Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 4 (Adisthana Padavali) helps in understanding answer patterns.
Malayalam 2 Class 10 Kerala Syllabus Model Question Paper Set 4 (Adisthana Padavali)
Time: 1½ Hours
Total Score: 40 Marks
നിർദ്ദേശങ്ങൾ:
- പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
- ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
‘നെല്ല് കൂലി കിട്ടിയില്ലെങ്കിൽ ജോലിക്ക് പോകാ തിരുന്നാലെന്ത്? കോരൻ ചിന്തിച്ചു. – (പ്ലാവിലക്കഞ്ഞി)
പക്ഷെ ഈ തീരുമാനത്തിൽ നിന്ന് കോരനെ പിന്തിരിപ്പിച്ചതെന്ത്?
- വീട് പട്ടിണിയാകുമെന്ന വിചാരം.
- ജന്മിയോടുള്ള വിധേയത്വം
- താൻ ഒറ്റപ്പെടുമെന്ന ചിന്ത
- തൊഴിലിനോടുള്ള ആത്മാർത്ഥത
Answer:
താൻ ഒറ്റപ്പെടുമെന്ന ചിന്ത
Question 2.
“ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നി യിട്ടില്ല’ – (ഓരോ വിളിയും കാത്ത്
എന്ന അമ്മയുടെ വാക്കുകളോട് യോജിക്കാത്ത പരാമർശമെന്ത്?
- അച്ഛന്റെ സാന്നിധ്യം പകരുന്ന ശക്തിയുള്ള തിനാൽ
- അമ്മയ്ക്ക് ഇപ്പോൾ അച്ഛൻ കൂടെയുണ്ടെന്ന് വിശ്വാസം
- അച്ഛൻ മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല.
- ആ വീട്ടിൽ വേറെയും ആൾക്കാരുണ്ട്.
Answer:
ആ വീട്ടിൽ വേറെയും ആൾക്കാരുണ്ട്.
Question 3.
യുക്തി ഉള്ളിടത്തല്ലേ യുക്തി ഫലിക്കൂ. ഇവിടെ ഭക്തിയും വിശ്വാസവുമാണ്. കൊച്ചു ചക്കരച്ചി
അടിവരയിട്ട വാക്ക് അർത്ഥമാക്കുന്നതെന്ത്?
- കൊച്ചു ചക്കരച്ചി വീഴില്ല.
- കൊച്ചു ചക്കരച്ചി വീണാലും ചതിക്കില്ല.
- കൊച്ചു ചക്കരച്ചി വീണാലും ആപത്തു വരു ത്തുകയില്ല.
- കൊച്ചു ചക്കരച്ചി വീഴുമ്പോഴുള്ള അത്യാഹിതം
Answer:
കൊച്ചു ചക്കരച്ചി വീഴുമ്പോഴുള്ള അത്യാഹിതം
Question 4.
‘എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുണ്ട്. അത നുസരിച്ച് ജീവിക്കുന്നവരുമുണ്ട്. മനുഷ്യർക്കു മാത്രം സംശയം.
– ശ്രീനാരായണ ഗുരു ഏത് കാര്യത്തിലാണ് മനുഷ്യർക്ക് സംശയമു ഇത്?
Answer:
സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തി മനു ഷ്യന് മാത്രമില്ല. മൃഗങ്ങളേക്കാൾ മോശം
Question 5.
‘മനുഷ്യർ പാട്ടുകേട്ട് സമയം കളയുന്നതെന്തി നാണെന്ന് ചെമ്പുമത്തായിക്ക് ഒരു കാലത്തും മനസ്സിലായിരുന്നില്ല. (പ്രണയം)
കഥാകൃത്തിന്റെ ഇത്തരം പരാമർശത്തിനടി സ്ഥാനമെന്ത്?
- ചെമ്പുമത്തായിക്ക് പാട്ട് ഇഷ്ടമല്ലാത്തതിനാൽ.
