Kerala Plus Two Malayalam Question Paper March 2021 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2021 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2021

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് സൂചനകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (5 × 2 = 10)

Question 1.
‘കിരാതവൃത്തം’ എന്ന കവിതയിൽ കണ്ടെത്താവുന്ന രണ്ട് ആശ യസൂചനകൾ എഴുതുക. (2 സ്കോർ വീതം)
• ചൂഷണത്തിൽ അധിഷ്ഠിതമായ
• നാഗരികത നാഗരിക ജീവിതത്തിന്റെ ആസ്വാദ്യത
• ആവാസ വ്യവസ്ഥയ്ക്കുമേലുള്ള അധിനിവേശം
• വ്യവസായവൽക്കരണത്തിന്റെ ഗുണങ്ങൾ
Answer:
• ചൂഷണത്തിൽ അധിഷ്ഠിതമായ നാഗരികത,
• ആവാസവ്യവസ്ഥ യ്ക്കുമേലുള്ള അധിനിവേശം.

Question 2.
ശകുന്തളയുടെ വാക്കുകളിൽ നിന്നു ദുഷ്ഷൻ എന്ന കഥാ പാത്രത്തിന് യോജിക്കുന്ന രണ്ടു പ്രസ്താവനകൾ കണ്ടെത്തുക.
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ
• പ്രജാവത്സലൻ
• സജ്ജനങ്ങളെ നിന്ദിക്കുന്നയാൾ
• സാരജ്ഞൻ
Answer:
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ,
• സജ്ജന ങ്ങളെ നിന്ദിക്കുന്നയാൾ.

Question 3.
താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നു കാക്കാരശ്ശി നാടക ത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
• സാമൂഹിക വിമർശനം ലക്ഷ്യമാക്കുന്നില്ല
• സംഗീതം, നൃത്ത്, അഭിനയ് എന്നിവയ്ക്ക് പ്രാധാന്യം
• നാടോടി നാടക ഗാനശാഖയിൽപ്പെടുന്നു.
• സ്ത്രീകഥാപാത്രങ്ങൾ കടന്നുവരുന്നില്ല
Answer:
• സംഗീതം, നൃത്തം, അഭിനയം എന്നിവയ്ക്ക് പ്രാധാന്യം,
• നാടോടി നാടക ഗാനശാഖയിൽ പെടുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 4.
പുലിക്കോട്ടിൽ ഹൈദരുടെ കൃതികൾക്ക് അനുയോജ്യമായവ കണ്ടെത്തുക
• ഗാർഹിക പ്രശ്നങ്ങൾ കടന്നുവരുന്നില്ല.
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീ പക്ഷപാതിത്വം
• അറബി നാടുകളിലെ കഥകൾ മാത്രം സ്വീകരിച്ചു
Answer:
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീപക്ഷപാതിത്വം.

Question 5.
കലാമണ്ഡലം ഹൈദരലിയുടെ കലാജീവിതവുമായി ബന്ധപ്പെട്ട യോജിച്ച രണ്ടു പ്രസ്താവനകൾ എഴുതുക.
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി.
• സമുദായത്തിന്റെ ചട്ടക്കൂടിനകത്തുതിന്നു കലാപഠനം നടത്തി
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.
• ഇതരമതസ്ഥർ സഹായം നിഷേധിച്ചു.
Answer:
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി,
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.

6 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 2 – 3 വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം).
(6 × 2 = 12)

Question 6.
ടോട്ടോയ്ക്കും ജോവലിനും പാകത വരുന്നു എന്ന് അച്ഛനു തോന്നിയത് എന്തുകൊണ്ട്?
Answer:
ടോട്ടോയും ജോവലും സ്കൂളിലെ മാതൃകാവിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റ് നേടുന്നു. സമ്മാനമായി തങ്ങളുടെ സഹപാഠികൾക്ക് വീട്ടിൽ വച്ച് ഒരു പാർട്ടി കൊടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

Question 7.
ബാഹുകൻ നളൻ തന്നെയെന്നു കേശിനി ഉറപ്പിച്ചതിന് രണ്ടു കാര ണങ്ങള എഴുതുക.
Answer:

  • ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളെല്ലാം എത്തിച്ച പ്പോൾ കുടത്തിൽ വെള്ളം തനിയേ നിറഞ്ഞു, അഗ്നി അഹ ങ്കാരമില്ലാതെ കത്തി.
  • തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നത് കണ്ട് അവയെ തലോടിയപ്പോൾ അവയെല്ലാം പുതു പൂക്കളായി മാറി.

Question 8.
‘പുരുഷന്റെ അഹന്ത ഗൗളി ജന്മത്തിലും തീർത്തും തേഞ്ഞുപോ യിരുന്നില്ല’ എന്നു പറയാൻ കരണമെന്ത്?
Answer:

  • താൻ മുജ്ജന്മത്തിൽ കഥാകൃത്തായിരുന്നെന്നും തന്റെ കഥ കൾ മലയാളത്തിലെ മികച്ച കഥകളാണെന്നഭിമാനിച്ചിരുന്നതു കൊണ്ടാണ് ഈ ജന്മത്തിൽ താൻ മേൽക്കൂര താങ്ങുന്ന ഗൗളി യായതെന്നും ആൺഗൗളി.
  • തനിക്ക് മുൻജന്മത്തെക്കുറിച്ച് ഒരോർമ്മയും ഇല്ലെന്ന് പെൺഗൗളിയുടെ ആത്മനിന്ദ. അതിന് ബോധോദയം ഉണ്ടാ വണം, ബുദ്ധൻ ചെയ്തതുപോലെ ബോധിവൃക്ഷച്ചുവട്ടിൽ ധ്വാനത്തിലമരണം എന്ന് ആൺഗൗളി.

Question 9.
‘അലകടലിൻ വേരുപറിക്കാൻ കുതറി കാട്ടാളൻ’ ഇവിടെ തെളി യുന്ന ഭാവമെന്ത്?
Answer:

  • ആവാസ വ്യവശത നഷ്ടമായിപ്പോയ കാട്ടാളന്റെ നെഞ്ചിലെ നീറ്റൽ.
  • കാട്ടാളന്റെ കരളിൽ ചാട്ടുളിയായി തറയ്ക്കുന്ന പ്രകൃതിമാതാ വിന്റെ ദയനീയമായ നിലവിളി.
  • ഉരുൾപൊട്ടിയ മാമല പോലെ അലറിക്കൊണ്ട് അലകടലിൻ വേരു പറിക്കാൻ കുതറുന്ന കാട്ടാളന്റെ രൗദ്രഭാവം.

Question 10.
‘ദേവസ്യയ്ക്ക് ചിരി അടങ്ങാതെ പോയി’ എന്തുകൊണ്ട്?
Answer:

  • കൊല്ലാങ്കണ്ടത്തിൽ ദേവസ്വയുടെ തലയിൽ ഒരു പെരുന്തൻ തേങ്ങ ഞെട്ടറ്റു വീണു.
  • ദേവസ്യ മരിച്ചെന്ന് കരുതി നാരായണപിള്ള ഓടിയെത്തി. ഇത്രയും വലിയൊരു തേങ്ങ ഇത്ര
  • പൊക്കത്തിൽ നിന്നും വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്ത് ചിരി അടക്കാൻ കഴിയാത്ത ദേവസ്യ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 11.
‘കമ്പ്യൂട്ടർ, തത്ത്വവിചാരങ്ങളുടെ ഘാതകനാണ്’ – എന്ന് ശ്രീധ രന് തോന്നാനിടയായത് എന്തുകൊണ്ട്?
Answer:

  • ഒരാൾക്ക് കപ്പലിലോ കാൽനടയായോ ലോകം ചുറ്റാൻ കഴിയും. എന്നാൽ ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും സൈബർ സ്പേസിന്റെ ഒരംശം പോലും കാണാൻ കഴിയില്ല.
  • കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കുമ്പോൾ ഇത്തരം ആലോചന കൾക്ക് സ്ഥാനമില്ലെന്നും കമ്പ്യൂട്ടർ തത്ത്വവിചാരങ്ങളുടെ ഘാതകനാണെന്നും ശ്രീധരൻ തിരിച്ചറിയുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽക്കവി യാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (10 × 4 = 40)

Question 12.
‘നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും’ ഈ പ്രസ്താവനയിലൂടെ ദുഷ്ഷൻ മഹാരാജാവിന് ശകുന്തള നൽകുന്ന സന്ദേശമെന്ത് ? വ്യക്തമാക്കുക.
Answer:
സാമൂഹിക ജീവിയായ മനുഷ്യന് സമൂഹത്തോട് ചില കടമകളും കർത്തവ്യങ്ങളുമുണ്ട്. അത് നാം നിറവേറ്റണം. നല്ല മനുഷ്യർ സ്വന്തം കർത്തവ്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവർ സ്വന്തം സ്വഭാ വഗുണംകൊണ്ട് കുറ്റമുള്ളവരെപ്പോലും നിന്ദിക്കുകയില്ല. നല്ലവൻ എപ്പോഴും നല്ലതുമാത്രമേ ഗ്രഹിക്കുകയുള്ളൂ. അത് അരയന്നം വെള്ളത്തെ മാറ്റി പാൽകുടിക്കുന്നതുപോലെയാണ്.

Question 13.
‘നളൻ ബുദ്ധിമാനാണെന്ന് കേശിനി തിരിച്ചറിഞ്ഞതെങ്ങനെ? വിശ ദമാക്കുക.
Answer:
കേശിനി ബാഹുകനോട് നേരിട്ടു സംസാരിച്ച കാര്യങ്ങളിൽനിന്നും ബാഹുകൻ ബുദ്ധിമാനാണെന്നും കേശിനി മനസ്സിലാക്കുന്നു. ദമ യന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാ റിയതും, ദിവ്യസിദ്ധികളും ബാഹുകൻ നളൻ തന്നെയാണെന്ന് ഉറ പിക്കുന്നതിന് കേശിനിയെ സഹായിക്കുന്നു. ഋതുപർണ്ണനേയും സാകേതപതിയേയും വണങ്ങുന്ന ബാഹുകനിൽ കേശിനി നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ഇങ്ങനെ ബാഹുകവേഷത്തിൽ വന്നത് നളൻ തന്നെയാണെന്ന് കേശിനി തീർച്ചപ്പെടുത്തുന്നു.

Question 14.
‘പിറവിയിലുള്ളൊരു ജാതകദോഷം
കുറയല്ലതുകൊണ്ടിങ്ങനെ നമ്മെ
കുറവു പറഞ്ഞു നശിപ്പിക്കുന്നു
‘കുറവറ്റീടിന മുനികുലനാഥൻ’ ശീലാവതിയുടെ ഈ വാക്കുക ളുടെ പൊരുൾ വ്യക്തമാക്കുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നു. ണ്ട്. ഔഷധമാണ് മുക്കുടി. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടു ന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചു കൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശിലാ വതി ചരിതം.

Question 15.
‘വെളിച്ചത്തിനു പിന്നിൽ ഒരു ചതിയുണ്ട്’. ഇങ്ങനെ ദിവാകരന് തോന്നാനിടയായത് എന്തുകൊണ്ട്? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ച ത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ഈ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തി ന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായി ട്ടുണ്ട്. കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നു തരുന്ന വല്ലാത്തൊരു മായിക കാഴ്ച്ചയിൽ മയങ്ങിത്തന്നെയാണ് ഇന്നത്തെ ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറ വുകളെ കൃത്രിമവെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര യിൽ മായ്ക്കുക. അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായിമാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമി പ്പോൾ ജീവിക്കുന്നത്.

എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്. ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റു ന്നു. ആ പ്രകാശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 16.
മഴനീരിനുവേണ്ടി മാനം നോക്കിയിരുന്ന കാട്ടാളനുണ്ടായ അനു ‘ഭവമെന്തായിരുന്നു? വിശദമാക്കുക.
Answer:
കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായ നക്കാർ വന്നു നിൽക്കുന്നത്. കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേ ശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടു മെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയി ല്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പോ രിയായി പെയ്യും. ആ മഴ മഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

Question 17.
‘അധികാരകേന്ദ്രങ്ങളെ അടിച്ചുതളിച്ചു വൃത്തിയാക്കാൻ അടിസ്ഥാ നവർഗ്ഗം ഉണരണം എന്ന സൂചന ‘അടിച്ചുതളിക്കാരി’ എന്ന കഥാ പാത്രം നൽകുന്നുണ്ടോ? വിശദമാക്കുക.
Answer:
അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്ന ത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ ഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്ര തീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചു തളിക്കാരി വരുന്നത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് ‘എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ. അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത്യ ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

Question 18.
‘ഹൃദയത്തിൽ കൊത്തി വലിക്കുമ്പോഴും അത് സുഖമുള്ള അനു ഭവമായിരുന്നു’. സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തെ കെ. വിശ്വനാഥ് ഇങ്ങനെ വിശേഷിപ്പിച്ചത് എന്തുകൊണ്ട് ? വിശദമാ ക്കുക.
Answer:
ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങിവരുന്ന അപൂർവ്വമായ ചരി ത്രമുഹൂർത്തം. പകരക്കാരനില്ലാത്ത, ലോകത്തെ ഏറ്റവും വലിയ ബാറ്റസ്മാൻ ആ 22 വാര നീളമുള്ള ക്രിക്കറ്റ് പിച്ചിന്റെ അധിപതി, ചക്രവർത്തി, തന്റെ ചുവടുകൾ വെച്ച് നീങ്ങുമ്പോൾ അദ്ദേഹ ത്തിനുചുറ്റും ഒരു ദിവ്യപരിവേഷം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യമായി ആ കണ്ണുകൾ നനഞ്ഞു. സച്ചിൻ വിളികളാൽ ആകാ ശംവരെ മുഖരിതമായ ആ അന്തരീക്ഷത്തിൽ ടീമംഗങ്ങളുടെ ഗാർഡ് ഓഫ് ഓർണറിനു മുന്നിലൂടെ, പ്രിയപ്പെട്ടവരുടെ കൈകൾ ചേർത്തുപിടിച്ച്, ആകാശത്തേക്ക് ഇടയ്ക്ക് അച്ഛന്റേയും, ജ്യേഷ്ഠ ന്റേയും അനുഗ്രഹങ്ങൾക്കായി നോക്കി, ഗുരുഭൂതരുടെ അനു ഗ്രഹാശിസ്സുകളോടെ നടന്നുനീങ്ങുകയായിരുന്നു ആ ക്രിക്കറ്റ് അമാ നുഷൻ.

ഇതിഹാസതുല്യമായ 25 വർഷത്തെ നീണ്ട ഇന്നിങ്ങ്സിന് തിരശ്ശീല. അന്നാ സ്റ്റേഡിയത്തിൽ കരയാത്തതായി ഫ്ളഡ് ലൈറ്റു കൾ മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ. തന്റെ അവസാന ഇന്നിങ്സും അനശ്വരമാക്കിയിട്ടേ പ്രിയപ്പെട്ട ലിറ്റിൽ മാസ്റ്റർ വിട വാങ്ങിയുള്ളു. 25 വർഷം നീണ്ട തന്റെ കരിയറിനു ഉചിതമായ ഒരു ശുഭാന്ത്യം. തന്റെ 200-ാം ടെസ്റ്റെന്ന അനുപമമായ നേട്ട ത്തിനു തിലകക്കുറി ചാർത്തി, സച്ചിൻ തന്റെ കൈയ്യൊപ്പിട്ട ഷോട്ടുകൾകൊണ്ട് അംഖഡെ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആറു ബൗണ്ടറിയുടെ അകമ്പടിയോടെ അരസെഞ്ച്വറി.

തന്റെ ഏറ്റവും മനോഹരമെന്ന, ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തി കവർ ഡ്രൈവുകളുടെ അനായാസമായ വശ്യത സച്ചിൻ തുറന്നു കാട്ടി. ചാരുതയാർന്ന ആ ബാറ്റിങ്ങ്പ്ര കടനത്തിനുശേഷം, ഒരു കവിതയുടെ അന്തസ്സിനു ചേർന്ന വിടവാങ്ങൽ പ്രസംഗവും. ഒരാളെപോലും വിട്ടുപോകാതെ, വളർച്ചയുടെ നാൾവഴികളിൽ തനിക്ക് കൂട്ടായി, താങ്ങായി, തണലായി നിന്ന ഓരോരുത്തരേയും പേരെടുത്തു പരാമർശിച്ച ആ പ്രസംഗം’ ഭാവതീവ്രതകൊണ്ടും, ആത്മാർത്ഥത കൊണ്ടും ഉജജ്വലമായി. ചരിത്രത്തിൽ ഇടംപിടി ക്കുന്ന വിശ്വവിഖ്യാതമായ പ്രസംഗങ്ങളിൽ ഒന്നായിമാറി.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 19.
കലാമണ്ഡലത്തിൽ വച്ച് ഹൈദരലിയെ വേദനിപ്പിച്ച രണ്ടു സംഭ വങ്ങൾ എഴുതുക.
Answer:
കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കലാമണ്ഡല ത്തിലെ ആദ്യ ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാ ളിൽനിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ലചെക്കൻ എന്നതായിരുന്നു ആ അയിത്തത്തിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്നും ഹൈദ രലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

കടുത്ത പരിശീലന പദ്ധതിയായിരുന്നു കലാമണ്ഡലത്തിൽ നിലനി ന്നിരുന്നത്. വെളുപ്പിന് രണ്ടേമുക്കാലിന് എണീക്കണം. മൂന്നുമണിക്ക് കളരിയിലെത്തണം. പിന്നെ ആറുമണിവരെ സാധകമാണ്. വൈകി യാണു് ചേർന്നതെങ്കിലും പഠിപ്പിൽ ഹൈദരലി മുമ്പനായിരുന്നു.

Question 20.
വിദൂഷകൻ, കൊത്തുവാൾ, രാജഗുരു – ഇവർ അധികാര കേന്ദ്ര ങ്ങളിലെ ജീർണ്ണതയുടെ പ്രതിനിധികളാണോ? കുറിപ്പ് തയ്യാറാ ക്കുക.
Answer:
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ ണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Question 21.
പൗരാണിക സ്മൃതികളുടെ പൂങ്കാവനമെന്ന് എസ്.കെ.പൊറ്റക്കാട് വിശേഷിപ്പിക്കുന്നതെന്തിനെ? വിശദമാക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാ ണത്. ഋഷിവര്യന്മാരുടെയും ദാർശനികാചാര്യന്മാരുടേയും സാഹി ത്വസംസ്കാരിക കർമ്മക്ഷേത്ര ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണ ദ്വൈപായനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ച യിച്ചതും പകുത്തതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 1200 സംവത്സരങ്ങൾക്കുമുമ്പ് മാണ്ഡൂ ക്വോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചി ക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാ ര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെവച്ചാ ണെന്ന് ഐതിഹ്യം.

Kerala Plus Two Malayalam Question Paper March 2021 with Answers

22 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (11 × 6 = 66)

Question 22.
‘വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയു മെന്ന് എന്താ ഉറപ്പ്’ – കച്ചവടക്കാരന്റെ ചോദ്യം ദിവാകരന്റെ തുടർന്നുള്ള അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടോ? വിശദമാ ക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടികുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേ രുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടി ക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായിരുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാകരനെ സ്വീകരിക്കുന്ന ത്. കാരണം ദിവാകരന്റെ പകപ്പും, പിന്നെ പ്രിയപ്പെട്ടവരെ കാണാ നുള്ള അങ്കലാപ്പും.

ഫോട്ടോ ഓർമ്മയാണ്. ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുതവിദ്യ. കാലത്തിന്റെ കുത്തൊ ഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തിയിരിക്കുന്നു. ഓർമ്മകളുടെ, പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമാ യാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യുന്നത്. വികാരവായ്പോ ടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരു ന്നത്.

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരു തരത്തിലുള്ള വികാരവായ്പോ മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതു മാത്രമാണ് ലക്ഷ്യം.

കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രക ടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരു പാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗതയും, ജീവിതത്തിന്റെ ഏറ്റവും വലിയ സത്വമായ മരണത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും.

ഫോട്ടോ, നോക്കികാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനു സരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പ്രശ്നങ്ങളിലെ മരണകോളങ്ങളിൽ പെട്ടെന്ന് ഒരു പരി ചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടുന്നു. പരിചിതത്വം, ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപ്പന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്നത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റേതെങ്കിലും അചേതന വസ്തുപോലെ നിർജ്ജീവ മാണ്. കച്ചവടക്കാർ തങ്ങളുടെ മുന്നിലുള്ള അപരിചിതത്വം തുളു മ്പുന്ന പതിനായിരക്കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരായി മരവിച്ച മനസ്സോടെ ഇരിക്കുന്നു. അവരുടെ മനസ്സുകളിൽ മൃദുലവികാരങ്ങൾക്ക് അല്പായുസ്സ് മാത്രമാണ്. അതു കൊണ്ടാണ് തുടക്കത്തിൽ ദിവാകരനോട് തോന്നിയ വാൽസല്യം പൊടുന്നനെ പരിഹാസമായി മാറിയത്. കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്തിൽ ആണ്, അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവർ കൂടിയാണ്. എന്നിട്ടും ആറും ഏഴും വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ച ലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശ്ശബ്ദ മായി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖ ത്തിന്റെ വേലിയേറ്റങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലനായി.

Question 23.
‘മാതൃഭാഷയിലുള്ള ജ്ഞാനം ശരിയായതും വേഗത്തിലുമുള്ള ചിന്തയ്ക്ക് കാരണമാകുന്നു’ ഈ പ്രസ്താവനയുടെ വെളിച്ച ത്തിൽ മാതൃഭാഷാ പഠനത്തിന്റെ സാധ്യതയെപ്പറ്റി ഉപന്യസിക്കുക.
Answer:
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കൂ. നമ്മുടെ സാമു ഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവാ യുവും കൂടിയാണ് നമ്മുടെ മാതൃഭാഷ ‘മലയാളം’ മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിത യിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്.
‘കേരളത്തിന്നിയിരുൾ കുണ്ടിൽ നിന്നും
കരകയറ്റുവാൻ’ അക്കാലത്ത് സമൂഹത്തെ ബാധിച്ച് ഏറ്റവും വലിയ ഇരുൾകുണ്ട് നമ്മുടെ അസ്വാതന്ത്ര്യം തന്നെയാണ്. അടി മത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടി കയറായി നിന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. തികച്ചും ഒരു ജൈവ ബന്ധം തന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്. നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ, തെളിയുന്ന ഒരു കാര്യമാണ് അത്. വളരെകാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചു കാരും, പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കി തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീ നമാണ് പടിഞ്ഞാറ് നിന്നുള്ള ആ ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമങ്ങളെ നാം ചെറുത്തുതോല്പ്പിച്ചത് നമ്മുടെ ശക്തമായ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്ര മാണ്.

നമ്മുടെ അമ്മ മലയാളം ഒരു കോട്ട പോലെ നമ്മെ കാത്തു. ഈ ഭാഷ കോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളു ടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളേക്കാൾ നമ്മുടെ മല യാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും, അധീശത്വം പുലർത്താൻ ശ്രമിക്കുന്നതും ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മല യാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവി തവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഭാഷയും. സംസ്കാ രത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം?

അലഞ്ഞുതിരിഞ്ഞു നായാടി നടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരകണക്കിന് പതിനായി രകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തം ആണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനു ഷ്യന്റെ വികസന ചക്രവാളം, കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി.

അങ്ങനെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാ ഭാവികമായും ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്തമായി തീർന്നു. ഭാഷ കളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്ത് തന്നെയാകും വളർന്ന് പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽ നിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരം തന്നെ യാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.

ബോധന രംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരി ക്കുന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോകത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവ ഗണന നേരിടേണ്ടി വന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാ സനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഘടനയോടു കൂടിയതാണ് മലയാളം. അതുകൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്ത കൂടുതൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണട കൊണ്ട് ലോകത്തെ നോക്കികൊണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശയവിനിമയത്തിനുള്ള ഒരു പൊതു മാധ്യമമായി ഇംഗ്ലീഷിനെ അംഗീകരിച്ചുകഴിഞ്ഞു.

എന്നാൽ മാതൃഭാഷയെ പരി പൂർണ്ണമായി തള്ളികളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരി ക്കുന്നത്. മാതൃഭാഷാ പഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കുന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങ ളിലൂടെ മാതൃഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണ ത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്ക പ്പെടുന്നില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്തലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തി ച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്ന് പ്രവർത്തി ച്ചില്ലെങ്കിൽ മലയാളം ഒരു മൃാഷയായി മാറുന്ന കാലം അനതി വിദൂരമല്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 24.
‘കരിമരണം കാവലിരിക്കും
കടുനോവിൻ കോട്ടയിലോ ഞാൻ’ – കാട്ടാളൻ’ ഇങ്ങനെ ചിന്തി ക്കാൻ കാരണമെന്ത് ? വിശദമാക്കുക.
Answer:
കിരാതവൃത്തം എന്ന കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികത
യിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരു ന്നത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ രവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ഇന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ ‘കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ഇന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തു കിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങ ളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയാ യിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ച ൈകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി.. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ, പരിസ്ഥിതി മനു ഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു ന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശു ഷാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണ പ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 25.
“വിശപ്പ് അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നതുപോലെ ‘ഭയം’ സാധാരണക്കാരനെ അവിടെ നിന്നും അകറ്റുന്നു’ – അഗ്നി വർണ്ണന്റെ കാലുകൾ നാടകത്തിലെ കേവലരാമൻ, വിദൂഷകൻ എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിലയിരുത്തുക
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ത്വചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്വത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്. ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ യാണ്.

അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ മണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്’. രാജാവിന്റെ സിംഹാസനത്തിനു് അഹിതമായി എന്റെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 26.
‘ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാനമായി വാങ്ങില്ല – പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ അമ്മ യുടെ പ്രസ്താവനയിൽ എന്തു മനോഭാവമാണ് ഉള്ളത്? വിശദീ കരിക്കുക.
Answer:
പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടി പ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം ന രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയ പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവള്ളം രക്ഷിതാക്കൾ വാങ്ങിനല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്വവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞ പ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ളത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ, ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം, എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞ ത്. കുട്ടികളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നതു്.

Question 27.
‘നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ – കേശിനിയുടെ ഈ വാക്കു കൾ ഏതുകാലത്തും സ്ത്രീയോടുള്ള സമൂഹത്തിന്റെ പൊതു നിലപാടുകൂടിയാണോ? വ്യക്തമാക്കുക.
Answer:
നളചരിതം 4-ാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് പോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കു ന്നതാണ് പ്രസ്തുതഭാഗം, കുലനാരിക്ക് കോപ മരുത് എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റു കൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യ വാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരം ഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധി യാണ് നളൻ.

സ്ത്രീ അബലയാക്കുന്നത് അവളുടെ ശാശീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണ യുണ്ടായി. കാലം മാറുമ്പോൾ പരിഷ്ക്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെ തല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി. ശക്തി സ്വീരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി.

പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്ക്കാരം, ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി. ഉസലാം പെട്ടിയിലെ പെൺകൊലപാതക ങ്ങൾ നൂറ്റാണ്ടുകളായി ജന മാചരിച്ച വിഡ്ഢിത്തങ്ങളാ ണെന്നും മനസ്സിലായിത്തുടങ്ങി. പും നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയ കാലങ്ങളുടെ വിഴുപ്പലക്കലായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.

ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ് ? അവർ വാഹനമോടിക്കുന്നവരായിരിക്കും.. സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം… ഒരു പക്ഷേ ഒന്നു മല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺ ക്കോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്ത പെട്ടേക്കാം…

ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറ്റു മ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘട നകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതുസ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.

സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവി ക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയരി യാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചു വൃത്തിയാക്കാ നുള്ളവരാണ് സ്ത്രീകൾ, പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യു ന്നവളും സ്വം പാചകമായി വെന്തുവരുന്നവളുമാണ്. മുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരി യാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു. വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്ക് പ്പെടുന്നതും സ്ത്രീകളാണ്.

സ്ത്രീ സഹനത്തിന്റെ മൂർത്തീഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുർത്തിയ സ്ത്രീ സങ്കൽപ്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ. സുഗതകു മാരിയുടെ ‘ഇവൾക്കു മാത്രമായ് ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്ക്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുള്ളവാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരു ഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്.

സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവ രാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേ ണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 28.
മത്തേഭം, ക്രുദ്ധസർപ്പം അരയന്നം – എന്നീ സൂചനകളിൽ പ്രക ടമാകുന്ന ശകുന്തളയുടെ ജീവിത പശ്ചാത്തലവും ലോകവി ക്ഷണവും വ്യക്തമാക്കുക.
Answer:
ദുഷ്യന്തൻ ശകുന്തളയെ കുടെ എന്ന് വിളിച്ചു. അത് ശകുന്ത ളയ്ക്ക് സഹിച്ചില്ല. മാത്രമല്ല, നിനക്കു ചേർന്ന ദിക്കിൽ പോയി ജീവിച്ചുകൊള്ളാൻ രാജാവ് പറഞ്ഞു. ഒപ്പം അവൾക്ക് ജീവിക്കു വാനായി ധനവും ആഭരണങ്ങളും വസ്ത്രങ്ങളും നൽകുമെ ന്നെല്ലാം പറഞ്ഞത് ശകുന്തളയുടെ ആത്മാഭിമാനത്തിന് മുറി വേൽപ്പിച്ചു.

ശകുന്തള ദുഷ്യന്തനോട് രാജകൊട്ടാരം മുഴുവൻ കേൾക്കേ അവരുടെ വിവാഹക്കാര്യം തുറന്നു പറഞ്ഞിരുന്നു. ദുഷ്യന്തൻ മറവി കാണിച്ചപ്പോൾ പുത്രനെക്കുറിച്ചും ഭാര്യയുടെ ധർമ്മങ്ങളെ ക്കുറിച്ചും ശകുന്തള വിവശതയോടെ പറഞ്ഞിരുന്നു. “വിശ്വാസ്യ നാകുന്നതും ഭാര്യയുള്ളവന് എന്നിങ്ങനെ ഭാര്യയുടെ കൂടെ കഴിയുന്നവന്റെ ആഭിജാത്യം ശകുന്തള അറിയിച്ചു.

“ഭാര്യയാകുന്നതവളെവൻ സൽപ്രജാപതി,
ഭാര്യയാകുന്നതവളെവൾ വല്ലഭപ്രാണ’
……………………………………………
മോക്ഷത്തെ സാധിപ്പതും ഭാര്യയുള്ളവനാ….”

ഇപ്രകാരമെല്ലാം പറഞ്ഞതിനുശേഷമാണ് ദുഷ്യന്തൻ ശകുന്തള യുടെ ജന്മത്തിനു ശേഷമുള്ള ജീവിതത്തെ പരിഹസിക്കുന്നത്. വളർത്തപ്പെട്ടവളാണ്. മാത്രമല്ല കുലം നശിപ്പിക്കുന്നവളുമാണ്. ഈ സന്ദർഭത്തിലാണ് ശകുന്തളയ്ക്ക് തന്റെ ജന്മത്തിന്റെ മഹത്വം അറിയിക്കേണ്ടതായി വന്നത്.

വിശ്വാമിത്രന്റേയും അപ്സരസ്സായ മേനകയുടേയും മകളാണ് ശകുന്തള. ഭൂമിയിലും വായുവിലും നടക്കുവാൻ സാധിക്കുന്ന വളാണ്. ദേവാംശമുള്ളവളാകയാൽ ദുഷ്യന്തനേക്കാൾ ശ്രേഷ്ഠ യാണെന്നാണ് ശകുന്തള പറയുന്നത്.

ദുഷ്യന്തന്റെ നിന്ദാവചനങ്ങൾ ശകുന്തളയുടെ ആത്മാഭി മാനത്തിന് മുറിവേല്പിച്ചു. തുടർന്ന് ശകുന്തള ദുഷ്യന്തന് തക്ക തായ മറുപടി തന്നെയാണ് നൽകുന്നത്. കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള ദുഷ്യന്തൻ ആനയോളം വലുപ്പ മുള്ള സ്വദോഷങ്ങൾ കാണുന്നില്ലെന്നും ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണെന്നും പറയുന്ന ശകുന്തള അപ്സരസായ മേനകയുടേയും വിശ്വാമിത്രമഹർഷി യുടേയും മകളായ തന്റെ ജന്മം ശ്രേഷ്ഠമാണെന്നും പറയുന്നു. ദേവാംശമുള്ള താനും സിസാരനായ ദുഷ്യന്തനും തമ്മിൽ വലിയപർവ്വതവും കടുകും തമ്മിലുള്ള അന്തരമാണുള്ളതെന്നും

നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കു മ്പോഴാണ് സന്തോഷിക്കുന്നത് എന്നതുപോലെ ദുർജനം നല്ല വരെ നിന്ദിക്കുന്നതിൽ സന്തോഷിക്കു ചെന്നും അതുപോലെയാണ് ദുഷ്യന്തന്റെ വാക്കുകൾ എന്നും ശകുന്തള പറയുന്നു. സത്വം, ധർമ്മം എന്നിവ ത്യജിച്ച പുരുഷനെ ഘോര സർപ്പത്തെപ്പോലെ പേടിക്കണമെന്നും ദുഷ്യന്തനോട് ശകുന്തള പറയുന്നു.

