നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 നക്ഷത്രം Nakshatram Notes Questions and Answers Pdf improves language skills.

Nakshatram Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 2 Chapter 5 Nakshatram Question Answer

Class 7 Malayalam Nakshatram Notes Question Answer

വായിക്കാം അറിയാം
Question 1.
മിന്നാമിനുങ്ങിനെ കണ്ട് കുട്ടിയുടെ തോന്നലുകൾ എന്തെല്ലാം?
Answer:
മഴപെയ്തപ്പോൾ ആകാശത്തുനിന്നും നക്ഷത്രങ്ങൾ താഴെ വന്നതാണെന്ന് മിന്നാമിനുങ്ങിനെ ആദ്യം കണ്ടപ്പോൾ കുട്ടി തെറ്റിദ്ധരിച്ചു. അവൻ അവയുടെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും അവ പറക്കുന്നത് കണ്ട് ആഹ്ലാദിക്കുകയും ചെയ്തു. മിന്നാമിനുങ്ങ് റോസാച്ചെടിയിൽ ചെന്നിരുന്നപ്പോൾ അത് അമ്മയുടെ കമ്മലായി അവന് തോന്നി. പിന്നീട് പാതി മയക്കത്തിൽ കറുത്ത തുണിയിൽ വെള്ളപ്പൊട്ടുപോൽ ഒരാ യിരം മിന്നാമിനുങ്ങുകൾ തലയിൽക്കടന്നു മൂളിപ്പറക്കുന്നതായും തോന്നുന്നു. കഥയുടെ അവസാനം ഉറ ക്കമുണരുമ്പോൾ, കുട്ടി യാഥാർഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

Question 2.
കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെടുന്നത് എന്ത്?
Answer:
താൻ വയ്യാതെ കിടന്നപ്പോൾ അമ്മ തന്നെ ശുശ്രൂഷിച്ചത് കുട്ടി ഓർക്കുന്നു. നക്ഷത്രമാണോ അമ്മയുടെ കമ്മലാണോ കൂടുതൽ മിന്നുങ്ങുന്നതെന്ന് അവൻ ഓർത്തു നോക്കുന്നു. ഒടുവിൽ അമ്മ തന്നെ ഉമ്മ വെച്ച പ്പോൾ കറുത്ത കൺപീലികൾക്കിടയിലൂടെ അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾക്കായിരുന്നു ഏറ്റവും തിളക്കം എന്നവൻ മനസ്സിലാക്കുന്നു.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

സമാനപദങ്ങൾ കണ്ടെത്താം
Question 1.
അടിവരയിട്ട പദങ്ങൾക്ക് സമാനാർഥമുള്ള പദങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി എഴുതുക.
• സ്വപ്നത്തിന്റെ പക്ഷങ്ങൾ വീശിവീശി അവൻ ഉയർന്നു
• തൈജസകീടത്തിന്റെയും പുഷ്പങ്ങളുടെയും നാട്ടിൽ നിന്ന്
• താരകങ്ങളുടെയും മാരിവില്ലിന്റെയും ഉലക ത്തിലേക്ക് കടന്നു.
കൂടുതൽ പദങ്ങൾ പാഠഭാഗങ്ങളിൽ നിന്ന് പട്ടികപ്പെടുത്തി അതിനുള്ള സാമാനർഥമുള്ള പദങ്ങൾ എഴുതു മല്ലോ.
Answer:
സ്വപ്ന – കിനാവ്
പക്ഷം – ചിറക്
തൈജസകീടം – മിന്നാമിനുങ്ങ്
പുഷ്പം – പൂവ്
താരകം – നക്ഷത്രം
മാരിവില്ല് – മഴവില്ല്
ഉലകം – ലോകം

കൂടുതൽ പദങ്ങൾ
മഴ – മാരി
മാനം – ആകാശം
സംഭ്രമം – പരിഭ്രാന്തി
തലപ്പാവ് – ശിരോവസ്ത്രം
രാജാവ് – അരചൻ
കുതിര – അശ്വം
മുടി – കൂന്തൽ
അമ്പിളി – ചന്ദ്രൻ

