Students can use Malayalam Adisthana Padavali Class 6 Solutions and ഓണം അന്നും ഇന്നും Onam Annum Innum Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Onam Annum Innum Summary
Onam Annum Innum Summary in Malayalam
ഓണം അന്നും ഇന്നും Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

കൊല്ലവർഷം 1087 മേടമാസം 5-ാം തീയതി (1912 ഏപ്രിൽ) തകഴി പടഹാരം മുറിയിൽ അരിപ്പുറത്തു വീട്ടിൽ ശിവശങ്കരപ്പിള്ള ജനിച്ചു. പിതാവ് : തകഴി പൊള്ളിക്കളത്തിൽ ശങ്കരക്കുറുപ്പ്. മാതാവ് പാർവ്വ തിയമ്മ. തകഴി മലയാളം സ്കൂളിലും അമ്പലപ്പുഴ ഇംഗ്ലീഷ് മീഡിയം സ്കൂളിലും വൈക്കം ഹൈസ്കൂ ളിലും കരുവാറ്റാ ഹൈസ്കൂളിലും പഠിച്ചു. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ പ്ലീഡർഷിപ്പ് കോഴ്സ് പൂർത്തിയാക്കി. കൊല്ലവർഷം 1111-ൽ (1935) സന്നതെടുത്ത് അമ്പലപ്പുഴയിൽ പ്ലീഡറായി പ്രാക്ടീസ് തുടങ്ങി. 1956-ൽ ‘ചെമ്മീൻ’ നാഷണൽ അവാർഡു നേടി. (ചെമ്മീൻ സിനിമയാക്കിയപ്പോഴും രാഷ്ട്രപതി യുടെ മെഡലും അന്തരാഷ്ട്രപശസ്തിയും നേടിയുട്ടു ണ്ട്). ഏണിപ്പടികൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവിൽ വളരെക്കാലം അംഗമായിരുന്നു. 1984 ലെ ജ്ഞാനപീഠ പുരസ്കാരം തകഴിക്കു ലഭിച്ചു. “ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് തകഴി. ഭാര്യ: നെടുമുടി തെക്കേ മുറി യിൽ ആറുപറച്ചിറയിൽ കമലാക്ഷിയമ്മ.
കൃതികൾ: പതിതപങ്കജം, രണ്ടിടങ്ങഴി, ചെമ്മീൻ, തോട്ടിയുടെ മകൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളി ച്ചകൾ, തോറ്റില്ല, തെണ്ടി വർഗ്ഗം, പേരില്ലാക്കഥ, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, നുരയും പത യും, ആകാശം, പരമാർത്ഥങ്ങൾ, ബലൂൺ, കയർ, എന്റെ വക്കീൽ ജീവിതം തുടങ്ങിയവ.
പതിവ്രത, അടിയൊഴുക്ക്, പ്രതിജ്ഞ, ഇങ്ക്വിലാബ്, നിത്യകന്യക, തകഴിയുടെ കഥകൾ, പുതുമലർ, ചരി ത്രസത്യങ്ങൾ, മഞ്ചുവട്ടിൽ, മകളുടെ മകൾ തുടങ്ങി ഇരുപതിലേറെ കഥാസമാഹാരങ്ങളും തകഴിയുടേതാ യിട്ടുണ്ട്. 1999 ൽ തകഴി അന്തരിച്ചു.
![]()
പാഠസംഗ്രഹം
ഓണം സമ്പൽസമൃദ്ധിയുടെ ആഘോഷമാണ്. പണ്ട് അസുരരാജ്യം ഭരിച്ചിരുന്ന മഹാബലി എന്ന ചക വർത്തിയുടെ ഓർമ്മ നിലനിർത്തുന്നതാണ് ഓണം. തകഴിയുടെ ഓർമ്മകളിൽ ഓണം ഒരു കൂടിച്ചേരലാ ണ്, പങ്കുവയാണ്, കാലം കടന്നുപോകുമ്പോൾ പഴയരീതികളും കീഴ് വഴക്കങ്ങളും മാറുന്ന കാഴ്ച അദ്ദേ ഹത്തെ ചിന്തിപ്പിക്കുന്നു.
പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കരപ്പിള്ള ഓണക്കാലത്തെപ്പറ്റി ഓർക്കുന്നതാണ് പാഠഭാഗം.

പിള്ളേരോണം മുതലാണ് ഓണാഘോഷം തുട ങ്ങുക, കർക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 28 ദിവസം മുൻപ് പിള്ളേരോണം കഴിഞ്ഞാൽ ദിവസ ങ്ങൾ എണ്ണി നീക്കി തിരുവോണത്തിന് കാത്തിരിക്കും. ഓണത്തെക്കുറിച്ചുള്ള ആകാംക്ഷയും പരിഭ്രമവും അവർക്കുണ്ടായിരുന്നു. എല്ലാ വീട്ടുകാരും അവരവരുടെ ആവശ്യത്തിന് നെല്ല് കരുതിവെയ്ക്കും. കരുതിയിട്ടി ല്ലാത്തവർ കടം കൊള്ളും. അത്തം മുതൽ വീട്ടിലെ കന്യകകളായ പെൺകുട്ടികളാണ് പൂവിടുക. ചെത്തി പൂവാണ് പ്രധാനം. ചോതി നാളിൽ നെല്ല് പുഴുങ്ങും. കാരണവർ കുടുംബത്തിലെക്കുള്ള നെല്ല് അളക്കു കയും വേലക്കാർക്ക് ഓണത്തിനുളള നെല്ല് കൊടുക്കു കയും ചെയ്യും. സ്ഥിരം ജോലിക്കാരായുള്ള താണപ ണിക്കാരന് പ്രത്യേകം നെല്ലും കൊടുക്കും. ഓണക്കാ ലത്ത് കടവും നെല്ലും പറ്റിക്കഴിഞ്ഞാൽ ആ വേലക്കാ രൻ അക്കൊല്ലം അവിടുത്തെ സ്ഥിരം പണിക്കാരനാണ്.
വിശാഖത്തിന് സാധനങ്ങൾ കൊണ്ട് കച്ചവടകേന്ദ്ര ങ്ങളും ഉണരും. പലവ്യഞ്ജനങ്ങൾ വാങ്ങുന്നത് ഗൃഹ നാഥൻമാരാണ്. ആലപ്പുഴയ്ക്ക് പോയി ഓണക്കോ ടിയും മറ്റും വാങ്ങും. അച്ഛൻ അവിടെ പടിഞ്ഞാറേ നടയിലുള്ള ഒരു തമിഴ് ബ്രാഹ്മണന്റെ കടയിൽ നിന്നും ഓണക്കോടി വാങ്ങിച്ചുകൊണ്ട് വരും. തകഴിക്കാർ അയാളുടെ പറ്റു പടിക്കാരായിരുന്നു. ചരക്കിന്റെ വിലയ്ക്ക് പകരമായി നെല്ല് അളന്ന് കൊടുക്കും.
മൂലം, പൂരാടം ദിവസങ്ങളിൽ പച്ചക്കറികൾ വാങ്ങും. കൃഷിക്കാരന്റെ നിലങ്ങൾ പാടത്തിന് കൃഷി ചെയ്യു കയും സ്വന്തം നിലങ്ങൾ ചിലപ്പോൾ പാട്ടത്തിന് കൊടു ക്കുകയും ചെയ്യും. പാട്ടത്തിനേറ്റിട്ടുള്ള ജന്മിക്ക് ഓണ ക്കാഴ്ചയായി ചേന, മത്തങ്ങ, കുമ്പളങ്ങ എന്നിവ ഓണ കാഴ്ച കൊടുക്കും. മിക്ക വീടുകളിലും ഓണക്കാഴ്ച വരും. ചേനയും മത്തങ്ങയുമാണ് സാധനങ്ങളായി ലഭി ക്കുക.