Question 29.
‘സാമൂഹിക വിമർശനത്തോടൊപ്പം ഭാര്യാഭർത്തൃ ബന്ധത്തിന്റെ അകക്കാഴ്ചകൾ കൂടിയാണ് കാക്കരശ്ശിനാടകം’ സ്വാഭിപ്രായം വ കമാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നടത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപ യോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ് നാടകമാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാ ലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

‘കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയര ങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കു റോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷ വിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയു മായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം.. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പാനുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേ ടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാ പാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടു കാരനും കാക്കാലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്ത രങ്ങളും വഴി നാടകത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിട യിലകപ്പെട്ട കാക്കാലന്റെ ധർമ്മസങ്കടങ്ങൾ, മദ്യപാനിയായ കാക്കാ ലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തി മാരുടെ മുറവിളി ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മക മായും അവതരിപ്പിക്കുന്നു.

ഹിന്ദു പുരാണ സന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്ര ങ്ങളുണ്ടാവും.

ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തു ന്നതു്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അ വതരിപ്പിക്കാറുണ്ടായിരുന്നു.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താള ത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ………….തക……താതെയ്യ്, തൊതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പ്പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തി യായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാ രുണ്ട്. പാർവ്വതിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടായത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗി ച്ചിരുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 30.
‘ജനാധിപത്യത്തിന്റെ തിരുത്തൽ ശക്തികൂടിയാണ് നവമാധ്യമങ്ങൾ’ ഉദാഹരണ സഹിതം വിശദമാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂ ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ. മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലും പെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തീർന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണ്ഠങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങ ൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത സാമ്പ്രദായിക രീതികളിൽ നിന്ന് ഗതി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച് നവി കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ പുതിയ ഉണർവ്വകളിലേക്ക് സമൂഹം ഉണർന്നു യർന്നിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ട ത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണീ സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു . ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്വങ്ങൾ തന്നെയാണ്.

ഒരു open fom – ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂ ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജ നത് തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലു കൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗി ക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാ സ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവ്വ ണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദന മായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 31.
‘അനേകം നിർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങളുടെ പേരിലാണ് ഞാനിന്നു ജീവിക്കുന്നത്.’ ഹൈദരലി ഇങ്ങനെ പറ യാനിടയായത് എന്തുകൊണ്ട് ? വിശദീകരിക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 32.
പാരമ്പര്യവും പ്രായോഗികതയും അവകാശപ്പെടുന്നതോടൊപ്പം അഹന്തയിലും വിശ്വാസങ്ങളിലും ആഴ്ന്നിറങ്ങിയവരുടെ പ്രതി നിധിയായി ആൺഗൗളിയുടെ പ്രസ്താവനകളെ കാണാനാകുമോ? വിലയിരുത്തുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരു ക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹ ങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട്. ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാ ണത ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺ ഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം ഈ താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമു ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ശംസ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മന സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധ നാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ച യെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടാ യിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മന നിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യ ങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢ വിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു.

യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ . വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരു ഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച്

ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതു വായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം. ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Kerala Plus Two Malayalam Question Paper March 2021 with Answers

33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (4 × 8 = 32)

Question 33.
സാമുദായികമായ കെട്ടുപാടുകൾക്കിടയിലും നന്മ നശിച്ചു പോയി ട്ടില്ല എന്നതു് കലാമണ്ഡലം ഹൈദരലിയുടെ ജിവിതത്തിൽ എത ത്തോളം ശരിയാണ്. വിശദമാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 34.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന കഥയിലെ ടി.പി. ശ്രീധരന്റെ ജീവിതത്തിൽ കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തതിനുശേഷം സംഭവിച്ച മാറ്റമെന്തായി രുന്നു. വിശദീകരിക്കുക.
Answer:
കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തി രിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറിച്ചാണ്. മലയാള നോവ ലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന തിന്റെ ഉത്തമ ഉദാഹരണമാണ് നോവൽ സന്ദേശം. സാമൂഹിക നവമാധ്യമങ്ങൾ പലപ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോകമായി തരംതാഴാറുണ്ട്.

കള്ളനാണയങ്ങൾ എവി ടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരിചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റേയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഈ നവമാധ്യമ ങ്ങളുടെ വലിയൊരു പോരായ്മ തന്നെയാണ്. പേരുകളില്ലാതെ മേൽവിലാസമില്ലാതെ മറവിൽ നിന്ന് ഇരുളിൽ നിന്നുള്ള സന്ദേശ ങ്ങൾ മാത്രം. ആ സന്ദേശങ്ങൾക്ക് അർത്ഥമില്ല; മുഖമില്ല. പല പോഴും രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്. സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച. അന്വേഷണ ങ്ങൾക്ക് അപ്പുറം, ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്ന സത്വത്തിന്റെ കതിരുകൾ, വായനക്കാരിലും, പ്രേക്ഷകനിലും, നവമാധ്യമങ്ങളെ പിന്തുടരുന്നവരിലും ഒന്നും കണ്ടെത്താൻ കഴി യാതെ, അവ്യക്ത മാത്രമായി അവശേഷിക്കുന്ന അവസ്ഥ സംജാതമാകുന്നു.

ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റംകൊണ്ടല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിതത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോകത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങ ളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല.. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപോകുന്ന കഥാപാത്രം.

അഗ്നി മെയിൽ വിലാസത്തിൽ നിന്ന് ശ്രീധരനു വരുന്ന ഒരു അപ ധാനമായൊരു മെയിലിൽ നിന്നാണ് നോവൽ ഭാഗം തുടരുന്നത്. ആരാണ് അഗ്നി എന്ന് എത്ര ആലോചിച്ചിട്ടും ശ്രീധരന് ഓർ കിട്ടുന്നില്ല. തന്റെ ഒപ്പം സ്കൂളിലോ, കോളേജിലോ പഠിച്ച ആരെ ങ്കിലും ആണോ എന്ന് സംശയിക്കുകയാണ് അയാൾ. പക്ഷേ ചിര പരിചിതനെപ്പോലെ തന്നോട് സ്നേഹം കാണിക്കുന്ന, പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകുന്ന അഗ്നിയോട്, അഗ്നി യുടെ മെസേജിനോട് ഒരു പ്രതിപത്തി ശ്രീധരനുണ്ടായി. പല പോഴും ഇങ്ങനെയുള്ള അറിയാത്ത മെസേജുകൾ അയാൾ തുറ ന്നുപോലും നോക്കാറില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ നിന്നുള്ള സന്ദേശത്തിനായി കാത്തിരുന്നു ശ്രീധരൻ. പക്ഷേ ഒരു പ്രതികരണംപോലും ഉണ്ടായില്ല. തന്റെ മറുപടിയ്ക്ക ടിയിൽ തന്റെ പേര് കൃത്യമായി ചേർക്കുന്ന ശ്രീധരൻ, മറ്റുള്ളവർ എന്തുകൊണ്ടാണ് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത തെന്ന് നിഷ്കളങ്കമായി ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ് മാത്രം അയാൾക്കു കിട്ടുന്നില്ല.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി. ചെറുപ്പം മുതലുള്ള ശീലങ്ങൾ മാറി. കമ്പ്യൂട്ടർ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരിക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളികകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരുന്നായി. മറ്റൊരു ഗുളിക. പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാ ടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തി രുന്ന് പ്രയോജനമില്ലാത്ത, ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേ ഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവ സാനിക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയ്യൊ പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വല യുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേസമയം അതു് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്വമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയി ലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്വത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി, തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചി തൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകു ന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തി നുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല.

എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നു കൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്ന വരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരി തക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതി പോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കു ന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്ത ‘നായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴി യുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലീ രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂ ട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനു ഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതു ള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറ ത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങ ളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യകൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതി കളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടുകു ഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 35.
പരിമിതികൾക്കിടയിലും ഭാവനാശേഷികൊണ്ടു ചുറ്റുപാടുകളെ മാറ്റിത്തീർക്കാൻ കഴിയുമോ? ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ കുട്ടികളുടെ ലോകം മുൻനിർത്തി വിലയിരുത്തുക.
Answer:
ഗബ്രിയേൽ ഗാസിയ മാർകസിന്റെ ഈ കഥയിൽ കുട്ടികളുടെ അഭിരുചി നിർണ്ണയത്തിനും അവരുടെ ഭാവനകളുടെ വികാസ ത്തിനും സഹായകമായ അന്തരീക്ഷം തന്നെയാണ് കണ്ടെത്താൻ കഴിയുക. ആ ഒരു അന്തരീക്ഷം കരുപ്പിടിപ്പിക്കുന്നതിൽ മുതിർന്ന വർക്ക് വലിയ പങ്കുണ്ട്. കുട്ടിക്കാലം സ്വാതന്ത്ര്യം ആവശ്യപ്പെടു ന്നുണ്ട്. സ്വാതന്ത്ര്വത്തിന് അളവുകോലുകൾ കണ്ടേക്കാം. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണത് എന്നു കുട്ടികൾക്ക് തോന്നും വിധം, നിയന്ത്രണത്തിന്റെ ഒരു ചെറു ചരട്, അവർക്ക് മനസ്സിലാ ക്കാൻ കഴിയാത്തവണ്ണം നേർത്ത ഒരു ചരട്, ഈ കാലത്ത് ഇങ്ങ നെയുള്ള ചിന്തകൾക്ക് പ്രസക്തികൂടിവരുകയാണ്.

പ്രകാശം ജലം പോലെയാണ് എന്ന ഈ കഥയിൽ എന്തായാലും കുട്ടികളുടെ ഭാവനയ്ക്കും അവരുടെ അഭിരുചിക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

കുട്ടികൾ കഴിവുകളാൽ അനുഗ്രഹീതരാണ്. പലപ്പോഴും അവ രുടെ കഴിവുകളും അഭിരുചികളും യഥാസമയം തിരിച്ചറിയപ്പെ ടുന്നില്ല. ആത്മവിശ്വാസത്തിന്റെ അഭാവം ഇവിടെ എടുത്തുപറ യേണ്ട കാര്യമാണ്. തങ്ങളുടെ കഴിവുകളിലേക്ക് അല്ലെങ്കിൽ തങ്ങ ളുടെ അഭിരുചികളിലേക്ക് വെളിച്ചം വീശാവുന്ന ഒന്നും അവർ ബാക്കി വെക്കില്ല. മുതിർന്നവരുടെയും തങ്ങളുടെ അധ്യാപ കരുടെയും മുന്നിൽ മറച്ചുവെയ്ക്കുവാനും വെളിപ്പെടുത്തുവാ തിരിക്കാനും കുട്ടികൾ ശ്രമിക്കും. അന്തർമുഖത്വം പലപ്പോഴും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ഈ കഥയിലേക്ക് വരുമ്പോൾ ഏറ്റവും ആകർഷകവും മാതൃ കാപരവുമായ ഒരു കാര്യം; ടോട്ടോക്കും, ജോവലിനും അവരുടെ കുടുംബത്തിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് അവർ പകരം നൽകുന്നത് ഉന്നത മായ അക്കാദമിക് വിജയമുദ്രകളാണ്. തീർച്ചയായും അവരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെടുന്നില്ല. പക്ഷേ ഒന്നുണ്ട്; കടലും തുറമുഖവും ഇല്ലാത്ത ഷവറിൽ നിന്നും മാത്രം വെള്ളം ലഭിക്കുന്ന ഒരു ആധുനിക നഗരത്തിൽ തിരക്കേറിയ ഒരു പാർപ്പിട സമുച്ചയ ത്തിലെ ഇടത്തരം ഫ്ളാറ്റിലേക്ക് ഒരു തുഴവള്ളം വേണം എന്ന കുട്ടി കളുടെ ആവശ്യത്തോട് ആ രക്ഷിതാക്കൾ പ്രതികരിക്കുന്നത് ഏറ്റവും കരുതലോടെയാണ്.

അവർ ആ ആവശ്വത്തെ പുച്ഛത്തോടെ തള്ളി കളയുന്നില്ല; ഗൗരവത്തോടെ തന്നെ പരിഗണിക്കുന്നു. മുന്നറിയിപ്പു കൾ നൽകുന്നുണ്ടെങ്കിൽ തന്നെ മക്കളുടെ ഭാവനാപൂർണ്ണമായ ആവശ്യങ്ങളെ വേരോടെ നിരാകരിക്കുന്ന പിന്തിരിപ്പൻ ശൈലി അവർ സ്വീകരിക്കുന്നില്ല. അവരുടെ സംസ്കാരത്തിന്റേയും ജീവി തശൈലിയുടെയും സ്വാധീനം തീർച്ചയായും ഉണ്ടാകാം. എങ്കിൽ തന്നെ ആ മാതാപിതാക്കളുടെ തികച്ചും പോസിറ്റീവ് ആയ സമീ പനം അഭിനന്ദനാർഹമാണ്. അതു കുട്ടികൾക്ക് പകർന്നുകൊ ടുക്കുന്നത്. അതിരുകളില്ലാത്ത ആത്മവിശ്വാസമായിരിക്കും. അഭിരുചികൾ കണ്ടെത്തുന്നതിൽ അധ്യാപകർക്ക് സവിശേഷമായ പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ മാതൃകകൾ അധ്യാപകരിലാണ് ചെന്നെത്തുക. അവരുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയും, അവരുടെ സംശയ നിവാരണ മാർഗ്ഗവും അധ്യാപകർ തന്നെയാകും. വിദ്യാലയങ്ങൾ തീർച്ചയായും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തിൽ മുൻപന്തിയിൽ തന്നെയായിരിക്കും.

പക്ഷേ ചിലപ്പോഴൊക്കെ കുട്ടികളുടെ ഭാവനാത്മകമായ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടാതെ പോകാറുണ്ട്. എങ്കിലും വിദ്യാർത്ഥികളുടെ അഭിരുചി കളെ പ്രോത്സാഹിപ്പിക്കുന്ന ചൈൽഡ് സെന്റേർഡ് ആയ വിദ്യാ ദ്വാസ രീതിയിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകാനുള്ള സാധ്യത കുറവാണ്. എന്തായാലും വികസിത രാജ്യങ്ങളിൽ ആ രീതിയി ലുള്ള പഠനത്തിനാണ് പ്രാമുഖ്യം. നമ്മുടെ സംസ്കാരവും പാര പര്യവും കുറേയൊക്കെ കുട്ടികളിലേക്ക്, മുതിർന്നവരുടെ ആഗ ഹങ്ങൾ കുത്തിവെയ്ക്കാനും തങ്ങൾ കാണിച്ചുകൊടുത്ത വഴി കളിലൂടെ നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു. പല പോഴും തങ്ങൾക്ക് ഒരു തരത്തിലും ഒത്തുപോകാൻ കഴിയാത്ത വഴികളിൽ അവർക്ക് പകച്ചുനിൽക്കേണ്ടതായി വരും. അവിടെ അഭിപ്രായഭിന്നതകളും നിരാശയും ഉടലെടുക്കും. അവരുടെ യഥാർത്ഥ കഴിവുകൾ മുരടിച്ചുപോവുകയും, നൈരാശ്യം ജീവി തത്തോടുതന്നെ വിരക്തി ജനിപ്പിക്കുകയും ചെയ്യും.

അധ്യാപകരും മാതാപിതാക്കളും സർവ്വസാധാരണയായി പതറു കയും പകച്ചുപോവുകയും ചെയ്യുന്ന സന്ദർഭങ്ങൾ. ഒരു പക്ഷേ, ജീവിതവിജയം നേടാവുന്ന ഒരു പ്രതിഭയെ തങ്ങൾ പോലും അറി യാതെ മുരടിപ്പിച്ചല്ലോ എന്ന നൈരാശ്യം അധ്വാപകർക്കും മാതാ പിതാക്കൾക്കും ഉണ്ടാകാം. ഇവിടെ ഒക്കെ തെളിയുന്നത് ഒരു കാര്യം മാത്രം. സഹജമായ വാസനകളെ തളർത്തരുത്, കാറ്റുവി ശുന്ന വഴികളിലൂടെ അതു സ്വതന്ത്രമായി സഞ്ചരിക്കട്ടെ, അവിടെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഉള്ളവരല്ല; അധ്യാപകരും മാതാപിതാ ക്കളും. മാർസിന്റെ ഈ ഉജ്ജ്വല കലാസൃഷ്ടിയിൽ തങ്ങളുടെ ഗൃഹാതുരതയെ കുട്ടികളുടെ ഒരു പക്ഷേ, സമാനമായ ഭാവന യിലൂടെ പുനഃസൃഷ്ടിക്കുക തന്നെയാണ് ജോവലിന്റെയും ടോട്ടോയുടെയും മാതാപിതാക്കൾ ചെയ്യുന്നത്. ആത്യന്തികമായി അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നു. അക്കാദ മിക് വിജയങ്ങളിലേക്ക് അവർ പറന്നെത്തുന്നു.

ഈ കഥയിലൂടെ കടന്നുപോകുമ്പോൾ നാം കാണുന്ന കാഴ്ച, ടോട്ടോയും ജോവലും ഏറ്റവും പക്വതയോടെ തന്നെ വിചിത്ര മായ തീരുമാനങ്ങൾ എടുക്കുന്നതായിട്ടാണ്. ഏറ്റവും കണിശ മായാണ് അവർ തങ്ങളുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നത്. കാരണം ലക്ഷ്യത്തെകുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. യാതൊരു ശങ്കകളുമില്ലാതെ സുവ്യക്തമായ ചുവടുകളോടെ അവർ മുന്നോട്ടു പോകുന്നു. ഇവിടെ നാം സൂക്ഷ്മമായി കാണേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി ചർച്ച നടത്തുമ്പോൾ അതിന്റെ പ്രായോ ഗികതയെകുറിച്ച് അവർക്ക് യാതൊരു ആശങ്കകളും ഇല്ലെന്നു ‘ ള്ളതാണ്. അത്രമാത്രം ആഴത്തിൽ ആ വിഷയത്തെ കുറിച്ച് അവർക്ക് ബോധ്യമുണ്ട്.

പലപ്പോഴും കുട്ടിക്കാലത്തു മാത്രം നമുക്ക് കൈവരുന്ന ഒരു ബോധധാരയാണത്. ലക്ഷ്യപ്രാപ്തിയെ കുറിച്ചോ അതിന്റെ പ്രായോഗികതയെ കുറിച്ചോ മുതിർന്നവർക്ക് നിരവധി സംശയ ങ്ങളും ആശങ്കകളുമുണ്ടാകാം. എന്നാൽ കുട്ടികൾക്ക് മാത്രം ആ തരത്തിൽ ഒരു വീണ്ടുവിചാരമോ സംശയപൂർവ്വമായ നിലപാടു കളോ കാണുന്നില്ല. കാരണം ഒരു ലക്ഷ്യത്തിലേക്ക് ഏറ്റവും നിഷ്കളങ്കതയോടെയാണ് അവർ നടന്നെത്തുന്നത്. കാപട്യ ത്തിന്റെ യാതൊരു കളങ്കവും അവരുടെ ചുവടുകളിൽ പുര ണ്ടിരിക്കില്ല. ഈ കഥയിലും കഥാകാരന്റെ ഏറ്റവും ആധികാരി കമായ ഒരു പ്രസ്താവന തന്നെയാണ് ഒറ്റ നോട്ടത്തിൽ ഏറ്റവും വന്യമെന്ന് ആർക്കും തോന്നാവുന്ന ഒരു ഭാവനാത്മക പ്രവർത്ത നത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചത്. ഒരു സൗഹൃദ കുടുംബസദസ്സിൽ വെച്ചു ഏറ്റവും നിരുപദ്രവമെന്ന് ആർക്കും തോന്നാവുന്ന ഒരു പ്രസ്താവന – ‘പ്രകാശം ജലം പോലെയാണ് – കഥാകൃത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കുട്ടികളെ സംബ ന്ധിച്ചിടത്തോളം അവർക്ക് കിട്ടാവുന്ന ഏറ്റവും ആധികാരികമായ അഭിപ്രായപ്രകടനമായിരുന്നു അത്.

ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ലഭിക്കുന്ന അറിവുകൾ കുട്ടികൾ ഹൃദയ ത്തോട് ചേർത്തുവെയ്ക്കും. ഒപ്പം തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി അവർ കേട്ടറിഞ്ഞ ഇന്ത്യാന കാട് ജിസിലെ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള നനുത്ത ഓർമ്മകളുടെ നഷ്ടബോധവും അവരെ തീവ്രമായി മനസ്സിൽ സ്പർശിച്ചിട്ടുണ്ടാ കാം. നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തുന്നത് ആ കുട്ടികൾ കൃത്യമായി നടപ്പിൽ വരുത്തി. മാഡ്രിഡിലെ ആ വരണ്ട സായാഹ്നങ്ങളെ അവർ ജലസമൃദ്ധിയിൽ ആറാടിപ്പിച്ചു. അങ്ങനെ കളഞ്ഞുപോയതെന്നു കരുതിയ അവരുടെ ഉണങ്ങിയ കുട്ടി ക്കാലം വീണ്ടും തളിരിട്ടു.

നമ്മുടെ സാഹചര്യങ്ങളിലേക്ക് ഈ കഥയെ കൃത്യമായി പറിച്ചുന ടേണ്ട കാര്യമില്ല. ഈ കഥയുടെ ഒരു സാർവ്വജനീനമായ സ്വഭാവ സവിശേഷത തന്നെയാണ് അതിനു കാരണമായി നിലനിൽക്കു
ന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ലോകം മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതു കാലത്തും ഏതു സംസ്കാര ത്തിലും നിലനിൽക്കാവുന്ന ഒരു കഥാഘടനയാണ് ഈ കഥ യ്ക്കുള്ളതു്. അതുകൊണ്ടുത്തന്നെ ഈ കാലം ഒരു സാർവ്വലൗ കീകമായ കാഴ്ചപ്പാടിനാൽ അനുഗ്രഹിതമാണ്.

ഏതു ഭാഷയിലും ഏതു രാജ്യത്തും ഏതു സംസ്കാരത്തിലും ബാല്യകാലം ഒന്നുതന്നെയാണ്. സാഹചര്യങ്ങൾ വിഭിന്നമാകാം പക്ഷേ, വികാരം ഒന്നുതന്നെ. ഭൂഖണ്ഡങ്ങൾ മാറിയാലും രാജ്യാ തിർത്തികൾ മാറിമറിഞ്ഞാലും അതിനു മാറ്റമില്ല. ബാല്യകുതൂഹ ലങ്ങളും, അന്തമില്ലാത്ത ഭാവനയും നിറമുള്ള സ്വപ്നങ്ങളും, എല്ലാം ഒന്നുത്തന്നെ. അതുകൊണ്ടുതന്നെ നമ്മുടെ സാഹചര്യ ങ്ങളുമായി ഏറ്റവും നന്നായി തന്നെ ഈ കഥ ഇണങ്ങിപ്പോകു ന്നു. നഷ്ടപ്പെടുന്നതിന്റേയും വീണ്ടെടുക്കലിന്റേയും ഏറ്റവും ശക്തമായ വഴികളിലൂടെയാണ് നാം മലയാളികൾ കടന്നുപോ കുന്നത്. അതിൽ ഏറ്റവും ശക്തം നമ്മുടെ മാതൃഭാഷയാണ്. കൊഴി ഞ്ഞുപോകുന്ന തനിമയുടെ വീണ്ടെടുക്കലാണ്.

അടുത്ത തല മുറകളിലേക്ക് പകർന്നുകൊടുക്കേണ്ട ആ ഭാഷാമൃതം നമ്മുടെ കൈക്കുമ്പിളിൽ നിന്നുതന്നെ ചോർന്നുപൊയ്കൊണ്ടിരിക്കു ന്നു. തലമുറകൾക്ക് ശേഷം നമുക്ക് കൈമോശം വന്ന ആ നഷ്ട പ്പെട്ട സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന അവസ്ഥ യിൽ അതിൽ പ്രഥമ സ്ഥാനം മാതൃഭാഷയ്ക്ക് ആവരുത്. രണ്ടാ മത് നമ്മുടെ പ്രകൃതി നാം തീറെഴുതി കൊടുത്തുകൊണ്ടിരിക്കു ന്നു. മണ്ണും ജലവും ധാതുക്കളും വായുവും നാം ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. അമിതമായ ഈ ദുരുപയോഗം, ഭാവിയിൽ ഇരുളടഞ്ഞ ഒരു ദയനീയ പതനത്തിലേക്ക് തന്നെ യാവും നമ്മെ തള്ളിവിടുക. അനന്തര തലമുറകൾക്ക് ജോവലി നെയും, ടോട്ടോയേയും പോലെ ജലമില്ലാത്ത പ്രതലങ്ങളിൽ വെളിച്ച പ്രവാഹങ്ങളിൽ കപ്പലുകൾ പായിക്കേണ്ടിവരും. നഷ്ട മാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതു തലമുറകൾക്ക് കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാ ഗ്വങ്ങളെകുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇട വരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തു ന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 36.
കമ്പോളാധിഷ്ഠിതവും ചതിക്കുഴികൾ നിറഞ്ഞതുമായ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ പ്രതിനിധിയാണോ ദിവാകരൻ. വിശ ദമാക്കുക.
Answer:
ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലന ങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂ ടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിന പ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ട വരുടെ ഛായകൾ തന്നെ അയാൾക്ക് ആശയ കുഴപ്പങ്ങൾ സ്വഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകു നാം എന്നു പോലും ആശങ്കാകുലനാകുന്നു. ആധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മുലയിൽ നിശ്ചലനാകുന്നു.

അന്വേഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കള ങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാ കരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത യവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളി ലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്നവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കു ക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റു ന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധു നികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യ ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടു ക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപ ന്നങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കു ക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിര ന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവ തരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചി തനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹി ക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കട ന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോ ക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണ മെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാളിത്തം ഉപഭോ ക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അക പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു. അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്.

ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാച്ചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരിപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാ ന്തനാക്കി. നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്.

വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെ യാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭി ക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്ന വരുടെ ഈ പരിഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട് ഇവിടെ കണ്ട് ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.

അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണു്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാന സികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്ര ങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരി ക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴി യുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവശേഷിക്കു മ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 6 Notes Malayalam Medium വിലയും വിപണിയും Questions and Answers that include all exercises in the prescribed syllabus.

9th Class Geography Chapter 6 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Class 9 Geography Chapter 6 Notes Kerala Syllabus Malayalam Medium

Question 1.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 1
മുകളിൽ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കൂ. ദൈനംദിനജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന വിവിധ വസ്തുക്കളാണല്ലോ നമുക്കിവിടെ കാണാൻ കഴിയുന്നത്. ഇതിൽ ചിലതൊക്കെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നവയും മറ്റ് ചിലത് ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കുന്നവയുമാണ്. ഇവ വേർതിരിച്ച് പട്ടികയിൽ അനുയോജ്യമായ രീതിയിൽ രേഖപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 2

Question 2.
നൽകിയിരിക്കുന്ന പദസൂര്യൻ കൂടുതൽ നിവേശങ്ങൾ ഉൾപ്പെടുത്തി പൂർത്തിയാക്കുക.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 4
Answer:
(a) ജലം
(b) അസംസ്കൃത വസ്തുക്കൾ
(c) വൈദ്യുതി,
(d) അധ്വാനം

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 3.
ഹ്രസ്വകാലയളവിലെ നിവേശങ്ങളുടെ പ്ര
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 5

Answer:
(a) ഭൂമി
(b) മൂലധനം
(c) സ്ഥിരനിവേശങ്ങൾ

Question 4.
ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഡയഗ്രം ചുവടെ നൽകിയിരിക്കുന്നു. കൂടുതൽ കണ്ടെത്തി പൂർത്തിയാക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 6

Answer:
(a) ഗുണമേന്മയും വിശ്വാസ്യതയും
(b) പരസ്യം
(c) വില്പനാനന്തര സേവനം

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 5.
ആധുനിക കാലഘട്ടത്തിൽ സുസ്ഥിര ഉൽപാദന ഉപഭോഗരീതികളുടെ പ്രാധാന്യം ചർച്ച ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
ആധുനിക കാലഘട്ടത്തിൽ സുസ്ഥിര ഉൽപാദനവും ഉപഭോഗവും അത്യാവശ്യമാണ്, കാരണം ഭൂമിയിലെ വിഭവങ്ങൾ പരിധിയുള്ളവയാണ്. ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പ്രക്രിയകൾ പരിസ്ഥിതിയെ സംരക്ഷിക്കാനും മാലിന്യം കുറയ്ക്കാനും നിർണായകമാണ്. പുനരുപയോഗവും റിസൈക്കിളിങ്ങും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സമന്വയം സാധ്യമാണ്.

ജല, ഊർജ്ജ സംരക്ഷണ മാർഗങ്ങൾ ഏർപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും സഹായിക്കുന്നു. സുസ്ഥിര രീതികൾ മനുഷ്യരുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹ്യ നീതിയും ഈ മാർഗങ്ങളിൽനിന്ന് ശക്തിപ്പെടുന്നു.

Question 6.
വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നിങ്ങളുടെ ചുറ്റുപാടും എന്തെല്ലാം മാറ്റങ്ങളാണ് നടക്കുന്നതെന്നും, ഇവ പരിസ്ഥിതിക്കും മനുഷ്യർ ഉൾപ്പെടുന്ന ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നും പട്ടികപ്പെടുത്തുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 7

Question 7.
പ്രത്യാഘാതങ്ങൾ പരമാവധി കുറച്ചുകൊണ്ട് രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾ ഏതെല്ലാം തരത്തിൽ സാധ്യമാക്കാം? ചർച്ച ചെയ്ത് നിർദേശങ്ങൾ ക്രോഡീകരിക്കൂ.
Answer:

  • ശാസ്ത്രീയമായ ഭൂവിനിയോഗരീതികൾ അവലംബിക്കുക.
  • നദീതീരങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ ഒഴിവാക്കുക.
  • കുന്നിൻചരിവുകളിലെ തട്ടുതട്ടായുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കുക.
  • പരിസ്ഥിതിമലിനീകരണം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള പ്രോത്സാഹിപ്പിക്കുക.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 8.
ചുവടെ അടിസ്ഥാനത്തിൽ വികസനവും നൽകിയിരിക്കുന്ന സൂചകങ്ങളുടെ ‘സുസ്ഥിര രാജ്യപുരോഗതിയും’ എന്ന വിഷയത്തിൽ ഒരു സെമിനാർ പ്രബന്ധം തയ്യാറാക്കി റിപ്പോർട്ട് അവതരിപ്പിക്കുക.
സൂചകങ്ങൾ

  • സുസ്ഥിരഉൽപാദനം, സുസ്ഥിരഉപഭോഗം, സുസ്ഥിരവികസനം.
  • സുസ്ഥിരവികസന കാഴ്ചപ്പാട് രൂപീകരണത്തിൽ സുസ്ഥിരഉപഭോഗത്തിന്റെയും സുസ്ഥിര ഉൽപാദനത്തിന്റെയും പ്രാധാന്യം.
  • വിദ്യാർഥി എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്വം.
  • സുസ്ഥിരവികസനം നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും.

Answer:
സെമിനാർ പേപ്പർ: “സുസ്ഥിര വികസനവും രാജ്യപുരോഗതിയും”.
1. സുസ്ഥിര ഉല്പാദനം, ഉപഭോഗം, വികസനം
സുസ്ഥിര ഉൽപ്പാദനം: പരിസ്ഥിതിയെ സംരക്ഷിക്കുകയും മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന വിധത്തിൽ സാധനങ്ങൾ നിർമ്മിക്കുക.
സുസ്ഥിര ഉപഭോഗം: ഭൂമിക്ക് ദോഷം വരുത്താതിരിക്കാൻ വിഭവങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുക.
സുസ്ഥിര വികസനം: ജനങ്ങൾക്കും പരിസ്ഥിതിക്കും ദീർഘകാല പുരോഗതി ഉറപ്പാക്കാൻ ഇവ രണ്ടും സംയോജിപ്പിക്കുക.

2. സുസ്ഥിരമായ പ്രവർത്തനങ്ങളുടെ പ്രാധാന്യം
പരിസ്ഥിതിയെ നശിപ്പിക്കാതെ സമ്പദ് വ്യവസ്ഥ വളരുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് സുസ്ഥിര വിഭവങ്ങൾ സംരക്ഷിക്കാനും ഉൽപാദനവും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഉപഭോഗവും

3. വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം

  • വെള്ളം ലാഭിക്കുക, മാലിന്യങ്ങൾ കുറയ്ക്കുക, പുനരുപയോഗിക്കുക.
  • പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക.
  • വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ പാരിസ്ഥിതിക
    പ്രവർത്തനങ്ങളിൽ പങ്കെടുക്കുക.

