പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf പെരുന്തച്ചൻ Perumthachan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Perumthachan Summary

പെരുന്തച്ചൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പെരുന്തച്ചൻ Perumthachan Summary in Malayalam Class 8 1
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അധ്യാപകനുമായിരുന്നു ജി. ശങ്കര ക്കുറുപ്പ്, ജി. എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയ പ്പെട്ടിരുന്നു. ജ്ഞാനപീഠം പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള സാഹിത്യകാരനാണ് ജി. ശങ്കരക്കു റുപ്പ്.

1901 ജൂൺ 3-ന് എറണാകുളം ജില്ലയിലെ കാലടി ക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേ ശിച്ചു. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനമനു ഷ്ഠിച്ചു.

സൂര്യകാന്തി, ഗീതാഞ്ജലി, ഓടക്കുഴൽ, ഇരുട്ടു ന്നതിനുമുൻപ്, പൂജാപുഷ്പം, നിമിഷം, സാഹിത്യക തുകം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം എന്നി പ്രധാന കൃതികളാണ്. “ഓർമ്മയുടെ ഓളങ്ങളിൽ’ ആത്മകഥയാണ്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്, പദ്മഭൂഷൺ, എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.

പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

പാഠസംഗ്രഹം

മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടുകിടക്കുന്ന പെരുന്തച്ചനെ കാണിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. ഇന്ന് എനിക്ക് ഇത്തിരി സുഖം തോന്നുന്നുണ്ട്. എത്ര നാളായി ഞാൻ ഈ പൊത്തിനുള്ളിൽ ചുരുണ്ടു കിടക്കുന്നു. മരത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന തച്ചന് തന്റെ വീട് ഒരു പൊത്തായി സങ്കല്പിക്കാൻ കഴിയും വാതം എന്റെ എല്ലിലെ മജ്ജയൊക്കെയും കാർന്നു തിന്നിരിക്കുന്നു. പ്രേതം പോലെ ആയി തീർന്നെങ്കിലും ഞാനിപ്പോഴും ശ്വസിക്കുന്നുണ്ട്. തളർന്നു കിടക്കുന്ന പെരുന്തച്ചന് അല്പം ആശ്വാസം തോന്നിയപ്പോൾ പുറംലോകം കാണണമെന്ന ആഗ്രഹം തോന്നി.

ഉളി വെയ്ക്കുമ്പോൾ കട്ടപ്പൊന്നുപോലെ തിള ങ്ങുന്ന പ്ലാവും കവഞ്ചി ഉണ്ടാക്കാനായി വെട്ടുന്ന തേന്മാവും നിറയെ പൂത്തുകായ്ച്ച് നിൽക്കുന്ന ഈ മീന മാസകാലത്ത് ഇറയത്ത് ചെന്നൊന്ന് ഈ കാഴ്ചക ളൊക്കെ എനിക്ക് നോക്കാൻ കഴിഞ്ഞെങ്കിൽ എത നന്നായിരുന്നു. എന്റെ പറമ്പിലാണെങ്കിൽ ഒരു കുറ്റി വാഴപോലുമില്ല. എനിക്ക് എവിടെയെങ്കിലും ഒരു മരം കാണുന്നത് തന്നെ ഇമ്പമാണ്.

