Students can use Class 7 Malayalam Kerala Padavali Question Answer and എന്നുമീ യാത്ര Ennumee Yathra Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Ennumee Yathra Summary
Ennumee Yathra Summary in Malayalam
എന്നുമീ യാത്ര Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
ഒ.എൻ.വി. കുറുപ്പ്: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണനാമം. 1931 മെയ് 27ന് ജനനം. ജന്മദേശം കൊല്ലം ജില്ലയിലെ ചവറ. 1946-ൽ പതിനഞ്ചാം വയസ്സിൽ ആദ്യ കവിതയായ മുന്നേറ്റം അച്ചടിക്ക പ്പെട്ടു. മലയാളത്തിലെ ആധുനിക കവിതഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിനും കവിതയെ സാധാ രണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.
സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, വയലാർ അവാർഡ്, ആശാൻ പ്രൈസ്, ഓടക്കുഴൽ അവാർഡ്, പത്മ ശ്രീ, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠം പുരസ്കാരം, പത്മവിഭൂഷൺ വള്ളത്തോൾ പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചു.
അഗ്നിശലഭങ്ങൾ അക്ഷരം, ഉപ്പ്, മാണിക്യവീണ, കറുത്ത പക്ഷിയുടെ പാട്ട്, സ്വയംവരം, ഭൂമിയ്ക്കൊരു ചരമ ഗീതം, ഭൈരവന്റെ തുടി, മൃഗയ, സ്വയംവരം, ഉജ്ജയിനി, മയിൽപീലി, 2016 ഫെബ്രുവരി 13ന് അന്തരിച്ചു.
ആശയം
ജീവിതം യാത്രയാണ് എന്ന ആശയം വളരെ പഴക്കമുള്ളതാണ്. ശൈശവ, ബാല്യ, കൗമാര, യൗവനം, വാർദ്ധ ക്യങ്ങളിലൂടെയുള്ള ജീവിതയാത്രയും വനജീവിതത്തിൽ നിന്നും കൃഷിയിലൂടെ നാഗരികതയിലൂടെയുള്ള മനുഷ്യവംശയാത്രയും ഏകകോശത്തിൽ നിന്നും മനുഷ്യനിലേക്കുള്ള ജീവപരിണാമയാത്രയും ജീവിതയാത്ര എന്ന ആശയത്തിന്റെ അടിത്തറയാണ്. ഒ.എൻ.വി.യുടെ എന്നുമീയാത്ര എന്ന കവിത ഈ ആശയങ്ങൾ എല്ലാം ഉൾക്കൊളളുന്നു. എന്നുമീ എന്ന പ്രയോഗവും ആദിയില്ല അന്തമില്ല തളർച്ചയും ഇല്ല എന്നീ പ്രയോഗങ്ങളും യാത്രയുടെ കാലത്തുടർച്ചയെയാണ് സൂചിപ്പിക്കുന്നത്. കവി യാത്ര തുടരുന്നതും ഭൂമിയിലൂടെയാണ് തലമുറ കളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഈടുവെപ്പുകൾ നിറഞ്ഞതാണ് ഭൂമി ജീവിതം. കാലം ജീവിതത്തിന് അതിർവരമ്പിടുന്നു. എന്നാൽ കവി അതിനെയും ലംഘിച്ച് കാലാതീതമായിട്ടാണ് യാത്ര പോകു ന്നത്. ഇത് മനുഷ്യവംശത്തിന്റെ തന്നെയാത്രയാണ്. അതിന്റെ പ്രതിനിധിയായി കവി നിൽക്കുന്നു.