വായിക്കാം, എഴുതാം
Question 1.
കിനാവിന്റെ ചിറകുകൾ വീശിവീശി അവൻ ഉയർന്നു ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത്?
Answer:
കഥയിലെ കേന്ദ്രകഥാപാത്രമായ കുട്ടി ഉറക്കത്തിലേക്കു വഴുതി വീഴുന്നതും സ്വപ്നങ്ങളുടെ ലോകത്തേക്ക് കടന്നു ചെല്ലുന്നതുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ഇവിടെ “ചിറകുകൾ” എന്നത് ഭാവനയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. സ്വപ്നത്തിന്റെ ചിറകിലേറിയാണ് മിന്നാമിനുങ്ങുകളും പൂക്കളുമെ ല്ലാമുള്ള യഥാർത്ഥ ലോകത്തു നിന്ന് നക്ഷത്രങ്ങളുടെയും മഴവില്ലിന്റെയും ഭാവനാലോകത്തേക്ക് കുട്ടി പറ
ക്കുന്നു.

Question 2.
കുട്ടി എത്തിച്ചേർന്ന സ്വപ്നലോകത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും പണ്ട് കണ്ട കഥകളിയുടെ ഓർമ്മകളും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നലോകത്താണ് കുട്ടി എത്തിച്ചേരുന്നത്. ആ ലോകത്ത് നരച്ച താടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ അരിമണികൾ എണ്ണിപ്പെറുക്കുന്നു. ചുവന്ന കൊട്ടാരത്തിൽ നിന്നും തലപ്പാവും വീശിയ വാളുമായി ഒരു രാജാവ് പടപ്പുറപ്പെടുന്നു.

ഏഴ് കുതിരകളെ പൂട്ടിയ തേര്, ഏഴ് നിറങ്ങളുള്ള വില്ല്, ഏഴ് കൊടിക്കൂറകൾ എന്നിവ രാജാവിനെ അനു ഗമിക്കുന്നു. ആകാശം അമ്മയുടെ നീലപ്പട്ടുസാരി നിവർത്തി വിരിച്ചതുപോലെയാണ് കുട്ടിക്ക് തോന്നുന്ന ത്. അവിടെയും അവനു കൂട്ടായി അമ്മയുടെ അദൃശ്യസാന്നിധ്യം ഉണ്ട്. ഈ സ്വപ്നയാത്രയിൽ, കുട്ടിയുടെ ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുന്നു.

Question 3.
സ്വപ്നലോകത്തെത്തിയ കുട്ടിക്ക് ചിരിവന്നതെന്തുകൊണ്ടാവാം?
Answer:
അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നലോകത്താണ് കുട്ടി എത്തി ച്ചേരുന്നത്. സ്വപ്നത്തിൽ കണ്ട നക്ഷത്രമാണോ അമ്മയുടെ കമ്മലാണോ കൂടുതൽ മിനുങ്ങുന്നതെന്ന് അവൻ ഓർത്തു നോക്കുന്നു. ഒടുവിൽ, ഇതിനൊന്നുമല്ല കറുത്ത കൺപീലികൾക്കിടയിലുള്ള അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾക്കാണ് ഏറ്റവും തിളക്കം എന്നവൻ തിരിച്ചറിയുന്നു. ആ കണ്ണുകളുടെ അരികിൽ നിന്നാണല്ലോ താൻ നക്ഷത്രത്തെ തേടിപ്പോന്നതെന്നോർത്തപ്പോഴാണ് അവൻ തന്റെ അബദ്ധം തിരിച്ചറി യുന്നതും അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കുന്നതും. ഇതാണ് അവനിൽ ചിരി ഉണർത്തു ന്നത്.

