Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 4 (Kerala Padavali) helps in understanding answer patterns.
Malayalam 1 Class 10 Kerala Syllabus Model Question Paper Set 4 (Kerala Padavali)
Time: 2½ Hours
Total Score: 80 Marks
നിർദ്ദേശങ്ങൾ:
- പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
- ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.
1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക. (4 × 1 = 4)
Question 1.
ലക്ഷ്മണസാന്ത്വനം’ ഉൾപ്പെടുന്ന അധ്യാത്മ രാമായണ കാം.
- ബാലകാണ്ഡം
- അയോധ്യാ കാണ്ഡം
- ആരണ്യകാണ്ഡം
- സുന്ദരകാണ്ഡം
Answer:
അയോധ്യാകാണ്ഡം
Question 2.
‘നളചരിതം ആട്ടക്കഥ’ എത്ര ദിവസം കൊണ്ട് ആടിത്തീർക്കത്തക്ക രീതിയിലാണ് ചിട്ടപ്പെടു ത്തിയിരിക്കുന്നത്.
- 3 ദിവസം
- 4 ദിവസം
- 5 ദിവസം
- 6 ദിവസം
Answer:
4 ദിവസം
Question 3.
‘കഷ്ടകാലമഖിലം കഴിഞ്ഞു ഹാ ദിഷ്ടമീ വടിവിയന്നു വന്നപോൽ’ അടിവരയിട്ട വരിയിൽ സൂചിപ്പിക്കുന്നത്
- ദിവാകരനെ
- നളിനിയെ
- ഈശ്വരനെ
- പനിനീർസു
Answer:
ദിവാകരനെ
Question 4.
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!” ഈ വരിയിലെ സൂചന
- മനുഷ്യത്വം
- അശ്വമേധം
- സർഗശക്തി
- കർമശേഷി
Answer:
സർഗശക്തി
Question 5.
ഉജ്ജ്വലമുഹൂർത്തം – ശരിയായ വിഗ്രഹം
- ഉജ്ജ്വലവും മുഹൂർത്തവും
- ഉജ്ജ്വലത്തിന്റെ മുഹൂർത്തം
- ഉജ്ജ്വലമാകുന്ന മുഹൂർത്തം
- ഉജ്ജ്വലമായ മുഹൂർത്തം
Answer:
ഉജ്ജ്വലമായ മുഹൂർത്തം
6 മുതൽ 8 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമൊഴുതുക. (2 × 2 = 4)
Question 6.
ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ അയാൾ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടുനിന്നു ഈ വാക്യത്തിൽ സൂചിതമാകുന്ന ആശയ മെന്ത്?
Answer:
തനിക്ക് അഭയവും ഭക്ഷണവും നൽകിയ മെത്രാന്റെ ഭവനത്തിൽ മോഷണം നടത്താൻ തീരുമാനിച്ച ഴാങ് വാൽ ഴാങിന്റെ മാനസികാ വസ്ഥ വ്യക്തമാക്കുന്ന വാക്യമാണിത്. താൻ പിടിക്കപ്പെട്ടാലുണ്ടാകാവുന്ന ക്കുറിച്ചോർത്തപ്പോഴുള്ള ഉൾനടുക്കവും ഉപ്പ ലിഞ്ഞുതീരുന്നതുപോലെ താനും ഇല്ലാതാകു മെന്ന ചിന്തയും അവനെ വേട്ടയാടി,
Question 7.
“മനതാരിലുണ്ടൊന്നു നിഷിതം അടിതി പുഷ്കരന്റെ മനസ്സിൽ ഉന്മേഷം തോന്നാന ള്ള കാരണമെന്ത്
Answer:
തന്നെ കാണാൻ ആരും വരാത്തതിനും നളനെ കാണാൻ എല്ലാവരും ചെല്ലുന്നതിലും പുഷ്കരന് കടുത്ത അമർഷമുണ്ട്. പതിവിനു വിരുദ്ധമായി രണ്ടുപേർ തന്നെ കാണാൻ വന്നതിലുള്ള അഭിമാനവും പ്രതീക്ഷയുമാണ് പുഷ്കരനുണ്ടായ ഉന്മേഷത്തിനു കാരണം.
