Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 വാക്ക് Vakku Notes Questions and Answers Pdf improves language skills.
Vakku Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 3 Chapter 8 Vakku Question Answer
Class 7 Malayalam Vakku Notes Question Answer
കണ്ടെത്താം, എഴുതാം
Question 1.
“സംശായീലോ… ചോദിക്കാർന്നു ചോദിച്ചളയാം” നമ്പൂരി ചോദിച്ചത് എന്തായിരുന്നു?
Answer:
ആനക്കാരന്റെ ആനയെ ആണ് നമ്പൂതിരി ചോദിച്ചത്
Question 2.
കണ്ടമാനം ചെലവാക്കിക്കളയാം. ഒരു വിലയില്ലായ്മയുണ്ട് പലർക്കും. ഇവിടെ വിലയില്ലാത്തതായി സൂചിപ്പിക്കുന്നത് എന്താണ്?
Answer:
വാക്കിന് വിലയില്ല എന്ന് ആണ് നമ്പൂതിരി പറയുന്നത്
Question 3.
വാക്കിനു വാക്കു വേണ്ട ഈ പ്രയോഗത്തിലൂടെ ലേഖകൻ വ്യക്തമാക്കുന്നതെന്ത്?
Answer:
നല്ല വാക്കിന് വ്യഖ്യാനം ഒന്നും തന്നെ വേണ്ട അതായത് നല്ല വാക്കുകൾക്ക് കൂടുതൽ അർഥങ്ങൾ ഒന്നും തന്നെ വേണ്ട എന്നാണ് എഴുത്തുകാരൻ പറയുന്നത്
പൊരുൾ കണ്ടെത്താം
Question 1.
‘വാക്കിനോളം തൂക്കമില്ല യുക്കൻ ഭൂമിക്കുപോലുമേ ഈ ചൊല്ലിന്റെ പൊരുൾ കണ്ടെത്തി വിശദീകരിക്കുക. ഇതുപോലെ വാക്കിനെക്കുറിച്ചുള്ള കൂടുതൽ ചൊല്ലുകൾ കണ്ടെത്തി പൊരുൾ എഴുതുക.?
Answer:
വാക്കിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചൊല്ലാണിത്, വാക്കിന് പ്രപഞ്ചത്തെക്കാൾ നിലനില്പ് ഉണ്ട് എന്നാണ് എഴുത്തുകാരൻ പറയുന്നത്. ഓരോ വാക്കും സൂക്ഷിച്ചു പറയണം എന്നും വാക്കിന്റെ പൊരുൾ അത്രമാത്രം പ്രധാന്യം ഉള്ളതാണെന്നു തിരിച്ചറിയണം എന്നും എഴുത്തുകാരൻ ഇതിലൂടെ അർത്ഥമാക്കുന്നു. വാക്കിനെ കുറിച്ചുള്ള ചൊല്ലുകളാണ് ചുവടെ നൽകിയിരിക്കുന്നത്
- വാക്കിൽ തോറ്റവനും മൂക്കിൽ കേറിയവനും പാഞ്ഞവനും ഇല്ലാ വാക്കിൽ തോറ്റാൽ മുപ്പിൽ താഴണം
- വാക്കിൽ പോക്കും നെല്ലിൽ പതിരും ഇല്ലാതിരിക്കയില്ല.
- വാക്കുകൊണ്ടു കോട്ടകെട്ടുക
- വാക്കുചേക്കിനെപോലെ, ചേലു ചൈത്താനെപോലെ
- വാക്കുപോക്കർക്കും നെല്ലു കോയിലകത്തും
അനുഭവം പങ്കുവയ്ക്കാം
Question 1.
വാക്ക് പലവിധത്തിൽ ഉപയോഗിക്കാം, വാക്കുകൾ എപ്പോഴെങ്കിലും നിങ്ങളെ സങ്കടപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? അനുഭവങ്ങൾ ഓർമ്മിച്ച് പറയുക. ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുക.