4. വെല്ലുവിളികളും പരിഹാരങ്ങളും
കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ
വിഭവങ്ങളുടെ അമിത ഉപയോഗം, മലിനീകരണം, വെല്ലുവിളികൾ താഴെപ്പറയുന്നവയിലൂടെ

  • പരിഹരിക്കാനാകും: പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിക്കുക.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 9.
ചുവടെ നൽകിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഉൽപാദകരും ഉപഭോക്താക്കളും തമ്മിൽ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 8
Answer:
ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപാദകരെയും ഉൽപാദകർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപഭോക്താക്കളെയും ആശ്രയിക്കുന്നു. ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള പരസ്പരബന്ധം സാധ്യമാകുന്നത് വിപണിയിലൂടെയാണ്. ഉൽപാദകർ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നു.

ഉപഭോക്താക്കൾ ഉല്പന്നമൂല്യം (വില നൽകി ഉല്പന്നം വാങ്ങുന്നു. ഉൽപാദനപ്രക്രിയയിലെ തൊഴിൽവിഭാഗം കൂടിയായ ഉപഭോക്താക്കൾ ഉൽപാദന പ്രക്രിയയ്ക്ക് ആവശ്യമായ തൊഴിൽ (അധ്വാനം) പ്രദാനം ചെയ്യുമ്പോൾ ഉൽപാദകർ പ്രതിഫലമായി ഉപഭോക്താക്കൾക്ക് വേതനം (കൂലി) നൽകുകയും ചെയ്യുന്നു.

Question 10.
ചിത്രം നോക്കൂ. ഇതൊരു വിപണിയാണ്. ഇവിടെ വിപണിയുടെ എന്തെല്ലാം സവിശേഷതകളാണ് കാണാൻ സാധിക്കുന്നത്?
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 9
Answer:

  • സാധനങ്ങൾ വിപണനം ചെയ്യപ്പെടുന്നു
  • സാധനങ്ങൾ വാങ്ങാൻ ആളുകളുണ്ട് (buyers)
  • സാധനങ്ങൾ വിൽക്കുന്ന ആളുകൾ
  • ഉല്പന്നങ്ങളുടെ വൈവിധ്യങ്ങൾ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 11.
ഉല്പന്നത്തിന്റെ വില യഥാക്രമം 5 രൂപ, 25 രൂപ എന്നിങ്ങനെ ആയപ്പോൾ ഉപഭോക്താവ് വാങ്ങാൻ താൽപര്യപ്പെട്ട അളവെത്ര?
Answer:
ഉല്പന്നത്തിന്റെ വില 5 രൂപയാകുമ്പോൾ ഉപഭോക്താവ് 50 കിലോ വാങ്ങും. ഉല്പന്നത്തിന്റെ വില 25 രൂപയായി വർദ്ധിക്കുമ്പോൾ ഉപഭോക്താവ് 10 കിലോ വാങ്ങും.

Question 12.
ചോദന പട്ടികയെയും ചോദന വക്രത്തിന്റെ ഗ്രാഫിനെയും അടിസ്ഥാനമാക്കി, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Answer:
a. ഉല്പന്നത്തിന്റെ വില 5 രൂപയിൽ നിന്നും 10 രൂപ ആയപ്പോൾ ഉപഭോക്താവ് വാങ്ങാൻ താൽപര്യപ്പെട്ട അളവെത്ര?
b. ചോദനവക്രത്തിൽ ഉല്പന്നത്തിന്റെ അളവും വിലയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
a. 5 രൂപയിൽ നിന്ന് 10 രൂപയായി വില വർദ്ധിക്കുമ്പോൾ ആവശ്യപ്പെടുന്ന അളവ് 50 കിലോയിൽ നിന്ന് 40 കിലോയായി കുറയും.
b. ഒരു ഉൽപ്പന്നത്തിന്റെ വിലയും അളവും തമ്മിലുള്ള വിപരീത ബന്ധം ഇത് കാണിക്കുന്നു.

Question 13.
ഉല്പന്നത്തിന്റെ വില യഥാക്രമം 5 രൂപ, 25 രൂപ എന്നിങ്ങനെ ആയപ്പോൾ ഉൽപാദകർ വിൽക്കാൻ താൽപര്യപ്പെട്ട അളവെത്ര? (പ്രദാന പട്ടിക നോക്കി ഉത്തരം എഴുതുക).
Answer:
5 രൂപയ്ക്ക് 10 കിലോയും 25 രൂപയ്ക്ക് 50 കിലോയും നൽകും.

Question 14.
പ്രദാന പട്ടികയെയും പ്രദാനവക്രത്തിന്റെ ഗ്രാഫിനെയും അടിസ്ഥാനമാക്കി, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക.
a. ഉല്പന്നത്തിന്റെ വില 5 രൂപയിൽ നിന്നും 10 രൂപ ആയപ്പോൾ ഉൽപാദകർ വിൽക്കാൻ താൽപര്യപ്പെട്ട അളവെത്ര?
b. പ്രദാനവക്രത്തിൽ ഉല്പന്നത്തിന്റെ അളവും വിലയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
Answer:
a. ഉൽപ്പന്നത്തിന്റെ വില 5 രൂപയിൽ നിന്ന് 10 രൂപയായി ഉയരുമ്പോൾ, വിൽക്കാൻ തയ്യാറുള്ള നിർമ്മാതാവിന്റെ അളവ് 10 കിലോയിൽ നിന്ന് 20 കിലോയായി മാറുന്നു.
b. പ്രദാനം ചെയ്ത അളവും പ്രദാനവക്രത്തിലെ വിലയും തമ്മിൽ നേരിട്ട് ബന്ധമുണ്ട്.

Question 15.
പട്ടികയിൽ (വിപണിയിലെ വില നിർണയം) വാങ്ങുന്ന അളവും വിൽക്കുന്ന അളവും തുല്യമായി വരുന്ന വില ഏതാണ്?
Answer:
ആവശ്യപ്പെടുന്ന അളവിനും വിതരണം ചെയ്ത അളവിനും തുല്യമായ വില 15 രൂപയാണ്.

Question 16.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 10

a. ‘DD’, ‘SS’ എന്നീ വക്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
b. ‘E’ എന്ന ബിന്ദുവിലെ സന്തുലിതവിലയും സന്തുലിത അളവും എത്രയാണ്?
c. ചിത്രത്തിൽ മറ്റേതെങ്കിലും ബിന്ദുവിൽ ചോദനവും പ്രദാനവും തുല്യമാകുന്ന സാഹചര്യം ഉണ്ടോ?
Answer:
a. ‘DD’ എന്നത് ചോദന വക്രത്തെയും ‘SS’ എന്നത് പ്രദാന വക്രത്തെയും സൂചിപ്പിക്കുന്നു.
b. ‘E’ ബിന്ദുവിലെ സന്തുലിത വിലയും അളവും യഥാക്രമം 15, 30 കിലോഗ്രാം
c. ആണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 17.
a. വിപണിയിൽ സന്തുലിതാവസ്ഥ എപ്പോഴും നിലനിൽക്കാറുണ്ടോ?
b. ആവശ്യകതയും ലഭ്യതയും തുല്യമാകാത്ത അവസ്ഥ ഉണ്ടാകാറുണ്ടോ?
Answer:
a. വിപണിയിൽ സന്തുലിതാവസ്ഥ എപ്പോഴും നിലനിൽക്കുകയില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഈ സ്ഥിതി സംഭവിക്കാറുള്ളൂ.
b. അതെ, ആവശ്യകതയും ലഭ്യതയും തുല്യമാകാത്ത അവസ്ഥ വിപണിയിൽ സംഭവിക്കാറുണ്ട്. ഈ അവസ്ഥയെ അസന്തുലിതാവസ്ഥ എന്ന് വിളിക്കുന്നു. നിരന്തരം

Question 18.
താഴെ പറയുന്ന സാഹചര്യങ്ങൾ വിപണിയെ എങ്ങനെയെല്ലാമായിരിക്കും സ്വാധീനിക്കുക?
a. ഉല്പന്നത്തിന്റെ ആവശ്യകത (ചോദനം) കുറഞ്ഞു നിൽക്കുകയും ലഭ്യത പ്രദാനം) കൂടി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാവാം?
b. ഉല്പന്നത്തിന്റെ ആവശ്യകത (ചോദനം) കൂടി നിൽക്കുകയും ലഭ്യത (പ്രദാനം) കുറഞ്ഞു നിൽക്കുകയും ചെയ്യുന്ന അവസ്ഥയിൽ വിപണിയിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കുക?
Answer:
a. ഉല്പന്നത്തിന്റെ വില കുറയുന്നു, വിപണിയിലെ അസന്തുലിതാവസ്ഥ, ഉല്പാദകർക്ക് നഷ്ടം
b. ഉല്പന്നത്തിന്റെ വില കൂടുന്നു, വിപണിയിലെ അസന്തുലിതാവസ്ഥ, ഉല്പാദകർക്ക് ലാഭം

Question 19.
വിപണിയിൽ കാണാറുള്ള ചില വിപണനതന്ത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ. കൂടുതൽ കണ്ടെത്തി എഴുതിച്ചേർക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും 11
Answer:
a. ഇൻഫ്ലുവൻസർ സഹകരണങ്ങൾ
b. സൗജന്യ ട്രയലുകൾ . മാർക്കറ്റിംഗ്

Question 20.
സർക്കാർ ഏർപ്പെടുത്തുന്ന വിലനിയന്ത്രണം ഉൽപാദകനെയും എത്രത്തോളം സ്വാധീനിക്കുന്നു? ചർച്ചാക്കുറിപ്പ് തയ്യാറാക്കുക.
Answer:
സർക്കാർ വിലനിയന്ത്രണങ്ങൾ ഉൽപ്പാദകരെയും ഉപഭോക്താക്കളെയും ബാധിക്കും. വില പരിധി സന്തുലിത വിലയ്ക്ക് താഴെ നടപ്പിലാക്കുമ്പോൾ, വർദ്ധിച്ച് താങ്ങാവുന്നതും ഉപഭോഗവും ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നു. എന്നിരുന്നാലും, നിർമ്മാതാക്കൾക്ക് കുറഞ്ഞ ലാഭ മാർജിനും ഉൽപാദന ക്ഷാമവും നേരിടേണ്ടിവന്നേക്കാം.

മറുവശത്ത്, ലാഭവിഹിതം നിലനിർത്തുന്നതിലൂടെയും ഉയർന്ന ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സന്തുലിത വിലയേക്കാൾ ഉയർന്ന വിലനിലവാരം നിർമ്മാതാക്കൾക്ക് ഗുണം ചെയ്യുന്നു. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വാങ്ങൽ ശേഷിയും കുറഞ്ഞ ചോദനവും നേരിടേണ്ടിവന്നേക്കാം. അതിനാൽ, ആരോഗ്യകരമായ ഒരു വിപണി സംവിധാനം നിലനിർത്തുന്നതിന് നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങൾ നയനിർമ്മാതാക്കൾ ശ്രദ്ധാപൂർവ്വം പരിഗണിക്കണം.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 21.
ഡിജിറ്റൽ മാർക്കറ്റിംഗിന്റെ നേട്ടങ്ങളും പരിമിതികളും എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കൂ.
Answer:
തലക്കെട്ട്: ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഗുണങ്ങളും പരിമിതികളും

  • വിലയും വിപണിയും ആമുഖം: വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ ചാനലുകളുടെ സഹായത്തോടെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് വിളിക്കുന്നു. ഈ സെമിനാർ റിപ്പോർട്ട് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഗുണങ്ങളും പരിമിതികളും കൈകാര്യം ചെയ്യുന്നു.
  • ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രയോജനങ്ങൾ: വഴക്കവും വേഗതയും, ചെലവ് കുറവ്, വൈവിധ്യം, ലക്ഷ്യവിപണി സൗകര്യം.
  • ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പരിമിതികൾ: സ്വകാര്യത ആശങ്കകൾ, പണമടച്ചുള്ള പരസ്യങ്ങളെ അമിതമായി ആശ്രയിക്കുന്നു, കഠിനമായ മത്സരം.

വിലയും വിപണിയും Class 9 Extended Activities

Question 1.
ഏതെങ്കിലും ഒരു ഉൽപാദനശാല സന്ദർശിച്ച് അവിടത്തെ ഉൽപാദന പ്രവർത്തനങ്ങൾ സുസ്ഥിരഉൽപാദനം എന്ന ആശയവുമായി യോജിക്കുന്നവയാണെന്ന് എത്രത്തോളം പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക. നിർദേശങ്ങൾ രേഖപ്പെടുത്തുക.
Answer:
(സൂചനകൾ)
ഒരു നിർമ്മാണകേന്ദ്രമോ സ്ഥാപനമോ സന്ദർശിക്കുക.
താഴെപ്പറയുന്നവ നിരീക്ഷിക്കുക: (വിശദീകരിക്കുക)

  • ഉൽപ്പന്നങ്ങളുടെ നിർമ്മാണം, അസംസ്കൃത വസ്തുക്കളുടെ ഉറവിടം, ഗുണനിലവാര ഉറപ്പ് തുടങ്ങിയ ഉൽപാദന പ്രവർത്തനങ്ങൾ.
  • ഊർജ്ജ ഉപയോഗം, ജല ഉപഭോഗം തുടങ്ങിയ വിഭവങ്ങളുടെ ഉപയോഗം.
  • വേസ്റ്റ് മാനേജ്മെന്റ്-റീസൈക്ലിംഗ് സംരംഭങ്ങൾ, പാക്കേജിംഗ്.

മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ: (വിശദീകരിക്കുക)

  • വിതരണക്കാരുടെ സുസ്ഥിരതാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക.
  • സർക്കുലർ എക്കണോമി മോഡൽ സ്വീകരിക്കുക, സമഗ്രമായ നിരീക്ഷണം നടപ്പാക്കുക.

Question 2.
സാമൂഹിക പ്രതിബദ്ധതയും പാരിസ്ഥിതിക പ്രതിബദ്ധതയുമുള്ള ഒരു ഉപഭോഗസംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
പ്രസ്താവന വിലയിരുത്തുക.
Answer:
തങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ലോകത്തെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ആളുകൾ ചിന്തിക്കുന്ന ശീലങ്ങൾ നാം വികസിപ്പിക്കേണ്ടതുണ്ടെന്ന് പ്രസ്താവന പറയുന്നു. പരിസ്ഥിതിക്കും സമൂഹത്തിനും നല്ല തിരഞ്ഞെടുപ്പുകൾ നടത്തുക എന്നാണ് ഇതിനർത്ഥം. ഉദാഹരണത്തിന്, കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിക്കുക, റീസൈക്കിൾ ചെയ്യുക, അല്ലെങ്കിൽ തൊഴിലാളികളെ നീതിപൂർവം പരിഗണിക്കുന്ന കമ്പനികളിൽ നിന്ന് തിരഞ്ഞെടുക്കുക.

നമ്മൾ അങ്ങനെ ചെയ്തില്ലെങ്കിൽ, അത് ഭൂമിയെ ദോഷകരമായി ബാധിക്കുകയും, മലിനീകരണം, തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ, നാം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നത് പ്രകൃതിയെ സംരക്ഷിക്കാനും ഭൂമിയെ എല്ലാവർക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റാനും സഹായിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 3.
പരമ്പരാഗത വിപണിയിൽ നിന്നും വളരെ വ്യത്യസ്തമായ പല സവിശേഷതകളും ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് കാണാവുന്നതാണ്. നിലവിലെ നൂതന ഡിജിറ്റൽ മാർക്കറ്റിംഗ് സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുക.
Answer:
ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ച് ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. പത്രങ്ങളിലോ ടിവി പരസ്യങ്ങളിലോ ഉള്ള പരസ്യങ്ങൾ പോലുള്ള പരമ്പരാഗത വിപണനത്തിൽ നിന്ന് ഇത് പലതരത്തിൽ വ്യത്യസ്തമാണ്. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ചില പ്രധാന സവിശേഷതകൾ:

ഓൺലൈൻ സാന്നിധ്യം: ബിസിനസുകൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ (ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ളവ), സെർച്ച് എഞ്ചിനുകൾ (ഗൂഗിൾ പോലുള്ളവ) എന്നിവ ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുമായി ബന്ധപ്പെടാൻ ഇത് അവരെ സഹായിക്കുന്നു.

Std 9 Geography Chapter 6 Notes Malayalam Medium Extra Question Answer

Question 1.
ഉൽപാദകരും : ഉപഭോക്താക്കളും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് മീനു വാദിച്ചു. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
Answer:
യോജിക്കുന്നു കാരണം, ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപാദകരെയും ഉൽപാദകർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപഭോക്താക്കളെയും ആശ്രയിക്കുന്നു. ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള പരസ്പരബന്ധം സാധ്യമാകുന്നത് വിപണിയിലൂടെയാണ്. ഉൽപാദകർ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നു.

ഉപഭോക്താക്കൾ ഉല്പന്നമൂല്യം (വില നൽകി ഉല്പന്നം വാങ്ങുന്നു. ഉൽപാദനപ്രക്രിയയിലെ തൊഴിൽ വിഭാഗം കൂടിയായ ഉപഭോക്താക്കൾ ഉൽപാദന പ്രക്രിയയ്ക്ക് ആവശ്യമായ തൊഴിൽ (അധ്വാനം) പ്രദാനം ചെയ്യുമ്പോൾ ഉൽപാദകർ പ്രതിഫലമായി ഉപഭോക്താക്കൾക്ക് വേതനം (കൂലി) നൽകുകയും ചെയ്യുന്നു.

Question 2.
താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ നിർവചിക്കുക.
a. ഉല്പാദനധർമ്മം
b. സ്ഥിരനിവേഷങ്ങൾ
Answer:
a. ഒരു നിശ്ചിത കാലയളവിൽ ഉൽപാദന പ്രക്രിയയിൽ ഉപയോഗിച്ചിട്ടുള്ള നിവേശങ്ങളും നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളും തമ്മിലുള്ള സാങ്കേതികബന്ധമാണ് ഉൽപാദനധർമ്മം.
b. ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ സ്ഥിരനിവേശങ്ങൾ എന്ന് വിളിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 3.
എന്താണ് സുസ്ഥിര വികസനം?
Answer:
ഭാവിതലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വിട്ടുവീഴ്ച വരുത്താതെ ഇപ്പോഴത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനം. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെയും പുരോഗതിയെയും ലക്ഷ്യമിട്ട് നാം വിവിധ വികസനപ്രവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ പലപ്പോഴും അത് പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനും പരിസ്ഥിതി നാശത്തിനും ഇടയാക്കുന്നു.

അതിനാൽ വികസനപ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിഭവങ്ങളുടെ ചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന, വികസനത്തെയാണ് പൊതുവെ സുസ്ഥിരവികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Question 4.
എങ്ങനെയാണ് സുസ്ഥിര ഉപഭോഗം സുസ്ഥിര ഉല്പാദനത്തിനിൽ വിത്യാസപ്പെട്ടിരിക്കുന്നത്?
Answer:
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന രീതിയിലുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗമാണ് സുസ്ഥിരഉപഭോഗം. ഭാവിതലമുറയ്ക്കായി കരുതിവച്ചുകൊണ്ടുള്ള വിഭവങ്ങളുടെ ഉപയോഗപുനരുപയോഗ ക്രമമാണ് സുസ്ഥിരഉപഭോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

സുസ്ഥിരഉപഭോഗം വിലയും വിപണിയും എന്ന ആശയം സുസ്ഥിരഉൽപാദനവും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് നിരവധി പൊതുസവിശേഷതകൾ പങ്കിടുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് സുസ്ഥിരഉപഭോഗവും സുസ്ഥിരഉൽപാദനരീതിയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഇത് നിലവിലുള്ള തലമുറയുടെയും ഭാവി തലമുറയുടെയും ഉപജീവനമാർഗം നിലനിർത്തുന്നതിനുള്ള താക്കോലാണ്.

Question 5.
പരിസ്ഥിതിയെയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കാത്ത ഒരു വികസന സമീപനം നമുക്ക് ആവശ്യമാണ്. പ്രസ്താവന തിരിച്ചറിയുകയും ഒരു കുറിപ്പ് എഴുതുകയും ചെയ്യുക.
Ans:
സുസ്ഥിര വികസനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടാണ് അത്തരം വികസനം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെയും വിഭവങ്ങൾ കുറയ്ക്കുന്നതിലൂടെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിലൂടെയും കൈവരിക്കുന്ന വികസനത്തെയാണ് സുസ്ഥിരവികസനം സൂചിപ്പിക്കുന്നത്.

Question 6.
ഏതെങ്കിലും അഞ്ച് സുസ്ഥിര വികസന ലക്ഷ്യങ്ങൾ എഴുതുക.
Answer:

  • ദാരിദ്ര്യനിർമ്മാർജനം
  • വിശപ്പില്ലാത്ത അവസ്ഥ
  • നല്ല ആരോഗ്യവും ക്ഷേമവും
  • ഗുണമേന്മയുള്ള വിദ്യാഭ്യാസം
  • ലിംഗസമത്വം

Question 7.
ഇന്നത്തെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
Answer:
ഇന്നത്തെ സാമ്പത്തിക വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി പരിധിയില്ലാത്ത മനുഷ്യന്റെ ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള സംഘട്ടനമാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യയാണ് വിഭവങ്ങളുടെ ചൂഷണത്തിനും തെറ്റായ നടത്തിപ്പിനും മറ്റൊരു പ്രധാന കാരണം.

Question 8.
താഴെ തന്നിരിക്കുന്ന ഉല്പാദന ഘടകങ്ങളെ സ്ഥിരനിവേശങ്ങളായും അസ്ഥിരനിവേശങ്ങളായും വേർതിരിക്കുക. ഭൂമി, സംഘടനം, തൊഴിൽ, മൂലധനം
Answer:

  • സ്ഥിര നിവേശങ്ങൾ : ഭൂമി, സംഘടനം
  • അസ്ഥിര നിവേശങ്ങൾ : തൊഴിൽ, മൂലധനം

Question 9.
ഏതൊക്കെയാണ് ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
Answer:

  • ഗുണമേന്മയും വിശ്വാസ്യതയും
  • പരസ്യം
  • വില്പനാനന്തര സേവനം

Question 10.
ഉല്പാദനം കൂട്ടാനായി ഉൽപാദകർ സ്വീകരിക്കുന്ന മാർഗങ്ങൾ എന്തെലാം?
Answer:

  • നിവേശങ്ങളുടെ അളവ് വർധിപ്പിക്കൽ
  • മികച്ച സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തൽ
  • ഉല്പാദന ഘടകങ്ങളുടെ ഉല്പാദന ക്ഷമത

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 11.
താഴെ കൊടുത്തവ നിർവചിക്കുക.
a. പ്രദാനം
b. ചോദനം
c. അസന്തുലിതാവസ്ഥ
Answer:
a. ഒരു നിശ്ചിതവിലയ്ക്ക് നിർദിഷ്ട കാലയളവിൽ വില്പനയ്ക്ക് വേണ്ടി വയ്ക്കുന്ന ഒരു സാധനത്തിന്റെ അളവിനെ ആ സാധനത്തിന്റെ പ്രദാനം എന്നുപറയുന്നു.
b. ഒരു സാധനത്തിന് വിലകൊടുക്കാനുള്ള കഴിവ്, സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ ചോദനം എന്നുപറയുന്നു.
c. വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ അസന്തുലിതാവസ്ഥ എന്നുപറയുന്നു.

Question 12.
‘വിപണിയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുകയാണെങ്കിൽ, നമുക്ക് ഈ സാഹചര്യത്തെ സന്തുലിതാവസ്ഥയിലേക്ക് മാറ്റാൻ കഴിയില്ല’ ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
Answer:
യോജിക്കുന്നില്ല. കാരണം, അസന്തുലിതാവസ്ഥ വിപണിയിൽ ദീർഘകാലം നിലനിൽക്കുക. യാണെങ്കിൽ അത് വിപണിയിലെ സാമ്പത്തികപ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഉല്പന്നത്തിന്റെ ചോദനം പ്രദാനത്തെക്കാൾ കൂടുതലാകുമ്പോൾ ഉല്പന്നത്തിന്റെ വില കൂട്ടുവാനും അതുവഴി കൂടുതൽ ലാഭം കണ്ടെത്താനും ഉൽപാദകർ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള വില വർധനവ് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കുന്നതിന് കാരണമാകുന്നു.

ആയതിനാൽ ഉല്പന്നത്തിന്റെ വില കുറയ്ക്കുന്നതിന് ഉൽപാദകർ നിർബന്ധിതരാവുകയും ഉല്പന്നങ്ങളുടെ വില കുറയുകയും ചെയ്യുന്നു. അങ്ങനെ വിപണി ഉൽപാദകർക്കും ഉപഭോക്താക്കൾക്കും സ്വീകാര്യമായ രീതിയിലുള്ള ഒരു സന്തുലിതാവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നു. ഇത്തരത്തിൽ വിപണി എപ്പോഴും സന്തുലിതാവസ്ഥ നിലനിർത്തുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Question 13.
വില നിയന്ത്രണം എന്നാൽ എന്താണ്?
Answer:
സാധനങ്ങൾക്കും സേവനങ്ങൾക്കും ഏറ്റവും ഉയർന്നതും ഏറ്റവും കുറഞ്ഞതുമായ വില സർക്കാർ നിശ്ചയിക്കുന്നതിനെയാണ് വില നിയന്ത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിപണിയിൽ ഇടപെടലുകൾ നടത്തി ന്യായ വിലയ്ക്ക് വിനിമയം സാധ്യമാക്കുകയും ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും താൽപര്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് വിലനിയന്ത്രണത്തിന്റെ പ്രഥമ ലക്ഷ്യം.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 6 വിലയും വിപണിയും

Question 14.
a. എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്?
b. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സവിശേഷതകൾ എന്തൊക്കെ?
Answer:
a. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ചാനലുകളുടെ സഹായത്താൽ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഇന്റർനെറ്റിനെ ജീവനാഡിയാക്കി കുതിച്ചു മുന്നേറുന്ന ഡിജിറ്റൽ സംവിധാനമാണിത്.ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പദം 1990കളിലാണ് ഉപയോഗിച്ചുതുടങ്ങിയത്.ഡിജിറ്റൽ മാർക്കറ്റിംഗ് സംവിധാനം ഓൺലൈൻ മാർക്കറ്റിംഗ്, ഇന്റർനെറ്റ് മാർക്കറ്റിംഗ്, വെബ് മാർക്കറ്റിംഗ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

b. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സവിശേഷതകൾ:
ഇന്റർനെറ്റ് (ഓൺലൈൻ) അധിഷ്ഠിത സാങ്കേതികവിദ്യകൾ
ഉപഭോക്താക്കൾക്ക് വിപണനകേന്ദ്രം സന്ദർശിക്കേണ്ടതില്ല.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാ വുന്നതാണ്.

Question 15.
ചോദനവകവും ചോദനപട്ടികയും തമ്മിൽ ഉള്ള വിത്യാസം എന്താണ്?
Answer:
വിവിധ വിലകളിൽ ചോദനം ചെയ്യപ്പെടുന്ന ഒരു ഉല്പന്നത്തിന്റെ അളവുകളെ കാണിക്കുന്ന പട്ടികയെ ചോദനപ്പട്ടിക എന്നുപറയുന്നു. ചോദനപ്പട്ടിക ഗ്രാഫ് രൂപേണ അവതരിപ്പിക്കുമ്പോൾ ലഭ്യമാകുന്നതാണ് ചോദനവകം.

Question 16.
പ്രധാനപ്പെട്ട വിപണന തന്ത്രങ്ങൾ എന്തെലാം?
Answer:
ഇ-കോമേഴ്സ്, ഓൺലൈൻ സ്റ്റോർ, ഡിസ്കൗണ്ട്, റിബേറ്റ്, ഗുണമേന്മയുള്ള ഉല്പന്നങ്ങളുടെ വിപണനം.

Question 17.
ഉൽപ്പന്നത്തിന്റെ വില കുറയുമ്പോൾ ആവശ്യപ്പെടുന്ന അളവ് വർദ്ധിക്കും. എന്തുകൊണ്ട്?
Answer:
ഉൽപ്പന്നത്തിന്റെ വില കുറയുമ്പോൾ, ആവശ്യപ്പെടുന്ന അളവ് വർദ്ധിക്കും. ഒരു ഉൽപ്പന്നത്തിന്റെ വിലയും ആവശ്യപ്പെടുന്ന അളവും തമ്മിലുള്ള വിപരീത ബന്ധമാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ടാണ് ചോദനവക്രം ഇടത്തുനിന്ന് വലത്തോട്ട് താഴേക്ക് നിൽക്കുന്നത്.

Question 18.
എന്തുകൊണ്ടാണ് പ്രദാനവക്രം ഇടത്തുനിന്ന് വലത്തോട്ട് മുകളിലേക്ക് നീങ്ങുന്നത്?
Answer:
പ്രദാനവക്രം താഴെ ഇടത്തുനിന്ന് വലത്തോട്ട് മുകളിലേക്ക് നീങ്ങുന്നു, കാരണം ഒരു ഉൽപ്പന്നത്തിന്റെ വില കൂടുന്നതിനനുസരിച്ച് വിതരണം ചെയ്യുന്ന അളവും വർദ്ധിക്കും. വിലയും വിതരണം ചെയ്യുന്ന അളവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്.

Kerala Plus Two Malayalam Question Paper March 2022 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2022 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2022

Time: 2½ Hours
Total Score: 80 Marks

പാർട്ട് – 1

എ. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു് ഉത്തരം എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“മത്തേഭം പാംസുസനം കൊണ്ടല്ലോ സന്തോഷിക്കു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും”.
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ഈ വരികളുമായി ബന്ധ പ്പെട്ട ശരിയായ സൂചന കണ്ടെത്തുക.
• ദുഷ്ഷതൻ ശകുന്തളയോട് പറയുന്നത്
• ശീലാവതി ഭർത്താവിനോട് പറയുന്നത്
• ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്
• അശിരീരിയായി കേൾക്കുന്നത്.
Answer:
ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്

Question 2.
“ഉലകാകെയുലയ്ക്കും മട്ടിൽ അലറി കാട്ടാളൻ” – കാട്ടാളന്റെ രോഷത്തിനു കാരണമായതെന്ത്? ശരിയായ സൂചന എടുത്ത ഴുതുക.
• അമ്മയുടെ വേദനയും നിലവിളിയും
• ദിക്കുകളുടെ നിറം ചുവക്കുന്നു.
• തുളസിക്കാടുകൾ ഇല്ലാതാക്കുന്നു.
• തേൻശേഖരിക്കാൻ പോയ കുട്ടികൾ തിരിച്ചെത്തിയില്ല.
Answer:
നാലു ഉത്തരസൂചകങ്ങളും കാട്ടാളത്തിന്റെ രോഷത്തിന് കാര ണമാകുന്നതിനാൽ ഏത് ഉത്തരവും എഴുതാം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 3.
‘ഗൗളിജന്മം’ എന്ന കഥയിൽ ഇരുട്ടു കുത്തനെ പതിച്ചതുപോലെ’ എന്നു വിശേഷിപ്പിക്കുന്നത്.
• ബുദ്ധനുണ്ടായ ബോധോദയത്തെ
• ആൺഗൗളിയുടെ നോട്ടത്തെ
• ഡോക്ടറുടെ കടന്നുവരവിനെ
• രോഗിയെ കാണാനെത്തിയ സന്ദർശകയെ
Answer:
രോഗിയെ കാണാനെത്തിയ സന്ദർശകയെ

Question 4.
മാപ്പിളപ്പാട്ടു രചയിതാവ് എന്ന നിലയിൽ പുലിക്കോട്ടിൽ ഹൈദ റിനെ ശ്രദ്ധേയനാക്കിയ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദര

Question 5.
‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ഗബ്രിയേൽ ‘ഗാർസിയ മാർകസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന രചനാ സങ്കേതം ഏത്?
Answer:
മാജിക്കൽ റിയലിസം

Question 6.
ബാഹുകൻ നളൻ തന്നെയാണെന്നുറപ്പാക്കുന്നതിന് സഹായക മായ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. കുടത്തിൽ താണ ജലം നിറഞ്ഞു.
  2. വാടിയ പൂക്കളെ താലോടിയപ്പോൾ പുതിയ പൂക്കളെ പോലെ ആയി.

