പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Practicing with Class 8 Malayalam Kerala Padavali Notes Pdf and പെരുന്തച്ചൻ Perumthachan Notes Questions and Answers improves language skills.

പെരുന്തച്ചൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 16

Class 8 Malayalam Kerala Padavali Unit 5 Chapter 16 Notes Question Answer Perumthachan

Class 8 Malayalam Perumthachan Notes Questions and Answers

Question 1.
“കരിവീട്ടിതൻ കാതൽ കടഞ്ഞു കുഴിച്ച് വ- വരിക കമിഴ്ത്തിയ പോലെഴും വിണ്ണിൻ താഴെ” ഈ വരികളിൽ വിണ്ണിന്റെ എന്തെല്ലാം സവിശേ ഷതകളാണ് തെളിയുന്നത്?
Answer:
ആകാശത്തെ കമിഴ്ത്തി വച്ചിരിക്കുന്ന വൻമരിക യോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. മരം കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പാത്രമാണ് മരിക ഒരു വലിയ മരപാത്രം (മരിക) കമിഴ്ത്തി വച്ചാൽ എപ്രകാരാമാണോ അപ്രകാരമാണ് ആകാശ ത്തിലെ ആകൃതി എന്ന് സാരം. കരിവീട്ടിയുടെ കാതലിനോടുള്ള സാദൃശ്യം ആ ക ാശം കാർമേഘം നിറഞ്ഞ കറുത്തിരുണ്ടതാണെന്ന് കാണിക്കുന്നു. ഇത്തരം അലങ്കാര കല്പനകളി ലൂടെ ആകാശത്തിന്റെ ആകൃതി, സൗന്ദര്യം, അന സത് എന്നിങ്ങനെ വ്യത്യസ്ത മുഖങ്ങളാണ് തെളിഞ്ഞു കാണുന്നത്.

Question 2.
തൊഴിലിനോട് അങ്ങേയറ്റം ആത്മാർ ത്ഥത കാണിച്ച വ്യക്തിയാണ് പെരുന്തച്ഛൻ എന്നു വ്യക്ത മാക്കുന്ന വരികൾ കണ്ടെത്തുക.
Answer:
പണിചെയ്യുവാൻ മേലാതാകിലും തൊങ്കിങ്ങി-പണിയാലയിൽപ്പുക്കൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ, എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ പങ്കിടാറുള്ളാഹ്ലാദമിപ്പൊഴും നുണഞ്ഞേനെ!

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 3.
നാനിയെ കവി അവതരിപ്പിപ്പിച്ചിരിക്കുന്നത് എപ കാരമാണ്?
Answer:
നാനി യൗവ്വനാരംഭത്തിൽ പൂത്ത ചെമ്പകത്തെ പോലെയായിരുന്നു. കടഞ്ഞെടുക്ക് പോലുള്ള ഉട ലിന്റെ വടിയുമായി മൂന്നും കുട്ടി മുറുക്കി ചിരിച്ച് പൂത്ത വെള്ളിലപോലെ അവൾ തച്ചന്റെ അരികിൽ നിന്നിരുന്നു. ഇന്ന് നാനി പ്രായാധിക്യത്താൽ അന്ധ തയും ബധിരയുമാണെന്നാണ് കവി പറയുന്നത്. കരിവെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയിലഞെട്ടും തപ്പിക്കൊണ്ട് വെടിവെച്ചാലും കൂടി കേൾക്കാത്ത നാനി കൂനിക്കൂടി പടിമേലിരി ക്കുകയാണ്. അവൾ ഇന്ന് കിളവിയായി മാറിയിരി ക്കുന്നു.

Question 4.
പെരുന്തച്ഛന്റെ ചിന്തകളിൽ മരം നിറഞ്ഞു നിൽക്കുന്ന തച്ചൻ മനസ്സ് കണ്ടെത്താനാവും. നിങ്ങളുടെ നിരീക്ഷണം വ്യക്തമാക്കുക?
Answer:
മരത്തിന്റെ പൊത്തുപോലുളള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടുകിടക്കുന്ന പെരുന്തച്ചനെ കാണി ച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. തച്ചന് മര ത്തോടുള്ള ആഭിമുഖ്യം എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ചിത്രീകണം. ഉളി വെയ്ക്കുമ്പോൾ കട്ടപ്പൊന്നുപോലെ തിളങ്ങുന്ന പ്ലാവും കൈവഞ്ചി ഉണ്ടാക്കാനായി വെട്ടുന്ന തേന്മാവും നിറയെ പൂത്തുകായ്ച്ച് നിൽക്കുന്ന കാഴ്ചയാണ് ഇറയത്ത് നിന്ന് കാണാൻ, തളർന്നു കിടക്കുന്നതിനിടയിലും അദ്ദേഹം ആഗ്രഹിക്കുന്നത്. എവിടെ മരം കണ്ടാലും ഇമ്പമാണെന്നാണ് അദ്ദേഹം പറയുന്നത്.

പണി ചെയ്യാൻ കഴിയില്ലെങ്കിലും ഇഴഞ്ഞും നിര ങ്ങിയുമെങ്കിലും പണിശാലയിൽ ഒന്നു ചെന്നിരി ക്കാൻ കഴിഞ്ഞെങ്കിൽ, ഞാൻ മുഴക്കോലും ഉളി യുമായി പണി ചെയ്യുന്നതിലെ ആഹ്ലാദം നുണ യുമായിരുന്നു എന്ന് പറയുന്നതിലും മരത്തോടും തൊഴിലിനോടുമുള്ള സ്നേഹമുണ്ട്.

ഒമ്പതാളുകൾ ഒരു മിച്ചു പിടിച്ചാലും പിടി എത്താത്ത ഒരു കൂറ്റൻ തമ്പകവൃക്ഷം അമ്പലമൈതാനത്തിൽ നിൽപ്പുണ്ടെന്ന് തച്ചൻ ഓർമ്മിക്കുന്നു. ആ മരത്തെ അദ്ദേഹം മനകണ്ണു കൊണ്ട് അളന്ന്, എൺപതു കോലിനപ്പുറമുണ്ടാ കുന്ന ആ വൃക്ഷം മുറിച്ചിട്ടാൽ നാട്ടിലെ പുര കൾക്കെല്ലാം മുള മോന്തായങ്ങൾ മാറ്റാനും ഉത്ത രങ്ങൾ മാറ്റാനുമുള്ള തടി കിട്ടും എന്നും, അല്ലെ ങ്കിൽ ചെത്തിയെടുത്ത് ഇല്ലമാളികകൾക്ക് മോന്താ യത്തിന് ഉപയോഗിക്കാം എന്നു കണക്കുകൂട്ടുന്നു.

മരവുമായി ഒടുങ്ങാത്ത ബന്ധമുള്ളതു കൊണ്ടാണ് പെരുന്തച്ചൻ തളർന്ന തന്റെ ശരീ രത്തെ പൂതലിച്ച ശരീരം എന്നു വിശേഷിപ്പിച്ചത്. നാനിയുടെ യൗവനത്തെ ചെമ്പകമരത്തോടും മര ത്തിൽ കടഞ്ഞ ശില്പത്തോടും പൂത്തവെളളില യോടുമാണ് തച്ഛൻ സാദൃശ്യപ്പെടുത്തിയിരിക്കു ന്നത്. ഈ കവിതയിൽ കരിവീട്ടികൊണ്ട് കടഞ്ഞ ടുത്ത മരികയോട് ആകാശത്തെ സാദൃശ്യപ്പെടു ത്തുന്ന ഒരു ഭാഗവുമുണ്ട്. പെരുന്തച്ഛനായ അദ്ദേ ഹത്തിന്റെ വാക്കുകളിലും ചിന്തകളിലും ഭാവനക ളിലും എല്ലാ മരങ്ങളും തൊഴിലും നിറഞ്ഞു നിൽക്കുന്നു.

