Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 6 ഓണം അന്നും ഇന്നും Onam Annum Innum Notes Questions and Answers Pdf improves language skills.
Onam Annum Innum Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 2 Chapter 6 Onam Annum Innum Question Answer
Class 6 Malayalam Onam Annum Innum Notes Question Answer
വായിക്കാം പറയാം
Question 1.
പിള്ളേരോണം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഒരുക്കങ്ങൾ എന്തെല്ലാം?
Answer:
കർക്കിടമാസത്തിലെ തിരുവോണമാണ് പിള്ള രോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. പി രോണം കഴിഞ്ഞാൽ ഓണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ്. ഓണത്തിന് വേണ്ട നെല്ല് എല്ലാ വീട്ടിലും കഴിവനുസരിച്ച് കരുതിയിട്ടുണ്ടാകും. അത്തം മുതൽ കന്യകമാരുള്ള വീട്ടിൽ പൂവിട ലുണ്ട്. ചോതിയാകുമ്പോൾ ഓണത്തിനുള്ള നെല്ല് പുഴുക്കാണ്. വേലക്കാർക്ക് ഓണമുണ്ണാനുള്ള നെല്ലളന്ന് കൊടുക്കണം. ഗൃഹനാഥന്മാർ സാമ്പ ത്തിക സ്ഥിതിയനുസരിച്ച് പലചരക്ക് സാധന ങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങും. മൂലം, പൂരാടം ദിനങ്ങളിൽ പച്ചക്കറി വാങ്ങും. ഉത്രാടം വെപ്രാളമാണ്. തിരുവോണത്തിന് വേണ്ടി കാര്യ ങ്ങൾ ഒരുക്കാനുള്ള പാച്ചിലാണ്. അത്തത്തിന് മുൻപ് തന്നെ തേങ്ങാ ആട്ടി വെളിച്ചെണ്ണ എടുത്തു വയ്ക്കും. പൂരാടം, ഉത്രാടം ദിവസങ്ങളിൽ ഉപ്പേ രി, ശർക്കരപുരട്ടി എന്നിവ ഉണ്ടാക്കും. ഉത്രാടം അസ്തമിച്ച് തിരുവോണം ആകുമ്പോഴാണ് പൂമാറ്റു നടക്കുന്നത്. ഇങ്ങനെ ഓണത്തെ വരവേൽക്കാ നുള്ള ഒരുക്കങ്ങൾ ഒരു മാസം മുമ്പേ തുടങ്ങുന്നു.
Question 2.
കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാര നുമായി മാറുന്നതെങ്ങനെ?
Answer:
കൃഷിസ്ഥലം സ്വന്തമായി ഉള്ളയാളാണ് ജന്മി. ജന്മി തന്റെ സ്ഥലം പാട്ടത്തിനു കൊടുക്കുകയും അവിടെ പാട്ടക്കാരൻ കൃഷിയിറക്കുകയും ചെയ്യും. ചിലപ്പോളൊക്കെ കൃഷിക്കാരൻ ഒരേ സമയം ജന്മിയും പാട്ടക്കാരനുമായിരിക്കും. തന്റെ ദൂരെ യുള്ള കൃഷിസ്ഥലം അയാൾ മറ്റാർക്കെങ്കിലും പാട്ട ത്തിനു നൽകുന്നു. എന്നിട്ടു അടുത്തുള്ള സ്ഥല ങ്ങൾ പാട്ടത്തിനെടുത്തു അവിടെ കൃഷിയിറക്കു ന്നു. താൻ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ജന്മിക്കു അയാൾ ഓണക്കാഴ്ച കൊടുക്കും. തന്റെ സ്ഥല ത്തിന്റെ പാട്ടക്കാരനിൽ നിന്ന് അയാൾക്ക് ഓണ കാഴ്ച കിട്ടുകയും ചെയ്യുന്നു.
![]()
Question 3.
‘വെറും സദ്യയുണ്ണൽ മാത്രമല്ല ഓണം, ഓണാ ഘോഷമാണ് പ്രധാനം’ എന്താകാം ഈ പ്രസ്താവനകൊണ്ട് അർത്ഥമാക്കുന്നത്?
Answer:
അത്തം മുതൽ പത്തുദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഓണം. സദ്യയുണ്ണൽ ആ ആഘോഷത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഓണ ക്കോടിയും, പൂക്കളമൊരുക്കലും, തുമ്പിതുള്ളലും, തിരുവാതിരക്കളിയും, കിളിത്തട്ടുമൊക്കെയായി കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും എല്ലാം ഉൾപ്പെട്ട കൂട്ടായ്മയുടെ ആഘോഷമാണ് ഓണം. വീട്ടുകാർക്ക് മാത്രമല്ല അവിടുത്തെ വേലക്കാരും ആശ്രിതർക്കുമെല്ലാം സന്തോഷത്തിന്റെ നാളുക ളാണ് ഓണം.
Question 4.
“വീട്ടിൽ വെട്ടം തരുന്നവരായിരുന്നു അവർ”- ക്കാട്ടുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണമെന്ത്?
Answer:
വൈദ്യുതി ഇന്നത്തെ പോലെ എല്ലായിടത്തും എത്തിച്ചേർന്നിട്ടില്ലാത്ത കാലത്ത് വീടുകളിൽ വിള ക്കുകയായിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചി രുന്നത്. ആ വിളക്കുകൾ കത്തിച്ചിരുന്നതു പുന്നയ്ക്കാ എണ്ണകൊണ്ടാണ്.യന്ത്രങ്ങൾ ഉപയോ ഗിച്ചല്ല, മരചക്കുകളിൽ ആട്ടിയായിരുന്നു അന്ന് എണ്ണ ഉണ്ടാക്കിയിരുന്നത്. ഒരു കരയിൽ നാലോ അഞ്ചോ ആറോ മരച്ചക്കുകൾ കാണും. ഇങ്ങനെ ആട്ടി കിട്ടുന്ന എണ്ണ കൊണ്ടായിരുന്നു വീടുകളിൽ വിളക്ക് തെളിയിച്ചിരുന്നത്. ചക്കാട്ടുന്നവരാണ് വീടിനു വെട്ടം തരുന്നത് എന്ന് പറയുന്നത് ഇതു കൊണ്ടാണ്.
കുറിപ്പ് തയ്യറാക്കാം
Question 1.
“പിളേളരോണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുറിപ്പാക്കൂ.
Answer:
ചിങ്ങമാസത്തിലെ തിരുവോണം പോലെ കർക്കി ടമാസത്തിലെ തിരുവോണമാണ് പിള്ളാരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങുകളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിട വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തി ലുള്ള സദ്യ കുട്ടികൾക്കായി ഒരുക്കാറുണ്ട്.
ചിലയിടങ്ങളിൽ പൂക്കുടയുമിടാറുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്നാണ് പിള്ള രോണം എന്ന പേരിന്റെ അർത്ഥം. പണ്ട്, തിരു വോണം പോലെ തന്നെ ഈ ഓണവും മലയാളി കൾക്ക് പ്രധാനപ്പെട്ട ആഷോഷമായിരുന്നു. തൊടി യിൽ നിന്നും അമ്പലപ്പറമ്പിൽ നിന്നും അടർത്തുന്ന നാട്ടുപൂക്കൾ കൊണ്ട് ഈ ആഘോ ഷനാളിൽ പൂമുഖവാതിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കമായിരുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. കൂട്ടുകുടുംബവ്യവസ്ഥ നില നിന്നിരുന്ന കാലത്ത് തറവാട്ടു കാരണവന്മാർ പോലും പിള്ളേരോണനാളിൽ കുട്ടികളുടെ ഇഷ്ട മനുസരിച്ചു പ്രവർത്തിക്കുമായിരുന്നത്.
ചർച്ചചെയ്യാം
Question 1.
• “ഓണം കൈക്കൊള്ളാൻ വരുന്ന വരെ വെറും കൈയോടെ അയക്കുമായിരുന്നില്ല.”
• “കൂട്ടത്തിൽത്തനെ കടമായും നെല്ലുകൊടു ക്കും”.
• “എല്ലാവർക്കും ഓണം എന്ന കാഴ്ചപ്പാടു മായി ബന്ധപ്പെട്ട ഈ പ്രസ്താവനകൾ ചർച്ച ചെയ്യൂ.
Answer:
കൂടുതൽ ജനങ്ങളും കാർഷികവൃത്തിയെ ആശ്ര യിച്ചു കഴിഞ്ഞിരുന്ന പണ്ടുകാലത്തെ കേരളത്തിൽ വലിയ രീതിയിലും സാമ്പത്തിക അസമത്വം നില നിന്നിരുന്നു. ഓണം ആഷോഷിക്കാൻ കഴിവി ല്ലാത്ത ദരിദ്രരായ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഓണ ക്കാലത്ത്, തങ്ങൾക്കാവുന്ന രീതിയിൽ എല്ലാവരും ഇവരെ സഹായിക്കുമായിരുന്നു. ഓണം കൈക്കൊ ള്ളാൻ വരുന്നവരെ സഹായിക്കുക എന്നത് അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
അത് തങ്ങളുടെ കടമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത്. നെല്ല് സ്വന്തമായി ഇല്ലാത്തവർക്കു നെല്ല് കടം കൊടുത്തും അന്ന് ആളുകൾ സഹാ യിച്ചിരുന്നു. മഹാബലിത്തമ്പുരാൻ നമ്മുടെ നാട് ഭരിച്ചിരുന്ന കാലത്ത് ജനങ്ങളെല്ലാം സമ്പൽസമൃ ദ്ധിയോടെയും, സന്തോഷത്തോടെയും ഒത്താ രുമയോടെയും കഴിഞ്ഞിരുന്നു എന്നാണ് ഐതി ഹ്യം. മാവേലി നാടുകാണാൻ വരുന്ന ഓണനാ ളിൽ എല്ലാവരും സന്തോഷത്തോടെ ഓണമാഘോ ഷിക്കണം എന്ന ചിന്ത സമൂഹത്തിനു ഉണ്ടായി രുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
Question 2.
ഇന്ന് ഉപ്പേരിക്കും ശർക്കരപുരട്ടിക്കും സ്വാദില്ല ഇങ്ങനെ പറയാൻ കാരണം എന്താവാം?
Answer:
ഉപ്പേരിയും ശർക്കരപുരട്ടിയും പണ്ടുകാലത്ത വിശിഷ്ടവിഭവങ്ങളായിരുന്നു. ഓണക്കാലത്തു മാത്രമായിരുന്നു ഇവ വീടുകളിൽ ഉണ്ടാക്കിയിരു ന്നത് വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്നതുകൊ ണ്ടും, സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതു കൊണ്ടും ഈ പലഹാരങ്ങൾ തകഴിക്കു പ്രിയ പ്പെട്ടതായിരുന്നു. കാലം മാറിയപ്പോൾ പാക്കറ്റിൽ എപ്പോൾ വേണമെങ്കിലും വാങ്ങാവുന്ന വിഭവങ്ങ ളായി ഇവ മാറി. പണം കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് നമ്മുടെ അധ്വാനത്തിന്റെ രുചി ഉണ്ടാ വില്ല എന്ന് അദ്ദേഹം പറയുന്നു.
![]()
പദപരിചയം
Question 1.
“ഇതിൽ പല വാക്കുകളും ഇന്നത്തെ തലമു റയ്ക്ക് പുത്തനായിരിക്കും” ഏതെല്ലാമാണ് കണ്ടെത്തി എഴുതുക.
Answer:
ഉരപ്പുര – ഉരൽപ്പുര, പണ്ട് വീടുകളിൽ നെല്ലുകു ത്തുന്നതിനായി ഉരലും ഉലക്കിയും സൂക്ഷിച്ചിരുന്ന സ്ഥലം.
നിലമ്മന – തറയിൽ നല്ല കട്ടിയുള്ള ചെങ്കല്ല് ഇട്ട് ഉറപ്പിക്കുന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തു ന്നതിന് മുൻപ് തൊലിയിളക്കുന്നതും മറ്റുമായി നിർമ്മിച്ച ഉറപ്പുള്ള തറ.
ഓണനെല്ല് – ഓണസദ്യക്കും പായസത്തിനും ഉപ യോഗിക്കാനായി മാറ്റിവച്ച നെല്ല്.
ഉമി – നെല്ലു കുത്തുമ്പോൾ അരിയിൽ നിന്ന് വേർപ്പെടുന്ന പുറന്തോട്.
കൊപ്ര – ഉണങ്ങിയ തേങ്ങ, ഇത് ആട്ടിയാണ് എണ്ണയുണ്ടാക്കുന്നത്.
അവയ്ക്കുക – ഉരലിലിട്ട് ഉലക്കകൊണ്ടു കുത്തി അരിയുടെ തവിടുകളയുക.
ആശയം വിശദമാക്കുക
Question 1.
• കരുതി വച്ചിട്ടില്ലാത്തവൻ കടം കൊളളണം
• ദിവസങ്ങൾ എണ്ണി നീക്കുക.
ഇത്തരം ശൈലികളുടെ ആശയം ചർച്ചചെയ്ത് വിശദീകരിക്കുക.
Answer:
കരുതി വച്ചിട്ടില്ലാത്തവൻ കടം കൊള്ളണം
ഓണം ആഘോഷിക്കാൻ പണമോ വിഭവങ്ങളോ മറ്റോ സൂക്ഷിച്ചു വച്ചിട്ടല്ലാത്തവർ അവ കടം വാങ്ങിയിട്ടായാലും ഓണം ആഘോഷിക്കണം. ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് കയ്യിലൊന്നുമില്ലെങ്കിലും കടം വാങ്ങിയിട്ടാണ ങ്കിലും നാം നിറവേറ്റാറുണ്ട്.
ഉദാഹരണം : മക്കളുടെ വിവാഹത്തിന് ഒന്നും കരു തിവച്ചിട്ടില്ലാത്തവൻ കടം കൊണ്ടെങ്കിലും അത് ഭംഗിയായി നടത്തുന്നു.
ദിവസങ്ങൾ എണ്ണി നീക്കുക
തിരുവോണ ദിനം വന്നെത്താൻ ദിവസങ്ങൾ എണ്ണി അക്ഷമയോടെ കാത്തിരിക്കുന്നതിനെ യാണ് ഇവിടെ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പ്രധാനപ്പെട്ട ദിവസങ്ങളെ നാം പ്രതീക്ഷയോടെ ഉത്കണ്ഠയോടെ കാത്തിരിക്കാറുണ്ട്.
ഉദാഹരണം : പരീക്ഷാഫലമറിയാൻ ദിവസങ്ങൾ തള്ളി നീക്കി ഞാൻ കാത്തിരുന്നു.
വാക്യവിശകലനം
Question 1.

Answer:

കൃത്യമായ അർത്ഥമില്ലാത്ത ചില ശബ്ദങ്ങൾ കൂടി വാക്യങ്ങൾ ഉള്ളത് കണ്ടെത്തിയല്ലോ. സ്വതന്ത്രമായി നിൽക്കുമ്പോൾ അർത്ഥമില്ലാത്തവയാണെങ്കിലും വാക്യത്തിന്റെ അർത്ഥപൂർണതയ്ക്ക് ഇവ ഒഴിച്ചു കൂടാൻ വയ്യാത്തവയാണ്. ഇതുപോലുള്ള ചില ഉദാഹരണങ്ങൾ നോക്കാം.
Answer:

പ്രസംഗം തയ്യാറാക്കാം
Question 1.
ഒരു ചെടിയും നട്ടുവളർത്തീ-
ലോണപ്പൂവെങ്ങനെ നുള്ളാൻ
ഒരു വയലും പൂട്ടി വിതച്ച-
ലോണച്ചോറെങ്ങനെയുണ്ണാൻ
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാൻ?
ഒരു കുഴി നൂൽ പോലും നൂറ്റി-
ലോണത്തുണിയെങ്ങനെയെന്നയാൻ?
ഒരു കരളിൽ സ്നേഹം പാകി,
ലോണക്കളിയെന്തു കളിക്കാൻ
ഉള്ളത്തിൽ കളളക്കർക്കട-
മെങ്ങനെ പൊന്നോണം പുലരാൻ
(ഓണം 1987-എൻ.വി. കൃഷ്ണവാരിയർ)
അത്തം പുലർന്നു വിടർന്നു കാണു
മുറ്റത്തു പൂക്കളമിട്ടിടേണ്ടേ?
മുറ്റുമാഹ്ലാദത്തിന്നോണനാളായ്
മുറ്റമില്ലാത്ത നാമെന്തു ചെയ്യും?
ഏഴുനിലയുള്ള സൗധമൊന്നിൽ
ഏഴാം നിലയിലെ വാടകക്കാർ
നാഗരികർ നാകവാസികൾ നാം
ഓണത്തെയെങ്ങനെ സ്വീകരിക്കും?
(ഫ്ളാറ്റിലെ ഓണം- നെടുമുടി ഹരികുമാർ)
കവിതകളിലെ ഓണവും ഓണത്തെക്കുറിച്ചുള്ള തകഴിയുടെ ഓർമ്മകളും ചർച്ച ചെയ്യു. നിങ്ങളുടെ ഓണാനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഓണം അന്നും ഇന്നും എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കൂ.
Answer:
ഓണം സമ്പൽ സമൃദ്ധിയുടെ ആഘോഷമാണ്. പണ്ട് അസുരരാജ്യം ഭരിച്ചിരുന്ന മഹാബലി എന്ന ചക്രവർത്തിയുടെ ഓർമ്മ നിലനിർത്തുന്നതാണ് ഓണം. തകഴിയുടെ ഓർമ്മകളിൽ ഓണം ഒരു കൂടിച്ചേരലാണ്. പങ്കുവയ്ക്കലാണ്. കാലം കടന്നു പോകുമ്പോൾ പഴയ രീതികളും കീഴ്വഴക്കങ്ങളും മാറുന്ന കാഴ്ച അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു. ഓണത്തിനു മുമ്പുള്ള ഒരുക്കങ്ങളും മറ്റും അദ്ദേഹം വിവരിക്കുമ്പോൾ പഴമയിലേക്ക് നമ്മളും തിരിച്ച് നടക്കുന്നു. പിള്ളേരോണം മുതൽ ഓണം തുടങ്ങുന്നതായി സങ്കല്പിക്കാം.
ഓണത്തിന്റെ മുന്നോടിയാണല്ലോ പിള്ളരോണം. അത്തം മുത ലാണ് മലയാളികൾ ആഘോഷങ്ങളിലേക്ക് കട ക്കുന്നത്. അത്തത്തിന് പൂവിട്ട് തിരുവോണത്തിന് പൂ മാറ്റുന്നു. വൃത്താകാരത്തിലും മറ്റും പൂക്കളം തീർക്കുന്നു. പൂക്കൾ ശേഖരിക്കാനും മറ്റും കുട്ടി കൾ ഉത്സാഹത്തിമിർപ്പിലാണ്. വീട്ടമ്മമാർ ഉപ്പേ രിയും ഉപ്പിലിട്ടതും അച്ചാറും തയ്യാറാക്കുമ്പോൾ ഗൃഹനാഥൻ പലവ്യജ്ഞനങ്ങളും പച്ചക്കറികളും വാങ്ങിക്കൊണ്ടുവരും. ജോലിക്കാർ കണ്ടുകാഴ്ച കൾ കൊണ്ടുവരുമ്പോൾ അവർക്ക് ഓണപ്പുട വയും ദ്രവ്യങ്ങളും പണവും നൽകും. ഓണക്കോ ടിയുടുത്ത് തിരുവോണസദ്യയും കഴിഞ്ഞാൽ കായികമായ വിനോദങ്ങളും വളളം കളിയും തിരു വാതിരകളിയുമായി ജനങ്ങൾ സന്തോഷത്തിന്റെ പടികൾ കയറും.