Answer:
വാക്ക് പലവിധത്തിൽ നമുക്ക് ഉപയോഗിക്കാം. വാക്കിന് ഒരു പ്രത്യേകതയുണ്ട്. മനുഷ്യ മനസ്സിൽ ആഴത്തിൽ പതിയാനുള്ള പ്രത്യേകത. നല്ല വാക്കും ചീത്ത വാക്കും അങ്ങനെ തന്നെ ആണ്. മനുഷ്യന്റെ മനസിൽ ആഴത്തിൽ മുറിവേൽപ്പിക്കാനും, ശുഭ പ്രതീക്ഷ നൽകാനും ഒക്കെ വാക്കുകൾക്കു സാധിക്കും. അദ്ധ്യാപകർ, നിങ്ങളുടെ മാതാപിതാക്കൾ ഒക്കെ നിങ്ങൾക്ക് ഊർജം പകർന്നു നൽകാറില്ലേ അത് പോലെ. എന്നാൽ ചില സമയങ്ങളിൽ നമ്മളെ വിഷമിപ്പിക്കുന്ന വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. അതിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളുകയാണ് വേണ്ടത് കേട്ടോ. കൂട്ടുകാരെ .. നല്ല വാക്കുകൾ കൊണ്ട് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും ഇടയിൽ നല്ല ഇടം നേടുക. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാതെ മുന്നോട്ടു പോകുക.
സങ്കല്പിക്കാം, കഥയെഴുതാം
Question 1.
നമ്പൂരിയുടെ ചോദ്യം കേട്ട് പാപ്പാൻ ആനയെ കൊടുത്തിരുന്നെങ്കിൽ… കഥയായി എഴുതി പൂർത്തിയാക്കുക. കഥയെഴുതുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ.
• കഥയുടെ ഗതിമാറ്റം
• കഥാസന്ദർഭത്തിന്റെ വളർച്ച
• കഥാപാത്രത്തിന്റെ മനോഭാവത്തിലും സംഭാഷണത്തിലും വരുന്ന മാറ്റം കഥകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുക.
Answer:
ആനക്കാരൻ ആകെ സംശയത്തിലായി … ഈ നമ്പൂരിക്ക് കലശലായ എന്തോ കുഴപ്പം തന്നെ ഉണ്ട്. വാക്കിന്റെ വിലയറിയാത്ത ശുംഭൻ എന്ന് ആനക്കാരൻ മനസ്സിൽ കരുതി .. ആനക്കാരൻ നമ്പൂതിരിയോട് പറഞ്ഞു നോമിന് അങ്ങേയ്ക്കു ഈ ആനയെ നൽകണം എന്നുണ്ട് .. എന്നാൽ ആനയുടെ ഉടമയ്ക്ക് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു. ആനയെ എന്നെ ഏല്പിച്ച പോലെ പൂരം കഴിഞ്ഞു തിരിച്ചേൽപ്പിക്കാം എന്ന്. ഞാൻ അങ്ങയെ പോലെ കേമനായ ഒരു നമ്പൂരിയല്ല പാവം ഒരു ആനക്കാരനാണ് .. എങ്കിലും എന്റെ വാക്കുകൾക്ക് ഞാൻ നല്ല വില നൽകാറുണ്ട് ഇത് കേട്ട് നമ്പൂതിരി തന്റെ വിടുവായത്തത്തിനു കിട്ടിയ അടി മനസിലായി നാണിച്ചു നിന്നു.
കൂട്ടുകാരെ ഇനിയും പല ഭാവനകളിൽ നിങ്ങൾക്ക് ഈ കഥയെ മാറ്റി എഴുതാം.. പലതരം കഥകൾ ഉണ്ടാക്കി ക്ളാസിൽ ചർച്ച ചെയ്യില്ലേ ……..
കാർട്ടൂൺ വരയ്ക്കാം
Question 1.
ആനയെ നമ്പൂരിക്ക് കിട്ടി എന്നു കരുതുക. തുടർന്നുള്ള സന്ദർഭങ്ങൾ സങ്കല്പിച്ച് കാർട്ടൂൺ വരയ്ക്കുക.
Answer:
ആനയുടെ പുറത്തു കേറാൻ ഭയമുള്ള നമ്പൂതിരിയേയും,ആനയെ പോറ്റാൻ പാട് പെടുന്ന നമ്പൂതിരിയേയും പോകുന്നിടത്തെല്ലാം ആനയെയും കൊണ്ട് നടക്കേണ്ടി വരുന്ന നമ്പൂതിരിയേയും വാക്ക് വരുത്തിയ വിന തിരിച്ചറിയുന്ന നമ്പൂതിരിയേയും മനോഹരമായി വരച്ചു ചേർക്കണ കൂട്ടുകാരെ.
പ്രഭാഷണം തയ്യാറാക്കാം
Question 1.
