Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 എന്നുമീ യാത്ര Ennumee Yathra Notes Questions and Answers Pdf improves language skills.
Ennumee Yathra Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 2 Chapter 6 Ennumee Yathra Question Answer
Class 7 Malayalam Ennumee Yathra Notes Question Answer
വരികൾ കണ്ടെത്താം
Question 1.
• കവി തന്റെ കാവ്യശക്തിയെക്കുറിച്ച് അഭിമാനിക്കുന്നു.
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ്
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനാലോകത്ത് സഞ്ചരിക്കുന്നു.
ഈ ആശയങ്ങൾ വരുന്ന വരികൾ കവിതാഭാഗത്തു നിന്ന് കണ്ടെത്തി എഴുതുക.
Answer:
• ജീവിതയാത്രയ്ക്ക് തുടക്കവും ഒടുക്കവും ഇല്ല. | • ആദിയില്ലന്തമില്ലാ, തളർച്ച യേതുമില്ലാ, തുഴഞ്ഞു കേറുമ്പോൾ, |
• ഇന്നലെയുള്ളവരും ഇന്നുള്ളവരും നാളെയുള്ളവരും പ്രിയങ്കരായി മാറുന്നു. | • ഇന്നലെ, ഇന്ന്, നാളെയുമെല്ലാം എന്നിലിന്നൊരേ ബിന്ദുവായ നിൽപ്പൂ! |
• കവി തന്റെ കാവ്യശക്തിയിൽ അഭിമാനിക്കുന്നു | • എന്റെയുള്ളിൽ പതഞ്ഞു പൊന്തുന്ന മുന്തിരിനീരിനെന്തൊരു വീര്യം! |
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ് | • ഇന്നലെയവർ പാടിയ രാഗഗാനങ്ങൾ അനശ്വരങ്ങളാണ് സുന്ദരങ്ങളാം ഗാനങ്ങളെല്ലാം |
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനലോകത്ത് സഞ്ചരിക്കുന്നു. | • കാലമാം മഹാമിഥ്യയെവെന്നു, കാണു കാണാത്ത തീരങ്ങൾ മുന്നിൽ |
പ്രയോഗഭംഗി കണ്ടെത്താം.
Question 1.
‘വർണ്ണമാദകമഞ്ജരീ ലാസ്യം’ എന്ന പ്രയോഗം കവിത നൽകുന്ന ആനന്ദത്തെയും കവിതയിലെ താള ലയ ഭംഗിയെയും പൂർണ്ണമായ ആസ്വാദ്യതയെയും സൂചിപ്പിക്കുന്നു. ഇതുപോലെ കവിതഭാഗത്തു നിന്ന് പ്രയോഗഭംഗി സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
പതഞ്ഞു പൊന്തുന്ന മുന്തിരി നീര് | കവിയുടെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്ന കവിത്വത്തിന്റെ ശക്തി. |
രാഗസുന്ദരങ്ങളാം ഗാനങ്ങൾ | ആനന്ദത്തിൽ ലയിപ്പിക്കുന്ന മനോഹരമായ ഗാനങ്ങൾ |
എൻ വിപഞ്ചിതൻ തന്തികൾ തോറും അദൃശ്യപുഷ്പങ്ങൾ | വീണക്കമ്പികൾ ആകുന്ന ലതകളിൽ വിരിയുന്ന സ്വരങ്ങൾ ആകുന്ന പുഷ്പങ്ങൾ |
വർണ്ണമാദക മഞ്ജരീലാസ്യം | കവി നൽകുന്ന ആനന്ദവും കവിതയിലെതാളലയഭംഗിയും |
നിർവൃതിയുടെ പിയൂഷം | കാവ്യാസ്വാദനത്തിന്റെ പാരമ്യത്തിൽ ലഭിക്കുന്ന പൂർണ്ണമായ സംതൃപ്തി |
കാലമാം മഹാമിഥ്യ | കാലം എന്നത് ഒരു തോന്നൽ മാത്രമാണ് |
പ്രിയ സ്വപ്നഭൂമി | കവി ഇഷ്ടപ്പെടുന്ന സംഗീതത്തിന്റെയും കാവ്യത്തിന്റെ ഭാവനാലോകം. |
പതഞ്ഞു പൊങ്ങുന്ന മുന്തിരി നീര്
കവിയുടെ ജീവിതയാത്രയെ മുന്നോട്ടു നയിക്കുന്ന കവിത്വത്തിന്റെ ശക്തിയെയാണ് ഇത് സൂചിപ്പിക്കു ന്നത്. സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകത്തിലൂടെ നീന്തിത്തുഴഞ്ഞു കയറി വരുമ്പോൾ കവിയിൽ നിറയുന്നത് കാവ്യലഹരിയാകുന്ന മുന്തിരിനീരിന്റെ വീര്യം പകർന്നു നൽകുന്ന ശക്തിയാണ്.