കവിതാസാരം
എൻ പ്രിയ സ്വപ്നഭൂമിയിലൂടെ
………………………………………
മുന്തിരിനീരിനെന്തൊരു വീര്യം
സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു നടക്കുന്നതിനെക്കുറിച്ച് പറയുക യാണ് എന്നുമീ യാത്ര എന്ന കവിതയിൽ ഒ.എൻ.വി. കുറുപ്പ്. ഒരു തുടക്കമോ അവസാനമോ ഇല്ലാതെ അനന്ത മായും ഒട്ടും ക്ഷീണിതനാകാതെയും ഭാവനയുടെ ലോകത്തിൽ കവി നീന്തിത്തുടിക്കുന്നു. അതിൽ നിന്നും കയറി വരുമ്പോൾ കവിയിൽ നിറയുന്ന കാവ്യലഹരിയാകുന്ന മുന്തിരിനീരിന്റെ വീര്യം കവിക്ക് പറഞ്ഞറിയി ക്കാനാവാത്തതാണ്. കാവ്യലോകത്ത് നീന്തിത്തുടിക്കുന്ന ഒരാൾക്കുണ്ടാകുന്ന അവാച്യമായ അനുഭൂതി തന്നെ യാണത്. കാൽപ്പനിക കവിതകളിലും ഭാവന സമ്പന്നമായ പാട്ടുകളിലും എപ്പോഴും മുങ്ങിനിന്നിരുന്ന ഒ.എൻ. വി. തന്നെയാണ് ഈ കവിതയിലെ ഞാൻ.
ഇന്നലെപ്പോയ്മറഞ്ഞവരെല്ലാം.
……………………………………..
വർണ്ണമാദകമഞ്ജരീലാസ്യം!
ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുളളിൽ ഉയിർത്തെഴുന്നേറ്റ് അവ യുടെ അനശ്വരമായ ജീവിതയാത്ര തുടരുകയാണ്. മരണശേഷവും നിലനിൽക്കാനുള്ള മനുഷ്യരുടെ ആഗ്രഹ ത്തിന്റെ സൂചനയും, എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെയുള്ള സങ്കല്പലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു എഴുത്തുകാർ അനശ്വരരായിത്തീരും എന്നും കവി ഇവിടെ അർത്ഥമാക്കുന്നു. പൂർവ്വ കവി കൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തിയിൽ ഗാനപുഷ്പങ്ങളെന്നപോലെ അദൃശ്യ സാന്നിധ്യമാകുന്നു. മുൻകാല കവികളുടെ ഗാനപാരമ്പര്യത്തിലൂടെ ഞാനും കവിയായ് തുടരുന്നു എന്ന് തുറന്നു പറയുകയാണ് കവി. അദൃശ്യപുഷ്പങ്ങൾ, വർണ്ണമാദകമഞ്ജരീലാസ്യം തുടങ്ങിയ സവിശേഷ ഭംഗിയുള്ള പ്രയോഗങ്ങളിലൂടെ ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’ എന്ന കവിതയുടെ ഓർമ്മ, ആസ്വാദകരിലേക്ക് ഒ.എൻ.വി കൊണ്ടുവരുന്നു.
ഇന്നലെ, ഇന്ന്, നാളെയുമെല്ലാം
…………………………………..
എന്നുമീ യാത്ര ഞാൻ തുടരുന്നു
പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും തന്റെ അടുത്ത തലമുറയുടെ നാളെ കളെയും കവി വിഭാവനം ചെയ്യുന്നു. ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി തന്റെ ഉള്ളിൽ (ക വിതയിൽ) സമ്മേളിക്കുന്നത് കവി അറിയുന്നു ആനന്ദത്തിന്റെ അമൃതമൂറുന്ന നിത്യവിശുദ്ധമായ ഒരു ബിന്ദുവാ ണത്. സ്വപ്നഭാവനകൾ കലർന്ന ആ കാവ്യാനുഭൂതിയിൽ മുങ്ങിത്താഴുകയും ഉയർന്നു നീന്തുകയും ചെയ്യുക എന്നതാണ് കവിയുടെ എപ്പോഴുമുള്ള ആഗ്രഹം. അങ്ങനെ മുങ്ങിത്താഴ്ന്ന് നീന്തുമ്പോൾ കാലമെന്ന മിഥ്യയെ മറികടക്കാൻ കവിക്ക് കഴിയുന്നു. അതുവരെ കാണാത്ത തീരങ്ങൾ കവി കാണുന്നു. കവികൾക്ക് മാത്രം കാണാ നാവുന്ന തീരങ്ങൾ! അത്തരം പുതിയ തീരങ്ങൾ കാണുന്നതിനായി കവി തന്റെ ഭാവനയാകുന്ന സ്വപ്നഭൂമിയി ലൂടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.