പെണ്ണുങ്ങൾ ഉരപ്പുരയിൽ ഉരലും ഉലക്കയും ഉപ യോഗിച്ച് നെല്ല് കുത്തും. നിലമ്മയിലിട്ട് നെല്ലിന്റെ ഉമി തൊലിക്കും. പിന്നെ കൊഴിച്ച് ഉമി പാറ്റും. പിന്നെ കല്ലു രലോ മരഉരലിലോ ഇടിച്ച് അവയ്ക്കും പെണ്ണുങ്ങൾ രാപകലില്ലാതെ ഓണനെല്ല് കുത്തും. അതൊരു ആഘോഷം തന്നെയാണ്.
ഉത്രാടം വെപ്രാളമാണ്. അത്തത്തിനു മുൻപുതന്നെ തേങ്ങ ആട്ടി വെളിച്ചെണ്ണ ശേഖരിച്ച് വയ്ക്കും. ഓണ ത്തിനുവേണ്ടി നല്ല വിളഞ്ഞ തേങ്ങ ഇതിനായി സംഭ രിച്ച് വയ്ക്കും. യന്ത്രത്തിലല്ല മരച്ചക്കിലാണ് എണ്ണ ആട്ടിയിരുന്നത്. വിളക്കു കത്തിക്കാനുള്ള പുന്നയ്ക്കയും ആട്ടിയിരുന്നത് മരച്ചക്കിലായിരുന്നു. അപ്പോൾ ചക്കും ചക്കാട്ടുന്നവരും നാട്ടിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ആവ ശ്യങ്ങളായിരുന്നു. അവരാണ് വീടിന് വെട്ടം തരുന്നത്.
പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് വറുക്കലും പൊരിക്കലും നാലിനം ഉപ്പേരിയുണ്ടാകും. ശർക്കരപു രട്ടിയെല്ലാം അന്നാണ് ഉണ്ടാക്കുന്നത്. അവ വിശേഷ വിഭവങ്ങളായിരുന്നു. ഇന്നത് എല്ലാം പാക്കറ്റിൽ കട യിൽ കിട്ടും. ചിപ്സ് എന്ന ഓമനപ്പേരിൽ. അന്ന് ഒരി ക്കലേ വീട്ടിൽ ഉപ്പേരി വറുക്കുമായിരുന്നുള്ളു. അത് ഓണത്തിനായിരുന്നു. പാവപ്പെട്ടവർക്ക് ഓണം കൊള്ളാൻ അരിയോ നെല്ലോ തേങ്ങയോ കൊടുക്കും. ഓണം കൊള്ളാൻ വരുന്നവരെ വെറും കൈയ്യോടെ അയയ്ക്കില്ല. ഇന്ന് അതാണോ എന്ന് ലേഖകൻ ചോദി ക്കുന്നു. പച്ചക്കറിയുടെ കാര്യത്തിൽ അടുത്ത വീട്ടുകാർ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തും. മുരിങ്ങക്ക ആലപ്പുഴയിൽ കിട്ടാതെ വന്നാൽ അടുത്ത വീട്ടുകാർ തിരുവോണത്തിനുള്ള മുരിങ്ങക്ക തന്നെന്നിരിക്കും. പകരം ചിലപ്പോൾ പയർ അങ്ങോട്ടും കൊടുക്കും.
