Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 3 (Kerala Padavali) helps in understanding answer patterns.
Malayalam 1 Class 10 Kerala Syllabus Model Question Paper Set 3 (Kerala Padavali)
Time: 2½ Hours
Total Score: 80 Marks
നിർദ്ദേശങ്ങൾ:
- പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
- ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.
1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക. (4 × 1 = 4)
Question 1.
“വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പ ത്തെ ധരിക്കട്ടെ ” ഇങ്ങനെ പറഞ്ഞത്?
- ശകുന്തള
- ദുഷ്ഷന്തൻ
- മാതലി
- അദിതി
Answer:
ദുഷ്ഷൻ
Question 2.
“എന്റെ യജമാനന് മാറ്റമായിപ്പോയി” ഇവിടെ സൂചിതമാകുന്നത്
- ഡോക്ടർ തലത്തിനുണ്ടായ സ്ഥലംമാറ്റം
- മിസ്സിസ് തലത്തിന്റെ നാട്ടിലേക്കുള്ള മടക്കം
- ഡോക്ടർ തലത്തിന്റെ മരണം
- സുധീറിനുണ്ടായ മാറ്റം
Answer:
ഡോക്ടർ തലത്തിന്റെ മരണം
Question 3.
എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ദ്രോണപുത്രനായി മാരാർ വിശേഷിപ്പിക്കുന്ന ത്.
- ദുഃഖം
- നിരാശ
- അസൂയ
- വക
Answer:
വക
Question 4.
കാക്കായുടെ പുരാണപാരായണവും മന്ത്രാ ചാരണവും എല്ലാം എന്നെ സ്വാധിനിച്ചിരുന്നു. അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹം.
- മന്ത്രങ്ങളുടെ ഉച്ചാരണം
- മന്ത്രവും ഉച്ചാരണവും
- മന്ത്രങ്ങളോടുകൂടിയ ഉച്ചാരണം
- മന്ത്രങ്ങളായ ഉച്ചാരണം
Answer:
മന്ത്രങ്ങളുടെ ഉച്ചാരണം
Question 5.
ഉരുളക്കിഴങ്ങുതിന്നുന്നവർ’ എന്ന കഥ ഉൾപ്പെടുന്ന കൃതി?
- മനുഷ്യന് ഒരു ആമുഖം
- പറുദീസാ നഷ്ടം
- ഭൈരവന്റെ തടി
- വിഷകന്യക
Answer:
പറുദീസാ നഷ്ടം
6 മുതൽ 8 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം ഴുതുക. (2 × 2 = 4)
Question 6.
‘വെള്ളായിയപ്പൻ യാത്രപുറപ്പെടുമ്പോൾ വീട്ടിൽ നിന്നു കൂട്ടനിലവിളി ഉയർന്നു. ഈ വാക്യത്തിൽ നിന്നും ലഭ്യമാകുന്ന രണ്ടു സൂചനകൾ കഥാസന്ദർഭം മുൻനിർത്തി എഴുതുക.
Answer:
വെള്ളായിയപ്പന്റെ വധശിക്ഷയ ക്ക് വിധിച്ച് ജയിലിൽക്കിടക്കുന്ന മകനെ കാണാൻ വേണ്ടിയാണ്. അത് സന്തോഷ മുള്ള കാര്യമല്ലല്ലോ. വെള്ളായിയപ്പനും കു ടുംബത്തിനുമുണ്ടായ ദുരന്തം അല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ദുരന്തം ഇവയുടെ തീവ്രത വ്യക്തമാക്കാനുള്ള സൂചനകൾ ഈ കൂട്ടനിലവിളിയിലുണ്ട്.
Question 7.
“അതിനേക്കാൾ പ്രയാസമുള്ള എന്തുപണി യാണ് ഈ ഭൂമിയിലുള്ളത്? അതും കുടിലബു ദ്ധികളുടെ ഇക്കാലത്ത്? ദസ്തയേവ്സ്കി സൂചിപ്പിക്കുന്ന പ്രയാസ മുള്ള പണി എന്താണ്?