ബി. 7 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ടുത്തെഴുതുക. (1 സ്കോർ വീതം)
(4 × 1 = 4)

Question 7.
അണിക്കരുടെ മോഷണം എന്ന കവിതയിൽ, മോഷ്ടിച്ച തിനു നിരത്തുന്ന ന്യായവാദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
• കാണുന്നവരുടെ നാണം കാക്കുന്നതിന്
• നിയമങ്ങളെ മാറ്റുന്നതിന്
• പൊരിച്ചു തിന്നുന്നതിന്
• പാലുകുടിക്കുന്നതിന്
Answer:
നിയമങ്ങളെ മാറ്റുന്നതിന്

Question 8.
താഴെപ്പറയുന്നവയിൽ സഞ്ചാസാഹിത്യ കൃതി ഏത്?
• ഹിമാലയ സാമ്രാജ്യത്തിൽ
• കേരള ചരിത്രം
• ദൽഹിഗാഥകൾ
• അപരിചിത തീർത്ഥാടകർ
Answer:
ഹിമാലയ സാമ്രാജ്യത്തിൽ

Kerala Plus Two Malayalam Question Paper March 2022 with Answers

Question 9.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങൾക്ക് ഉദാഹരണം അല്ലാത്ത തേത്?
• ഇൻസ്റ്റാഗ്രാം
• ട്വിറ്റർ
• ഫെയ്സ്ബുക്ക്
• ഹാം റേഡിയോ
Answer:
ഹാം റേഡിയോ

Question 10.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠത്തിൽ ടി.പി. ശ്രീധരൻ കമ്പ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത്.
• മേൽവിലാസങ്ങളെ മായ്ക്കുന്നവൻ
• സൈബർ സ്പെയ്സിലെ വാൽനക്ഷത്രം
• തത്ത്വവിചാരങ്ങളുടെ ഘാതകൻ
• തലച്ചോറിനെ തുരുമ്പു പിടിപ്പിക്കുന്നവൻ
Answer:
തത്ത്വവിചാരങ്ങളുടെ ഘാതകൻ

പാർട്ട് – 2

എ. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 2 = 6)

Question 11.
കാക്കാരശ്ശി നാടകത്തിന്റെ രണ്ട് സവിശേഷതകൾ സൂചനകളുടെ രൂപത്തിൽ നൽകുക.
Answer:

  1. ശിവപുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതിവൃത്ത മാകുന്നു.
  2. സംഗീതം, നൃത്തം, സംഭാഷണം എന്നിവ ചേർന്ന വിനോദ നാടകരൂപം
  3. തിരുവിതാംകൂറിലെ ഗ്രാമ പ്രദേശങ്ങളിൽ മൂന്നൂറുകൊല്ലം അവതരിപ്പിച്ചു വരുന്നു.
  4. സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള വിമർശനം.

Question 12.
“നില്ലാതെ വിഷമങ്ങൾ വല്ലാതെ വന്നു നമുക്കെല്ലാമോർത്താലാ രോടു ചൊല്ലുന്നു ഞാനിക്ലേശം?” ശീലാവതിയെ വിഷമിപ്പിക്കുന്ന ക്ലേശങ്ങൾ എന്തെല്ലാം?
Answer:
കഷായങ്ങളും മുക്കുടികളും എല്ലാം കൊടുത്തിട്ടും ഭർത്താവിന് രോഗത്തിന് ഒരു കുറവുമില്ല. ഇല്ലങ്ങളിൽ ഭിക്ഷയാചിച്ച് ലഭിക്കുന്ന നെല്ലുകുത്തി നല്ല ചോറും കറിയും എല്ലാം ഉണ്ടാക്കിക്കൊടു ത്താൽ രുചിയില്ല എന്നു പറഞ്ഞ് കൊല്ലുന്നതിനെക്കാൾ ശല്യമാ യിട്ടുള്ള കുത്തുവാക്കുകൾ ആണ് അദ്ദേഹം പറഞ്ഞിരുന്നത്.

Question 13.
മലയാളം ക്ലാസ്സിന്റെ സവിശേഷതകളായി ഇ.സി.ജി. സുദർശൻ സൂചിപ്പിക്കുന്നതെന്തെല്ലാം?
Answer:
പദാർത്ഥം, പദഛേദം, വാച്യാർത്ഥം, ധ്വനി, ഭാവം ഇങ്ങനെ ഒരു കാര്യത്തിൽ അനേക തലങ്ങൾ ഉണ്ടാവാം എന്ന വലിയ അറിവ് ലഭിച്ചത് മലയാള ക്ലാസ്സിൽ നിന്നായിരുന്നു. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് തന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മല യാള ക്ലാസ്സുകളായിരുന്നു എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.

Question 14.
മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കടകളിൽ പ്രസരിക്കുന്ന വെളിച്ചത്തിനു പിന്നിൽ ഒരു പതിവുണ്ടെന്നു ദിവാ കരന് തോന്നിയതെന്തുകൊണ്ട്?
Answer:
ഓരോ കച്ചവടക്കാരനും അവന്റെ കട കഴിയുന്നത ഭാവനപൂർണമായ വെളിച്ചം കൊണ്ട് നിറയ്ക്കാൻ ബന്ധപ്പെട്ടിട്ടു ണ്ടെന്ന് ദിവാകരന് മനസ്സിലായി. വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ എല്ലാ ചിത്രങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു.

Question 15.
തിരസ്കൃതനായിട്ടാണ് ഞാൻ ജനിച്ചതും വളർന്നതും, കലാമ ണ്ഡലം ഹൈദരലി ഇപ്രകാരം കരുതിയതിന്റെ കാരണമെന്താ വാം?
Answer:
മാതാപിതാക്കൾക്ക് പത്താമത്തെ കുട്ടിയായി ഹൈദരലി പിറന്ന പ്പോൾ നാണം കൊണ്ട് ഉമ്മ മാറി താമസിച്ചു. പടച്ചോൻ തന്നതാ ണല്ലോ എന്ന ദൈവ കൃപയിൽ വിശ്വസിച്ച് ലാളിച്ച് വളർത്തിയ ബാപ്പയാകട്ടെ അദ്ദേഹത്തിന് അഞ്ച് വയസ്സാകുമ്പോഴേക്കും മരി ച്ചുപോയി. അതോടെ ഹൈദരലിയുടെ തല കണ്ടപ്പോഴേക്കും ബാപ്പ മൊയ്തുട്ടിപോയി എന്ന് ആളുകൾ അദ്ദേഹത്തെ ആക്ഷേ പിച്ചു.

ബി. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (2 × 2 = 4)

Question 16.
“അയുക്തി ഹാസ്യത്തിന് കാരണമാവാറുണ്ട്”, ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സന്ദർഭങ്ങൾ തേങ്ങ’ എന്ന കവിതയിൽ നിന്നും കണ്ടെത്തുക.
Answer:
കൊല്ലാങ്കണ്ടത്ത് ദേവസിയുടെ തലയിൽ വളരെ ഉയരത്തിൽ നിന്ന് വലിയ ഒരു തേങ്ങ വീണിട്ടും അയാൾക്ക് ഒന്നും പറ്റിയില്ല. പറ്റി യത് തേങ്ങയ്ക്കായിരുന്നു. അത് പൊട്ടിക്കീറി അടുത്തുള്ള കുള ത്തിൽ തെറിച്ചു വീണു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 17.
“പരസ്യങ്ങളെ ഒന്നടങ്കം അവിശ്വസനീയമെന്നും അനഭിലഷണീ യമെന്നും പരിഗണിക്കുന്ന ചിലരുടെ നിലപാട് അത്രശരിയല്ല.” (മാധ്യമവിചാരം) ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇപ്രകാരം പറ യുന്നതെന്തുകൊണ്ട്?
Answer:
ശുചിത്വപാലനം, രോഗപ്രതിരോധം, പുകവലിയുടെയും മദ്യപാ നത്തിന്റെയും ദോഷ ഫലങ്ങൾ, ഗതാഗത നിയമങ്ങൾ അനുസ രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയിലേക്ക് ഭൂജന ശ്രദ്ധ ആകർഷിക്കാൻ പരസ്യങ്ങൾക്ക് കഴിയും എന്നതിനാലാണ് ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

Question 18.
സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സമർപ്പിച്ച പുരസ്കാരത്തിന്റെ സവിശേഷപ്രാധാന്യം എന്തായിരുന്നു.
Answer:
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നയതന്ത്രബന്ധം മോശമായിരുന്ന സമയമായിരുന്നിട്ടുപോലും സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സച്ചിന് ഒരു ട്രോഫി കൊടുത്തയച്ചു. രാജ്യ തന്ത്രങ്ങൾക്കും വംശീയ തർക്കങ്ങൾക്കും അപ്പുറത്തേക്കു നീളുന്ന സ്നേഹാർദങ്ങളുടെ പുരസ്കാരമായിരുന്നു അത്.

പാർട്ട് – 3

എ. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (3 × 4 = 12)

Question 19.
“ജനവിരുദ്ധഭരണകൂടങ്ങളുടെ മർദനോപകരണം മാത്രമായി നിയ മവ്യവസ്ഥ മാറുന്നതിനുദാഹരണമാണ് അഗ്നിവർണന്റെ കാലു കൾ’ എന്ന നാടകത്തിലെ കൊത്തുവാൾ”, നാടകസന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
കൊത്തുവാൾ നിയമരാമനാണ്. ജനവിരുദ്ധഭരണകൂടത്തിന്റെ മർദനോപകരണമായ നിയമപാലകൻ അയാൾ നാടകത്തിൽ രംഗ പ്രവേശനം ചെയ്യുമ്പോൾ തന്നെ എടാ ധിക്കാരി സിംഹാസ നത്തിൽ കയറി ഇരിക്കുന്നോ..! എന്ന് ചോദിച്ചു കൊണ്ട് കേവല രാമനെ ചുണ്ഡലിക്ക് പിടിച്ചു തള്ളി ഇടുന്നു. തുടർന്ന് ചിന്താ രാമനുമായുള്ള വാക്ക് തർക്കത്തിൽ ദണ്ഡ് ഉയർത്തിക്കാട്ടി നിയമം കയ്യിലെടുത്തവരെ ശിക്ഷിക്കലാണ് തന്റെ ജോലി എന്ന് പറയുന്നു. രാജ്യഗുഹരു എഴുന്നള്ളുമ്പോൾ കേവലരാമനോടും ചിന്താരാമനോടും മാറിനിൽക്കാൻ ആജ്ഞാപിക്കുന്നു. രാജഗു രുവും ചിന്താരാമനും കേവലരാമനും തമ്മിലുണ്ടായ തർക്കത്തിൽ തുടർന്ന് കേവലരാമനും കൊത്തുവാളും തമ്മിൽ സംഘർഷമു ണ്ടാകുന്നു. കൊത്തുവാളിന്റെ സംഭാഷണത്തിൽ ഉടനീളം ഉപ ചാരകവധത്തിന്റെ ജനവിരുദ്ധഭരണകൂടത്തിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന മർദ്ദനോപകരണമാണ് വ്യക്തമാക്കുന്നത്. നിരവധി സന്ദർഭങ്ങൾ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലുണ്ട്.

Question 20.
ഭർത്താവിൽ നിന്ന് താനനുഭവിക്കുന്ന പീഡനങ്ങൾക്കെല്ലാം കാരണം ജാതകദോഷമാണെന്നു കരുതി സമാധാനിക്കുന്ന ശീലാ വതിയുടെ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുവോ? സ്വാഭി പ്രായം വ്യക്തമാക്കുക.
Answer:
പിറവിയിലുള്ള ജാതകദോഷംകൊണ്ട് താൻ ഒരു കുറ്റം ചെയ്യാ തിരുന്നിട്ടും ഭർത്താവിൽ നിന്ന് പല പീഡനങ്ങളും അനുഭവി ക്കേണ്ടി വരുന്നതെന്ന് ശീലാവതി പറയുന്നു. പുരുഷമേധാവിത്വ ത്തിന് പൂർണമായി വഴങ്ങുന്ന പരമ്പരാഗത സ്ത്രീബിംബമാതൃക എന്ന നിലയിലാണ് പുരാണങ്ങളിൽ ശീലാവതിയെ അവതരിപ്പി ച്ചിരിക്കുന്നത്. നമ്പ്യാരുടെ ശീലാവതി വ്യവസ്ഥയ്ക്കു കീഴടങ്ങു ന്നവളാണെങ്കിലും മുറുമുറുപ്പില്ലാതെ എല്ലാം സഹിക്കുന്നവളല്ല. പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായ കുടുംബന്തരീക്ഷമാണ് ശീലാവതി അനുഭവിക്കുന്ന സകല പീഡനങ്ങൾക്ക് കാരണമെന്ന് കൊള്ളിവാക്കല്ലാതൊന്നും എന്ന കവിതാഭാഗം തെളിയിക്കുന്നു. അല്ലാതെ ജാതകദോഷം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല അത്.

Question 21.
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേക്ക് രണ്ടുകുട്ടികൾ കട ന്നുവരുന്നതോടെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയുടെ ഭാവതലത്തിൽ വരുന്ന മാറ്റം വിലയിരുത്തുന്ന നിരൂപണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേയ്ക്ക് ആറും ഏഴും വയ സ്സുള്ള രണ്ട് കുട്ടികൾ കടന്നു വരുന്നതോടെ കഥയുടെ ഭാവ തലം പെട്ടെന്ന് മാറുന്നു. കുട്ടികളുടെ ചൊടിയുള്ള കാലടി ശബ്ദം ദിവാകരനെ ഭയപ്പെടുത്തി. അയാൾ ഒരു മൂലയിലേക്ക് മാറിനി ന്നു. അവരുടെ തിരച്ചിൽ തന്റെ മുന്നിൽ ഒടുങ്ങുന്നു എന്ന് ദിവാ കരൻ ഭയപ്പാടോടെ അറിഞ്ഞു. അച്ഛന്റെ ചിത്രം എന്ന വൈകാ രിക ബന്ധമാണ് ദിവാകരനും കുട്ടികൾക്കുമുള്ളത് കച്ചവട ക്കാർക്ക് ആകട്ടെ പണ സമ്പാദിക്കുന്നതിനുള്ള ഒരു ഉല്പന്നം മാത്രമാണ് ചിത്രങ്ങൾ. ഉല്പന്നം തേടി അലയുന്ന ദിവാകരൻ ഉപ ഭോഗസംസ്കാരത്തിന്റെ വിപണിയിൽ ഒരു ഉല്പന്നമായി മാറു ന്നതാണ് കഥയുടെ അവസാനം നാം കാണുന്നത്. കടക്കാരൻ ദിവാകരനെ കടലാസ് കൂട്ടിലാക്കി പൊതിഞ്ഞ് കുട്ടികൾക്ക് കൊടുക്കുന്നതാണ് കാണിക്കുന്നത്. വിപണിയുടെ പ്രളയത്തിൽ സ്വയം നഷ്ടപ്പെടുന്ന ഉപഭോക്താവിന്റെ ചിത്രമാണ് ഇവിടെ കാണിക്കുന്നത്.

Question 22.
ഇ.സി.ജി. സുദർശന്റെ വാക്കുകൾ വിശകലനം ചെയ്ത് മാതൃഭാ ഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുക്കുറിപ്പെഴു തുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തി ലേക്ക് അദ്ദേഹത്തെ നയിച്ചത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായിരുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലെയുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃ ഭാഷ ആ ശ യ വിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും നിരന്തരം നവീകരി ക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാ ഷപഠനം വളരെ അനിവാര്യമാണ്.

പുതിയ പുതിയ ആശയങ്ങ ളുടെ രൂപീകരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലു കൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാ പഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബദ്ധത ഉണ്ടാ ക്കാനും ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 23.
പുലിക്കോട്ടിൽ ഹൈദർ തന്റെ രചനകളിൽ പുലർത്തിയ സ്ത്രീപ ക്ഷപാതത്തെക്കുറിച്ച് ലഘുവിവരണം നൽകുക.
Answer:
പുരുഷന്റെ ക്രൂരതയ്ക്കും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം പുലിക്കോട്ടിൽ ഹൈദരിന്റെ രചനാ വൈഭവത്തെ നിര ന്തരം പ്രചോദിപ്പിക്കും. പുരുഷനെ പുച്ഛിക്കുകയും ധിക്കരിക്കു കയും ചെയ്യുന്ന സ്ത്രീകളെയും കൂട്ടത്തിൽ കാണാം. പക്ഷേ, ഹൈദർ വിജയിച്ചത് സ്ത്രീകളുടെ നൊമ്പരം ചിത്രീകരിക്കുന്ന തിനാലാണ്. ഏറ്റവും മികച്ച രചനയെന്ന് പറയാവുന്നത് മറിയ കുട്ടിയുടെ കത്ത് ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. സ്ത്രീക ളുടെ സൗന്ദര്യത്തെ വർണ്ണിക്കുകയും ചാപല്യത്തെ കളിയാക്കു കയും ചെയ്യുന്ന ഈ പാട്ടുകാരൻ സ്ത്രീപക്ഷപാദിയായി ഇരു ന്നുകൊണ്ട് അനവധി രചനകൾ നടത്തിയിട്ടുണ്ട്. സ്വന്തം കവി താശേഷി സാമൂഹ്യ പരിഷ്കരണത്തിന് ബോധപൂർവ്വം ഉപയോ ഗിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിതപുരോഗതിക്ക് തടസ്സമാ ണെന്ന് കരുതി എല്ലാ ആചാരവിശേഷങ്ങളെയും ഈ രചനകൾ പുച്ഛിക്കുന്നു. ദുരാചാരമാല, കാതുകുത്തൽ, സ്ത്രീ മർദിമാല, കലിയുഗം, മാരൻമാരുടെ തകരാറ് തുടങ്ങിയ പ്രശസ്തഗാനങ്ങൾ ഉദാഹരണം മാത്രം.

ബി. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് അരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (1 × 4 = 4)

Question 24.
‘വാംഖഡെ യുടെ ഹൃദയത്തുടിപ്പുകൾ’ എന്ന പാഠത്ത സ്പോർട്സ് ഫീച്ചറെന്ന നിലയിൽ ആകർഷകമാക്കുന്ന സവിശേ ഷതകൾ എന്തെല്ലാം?
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽനിന്ന് വ്യത്യസ്തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ. നാടകീയമായാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസത്തിലും ലേഖനത്തിലും ഈ വൈകാരികത ആവശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്ദേശവുമായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്. തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്ത കിക്കൊണ്ട് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നതായാണ്. നവംബർ 13 – ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യയുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്ര ത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപത്തിൽ അല്ലെ ങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷവുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ “ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷം തന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായികഭൂപടത്തിന്റെ മുഴുവൻ ആസ്വാദകരുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരിക തയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭ വത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരിത്രസംഭവത്തെ ഭാവി യിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തു മ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തി ക്കൊണ്ട് ഈ ഫീച്ചർ നിലനിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങ് ളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കള യാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇടപെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചുചേർത്തിരിക്കുന്നു. ഹൃദയസ്പർശി യായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടു കൊണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാ രന് ഒരിക്കലും, മായികലോകത്തിലെ അത്ഭുതകാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസരത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടു ക്കാൻ സാധിച്ചിട്ടുണ്ട്. തലമുറകൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്ക പ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Question 25.
ഹോട്ട് മെയിൽ മേൽവിലാസം ഉണ്ടായതോടെ ടി.പി. ശ്രീധരന്റെ ദിനചര്യകളിൽ വന്ന മാറ്റങ്ങൾ സൂചിപ്പിച്ച്, അവയോടുള്ള നിങ്ങ ളുടെ പ്രതികരണം വ്യക്തമാക്കുക.
Answer:
ഹോട്ട്മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടി ക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവ ശമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെ നേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. മനു ഷിന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തു ക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതിലേയ്ക്ക് അടിമ പ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്യമങ്ങൾക്ക് അമിതമായി കീഴ്പ്പെ ടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 4

എ. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 6 = 18)

Question 26.
“നിശ്ചയ ദാർഢ്യവും ഭാവനാശക്തിയുമുള്ള കുട്ടികളാണ് ടോട്ടോയും ജോവലും, നഷ്ടമായ ബാലികാലസൗഭാഗ്യങ്ങളെയും ജന്മ ദേശത്തെ ത്തന്നെയും അവയിലൂടെ അവർ വീണ്ടെടു ക്കുന്നു”, ഈ പ്രസ്താവനയെ മുൻനിർത്തി ‘പ്രകാശം ജലം പോലെയാണ്” എന്ന കഥയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയ സ്സുള്ള ടോട്ടോയും ജോവലും.

കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാ തുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്നു് അവരുടെ സ്വപ്ന ങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്, ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കട ലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴി യാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു.

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പല പ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തന ങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേ ഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം ‘വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു.

കുട്ടികൾ ആ വള്ളം മുകളിലേക്കെ ത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നി ന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴ ഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീ കരണമുറിയിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുക ഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടു ക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതി രുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടു പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതി ച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിന് കത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹ മാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോ പകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമണ
ഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസ തിത്തന്നെയാണ് പ്രകാശ പ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തിപ്പിച്ച തുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശ കലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാ രപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനു ഭവിപ്പിക്കുന്നു.

Question 27.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠം വിശകലനം ചെയ്ത് കലാം ഹൈദരലിയുടെ വ്യക്തിത്വ സവിശേഷതകൾ വിവരി ണ്ഡലം ക്കുന്ന ലഘുപന്യാസം തയ്യാറാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട് അനശ്വര കഥകളി സംഗീത ജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെ ത്തന്നെയായിരുന്നു ആത്മകഥയും. സാധാരണക്കാർക്ക് അപ്രാ പ്രമായിരുന്ന കഥകളി സംഗീതത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതു പ്രതിദ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമു ണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായി രുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം.കെ.കെ.നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവഷ് ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു കമ്പാർ

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീ പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീ തമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതി കർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണ മാക്കീ നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദ രാലിക്ക കഴിഞ്ഞിട്ടുള്ളൂ. ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചി ട്ടുണ്ട്. അയോദ്ധ്യ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ് എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാണെന്ന് അറിയുന്നവർ കുറ വാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥ കളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറി യാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡല ത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു *ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ മലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരാലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാ രിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതാ ഹരേ ജയ മാധവ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആ ക ല യായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാ ക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് കഥകളി യുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം- കഥകളിയുടെ സ്വച്ഛമായ സംഗീതം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 28.
“ദുതിയെന്ന അപ്രധാന സ്ഥാനമാണുള്ളതെങ്കിലും ആത്മാർത്ഥ തയും സാമാർത്ഥവും കൊണ്ട് അനുവാചക മനസ്സിൽ സ്ഥിരം തിഷ്ഠ നേടാനായ കഥാപാത്രമായി കേശിനി മാറുന്നു”, – കേശി നിമൊഴി എന്ന പാഠത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്.

കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരിശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്ന വയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മാ ച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറ യ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറു പടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധ നയിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാ ഇത് ദമയന്തി ഉറപ്പിക്കുന്നത്.

ൈഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധ യോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കു ന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോ യെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധി മാ നാ ണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മന സ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാ ണ്. ഒരു ആത്മ രതി യു മുണ്ടി തിൽ. അവിടെ യു ണ്ടായ വ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത നസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസ തിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനു ശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്.

പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്.

ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തി ട്ടുണ്ടാകും.

ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പൂനിരയെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 29.
“കണ്ണാടി’ കാൺമോളവും എന്ന പാഠഭാഗത്തിൽ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന യുഗപുരുഷനാണ് എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ കവിത ലോകോക്തികളുടെ ഒരു സാഗരം തന്നെയായിരുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതദർശനം അദ്ദേഹം സ്വകൃതികളിലൂടെ ആവിഷ്ക്കരിച്ചു. ‘കണ്ണാടി കാണുമോളവും’ എന്ന പാഠഭാഗത്ത് എഴുത്തച്ഛന്റെ ലോകോക്തികൾ കാണാനാവും.

“കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ”

പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ലോകോക്തി തന്നെയാണിത്. ശകുന്തളയെ അധിക്ഷേപിക്കുന്ന ദുഷ്യന്തന് ശകുന്തള നൽകുന്ന മറുപടിയാണ് പ്രസ്തുതം. ദേവാംശമുള്ള താനും ദുഷ്യന്തനും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ടെന്നും ഇതു മനസ്സിലാക്കാനുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ, കണ്ണാടി കാണുന്നതുവരെ നിങ്ങളെ പോലെയുള്ള വിരൂപന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാ ണെന്നു ധരിക്കുമെന്നും ശകുന്തള പറയുന്നു. കണ്ണാടി സ്വന്തം രൂപത്തെയാണ് കാട്ടിത്തരുന്നത്. വിരൂപന്മാരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിച്ച് അഹങ്കരിക്കുന്നു. ഇവിടെ ദുഷ്യന്തന്റെ മനസ്സിലാണ് വൈരൂപ്യം. ദുഷ്യന്തന്റെ സ്വാർഥതയും ദുഷ്ടമനസ്ഥിതിയു മാണിവിടെ വൈരൂപ്യമാകുന്നത്.

എല്ലാവർക്കും സുഭാഷിതത്തിലേക്ക് സ്വാഗതം. ഇന്ന് മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വരികളാണ് ചിന്തക്ക് വിഷ യമാക്കുന്നത്.

‘കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ’

ഇവിടെ കണ്ണാടി കാണുന്നത് വിരൂപന്മാരാണ്. അവർ കുറേ ക്കാലമായി കണ്ണാടി കാണാറേയില്ല. അവർക്ക് ഒരു വിചാരമുണ്ടാ യിരുന്നു തങ്ങൾ സുന്ദരന്മാരാണെന്ന്. അവർ തെറ്റിദ്ധരിച്ചു. കണ്ണാടി എന്നാണോ കാണുന്നത് അന്നവർക്ക് മനസ്സിലാകുന്നത് തങ്ങളുടെ വൈരൂപ്യമാണ്.

കണ്ണാടി സ്വന്തം രൂപത്തെയാണ് കാണിക്കുന്നത് എന്ന് നമു ക്കറിയാമല്ലോ. കണ്ണാടിയുടെ വലിയ ഗുണവും അതു തന്നെ യല്ലേ? ഒന്നും മറയ്ക്കാതെ എല്ലാം തെളിച്ച് കാട്ടിത്തരുന്നതാണ് കണ്ണാടികൾ. ഇതിൽ നോക്കിയാണ് നമ്മുടെ മുഖത്തിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത്. വിരൂപരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിക്കു ന്നു. അഹങ്കരിക്കുകയും ചെയ്യും.

ഇവിടെ പറഞ്ഞ വിരൂപന്മാർ ശാരീരിക സൗന്ദര്യം ഇല്ലാത്ത വരാണോ? അല്ല. അവർ ശരിക്കും സുന്ദരന്മാരായിരിക്കാം. പക്ഷേ ശാരീരിക സൗന്ദര്യം മാത്രമല്ല വേണ്ടത് എന്ന് നാം പറയും. നമ്മുടെ പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കു മ്പോൾ നാം ശരിയായ സുന്ദരന്മാരാകുകയാണ്.

ദുഷ്ടജനങ്ങൾ സ്വന്തം കഴിവിലും സ്വന്തം പ്രവൃത്തിയിലും എപ്പോഴും ശരികൾ കണ്ടെത്തി ജീവിക്കുന്നവരാണ്. സ്വാർത്ഥ തയും ആത്മപ്രശംസയും മനുഷ്യരെ എത്രമാത്രം വിരൂപന്മാ രാക്കും എന്ന് പറയേണ്ടതില്ലല്ലോ?

ഒരു അധ്യാപകൻ എന്റെ ഓർമ്മയിൽ വരുന്നുണ്ട്. അയാൾ ആരെ കണ്ടാലും സ്വയം പ്രശംസിച്ചുകൊണ്ട് സംസാരിക്കും. എന്നെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്, എന്നൊക്കെ. അയാൾക്കരികിൽ നിന്നും ആവശ്യക്കാർ പോകുന്നത് വേദന യോടെ ആയിരുന്നു. സ്വന്തം കാര്യങ്ങൾ പൊക്കിപ്പറഞ്ഞ് അയാൾ എല്ലാവരേയും കേൾപ്പിക്കും. ആ വ്യക്തി ഹെഡ്മാസ്റ്ററായി. ഈ സ്വഭാവം തുടർന്നു. അധികാരത്തിന്റെ ലഹരി നുണഞ്ഞ അയാൾ പതിയെ മറ്റ് അധ്യാപകരുടെ നേരെ ചെളി വാരിയെറിഞ്ഞു തുട ങ്ങി. അപവാദങ്ങൾ പരത്തിയും പരസ്യമായി തമാശ രൂപത്തിൽ കളിയാക്കിയും അയാൾ തന്റെ വിക്രിയകൾ തുടർന്നു. ഒടുവിൽ അയാൾക്കും ശത്രുവുണ്ടായി. ശത്രുവായ വ്യക്തി ആ വിദ്യാലയ ത്തിൽ പ്രവർത്തിക്കുന്ന ആളായിരുന്നു. അയാൾ ഹെഡ്മാസ്റ്ററു മായി ഉടക്കി. പരാതികൾ അയച്ചു. കണക്കിൽ കേമനാണെന്നും കൃത്യനിഷ്ഠയുള്ളവനാണെന്നും വീമ്പടിച്ചിരുന്ന ആ ഹെഡ്മാ സ്റ്ററെ മേലുദ്യോഗസ്ഥന്മാർ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. അതിൽ ഹെഡ്മാസ്റ്ററുടെ കൃത്യവിലോപങ്ങൾ നിരവ ധിയായിരുന്നു. എന്തുസംഭവിച്ചു? പെൻഷൻ പേപ്പറുകൾ ശരി യാവുന്നില്ല.

ഈ അധ്യാപകന് എന്ത് സംഭവിച്ചു? സ്വന്തം മേന്മകൾ മാത്രം ചിന്തിച്ചു. അത് പരസ്യപ്പെടുത്തി. ഒരിക്കലും സ്വന്തം മുഖത്തെ കണ്ണാടിയിൽ നോക്കിയില്ല. ആത്മ പരിശോധന നടത്തിയില്ല. അങ്ങിനെ വിരൂപനാണെങ്കിലും സുന്ദരനെന്ന് അഹങ്കരിച്ചു. ആത്മപ്രശംസയും അഹങ്കാരവും മനുഷ്യനെ വിരൂപനാക്കുന്നു. വൈരൂപ്യം വർദ്ധിക്കുമ്പോൾ ചുറ്റുമുള്ള ജനം പ്രതികരിക്കും. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിരൂപന്മാരെ കണ്ണാടി കാണാൻ പ്രേരിപ്പിക്കും. അത് കാലത്തിന്റെ നിയമമാണ്. അതി നാൽ എപ്പോഴും സ്വയം പരിശോധിച്ച്, തെറ്റുകൾ തിരുത്തി ജീവി ക്കുന്നതാണ് നല്ലത്. അത് ജീവിതത്തെ എന്നും പ്രകാശിപ്പിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

ബി. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (2 × 6 = 12)

Question 30.
ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ‘മോഷണം’ എന്ന കവിത വിമർശന വിധേയമാക്കുന്ന സമൂഹ്യപ്രശ്നങ്ങൾ എന്തെല്ലാം? വിവരിക്കുക.
Answer:

അയ്യപ്പണിക്കാരുടെ മോഷണം എന്ന കവിത ആക്ഷേപഹാസ്യ ശൈലിയിൽ രചിക്കപ്പെട്ടതാണ്. സാമൂഹ്യ ജീർണ്ണതകളെ പരി ഹാസ പുച്ഛംകൊണ്ട് നർമ്മത്തിൽ പൊതിഞ്ഞ് ഈ കവിതയിൽ അവതരിപ്പിക്കുന്നു. മനുഷ്യന്റെ കാപട്യങ്ങളെ ഹാസ്യത്തിന്റെ വക ഭേദങ്ങളിലൂടെ പൊളിച്ചെഴുതുന്നു. അയ്യപ്പപ്പണിക്കരുടെ മോഷ ണം. തന്നെക്കാൾ വലിയ കള്ളൻമാരുടെയും കള്ളവിന്റെയും സാന്നിധ്യം വെറുമൊരു മോഷണം എന്ന കവിതയിലൂടെ ആഖ്യാ താവിന് അറിയാം. വലിയ കള്ളന്മാരുടെയും കള്ളവിന്റെയും സാന്നിധ്യം പലതരത്തിലും തലത്തിൽ നിലനിൽക്കുമ്പോൾ തന്നെ കള്ളൻ എന്ന് വിളിച്ചാൽ അവരെ എന്ത് വിളിക്കും എന്ന് ചോദ്യം കവിതയിൽ ഉയർന്നുവരുന്നു. അതുകൊണ്ടാണ് തന്റെ കളവു കളെ വെറും എന്ന വിശേഷണത്തോടെ കള്ളൻ നിസ്സാരവൽക്ക രിക്കുന്നത്. പത്തുരൂപ പോക്കറ്റടിച്ചവനെയും പട്ടിണി അകറ്റാൻ ആഹാരം മോഷ്ടിച്ചവനെയും ആൾക്കൂട്ടം സദാചാരം നടത്തി തല്ലി കൊല്ലുകയും കോടികൾ കൈയ്യിട്ടു വാരുന്നവൻ മിടു ക്കനും കാര്യപ്രാപ്തിയാക്കുന്ന സമകാലിക യാഥാർത്ഥത്തിന്റെ നേർചിത്രമാണ് മോഷണം എന്ന കവിത.