- ചെമ്പുമത്തായിക്ക് പാടാനറിയാത്തതിനാൽ
- ചെമ്പുമത്തായിക്ക് പാട്ടിനേക്കാൾ പണത്തി നോട് താല്പര്യമുള്ളതിനാൽ
- ചെമ്പുമത്തായിക്ക് സമയം വെറുതെ കളയു ന്നതിനോട് താല്പര്യമില്ലാത്തതിനാൽ.
Answer:
ചെമ്പുമത്തായിക്ക് പാട്ടിനേക്കാൾ പണത്തി നോട് താല്പര്യമുള്ളതിനാൽ
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണ ത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴു (4 × 2 = 8)
Question 6.
“ആ സ്വാദുള്ള ശവം അവരുടെ പറമ്പിനരികിൽ കിടന്നു. കോഴിയും കിഴവിയും അടിവരയിട്ട് പ്രയോഗം സന്ദർഭത്തിനു ന ല്കുന്ന സവിശേഷതയെന്ത്?
Answer:
രുചിയുള്ള ഇറച്ചിയെയാണ് സ്വാദുള്ള ശവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ശവമാണ ങ്കിലും സ്വാദുള്ളതിനാൽ അത് ആസ്വാദ്യകരമാ
Question 7.
“പഴമയിലിഴയും പല്ലു കൊഴിഞ്ഞൊരു പാട്ടാണെന്നു പഴിക്കാമിന്നു (ഓണമുറ്റത്ത്) ‘പല്ലു കൊഴിയുക’ എന്ന വാക്ക് നല്കുന്ന അർത്ഥസൂചനകളെന്ത്?
Answer:
തന്റെ പാട്ടിനും തലമുറയ്ക്കും പ്രായമായി എന്ന് പറയുന്നതോടൊപ്പം താൻ പഴയ തലമു റയുടെ പ്രതിനിധിയാണെന്നുള്ള സൂചനകൂടി വരികൾക്കുണ്ട്.
Question 8.
“അമ്മയുടേതാമെഴുത്തുകളൊക്കെയും അമ്മയായ്ത്തന്നെയിരിക്കട്ടെയെപ്പോഴും. അമ്മയുടെ എഴുത്തുകൾ കവിയുടെ നിലപാട് വ്യക്തമാക്കുന്ന രണ്ട് സൂച നഴുതുക.
Answer:
മാതൃഭാഷ അമ്മ യാണ്. മനസ്സിലെ പ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് അമ്മയെ ക്കുറിച്ചുള്ളത്. മാതൃഭാഷയുടെ തനിമ നഷ്ടമാകാതെ സൂക്ഷിക്കണമെന്നതാ ണ് കവിയുടെ കാഴ്ചപ്പാട്.
Question 9.
ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്ത് കേരളീയ ഒരു മനുഷ്യത്വം പഠിപ്പിച്ച ഏകഗുരുനാഥനെന്നും ഈ ഋഷിവര്യനെ വിശേഷിപ്പിക്കാം.”
– ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സൂചന കൾ എഴുതുക.
Answer:
കേരളീയരെ സ്വാതന്ത്ര്യബോധമുള്ള മനുഷ്യ രാക്കി
മതമേതായാലും കൊള്ളാം, മനുഷ്യൻ നന്നായാൽ മതി.
Question 10.
“സത്യം കണ്ടു പിടിക്കാൻ പല അടവുകളും നോക്കേണ്ടിവരും. ഗുണിക്കൽ, ഹരിക്കൽ, അഭ്യംഗം, ഭാവന ഴുതുക. പ്രതത്തെക്കുറിച്ചുള്ള സുകുമാർ അഴി ക്കോടിന്റെ വാക്കുകൾ നൽകുന്ന രണ്ട് സൂചന എഴുതുക.
Answer:
പത്രത്തിൽ അസത്യം അച്ചടിച്ചുവരുന്നു. പല പത്രങ്ങൾ വായിക്കുമ്പോൾ അവയിൽ വരുന്ന പല തോതിലുള്ള കള്ളങ്ങൾ താരതമ്യം ചെയ്ത് എങ്ങനെയെങ്കിലും സത്യത്തിന്റെ സമീപത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാ ണ് ഇത്തരത്തിലുള്ള അടവുകൾ പ്രയോ ഗിക്കുന്നത്.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണ ത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെ (4 × 4 = 16)
Question 11.