Answer:
പുതുതായി എഴുതാൻ തുടങ്ങുന്ന നോവലിൽ നന്മയുടെ മൂർത്തിയായി ഒരു ശുദ്ധാത്മാ വിനെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദസ്തയേവ്സ്കി പറയുന്നു. അതിനേക്കാൾ പ്രയാസമുള്ള ഒരു പണിയും ഈ ഭൂമിയിലി ല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം,
Question 8.
അർത്ഥവ്യത്യാസം വരാതെ 2 വാക്യമാക്കി മാറ്റി യെഴുതുക. നിസ്സഹായതയിലും പട്ടിണിയിലും വലയുന്ന ആ തള്ള തന്റെ മകന്റെ മനസ്സിളക്കാൻ വേണ്ടി നീണ്ട കത്തെഴുതിയയ്ക്കാൻ എന്റെ യടുക്കൽ വന്നുകൊണ്ടിരുന്നു.
Answer:
ആ തള്ള നിസ്സഹായതയിലും പട്ടിണിയിലും വലഞ്ഞു. അവർ തന്റെ മകന്റെ മനസ്സിളക്കാൻ വേണ്ടി നീണ്ട കത്തുകളെഴുതിയയ്ക്കാൻ എന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു.
9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെ ഴുതുക. (5 × 4 = 20)
Question 9.
ക്രോധമല്ലോ നിജധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം.
എഴുത്തച്ഛന്റെ ഉപദേശങ്ങൾക്കുള്ള കാല ിക പ്രസക്തി വിലയിരുത്തി കുറിപ്പു തയാറാ ക്കുക.
Answer:
മനുഷ്യജീവിതത്തെ ആഴത്തിലറിഞ്ഞ കവിയാണ് എഴുത്തച്ഛൻ. അതുകൊണ്ടാണ് കാലം കഴിയുന്തോറും അദ്ദേഹത്തിന്റെ ഉപദേ ശങ്ങൾക്ക് പ്രസക്തിയേറി വരുന്നത്. ക്രോധത്തെ നിയന്ത്രിച്ചാൽ മാത്രമേ ലോക ത്തിൽ അധർമം ഇല്ലാതാവുകയുള്ളു. ക്രൂരത കളുടെയെല്ലാം അടിസ്ഥാനം ക്രോധമാ. സ്വന്തം താല്പര്യങ്ങൾ നടക്കാത വരുമ്പോഴുള്ള ദേഷ്യവും പകയുമാണ് മനുഷ്യരെ അധർമികളാക്കുന്നത്.
നിരാലം ബരെന്നോ ദുർബലരെന്നോ ഉറ്റവരെന്നോ നോക്കാതെ മനുഷ്യൻ ചെയ്തു കൂട്ടുന്ന ക്രൂരതകൾ നിത്യസംഭവങ്ങളാണ്. വരും കാലങ്ങളിൽ ഇത്തരം പ്രവണതകൾ കൂടി വരാനുള്ള സാധ്യതയുമുണ്ട്. ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടു തന്നെയാകണം. ‘പിതാവിനെ നിഗ്രഹിക്കാനൊരുങ്ങുന്ന ലക്ഷ്മണനെ സ്നേഹവാത്സല്യങ്ങളോടെ നെഞ്ചോട് ചേർത്തുനിർത്തി ക്ഷമയോടെ ഉപദേശിച്ച് ശാന്തനാക്കുന്ന ശ്രീരാമനെ എഴു ത്തച്ഛൻ അവതരിപ്പിച്ചിരിക്കുന്നത്. ഉപദേ ശങ്ങൾ മാത്രമല്ല, ഉപദേശിക്കുന്ന രീതിയും എഴുത്തച്ഛനെ കാലാതീതനാക്കുന്നു.
Question 10.
“നിങ്ങളുടെ വരാൻ പോകുന്ന ഭാര്യയോട് പ യു. കുട്ടികളെ ബോർഡിങ്ങുകളിൽ അയ യ്ക്കരുതെന്ന്. അവർക്ക് ആയയെ വയ്ക്ക രുത്. അമ്മതന്നെ വളർത്തണം.” (വിശ്വരൂപം) മാഡം തലത്തിനെ ഈ തിരിച്ചറിവിലേക്കെ ത്തിച്ച ജീവിതസാഹചര്യങ്ങളോടുള്ള നിങ്ങ ളുടെ പ്രതികരണം കുറിക്കുക.