കുറ്റകൃത്യത്തെ കുറ്റം ചെയ്തയാൾ തന്നെ ന്യായീകരിക്കുന്ന തിന്റെ ഹാസ്യാത്മകാവിഷ്കാരമാണ് മോഷണം എന്ന കവിത. മോഷ്ടാവായ തന്നെ കള്ളനെന്നു വിളിക്കുന്നതിനെയാണയാൾ – ചോദ്യം ചെയ്യുന്നത്. ഇതൊരു തെറ്റായ ചോദ്യമായിരിക്കുമ്പോൾ തന്നെ ഇത് ആൾക്കാരെ കുഴക്കുകയാണ്. “തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം മാറ്റാനായിരുന്നു. കോഴിയെ മോഷ്ടി ച്ചത് പൊരിച്ചു തിന്നാനായിരുന്നു. പശുവിനെ മോഷ്ടിച്ചത് പാലു കുടിക്കാനായിരുന്നു. ഇതൊന്നും വൈദ്യൻ പോലും വിലക്കിയി ല്ല, നല്ലതെന്തെങ്കിലും മോഷ്ടിച്ചാൽ കള്ളനാക്കുകയാണ് നിങ്ങ ളുടെ ചട്ടം, ആയതിനാൽ പുതിയ ചട്ടം വേണ്ടിയിരിക്കുന്നു.

ഇങ്ങ നെയാണ് കള്ളന്റെ ന്യായവാദം. ശരിയെന്നു തോന്നിക്കുന്ന ന്യായ വാദങ്ങൾ നിരത്തി തെറ്റുകളെ ശരിയാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ അയ്യപ്പപ്പണിക്കർ ആക്ഷേപത്തിനു വിധേയമാക്കുന്നത്. ഈ വിമർശനം ശരിതെറ്റുകൾ ഏതെന്നു നിശ്ചയമില്ലാതെ സംശ യങ്ങളിൽ കുഴങ്ങിക്കിടക്കുന്ന ജനതയുടെ നേർക്കുള്ളതാണ്. കള്ളന്മാർ എപ്പോഴും രക്ഷപ്പെടുകയും ചൂഷകരും വഞ്ചിതരും അപഹരിക്കപ്പെട്ടവരും എപ്പോഴും തോറ്റുപോവുകയും ചെയ്യു ന്നതാണ് ഈ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതി. അതുകൊണ്ട് തന്നെ ‘മോഷണം’ എന്ന കവിത ഒരു ഒന്നാന്തരം സാമൂഹിക വിമർശനവും സാംസ്കാരിക വിമർശനവും നിർവഹിക്കുന്നു. ഏറ്റവും ലളിതമായിരിക്കുകയും ഒപ്പം ഏറ്റവും ഗഹനമായിരിക്കു കയും ചെയ്യുന്നു എന്നതാണ് ‘മോഷണത്തെ വേറിട്ട രചനയാ ക്കുന്നത്.

Question 31.
നവമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ എന്ന വിഷയ ത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:

വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ,
സദസ്സിലുള്ള പ്രിയപ്പെട്ടവരെ
എല്ലാവർക്കും നമസ്ക്കാരം

മാധ്യമാധിപത്വമുള്ള ഇന്നിൻറെ ലോകം മാധ്യമാധിപത്യ മുള്ളൊരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ അനുദിന ജീവിതചര്യകളെയും പെരുമാറ്റ രീതികളെയും മാധ്യമങ്ങൾ സ്വാധീനിക്കുന്നു, അവ ഭരിക്കുന്നു. കുടുംബങ്ങളിലെ ജീവിത പലപ്പോഴും ടിവി പരിപാടികളെയും സീരിയലുകളെയും ആശ്രയിച്ചാണ് നീങ്ങുന്നത്. കുട്ടികളുടെ വളരുന്ന മനസ്സുകളെയാണ് മാധ്യമങ്ങൾ അധികവും സ്വാധീനിക്കുന്നത്. അവർ പിറന്നു വീഴിന്നത് അങ്ങന യുള്ളൊരു ജീവിതക്രമത്തിലേയ്ക്കും മാധ്യമ സംസ്ക്കാര ത്തിലേയ്ക്കുമാണെന്ന് പറയാതിരിക്കാൻ വയ്യ.

ഇന്ന് കുട്ടികൾക്കു കിട്ടുന്ന ഡിജിറ്റൽ കളിക്കോപ്പുകളും, അവർക്ക് കയ്യെത്താവുന്ന ദൂരത്തിലെ മൊബൈലും, ഐ ഫോണും, ഐ കാടും കമ്പ്യൂട്ടർ സംവിധാനങ്ങളുമെല്ലാം അവരുടെ വിരൽ തുമ്പിലെ കളിപ്പാട്ടങ്ങളായി മാറുന്നു. മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തും കഴിവും ഈ യുഗത്തിൻറെ സവിശേഷതയാണ്. ഇന്നിൻറെ യാത്രാ സൗകര്യങ്ങളും, തൊഴിൽ സംവിധാനങ്ങളും, കളിയും കാര്യവുമെല്ലാം മാധ്യമകേന്ദ്രീകൃതമാണെന്നു പറയുന്നതിൽ തെറ്റില്ല. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തിനെ അംഗീകരിക്കുമ്പോൾ അവ നിഷേധകാത്മകമായി ചെലുത്താവുന്ന സ്വാധീനത്തിലേയ്ക്ക് വിരൽ ചൂണ്ടുകയും അവബോധം ഉണർത്തുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ആമുഖമായി പറയട്ടെ!

മാധ്യമബോധനം ഇന്നിൻറെ ആവശ്യം ടിവി കാണരുത് സിനിമ കാണരുത്, അല്ലെങ്കിൽ ഇൻറെർനെറ്റ് ഉപയോഗിക്കരുത് എന്ന് ഇന്നു പറയുക സാധ്യമല്ല. പറയുന്നത് ശരിയുമല്ല. മാധ്യമ പിൻതുണയോടെ നീങ്ങുന്നൊരു ലോകത്ത് എങ്ങനെ മാധ്യമങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് ജീവിക്കാനാകും? മാധ്യമങ്ങൾ നന്മയ്ക്കുള്ള ചാലകശക്തിയാണ്. നന്മയുടെ ഉപാധികളാണവ. നന്മയുടെ ഉപകരണങ്ങൾ തിന്മയ്ക്കായി ഉപയോഗിക്കുന്നത് മനുഷ്യസ്വഭാവം തന്നെയാണ്. നിത്യാപയോഗത്തിനുള്ള ഉപകരമണാണ് കത്തി, എന്നാൽ അത് അപരനെ ഉപദ്രവിക്കാനും മുറപ്പെടുത്താനും ഉപയോഗിക്കുന്നില്ലേ?

അതിനാൽ, കുട്ടികൾക്ക് മാധ്വാവബോധം നല്കേണ്ടത് ഇന്നിൻറെ ആവശ്വമാണ്. ഒഴുകിയെത്തുന്ന വെള്ളവും വെളിച്ചവും പോലെ ഇന്ന് മാധ്യമശൃംഖ വളർന്നു വലുതായി ആധുനിക വിവര സാങ്കേതികതയുടെ വൻ ലോകമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ മാസ്മര ശക്തിയിലും സ്വാധീനവലയത്തിലും ഇന്നത്തെ ലോകം അമർ ന്നിരിക്കുന്നു. എന്നാൽ കെണിയിൽ പെടുന്ന കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കാറുണ്ടോ? ചിന്തിക്കുന്നു പോലുമില്ല. മാധ്യമങ്ങൾ ഏറ്റവും അധികം സ്വാധീനിക്കുന്നത് കുഞ്ഞുങ്ങളെയാണ്, കുട്ടികളെയാണ്!

കുട്ടികളിലെ മാധ്യമ സ്വാധീനം അത്താഴം കഴിഞ്ഞ് കുടുംബത്തിൽ അച്ഛനും അമ്മയും കൂടി അയൽക്കാരു മായുള്ള ചെറിയ വഴക്കിന്റെ കാര്യം പറയുകയാണ്. മകൻ താഴെ കാർപ്പെറ്റിലിരുന്ന് കാറോടിച്ചു കളിക്കുകയായിരുന്നു. എല്ലാം കാതോർത്ത

4 വയസ്സുകാരൻ പുലമ്പിയതിങ്ങനെയാണ്, ‘അച്ഛാ അങ്ങനെയാണെങ്കിൽ നമുക്കവരെ കുത്തിക്കൊല്ലാം,’ അവൻ പറയുകയും കൈ കൊണ്ട് ആക്ഷൻ കാണിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ടി.വി അദ്ധ്യാപകനായി മാറുന്നുണ്ട്. പണ്ട് അദ്ധ്യാപകരും, അത്മീയ നേതാക്കളും ഗുരുക്കന്മാരും പങ്കുവച്ചിരുന്ന മൂല്യങ്ങളുടെയും സാരോപദേശങ്ങളുടെയും സ്ഥാനം ടിവി കൈക്കാലിക്കിയിരിക്കയാണ്. സംസാരവും പെരുമാറ്റവും ചിന്താധാരയുമെല്ലാം കുട്ടികളുടെ ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടേതുമായി മാറിയിരിക്കുന്നു. എന്തുടുക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ നടക്കണം എന്നെല്ലാം പറയുന്നത് ടിവി., ഇൻറർനെറ്റ് മുതലായ മാധ്യമാങ്ങളാണ്. മിക്കി മൗസിൻറെ ചടുലതയിൽ ഇളയതോ മൂത്തതോ ആയ സഹോദരങ്ങളെ ഉപദ്രവിക്കുന്ന പിഞ്ചു ബാലൻറെ പ്രവൃത്തികളുടെ ഉത്തേജനം ടിവിയാണ്. സൂപ്പർ മാൻ വേഷധാരിയായി ഉയരങ്ങളിൽ നിന്ന് ചാടി അമാനുഷികത പ്രകടമാക്കി അപകടങ്ങളിൽ പ്പെടുന്ന കുട്ടികളുടെയും നിഷേധാത്മകമായ പ്രായോജകർ മാധ്യമങ്ങളല്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ വളർച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരമാണ് മാധ്യമങ്ങൾ, സംശയമില്ല! വാർത്തകൾ അതിവേഗം എത്തിക്കുവാൻ മാത്രമല്ല, സാമൂഹിക സാംസ്കാരിക പുരോഗതിയിൽ മനുഷ്യരെ പങ്കുകാരാക്കുവാൻ മാധ്യങ്ങൾക്കു സാധിക്കുന്നു. എല്ലാം മനുഷ്യൻറെ വിരൽതുമ്പിൽ ലഭ്യമാക്കുന്ന ദൃശ്യശ്രാവ്യ മാധ്യമങ്ങൾ വിദ്യാഭ്യാസ പുരോഗതിക്കും ധാർമ്മിക വളർച്ചയ്ക്കും ഉപോയോഗിക്കാവുന്നതാണ്. മാധ്യമ സൗകര്യങ്ങൾ കൊണ്ടും, അവയുടെ വേഗത കൊണ്ടും, വിവരസാങ്കേതികതയുടെ സമൃദ്ധമായ ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ഒരു ‘ആഗോള ഗ്രാമമായി മാറിയിരിക്കുന്നു (The Global Village, Marshall Macluhan). Wolazegleniaz വിസ്മയ, വിസ്തൃത വലയമായി മാറിയിരിക്കുന്നു നമ്മുടെ ലോകം!

ഏതു മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങൾ അനുനിമിഷം വിരൽത്തുമ്പിൽ മുറിയിലും, മുന്നിലും എത്തുന്നു. നന്മയുടെ അവബോധം വളർത്തി ജനങ്ങള കർമ്മോന്മുഖരാക്കുവാൻ ഇൻറർനെറ്റ്, ഐഫോൺ, ഐപാഡ്, ടിവി, സിനിമ പോലുള്ള ആധുനിക സമ്പർക്ക മാധ്യമങ്ങൾക്കും, അവയുടെ പരിപാടികൾക്കും കരുത്തുണ്ട്. വിദ്യാഭ്യാസ പുരോഗതിക്കായും ഇന്ന് മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

മാധ്യമങ്ങൾക്ക് അടിയറ പറയരുത്! മാധ്യമങ്ങൾക്ക് അടിയറ പറയുകയല്ല വേണ്ടത്, പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിൻറെ നന്മയ്ക്കും പുരോഗതിക്കുമായി അവ ഉപയോഗിക്കുന്നതിനുള്ള കരുത്താർജ്ജിക്കുകയാണു വേണ്ടത്. അങ്ങനെ നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങൾ ശരിയാംവണ്ണം നന്മയ്ക്കായി ഉപോയോഗിക്കാനുള്ള അവബോധവും കരുത്തും നല്കുന്ന പ്രക്രിയയ്ക്കാണ് മാധ്യമാവബോധം അല്ലെങ്കിൽ മാധ്യമ ബോധനം എന്നു പറയുന്നത്. കുട്ടികൾ കൊലപാതകത്തിലും ക്രൂരകൃത്യങ്ങളിലും ഏർപ്പെടുന്ന സംഭവങ്ങൾ പൂർവ്വോപരി വർദ്ധിച്ചു വരികയാണ്. തോക്ക് ഉപയോഗിച്ച് സ്ക്കൂൾ വിദ്യാർത്ഥി സഹപാഠിയെ അല്ലെങ്കിൽ അദ്ധ്യാപികയെ വകവരുത്തുന്ന സംഭവങ്ങൾ പശ്ചാത്യലോകത്തിൻറേതെന്ന് പറഞ്ഞു തള്ളാവുന്നതല്ല. ഭാരതത്തിലും കൊച്ചു കേരളത്തിലും കത്തിയും കഠാരയുമെടുക്കുന്ന കുഞ്ഞിക്കൈകളുടെ സമാന സംഭവങ്ങൾ സമൂഹിക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നാം ചിന്തിക്കുന്നത് ഉചിതമാണ്. നാടിൻറെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനുദിനം വളർന്നു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദൈവത്തിൻറെ നാട്ടിലും, സംസ്ക്കാരസമ്പന്നരുടെ മണ്ണിലും, അഭ്യസ്തവിദ്യരുടെ സമൂഹത്തിലുമാണ് ഇതെല്ലാം സംഭവിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അതുപോലുള്ള ക്രിമിനൽ സംഭവങ്ങളുടെയും കണക്കിൽ ഇന്ന് കേരളം മുൻപന്തിയിലാണെന്നും പറയാൻ വിഷമം തോന്നുന്നു.

ദൈവത്തിൻറെ നാട്ടിൽ മാധ്യമങ്ങൾ! ദൈവത്തിൻറെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, National Crimes Records Bureau, NCRB സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തുന്നു. സാമൂഹിക കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന ഭാരതസർക്കാരിൻറെ കേന്ദ്രം ആ പുറത്തുവിട്ട് ഔദ്യാഗിക റിപ്പോർട്ടിലാണ് കേരളത്തിൻറെ ഉയർന്ന അധാർമ്മിക സ്വഭാവം പഠനങ്ങളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളിലെ പ്രതിമാസ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിൽ. അതായത് അന്യസംസ്ഥാനങ്ങളിൽ പ്രതിമാസം 200 കേസുകൾ എണ്ണപ്പെടുകയാണെങ്കിൽ കേരളത്തിൽ 400റായി അവ വർദ്ധിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ‘റെജിസ്റ്റർ’ ചെയ്തിട്ടുള്ള ഗാർഹികപീഡനം, സ്ത്രീപീഡനം, കൊലപാതകം, കൊലപാതകശ്രമം, ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന മരണം, രാഷ്ട്രീയ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ അവലോകനം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷരതയുടെയും ആരോഗ്യ പരിപാലനയ്ക്കുള്ള സംവിധാനങ്ങളുടെയും കാര്യത്തിൽ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് ഇ ആ പുറത്തുവിട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളുടെ വിപരീത സ്വാധീനം കേരള സംസ്ക്കാരത്തിൽ ചൂഴ്ന്നിറങ്ങുന്നു ണ്ടെന്നും, നമ്മുടെ നാടിന്റെ നിഷേധാത്മകമായ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ മാധ്യമങ്ങൾക്ക് അതിൽ നല്ലൊരു പങ്കുണ്ടെന്നും പറയാതിരിക്കാനാവില്ല. കാരണം വിവേചനമില്ലാതുള്ള ടിവി, സിനിമ സീരിയലുകളോടും വികലമായ മാധ്യമ പരിപാടികളോടും ഭ്രമമുള്ളവരായി മാറുന്നുണ്ട് നല്ലൊരു ശതമാനം മലയാളി സമൂഹവും.

നാം എങ്ങോട്ട്? നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതു നല്ലതാണ് ? നാടിൻറെ സാമൂഹ്യ മനഃസ്സാക്ഷിയിൽ വ്യാപകമായി വളർന്നുവരുന്ന മൂല്യച്ചുതിയാണ് കൊലപാതമായും അഴിമതിയായും മദ്യാപാനമായും സ്ത്രീപീഡനമായും ആധാർമ്മികതയായും സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ, ടെലിവിഷൻ സിലിയലുകൾ, പരസ്യങ്ങൾ എന്നവയിൽ കണ്ടുവരുന്ന മൂല്യബോധ മില്ലായ്മയുടെ വികലവും അധാർമ്മികവുമായ രംഗങ്ങളും കഥാതന്തുക്കളും അക്രമപ്രവണതയുടെയും സാമൂഹിക തിന്മയുടെയും വിത്ത് പിഞ്ചു മനസ്സുകളിൽ പാകുന്നുണ്ട്.

എന്തു കെട്ടിച്ചമച്ചും പ്രേക്ഷകരെ രസിപ്പിക്കണം എന്ന ലക്ഷ്യം മാത്രമായി ഇറങ്ങുന്ന ചാനലുകളും സീരിയലുകളും അവയുടെ നിർമ്മാതാക്കളും സംവിധായകരും സഭ്യതയുടെ പരിധികൾ സദാ ലംഘിക്കുകയാണ്. അങ്ങനെ അവർ അറിയാതെ തന്നെ അക്രമങ്ങളുടെയും ആധാർമ്മിക യുടെയും പ്രയോക്താക്കളായി മാറുന്നു. അറിയുവാനുള്ള അവകാശം മനുഷ്യന് അടിസ്ഥാനമാണ്. മനുഷ്യാവകാശവും പൊതുജനത്തിൻറെ താത്പര്യങ്ങളും സംരക്ഷിക്കാൻ നിയമസംവിധാനവും ജുഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമ ജാഗ്രതതന്നെയാണ് നീതിയും ധാർമ്മികതയും ഉറപ്പാക്കാനുള്ള മാർഗ്ഗമെന്നാണ് പൊതുവെയുള്ള വിശ്വാസം. തൽസ്ഥാനത്ത് ഇന്ന് ഒരു വിശ്വാസവഞ്ചനയാണ് മാധ്യമങ്ങളിലൂടെ നടക്കുന്നത്. നന്മയുടെയും മൂല്യങ്ങളുടെയും പ്രയോക്താക്കളാകേണ്ട മാധ്യമങ്ങൾ, സത്യവും യാഥാർത്ഥ്യവും മറന്ന് ലാഭേച്ഛയോടെ, വാർത്തയും പരിപാടികളും കെട്ടിച്ചമയ്ക്കാനുള്ള ബദ്ധപ്പാടും കീടമാത്സര്യവുമാണ് പ്രകടമാക്കുന്നത്.

ഇന്ന് ഏതൊരു കുടുംബത്തിലെയും അംഗമാണ് ടി.വി. എവിടെയും നടക്കുന്ന, എന്തു പരിപാടിയും തത്സമയം നമുക്ക് എത്തിച്ചു മാധ്യമ ശൃംഖലകളാണ്. സമൂഹത്തിലെ അപതികളും തരുന്നത് ടിവി, ഇൻറർനെറ്റു പോലുള്ള ഇൻറർനെറ്റുപോലുള്ള മുല ചതികളും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളും സമൂഹത്തിൻറെ മുന്നിൽ അവതരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വിവരം വിദ്യ വിനോദം എന്നിവ പകർന്നു നല്കേണ്ട മാധ്യമങ്ങൾ, വിവേചനത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, അവ ന വഴിതെറ്റിക്കാൻ ഇടയാകും എന്നതിൽ സംശയമില്ല.

ടെലിവിഷൻ ഭ്രമം നവസാങ്കേതികതയുടെ അതിപ്രസരത്തിൽ കുട്ടികൾ ടിവി ‘അഡിക്ടു’കളായി മാറുന്നു. ക്രൂരതയുടെ ദൃശ്യങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ, അക്രമത്തോടും, ജീവിതത്തിൻറെ പരുപരുക്കൻ രീതികളോടും നിസംഗരായി മാറുന്നു. ഇന്ന് സമൂഹത്തിൽ പ്രബലപ്പെടുന്ന ഉപഭോഗ സംസ്ക്കാരത്തിനും, മാത്സര്യ സംസ്ക്കരത്തിനും കാരണം ഒരു പരിധിവരെ ദൃശ്യശ്രാവ്യ മാധ്യമങ്ങൾതന്നെയാണ്. സാമൂഹിക നന്മകളും തിന്മകളും ഒരുപോലെ പ്രതിഫലിക്കേണ്ട കണ്ണാടിയാണ് മാധ്യമങ്ങൾ. നമ്മുടെ സ്വഭാവം പെരുമാറ്റം, പ്രതീക്ഷ, ഇഷ്ടാനിഷ്ടങ്ങൾ, ചെലവ്, ആഘോഷങ്ങൾ ഇതിൻറെയെല്ലാം മാർഗ്ഗരേഖയായി മാറുന്നത് മാധ്യമങ്ങളാണ്. വാർത്തകൾപോലും ഇന്ന് ഉല്പന്ന പ്രാധാന്യമാണ്. മാധ്യമങ്ങൾ അതിനെ ഇഷ്ടതാരങ്ങളിലൂടെയും പ്രമുഖരിലൂടെയും പാക്കേജ് ചെയ്താണ് ഇന്ന് കുട്ടികളുടെ മുന്നിൽ മാത്രമല്ല മുതിർന്നവരുടെയും മുന്നിൽ എത്തുന്നത്. പ്രദർശിപ്പിക്ക പ്പെടുന്നത്.

കേരളം ഇന്ന് ആത്മഹത്യയുടെ നാടായി മാറിയതിനു പിന്നിലെ കാരണം കടക്കെണിയാണ്, ഉപഭോഗ സംസ്ക്കാരത്തിൽ മുളയെടുത്ത കടബാദ്ധ്യതകളാണ്. പലപ്പോഴും ഈ ബാദ്ധ്യതകൾ ആഡംബരവും ആർഭാട വിവാഹങ്ങളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും, മാത്സര്യബുദ്ധിയോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായവും വരുത്തിക്കൂട്ടുന്നതാണ്. പണമുണ്ടെങ്കിൽ എല്ലാം സ്വായത്തമാക്കാം എന്ന വിചാരം അതിൻറെ പിന്നിലുണ്ട്. സാധനങ്ങൾ വാങ്ങിയാൽ സമ്മാനം, എന്നിങ്ങനെയുള്ള മാധ്യമ പ്രചാരണങ്ങളാണ് ശബരിനാഥന്മാരെ’ കേരളത്തിൽ സൃഷ്ടിക്കുന്നത്.

റിയാലിറ്റി ഷോകൾ മറ്റൊരു സാമൂഹിക വിപത്താണ്. വളരെയധികം കഴിവുകൾ അംഗീകരിപ്പെടുന്നു എന്നു സമ്മതിക്കുമ്പോഴും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടുത്താൻ റിയാലിറ്റിഷോയ്ക്കു സാധിക്കും. കൗമാരം എന്നു പറയുന്നത് 13 മുതൽ 18വരെ പ്രായമുള്ള കുട്ടികളേയായിരുന്നു. 10 മതുൽ 13 വരെ പ്രായമുള്ളവരെ ‘ടീൻസ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിടവ് ഇന്ന് ഇല്ലാതയിരിക്കുന്നു. ഇന്ന് പത്തു വയസ്സുള്ള കുട്ടിയും വേഷവിദാനത്തിലും പെരുമാറ്റത്തിലും മുതിർന്നവരുടെ ആ ഗ്രഹങ്ങൾ വച്ചുപുലർത്തുന്നു. മാധ്യമങ്ങൾക്കതിൽ പങ്കില്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക് നിരാകരിക്കുന്നില്ല. മലിനീകരണം, പകർച്ചവ്യാധികൾ, എച്ച്ഐവി ബാധിതരായ കുട്ടികളുടെ അവസ്ഥ, അവർ അനുഭവിക്കുന്ന വിവേചനം, പരിസ്ഥിതിനാശം, മതപീഡനം, ഭീകരാക്രമണം മുതലായവ വസ്തുതകൾ ദൃശ്യമാധ്യമങ്ങൾ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്നു. അവബോധം വളർത്തുന്നു. സാക്ഷരത ഇല്ലാത്തവർ പോലും ജലമലിനീകരണത്തെപ്പറ്റിയും അതുമൂലമുണ്ടാകുന്ന പകർച്ച വ്യാധികളെക്കുറിച്ചുമെല്ലാം അവബോധം കൈവരിക്കുന്നത് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ, പൊലീസ് പീഡനങ്ങൾ, സ്ത്രീ പീഡനങ്ങൾ റോഡ് നിയമലംഘനങ്ങൾ, ഭൂമി കൈയ്യേറ്റം എല്ലാം വെളിപ്പെടുത്ത പെടുന്നതും, അവബോധം നൽക പ്പെടുന്നതും സമ്പർക്ക മാധ്യമങ്ങളിലൂടെയാണ്.

അറിവു ശക്തിയാണ്, അറിവും വിവരവും തരുന്നതു മാധ്യമങ്ങളാണ്. നമ്മുടെ ജീവിതത്തിൻറെ ഗുണനിലവാരം ഉറപ്പു വരുത്തി മാറ്റത്തിനു വഴിയൊരുക്കി, സമത്വവും സാമൂഹിക നീതിയും സുരക്ഷയും അവസര സമത്വവും അതിനാവശ്വമായ പുതിയ മനോഭാവവും മനഃസ്ഥിതിയും മൂല്യസംഹിതയും നല്കുന്നതിന് മാധ്യമങ്ങൾക്കു സാധിക്കട്ടെ! മാതാപിതാക്കളും അദ്ധ്യാപകരും മാധ്യമ പ്രവർത്തകരും സമൂഹത്തിലെ നേതാക്കളുമെല്ലാം ഭാവിതലമുറയുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്. മാധ്യമങ്ങളുടെ വിപരീത സ്വാധീനത്തിൽനിന്നും കുട്ടികളെ സ്വതന്ത്രരാക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് ഇവർക്കാണുള്ളത്.

പ്രായോഗികമെന്ന് തോന്നുന്ന ചിന്തകൾ കുട്ടികളെ മാധ്യമാവബോധമുള്ളവരാക്കാൻ സഹായകമാകുമെന്നു കരുതുന്ന ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കട്ടെ. കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേയ്ക്ക് നയിക്കാൻ സഹായകമാകുന്നൊരു സമയസൂചിക, ടൈംടേബിൾ തയ്യാറാക്കി അവർക്കു നടക്കുക. അതു പാലിക്കാൻ അവരെ സഹായിക്കുക. പഠനത്തിനും വിശ്രമത്തിനും എന്ന പോലെ ടിവി പരിപാടികൾക്കും ഉല്ലാസത്തിനും ദിനചര്യയിൽ സമയം കണ്ടെത്തുക. കുട്ടികൾ, കുട്ടികളുടെ പരിപാടികൾ, അല്ലെങ്കിൽ കുട്ടികൾക്ക് ഉതകുന്ന പരിപാടികൾ മാത്രം അവർക്ക് കാണുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. സമപ്രായ ക്കാരായവരോട് ഇടപഴകാനും, പുറംവാതിൽ കളികളിൽ ഏർപ്പെടുനും അവസര മൊരുക്കുക. വ്യക്തിപരമായി ഓരോ കുട്ടിക്കുമുള്ള സവിശേഷമായ കഴിവുകൾ കണ്ടെത്തി, അത് പരിപോഷിപ്പിക്കുക. ഉദാഹരണത്തിന്, കല, സംഗീതം, നൃത്തം, കായികം, കളി, കൃഷി, പക്ഷിവളർത്തൽ എന്നിങ്ങനെ. കുട്ടികൾ കാണുന്ന പരിപാടികൾ അവർക്കൊപ്പം മുതിർന്നവരും കാണുക, എന്നിട്ട് ആവശ്യം പോലെ അവരെ സാഹായിക്കുക, നയിക്കുക.

കുട്ടികൾക്കുള്ള പരിപരിപാടികൾ, പ്രത്യേകിച്ച് മൂല്യാധിഷ്ഠിത പരിപാടികൾ തയ്യാറാക്കുന്നതിന് മാധ്യമപ്രവർത്തകരും, ഭരണകർത്താക്കളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. വിനോദ പരിപാടികളിൽ എന്നപോലെ, വിജ്ഞാന പരിപാടികളിലും കുട്ടികളെ മെല്ല തല്പരരാക്കുക. മാധ്യമ സൃഷ്ടമായ ലോകത്ത് നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങളെ നന്മയ്ക്കായ് ഉപയോഗിക്കാൻ സാധിക്കട്ടെ! മാധ്യമാവബോധമുള്ളാരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് നന്മയുടെ പ്രയോക്താക്കളാകാം, കൈകോർക്കാം!

Kerala Plus Two Malayalam Question Paper March 2022 with Answers

Question 32.
ബദരിയും പരിസരങ്ങളും, യമുനോത്രിയുടെ ഊഷ്മളതയിൽ എന്നീ പാഠങ്ങളെ ആസ്പദമാക്കി സഞ്ചാരസാഹിത്യകൃതികളുടെ പൊതുസവിശേഷതകൾ ക്രോഡീകരിക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമ്രാജ്യത്തിൽ’ എന്ന കൃതി യിലെ ‘ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് പാഠ്യഭാഗം.

1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്ത ങ്ങ ളിൽ പര്യടനം നട ത്തുകയുണ്ടായി.

കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേ ക്കായിരുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപ്രയാഗ, ഗുപ്ത കാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തി യത്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴി കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമ രുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലു മിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തി യാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോ ഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാ സനായ കൃഷ്പായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാ ശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായി രുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡുക കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാ ണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യ രൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്’. യാത്രികരെ സ്വീകരിക്കാൻ നിയോഗി ച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണി തനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശി ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽനിന്നും ഭക്ഷണമെ ത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനു മായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായി രുന്നു അയാളുടെ പേര്. അയാൾ കഴിഞ്ഞ ദിവസം മാനാ ഗ്രാമ ത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാചുരത്തിലേ ക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിട ക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്.

പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂ ട്ടാൻ തീരുമാനിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. – താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മുടി പ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി പരിശ്രമത്തിനു ശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല.

ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സ്ഥര്വവും നാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി. കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരു മ്പോൾ, ബദരീ നാരായണ മൂർത്തി പോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാ രെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാ ണ് എസ്.കെ. ചോദിക്കുന്നത്.

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേ റിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ. ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീ പമാണ് യമുനോത്രി, വേനൽക്കാലത്തുപോലും നല്ല തണുപ്പാ ണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെ യായിരിക്കും. ക്ഷേത്ര പരിസരത്തെത്തുന്നതോടെ ഭക്തർ എല്ലാ യാത്രയങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19-ാം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാ റാണി ഗുലാരിയയാണ് യമുനോത്രി ക്ഷേത്രം പണികഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923 – ലെ ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പിന്നീട്പു നർനിർമ്മിക്കുകയായിരുന്നു. 1982 – ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുന യുടെ ഇടതുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃത മായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാ ദിൽവച്ച് ഗംഗയിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരക ളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴു കുന്നു. അലഹബാദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴു കിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടിച്ചേരുന്നിടമാണ് ത്രിവേണി സംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാകും. ഈ അന്നമാണത്രെ ദേവിക്ക് നിവേദി ക്കുന്നത്. സമൃദ്ധമായി ഗന്ധകശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സൂര്യകുഞ്ചും മറ്റ്ഉ ഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസ മാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമു നോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമപാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെ ങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരി ക്കും. അതോടെ യമുനോത്രിയിലേക്ക് ഭക്തജനപ്രവാഹം ആരം ഭിക്കും. അക്ഷയ തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്ര കുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരി ത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം.

മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്ക പ്പെടുന്ന ഒരിടം കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലി യറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച് ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേ ഷണം, ആശ്വാസം തേടിയുള്ള അന്വേഷണം. എം.പി. ലേഖനമാ ഗത്ത് പറയുന്നത് ഇപ്രകാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്ത നും, ആ ദർശനത്തിൽ തന്നെ സായൂജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.