Question 8.
“ഈശ്വരനല്ല, മന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ ‘
മനുഷ്യത്വം’ എന്ന പദത്തിന്റെ പൊരുൾ വിശ ദമാക്കുക.
Answer:
മനുഷ്യത്വമെന്നാൽ മനുഷ്യന്റെ എന്നർത്ഥം. അത് സ്നേഹം, ദയ, പരോപ കാരം തുടങ്ങിയ മൂല്യങ്ങൾ ഈ പദത്തി ലുൾച്ചേർന്നിരിക്കുന്നു. അത്സർഗശ ക്തിയുടെ പ്രകടനം കൂടിയാണ്. നന്മയും വിവേകവും വിശുദ്ധിയും ധാർമികതയുമൊ ക്കെയുള്ള സാധാരണ മനുഷ്യനാവാനാണ് കവി ശ്രമിക്കുന്നത്.
9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)
Question 9.
“മാഡം തലത്ത് മരിച്ചുപോയി മോനേ, ഡോക്ടർ തലത്തിനൊപ്പം അവരും പോയി. ഇത് അമ്മയാണ്. താഴത്ത് കുഞ്ഞിക്കുട്ടിയമ്മ.
മാഡം തലത്ത് സ്വന്തം ജീവിതത്തെക്കുറി ച്ചു നടത്തുന്ന ഈ നിരീക്ഷണത്തോടുള്ള നി ങ്ങളുടെ പ്രതികരണമെന്ന് കുറിപ്പുതയ്യാറാ
Answer:
ലളിതാംബിക അന്തർജനത്തിന്റെ വിശ്വരൂപം എന്ന കഥയിലെ മാഡം തലത്ത് പരാജയപ്പെട്ട ഒരമ്മയാണ്. പൊതുജീവിതത്തിന്റെ നിറക്കാ ഴ്ചകളിൽ മുങ്ങിയപ്പോൾ അവർ മക്കളെ സ്നേഹിക്കാൻ മറന്നു. അമ്മയുടെ കൾ മറന്നു ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അവർ മക്കളുടെ സാമീ പ്യം ആഗ്രഹിച്ചെങ്കിലും മക്കളോടൊപ്പം കഴിയാൻ അവർക്ക് സാധിച്ചില്ല. ആ നിരാശ യാണ് അവരുടെ വാക്കുകളിൽ തെളിയുന്ന ത്. കുഞ്ഞുങ്ങളെ ലാളിച്ചു വളർത്തേണ്ടത് അമ്മയുടെ കടമയാണ്.
ആയമാരോ ബോർഡിംഗുകളോ അമ്മയ്ക്കു പകരമാവില്ല. ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അവർക്ക് സാന്ത്വനവും തണലുമേകാൻ മക്ക ളെത്താത്തതും അതുകൊണ്ടുതന്നെ, അമ്മ യുടെ കടമയാണ്. പരമപ്രധാനമെന്ന് മാഡം തലത്തിന്റെ ജീവിതം അമ്മ ഓർമിപ്പിക്കുന്നു. കടമകൾ മറക്കുന്ന മാതാപിതാക്കളുടെയും മക്കളുടെയും എണ്ണം കൂടിവരുന്നത് ആശങ്കാ ജനകവുമാണ്.
Question 10.
“അതിനെ, അവനെ എപ്പോഴും എവിടെയും കരുതിയിരുന്നുകൊള്ളുക എന്ന താക്കി താണ് അശ്വത്ഥാത്മാവിനെ ചിരഞ്ജീവിയും സർവവ്യാപിയുമായി കല്പിച്ചതിനർത്ഥം.”
-മാരാരുടെ ഈ നിരീക്ഷണം ഇക്കാലത്തും പ്ര സക്തമാണോ? സ്വാഭിപ്രായം കുറിക്കുക.