പൂക്കൾക്കും ഉപ്പേരിക്കും അച്ചാറുകൾക്കും ഇഡ്ഡ ലി, ദോശമാവിനും എളുപ്പവിദ്യ കണ്ടുപിടിച്ച പുതു തലമുറ കച്ചവട സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. പൂപ്പ് ബാധിച്ച ഉപ്പേരിയും അകത്താക്കി പ്ലാസ്റ്റിക് പൂക്കളുടെ പൂക്കളവും ചമച്ച് ഓണത്തപ്പനെ എതി ലാൻ ജനങ്ങൾ തയ്യാറാകുന്നു. പക്ഷേ ഇൻസ്റ്റന്റ് ഓണം കാണാൻ മഹാബലി എത്തുമോ? യാന്ത്രികതയാണ് എവിടെയും. എൻ.വി.കൃഷ്ണ വാര്യരുടെ ഓണപ്പാട്ടിലും ഈ വസ്തുതയാണ് സൂചിപ്പിക്കുന്നത്. ചെടി നട്ടു വളർത്താത്ത നമ്മൾക്ക് എവിടെ നിന്ന് പൂവ് കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇവിടെ നെല്ല് വിതച്ചാൽ ഇരട്ടിമേനി കൊയ്തെടുക്കാം എന്നത് മനുഷ്യർ സൗകര്യ പൂർവ്വം മറക്കുന്നു. വാഴയില്ലാതെ വാഴപ്പഴം എങ്ങനെ തിന്നും നൂൽനൂറ്റ് വസ്ത്രം നിർമ്മിക്കുന്ന ശീലം നാം പണ്ട് ഉപേക്ഷിച്ചു. ഓണക്കോടിയുടെ വിളംബരവുമായി ധാരാളം തുണിക്കടകൾ നഗരങ്ങളിൽ നമ്മളെ മാടിവിളി ക്കുന്നു. സ്നേഹം പാഴ്വാക്കായി കരുതുന്നവ രാണ് എല്ലായിടത്തും.
ഓണത്തിന്റെ നല്ലനാളുകളുടെ കൂട്ടായ്മയും സന്തോഷവും എങ്ങോ പോയി മറഞ്ഞു. മനസ്സ് നിറയെ വെറുപ്പും പകയും മത്സരവും കള്ളത്ത രവും ഉള്ളതുകൊണ്ട് ഇന്നത്തെ ജനങ്ങൾക്ക് ഓണം കള്ളക്കർക്കടമാണെന്ന് കവി വിലയിരു ത്തുന്നു.
നെടുമുടി ഹരികുമാർ ഫ്ളാറ്റിലെ ഓണം എന്ന കവിതയിൽ ഓണം ആഘോഷിക്കാനുള്ള വൈഷമ്യം വെളിപ്പെടുത്തുന്നു. അത്തത്തിന് പൂക്ക ളമൊരുക്കാൻ മുറ്റമില്ലാത്തവർ എന്തുചെയ്യും? ഏഴ് നിലയിലുള്ള ഫ്ളാറ്റിലെ വാടകക്കാരനാണ് കവി. നഗരവാസികൾ സ്വർഗ്ഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് പറയുന്നു. പക്ഷേ ഓണം ആഘോഷമാക്കാനുള്ള സൗകര്യങ്ങളോ സാഹ ചര്യങ്ങളോ ഫ്ളാറ്റിലില്ല.
ഇത്തരം താമസക്കാർക്കുവേണ്ടിയാണ് ഇൻസ്റ്റന്റ് ഓണാഘോഷം. കടകളിൽ നിന്ന് കിട്ടുന്ന ഉപ്പേ രിയും പായസവുമൊക്കെ ഫ്ളാറ്റിലെ ഇത്തിരിവ ടത്ത് നിരത്തി അവർ ഓണത്തിനെ വരവേറ്റതായി സങ്കല്പിക്കും. അത്തം ഓണം കുട്ടികൾക്ക് ഒരു ദുഃസ്വപ്നമായിരിക്കും സമ്മാനിക്കുന്നത്.
കേരളത്തിൽ തനത് ആഘോഷമായ ഓണം ആഘോഷിക്കാനാവാത്തത് മലയാളികളുടെ
സങ്കടത്തിന്റെ ഭാഗമായിരിക്കുന്നു.
നന്ദി
നമസ്കാരം.
![]()
കേരളം ഇന്നലെ, ഇന്ന്
Question 1.

Answer:

കൃതികളിലേക്ക്
Question 1.
മലയാളത്തിലെ മഹാനായ നോവലിസ്റ്റും ചെറു കഥാകൃത്തുമാണ് തകഴി ശിവശങ്കരപ്പിള്ള. അദ്ദേ ഹത്തിന്റെ കൃതികൾ വായിച്ച് പ്രസിദ്ധമായ രണ്ടോ മൂന്നോ കഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കോരൻ – രണ്ടിടങ്ങഴി
സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടവരുടെ കഥ പരഞ്ഞ് തകഴിയുടെ ഏറെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി, അടിമത്ത ത്തിൽ നിന്നും അവകാശബോധത്തിലേക്ക് വള രുന്ന കോരനാണ് അതിലെ കേന്ദ്ര കഥാപാത്രം. അന്നന്നത്തെ അത്താഴത്തിന് പോലും നെല്ല് ലഭിക്കാത്തത് മൂലം കൊടിയ പട്ടിണി അനുഭവി ക്കേണ്ട അടിയാളാണ് കോരൻ. പകലന്തിയോളം പണിയെടുത്തിട്ടു അന്തിപട്ടിണി കിടക്കേണ്ടി വന്ന കർഷകരുടെ ജീവിതദുഃഖത്തിന്റെയും ദാരദ്ര്യത്തി ന്റെയും പ്രതീകമാണ് കോരൻ. അടിയാളരെ മനു ഷ്യരായി പോലും കാണാതിരുന്ന കാലഘട്ടത്തിൽ ആ ജനത നേരിട്ട് ചൂഷണങ്ങളുടെയും തുടർന്ന് വിപ്ലവ സമരങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി വർഗത്തിന്റെയും പ്രതിനിധിയായി കോരൻ മാറുന്നു.
മോഹനൻ തോട്ടിയുടെ മകൻ
തകഴിയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. തന്റെ മകനായ മോഹനൻ ഒരി ക്കലും തന്നെപോലെ തോട്ടിയായിത്തീരരുതെന്ന് അച്ഛനായ ചുടലമുത്തു ആഗ്രഹിക്കുന്നു. എന്നാൽ ചുടലമുത്തുവിന്റെ മരണത്തോടെ മോഹനൻ നിരാ ശനായി. കാലത്തിന്റെ കുത്തൊഴിക്കിൽ മോഹ നനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ തന്റെ മുൻതലമുറക്കാരെപ്പോലെ ആയിരുന്നില്ല. പ്രതികാരബുദ്ധിയോടെ വളർന്ന മോഹനൻ ഒരു വിപ്ലവകാരിയായി മാറുന്നു. സ്വന്തം വർഗ്ഗത്തിന്റെ അവശത പരിഹരിക്കുന്നതിന് അവൻ തൊഴിലാ ളികളെ സംഘടിപ്പിച്ചു. വിപ്ലവത്തിലൂടെ മാത്രമേ ചൂഷിതവർഗത്തിനു ചൂഷകരിൽ നിന്ന് രക്ഷപ്പെ ടാൻ സാധിക്കുകയുള്ളൂ എന്ന് മോഹനൻ വിശ്വ സിക്കുന്നു.
ചെമ്പൻ കുഞ്ഞ് ചെമ്മീൻ
തകഴിയുടെ പ്രശസ്തമായ ചെമ്മീൻ എന്ന നോവ ലിലെ കഥാപാത്രമാണ് ചെമ്പൻകുഞ്ഞ്. സ്വന്ത മായി വള്ളവും വലയും വാങ്ങുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. ദരിദ്രനായ അയാൾ പരിക്കുട്ടിക്ക് തന്റെ മകളായ കറുത്തമ്മയോടുള്ള സ്നേഹം മുതലെടുത്ത് പരിക്കുട്ടിയിൽ നിന്ന് പണം കടം വാങ്ങുന്നു. പിന്നീട് ധനവാനായി മാറുന്ന അയാൾ വന്ന വഴി മറക്കുന്നു. കറുത്ത മ്മയ്ക്ക് പരീക്കുട്ടിയോടുള്ള സ്നേഹമോ, പരീ ക്കുട്ടി തന്നെ സഹായിച്ചതോ ഒന്നും അയാൾ കേൾക്കുന്നില്ല. അയാൾ കറുത്തമ്മയെ ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. ഭൗതികസുഖ ത്തിനും ധനം സമാഹരിക്കുന്നതിനും എന്ത് ക്രൂര കൃത്യവും ചെയ്യാൻ മടിയില്ലാത്ത ഒരു കഥാപാ ത്രമാണ് ചെമ്പൻകുഞ്ഞ്.
അധിക വായനയ്ക്ക്
ഓണം-ചരിത്രരേഖകളിൽ
മലബാർ മാന്വലിന്റെ കർത്താവ് ലോഗന്റെ അഭി പ്രായത്തിൽ എ. ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മയ്ക്കായി ഭാസ്കരരവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരളചരിത്രകർത്താവ് കൃഷ്ണ പിഷാരടി, എ.
ഡി. 620 നും 670 നും ഇടയിൽ ഓണം ആഘോ ഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതി നൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറ ബിസഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഓണാഘോഷത്തെപ്പറ്റിയുളള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അത്തരം ലിഖിതങ്ങളിൽ ആണ്ടുതോറും നടന്നു വരുന്ന ഓണാഘോങ്ങൾ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹാ യിക്കുന്നുണ്ട് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥാണു രവികുലശേഖരന്റെ തിരുവാറ്റ് ലിഖിത ത്തിലും ഓണം പരാമർശിക്കുന്നുണ്ട്. ഒരുകാലത്ത് കേരളത്തിലെ രാജാക്കന്മാരെല്ലാം ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര ക്ഷേത്രത്തിൽ എത്തിച്ചേ രുക പതിവായിരുന്നു എന്നു പറയപ്പെടുന്നു.
ഓണവിശേഷങ്ങൾ
ഓണപ്പൂക്കളം
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കാൻ ചിങ്ങത്തിലെ അത്തം മുതൽ വീട്ടു മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കള മൊരുക്കുന്നു. അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. അന്ന് ചുവന്ന പൂവിടരുത്. രണ്ടാംദിനം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവു കൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലുപ്പം കൂടിവരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളു. ഉത്രാടത്തിൽ നാളിലാണ് പൂക്കളം പരമാവധി വലു പത്തിലൊരുക്കുന്നത്. മൂലം നാളിൽ ചതുരാക തിയാലാണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളമൊ രുക്കലിന് പ്രാദശേകമായ വ്യത്യാസങ്ങളുണ്ട്.
തിരുവോണപ്പുലരിയിൽ കുളിച്ചു കോടി വസ്ത്ര മണിഞ്ഞ് പൂക്കളത്തിനു മുമ്പിൽ ആവണിപ്പലക യിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപ ത്തിനു മുന്നിൽ മാവൊഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാ നാവാത്ത ചടങ്ങാണിത്. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പ്പിച്ചിരുത്തി അട നിവേദിക്കുന്നു.
ഓണം കൊള്ളൽ
തൃശൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോ ണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതി വുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിൽത്തന്നെ ഇത് തുടങ്ങുന്നു. വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന ത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുക ളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (ത ക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്) തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി, തുമ്പക്കുടം,പുഷ്പങ്ങൾ എന്നിവകൊണ്ട് അലങ്ക രിക്കുന്നു. കത്തിച്ച് നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം വയ്ക്കുന്നു. തൃക്കാക്കരയപ്പനും നിവേദിച്ച ഭക്ഷണം മാത്രമേ അന്ന് കഴിക്കാവൂ എന്നുണ്ട്.
ഓണക്കാഴ്ച
ജന്മിമാർക്ക് പാട്ടക്കാരനായ കുടിയാൻ ഓണനാ ളിൽ നൽകുന്ന സമർപ്പമമാണ് ഓണക്കാഴ്ച. പണ്ടു മുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ചവസ്തു. കൂട്ടത്തിലേറ്റവും നല്ല കുലയായി രുക്കും കാഴ്ചയായി നൽകുക. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവുകളും സദ്യയും നൽകുമായിരുന്നു. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട്, ചൂണ്ടൽ, പുത്തൂർ, പേരാമംഗലം, വേലൂര്, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥല ങ്ങളിൽ കാഴ്ചക്കുല കൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണ ത്തിന് ആൺവീട്ടുകാർ പെൺവീട്ടിലേക്ക് സ്വർണ നിറമുള്ള കാഴ്ചക്കുല കൊണ്ടുചെല്ലുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തി നായി ഉത്രാടദിവസം (തിരുവോണത്തിനു തലേ ദിവസം) ഓണാഘോഷത്തിനുവേണ്ട സാധന ങ്ങൾ വാങ്ങിക്കാൻ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചിൽ എന്നുപറയുന്നത്. അടുക്കളയി ലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശ്യം.
ഓണസദ്യ
ഓണത്തിന്റെ പ്രധാന ആകർഷണം ഓണസ്സദ്യ യാണ് ഉണ്ടറിയണം ഓണം എന്നാണ് പറയാറ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണ സദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പി ലിട്ടതാണ് കണക്ക് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പു ളി, ഇഞ്ചിത്തൈര് പപ്പടം ഇടത്തരം ആയിരിക്കും.. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുനതങ്ങ, പാവക്ക, ശർക്കരപുരട്ടിയും പഴനുറുക്കും, പഴവും ഉണ്ടാവും. പായസം പലതരം പാൽപ്പായസം, പാലട പ്രഥമൻ,നെയ്പ്പായസം എന്നിവയിൽ ഏതെങ്കിലും വിളമ്പണം.
നാക്കില തന്നെ വേണം ഓണസ്സദ്യക്ക്, നാക്ക് ഇട തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇട തുമുകളിൽ ഉപ്പേരി, വലതു താഴെ ശർക്കരയുപ്പേ രി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരി ശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മധ്യതി രുവിതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. എള്ളുണ്ടയും അരിയുണ്ടയും ചിലേ ടങ്ങളിൽ വിഭവങ്ങളായുണ്ട്. കുട്ടനാട്ടിൽ പണ്ട് ഉത്രാടം മുതൽ ഏഴുദിവസം ഓണമുണ്ണുമായിരു ന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറു മായിരുന്നു പ്രത്യേക വിഭവങ്ങൾ. ഓരോ പ്രദേ ശത്തും സദ്യയിലെ വിഭവങ്ങൾക്ക് പലവിധ വ്യത്യാസങ്ങളുണ്ട്.
ഓണപ്പാട്ടുകൾ
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാള ത്തിന് സമ്മാനിച്ചതാണ് ഓണം. പൂപറിക്കാൻ പോകുമ്പോഴും ഓണവിനോദങ്ങൾക്കിടയിലു മാണ് ഈ പാട്ടുകൾ പാടുക, കാലങ്ങളായി പാടി പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കി ട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളി ച്ചോതുന്ന പാട്ടും ഇതിൽപ്പെടുന്നു.
![]()
ഓണത്തെയ്യം
ഉത്തരകേരളത്തിൽ ഓണക്കാലത്ത് മാത്രമുള്ള തെയ്യമാണിത്. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താർ എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളു കളിൽ ചെരിയ ആൺകുട്ടികളാണ് തെയ്യം കെട്ടു ക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈ യിൽ മണിയും ഇടതുകൈയിൽ ഓണവില്ലമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടുന്നു. ഒപ്പം വണ്ണാന്മാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യു ന്നു. അസുരചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ തോറ്റം പാട്ടിന്റെ ഉള്ളട ക്കം.
ഓണേശ്വരൻ (ഓണപ്പൊട്ടൻ)
ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത വിഭാഗമാണ് ഓണേശ്വരൻ. വായ് തുറക്കാതെ യുള്ള തെയ്യമായതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുത ലായും കണ്ടുവരുന്നത്. ഈ വേഷം കെട്ടാനുള്ള അവകാശം മലയസമുദായക്കാർക്ക് രാജാക്കന്മാർ നൽകിയതാണ്. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനു മാണ് ഓണേശ്വരന്റെ വീടുതോറും കയറിയിറങ്ങു ന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരു കൊണ്ട് തലമുടിയും, കിരീടം, കൈവള, പ്രത്യേകതരത്തിലുള്ള ഉടുപ്പ് എന്നീ ആട യാഭരങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.
ഓണവില്ല്
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല എന്ന സംഗീതോപകരണം. ഒരു കാലത്ത് മധ്യകേരളത്തിൽ ഏറ്റം പ്രചാരമു ണ്ടായിരുന്നു ഇത് ഇന്ന് തീരെ അപ്രത്യക്ഷമായി രിക്കുന്നു. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാ ക്കാൻ മുള മാത്രമേ ഉപയോഗിക്കൂ. വയലിൻ പോലുള്ള ഈ ഉപകരണം നല്ലവശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെ ടുവിക്കും.
പണ്ട് ഓണക്കാലമായാൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറ യാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ കൊട്ടാൻ പറ്റു എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണിത്.
ഓണക്കളികൾ
1. ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നായ ഇത് ചെറിയ യുദ്ധ പ്രതീതി ജനിപ്പിക്കുന്നതാണ്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതി നുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്തു നിൽക്കുന്നവരെ പിടിച്ചു വലിച്ച് പുറത്ത് കൊണ്ടു വരുകയാണ് കളി. എന്നാൽ വൃത്തത്തിന്റെ വര യിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകന്നു നിന്നയാൾക്ക് പുറത്തു നിന്ന യാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ല താനും. ഒരാളെ പുറത്തു കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്തു കടത്താൻ കൂട ണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴി ഞ്ഞു. ഇതിനു വേറെയും നിയമങ്ങളുണ്ട്.
2. കൈകൊട്ടിക്കളി
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാ നമാണ് കൈകൊട്ടിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. മുറ്റത പൂക്കളത്തിനു ചുറ്റും നിന്ന് ഒരാൾ പാടുകയും മറ്റുവർ ഏറ്റുപാടിക്കൊണ്ട് വട്ടത്തിൽ ചുവട കൈകൊട്ടിക്കളിക്കുകയമാണ് പതിവ്. ചിലയിടങ്ങ ളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.
3. പുലികളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലികളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറക ളായി തുടർന്നു പോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണ ദിനം വൈകുന്നേരമാണ് പുലികളി അരങ്ങേറുക. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാ റുണ്ട്. ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശി നൂറുകണക്കിന് പുലികൾ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്നു. വന്യതാളവും ചുവടുകളും കോമാളിവേശങ്ങളും ആക്ഷേപഹാ സദൃശ്യങ്ങളുമെല്ലാം പുലികളിയുടെ പ്രത്യേകത കളാണ്. പുലിക്കു പകരം കടുവ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപ യോഗിക്കുന്നു
4. ഓണക്കുമ്മാട്ടി
തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലക ളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂരിൽ കിഴക്കുമ്പാട്ടുകര ദേശക്കാർ ഓണത്തോടനുബന്ധിച്ച് ഇത് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങ ളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പാട് അനുബന്ധിച്ചും ആഘോഷിക്കാറുണ്ട്. ഒപ്പം ഓണ ത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോ ഷിക്കുന്നു.