Answer:
മാതാപിതാക്കൾ മക്കളെ കുഞ്ഞുന്നാൾ മു തൽ സ്നേഹിച്ചും ലാളിച്ചും ശിക്ഷിച്ചുമാണ് അവരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെ ടുക്കേണ്ടത്. ‘വിശ്വരൂപം’ കഥയിലെ മാഡം തലത്ത് ഈ സത്യം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അവരുടെ മക്കൾ ബാല്യം മുതൽ ബോർഡിങ്ങുകളിലും ആയമാരുടെ യടുത്തുമാണ് കഴിഞ്ഞത്. ഭർത്താവിന്റെ ഉന്നതപദവികളുടെ തിരക്കുകൾക്കിടയിൽ മാഡം തലത്തിന് മക്കളുടെ മനസ്സിൽ സ്ഥാനം നേടാൻ കഴിഞ്ഞില്ല.
ഭർത്താവിന്റെ മരണ ത്തോടെ പൊതുജീവിതം അവസാനിപ്പിച്ച് ഒറ്റയ്ക്ക് കഴിയേണ്ടി വന്നപ്പോഴാണ് തന്റെ ജീവിതം പരാജയമായിരുന്നെന്ന് അവർ തിരിച്ചറിഞ്ഞത്. തന്റെ അവസ്ഥ മറ്റൊരു സ്ത്രീക്കുമുണ്ടാവരുതെന്ന ആഗ്രഹംകൊ ണ്ടാണ് കാണാൻ വന്ന സുധീറി. നോട് അവർ ഇപ്രകാരം പറയുന്നത്. വൃദ്ധ സദനങ്ങളും പകൽവീടുകളും പെരുകി വരുന്ന ഇക്കാലത്ത് ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്
Question 11.
“അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ” (നളിനി) “അവനവനാത്മസുഖത്തിനാചരിക്കുന്നവ യപരന്നു സുഖത്തിനായ് വരേണം.
ആത്മോപദേശശതകം – ശ്രീനാരായണഗു തന്നിരിക്കുന്ന കാവ്യഭാഗങ്ങളിലെ ജീവിത ദർശനം താരതമ്യം ചെയ്തു കുറിപ്പുതയ്യാറാ ക്കുക.
Answer:
കുമാരനാശാന്റെ ‘നളിനി’യിൽ മറ്റുള്ളവർക്ക് പ്രയോജനകരമായ രീതിയിൽ പ്രവർത്തിച്ച് ജീവിതം ധന്യമാക്കുന്നവരാണ് വിവേകികൾ എന്നു സൂചിപ്പിക്കുന്നു. ഓരോരുത്തരും സ്വന്തം സുഖത്തിനുവേണ്ടി ചെയ്യുന്ന കാ ര്യങ്ങൾ മറ്റുള്ളവർക്കുകൂടി സുഖം പ്രദാനം ചെയ്യുന്നതായിരിക്കണം എന്നാണ് ശ്രീനാരാ യണ ഗുരുവിന്റെ വചനത്തിന്റെ പൊരുൾ കുമാരനാശാനും ശ്രീനാരായണഗുരുവും പുലർത്തുന്ന ജീവിതവീക്ഷണം ഒന്നുതന്നെ യാണ്. സ്വാർത്ഥചിന്തയോടെയും അഹംബു ദ്ധിയോടെയും ജീവിക്കാതെ വ്യക്തിതാല്പ ദ്യങ്ങൾക്കപ്പുറം സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ് ഗുരുവും ആശാ നും ഈ വരികളിലൂടെ നമ്മെ ഓർമ്മിപ്പിക്കു ന്നത്.
Question 12.
ധനവും ധാന്യം നാടുമൊക്കെയും കൈക്കലാക്കിയവനെ വിടുക വനഭൂമി കാവ്യഭാഗം വിശകലനം ചെയ്ത് ‘കലി’ എന്ന കഥാപാത്രത്തിന് കറുത്തതാടി വേഷമായി ന ിശ്ചയിച്ചതിലെ ഔചിത്യം വ്യക്തമാക്കുക.