Answer:
അശ്വത്ഥാമാവ്, മനുഷ്യമനസ്സിലെ ഒരിക്കലും ഒടുങ്ങാത്ത പകയുടെ പ്രതീകമാണെന്ന മാരാ രുടെ നിരീക്ഷണം ഏതുകാലത്തും പ്രസക്ത മാണ്. തന്റെ കൈയിലുള്ള വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടാലും എതിരാളിയെ തകർക്കണം എന്നു ചിന്തിക്കുന്നതാണ് പക. നിരപരാ ധികളെ ക്രൂരമായി ഉപദ്രവിക്കുന്നതിലും കൊല്ലുന്നതിലും സന്തോഷം കണ്ടെത്തുന്ന മനോവൈകല്യമാണത്. യുദ്ധങ്ങളും, തീവ വാദമുൾപ്പെടെയുള്ള എല്ലാ വിഘടനവാദങ്ങ ളും ഇതിന്റെ സൃഷ്ടിയാണ്.
ഓരോ യുദ്ധ മറ്റൊരു യുദ്ധത്തിനുകാരണമാകു മെന്ന് നാമറിയണം. രണ്ടുലോകമഹായു ങ്ങളുൾപ്പെടെയുള്ള യുദ്ധങ്ങളുടെ കെടുതികൾ ലോകം ഇപ്പോഴും ആയുധക്കോപ്പുകളുടെ പിന്നാലെ പായുന്നത് പകയുടെ പ്രേരണയിലാണ്. മാനവ വംശത്തിന്റെ തന്നെ ശാപമായ പകയെ അശ ത്ഥാമാവിലൂടെ ചിരഞ്ജീവിയായി പിക്കുന്ന മാരാരുടെ നിരീക്ഷണം എക്കാ ലത്തും പ്രസക്തമാണ്.
Question 11.
ദുരന്തങ്ങൾക്കിടയിലും ദസ്തയേവ്സ്കി യുടെ മനസ്സിലേക്കു കടന്നുവന്ന ഹൃദ്യമായ ഓർമകളെന്തെല്ലാം?
Answer:
ചേട്ടൻ മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള ‘എപോക്’ എന്ന പ്രസിദ്ധീകരണത്തിൽ തന്റെ സാഹിത്യ ജീവിതത്തിൽ നാഴികക്കല്ലായിമാ റിയ ‘അധോതലക്കുറിപ്പുകൾ’ പ്രസിദ്ധീകരി ച്ചത് ദസ്തയേവ്സ്കിയുടെ മനസ്സിലേക്കു കടന്നു വരുന്ന ഹൃദ്യമായ ഓർമയാണ്. ഭാര്യ മേരിയുമൊത്തുള്ള ജീവിതമാണ് ഹൃദ്യമായ മറ്റൊരോർമ. അവർ പരസ്പരം അഗാധമായി സ്നേഹിച്ചിരുന്നു എന്നിട്ടും അവർക്ക് സന്തോ ഷത്തോടെ ജീവിക്കാൻ കഴിഞ്ഞില്ല.
തന്റെ ജീവിതം അവൾ ഏതോ ശാപത്താൽ നിറ യ്ക്കുകയായിരുന്നു എന്നു പറയുമ്പോഴും അവളെ വെറുക്കാൻ അദ്ദേഹത്തിനു കഴി ഞ്ഞിരുന്നില്ല. താൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു വെന്നും അദ്ദേഹം ഓർക്കുന്നു. ഇതൊക്കെയാണ് ദസ്തയേവ്സികിയുടെ മനസ്സിലേക്കു കടന്നു വരുന്ന ഹൃദ്യമായ ഓർമകൾ. ആക്കം കൂട്ടുന്നു.
Question 12.
“വാറുപൊട്ടിയ ചെരുപ്പ് അവിടെയുള്ള ഒരു ചെരുപ്പുകുത്തിയെക്കൊണ്ട് നന്നാക്കിക്കാൻ പറഞ്ഞു. സന്താമായി. എന്നാൽ സന്താമായി ഒരു മഹർ ആണെന്നു മനസ്സിലാക്കിയപ്പോൾ ചെരുപ്പുകുത്തി ചെരുപ്പുതുന്നാൻ കൂട്ടാക്കി യില്ല. ” (അക്കർമാശി -ചെരുപ്പുകുത്തിയുടെ ആ സമീപനം സാമൂ ഹിക ജീവിതാവസ്ഥയെക്കുറിച്ചു നമുക്കു ന ൽകുന്ന തിരിച്ചറിവുകളെന്തെല്ലാമാണ്? വിശദ മാക്കുക.