പ്രകൃതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തനെ ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാ തകൾ, കുത്തൊഴുക്കുകൾ, ഉയർന്നുയർന്നു പോകുന്ന നടപ്പാ തകൾ. കഠിനമായ ജീവിതവഴികൾ പകർന്നു നൽകുന്ന പാഠ ങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാ ക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനി ‘യായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യ കേന്ദ്ര ത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നു ന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക വികളും വിവരിക്കുന്നുണ്ട്. അതിനോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തുകളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.

സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യതകളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെ യാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്ന ത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേ ക്കാൾ പ്രതപ്രവർത്തനത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

യാത്രകളും, യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെ തന്നെ നിർണ്ണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേ കരുടെ ഇടത്താവളം തന്നെയായിരുന്നു. നമ്മുടെ ഈ കൊച്ചു കേര ളത്തിലേക്ക് എത്തപ്പെട്ടവരുടെ നിരതന്നെ നീണ്ടതാണ്. വിദേശശ ക്തികൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവു കൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. നമ്മുടെ ചുറ്റു പാടുകളെ പുനർനിർവ്വചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാ രികളെപോലെ, നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വ വിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപി ടിച്ചു കൊണ്ട്, സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവർ. ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്യം. അനു ഭാവിഷ്ക്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. അങ്ങനെ തങ്ങളെപോലെ, തങ്ങളിൽ നിന്നകലെ മറ്റൊരു ജനത തിയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു.

എസ്.കെ.യുടെ സഞ്ചാരസാഹിത്യം, മലയാളസാഹിത്വത്തിൽ ഗദ്വസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജീവന മന്ത്രമായി അതു മാറി. ലോകത്തിന്റെ കോണുക ളിലേക്ക് അങ്ങോളമിങ്ങോളം, സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്യവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂര ദേശങ്ങളെ മിഴിവോടെ, അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. ഒഴുക്കുള്ള തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്ക തത്തിന്റെ അധികഭാരംകൊണ്ട്, വായനയുടെ സുഖം കളഞ്ഞി ല്ല. തികച്ചും, നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പത പ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെ ടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും, സൗന്ദര്യഭ്രമവും ഒത്തു ചേർന്നപ്പോൾ സഹജമായ, ഒരു സഞ്ചാരഗദ്യശൈലി, പിറന്നു. സഞ്ചാര സാഹിത്യശാഖയ്ക്ക് നാന്ദികുറിച്ചു.

എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെ യായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടു ഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവു ട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപി കളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗ ങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായിമാ റി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹിക ബോധ രൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.

സഞ്ചാരിയായ എസ്.കെ. പൊറ്റക്കാടിന്റെ പ്രധാന ലക്ഷ്യകേ ന്ദ്രങ്ങൾ ആഫ്രിക്കയും, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളു മായിരുന്നു. വൻനഗരങ്ങളും, അവിടുത്തെ മഞ്ഞളിപ്പും, ആർഭാ ടങ്ങളും, പൊങ്ങച്ചങ്ങളും അധികമൊന്നും എസ്.കെ.യുടെ കൃതി കളിൽ കണ്ടെത്താൻ കഴിയില്ല. അദ്ദേഹം കാഴ്ചകളെ പഠനവി ധേയമാക്കുകയായിരുന്നു. ഉപരിപ്ലവമായ, പുറമേ മാത്രമുള്ള മോടികളിൽ മയങ്ങാൻ എസ്.കെ. ഒരുക്കമായിരുന്നില്ല. നാട്ടിൻപു റങ്ങളും, യഥാർത്ഥ ജീവിതം പതഞ്ഞുപൊന്തുന്ന ഉൾനാടുകളും അദ്ദേഹത്തിനു പ്രിയങ്കരങ്ങളായി മറ്റുള്ളവരുടെ യാത്രാവിവരണ ങ്ങൾ പലപ്പോഴും വിരസത സമ്മാനിക്കുമ്പോൾ എസ്.കെ. നായെ തൃപ്തനാക്കുന്നത് അതുകൊണ്ടുകൂടിയാണ്. ദേശീയതലത്തിൽ തന്നെ പ്രഥമഗണനീയനായ സഞ്ചാര സാഹിത്യകാരനാണ് എസ്. കെ. എണ്ണം കൊണ്ടല്ല, മറിച്ച് കലാമേന്മകൊണ്ടുകൂടിയാണ് അദ്ദേഹം സഹൃദയ ശ്രദ്ധ നേടിയത്. കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാ കർഷകമായ ഒരു കഥനശൈലിക്ക് ഉടമയായിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷര ങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രി യന്റെ ഹൃദയം തന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യപ്രവർത്തന ങ്ങളെ കൂടുതൽ ശക്തിമത്താക്കി.

എസ്.കെ. എഴുതിത്തുടങ്ങിയത് കഥകളാണ്. പച്ചയായ ജീവി തസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപു റത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിതസാ ഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും, എസ്.കെ.യുടെ കൃതികളിലൊക്കെതന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവ നാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹ ത്തിന്റെ സഞ്ചാരകൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്വവും, വിശദാംശങ്ങ ളിൽപോലും പുലർത്തുന്ന സൂക്ഷ്മതയും, അദ്ദേഹത്തിന്റെ കൃതി കളെ കൂടുതൽ പാരായണയോഗ്യമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജന കീയതയ്ക്കു പിന്നിലും ഈ ഘടകങ്ങൾ തന്നെയാണ്.

സഞ്ചാരകൃതികൾക്ക് മലയാളത്തിൽ മികച്ച പാരമ്പര്യത്തിന്റെ പിൻബലമുണ്ട്. ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷയിൽ ആദ്യമാ യൊരു സഞ്ചാരസാഹിത്യകൃതി ഉണ്ടാകുന്നത് മലയാളത്തിലാണ്. പാറമേൽ തോമാകത്തനാരുടെ ‘റോമായാത്ര’ എന്ന കൃതി. ‘വർത്ത മാനപുസ്തകം’ എന്നും ഈ കൃതി അറിയപ്പെടുന്നു. ‘വർത്തമാ നപുസ്തകത്തിന്റെ പിൻതുടർച്ചയ്ക്കുവേണ്ടി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. കെ.പി. കേശവ മേനോന്റെ ‘ബിലാത്തി വിശേഷം’ എന്ന ഗ്രന്ഥമാണ് പിന്നീട് ഉണ്ടായത്. പിന്നീട് എസ്. കെ.യുടെ വരവോടെ സഞ്ചാരസാഹിത്യം എന്ന പ്രസ്ഥാനത്തിന് തുടർച്ചയായ വളർച്ച ഉണ്ടായി. ഇരുപതോളം കൃതികളാണ് എസ്. കെ. യുടെ വകയായി സഞ്ചാര സാഹിത്യ പ്രസ്ഥാന ത്തിന് കൈവന്നത്. മലയാളസാഹിത്യത്തെ ദേശീയ ശ്രദ്ധയാകർഷിക്കു ന്നതിൽ എസ്.കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ ധാരാളിത്തത്തിനേക്കാൾ ആ രചനകളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം.

സഞ്ചാരകൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ, കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാ സനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും, അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹ ത്തിന് ശമനമുണ്ടായില്ല. വീണ്ടും, വീണ്ടും യാത്രകളിലേക്ക് എസ്. കെ. ഊളിയിട്ടിറങ്ങി. അങ്ങനെ ഒരു നിത്യയാത്രികനായി എസ്. കെ. മാറി. സാഹസികത അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും, ജീവിതത്തെ നിരീക്ഷിക്കാനുള്ള കൗതുകവും എസ്.കെ.യിൽ അലിഞ്ഞു ചേർന്നിരുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. ‘ചെറുതും വലുതുമായ സഞ്ചാരകൃതികളെ സമാ കർഷമാക്കിയത് ഈ ഘടകങ്ങളാണെന്ന് എസ്.കെ. കൃതികളി ലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. എസ്. കെ.യുടെ അസാധാരണമായ മനുഷ്യസ്നേഹവും, അസാമാന്യ മായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ സ്നേഹസുരഭിലമായ ഒരു വായ നാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്വങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹിഷ്ണുതയോടെ, ആകാ ശത്തോടെ എതിർത്തില്ല. പകരം ആത്മരോഷത്തോടെ പ്രതികരി ച്ചു. അവർക്കു നേരിടേണ്ടിവരുന്ന നീതിനിഷേധം തന്നോടെന്ന ട്ടിൽ വേദനിച്ചു. ആദ്യകാല കൃതിയായ ‘കാപ്പിരികളുടെ നാട്ടിൽ’ ഈ വേദനകൾ എസ്.കെ. സ്വയം ഏറ്റെടുക്കുന്ന മനുഷ്യത്വപര മായ കാഴ്ചകൾ കണ്ടെത്താൻ കഴിയും.

വെളുത്തതൊലിയുള്ള വര കറുത്തവരോട് കാണിക്കുന്ന ഹൃദയഭേദകമായ ക്രൂരതകൾ എത്രമാത്രം, വേദനയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോംബെയിൽ നിന്ന് സമുദ്രമാർഗ്ഗം ആഫ്രിക്കൻ വൻകരയിൽ ‘മൊമ്പാസ്’ എന്ന തുറമുഖത്തു ചെന്നിറങ്ങുന്ന തന്നെ നോക്കി നിൽക്കുന്ന; അത്ഭുതത്തോടെ ഒരു നീഗ്രോയെ എസ്.കെ. അവ തരിപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ മുഖത്തിൽ നിന്ന് നീഗ്രോവംശ ത്തിന്റെ ചരിത്രം മുഴുവൻ എസ്.കെ. വിവരിക്കുന്നു. വെള്ളക്കാ രന്റെ അടിമയായ് അവൻ ജന്മനാട്ടിൽ കഴിയാൻ കപ്പം കൊടു ക്കുന്നു. ഈ തരത്തിൽ വായനക്കാരനെ തന്റെ കൃതിയുടെ ഉള്ള റകളിലേക്ക് വലവീശിപ്പിടിക്കുന്ന എസ്.കെ. രീതി ഹൃദ്യമാണ്. വെറും കാഴ്ചകളിൽ നിന്ന് കാഴ്ചയുടെ അടിത്തട്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എസ്.കെ.യുടെ കൃതികൾ വളരുന്നത്. ആ ഭൂമിയുടെ ചരിത്രവും, പുരാവൃത്തവും, വർത്ത മാനവും, കഥയും കവിതയും ഒക്കെ ഒന്നാക്കി മാറ്റുന്ന അത്ഭുത രാസപ്രവർത്തനം എസ്.കെ.യുടെ രചനകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

താൻ ചെല്ലുന്ന ചരിത്ര സ്മാരകങ്ങളുടേയും ചരിത്രം ഉറങ്ങുന്ന ഭൂമികളുടേയും, അതിപുരാതന അത്ഭുതാവശിഷ്ടങ്ങ ളെയും, ഒപ്പം ആധുനികമായ അവരുടെ പുരോഗതികളുടെ ബാക്കി പത്രങ്ങളെയും ഒരുപോലെ വായനക്കാരന്റെ മുന്നിൽ ചേർത്തുവെച്ച് അവതരിപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിക്കാ റുണ്ട്.

പ്രകൃതിസമ്പത്തും, മനുഷ്യപ്രയത്ന പരിണതഫലങ്ങളും ഇട കലർന്ന സംസ്ക്കാരവിനിമയങ്ങളും അദ്ദേഹത്തിന്റെ സഞ്ചാര കൃതികളിൽ തുല്യതയോടുകൂടി ഇടംപിടിക്കുന്നു. ആ ഭൂമിയിലെ സസ്യലതാദികളെയും, പക്ഷിമൃഗാദികളെയും പറ്റി സവിസ്തരം വർണ്ണിക്കുമ്പോൾ എസ്.കെ. സഞ്ചാരസാഹിത്യവിഭാഗത്തിൽ നിന്നു വഴിമാറിപ്പോയോ എന്നുപോലും വായനക്കാരന് സംശയം തോന്നും. അത്ര വിശദമായാണ് അദ്ദേഹം ചിത്രങ്ങൾ വാക്കു കൾകൊണ്ട് അവതരിപ്പിക്കുക. തന്നിലെ സാഹസികനെ കയറു രിവിടുമ്പോൾ എസ്.കെ. വായനക്കാരനിലെ സാഹസികനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എഴുത്തുകാര നും, വായനക്കാരനും സാഹസികതയുടെ പടവുകൾ ഒരുമിച്ച് കയറുന്ന പ്രതീതി ഉളവാകുന്നു. വായനയിലൂടെ അതുകൊണ്ടുതന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ യാത്രചെ യുമ്പോൾ എസ്. കെ. കൂടുതൽ ആവേശഭരിതനാകുന്നത്. പൊള്ളയായ പൊങ്ങച്ചങ്ങളുടെ ഭാരമില്ലാതെ, പച്ചയായ ജീവിത സാഹചര്യങ്ങളുടെ ആ സ്വാഭാവികത എസ്.കെ. കൂടുതൽ ഇഷ്ട പെടുന്നു. പലപ്പോഴും ആ യാത്രകളിൽ ആപത്തുകളിൽ നിന്നു തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടുപോരുകയാണ് എസ്.കെ. എങ്കിലും ആപത്തുകളിലേക്ക് സൗമ്യനായി അറിഞ്ഞുകൊണ്ട് കയറിചെല്ലുന്ന ഒരു സ്വഭാവം എസ്.കെ യിൽ കണ്ടെത്താൻ കഴിയും.

ഒടുവിൽ എസ് കെ പൊറ്റക്കാടിന്റെ സാഹിത്യയാത്ര ‘ജ്ഞാന പീഠം’ പുരസ്ക്കാരം വരെയെത്തി. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും യാത്രകൾക്കായി സമർപ്പിച്ച എസ്.കെ.യുടെ സഞ്ചാര പഥത്തിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ‘ഹിമാ ലയൻ യാത്ര. ഭാരതത്തിനു അതിരിട്ട്, ആകാശത്തിനു നേരെ തല ഉയർത്തി നിൽക്കുന്ന ആ അഭിമാനസ്തംഭം, എസ്.കെ.യെ കുറേ കാലമായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. ചിന്തയുടേയും, തത ജ്ഞാനത്തിന്റേയും, ഏകാന്തതയുടേയും, ഏകാഗ്രതയുടേയും അവസാനവാക്ക്, ധ്വാനത്തിന്റെ നിശബ്ദത. ലാളിത്യത്തിന്റെ തുമഞ്ഞും തൂകി നിൽക്കുന്ന ഹിമവൽപാദങ്ങൾ തേടിയുള്ള എസ്.കെ.യുടെ ഈ സഞ്ചാരവിവരണം കൂടുതൽ ആധ്യാത്മിക തലങ്ങൾ തേടുന്ന ഒരു അവസ്ഥാവിശേഷം ഉളവാക്കുന്നുണ്ട്. ആഴമുള്ളതും, ഗഹനവുമായ മൗനം പേറിക്കൊണ്ട് നിൽക്കുന്ന ഹിമാദ്രിതാഴ്വരയിലേക്ക്, ബദരിനാഥന്റെ സങ്കേതത്തിലേക്ക്, താഴ്വരയിലേക്ക് കടന്നെത്തുകയാണ് എസ്.കെ. വിശാലമായ മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വര എസ്. കെ.യും ഭ്രമിപ്പിക്കുന്നുണ്ട്.

സൂചി തുളയ്ക്കുന്ന തണുപ്പിനിടയി ലും, ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിന്റെ ഗഹനമായ തത്ത്വ ചിന്തകളേ യും, വേദാന്ത ഭാരങ്ങളേയും തലയിലേറ്റി നിൽക്കുന്ന ആ മഹാഭൂപ്രദേശത്തിന്റെ മുഴുവൻ ഗാംഭീര്യവും എസ്.കെ.യുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒപ്പം സമകാലീന യാഥാർത്ഥ്യങ്ങളെയും എസ്.കെ. വിട്ടുകളയുന്നില്ല. നമ്മുടെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാരേയും, അവ രുടെ ത്യാഗോജ്ജ്വലമായ ദേശസേവനത്തേയും വാനോളം പുക ഴ്ത്തുകയാണ് എസ്. കെ. ഒരേസമയം വേദാന്ത കുടീരവും, തത്ത്വചിന്തയുടെ കേന്ദ്രവും എന്നാൽ അതേസമയം ജാഗരൂക മായ അടിയന്തിര സാഹചര്യങ്ങളുടേയും ഇടയിൽ നിന്നുകൊണ്ട് എസ്.കെ. വിവരിക്കുന്നു.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 5

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 33.
പരിസ്ഥിതിയെ തകർത്തും പാർശ്വവൽക്കതരെ അവഗണിച്ചും നടപ്പിലാക്കപ്പെടുന്ന വികസനം ശരിയായ വികസനമല്ലെന്ന സന്ദേ ശമാണ് ‘കിരാതവൃത്തം’ നൽകുന്നത്. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ ‘കിരാതവൃത്തം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നിറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കു ന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപി തനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാളൻ അല രുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥല രാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസര ങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചുണ്ടി മാ! നിഷാദാ! (അരുത് കാട്ടാളായെന്ന് വാത്മീകി പറഞ്ഞ തായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാ ളനെ കണ്ടു. ആ കാട്ടാളൻ ഇണപക്ഷികളിൽ ഒന്നിനെ അമ്പ യ്യുന്നതു് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരു ന്നു.

ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അ ടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്ന തിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകു കയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീ വിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിട ക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തു ന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കു ന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാ ശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തല ത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാ ക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാ വൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവ ളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃ തിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത . ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാ ളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരു ന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാലത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറ യ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയ ടർന്നു, കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളി ക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും, വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 34.
‘അഗ്നിവർണന്റെ കാലുകൾ’ നാടകത്തിലെ സാമൂഹിക വിമർശനം സമകാലിക പ്രസക്തിയുള്ളതാണോ? നാടക സന്ദർഭ ങ്ങൾ വിശകലനം ചെയ്ത് സ്വാഭിപ്രായം വ്യക്തമാക്കുക.
Answer:
പൗരസ്ത്യവൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപ ജ്ഞാതാക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ‘ധ്വനി’ അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രകടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടക ത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടു തൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണ പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചി രിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവ തരിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യടക്കുന്നതും, ധാർഷ്ടത്തിന്റേയും, ഗർവ്വിന്റേയും പ്രതിക മായ കാലുകൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരുന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾ തന്നെയാണുള്ളത്. അധി കാരത്തിന്റേയും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞു കാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കു കയാണ്. തന്റെ തലയിൽ വിശ്രമിക്കുന്ന സ്ഥിതി ചെയ്യുന്ന പാദ ങ്ങൾ വണങ്ങുന്നതിനുവേണ്ടി. രാജഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കുമ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവ രുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്ത മാണ്. രാജഭരണത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കുന്നു. കണ്ടു പഴകിമടുത്ത അവസ്ഥ കൾ തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്വനാണ്. എല്ലാ തീരുമാന ങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാല ഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമ റയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപ തികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാവത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധികാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണതഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണ തയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും.

ഈ പൊതുസ്വഭാവത്തിന്റെ തുടർച്ചയെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷമായി ചർച്ചചെയ്യുന്നുണ്ട്. കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയം കൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാ തൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത് അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേ ത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്ന ത്. രാജാവിന്റെ കാലുകൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകരണമായിതീരുന്നു. അങ്ങനെ ഒരു നിഴൽ നാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പി ക്കുക. അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുതകളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറി ച്ചുനടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണ മാകുന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരു ന്നതിന് നാം ദൃക്സാക്ഷികളാണ്.

പ്രജാതൽപരൻ, പ്രജകളുടെ കൺമുന്നിൽത്തന്നെ ഉണ്ടാകും എന്നു മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷം ച്ഛന്നനായി പ്രജകളുടെ ഇടയിൽ സഞ്ചരിക്കാനും തയ്യാറാകുന്നു. അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭരണാധികാരി എന്നൊരു അജ്ഞാതമായി പ്രജകളിൽ ജനങ്ങ ളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങ ളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനു ഷ്യനെ അടിമയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥക ളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയി ല്ല. ഒരു പേരല്ലാതെ കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറി യില്ല. അറിവില്ലായ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവും മൂലം അടിമകളാക്കപ്പെട്ട ഒരു ജനസമു ഹത്തെ എങ്ങനെ വേണമെങ്കിലും ചുഷണം ചെയ്യാം. അവർക്കു തന്നെ സംശയമുണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ?

രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പര സ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരി യുന്നു. എന്തെങ്കിലും പറയാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്കപ്പെട്ടവരാണവർ. സംശയത്തിന്റെ മുന കൾ പരസ്പരം എ് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിട ത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്, കാര ണം, നുണകളുടെ ഒരു മായാലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെയാണ് യാഥാർത്ഥ്യം എന്ന് പഠി പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരിക്കുകയാണ് കാവാലം നാരാ യണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കുകയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 35.
“ആൺഗൗളിയുടെ നിഴലിൽ നിന്ന് സ്വതന്റെത വ്യക്തിത്വത്തിലേ ക്കുള്ള പെൺഗൗളിയുടെ വളർച്ചയാണ് ‘ഗൗളിജന്മം’ എന്ന കഥ യിൽ കാണുന്നത്.” – ഈ നിരീക്ഷണത്തെ മുൻനിർത്തി ശകു ന്തള, ശീലാവതി എന്നീ സ്ത്രീ കഥാപാത്രങ്ങളെ പെൺഗൗളിയു മായി താരതമ്യം ചെയ്യുന്ന ഉപന്യാസം തയ്യാറാക്കുക.
Answer:
കണ്ണാടി കാണുമോളവും എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നതു്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുല നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ്ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.

ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കു ങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് ധാർഷ്ടമു ള്ളവൾ. അവൾ പെരും കള്ളിയാണ് (കുലടയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്). മാത്രമല്ല കുലടയാണ്.

ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമ ണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴു അച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്ര ങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്തളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്തളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവനാംശമാണ്.

നിനക്കൊത്ത ദിക്കിൽ ‘പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവശ്യപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായി രുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയാ യവർ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേകമായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു.

തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നി രുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രോത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മി കമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവിതകളുമായി എഴുത്തച്ഛൻ വരുന്നത്. ‘നീ നിനക്കൊ ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാ ന്തരീക്ഷമായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരു ന്നത്.

തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ ന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തിലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം.

ഇങ്ങനെ നമ്മൾ തമ്മിൽ എത്ര മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷികു ലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാന മുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തു കയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരി പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലു ണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞനല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല. മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെപ്പോലും നിന്ദി .

ക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടു ന്നു നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായേ തോന്നു. നല്ലവൻ നല്ലത് അറി യും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതു പോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വ ത്തിന്റെ ശക്തമായ പ്രതിഷേധ സ്വരമാണിവിടെ കാണാനാകുന്ന ത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ്വപുത്രിയുടെ കൂടെ നിന്റെ പുത്രനെ, രാജ്യഭാരം ഏൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവി നോടും പുത്രനോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.

ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹ നവും ചെറുത്തുനില്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ചിരിക്കു ന്നു. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വത ലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറത്താക്കുന്നു.

പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവർ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ‘ ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷിക്കു ന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറു ന്നു. സ്ത്രീ ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താ വിന്റെ പേരിൽ അവർ അറിയ പ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാത ന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോ ദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കള പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യ ത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാ ണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ശകു ളയ്ക്ക് സാധിച്ചില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു.

ബോധോദയം ലഭിച്ച ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊ ത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.

ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വ സിക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹ ചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതക്കും അവ സരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകി യത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയു ന്നു. ശകുന്തളയും പുരുഷ മേൽക്കോയ്മ അറിയുന്നുണ്ട്. ‘എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷി ച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവി താഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കു ന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തി മുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞുവെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവി നില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നു ന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും?

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാനുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.

ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാ രിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരി യായി അന്നത്തെ കേരളത്തിന്റെ സാംസ്ക്കാരിക നിലയറിയാം.

പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന്
പറയാം.

പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എ ങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതു തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസു ഖങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദ ത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്.

നെല്ല് കുത്തി കല്ല് കളയുന്ന കേരളീയ ഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം. ഇപ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവി ഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു.

സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താ വിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സ്ത്രീയായിരിക്കും. ഭർത്താവിന്റെ അധി കാരത്തിനു കീഴിൽ ഞരിഞ്ഞമർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹ ത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠി പ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കു ന്നത്.

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Reviewing SCERT Class 7 Basic Science Solutions Malayalam Medium and Chapter 10 സുരക്ഷിതഭക്ഷണം Notes Questions and Answers can uncover gaps in understanding.

സുരക്ഷിതഭക്ഷണം Notes Class 7 Basic Science Chapter 10 Malayalam Medium

Safe Food Class 7 Malayalam Medium

Let Us Assess

Question 1.
കുരുമുളകിൽ ചേർക്കാൻ സാധ്യതയുള്ള മായം ഏത്?
a. ചെറുപയർ
b. പുളിങ്കുരു
C. പപ്പായക്കുരു
d. കടല
Answer:
c. പപ്പായക്കുരു

Question 2.
മത്സ്യമാർക്കറ്റിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ ശീതളപാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാമോ? എന്തുകൊണ്ട്?
Answer:
ഇല്ല, മത്സ്യവിപണികളിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ തണുത്ത പാനീയങ്ങൾ തയ്യാറാ ക്കാൻ ഉപയോഗിക്കരുത്. ഇത് മലിനീകരണത്തിന് കാരണമാകും, കൂടാതെ അതിൽ ദോഷകരമായ ബാക്ടീരിയകളും അടങ്ങിയിരിക്കാം. കൂടാതെ, മത്സ്യവിപണികളിൽ ഉപയോഗിക്കുന്ന ഐസിൽ അമോണിയം ക്ലോറൈഡ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്. അതിനാൽ, തണുത്ത പാനീയങ്ങൾ തയ്യാറാക്കാൻ അവ ഉപയോഗിക്കാൻ കഴിയില്ല.

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 3.
കടയിൽനിന്ന് പഴവർഗങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ എന്തെല്ലാം ശ്രദ്ധിക്കും?
Answer:

  • കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക
  • പുറം ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടോയെന്ന് പരിശോധിക്കുക
  • സ്പർശിക്കുമ്പോൾ അത് ഉറച്ചതായിരിക്കണം
  • പാക്കിംഗിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക

Question 4.
പാൽ, തക്കാളി, മത്സ്യം, വെള്ളരി, വെണ്ട, മാംസം എന്നിവ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. ഇവയിൽ ഫ്രീസറിൽ വയ്ക്കേണ്ടവ ഏതെല്ലാം?
റഫ്രിജറേറ്ററിന്റെ ഫ്രീസർ ഒഴികെയുള്ള ഭാഗങ്ങളിൽ വയ്ക്കേണ്ടത് ഏതെല്ലാം?
Answer:

  • മത്സ്യവും മാംസവും- ഫ്രീസർ
  • പാൽ, തക്കാളി, വെള്ളരി, വെണ്ട – ഫ്രീസർ ഒഴികെയുള്ള ഭാഗങ്ങളിൽ വയ്ക്കേണ്ടത്

Class 7 Basic Science Chapter 10 Extended Activities Answers Malayalam Medium

Question 1.
അടുക്കളയിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ആഹാരവസ്തുക്കളുടെ പാക്കറ്റുകൾ ഹാന്റ് ലെൻസ് ഉപയോഗിച്ച് പരിശോധിക്കൂ. കാലാവധി കഴിഞ്ഞവയുണ്ടോ?
Answer:
ഇനിപ്പറയുന്ന ഭക്ഷണ പാക്കറ്റുകളുടെ കാലഹരണ തീയതികൾ നമുക്ക് പരിശോധിക്കാം

  • ബിസ്കറ്റ് പാക്കറ്റ്
  • ചീസ് പാക്കറ്റ്
  • പാക്കറ്റ് പാൽ
  • കറി മസാല പാക്കറ്റുകൾ

Question 2.
പയർ, മുളക്, പാവൽ, വെണ്ട, കോവൽ, ചക്ക തുടങ്ങിയവ സുലഭമായി ലഭിക്കുമ്പോൾ ഉണക്കി സൂക്ഷിക്കാറുണ്ടോ? ഉണക്കുന്നതിനുമുമ്പ് ഉപ്പ് ചേർക്കേണ്ടതുണ്ടോ? വീട്ടുകാരോട് ചോദിച്ച് പ്രവർത്തനം ചെയ്തു.
Answer:
അതെ, ഈ ഭക്ഷ്യവസ്തുക്കൾ ധാരാളമായി ലഭ്യമാകുമ്പോൾ നാം അവ ഉണക്കി സൂക്ഷിക്കുന്നു. ആദ്യം, നമ്മൾ ഭക്ഷ്യവസ്തുക്കൾ വൃത്തിയാക്കുകയും പിന്നീട് കഷണങ്ങളായി മുറിക്കുകയും പിന്നീട് സാധാരണയായി സൂര്യപ്രകാശത്തിൽ ഉണക്കുകയും ചെയ്യും. ചിലർ ഉണക്കാൻ അടുപ്പ് ഉപ യോഗിച്ചേക്കാം, മത്സ്യം, മാംസം, മുതലായവ പോലുള്ള ചില ഇനങ്ങൾക്ക് നമ്മൾ ഉപ്പ് ഉപയോഗിക്കും.

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 3.
‘സുരക്ഷിത ഭക്ഷണം മനുഷ്യന്റെ അവകാശം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രഭാ ഷണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
പ്രസംഗം തയ്യാറാക്കാൻ ഇനിപ്പറയുന്ന പോയിന്റുകൾ ഉപയോഗിക്കുക:

സുരക്ഷിതമായ ഭക്ഷണം ഒരു ആഡംബരം മാത്രമല്ല, വ്യക്തികളുടെയും സമൂഹങ്ങളുടെയും ക്ഷേമത്തിന് അത്യാവശ്യമാണ്.

നാം കഴിക്കുന്ന ഭക്ഷണം ദോഷകരമായ മാലിന്യങ്ങളിൽ നിന്ന് മുക്തമാണെന്നും മതിയായ പോഷകാഹാരം നൽകുന്നുവെന്നും ഇത് ഉറപ്പാക്കുന്നു.

വളർച്ചയ്ക്കും വികസനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിനുള്ള ലഭ്യത നിർണായകമാണ്.

ദോഷകരമായ ബാക്ടീരിയകൾ, രോഗങ്ങളിലേക്ക് നയിച്ചേക്കാം.

വൈറസുകൾ എന്നിവയുടെ മലിനീകരണം ഭക്ഷ്യജന്യ

ശരിയായ കൈകാര്യം ചെയ്യൽ, സംഭരണം, പാചകരീതികൾ തുടങ്ങിയ ഭക്ഷ്യ സുരക്ഷാ രീതികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കണം.

സുരക്ഷിതമായ ഭക്ഷണം എല്ലാവർക്കും പ്രാപ്യമായ ഒരു മൌലിക മനുഷ്യാവകാശമാണ്.