ചർച്ചാക്കുറിപ്പ് തയ്യാറാക്കാം
Question 1.
നക്ഷത്രങ്ങളുടെ ലോകത്തെവിടെയും “അമ്മയെവിടെ? തന്റെ അമ്മ?” എന്നതായിരുന്നു കുട്ടിയുടെ ചിന്ത കുട്ടിയുടെ ഈ ചിന്തയിൽ പ്രകടമാകുന്നതെന്ത്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer:
അമ്മയോടുള്ള സ്നേഹത്തിന്റെ ആഴമാണ് നക്ഷത്രങ്ങളുടെ ലോകത്തും കുട്ടി അമ്മയെ അന്വേഷിക്കുന്ന തിൽ കാണാവുന്നത്. സ്വപ്നലോകത്തുടനീളം അമ്മയുടെ സ്നേഹം ഒരു അദൃശ്യസാന്നിധ്യമായി അവന് അനുഭവപ്പെടുന്നു. പ്രകൃതിയിലെ നക്ഷത്രത്തെക്കാളും മിന്നാമിനുങ്ങിനെക്കാളും നിറമുള്ള അമ്പിളിയെ ക്കാളും നിറമുള്ള സൂര്യനെക്കാളും നിറമുണ്ട് തന്റെ അമ്മയുടെ മുഖത്തിനാണെന്ന് കുട്ടി പറയുന്നത്. അവന്റെ ഉള്ളിലെ മാതൃസ്നേഹത്തിന്റെ തെളിവാണ് അമ്പലപ്പറമ്പിൽ വച്ച് കഥകളിവേഷം കണ്ടു ഭയ ന്നതും പനിപിടിച്ചതും ഓർത്തവൻ പേടിക്കുന്നു. എന്നാൽ അമ്മയുടെ ആ സമയത്തെ കരുതലിന്റെ ഓർമ്മ അവനിൽ സന്തോഷം നിറയ്ക്കുന്നു. സ്വപ്നയാത്രയിൽ, ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുമ്പോഴും അവൻ തേടുന്നത് അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും തണലാണ് ഒ ടുവിൽ ഉറക്കമുണരുമ്പോൾ സ്വപ്നങ്ങളുടെ മായാലോകം നൽകിയ ആനന്ദം ക്ഷണികമാണെന്ന് അവൻ തിരിച്ചറിയുന്നു. അമ്മയുടെ സ്നേഹം തേടി അടുക്കളയിലേക്ക് ഓടുന്ന കുട്ടി, യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമായി അമ്മയെ കണ്ടെത്തുന്നു.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

ഇടരുപങ്ങൾ തിരിച്ചറിയാം
Question 1.

ഇരുട്ട് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു ഇൽ ഇരുട്ടിൽ നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
കിനാവ് ചിറകുകൾ വീശി വീശി ൻ്റെ കിനാവിന്റെ ചിറകുകൾ വീശി വീശി
അച്ഛൻ കുട്ടി പറഞ്ഞു ഓട് അച്ഛൻ കുട്ടിയോട് പറഞ്ഞു
അച്ഛനോട് കുട്ടി പറഞ്ഞു

ഇടരൂപങ്ങൾ ചേർത്തും ചേർക്കാതെയും പറയുമ്പോൾ വാക്യങ്ങളിൽ വരുന്ന വ്യത്യാസമെന്ത്? ചർച്ച ചെയ്യുക.
Answer:
ഇടരൂപങ്ങൾ എന്നത് വാക്യത്തിലെ വാക്കുകൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന പദങ്ങളാണ്. ഇവ ചേർക്കുന്നതിലൂടെ വാക്യത്തിന്റെ അർത്ഥത്തിൽ വ്യക്തതയും പൂർണ്ണതയും വരുത്താൻ സാധിക്കുന്നു. ആശയപൂർണ്ണതയ്ക്കും, പ്രയോഗഭംഗിയ്ക്കും ഇടരൂപങ്ങൾ സഹായിക്കുന്നു.