5. ഓണത്തല്ല്
ഓണക്കാലവിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്, ഓണപ്പട, കയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടി ചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. ഗുരു ക്കന്മാരെ വണങ്ങിയശേശം ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ട ക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാൾ എതിർ പേരിയിൽ നിന്ന് ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ഹയ്യത്തടാ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടു തല്ലുകാരും മുഖത്തോടും മുഖം നോക്കി നിന്ന് ഇരു കൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുക ളിലേക്കുയർത്തി താഴേക്ക് ശക്തമായി വലിച്ചു വിടുവിക്കും. അതോടെ തല്ലുതുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടുപോ കരുതെന്ന് നിയമമുണ്ട്.
6. ആറന്മുള വള്ളംകളി
ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണിത്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻ വള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപ ത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. പായിപ്പാട്, കരുവാറ്റ് എന്നിവിടങ്ങളിലും വള്ളംകളി നടക്കാ റുണ്ട്.
7. തലപ്പന്തുകളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടു ക്കുന്ന മറ്റൊരു വിനോദമാണ് തലപ്പന്തുകളി.
മൈതാനത്തും നടുമുറ്റത്തും കളിക്കാവുന്ന ഈ വിനോദങ്ങളിൽ ആകയുള്ളവർ രണ്ടു സംഘങ്ങ ളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ. മീ. നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചലകത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാ ക്കിയ പന്ത് ഒരു കൈകൊണ്ട് പിറകോട്ട് തട്ടിത്തെ റിപ്പിച്ച് കളി തുടരുന്നു. പൊങ്ങിവരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടി യിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെ റിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാ നും, കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറ ത്താകും, തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാൽ,താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കര കെ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തി മുണ്ട്.
8. കിളിത്തട്ടുകളി
രണ്ടു വിഭാഗങ്ങളായി കളിക്കുന്ന ഒരു കളി ഉപ്പു കളി’ എന്നും വിളിക്കാറുണ്ട്. കളിക്കാരിൽ ഒരാൾ (കിളി എന്ന് പറയുന്ന ആൾ) കളത്തിന്റെ ഒന്നാ മത്തെ വരയിൽ നിൽക്കണം. ബാക്കിയുള്ളവർ പിറകിലേക്കുള്ള കളങ്ങളുടെ വരയിൽ നിൽക്ക ണം. കിളി കൈകൾ തമ്മിൽ കൊട്ടുമ്പോൾ കളി യാരംഭിക്കും. എതിർ ടീമിലുള്ളവർ കിളിയുടെയോ വരയിൽ നിൽക്കുന്നവരുടെയോ അടികൊള്ളാതെ, എല്ലാ കളങ്ങളിൽ നിന്നും ഇറങ്ങി കളത്തിനു പുറത്തു വരണം. അതിനുശേഷം തിരിച്ചും അതു പോലെ കയറണം. കിളിക്ക് കളത്തിന്റെ സമചതു രത്തിലുള്ള പുറം വരയിലൂടെയും, നടുവരയിലൂ ടെയും നീങ്ങാവുന്നതാണ്. എന്നാൽ മറ്റു വര യിൽ നിൽക്കുന്നവർ ആ വരയിൽ കൂടി മാത്രം നീങ്ങാനേ പാടുള്ളൂ. ആരുടെയും അടികൊ ള്ളാതെ വേണം കളങ്ങളിൽ കൂടി പുറത്തെത്തു ന്നത്.
ഓരോ കുളത്തിനും ഓരോ തട്ട് എന്നാണ് പറയുക. അവസാനത്തെ കളത്തിനു പുറത്ത ത്തിയ ആൾ ഉപ്പ് ആണ്. അകത്തെ കളങ്ങളിൽ നിൽക്കുന്നവർ പച്ചയും, ഉപ്പും പച്ചയും തമ്മിൽ ഒരു കളത്തിൽ വരാൻ പാടില്ല. അങ്ങനെ വന്നാൽ ഫൗളാണ്. അവർ മറ്റേ ടീമിനെ അടിച്ചിറക്കി കൊടുക്കണം. ഉപ്പു ഇറങ്ങിയ ആൾ തിരിച്ചു കയറി ഒന്നാം തട്ടിന് പുറത്തെത്തിയാൽ ഒരു ഉപ്പ് ആയി എന്ന് പറയും. തട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അടിച്ചാൽ കളി തോറ്റു. ഒരു തട്ടിൽ പച്ചയുള്ളപ്പോൾ ഉപ്പിന് അതിന്റെ പകുതി തട്ടിൽ വരാം. അരത്തട്ട് എന്നാണ് പറയുക. അര ത്തട്ടിൽ നിന്നും ഉപ്പിനും പച്ചയ്ക്കും മുലകുത്തി ചാടിപ്പോകാവുന്നതാണ്. അപ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അയാളെ ഓടിച്ചടിക്കാൻ പാടില്ല.
![]()
പിള്ളേരോണം
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കടമാസത്തിലെ തിരുവോണദിവസം കൊണ്ടാ ടിവരുന്ന ഒരു ആഷോഷമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങു കളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിടവറുതി യിൽ പോലും ഓണഘോഷത്തെ അനുസ്മരിപ്പി ക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. (ചിലയിടങ്ങളിൽ പൂക്കളമിടാ റുണ്ട്)
കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അനർഥ മാവുന്നത്. പണ്ട്, തിരുവോണം പോലെ ഈ ഓണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഷോ ഷമായിരുന്നു. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ള രോണം മുതലുളള ദിവസങ്ങളിലായിരുന്നു എന്ന് പറയുന്നുണ്ട്. പണ്ടൊക്കെ തൊടിയിൽ നിന്നും അമ്പലപ്പറമ്പിൽ നിന്നും അടർത്തുന്ന നാട്ടുപൂ ക്കൾകൊണ്ട് ഈ ആഷോഘനാളിൽ പൂമുഖവാ തിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കുമായിരുന്നു. ഈ പൂക്കളമെഴുത്ത് ഇന്നും തുടരുന്ന വീടുകളു ണ്ട്.
പാട്ടും ആട്ടവും കൈകൊട്ടിക്കളിയും അര ങ്ങുണർത്തുന്ന ഓണാഘോഷം മുൻകാലങ്ങളിൽ തുടങ്ങുന്നതുതന്നെ പിള്ളേരോണം മുതൽക്കായി രുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടു പ്പിച്ച് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. ചിങ്ങത്തിലെ ഓണസ്സദ്യയുടെ സ്വാദും മണവും കുട്ടികളുടെ തനത് ഓണസ്സ ദ്യക്കും ഉണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥ നില നിന്നിരുന്ന കാലത്ത് തറവാട്ടു കാ ര ണ വ ന്മാർപോലും പിള്ളേരോണ നാളിൽ കുട്ടികളുടെ ഇഷ്ടമനുരിച്ചു പ്രവർത്തുകുമായിരുന്നത്.
ഉരപ്പുര : ഉരൽപ്പുര, പണ്ടു വീടുകളിൽ നെല്ലു കുത്തുന്നതിനായി ഉരലും ഉലക്കയും ഉണ്ടായിരു ന്നു. ഇവ സൂക്ഷിക്കാനുള്ള പ്രത്യേകസ്ഥലം, നെല്ലുകുത്തുന്നതും അവിടെത്തന്നെ
നിലമ്മന് : തറയിൽ നല്ല കട്ടിയിൽ ഇട്ട് ഉറപ്പിക്കു ന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തുന്നതിനു മുമ്പ് തൊലിയിളക്കുന്നതിനും മറ്റുമായി നിർമ്മിച്ച ഉറപ്പുള്ള തറ.
ഓണനെല്ല്: ഓണസ്സദ്യക്കും പായസത്തിനും ഉപ യോഗിക്കാനായി മാറ്റിവച്ച നെല്ല്. അത് കുത്തി അരിയാക്കിയാണ് ഈ ആവശ്യത്തിന് ഉപയോ ഗിക്കുക.
ഉമി : നെല്ല് കുത്തുമ്പോൾ അരിയിൽ നിന്ന് വേർപെടുന്ന പുറത്തോട്.
ദ്യോതകം
എല്ലാ ശബ്ദങ്ങളെയും വാചകം, ദ്യോതകം എന്ന് രണ്ടിനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം, വാച്യമായ ഒരർത്ഥമുള്ളത് വാചകം എന്നു ചുരു ക്കം. വാച്യമായി ഒരർഥത്തെയും കാണിക്കാതെ പദങ്ങൾ തമ്മിലുള്ള സംബന്ധത്തെ സ്മരിപ്പി ക്കുക മാത്രം ചെയ്യുന്നത് ദ്യോതകം. കുടം, വിള ക്ക്, ഇരിക്കുന്നു, തിളങ്ങി, ചെറിയ, വലിയ, ഇത്യാദി ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു സ്വത ന്ത്രമായ അർത്ഥത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു ണ്ട്. അതിനാൽ ആ മാതിരി ശബ്ദങ്ങളെല്ലാം വാചകങ്ങളാകുന്നു. കൊണ്ട്, വരെ, കുറിച്ച്, നിന്ന് ഇത്യാദി ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു അർത്ഥം പിടികിട്ടുന്നില്ല. മറ്റൊരു പദത്തോടു കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോൾ മാത്രമേ ആ വക ശബ്ദങ്ങളിൽ നിന്ന് അർഥവിശേഷം ദ്യോതിക്കുന്നുള്ളൂ. അതിനാൽ ആ വക ശബ്ദ ങ്ങളെല്ലാം ദ്യോതകങ്ങൾ. (കേരളപാണിനീയം)
ദ്യോതകം
പദങ്ങളെ നാമം, കൃതി, ഭേദകം, അവ്യയം, നിപാതം എന്ന് അഞ്ചായി തിരിക്കാം. നാമവും കൃതിയും ഭേദ കവും ഓരോ അർത്ഥത്തെ കുറിക്കുന്നു.
വാചകം ദ്യോതകം രണ്ടു-
വിധമാം ശബ്ദമൊക്കവേ,
ദ്രവ്യ ക്രിയാഗുണങ്ങൾക്കു
വാചകം വചകാഭിധം
സംബന്ധത്തെ സ്മരിപ്പിക്കും
പദം ദ്യോതകമെന്നത് (കേ.പാ
(എല്ലാ ശബ്ദങ്ങളെയും വാചകം, ദ്യോതകം എന്ന് രണ്ടിനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ദ്രവ്യത്തെ യോ, ക്രിയയെയോ ഗുണത്തെയോ നേരേ ചൂണ്ടിക്കാ ണിക്കുന്നതെല്ലാം വാചകം. വാച്യമായ ഒരർത്ഥമുള്ളത് വാചകം. വാച്യമായി ഒരർത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുളള സംബന്ധ സരിക്കുക മാത്രം ചെയ്യുന്നത് ദ്യോതകം.
നിപാത്രമവ്യയം രണ്ടു
വകയാം ദ്യോതകം പദം
ജാത്യാദ്യോതകമാണാദ്യം
പരം ഭ്രംശിച്ചു വന്നത് (കേ . പാ)
ദ്യോതകം എന്ന ഇനത്തിൽപ്പെട്ട നിപാതം, അവ്യയം ഇങ്ങനെ രണ്ടു തരത്തിലുണ്ട്. അതിൽ നിപാ തങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകു ന്നു. അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായി രുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചു വന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായിത്തീർന്ന വയുമാണ്. വാചകം എന്ന വർഗ്ഗത്തിലാണ് ജനിച്ചതെ ങ്കിലും ചില വൈകല്യം വന്നതു നിമിത്തം ആ വാച കത്വ ധർമ്മം പോയി ദ്യോതക വർഗ്ഗത്തിൽ ചേർന്നി ട്ടുള്ള പദങ്ങൾ അവ്യയങ്ങൾ എന്ന് പറയാം.

നിപാതം
(വാചക ശബ്ദത്തിൽ നിന്ന് നിപതിച്ചത് എന്നാണ് അർത്ഥം) ശുദ്ധമായ ദ്യോതക ശബ്ദമാണ് നിപാതം
ഉദാ: മൃഗവും പക്ഷിയും (ഉം)
അവനോ ഇവനോ (ഓ)
നിപാതം നാലുതരത്തിലുണ്ട്
1. സമുച്ചയ നിപാതം (ഉം
പദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേർക്കുന്ന ദ്യോതകശബ്ദം സമുച്ചയ നിപാതം.
ഉദാ : രാമനും കൃഷ്ണനും വന്നു (ഉം)
ഞാൻ പോകുകയും അവനെ കാണുകയും ചെയ്തു(ഉം)
2. വികല്പനിപാതം (ഓ)
വികല്പാർത്ഥം (സംശയാർത്ഥം) സൂചിപ്പിക്കുന്ന ദ്യോതകം വികല്പനിപാതം
ഉദാ : ഞാൻ ഇന്നോ നാളെയോ വരാം (ഓ)
രാമനോ രമണനോ പോകും (ഓ)
3. അവധാണ നിപാതം (ഏ)
അവധാരണാർത്ഥം (നിശ്ചായാർത്ഥ സൂചിപ്പിക്കുന്ന ദ്യോതകം, അവധാരണ നിപാതം.
ഉദാ : അവനെ ചെയ്യൂ (ഏ)
അവൻ കള്ളമേ പറയൂ (ഏ)
4. ചോദ്യനിപാതം
ചോദ്യം സൂചിപ്പിക്കുന്ന ദ്യോതകമാണ് ചോദ്യ നിപാതം
ഉദാ : പറഞ്ഞു കഴിഞ്ഞോ?
എത്ര ദൂരമുണ്ട്?
![]()
അവ്യയം
അർത്ഥലോപം വന്ന് ദ്യോതകമായിത്തീർന്ന വാച കങ്ങളാണ് അവ്യയം
ഉദാ : രാവണൻ എന്ന രാക്ഷസൻ
മഴ പെയ്തില്ല. എങ്കിലും തണുപ്പുണ്ട് (എന്ന, എങ്കിലും) നിപാതങ്ങളെല്ലാം സ്വതേ ദ്യോതകങ്ങളാകുന്നു. അവ്യയങ്ങളാകട്ടെ ആദ്യകാലത്ത് വാചകങ്ങളാ യിരുന്ന ചില ശബ്ദങ്ങൾ കാലക്രമത്തിൽ അക്ഷ
ലോപം വന്നു തേഞ്ഞ് മാഞ്ഞ് ഉണ്ടായ വ യാണോ എന്നു തോന്നത്തക്കവിധത്തിലുള്ളവയാ ണ്. ഇന്ത്യയും നേപ്പാളും പാക്കിസ്ഥാനോ ഭാര തമോ എന്ന വാക്യങ്ങളിലെ ഉം, ഓ ഇവ നിപാത ങ്ങളാണ്. എന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യം യുദ്ധം ചെയ്തു എങ്കിലും ജയിച്ചില്ല. ‘എന്ന’ ‘എങ്കിലും’ എന്നീ ദ്യോതകശബ്ദങ്ങൾ അവ്യയ ങ്ങളാകുന്നു. എന്തുകൊണ്ടെന്നാൽ എന്നത് ‘എന്ന’ ‘എൻ’ എന്ന ധാതുവിന്റെ പേരെച്ചരു പവും ‘എങ്കിലും’ ‘എന്ന പദം ‘എൻ’ ധാതു വിന്റെ തന്നെ ‘സംഭാവിക’ വിനയെച്ച് രൂപവുമാ ണെന്ന് ഊഹിക്കാവുന്നതാണ്. അതിനാൽ ഇവ അവ്യയങ്ങളാകുന്നു. മിടുക്കനായ കുട്ടി എന്ന തിലെ ‘ആയ’ അവ്യയമാകുന്നു.
ദ്യോത ശബ്ദങ്ങളെ അവയുടെ വ്യാപാരമനുസ രിച്ച് ഗതി, ഘടകം, വ്യാക്ഷേപകം, എന്നു മൂന്നായി തിരിക്കാം. ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നു നിന്ന് വിഭക്ത്യർത്ഥത്തെ പരിഷ്കരി ക്കുന്ന ദ്യോതകം ഗതി: രണ്ടു വാക്യാർത്ഥങ്ങളെ തമ്മിൽ ഘടിപ്പിക്കുന്നത് ഘടകം, മറ്റൊന്നിനോടും ചേരാതെ തന്നത്താൻ ഒരു വാക്യാർത്ഥ സ്ഫുരിക്കുന്നത് വ്യാക്ഷേപകം. ഇതിൽ മൂന്നിലും ഉൾപ്പെടാത്തതു കേവലം
ഗതി (Preposition)
ഒരു നാമ ജപത്തോടോ സർവ്വനാമത്തോടോ ചേർന്നു നിന്നുകൊണ്ട് അതിനെ മറ്റു പദങ്ങളു മായി ബന്ധിപ്പിക്കുന്ന ദ്യോതകശബ്ദമാണ് ഗതി, ഇത് വിഭക്തിയുടെ അർത്ഥത്തെ പരിഷ്കരി ക്കുന്നു.
ഉദാ : പറ്റി, കൊണ്ട്, കുടി, വേണ്ടി, അല്ലാതെ, കൂടെ, നിന്ന്, മുതൽ, വരെ
1. കാശ്മീർ ‘മുതൽ’ കേരളം ‘വരെ’ ഇന്ത്യ നീണ്ടു കിടക്കുന്നു
2. കടലിൽ നിന്ന് കരയിലേയ്ക്ക് ജീവൻ വ്യാപിച്ചു.
ഘടകം (Conjuction)
രണ്ട് വാക്യങ്ങളെയോ പദങ്ങളെയോ യോജിപ്പി ക്കുന്ന ദ്യോതകശബ്ദമാണ് ഘടകം.
ഉദാ : ഉം, ഓ, എങ്കിലും,എന്ന്, രാമനും, കൃഷ്ണ നും വരണം (ഉം)
ഊണും ഉറക്കവും മാത്രം ശരണം (ഉം)
സീതയോ ഊർമ്മിളയോ പരാതി പറഞ്ഞില്ല (ഓ)
പാഠം പഠിക്കണമെന്ന് അമ്മ പറഞ്ഞു (എന്ന്)
രാക്ഷസപ്പട ശക്തമായി പൊരുതിയെങ്കിലും വിജ യിച്ചില്ല. (എങ്കിലും)
വ്യാക്ഷേപകം (Interjection)
പറയുന്ന ആളിന്റെ മനോവികാരത്തെ പ്രകാശി പ്പിക്കുന്ന ശബ്ദം വ്യാക്ഷേപകം വികാരം, സമ്മ തം, നിഷേധം മുതലായ ഭാവങ്ങളെ സൂചിപ്പി ക്കുന്ന ശബ്ദങ്ങളാണ് വ്യാക്ഷേപകങ്ങൾ.
ഉദാ : അയ്യോ! ഹേ! ഹേ! ആഹാ!
അമ്മേ! ഭേഷ്! ശിവ ശിവ!
കഷ്ടം! ഛീ! ഓഹോ!
ഇവ വ്യാക്ഷേപകങ്ങളാണ്
ഉദാ : 1.അയ്യയ്യോ! ആ ദുഷ്ടന്റെ വാക്കുകൾ ഞാനെ ങ്ങനെ വിവരിക്കും?
2. കഷ്ടം! കഷ്ടം! വനപ്രദേശങ്ങൾ മരുഭൂമിക ളായി മാറിയിരിക്കുന്നു
3. ശിവ! ശിവ! ഇക്കാഴ്ച ഞാനെങ്ങനെ സഹി ക്കും.