Answer:
കഥകളിയിൽ കറുത്ത താടി വേഷം ദുഷ്ടക ഥാപാത്രങ്ങൾക്കാണ് നൽകുന്നത്. ഒരു തെ റ്റും ചെയ്യാത്ത നളനോടും ദമയന്തിയോടും അതിക്രൂരമായ പകയും വൈരാഗ്യവും വച്ചു പുലർത്തുന്നയാളാണ് കലി. നളനിൽ നിന്നും ദമയന്തിയെ അകറ്റി, രാജ്യ ഭ്രഷ്ടനാക്കി കാട്ടി ലേക്ക് പറഞ്ഞയയ്ക്കാനാണ് കലി ആഗ്രഹി ക്കുന്നത്. അതിനുവേണ്ടി നളന്റെ സഹോദര നായ പുഷ്കരനെ പ്രലോഭിപ്പിച്ച് വശത്താ ക്കുകയും ചെയ്യുന്നു. നിഷ്കളങ്കനും നിര പരാധികളുമായവരുടെ നേരെ ഇത്രയേറെ പകയും വൈരാഗ്യവും പ്രകടിപ്പിക്കുന്ന കലിക്ക് കറുത്ത താടി വേഷം നൽകിയത് അനുയോജ്യമാണ്.
Question 13.
“എന്ത്? ഇവന്റെ കൈയിൽ ചക്രവർത്തിലക്ഷ ണവും കാണുന്നുണ്ടല്ലോ.
സർവദമനന്റെ പ്രവൃത്തികളെല്ലാം ഭാവിയിലെ ഒരു ചക്രവർത്തിക്ക് യോജിച്ചതാണോ? കുറിപ്പു തയ്യാറാക്കുക.
Answer:
‘സർവദമനൻ എന്നാൽ എല്ലാറ്റിനേയും അടക്കുന്നവൻ എന്നർത്ഥം. ധീരനും പരാക്രമിയുമായ ബാലൻ. അവന്റെ പേരു പോലും ഒരു ചക്രവർത്തിക്കു യോജിച്ചതു തന്നെയാണ്. സിംഹക്കുട്ടിയുടെ പണ്ണി നോക്കാൻ ശ്രമിക്കുന്നതും അതിനോടൊത്തു കളിക്കുന്നതുമെല്ലാം അവന്റെ ധീരതയുടെ ലക്ഷണങ്ങളാണ്. തള്ളസിംഹം ആക്രമിക്കു മെന്ന് താപസിമാർ പറയുന്നത് അവനെ ഒട്ടും ഭയപ്പെടുത്തുന്നില്ല. അവന്റെ കൈയിലെ ചക്രവർത്തിലക്ഷണങ്ങൾ ദുഷ്ഷന്തന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹവും ഉറപ്പി ച്ചു. അവൻ ചക്രവർത്തിയാകുമെന്ന് മാത്ര മല്ല. ‘മകനേ’ എന്നു വിളിക്കുന്ന ദുഷ്ഷ നോട് എന്റെ അച്ഛൻ ദുഷ്ഷന്തനാണ്. താനല്ല’. എന്നു പറയുമ്പോൾ ഒരു രാജകുമാരനാണ് താനെന്ന് അഭിമാനം അവനുണ്ടെന്നു നമുക്കു മനസ്സിലാക്കാം. ആകൃതിയിലും പ്രകൃതിയിലും ഭാവിയിലെ ഒരു ചക്രവർത്തിയുടെ എല്ലാ ലക്ഷണങ്ങളും അവൻ പ്രകടിപ്പിക്കുന്നുണ്ട്.
Question 14.
മൈക്കലാഞ്ജലോയുടെ ശില്പനിർമാണ ത്തിൽ ദൃക്സാക്ഷിയാകുന്ന അനുഭവം കവി വിവരിക്കുന്നതെങ്ങനെ? എഴുതുക.
