഒരാൾക്ക് മോചനം നേടാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചി പകർന്നുകൊണ്ടായിരിക്കും.

Class 6 Malayalam Adisthana Padavali Question Paper Set 1

Question 5.
പ്രസംഗം
“ഉടമസ്ഥതയെന്നാലുപയോഗിച്ചീ നാടു
മുടച്ചുകളയാനും സ്വാതന്ത്യമെന്നാണർത്ഥം’
സ്വാതന്ത്ര്യത്തെക്കുറിച്ച് എന്തെല്ലാം ആശയങ്ങളാണ് ഈ കവിതാഭാഗത്തുള്ളത്? നിങ്ങളുടെ അഭിപ്രായ ങ്ങൾ ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കുക.
Answer:
‘സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം’
ബഹുമാന്യരായ അധ്യാപകരെ പ്രിയ കൂട്ടുകാരെ നമസ്കാരം ഉടമസ്ഥത എന്ന പാഠഭാഗം നാമെല്ലാവരും പഠിച്ചതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം സ്വാതന്ത്ര്യം – അതൊരു പൊതു ആശയമല്ല. ഓരോ വ്യക്തിക്കും ഓരോ വസ്തുവിനും പോലും സ്വന്തം ധികാരപരിധിയിലായുള്ള സ്വാതന്ത്ര്യമാണ് ആവശ്യം.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതയിൽ അച്ഛൻ അതി ഗൗരവത്തോടെ പറയുന്നു. “ഉടമസ്ഥതയെന്നാലുപയോഗിച്ചിടാനും മുടച്ചുകളയാനും സ്വാതന്ത്ര്യമെന്നാണർഥം, അപ്പോൾ മാത്രമേ അതൊരു സത്യമായ സ്വാതന്ത്ര്യമായി മാറുകയുള്ളൂ. അഭിമാനത്തോടെ കൈവശം വച്ചിട്ടും അതിനെ ഉപയോഗിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലെങ്കിൽ, അത് സ്വന്തം അധികാരമല്ല. ഇത് രാഷ്ട്രീയ ആശയമോ തത്ത്വശാസ്ത്രമോ അല്ല – ഒരുവന്റെ ഇഷ്ടത്തിന്റെയും അവകാശത്തിന്റെയും അധ്യായം മാത്രമാണ്. അത് കുട്ടിയുടെ കളിപ്പാട്ടമായിരിക്കാം, അല്ലെങ്കിൽ ജനതയുടെ വോട്ട്, ശബ്ദം, നിലപാട് എന്തും ആകാം.

സ്വാതന്ത്ര്യം എന്നാൽ – അവയെ പൂർണ്ണമായ അർത്ഥത്തിൽ ഉപയോഗിക്കാനുള്ള അവകാശമാണെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഈ ഭാരതഭൂമിയിൽ ഒരു കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി യാതനകൾ സഹിച്ച ഒരുപാട് പേരെയും അവരുടെ പ്രവർത്തനങ്ങളെയും നമുക്കറിയാം.

ഒരിക്കലും ഒന്നിനുവേണ്ടിയും നഷ്ടപ്പെടുത്താൻ ഉള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, സ്വതന്ത്രർ ആയിരിക്കാൻ അവരവർ പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവയുടെ ലംഘനം ഒരിക്കലും സ്വാതന്ത്ര്യം ആവുകയില്ലെന്ന് ഓർക്കണം. സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് അതേസമയം സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വവുമാണ്.

നന്ദി

Question 6.
വായനക്കുറിപ്പ് കെ. തായാട്ടിന്റെ “നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന പുസ്തകത്തിൽ സമരചരിത്രങ്ങളുണ്ട്. അവ വായിച്ച് വായനാനുഭവം ക്ലാസ്സിൽ പങ്കുവയ്ക്കുക.
Answer:
കൂട്ടുകാരെ….
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതി ചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണ് നാം ചങ്ങല പൊട്ടിച്ച കഥ. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികൾക്ക് ഇത് വായിച്ചു പോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂർത്തങ്ങളെപ്പറ്റിയും മൂർത്തമായ ധാരണയുണ്ടാക്കാൻ ഈ ഗ്രന്ഥത്തിനു കഴിയും.

ഇന്ത്യയെ സ്നേഹിക്കാനും സമൂഹത്തിൽ സ്വാതന്ത്ര്യവും സമത്വവും പുലർത്താനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി യത്നിക്കാനും കുട്ടികളെ പ്രാപ്തരാക്കുമെങ്കിൽ അതിൽക്കൂടുതൽ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങല പൊട്ടിച്ച കഥ ഇന്ത്യൻ സ്വാതന്ത്യസമരചരിത്രം പഠിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.

Class 6 Malayalam Kerala Padavali Question Paper Set 5

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 5 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
ദാദാ സാഹിബ് ഫാൽകെയാണ് ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്. 1879 ഏപ്രിൽ 30നാണ് അദ്ദേഹത്തിന്റെ ജനനം. 1910-ൽ “ക്രിസ്തുവിന്റെ ചരിത്രം’ എന്ന ചിത്രം ബോംബെയിൽ വച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതൽ ഒരു സിനിമ നിർമ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജർമനിയിൽ പോയി ചലച്ചിത്രനിർമാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവിക്യാമറ വാങ്ങി തിരികെയെ ത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ ചിത്രത്തിന്റെ നിർമാണ മാരംഭിച്ചു.

രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകൻ ക്യാമറാമാൻ ചിത്രസംയോജകനെല്ലാം ഫാൽക്കെ തന്നെയായിരുന്നു. 1912-ൽ ചിത്രീകരണമാരംഭിച്ച ഈ സിനിമ 1913-ൽ പൂർത്തിയാക്കി. 1929 – ലാണ് ആദ്യമായി ഒരു വിദേശ ശബ്ദചിത്രം ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. മെലഡി ഓഫ് ലവ്. 1931ൽ ഇന്ത്യ യിലാദ്യമായി ഒരു ശബ്ദചിത്രമുണ്ടായി. അതാണ് “ആലം ആര’. മലയാളത്തിലെ ആദ്യ നിശബ്ദചിത്രമായ വിഗതകുമാരൻ പുറത്തുവന്നത് 1928-ലാണ്. ഇതിന്റെ സംവിധായകൻ മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയൽ ആണ്.

a. ഇന്ത്യൻ സിനിമയുടെ പിതാവെന്നറിയപ്പെടുന്നത് ജെ.സി.ഡാനിയേൽ ആണ്. ഇദ്ദേഹത്തിന്റെ സിനിമയാണ് വിഗതകുമാരൻ.
A. പ്രസ്താവന പൂർണ്ണമായും ശരി
B. പ്രസ്താവന പൂർണ്ണമായും തെറ്റ്
C. പ്രസ്താവന ഭാഗികമായി ശരി
D. പ്രസ്താവന 1 ശരി 2 തെറ്റ്
Answer:
C. പ്രസ്താവന ഭാഗികമായി ശരി

b. 1912-ൽ ചിത്രീകരണമാരംഭിച്ച് 1913-ൽ പൂർത്തിയാക്കിയ സിനിമയാണ്
A. ആലം ആര
B. വിഗതകുമാരൻ
C. ക്രിസ്തുവിന്റെ ചരിത്രം
D. രാജാഹരിശ്ചന്ദ
Answer:
D. രാജാഹരിശ്ചന്ദ

C. A. മലയാളത്തിലെ ആദ്യ ശബ്ദചിത്രം വിഗതകുമാരനാണ്.
B. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം ആലം ആര ആണ്.
A. A ശരി B തെറ്റ്
B. B തെറ്റ് B ശരി
C. A യും B യും ശരി
D. A യും B യും തെറ്റ്
Answer:
B. B തെറ്റ് B ശരി

d. മലയാള സിനിമയുടെ പിതാവ് ആര്?
A. ദാദാ സാഹേബ് ഫാൽകെ
B. വിഗതകുമാരൻ
C. ജെ.സി. ഡാനിയേൽ .
D. രാജാ ഹരിശ്ചന്ദ്ര
Answer:
C. ജെ.സി. ഡാനിയേൽ .

Class 6 Malayalam Kerala Padavali Question Paper Set 5

Question 2.
(A) a. കുറിപ്പ്
അപകടകരമായ ഒരു നിശബ്ദത അവിടെ നിറഞ്ഞു. ഇലകളെല്ലാം അതിശക്തമായി ഇളകാൻ തുടങ്ങി. മരം ആകെത്തന്നെ കുലുങ്ങാൻ തുടങ്ങി. എന്നെ താഴേക്ക് എറിയത്തക്കവണ്ണം ഒരു കാറ്റ് ആഞ്ഞു വീശി. ശിഖി രത്തിൽ അള്ളിപ്പിടിച്ചില്ലായിരുന്നെങ്കിൽ താഴെ വീണുപോകുമായിരുന്നു. മരമാകെ ആടിയുലഞ്ഞു. താഴേക്ക് ചാടിയാലോ എന്ന ചിന്ത എന്നിൽ ഉണ്ടായി.

എന്നാൽ കനത്ത ഭയം എന്നെ അതിൽ നിന്നു തടഞ്ഞു. പരിമിതികൾക്കിടയിലും അധ്യാപികയുടെ സ്നേഹ സാമീപ്യത്താൽ ജീവിതത്തെ വിജയകരമാക്കിത്തീർത്ത ഹെലൻ കെല്ലറുടെ ജീവിതം എന്തെല്ലാം സന്ദേശമാണ് നൽകുന്നത്? കുറിപ്പ് തയ്യാറാക്കുക.
Answer:
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച വ്യക്തിയാണ് ഹെലൻ കെല്ലർ. കാഴ്ചശക്തിയും കേൾവി ശക്തിയും നഷ്ടമായ ഹെലൻ തന്റെ ആത്മവിശ്വാസം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നിവയിൽ കഴിവ് തെളിയിച്ചു. ഹെലന്റെ ജീവിതത്തിലെ ഭയപ്പെടുത്തിയ ഒരു അനുഭവമാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഒരിക്കൽ ഒരു നടത്തത്തിനു ശേഷം ഹെലൻ ചെറിമരത്തിൽ കയറി വിശ്രമിക്കാൻ ഇരുന്നു. അധ്യാപിക ഭക്ഷണം എടുക്കാൻ വീടിനകത്തേക്കു പോയി. ആ സമയം അന്തരീക്ഷം മാറി. ആകാശം കറുക്കുകയും ശക്തമായ കാറ്റടിക്കുകയും ചെയ്തു. മര മാകെ ആടിയുലഞ്ഞു. മരത്തിന്റെ ശിഖരത്തിൽ ഹെലൻ അള്ളിപ്പിടിച്ചിരുന്നു. പെട്ടെന്ന് അധ്യാപിക ഓടി യെത്തി അവളെ താഴെയിറക്കി. കാലുകൾ ഭൂമിയിൽ സ്പർശിച്ചപ്പോൾ അവൾ ആനന്ദിച്ചു. കാഴ്ചയും കേൾവിയുമില്ലാത്ത ഹെല്ലൻ ജീവിതത്തിലെ ഇത്തരം നിമിഷങ്ങളെ ടീച്ചറുടെ സഹായത്തോടെ ആസ്വദിച്ച റിയുകയാണ്.