അത്തം മുതൽ പൂവിട്ടിടത്തു പൂമാറ്റുന്ന ഒരു ചടഅുണ്ട്. തിരുവോണനാളിലായിരിക്കും നടത്തുക. പൂവട പലഹാരം അന്ന് ഉണ്ടാക്കും. നാടാകെ പൂമാറ്റു ന്നതിന്റെ കുരവയും ആർപ്പും കൊണ്ട് മുഖരിതമാകും. മക്കൾക്കും അനന്തിരവാർക്കും ഓണക്കോടി കിട്ടും. അന്ന് സദ്യയല്ല പ്രധാനം. ആഘോഷമാണ്, ഊണുക ഴിഞ്ഞ് ചെറുപ്പക്കാർ കിളിത്തട്ടും കുടുകുടുവും (ഇ ന്നത്തെ കബഡി) തലപ്പന്ത് കളിയും തുറസായ പറ മ്പുകളിലും അമ്പലപ്പറമ്പിലും മറ്റും നടത്തും. പെൺകു ട്ടികൾക്ക് തിരുവാതിര, തുമ്പിതുള്ളൽ എന്നീ കളിക ളുമുണ്ട്. സ്ത്രീകൾ തിരുവാതിര കളിക്കും, മൂന്നാം ഓണം ചതയം കാഴ്ചക്കാർക്കുള്ള സദ്യയാണ്

ഓണം വലിയ ആഘോഷമായിരുന്നു. ഇന്ന് അതൊരു ഒഴിവുകാലം മാത്രമാകുന്നു. ഉപ്പേരിക്കും ശർക്കരപുരട്ടിക്കും പഴയപോലെ സ്വാദില്ല. അവിയലും എരിശ്ശേരിയും എന്നും കഴിക്കുന്ന കറികളായതിനാൽ അവയക്ക് പുതുമയില്ല. പരിപ്പും നെയ്യും വിശിഷ്ട വസ്തുവല്ല. തൈരില്ലാതെ ഒരു ദിവസം പോലും ഉണ്ണു ന്നില്ല. അതിനാൽ തൈരിന്റെ പ്രാധാന്യവും പോയി എല്ലാവരും ഹോളിഡേ മൂഡിലാണ്. തിരുവാതിരക ളിയും മറ്റും ഓഡോറ്റോറിയങ്ങളിൽ സർക്കാർ സംഘ ടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടക്കുന്നു. അങ്ങിനെ അത് തിരുവാതിരകളി അല്ലാ തായി. അങ്ങിനെ ഓണം ഒരുപാട് മാറിപ്പോയി.
![]()
പദകോശം
കളം – നെല്ലുമെതിക്കുന്നതിനുള്ള സ്ഥലം
കന്വ് – സ്വപ്നം
പൊലി – നെൽക്കൂമ്പാരം, മെതിച്ചുകൂട്ടിയ നെല്ല്
പൊലിമ – വർധന
സൂക്ഷം – കണിശം
ജന്മി – ജന്മാവകാശമുള്ളവൻ – ഭൂമി പാട്ട ത്തിനു കൊടുത്തു മിച്ചവാരം വാങ്ങുന്നവൻ
പാട്ടക്കാരൻ – ജന്മിയിൽ നിന്ന് ഭൂമി പാട്ടത്തിനെ ടുത്ത് നികുതി കൊടുത്തു താമസി ക്കുന്നവൻ
നിവൃത്തി – തൃപ്തികരമായ അവസാനം
ശബ്ദമുഖരിതം – ഒച്ചുകൊണ്ടു മുഴങ്ങുന്ന
ചൈതന്യം – ജീവശക്തി
സ്പർശം – തൊടൽ
ലവണം – ഉപ്പ്
ചക്രവാളം – കണ്ണെത്തുന്നിടം, ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതായി തോന്നു ന്നിടം
പദങ്ങൾ വേർതിരിക്കുക
കച്ചവട സ്ഥലങ്ങളെല്ലാം – കച്ചവട + സ്ഥലങ്ങൾ + എല്ലാം
പാട്ടത്തിനേല്പിച്ചിരിക്കും – പാട്ടത്തിന് + ഏല്പിച്ചി രിക്കും
ഉണ്ണുന്നത് പോലെതന്നെയാണ് – ഉണ്ണുന്നത് + പോലെ + തന്നെ + ആണ്
തിരുവാതിര – തിരു + ആതിര