Answer:
ജാതിവ്യവസ്ഥയും ഉച്ചനീചത്വവിവേചനങ്ങളു മെല്ലാം ഇന്നും നമ്മുടെ നാട്ടിൽ വളരെ ശക്ത മാണ്. താഴ്ന്ന ജാതിക്കാരുടെ സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്ര്യവും ഇത്തരം വിവേചനങ്ങൾക്ക് അക്കർമാശിയിലെ ചെരുപ്പുകുത്തിയുടെ സമീപനം. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഹീനമായ ജാതിവ്യവസ്ഥയുടെ തീവ്രത വെളി വാക്കുന്നു. വിദേശീയരിൽ നിന്നും എല്ലാം മറന്ന് പോരാടി സ്വാതന്ത്ര്യം നേടിയെങ്കിലും ജാതിവ്യവസ്ഥയുടെ നുകത്തിൽ കീഴിൽ നിന്നും പൂർണമായി സ്വതന്ത്രരാവാനും മനു ഷ്യാവകാശങ്ങൾ അനുഭവിക്കാനും നമുക്കു കഴിഞ്ഞിട്ടില്ലെന്നുള്ളത്. യാഥാർത്ഥ്യം തന്നെ യാണ്.
Question 13.
“ഒരു കണ്ണീർക്കണം – മറ്റുള്ളവർക്കായ് പൊ മിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമ ണ്ഡലം
അക്കിത്തം
ഈ കവിതാ ഭാഗത്തിന്റെ ആശയം
‘ഞാൻ കഥാകാരനായ കഥ’ എന്ന പാഠഭാഗ ത്തിന്റെ ആശയവുമായി ബന്ധപ്പെടുത്തി കുറിപ്പു തയ്യാറാക്കുക.
Answer:
അക്കിത്തത്തിന്റെ ഈ വരികൾ മറ്റുള്ളവ രുടെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ പ്രകാശിക്കു ന്നതുപോലെയുള്ള സന്തോഷമനുഭവപ്പെടു മെന്നു സൂചിപ്പിക്കുന്നു. കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ അമ്മയെ മറന്നുകൊണ്ടു ജീവിക്കുന്ന മകന്റെ മന സ്സിൽ പശ്ചാത്താപമുണ്ടാക്കാൻ എസ്. കെ. പൊറ്റെക്കാട്ടിന്റെ കത്തുകൾക്ക് കഴിഞ്ഞു.
വൃദ്ധയായ അമ്മയുടെ അവസാന കാലം കുറ ച്ചെങ്കിലും സന്തോഷപ്രദമാക്കാൻ തനിക്കു കഴിഞ്ഞല്ലോ എന്നോർത്തപ്പോൾ എന്നോർത്തപ്പോൾ അദ്ദേഹ ത്തിന് സന്തോഷവും അഭിമാനവും തോന്നി. കവിതാ ഭാഗത്തോടും ചേർന്നു നിൽക്കുന്ന മനോഭാവം തന്നെയാണ് എസ്.കെ. പൊറ്റെ ക്കാട്ടിനുമുള്ളത്. മറ്റുള്ളവരുടെ ദുഃഖത്തിൽ ആശ്വാസമാവുന്നത് ആഹ്ലാദവും സംത പ്തിയും തരുന്ന കാര്യങ്ങളാണെന്ന് കാവ്യഭാഗവും പാഠഭാഗവും വ്യക്തമാക്കി രുന്നു.
Question 14.
‘ഉരുളക്കിഴങ്ങുതിന്നുന്നവർ എന്ന കഥയിൽ ഏറ്റവുമധികം മാനസിക സംഘർഷം അനുഭ വിക്കുന്ന ആളാണ് മിറൽ – ഈ നിരീക്ഷണത്തോടുള്ള നിങ്ങളുടെ നില പാട് വ്യക്തമാക്കുന്ന കുറിപ്പു തയ്യാറാക്കുക.