കൊച്ചു ചക്കരച്ചി നേരുള്ള മാവാണ്. അവൾ ദോഷം വരുത്തുകയില്ല. (കൊച്ചു ചക്കരച്ചി
അമ്മയുടെ വിശ്വാസം സംരക്ഷിക്കപ്പെട്ടുവോ? വിശകലനം ചെയ്യുക.
Answer:
ഉപന്യാസകാരന്റെ തറവാട്ടു വീടിന്റെ തൊട്ടരു കിൽ നിന്നിരുന്ന കൊച്ചു ചക്കരച്ചി അപകടക രമായ അവസ്ഥയിലായിരുന്നു. മുറിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയാണു ണ്ടായത്. കാലവർഷത്തിൽ കടപുഴകി മാവ് വീഴുമെന്ന് ഭയപ്പെട്ടുവെങ്കിലും ആപത്താ ന്നുമുണ്ടായില്ല.
പക്ഷേ ഒരു വേനൽക്കാലത്തു ണ്ടായ ചെറു കാറ്റിൽ മാവ് വീണു. തറവാടിനു യാതൊരു കേടുപാടും സംഭവിച്ചില്ല. മതിൽ അല്പം പൊളിഞ്ഞതേയുള്ളൂ. അമ്മയുടെ വിശ്വാസമാണ് വിജയിച്ചത്. കൊച്ചു ചക്കരച്ചി വീഴില്ല. അവൾ ആപത്തൊന്നും വരുത്തുക യില്ലെന്നുമുള്ള അമ്മയുടെ വിശ്വാസം അവൾ കാത്തു പാലിച്ചു. ആ തറവാട്ടിലെ ഒരംഗത്തെ പ്പോലെയായിരുന്നു കുലശ്രേഷ്ഠയായ കൊച്ചു ചക്കരച്ചിയും.
Question 12.
മഴ കൊണ്ടാലും പാവം തുമ്പകൾ
മലരിൻ കുട നിറച്ചു. വിറ (ഓണമുറ്റത്ത്)
പ്രകൃതിയിലെ ഇത്തരം മനോഹരദൃശ്യങ്ങൾ കവിതയുടെ ആസ്വാദ്യത വർധിപ്പിക്കുകയാണ്. പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
പ്രകൃതിയുടെ മനോഹരമായ വർണ്ണക്കാഴ്ച കൾ നിറഞ്ഞു നില്ക്കുന്ന ഒരു കവിതയാണ് ‘ഓണമുറ്റത്ത്’, മലനാടിന്റെ വായുവിൽ പോലും ഓണമെന്ന മധുരവികാരം അലതല്ലുന്നുണ്ട്. മഴയത്ത് തണുത്ത് വിറച്ചാണെങ്കിലും തുമ്പ കൾ യഥേഷ്ടം വിരിഞ്ഞു നില്ക്കുന്നു. ദീപ് ക്കുറ്റികൾ പോലെ മുക്കുറ്റികൾ വിടർന്നു പ രിലസിക്കുന്നു. ആമ്പലുകളാകട്ടെ വയലുകൾ തോറും വെള്ളിത്താലമെടുത്ത് നിരന്നുനില്ക്കു ന്നു.
തൂനിലാവിൽ കമുകിൻ നിരകൾ കുളിച്ചു നില്ക്കുമ്പോൾ ഓണത്തപ്പൻ എഴുന്നള്ളുന്നു. പ്രകൃതിയുടെ ഈ മനോഹരമായ കാഴ്ചക ളിലെല്ലാം മാനുഷികഭാവങ്ങൾ കവി കല്പന ചെയ്യുമ്പോൾ കവിതയുടെ ഭംഗി വർധിക്കുക യാണ് ചെയ്യുന്നത്. മലയാളത്തിന്റെ പ്രകൃതി വർണന ഇത്ര ഭംഗിയോടെ തനിമയോടെ അവ തരിപ്പിച്ചിട്ടുള്ള കവികൾ ചുരുങ്ങും.
Question 13.