Question 5.
ചുവടെ കൊടുത്ത വരികൾ വിശകലനം ചെയ്യുക. “ആയിരം മണിയുടെ നാവുപൊത്തീടാ മാറ്റ- വായിലെ നാവാർക്കാനും കെട്ടുവാൻ കഴി യുമോ?”
Answer:
മനുഷ്യസ്വഭാവവുമായി ബന്ധപ്പെടുത്തുന്ന വരി കളാണിത്. മനുഷ്യനെ പോലെ മണികൾക്കും നാവുണ്ട്. രണ്ടും നൽകുന്നത് ശബ്ദധോരണിയാ ണ് ആയിരം മണിയുടെ നാവ് മൂടിക്കെട്ടാൻ ആർക്കും കഴിയും. പക്ഷേ മനുഷ്യന്റെ അപവാദ പ്രചാരണത്തെ തടുക്കാൻ കഴിയില്ല. അപവാദം പറയുക എന്നത് മനുഷ്യന്റെ സഹജവാസനയാ ണ്. അത് പറയാനും കേൾക്കാനും മനുഷ്യന് താല്പ്പര്യവുമാണ്. അതിനെ തടുക്കാൻ ആർക്കും സാധിക്കില്ല എന്നാണ് പെരുന്തച്ഛൻ പറയുന്നത്.

Question 6.
“പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം, കിഴവനെ ത്താങ്ങുമായിരുന്നാ… വിതുമ്പീ പെരുന്തച്ഛൻ”
Answer:
കഴുത്തിൽ വീതുളി വീണ് തലയറ്റു പിടയുന്ന മകനെ കണ്ട് പരിഭ്രമിച്ച് കോണിപ്പടിയിൽ കാലുറ യ്ക്കാതെ മോന്തായത്തിൽ നിന്നും താഴെ വീണ പെരുന്തച്ഛൻ വർഷങ്ങളായി ചലനമറ്റ് ഒരേ കിട പ്പാണ്. എഴുന്നേൽക്കാനോ ഇരിക്കാനോ ഇഴയാൻ കൂടിയോ കഴിയാത്ത അവസ്ഥ. ഒന്നു പൊങ്ങാൻ കഴിഞ്ഞെങ്കിൽ ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിശാലയിൽ ചെന്നിരുന്ന് പണി ചെയ്യുന്നതിലെ ആഹ്ലാദം നുണയാമായിരുന്നു എന്ന് പെരുന്തച്ഛൻ മോഹിച്ചു പോകുന്നു. മകനുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥയിൽ ആ കൈകൾ തന്നെ താങ്ങു മായ അവൻ തനിക്ക് ആശ്രയമായിരുന്ന എന്നും പെരുന്തച്ഛൻ വിചാരിക്കുന്നു. തന്റെ കൈപ്പിഴകൊണ്ട് നഷ്ടപ്പെട്ട മകൻ, തന്റെ ഇപ്പോ ഴത്തെ അവസ്ഥ, തന്റെ വിധി എന്നിവ എല്ലാം ഓർത്താവാം പരുന്തച്ഛൻ വിതുമ്പിയത്.

“എൻകരം തോറ്റാലെന്താണെന്മകൻ ജയിക്കുമ്പോൾ, എൻ കണ്ണിലുണ്ണിക്കലും പൂകളെൻ പൂകളല്ലേ?”
Answer:
ക്ഷേത്രത്തിന്റെ രണ്ടു ഗോപുരങ്ങളിലും തേക്ക് കൊണ്ട് തച്ചനും മകനും അഷ്ടദിക് പാലരൂപം കൊത്തിവെച്ചു. ഒന്ന് പെരുന്തച്ഛന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്ന തായി ജനം പറഞ്ഞു. അതിൽ പെരുന്തച്ഛന് മക നോട് അസൂയ മൂത്തു എന്ന് ജനം പറഞ്ഞ അപ വാദത്തിന് മറുപടി പറയുകയാണ് തച്ചൻ. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? മകൻ പെരു ന്തച്ഛന്റെ കണ്ണിലുണ്ണിയാണ്. മകന്റെ പ്രശസ്തി തന്റെ കൂടി പ്രശസ്തിയാണ്. കാരണം അവനെ ഉളി പിടിക്കാൻ പഠിപ്പിച്ചത് പെരുന്തച്ഛനാണ്. പെരു ആച്ഛന് മകനോടുള്ള വാത്സല്യവും അവന്റെ കഴി വിനോടും കീർത്തിയോടുമുള്ള അഭിമാനും ഈ വരികളിൽ നിന്നു മനസ്സിലാക്കാം.

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 7.
അലങ്കാരഭംഗി കണ്ടെത്താം
“ചിരിച്ചു മൂന്നും കൂട്ടിപ്പൂത്ത വെള്ളില പോലെ- ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു.” കവിതയ്ക്ക് ശോഭ വർധിപ്പിക്കാൻ കവികൾ ഇത്തരം സാദൃശ്യകൽപ്പനകൾ പ്രയോഗിക്കാറു ണ്ട്. ഇവിടെ എന്തിനെയാണ് വർണിച്ചിരിക്കുന്നത്? എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്? ഉപമാലങ്കാരം പ്രയോഗിച്ച വരികൾ കവിതകളിൽ നിന്ന് കണ്ടെത്തി എഴുതുക.
മാതൃക-

• “ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പൊലെ”
• “വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം വെണ്ണിലാവോലുന്ന തിങ്കൾ പോലെ”
Answer:
മൂന്നും കൂട്ടി മുറുക്കി പൂത്ത വെള്ളിലാവുപോലെ നാനി നിൽക്കുന്നു എന്നു പറഞ്ഞിരിക്കുന്നതിനാൽ അലങ്കാരം ഉപമ.

ഉപമ
ലക്ഷണം
ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമയായത്
ഉദാ : മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്മുഖം

ഒരു വസ്തുവിന് മറ്റൊന്നിനോട് ചമൽക്കാര കാര മായ സാദൃശ്യം ചൊല്ലുന്നത് ഉപമാലങ്കാരം. ഉദാഹരണത്തിൽ രാജാവിന്റെ മുഖത്തിന് വിള ങ്ങുക എന്ന ക്രിയകൊണ്ട് ചന്ദ്രനോട് സാമ്യം പറ ഞ്ഞിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ ചമൽക്കാ രവുമുണ്ട്, അതിനാൽ അലങ്കാരം ഉപമ.

ഉപമയ്ക്ക് നാലുഘടകങ്ങൾ ഉണ്ട്.
1. ഉപമേയം
2. ഉപമാനം
3. സാധാരണ ധർമ്മം
4. ഉപമാവാചകം

ഉപമേയം
ഏതിനെ മറ്റൊന്നിനോട് ഉപമിക്കുന്നുവോ (സാ ദൃശ്യപ്പെടുത്തുന്നുവോ) അത് ഉപമേയം. വർണ്ണ്യം, പ്രകൃതം, പ്രസ്തുതം എന്നീ പേരുകളും ഉപമേയ ത്തിനുണ്ട്.

ഉപമാനം
ഉപമേയം ഏതിനോടു തുല്യമെന്നു പറയപ്പെടു ന്നുവോ അത് ഉപമാനം (ഏതിനോടു സാ ദൃശ്യപ്പെടുത്തുന്നുവോ അത് ഉപമാനം)
അവർണ്ണ്യം, അപ്രകൃതം, അപ്രസ്തുതം എന്നീ പേരുകളും ഉപമാനത്തിനു പറയുന്നു.

സാധാരണ ധർമ്മം
ഉപമേയത്തിലും ഉപമാനത്തിലും തുല്യമായി കാണ പ്പെടുന്ന ഗുണം (ധർമ്മം, പ്രത്യേകത) സാധാരണ ധർമ്മം.

ഉപമാവാചകം
സാദൃശ്യത്തെ കുറിക്കുന്ന ശബ്ദം ഉപമാവാചകം. സമം, സമാനം, സന്നിഭം, തുല്യം, ഒപ്പം, പോൽ, വിധം, പടി, പോലവേ, നേർ, കണക്കേ തുടങ്ങിയ പദങ്ങളും ഉപമാവാചകങ്ങളിൽപെടുന്നു. ഉപമാ വാചകങ്ങൾ എപ്പോഴും ഉപ മാ ന ത്തോടു ചേർന്നാണ് നിൽക്കുന്നത്.