Answer:
സുഭാഷ് ചന്ദ്രന്റെ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയിൽ ഏറ്റവുമധികം മാനസികസം ഘർഷം അനുഭവിക്കുന്നത് മിറലാണ്. ഖനിയിൽ ജോലിക്കുപോയ ടിയാണ് അയാൾ പോയത്. വാർധ്യക്യവും കൊടിയ തണുപ്പും വകവെയ്ക്കാതെയുള്ള യാത്ര. മകൻ മരിച്ചു എന്നു മനസ്സിലാക്കിയാ ണ് അയാൾ തിരികെവന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്രഭാര്യയോടും മകളോ ടും അവനിനി വരില്ലെന്നു പറയാനാവാതെ വിതുമ്പുകയാണ് ആ പിതാവിന്റെ ഹൃദയം.
ആരോടും പങ്കുവെയ്ക്കാനാകാതെ നൊമ്പരം ഉള്ളിലൊതുക്കി മകന്റെ ഭാര്യ ജൂലി യാനേയോടും മകൾ അന്നയോടും സ്വാഭാ വികതയോടെ ഇടപഴകാൻ ആ വൃദ്ധൻ വല്ലാതെ ബുദ്ധിമുട്ടി. വാർധക്യം. കൊടും ത ണുപ്പ്, ദാരിദ്ര്യം, ഉള്ളിലൊതുക്കിവച്ച വലിയ ദുഃഖത്തിന്റെ വീർപ്പുമുട്ടൽ ഇവയെല്ലാം ആഴ മേറിയ മൗനത്തിന്റെ തോടിനുള്ളിൽ ഒതുക്കി നിർത്തുകയായിരുന്നു കഥയിലെ ദുരന്തക ഥാപാത്രമായ മിറൽ
15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 15.
കാളിദാസ ഭാവന ഏറ്റവും തെളിഞ്ഞു
കാണുന്ന നാടകമാണ് അഭിജ്ഞാനശാകു
ന്തളം. ശകുന്തളയും ദുഷ്ഷന്തനും മകനും
ഒന്നുചേരുന്ന ശാകുന്തളം എഴാമങ്കത്തിൽ ന ാടകീയ മുഹൂർത്തങ്ങൾ
നിറഞ്ഞു നിൽക്കുന്നു. ശുഭകരമായ അന്ത്യ ത്തിലേക്ക് കഥാഗതിയെ നാടകീയമായി വളർത്തിക്കൊണ്ടു വരുന്നതിന് കവി സ്വീകരി ക്കുന്ന രചനാതന്ത്രങ്ങൾ ഋതുയോഗം’ വിശക ലനം ചെയ്തു വിശദീകരിക്കുക.
Answer:
വിശ്വമഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ഏഴാമതം നാടകീയത നിറ ഞ്ഞുനിൽക്കുന്ന മുഹൂർത്തങ്ങളിലൂടെയാ ണ് കടന്നുപോവുന്നത്. ദേവലോകത്തുനിന്ന് ഇന്ദ്രസാരഥിയായ മാത ലിയോടൊപ്പം യാത്രതിരിക്കുന്ന ദുഷ്ഷന്തൻ വഴിമധ്യേ അവിചാരിതമായി കാശി മഹർ ഷിയുടെ ആശ്രമം സന്ദർശിക്കുന്നു. മാതലി ദർശനാനുവാദം വാങ്ങാൻ പോയ സന്ദർഭത്തി ലാണ് രാജാവ് സർവദമനൻ എന്ന ബാലന കാണുന്നത്. ആദ്യകാഴ്ചയിൽത്തന്നെ ആശ്ര മവാസികൾക്കു യോജിക്കാത്ത ചില കാ ര്യങ്ങൾ കാണിക്കുന്ന ആ ബാലനോട് പുത്ര നിർവിശേഷമായ വാത്സല്യം തോന്നുന്നു.