തൊട്ടും മണത്തും പ്രകൃതിയെ തിരിച്ചറിയാൻ അധ്യാപിക ഹെല്ലനെ സഹായിച്ചു. ആ അധ്യാ പിക അത്രമാത്രം സ്വാധീനം അവളുടെ ജീവിതത്തിൽ ചെലുത്തി. ഹെല്ലനെ ലോകമറിയുന്ന ആളാക്കിമാറ്റാൻ ആ അധ്യാപികയ്ക്ക് സാധിച്ചു. അധ്യാപികയുടെ ആത്മാർത്ഥ പരിശ്രമം കൊണ്ടാണ് പരിമിതിയുടെ അതി രുകളെ ഉറച്ച ആത്മവിശ്വാസം കൊണ്ട് ഹെല്ലൻ തകർത്തെറിഞ്ഞത്.

b. മണ്ണിനടിയിൽ കുഴിച്ചു മൂടപ്പെട്ടതാരെയാണ്?
A. ദിനകരൻ
B. കുഞ്ഞിമാതമ്മ
C. തണ്ണീർതടം
D. നീരുറവ
Answer:
C. തണ്ണീർതടം

C. കർഷകരുടെ വരവിനെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത്?
A. മയിൽ കൂട്ടം
B. കലമാൻപറ്റും പേടമാൻ കൂട്ടം
C. പേടമാൻ കട്ടം,
D. തത്തകിളികളുടെ കൂട്ടം
Answer:
C. പേടമാൻ കൂട്ടം

ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു

Question 3.
(A) മാതൃകപോലെ വാക്യങ്ങൾ മാറ്റി എഴുതുക.
മാതൃക: അറിവ് ഇല്ലാത്ത പ്രായത്തിൽ അവൻ ചെയ്ത തെറ്റ്.
ഉത്തരം: അറിവില്ലാത്ത പ്രായത്തിൽ അവൻ ചെയ്ത തെറ്റ്.
1. അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
2. പറഞ്ഞ് തീർത്ത് അവൻ നടന്നു.
3. ആടി ഉലഞ്ഞ് മരങ്ങൾ നിലംപതിച്ചു.
4. ആളും അനക്കവും ഇല്ലാത്ത കെട്ടിടം
Answer:
1. അല്ലലില്ലാത്ത മനസുമായി അയാളിരുന്നു.
2. പറഞ്ഞു തീർത്തവൻ നടന്നു.
3. ആടിയുലഞ്ഞ് മരങ്ങൾ നിലംപതിച്ചു.
4. ആളനക്കമില്ലാത്ത കെട്ടിടം

(B) ഒന്നല്ല പത്തല്ല കുഞ്ഞു മക്കൾ
ഒരു നൂറു കോടിയെ പോറ്റിയിട്ടും
ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ
ഇടുമുണ്ടു നിങ്ങൾക്കു വേല നൽകാൻ
ഉണ്ണിക്കര മിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയെന്നാൽ
അമ്മയ്ക്ക് പിന്നെന്തു ദുഃഖം, അമ്മ
യുള്ളപ്പോൾ നമ്മൾക്കുമെന്നു ദുഃഖം?

ഈ വരികളിൽ പറയുന്ന അമ്മയെന്ന വാക്കിന് എന്തെല്ലാം അർത്ഥതലങ്ങളാണ് ഉള്ളത്? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണിവ. മാതാ പിതാക്കളെ നഷ്ടപ്പെട്ട് ഒറ്റക്കായിപ്പോയ കുട്ടി ആശ്രമത്തിൽ അഭയം തേടി എത്തുമ്പോൾ ഗാന്ധി പറ യുന്ന വാക്കുകളാണിവ. ഇവിടെ അമ്മയെന്ന വാക്ക് കുട്ടിയുടെ അമ്മ എന്ന അർത്ഥത്തിൽ മാത്രമല്ല സ്വരാ ജ്യത്തെയും അമ്മയെന്നു വിശേഷിപ്പിക്കുന്നു. ഒന്നും പത്തുമല്ല നൂറുകോടി മക്കളെ വളർത്തിയിട്ടും അമ്മയ്ക്ക് ഇനിയും മടിത്തട്ടിൽ ഇടമുണ്ട്.

കുഞ്ഞുകൈകൾ നാടിന്റെ കണ്ണീരൊപ്പാനുള്ള കരുത്ത് ആർജ്ജിച്ചാൽ അമ്മയ്ക്ക് പിന്നെ ദുഃഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. അതുപോലെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നവളാണ് അമ്മ. അമ്മയുള്ളപ്പോൾ മക്കൾക്കും ദുഃഖിക്കേണ്ടി വരില്ല. കവിതയിൽ അമ്മയെന്നത് രാജ്യത്തേയും കൂടിയാണ് സുചിപ്പിക്കുന്നത്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) ലഘുവാക്യങ്ങളാക്കുക.
ഭാരതത്തിന്റെ ഭാവിയെ ശരിയായ ദിശയിലേക്ക് വഴിനടത്തിയ ജവഹർലാൽ നെഹ്റു കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടു ദശകങ്ങളോളം രാജ്യത്തിന്റെ സാരഥിയായിരുന്ന ചാച്ചാജി ബാലികാ ബാലകൻമാർക്ക് ഒരു ഉറ്റ കളിച്ചങ്ങാതിയായിരുന്നു. ഈ ചെറിയ പ്രജകളോടുള്ള നെഹ്റുവിന്റെ സ്നേഹ വാത്സല്യങ്ങളുടെ ഓർമപ്പെടുത്തലായാണ് എല്ലാ വർഷവും നവംബർ പതിനാല് ശിശുദിനമായി നാം കൊണ്ടാടുന്നത്.
Answer:
ഭാരതത്തിന്റെ ഭാവിയെ ശരിയായ ദിശയിലേക്ക് വഴി നടത്തിയത് ജവഹർലാൽ നെഹ്റു ആണ്. അദ്ദേഹം കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടു ദശകങ്ങളോളം രാജ്യത്തിന്റെ സാരഥിയായിരുന്നു അദ്ദേഹം. ചാച്ചാജി എന്ന വിളിപ്പേരുണ്ടായിരുന്നു അദ്ദേഹത്തിന്. ബാലൻമാർക്ക് ഉറ്റ കളിച്ചങ്ങാതിയായിരുന്നു. നവംബർ 14 നമ്മൾ ശിശുദിനമായി കൊണ്ടാടുന്നു. അത് ഈ ചെറിയ പ്രജകളോട് നെഹ്റുവിനുള്ള സ്നേഹ വാത്സല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

B) കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ
വേരെവിടെ മക്കളേ?
– അയ്യപ്പപ്പണിക്കർ
ഈ വരികളിലെ ആശയം വിവരിക്കുക.
Answer:
മലയാള കവിതയിൽ ആധുനികതയുടെ വക്താവാണ് അയ്യപ്പപ്പണിക്കർ. അദ്ദേഹത്തിന്റെ കാടെവിടെ മക്ക ളേയെന്ന കവിത പാരിസ്ഥിതിക അവബോധം ജനിപ്പിക്കുന്ന കവിതയാണ്. ഗ്രാമീണതയും പ്രകൃതിയും നാട്ടു നന്മകളും കാർഷിക വ്യവസ്ഥയുമെല്ലാം  ന്യമായിക്കൊണ്ടിരിക്കുന്ന കാലത്തെയാണ് കവി അഭി സംബോധന ചെയ്യുന്നത്.

വികസനം പ്രകൃതിയെ നശിപ്പിക്കുമ്പോൾ നഷ്ടമാകുന്നത് വലിയ ആവാസ വ്യവസ്ഥയാണ്. കാടും മേടും വേരും നഷ്ടപ്പെട്ടു അലയേണ്ടി വരുന്ന ജനതയും സൃഷ്ടിക്കപ്പെടുന്നു. കാട്ടുപൂഞ്ചോലകളുടെ കുളിര് നഷ്ടമാകുന്നു. കാറ്റ് പുലർന്ന പൂങ്കാവുകൾ നഷ്ടമാകുന്നു. നഷ്ടമാകുന്ന പ്രകൃതിയും, മലിനീകരിക്കപ്പെടുന്ന വായുവും, ആത്മാർത്ഥതയില്ലാത്ത സമൂഹവും നാട്ടുനന്മകളെ ഇല്ലാ താക്കി. വരുംതലമുറകൾക്കായി എല്ലാം നഷ്ടപ്പെടുത്തിയതിന്റെ അമർഷവും അയ്യപ്പപ്പണിക്കരുടെ ഈ കവിതയിൽ കാണാം.

Class 6 Malayalam Kerala Padavali Question Paper Set 5

Question 5.
കായെല്ലാമു നെവേഞ്ചിമുതന്തിന്താവി’ എന്ന പാഠഭാഗത്തിൽ നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യു ന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. നെവേഞ്ചിയുടെ പാചകരീതിയെ പറ്റി ഒരു വിവരണം തയ്യാ റാക്കുക.
Answer:

കായെല്ലമു നെവേഞ്ചിമു തന്തിനു ചവി

എന്നാൽ മുളങ്കൂമ്പും നെവേഞ്ചിയും തന്നിരുന്ന രുചി. സുകുമാരൻ ചാലിഗദ്ധയുടെ ഈ പാഠഭാഗത്തിൽ നെവേഞ്ചി പാകം ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായി പറയുന്നു. നെവേഞ്ചി വർഷത്തിൽ ഒരിക്കൽ മാത്രമേ ലഭ്യമാകുകയുള്ളൂ. വേനൽക്കാലത്ത് പുഴയിലെ വെള്ളം വറ്റു മ്പോഴാണ് നെവേഞ്ചി ലഭ്യമാകുന്നത്.

പുറന്തോടുള്ള ജലജീവിയാണ് നെവേഞ്ചി. നെവേഞ്ചിയെ പാചകം ചെയ്യാനായി ആദ്യം ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങണം, പുഴുങ്ങി കഴിഞ്ഞ നെവേഞ്ചിയുടെ വെള്ളം ഊറ്റിക്ക ളയും. അതിന്റെ തോടിലെ കറ പോകാൻ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. വെന്ത നെവേഞ്ചിക്കൊപ്പം ഞണ്ട്, പപ്പായ, മധുരക്കിഴങ്ങ് എന്നിവയിലേതെങ്കിലും ചേർക്കാം. തുടർന്ന് മുളകുപൊടി, മല്ലിപ്പൊടി മുത ലായ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നു. ഇതാണ് നെവേഞ്ചിയുടെ പാചകരീതി.

Question 6.
“കായെല്ലാമു നെവേഞ്ചിമുതന്തിന്താവി’ എന്ന പാഠഭാഗത്തിൽ നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യു ന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. നെവേഞ്ചിയുടെ പാചകരീതിയെ പറ്റി ഒരു വിവരണം തയ്യാ റാക്കുക.

ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട തൊഴിൽ തിരഞ്ഞ ടുത്ത് മുന്നേറുന്ന ദിക്സ് പർവീണിനെ പരിചയപ്പെട്ടു. ഇതേപോലെ ചെറിയ പ്രായത്തിൽ തന്നെ പഠന ത്തോടൊപ്പം ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങ ളുടെ ആഗ്രഹങ്ങളും പദ്ധതികളും ഡയറിക്കുറിപ്പായി എഴുതുക.
Answer:
ഇന്ന് വളരെ സന്തോഷവും ആവേശവുമുള്ള ദിവസമാണ്. ദക്സയുമായി കുറേനേരം സംസാരിച്ചു. അവളെന്റെ കൂട്ടുകാരിയായിട്ട് 2 വർഷം. ഉത്തരേന്ത്യയിൽ നിന്ന് ഇവിടേക്ക് വന്ന ആളേയല്ല അവളിന്ന്. മല യാളം പഠിച്ച് – തയ്യൽ പഠിച്ച് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നു.

മിടുക്കിയാണവൾ. അവളെ കൂട്ടുകാരിയായി കിട്ടിയതിൽ അഭിമാനമാണെനിക്ക്. എനിക്കും അവളെപ്പോലെ ഇഷ്ടമുള്ളത് പഠിച്ച്, ഇഷ്ട മുള്ള ജോലി ചെയ്തു വരുമാനം ഉണ്ടാക്കണം. അധ്യാപനമാണ് എനിക്കേറെയിഷ്ടം. മഞ്ജു ടീച്ചറെ കാണുമ്പോൾ എനിക്കും അതുപോലൊരു അധ്യാപികയാകാൻ ആഗ്രഹം തോന്നും. അതിനായി വലിയ പഠനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നെനിക്കറിയാം.

എന്നിരുന്നാലും ഞാൻ ഇപ്പോഴേ ചെറിയ കുട്ടി കൾക്കായുള്ള ട്യൂഷൻ ആരംഭിക്കുകയാണ്. കൊച്ചുകുട്ടികളെ ആദ്യം പഠിപ്പിക്കണം. അതിനായുള്ള ഒരു ക്കങ്ങൾ ഞാൻ നടത്തുന്നുണ്ട്. നാളെ മൂന്നു കുട്ടികൾ വരും. എന്റെ വീടിന്റെ മട്ടുപ്പാവാണ് അതിനായി ഞാൻ ഒരുക്കിയിരിക്കുന്നത്. ദയെപ്പോലെ ഇപ്പോഴെ ചെറിയ സമ്പാദ്യമുണ്ടാക്കാൻ ഞാനും ശ്രമിക്കും.

Class 6 Malayalam Kerala Padavali Question Paper Set 4

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 4 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യകേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമി ഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം.

അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമാ യുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള പ്രസ്താവിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപി ച്ചത്.

ഇന്ത്യ സ്വതന്ത്ര്യമായ ശേഷം ഇന്ത്യ ഗവൺമെന്റ് 1949 ജൂലൈ 1-നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാ നത്തിലെ മലബാർ ജില്ലയോട് ചേർത്ത് 1956 നവംബർ 1-നും കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.

a. തിരുവിതാംകൂറിന്റെ ആദിരൂപം എന്താണെന്നാണ് ഇളംകുളം അഭിപ്രായപ്പെട്ടത്?
A. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്ക് പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
B. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു തെക്കുപ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
C. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു സമീപപ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
D. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു കിഴക്കു പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ
Answer:
A. ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്ക് പ്രദേശങ്ങളും കൊല്ലം കേന്ദ്ര മായ വേണാടിൽ ലയിക്കുന്നതോടെ

b. 1940-കളിലെ തിരുവിതാംകൂറിൽ കന്യാകുമാരി ജില്ല ഭാഗമായിരുന്നു.
A. പ്രസ്താവന ശരി
C. പ്രസ്താവന ഭാഗികമായി ശരി
B. പ്രസ്താവന തെറ്റ്
D. പ്രസ്താവന ഭാഗികമായി തെറ്റ്
Answer:
A. പ്രസ്താവന ശരി

c. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂർ വിസ്തൃതി പ്രാപിച്ചത്?
A. ചിത്തിരതിരുനാൾ
B. ബാലരാമവർമ്മ
C. മാർത്താണ്ഡവർമ്മ
D. സ്വാതിതിരുനാൾ
Answer:
C. മാർത്താണ്ഡവർമ്മ

d. കേരള സംസ്ഥാനം രൂപീകൃതമായ വർഷം.
A. 1965
B. 1956
C. 1966
D. 1955
Answer:
B. 1956

Class 6 Malayalam Kerala Padavali Question Paper Set 4

Question 2.
(A) a. കുറിപ്പ്
പേമഴ പെ പാരമിരുളും പുലർകാലം
പൂഴി കീഴ്മേലായ് രണ്ടു ഭാഗത്തും മറിയവേ,
കാളയെപ്പൂട്ടിത്തയ്യാറാക്കിയ ചെമ്മൺമേട്ടിൽ
കീറിയോരിറച്ചിപോൽ നീർവാലും കരിച്ചാലിൽ
ഊന്നിയ വിത്തൊക്കെയും മുളച്ചു പൊന്തീടുമ്പോൾ
തിന്നുവാൻ വന്നെത്തിയ കലമാൻ പറ്റം പോലെ
പനയോലയാൽത്തീർത്ത കാൽ നീണ്ട കുടചൂടി
പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ
പറകൊട്ടീടും താളമൊപ്പിച്ചുകൊത്തിക്കിള
ച്ചടി വേരോടെ കളക്കുറ്റികൾ പറിക്കുന്നു.

വയൽക്കാഴ്ചകൾ’ എന്ന കവിത പഴയകാല കൃഷിരീതികൾ വിവരിക്കുന്നു. പഴയകാല കൃഷിരീതികളിൽ നിന്നും കാർഷിക സംസ്കാരത്തിൽ നിന്നും ഇന്നത്തെ കൃഷിരീതികൾ എങ്ങനെയെല്ലാം വ്യത്യസ്തമാ കുന്നു? കുറിപ്പ് തയ്യാറാക്കുക.
Answer:
വയൽക്കാഴ്ചകൾ എന്ന കവിത പണ്ടുകാലത്തെ കൃഷി രീതിയെ വിവരിക്കുന്നു. സൂര്യൻ ഉദിക്കുന്ന സമ യത്തുതന്നെ വയലിലേക്കെത്തുന്ന കൃഷിക്കാർ അവർ പെരുമഴയെപോലും വകവയ്ക്കാതെ വയലിലേക്ക് വരുകയും കൃഷിപണി ആരംഭിക്കുകയും ചെയ്യുന്നു. കാളയെകൊണ്ട് നിലം ഉഴുതു മറിക്കുന്നു. ആ ചാലു കളിൽ വിത്തുകളെറിഞ്ഞ് മുളപ്പിക്കുന്നു.

അധ്വാനത്തെ ആയാസരഹിതമാക്കാൻ അവർ പറകൊട്ടി നൃത്തം ചെയ്യുന്നു. താളത്തോടൊപ്പം ജോലി ചെയ്യുന്നു. എന്നാൽ കൃഷിരീതികളെല്ലാം മാറി. ഇന്ന് ഹൈടെക് കൃഷികളാണ് കൂടുതൽ. ഇതിൽ പരിസ്ഥിതിയെ വളരെ കുറച്ചു മാത്രം ആശ്രയിക്കേണ്ടതുള്ളൂ. ഓരോ ചെടികൾക്ക് പ്രത്യേക പരിഗണന നൽകി ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു.

ഹരിതഗൃഹം പോലുള്ള കൃഷിയിടങ്ങൾ ഇന്ന് ഏറെയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇന്ന് കൃഷി മുന്നിലേക്ക് പോകുന്നത്. ഇന്ന് മഴയും കാലാവസ്ഥയും നോക്കിയുള്ള കൃഷി കുറവാണ്. താപനില ക്രമീകരിച്ചും ചെടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയും ഓരോ ചെടിക്കും പ്രത്യേകം പരിഗണന നൽകിയും വിളവ് കൂട്ടിയെടുക്കുക എന്ന രീതിയിലാണ് ഇന്ന് കൃഷി പുരോഗമിക്കുന്നത്.

b. ഹെലൻ കെല്ലറുടെ ആത്മകഥയുടെ പേരെന്ത്?
A. എന്റെ കഥ
B. ജീവിതകഥ
C. എന്റെ ജീവിതകഥ
D. എന്റെ ജീവിതം ഒരു കഥ
Answer:
B. ജീവിതകഥ

c. പകരപദo എഴതുക ‘ഉതിരുക’
A. പോകുക
B. വരുക
C. പകരം എഴുതുക. ‘ഉതിരുക.
D. പറയുക
Answer:
C. പകരം എഴുതുക. ‘ഉതിരുക.

ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 3.
(A) വൈലോപ്പിള്ളി ശ്രീധരമേനോന്റെ പന്തങ്ങൾ എന്ന കവിത അധ്വാനത്തിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു. തൊഴിലാളി ദിനത്തിൽ നാട്ടിലെ വായനശാലയിൽ അവതരിപ്പിക്കാൻ അധ്വാനത്തിന്റെ മഹത്വം എന്ന വിഷ യത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യസദസിന് നമസ്കാരം,
തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. 1886-ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ട ക്കൊലയുടെ സ്മരണാർത്ഥമാണ് മെയ്ദിനം നമ്മൾ ആചരിക്കുന്നതെന്ന് ഏവർക്കും അറിയാമല്ലോ. എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യമുയർത്തിയത് മെയ്ദിനത്തിന്റെ 125-ാം വാർഷികത്തിലാണ് തൊഴിലിന്റെ വലുപ്പം നോക്കി ആളുകളെ വിലയിരുത്തുന്ന രീതി സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ലോകം നില നിന്നുപോകാൻ എല്ലാ ജോലിയും അതുചെയ്യുന്നവരും അനിവാര്യമാണ്. എല്ലാ തൊഴിലിനും മഹത്വമുണ്ട്.