ഒമ്പതാളുകൾ ഒരുമിച്ചു പിടിച്ചാലും പിടിഎ ത്താത്ത ഒരു കൂറ്റൻ തമ്പക വൃക്ഷം ഉളിയന്നൂർ അമ്പ ലമൈതാനത്തിൽ നിൽപ്പുണ്ട്. വളവും പോലും കേടു മൊന്നില്ലാത്ത ആ മരത്തെ ഞാൻ കണ്ണുകൊണ്ട് ഒന്ന ഒന്നു നോക്കി. എൺപതു കോലിനപ്പുറമുണ്ടാകും ആ തമ്പക വൃക്ഷം. തമ്പകമരം മുറിച്ചിട്ടാൽ ഈ നാട്ടിലെ പുരകൾക്കെല്ലാം മുള മോന്തായങ്ങൾ മാറ്റാനും ഉത്ത രങ്ങൾ മാറ്റാനുമുള്ള തടി കിട്ടും. അല്ലെങ്കിൽ ഊരാണ്മ ക്കാർ മാറ്റാനുമുള്ള തടി കിട്ടും. അല്ലെങ്കിൽ ഊരാണ്മ ക്കാർ കരുതുന്നത് പോലെ ചെത്തിയെടുത്ത് ഇല്ലമാളി കകൾക്ക് മോന്തായത്തിന് ഉപയോഗിക്കാം. ഇന്ന് എന്റെ തടി പൂതലിച്ചു പോയി. യൗവനകാലത്തിലെന്നപോലെ വീണ്ടും പണിശാലയിലെത്തി തൊഴിലിന്റെ ലഹരിനുണ യാൻ എനിക്കാവില്ലല്ലോ.
പെരുന്തച്ചൻ Perumthachan Summary in Malayalam Class 8 2
കരി വെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയിലഞെട്ടും തപ്പിക്കൊണ്ട് വെടിവെ ച്ചാലും കൂടി കേൾക്കാനാനി (തച്ചന്റെ ഭാര്യ) കൂനി ക്കൂടി പടിമേലിരിക്കുന്നു. നാനി പ്രായാധിക്യത്താൽ അന്ധയും ബധിരയുമാണ്. അവൾ ഇന്ന് കിളവിയായി രിക്കുന്നു. പൂത്ത ചെമ്പകത്തെപ്പോലെ നിവർന്ന് നിന്നും, കടഞ്ഞെടുക്ക് പോലുള്ള ഉടലിന്റെ വടിവുമായി മൂന്നും കൂട്ടി മുറുക്കി ചിരിച്ച് പൂത്തവെള്ളിലപോലെ പണ്ട് എന്റെ അരികത്ത് അവൾ നിന്നനാളുകൾ ഞാൻ ഇന്നു മോർക്കുന്നു. (പുരികം നരച്ച ആ കണ്ണുകൾ ചിതൽ തിന്ന് പൂവാതിലിൽ കൂടി കുറെനേരം അലഞ്ഞു നട ന്നു.

ഒന്നു പൊങ്ങാൻ കഴിഞ്ഞെങ്കിൽ, നിരങ്ങി എങ്കിലും നീങ്ങുന്ന തന്നെ മകനുണ്ടായിരുന്നെങ്കിൽ, ആ കൈ താങ്ങുമായിരുന്നെന്ന് പെരുന്തച്ചൻ ഓർക്കു ന്നു. അതോർത്ത് തച്ചൻ വിതുമ്പാൻ തുടങ്ങി. തനിക്ക് നഷ്ടപ്പെട്ടുപോയ മകൻ, തന്റെ ഇപ്പോഴത്തെ അവസ്ഥ, തന്റെ വിധി എല്ലാം ഓർത്തിട്ടാവാം തച്ചൻ വിതുമ്പിയ ത്. വീണ്ടും ആ ഓർമ്മകളെ മായ്ക്കാനായിട്ടാവാം ചുളി വേറെ വീണ നെറ്റിയിൽ ചുക്കിച്ചുളിഞ്ഞ കൈകൾ കൊണ്ടു മെല്ലെ തടവിയത്. പണി ചെയ്യാൻ കഴിയില്ലെ ങ്കിലും ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിശാലയിൽ ഒന്നു ചെന്നിരിക്കാൻ കഴിഞ്ഞെങ്കിൽ, ഞാൻ മുഴ ക്കോലും ഉളിയുമായി പണി ചെയ്യുന്നതിലെ ആഹ്ലാദം നുണയുമായിരുന്നു എന്ന് മോഹിച്ചു പോകുന്നു.

കരിവീട്ടിയുടെ കാതൽ ഉണ്ടാക്കിയ ഒരു വലിയ മരപാത്രം കമിഴ്ത്തി വെച്ചതു പോലുള്ള ആകാശത്തിന്റെ താഴെ അകലെയായി കാണുന്ന ചെമ്പു താഴിക കുടത്തോടു കൂടിയ മിക വാർന്ന തൃക്കോവിൽ തീർത്തത് ഞാൻ പിടിച്ച് ഉളി കൈകളാൽ എന്റെ മകൻ ഈ കൈകൾ കൊണ്ടാണ്.
ക്ഷേത്രധ്വജത്തിന്റെ ഉയർന്ന അഗ്രത്തിൽ സ്ഥാപിച്ച ഗരു ഡവിഗ്രഹം കണ്ടാൽ പറന്നു പറ്റിയ ഗരുഡൻ ഇരിപ്പുറ പ്പിക്കാനായി ചിറകുകകൾ ചലിപ്പിക്കുന്നതായേ തോന്നൂ. താൻ അതിൽ അസൂയാലുവായി എന്ന് നാട്ടുകാ രുടെ പക്ഷം-തന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭിമാനമല്ലാതെ മറ്റെന്തു തോന്നൽ.

ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു നാവുപൊത്താൻ ആർക്കും കഴിയില്ല. വായിലെ അപവാദ പ്രചാരണം നടത്തുന്നവർ അതു തുടരുക തന്നെ ചെയ്യും. അതു തടയാൻ ആർക്കുമാ വില്ല. ക്ഷേത്രത്തിന്റെ രണ്ട് ഗോപുരങ്ങളിലും തേക്ക് കൊണ്ട് ഞങ്ങൾ അഷ്ടദിക്പാലരൂപം കൊത്തിവെച്ചു. ഒന്ന് എന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലു മാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തെക്കാൾ കൂടുതൽ ജീവൻ തുടി ക്കുന്നതായി ജനം പറഞ്ഞു. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? എന്റെ കണ്ണിലുണ്ണിയായ മകന്റെ പ്രശസ്തി എന്റെ കൂടി പ്രശസ്തിയാണ്. എന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ എന്റെ മുഖം മങ്ങിയതായി അവർ അപവാദം പറയുന്നു. ഞാൻ തച്ചനാണെങ്കിലും ഒരു അച്ഛനല്ലാതായി പോകുമോ എന്നാണ് പെരുന്തച്ചൻ ചോദിക്കുന്നത്.

പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

അർത്ഥം
വാതം – വാതരോഗം
എലുമ്പിലെ – എല്ലിലെ
പ്രേതം – ശവം, പരേതാത്മാവ്, ദുർദ്ദേവത
ഇമ്പം – ഇഷ്ടം
ചീലാന്തി – മോന്തായം
ഊരാണ്മക്കാർ – ഊരിനെഭരിക്കുന്നവർ, ക്ഷേത്രങ്ങ ളിലും മറ്റും അധികാരമുള്ളവർ
പൂതലിച്ചു – ദ്രവിച്ചു
തമ്പകം – ഒരു തരം വൃക്ഷം
ഉടമ്പ് – ഉടൽ, ദേഹം
ചുങ്ങുക – ചുക്കുക, ശോഷിക്കുക
മരിക – മരവി, മരംകൊണ്ടുള്ള പാത്രം
താഴികക്കുടം – സ്തൂപി, ക്ഷേത്രത്തിന്റെയും മറ്റും മുകളിൽ പണിചെയ്തു വയ്ക്കുന്ന കുടം
വിണ്ണ് – ആകാശം
അഷ്ടദിക്ക് പാലകൻ – എട്ടുദിക്കുകളെയും പാലിക്കുന്നവൻ
മങ്ങി – ശോഭകുറഞ്ഞു. ഇരുണ്ടു
തച്ചൻ – ആശാരി, സ്ഥപതി
തോങ്കിത്തോങ്കി – ഏന്തിവലിഞ്ഞ്
നാനി – പെരുന്തച്ഛന്റെ ഭാര്യ

പര്യായം
വാതരോഗി – വാതകി, വാതഗസ്തൻ
മരക്കൂട്ടം – വീഥി, ആളി,ആവലി, പംക്തി, ശ്രേണി (ഇടതൂർന്ന മരക്കൂട്ടം) ലേഖം, രാജയം
തിണ്ണ – വിതർദി, വേദിക
ആകാശം – ദ്യൗ, ദ്യോവ്, അഭ്രം, വ്യോമം, പുഷ്ക രം, അംബരം, നഭസ്, നാകം, താരാപഥം
ആശാരി – തക്ഷൻ, വാർധകി, ത്വഷ്ടാവ്, സ്ഥപതി, രഥകാരൻ, കഷ്ടതട്ട്, തച്ചൻ
തച്ചൻ – തക്ഷൻ, രഥകാരൻ, വർധകി, ത്വഷ്ടാവ്

Leave a Comment