4. ഛീ! ഇറങ്ങു പടിക്കു പുറത്ത്
5. ഭേഷ്! അവനങ്ങനെ തന്നെ വരണം.
6. ശിവ! ശിവ! ഭഗവാന്റെ എഴുന്നള്ളത്ത് അത്ഭുതം തന്നെ
(ശിവ! ശിവ ! വ്യാക്ഷേപകം തന്നെ കേവലം)
കേവലം (Pure Indeclinable)
ഗതി, ഘടകം, വ്യാക്ഷേപകം ഈ മൂന്നിനത്തിലും ഉൾപ്പെടാതെ ചില അർത്ഥ വിശേഷങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതക പദം കേവലം (ചില പ്രത്യേകമായ അർത്ഥത്തിന് ഊന്നൽ കൊടു
ക്കുന്ന ശബ്ദത്തിന് കേവലം എന്നുപറയുന്നു)
ഉദാ: ഈശ്വരൻ തന്നെ ശരണം (തന്നെ)
പൊന്നുമോൻ പോയോ (ഓ
രണ്ടോ മൂന്നോ വിമാനങ്ങൾ പറന്നെത്തി. (ഒ-ഓ)
അച്ഛൻ വന്നോ (ഓ)
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവർക്കേ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കയുള്ളൂ (എ, ഊ)
സമുച്ചയം
സമുച്ചയമെന്നാൽ സജാതീയങ്ങളുടെ (ഒരേ വക യെണ്ണങ്ങളുടെ) ഏകതസമാവേശം (ഒരേ ഇടത്തു കൂട്ടും കൂടൽ) ആകുന്നു (കെ. പാ)
ഓരോ ഇനത്തിൽപെട്ട പദങ്ങളെയും കൂട്ടിച്ചേർക്കു ന്നതിനുള്ള ഘടകപദമാണ് സമുച്ചയം.
ഉദാ : കണ്ടിട്ടും കേട്ടിട്ടുമില്ല (ഉം)
കുളിക്കുകയും ഉണ്ണുകയും വേണം (ഉം)
കുളിക്കുകയും ഉണ്ണുകയും ആം (ഉം)
ബംഗാളികളും കേരളീയരും (ഉം)
(ഉം എന്ന ഘടക നിപാതം സമുച്ചയമാകുന്നു)
കൃതികളിലേക്ക്
Question 1.
മലയാളത്തിലെ മഹാനായ നോവലിസ്റ്റും ചെറു കഥാകൃത്തുമാണ് തകഴിശിവശങ്കരപ്പിള്ള അദ്ദേ ഹത്തിന്റെ കൃതികൾ വായിച്ച് പ്രസിദ്ധമായ രണ്ടോ മൂന്നോ കഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെമ്മീൻ എന്ന നോവലിലെ ചില കഥാപാത്രങ്ങൾ
കറുത്തമ്മ
എന്റെ അച്ചേ വള്ളാ വലം മേടിക്കാനക്കൊണ്ടു പോവ്വാണല്ലോ. എന്ന സംഭാഷണവുമായി ചെമ്മീൻ എന്ന നോവലിന്റെ ആരംഭത്തിൽ പ്രത്യ ക്ഷപ്പെടുന്ന കറുത്തമ്മ-ആ നോവലിലെ നായിക യുടെ സ്ഥാനം വഹിക്കുന്നു. അവൾക്ക് പരിക്കു ട്ടിയെന്ന കൊച്ചുമുതലാളിയോട് ഇഷ്ടമാണ്. അവൾക്ക് നാലഞ്ചു വയസ്സു പ്രായമുള്ളപ്പോൾ കിട്ടിയ കൊച്ചുകൂട്ടുകാരനാണ് പരീക്കുട്ടി, അയാ ളുമായുളള അടുപ്പം തെറ്റാണെന്നും കടപ്പുറ ത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്നും അവ ളുടെ അമ്മയും അവളെ ധരിപ്പിച്ചിട്ടുണ്ട്.
നെറിയും മുറയും കെട്ടു ചില കൊച്ചുമുതലാളി മാർ ചിലപ്പോൾ കടപ്പുറം അശുദ്ധമാക്കും. അവർക്ക് കടപ്പുറത്തിന്റെ വിശുദ്ധി അറിയില്ല. ശുമാ മൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തു മരക്കാത്തിന്റെ ശുത്തമാ. ചക്കി മകളെ ഉപദേശിക്കാരുണ്ട്. അവൾ അതു കേൾക്കാറുണ്ട ങ്കിലും അതിനോടു പെരുത്തപ്പെടാൻ പലപ്പോഴും കഴിഞ്ഞിട്ടില്ല. അതിനായി ശ്രമിക്കും തോറും അവൾ പതറുകയാണ്.
കൊച്ചുമുതലാളി കടപ്പുറത്തിരുന്നു പാടുമ്പോൾ അവളുടെ സമനില തെറ്റും. കുറേ നേരം കൂടി കേട്ടു കൊണ്ടിരുന്നാൽ താൻ ഇറങ്ങിച്ചെന്നു പോകുമെന്ന് അവൾക്കു തോന്നി.
എന്നാൽ ഒന്നിനാലും തകർക്കപ്പെടാൻ കഴി യാത്ത ഒരു മതിൽക്കെട്ടിനുള്ളിലാണ് അവൾ കഴി യുന്നത്. കടലിന്റെ മക്കളുടെ നൂറ്റാണ്ടുകളായി നില നിന്നുവരുന്ന ജീവിത വേദാന്തത്തിന്റെ കനത്തതും ഉന്നതവുമായ മതിൽക്കെട്ട്. അതിന് വാതിലില്ല, ജനലില്ലി.
പക്ഷേ, ചോരയുള്ള മാംസം അതിനെ തകർക്കു കയില്ലേ? അത്തരം മതിൽക്കെട്ടുകൾ തകർന്നി ട്ടില്ലേ? അവൾ ചിന്തിച്ചു.
വല്ല നാലാം വേദക്കാരനും പെണ്ണിനെ പെഴപ്പി ക്കുമെന്നു പറഞ്ഞതു കറുത്തമ്മയുടെ ചെവിക്കു ള്ളിൽ മുഴങ്ങി. നെഞ്ചകം പൊട്ടുമാറ് അവളുടെ കരൾ തുടിച്ചു. അവളെ ഇപ്പോൾത്തന്നെ നാലാം വേദക്കാരൻ പിഴപ്പിച്ചിട്ടില്ലേ? അവൾ ചിന്തിച്ചു. രണ്ടു നാൾ മുമ്പു വരെ ഒരു ചിത്രശലഭത്ത പ്പോലെ ഉത്സാഹത്തോടെ പാറി നടന്ന അവൾക്ക് കൊച്ചു മുതലാളിയുമായുള്ള സംഭാഷണവും അയാളുടെ നോട്ടവും ചില മാറ്റങ്ങളുണ്ടാക്കി. അവൾക്കിരുന്നു ചിന്തിക്കാൻ വകകളുണ്ടായി. അവൾ അവളെത്തന്നെ മനസ്സിലാക്കാൻ തുടങ്ങി. അതു ജീവിതത്തിനു കനം കൊടുക്കുന്ന കാര്യ ങ്ങളായി അവൾക്കു തോന്നി. അവൾ അവളെ ത്തന്നെ സൂക്ഷിക്കണം. ഓരോ കാൽവയ്പും കരു തിക്കൂട്ടി വേണം.
തന്റെ കുടിലിൽ വച്ചിരിക്കുന്ന വല്ലട്ടുകളെക്കുറിച്ച് പലതും ചോദിക്കണമെന്ന് അവൾക്കു തോന്നി.
അച്ഛനും കൊച്ചുമുതലാളിയും കൂടിയാണ് ആ വല്ല ക്കെട്ടുകൾ അവിടെ വച്ചിരിക്കുന്നത്. തടി കാക്ക ണമെന്ന് അച്ഛൻ അവളോടു പറഞ്ഞതാണ്. ഇപ്പോൾ അച്ഛൻ പരീക്കുട്ടിയുടെ അടിമയാകുന്നു. അങ്ങനെ അടിമപ്പെട്ടാൽ………..അവളുടെ ചിന്ത ആ വഴിക്കു പാഞ്ഞു.
അടുത്ത ദിവസം അവളും പരീക്കുട്ടിയും തമ്മിൽ നടന്ന സംഭാഷണം “എനിക്കേന്നും ഇഷ്ടമാര് ക്കും.” എന്ന വാഗ്ദാനത്തോടെയാണ് അവൾ അവസാനിപ്പിച്ചത്. കൊച്ചുമുതലാളിയെ തന്റെ അച്ഛനും അമ്മയും കൂടി പണത്തിനുവേണ്ടി പറ്റി ക്കുന്നത് അവൾ അറിഞ്ഞു. അവൾക്കതിൽ പ്രതി ഷേധമുണ്ട്. “മനുഷ്യരെ പറ്റിച്ചാല് കടലാമ്മയ്ക്ക ദേഷ്യമിലോ “അവളുടെ ഈർഷ്യയും പ്രതിഷേ ധവും അങ്ങനെ പുറത്തുചാടുന്നു.
പരീക്കുട്ടിയോട് ഉണക്കമീൻ മേടിച്ചത്. കളങ്കമി ല്ലാത്ത ഏർപ്പാടാണെന്നു ചക്കി വാദിച്ചു. ചെമ്പൻ കുഞ്ഞ് ഒന്നു ചോദിച്ചതേയുള്ളൂ. നിർബന്ധിച്ചി ല്ല. ചതിവും കളവും പറഞ്ഞില്ല. തിരിച്ച് ആ കാശു കൊടുക്കും. തീർച്ചയാണ്, ചക്കി പറഞ്ഞ ന്യായ ത്തിന് ഒരു മറുചോദ്യമാണ് അവൾ തൊടുത്തത്.
“തടുക്കട്ടാം പാതിരായ്ക്കു വല്ലോം പിടിച്ചോണ്ടു വരണു. അതു കൊടുക്കാനാണോ? എന്നാലെ ക്കൊണ്ടു പകലായാലെന്താരുന്നു.?” കറുത്ത മ്മയ്ക്കും കാര്യങ്ങളുടെ രഹസ്യങ്ങളറിയാൻ പ്രാപ്തിയായി.
“ഇതാ കടലു കരിയണെ” അച്ഛനും അമ്മയും കൂടി ചെയ്തത് ഹീനകർമ്മാ ണെന്ന് അവൾ തീർത്തു പറയുകയാണ് ചെയ്തത്.
“ആ മേത്തക്കൊച്ചൻ നിന്റെ ആരാടീ, നിനക്കിത ദണ്ണം വരാൻ”
എന്റെ ആരുമല്ല എന്നു പറയാൻ അവൾ ശ്രമിച്ചെ ങ്കിലും പറഞ്ഞില്ല. അയാൾ തന്റെ എല്ലാമാണെന്ന തന്റേടമാണ് അവൾക്കു തോന്നിയത്.
അയാൾ ഇവിടെ വന്നാൽ താനെന്തു ചെയ്യുമെന്നു കറുത്തമ്മ ചോദിച്ചപ്പോൾ ചക്കിയുടെ മനസ്സമാ ധാനം കെട്ടു. ആ പണം വാങ്ങേണ്ടിയിരുന്നില്ലെന്ന് അവർക്കു തോന്നി, അന്ന് ചക്കി ഒരു തീരുമാന മെടുത്തു. താനിനി കൊട്ടക്കച്ചോടത്തിനു പോകു ന്നില്ല. ചെമ്പൻകുഞ്ഞിനു കൊടുക്കുന്ന പണം തിരികെ കിട്ടുകയില്ലെന്നു പരീക്കുട്ടിയെ അറിയി ക്കണമെന്നു കറുത്തമ്മയ്ക്കു തോന്നി.അയാളെ കണ്ടു സംസാരിക്കാൻ അവൾ തക്കം നോക്കി, എന്നാൽ സാധിച്ചില്ല.
അസു രാത്രിയിലും കുറെ ഉണക്കമീൻ വല്ലങ്ങൾ പരീക്കുട്ടി ചുമന്നു കൊണ്ടു വന്നു. യാതൊരു സങ്കോചവും കൂടാതെ ചെമ്പൻകുഞ്ഞ് അതു വാങ്ങിച്ചു. അച്ഛനോടു നേരിട്ടു സംസാരിക്കാൻ കറുത്തമ്മ ധൈര്യപ്പെട്ടു. ചക്കിയെ കുറ്റപ്പെടുത്തി. എന്നെന്നും കുതിച്ചു നിർത്തുന്ന ഒരു ഭാരമായി അതു കറുത്തമ്മയ്ക്കു തോന്നി.
ചക്കിയും അയൽക്കാരി പെണ്ണുങ്ങളുമായി വഴക്കു കൂടിയപ്പോൾ-
“എന്നാ ചെയ്യാനാ? അങ്ങു നാലാം വേതം കൂടും. അല്ലേല് മാർക്കം കൂടും. പിന്നെ തൊറേലാച്ചാൻ എന്നാ ചെയ്യും?” എന്ന് ചക്കി അവരോടു പറഞ്ഞു. നാലാം വേദം കൂടുമെന്ന വാചകം കറുത്തമ്മയുടെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ക്ലേശ പൂർണവും അപകടം നിറഞ്ഞതുമായ ജീവിതം സൃഷ്ടിച്ച സാന്മാർഗിക നിഷ്ഠയുടെയും വിശ്വാ സങ്ങളുടെയും കോട്ടയ്ക്കുള്ളിൽ അവൾ ജീവി ക്കുന്നു. ആ കോട്ടയ്ക്കപ്പുറം പോകാനുള്ള വഴി ചൂണ്ടിക്കാണിക്കുന്നതായി അവൾക്കു തോന്നി. ആ തീരുമാനം മാത്രം മതി! എല്ലാം നേരെയാ കും. കറുത്ത മ്മയ്ക്ക് പരീക്കുട്ടിയോടുള്ള താത്പര്യം ഈ ചിന്തകളിൽ വ്യക്തമാകുന്നുണ്ട്. ഒടുവിൽ പരീക്കുട്ടിയുടെ ചോദ്യത്തിന് അവൾ മറു പടി പറഞ്ഞു.
“കറുത്തമ്മയ്ക്ക് എന്നോടിഷ്ടമാണോ?”
“അതെ?”
“എന്നോടു മാത്രമേ ഇഷ്ടമൊള്ളോ?”
“അത്രേയൊള്ളു”
പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നു ഹൃദയങ്ങൾ പരസ്പരം വെളിപ്പെടുത്തി പണത്തിന്റെ കാര്യത്തെക്കുറിച്ച് ചക്കിയും പരീ ക്കുട്ടിയുമായി നടത്തിയ സംഭാഷണം, ചക്കി പറഞ്ഞ വാചകങ്ങൾ കറുത്തമ്മയുടെ ഹൃദയത്തെ കുത്തിക്കീറുന്നതുപോലെ തോന്നി.
കൊച്ചു മുതലാളിക്ക് മീൻ കൊടുക്കാത്തതിൽ കറു അമ്മയ്ക്ക് ദുഃഖം തോന്നി. എന്നാൽ അച്ഛൻ പറ യുന്ന ന്യായം നിഷേധിക്കാനാവുമോ? കൊച്ചുമു തലാളിക്ക് മീൻ കൊടുത്താൽ അയാൾക്കു കൊടു ക്കാനുള്ള തുകയിൽ അതു തട്ടിക്കിഴിക്കും. പിന്നെ വള്ളക്കാർക്കു പങ്കു കൊടുക്കാൻ ചെമ്പൻ കുഞ്ഞ് എന്തു ചെയ്യും?
‘പട്ടിണി കിടന്ന് എല്ലാം പൊരിയെട്ടെ’ന്ന് പറയുന്ന അച്ഛനോട് അന്നാദ്യമായി അവൾക്കു വെറുപ്പുതോ ന്നി.
തനിക്ക് പൊന്നും പൊടീം ഉണ്ടാക്കാൻ അമ്മ ആഗ്ര ഹിക്കുമ്പോൾ പരീക്കുട്ടിയുടെ കടം തീർക്കണ മെന്ന ആഗ്ര ഹമാണ് ചെമ്പൻകുഞ്ഞ് കൂടുതൽ കൂടുതൽ പണക്കാര നാകും തോറും കറുത്തമ്മ പരീക്കുട്ടിക്ക് കൂടുതൽ കൂടുതൽ ബാധ്യതപ്പെടുകയാണെന്ന സത്യം അവൾ മനസ്സിലാക്കി.
ഇനിയും ഈ കടപ്പുറത്തു നിന്നാൽ കൂടുതൽ ബാധ്യതകൾക്കു താൻ അടിമയാകുമെന്ന കറുത്ത മ്മയ്ക്കറിയാം. അവൾ പളനിയുമായുള്ള വിവാ ഹത്തിനു സന്നദ്ധയായി. പളനിയോടൊപ്പം യാത്ര യാകാൻ തീരുമാനിക്കുന്ന കറുത്തമ്മ യുടെ ഹൃദയം സംഘർഷഭരിതമാണ്. അവളുടെ നാടി നോട് അവൾ യാത്ര പറയുന്നത് പേടികൊണ്ടാ ണ്. ഭാവിയെ ഓർത്ത് എത്രയും വേഗം നാടുവി ടുന്നതാണ് നല്ലതെന്ന് അവൾ തീരുമാനിച്ചു. അമ്മ യെയും അച്ഛനെയും ശുശ്രൂഷിക്കാനാളില്ല.
എന്നാൽ അമ്മയുടെ നിർബന്ധവും അവൾ പോക ണമെന്നു തന്നെയാണ്. അമ്മയുടെ ശാസന അവൾക്കു കരുത്തുപകർന്നു. അവൾ പോകാൻ തയ്യാറായി, അച്ഛന്റെ കാൽക്കൽ വീണ് അനുമതി ചോദിച്ച് അവൾക്ക് കൂടുതൽ ദുഃഖമാണ് ചെമ്പൻകുഞ്ഞു നൽകിയത്
പത്തു പതിനഞ്ചു പേർ മുമ്പേയും അവൾ പിമ്പേയും യാത്രതിരിച്ചു കറുത്തമ്മ അവളുടെ ഭാവിയിലേക്കു പോകുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെടുകയാണോ താൻ എന്ന് അവൾ ചിന്തിച്ചു. ആരും അവൾക്കുവേണ്ടി പ്രാർത്ഥിച്ചി ല്ല. അവളും ആർക്കുവേണ്ടിയും പ്രാർത്ഥിച്ചില്ല. അങ്ങനെ കടപ്പുറത്തിന് സുപരിചിതയായിരുന്ന കറുത്തമ്മ പോയി.
പുതിയ നാട്ടിൽ അവൾ എത്തി. ആ നാട്ടിലെ കട ലിനു തന്നെയും ഒരു പ്രത്യേകതയുള്ളതായി അവൾക്കു തോന്നി. വെള്ളത്തിനുതന്നെ വ്യത്യാ സമുണ്ട്. കടൽ അവിടെ ശാന്തപ്രകൃതിയല്ല. ഏതു നിമിഷവും തിളച്ചു മുകളിൽ വരുന്ന ചുഴിയെയും മലരിയെയും കാപട്യത്തോടെ അങ്ങടിയിൽ കടൽ ഒളിച്ചു വച്ചിട്ടുണ്ട്. മണലിനുതന്നെയും ഒരു നിറ വ്യത്യാസമുണ്ട്. തൃക്കുന്നപ്പുഴ കടപ്പുറത്തെത്തിയ കറുത്തമ്മയ്ക്ക് അങ്ങനെ തോന്നുവാൻ കാരണ മുണ്ട്. അവളുടെ മാനസിക നിലയുമായി ബന്ധ പ്പെട്ടതാണത്. ഏതു സമയവും ഒരു പൊട്ടിത്തെ റിയുണ്ടാകുമെന്ന ഒരുഭയം അവളുടെ ഉള്ളിലുണ്ട്. വിവാഹനാളിലെ സംഭവങ്ങളെല്ലാം അവളുടെ മന സ്സിനു നൽകുന്ന സൂചനയതാണ്.