രാഗസുന്ദരങ്ങളാം ഗാനങ്ങൾ
പൂർവ്വകവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ ആനന്ദത്തിൽ ലയിപ്പിക്കുന്നവയാണെന്ന് കവി സൂചിപ്പി ക്കുന്നു.
എൻ വിപഞ്ചിതൻ തന്തികൾ തോറും അദൃശ്യപുഷ്പങ്ങൾ
പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണക്കമ്പികൾ ആകുന്ന ലതകളിൽ വിരി യുന്ന ഗാനപുഷ്പങ്ങൾ പോലെ അദൃശ്യസാന്നിധ്യമാകുന്നു എന്നാണ് ഈ വരികൾ സൂചിപ്പിക്കുന്നത്.
നിർവൃതിയുടെ പീയൂഷം
കാവ്യാസ്വാദനത്തിന്റെ പാരമ്യത്തിൽ ലഭിക്കുന്ന പൂർണ്ണമായ സംതൃപ്തിയെ ഈ വരികൾ സൂചിപ്പിക്കു ന്നു.
കാലമാം മഹാമിഥ്യ
കാലമെന്ന മിഥ്യയെ മറികടക്കാനും അതുവരെ കാണാത്ത തീരങ്ങൾ കാണാനും കവിക്ക് കഴിയുന്നു. കാലം എന്നത് ഒരു തോന്നൽ മാത്രമാണ് എന്നാണ് ഇവിടെ സൂചന.
പ്രിയ സ്വപ്നഭൂമി
കവി ഇഷ്ടപ്പെടുന്ന സംഗീതത്തിന്റെ കാവ്യത്തിന്റെയും ഭാവനാലോകത്തെ സൂചിപ്പിക്കുന്നതാണിത് എന്നും ഈ സ്വപ്നഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കാനാണ് കവി ആഗ്രഹിക്കുന്നത്.
ചർച്ചചെയ്യാം, എഴുതാം
Question 1.
‘എന്റെയുള്ളിൽ പതഞ്ഞുപൊന്തുന്ന
മുന്തിരിനീരിനെന്തൊരു വീര്യം!’
ഈ വരികളിലൂടെ കവിതാരചനയെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് കവി നൽകുന്നത്? ചർച്ച ചെയ്ത് കുറിപ്പെഴുതുക?
Answer:
സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകങ്ങളിൽ കഴിയുന്നവരാണ് കവികൾ. തങ്ങൾ കാണുന്ന സ്വപ്ന ങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവ അവർ വായനക്കാർക്ക് പകർന്നു നൽകുകയും ചെയ്യുന്നു. സങ്കല്പലോകത്തിലൂടെയുള്ള ഇത്തരം യാത്രകളാണ് അവർക്ക് കാവ്യരചനയ്ക്കായുള്ള ഉന്മേഷവും പ്രചോദനവും നൽകുന്നത്. അങ്ങനെയുള്ള സങ്കല്പലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു നടക്കുന്ന തിനെക്കുറിച്ച് പറയുകയാണ് ഒ.എൻ.വി. കുറുപ്പ്. ആ യാത്രയിൽ കവിയുടെ മനസ്സിൽ രൂപപ്പെടുന്ന കാവ്യ സങ്കല്പങ്ങളാണ് കവിതയായി വിരിയുന്നത്. കാവ്യലഹരിയുടെ വീര്യമാണ് കവിയുടെ മനസ്സിൽ നിറയു ന്നത്. ഈ വീര്യമാണ് കവിതാരചനക്കുള്ള ഊർജ്ജമായി മാറുന്നത്. കാവ്യസങ്കല്പങ്ങളെ മുന്തിരിച്ചാ റിന്റെ പ്രചോദകശക്തിയോടും വീര്യത്തോടും സാദൃശ്യപ്പെടുത്തുകയാണ് കവി. മനസ്സിൽ നിറഞ്ഞുപൊ തുന്ന ഈ മുന്തിരിച്ചാറാണ് കവിതയെഴുതാനുള്ള പ്രചോദകശക്തി.