“വാസ്തവത്തിൽ മതാതീതനായ ഒരു തത്ത്വ ജ്ഞാനിയായിരുന്നു അദ്ദേഹം. (ശ്രീനാരായണഗുരു)
ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള ഈ പരാമർശം എത്രമാത്രം ശരിയാണെന്ന് പാഠഭാ ഗത്തിലെ ആശയങ്ങൾ വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answer:
ശ്രീനാരായണ ഗുരു. തപശ്ചര്യകൊണ്ട് വിക സിച്ച വ്യക്തിമഹത്വത്തെ സമൂഹത്തിന്റെ ഉ മനത്തിനായി വിനിയോഗിച്ചു. മറ്റ് മതാചാര്യന്മാ രെപ്പോലെ ഭൗതികജീവിതത്തെ വിലകുറച്ചു കാണാൻ അദ്ദേഹം തയാറായിട്ടില്ല. മതമേതാ യാലും മനുഷ്യൻ നന്നായാൽ മതി എന്ന കാഴ്ച പാടുളള മഹാനായിരുന്നു ഗുരു. മറ്റ് മത പ്രചാ രകന്മാർ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നപ്പോൾ അദ്ദേഹം ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതങ്ങളും ചെന്നുചേരുന്ന സമുദ്രത്തെ ക്കുറിച്ചാണ് പഠിപ്പിച്ചത്. ഇത്തരത്തിൽ മതാതീ തമായ ഒരു ദർശനമാണ് ഗുരു മുന്നോട്ടു വെച്ച ത്.
മഹാനായ അക്ബർ ചക്രവർത്തി എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊണ്ട് ‘ദിൻ ഇലാഹി’ എന്നൊരു മതത്തിന് രൂപം കൊടുത്തി ട്ടുണ്ട്. ഗുരുവാകട്ടെ മതത്തേക്കാൾ മനുഷ്യ നാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഒരു പ മതം മനുഷ്യനന്മയ്ക്ക് അത്യാവശ്യമ ല്ലെന്ന ധ്വനികൂടി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ആപ്തവാക്യത്തിലുണ്ട്.
Question 14.
മൂന്ന് തലമുറകളുടെ അവതരണമാണ് അമ്മ യുടെ എഴുത്തുകളെന്ന കവിതയിലൂടെ കവി അവതരിപ്പിച്ചിരിക്കുന്നത് എത്രമാത്രം ഔചിത്യ പരമാണ്? കുറിപ്പ് തയാറാക്കുക.
Answer:
അമ്മയ്ക്ക് മകനോടുള്ള സ്നേഹവും ഉത്ത രവാദിത്വവുമാണ് മധുസൂദനൻ നായരുടെ “അമ്മയുടെ എഴുത്തുകൾ’ എന്ന കവിതയുടെ പ്രമേയമെങ്കിലും അമ്മയും മകനും മാത്ര മല്ല. മകന്റെ കുട്ടികളേയും കൂടി ഈ കവിത യിൽ പരാമർശിക്കുന്നുണ്ട്. മകന്റെ ജീവിത ത്തെക്കുറിച്ചുള്ള ആകാംക്ഷ, ഉപദേശങ്ങൾ, പ്രാർത്ഥനകൾ, മകനോടു പറയാനുള്ള നാട്ടു വിശേഷങ്ങൾ, വീട്ടുവഴക്കുകൾ. ഉത്സവങ്ങൾ. ദൃഷ്ടിദോഷം മാറ്റാനുള്ള മന്ത്രങ്ങൾ, മരുന്നു കുറിപ്പുകൾ എല്ലാം തന്നെ അമ്മയുടെ എഴു ത്തുകളിലുണ്ട്.
മകന് അമ്മയോടുള്ള സ്നേഹവും ബഹുമാന വും കാത്തുസൂക്ഷിക്കുന്ന മകനാണ് കവിത യിൽ ആവിഷ്കരിക്കപ്പെടുന്ന രണ്ടാമത്തെ തലമുറ. വിദേശത്ത് കഴിയുന്നതിനാൽ ജന്മ നാടിനെക്കുറിച്ചും മാതൃഭൂമിയെക്കുറിച്ചും അറിവില്ലാത്ത കുട്ടികളാണ് മൂന്നാമത്തെ തല് മുറ. മാതൃഭാഷയുടെ ഭാവി ആശാവഹമല്ലെന്ന കാഴ്ചപ്പാടാണ് കവിതയുടെ അവസാന ഭാഗ ത്തുനിന്ന് മനസ്സിലാക്കാവുന്നത്.