വലിയ ശമ്പളമുള്ള ഓഫീസർ ജോലികൾ മാത്രമാണ് നല്ലതെന്നു കരുതി അവ മാത്രം ചെയ്യാൻ ഒരു ജനത മുന്നിട്ടിറങ്ങിയാൽ അവർക്കിടയിലെ ജീവിതം മുന്നോട്ട് പോകുമോ? ഭക്ഷിക്കാൻ ആഹാരം കൃഷി ചെയ്തു ണ്ടാക്കുന്നയാൾ ഇല്ലെങ്കിൽ ലോകം പട്ടിണിയിലേക്ക് കൂപ്പുകുത്തും. കടലിൽ പോയി മത്സ്യബന്ധനം നട ത്തുന്നയാൾ ഇല്ലെങ്കിൽ മാംസാഹാരികൾ ബുദ്ധിമുട്ടും. വഴിയോരങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളികൾ തൊഴിലിനു മഹത്വമില്ലെന്നു പറഞ്ഞു തൊഴിൽ നിർത്തിയാൽ വഴിയോരങ്ങൾ വൃത്തിയില്ലാത്തതാകും. അതിനാൽ എല്ലാ ജോലിക്കും പ്രാധാന്യം ഉണ്ട്. എല്ലാ മേഖലകളിലും തൊഴിൽ കൃത്യമായി നടന്നാലേ ലോകം ഭംഗിയായി മുന്നോട്ടു നീങ്ങുകയുള്ളൂ. അതിനാൽ എല്ലാ തൊഴിലിനും ഒരേ മഹത്വമാണ് ഉള്ളത് എന്ന് ഇനിയും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

അല്ലെങ്കിൽ
(B) പന്തങ്ങൾ എന്ന കവിതയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വരികൾ എഴുതി അതിന്റെ ആശയം വിവരിക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘പന്തങ്ങൾ’ എന്ന കവിത വിപ്ലവവീര്യത്തെ വായനക്കാരിലേക്ക് പകരുന്നു.
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ
ചിന്തകളുരസിടുമക്കാലം.
വന്നു പിറന്നിതു ചെന്നിണമോലും
വാളുകണക്കൊരു തീനാളം
സഞ്ചിതമാകുമീരുട്ടുകളെല്ലാം
സംഭ്രമമാർന്നോരന്നേരം.
മാനവർകണ്ടാ, രഗ്നിസ്മിതമതിൽ
മന്നിലെ വിണ്ണിൻ വാഗ്ദാനം

പന്തങ്ങളെന്ന കവിതയിൽ എനിക്കേറെ ഇഷ്ടപ്പെട്ട വരികളാണിത്. നമുക്കറിയാം കാട്ടിന്റെ നടുവിൽ കല്ലു കൾ ഉരസിയാണ് തീ ഉണ്ടായിട്ടുള്ളതെന്ന്. ഇവിടെ കവി ചിന്തകൾ ഉരസിയാണ് തീയുണ്ടായതെന്നു പറ യുന്നു. ആ തീ വിപ്ലവത്തിന്റെ തീയാണ്. അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മാറി ചിന്തിച്ചതിന്റെ തീ, ആ തീ അനുഭവിച്ച വേദനയുടേയും അമർഷത്തിന്റെയും നിസ്സാഹായതയുടേയും വീര്യം പേറുന്നുണ്ട്.

ചോരചിന്തിയ വാളുപോലെ ഭയാനകവും രൗദ്രവുമായ തീ നാളമാണ് പിറന്നിരിക്കുന്നത്. ആ വീര്യം പേറുന്ന തീനാളം സഞ്ചിതമായിരിക്കുന്ന എല്ലാ ഇരുട്ടുകളെയും സംഭ്രമത്തിലാക്കുന്നുണ്ട്. മുന്നിൽ തടസ്സമായി നിൽക്കുന്ന എല്ലാ ഇരുട്ടുകളേയും അത് ഭയപ്പെടുത്തി മുന്നോട്ടു നീങ്ങുകയാണ്. നമ്മുടെ പൂർവികരായി രുന്ന മനുഷ്യർ തിരികൊളുത്തിയ ഈ തീപന്തം ഭൂമിയിലെ ഇരുട്ടിനെ നീക്കാൻ കെൽപ്പുള്ള നാളെയുടെ വാഗ്ദാനമാണ്. ഇന്നലെയിലെ പ്രവൃത്തികൾ ഇന്നിന്റെ നന്മക്കായി മാറും എന്ന ശുഭാപ്തി വിശ്വാസവും
വീര്യവും ഈ വരികളിൽ കാണാം.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി, മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദക്സ് പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്തെഴുതൂ.
Answer:
പ്രിയപ്പെട്ട ദിക്സ്, അവിടെ എല്ലാവർക്കും സുഖമല്ലേ?
നിന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ എനിക്കും കൊതിയാവുകയാണ്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ. അതും നിന്നെ പോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്. നിന്റെ വാക്കുകൾ എനിക്ക് അത്രയേറെ ഊർജ്ജമാണ് നൽകുന്നത്. അന്യദേശത്ത് പോയി അവിടത്തെ പ്രാദേശിക ഭാഷ പഠിച്ച് മറ്റു കുട്ടികളെ അത് പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ അത്ഭുതം ആയിട്ടാണ് തോന്നുന്നത്.

ഭാഷ മാത്രമോ? വേറെ എന്തെല്ലാം കാര്യങ്ങളാണ് നീ പഠിച്ചത്. പഠിച്ചതിനെ തൊഴിലാക്കി മാറ്റി സ്വന്തമായി വരുമാനം കണ്ടെത്തുന്നു, വീടിന്റെ വാടക നൽകുന്നു, അനിയന്മാരുടെ പഠനത്തെ സഹായിക്കുന്നു, സ്വന്തമായി തുടർപഠനങ്ങൾ നടത്തുന്നു. ദാ നീ എന്റെ കൂട്ടുകാരി മാത്രമല്ല.എന്റെ വഴികാട്ടി കൂടിയായി മാറിയിരിക്കുന്നു. എന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ നീ എനിക്ക് പ്രചോദനമായി മാറിയിരിക്കുന്നു.

നീ കണ്ടോളൂ ഇന്നുമുതൽ ഞാനും പുതുതായി ഒന്ന് പരിശീലിക്കുവാൻ പോവുകയാണ്. നിന്നെപ്പോലെ ഞാനും തൊഴിലിന്റെ രുചി അറിയാൻ ശ്രമിക്കും. വീടിനും വീട്ടുകാർക്കും താങ്ങായി എന്റെ സ്വന്തം കാര്യങ്ങൾക്കും വരുമാനം കണ്ടെത്താൻ ശ്രമിക്കും.

ദാറക്സ്, നിന്നെപ്പോലെ മിടുക്കിയായ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. തുടർപഠനം സ്വന്തം വീട് എന്നിങ്ങനെ നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസത്തിന്റെയും പ്രതീകമാണ് നീ. നിറഞ്ഞ സ്നേഹത്തോടെ നിന്റെ കൂട്ടുകാരി സവി.

അല്ലെങ്കിൽ
(B) കേരളത്തിൽ നഷ്ടമാകുന്ന തൊഴിലിടങ്ങളെക്കുറിച്ചും അന്യനാടുകളിൽ തൊഴിൽ തേടി പോകുന്ന പ്രവ ണതയെക്കുറിച്ചും ഉപന്യസിക്കുക.
Answer:
സാക്ഷരതയിൽ വളരെ മുന്നിലാണ് കേരളം. എന്നാൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം തൊഴിൽ നൽകാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടോ എന്നുള്ളത് വലിയൊരു ചോദ്യമാണ്. അന്യനാടുകളിൽ നിന്ന് വിദ്യാഭ്യാ സത്തിന് കേരളത്തിലെത്തുന്നത് നിരവധിപേരാണ്. എന്നാൽ ജോലിയന്വേഷിച്ചെത്തുന്നവർ കുറവാണ്.

തദ്ദേശീയരായ യുവാക്കളടക്കം അന്യനാടുകളിലേക്ക് കുടിയേറുന്ന സംസ്കാരമാണ് ഇവിടെ വളർച്ച പ്രാപിച്ചത്. പഠനത്തിനായും മറ്റും പോകുന്ന വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരികെ വരാൻ വിമുഖത കാണി ക്കുന്നു. നാട്ടിൽ വിദ്യ അഭ്യസിക്കുന്ന കുട്ടികളാണെങ്കിൽ ജോലിക്കായി തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശരാജ്യങ്ങളിലെ ഉയർന്ന വരുമാനവും, ജീവിതശൈലിയും ഇതിനു കാരണമാണ്.

Class 6 Malayalam Kerala Padavali Question Paper Set 4

Question 5.
ജൈവകൃഷി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3-ന് നടത്തുന്ന വിത്തുവിതരണ പരി പാടിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി നോട്ടീസ് തയ്യാറാക്കുക.
Answer:

ജൈവകൃഷി സംരക്ഷണസമിതി
വിത്ത് വിതരണം
ഡിസംബർ 03

മാത്യരെ,
ജൈവകൃഷി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ഇടനാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി ഡിസംബർ 03, വൈകീട്ട് 4 മണിക്ക് ജൈവകൃഷി സംരക്ഷണ സമിതിയുടെ ഓഫീസിൽ വച്ച് വിത്ത് വിത രണം നടത്തുന്നു. ജൈവകൃഷിരീതിയിൽ പച്ചക്കറികളെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിത്ത് വിതരണത്തിലേക്ക് ഏവർക്കും സ്വാഗതം.

ഉഷാറാണി
സെക്രട്ടറി
ജൈവകൃഷി സംരക്ഷണ സമിതി

25.11.2025
ഇടനാട്

Question 6.
“പേ പാരമിരുളും പുലർകാലം,
പൂഴികീലായ് രണ്ടു ഭാഗത്തും മറിയവേ,

കാളയെപ്പൂട്ടിത്തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ
കീറിയോരിറച്ചിപോൽ നീർവാലും കരിച്ചാലിൽ
ഊന്നിയ വിത്തൊക്കെയും മുളച്ചുപൊന്തീടുമ്പോൾ
വയൽക്കാഴ്ച്ചകൾ എന്ന കവിതയിലെ പ്രകൃതിദൃശ്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളെ ആകർഷിച്ച പ്രകൃതിദൃശ്യത്തെ വിവരിച്ചുകൊണ്ട് കവിത രചിക്കുക.
Answer:
കനിവോടെ കിനിയും പുതുമഴയും
തളരാതെ നിൽപ്പൂ പൂവുകളും
മഴതോർന്ന വാനിൽ നിറമാർന്നു നിൽപ്പു
മഴവില്ലിൻ നിറവാർന്ന ചാരുതയും
പുതുമണമോലും മണ്ണിൽ കിളിർക്കുന്നു
നാളേയ്ക്കു കാവലാം വൻമരങ്ങൾ
പ്രകൃതിതൻ കരുവിവയ്പ്പാർക്കുണ്ടു
ഭൂമിയിൽ തണലായും കായായും
നിലനിർത്തീടാൻ.

Class 6 Malayalam Kerala Padavali Question Paper Set 3

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 3 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും അവ നശിപ്പി ച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്ത മലയാളിയായ പരിസ്ഥിതി പ്രവർത്ത കനാണ് പൊക്കുടൻ. മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് വഴി തകരുന്നത് പതിവാ യപ്പോൾ പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കാൻ തുട ങ്ങിയത്. ചെടികൾ വളർന്ന് വന്നതോടെ അതൊരു പുതിയ കാഴ്ചയായി മാറി. അഞ്ഞൂറു കണ്ടൽ ചെടി കൾ നട്ടാണ് തുടക്കം.

സംസ്ഥാനത്തുടനീളം സ്ക്കൂളുകളിൽ കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ക്ലാസുകൾ നൽകുകയും കുട്ടികളുടെ നേതൃത്വത്തിൽ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽകളാണ് പൊക്കുടൻ നട്ടത്.