മുൻപറഞ്ഞ ഉദാഹരണത്തിൽ
ഉപമേയം – മുഖം
ഉപമാനം – ചന്ദ്രൻ
സാധാരണ ധർമ്മം – വിളങ്ങുക
ഉപമാവാചകം – പോലെ

നാലു ഘടകങ്ങൾ ഉള്ള തു കൊണ്ട് ഇതിനെ പൂർണ്ണാപമയ്ക്ക് ഉദാഹരണമായി കരുതാം
അല്ലയോ രാജാവേ! അങ്ങയുടെ മുഖം ചന്ദ്രനെ പ്പോലെ ശോഭിക്കുന്നു. ഈ ഉദാഹരണത്തിൽ മുഖ ത്തിനും ചന്ദ്രനും തമ്മിൽ, വിളങ്ങുന്നു എന്ന ക്രിയ കൊണ്ട് സാമ്യം പറഞ്ഞിരിക്കുന്നു. ആഹ്ലാദം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങൾ വിളങ്ങുക എന്ന പദത്തിൽ നിന്ന് വ്യഞ്ജിക്കുന്നുണ്ട്. വർണ്ണ്യവിഷ യത്തിന് അവർണ്ണ്യത്തോട് ചമൽക്കാരകാരിയായ സാദൃശ്യമുണ്ടെങ്കിലേ ഉപമ എന്നു പരിഗണിക്കു കയുള്ളൂ. പേനയെപ്പോലെ പെൻസിലുമിരിക്കുന്നു എന്ന വാക്യത്തിൽ സാദൃശ്യം പറയുന്നുണ്ട് ങ്കിലും ആഹ്ലാദദായകമായ ചമൽക്കാരമില്ലാത്തതു കൊണ്ട് ഉപമയായി കണക്കാക്കുന്നില്ല.

രണ്ടു വസ്തുക്കൾക്ക് ഒരു ധർമ്മം കൊണ്ടാ എതാനും ധർമ്മങ്ങൾ കൊണ്ടോ ഉളള സാമ്യമാ കുന്നു സാധർമ്മം. സാധർമ്മമാണ് ഉപമാ മൂലകം. രണ്ടു വസ്തുക്കൾക്കു തമ്മിൽ സാധ ർമ്മം മൂന്നു വിധത്തിൽ കല്പിക്കാം.

1. ഭേദത്തെ പ്രധാനമാക്കി
2. അഭേദത്തെ പ്രധാനമാക്കി
3. ഭേദാഭേദങ്ങൾക്ക് തുല്യപ്രാധാന്യം നൽകി ക്കൊണ്ട് ഭേദാഭേദങ്ങൾക്ക് തുല്യ പ്രാധാന്യവും നൽകുന്ന കല്പനയാണ് ഉപമ.
ഭേദത്തെ പ്രധാനമാക്കുന്നത് വ്യതിരേകവുവും അഭേദം പ്രധാനമാക്കുന്നത് രൂപകവും ആകും

ഉപമ
ഉദാ : 1. കുല പൈതൃകമീ വിധം
ധിക്കരിക്കുന്നു നീ, നൗക
മഹാനദിയെ എന്നപോൽ

2. വനശാഖികളിൽ തൂങ്ങും
വീണപോലെ വിതുമ്പുമീ
ശ്രുതി താള ലയാരമ്യ
നൃത്തലോല വസുന്ധർ
(റിപ്പബ്ലിക് – വിഷ്ണു നാരായണൻ നമ്പൂതിരി)

ഒരച്ഛനമ്മയ്ക്ക് പിറന്ന മക്കൾ
ഓർത്താലൊരൊറ്റവാട്ടുകാർ നാം,
നാഥന്റെ മുറ്റത്തു വിളഞ്ഞീടുന്ന
നന്മുന്തിരിക്കാത്ത മനുഷ്യ വർഗ്ഗം
(തരംഗിണി) (ഉള്ളൂർ എസ്. പരമേശ്വരയ്യർ)

തലഗതി മുട്ടിയുഴന്നു പോയ കാളിന്ദി
യങ്കുശമേറ്റ കരിണിപോലെ
(ജലസേചനം-വൈലോപ്പിള്ളി ശ്രീധരമേനോൻ)

പൂനിലാവിൽ വെള്ളി പൂശിയ തിരുമുറ്റം പാൽ നറും കടൽ പോലെ തിളങ്ങി ചുഴലവും (സാഹിത്യമഞ്ജരി-വള്ളത്തോൾ നാരായണമേ നോൻ)

അഴകോടന്ന ഗരത്തിൽ തെക്കു കിഴക്കതു വഴി- യൊഴുകും യമുന തന്റെ പുളിനം കാൺമൂ
ഇളമഞ്ഞ വെയിൽ തട്ടി നിറം മാറി നീല വിണ്ണിൽ വിളങ്ങുന്ന വെൺമുകിലിൻ നിര കണ
(കരുണ – കുമാരനാശാൻ)

ഉപമയുടെ അവാന്തര വിഭാഗങ്ങൾ

1. ഗ്യാമോപമ
വ്യംഗ്യമായ അർത്ഥം വാച്യാർത്ഥത്തിനു കീഴ്പ്പെട്ടു നിൽക്കുന്നതിന് ഗാപമ എന്നു പറ യുന്നു. വാച്യാർ ത്ഥത്തിൽ നിന്നു മാത്രമേ വ്യംഗ്യാർത്ഥം കിട്ടുകയുള്ളൂ എന്ന് സാരം-
ഉദാ : “പുളയ്ക്കുന്നധികം നേരെ
നില്ക്കാതാടുന്ന കശ്മലൻ
ജയിച്ച വാർത്തകേട്ടിട്ടോ
കുടിച്ചിട്ടോ മധുദ്രവം”

ജയിച്ച വാർത്ത കേൾക്കുമ്പോൾ പുളിച്ചാടുന്നതും മദ്യം കിടക്കുമ്പോൾ പുളച്ചാടുന്നതും തമ്മിലുള്ള സാദൃശ്യം

മാലോപമ
ഒരുപമേയത്തന്നെ പല ഉപമാനങ്ങളോട് ഉപമിക്കു ന്നത് മാലോപമ-ഉദാഹരണം.

ഉദാഹരണം
കാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽ പോലെ
കാലമില്ലാതെഴുമാഴിപോലെ
കാറ്റിൽപ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ് പ്രാണനടക്കിവെച്ചും
ഇതിൽ പ്രാണായ സ്ഥിതനായ ദക്ഷിണാ മൂർത്തിക്ക് മൂന്ന് ഉപമാനങ്ങൾ നിർബന്ധിക്കപ്പെ ട്ടിരിക്കുന്നു.

ലക്ഷണം
“മാലോപമയൊർണ്ണ പല തോടുപമിപ്പതാം”
വേറെ ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.
തടിവെൺമഴുവാൽ മുറിച്ചപോ-
ലിടിവെട്ടേറ്റൊരു മുല്ലവള്ളി പോൽ
കുടിലാളകനഷ്ടഷ്ടയായ്
ടിതി ക്ഷോണിയിൽ വീണു കഷ്ടമേ
(മുറിച്ചിട്ട തടി, ഇടിവെട്ടേറ്റ് മുല്ലവള്ളി-ഉപമാനങ്ങൾ)
കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവൾ മൂർച്ഛയാർന്നിരുന്നാൾ
വിരതപവന വാപിപോലെ – വണ്ടിൽ
വിരുത മടങ്ങിയ ഗുമെന്ന പോലെ-
(വാപി, ഗുല്മം-ഉപമാനങ്ങൾ) (ലീല)

രശനോപാ
പൂർവ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയിൽ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞു കോർത്തതുപോലെ നിബന്ധിച്ചാൽ രശനോപമ

ഉദാഹരണം
“മൊഴിയധരം പോൽ മധുരം
മൊഴി പോലത്യച്ഛവർണ്ണമാം മേനി
മിഴി മേനിപോലെതിരതി;
മിഴിപോലത്യന്ത ദുസ്സഹം വിംഹം.”
“പാലരുവി പോലെയെത്ര മനോഹരം പൂ നിലാവു- പൂ നിലാവുപോലെ ഹൃദ്യം ശിശുവിൻരം വിടരുന്ന കുസുമങ്ങൾ ശിശുക്കൾ തൻ പുഞ്ചിരിപോൽ ഹൃദയത്തിന്നരുളുന്നുണ്ട്മിതാമോദം”
(വഞ്ചിപ്പാട്ട്)
പാലരുവി ഉപമാനം, പൂനിലാവ് ഉപമേയം
അടുത്തതായി പൂനിലാവ് ഉപമാനം ശിശുസ്മേരം

ഉപമാനം
കുസുമങ്ങൾ ഉപമേയം ഇങ്ങനെ പൂർവ്വോപമയിലെ ഉപമേയം ഉത്തരോപമയിൽ ഉപമാനമാക്കുന്നത് നോപമ

സാവയവോപമ
ഉപമാനോപമേയങ്ങൾക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിച്ചാൽ ‘സാവയാമ’
ഉദാഹരണം
തളിരുപോലധരം സുമനോഹരം
ലളിതശാഖകൾ പോലെ ദുജദ്വയം
കിളിമൊഴിക്കു തന്ന കുസുമോപമം
മിളിതമുജ്ജ്വലമാം നവയൗവനം
(ഭാഷാശാകുന്തളം)

ഇവിടെ ശകുന്തളയെ ലതയോട് ഉപമിക്കുന്നതിൽ ഓരോ അവയവത്തിനും ഉപമ ചെയ്യപ്പെട്ടിരി
ക്കുന്നു.