ഉദാഹരണങ്ങൾ
ഇരുട്ട് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
ഈ വാക്യത്തിൽ ഇടരൂപം ചേർത്തിട്ടില്ല. അതിനാൽ നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്ന സാഹചര്യം വ്യക്ത മല്ല. വാക്യത്തിന് അർത്ഥപൂർണ്ണതയുമില്ല.

ഇരുട്ടിൽ നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
ഇവിടെ ‘ഇൽ’ എന്ന ഇടരൂപം ചേർത്തതോടെ നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്ന സാഹചര്യം വ്യക്തമാ യി. അതായത് ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നത്.

കിനാവ് ചിറകുകൾ വീശി വീശി
ഈ വാക്യത്തിൽ കിനാവ് സ്വന്തം ചിറകുകൾ ആണോ വീശുന്നത് എന്നത് വ്യക്തമല്ല. ആശയപൂർണ്ണതയി ല്ലാത്ത വാക്യമാണിത്.

കിനാവിന്റെ ചിറകുകൾ വീശി വീശി
‘ന്റെ’ എന്ന ഇടരൂപം ചേർത്തതോടെ ചിറകുകൾ വീശുന്നത് കിനാവിന്റേതാണെന്ന ആശയം വ്യക്തമാവുന്നു.

അച്ഛൻ കുട്ടി പറഞ്ഞു:
ഇവിടെ ആര് ആരോട് എന്ത് പറഞ്ഞുവെന്ന് വ്യക്തമല്ല.

അച്ഛൻ കുട്ടിയോട് പറഞ്ഞു
‘ഓട്’ എന്ന ഇടരൂപം ചേർത്തതോടെ അച്ഛൻ കുട്ടിയോട് എന്തോ പറഞ്ഞു എന്നർത്ഥം വ്യക്തമായി.

അച്ഛനോട് കുട്ടി പറഞ്ഞു
ഇവിടെ കുട്ടി അച്ഛനോട് എന്തോ പറഞ്ഞു എന്നർത്ഥം വ്യക്തമായി.

കഥയരങ്ങ്
Question 1.
നക്ഷത്രം എന്ന കഥയിലെ കുട്ടിയുടെ സ്വപ്നയാത്ര വായിച്ചല്ലോ. നിങ്ങൾക്കും സങ്കല്പയാത്രകൾ നടത്താം. നിങ്ങളുടെ സങ്കല്പയാത്ര കഥയായി എഴുതുക. എഴുതിയ കഥ ഗ്രൂപ്പിൽ വായിച്ച് മെച്ചപ്പെ ടുത്തുക.
Answer:
സ്വപ്നത്തിലെ തോണി
പാതി മയക്കത്തിൽ കിനാവിന്റെ ചിറകിലേറി ഞാനൊരു കടൽത്തീരത്തെത്തി. പെട്ടെന്ന് ഒരു തോണി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൽ യാത്രക്കാരാരും ഇല്ല. എന്നെ ക്ഷണിക്കുന്നതുപോലെ തോണി ആടിയുലഞ്ഞു. ഞാൻ മടിച്ചു നിന്നില്ല. കാലെടുത്തു വച്ച് തോണിയിൽ കയറി. അത് പതിയെ നീങ്ങിത്തു ടങ്ങി.