കണ്ടലിനെക്കുറിച്ച റിയാൻ വിദേശരാജ്യങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പൊക്കുടനെ തേടി വന്നു. വിവിധ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പൊക്കുടന്റെ കണ്ടൽ കാടുകളെപ്പറ്റി പ്രബന്ധങ്ങൾ അവത രിപ്പിക്കപ്പെട്ടിട്ടുണ്ട്. “കണ്ടൽകാടുകൾക്കിടയിൽ എന്റെ ജീവിതം’, ‘ചൂട്ടാച്ചി’, ‘എന്റെ രാഷ്ട്രീയം’ എന്നിവയാണ് പ്രധാന കൃതികൾ.

a. പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നതെന്ത്?
A. വനങ്ങൾ
B. കണ്ടൽവനങ്ങൾ
C. പുഴകൾ
D. വയലുകൾ
Answer:
B. കണ്ടൽവനങ്ങൾ

b. കണ്ടൽവനങ്ങളെ സംരക്ഷിക്കുകയും അവ നശിപ്പിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തിയ പരി സ്ഥിതി പ്രവർത്തകനാര്?
A. സിയാറ്റിൻ മൂപ്പൻ
B. സാറാ ജോസഫ്
C. പൊക്കുടൻ
D. സലിം അലി
Answer:
C. പൊക്കുടൻ

c. കണ്ടലിനെക്കുറിച്ചറിയാൻ വിദേശ രാജ്യങ്ങളിൽ നിന്ന് പരിസ്ഥിതി പ്രവർത്തകർ വന്നു. അവർ പൊക്കു ടനെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചില്ല.
A. പ്രസ്താവന മുഴുവൻ ശരി
B. പ്രസ്താവന ആദ്യഭാഗം തെറ്റ്
C. പ്രസ്താവന മുഴുവൻ തെറ്റ്
D. പ്രസ്താവന ഭാഗികമായി ശരി
Answer:
D. പ്രസ്താവന ഭാഗികമായി ശരി

d. അതൊരു പുതിയ കാഴ്ചയായി മാറി. എന്താണ് പുതിയ കാഴ്ചയായി മാറിയത്?
A. കുട്ടികളുടെ നേതൃത്വത്തിലെ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾ
B. ഒരു ലക്ഷത്തോളം കണ്ടൽച്ചെടികൾ നട്ടത്
C. വിദേശ രാജ്യങ്ങളിൽ നിന്ന് പരിസ്ഥിതി പ്രവർത്തകർ വന്നത്.
D. വെച്ചു പിടിപ്പിച്ച കണ്ടൽച്ചെടികൾ വളർന്നുവന്നത്.
Answer:
D. വെച്ചു പിടിപ്പിച്ച കണ്ടൽച്ചെടികൾ വളർന്നുവന്നത്.

Class 6 Malayalam Kerala Padavali Question Paper Set 3

Question 2
(A) കുറിപ്പ്
a. ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന ഈ വീട്ടിൽ ആരു മറന്നുവച്ചു ഈ അടുക്കള ടി.പി. രാജീവന്റെ അടുക്കളയെന്ന കവിതയിലെ ഈ വരികൾ അർത്ഥമാക്കുന്നതെന്ത്? കുറിപ്പ് തയ്യാറാക്കുക.
Answer:
സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ വിശപ്പിന്റെ ആഴം, ഭൂമിയിലെ സമൃദ്ധി, ജീവിതത്തിന്റെ തുടർച്ച, എന്നിങ്ങനെ നിരവധി വിഷയങ്ങൾ ടി.പി. രാജീവന്റെ അടുക്കള എന്ന കവിത ചർച്ച ചെയ്യുന്നു. ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന ഈ വീട് ഭൂമിയാണ്. ഇവിടെ എല്ലാ ജീവജാ ലങ്ങൾക്കും ഭക്ഷിക്കുവാനുള്ള ഭക്ഷണം ഭൂമി ഒരുക്കിയിരിക്കുന്നു.

കവിതയുടെ ആരംഭത്തിൽ പറയു ന്നത്പോലെ നെല്ലും ഗോതമ്പും ചോളവും ബാർളിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും മത്സ രിച്ചു വിളയുന്ന താഴ്വര. അത് എല്ലാ ജീവജാലങ്ങൾക്കുമായി പ്രകൃതി ഒരുക്കിയിരിക്കുന്ന അടുക്കള യാണ്. ഇങ്ങനെ എല്ലാവർക്കും എടുത്തു ഭക്ഷിക്കാനും വിശപ്പടക്കാനുമുള്ള ഒരു അടുക്കള നമുക്കു ണ്ട്. ഈ അടുക്കളയെ എല്ലാവർക്കുമായി തുറന്നുവച്ച് മറന്നുപോയത് ആരാണെന്ന് കവി ചോദിക്കുന്നു.

b. പി എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
A. ടി.പി. രാജീവൻ
B. കെ.വി.സുരേഷ്
C. പി.രാമൻ
D. പി.വി. ഷാജികുമാർ
Answer:
B. കെ.വി.സുരേഷ്

c. ഗോട്ടികൾ കണ്ടെത്തിയത് എവിടെയാണ്?
A. പീടികയുടെ അകത്ത്
B. പീടികയുടെ പുറത്ത്
C. പീടികയുടെ വരാന്തയിൽ
D.പീടികയുടെ അലമാരയിൽ
Answer:
D.പീടികയുടെ അലമാരയിൽ

ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 3.
(A) വിശകലന കുറിപ്പ്
പന്തങ്ങൾ എന്ന കവിത നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. “പന്തം വിണ്ണിൻ വാഗ്ദാനം’ എന്ന് കവി പറയാൻ കാരണം എന്താകും? എന്തെല്ലാം ആശയങ്ങളാണ് ഈ പ്രയോഗത്തിൽ ഉൾചേർന്നിരിക്കു ന്നത്? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ പന്തങ്ങൾ എന്ന കവിത വിപ്ലവവീര്യത്തെയും പുരോഗമന ആശയങ്ങ ളുടെയും യുവജനചിന്തകളാണ് അവതരിപ്പിക്കുന്നത്. പന്തം തീനാളമാണ്. തീ പ്രകാശമാണ്. ഇരുട്ടിലാണ്ടു പോയ ജനതയെ അവരുടെ സംസ്കാരത്തെയെല്ലാം ഉയർത്തികൊണ്ടു വരിക എന്ന ചിന്ത പന്തങ്ങൾ കൈയിലേന്തുന്ന യുവതലമുറയിൽ കാണാം.

അതിനാൽ അറിവിന് വെളിച്ചം പകരുന്ന, ഇരുട്ടിൽ പ്രകാശം ചൊരിയുന്ന, കലകൾക്ക് ആവേശത്തിന്റെ ചൂടേകുന്ന പന്തങ്ങൾ അഥവാ അഗ്നി ഇന്നിന്റെ ഇരുട്ടിനെ പിന്നിലാക്കി പുരോഗതിയിലേക്ക് ഉയരാനുള്ള ഊർജ്ജം നൽകുന്ന വെളിച്ചമാണ്. നിഷേധിക്കപ്പെട്ടതിനെ യെല്ലാം പോരാട്ടങ്ങളിലൂടെ സംഘടിതമായി നേടിയെടുത്ത ചരിത്രം നമുക്കുണ്ട്. അതിന് കരുത്തേകിയത് തീപന്തങ്ങളാണ്. അതിനാൽ അവയെന്നും നാളെയുടെ വാഗ്ദാനമാണ്. ഈ

അല്ലെങ്കിൽ
(B) പന്തങ്ങൾ എന്ന കവിതയിൽ ഇരുട്ട് എന്ന വാക്കിന് എന്തെല്ലാം അർത്ഥതലങ്ങളാണുള്ളത്? ചരിത്രവുമായി ഈ വാക്ക് എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു?
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ “പന്തങ്ങൾ’ എന്ന കവിത പ്രശസ്തമാണ്. കാലഘട്ടത്തിന്റെ ആവശ്യ ങ്ങളെ വളരെ വ്യക്തമായി കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ’ എന്ന ആഹ്വാനത്തിലൂടെയാണ് കവിത ആരംഭിക്കുന്നത്.

തലമുറകളായി കൈമാറി വന്ന പന്തങ്ങൾ യുവതലമുറയോടും കൈയിലേന്താൻ കവി ആവശ്യപ്പെടുന്നു. പണ്ട് നമ്മുടെ പിതാമഹർ ചിന്തകളുരസി തെളിച്ചതാണ് ഈ തീനാളം. അത് ഇരുട്ടിനെ ഭയപ്പെടുത്തുന്നതാ ണ്. ഇവിടെ ഇരുട്ട് എന്നുള്ളത് കൊണ്ട് അന്ധകാരം മാത്രമല്ല അർത്ഥമാക്കുന്നത്. സമൂഹത്തിൽ നിലനിന്നി രുന്ന എല്ലാ അനീതിയേയും, അനാചാരങ്ങളെയും വർണ്ണവിവേചനത്തേയും, അധികാര ദുഷ്പമതയേയും എല്ലാം “ഇരുട്ട്’ എന്ന വാക്കിൽ ഒളിപ്പിച്ചു വയ്ക്കുന്നു കവി.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) ചിഹ്നങ്ങൾ ചേർത്ത് എഴുതുക.
അവൻ നടന്ന് കടലിനരികിലെത്തി മുന്നിൽ തിരയും തീരവും മാത്രം ഹായ് എത്ര മനോഹരമായ കാഴ്ച മെല്ലേ മുന്നോട്ട് നടന്നു. അവന്റെ കാലുകൾ ആ മണലിൽ താണുപോയി. കാലുകളിൽ പെട്ടെന്ന് എന്തോ കയറിപിടിച്ചപോലെ തോന്നി. ഭയം വേദന ചുറ്റും ആരുമില്ല ഇനി എന്ത് ചെയ്യും? അവൻ കാല് ആഞ്ഞ് വലിച്ചു. അതാ കാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു സഞ്ചി തടഞ്ഞിരിക്കുന്നതാണ്. ആരാണ് ഈ മനോ ഹരമായ ഇടത്തെ ഇങ്ങനെ നശിപ്പിക്കുന്നത്.
മുകളിൽ തന്നിരിക്കുന്ന ഖണ്ഡികയ്ക്ക് ഉചിതമായ ചിഹ്നങ്ങൾ നൽകി എഴുതുക.
Answer:
അവൻ നടന്ന് കടലിനരികിലെത്തി. മുന്നിൽ തിരയും തീരവും മാത്രം. ഹായ്! എത്ര മനോഹരമായ കാഴ്ച്ച. മെല്ലേ മുന്നോട്ട് നടന്നു. അവന്റെ കാലുകൾ ആ മണലിൽ താണുപോയി. കാലുകളിൽ പെട്ടെന്ന് എന്തോ കയറി പിടിച്ചപോലെ തോന്നി. ഭയം, വേദന. ചുറ്റും ആരുമില്ല. ഇനി എന്ത് ചെയ്യും? അവൻ കാല് ആഞ്ഞ് വലിച്ചു. അതാ, കാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു സഞ്ചി തടഞ്ഞിരിക്കുന്നതാണ്. ആരാണ് ഈ മനോ ഹരമായ ഇടത്തെ ഇങ്ങനെ നശിപ്പിക്കുന്നത്?