ഉദാഹരണത്തിന്
അധരത്തെ ചെന്തളിരിനോടും, കൈകളെ ചില്ലക ളോടും യൗവനത്തെ പുഷ്പങ്ങളോടും ഉപമിച്ചി രിക്കുന്നു. ഉപമാനത്തിനും ഉപമേയത്തിനും പ്രത്യേകം അവയവങ്ങളെ കല്പിച്ച സാദൃശ്യം കല്പിക്കുന്നത് സാവയവോപമ.

ലക്ഷിതോപമ
സാദൃശ്യ വാചകത്തിനുപകരണം തൊടുന്ന, പട വെട്ടുന്ന, കൊമ്പുകുത്തുന്ന നിന്ദിക്കുന്ന, ഹസി ക്കുന്ന, അസൂയപ്പെടുന്ന, മുതലയാ ലാക്ഷണിക ശബ്ദങ്ങൾ പ്രയോഗിക്കാറുണ്ട്. ലാക്ഷണിക ശബ്ദ പ്രയോഗത്തിൽ വാചക പദങ്ങൾ അർത്ഥം കൊണ്ടു കണ്ടുപിടിക്കേണ്ടിവരുന്നത് ലക്ഷിതോപമ. ഉദാഹരണങ്ങൾ

കുംഭികുലോത്തമൻ തുമ്പിക്കരം കൊണ്ടു
കുമ്പിട്ടു കൂട്ടീടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്രമസ്തകസന്നിഭജാനുവും-
മംഭോജബാണനിഷംഗാഭജംഘയും (ആദ്ധ്യാത്മരാമായണം)
(ഊരു – തുടി
ജംഘം – മുഴം കാൽ
നിഷംഗം- ആവനാഴി)

“വൻ തെന്നലേറ്റുലയുമുൽപലൻപ്രസൂന-
ചാഞ്ചാട്ടമോടു പടവെട്ടുമധീരനോട്ടം
മാൽ പടയോടു ഗിരികന്യക താൻ ഗ്രഹിച്ചോ?
മാൻപേട തന്നെ ഗിരികന്യയൊടഭ്യസിച്ചോ?” (കുമാരസംഭവം)

കല്പിതോപമ
പ്രസിദ്ധങ്ങളായ ഉപമാനങ്ങൾ മതിയാകൂ. കയ്യി ലെന്നു കാണുമ്പോൾ കവികൾ പുതിയ പമാന ങ്ങൾ സങ്കല്പിക്കുന്നു. അങ്ങനെ കല്പിച്ചുണ്ടാ കുന്ന ഉപമാനങ്ങളോടു കൂടിയതാണ് കല്പിതോ വമ.

ഉദാഹരണം :
കൂര നപ്പുരുഷൻ പുഞ്ചിരിച്ചീടുമ്പോൾ സൂര്യൻ തണുത്തതുപോലെ തോന്നി ക്രൂരനായ പുരുഷന്റെ പുഞ്ചിരിയെ സൂര്യൻ തണുത്തതിനോട് സാദൃശ്യപ്പെടുത്തുന്നു. സൂര്യൻ തണുക്കുക സ്വാഭാവികമല്ല. കവി കല്പിതമാണ്. ചന്ദ്രനുദിച്ചതുപോലെ തോന്നി എന്നു ചേർത്താൽ സ്വാഭാവികമാകും.

ഉപമാവാചകങ്ങൾ ധാരാളമുണ്ട്. എന്നാൽ സമം, സമാനം, സദൃശ്യം, തുല്യം., പോലെ, പോൽ, എന്നപോൽ, ഒപ്പം, നിഭം, സന്നിഭം, കം ഈ ഉപമാവാചകങ്ങൾ നേരിട്ടു സാദൃശ്യത്തെ കാണി ക്കുന്നവയാണ്.

പരമ്പരിതോപമ
പരസ്പരം ബന്ധപ്പെട്ട ഒന്നിലധികം ഉപമകളുടെ പരമ്പരയാണ് പരമ്പരിതോപമ:

ഉദാഹരണങ്ങൾ
“ചന്ദ്രനെപ്പോലെ മുഖമതിമോഹനം
ചന്ദ്രികപോലെ മൃദുസ്മേരവും
രാഹുവെപ്പോലതു രണ്ടും മറയ്ക്കുന്നു
ചേലെഴുന്നീടുമാ ചേലാഞ്ചലം

ഉദാഹരണം നോക്കാം
മുഖം ചന്ദ്രനെപ്പോലെ മനോഹരമാണ്. ചന്ദ്രിക പോലെ ശോഭനമാണ് പുഞ്ചിരി. രാഹുവിനെ പ്പോലെ ചേലെഴുന്ന ചേലയുടെ അഞ്ചലം (അറ്റം) ഇവ രണ്ടും മറയ്ക്കുന്നു. രാഹു ചന്ദ്രനെ വിഴു ങ്ങുമ്പോൾ ചന്ദ്രനും നിലാവും (ചന്ദ്രിക) മറയുന്നു. ഈ മൂന്ന് ഉപമകളും പരസ്പരം ആശ്രയിച്ചു നിൽക്കുന്നു. ചന്ദ്രനും നിലാവും രാഹുവും തമ്മിലും മുഖവും പുഞ്ചിരിയും ചേലാഞ്ചലവും തമ്മിലും ബന്ധമുണ്ട്. ഇവയിലേതെങ്കിലും ഒന്നു മാറ്റിയാൽ മറ്റുള്ളവരുടെ പ്രസക്തി നഷ്ടമാകുന്നു.

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

ലളിതോപമ
ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ കാണുന്നുവെന്നു പറ യുന്നതാണ് ലളിതോപമ

ഉദാ : നിലാവിൽ സൗഭഗം കാണു മൃദുസ്മേരത്തിൽ നിന്നുടെ
നിലാവിന്റെ സൗഭഗം നിന്റെ പുഞ്ചിരിയിൽ കാണുന്നു. നിലാവിന്റെ ധർമ്മമായ സൗഭഗം പുഞ്ചിരിയിലും കാണുന്നു എന്നു പറയുന്നതു കൊണ്ട് നിലാവിനും പുഞ്ചിരിക്കും സൗഭഗത്തിൽ സാദൃശ്യമുണ്ടെന്നു. ലക്ഷണം കൊണ്ട് ഈ സാദൃശ്യം ലഭിക്കുന്നുവെന്നതു കൊണ്ട് ലക്ഷി തോപമയുടെ വിഭാഗമായി ചില രീതിയെ കണ ക്കാക്കുന്നു.

അനന്വയം
തന്നോടു സമമായ താൻ താ-
നെന്നു ചൊന്നാലനന്വയം:
ഇന്ദുവിന്ദുവിനോടൊപ്പം
സുന്ദരാകൃതി ഭാസുരൻ
വേറെ ഒരു സദൃശ്യവസ്തു ഇല്ലെന്നു കാണിക്കാൻ വേണ്ടി ഒരു വസ്തുവിനെ അതിനോടുതന്നെ ഉപ മിക്കുന്നത് അനന്വയം. തന്നോടു തനിക്കു സാദൃശ്യം അന്വയിക്കാത്തതാകയാൽ അനന്വയം എന്ന പേര് അന്വർത്ഥമാകുന്നു. ചന്ദ്രനെപ്പോലെ സൗന്ദര്യമുള്ള ഒരു വസ്തുവേണമെങ്കിൽ ചന്ദ്രൻ തന്നെയേ ഉള്ളൂ എന്നു പറയുന്നതിനാൽ ചന്ദ്രന് സൗന്ദര്യോൽക്കർഷം ഫലിക്കുന്നു. വേറെ ഉദാ ഹരണം.
ഗഗനം ഗഗനം പോലെ
സാഗരം സാഗരോപമം
ശ്രീമൂലകപന്നൊപ്പം
ശ്രീമൂലകപാലകൻ
ആദ്യത്തെ ഉദാഹരണത്തിൽ സൗന്ദര്യം എന്ന സാധാരണധർമ്മം പറയപ്പെട്ടിരിക്കുന്നു. ഇതിൽ വൈപുല്യം മുതലായ സാധാരണധർമ്മങ്ങൾ ഊഹ്യങ്ങളായിരിക്കുന്നുവെന്നു ഭേദം.