Answer:
‘പിയത്ത’യുടെ സൃഷ്ടിക്കായി മൈക്കലാ ജലോ ചെലവഴിച്ച് ഉറക്കമില്ലാത്ത രാവുക ളും വിയർത്തു കുളിച്ച പകലുകളും മനസ്സിലു ണർത്തുന്ന മംഗലഗാനവും കവി തന്റെ തന്നെ അനുഭവമായി അറിയുന്നു. മൈക്ക ലാലോയോടൊപ്പം പാനം ചെയ്ത് അല്പം മയങ്ങുന്നു. അദ്ദേഹം സൃഷ്ടിച്ച ആ സൗന്ദര്യശില്പം കണ്ട് പൈതലിനെപ്പോലെ പുഞ്ചിരിക്കുന്നു. വെണ്ണക്കല്ലിനുമീതേ മെക്ക ലാഞ്ജലോയുടെ ചുറ്റിക ഒരു കരിവണ്ടിനെ പ്പോലെ ചുറ്റിപ്പറന്ന്, ഉളിയുടെ നിറുകയിൽ ചുംബിക്കുന്ന ശബ്ദം കേട്ട് പുളകംകൊ ള്ളുന്നു. ഇന്നലെവരെ ജഡമായിരുന്ന ശില യിൽ നിന്ന് മൈക്കലാഞ്ജലോ കരുണയുടെ ഭാവഗാനത്തെ തൊട്ടുണർത്തിയപ്പോൾ ശില് പിയോടൊത്ത് ഉണർന്നും ഉറങ്ങിയും താൻ അനശ്വരനാകുകയും ചെയ്തു എന്ന് കവി പറയുന്നു.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം (2 × 6 = 12)
Question 15.
“പാവങ്ങളിലെ മെത്രാൻ – മോൺസിർ മാനവികതയുടെ മഹനീയരൂപം വിശകലനം ചെയ്ത് ‘മെത്രാൻ മോൺസി നേർ കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
വിക്ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ എന്ന നോവലിലെ ഒരു പ്രധാന കഥാപാത്രമായ മെത്രാൻ മോൺസിന്യേർ ജീവകാരുണ്യ ത്തിന്റെ അതിശയകരമായ മാതൃകയാണ്. 19വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനായ ഴാങ് വാൻഴാങിന് ഭക്ഷണമോ താമസസൗകര്യമോ നൽകാൻ ആരും തയാ റാകാതിരുന്ന സാഹചര്യത്തിൽ തന്റെ ഭവന ത്തിൽ അഭയം നൽകാൻ തയ്യാറായ വ്യക്തിയാ ണ് മെത്രാൻ. സൗമ്യമായി മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളു. കുറ്റവാളികളോട് പോലും സഹോദരസ്നേഹത്തോടെയാണ് പെ രുമാറുന്നത്.
താൻ അഭയം നൽകിയ ആൾ വെള്ളിസ്സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ടു പോയി എന്നറിഞ്ഞിട്ടും അദ്ദേഹത്തിന് യാതൊരു ഭാവഭേദവുമില്ല. അത് ഇത്രകാലം ഇവിടെ സൂക്ഷിച്ചത് ശരിയായില്ലെന്നും അത് പാവങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാ ണ് അദ്ദേഹത്തിന്റെ പക്ഷം. പോലീസുകാർ ഴാങ്വാതഴാങിനെ തൊണ്ടിയോടുകൂടി പിടികൂടി മെത്രാന്റെ മുന്നിലെത്തിച്ചപ്പോൾ ഈ വെള്ളിസ്സാമാനങ്ങൾ താൻ അയാൾക്കു സമ്മാ നിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറു പടി.
മോചിതനായ ഴാങ് വാൽഴാങിന് വെള്ളി കൊണ്ടുള്ള മെഴുകുതിരിക്കാലുകളും നൽകി സമാധാനത്തോടെ യാത്രയാക്കി. ആ വേളയിൽ രാത്രിയെന്നോ പകലെന്നോ ഭേദ മില്ലാതെ തെരുവിലേക്കുള്ള വാതിലിലൂടെ ത്തന്നെ എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാമെന്നും വാതിലുകൾ ഒരിക്കലും പൂട്ടിയിടുകയില്ലെന്നും ഉറപ്പുനൽകി.