അല്ലെങ്കിൽ

(B) അനുഭവക്കുറിപ്പ്
കഠിനാധ്വാനവും പരിശ്രമവും കൊണ്ട് നമുക്ക് ജീവിതത്തിൽ വിജയം നേടാം. എഡിസണും ഡോക്ടർ അബ്ദുൾകലാമും എല്ലാം ഇത്തരത്തിൽ അവരുടെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചത് ഇതാണ്. നിങ്ങൾ ഇതേപോലെ തുടർച്ചയായ പരിശ്രമത്തിലൂടെ നേടിയ വിജയത്തിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് കുറി പ്പെഴുതുക.
ഭക്ഷണവിഭവങ്ങൾ പാഴാക്കുന്നതിനെതിരെ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
എനിക്ക് വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു കളി വീടുണ്ടാക്കണമെന്ന്. അതിനായി വേണ്ട ഉപക രണങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ആദ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി. പി.വി.സി.പൈപ്പ്, പോളിത്തീൻ ഷീറ്റ്, കാർപ്പറ്റ്, കത്രിക, സൂചി, പശ എന്നിങ്ങനെ. എല്ലാം ഒരുക്കി വീടു പണിയാൻ ആരംഭിച്ചെങ്കിലും ഞാൻ ആഗ്രഹിക്കുന്നപോലെ അതിന്റെ അളവുകളൊന്നും കൃത്യ മായി വന്നില്ല.

വീണ്ടും പണിയാരംഭിച്ചു. ഇത്തവണ അളവുകൾ കൃത്യമായിരുന്നെങ്കിലും ഓരോ മതിലു കളും തൂണുകൾ ഉറപ്പിച്ചതും ശരിയാകാതെ തകർന്നു വീണു. എനിക്ക് ആകെ വിഷമമായി. എനിക്ക് അത് ഉണ്ടാക്കാൻ കഴിയില്ലെന്നും ഞാൻ സ്വയം വിശ്വസിച്ചു.

എന്റെ കളിവീടുണ്ടാക്കുകയെന്ന ശ്രമം ഞാൻ ഉപേക്ഷിച്ചു. കുറച്ചു നാളുകൾ അങ്ങനെ പോയി. വീണ്ടും എന്റെയുള്ളിൽ വീടുണ്ടാക്കണമെന്ന ആഗ്രഹം ഉടലെടുത്തു. ഇത്തവണ പിന്നോട്ടേക്കിലെന്നു ഞാൻ ഉറപ്പിച്ചു. എന്റെ ഓരോ ചുവടുകളും ആലോചിച്ചു റിപ്പിച്ചാണ് ഞാൻ മുന്നോട്ടു പോയത്. എന്റെ ഓരോ തൂണുകളും ഞാൻ കൃത്യമായ അളവിൽ ഉറപ്പിച്ചു. മതിലുകൾക്ക് ഷീറ്റുകൾ അഴിഞ്ഞു വീഴാത്തവിധം കെട്ടിയുറപ്പിച്ചു.

ജനലുകളും വാതിലുകളും ഞാൻ വെട്ടി തുന്നിയെടുത്തു. തറ പതുപതുത്തതാക്കാൻ പരവതാനി വിരിച്ചു. അങ്ങനെ എന്റെ കളിവീടിന്റെ ഓരോ മുക്കും മൂലയും മിനുക്കുപണികളാൽ ഞാൻ ഭംഗിയാക്കി. അന്നു രാത്രി എന്റെ കളിവീടിനു ഉള്ളിൽക്കി ടന്നുറങ്ങാൻ വലിയ സന്തോഷവും ആശ്വാസവുമായിരുന്നു.

Class 6 Malayalam Kerala Padavali Question Paper Set 3

Question 5.
ഭക്ഷണ വിദവങ്ങൾ പാഴാക്കുന്നതിനെതിരെ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
1. ഭക്ഷണം പാഴാക്കരുത്
പട്ടിണി വിട്ടുമാറിയിട്ടില്ല.

2. വയറിഞ്ഞു കഴിക്കു
മനസറിഞ്ഞ് കൊടുക്കു
ഭക്ഷണം പാഴാക്കാതിരിക്കൂ.

3. മിതമായി കഴിക്കൂ
മതിയാവോളം
കൊടുക്കു
പട്ടിണി മാറ്റൂ……. ഭക്ഷണം
പാഴാക്കാതെ!

4. വിശപ്പിന്റെ ഉത്തരമാണ് ഭക്ഷണം
ആർഭാടത്തിന്റെ പ്രദർശനമല്ല.
ഭക്ഷണം പാഴാക്കാതിരിക്കൂ.

Question 6.
നിങ്ങൾക്ക് ഇഷ്ടമുള്ള പലഹാരത്തിന്റെ ഓർമ്മകളെന്തെല്ലാമാണ് നിങ്ങൾ എപ്പോഴാണ് ആദ്യമായി ആ പലഹാരം കഴിച്ചത്? ആദ്യം കഴിച്ചപ്പോൾ ഉള്ള അനുഭവം എന്തായിരുന്നു? ആ പലഹാരം ഉണ്ടാക്കുന്നത് എങ്ങിനെയാണ്? മുതലായ കാര്യങ്ങൾ ചേർത്തുകൊണ്ട് വിശദമായി എഴുതുക.
Answer:
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം ഇലയട ആണ്. എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഇലയടയുടെ മണം നിറഞ്ഞു നിൽക്കുന്നു. അമ്മ ഏറെ പ്രിയത്തോടെ വാത്സല്യം ചേർത്തുണ്ടാക്കുന്ന ഇലയട എനിക്ക് ഇന്നും ഇഷ്ടമാണ്. അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച് അടയ്ക്ക് വേണ്ട വിധത്തിലാക്കുന്നു.

ശേഷം മുറിച്ചു വച്ച വാഴയിലയിലേക്ക് അരിമാവിനെ പരത്തുന്നു. അതിനു നടുവിലേക്ക് നാളികേരം ചിരകിയതും ശർക്കരയും ചേർത്ത് വച്ച് അടയ്ക്കും. അതിനെ ആവിയിൽ വേവിച്ചെടുക്കും. വാഴയിലമണം പരക്കുന്ന ആവി വരുന്നതോടെ ഇലയട പാകമാകും. വാഴയിലയിലല്ലാതെ കറുകയിലയിലും ഇതുണ്ടാക്കും. ശർക്കര മധുരമൂറുന്ന ഇലയട ഇന്നും എനിക്ക് കൊതിയോർമ്മയാണ്.

Class 6 Malayalam Kerala Padavali Question Paper Set 2

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 2 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.

ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭി നയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ അഭിനയത്തിന്റെ അമ്മ എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയു ള്ളൂ. ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നാണിത്.

പൂർണ്ണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ നാൽപ്പത്തിയൊന്ന് ദിവസം വേണ്ടി വരും. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വി കാഭിനയമാണ് കൂടിയാട്ടത്തിന്റെ മുഖ്യഘടകം. കൂടിയാട്ടത്തിൽ സാത്വികാഭിനയത്തിന് എട്ടു രസങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്. അതി നാൽ ശാന്തം ഒരു രസമായി കണക്കാക്കിയിട്ടില്ല.

a. “അഭിനയത്തിന്റെ അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന കലാരൂപം ഏത്?
A. കഥകളി
B. ഓട്ടംതുള്ളൽ
C. കൂടിയാട്ടം
D. നാടകം
Answer:
C. കൂടിയാട്ടം

b. കൂടിയാട്ടത്തിൽ ശാന്തം ഒരു രസമായി അംഗീകരിക്കാത്തതിനു കാരണം എന്ത്?
A. ശാന്തരസം അവതരിപ്പിക്കാൻ അഭിനയിക്കേണ്ടതില്ല.
B. ശാന്തരസം സാത്വികാഭിനയത്തിൽ ഉൾപ്പെടാത്തിനാൽ
C. ശാന്തരസത്തിൽ എല്ലാ രസങ്ങളും ഉത്ഭവിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
D. സാത്വികാഭിനയത്തിലെ എട്ടുരസങ്ങളിൽ ശാന്തം ഉൾപ്പെടുന്നതിനാൽ.
Answer:
C. ശാന്തരസത്തിൽ എല്ലാ രസങ്ങളും ഉത്ഭവിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.

c. A. പൂർണ്ണതയിൽ കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരുന്നു.
B. ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നായതിനാൽ കൂടിയാട്ടത്തിൽ 8 രസങ്ങൾ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.
A. Aയും Bയും ശരി
B. A ശരി B തെറ്റ്
C. A og B ശരി
D. രണ്ടും തെറ്റ്
Answer:
B. A ശരി B തെറ്റ്

d. കൂടിയാട്ടത്തിന്റെ മുഖ്യഘടകമെന്ത്?
A. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയം
B. സാത്വികാഭിനയത്തെ അടിസ്ഥാനമാക്കിയ രസാഭിനയം
C. രസാഭിനയവും സാവ്തിവകാഭിനയവും കൂടിച്ചേരുന്നത്
D. രസത്തിനു പ്രാധാന്യം നൽകാതെയുള്ള സാത്വികാഭിനയം
Answer:
A. രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയം

Class 6 Malayalam Kerala Padavali Question Paper Set 2

Question 2.
(A) കുറിപ്പ്
(a) “അയാൾ ഏകനായി തന്റെ കയ്യിലുള്ള വസ്തുക്കൾ ശൂന്യതയിൽ പ്രദർശിപ്പിക്കുന്ന ഒരാളായി മാറി. ദേഷ്യം കൊണ്ടു വിറച്ചു. ദുഃഖവും കയ്പ്പും നിറഞ്ഞു. സന്തോഷം മറന്നു. ഭാര്യയേയും മകനേയും മറന്നു. ലക്ഷ്യമില്ലാതെ അലയാൻ തുടങ്ങി. അതുവാങ്ങാൻ ആരുമുണ്ടായിരുന്നില്ല.
കോയയുടെ ദയനീയ അവസ്ഥയ്ക്ക് കാരണമെന്ത്? വരുമാനത്തിനായി അന്യനാടുകളിൽ ജോലി തേടി പ്പോകുന്നവരുടെ അവസ്ഥ കോയയുടെ ജീവിതത്തിന് സമാനമാണോ? അവരിൽ ചിലരെങ്കിലും ഇതു പോലെ ദുരിതമനുഭവിക്കുന്നുണ്ടോ? കുറിപ്പ് തയ്യാറാക്കുക.
Answer:
വിദേശനാടുകളിൽ ജോലി തേടി പോകുന്നവരുടെ കണക്കുകൾ പരിശോധിച്ചാൽ ഗണ്യമായ വർധന വാണ് ഉണ്ടായിട്ടുള്ളത്. പഠനത്തിനായും തൊഴിലിനായും അന്യനാടുകൾ തെരഞ്ഞെടുക്കുന്ന സംസ്കാരം കേരളത്തിൽ വളർന്നു പന്തലിച്ചിരിക്കുന്നു. കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥയിലെ കോയ യുടെ ജീവിതസാഹചര്യം വളരെ ദയനീയമാണ്. നാട്ടിലുള്ള കുടുംബം ബുദ്ധിമുട്ടാതിരിക്കാൻ വിദേശത്ത് ജോലി ചെയ്യുന്ന കോയ പട്ടിണി കിടക്കേണ്ടി വരുന്നു. അയാൾക്ക് കൂടുതൽ പണം കണ്ടെത്താൻ വേറെ മാർഗ്ഗമില്ല. കോയയുടെ കാലഘട്ടത്തിലെ ഒട്ടുമിക്കവരുടേയും അവസ്ഥ ഇതിനു സമാനമാണ്.