Question 15.
”പത്രങ്ങൾ സൂര്യനു ചുവടെയും മേലെയു മുള്ള എല്ലാറ്റിനെയും പറ്റി വൃത്താന്തങ്ങൾ തരുന്നു എന്നു മാത്രമല്ല, അവയെ വിമർശി ക്കുകയും ചെയ്യുന്നു. പക്ഷേ അത്രത്തോളം പത്രങ്ങൾ വിമർശിക്കപ്പെടുന്നില്ല.” (പത്രനീതി പത്രങ്ങളുടെ ഈ സ്വഭാവം ഇന്നത്തെ ചാനൽ സംസ്കാരത്തിനു ചേരും. അവർക്ക് തെറ്റുപറ്റി യാൽ അതേറ്റുപറയാൻ പോലും തയാറാകാത്ത മാധ്യമങ്ങളുടെ സംസ്കാരത്തെക്കുറിച്ച് പ്രതികരണം തയാറാക്കുക.
Answer:
ഒരുപത്രപ്രവർത്തനമെന്നത് വലിയ ഉത്തരവാദിത്വമായിരുന്നു. സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയുടെ വാക്കുകൾ – ഈശ്വരൻ തെറ്റു ചെയ്താലും ഞാനത് റിപ്പോർട്ടു ചെയ്യു മെന്നത് സത്യസന്ധമായ മാധ്യമ ധർമ്മത്തെ സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഐ.എസ്.ആർ.ഒ. ചാര ക്കേസിലെ കുറ്റവിമുക്തനാക്കപ്പെട്ട നമ്പിനാ രായണന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്കാൻ കെട്ടുകഥകൾ പ്രചരിപ്പിച്ച നമ്മുടെ പത്രങ്ങൾക്ക് കഴിയില്ല. പെയ്ഡ് ന്യൂസുകൾ ഇന്ന് പ്രചാരത്തിലായിരിക്കുന്നു. പ ഇക്കാലത്ത് സോഷ്യൽ മീഡിയായുടെ കടന്നു വരവോടെ ജനങ്ങൾക്ക് പ്രതികരിക്കാമെന്നാ യി.
ചാനലുകൾ വൈകുന്നേര ചർച്ചകളിൽ ചവച്ചരച്ചു വിടുന്ന വാർത്തകൾ കൊണ്ട് എന്ത് പ്രയോജനമാണ് സമൂഹത്തിനുള്ളത്. ഏതെ ങ്കിലുമൊരു പക്ഷം പിടിക്കാത്ത പത്രമോ ചാന ലോ നമ്മുടെ നാട്ടിൽ കാണാനില്ല. മറ്റുള്ളവരെ വിമർശിക്കുവാനുള്ള പത്രങ്ങളെ മറ്റാർക്കും വിമർശിക്കാനാവില്ല എന്ന അഴീക്കോടിന്റെ പരാമർശം ശ്രദ്ധേയമാണ്.
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണ ത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെ ഴുതുക. (2 × 6 = 12)
Question 16.
ഗുരുവായൂരമ്പലത്തിൽ വൃദ്ധരായ മാതാപിതാ ക്കളെ നടതള്ളുന്ന പത്രവാർത്തയിൽ നിന്ന് പ്ര ചോദനമുൾക്കൊണ്ട് റഫീക്ക് അഹമ്മദ് രചിച്ച കവിതയാണ് ‘അമ്മത്തൊട്ടിൽ.’ കവിതയിലെ ആശയങ്ങളും സമകാലിക സംഭവങ്ങളും വിശ കലനം ചെയ്ത് നടതള്ളപ്പെടുന്ന വാർധക്യം ‘ എന്ന വിഷയത്തിൽ ഒരു മുഖപ്രസംഗം തയാറാ ക്കുക.