ഏറെ ശക്തിയുള്ളതാണ് വാക്ക്. വാക്കുകൾ മൂലം സമൂഹത്തിൽ ഇന്ന് വിവാദങ്ങളും ഉണ്ടാകാറുണ്ട്. “വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്റെ വിരൽ തൂങ്ങിയല്ലോ നടക്കുന്നു!”
യൂണിറ്റിന്റെ തുടക്കത്തിൽ നൽകിയിട്ടുള്ള ഈ കാവ്യഭാഗത്തിന്റെ ആശയം ചർച്ച ചെയ്യുക. സമകാലിക സാമൂഹിക വിഷയങ്ങളെക്കൂടി മനസ്സിലാക്കി, കാവ്യഭാഗത്തെ ആശയവും ഉൾക്കൊണ്ട് “വാക്കിന്റെ കരുത്ത്’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
വാക്ക് എന്നത് വളരെ മനോഹരമായ കാഴ്ചപ്പാടാണ്. വാക്കുകൾ കൊണ്ട് ഒരു മനുഷ്യന് ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്. നല്ല ഒരു വാക്കിൽ നിന്നും സമൂഹത്തിനു ലഭിക്കുന്നത് കുറെ നന്മകൾ നിറഞ്ഞ കുറച്ചു മനുഷ്യരെ ആണ്. നല്ല വാക്കുകൾ കേൾക്കുവാനും പറയുവാനും കഴിയുന്നതും, നല്ല വാക്കുകൾ അനുസരിക്കാൻ കഴിയുന്നതും ഒരു മനുഷ്യന്റെ അനുഗ്രഹമായാണ് നാം കരുതേണ്ടത്. വാക്കെന്റെ അമ്മയും അച്ഛനും ആകുന്നു എന്ന് എഴുത്തുകാരൻ പറയുമ്പോൾ നന്മയും തിന്മയും നമ്മ വേർതിരിക്കുന്നത് നമ്മുടെ മാതാപിതാക്കളാണ്. അതുകൊണ്ടാണ് വാക്ക് അച്ഛനും അമ്മയും ആകുന്നു എന്ന് പറയുന്നത്. അച്ഛനെയും അമ്മയെയും പോലെ വാക്കുകൾ കരുതണം എന്നു പറയുന്നതും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നതിനുമാണ്. ഒരാൾക്ക് ജീവിതത്തിലേയ്ക്ക് കടന്നു വരാനും ജീവിതത്തിന്റെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാനും ഒരു നല്ല വാക്കിലൂടെ സാധ്യമാകും. അതുപോലെ തന്നെ ജീവിതം കൈവിട്ടു പോകുന്നതിനും ചില വാക്കുകൾ മതി. നമ്മുടെ വ്യക്തിത്വം ഓരോ വാക്കിലും പ്രകടമാണ്. നല്ല ഭാഷ നല്ല സംസ്കാരം കൂടിയായി മാറുന്നത് അങ്ങനെയാണ്.
കണ്ടെത്താം, വ്യാഖ്യാനിക്കാം
Question 1.
കൂടുതൽ ശൈലികളും പഴഞ്ചൊല്ലുകളും ശേഖരിച്ച് വ്യാഖ്യാനങ്ങൾ എഴുതുക.
Answer:
ഞാൻ ഇങ്ങനെ പറയും
Question 1.
ഈ പാഠഭാഗത്തുള്ള കഥാപാത്രങ്ങൾ സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഭാഷ കണ്ടല്ലോ? ഇത് നിങ്ങ ളുടെ നാട്ടിൽ എങ്ങനെ പറയും? ഇത്തരം പ്രയോഗങ്ങൾ എഴുതി പദച്ചങ്ങല പൂർത്തിയാക്കൂ.
Answer:
ഭാഷാഭേദങ്ങൾ തിരിച്ചറിയാം
Question 1.
എല്ലാവരും എല്ലാ നാട്ടിലും സംസാരിക്കുന്നത് ഒരുപോലെയാണോ? വായിച്ചു നോക്കുക.
ഈ രണ്ടു കഥാഭാഗങ്ങളിലെ സംഭാഷണങ്ങൾ വായിച്ച് പ്രത്യേകതകൾ കണ്ടെത്തുക. മറ്റു സ്ഥലങ്ങ ളിലെ പ്രാദേശികഭാഷാഭേദങ്ങൾ കൂടി മനസ്സിലാക്കി മലയാളഭാഷയിലെ ഭാഷാഭേദങ്ങൾ’ എന്ന വിഷ യത്തിൽ ചർച്ച സംഘടിപ്പിക്കുക.