ഉപമേയോപമ
ഉപമിക്കുന്നതാന്യ-
മുപമേയോപമാഖ്യമാം;
വിപുലാ കൃപപോൽ കീർത്തി
നൃപാ തേ കീർത്തിപോൽ കൃപ
ഉപമേയത്തെ ഉപമാനത്തോട് ഉപമിച്ചതിന്റെ ശേഷം

മരിച്ച് ഉപമാനത്തെ ഉപമേയത്തോടും ഉപമിക്കു ന്നത് ഉപമേയോപമ എന്നു പേരായ അലങ്കാരം. ഉപമേയത്തിനോടും ഉപമിക്കുക എന്നു പേരിന് അർത്ഥസാംഗത്യം. സാദൃശ്യ സമ്പാദകമായ ധർമ്മം ഒന്നായിരിക്കെ ഉപമേയത്തെ ഉപമാന ത്തോട് ഉപമിച്ചാൽ ഉപമാനത്തിന്, ഉപമേയ ത്തോടും ഉപമ സിദ്ധമാകുന്നു. അതിനെ വിശേ ഷിച്ചെടുത്തു പറയുന്നത് ഇവയ്ക്കു സാദൃശ്യം സംഭവിക്കുകയാണെങ്കിൽ അന്യോന്യം തന്നെ അല്ലാതെ മൂന്നാമതൊന്നിനോടില്ലെന്നു കാണിക്കു ന്നതിൽ പര്യവസാനിക്കുന്നു. വൈപുല്യ വിഷയ ത്തിൽ പന്റെ കീർത്തിക്കു തുല്യമായിട്ട് അദ്ദേ ഹത്തിന്റെ കൃപ ഒന്നല്ലാതെ മൂന്നാമതൊന്നില്ലെന്നു കൃപാകീർത്തികൾ രണ്ടിനും ഉൽക്കർഷം സിദ്ധി ക്കുന്നു. വേറെ ഉദാഹരണം.

കരിയിൽ ഗിരിയെപ്പോലെ
ഗിരിയിക്കരിയെന്നപോലെയച്ചൻ
അരിവിൽ മദാംബു സമം,
ചൊരിയുന്നു മദാംബുപോലരിരി.
പൂർവ്വോദാഹരണത്തിൽ രാജാവ് വർണ്ണനീയനാ കയാൽ അദ്ദേഹത്തിന്റെ കൃപാകീർത്തികൾ രണ്ടും പ്രകൃതം തന്നെ. ഉത്തരോദാഹരണത്തിൽ “കര യിതു’ എന്നും ഇക്കരി എന്നും പറകയാൽ ആന പ്രകൃതവും പർവ്വതം അപ്രകൃതവും ആകുന്നു.

രശനോപമയും ഉപമേയോപമയും തമ്മിലുള്ള വ്യത്യാസം

ആദ്യത്തെ ഉപമയിലെ ഉപമേയത്തെ രണ്ടാമത്തെ ഉപമയിൽ ഉപമാനമാക്കുന്നത് ഉപമേയോപമ. ആദ്യത്തെ ഉപമയിലെ ഉപമാനത്തെ രണ്ടാമത്തേ തിൽ ഉപമേയമാക്കാത്തത് രശനോപമ.

ഉദാഹരണത്തിൽ, അവിടത്തെ കൃപപോലെ വിപു ലമാണ് അവിടത്തെ കീർത്തി, അവിടത്തെ
കീർത്തിപോലെ വിപുലമാണ് കൃപ എന്നു പറ ഞ്ഞാൽ ഉപമേയോപമ.

അവിടുത്തെ കൃപ പോലെ വിപുലമാണ് അവി ടത്തെ കീർത്തി. അവിടുത്തെ കീർത്തിപോലെ നിർമ്മലമാണ് അവിടുത്തെ ഹൃദയം എന്നു പറ ഞാൻ രശനോപമ.

ഉപമേയോപമയും അനന്വയവും
ഉപമേയോപമയും അനന്വയവും തമ്മിലുള്ള വ്യത്യാസം. ഉപമേയോപമയിൽ ഉപമേയത്തിനു തുല്യമായി ഉപമേയവും ഉപമാനത്തിന് സമമായി ഉപമേയവും മാത്രമേ ഉള്ളു. മൂന്നാമതായി ഒന്നില്ല. അനന്വയത്തിലാകട്ടെ ഉപമേയത്തിനു തുല്യമായി രണ്ടാമതൊന്നില്ല.

ഉപമിക്കണമെങ്കിൽ ഉപമേയത്തോടു മാത്രമേ കഴിയും. അനന്വയം സാമ്യോക്തിയോ അതിശയോ ക്തിയോ ആയിട്ടല്ല.

വക്രോക്തി എന്ന നിലയിൽ ചമൽക്കാര കാരി യായി തീരുമെന്ന അഭിപ്രായവും നിലനിൽക്കുന്നു.

പ്രതാപം
ഉപമാനോപമേയത്വം
മറിച്ചിട്ടാൽ പ്രതീപമാം:
നെന്മേനിരാകതൻ പുഷ്പം
നിന്മേനിക്കൊപ്പമാം പ്രിയേ
പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുക പ്രതിപാലങ്കാരം. പ്രതീപം വിപരീതം എന്നു ശബ്ദാർത്ഥം. പ്രായേണ ഉപമിക്കുന്ന തെല്ലാം ഗുണാധിക്യമുള്ള വസ്തുവിനോടാകുന്നു. അതിന് വൈപരീത്യം ചെയ്യുമ്പോൾ ഉപമയത്തിന് ഉപമാനത്തെക്കാൾ വൈശിഷ്ട്യം സിദ്ധിക്കുന്നു.
വേറെ ഉദാഹരണം
നിൻ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്,
നിന്നാസ്യപ്രഭതേടുമമ്പിളിയൊളിക്കപ്പെട്ടു കാർകൊണ്ടാൽ
അന്നത്തമ്പികൾ നിന്നൊടൊത്ത് നടയുള്ളോരങ്ങു മണ്ടീടിനാർ;
നിന്നപര്യവുമിന്നു കാണ്മതു പൊറുക്കുന്നതില്ല ഹോ! ദുർവിധി.

വർഷാഗമത്തിൽ വിരഹിവാക്യം. ഇടികുടുക്കം കേൾക്കുമ്പോൾ അരയന്നങ്ങൾ സ്വർഗ്ഗത്തിലേക്കു തിരിച്ചു പോകുമെന്നു കവി പ്രസിദ്ധി. പ്രതീപം ആദ്യത്തെ
മൂന്നു പാദങ്ങളിൽ മാത്രം
ഉപമാനം വ്യർത്ഥമെന്നു
കഥിച്ചാലും പ്രതീപമാം
വമ്പിക്കുന്നെന്തിനിസ്സൂര്യൻ
നിൻ പ്രതാപം തപിക്കവേ
ഉപമേയം കൊണ്ടുതന്നെ ഉപമാനത്തിന്റെ പ്രയോ ജനമെല്ലാം സിദ്ധിക്കുന്ന സ്ഥിതിക്ക് ഉപമാനം വ്യർത്ഥം തന്നെ എന്നു ചൊല്ലുന്നതും പ്രതീപം തന്നെ.

ഉദാഹരണം
തവ കീർത്തിയും ദ്യുതിയുമുള്ള പോതു പി- ന്നിവരെന്തിനെന്നു കരുതുമ്പോഴൊക്ക പരിവേഷമൊന്നൊരു മിഷേണ കുണ്ഡലം പരിചോടിടുന്നു വിധി ചന്ദ്രസൂര്യരിൽ

ഇവിടെ വർണ്ണനീചനായ രാജാവിന്റെ കീർത്തി യുള്ള സ്ഥിതിക്ക് ചന്ദ്രനും, പ്രതാപമുള്ള സ്ഥിതിക്ക് സൂര്യനും നിഷ് ഫലമാണെന്ന് ബ്രഹ്മാവു വിചാരിക്കുന്നതായി നിബന്ധിക്കപ്പെട്ടി രിക്കുന്നു. ചന്ദ്രസൂര്യന്മാർക്ക് ചില സമയം പരി വേഷം കാണുന്നത് ഈ വിചാരം വരുമ്പോൾ ബ്രഹ്മാവ് അവരെ ചുറ്റി വരയ്ക്കുന്ന കുണ്ഡല രേഖ എന്നും കല്പിക്കപ്പെട്ടിരിക്കുന്നു.