Answer:
നടതള്ളുന്ന വാർധക്യം വർത്തമാനകാല കേരളീയ സമൂഹത്തിലെ ന ടുക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന കവിതയാണ് റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ. ജീവിതത്തിന്റെ രണ്ടാം ബാല്യമെന്ന് വിളിക്കപ്പെടുന്ന വാർധക്യത്തിന്റെ സംരക്ഷണം ഇന്നൊരു ചോദ്യചിഹ്നമാണ്. ഏതൊരു മനുഷ്യനും വേണ്ടി കാലം കരുതി വെച്ചിരിക്കുന്ന ജീവിതാവസ്ഥയാണ് വാർധ ക്യം. അണുകുടുംബത്തിലേക്ക് എത്തപ്പെട്ട നമ്മുടെ കുടുംബങ്ങളിൽ അച്ഛനും അമ്മയും ഒരു കുട്ടിയും മാത്രമേയുള്ളൂ. വൃദ്ധരായ മാതാ പിതാക്കൾക്ക് സ്ഥാനമില്ല.
സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മക്കൾ തന്നെയാണ് മാതാപിതാക്കളെ ശരണാലയ ങ്ങളിലും തെരുവുകളിലും ആരാധനാലയങ്ങ ളിലും ഉപേക്ഷിക്കുന്നത്. അത്തരം വിഷയ മാണ് കവിതയിൽ ആവിഷ്കരിക്കുന്നത്. നൊ പ്രസവിച്ച അമ്മയെ തെരുവിലുപേക്ഷി ക്കാൻ ശ്രമിക്കുന്ന മകന്റെ നേരെ തെരുവു പട്ടി പോലും പ്രതികരിക്കുന്നത് തന്റെ കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്ക മൂലമാണ് വിവേചനബുദ്ധിയില്ലാത്ത ആ ജീവി പോലും പ്രതികരിക്കുന്നത്. നമ്മുടെ നാട്ടിൽ തെരുവു പട്ടിക്കും വന്യജീവികൾക്കും വരെ ചോദിക്കാൻ ആളുണ്ട്.
പക്ഷേ മനുഷ്യജീവിയെ സംരക്ഷി ക്കാൻ ആളില്ലാതായിട്ടുള്ളത് അത്യന്തം ഗൗരവ കരമായി ചർച്ച ചെയ്യേണ്ടതാണ്. കവിതയിലെ അമ്മ മകനെ വിഷമിപ്പിക്കാതിരിക്കാൻ ജീവൻ വെടിയുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമാ ണ്. നാം നമ്മുടെ മാതാപിതാക്കളെ സ്നേഹ ത്തിലും കരുണയിലും നോക്കേണ്ടത് നമ്മുടെ കടമയാണെന്ന് തിരിച്ചറിയേണ്ടതാണ്. ആ തിരിച്ചറിവിലേക്ക് കേരളീയ സമൂഹം എത്തി ചേരട്ടേയെന്ന് പ്രാർത്ഥിക്കുന്നു..
Question 17.
‘കോഴിയും കിഴവിയും’ എന്ന കഥയെ ആസ്വാ ദ്യകരമാക്കുന്നത് അതിലെ ഒളിഞ്ഞും തെളി ഞ്ഞുമുള്ള ഹാസ്യമാണ്. കഥയിലെ വിവിധ സംഭ വങ്ങൾ കണ്ടെത്തി ആസ്വാദനം തയാറാക്കുക.