പലരും പുതിയ പെണ്ണിനെ കാണാൻ വന്നു. കറു അമ്മ അവരുടെ ചുഴിഞ്ഞുള്ള നോട്ടത്തിനു മുമ്പിൽ ചൂളിപ്പോകുന്നു. എല്ലാവരുടെയും ഉള്ളിൽ നല്ല അഭിപ്രായമുണ്ടാകണമെന്ന് അവൾക്കാഗ്രഹ മുണ്ട്. അതെങ്ങനെ സാധിക്കാമെന്നാണ് അവ ളുടെ ചിന്ത, അവൾ ഇന്ന് ഒരു വീടിന്റെ നായിക യാണ്. വീട്ടിൽ വേണ്ടതെല്ലാം ഉണ്ടാക്കേണ്ട ചുമ തല അവളിലാണ്. വേണ്ടതു പറഞ്ഞു കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. “ഒരു കൊച്ചനെ നിന്നെ ഏല്പിച്ചിരിക്കുവാ മോളേ, എല്ലാം തന്നെ ഒണ്ടാ ക്കണം” വടക്കേതിലെ വൃദ്ധയുടെ വാക്കുകൾ അവളുടെ ബാധ്യതയെക്കുറിച്ചുള്ള സൂചനയാണ്. നീർക്കുന്നത്തു കടപ്പുറത്തു വച്ചു കേട്ടതിന്റെ ആവർത്തനമായി അവൾക്കതു തോന്നി.
![]()
കറുത്തമ്മ അച്ഛനെക്കുറിച്ചു ചിന്തിച്ചു. അവൾക്ക് അച്ഛനെ നന്നായറിയാം. തന്റെ നടപടി സാഹസ മായിപ്പോയെന്ന് അവൾക്കുതോന്നി. ഏതെങ്കിലും ഒരു മകൾ ആ കടപ്പുറത്ത് അവളെപ്പോലെ ചെയ്തി ട്ടുണ്ടാവില്ല. അവളുടെ തുറയിൽ എല്ലാവരും അവളെ കുറ്റപ്പെടുത്തുന്നുണ്ടാവുമെന്ന് അവൾക്കു
തോന്നി. പക്ഷേ, അമ്മ യുടെ അനുഗ്രഹം അവൾക്കുണ്ടല്ലോ. അതുമതി തനിക്കെന്ന് അവൾ ആശ്വസിച്ചു.
പളനി അവളെ സ്നേഹിച്ചാൽ മതി. അത് അവൾ ആഗ്രഹിക്കുന്നു. പക്ഷെ, ഈ ആഗ്രഹം ന്യായ മാണോ എന്ന് അവൾ സംശയിക്കുന്നു. അവൾ സ്നേഹമെന്തെന്ന് അറിഞ്ഞവളാണ്. സ്നേഹ ത്തിന്റെ വേദന അറിഞ്ഞവളാണ്. അതുകൊ ണ്ടാണ് സ്നേഹം ലഭിക്കുമോ എന്ന് സംശയിക്കു ന്നത്.
പളനി സ്നേഹിക്കാൻ കഴിയാത്തവനാണെന്ന് ഒരു തോന്നൽ അവളിൽ കടന്നുകൂടി. ‘എങ്കിൽ എന്തിനു’ വീടുപേക്ഷിച്ചു താൻ പോന്നു’ എന്നവൾ ചിന്തി ക്കുന്നു. അവിടെത്തന്നെ കഴിഞ്ഞിരുന്നെങ്കിൽ അപകടകരമായ ഒരു പരീക്ഷണമാകുമായിരുന്നു അതെന്ന് അവൾക്കറിയാം. പളനിയുമായി അവൾ പൊരുത്തപ്പെട്ടു. പോകാൻ അവൾ ശ്രമിച്ചു. പല വിധത്തിലും വേദന അനുഭവിച്ച് അവളുടെ ഹൃദ യത്തിന് ആശ്വാസവും ആഹ്ലാദവും പകരുന്ന തര ത്തിലുള്ള പെരുമാറ്റങ്ങൾ അയാളിൽ നിന്നും അവൾക്കു ലഭിച്ചു.
വീട്ടിൽ തനിച്ചാകുമ്പോൾ പരീക്കുട്ടിയെക്കുറിച്ച് അവൾ ചിന്തിക്കും. ഭാര്യയായ അവൾ പരപുരു ഷനെക്കുറിച്ചു ചിന്തിക്കുന്നു. അതു പാപമാണെന്ന് അവളുടെ മനസ്സു മന്ത്രിച്ചു. പക്ഷെ, പരീക്കുട്ടിയെ മറക്കാൻ അവൾക്കു കഴിയില്ല. ജീവിതകാലമത്രയും നീണ്ടു നിൽക്കുന്ന ഒരു പേടി സ്വപ്നമാണ് അതെന്നവൾക്ക് ബോധ്യമുണ്ട്.
“വേണ്ട, മൊകാളില്ലെന്ന് അയാളു വിചാരിച്ചാ അച്ഛാനില്ലെന്നു നീയും വിചാരിച്ചോ” പളനിയുടെ ഈ വാക്കുകൾ ജീവിത സുരക്ഷിതത്വത്തെക്കുറിച്ച് പരോക്ഷമായി. അവൾക്കു കിട്ടിയ വാഗ്ദാനമായി കറുത്തമ്മ കരുതുന്നു. നിനക്ക് അച്ഛനില്ലെങ്കിലും ഞാനുണ്ടെന്ന് പളനി പറയുന്നതായിട്ടാണ് കറു അമ്മയ്ക്കു തോന്നിയത്. ‘കടലിപോണോർക്ക് ശുദ്ധോം വൃത്തീം വേണം’ എന്ന് പളനിയെ ഉപ ദേശിക്കാൻ അവൾ തയ്യാറാകുന്നത് കടലിന്റെ നിയ മങ്ങളെക്കുറിച്ച് അവൾ ബോധവതിയാണെന്ന തിന്റെ സൂചനയാണ്.
കറുത്തമ്മ വീട്ടിൽ വച്ചു ചില പാഠങ്ങൾ പഠിച്ചിട്ടു ണ്ട്. ഒരുവീട് എങ്ങനെ അഭിവൃദ്ധിപ്പെടുത്തണ മെന്ന് അവൾക്കറിയാം. അച്ഛനും അമ്മയും പാടു പെടുന്നത് അവൾ കണ്ടിട്ടുണ്ട്. അതിന് ഏറ്റവും നല്ല മാതൃകയായി അവളുടെ അച്ഛനെ അവൾ കാണുന്നു.
“വെള്ളം കുടിക്കാനക്കൊണ്ടു പാത്രമില്ലാതെ കോടിനേര്യതെന്തിനാ? പളനിയോടുള്ള ഈ ചോദ്യം വീണ്ടു വിചാരം വേണ്ടുവോളമുള്ളവ ളാണ് കറുത്തമ്മയെന്ന് തെളിയിക്കുന്നു. എന്നാൽ പളനിയുടെ സമീപനം കസവുനേര്യതും ജീവിത ത്തിൽ ആവശ്യമാണെന്ന് തോന്നിക്കുന്നതായിരു ന്നു. ജീവിതം കിണ്ണനും കിണ്ടിയും വള്ളവും വലയും മാത്രമല്ല. കസവു നേര്യത്വം കൂടി കൂടിയതാണ് എന്നവൾക്ക് ബോധ്യമാവുന്നു.
“ഇനീം ഒരു പട്ടു ജംബേറും ഒരു നല്ല പൊടാകം വേണം” കറുത്തമ്മയുടെ യുവത്വത്തിന്റെ തിളവും ആവേശവും ആ വാക്കുകളിൽ നിഴലിക്കുന്നു. അവൾ ജീവിതം ചിട്ടപ്പെടുത്തുവാനുള്ള പദ്ധതി കളാവിഷ്ക്കരിക്കുമ്പോൾ പലതും ചിന്തിക്കുന്നു. വീടും കൂടും ഇല്ലാത്ത, ആരോരുമില്ലാത്ത പള നിയെ അവൾ പളനിയരയനാക്കുമെന്ന് നിശ്ചയി ക്കുന്നു. അയാൾക്ക് അവളോടുള്ള ആവേശത്തെ ക്കുറിച്ച് അവൾക്ക് വിശ്വാസം വന്നുകഴിഞ്ഞപ്പോൾ അത്രയും പറയുവാനുള്ള സ്വാതന്ത്ര്യം അവൾ പ്രയോഗിക്കുന്നു. ഒന്നും അറിഞ്ഞുകൂടാത്ത, ഒന്നി നെക്കുറിച്ചും ഒരു സങ്കല്പമില്ലാത്ത ഒരു കൊച്ചു കുഞ്ഞിനോടെന്ന പോലെ ചിട്ടപ്പെട്ട ഒരു ജീവിത ത്തിന്റെ പദ്ധതി അവൾ പളിനിക്കു വിവരിച്ചു
കൊടുത്തു.
അരയന്റെ തത്വശാസ്ത്രത്തെക്കുറിച്ച് സംസാരി ക്കുന്ന പളനിയോട് അതിനെ എതിർത്തു സംസാ രിക്കുന്ന കറുത്തമ്മയ്ക്ക് അതിനുള്ള പ്രേരണ നൽകിയത് അവളുടെ അച്ഛനാണ്. അന്ന് അച്ഛന്റെ വാദങ്ങൾ ബോധ്യപ്പെടാതിരുന്ന കറുത്തമ്മയ്ക്ക് ഇന്ന് അത് ബോധ്യപ്പെടുന്നു. ആ വാദങ്ങൾക്ക് അർത്ഥവും കനവുമുണ്ടെന്ന് അവൾ തിരിച്ചറിയു ന്നു
ഇടയ്ക്ക്, അവളുടെ അച്ഛന് വള്ളവും വലയും ഉണ്ടായത് അവൾ ഓർത്തു. പെട്ടെന്ന് ഒരു തീക്ക നൽ വീണതുപോലെ കരളിൽ ഒരു നീറ്റൽ അനു ഭവപ്പെട്ടു.
“അവസരം കിട്ടിയപ്പോൾ ഭർത്താവിനെ കുറ്റപ്പെ ടുത്താൻ അവൾ തയാറായി. അതു സ്ത്രീ സഹ ജമായ വാസനയാണ്. പക്ഷെ, അതിനയാൾ നൽകിയ മറുപടി അവൾക്കേറ്റ വലിയ തിരിച്ചടി യായിരുന്നു. കടപ്പുറത്തിനു കൊള്ളാത്ത പെണ്ണ് എന്ന് പളനിയെക്കൊണ്ട് പറയിക്കാനിടയാക്കിയത് കറുത്തമ്മയുടെ വിവേകശൂന്യമായ സംസാരം തന്നെ. സംശയമില്ല. അവളുടെ ഏങ്ങലടിച്ചുള്ള കരച്ചിലിൽ പളനിയുടെ മനസ്സ് ഒന്ന് അലിഞ്ഞു. അവൾ ഏങ്ങലടിപ്പിനിടയിൽക്കൂടി പറഞ്ഞു. “ഞാന് – ഞാന് കടപ്പുറത്തിന് കൊള്ളാത്തവളാ കത്തില്ല. അവളെ വിശ്വസിക്കണമെന്ന് അവൾ അപേക്ഷിക്കുന്നു. ഭർത്താവു കടലിൽ പോയാൽ തിരിച്ചുവരാതിരിക്കത്തക്കവണ്ണം അവൾ പെരുമാ റുകയില്ലെന്നുറപ്പു നൽകുന്നു.
അയാൾ അവളെ വിശ്വാസിക്കുന്നില്ലേ എന്ന് പല തവണ ചോദിച്ചപ്പോൾ “നീയെന്തേ വിശ്വസി ക്കുന്നോ വിശ്വസിക്കുന്നോ എന്നു ചോതിക്കുന്നെ? ഇതു കേട്ടിട്ടു നിനക്കു തന്നെ തമിശയം പോലെ തോന്നുന്നു.”
അവളുടെ കരളിൽ വീണ രണ്ടാമത്തെ തീക്കന ലായി അതവൾക്കനുഭവപ്പെട്ടു. അവളുടെ രഹസ്യ
ത്തെക്കുറിച്ച് പളനി അറിഞ്ഞോ? ഏതോ ദ്രോഹി കൾ എന്തെല്ലാമോ പറഞ്ഞു കാണുമായിരിക്കാം. അവൾ അങ്ങനെ ചിന്തിക്കുന്നു.
‘ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു’ എന്ന് എങ്ങനെ പറയണം. ഒരു തീരുമാനത്തിലെ താൻ അവൾക്കു കഴിയുന്നില്ല. ഇപ്പോഴും കറുത്തമ്മയ്ക്ക് പരീക്കുട്ടിയെ മറക്കാനാവുന്നില്ലെന്നതിന്റെ വ്യക്ത മായ സൂചന ഇവിടെ നമുക്കു ലഭിക്കുന്നു. മുമ്പ് കടപ്പുറത്തു പെഴച്ചുപോയവരുടെ കഥകൾ തിര ക്കിയ കറുത്തമ്മ, ഇപ്പോഴും ആവഴിക്കു നീങ്ങാ നാഗ്രഹിക്കുന്നു. ഉറങ്ങാൻ കിടന്ന അവളുടെ മന സ്സിൽ പരീക്കുട്ടിയുടെ സ്മരണകൾ നിറയുന്നു. അടുത്തു കിടക്കുന്ന ഭർത്താവിനെപ്പോലും അവൾ അറിയുന്നില്ല. അവൾ പരിസരം വിസ്മരിക്കുന്നു. ചക്കിയുടെ മരണമറിയിക്കാൻ തൃക്കുന്നപ്പുഴ കട പുറത്തെത്തിയ പരീക്കുട്ടി കറുത്തമ്മയെ കാണു ന്നു. അത് പുതിയ കാറിന്റെയും കോളിന്റേയും ആരംഭമായിരുന്നു. നീർക്കുന്നത്തിനു പോകാൻ ആഗ്രഹം പ്രകടിപ്പിച്ച കറുത്തമ്മയോട് തന്നെ ബല മായി വള്ളത്തിൽ നിന്നിറക്കിയ വിവരമാണ് പളനി പറയുന്നത്. ആ കൊച്ചു കുടുംബത്തിന്റെ ഭാവി നിർണയിക്കുന്ന നിമിഷങ്ങളായിരുന്നു. തുടർന്നു ണ്ടായത്. തനിച്ചുപോവാൻ അവൾ ആഗ്രഹിച്ചു.
അതിനയാൾ അനുവാദം നൽകിയില്ല. ഭർത്താ വിനെ ധിക്കരിച്ചിട്ടു പോകാൻ അവൾ തയ്യാറായി ല്ല. അവൾ ഒരു മരക്കാത്തിയായി പിറന്നു. മരക്കാ ത്തിയായി മരിക്കണം. അതാണവളുടെ അമ്മയുടെ ആഗ്രഹം ഒരാളെ അയച്ച് മരണവാർത്ത അറിയി ക്കാൻ പോലും തയാറില്ലാത്ത അച്ഛൻ അവളെ സ്വീകരിക്കില്ലെന്ന് അവൾക്കുറപ്പുണ്ട്. അച്ഛനെ ധിക്കരിച്ച്, വീടുപേക്ഷിച്ച് ഒരു പുരുഷന്റെ പിന്നാലേ പോന്ന താൻ ആ കൊച്ചു കുടിലിൽ കിടന്ന് ജീവിതമവസാനിപ്പിച്ചു കൊള്ളാമെന്ന് അവൾ തീരുമാനിച്ചു. പളനിയുടെ മനസ്സമാധാനം തകർന്നതിൽ കറുത്തമ്മ വളരെ വ്യസനിക്കുന്നു. അവൾ എല്ലാ കാര്യവും പളനിയോടു പറയുന്നു. എന്നാൽ പരീക്കുട്ടിയോടു വാങ്ങിയ പണത്തിന്റെ കാര്യം മാത്രം പറയുമ്പോൾ പളനിയോട് വ്യത്യ സ്തത പുലർത്തുവാൻ കഴിയില്ലെന്ന് ഇത് വ്യക്ത മായസൂചന നൽകുന്നു.
വള്ളത്തിൽ നിന്നു പുറത്താക്കപ്പെട്ട പളനിക്ക് ആശ്വാസം പകരാൻ കറുത്തമ്മ കുട്ടയിൽ മീനു മായി കച്ചവടത്തിനിറങ്ങി. അവിടെയും അവൾക്ക് സമാധാനം ലഭിച്ചില്ല. മറ്റു മരക്കാത്തികൾ അവളെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങി. അവർ ഒറ്റ ക്കെട്ടായി ചീത്ത പറഞ്ഞു തുടങ്ങി. അവൾ കര ഞ്ഞുകൊണ്ടു വീട്ടിലേക്കു പോയി. അവൾക്ക് അനുകൂലമായി പറയുവാനാരുമില്ല. അവളുടെ സത്യം വെളിപ്പെട്ടിട്ടില്ല. അപ്പോൾ മറ്റു മരയ്ക്കാ ത്തികളെപ്പോലെ ജോലി ചെയ്തു ജീവിക്കാനും അവൾക്കവകാശമില്ല.
ആളിക്കത്തിയ ആവേശം പെട്ടെന്ന് ഒരുദിവസം കൊണ്ട് തണുത്ത അവസ്ഥയിലായി കറുത്തമ്മയു ടെയും പഴനിയുടെയും ജീവിതം. ജീവിതത്തെ ഉട നീളം ആസ്പദമാക്കി രൂപം കൊടുത്ത പദ്ധതി കൾ പെട്ടെന്നു തകർന്നു പോയിരിക്കുന്നു. ചൂടി ല്ലാത്ത ഭാര്യഭർതൃബന്ധമായി ത്തീർന്നിരിക്കുന്നു അവരുടെ ജീവിതം.
“ഒരു ചരക്കാത്തിപ്പെണ്ണാണെന്നറിയാതെ കൊച്ചിലേ നീ എന്തിനാടീ ആ മേത്തച്ചെറുക്കന്റെ കൂടെ കളിക്കാനും ചിരിക്കാനും പോയത്?” ആദ്യമായി അവൾ അങ്ങനെയൊരു ചോദ്യം നേരി ടുകയാണ്. അതും അവളുടെ ഭർത്താവിൽനിന്ന്, ആ ചോദ്യത്തിന്റെ മുഴുവൻ അർത്ഥവും അവൾക്കു മനസ്സിലായി. അതിനു സമാധാനം പറയാൻ അവൾക്കു ബാധ്യതയുണ്ട്. എന്തുപറയണമെന്ന് അവൾക്ക് നിശ്ചമില്ല. അവൾ കുറ്റം സമ്മതിച്ചു. അവൾ കണ്ണീരോടെ പറഞ്ഞു
“ആങ്ങാനൊക്കെ വാന്നു പോയി പൊറുക്കണം അയാൾ പലതും പറഞ്ഞു. അവസാനം അവളുടെ വയറ്റിക്കിടക്കുന്നതിനെ വളർത്തുന്നതിനെക്കുറിച്ച് ഒരു താക്കീതും നൽകുന്നു.