പണ്ട് ഗ്രന്ഥമെഴുത്തുകാർ വീഴക്ഷരങ്ങളെ വെട്ടു ന്നതിന് അതിനെ ചുറ്റി ഒരു വട്ടം ഇട്ടുവന്നു. അതിന്റെ മട്ട്, പ്രതീപം

പ്രതീപം അല്പാല്പം വൈചിത്ര്യ ഭേദത്താൽ ഇനിയും പലമാതിരിയിൽ വരാം, എന്നാൽ അതെല്ലാം ആദ്യം പറഞ്ഞ ലക്ഷണത്തിൽ ഉൾപ്പെ ടുന്നതാകയാൽ വേറെ ലക്ഷണം ഇവിടെ ചെയ്യ പ്പെടുന്നില്ല.

അനന്വയം, ഉപമേയോപമ, പ്രതീപം ഈ മൂന്നും ഉപമയുടെ തന്നെ വകഭേദങ്ങളാണ് ചില ആലങ്കാ രികന്മാർ അഭിപ്രായപ്പെടുന്നു.

Question 8.
“വന്ദനം വന്ദനം! വാർമെത്തും ദ്രാവിഡ- നന്ദിനിയായി വളർന്ന ഭാഷ”
“ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കിന്നെൻ പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു” താളം, ഈണം, അക്ഷരങ്ങളുടെ എണ്ണം എന്നിവ പരിശോധിച്ച് രണ്ട് ഈരടികളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
Answer:
മാണിക്യവീണ എന്ന കവിതയിലെ വരികളാണ് വന്ദനം…. ഭാഷേ എന്നത്. മഞ്ജരി വൃത്തവ്യവസ്ഥ പാലിക്കുന്ന വരികൾ ആണിത്. ആദ്യ വരികളിൽ പന്ത്രണ്ട് അക്ഷരവും രണ്ടാമത്തെ വരിയിൽ ആദ്യ വരികളിൽ പന്ത്രണ്ട് അക്ഷരവും രണ്ടാമത്തെ വരി യിൽ പത്ത് അക്ഷരവുമാണുള്ളത്. പെരുന്തച്ഛൻ കവിതയിലെ വരികൾ ഭിന്നമായ അക്ഷരക്രമമാണ് പാലിക്കുന്നത്. രണ്ട് വരികളിലും പതിനാല് അക്ഷ രമാണുള്ളത്. ഈ ഈരടികൾ കേക വൃത്തവ വസ്ഥ ആണ് പാലിക്കുന്നത്. ഇരുകവിതകളുടെയും അക്ഷരക്രമം വ്യത്യസ്തമായതിനാൽ താളം, ഈണം എന്നിവയും വ്യത്യസ്തമായിരിക്കും.

Question 9.
സംഘങ്ങളായി കവിതാഭാഗം നാടകം കഥാപ സംഗം ആയി അവതരിപ്പിക്കുക.
Answer:
ഞാനും ഒരച്ഛൻ
തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളിൽ ഊളി യിട്ടു ചെന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച മാന്ത്രികൻ. പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാപ തിഭ. അതേ അത് പെരുന്തച്ഛനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ഛൻ. പെരുന്തച്ഛന്റെ മാഹാത്മ്യങ്ങളുടെ കഥയല്ല ഞാനിന്നു പറയാൻ പോകുന്നത്. പിന്നെയോ? ശയ്യാവലംബിയായ അദ്ദേഹത്തിന്റെ ഓർമ്മകളുടെ സങ്കടങ്ങളുടെ കഥ യാണ്.

അതൊരു മീനമാസക്കാലമായിരുന്നു. പ്ലാവും തേന്മാവുമെല്ലാം പൂത്തും കായ്ച്ചും നിൽക്കുന്ന സമയം. മറ്റുള്ളവർക്ക് മാളികകൾ പണിയുന്ന തച്ചൻ പക്ഷെ സ്വന്തമായി മാളികയില്ല. മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരു ണ്ടുകിടക്കുകയാണ് പെരുന്തച്ഛൻ.
ഇമ്പമാണെനിക്കെവിടെയെങ്കിലും
മരം കണ്ടാൽ അത് നോക്കി നിന്നീടുവാൻ
എന്നാണ് അദ്ദേഹം പറയുന്നത്.
വീടിന്റെ ഇറയത്ത് ചെന്നു പ്ലാവും, തേന്മാവു മെല്ലാം പൂത്തും കായ്ച്ചും നിൽക്കുന്ന കാഴ്ച കാണാൻ അദ്ദേഹത്തിന്റെ മനസ്സ് വെമ്പുകയാണ്. എന്നാൽ അതിനൊന്നുമുള്ള ആരോഗ്യം ഇപ്പോൾ തച്ചനില്ല. യൗവന കാലത്തിലെന്നപോലെ വീണ്ടും പണിശാലയിലെത്തി തൊഴിലിന്റെ ലഹരി നുണ യാൻ എനിക്കാവില്ലല്ലോ എന്നോർത്ത് ആ കണ്ണു കൾ നിറയുന്നു.

പെരുന്തച്ഛന് കൂട്ടായി ആകെയുള്ളത് ഭാര്യ നാനി യാണ്. അവരുടെ പ്രായാധിക്യത്താൽ അവശയാ ണ്.
“വെടിവയ്ക്കിലും കൂടിക്കേൾക്കില്ലാ കൂനിക്കൂടി പടിമേലിരിക്കുന്നു ‘നാനിയും’ വയർ ചുങ്ങി. അവളും കെളവിയ്!

എന്നാണ് തച്ചൻ ഭാര്യയെക്കുറിച്ച് പറയുന്നത്. പ്രായാധിക്യത്താൽ അന്ധതയും ബധിരയുമായ അവർ തച്ചനെ എങ്ങനെ സഹായിക്കാൻ? തന്റെ മകനുണ്ടായിരുന്നെങ്കിൽ ആ കൈ തന്നെ താങ്ങു മാ യി രു ന്നെന്ന് പെരുന്തച്ഛൻ ഓർക്കുന്നു. അതോർത്ത് തച്ചൻ വിതുമ്പാൻ തുടങ്ങി. തനിക്ക് നഷ്ടപ്പെട്ടു പോയെ മകൻ, തന്റെ ഇപ്പോഴത്തെ അവസ്ഥ, തന്റെ വിധി എല്ലാം ഓർത്തിട്ടാവാം തച്ഛൻ വിതുമ്പിയത്.

താനും മകനും തമ്മിൽ പിണങ്ങാനുള്ള കാരണം അദ്ദേഹത്തിന്റെ ചിന്തകളിലേക്ക് ഓടിയെത്തുന്നു. അകലെയായി കാണുന്ന ചെമ്പു താഴിക കുട ത്തോടു കൂടിയ മികവാർത്ത തൃക്കോവിൽ തീർത്തത് ഈ കൈകൾ കൊണ്ടാണ്. കോവിലിലെ കൊടിമരത്തിൽ തന്റെ മകൻ കൊത്തിവെച്ച് പറ ന്നിരിക്കുന്നതുപോലുള്ള ഗരുഡ വിഗ്രഹത്തിന്റെ ചിറക് ഇപ്പോഴും ചലിക്കുന്നതായി തോന്നും. താൻ അതിൽ അസൂയാലുവായി എന്നാണ് നാട്ടുകാർ പറയുന്നത്.

“ആയിരം മണിയുടെ നാക്കടക്കീടാമാറ്റ-വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവു പൊത്താൻ ആർക്കും കഴിയില്ല. അപവാദ പ്രചാരണം നടത്തു ന്നവർ അതു തുടരുക തന്നെ ചെയ്യും. അതു തട യാൻ ആർക്കുമാവില്ല. ഞാൻ കയ്യിൽ ഉളി പിടി പ്പിച്ച എന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭിമാനമല്ലാതെ മറ്റെന്തു തോന്നാൻ.

ക്ഷേത്രത്തിന്റെ രണ്ട് ഗോപുരങ്ങളിലും തേക്ക് കൊണ്ട് ഞങ്ങൾ അഷ്ടദിക് പാലരൂപം കൊത്തി വെച്ചു. ഒന്ന് എന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്നതായി ജനം പറഞ്ഞു. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? എന്റെ കണ്ണിലുണ്ണിയായ മകന്റെ പ്രശസ്തി എന്റെ കൂടി പ്രശസ്തിയാണ്.