നക്ഷത്രങ്ങൾക്കിടയിലൂടെയാണ് എന്റെ തോണി സഞ്ചരിച്ചത്. ഓരോ നക്ഷത്രവും ഒരു ലോകമായിരു ന്നു. ഒന്നിൽ പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പൂന്തോട്ടം മറ്റൊന്നിൽ മഞ്ഞുമലകൾക്കിടയിൽ നീലതിമിം ഗലങ്ങൾ നീന്തിത്തുടിക്കുന്ന കടൽ, മറ്റൊന്നിൽ വർണ്ണക്കടലാസുകൾ കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ… ഞാൻ ഒരു നക്ഷത്രത്തിൽ ഇറങ്ങി. അവിടെ എനിക്ക് പരിചിതരായ പലരെയും കണ്ടു. ഞാൻ മഹാത്മാഗാ ന്ധിയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ അഹിംസാ തത്വങ്ങളെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ പഠി ച്ചു. പിന്നീട് ഞാൻ കല്പന ചൗളയെ കണ്ടു. അവരുടെ ധൈര്യത്തെയും സാഹസികതയെയും കുറിച്ച് ഞാൻ അത്ഭുതപ്പെട്ടു. പിന്നെ, ഞാൻ മറ്റൊരു നക്ഷത്രത്തിലേക്ക് യാത്രയായി. അവിടെ, മരങ്ങൾക്കിടയിൽ ഒരു വീടുണ്ടായിരുന്നു. ഞാൻ വാതിലിൽ മുട്ടി, വാതിൽ തുറന്നത് എന്റെ മുത്തശ്ശിയായിരുന്നു. മരിച്ചു പോയ എന്റെ മുത്തശ്ശി! ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. മുത്തശ്ശി എനിക്ക് പ്രിയപ്പെട്ട പായസം ഉണ്ടാ ക്കിത്തന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞു.

എത്രനേരം ഞാൻ അങ്ങനെ സഞ്ചരിച്ചുവെന്നറിയില്ല. കുറെ കഴിഞ്ഞപ്പോൾ, ഞാൻ തിരികെ എന്റെ തീര ത്തെത്തി. എന്റെ കയ്യിൽ മുത്തശ്ശി തന്ന പായസ്സക്കിണ്ണം ഉണ്ടായിരുന്നു. അതിൽ നിന്ന് പായസത്തിന്റെ മണം പുറത്തേക്കു വന്നു. ഞാൻ കണ്ണുകൾ അടച്ച് ആ മണം ആസ്വദിച്ചു. ഉറക്കമുണർന്നപ്പോഴും ആ പായ സത്തിന്റെ രുചി എന്റെ നാവിൽ ഉണ്ടായിരുന്നു.

അന്നു മുതൽ ഞാൻ എപ്പോഴും ആ തോണിയെ കാത്തിരിക്കുന്നു. എന്റെ സ്വപ്നങ്ങളിലേക്ക് എന്നെ കൂട്ടി ക്കൊണ്ടുപോകാൻ…….

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
മിന്നുന്നു, മായുന്നു, പിന്നെയും മിന്നുന്നു….!
അമ്മയുടെ കമ്മൽ മിന്നുകയല്ലാതെ മായാറില്ലല്ലോ ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത്?
Answer:
യാഥാർത്ഥ്യത്തെയും ഭാവനയെയും വേർതിരിച്ചറിയാനാകാതെ, സ്വപ്നങ്ങളുടെ ചിറകിലേറി പറക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ കുട്ടിയുടെ സ്വപ്ന ലോകം യാഥാർത്ഥ്യവുമായി കൂട്ടിമുട്ടുമ്പോൾ അവന്റെ മനസ്സിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. റോസാ ചെടിയിൽ ഇരിക്കുന്ന മിന്നാമിനുങ്ങ് അമ്മയുടെ കമ്മലു പോലെയാണെന്ന് അവനു തോന്നുന്നു. എന്നാൽ അച്ഛൻ കുപ്പിയിലാക്കി കൊടുത്ത മിന്നാമിനുങ്ങിനെ നോക്കിയപ്പോൾ അത് മിന്നിയും മാഞ്ഞും ഇരിക്കു ന്നു. അമ്മയുടെ കമ്മൽ എപ്പോഴും മിന്നിക്കൊണ്ടാണ് ഇരിക്കുക. ഇങ്ങനെ യാഥാർത്ഥ്യവും ഭാവനയും തമ്മിൽ പൊരുത്തപ്പെടാനാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ചിത്രമാണ് ഈ വാക്യത്തിൽ തെളിയുന്നത്.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