ഒരിക്കലും അവളുടെ വയറ്റികെടക്കുന്ന കുഞ്ഞിന് അവൾക്കുണ്ടായതുപോലെ ഒരു അനുഭവം ഉണ്ടാ കാൻ ഇടയാക്കുകയില്ലെന്ന് അവൾ ശപഥം ചെയ്തു. അവൾ അത്രയ്ക്കനുഭവിച്ചു. പാഠങ്ങൾ പഠിച്ചു. ജീവിതത്തിലെ ഏററവും ഗൗരവമുള്ള ഘട്ട മായിരുന്നു അത്. പക്ഷേ, അവൾക്ക് വലിയ ആശ്വാസം തോന്നി. അന്നാണ് അവളുടെ വയ റ്റിൽക്കിടക്കുന്ന കുഞ്ഞിനെക്കുറിച്ച് അയാൾ മിണ്ടു ന്നതും അവളുടെ തെറ്റിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും, നാടാകെയുള്ള ആ അപ ഖ്യാതി പളനി വിശ്വസിക്കുന്നില്ല. അവൾക്കാ ശ്വാസം തോന്നി. ഇടക്കാലമായി അവർ ഒരു വീട്ടി നുള്ളിൽ കഴിയുന്നെങ്കിലും അവൾ അവിടെ താമ സിക്കുന്നതായി ഭാവിച്ചില്ല. നിസ്സഹായയായി അടുത്തു ചെന്നിരുന്ന അവളെ അയാൾ ആട്ടിപ്പുറ കാക്കിയില്ലെന്നത് വലിയ ആശ്വാസമായി അവൾക്കുതോന്നി.
![]()
അവൾ മറ്റുള്ളവരെ ശപിക്കുമ്പോൾ അയാൾ ഞാൻ മരക്കാനാടീ, മരക്കാനായി കഴിയും. മരക്കാ നായി ചാകും എന്നു പറയുന്നു. അവൾ കരു ത്തുള്ള ഒരു മരയ്ക്കാന്റെ സംരക്ഷണയിലാണ ന്ന്, അവൾക്ക് ബോധ്യമായി.
“ഏതായാലും ഈ കൊച്ച് ഒരു കറുത്തമ്മയായി ഞാൻ വളത്തത്തില്ല”. കറുത്തമ്മയുടെ ഈ വാക്കു കൾക്കു മറുപടിയായി-
“എന്നാലെക്കൊണ്ട് പളനി ഒരു ചെമ്പൻകുഞ്ഞും ആകാത്തീല്ല” എന്നാണ് അയാൾ മറുപടി പറയു
ന്നത്.
കുഞ്ഞിന്റെ ജനനം അവരുടെ ജീവിതത്തിന് ഒരു പുതിയ അർത്ഥവും കനവും കൊടുത്തു.
പഞ്ചമിയെ കാണാൻ നീർക്കുന്നത്തു പോക ാനാഗ്രഹിക്കുന്ന കറുത്തമ്മ വീണ്ടും തന്റെ കാൽവെയ്ക്ക് തെറ്റിക്കുകയാണ്. അവൾക്കു മന സ്സിലായി പളനിയിലെ മനുഷ്യനു മാറ്റം വന്നിട്ടി ല്ല. അയാളുടെ മനസ്സിൽ നിന്നും മേത്തനെന്ന കരി നിഴൽ മാഞ്ഞിട്ടില്ല. ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു കരിനിഴൽ അതിൽ നിന്നും ഒഴിഞ്ഞു മാറുവാനെ താവഴി? ഒന്നുമില്ലെന്ന് അവൾക്കു ബോധ്യമായി. ഇനിയും പഴയനില യിലെത്താൻ ഒരു പ്രയത്നമാവശ്യമാണെന്ന് അവൾക്കു ബോധ്യപ്പെട്ടു.
നീർക്കുന്നത്തുനിന്നും പഞ്ചമി തൃക്കുന്നപ്പുഴയ്ക്ക് വന്നു. അപ്രതീക്ഷിതമായിരുന്നു ആ വരവ്. പള നിയും അവളുടെ വരവ് സ്വാഗതം ചെയ്തു. കറു അമ്മയ്ക്ക് പഞ്ചമിയോട് വളരെ കാര്യങ്ങൾ ചോദിക്കാനുണ്ട്.. പക്ഷേ, അതൊന്നും പളനിയ്ക്ക് ഇഷ്ടപ്പെടില്ലെന്ന് അവൾക്കറിയാം.
പളനി ഇല്ലാതിരുന്ന അവസരത്തിൽ കറുത്തമ്മയും പഞ്ചമിയും പല കാര്യങ്ങളും സംസാരിച്ചു. കറു അമ്മയ്ക്കറിയേണ്ടതും പഞ്ചമി പറഞ്ഞതും കൊച്ചുമുതലാളിയെക്കുറിച്ചായിരുന്നു.
“അപ്പം ഇച്ചേച്ചിന്റെ കാരിയം വല്ലോം നിന്നോടു ചോതിക്കുമോ? “എന്ന് കറുത്തമ്മ ചോദിച്ചതിന് പഞ്ചമിയുടെ മറുപടിയെക്കാൾ ഉച്ചത്തിൽ മുഴങ്ങി യത് പളനിയുടെ ശബ്ദമായിരുന്നു. കറുത്തമ്മ യുടെ രഹസ്യം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. അവൾ അയാളുടെ മുമ്പിൽ ചെയ്ത ശപഥങ്ങ ളെല്ലാം അർത്ഥശൂന്യമെന്ന് തെളിഞ്ഞിരിക്കുന്നു. അന്നോളമില്ലാത്ത ഒരു തന്റേടം അവൾക്കു തോന്നി. ഒരു പ്രത്യേകമായ യുക്തിബോധവും ജീവിതത്തെക്കുറിച്ച് വ്യക്തമായ പരിപാടിയും അവൾക്കുണ്ട്. അന്നോളം പേടിച്ചിരുന്ന അവൾ, എന്തിനേയും ഏതിനേയും പേടിച്ചിരുന്ന അവൾ, ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അവൾ, പക്ഷെ ആ ജീവിതത്തിന് പെട്ടെന്ന് പരിവർത്തനമുണ്ടായിരി ക്കുന്നു. ഇപ്പോൾ ഒളിക്കാനുമൊന്നുമില്ല. ജീവിതം സുരക്ഷിതമെന്ന ബോധം, സുരക്ഷിതമായി ത്തന്നെ കൊണ്ടുപോകണമെന്നബോധം ഇല്ലാതാ യിരിക്കുന്നു. അരക്ഷിതമായ അവസ്ഥയിൽക്കൂടി ജീവിതം കൊണ്ടുപോകാൻ പഞ്ചമി കൂട്ടിനുമുണ്ട്. അവൾ ഒന്നും മറയ്ക്കാൻ ഒരുക്കമല്ല. പരിക്കു ട്ടിയെ ഇഷ്ടമായിരുന്നെന്ന് പളനിയോടവൾ പറ ഞ്ഞു.
അവൾ നീർക്കുന്നത്തിന് പോകണമെന്ന് പളനി യോടു പറഞ്ഞു. ചെമ്പൻ കുഞ്ഞിന്റെ അവസ്ഥ അയാളോടു പറഞ്ഞു. പളനി ഉത്തരമൊന്നും പറ ഞ്ഞില്ല. പതിവുപോലെ പളനി അന്നും ചൂണ്ട തീറ്റി കോർത്തുകെട്ടി. ചൂണ്ടയും നയമെടുത്ത് പള നിമുമ്പേയും ചോറ് ഒരു കൈയിലും മറുകൈയിൽ കുഞ്ഞുമായി കറുത്തമ്മയും കടപ്പുറത്തേക്കു പോയി. അന്നും കുഞ്ഞ് കൈപൊക്കി യാത്ര പറ
ഞ്ഞു.
മിടുക്കനായ ചെമ്പൻ കുഞ്ഞിന്റെ ഭാഗ്യദോഷിക ളായ രണ്ടു മക്കളും ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു കിടന്നു. പഞ്ചമി ഉറങ്ങി. കറുത്തമ്മയ്ക്ക് ഉറക്കം വന്നില്ല. അവൾ അവളുടെ ജീവിതത്തിലെ പരീക്കുട്ടി എന്ന വിഷയത്തിലേക്ക് ഒലിച്ചുപോയി. അവളുടെ അരയൻ ഒറ്റയ്ക്ക് കടലിപോയിരിക്കു ന്നു. പുറങ്കടലിൽ ചൂണ്ടയിടുകയാണ്. ആദ്യ മുത്ത ശ്ശിയെപ്പോലെ കറുത്തമ്മയും കടല്ക്കരയിൽ നിന്നു തപസ്സു ചെയ്യേണ്ടവളാണ്. ഏകാഗ്രമായ തപസ്സ്, പക്ഷേ, അവൾ പരീക്കുട്ടിയെക്കുറിച്ച് ഓർക്കുന്നു. അവൾ പൂർണബോധത്തിലല്ല. ഉണർന്നുകിടക്കുകയല്ല. ഉറങ്ങുകയുമല്ല. പരീക്കുട്ടി നല്ലവനാണ്. പാവമാണ്, സ്നേഹമുള്ളവനാണ്. പരീക്കുട്ടിയെ അവളും സ്നേഹിക്കുന്നുണ്ട്. അവൾക്ക് ഈ ജന്മം പരീക്കുട്ടിയെ മറക്കുവാൻ സാധിക്കില്ല. പരീക്കുട്ടി അവളുടെ വകയാണ്. അവൾ പരീക്കുട്ടിയുടെ വകയും.
ആരും അവളുടെ അകത്തുനിന്ന് എതിർക്കുന്നി ല്ല. കരളിനുള്ളിൽ യാതൊരു നൊമ്പരവുമില്ല. ആ മയക്കത്തിൽ അവൾ എന്തൊക്കെയോ പതുക്കെ പറയുന്നുമുണ്ടായിരുന്നു. അവൾ കാത്തുകിടക്കു കയാണ്. പരീക്കുട്ടി വരും. പരീക്കുട്ടി വിളിക്കും. വിളി കേൾക്കണം, അതിനുവേണ്ടി അവൾ ഉറ ങ്ങാതെ കിടന്നു.
‘കറുത്തമ്മാ’ എന്ന വിളി കേട്ട് അവൾ പളനി യായിരിക്കുമെന്ന് വിചാരിച്ച് എന്തോ എന്നു വിളി കേട്ടു. കതകു തുറക്കാൻ പറഞ്ഞില്ല. പളനി അങ്ങനെ പറയുക പതിവുണ്ട്. എങ്കിലും അവൾ എഴുന്നേറ്റു. കതകു തുറന്നു പുറത്തിറങ്ങി. നിലാ വെളിച്ചത്തിൽ പരീക്കുട്ടി നിൽക്കുന്നത് അവൾ കണ്ടു.
അവർ പരസ്പരം നോക്കിനിന്നു. അവൾ നശി പ്പിച്ച പുരുഷനാണ് മുമ്പിൽ നിൽക്കുന്നത്. താൻ കാരണം തകർന്നുപോയ മനുഷ്യന്റെ ജീവിത ത്തിന് ഒരു നിമിഷ നേരത്തെ ങ്കിലും അങ്ങനെ ഒരു സമാഗമം കൊണ്ട് ആശ്വാസം ലഭി ക്കുമെങ്കിൽ അതുകൊടുക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു.
അല്പനിമിഷങ്ങൾക്കുള്ളിൽ കറുത്തമ്മ അവളുടെ ജീവിതത്തിന്റെ എല്ലാ പരാജയങ്ങളും മറന്നു. അവൾ തോറ്റവളല്ല എന്ന തോന്നൽ. അവൾക്ക് ഒരു മഹാധനമുണ്ട്. മറ്റൊരുവൾക്കുമില്ലാത്ത ധനം. ബലിഷ്ഠകായനായ ഒരുവന്റെ സംരക്ഷണയിലാ ണെന്ന് താനെന്നു തോന്നി. ജീവിതം സുരക്ഷിത മാണെന്നു തോന്നിയതുപോലെ തന്നെ ജീവിത ത്തെക്കുറിച്ച് ഒരു തന്റേടവും അവൾക്കുണ്ടായി.
അവൾ പട്ടിണി കിടക്കേണ്ടി വരില്ല. പുറമേനിന്ന് ഒരു ഉപദ്രവവും അവൾക്കുണ്ടാകില്ല. അവളുടെ ആത്മാവിന് ഒരു തന്റേടുമുണ്ടായി. അവളെ സ്നേഹിക്കുന്ന ഒരാളുണ്ട്. എന്നും സ്നേഹിക്ക പ്പെടുന്നവളാണവൾ. അങ്ങനെ അവളെ സ്നേഹി ക്കുന്നവനാണ് മുൻപിൽ നിൽക്കുന്നത്. അവൾക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പരീക്കുട്ടിയുടെ കരവലയത്തിലവളമർന്നു. നെടു നാളത്തെ ആഗ്രഹത്തിന്റെ സാഫല്യം അവളനുഭ വിക്കാൻ തയ്യാറായി.
കടപ്പുറത്തിന്റെയും കടലിന്റെയും നിയമങ്ങൾ അവ ളുടെ ഇച്ഛാശക്തിക്കു മുമ്പിൽ വഴിമാറി. അവൾ എല്ലാം മറന്നു അവളെത്തന്നെ.
രണ്ടുനാൾ കഴിഞ്ഞ് കടപ്പുറത്ത് അടിഞ്ഞു കയ റിയ ശവശരീരങ്ങൾ കറുത്തമ്മയുടേയും പരിക്കു ട്ടിയുടേതുമായിരുന്നു.
തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തെറ്റിലേക്ക് സ്വയം എറിയപ്പെട്ട ജീവിതമായിരുന്നു കറുത്തമ്മ യുടേത്. തിരുത്താനവസരങ്ങൾ പലതു ലഭിച്ചിട്ടും വീണ്ടും അറിഞ്ഞുകൊണ്ട് തെറ്റിലേക്കു നീങ്ങുക യാണ് അവൾക്ക് സ്നേഹിക്കാൻ ഭർത്താവും കുഞ്ഞും ഉണ്ടായിട്ടും ഉത്തമയായ കുടുംബിനി യുടെ, അമ്മയുടെ കടമ അവൾ നൈമിഷികമായ വികാരത്തിന്റെ പൂർത്തീകരണത്തിന് സമർപ്പിച്ചു. ഇവിടെ സഹതാപമർഹിക്കുന്ന നിലയിലേക്കല്ല അവൾ പതിച്ചത്. ചെറുപ്പത്തിന്റെ ചാപല്യങ്ങളിൽ നിന്ന് പിന്മാറാൻ അവൾ ജാഗ്രത പുലർത്തിയി ല്ലെന്നു മാത്രമല്ല. വീണ്ടും വീണ്ടും ആ ചാപല്യ ങ്ങളെ ഉള്ളിന്റെ ഉളളിൽ വച്ച് തലോലിക്കുകയും താരാട്ടു പാടുകയുമാണ് ചെയ്തത്. അച്ഛനും അമ്മയും തെറ്റിലേക്കു വഴുതി വീണപ്പോൾ അവൾക്ക് അവരെ വിലക്കാമായിരുന്നു.
കൊച്ചു മുതലാളിയെ വിലക്കാമായിരുന്നു. പകരം കടപ്പു റത്തു നിയമം ലംഘിച്ചവരുടെ കഥകളാണ് അവൾ തിരക്കിയത്. നിയമം ലംഘിക്കാനുള്ള ത്വരയായി രുന്നു അവളിൽ വേരുറച്ചത്. നീർക്കുന്നം കടപ്പു റത്തു നിന്നും രക്ഷനേടി തൃക്കുന്നപ്പുഴയെത്തി യപ്പോഴും അവൾ വിലക്കപ്പെട്ട ബന്ധത്തിന്റെ സ്മരണയിലായി താൻ മുടിഞ്ഞെന്ന് അയാൾക്ക റിയാം. അയാൾക്കെല്ലാം നഷ്ടമായി. അന്യാധീ നമായി ഈ പണം വാങ്ങി ഒരു കുടം തുടങ്ങി ജീവിതത്തെ അട്ടക്കാലുപിടിപ്പിക്കാം. മരിക്കുംവരെ ജീവിക്കാൻ വേണ്ടിയെങ്കിലും കറുത്തമ്മ ഇനിയൊ രിക്കലും അയാൾക്കുള്ളതല്ല. ജീവിതത്തിലെ ആ അധ്യായം മറക്കുകയാണ് നല്ലത്. അനുഭവങ്ങൾ കർശനമാകുമ്പോൾ ജീവിതത്തിൽ ഗതി മുട്ടു മ്പോൾ ഒരു മാറിയ മനുഷ്യനായി തീരുകയാണ് വേണ്ടത്. ഇന്നും അയാൾ പഴയ നിരാശാകാമുക നായി നിൽക്കുകയാണ്. ‘എത്രയാണ്ടടോ’ എന്ന ചോദ്യത്തിന് ഉത്തരം നല്കാനാവാതെ തെറ്റുകാ രനായി നിൽക്കുന്ന പരീക്കുട്ടി.
‘താനോരു കുടുംമ്മം തകർത്തു മുടിച്ചു. എന്റെ ജീവിതമെല്ലാം ഇല്ലാതാക്കി എത്ര പേരെയാ താൻ നശിപ്പീച്ചതേന്നറിയാമോ? ആ കുടുംബത്തിന്റെ മുഴുവൻ ചരിത്രത്തിലേക്കും ഒന്നു കണ്ണോടിക്കു വാൻ വക നൽകുന്നതാണ് ചെമ്പൻകുഞ്ഞിന്റോ ചോദ്യം. ഒരു വള്ളവും വലയുമുണ്ടാക്കണമെ ന്നുള്ള വ്യക്തമായ ഉദ്ദേശത്തോടെ ചക്കി മീൻകുട്ട തലയിലേറ്റി കിഴക്കോട്ടു കച്ചവടത്തിനു പോയതു മുതൽ നാളോളമുള്ള കഥ. ആ കഥ മൊത്തമായി പരിശോധിച്ചാൽ ചെമ്പൻകുഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നും.
“ഈ കടാപ്പുറാത്തു ചക്കിയെപ്പോലെ ഓടിക്കളിച്ചു നടാന്ന് എന്റെ കറാത്തമ്മ അവളെ താൻ പേഴാ പ്പിച്ചു. അന്നു മൊതലു തൊടങ്ങീയതാ. അതാല്ല യാടോ ഇതെല്ലാം?
ചെമ്പൻ കുഞ്ഞിന്റെ ചോദ്യം പൂർണ്ണമായും ശരി യാണ്. പരീക്കുട്ടി കറുത്തമ്മയെ സ്നേഹിച്ചിരു ന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നി ല്ല. വ്യക്തമായ പരിപാടിയുള്ള ഒരു അരയാടും ബം. സാധാരണഗതിയിൽ ആ കടപ്പുറത്ത് അഭി വൃദ്ധിപ്പെട്ടു കഴിയുകയയായിരുന്നു ബലിഷ്ഠകാ യനായ, പ്രകൃതിശക്തിയോടുള്ള നിരന്തരമായ മല്ലടികൊണ്ട് അരയന്റെ സ്വന്തമായ തത്വശാസ്ത്ര മുള്ള, ഒരയന്റെ ജീവിതം മുഴുവൻ മിഥ്യയാകുമാ യിരുന്നില്ല. ചെമ്പൻകുഞ്ഞിന് ഇന്ന് എന്തു മിച്ച മുണ്ട്? ഭാര്യയില്ല, മക്കളില്ല, ജീവിതം മുഴുവൻ പാടു പെട്ടുണ്ടാക്കിയ വള്ളമില്ല. വലയമില്ല, ഒന്നുംതന്നെ ശേഷിച്ചിട്ടില്ല. പ്രിയത ര ങ്ങ ളായ ബന്ധ ങ്ങൾപോലും മുറിക്കപ്പെട്ടു. അയാളും ഭാര്യയും കൂടി ജീവിതകാലം മുഴുവൻ പാടുപെട്ടുണ്ടാക്കി യതിൽ മിച്ചമായി അഞ്ഞുറ്റിത്തൊണ്ണൂറ്റഞ്ചു രൂപാ. അപ്പോൾ ഒരു പഴയ കടം ബാക്കിയായി നിൽക്കു ന്നു. പരീക്കുട്ടിയോടു വാങ്ങിയത്.