“കൊച്ചനെ സ്തുതിക്കുമ്പോളെന്മുഖം മങ്ങിപോലും, തച്ചനായാലും ഞാനൊരു നല്ലാതാപോമോ”? പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാത ച്ഛനാണ് ഞാൻ. പക്ഷേ അതിനെല്ലാം ഉപരി ഞാൻ ഒരച്ഛനാണ്. മകനെ അളവറ്റ് സ്നേഹിച്ചിരുന്ന ഒര ച്ഛൻ. അസൂയമൂത്ത് വീതുളിയെറിഞ്ഞ മകനെ കൊല്ലാൻ മാത്രം ദുഷ്ടനാണോ ഞാൻ?

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 10.
‘പെരുന്തച്ഛൻ’ എന്ന കവിതയ്ക്ക് ആസ്വാദനക്കു റിപ്പ് തയ്യാറാക്കുക?
Answer:
ഐതിഹ്യപ്പെരുമയിലൂടെ മലയാളി മനസ്സിൽ സ്ഥിരിപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് പെരു ന്തച്ഛൻ. വിവിധ സാഹിത്യരൂപങ്ങളിലൂടെ മലയാ ളത്തിൽ കഥയായും കവിതയായും തിരക്കഥ യായും നാടകമായും പെരുന്തച്ഛൻ ജനഹൃദയ ങ്ങൾ കവർന്നു. അതിൽ എണ്ണം പറഞ്ഞ കവിതക ളിൽ ഒന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ഛൻ’

മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടു കിടക്കുന്ന പെരുന്തച്ഛനെ കാണി ച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. തച്ചന് മര ത്തോടുള്ള ആഭിമുഖ്യം എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന താണ് തന്റെ വീടിനെ പൊത്തായി ചിത്രീകരിച്ചതിൽ കാണുന്നത്. നിര ങ്ങിനീങ്ങാൻ പോലും കഴിയാത്ത ആ വിഹ്വല വാർധക്യത്തിൽ പെരുന്തച്ഛൻ താൻ നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നു. തളർന്നു കിടക്കുന്ന പെരുന്തച്ഛന് അല്പം ആശ്വാസം തോന്നിയപ്പോൾ പുറംലോകം കാണ ണമെന്ന ആഗ്രഹം തോന്നുന്നു.

മകനുണ്ടായിരുന്നെങ്കിൽ തന്നെ താങ്ങിപ്പിടിച്ച് പുറത്ത് കൊണ്ടുവന്നിരുത്തിയേനേ എന്ന് ചിന്തി ച്ചു. ഈ ചിന്ത അദ്ദേഹത്തിന്റെ മുന്നിൽ ചിന്താ സാഗരത്തിന്റെ അലകളുണർത്തി. അവിടെ പെരു അച്ഛൻ തന്റെ മനോരാജ്യത്തിന്റെ വാതിൽ തുറ ന്നിടുന്നു. ആ ചിന്തയാകട്ടെ മകന്റെ മരണത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്ന വ്യവഹാ രത്തെ ഓർമ്മിപ്പിക്കുന്നു. തുടർന്ന് അദ്ദേഹം താനും മകനും തമ്മിൽ പിണങ്ങാനുള്ള കാരണം ചിന്തിക്കുന്നു. കോവിലിലെ കൊടിമരത്തിൽ തന്റെ മകൻ കൊത്തിവെച്ച് പറന്നിരിക്കുന്നതുപോലുള്ള ഗരുഡവിഗ്രഹത്തിന്റെ ചിറക് ഇപ്പോഴും ചലിക്കു ന്നതായി തോന്നും. താൻ അതിൽ അസൂയാലു വായി എന്ന് നാട്ടുകാരുടെ പക്ഷം. തന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭി മാനമല്ലാതെ മറ്റെന്തു തോന്നാൻ. ആയിരം മണി യുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവുപൊത്താൻ ആർക്കും കഴിയില്ല. അപവാദം പ്രചാരണം നടത്തുന്നവർ അതു തുട രുകതന്നെ ചെയ്യും. അതു തടയാൻ ആർക്കുമാ വില്ല എന്ന പ്രപഞ്ചസത്യവും അദ്ദേഹം തിരിച്ചറി യുന്നു.

“തച്ചാനായാലും ഞാനൊരച്ഛനല്ലാതാപോമോ”? എന്ന വരിയിലൂടെ മകനെ കൊന്നതു താനാണെന്ന് പറയുന്നവർക്കുള്ള മറുപടി പെരുന്തച്ഛൻ ഒരുക്കി വെക്കുന്നു. പെരുന്തച്ഛന്റെ മനസ്സിനെ കൃത്യമായി അപഗ്രഥിച്ച് തച്ചന്റെ കഥയ്ക്ക് ഒരു നൂതനവായന നടത്തുകയാണ് ജി. ഈ കവിതയിൽ അതിനായി അദ്ദേഹം ശില്പഭംഗികൊണ്ടും ആശയഭംഗി കൊണ്ടും ശബ്ദഭംഗികൊണ്ടും പ്രൗഢമായ ഒരു ഭാഷ തിരഞ്ഞെടുത്തു. മരംകൊണ്ട് മനോഹരമായ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന പെരുന്തച്ഛന്റെ ഭാഷയിലും മരവുമായി ബന്ധപ്പെട്ട നിരവധി ഭാഷാ ബിംബങ്ങൾ നമുക്ക് കാണാം. മരവും മനുഷ്യനും പ്രകൃതിയും കലയും എല്ലാം കൂടിച്ചേർന്ന് ഒരു പ്രത്യേകാനുഭവം ഈ കവിത പകർന്നു തരുന്നു.

Question 11.
പെരുന്തച്ഛൻ – കഥാപാത്ര നിരൂപണം
Answer:
കേരളത്തിൽ കാലകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയിപ്പ പന്തിരുകുലത്തിലെ ഒരു അംഗമാണ് പെരുന്തച്ഛൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളി യന്നൂരിലെ ഒരു തച്ചനാണു എടുത്തു വളർത്തിയ തെന്നും ഇദ്ദേഹമാണ് തച്ചുശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ഛൻ എന്നുമാണ് ഐതിഹ്യം. പെരുന്തച്ഛനെ ചെറുപ്പത്തിൽ രാമൻ എന്നാണ് വിളി ച്ചിരുന്നത്. ഭാരതത്തിലെ ആദ്യത്തെ എഞ്ചിനീയർ ആണ് പെരുന്തച്ഛൻ. കേരളത്തിലെയും തമിഴ്നാ ട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മി ച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണ പതിക്ഷേത്രം ഉദാഹരണമാണ്. ചെങ്ങന്നൂർ മഹാ ദേവക്ഷേത്രം നിർമ്മിച്ചിതിനു ശേഷം അദ്ദേഹം പൂർത്തിയാക്കാത പോയ ആനക്കൊട്ടിൽ ഇപ്പോഴും പൂർത്തിയാകാതെ തന്നെ ഉണ്ട്. പന്നി യൂർ വരാഹമൂർത്തി ക്ഷേത്രത്തിന്റെ നവീകരണം പെരുന്തച്ഛനാണ് ചെയ്തതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അളവുകോൽ അവിടെ സൂക്ഷി ച്ചിട്ടുണ്ട്. ആശാരിമാർ അതു നോക്കിയിട്ടാണ് അള വെടുക്കുന്നത്.