പൂട്ടാത്ത ആ വാതിലുകൾ മെത്രാന്റെ തുറന്ന മനസ്സിന്റെ പ്രതീകമാണ്. സമൂഹത്തിൽ ഏതു നിലയിലുള്ള ആൾക്കും ഏതു സമയത്തും അഭയമായി നിലകൊള്ളുന്ന വ്യക്തിയുമായ മെത്രാൻ നൽകിയ സ്നേഹവും ഉപദേശങ്ങ ളുമായിരുന്നു ഴാങ്വാൽ ഴാങിന്റെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള ജീവിതയാത്ര യ്ക്ക് പ്രേരകമായത്. സ്വന്തമായി ഒന്നും നേ ടാതെ ആത്മസമർപ്പണം തപസ്യയാക്കുകയാ ണ് മോൺസിർ
Question 16.
വയലാറിന്റെ ‘അശ്വമേധം’ മനുഷ്യന്റെ സർഗശേഷി വിജയം നേടിയ ചരിത്രമു ഹൂർത്തങ്ങളെ സാക്ഷ്യപ്പെടുത്തുന്ന കവിത യാണ്.
ഈ പ്രസ്താവന വിലയിരുത്തി വിശദീകരി ക്കുക.
Answer:
വയലാർ രാമവർമയുടെ ‘അശ്വമേധം’ എന്ന കവിത ‘മനുഷ്യന്റെ സർഗശേഷി വിജയം നേ ടിയ ചരിത്രമുഹൂർത്തങ്ങളെ സാക്ഷ്യപ്പെടു
ത്തുന്നു.
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ കുതിച്ചു പാഞ്ഞ സർഗശേഷിയാകുന്ന കുതിരയുടെ കുളമ്പടികൾ നിരവധി ശവകുടീരങ്ങളിൽ നൃത്തമാടി. ലോകത്തെ ഏകാധിപതി ശക്തി കൾക്കുണ്ടായ ദുരന്തങ്ങളാണിവിടെ സൂചി പ്പിക്കുന്നത്. പല ഭരണകൂടങ്ങളും സർഗ ശക്തിയുടെ പ്രഹരമേറ്റ് നിലം പതിച്ചു. ഫ്രഞ്ച് വിപ്ലവത്തിനാവേശം പകർന്ന റൂസ്സോ, മൊണ്ടെസ്റ്റോറി. വോൾട്ടയർ തുടങ്ങിയവ രുടെ ചിന്തകളും ആശയങ്ങളും റഷ്യൻ വിപ്ല വത്തിനു കാരണമായ കാറൽ മാർക്സിന്റെ ആശയങ്ങളും റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്നു വിശേഷിപ്പിക്കുന്ന ടോൾസ്റ്റോയി കൃതികളും ഇവിടെ സ്മരണീയമാണ്. പിന്നീട് സർഗശക്തിയുടെ യാത്ര ദൈവത്തോടൊപ്പ മായിരുന്നു. ദൈവസ്തുതിപരങ്ങളായ ആദ്യ കാല രചനകളാണിവിടെ സൂചിപ്പിക്കുന്നത്. പിന്നീട് അവ രാജസ്തുതിപരങ്ങളായി.