വിശകലനം ചെയ്യാം
Question 1.
എന്നുമീയാത്ര എന്ന കവിതയിൽ കവി ജീവിതയാത്രയെ എങ്ങനെയെല്ലാമാണ് അവതരിപ്പിച്ചിരിക്കു ന്നത്? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
ജീവിതയാത്രയാണ് എന്ന ആശയം വളരെ പഴക്കമുള്ളതാണ്. ശൈശവ, ബാല്യ, കൗമാര, യൗവനം വാർദ്ധ ക്യങ്ങളിലൂടെയുള്ള ജീവിതയാത്രയും വനജീവിതത്തിൽ നിന്നും കൃഷിയിലൂടെ നാഗരികതയിലൂടെയുള്ള മനുഷ്യവംശയാത്രയും ജീവിതയാത്ര എന്ന ആശയത്തിന്റെ അടിത്തറയാണ് ഒ.എൻ.വി. യുടെ എന്നുമീയാത്ര എന്ന കവിത ഈ ആശയങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു. എന്നുമീ എന്ന പ്രയോഗവും ആദിയില്ല അന്ത മില്ല തളർച്ചയും ഇല്ല എന്നീ പ്രയോഗങ്ങളും യാത്രയുടെ കാലത്തുടർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇന്ന ലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും തന്റെ അടുത്ത തലമുറയുടെ നാളെ കളെയും കവി ഭാവന ചെയ്യുന്നു.
ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി സമ്മേളിക്കുന്നത് മനുഷ്യവംശത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്നു. കവി യാത്ര തുടരുന്നതും ഭൂമിയിലൂടെയാണ്. തലമുറകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഈടുവെപ്പുകൾ നിറഞ്ഞതാണ് ഭൂമി ജീവിതം. കാലം ജീവിതത്തിന് അതിർവരമ്പി ടുന്നു. എന്നാൽ കവി അതിനെയും ലംഘിച്ച് കാലാതീതമായിട്ടാണ് യാത്ര പോകുന്നത്. പുതിയ ലോക ങ്ങളും പുതിയ തീരങ്ങളും തേടിയുള്ള യാത്ര മനുഷ്യവംശത്തിന്റെ തന്നെ യാത്രയാണ്. അതിന്റെ പ്രതി നിധിയായി കവി നിൽക്കുന്നു.
വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Question 1.
• “ഇന്നലെപ്പോയ്മറഞ്ഞവരെല്ലാം
ഇന്നുയിർത്തെഴുന്നേൽക്കുന്നിതെന്നിൽ.
ഇന്നലെയവർ പാടിയ രാഗ-
സുന്ദരങ്ങളാം ഗാനങ്ങളെല്ലാം
എൻ വിപഞ്ചിതൻ തന്തികൾ തോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നിൽപ്പൂ”.
എന്നുമീ യാത്ര
• “അന്നു പാടിയ പാട്ടിലൂഞ്ഞാ-
ലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ്,
കഥകൾ പലതോതി,
നെഞ്ചണച്ചൊരു ഗുരു വളർത്തിയ
കിളിമകൾ പാടി”
എന്റെ മലയാളം (ഒ.എൻ.വി.)
ഈ രണ്ടുകാവ്യഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്ന ആശയതലമെന്ത്? വിശകലനക്കുറിപ് തയാറാക്കുക.
Answer:
എന്നുമീ യാത്ര എന്ന കവിതയിൽ ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയു ള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതയാത്ര തുടരുകയാണ്. മരണശേഷവും നിലനിൽക്കാ നുള്ള മനുഷ്യരുടെ ആഗ്രഹത്തിന്റെ സൂചനയും എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെ എഴുത്തുകാർ അനശ്വരരായിത്തീരും എന്നും കവി ഇവിടെ അർത്ഥമാക്കുന്നു. പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തിയിൽ ഗാനപുഷ്പങ്ങളെന്ന പോലെ അദൃശ്യ സാന്നിധ്യമാകുന്നു.