Class 7 Basic Science Chapter 10 Intext Questions and Answers Malayalam Medium

Question 1.
നിങ്ങൾ കഴിക്കാറുള്ള ആഹാരവിഭവങ്ങൾ ശാസ്ത്രപുസ്തകത്തിൽ ലിസ്റ്റ് ചെയ്യൂ.
Answer:

  • ചോറ്
  • പൊറോട്ട
  • ദേശ
  • ഓട്സ്

Question 2.
നമ്മൾ എന്തിനാണ് ആഹാരം കഴിക്കുന്നത്? ചർച്ച ചെയ്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.
Answer:

  • ആരോഗ്യകരമായ വളർച്ചയ്ക്ക്
  • പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കാൻ
  • നമ്മുടെ ശരീരത്തിന്റെ നന്നാക്കലിനെ പിന്തുണയ്ക്കുന്നു
  • ആരോഗ്യം നിലനിർത്താൻ

Question 3.
നിങ്ങളുടെ ഒരുനേരത്തെ ആഹാരം താഴെപ്പറയുന്ന പ്രകാരം പട്ടികപ്പെടുത്തൂ.
Answer:

ആഹാരം ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ച വസ്തുക്കൾ ലഭിച്ച സഥലം
1.ചോറ് • അരി കടയിൽ നിന്ന്
2. സാമ്പാർ വറ്റൽ മുളക്, മല്ലിപ്പൊടി, ജീരകം, മഞ്ഞൾ പൊടി, ഉപ്പ്, എണ്ണ, പരിപ്പ്, കടുക്, ഉള്ളി, തക്കാളി, മുരിങ്ങക്ക, മത്തങ്ങ, വഴുതന, ഉരുളക്കിഴങ്ങ്, കാരറ്റ് കടയിൽ നിന്ന്
കുരുമുളക്, കറിവേപ്പില, പുളി വീട്ടിൽ നിന്ന്
• ജലം കിറിൽ നിന്ന്
3. മാങ്ങാ ചമ്മന്തി ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് കടയിൽ നിന്ന്
• തേങ്ങ, കറിവേപ്പില, മാങ്ങ വീട്ടിൽ നിന്ന്
ജലം കിണറിൽ നിന്ന്
4. തോരൻ കാരറ്റ്, കടുക്, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ കടയിൽ നിന്ന്
• തേങ്ങ, പച്ചമുളക്, കറിവേപ്പില വീട്ടിൽ നിന്ന്

Question 4.
സുരക്ഷിതമായ ഭക്ഷണം ലഭിക്കാൻ ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ് മുതൽ ഭക്ഷിക്കു ന്നതുവരെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? എഴുതിനോക്കൂ.
Answer:
ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ്
കാലാവധി തീരുന്ന തീയതിയും പാക്കേജിംഗ് തീയതിയും
ഭക്ഷണം പാകം ചെയ്യുന്ന സമയത്തെ ശുചിത്വം
ശരിയായ സംഭരണം
ഭക്ഷണം കഴിക്കൽ

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 5.
പാകം ചെയ്യാനായി മത്സ്യം തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ യാണെന്ന് പട്ടികയിൽനിന്ന് കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:

  • ഉറപ്പുള്ള മാംസമാണോ എന്ന് പരിശോധിക്കുക
  • കണ്ണുകൾ യഥാസ്ഥാനത്തുള്ളതും സ്വാഭാവികനിറമുള്ളതുമാണോ എന്ന് പരിശോധിക്കുക
  • മത്സ്യത്തിന്റെ ഗന്ധം പരിശോധിക്കുക
  • മാംസം അസ്ഥിയിൽനിന്ന് വിട്ടുപോകുന്നുണ്ടെങ്കിൽ അത് ഒഴിവാക്കണം
  • ചാരനിറമോ നേർത്ത പച്ചനിറമോ ആയ ചെകിളപ്പൂക്കൾ കാണുന്നുണ്ടെങ്കിൽ, ആ മത്സ്യം ഒഴിവാക്കുക

Question 6.
നിങ്ങളുടെ വീട്ടിൽ എവിടെ നിന്നാണ് പാൽ ലഭിക്കുന്നത് ? ചർച്ചചെയ്യൂ.
Answer:

  • പാക്കറ്റ് പാൽ വാങ്ങുന്നു
  • ഫാമിൽ നിന്നുള്ള പാൽ
  • വീട്ടിലെ സ്വന്തം പശുവിൽ നിന്നോ ആടുകളിൽ നിന്നോ
  • പാൽപ്പൊടി വാങ്ങുക

Question 7.
കടകളിൽനിന്ന് പാലോ പാലുൽപന്നങ്ങളോ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കൂ. ഉചിതമായതിന് നേരെ അടയാളം ചേർക്കൂ,

  • കവറിൽ ലോഗോ ഉള്ള പാൽ
  • നിറംമാറ്റമുള്ള പാൽ
  • പായ്ക്ക് ചെയ്യാത്ത പാലും പാലുൽപന്നങ്ങളും
  • പായ്ക്ക് ചെയ്ത തീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത്
  • ചീസ്, പനീർ എന്നിവ പാക്ക് ചെയ്തതും സീലുള്ളതും

Answer:

  • കവറിൽ ലോഗോ ഉള്ള പാൽ (✔)
  • നിറംമാറ്റമുള്ള പാൽ
  • പായ്ക്ക് ചെയ്യാത്ത പാലും പാലുൽപന്നങ്ങളും
  • പായ്ക്ക് ചെയ്ത തീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത് (✔)
  • ലഭ്യമാകുന്ന സ്രോതസ്സിന്റെ ഗുണനിലവാരം (✔)
  • ചീസ്, പനീർ എന്നിവ പാക്ക് ചെയ്തതും സീലുള്ളതും (✔)

Question 8.
നിങ്ങൾ കടയിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങാറില്ലേ. ഇവ തിരഞ്ഞെടുക്കു മ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്? പട്ടിക പൂർത്തിയാക്കൂ.
Answer:

തിരഞ്ഞെടുക്കേണ്ടത് ഒഴിവാക്കേണ്ടത്
  • പുറന്തോട് കേടില്ലാത്തത്
  • പുറന്തോടിന് സാധാരണ നിറം
  • തൊടുമ്പോൾ ഉറപ്പുള്ളത്
  • സുഗന്ധമുള്ളത്
  • കേടുപാടുകൾ സംഭവിക്കാത്ത പാക്കിംഗ്
  • ചർമ്മത്തിന് കേടുപാടുകൾ
  • നിറവ്യത്യാസം
  • ദുർഗന്ധം
  • പാക്കിംഗിൽ കേടുപാടുകൾ

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 9.
വീട്ടിൽ വാങ്ങിയ ഒരു ഒഴിഞ്ഞ ഭക്ഷ്യപായ്ക്കറ്റ് (ബിസ്കറ്റ്, ബ്രഡ്, ചോക്ലേറ്റ് തുടങ്ങിയവ) സ്കൂളിൽ കൊണ്ടുവന്ന് ഹാൻഡ് ലെൻസ് ഉപയോഗിച്ച് അതിന്റെ ലേബൽ പരിശോധിക്കൂ. എന്തെല്ലാം വിവരങ്ങളാണ് കണ്ടെത്താൻ കഴിയുന്നത്? ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തു.
Answer:

  • ഭക്ഷ്യവസ്തുവിന്റെ പേര്
  • ചേരുവകളുടെ പട്ടിക
  • പോഷകഘടകങ്ങൾ സംബന്ധിച്ച വിവരം
  • കലോറിക മൂല്യം
  • വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ അടയാളങ്ങൾ
  • അളവ്, തൂക്കം
  • നിർമ്മിച്ച തീയതി, കാലാവധി കഴിയുന്ന തീയതി
  • ഉൽപാദിപ്പിച്ച സ്ഥലം, നിർമ്മാതാവിന്റെ വിലാസം
  • ഉപയോഗിച്ച പ്രിസർവേറ്റീവുകൾ
  • നിറം കൊടുക്കാൻ ഉപയോഗിച്ച വസ്തുക്കൾ
  • ലൈസൻസ് നമ്പറും fssai ലോഗോയും
  • ഉപയോഗിക്കേണ്ട രീതി

Question 10.
മായം ചേർക്കലുമായി ബന്ധപ്പെട്ട് വന്ന പത്രവാർത്ത വിശകലനം ചെയ്ത് താഴെ നൽകിയിട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കൂ.
a) ശർക്കരയിൽ എന്തിനാണ് റൊഡോമിൻ ബി ചേർക്കുന്നത്?
b) റൊഡോമിൻ ബി ചേർക്കുന്നതുകൊണ്ടുള്ള ദോഷമെന്ത്?
Answer:
a) ശർക്കരയുടെ നിറം മെച്ചപ്പെടുത്തുന്നതിനായി റോഡോമിൻ ബി ചേർക്കുന്നു.

ആവശ്യമായ സാമഗ്രികൾ: തണ്ടോടുകൂടിയ ചേമ്പില 2 എണ്ണം, ബീക്കർ 2 എണ്ണം, ജലം, ഉപ്പ് പ്രവർത്തനക്രമം: രണ്ട് ബീക്കർ എടുക്കുക. ഒരു ബീക്കറിൽ ശുദ്ധജലവും അടുത്തതിൽ ഗാഢ ഉപ്പുലായ നിയും എടുക്കുക. രണ്ടിലും തണ്ടോടുകൂടിയ ചേമ്പില ഇറക്കിവയ്ക്കുക. ഒരുദിവസം കഴിഞ്ഞ് നിരീക്ഷി നിരീക്ഷണം: ഉപ്പുലായനിയിൽ ഇറക്കിവച്ച് ചേമ്പിൻ തണ്ടിലെ കോശങ്ങളിൽനിന്ന് ജലം ഉപ്പുവെള്ള ത്തിലേക്ക് ഒഴുകുന്നു. അതുമൂലം ചേമ്പിൻ തണ്ടിലെ കോശങ്ങൾ ചുരുങ്ങുകയും ചേമ്പില വാടുകയും ചെയ്യുന്നു. ഇതുപോലെ ഉപ്പിലിട്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് ജലാംശം ഉപ്പുലായനിയി ലേക്ക് വരുന്നു.

ഭക്ഷണസാധനങ്ങളിൽ നിന്നുമാത്രമല്ല അവയോടൊപ്പമുള്ള സൂക്ഷ്മജീവികളുടെ കോശങ്ങളി ലുള്ള ജലാംശവും ഉപ്പ് വലിച്ചെടുക്കുന്നു. സൂക്ഷ്മജീവികളുടെ കോശങ്ങളിൽനിന്ന് ജലം നഷ്ടപ്പെടുമ്പോൾ അവ നശിച്ചുപോകുന്നു. ഇതുതന്നെയാണ് ഭക്ഷണപദാർഥങ്ങൾ പഞ്ചസാരലായനിയിൽ സൂക്ഷിക്കു മ്പോഴും സംഭവിക്കുന്നത്.

Question 13.
ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവയ്ക്കേണ്ടിവരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തൂ.
Answer:

  • ഭക്ഷ്യക്ഷാമം മറികടക്കാൻ
  • കേടുപാടുകൾ തടയുന്നതിന്
  • വർഷം മുഴുവൻ സീസണൽ ഭക്ഷണം ആസ്വദിക്കാൻ
  • ഭക്ഷണം പാഴാക്കൽ കുറയ്ക്കുന്നതിന്

Question 14.
ഭക്ഷ്യവസ്തുക്കൾ ശരിയായി സൂക്ഷിച്ചുവച്ചില്ലെങ്കിൽ എന്തുസംഭവിക്കും? ചർച്ച ചെയ്യൂ.
Answer:
ഭക്ഷ്യവസ്തുക്കൾ കേടാകും.

Question 15.
വീട്ടിൽ പാത്രത്തിൽ സൂക്ഷിക്കുന്ന അരി കുറേകാലം കേടുവരാതിരിക്കുന്നുണ്ടല്ലോ. എന്നാൽ ചോറ് ഒരു ദിവസം കഴിയുമ്പോ ഴേക്കും കേടുവരുന്നു. അപ്പോൾ വേവിച്ചതു കൊണ്ടാണോ കേടുവരുന്നത്?
OR
Question 16.
പാത്രത്തിൽ സൂക്ഷിക്കുന്ന അരി ദീർഘനാൾ കേടുവരാതിരിക്കാനും ചോറ് ഒരുദിവസം കഴിയുമ്പോൾ കേടുവരാനുമുള്ള കാരണം എന്തായിരിക്കും? ചർച്ചചെയ്യൂ.
Answer:
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ വിഘടന പ്രവർത്തനമാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ കേടുപാടുകൾക്ക് കാരണം. വളരെ ഉയർന്നതും വളരെ കുറഞ്ഞതുമായ താപനിലയിൽ സൂക്ഷ്മജീവികൾ നിഷ്ക്രിയമാകുന്നു. മാത്രമല്ല, ഈർപ്പത്തിന്റെ അഭാവത്തിൽ സൂക്ഷ്മജീവികൾക്ക് സജീവമാകാൻ കഴിയില്ല. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ, പാകം ചെയ്ത ഭക്ഷണത്തിൽ ഈർപ്പം ഉണ്ടായിരിക്കാം. അതിനാൽ, സൂക്ഷ്മജീവികളുടെ പ്രവർത്തനം കാരണം ഇത് വേഗത്തിൽ കേടാകും.

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 17.
ബ്രഡ്ഡിന്റെ പാക്കറ്റിൽനിന്ന് ഒരു കഷണം ബ്രഡ്ഡ് എടുത്ത് പുറത്തുവയ്ക്ക. ബ്രഡ്ഡിൽ ഒന്നോ രണ്ടോ തുള്ളി വെള്ളം തളിക്കൂ. മൂന്നു ദിവസം കഴിഞ്ഞ് ഹാൻഡ് ലെൻസിലൂടെയോ മൈക്രോസ്കോപ്പിലൂടെയോ നിരീക്ഷി ക്കൂ. നിങ്ങൾ ബ്രഡ്ഡിൽ എന്താണ് കാണുന്നത്? ഇതിനു കാരണം എന്താണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ ശാസ്ത്രപുസ്തകത്തിൽ കുറിക്കൂ. നിരീക്ഷിച്ച പൂപ്പൽ (ഫംഗസ്) ശാസ്ത്രപുസ്ത കത്തിൽ ചിത്രീകരിക്കൂ.
Answer:
മൂന്ന് ദിവസത്തിന് ശേഷം, ബെഡിൽ കുറച്ച് പൂപ്പൽ വളർച്ച നമുക്ക് നിരീക്ഷിക്കാൻ കഴിയും. ഈർപ്പത്തിന്റെ സാന്നിധ്യം മൂലം വളരുന്ന ഒരു തരം ഫംഗസാണ് ഇത്.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 14

Question 18.
ഓരോന്നും കേടുവരാതെ ഏത് രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ,
Answer:

ഭക്ഷ്യവസ്തു സൂക്ഷിക്കുന്ന രീതി കേടാകാത്തതിന് കാരണം
മുളക് ഉണക്കി സൂക്ഷിക്കുന്നു. ഈർപ്പത്തിന്റെ അഭാവത്തിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല.
ചെറി പഞ്ചസാര ലായനിയിൽ സൂക്ഷിക്കുന്നു പഞ്ചസാരയുടെ ലായനിയിൽ സൂക്ഷ്മജീവികൾക്ക് അതിജീവിക്കാൻ കഴിയില്ല.
നെല്ലിക്ക ഉപ്പ് ലായനിയിൽ സൂക്ഷിക്കുന്നു സൂക്ഷ്മജീവികൾക്ക് ഉപ്പ് ലായനിയിൽ അതിജീവിക്കാൻ കഴിയില്ല.
പൈനാപ്പിൾ പഞ്ചസാര ലായനിയിൽ സൂക്ഷിക്കുന്നു പഞ്ചസാരയുടെ ലായനിയിൽ സൂക്ഷ്മജീവികൾക്ക് അതിജീവിക്കാൻ കഴിയില്ല.
ചിപ്സ് പഞ്ചസാര ലായനിയിൽ സൂക്ഷിക്കുന്നു വായുവിന്റെ അഭാവത്തിൽ സൂക്ഷ്മജീവികൾക്ക് വളരാൻ കഴിയില്ല.
പാനീയങ്ങൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നു സൂക്ഷ്മജീവികൾക്ക് കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ കഴിയില്ല.
പച്ചക്കറികൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നു സൂക്ഷ്മജീവികൾക്ക് കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ കഴിയില്ല.

Question 19.
ഓരോ രീതിയിലും സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക വിപുലീകരിക്കൂ.
Answer:
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 15

Question 20.
ഭക്ഷ്യവസ്തുക്കൾ എങ്ങനെയാണ് റഫ്രിജറേറ്ററിൽ ശാസ്ത്രീയമായി ക്രമീകരിക്കേണ്ടത് എന്ന് അന്വേഷിച്ചറിഞ്ഞ് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
തണുത്ത മേഖല

  • റഫ്രിജറേറ്ററിന്റെ ഏറ്റവും തണുപ്പുള്ള ഭാഗം, മുകളിലെ ഷെൽഫിന്റെ പിൻഭാഗത്ത് കാണപ്പെടുന്നു
  • മാംസം, കോഴി, കടൽ വിഭവങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ സംഭരിക്കാൻ ഉപയോഗിക്കുന്നു
  • തണുത്ത താപനില ബാക്ടീരിയയുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു

ഊഷ്മള മേഖല

  • തണുത്ത മേഖലയേക്കാൾ ചൂട്, മുകളിലെ ഷെൽഫിലോ വാതിൽ ഷെൽഫിലോ സ്ഥിതിചെയ്യുന്നു
    ജ്യൂസുകളും ബാക്കിയുള്ളവയും സൂക്ഷിക്കാൻ ഉപയോഗിക്കുന്നു.
  • കേടുപാടുകൾക്ക് വിധേയമാകാത്ത ഇനങ്ങൾക്ക് അല്പം ഉയർന്ന താപനിലയെ നേരിടാൻ കഴിയും

ഫ്രീസർ മേഖല

  • 0 ° F അല്ലെങ്കിൽ അതിൽ താഴെയായി സജ്ജമാക്കണം
  • മാംസം, പച്ചക്കറികൾ, തയ്യാറാക്കിയ ഭക്ഷണം എന്നിവ സംഭരിക്കാൻ ഉപയോഗിക്കുന്നു തണുത്ത
  • താപനില ബാക്ടീരിയയുടെ വളർച്ചയെ തടയുകയും ദീർഘകാലത്തേക്ക് ഭക്ഷണം സംരക്ഷിക്കുകയും ചെയ്യുന്നു.

Question 21.
ആഹാരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള കാര്യങ്ങൾ നിങ്ങൾ പരിഗണിക്കാറു ണ്ടോ? നിങ്ങൾ പരിഗണിക്കുന്നവയ്ക്ക് നേരെ (✔) അടയാളവും അല്ലാത്തവയ്ക്ക് നേരെ (x) അടയാളവും നൽകൂ.
Answer:

  • പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ വാങ്ങുന്ന സ്ഥലങ്ങൾ/ മാർക്കറ്റുകൾ വൃത്തിയു ള്ളതാണ്. (×)
  • കച്ചവടക്കാർ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കാറുണ്ട്. (x)
  • മാർക്കറ്റിൽ ഭക്ഷ്യവസ്തുക്കൾ വൃത്തിയായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. (x)
  • ഭക്ഷ്യവസ്തുക്കൾ അടച്ച് സൂക്ഷിക്കുന്നുണ്ട്. (✔)
  • ശുദ്ധമായ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. (✔)
  • കത്തി, പാത്രം, കട്ടിംഗ് ബോർഡ്, ഭക്ഷ്യവസ്തുക്കൾ എന്നിവ നന്നായി കഴുകിയശേഷമാണ് ഉപയോഗിക്കുന്നത്. (✔)
  • പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ കഴുകിയാണ് മുറിക്കുന്നത്. (✔)
  • പാചകം ചെയ്തശേഷം ആഹാരം അടച്ചുവയ്ക്കുന്നു. (✔)
  • ആഹാരം വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്നു. (✔)
  • വൃത്തിയാക്കിയ പാത്രങ്ങളാണ് ആഹാരം കഴിക്കാനുപയോഗിക്കുന്നത്. (✔)
  • പാചകം ചെയ്ത് അധികസമയം കഴിയുന്നതിനുമുമ്പ് ആഹാരം കഴിക്കുന്നു. (✔)
  • വൃത്തിയുള്ള സ്ഥലത്തിരുന്ന് വീട്ടിലെ എല്ലാവരും ഒരുമിച്ച് ആഹാരം കഴിക്കുന്നു. (✔)
  • ബാക്കിയുള്ള ആഹാരം പിന്നീട് ഉപയോഗിക്കാൻ പറ്റിയതുമാത്രം കേടുവരാതെ സൂക്ഷിക്കുന്നു. (✔)
  • ആഹാരം കഴിച്ചസ്ഥലം തുടച്ച് വൃത്തിയാക്കുന്നു. (✔)

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 22.
നമുക്ക് സ്കൂളിലൊരു ഭക്ഷ്യമേള സംഘ ടിപ്പിക്കാം. എന്തെല്ലാം ഒരുക്കങ്ങൾ വേണം?
Answer:

  • ഒറ്റയ്ക്കോ ചെറിയ ഗ്രൂപ്പുകളായോ വിഭവങ്ങൾ തയ്യാറാക്കാം.
  • വിഭവങ്ങൾ, അവ ഓരോന്നും ഉണ്ടാക്കേണ്ട അളവ് എന്നിവ തീരുമാനിക്കൽ
  • ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലിസ്റ്റ് ചെയ്യലും സംഘടിപ്പിക്കലും
  • സുരക്ഷിതമായി പാചകം ചെയ്യൽ
  • ആ വിഭവങ്ങൾ ശുചിയായും മനോഹരമായും ക്രമീകരിക്കൽ
  • ഭക്ഷ്യമേള കഴിഞ്ഞതിനുശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ

Question 23.
ഭക്ഷ്യമേള സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. തയാറാക്കി പ്രദർശിപ്പിക്കൂ, ഭക്ഷ്യമേള കഴിഞ്ഞശേഷം മേളയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാ ക്കി ശാസ്ത്രക്ലബ്ബിൽ അവതരിപ്പിക്കൂ.
Answer:
ആമുഖം
സയൻസ് ക്ലബ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ഗംഭീര വിജയമായിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഞങ്ങളുടെ അംഗങ്ങളുടെ പാചക സർഗ്ഗാത്മകതയും ശാസ്ത്രീയ ധാരണയും പ്രദർശിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിട്ടത്

റിപ്പോർട്ടിൽ ചേർക്കേണ്ടവ

  • വിവിധ പാചക രീതികൾ
  • ആരോഗ്യകരമായ പാചകക്കുറിപ്പ് മത്സരം
  • അംഗങ്ങൾ തയ്യാറാക്കിയ രുചികരവും ആരോഗ്യകരവുമായ വിഭവങ്ങൾ സാമ്പിൾ ചെയ്യാനുള്ള അവസരം
  • ഭക്ഷ്യ ശാസ്ത്രത്തിൻറെ പ്രാധാന്യം
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

സുരക്ഷിതഭക്ഷണം Class 7 Extra Questions and Answers

Question 1.
നമ്മുടെ ഭക്ഷണത്തിലെ ചില സാധാരണ വിഭവങ്ങൾ എന്തൊക്കെയാണ്?
Answer:
അരി, മീൻ കറി, പുട്ടു അപ്പം, ചിക്കൻ കറി, ചെമ്മീൻ കറി, ബിരിയാണി, പോറോട്ട, പായസം, അച്ചാർ മുതലായവയാണ് സാധാരണ വിഭവങ്ങൾ.

Question 2.
നമ്മുടെ വിഭവങ്ങൾക്കുള്ള ചേരുവകൾ നമുക്ക് എവിടെ നിന്ന് ലഭിക്കും?
Answer:
കടകൾ, മാർക്കറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നാണ് സാധാരണയായി ചേരുവകൾ ശേഖരി ക്കുന്നത്.

Question 3.
ഭക്ഷണം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഭക്ഷണം പോഷകസമൃദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ ചേരുവകളുടെ ഗുണനിലവാരവും തയ്യാറാക്കുന്ന രീതിയും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

Question 4.
പാൽ, പാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ഘടകങ്ങൾ പരിഗണിക്കണം?
Answer:

  • പാക്കിംഗ് തീയതിയും കാലഹരണപ്പെടൽ തീയതിയും പരിശോധിക്കുക
  • എന്തെങ്കിലും കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക
  • അത് ശരിയായി സീൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക
  • പാൽ ഉൽപ്പന്നങ്ങൾ കേടാകുന്നത് തടയാൻ ശീതീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക
  • ബ്രാൻഡ് ലോഗോയ്ക്കായി പാക്കറ്റ് പരിശോധിക്കുക
  • ഉറവിടത്തിന്റെ ഗുണനിലവാരം പരിശോധിക്കുക

Class 7 Basic Science Chapter 10 Notes Malayalam Medium സുരക്ഷിതഭക്ഷണം Question Answer

Question 5.
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ എന്തൊക്കെയാണ്?
Answer:

  • ഗുണനിലവാരത്തെ സൂചിപ്പിക്കുന്ന അടയാളം.
  • പാക്കിംഗ് തീയതിയും കാലഹരണ തീയതിയും.
  • ചേരുവകളുടെ അനുപാതം സൂചിപ്പിക്കുന്നു.
  • വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ പദാർത്ഥങ്ങളുടെ ഉപയോഗം സൂചിപ്പിക്കുന്ന അടയാളങ്ങൾ.

Question 6.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന ചില സാധാരണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്?
Answer:
സിന്തറ്റിക് ചായങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ, പ്രിസർവേറ്റീവുകൾ, എന്നിവ സാധാരണ മായം ചേർക്കുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു.

Question 7.
മായം കലർന്ന ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങൾ എന്തൊക്കെയാണ്?
Answer:
മായം കലർന്ന ഭക്ഷണം അലർജി, ദഹന പ്രശ്നങ്ങൾ, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Question 8.
ചില ഭക്ഷ്യവസ്തുക്കൾ നന്നായി ഉണക്കു മ്പോൾ കേടാകില്ല. എന്തായിരിക്കാം കാരണം?
Answer:
ഭക്ഷ്യവസ്തുക്കൾ ഉണങ്ങുമ്പോൾ അതിലെ ജലത്തിന്റെ അളവ് നഷ്ടപ്പെടുന്നു. ഈ അവസ്ഥയിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഇതുമൂലം ഭക്ഷ്യ പദാർത്ഥം കേടുപാടുകളില്ലാതെ നിലനിൽക്കുന്നു.

Question 9.
ഏതുതരം ഭക്ഷണങ്ങളാണ് സാധാരണയായി പാസ്ചറൈസ് ചെയ്യുന്നത്?
Answer:
പാൽ, വീഞ്ഞ്, പഴച്ചാറുകൾ എന്നിവ സാധാരണയായി പാസ്ചറൈസ് ചെയ്യപ്പെടുന്നു.

Question 10.
ആരോഗ്യം നിലനിർത്തുന്നതിന് ഭക്ഷണ ശുചിത്വം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
Answer:
ഭക്ഷ്യ ശുചിത്വം ദോഷകരമായ മാലിന്യങ്ങളിൽ നിന്ന് ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ഭക്ഷ്യജന്യരോഗങ്ങൾ തടയുകയും ചെയ്യുന്നു.

Question 11.
വാങ്ങിയതിനുശേഷം ഭക്ഷണം എങ്ങനെ സൂക്ഷിക്കണം?
Answer:
ശരിയായ താപനിലയിൽ, വായു കടക്കാത്ത കണ്ടെയ്നറുകളിലോ ബാഗുകളിലോ ഭക്ഷണം സംഭരിക്കുകയും വായുവിലേക്കും ഈർപ്പത്തിലേക്കുമുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യുക.

സുരക്ഷിതഭക്ഷണം Class 7 Notes

ഭക്ഷണം നമുക്ക് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു, നമ്മുടെ വളർച്ചയും, നമ്മുടെ ആരോഗ്യവും നിലനിർത്തുന്നു, അവയവങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു.

സുരക്ഷിതമായ ഭക്ഷണ ഉപഭോഗം ഉറപ്പാക്കുന്നതിന്, ഭക്ഷ്യവസ്തുക്കളുടെ ഉറവിടം, കാലഹരണ തീയതി, പാക്കേജിംഗ് തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക.

തയ്യാറാക്കുമ്പോഴും സംഭരിക്കുമ്പോഴും ശരിയായ ശുചിത്വം പാലിക്കുക.

കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പാകം ചെയ്ത ഭക്ഷ്യവസ്തുക്കളും പാചകത്തിനുള്ള ചേരുവകളും വാങ്ങുന്നു. അവ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം.

6th Standard Maths First Term Question Paper Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths First Term Question Paper Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths First Term Question Paper Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1

a) ജ്യാമിതിയിലെ പെട്ടിയിലെ മട്ടങ്ങൾ ഉപയോഗിച്ച് 15 കോൺ നിർമ്മിക്കുക.
Answer:
∠BAD = 45°
∠BAC = 30°
∠CAD = 15°
6th Standard Maths First Term Question Paper Malayalam Medium 1

b) കോൺ അളക്കാനുള്ള ഉപകരണം മട്ടകോൺ എത ഡിഗ്രിയാണ്.
Answer:
പ്രൊട്രാക്ടർ (കോൺമാപിനി), 90°

c) തന്നിരിക്കുന്ന അളവുപയോഗിച്ച് ചതുർഭുജം നിർമ്മി ക്കുക.
6th Standard Maths First Term Question Paper Malayalam Medium 2
Answer:
6th Standard Maths First Term Question Paper Malayalam Medium 4

പ്രവർത്തനം – 2

a) ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 9 ടീച്ചറുടെ വയസ്സുകൂടി ചേരുമ്പോൾ ശരാശരി 1 കൂടും ടീച്ചറിന്റെ പ്രായമെന്ത്?
Answer:
30 കുട്ടികളുടെ ശരാശരി വയസ്സ് – 9
30 കുട്ടികളുടെ ആകെ പ്രായം = 9 × 30 = 270
ടീച്ചറുടെ വയസ്സു കൂടുമ്പോൾ ശരാശരി = 9 + 1 = 10
31 പെരുടെ ആകെ പ്രായം = 10 × 31 = 310
ടീച്ചറിന്റെ പ്രായം = 310 – 240 = 40 yrs

b) ഒരു കൂട്ടം വിലകളുടെ ശരാശരി കണ്ടെത്താനുള്ള മാർഗ്ഗ് നിർദ്ദേശിക്കുക.
Answer:
ശരാശരി കാണാനുള്ള മാർഗ്ഗം
6th Standard Maths First Term Question Paper Malayalam Medium 5

c) പട്ടിക പൂർത്തിയാക്കുക.
6-ാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി യിലെ പുസ്തകം വിതരണം ചെയ്ത വിവരമാണ് പട്ടികയിൽ.

ക്ലാസ്സ് കുട്ടികളുടെ എണ്ണം പുസ്തകങ്ങളുടെ എണ്ണം ശരാശരി
6A ……… 120 4
6B 50 ….. 3
6C 30 210 ……..
6D 25 75 3

Answer:

ക്ലാസ്സ് കുട്ടികളുടെ എണ്ണം പുസ്തകങ്ങളുടെ എണ്ണം ശരാശരി
6A 30 120 4
6B 50 150 3
6C 30 210 7
6D 25 75 3

6th Standard Maths First Term Question Paper Malayalam Medium

പ്രവർത്തനം – 3

a) \(\frac{1}{3}\) ൻ്റെ \(\frac{1}{5}\) ഭാഗം
1 മില്ലിലിറ്റർ = _______ ലിറ്റർ

\(\frac{1}{3}\) ൻ്റെ 2 മടങ്ങ്
\(\frac{13}{5}\) = _______
4 \(\frac{1}{8}\) = _______
Answer:
6th Standard Maths First Term Question Paper Malayalam Medium 6

6th Standard Maths First Term Question Paper Malayalam Medium 7
a) ചിത്രത്തിന്റെ പരപ്പളവ് കാണുക.
Answer:
ചിത്രത്തിന്റെ പരപ്പളവ് =
നീളം = 15 രസ. മീ.
വീതി = 1 രസ. മീ.
പരപ്പളവ് = 15 × 1 = 15 ച. രസ. മീ.

b) ഇതിനെ 2 ഭാഗങ്ങളാക്കിയാൽ ഒരു ഭാഗത്തിന്റെ പര പളവ്
Answer:
ഒരു ഭാഗത്തിന്റെ പരപ്പളവ് = 15 ന്റെ \(\frac{1}{2}\)
15 × \(\frac{1}{2}\) = \(\frac{15}{2}\)
= 7\(\frac{1}{2}\) ച. രസ. മീ.

c) ഇതിലൊന്നിനെ വീണ്ടും 3 കഷണങ്ങളാക്കിയാല അതിലൊന്നിന്റെ പരപ്പളവ്.
Answer:
ഒരു കഷണത്തിന്റെ \(\frac{1}{3}\) = 7\(\frac{1}{2}\) x \(\frac{1}{3}\)
= \(\frac{15}{2} \times \frac{1}{3}\)
= \(\frac{15}{6}-\frac{5}{2}\)
= 2\(\frac{1}{2}\) ച. രസ. മീ.