സർവ ദമനന്റെ കയ്യിൽ നിന്നും താഴെവീണ രക്ഷയെ ടുത്തുകെട്ടിക്കൊടുക്കുന്നതും അതുക ആശ്രമവാസികൾക്കുണ്ടായ അമ്പരപ്പും അദ്ഭുതവുമെല്ലാം അത്യന്തം നാടകീയമായി ത്തന്നെ കാളിദാസൻ അവതരിപ്പിച്ചിരിക്കു ന്നു. ഈ വാർത്ത കേട്ട് വിശ്വസിക്കാനാവാതെ നിൽക്കുന്ന ശകുന്തളയുടെ മുന്നിലേക്കാണ് ദുഷ്ഷന്തൻ മകനുമായി എത്തുന്നത്. ഈ കൂടിക്കാഴ്ച തികച്ചും അവിശ്വസനീയമായി രുന്നു. കുറ്റബോധത്താൽ രാജാവ് ശകുന്തള യുടെ കാൽക്കൽ വീണു മാപ്പു ചോദിക്കുന്നു. ശകുന്തളയെ മറന്നതിനു കാരണമായ ശാപം, ശാപമോക്ഷത്തെക്കുറിച്ചുള്ള വെളിപ്പെടുത്ത ലുകളുമെല്ലാം നാടകത്തിന്റെ പരിസമാപ്തി “ഭാവതീവ്രമാക്കുന്നു.
Question 16.
“കടൽത്തീരത്ത് ‘ എന്ന കഥയുടെ ഏറ്റവും വലിയ സവിശേഷത അതിലെ മൗനമാണ്.
കഥ അടിസ്ഥാനമാക്കി ഈ പ്രസ്താവന വില യിരുത്തി കുറിപ്പുതയ്യാറാക്കുക.
Answer:
ഒ.വി. വിജയന്റെ ‘കടൽത്തീരത്ത് വധശി ക്ഷയ്ക്കു വിധിക്കപ്പെട്ട മകളെ അവസാന മായി കാണാൻ പോകുന്ന വെള്ളായിയപ്പൻ എന്ന പിതാവിന്റെ കഥയാണ്. ഈ കഥയുടെ വൈകാരികാവസ്ഥ തീവ്രമാകുന്നതിൽ കഥ യിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന മാന ത്തിനു പ്രധാന പങ്കുണ്ട്.
മകനെ കാണാൻ പാഴുതറയിൽ നിന്നും കണ്ണൂരിലേക്കു പോകുന്ന വഴി ഗ്രാമവാസി കളായ മരയ്ക്കാറും നീലിയും വെള്ളായിയ പ്പനോടു നടത്തുന്ന സംഭാഷണത്തിലെ മൗനം അവരനുഭവിക്കുന്ന മാനസികസംഘർഷ ങ്ങളുടെയും അവർ തമ്മിലുള്ള സ്നേഹ ത്തിന്റെയും സാന്ത്വനത്തിന്റെയും തീവ്രത വ്യക്തമാക്കുന്നു. ഇവിടെ പ്രകൃതിപോലും കാണിക്കുന്ന മൗനം കഥയെ ഭാവസാന്ദ്രമാ ക്കുന്നു. എന്നാൽ മൗനം ഏറ്റവും തീക്ഷ്ണ മാകുന്നത് വെള്ളായിയപ്പനും മകനും തമ്മി ലുള്ള സംഭാഷണത്തിനിടയിൽ വരുന്ന നീ ണ്ട മൗനങ്ങളിലാണ്. ഈ മൗനത്തിൽ വേദന യും സാന്ത്വനവും സ്നേഹവും നിറഞ്ഞു നിൽക്കുന്നു. മരണത്തിലേക്ക് നടന്നടുക്കു ന്നു കണ്ടുണ്ണിയുടെയും മകനെക്കുറിച്ചുള്ള വേദനകൾ ഉള്ളിലൊതുക്കുന്നു വെള്ളായിയ പ്പന്റെയും മാനസികാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമായ ഈ മൗനം ഈ കഥയിലെ പ്രധാന കഥാപാത്രമായി നിറഞ്ഞുനിൽക്കു
Question 17.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
പുസ്തകങ്ങൾ
സുഖത്തിൽ സുഖമായി
ദുഃഖത്തിലാശ്വാസമായി
ഇരുട്ടിൽ വെളിച്ചമായി
ആശയായ് നിരാശയിൽ
അറിവായി പതറുന്ന
ബുദ്ധിയിൽ തെളിച്ചമായ്
നിഴൽ മൂടുമോർമ്മയിൽ
കരുത്തായ് തളർച്ചയിൽ
യൗവനത്തിലെ പ്രിയ
തോഴരായ്, വാർധക്യത്തിൽ
ദിവ്യമാം താങ്ങായ്, സുസ്ഥിര
ങ്ങളായ് വിശ്വസ്തരായ്
പുസ്തകങ്ങളേ, നിങ്ങൾ
രാജിപ്പൂ, മനുഷ്യന്റെ
യത്ഭുതസ്നേഹാദര
വിശ്വാസം നിങ്ങൾക്കല്ലോ
നിങ്ങളെ സ്നേഹിപ്പതേ നിങ്ങളെ പൊലിപ്പതേ
നിങ്ങളെ നീളും കൈയിൽ
പകരുന്നതേ പുണ്യം.