എന്റെ മലയാളത്തിലാകട്ടെ മലയാളഭാഷയുടെ ബാല്യകാലത്തെ സൗന്ദര്യത്തെയും ലാളിത്യത്തെയും സൂചി പ്പിക്കുന്നു. കൂടാതെ മലയാള ഭാഷയെ വളർത്തിയെടുത്ത എഴുത്തച്ഛൻ തുടങ്ങിയ പൂർവികരെ സ്മരി ക്കുന്നു. ഒ.എൻ.വി. യുടെ ഗുരുതുല്യരായ കവികൾ ഭാഷയെ പരിപോഷിപ്പിച്ചു എന്നും, അവരുടെ പരിശ്ര മത്തിന്റെ ഫലമായാണ് ഭാഷ ഇന്നത്തെ നിലയിലെത്തിയതെന്നും കവി ഓർമ്മിപ്പിക്കുന്നു. ഇന്നലെകളിൽ മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതം തുടരുന്നതായി പരോക്ഷമായി അവതരിപ്പിക്കുകയാണിവിടെ.
വായനക്കുറിപ്പ് തയ്യാറാക്കാം
Question 1.
നിർദ്ദേശിച്ചിട്ടുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക. വായനക്കുറിപ്പ് തയ്യാറാക്കി ക്ലാസിലും സാഹി ത്യസമാജം, വിദ്യാരംഗം ക്ലബ് തുടങ്ങിയവയിലും അവതരിപ്പിക്കുക.
• ഓറഞ്ചുകുട്ടി – ലളിതാംബിക അന്തർജനം
• മാണിക്യക്കല്ല് – എം.ടി. വാസുദേവൻ നായർ
Answer:
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ കുട്ടികൾക്കായി രചിച്ച കഥയാണ് മാണിക്യക്കല്ല്. കെ. സരള എന്ന പേരിലാണ് എം.ടി. കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ഫെയറി റ്റെയ്ൽ അല്ലെങ്കിൽ യക്ഷിക്കഥ എന്ന ഗണത്തിലാണ് മാണിക്യക്കല്ല് ഉൾപ്പെടുന്നത്. എന്നാൽ ഒരാൾ മറ്റൊരാളിനോട് കഥ പറയുന്ന രീതിയിലല്ല കഥയുടെ പോക്ക്, മറിച്ച് ആധുനിക നോവലിൽ എന്ന പോലെ സംഭവങ്ങൾ വായനക്കാരുടെ കണ്മുന്നിൽ പ്രത്യക്ഷമാവുന്ന വിധത്തിലാണ്.
പ്രാചീനകാലത്ത് നടന്ന സംഭവം എന്ന സൂചന മാണിക്യക്കല്ലിൽ എവിടെയുമില്ല. ഏതൊരു ആധുനിക കഥയെയും പോലെ ഈ കഥയും തുടങ്ങുന്നു. കഥാനായകന് അമൂല്യമായ ഒരു രത്നം കിട്ടുന്നു. കൂടെ ഒരു രാജകുമാരിയും. അവിടെ ബുദ്ധിമോശം കൊണ്ട് രത്നം നഷ്ടപ്പെടുന്നു. ഇപ്പോഴത് ശത്രുരാജാവിന്റെ കൈവശമാണ് . മിടുക്കാനായ മന്ത്രികുമാരന്റെ ശ്രമപലമായിരാജകുമാരന് രത്നം തിരിച്ചുകിട്ടുന്നു.
നാഗമാണിക്യം മലയാളത്തിൽ പ്രചാരമുള്ള പ്രമേയം ആണെങ്കിലും അത് എം.ടി പുതുതായി സൃഷ്ടിച്ച ഒരു പ്രമേയം തോന്നിക്കുന്നു. തലയിൽ തിളങ്ങുന്ന രത്നക്കല്ലുമായി ഇഴയുകയോ പറക്കുകയോ ചെയ്യുന്ന സർപ്പങ്ങൾക്ക് ഐതിഹ്യങ്ങളിൽ വലിപ്പം കുറവായിരുന്നു. എന്നാൽ എം.ടി.യുടെ സർപ്പത്തിന് വലിപ്പം കൂടുതലാണ്. ആൽമരത്തിന്റെ കടയുടെ വണ്ണം, തീവണ്ടിയുടെ വലിപ്പം, ലൈറ്റിട്ടു വരുന്ന തീവണ്ടിടെ പ്പോലെ കാട്ടിൽ വെളിച്ചം പരത്തിക്കൊണ്ട് സർപ്പം ഇഴഞ്ഞു വരുന്നു.