Question 17.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
ലളിതം
‘ഇവിടെയുണ്ടു ഞാൻ
എന്നറിയിക്കുവാൻ
മധുരമായൊരു
കൂവൽ മാത്രം മതി
ഇവിടെയുണ്ടായി
രുന്നു ഞാനെന്നതി
ന്നൊരു വെറും തൂവൽ
താഴെയിട്ടാൽ മതി
ഇനിയുമുണ്ടാകു
മെന്നതിൽ സാക്ഷ്യമായ്
അടയിരുന്നതിനു
ചൂടുമാത്രം മതി
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവിഷ്കരിക്കുന്നു ജീവനെ
-പി.പി. രാമചന്ദ്രൻ
Answer:
തുടർന്ന് വേദതത്ത്വമറിയുന്നവർ സർഗശ ക്തിയാകുന്ന കുതിരയെ തളയ്ക്കാൻ ശ്രമി ച്ചു. വേദശാസ്ത്രഗ്രന്ഥങ്ങളുടെ പിറവിയെ ക്കുറിച്ചുള്ള സൂചനയാണിവിടെ. ഇങ്ങനെ അരമനകളിലും ദേവാലയങ്ങളിലും തത്ത്വ ചിന്താമണ്ഡലങ്ങളിലും ഒതുങ്ങിക്കൂടിയ സാഹിത്യത്തെ അശ്വഹൃദയജ്ഞരും വിശ്വവി ജയികളുമായ യുഗ ഗായകർ, മണ്ണിൽ നിന്നു പിറന്നവർ, മണ്ണിനെപ്പൊന്നണിയിക്കുന്നവർ അങ്കം ചെയ്തു വീണ്ടെടുത്ത് അധ്വാനവർഗ ത്തിന്റെ മഹത്ത്വം പാടിപ്പൊലിപ്പിക്കുന്നവരു ടേതാക്കി മാറ്റി.
പ്രകൃതി നൽകുന്ന വിലപ്പെട്ട പാഠങ്ങൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. വളരെ ബുദ്ധിയുള്ളവരാണെന്നു ഭാവിക്കുകയും പ്രവൃത്തികൊണ്ട് ഏറ്റവും വലിയ വിഡ്ഢി കളാണെന്നു തെളിയിക്കുകയും ചെയ്യു ന്നവരാണ് മനുഷ്യർ. ഒരു കിളിയുടെ ജീവി തത്തിലൂടെ മനുഷ്യന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്ന കവിതയാണ് പി.പി. രാമ ചന്ദ്രന്റെ ‘ലളിതം’. മാനവരാശി നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗമാ ണ് താനിവിടെ ജീവിച്ചിരുന്നു എന്നു തെളി
യിക്കാൻ വേണ്ടിയുള്ള മനുഷ്യന്റെ എല്ലാ പ്ര വർത്തനങ്ങളും. ചൂടു ഒരു ചെറിയ കൂവൽ കൊണ്ട് ഒരു കിളി താനിവിടെയുണ്ടെന്ന് അറിയിക്കുന്നു. ഇവിടെ ഉണ്ടായിരുന്നുവെന്ന് കാണിക്കാൻ വേണ്ടി ഒരു തൂവൽ മാത്രം താഴെയിട്ടാൽ മതി. ഇനിയും താനിവിടെയുണ്ടാവുമെന്നു കാണിക്കാനായി അടയിരുന്നതിന്റെ മാത്രം മതിയാവും. എത്ര ലളിതവും സ്വാഭാ വികയുമായിട്ടാണ് കിളി തന്റെ സാന്നിധ്യം അറിയിക്കുന്നത്. വിവേകമുണ്ടെന്ന് അവ കാശപ്പെടുന്ന മനുഷ്യൻ തന്റെ സാന്നിധ്യ മറിയിക്കാനായി എന്തെല്ലാം പൊല്ലാപ്പുക ളാണ് കാട്ടിക്കൂട്ടുന്നത്. മനുഷ്യൻ അഹന്ത വെടിഞ്ഞ് പ്രകൃതിയിലേക്കിറങ്ങാനാണ് കവി യുടെ ആഹ്വാനം. മനുഷ്യരുടെ സ്വാർത്ഥത യും അഹങ്കാരവും പ്രകൃതിയുടെ നിലനി പിന് തന്നെ ഭീഷണിയായി തുടരുന്നു. മേ റഞ്ഞ സംഗതികളെല്ലാം വെടിഞ്ഞ് പ്രക്യ തിയും സർവചരാചരങ്ങളും ഹിതകരമായി ജീവിതം മംഗള പ്രവർത്തിക്കുമ്പോഴാണ് കരമായിത്തീരുന്നതെന്ന ഭാരതീയ ദർശന ത്തിന്റെ മഹത്ത്വം ഈ കവിതയിലൂടെ ലളിത മായ ഭാഷയിൽ കവി അവതരിപ്പിച്ചിരിക്കുന്നു.