Answer:
‘കോഴിയും കിഴവിയും’ എന്ന കഥയുടെ പ്രധാന ആകർഷണീയത അതിലെ നിറഞ്ഞുനി ല്ക്കുന്ന ഹാസ്യമാണ്. മത്തായിയുടെ നന്ദികേ ടിന്റെ കഥ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് കാരൂർ സ്വന്തം അധ്വാനം കൊണ്ടാണ് മത്തായി സമ്പ ന്നനായതെങ്കിലും മർക്കോസിന്റെ കുടുംബം ദാരിദ്ര്യമായത് പെങ്ങന്മാരെ കല്യാണം കഴി പ്പിച്ചു വിട്ടതു മൂലമാണ്. കൈവന്ന സമ്പത്ത് മത്തായിയിൽ അഹങ്കാരം സൃഷ്ടിക്കുന്നു. അയാളിൽ മനുഷ്യത്വരഹിതമായി പെരു മാറാൻ പ്രേരിപ്പിച്ചുവെന്നതാണ് വാസ്തവം. കുടുംബമഹിമയിൽ അഭിമാനിക്കുന്ന മർക്കോ സാവട്ടെ അല്പം നീതിബോധമുള്ളയാളാണ്. എങ്കിലും രണ്ടു കുടുംബങ്ങളും തമ്മിലുണ്ടാ യിരുന്ന ശീതസമരം ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു.
അവസാനം അതിനൊരു സാഹചര്യവും വന്നുചേർന്നു. മത്തായിയുടെ കോഴിയെ മർക്കോസിന്റെ മകൻ കല്ലുകൊണ്ട് എറിഞ്ഞു കൊന്നു. ചത്ത കോഴിയെ മത്താ യിയും ഭാര്യയും കൂടി കറിവെച്ചുതിന്നശേഷം മർക്കോസ് ആ കോഴിയെ കട്ടുതിന്നുവെന്ന് കേസു നല്കി. അന്വേഷണത്തിന് പോലീസ ത്തിയപ്പോൾ മത്തായിയുടെ നന്മയുള്ള അമ്മ സത്യം മുഴുവൻ വിളിച്ചുപറഞ്ഞു. അങ്ങനെ മത്തായിയുടെ ചതിപ്രയോഗം പൊളിയുകയും അതൊരു ബൂമറാങ് പോലെ അയാൾക്ക് തന്നെ ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു. മത്തായി ഇടയ്ക്കിടെ പറയാറുണ്ട്.
തന്റെ സഹായമില്ലായിരുന്നുവെങ്കിൽ മർക്കോസിന്റെ കുടുംബം പിച്ചപ്പാളയെടുക്കുമായിരുന്നെന്ന്. വാസ്തവത്തിൽ മത്തായി മർക്കോസിനെ സഹാ യിക്കാൻ വേണ്ടിയല്ല തകർക്കാൻ വേണ്ടിയാണ് സഹായിക്കുന്നത് എന്ന് വായനക്കാരന് മനസ്സി മാക്കാം. കൈവന്ന സമ്പ തന്റെ പൂർവസ്ഥിതി മറന്നിട്ട്, ത്തിൽ സ്വയം മറന്ന് അഭിരമിക്കുന്ന മത്തായി യുടെ സ്വഭാവം അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രി കുടപിടിക്കുന്നതുപോലെയാണ്.ലളിതമായ ആവിഷ്കര്ണമെങ്കിലും വായന ക്കാരനിൽ സത്യം സ്നേഹം തുടങ്ങിയ മൂല്യ ങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ ഒരു ചെറിയ കഥയാണ് കാരൂരിന്റെ കോഴിയും കിഴവിയും .
Question 18.
”ചുറ്റു പാടുമുള്ള യാത്രക്കാർ അപ്പോൾ അയാളെ ആദരവോടെ നോക്കി. സ്ഥിരം തുണി തുന്നിക്കുന്നതിന്റെ പരിചയത്താലോ അതോ റേഡിയോ വാങ്ങാൻ പോകുന്നതിലുള്ള ബഹു മാനത്താലോ എന്തോ കണ്ടക്ടർ അയാളിൽ നിന്ന് അന്നു യാത്രാക്കൂലി വാങ്ങിയില്ല.” (പ ണയം ചാക്കുണ്ണിയെന്ന തുന്നൽക്കാരന്റെ ജീവിതദു രിതങ്ങളാണ് പണയമെന്ന കഥയുടെ മർമ്മം. ഈ കഥാപാത്രാവിഷ്കരണത്തിൽ കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്ന കയ്യടക്കം വിലയിരുത്തുക.