മഹാകവി ജി.യെക്കുറിച്ച്
ഉള്ളൂരും വള്ളത്തോളു-
മാശാനും കൂടിച്ചേർന്നാ
ലുള്ള പൂർണതയുടെ
സൗന്ദര്യം മുഴുവനും
ഒരിടത്തൂറിക്കൂടി
നില്ക്കുന്നു. ജി ശങ്കര-
ക്കുറുപ്പാണസ്സമ്പൂർണ്ണ-
സുന്ദരൻ ധരിച്ചോളൂ
(സർവഭൂതഹൃദയം-അക്കിത്തം)
അരുതല്ലോ തങ്ങളിൽക്കാണാനും! അന്ധമാ
മിരുളിൽ കുടുങ്ങിയോർ തങ്ങൾ
പഴയൊരീ സത്രത്തിലിളവേ, യെവിടെയോ
പഥിക, നീ പാടുന്നപോലെ……
തെളിയുന്നു പാട്ടിൽ പ്രഭാത പ്രതീക്ഷതൻ
ഒളിമിന്നൽ……….. നീയടുത്തുണ്ടോ?
പടിയിറങ്ങിപ്പോയതുടൽ മാത്രം! – അല്ലെങ്കിൽ
പഥിക! നിൻ പാട്ടെങ്ങു പോവാൻ……………. (പാഥേയം-ഒ.എൻ.വി)

കുറ്റവും കുറവും ഇല്ലാത്ത ഒരു കവിയും ഇന്നു വരെ ഒരിടത്തും ജനിച്ചിട്ടില്ല. കുറ്റം പറയാത്ത നിരൂ പകരും കുറവ്. പക്ഷേ, അതെല്ലാം പൊറുക്കുന്ന, തിരസ്ക്കാരത്തെ മധുരമാക്കി മാറ്റുന്ന ആ സാത്വിക ഭാവത അത്യപൂർവ്വമാണ്. അതാണ് കുറി മാസ്റ്ററുടെ ഏറ്റവും വലിയ സിദ്ധിയും കവിത യുടെ ദീപ്തിയും
(അയ്യപ്പപ്പണിക്കർ)

ആര്യമാവിനെ ഗാഢം
സ്നേഹിച്ച ധിക്കാരത്താൽ
സൂര്യകാന്തിയെന്നാരോ
പുച്ഛിച്ച വയൽപ്പൂവേ,
പാരിതിൽ നടാതാരും
നനയ്ക്കാതൊരുദിനം
ദൂരെയാ നായത്തോട്ടു
വക്കിൽ നീ വിടർന്നപ്പോൾ
ആരോരത്തു നിന്നാത്മാവിൻ
ചന്ദനത്തിരിത്തുമ്പിൽ
നേരറ്റ വിശ്വപ്രേമം
നീ കൊളുത്തിടുമെന്നും
നിൻ ചിതയിങ്കൽ നീറും
നേരത്തു പഥികന്നു
പുഞ്ചിരിമാത്രം നൽകാൻ
നീ കൊതിച്ചിരുന്നെന്നും
ലോക ജലപ്നമെന്തു-
മാകട്ടെ, തുംഗാശയ-
ലോഭനീയമാണോർത്താൽ
നിന്റെ ജീവിതം പൂവേ!
(സൂര്യകാന്തി യൂസഫലി കേച്ചേരി)

മുത്തച്ഛനെപോലുള്ള അധ്യാപകരിന്നുണ്ടായിരു ന്നെങ്കിൽ “മലയാളം കൊരച്ചു കൊരച്ചറിയാ മെന്നു പറയുന്നവർ പോലും മലയാളം പഠിക്കാൻ, ഒരുപക്ഷേ തയ്യാറായേനെ. അച്ഛന്റെയും ഏറ്റവും പ്രിയപ്പെട്ട ഗുരുവായിരുന്നു മുത്തച്ഛൻ.

ഡോ. നന്ദിനി നായർ, (ഫഫ.എം.അച്യുതൻപുത്രി)
അറിവൽ, അവിടുത്തെ-
പൊന്നോടക്കുഴലിൽ നി-
ന്നുയരും കടുമൃദുരന
സാത്വികശാന്ത
ചടുലമൃദുല ഗംഭീര
ഗീതികളാലേ
അത്രമേൽ നിറഞ്ഞൊരെൻ
ജീവിതം വീണ്ടും ധന്യം
തപ്തമാക്കരമെന്റെ
ശിരസ്സിൽ പതിക്കയാൽ
(അമൃതം ഗമയ സുഗതകുമാരി)

ഉയിർത്തെഴുന്ന കുറുപ്പു മാസ്റ്ററെൻ
ഉറക്കത്തിൽക്കണ്ട മധുരസ്വപ്നത്തിൽ!
നിഖില ബോധവും തെളിയുന്നു മുന്നിൽ;
നിലത്തു വീണു ഞാൻ നമിച്ചു പാദത്തിൽ!
ഒരിക്കൽക്കൂടിങ്ങഴുന്നേല്പിക്കുന്നു;
ചിരിച്ചുചൊല്ലുന്നു. “എണീക്കെടോ വിഡ്ഢി!
നമസ്ക്കരിക്കേണ്ടതിവന്റെ കാലില-
ല്ലാ മരഭാഷയാം മലയോള കാവ്യ-
പദനളിനങ്ങൾ വിരിഞ്ഞു പൊന്തുന്ന
പരാഗ പൂമലർവനികയിൽ!
അതാണു നിൻക്ഷേത്രം; അതാണ് ശ്രീകോവിൽ
അവിടെയാണു നിൻ അനഘ ദേവത
അഹർന്നിശം നൃത്തം നടത്തിടും സ്വർഗം,
അപാരസുന്ദർ വസന്ത നന്ദനം
(ഗുരുസംഗമം-പി. ഭാസ്കരൻ

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

കൂടുതൽ അറിയാ

മലയാളികളായ ജ്ഞാനപീഠം ജേതാക്കൾ

  1. മഹാകവി ജി. ശങ്കരക്കുറുപ്പ് (1965-ൽ) (ഓടക്കു ഴൽ (കവിതാസമാഹാരം)
  2. എസ്.കെ. പൊറ്റക്കാട് (ശങ്കരൻ കുട്ടി പൊറ്റക്കാട് -1980-ൽ) ഒരു ദേശത്തിന്റെ കഥ (ആത്മ കഥാപര മായ നോവൽ)
  3. തകഴി ശിവശങ്കരപിള്ള (കുട്ടനാടിന്റെ കഥാകാര നായ തകഴി-1984-ൽ) വിവിധ കൃതികൾ (ചെമ്മീൻ, കയർ, ഏണിപ്പടികൾ….)
  4. എം.ടി. വാസുദേവൻ നായർ (1995-ൽ) സാഹിത്യ രംഗത്തും സിനിമാരംഗത്തും നൽകിയ മികച്ച സംഭാവനകൾ (നോവൽ, ചെറുകഥ, നാടകം)

ജ്ഞാനപീഠ പുരസ്കാരത്തിന് കൃതികൾ തെരഞ്ഞെടുക്കുന്നതെങ്ങനെ
ഓരോ ഭാഷയിൽ നിന്നും കൃതികൾ തെരഞ്ഞ ടുക്കുന്നനിന് അതാതു ഭാഷയിലെ പണ്ഡിതരട ങ്ങിയ ഒരു സമിതിയുണ്ടാകും. സാഹിത്യ തപ രമായ പ്രമുഖരിൽ നിന്നും അഭിപ്രായം സ്വീകരി ച്ചാണ് ഭാഷാ സമിതികൾ കൃതികൾ തെരഞ്ഞ ടുക്കുന്നത്. ഭാഷാ സമിതികൾ തെരഞ്ഞെടുക്കുന്ന കൃതികളുടെയോ സാഹിത്യകാരന്മാരുടെയോ പേരുകൾ വ്യത്യസ്ത ഭാഷകളിലെ ഉന്നത പണ്ഡി തന്മാരടങ്ങിയ പ്രവര പരിഷത്ത് എന്ന ഉന്നതസമി തിക്ക് സമർപ്പിക്കുന്നു. ഈ സമിതിയാണ് ജ്ഞാന പീഠത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ‘പ്രവര പരിഷത്തിന്റെ ആദ്യ ചെയർമാൻ ഡോ. രാജേന്ദ്രപ്രസാദായിരുന്നു.

ഒരു നിശ്ചിത കാലയളവിലെ മികച്ച കൃതി കണ്ടെത്തി അവാർഡു നൽകുന്ന ആദ്യകാല രീതി മാറ്റി. 1982 മുതൽ മൊത്തം സാഹിത്യസംഭാവന കൾ പരിഗണിച്ച് ജ്ഞാനപീഠം നൽകുന്ന രീതി യാണ് സ്വീകരിച്ചിരിക്കുന്നത്.

ഓടക്കുഴൽ അവാർഡ്
മഹാകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണിത്. മലയാളത്തിൽ ഒരു വ്യക്തിയു ടേതായി ഏർപ്പെടുത്തിയ ആദ്യ അവാർഡാണ് “ഓടക്കുഴൽ അവാർഡ്. ‘ ജ്ഞാനപീഠം അവാർഡു തുകയിൽ നിന്ന് ഏർപ്പെടുത്തിയതാണിത്. 1968 മുതൽ ‘ഓടക്കുഴൽ അവാർഡ്. നൽകിത്തുട ങ്ങി. ഓരോ വർഷവും മുൻവർഷത്തെ കൃതിക ളാണ് അവാർഡിനു പരിഗണിക്കുക. ആയിരം രൂപയും പ്രശംസാപത്രവുമായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.

Leave a Comment