ഇന്ന് ജീവിത സാഹചര്യങ്ങൾ മാറി പലരും ആർഭാട ജീവിതത്തിനുവേണ്ട പണത്തിനായാണ് വിദേശത്തേക്ക് പോകുന്ന ത്. ഇന്ന് പട്ടിണിയും ദാരിദ്ര്യവും വളരെ കുറവാണ്. കോയയുടെ അവസ്ഥ അനുഭവിക്കുന്നവർ ചുരുക്കം ഉണ്ടാകാം. അവർ ഇതേപോലെ വിദേശ രാജ്യങ്ങളിൽ ബുദ്ധിമുട്ടി ജോലി ചെയ്ത് കിട്ടുന്ന വരുമാനം നാട്ടി ലുള്ള കുടുംബത്തിൽ ചെലവഴിച്ച് സ്വന്തം ജീവിതം നരകതുല്യമാക്കി ജീവിക്കുന്നവരാണ്. കുടുംബത്തോട് പ്രതിബദ്ധതയും സ്നേഹവും ഉള്ള മനുഷ്യർ. പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നു പോകുന്ന വർ. ഈ കാലഘട്ടത്തിലും കോയയെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ട്.

b. a. ഇടരാറ്റുമാർ എന്ന പദത്തിന്റെ അർത്ഥമെന്ത്?
A. ദുഃഖം കൂടുന്ന വിധത്തിൽ
B. ദുഃഖം ഇല്ലാത്ത വിധത്തിൽ
C. ദുഃഖം കുറയുന്ന വിധത്തിൽ
D. ദുഃഖം ഉണ്ടെന്ന വിധത്തിൽ
Answer:
C. ദുഃഖം കുറയുന്ന വിധത്തിൽ

c. b. പരിസ്ഥിതി പ്രവർത്തകരുടെ മഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്?
A. സിയാറ്റിൻ മൂപ്പന്റെ കൃതി
B. സിയാറ്റിൻ മൂപ്പന്റെ പ്രസംഗം
C. സിയാറ്റിൻ മൂപ്പന്റെ കഥ
D. സിയാറ്റിൻ മൂപ്പന്റെ കവിത
Answer:
സിയാറ്റിൻ മൂപ്പന്റെ പ്രസംഗം

ചുവടെ കൊടുത്ത (3 4), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 3.
(A) പൊന്നുഷസ്സിന്റെ കൊയ്ത്തിൽ നിന്നൂരി
ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,
മേവി, കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ
ജീവിത കഥാനാടകഭൂവിൽ.
– പ്രയോഗഭംഗി വിവരിക്കുക.
Answer:
വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത് എന്ന കവിതയിലെ വരികളാണിവ. പൊന്നുഷസിന്റെ കൊയ്ത്തിൽ നിന്ന് ഊരി ചിന്നിയ കതിർ ചുറ്റും കിടക്കെ’. ഇവിടെ കവി പ്രഭാതത്തിലെ കൃഷിപ്പാടത്തെ വർണ്ണിക്കുന്നു. പ്രഭാതത്തിൽ ഉദിച്ചുനിൽക്കുന്ന സൂര്യരശ്മികൾ പാടത്ത് ചിതറിക്കിടക്കുന്ന സമയം അതിരാവിലെയാണ്. കൊയ്ത്തുകഴിഞ്ഞു കെട്ടിയ കറ്റയിൽ നിന്നു ചിതറിവീണ കതിരുകൾ പോലെയാണ് സൂര്യകിരണങ്ങൾ വീണുകിടക്കുന്നത്. ഈ സമയം തന്നെ കൊയ്ത്തുകാർ പാടത്ത് എത്തുന്നുണ്ട്.

അവർ പുഞ്ചപാടത്തിൽ അതിരാവിലെ തന്നെ പണിയെടുക്കുകയാണ്. അവരുടെ ഗ്രാമജീവിതകഥ അവതരിപ്പിക്കുന്ന, അല്ലെങ്കിൽ അ രങ്ങേറുന്ന നാടകഭൂവാണ് ആ പാടം. അതിരാവിലെ വെളിച്ചം വീഴുന്നതു മുതൽ ഇരുട്ടുപരക്കുന്നതുവരെ അവരുടെ ജീവിതം ആ പാടത്ത് തന്നെയാണ്. അതിനാൽ കൃഷിയേയും കൃഷിക്കാരുടെ ജീവിതത്തേയും കവി പ്രകൃതി ഉണരുന്ന സമയത്തോടും പ്രകൃതി നിറങ്ങളോടും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു.

അല്ലെങ്കിൽ
B) 19-ാം നൂറ്റാണ്ട് പുരോഗമിച്ചതോടെ മാറ്റത്തിന്റെ ഗതിക്ക് വേഗത കൂടി. ശാസ്ത്രം ഒന്നിനൊന്നു പുറമേ പല അത്ഭുതങ്ങളും സാധിച്ചു. കണ്ടുപിടിത്തത്തിന്റേയും നിർമ്മാണത്തിന്റേയും ഈ നിരവസാനമായ ഘോഷ യാത്ര ആളുകളുടെ കണ്ണഞ്ചിപ്പിച്ചു. ഈ കണ്ടുപിടിത്തങ്ങളിൽ പലതും ജനങ്ങളുടെ ജീവിതത്തിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി. കമ്പി, ദൂരശ്രവണയന്ത്രം, മോട്ടോർ വാഹനം, അവസാനമായി വിമാനം. 19-ാം നൂറ്റാ ണ്ടിലെ കണ്ടുപിടിത്തങ്ങളും പുരോഗതിയും ഇന്നു നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ പുരോഗതി യുമായി എത്ര അന്തരമാണുള്ളത്. താരതമ്യക്കുറിപ്പെഴുതുക.
Answer:
കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ വളരെ ദൂരം നമ്മൾ പിന്നിട്ടു കഴിഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്ത് എത്തിനിൽക്കുന്ന നമ്മൾ നിരവധി അറിവുകൾക്കിടയിലാണ് ഇന്നു ജീവിക്കുന്നത്. എന്ത് വേണമെന്ന് തെരഞ്ഞെടുക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇന്ന് നമ്മൾക്കുള്ളൂ. കിട്ടുന്നതിൽ തൃപ്തിപ്പെടേണ്ട സാഹ ചര്യം ഇന്നില്ല. വീട്ടിലിരുന്നുകൊണ്ടു തന്നെ പഠനം നടത്താനും, ദൂരദേശങ്ങൾ കാണാനും, ഇഷ്ടപ്പെടുന്ന വരോട് സംവദിക്കാനുമെല്ലാം ഇന്ന് സാധ്യമാണ്.

19-ാം നൂറ്റാണ്ടിൽ ആരംഭിച്ച കണ്ടുപിടുത്തങ്ങളുടെ ഘോഷയാത്രയാണ് ഇന്നിവിടെ എത്തിനിൽക്കുന്നത്. ജനജീവിതത്തെ എളുപ്പമാക്കി മാറ്റാൻ ഉതകുന്ന  കണ്ടുപിടുത്തങ്ങളായിരുന്നു അവയെല്ലാം. ദൂരശ്രവണയ ന്തം, മോട്ടോർ വാഹനം, വിമാനം എന്നിങ്ങനെ ഈ കണ്ടുപിടുത്തങ്ങളെല്ലാം ജനജീവിത്തിൽ വലിയ മാറ്റ ങ്ങൾ കൊണ്ടുവന്നു. ഈ കണ്ടുപിടുത്തങ്ങളുടെ പുതിയ പതിപ്പുകളും അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലേക്കുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലവുമാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) കുറിപ്പ് എഴുതുക.
അറിവിന്റെ തിരികൾ കൊളുത്തിക്കലകൾ
ക്കാവേശത്തിന്റെ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിൻ
മേലോട്ടുയരാൻ ചിറകുതകി.
എന്തിനെക്കുറിച്ചാണ് ഈ വരികളിൽ പരാമർശിക്കുന്നത്? “മാലോടിഴയും മർത്ത്യത്മാവിന്” എന്ന പ്രയോഗം ഏതെങ്കിലും കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ “പന്തങ്ങൾ’ എന്ന കവിതയിലെ വരികളാണിത്. അദ്ദേഹത്തിന്റെ ശ്രീരേ ഖയെന്ന സമാഹാരത്തിലെ ഏറെ പ്രശസ്തമായ കവിതയാണ് പന്തങ്ങൾ. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ഈ കവിത. വിപ്ലവവീര്യവും ആദർശവുമാണ് ഈ കവിതയുടെ ശബ്ദം. പന്തങ്ങൾ അഥവാ തീനാളങ്ങൾ എന്തിനെല്ലാം തുടക്കം കുറിച്ചുവെന്നും എന്തി നെല്ലാം സാക്ഷ്യം വഹിച്ചുവെന്നും കവിതയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.

അറിവിന്റെ തിരികൾ കൊളുത്തി, കലകൾക്ക് ആവേശം പകർന്ന്, ദുഃഖത്തിലാണ്ടുപോയ സമൂഹത്തിന് ഉയർന്നു വരാനുള്ള കരുത്തുപ കർന്നതും ഈ തീപന്തമാണ്. ജാതീയതയുടേയും സാമ്പത്തിക വേർതിരിവുകളുടേയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായൊരു കാലഘട്ടത്തിൽ അതിന്റെ യാതനകളും ദുരിതങ്ങളും പേറി മനുഷ്യരാ ണെന്ന പരിഗണനപോലും ലഭിക്കാതെ ജീവിച്ചിരുന്നവരെ ആ സാഹചര്യത്തിൽ നിന്നും ഉയർത്തിക്കൊണ്ടു വരാൻ നിരവധി പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഈ പോരാട്ട സമരങ്ങളുടെ ചരിത്രം “മാലോടി ഴയും മർത്ത്യാത്മാവിൻ’ എന്ന വരികൾ ഉൾക്കൊള്ളുന്നു.

അല്ലെങ്കിൽ
(B) ഇപ്പോഴും മധ്യവേനലവധിക്ക് സ്ക്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ ……………. എന്നത് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ആറ്റിൽ നിന്നു കയറുന്ന പരിപാടിയില്ലായിരുന്നു.