Answer:
ദൃശ്യാനുഭവമുള്ള കഥാപ്രപഞ്ചത്തിന്റെ ഉടമ യാണ് ഇ. സന്തോഷ്കുമാർ. പണയമെന്ന കഥ ചാക്കുണ്ണിയെന്ന തുന്നൽക്കാരനെ ചുറ്റിപ്പ റ്റിയുള്ള ഒരു സിനിമായുടെ വായനാനുഭവം പകർന്നു നല്കുന്നു. “മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞുപോയ കണ്ണുക ളെന്ന് എഴുത്തുകാരൻ പരാമർശിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ ചാക്കുണ്ണിയുടെ ദുരിതങ്ങളുടെ ചിത്രം വ്യക്തമാകുന്നു.
ചാക്കുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചപ്പോൾ ആറാട്ടുകുന്നിലെ റേഡിയോ സ്വന്തമാക്കിയ ആദ്യ പൗരനെന്ന ബഹുമതി അയാൾക്കു ലഭിച്ചു. റേഡിയോ സ്വന്തമാക്കാൻ വേണ്ടി അയാൾ ബീഡിവലി നിർത്തി. കള്ളു ഷാപ്പുകൾക്ക് അടുത്തെത്തുമ്പോൾ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. കാലിൽ ആണിയാ യിട്ടും പുതിയ ചെരുപ്പു വാങ്ങാതെ, എന്തിനേ പ്പറയുന്നു ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകുന്നതുപോലും ഉപേക്ഷിച്ചും റേഡിയോ വാങ്ങാനുള്ള യാത്രയിൽ ബസ്സിലെ കണ്ടക്ടർ സുകുമാരൻ അയാൾക്ക് ടിക്കറ്റെടുക്കാതെ ബഹുമാനിച്ചു.
ചാക്കുണ്ണിയുടെ റേഡിയോ പ്രവർത്തനം ആരം ഭിച്ച സമയം. ആ നാട്ടിലെ ഒരു ചരിത്ര സംഭവമാ യിരുന്നു. വാർത്തകൾ കേൾക്കാനും മറ്റുമായി ആളുകൾ കടയ്ക്കു മുന്നിൽ തടിച്ചു കൂടി. രാത്രി വീട്ടിലേക്ക് പോകുമ്പോഴും റേഡിയോ പ്രവർത്തിച്ചുകൊണ്ടിരിക്കും. ചലച്ചിത്ര ഗാന ങ്ങൾ കേൾക്കാനും അയാളുടെ പിന്നാലെ ആളുകൾ സഞ്ചരിക്കാറുണ്ടായിരുന്നു. ഇടയ്ക്കിടെ റേഡിയോയുടെ കണ്ഠശുദ്ധി വരുത്താൻ അയാൾ ശ്രദ്ധിച്ചിരുന്നു. അയാ ളുടെ ഇളയ കുട്ടിക്ക് അസുഖം പിടി പെട്ട തോടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞു. അള വുകൾ തെറ്റിച്ച് ഉടുപ്പു തുന്നി.
തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു. ചുറ്റുപാടും നിരവധി യാളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാ വാത്ത ഒരേകാന്തത അയാൾ അനുഭവിച്ചു. തന്റെ മകനുവേണ്ടി റേഡിയോ പണയം വെച്ച് അവസാനം മകനും മരിച്ചു. പണയം വെച്ച റേഡിയോയിലൂടെ ബാലമണ്ഡലം പരിപാടി കേൾക്കാൻ ചെമ്പുമത്തായിയുടെ വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ ജീവിതത്തിൽ പരാജയപ്പെട്ട ഒരു കലാസ്നേഹിയായ മനു ഷ്യൻ ഇങ്ങനെ പറഞ്ഞു.
‘എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ… ഒക്കെ നിങ്ങൾ എഴുതിവയ്ക്കണം. അയാൾ പഴകി ദ്രവിച്ച റബർ ചെരുപ്പുമിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് തിരിഞ്ഞുനോക്കാതെ പോകുമ്പോൾ ദുരന്തപര്യവസാനത്തിന്റെ കണ്ണീർത്തുള്ളികൾ വായനക്കാരനിൽ നിന്നുതിരുന്നു.