സുഗതകുമാരി
Answer:
സുഹൃത്ത് മലയാളത്തിലെ പ്രിയ കവയിത്രി സുഗതകു മാരിയുടെ ‘പുസ്തകങ്ങൾ’ എന്ന കവിത നമ്മുടെ ജീവിതയാത്രയിൽ പുസ്തക ങ്ങൾക്കും വായനയ്ക്കും നൽകേണ്ടസ്ഥാനം എത്രയോ ഉയർന്നതാണെന്ന സത്യം ന ബോധ്യപ്പെടുത്തുന്നു.
മനസ്സിന് സുഖം പകരുന്നവയാണ് പുസ്ത കങ്ങൾ, ദുഃഖത്തിലാശ്വാസവും ഇരുട്ടിൽ വെളിച്ചവുമായി മാറുന്നു. അവ മസ്സിൽ, ജീവി തത്തിൽ നിരാശ നിറയുമ്പോൾ ആ നിരാശ അകറ്റി ആശ പകരുകയും പതറുന്ന ബുദ്ധി യിൽ അറിവായി മാറുകയും തളർച്ചയിൽ കരുത്തുപകരുകയും ചെയ്യുന്നു പുസ്തക ങ്ങൾ. ചങ്ങാതിമാരും പുസ്തകങ്ങളും ഒരു പോലെയാണ് നമ്മെ നന്നാക്കാനും കുഴിയിൽ ചാടിക്കാനും അവയ്ക്കു കഴിയുന്നു. ആയ തിനാൽ പുസ്തകങ്ങളെയും കൂട്ടുകാരെയും തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്ക ണം. പുസ്തകങ്ങൾ നമ്മുടെ വിശ്വസ്തരായി മാറണമെന്നും കവയിത്രി ബോധ്യപ്പെടുത്തു ന്നു.
മനുഷ്യന്റെ സ്നേഹവും ആദരവും നല്ല പുസ്തകങ്ങൾക്ക് എല്ലാ കാലത്തും ലഭി ച്ചിട്ടുണ്ട്. പുതിയ പുസ്തകങ്ങളെ സ്നേഹിച്ച് വായന ഒരു ശീലവും സംസ്ക്കാരവുമാക്കി മാറ്റാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അവർ ഓർമപ്പെടുത്തുന്നു. അതുകൊണ്ടു നല്ല നല്ല രചനകൾ ഉണ്ടാവേണ്ടതും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ ആവശ്യ മാണെന്നും കവയിത്രി പറയുന്നു. ស അറിവും ആഹ്ലാദവും കരുത്തും പകരുന്ന വയാണ് പുസ്തകങ്ങൾ. അവയെ ജീവിത ത്തിലുടനീളം തുണയായി കരുതുകയും വായന ഒരു സംസ്കാരമായി മാറുകയും വേണമെന്നാണ് കവയിത്രിയുടെ ആഗ്രഹം.