Question 2.
കുട്ടി സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ എങ്ങനെ രൂപപ്പെട്ടതാവാം?
Answer:
നരച്ച താടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ, പടപുറപ്പെട്ടു വരുന്ന രാജാവ്, ചുവന്ന കൊട്ടാരം, ഏഴുകുതിരകൾ, ഏഴുനിറമുള്ള വില്ല്, ഏഴു കൊടിക്കൂറകൾ അങ്ങനെ അമ്മ പറയുംപോലെ എല്ലാം ഏഴ് എണ്ണമായാണ് കുട്ടി സ്വപ്നത്തിൽ കാണുന്നത്. അമ്മ പറഞ്ഞ കഥകളും പണ്ട് കണ്ട കഥകളിയുടെ ഓർമ്മ കളും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നമാണ് കുട്ടി കാണുന്നത്. ഇതെല്ലാം അവന്റെ അബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകളാണ്. ഇതോടൊപ്പം അവന്റെ സ്വന്തം ഭാവനയും അതിൽ കൂടിചേരുന്നു.

Question 3.
മിന്നാമിനുങ്ങ് ആകാശത്തുനിന്ന് വീണ നക്ഷത്രത്തിൽ നിന്ന് വെറും പുഴുവായി മാറിയതെങ്ങനെ?
Answer:
കഥയിലെ കുട്ടി മഴയ്ക്ക് ശേഷം മാനത്തുനിന്നും അപ്രത്യക്ഷമായ നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി മുറ്റത്തേക്കിറങ്ങി വന്നു എന്ന് വിശ്വസിക്കുന്നു. ഇതു നക്ഷത്രമല്ലെന്നും ഒരുതരം പ്രാണിയാണെന്നും അച്ഛൻ പറഞ്ഞുകൊടുത്തിട്ടും വിശ്വസിക്കാൻ അവൻ തയ്യാറായില്ല. പിന്നീട് മിന്നാമിനുങ്ങ് അമ്മയുടെ കമ്മൽപോലെ എന്തോ ആണെന് അവൻ കരുതുന്നു. എന്നാൽ അമ്മയുടെ കമ്മൽ എപ്പോഴും മിന്നിക്കൊണ്ടാണ് ഇരിക്കുക. മിന്നാമിനുങ്ങാകട്ടെ മിന്നിയും മാഞ്ഞുമാണ് ഇരിക്കുന്നത്. ഇതെല്ലാം അവന്റെ മനസ്സിൽ യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള ഒരു പൊരുത്തക്കേടുണ്ടാക്കുന്നു. ഒടുവിൽ ഉറക്കമെഴുന്നേറ്റപ്പോൾ കുട്ടി ചത്തുകിടക്കുന്ന മിന്നാമിനുങ്ങിനെ കാണുന്നു. അവൻ യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

പാഠഭാഗത്തിലൂടെ
ഭാവനയുടെ വിലോകത്തേക്ക് കുട്ടികളെ നയിക്കുന്ന സങ്കൽപ്പകഥയാണ് ലളിതാംബിക അന്തർജന ത്തിന്റെ നക്ഷത്രം. യാഥാർത്ഥ്യവും സ്വപ്നവും തമ്മിൽ പൊരുത്തപ്പെടാനാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ വിങ്ങലാണ് ഈ കഥ. അമ്മയെയും പ്രകൃതിയെയും പരസ്പരം ബന്ധിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന കഥ, കൽപ്പനകളാലും പ്രയോഗങ്ങളാലും സമ്പന്നമാണ്.