Answer:
നാം എല്ലാവരും സംസാരിക്കുന്നത് മലയാളം ആണെങ്കിലും നമ്മുടെ നാടിനനുസരിച്ചും പ്രദേശത്തിനനുസരിച്ചു നമ്മുടെ സംസാര രീതിയിൽ വ്യത്യാസം ഉണ്ടാകും. പ്രദേശിക ഭാഷ എന്നാണ് നാം അതിനെ പറയുന്നത്. പ്രാദേശിക ഭാഷയനുസരിച്ചു നമ്മുടെ വാക്കുകൾക്കും അർത്ഥ വിത്യാസം ഉണ്ടാകും ആയിരം മലയാളിക്കു ആയിരം മലയാളം ഉണ്ടാകും.
ഫലിതപരിഹാസങ്ങൾ കണ്ടെത്താം
• ചുണ്ണാമ്പു ചോദിച്ചപ്പോ ഒരു മടീം കൂടാണ്ട് തന്നു. ആ നിലയ്ക്ക് ആനേ ചോദിച്ചാലും തര്ക്കോന്ന് ഒരു തോന്നല്. സന്ദർഭോചിതമായി വാക്ക് പ്രയോഗിക്കുമ്പോഴാണ് ഫലിതവും പരിഹാസവും ഭാഷയിൽ ഉടലെടുക്കുന്നത്. ഇത്തരം ഒട്ടേറെ സന്ദർഭങ്ങൾ പാഠഭാഗത്തുണ്ടല്ലോ, കണ്ടെത്തി പട്ടികപ്പെടുത്തുക.
• ആരാ ആ ആനപ്പൊറത്തു പോണത്, ഒന്നെറങ്ങി ഇത്രടം വരാ.’ ആനപ്പുറത്തു പോകുന്ന ആൾ ഇറങ്ങിച്ചെന്നപ്പോൾ നമ്പൂരി ചോദിച്ചു:
• അസാരം ചുണ്ണാമ്പ്ണ്ടോ എട്ക്കാൻ. നോൻ ഇല്ലത്ത് പൊറപ്പെടുമ്പോ ചുണ്ണാമ്പിന്റെ കാര്യങ്ങടന്ധാളിച്ചു. നമ്പൂരിയുടെ ശങ്ക തീർത്തപ്പോഴേക്കും ആന കുറച്ചകലെ എത്തിക്കഴിഞ്ഞിരുന്നു. അതിനാൽ ആനയുടെ പിന്നാലെ “ആനക്കാരാ…. ആനക്കാരാ….” എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഓടിച്ചെന്നു. ഇതെന്തുപദ്രവമെന്നു പിറുപിറുത്തുകൊണ്ട് ആനക്കാരൻ ആനപ്പുറത്തിരുന്നുകൊണ്ടുതന്നെ ഒന്നു തിരിഞ്ഞുനോക്കി.
വായിക്കാം, എഴുതിനോക്കാം
കിണറ്റിൻ കരയിലെ കുട്ടി
വടക്കുംപുറത്തെ അടുക്കളയരികിലെ ചെമ്പരത്തിക്കാടുകൾക്കരികിലെ കിണറ്. പടർന്നു പന്തലിച്ചുതുടങ്ങിയ മാവ് കാരുണ്യപൂർവം നീട്ടിയ തണൽ പുതച്ച് ആലസ്യം പൂണ്ടുകിടക്കുന്ന കിണറ്. അതിനരികിലാണ് എന്റെ താവളം.
കിണർ ഭിത്തിയിൽ ചാരി, കാൽ നീട്ടി മണ്ണിലിരിക്കുമ്പോൾ ഭൂമി മുഴുവനും സ്വപ്നലോകമാകും.
കിണറ്റിനുള്ളിലുമുണ്ട് സ്വപ്നസദൃശമായ മറ്റൊരു ലോകം. അവിടെ വലകെട്ടി, നേർത്തുനീണ്ട കാലുള്ള എട്ടുകാലി പോലുള്ള ചില ജീവികൾ താമസിക്കുന്നത് നോക്കി എത്രനേരം വേണമെങ്കിലും ഇരിക്കാം. ഒരു മാവില വലയിൽ വീണാൽ, ആകാശം ഇടിഞ്ഞുവീണതുപോലെ ആ ജീവികൾ നെട്ടോട്ടമോടും. ഒരു മൂലയിൽ പതുങ്ങിയിരിക്കും. നേരെമറിച്ച്, വീണതൊരു ഈച്ചയാണെങ്കിൽ, മഞ്ഞുവീണും വെയിലേറ്റും തിളങ്ങുന്ന നൂൽ വലയിലൂടെ നൃത്തം ചെയ്തുചെയ്തുവന്ന് അതിനെ നുണഞ്ഞിറക്കും.