പുറത്തു നിന്നു വീഴുന്ന വെളിച്ചം തട്ടി പ്രതിഫലിച്ചാണ് രത്നങ്ങൾ തിളങ്ങുകയെങ്കിൽ കഥയിലെ മാണിക്യം സ്വയം പ്രകാശിക്കുന്ന അത്ഭുത രത്നമാണ്. അത് ഇരിക്കുന്ന രാജ്യത്തിന് ഐശ്വര്യം കൊണ്ടുവരും എന്ന തിനാൽ എങ്ങനെയും അത് തട്ടിയെടുത്ത് രാജ്യത്തിനകത്ത് സൂക്ഷിക്കാൻ രാജാക്കന്മാർ കൊതിക്കുന്നു. രാജാക്കന്മാരുടെ ഈ ആഗ്രഹമാണ് ശത്രുരാജാവിനെ സഹായിക്കുന്ന കിഴവി മന്ത്രവാദിനിയെന്ന ദുഷ്ട യുടെ രൂപത്തിൽ വരുന്നത്. എന്നാലും രാജക്കന്മാർ സ്വകാര്യമായ ധനാഗമം കൊതുക്കുന്നില്ല. രാജ്യമാകെ ഐശ്വര്യപൂർണ്ണമാകണം എന്ന് അവർ ആഗ്രഹിക്കുന്നു.
ബാലസാഹിത്യം എന്നാണ് പേരെങ്കിലും കുട്ടികൾക്ക് മനസ്സിലാവാത്ത പലതും കഥയിൽ ഉണ്ട്. ഒറ്റനോ ട്ടത്തിൽ കാണാതെ പോകുന്നതും കഥയ്ക്ക് പിന്നിൽ തിളങ്ങിനിൽക്കുകയും ചെയ്യുന്ന സന്ദർഭിക ഘടക ങ്ങളിലാണ് കൃതിയുടെ മഹത്വം. മുഖ്യകഥയ്ക്ക് വിശദീകരണമായി പ്രവർത്തിക്കുന്ന സാന്ദർഭിക ഘടക ങ്ങൾ മാണിക്യക്കല്ലിൽ ഏറെയാണ്.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
എന്നുമീയാത്ര എന്നീ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകങ്ങളിൽ കഴിയുന്നവരാണ് കവികൾ. തങ്ങൾ കാണുന്ന സ്വപ്ന ങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവ ചിലപ്പോഴെല്ലാം അവർ വായനക്കാർക്ക് പകർന്നു നൽകു കയും ചെയ്യുന്നു. അങ്ങനെയുള്ള സ്വപ്നഭൂമിയിലൂടെ (കാവ്യലോകത്തിലൂടെ) താൻ നീന്തി തുഴഞ്ഞു നട ക്കുന്നതിനെക്കുറിച്ച് എഴുതുകയാണ് എന്നുമീ യാത്ര എന്ന കവിതയിൽ ഒ. എൻ.വി. കുറുപ്പ്. ആദിയും അന്തവുമില്ലാതെയും ഒട്ടും ക്ഷീണിതനാകാതെയും ഭാവനയുടെ പ്രപഞ്ചത്തിൽ കവി നീന്തീത്തുടിക്കുന്നു. അതിൽ നിന്നും കയറി വരുമ്പോൾ കവിയിൽ നിറയുന്ന കാവ്യലഹരിയുടെ വീര്യം കവിക്ക് പറഞ്ഞറിയി ക്കാനാവാത്തതുമാണ്!