യാഥാർത്ഥ്യത്തെയും ഭാവനയെയും വേർതിരിച്ചറിയാനാകാതെ, സ്വപ്നങ്ങളുടെ ചിറകിലേറി പറക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥയിലെ കുട്ടി മഴയ്ക്കുശേഷം മാനത്തുനിന്നും അപ്രത്യക്ഷമായ നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി മുറ്റത്തേക്കിറങ്ങി വന്നു എന്ന് വിശ്വ സിക്കുന്നു. ഭാവനയുടെ ചിറകിലേറിയാണ് കഥയിലെ കുട്ടി യാത്ര ചെയ്യുന്നത്. ഈ യാത്രയിൽ അവൻ കാണുന്നത് അവന്റെ മനസ്സിന്റെ നിറങ്ങളും സ്വപ്നങ്ങളുമാണ്.

മിന്നാമിനുങ്ങുകൾ നക്ഷത്രങ്ങളായി മാറുന്നതും, അമ്മയുടെ കമ്മലായി മാറുന്നതും, കുട്ടിയുടെ ഭാവന യുടെ വിസ്മയങ്ങളാണ്. അവന്റെ സ്വപ്നങ്ങളിൽ അമ്പിളിയമ്മാവനും രാജാവും ഏഴു നിറങ്ങളിലുള്ള വില്ലും ഒക്കെ പ്രത്യക്ഷപ്പെടുന്നു. അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും കൂടിക്കലർന്ന ഈ സ്വപ്ന യാത്രയിൽ കുട്ടിയുടെ ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുന്നു. എന്നാൽ കുട്ടിയുടെ സ്വപ്നലോകം യാഥാർത്ഥ്യവുമായി കൂട്ടിമുട്ടുമ്പോൾ അവന്റെ മനസ്സിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. അച്ഛൻ നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളാണെന്ന് പറയുമ്പോഴും, അമ്മയുടെ കമ്മലിനെപ്പോലെ മിന്നുന്ന മിന്നാമിനുങ്ങ് അവന്റെ കൈയിൽ വച്ച് കൊടുക്കുമ്പോഴും കുട്ടിക്ക് ആശയക്കുഴപ്പം അനുഭവപ്പെടുന്നു.

കഥയിലുടനീളം അമ്മയുടെ സ്നേഹം ഒരു അദൃശ്യസാന്നിധ്യമായി നിലനിൽക്കുന്നു. അമ്മയോടുള്ള കുട്ടിയുടെ സ്നേഹത്തിന്റെ ആഴമാണ് നക്ഷത്രങ്ങളുടെ ലോകത്തും കുട്ടി അമ്മയെ അന്വേഷിക്കുന്നതിൽ കാണാവുന്നത്. മാതൃവാത്സല്യത്തിന്റെ മഹത്വം വെളിവാക്കുന്ന ഈ രംഗത്തിൽ പ്രകൃതിയിലെ നക്ഷത ത്തെക്കാളും മിന്നാമിനുങ്ങിനെക്കാളും നിറമുള്ള അമ്പിളിയെക്കാളും നിറമുള്ള സൂര്യനെക്കാളും നിറമു ള്ളത് തന്റെ അമ്മയുടെ മുഖത്തിന് ആണെന്ന് കുട്ടി പറയുന്നു. കഥയുടെ അവസാനം ഉറക്കമുണരുമ്പോൾ കുട്ടി യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളുടെ മായാലോകം നൽകിയ ആനന്ദം ക്ഷണികമാണെന്ന് അവൻ തിരിച്ചറിയുന്നു. അമ്മയുടെ സ്നേഹം തേടി അടുക്കളയിലേക്ക് ഓടുന്ന കുട്ടി, യഥാർത്ഥ സന്തോഷത്തിന്റെ പ്രതീകമായി അമ്മയെ കണ്ടെത്തുന്നു.

“നക്ഷത്രം” എന്ന കഥ, കുട്ടികളുടെ ഭാവനയുടെയും സ്വപ്നങ്ങളുടെയും വർണ്ണാഭവമായ ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ലളിതമായ ഭാഷയിലും ഹൃദ്യമായ ശൈലിയിലും എഴുതപ്പെട്ട ഈ കഥ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായി.

Leave a Comment