വെയിലിന് ‘ഇളം ചൂടുപിടിക്കുന്ന നേരം, കിണറ്റിനുള്ളിലേക്ക് മറ്റൊരുകൂട്ടം വിരുന്നുകാർ വരും – തുമ്പികൾ. പോക്കുവെയിലിന്റെ നിറത്തിൽ, പൂവിതളുകളുടെ ആകൃതിയിൽ അവിടവിടെ കറുത്ത പൊട്ടുകൾ ഉള്ള സുതാര്യച്ചിറകുകളുമായി സുന്ദരിത്തുമ്പികൾ. പലവിതാനത്തിൽ ക്രമമില്ലാതെ അവ കിണറ്റിനുള്ളിൽ പറന്നുനടക്കും.
പ്രണയപർവം ചില ഏടുകൾ
പ്രിയ എ. എസ്.)
“പടർന്നുപന്തലിച്ചുതുടങ്ങിയ മാവ്, തണൽ പുതച്ച് ആലസ്യം പൂണ്ടുകിടക്കുന്ന കിണറ്” – എത്ര മനോഹ രമായാണ് ഇവിടെ കാഴ്ചകൾ അവകരിപ്പിച്ചിരിക്കുന്നത്! നിങ്ങലും ഇതുപോലെ കാഴ്ചകൾ ആസ്വദിക്കാ റില്ലേ? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കാഴ്ച കാവ്യാത്മകമായി എഴുതുക. ക്ലാസ്തല നവമാധ്യമഗ്ര പ്പിൽ പങ്കുവയ്ക്കുക.
• കാവ്യത്മകമായി എഴുതി അവതരിപ്പിക്കുക
തുടർപ്രവർത്തനം
Question 1.
വാമൊഴി… വരമൊഴി… തിരമൊഴി… വാക്കിന്റെ വിവിധ രൂപങ്ങൾ. വാക്കുകൾ ഭാഷയ്ക്ക് കരുത്തും വൈവിധ്യവും നൽകുന്നു.?
Answer:
ഭാഷകൾ വാമോഴിയായും വരമൊഴിയായും കൈമാറ്റം ചെയ്യപെടുന്നു, ഭാഷയുടെ വിനിമയം അങ്ങനെ ആണ് അത് എല്ലാത്തരത്തിലുള്ള മനുഷ്യരിലും അവരുടെ അറിവ് അനുസരിച്ചു ചുരുങ്ങിയും പരന്നും വ്യത്യസ്തത പുലർത്തും, പണ്ട് കാലത്തു എഴുത്തും വായനയും അറിയാത്തവർ അവരുടെ അറിവുകളെ വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്തു, അതിലും മനോഹരവും വിശേഷപെട്ടതുമായ പല അറിവുകളും നമുക്ക് കാണാൻ കഴിഞ്ഞു, നാടൻ പാട്ടുകളായും ചൊല്ലുകളായും ശീലുകളായും നമ്മൾ അറിവിനെ നിറച്ചു വെച്ചു, ഭാഷ അങ്ങനെ പല തരത്തിൽ അതിന്റെ ധർമം നിർവഹിക്കുകയും അങ്ങനെ സംസ്കാരമാകുകയും ചെയ്യുന്നു.
അറിവിലേക്ക്
മലയാളത്തിലെ ആധുനികകവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927- മാർച്ച് 26, 2006) എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. ദാർശനികമേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരംനേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണി മാഷിന്റെ സവിശേഷതയെന്ന
ധാരണ വേരുറച്ചുപോയിട്ടുണ്ട്.
ഓർത്തിരിക്കാൻ
- വാക്ക് ഒരു വലിയ ലോകം ആണ്.
- വാക്കിന് വില നല്കുക.
- വാക്ക് കേൾക്കുന്നവരോട് സംസാരിക്കുക.
- വെറും വാക്ക് പറയാതിരിക്കുക .
- വാക്കിന് വ്യക്തിയോളവും ഭൂമിയോളവും പ്രധാന്യം ഉണ്ട്.