കാവ്യലോകത്ത് നീന്തിത്തുടിക്കുന്ന ഒരാൾക്കുണ്ടാകുന്ന അവാച്യമായ അനുഭൂതി തന്നെയാണത്. കാ നിക കവിതകളിലും ഭാവനാസമ്പന്നമായ പാട്ടുകളിലും എപ്പോഴും മുങ്ങി നിന്നിരുന്ന ഒ.എൻ.വി. തന്നെ യാണ് ഈ കവിതയിലെ ഞാൻ. എന്നുമീ യാത്ര ഞാൻ തുടരുന്നു………….എന്നാണ് കവി പറയുന്നത്. തുട രുന്നു എന്നതിന് സവിശേഷമായ അർത്ഥമുണ്ട്. അത്, അവസാനിക്കാത്ത ഒന്നിനെ സൂചിപ്പിക്കുന്നു. എപ്പോഴും കാവ്യലോകത്തിൽ സന്നിഹിതനായിരിക്കാനുള്ള കവിയുടെ താൽപ്പര്യത്തെയാണ് ആ പദം സൂചിപ്പിക്കുന്നത്. മരണശേഷവും നിലനിൽക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തിന്റെ സൂചനയും എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെ എഴുത്തുകാർ അനശ്വരരായിത്തീരും എന്നൊരർത്ഥവും കൂടി ആ പ്രയോ ഗത്തിലുണ്ട്.
പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വിപഞ്ചികയുടെ തന്തിയിൽ ഗാനപുഷ്പങ്ങ ളെന്ന പോലെ അദൃശ്യസാന്നിധ്യമാകുന്നു. മുൻകാല കവികളുടെ ഗാനപാരമ്പര്യത്തിലൂടെ ഞാനും കവി യായ് തുടരുന്നു എന്ന് തുറന്നു പറയുകയാണ് കവി. തന്റെ കാവ്യതന്തിയിലൊന്നു മീട്ടാൻ തുടങ്ങിയാൽ, കാവ്യഭാവനാ ലോകത്തിൽ നിന്നുള്ള സൗന്ദര്യം, മുന്നിൽ നിറവും മാദകത്വവും കലർന്ന ലാസ്യ നൃത്തമാ ടുമെന്നും കവി എഴുതുന്നു. ചങ്ങമ്പുഴയുടെ കാവ്യ നർത്തകിയുടെ ഓർമ്മ ആസ്വാദ്യകരിലേക്ക് കൊണ്ടു വരുന്നുണ്ട്. അദൃശ്യ പുഷ്പങ്ങൾ, വർണ്ണമാദകമഞ്ജരീലാസ്യം തുടങ്ങിയ സവിശേഷ ഭംഗിയുള്ള പ്രയോ ഗങ്ങൾ. ഇന്നലെകളിൽ മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതം തുടരുന്നു എന്നു പരോക്ഷമായി പറയാൻ ശ്രമിക്കുകയാണ്.
ഇന്നലെപ്പോയ് മറഞ്ഞവരെല്ലാം
ഇന്നയിർത്തെഴുന്നേൽക്കുന്നിതെന്നിൽ-
എന്ന വരികളിലൂടെ രാഗസുന്ദരങ്ങളായ ആ കാവ്യങ്ങൾ തന്റെ കാവ്യരചനയ്ക്ക് ശക്തിയും പ്രചോദനവു മാണെന്നും കവി മനസ്സിലാക്കുന്നുണ്ട്. പൂർവികരായ ഇന്നലകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നി നെയും തന്റെ അടുത്ത തലമുറയുടെ നാളുകളെയും കവി ഭാവന ചെയ്യുന്നു.
ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി തന്റെ ഉള്ളിൽ (കവിതയിൽ) സമ്മേളിക്കുന്നത് കവി അറിയുന്നു. ആനന്ദത്തിന്റെ അമൃതമൂറുന്ന നിത്യ വിശുദ്ധമായ ഒരു ബിന്ദുവാണതിൽ കാലാതിവർത്തി യായി നിൽക്കുമ്പോഴാണ് ഏത് അനുഭവവും അതിന്റെ യഥാർത്ഥ അനുഭൂതി ആസ്വാദകർക്ക് നൽകുക. സ്വപ്നഭാവനകൾ കലർന്ന ആ കാവ്യാനുഭൂതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതിൽ മുങ്ങിത്താഴു കയും ഉയർന്നു നീന്തുകയും ചെയ്യുക എന്നതാണ് കവിയുടെ എപ്പോഴുമുള്ള ആഗ്രഹം. അങ്ങനെ മുങ്ങി താഴ്ന്ന് നീന്തുമ്പോൾ കാലമെന്ന മിഥ്യയെ മറികടക്കാൻ കവിക്ക് കഴിയുന്നു.