നികൃഷ്ടനായ ഒരു പുഴുവിനെപ്പോലെ ആ കുടും ബത്തിന്റെ ചരിത്രത്തിൽ തുളഞ്ഞു തുളഞ്ഞു പരീ കുട്ടി കയറി. നാമ്പു കുത്തി അതിനെ വാട്ടി. ചെമ്പൻ കുഞ്ഞിന്റെ ആരോപണം ശരിയാണ്.
വാപ്പയുടെ കൈയിൽത്തങ്ങി പരീക്കുട്ടി ആ കട പുറത്ത് ആദ്യം വന്ന ദിവസം ചെമ്പൻകുഞ്ഞിന്റെ കുടുംബത്തിന്റെ ശനിദശ തുടങ്ങി. അന്നു വള്ള ച്ചുവട്ടിൽ ഊപ്പ പെറുക്കാൻ വന്ന പെണ്ണു പെറു ക്കിയ ചുവന്ന നിറമുള്ള ഒരു ചെറിയ ശംഖ് അവ ളോടു വാങ്ങി. അതോടൊപ്പം അവളുടെ ഹൃദയ വും.
ചെമ്പൻ കുഞ്ഞു കൊടുത്ത പണവുമായി പരീ ക്കുട്ടി അങ്ങനെ നിന്നു. ആ പണം തന്റേതായി അയാൾ ഒരിക്കലും വിചാരിച്ചിട്ടില്ല.
ഒരു രാത്രി പരീക്കുട്ടി തൃക്കുന്നപ്പൊഴ കടപ്പുറത്ത് ചെല്ലുന്നു. പളനി കടലിൽ പോയിരിക്കുകയാണ്. അയാൾ കറുത്തമ്മയെ വിളിച്ചു. അവൾ ഇറങ്ങി ച്ചെന്നു. പരീക്കുട്ടി അവളുടെ നേർക്ക് കൈകൾ നീട്ടി. അവർ ആലിംഗനത്തിൽ അമർന്നു. രണ്ടു ദിവസങ്ങൾക്കുശേഷം ആലിംഗനബദ്ധരായ പരി കുട്ടിയുടെയും കറുത്തമ്മയുടെയും ശവശരീര ങ്ങൾ കടപ്പുറത്ത് അടിഞ്ഞു.
അങ്ങനെ പരീക്കുട്ടിയെന്ന നാലാം വേദക്കാരനും കടപ്പുറത്തെ നിയമം തെറ്റിച്ച് കറുത്തമ്മയെന്ന മര ക്കാത്തിയും തകഴിയുടെ ചെമ്മീനിൽ തിളങ്ങുന്നു. പരീക്കുട്ടിയുടെ പതനവും സഹതാപാർഹമെന്ന് പറയാനാവില്ല. അറിഞ്ഞുകൊണ്ട് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് വഴുതിവീഴുകയാണ് പരി ക്കുട്ടി ചെയ്യുന്നത്. വീണ്ടു വിചാരമില്ലാത്ത ഒരു കഥാപാത്രമായി പരീക്കുട്ടിയെ കാണുന്നതിൽ തെറ്റില്ല. സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ള വർക്കു നാശം വരുത്തിവയ്ക്കുന്നതാണ് അയാ ളുടെ പല പ്രവർത്തനവും. ചെമ്പൻ കുഞ്ഞിന് സഹായം ചെയ്യുമ്പോൾ അയാൾ കറുത്തമ്മയെ ലക്ഷ്യമിട്ടിരുന്നു എന്നുള്ളതു ശരിയാണ്.
പക്ഷേ, ആ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന് അയാൾക്കറിയാമായിരുന്നു. പിന്നെന്തിന് അയാൾ അതിനു തയാറായി? തീർച്ചയായും കറുത്തമ്മ യോട് അയാൾക്കുള്ള സ്നേഹം പൗരുഷം നിറ ഞ്ഞതായിരുന്നില്ല. ആയിരുന്നെങ്കിൽ സമൂഹ ത്തിന്റെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അവളെ സ്വീകരിച്ച് സംരക്ഷിക്കാൻ തയാറാകണമായിരു ന്നു. കുറെ വ്യക്തികളുടെ സമാധാനം തകർക്കു കയും കുടുംബം തകർക്കുകയുമാണ് അയാൾ ചെയ്യുന്നത്. പൗരുഷമുള്ള ഒരു കഥാപാത്രമാണ് പരീക്കുട്ടിയെന്നു പറയാൻ നിവൃത്തിയില്ല. ആത്മ വഞ്ചന അയാൾ പ്രകടിപ്പിക്കുന്നു.
![]()
“എന്നാൽ നിന്റെ ആങ്ങളയാ വിളിക്കുന്നത്. നിന്റെ അമ്മ പറഞ്ഞു, നിന്നെ പെങ്ങളായിട്ടു ഞാൻ നോക്കണമെന്ന്.” ഇത് പരീക്കുട്ടിയുടെ വാക്കുക ളാണ്. അതേ പരീക്കുട്ടി തന്നെയല്ലേ. പാതിരാവിൽ കറുത്തമ്മയുടെ വീടിന്റെ വാതിൽക്കലെത്തി അവളെ വിളിച്ചുണർത്തുന്നത്? അതേ പരീക്കുട്ടി തന്നെയല്ലേ അവളെ കടപ്പുറത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്നത്? കറുത്തമ്മ നീർക്കുന്നം കടപ്പുറത്തേയ്ക്ക് പോയതല്ല. പരീ ക്കുട്ടി തൃക്കുന്നപ്പുഴ കടപ്പുറത്തുവന്നതാണ്. അവി ടെയാണ് അയാളുടെ ആത്മവഞ്ചന മറ നീക്കി രംഗ ത്തുന്നത്.
അതയാളിൽ അപ്പോഴുണ്ടായ മാറ്റ മെന്ന് പറയാനാവില്ല. ചെറുപ്പം മുതലേ വളർന്നു വന്ന മാറ്റമാണ്. ചെമ്പൻകുഞ്ഞിനെ സാമ്പത്തിക മായി സഹായിക്കുമ്പോഴും അയാളിൽ ഗൂഢമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ നിഷേധിക്കാ നാവില്ല. അതിനെ സ്നേഹമെന്നോ പ്രേമമെന്നോ വിളിക്കാൻ കഴിയുമോ, സ്നേഹമായിരുന്നെങ്കിൽ ത്യാഗവും വേണ്ടതല്ലേ? പ്രേമമായിരുന്നെങ്കിൽ അതിനു സംശുദ്ധിയും വേണ്ടിയിരുന്നു. ഇതു രണ്ടും അയാളിൽ കണ്ടെത്താനാവില്ല. ചക്കി മരക്കാത്തിയുടെ മരണമറിയിക്കാൻ പോകുന്ന തിൽ പോലും മറ്റൊരുദ്ദേശമുണ്ടായിരുന്നെന്നു കരു തുന്നതിൽ തെറ്റില്ല. വ്യക്തിത്വം അവകാശപ്പെടാ നില്ലാത്ത ഒരു കഥാപാത്രമായി പരീക്കുട്ടിയെ പരി ഗണിക്കുന്നതിൽ യാതൊരു അപാകതയില്ല.
ചക്കിമരക്കാത്തി
ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് കൂലമായി നിൽക്കുന്ന കഥാപാത്രമാണ് ചെമ്മീനിലെ ചക്കി. ചെമ്പൻകുഞ്ഞിന്റെ വളർച്ചയുടെയും പതനത്തി ന്റെയും കാരണക്കാരി ചക്കിയാണ്. അയാൾക്ക് വള്ളവും വലയും വാങ്ങുന്നതിനു പണം വാങ്ങാൻ മീൻകുട്ടയും ചുമന്നു നീങ്ങുന്ന ചക്കി അധ്വാന ത്തിന്റെ പ്രതീകമാണ്.തന്റെ മരയ്ക്കാൻ ആഗ്ര ഹപൂർത്തിക്കായി അയാളെപ്പോലെ തന്നെ അധ്വാ നിക്കുന്നതിൽ അവൾക്ക് പരാതിയില്ലായിരുന്നു. പരിഭവമില്ലായിരുന്നു. അഭിമാനമുണ്ടായിരുന്നു.
തന്റെ രണ്ടു പെൺമക്കളിൽ മൂത്തവളുടെ ജീവിത ത്തിന്റെ താളപ്പിഴകൾ ശ്രദ്ധിച്ചില്ല. ചക്കി. ഭാര്യ യെന്ന പദവിയെക്കാൾ അമ്മയുടെ ചുമതല ഏറ്റെ ടുക്കുന്ന രംഗമാണ് നാം കാണുന്നത്. മകളെ കട പുറത്തെ നിയമം ലംഘിക്കാതെ വളർത്താൻ ആ അമ്മ തന്നാലാവും വിധം ശ്രമിച്ചു. പക്ഷേ, അവ ളുടെ മുമ്പിൽ ചിലതെല്ലാം അവർക്കു മറയ്ക്കേണ്ടി വന്നു. അത് ഭർത്താവിനോടുള്ള കടപ്പാടു കൊണ്ടാണ്. മകൾ അമ്മയെ ഉപദേശിക്കുന്ന രംഗം വരെ എത്തുന്നു ചിലപ്പോൾ, ആ രംഗങ്ങളിൽ അവർ ഭർത്താവിനെ ന്യായീകരിക്കുകയും മകളെ ശാസിക്കുകയും ചെയ്യുന്നു. എങ്കിലും മകളുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളുന്നതിൽ അവർ പിശുക്കുകാണിച്ചിട്ടില്ല. കറുത്തമ്മയുടെ ഭാവിയെ ക്കുറിച്ച് ഉൽക്കണ്ഠയുള്ള ചക്കി ഭർത്താവിനോട് അക്കാര്യം തുറന്നു പറയാൻ പോലും അവർ മടി ക്കുന്നില്ല.
പരീക്കുട്ടിയോട് ഉണക്കമീൻ മേടിച്ചത് കളങ്കമി ല്ലാത്ത ഏർപ്പാടാണെന്ന് ചക്കി വാദിക്കുന്നു. ചെമ്പൻകുഞ്ഞ് ഒന്നു ചോദിച്ചതേയുള്ളൂ. നിർബ ന്ധിച്ചില്ല. ചതിവും കളവും പറഞ്ഞില്ല. തിരിച്ച് ആ കാശു കൊടുക്കും, തീർച്ചയാണ്. അങ്ങനെ ചെമ്പൻകുഞ്ഞിനെ ന്യായീകരിക്കാൻ ചക്കി മടി ക്കുന്നില്ല.
എന്നും കറുത്തമ്മയുടെ കല്യാണക്കാര്യം പറഞ്ഞ് ചെമ്പൻ കുഞ്ഞിനെ അലട്ടാൻ ചക്കിക്കു മടിയില്ല. “ഇത് കാലോം നിങ്ങളുടെ വള്ളോം വലം ഒണ്ടാക്കാനെക്കൊണ്ടു ഞാൻ കൊട്ടേക്കച്ചോട ത്തിനു പോയി. ഇനീം ആ തായം നോക്കണ്ട” “എനീക്ക് ഏന്റെ പെണ്ണിനെ കാക്കണം.” ഉത്തര വാദിത്വബോധമുള്ള അമ്മയാണ് ചക്കി.
ചെമ്പൻകുഞ്ഞിന്റെ വള്ളം കടലിലിറക്കാൻ ചക്കി അയാളുടെ എല്ലാം ചെയ്തികൾക്കും കൂട്ടുനിൽക്കു ന്ന.
പരീക്കുട്ടി കാരണമാണ് ചെമ്പൻകുഞ്ഞിന്റെ വള്ളം കടലിറക്കിയതെന്ന് ചക്കിക്കറിയാം. അതിന്റെ നന്ദി അവർക്കുണ്ട്. പക്ഷേ, ആ പണം പരീക്കുട്ടി തിരിച്ചു വാങ്ങണമെന്നും അവർക്കു നിർബന്ധമുണ്ട്.
പരീക്കുട്ടിയുടെ പാട്ടു കേൾക്കുമ്പോൾ വല്ലവി ധവും കറുത്തമ്മയെ നീർക്കുന്നം കടപ്പുറത്തു നിന്നു കെട്ടിച്ചയച്ചാൽ മതിയെന്ന് ചക്കിക്കു തോന്നുന്നത് യുക്തമായതു തന്നെ, ചെമ്പൻകു ഞ്ഞിന്റെ വള്ളത്തിന്റെ ആദ്യ യാത്രയുടെ ഗുണ ദോഷങ്ങളെക്കുറിച്ചറിയാൻ ചക്കി കാട്ടുന്ന ജിജ്ഞാ സ. ഒരു കുടുംബിനിക്കു ചേർന്നതാണ്. തന്റെ ഭർത്താവിന്റെ അധ്വാനത്തിന്റെ ഫലപ്രാപ്തിയിൽ അവൾക്ക് ആനന്ദിക്കാൻ കഴിയണമെന്ന ആഗ ഹമുണ്ട്. പുതുവളളത്തിൽ കടലിൽ പോകുന്ന മര ക്കാന്റെ നന്മയ്ക്കായി അവന്റെ മരിക്കാത്തി പ്രാർത്ഥിക്കണം. അത് ചക്കിക്കറിയാം. അവരതു ചെയ്യുന്നുമുണ്ട്. നമ്മുടെ വള്ളത്തിലെ കോര് കൊച്ചുമുതലാളിക്കു കൊടുക്കണമെന്ന് കറുത്തമ്മ പറഞ്ഞെങ്കിലും ചക്കിക്ക് അതിൽ സംശയമുണ്ടാ യിരുന്നു. കാരണം ചെമ്പൻകുഞ്ഞന്റെ തനിമ അവർക്കറിയാം. അവർ പ്രതീക്ഷിച്ചതുപോലെ ചെമ്പൻകുഞ്ഞ് പരീക്കുട്ടിക്കു മീൻ നൽകിയില്ല. ഊപ്പ് പെറുക്കാൻ വന്ന കുട്ടികളെ ആട്ടിയോടി ക്കുകയും പഞ്ചമിയെ പിടിച്ചുതള്ളുകയും ചെയ്തു. പഞ്ചമി പിടഞ്ഞുവീണത് ചക്കിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
“അമ്പേ, കാലാ!” എന്ന് അലറുകയാണ് ചക്കി ചെയ്തത്. മറ്റു മരക്കാന്മാരെപ്പോലെ മരക്കാൻ പാത്തുവക്കല്ല എന്ന തത്വശാസ്ത്രമായിരുന്നു ചക്കിക്കു മുണ്ടാ യി രു ന്ന ത്. എന്നാൽ ചെമ്പൻകുഞ്ഞ് അതിനെതിരായിരുന്നു. പണം സൂക്ഷിച്ചുവയ്ക്കണമെന്ന അഭിപ്രായക്കാരനായി രുന്നു.
താൻ വിവരമുള്ള മരയ്ക്കാനാണെന്നും തന്റെ കൈയിൽ ‘കാകൊണ്ടെന്നും’ ചെമ്പൻകുഞ്ഞ് പറ യുമ്പോൾ “അതിന്റെ വിശേഷമൊന്നും പറയേണ്ട. ആ മേത്തച്ചെറുക്കൻ കൂടി മടിച്ചിട്ടിരിക്കുവാ. പെണ്ണും, പെരേം മുറി നെറഞ്ഞു നിക്കുവാ എന്ന് ചക്കി മറുപടി പറയുന്നു. ചക്കിയുടെ ഓരോ വാക്കും ചെമ്പൻകുഞ്ഞിന്റെ നേർക്കു തൊടുത്തു വിടുന്ന മൂർച്ചയേറിയ അമ്പുകളാണ്. അതിൽ നിന്ന് അയാൾക്കു രക്ഷപ്പെടാൻ വിഷമമുണ്ട്. എങ്കിലും ആ അമ്പുകളേല്ക്കാതെ തന്ത്രപൂർവ്വം മുന്നേറാൻ അയാൾ സമർത്ഥനാണ്. കടപ്പുറത്തെ വറവുകാലം കൊണ്ട് ചെമ്പൻ കുഞ്ഞും ചക്കിയും മുതലെടുക്കുന്നു. പെണ്ണിന് മരക്കാൻ വരുമ്പോൾ അവർക്കു കിടക്കാൻ ഒരു കട്ടിലും ചക്കി വാങ്ങി ക്കുന്നു. എത്രയും വേഗം പെണ്ണിനെ കെട്ടിച്ചയ യ്ക്കുവാനുള്ള തത്രപ്പാടിലാണ് അവർ. എങ്ങ നെയും കറുത്തമ്മയ്ക്ക് കുറെ പൊന്നുണ്ടാക്കാ നുള്ള വിചാരമാണ് ചക്കിക്ക്. എന്നാൽ പരീക്കുട്ടി യുടെ കടം തീർക്കണമെന്ന വിചാരമാണ് കറുത്ത മ്മയ്ക്ക്.
കറുത്ത മമ്മിയുടെ മരിക്കാനായി പള നി കണ്ടെത്തുന്നത് ചെമ്പൻകുഞ്ഞാണ്. കറുത്ത മ്മയ്ക്ക് ചെറുക്കനെ കണ്ടുപിടിക്കാൻ വെമ്പിയി രുന്ന ചക്കി പളനിയിൽ പലകുറവുകളും കാണു ന്നു. ഗുണങ്ങളുമുണ്ട്. പളനിക്ക് ഊരം ഉടയവരു മില്ല. അങ്ങനെ ഒരുവനു പെണ്ണിനെ പിടിച്ചുകൊ ടുത്താൽ അവൻ എന്തെങ്കിലും നെറിവറുകേടു കാട്ടിയാൽ ആരോടുപറയും? എന്തു ചെയ്യും?
അവന്റെ ജാതി എന്നതാ? ഇതൊക്കെയാണ് ചക്കിയെ അലട്ടുന്ന ചിന്തകൾ, എങ്കിലും ചക്കി കറുത്തമ്മയെക്കൊണ്ട് ആ വിവാഹത്തിന് സമ്മ തിപ്പിക്കുന്നു. കല്യാണത്തിനു മുമ്പ് പരീക്കുട്ടിയുടെ ഇടപാടു തീർപ്പിക്കാമെന്ന് ചക്കി അവൾക്ക് ഉറപ്പു കൊടുത്തു.
കറുത്തമ്മയുടെ വിവാഹ ദിവസം ഉണ്ടായ സംഭ വവികാസങ്ങൾ ചക്കിയുടെ ജീവിതത്തിനേറ്റ വലിയ ഒരടിയായി. അവർ തലകറങ്ങി വീഴുന്ന ആ കിടപ്പിൽ നിന്ന് അവർ എഴുന്നേറ്റില്ല. കറു അമ്മ തൃക്കുന്നപ്പുഴയ്ക്കു പോകാൻ മടിക്കുമ്പോൾ പളനിയോടൊപ്പം അവളെ പറഞ്ഞയയ്ക്കുന്നതും ചക്കിയാണ്. അതവരുടെ കടമയണ്. കറുത്തമ്മ നീർക്കുന്നത്തു നിന്നാൽ തുറമുടിയുമെന്ന് കറുത്ത മ്മയെപോലെ ചക്കിയും ബോധ്യമുണ്ട്.