കണ്ണു ചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരയിലെ കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങു കയും പിന്നെയും ആറ്റിലേക്ക് ചാടുകയും ചെയ്യുന്ന തവളകളായിരുന്നു ഞങ്ങൾ. വേനലവധിക്കാലത്തെ അനുഭവങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതേപോലെ നിങ്ങളുടെ കഴിഞ്ഞുപോയ ഒരു അവധി ക്കാല അനുഭവം കുറിപ്പായി എഴുതുക.
Answer:
അവധിക്കാല അനുഭവം
അവധിക്കാലത്തിനായി കാത്തിരിക്കാത്തവരായി ആരാണുള്ളത്. അവധി എല്ലാവർക്കും ഇഷ്ടമാണ്. കുട്ടി കളെ സംബന്ധിച്ച് നീണ്ട അവധിയായ വേനലവധിയാണ് ഏറെ പ്രിയം. വേനലവധിയായാൽ ഞാൻ ബന്ധു വീട്ടിലേക്കോടും. അവിടെ അമ്മമ്മയും അച്ഛനും ചേട്ടനും ചേച്ചിയും അമ്മാവനും അമ്മായിയും ഉണ്ടാകും. പുഴക്കരയിലുള്ള ആ വീട്ടിൽ പുഴയിലിറങ്ങി കുളിക്കുക, പുഴയിലിറങ്ങി മീൻ പിടിക്കുക, വഞ്ചിയിൽ കറങ്ങി നടക്കുക എന്നിവയെല്ലാമാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങൾ. എന്നും പുഴയിൽ നിന്നും മീൻ പിടി ക്കും. പിടിക്കുന്ന മീനിന്റെ അമ്മായിയും അമ്മാവനും ചേർന്ന് കറിയാക്കിയും പൊരിച്ചും എല്ലാം തരും.

വൈകുന്നേരങ്ങളിൽ വഞ്ചിയിൽ ചേട്ടനോടും ചേച്ചിയോടുമൊപ്പം കറങ്ങി നടക്കും. അങ്ങനെയൊരു വൈകുന്നേരം വഞ്ചിയിൽ ഞങ്ങൾ മൂന്നുപേരുമായി പോകുമ്പോൾ പുഴയിൽ വെള്ളത്തിനു മുകളിലേക്ക് ഒരു ചെമ്മീൻ ചാടി. ചെമ്മീൻ ചാടിയതും അതിനെ പിടിക്കാനായി ഞാൻ മുന്നിലേക്കാഞ്ഞതും മാത്രമേ ഓർമ്മയുള്ളൂ. വഞ്ചി മറിഞ്ഞ് ഞങ്ങൾ മൂന്നുപേരും വെള്ളത്തിൽ വീണു. നീന്താൻ അറിയാവുന്നത് കൊണ്ട് ഭയപ്പെട്ടില്ലെങ്കിലും വഞ്ചി നിവർത്തി അതിൽ കയറാൻ നന്നേ പണിപ്പെട്ടു. അതിനുശേഷം വഞ്ചിയിൽ കയ റിയാൽ ശ്രദ്ധിച്ചുമാത്രമേ പ്രവർത്തിക്കാറുള്ളൂ.

Class 6 Malayalam Kerala Padavali Question Paper Set 2

Question 5.
ഭക്ഷണത്തെ ആർഭാടമായിക്കാണുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുക എന്നതിൽ നിന്നുമാറി ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുക എന്ന അവസ്ഥയി ലേക്ക് നാം എത്തിയിരിക്കുന്നു. ഈ പ്രവണതകൾ കൊണ്ട് തന്നെ ധാരാളം ഭക്ഷണവിഭവങ്ങൾ പാഴാക്കു ന്നതും നാം കാണാറുണ്ട്. എന്നാൽ നമുക്കിടയിൽ തന്നെ ദാരിദ്ര്യം അനുഭവിക്കുന്നവരും ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരം അവസ്ഥയെ തുടച്ചു നീക്കേണ്ടതില്ലേ? ഭക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ച്, ഭക്ഷണം പാഴാക്കുന്നതിനെതിരെ ഒരു ബോധവൽക്കരണ പ്രസംഗം തയ്യാറാക്കുക.
Answer:

പ്രസംഗം

ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക അസാധ്യമാണ്. പട്ടിണിയും ദാരിദ്ര്യവും പൂർണ്ണമായി ഉന്മൂ ലനം ചെയ്യാൻ നമുക്ക് സാധ്യമായിട്ടില്ല. വിശപ്പടക്കാനുള്ള ഭക്ഷണം ലഭിക്കാതെ ദാഹമകറ്റാനാകാതെ നിര വധിപേർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഈ തിരിച്ചറിവ് നമുക്കുള്ളപ്പോൾ പോലും ഭക്ഷണം വിശപ്പിനും ആരോഗ്യത്തിനും എന്നുള്ളതിനുപരി ആർഭാടമാക്കി മാറ്റുന്ന സംസ്കാരമാണ് നമുക്കിന്നുള്ള ത്.

നിങ്ങൾ റോഡിലേക്കൊന്നിറങ്ങി നോക്കൂ…… എത്രതരം വിഭവങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നോക്കൂ എത്രയെത്ര വിഭവങ്ങൾ ഒരുക്കുന്ന വീഡിയോകളാണ് നമുക്ക് കാണാ നാകുന്നത്. എല്ലാം നല്ലത് തന്നെ. എന്നാൽ ഇതിൽ നിങ്ങൾ കാണുന്ന എത്ര വിഭവങ്ങൾ നമ്മുടേതാണ്? അധികവും വിദേശീയമാണ്. ഓരോ ഭക്ഷണവും രൂപപ്പെട്ടിട്ടുള്ളത് അതിന്റെ പ്രാദേശികമായ ഭൂപ്രക തിയും കാലാവസ്ഥയും അനുസരിച്ചാണ്. എന്നാൽ നമ്മളിന്നു കഴിക്കുന്ന ഭക്ഷണങ്ങൾ അത്തരത്തിലുള്ള തല്ല.

നമ്മുടെ ഓരോ ആഘോഷവേളകൾ നോക്കൂ. പണ്ടെല്ലാം ഉള്ളതിൽ ഏറ്റവും നല്ല ഒരു വിഭവം തെരഞ്ഞ ടുത്ത് അത് പ്രധാന ഭക്ഷണമായി നൽകുകയെന്നതായിരുന്നു. എന്നാലിന്നോ ഏറ്റവും നല്ലത് എന്നതിൽ നിന്നുമാറി നിരവധി എന്ന രീതിയിലെത്തി. എത്രതരം വിഭവങ്ങൾ ഉണ്ടായിരുന്നു എന്നത് സമ്പന്നതയുടെ അടയാളമായി മാറുന്നു. എന്നാൽ അതിൽ പകുതി ഭക്ഷണവും അളവിൽ കൂടുതൽ ആകുന്നത് കൊണ്ട് ബാക്കി വരുന്നത് കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.

സന്തോഷ് എച്ചിക്കാനത്തിന്റെ ചർച്ചയായ കഥ നിങ്ങൾക്ക് ഏവർക്കും അറിയാമല്ലോ? ബാക്കിവന്ന ബിരിയാണി കുഴിച്ചുമൂടാൻ വിശപ്പടക്കി നിന്ന അന്യ നാട്ടുകാരൻ തൊഴിലാളിയെ എൽപ്പിക്കുന്നത്. ആർഭാടത്തിനിടയിലും ഇത്തരം നിസ്സഹായരായ മനുഷ്യരെ നമ്മൾ ഓർക്കേണ്ടതുണ്ട്. അന്യദേശ വിഭവങ്ങൾക്കൊപ്പം നമ്മുടെ നാടൻ വിഭവങ്ങളേയും പരിഗണിക്കേ ണ്ടതുണ്ടെന്ന് ഓർക്കുക.

നന്ദി, നമസ്കാരം.

Question 6.
പലഹാരങ്ങൾ കൊണ്ട് താജ് പണിയുന്ന ബിച്ചായി താത്തയുടെ കഥ വായിച്ചുവല്ലോ? ബിച്ചായി താത്തയെ നേരിട്ടു കാണാൻ ഒരു അവസരം കിട്ടിയാലോ? ബിച്ചായി താത്തയുമായി നടത്തുന്ന അഭിമുഖ സംഭാ ഷണം തയ്യാറാക്കുക.
Answer:

അഭിമുഖം

ചോദ്യകർത്താവ് : നമസ്കാരം, ബിച്ചായി താത്തയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ചട്ടിപ്പത്തിരിയെന്ന വിഭവം ഓർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നു. ബിച്ചായി താത്തയ്ക്ക് എങ്ങനെയാണ് പാചകത്തോട് ഇത് ഇഷ്ടം തോന്നിയത്?

ബിച്ചായി താത്ത : പാചകത്തോട് ആദ്യം ഇഷ്ടം തോന്നിയതല്ല. പാചകം സ്ത്രീകളുടെ ജോലിയാ ണെന്നുള്ളതാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അതുകൊണ്ടങ്ങനെ ചെയ്തു ശീലിച്ചതാ ണ്. ചെയ്തു ചെയ്തു പാചകത്തോട് ഇഷ്ടമായതാണ്.

ചോദ്യകർത്താവ് : പലഹാരങ്ങൾ ഉണ്ടാക്കാനാണോ ബിച്ചായി താത്തയ്ക്ക് ഏറെയിഷ്ടം?

ബിച്ചായി താത്ത : അതെ, എനിക്ക് പലഹാരങ്ങൾ ഉണ്ടാക്കാനാണ് ഏറെയിഷ്ടം. അതിൽ ചട്ടിപ്പ ത്തിരിയോടാണ് താല്പര്യം.

ചോദ്യകർത്താവ് : എന്താണ് ചട്ടിപ്പത്തിരിയോടിത്ര ഇഷ്ടം?

ബിച്ചായി താത്ത : ചട്ടിപ്പത്തിരി ഉണ്ടാക്കൽ ഒരു നീണ്ടു നിൽക്കുന്ന പ്രവർത്തിയാണ്. അതിൽ ചേർക്കേണ്ട സാധനങ്ങൾ അവയുടെ എണ്ണം, അതിന്റെ കൂട്ട് എല്ലാം വളരെ ശ്രദ്ധയോടെ ചെയ്യണം. ഇതെല്ലാം ചെയ്തു കഴിഞ്ഞ് രുചിയുള്ള ചട്ടിപ്പത്തിരി ഉണ്ടായി വരുമ്പോൾ വലിയ സന്തോഷമാണ് ലഭിക്കുന്നത്. അതൊരു നിർവൃതി യാണ്.

ചോദ്യകർത്താവ് : ഇന്ന് ഞങ്ങൾക്കായി ഒരു ചട്ടിപ്പത്തിരി ഉണ്ടാക്കി തരാനാകുമോ? ബിച്ചായി താത്ത യുടെ കയ്യിൽ നിന്നും കഴിക്കാനുളള ആഗ്രഹം കൊണ്ടാണ് സാധിക്കുമോ?

ബിച്ചായി താത്ത : അതിനെന്താ ഉറപ്പായും ഉണ്ടാക്കാം.

ചോദ്യകർത്താവ് : നന്ദി.