അതുവരെ കാണാത്ത തീരങ്ങൾ കവി കാണുന്നു. കവികൾക്ക് മാത്രം കാണാനാവുന്ന തീരങ്ങൾ! അത്തരം പുതിയ തീരങ്ങൾ കാണുന്നതിനായി കവി തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. കാലത്തെ മറിക ടക്കാനുള്ള ഭാവന ചെയ്യുന്ന ഒരാൾക്ക് മാത്രമേ പുതിയ ലോകങ്ങളും മറ്റുള്ളവർ കാണാത്ത സ്വപ്നലോ കങ്ങളും കാണാൻ കഴിയൂ. മറ്റുള്ളവർ കാണാത്ത തീരങ്ങളും ലോകങ്ങളുമാണ് കവികൾ പലപ്പോഴും കാണുക.
(കോതമ്പുമണികളിലെ പേരറിയാത്ത പെൺകുട്ടിയുടെ നേര് അറിയുന്നതുപോലെയുള്ള ഒരു കാഴ്ചയാ ണിത്) നേരത്തെ പറഞ്ഞതുപോലെ അവർ ഭാവനയിൽ നീന്തി മുങ്ങുന്നവരാണ്. അനശ്വരരാവാനുള്ള കൊതി എല്ലാ മനുഷ്യരുടെ ഉള്ളിലുമുണ്ട്. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകൾ പലതും എങ്ങനെ മരണം ബാധിക്കാതെ മനുഷ്യജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന ആലോചനയുടെ ഭാഗമാ യിട്ട് കൂടിയുള്ളതാണ്. എന്നാൽ കലാകാരന്മാർക്കും എഴുത്തുകാർക്കുമെല്ലാം കാലാതിവർത്തിയായ അവ രുടെ കൃതികളിലൂടെ മറ്റൊരു രീതിയിൽ അനശ്വരതയെ പ്രാപിക്കാൻ കഴിയുന്നു.
കാലമാം മഹാമിഥ്യയെന്നു, എന്ന വരികൾ ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ-
എന്ന് ഒ. എൻ. വി. യുടെ പൂർവികനായ മഹാകവി വൈലോപ്പിള്ളി മറ്റൊരർത്ഥത്തിൽ എഴുതിയിട്ടുണ്ട്. കാലമെന്ന മഹാമിഥ്യയെ വെല്ലാനുള്ള കാവ്യപരമായ ഊർജ്ജം കവിയിലുണ്ട് എന്ന് കവി ബോധപൂർവ്വം എഴുതിവെക്കുന്ന ഒന്നല്ല മറിച്ച് കവിത കവിയെക്കൊണ്ട് അറിയാതെ എഴുതിക്കുന്നതാണ്.
ഈ കവിതയിൽ കാവ്യലോകത്തെയാകെ, തന്റെ സ്വപ്നഭൂമിയാക്കി മാറ്റിയിരിക്കുന്നു. കവി കാല്പനികത യോടുള്ള കവിയുടെ താൽപര്യത്തിൽ നിന്നും തെളിഞ്ഞു വരുന്നതാണ് ആ ഭാവന. പതഞ്ഞു പൊന്തുന്ന കാവ്യാനുരാഗത്തിന്റെ ലഹരി, ആ സ്വപ്നഭൂമിയിലൂടെ നീന്തി മുന്നേറാനുള്ള വീര്യവും കവിക്ക് നൽകുന്നു. “എന്റെയുള്ളിൽ പതഞ്ഞു പൊന്തുന്ന മുന്തിരി നീരിനെന്തൊരു വീര്യം,”
“വർണ്ണമാദകമഞ്ജരീ ലാസ്യം,”
എന്നിങ്ങനെ പദങ്ങൾ ചേർത്തുവെച്ച് ശബ്ദഭംഗിയും ഈണവും താളവും കൈവരുത്തി വരികളിലൂടെ ആ സ്വപ്നഭൂമിയുടെ പ്രത്യേകതകൾ, കവി, മനോഹരമായി ആവിഷ്ക്കരിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ ഒ. എൻ. വി. എന്ന കവിയും കാവ്യാസ്വാദകനും ഒരുമിച്ചു ചേരുന്നതിന്റെ വിസ്മയകരമായ അനു ഭൂതി വായനക്കാർക്ക് പകർന്നു നൽകുന്നു. എന്നുമീ യാത്ര എന്ന ഈ ചെറു കവിത.