കറുത്തമ്മ പോയതോടെ ചക്കിയുടെ നില വഷ ളായിക്കൊണ്ടിരുന്നു. ചക്കിയുടെ അടുത്ത് കട്ടി ലിൽ ചെമ്പൻകുഞ്ഞ് ചെന്നിരുന്നു. ഭർത്താവിന്റെ ഉശിർപ്പും കരുത്തും വാർന്നുപോയത് ചക്കിയുടെ ദൃഷ്ടിയിൽപ്പെട്ടു…. ഭർത്താവിന് കടലിൽ വച്ച് അപ കടമുണ്ടായത് ചക്കിയറിഞ്ഞു. അതിനും കാരണം അവളല്ലേ…. ചെമ്പൻകുഞ്ഞിന്റെ ജീവിതത്തിന്റെ ചിട്ടയ്ക്കും ക്രമത്തിനും അവൾ അവിഭാജ്യഘടക മായിരുന്നു. അവൾ കിടപ്പിലായതോടെ ആ ചിട്ടയും ക്രമവും തെറ്റി. അയാളുടെ ഓജസ്സുതന്നെ പോയിരിക്കുന്നു. പരാജയപ്പെട്ട ഒരുവനായി അയാൾ ആ കട്ടിലിൽ അവളുടെ അടുത്തിരിക്കു ന്നു. ചെമ്പൻകുഞ്ഞിന്റെ കൈപിടിച്ച് തന്റെ മാറിൽ ചേർത്തമർത്തിക്കൊണ്ട് അവൾ ചോദിച്ചു.
“ഞാനാങ്ങുപോയാല് എന്നാ ചെയ്യും? അയാളുടെ മുഖത്തു തന്നെ ദൃഷ്ടി ഉറപ്പിച്ചും കൊണ്ട് അവൾ
പറഞ്ഞു.
“വേറൊരുത്തിയെ കെട്ട്
ചക്കി അയാളുടെ മുഖത്തു തന്നെ നോക്കിക്കിട ന്നു. ചക്കിയുടെ കണ്ണിൽ ഒരുപാട് വന്നു മൂടി. അവൾ നിശ്ചലയായിരിക്കുന്നു.
അങ്ങനെ ഭർത്താവിന്റെ സാമീപ്യത്തിൽ അയാ ളുടെ കണ്ണുകളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ചക്കി അന്ത്യശ്വാസം വലിച്ചു. ജീവിതാവസാനം വരെ വിശ്വസ്തനായ ഭാര്യയായി കഴിയുവാൻ സാധിച്ചവളാണ് ചക്കി. ഭർത്താവിന്റെ ആഗ്രഹ ങ്ങൾക്ക് പ്രതി ബ ന്ധ മാകാതെ കുടുംബം പുലർത്താൻ അവൾ ശ്രമിച്ചിട്ടുണ്ട്. ഭർത്താവിന്റെ വളർച്ചയിൽ അവൾ അഭിമാനിച്ചിട്ടുണ്ട്. മക്കളുടെ കാര്യത്തിൽ അവൾ ആവുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഉത്തമയായ ഭാര്യ, അദ്ധ്വാനശീലയായ കുടുംബി നി, ശ്രദ്ധയുള്ളവളും സ്നേഹമയിയുമായ മാതാവ് ഈ നിലകളിലെല്ലാം ചെമ്മീനിലെ ചക്കി തിളങ്ങി നിൽക്കുന്നു. ജീവിതത്തിലെ മധുരവും കയ്പ്പും നുണച്ചിറക്കാൻ വിധിക്കപ്പെട്ടപ്പോൾ അതിനെ സധൈര്യം നേരിട്ടവളാണ് ചക്കി. എങ്കിലും മക ളെക്കുറിച്ച് പരസ്യമായ ആരോപണം ഉണ്ടായ പ്പോൾ അതിനെ നേരിടാനുള്ള കരുത്ത് അവർക്കി ല്ലാതെ പോയി. അതും മറ്റൊരു തുറയിലെ മര ക്കാനാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഇനി മുതൽ അവൾ അവിടെയാണു കഴിയേണ്ടത്.
അതോർത്തപ്പോൾ അവർക്ക് ഭയമിരട്ടിച്ചു, തന്റെ മകളുടെ ഭാവി അപടകത്തിലാണെന്ന് അവർക്കു ബോധ്യമായി. അതിൽ നിന്നുണ്ടായ ഭയമാണ് ചക്കിയെ തളർത്തിയത്. ആ തളർന്നുവീഴൽ അവ ളുടെ അവസാനത്തിന്റെ ആരംഭമായിരുന്നു.
![]()
പഞ്ചമി
കറുത്തമ്മയും പരീക്കുട്ടിയുമായുള്ള ബന്ധത്തിന്റെ ആദ്യസൂചന അമ്മയ്ക്ക് നൽകുന്നത് കറുത്തമ്മ യുടെ അനിയത്തി പഞ്ചമിയാണ്.
ചെമ്പൻകുഞ്ഞിന്റെ പുതിയ വള്ളവും വലയും കട ലിലിറക്കുമ്പോൾ പഞ്ചമിയും വളരെയധികം സന്തോഷിക്കുന്നു. എന്നാൽ അവളെ വേദനിപ്പി ക്കുന്ന സംഭവങ്ങളാണ് അന്നു കടപ്പുറത്തരങ്ങ റിയത്. അവളുടെ അച്ഛന്റെ വള്ളമെന്ന അധികാര ത്തിലും സ്വാതന്ത്ര്യത്തിലും വള്ളത്തിനടുത്ത ത്തിയ അവൾക്ക് പരിസരബോധം നഷ്ടപ്പെട്ട ഭ്രാന്തനായ ഒരു ആര്യനെ യാണ് അച്ഛന്റെ സ്ഥാനത്തു കാണാൻ കഴിഞ്ഞത്. അയാൾ അവളെ തള്ളി മറിച്ചിട്ടു. ആ വേദന അവൾക്ക് മറ ക്കാനാവില്ല.
ദിവസവും ഒരു കുട്ട മീൻ അവൾക്കും ചെമ്പൻ കുഞ്ഞു വാഗ്ദാനം ചെയ്തത് അവൾക്ക് മനസ മാധാനത്തിന് ഇട നൽകി.
പരീക്കുട്ടിയുടെ കടം വീട്ടാൻ അവളും പരിശ്രമി ക്കാമെന്ന് നിശ്ചയിച്ചു. കാരണം അയാളുടെ കടം വീട്ടാതിരുന്നാൽ അത് നന്ദികേടാകും. അയാൾക്ക് കറുത്തമ്മയോടുള്ള താത്പര്യം പഞ്ചമിക്കറിയാം. പക്ഷേ, അക്കാര്യത്തിൽ അവളുടെ നയം എന്തെന്ന് വ്യക്തമാകുന്നില്ല. അമ്മ മരിച്ചതോടെ അവളുടെ ജീവിതം ദുരിത പൂർണ്ണമാകുന്നു. ചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യയുമായി അവൾക്ക് പൊരുത്തപ്പെടാനായില്ല. അവസാനം അവൾ നീർക്കുന്നം കടപ്പുറം വിട്ട് തൃക്കുന്നപ്പുഴ കടപ്പുറത്തെത്തി. അവളുടെ ഇച്ചേച്ചി അവിടെയു ണ്ട്. കറുത്തമ്മയും പളനിയും അവരുടെ കുട്ടിയു മടങ്ങുന്ന കൊച്ചു കുടുംബത്തിൽ അഭയം കണ്ട ത്താനാണ് അവൾ എത്തിയത്. കറുത്തമ്മയുടെ കുട്ടിയുടെ സ്നേഹമുള്ള ‘എള്ളമ്മ’യായി അവൾ എത്തിയിരിക്കുന്നു.
പളനി അവിടെ ഇല്ലാതിരുന്ന തക്കം നോക്കി കറു അമ്മ അവളോട് കാര്യങ്ങളെല്ലാം തിരക്കുന്നു. അവൾക്കറിയേണ്ടിയിരുന്നത് പരീക്കുട്ടിയുടെ കാര്യമാണ്. അയാളുടെ പതനത്തെക്കുറിച്ച് പഞ്ചമി അവളോടു പറഞ്ഞു. ആ രാത്രി ചെമ്പൻകു ഞ്ഞിന്റെ രണ്ടു മക്കളും ഭാവിയെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടു കിടന്നു. ചർച്ച എങ്ങുമെത്താതെ പഞ്ചമിയുറങ്ങി, കറുത്തമ്മ പരീക്കുട്ടിയെക്കുറി ച്ചുള്ള ചിന്തകളുമായി ഉറങ്ങാതെ കിടന്നു.
അടുത്ത പ്രഭാതത്തിൽ പഞ്ചമി ഉണർന്നു നോക്കു മ്പോൾ കറുത്തമ്മയില്ല. അവളുടെ കുട്ടിയെ എടുത്ത് കടലിലേക്കു നോക്കി ഒരിക്കലും മടങ്ങി വരാത്ത ചേച്ചിയെയും ചേട്ടനെയും കാത്ത് കര യുന്ന പഞ്ചമിയുടെ ചിത്രം നമ്മുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവു സൃഷ്ടിക്കുന്നു. ഈ നോവലിൽ സഹതാപം അർഹിക്കുന്ന കഥാ പാത്രങ്ങൾ പഞ്ചമിയും ആ പിഞ്ചുകുഞ്ഞുമാണ്. അന ത ത യിലേക്കു ദൃഷ്ടികൾ പായിച്ചു നിൽക്കുന്ന അനിശ്ചിതത്തിന്റെ സന്തതികൾ?
യഥാർത്ഥത്തിൽ പഞ്ചമി അനാഥയെന്നു പറയാ നൊക്കുമോ? അവൾ ഒരു പിഞ്ചു കുഞ്ഞിന്റെ ‘നാഥ’യാണ്. അവൾ ആ കുഞ്ഞിന്റെ ഇളയമ്മയാ ണ്. അതിനെ വളർത്തേണ്ട ബാധ്യത അവൾക്കു ണ്ട്. അതവളുടെ കടമയാണ്. ആ പിഞ്ചുകുഞ്ഞ് അവളുടെ സ്നേഹമയിയായ “ഇച്ചേച്ചി” യുടെ രക്തമാണ്. അതുകൊണ്ട് അവളുടെ രക്തവുമാ ണ്. ചെമ്പൻകുഞ്ഞിന്റെ സന്തതികളായി വളരേ ണ്ടവർ…അവളുടെ ഭാവി എന്ത്? ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ശങ്കിക്കേണ്ടതില്ല. കാരണം അതിന്റെ ഇളയമ്മയാണ് ഉള്ളത്. എന്നാൽ ഇളയ മ്മയുടെ ഭാവി?
ആ ചോദ്യത്തിന് യുക്തമായ ഉത്തരം കണ്ടെത്താ നുള്ള ബാധ്യത അനുവാചകനിലർപ്പിച്ചുകൊണ്ട് ‘ചെമ്മീൻ’ സമാപിക്കുന്നു. ‘പഞ്ചമി’ എന്ന കഥാ പാത്രം അനുവാചക ഹൃദയത്തെ നീറ്റിക്കൊണ്ട് പിഞ്ചുകുഞ്ഞുമായി കടപ്പുറത്തു നിൽക്കുന്നു.
നോവലിസ്റ്റുമായി സംസാരിക്കാം
തകഴി സംസാരിക്കുന്നു
“ഇപ്പോഴാണ് പഴയ കൂട്ടുകുടുംബത്തിന്റെ മഹത്വം എനിക്ക് മനസിലാകുന്നത്. തലമുറകളെല്ലാം ഒന്നിച്ച് ഒരു വീട്ടിൽ കഴിയുന്ന നില ഇന്നുമുണ്ടാ യിരുന്നെങ്കിൽ ഞങ്ങൾക്ക് ഒറ്റയ്ക്കു കഴിയേണ്ടി വരില്ലായിരുന്നു. ഇത് എന്റെ മാത്രം ദുഃഖമല്ല. ഇന്ത്യയൊട്ടുക്കുമുള്ള വയസ്സായ അച്ഛനമ്മമാർ നേരിടാൻ പോകുന്ന വേദനയുടെ പ്രശ്നമാണ്. കൂട്ടുകുടുംബങ്ങളുടെ തകർച്ചയാണിതിന് കാര ണം. ഞാൻ പണ്ട് ജർമ്മനിയിൽ പര്യടനം നട ത്തിയപ്പോൾ ഒരു വൃദ്ധസദനം സന്ദർശിക്കുകയു ണ്ടായി. ഏറ്റവും പ്രായം കൂടിയ അച്ഛനമ്മമാരാ യിരുന്നു അവിടുത്തെ അന്തേവാസികൾ. മിക്ക വാറും എല്ലാവരുടെയും മക്കളൊക്കെ യൂറോപ്പിന്റെ പലഭാഗങ്ങളിലുമാണ്. ആവശ്യത്തിന് പണവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്. പിറന്നാ ളിന് മക്കളയയ്ക്കുന്ന ആശംസാ സന്ദേശങ്ങൾ കൈപ്പറ്റുമ്പോഴാണ് അവരിൽ പലരും തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും തങ്ങൾക്കു മക്കളുണ്ടെന്നു മൊക്കെ ഓർക്കുന്നത്. മക്കൾ അടുത്തില്ലാതെ അനാഥത്വത്തിന്റെ ദുഃഖം പേറേണ്ടി വരുന്ന മാതാ പിതാക്കൾ നമ്മുടെ നാട്ടിലും പ്രശ്നമാകാൻ പോകുകയാണ്.
“എന്റെ ജീവിതം സംഭവബഹുലമായ ഒന്നല്ല. വെറും സാധാരണ ജീവിതം മാത്രമാണ്. ഞാനെന്ന കഥാനായകൻ ഒട്ടും തന്നെ നിറപ്പകി ട്ടുള്ള കഥാപാത്രവുമല്ല” എന്ന് എന്റെ ബാല്യകാ ലകഥ എന്ന പുസ്തകത്തിൽ സ്വയം വിശേഷി പ്പിച്ച തകഴി ശിവശങ്കരപ്പിള്ള നിറപ്പകിട്ടുകളുടെ ആടയാഭരണങ്ങളൊന്നും എടുത്തണിയാതെ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു കുട്ടനാട്ടുകാരനെപ്പോലെ, പുറത്തേക്കു തെറിച്ചു വന്ന വെറ്റിലച്ചാർ തുടച്ചുകൊണ്ട് ഏറ്റവും ഒടു വിൽ താൻ എഴുതാൻ പ്ലാനിട്ടിരുന്ന നോവലിനെ ക്കുറിച്ച് പറഞ്ഞു തുടങ്ങി.
“സൈന്ധവ സംസ്കാരമായിരുന്നു വിഷയം. ഹാര പാ-മോഹൻ ജെദാരോ നദീതടങ്ങളിൽ ഉണ്ടായി രുന്ന ആദിമ മനുഷ്യരുടെ ജീവിതമാണ് ഞാൻ ചിത്രീകരിക്കാൻ തുനിഞ്ഞത്. ആര്യൻമാർ സിന്ധു നദീതടപ്രദേശത്തുനിന്ന് ഇങ്ങോട്ടു വ്യാപിച്ചുവ ന്നപ്പോൾ ഇവിടെ ഉണ്ടായിരുന്നു എന്നു പറയ പ്പെടുന്ന മനുഷ്യരാണ് ഹാരപ്പാ മോഹൻജൊ ദാരോ നിവാസികൾ. എന്നാൽ ആര്യന്മാർ കർഷ കജനതയായിരുന്നുവെന്നും, അവർക്ക് നഗരജീ വിതം പരിചിതമല്ലായിരുന്നുവെന്നും, ഇന്ത്യയിൽ സപ്തസിന്ധു പ്രദേശത്തു അധിവസിച്ചിരുന്നു ആദി ജനതയാണ് അവരെന്നുമൊക്കെ പല ചരി ത്രകാരന്മാരും അഭിപ്രായപ്പെടുന്നുമുണ്ട്. ഫാഫ മാക്സ് മുള്ളറുടെ സിദ്ധാന്തം അനുസരിച്ച് ആര്യ ന്മാർ, മധ്യേഷ്യക്കാരാണെന്നാണ് പറയപ്പെടുന്ന ത്.
ജനസംഖ്യാ വർധനയും ഗോത്ര ങ്ങൾ തമ്മിലുള്ള കലഹങ്ങളും ആദ്യകാല വാസസ്ഥല ത്തുനിന്നുള്ള പ്രവാസത്തിന് ഇവരെ പ്രേരിപ്പിച്ചി രിക്കണം. പടിഞ്ഞാറോട്ട് തിരിച്ചവർ യൂറോപ്പും തെക്കോട്ടു നീങ്ങിയവർ ബാക്ട്രിയ, ഇറാൻ എന്നീ പ്രദേശങ്ങളിലും ഹിന്ദുക്കുഷ് പർവതനിര കടന്ന് പഞ്ചാബിലും മറ്റും പ്രവേശിച്ചു എന്നുവേണം കരു താൻ. ഏതായാലും ബി.സി. 2000 -ാമാണ്ടു മുതൽ നടന്നുവെന്നു കണക്കാക്കപ്പെടുന്ന ഈ കുടിയേ റ്റക്കാർക്ക് അന്നത്തെ ഭാരതത്തിലെ ജനതയായ സൈന്ധവരുടേതിനേക്കാൾ താഴ്ന്ന ഒരു ജീവിത ക്രമമായിരുന്നു ഉണ്ടായിരുന്നത് എന്നുവേണം അനുമാനിക്കാൻ. ഇതിനെക്കുറിച്ച് ധാരാളം പഠ നങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ളത് റഷ്യ ക്കാരാണ്. അനേകം പുസ്തകങ്ങളും അവർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം പുസ്തക ങ്ങൾ വായിച്ച അറിവാണ് ഈ നോവലിലേക്ക് എന്റെ ശ്രദ്ധതിരിച്ചത്.
കുറച്ച് അദ്ധ്യായങ്ങൾ എഴു തിക്കഴിഞ്ഞപ്പോൾ വളരെ ഗാഢമായ വിഷയവും വിശാലമായ ക്യാൻവാസുമാണ് ഇതെന്ന് എനിക്കു ബോധ്യമായി. നേരിട്ടു പരിചയമില്ലാത്തതും കണ്ടി ട്ടില്ലാത്തതുമായ ഇത്തരം ഒരു വിഷയത്തെ അധി കരിച്ച് ഒരു നോവൽ എഴുതുന്നത് ഒരു സാഹസ മാണെന്നു തോന്നിയതുകൊണ്ട് ആ ഉദ്യമം ഞാൻ ഇപ്പോൾ പൂർണമായും ഉപേക്ഷിച്ചമട്ടാണ്. മാത്ര മല്ല, ഇത്രയേറെ ആഴത്തിലുള്ള ഒരു വിഷയം നോവൽ രൂപത്തിൽ എഴുതാൻ ആരോഗ്യം അനു വദിക്കുന്നില്ല.പിന്നെ കലശമായ ഓർമ്മക്കുറവും, പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന രീതി ശരിയാ കുന്നുമില്ല. അങ്ങനെ എന്റെ സൈന്ധവസംസ്കാര ചിത്രീകരണം മനസ്സിൽ തന്നെ മടക്കി വെയ്‌ക്കേ ണ്ടിവന്നു.