പ്രവർത്തനം – 4

a) 4 മീറ്റർ നീളവും 1 മീറ്റർ വീതിയും 25 സെ.മീ. ഉയരവു മുള്ള മരകഷണത്തിന്റെ വ്യാപ്തമെന്ത്?
Answer:
മരകഷണത്തിന്റെ വ്യാപ്തം = നീളം = 4 മീറ്റർ
വീതി = 1 മീറ്റർ
ഉയരം = 25 സെ.മീ. = \(\frac{25}{100}\) മീറ്റർ
വ്യാപ്തം = നീളം × വീതി × ഉയരം
= 4 × 1 × \(\frac{1}{4}\) = 1ഘനമീറ്റർ

b) 1 ഘനമീറ്റർ = _______ ലിറ്റർ
1 ലിറ്റർ = _______ ഘനസെ.മീ.
Answer:
1ഘനമീറ്റർ = 1000 ലിറ്റർ
1 ലിറ്റർ = 1000 ഘനസെന്റിമീറ്റർ

c) ഒരു പാത്രത്തിന്റെ ഉള്ളളവ് കാണാനുള്ള വാക്യം?
Answer:
ഒരു പാത്രത്തിന്റെ ഉള്ളളവ്
= ഒരു പാത്രത്തിന്റെ വ്യാപ്തം
= നീളം × വീതി × ഉയരം

6th Standard Maths First Term Question Paper Malayalam Medium

പ്രവർത്തനം – 5

a) 10 മണിക്ക് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണ ളവ് വ്യാഖ്യാനിക്കുക.
Answer:
6th Standard Maths First Term Question Paper Malayalam Medium 8
10മണി സമയം കാണിക്കുന്ന ക്ലോക്ക്
ക്ലോക്കിനുള്ളിലെ (വൃത്തത്തിനുള്ളിലെ കോണളവ്) = 360
ക്ലോക്കിനെ വിഭജിച്ചിട്ടുള്ള എണ്ണം = 12
ഒരു സമഭാഗത്തിന്റെ കോണളവ് = \(\frac{360}{12}\) = 30
ഇവിടെ 2 ഭാഗങ്ങൾ = 2 × 30 = 60°
സൂചികൾ തമ്മിലുള്ള കോണളവ് = 60

b) ചിത്രത്തിൽ എത്ര കോണുകളുണ്ട് ഏതൊക്കെ?
മട്ടകോൺ, 90 – ൽ കുറവ് 90- ൽ കൂടുതല എന്നിങ്ങനെ പട്ടികപ്പെടുത്തുക.
6th Standard Maths First Term Question Paper Malayalam Medium 9
Answer:
9 കോണുകൾ
∠APC, ∠CPB, ∠BPD, ∠DPE, ∠EPA, ∠APD, ∠EPB, ∠EPC, ∠DPC
6th Standard Maths First Term Question Paper Malayalam Medium 9

മട്ടകോൺ 90 – ൽ കുറവുള്ള കോൺ 90-ൽ കൂടിയ കോൺ
∠APE ∠EPD ∠APD
∠EPB ∠BPC ∠CPD
∠BPD ∠APC
∠EPC

പ്രവർത്തനം – 6

വീടിന്റെ മുറ്റത്തിന്റെ \(\frac{1}{5}\) ഭാഗം പ്ലേഗ്രൗണ്ടാക്കി. ബാക്കിയുള്ള തിന്റെ \(\frac{1}{2}\) ഭാഗം കാർഷെഡിന് മാറ്റി. ഷെഡ് ആകെയുള്ള മുറ്റത്തിന്റെ എത്ര ഭാഗ മാണ്. ശേഷിച്ച ഭാഗത്തിന്റെ \(\frac{1}{2}\) പൂന്തോട്ടമാക്കി. ബാക്കിയുള്ള ഭാഗം ആകെ മുറ്റത്തിന്റെ എത്ര ഭാഗമാണ്?
Answer:
പ്ലേഗ്രൗണ്ടാക്കിയ മുറ്റത്തിന്റെ ഭാഗം = \(\frac{1}{5}\)
ശേഷിക്കുന്ന ഭാഗം = 1 – \(\frac{1}{5}=\frac{5-1}{5}=\frac{4}{5}\)
കാർഷെഡാക്കിയത് ഭാഗം

ശേഷിച്ച ഭാഗം = 1 – \(\left(\frac{1}{5}+\frac{2}{5}\right)\)
= 1 – \(\frac{3}{5}=\frac{2}{5}\)

പൂന്തോട്ടം = \(\frac{1}{3}\) of \(\frac{2}{5}=\frac{2}{15}\)

ശേഷിക്കുന്ന ഭാഗം = 1 – \(\left(\frac{1}{5}+\frac{2}{5}+\frac{2}{15}\right)\)
= 1 – \(\left(\frac{3}{15}+\frac{6}{15}+\frac{2}{15}\right)\)
= 1 – \(\frac{11}{15}=\frac{4}{15}\)

പ്രവർത്തനം – 7

6-ാം ക്ലാസ്സിലെ 3 ഡിവിഷനിലും തുല്യഎണ്ണം വിദ്യാർത്ഥിക ളുണ്ട്. മൊത്തം 60 കുട്ടികളാണുള്ളത്. അവരുടെ ശരാശരി ഭാരം താഴെ കൊടുക്കുന്നു.

A B C
46 44 48

a) ഓരോ ഡിവിഷനിലേയും കുട്ടികളുടെ എണ്ണമെത്ര?
b) ഓരോ കുട്ടി പുതുതായി 3 ഡിവിഷനിലും എത്തിയ പ്പോൾ ശരീരഭാരത്തിന്റെ ശരാശരി A യിൽ വ്യത്യാസമില്ല, B യിൽ 1 കൂടി C യിൽ 3 കുറഞ്ഞു. പുതുതായി വന്ന വരുടെ ശരീരഭാരം കണക്കാക്കുക.
Answer:
6-ാം ക്ലാസിലെ ആകെ കുട്ടികൾ = 60
ഒരു ഡിവിഷനിലെ കുട്ടികളുടെ എണ്ണം = \(\frac{60}{3}\) = 20

i) A ഡിവിഷനിലെ കുട്ടികളുടെ ശരാശരി ഭാരം = 46
പുതിയ കുട്ടി വരുമ്പോഴുള്ള ശരാശരി = 46
പുതിയ കുട്ടിയുടെ ഭാരം = 46 കിലോ

ii) B ഡിവിഷനിലെ ശരാശരി ഭാരം = 44 കിലോ
20 കുട്ടികളുടെ ആകെ ഭാരം = 44 × 20 = 880
പുതിയ കുട്ടി ചേർന്നപ്പോൾ ശരാശരി = 45
21 കുട്ടികളുടെ ആകെ ഭാരം = 45 × 21 = 945
പുതിയ കുട്ടിയുടെ ഭാരം = 945 – 880
= 65 കിലോ

iii) – ഡിവിഷനിലെ ശരാശരി ഭാരം = 48 kg
20 കുട്ടികളുടെ ആകെ ഭാരം = 48 × 20
= 960 കിലോ

പുതിയ കുട്ടി വന്നപ്പോൾ ശരാശരി = 47കിലോ
21 കുട്ടികളുടെ ആകെ ഭാരം
= 47 × 21
= 987 കിലോ

പുതിയ കുട്ടിയുടെ ഭാരം
= 987 – 960
= 27 കിലോ

6th Standard Maths First Term Question Paper Malayalam Medium

പ്രവർത്തനം – 8

a) ചതുരാകൃതിയായ ഒരു പാത്രത്തിന്റെ അകത്തെ അള വുകൾ 20സെ.മീ. 10 സെ.മീ.ഷ 5 സെ.മീ. ആയാൽ എത വെള്ളം കൊള്ളും.
Answer:
നീളം = 20 സെ.മീ.
വീതി = 10 സെ.മീ.
ഉയരം = 5 സെ.മീ.

പാത്രത്തിന്റെ വ്യാപ്തം = 20 × 10 × 5
= 1000 ഘന. സെ.മീ.

b) ഈ വെള്ളം സമചതുരാകൃതിയിലുള്ള ഒരു പാത്രം നിറ ച്ചുവെങ്കിൽ സമചതുരപാത്രത്തിന്റെ അകത്തെ അളവെ ന്ത്?
Answer:
സമചതുരാകൃതിയിലുള്ള പാത്രത്തിന്റെ വ്യാപ്തം
= 1000 ഘന. സെ.മീ.
ഒരു വശത്തിന്റെ നീളം = 10 ഘന. സെ.മീ.

c) അകത്തെ അളവുകൾ 20സെ.മീ. 15 സെ.മീ. എന്നിങ്ങ നെയുള്ള പാത്രത്തിൽ എത്ര ഉയരത്തിൽ ഈ വെള്ളമു ണ്ടാകും.
Answer:
പുതിയ പാത്രത്തിന്റെ നീളം = 20 സെ.മീ.
വീതി = 15 സെ.മീ.

വെള്ളത്തിന്റെ ഉയരം = വ്യാപ്തം
നീളം x വീതി
= \(\frac{1000}{20 \times 15}=\frac{10}{3}\)
= 3\(\frac{1}{3}\) സെ.മീ.

Kerala Plus Two Malayalam Board Model Paper 2023 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2023 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2023 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്ത രം തെരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
കുമാരനാശാന്റെ സീതയ്ക്കും എഴുത്തച്ഛന്റെ ശകുന്ത ളയ്ക്കും ഉള്ള രണ്ടു സമാനതകൾ കണ്ടെത്തിയെഴുതുക.
• പുരുഷ കേന്ദ്രിതമായ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സ്ത്രീകൾ
• സ്വതന്ത്രമായി സഞ്ചരിച്ചാൽ സ്ത്രീ ആക്രമിക്കപ്പെടുന്ന അവസ്ഥ
• പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന സ്ത്രികൾ
• രാത്രി നിഷേധിക്കപ്പെടുന്ന സ്ത്രീ ജീവിതം
Answer:
• പുരുഷ കേന്ദ്രിതമായ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സ്ത്രീകൾ
• പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകൾ

Question 2.
താഴെ കൊടുത്തിട്ടുള്ളതിൽ നിന്ന് ‘ദൈവ ദശകം’ എന്ന പാഠ ഭാഗവുമായി ബന്ധമുള്ള രണ്ടു സൂചകങ്ങൾ എടുത്തെഴു തുക.
• ഭൗതിക ജീവിതം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പി ത്താനായി വന്ന് കാത്തുകൊള്ളുക.
• മനുഷ്യ നിർമിതമായ നിയമങ്ങൾക്ക് അനുസൃതമായ ജീവിതം നയിക്കണം.
• ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം മുതലായവ തന്ന് ഞങ്ങളെ രക്ഷിക്കണം.
• ദൈവ പാദങ്ങളെ ശരണം പ്രാപിക്കുന്നത് മനുഷ്യന്റെ സ്വാർഥ ലാഭത്തിനു വേണ്ടിയാകണം.
Answer:
• ഭൗതിക ജീവിതം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പി ത്താനായി വന്ന് കാത്തുകൊള്ളുക.
• ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം, മുതലായവ തന്ന് ഞങ്ങളെ രക്ഷിക്കണം.

Question 3.
അനുഷ്ഠാന കലാരൂപങ്ങൾക്ക് രണ്ട് ഉദാഹരണം എഴുതുക.
• കഥകളി
• ഭരത നാട്യം
• തെയ്യം
• പടയണി
Answer:
• തെയ്യം
• പടയണി

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 4.
“പുലിക്കോട്ടിൽ ഹൈദർ എല്ലാ അർഥത്തിലും നാട്ടിൻ പുറ ത്തിന്റെ കവിയാണ്” – ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സൂചനകൾ എഴുതുക.
• ഏറനാടൻ ശൈലി ഉപയോഗിച്ചു
• മോയിൻകുട്ടി വൈദ്യരുടെ പാത പിന്തുടർന്നു
• സ്വന്തം ചുറ്റുപാടിനെ ചിത്രീകരിക്കുവാനുള്ള ദാഹം പ്രക ടിപ്പിച്ചു.
• അറേബ്യൻ ചരിത്രത്തെ ആസ്പദമാക്കി രചന നടത്തി.
Answer:
ഏറനാടൻ ശൈലി ഉപയോഗിച്ചു സ്വന്തം ചുറ്റുപാടിനെ ചിത്രീ കരിക്കുവാനുള്ള ദാഹം പ്രകടിപ്പിച്ചു.

Question 5.
“യുക്തി രാഹിത്യം ഹാസ്യത്തിന് കാരണമാകും.” എന്ന ആശയം അനാവരണം ചെയ്യുന്ന കവിതയാണ് ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’. ഈ കവിതയെ ആസ്വാദ്യമാക്കുന്ന രണ്ട് യുക്തി രാഹിത്യ പ്രയോഗങ്ങൾ കണ്ടെത്തിയെഴുതുക.
• തലയല്ല. തകർന്നത്, തേങ്ങയാണ്
• പെരുന്തൻ തേങ്ങ, ഞെടുപ്പറ്റ് താഴേക്കു പോന്നു.
• ചിരിച്ചു ചിരിച്ചു മരിച്ചു പോകുക.
• തലയിൽ തേങ്ങ വീണാൽ മരണം ഉറപ്പ്.
Answer:
• തലയല്ല തകർത്തത്, തേങ്ങയാണ്
• ചിരിച്ചു ചിരിച്ചു മരിച്ചു പോകുക

Question 6.
കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്തിൽ ഇ- മെ യിലിലൂടെ പരിചയപ്പെട്ട അഗ്നിയുടെ കടന്നു വരവോടെ ശ്രീധരന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ രണ്ടെണ്ണം തെര ഞെഞ്ഞെടുത്തെഴുതുക.
• കുളിക്കാതെ ഇരുകക്ഷങ്ങളിലും ഡി ഓഡറന്റ് ചെയ്ത് ഷർട്ടെടുത്തിട്ട് ആഫീസിലേക്ക് പോകുന്നു.
• രാവിലെ ഉണർന്ന് പല്ലുതേയ്ച്ച് ചായ കുടിച്ച് പത്രവു മായി ഇരിക്കുന്നു.
• പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്.
• ഡോളർ അക്കൗണ്ടും ക്രെഡിറ്റ് കാർഡും തുടങ്ങി.
Answer:
• കുളിക്കാതെ ഇരുകക്ഷങ്ങളിലും ഡിഓഡറന്റ് ചെയ്ത ഷർട്ടെടുത്തിട്ട് ആഫീസിലേക്ക് പോകുന്നു.
• പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

Question 7.
കടമ്മനിട്ട രാമകൃഷ്ണന്റെ ‘കിരാതവൃത്തം’ എന്ന കവിത യിലെ അവസാനഭാഗത്ത് കാണുന്ന കാട്ടാളന്റെ പ്രത്യാശയെ ക്കുറിച്ച് കുറിപ്പെഴുതുക.
Answer:
കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുകൾ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം.

മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാല കൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയ ങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകളിൽ പിരിച്ച ഞാണ് ഏറ്റി ഇടി മിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുറഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുളപൊട്ടിവിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയ രും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറയുന്നു.

Question 8.
“അനേകം ദൗർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങ ളുടെ പേരിലാണ് ഞാനിന്ന് ജീവിക്കുന്നത്” (പദത്തിന്റെ പഥ ത്തിൽ). കലാമണ്ഡലം ഹൈദരലിയുടെ ജീവിതത്തിൽ സംഭ വിച്ച രണ്ടു ദൗർഭാഗ്യങ്ങളെ പാഠ ഭാഗത്ത് നിന്ന് ചൂണ്ടിക്കാട്ടുക.
Answer:
ഹൈദരലി കലാമണ്ഡലത്തിലെത്തിയപ്പോൾ പഠിക്കാൻ ചേരണമെങ്കിൽ രണ്ടായിരം രൂപയുടെ ആൾ ജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. വിദ്യാർത്ഥി കലാമ ണ്ഡലത്തിൽ നിന്ന് ചാടിപ്പോകുകയോ മറ്റോ ചെയ്താൽ ജാമ്യക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി. പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലെ ചേരാൻ കഴി ഞ്ഞുള്ളു.

1960-ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാതിരി ശിങ്കിടിയു മായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥക ളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദരാലി ഉണ്ടാകാറില്ല. 8-ാം വർഷത്തിൽ ചേരുമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴു നീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ചേരും ഗലത്ത് സന്തോഷമായി നിൽക്കുമ്പോൾ ടീം ലീഡർ പറ ഞ്ഞു. ഹൈദരലിയും സുബ്രഹ്മണ്യനും ഉടനടി കലാമണ്ഡ ലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതു കേട്ട് നിരാശരായി. ഇരുവരും തിരിച്ചുപോന്നു. സ്തബ്ദരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണ മെന്നും വിചാരിച്ചു പോയി. കലാമണ്ഡലത്തിൽ എത്തിയ പ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നീ രണ്ടു ദൗർഭാഗ്യങ്ങൾ ഹൈദരാലിയുടെ ജീവിതത്തിൽ സംഭവിച്ചു.

Question 9.
എസ്. കെ. പൊറ്റക്കാടിന്റെ “ബദരിയും പരിസരങ്ങളും എന്ന യാത്രവിവരണത്തിൽ നിന്നും കാഴ്ചാ പ്രാധാന്യമുള്ള ഏതെങ്കിലും രണ്ടു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
• ചുമരുകളും ജാലകങ്ങളും വാതിലുകളും മേൽക്കു രയും എല്ലാം അലുമിനിയ തകിടുകൾ കൊണ്ട് നിർമ്മിച്ച കൗതുകകരമായ ഭവനം. തണുപ്പും മഞ്ഞും തടക്കാൻ ക്യാൻവാസ് ടെന്റുകളെക്കാൾ നല്ലത് അലുമിനിയ ക്വാമ്പുകളാണ്. അതിർത്തി കാക്കുവാൻ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിച്ചതാണ് അലുമിനം ക്വാമ്പ്.

• പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദ രികാശ്രമം. വേദവ്യാസനായ കൃഷ്പായനൻ ശിഷ്യഗ ണ ങ്ങ ളോടൊത്ത വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണത്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്ക് ശ്രീശ ങ്കരാചാര്യർ ഭാഷാ എഴുതിയതും അവിടെവെച്ചാണ്.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 10.
“വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” എന്ന തലക്കെട്ട് നൽകുന്ന വൈകാരികതയെക്കുറിച്ച് രണ്ടു ഉദാഹരണങ്ങൾ കുറിക്കുക.
Answer:
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സച്ചിനെ രാഷ്ട്രം ബഹുമാനിച്ചത് “ഭാരതരത്നം’ എന്ന പരമോന്നത സിവിലി യൻ ബഹുമതി സമ്മാനിച്ചു കൊണ്ടായിരുന്നു.

ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം തകർന്നി രുന്ന സമയമായിരുന്നിട്ടും മഹാനായ സച്ചിൻ തെണ്ടുൽക്കർ എന്ന കായിക താരത്തിനെ ബഹുമതിക്കുന്നതിനായി ശ്രീല കൻ ഗവൺമെന്റ് പുരസ്കാരം കൊടുത്തുവിട്ടു.

11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 × 4 = 24)

Question 11.
ഏതെല്ലാം തരത്തിലാണ് ദുഷ്യന്തൻ ശകുന്തളയെ അധിക്ഷേ പിച്ചതെന്ന് “കണ്ണാടി കാൺമോളവും” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിവരിക്കുക.
Answer:
വിശ്വാമിത്രന്റേയും അപ്സരസ്സായ മേനകയുടേയും മകളാണ് ശകുന്തള. ഭൂമിയിലും വായുവിലും നടക്കുവാൻ സാധിക്കു ന്നവളാണ്. ദേവാംശമുള്ളവളായാൽ ദുഷ്യന്തനേക്കാലും ശ്രേഷ്ഠയാണെന്നാണ് ശകുന്തള പറയുന്നത്.

ശകുന്തള വലിയ അഹങ്കാരിയും കുലടയുമാണെന്നും വ്യഭി ചാരിണിയായ ശകുന്തള കുലസ്ത്രീകളെപ്പോലെ സംസാരി ക്കരുതെന്നും ദുഷ്യന്തൻ പറയുന്നു. ജീവനാംശമായി പണമോ സ്വർണ്ണമോ തരാമെന്നും അതുകൊണ്ട് അവിടെ നിന്നും പോകണമെന്നും ദുഷ്യന്തൻ പറയുന്നു. സ്വർണ്ണരാദിക ളിലും വസ്ത്രാദികളിലും അഭിരമിക്കുന്നവളാണവൾ. കോകി ലനാരിപോലെ പര്വതയാണ്. ഇപ്രകാരമാണ് ശകുന്തളയെ അധിക്ഷേപിച്ചത്.

Question 12.
“പടയണിയുടെ അടിത്തറയിൽ കെട്ടിയുയർത്തിയ കാവ്യ ശില്പമാണ് കടമ്മനിട്ടയുടെ കിരാത വൃത്തം” – എന്ന വിഷ യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ക്ലാസ്സ് – ചർച്ചയിൽ അവതരി പ്പിക്കുവാൻ പടയണിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആ ച രിച്ചുവരാറുള്ള ഒരു ജനകീയ അനുഷ്ഠാന കലാരൂപമാണ് പടയണി. സജീവ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഈ കലാ രൂപത്തിൽ കൊട്ടും പാട്ടും തുള്ളലും ചിത്രങ്ങളും ശില്പ ങ്ങളും ദീപപ്രസാരണ രീതികളുമൊക്കെയുണ്ട്. പാട്ടി ന്റെയും തപ്പുതാളത്തിന്റെയും അകമ്പടിയോടെ അരങ്ങത്ത് ഉറഞ്ഞുതുള്ളുന്ന കോലം തുള്ളലാണ് പടയണിയിലെ സുപ്ര ധാന ഇനം. ഗണപതി, മറുത, കാലൻ, കുതിര, ഭൈരവി തുടങ്ങി നിരവധി കോലങ്ങൾ പാട്ടിനും കൊട്ടിനുമൊത്ത് തുള്ളിത്തിമർക്കുന്നു. പാളകൾ കൊണ്ടാണ് കോലങ്ങൾ നിർമ്മിക്കുന്നത്. 101 പാളകളാണ് ഭൈരവിക്കോലത്തിലുള്ള ത്.

ചില കോലങ്ങൾ മുഖാവർണങ്ങളാണ്. ചിലത് കിരീടമാ തൃകയിലാണ്. നിണഭൈരവിപോലുള്ള വലുപ്പമുള്ള കോല ങ്ങൾ തലയിലേറ്റി, ഇരുകൈകളും കോലത്തിന്റെ പിന്നിൽ, ചട്ടക്കോലിന്മേൽ പിടിച്ചുകൊണ്ടാണ് തുള്ളുന്നത്. ഉണങ്ങിയ കവുങ്ങിൽ നിന്നു കീറിയെടുത്ത അലകുകൾകൊണ്ട് ചട്ട മുണ്ടാക്കും. പ്രകൃതിദത്തങ്ങളായ നിറങ്ങളാണ് കോലം വര യ്ക്കാൻ ഉപയോഗിക്കുക. പാട്ടിനും കൊട്ടിനും ഒപ്പം കോലം തുള്ളുന്നു. ദാരികവധത്തിനുശേഷം രക്തദാഹിയും ഉഗ്രരൂ പിണിയുമായി മാറുന്ന കാളിയുടെ തനിസ്വരൂപം തന്നെ യാണ് നിണഭൈരവിക്കോലം, ഇടം കൈ കോലത്തെ താങ്ങിയും വലംകൈ വാളേന്തിയുമാണ് നിണഭൈരവി കള ത്തിലെത്തുക. കോലത്തിൽ പന്തം തറച്ചിരിക്കും. ചടുലച ലനങ്ങളും രൗദ്ര ഭാവവുമാണ് മുഖമുദ്ര.

Question 13.
കേശിനി ദമയന്തിയോട് വർണിക്കുന്ന ബാഹുക വിശേഷങ്ങ ളെപ്പറ്റി വിശദമാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും കാളിദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാ വവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു.

കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയ ത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞുവ ന്നത് ” നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനീ മൊഴികൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്. ബാഹു കനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. സമർത്ഥനായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ഭൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവ ന്നപ്പോൾ കുംഭത്തിൽ താനെ വെള്ളം നിറഞ്ഞു. അഗ്നി അഹ കാരമില്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നി ദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന സാകേതപ തിയെ വണങ്ങുന്ന, ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠത കാണുന്നു. തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നത് കണ്ട് അവയെല്ലാം തലോടിയപ്പോൾ അവയെല്ലാം പുതുപു ക്കളായി മാറുകയും ചെയ്തു. എന്നിവയെല്ലാമാണ് കേശിനി ദമയന്തിയോട് വർണ്ണിക്കുന്ന ബാഹുകവിശേഷങ്ങൾ.

Question 14.
ചുവടെ കൊടുത്തിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കാവാലം നാരായണപ്പണിക്കരുടെ “അഗ്നിവർണന്റെ കാലു കൾ” എന്ന നാടകത്തിന്റെ പ്രമേയവിശകലനക്കുറിപ്പെഴുതുക.
സൂചനകൾ:
1. അധികാര ജീർണത
2. ഉപജാപക വൃന്ദത്തിന്റെ പ്രവർത്തനങ്ങൾ
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പല പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരി ഹാസമായി പലപ്പോഴും തരം താഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലായ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറ ന്നുവെക്കുന്ന കണ്ണാടിയായി മാറുമ്പോഴാണ് അത് വിജയി ക്കുന്നത്. മലയാളസാഹിത്യചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്വത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്യത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത് ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതികരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവി ടേക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാ ക്കുന്ന ആക്ഷേപശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്, ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊ ണ്ടാണ്. അതൊരു ലളിതമായ മനഃശാസ്ത്രമാണ്. ചുരുക്ക ത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കു വേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വ ഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവി മർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാ സ്വത്തിലൂടെയാണ്.

A. അധികാര ജീർണ്ണതയുടെ പ്രതീകം ‘രാജാവ്’
‘അഗ്നിവർണ്ണൻ’ എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണ ത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തി മൂലം ക്ഷയരോഗംവ ന്ന് സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തി നും, നാമത്തിനും തന്നെ കളങ്കം വരുത്തിവെച്ച, ഒരു പാഴ്ജ ന്മം. ആ പേരും, കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാ ടകത്തിൽ. അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതിരുന്ന സാധുക്കളെ സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാ ണ്. രാജാവ് മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ഭയത്തോടെ മാത്രം നോക്കി, ആരാണിനി വേഷ പ്രച്ഛന്നനായോ മറ്റോ തർക്കമുയർത്തി യഥാർത്ഥ ചക വർത്തിയായി രംഗപ്രവേശനം ചെയ്യുക എന്ന ആകുലത യോടെ പ്രജകൾ. പൗരന്മാരെ സംരക്ഷിക്കാനാണ് രാജത്വം. പ്രജകളെ ‘ക്ഷതത്തിൽ നിന്ന് ത്രാണനം’ (രക്ഷിയ്ക്കൽ) ചെയ്യുന്നവനാണ് ‘ക്ഷത്രിയൻ’. ആ വാക്കിനും, അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാണ് അഗ്നി വർണ്ണന്റെ കാലുകൾ, ഈ നാടകത്തിൽ.

അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്. ഏറെക്കാല മായി കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസന ത്തിൽ വാണരുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെ യുള്ള അവഹേളനമായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെടാം. ഒരേസമയം അവ അധികാരത്തിന്റെ യും, അവഹേളനത്തിന്റേയും ചിഹ്നമാണ്. ഒപ്പം വണങ്ങാനും, നമസ്ക്കരിക്കാനും പാദങ്ങൾ പൗരാണികകാലം മുതലേ പരാ മർശിക്കപ്പെടുകയും, പ്രതീകവത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ അത് അധികാരപ്രമത്തതയുടേയും, ഭ്രാന്തി ന്റേയും അടയാളമായി തരംതാഴ്ന്നിരിക്കുന്നു. എന്തു യ്താലും, പ്രതികരിക്കില്ല എന്നുറപ്പുള്ള സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും, ചരിത്രത്തിലെ ഏടുകളിലും എന്നും വിഡ്ഢികൾ തന്നെ.

വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തി ലുള്ള അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവു കളാകുന്നുണ്ട് പലരും. പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവുട്ടി അരച്ചുകൊണ്ട്, കിരാത ഭരണം നടത്തിയ വരെ ജനങ്ങൾ തെരുവിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകു ന്നില്ല. അധികാരത്തിന്റെ മുഴുത്ത ലഹരിയിൽ പതഞ്ഞു യർന്നുകിടക്കുമ്പോഴും, താൻ കാവലാളായി മുന്നോട്ട് നയി ക്കേണ്ട സമൂഹത്തിന്റെ ആർത്തനാദങ്ങളും, ആകാശങ്ങ ളും, അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ലാം ഈ അധികാര ഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന്നു. ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽ കൊണ്ടുതന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ മായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ജനങ്ങൾ തന്നെ അവസാനശബ്ദ മായ ജനാധിപത്യത്തിൽ പോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം.

B. അധികാരത്തിന്റെ ഇടനാഴികളിലെ ഉപജാപകവൃന്ദം
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടി ച്ചുകൊണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാ നില്ലാതെ, നിയതമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം (ഏതുകാ ലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രഷീസുകളി ക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങി യാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷ ണങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടുക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തി യുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാരത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോ ഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാ വിനെ കാണാനില്ല. കാലുകൾ മാത്രമാണ് ദൃഷ്ടിഗോചരമാ യിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭര ണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാ മന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തു വാളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ’ രൂക്ഷമായി ഇട പെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും. നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തു വാളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷ കന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതിനിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജനങ്ങൾ ചോദിക്കാൻ ആഗ്രഹി ക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യിപ്പാൻ അധികാരം അനുവ ദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപകവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 15.
“കുടുംബാന്തരീക്ഷത്തിൽ ശാരീരിക പീഡനത്തേക്കാൾ രൂക്ഷമാണ് മാനസിക പീഡനം” – കുഞ്ചൻ നമ്പ്യാരുടെ “കൊള്ളിവാക്കല്ലാതൊന്നും” എന്ന പാഠഭാഗത്ത് ശീലാവതി ‘അനുഭവിക്കുന്ന മാനസിക പീഡനങ്ങളിൽ ഹൃദയ സ്പർശി യായ നാലൊണ്ണം ചൂണ്ടിക്കാട്ടുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിത്രത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ള തു്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷച്ചിട്ടും ശിലാവതിയെക്കുറിച്ച് നല്ലത് പറ യാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷാ യവും നല്ല മുക്കുടിയും ശിലാവതി കൊടുക്കുന്നുണ്ട്. ഔഷ ധമാണ് മുക്കുടി. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താ വിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഇല്ലങ്ങളിൽ നടന്നു ചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞതുപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടു ത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവു ന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു. സമൂഹത്തിൽ, കുടും ബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹ രണമാണ് ശീലാവതി ചരിതം.

Question 16.
“എസ്.കെ. പൊറ്റക്കാട് മനുഷ്യ ജീവിതത്തിനും സാമൂഹി കാനുഭവത്തിനും പ്രാധാന്യം നൽകുന്ന എഴുത്തുകാരനാണ്. ചുവടെ കൊടുക്കുന്ന സൂചനകളിൽ നിന്നും ഏതെങ്കിലും രണ്ടെണ്ണത്തെ പറ്റി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ:
(1) ഹിമാലയൻ താഴ്വരയിൽ കൊടും ശൈത്വം സഹിച്ച് അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവിതം.
(2) പട്ടാളക്കാർക്ക് ലഭിക്കുന്ന പരിമിതമായ ജീവിത സൗക ര്യങ്ങൾ
(3) പട്ടാളക്കാരുടെ ത്വാഗപൂർണമായ ജീവിതം.
Answer:
ത്വാഗപൂർണമായ ജീവിതം
എസ്.കെ. പൊറ്റക്കാട് ഹിമാലയ പ്രാന്തങ്ങളിൽ പര്വടനം നട ത്തുമ്പോൾ ബദരിയിൽ വച്ച് പരിചയപ്പെട്ട സൂര്യപ്രകാശ് എന്ന പട്ടാളക്കാരനെ പരിചയപ്പെടുകയുണ്ടായി. മാനാഗ്രാമ ത്തിനപ്പുറമുള്ള മാതാപാസ് ഗ്രാമത്തിൽ സൂര്യപ്രകാശ് ഒരു രാത്രി കഴിച്ചുകൂട്ടുകയുണ്ടായി. സൂര്യപ്രകാശ് സ്പീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോ ഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല. സ്ലീപ്പിങ് ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലു ണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കൂടാരമായി മാറിയിരിക്കുന്നു.

ഏറെ നേരത്തെ സാഹസിക പരിശ്രമത്തി നുശേഷമാണ്. അയാൾക്ക് അതിൽ നിന്ന് പുറത്തു കട ക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യപ്രകാ ശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകൂടി രമായിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തു ചാടിയ കഥ നിസ്സാരമട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭട ന്മാരുടെ സഹന ശക്തിയും ര്വവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകി തരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനി രതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിര് ക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്.

പട്ടാളക്കാർക്ക് ലഭിക്കുന്ന പരിമിതമായ ജീവിത സൗകര്യങ്ങൾ
അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേ ണ്ടത് എന്ന് വഴിക്കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമരുകളും വാതിലുകളും ജാലക ങ്ങളും മേൽപ്പുരയുമെല്ലാം അലുമിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു ഇവിടെയാണ് പട്ടാളക്കാർ താമസിക്കുന്നത്.

Question 17.
മാധ്യമങ്ങളുടെ വളർച്ചയിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്കി നെക്കുറിച്ച് ഡോ. വി. ആർ. പ്രബോധ ചന്ദ്രന്റെ നിരീക്ഷണ ങ്ങൾ വിലയിരുത്തുക.
Answer:
മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നത് പരസ്യങ്ങൾ നൽകുന്ന ഉൽപ്പാദനവി പണിയാണ്. നമ്മുടെ ജീവിതത്തിന്റെ താളക്രമങ്ങൾ നിർണ്ണ യിക്കുന്നത് തന്നെ പരസ്യവിപണിയാണ്. എന്തുകഴിക്കണം, എന്തു ധരിക്കണം, എന്നൊക്കെ നിത്വജീവിതത്തിൽ അടിവ രയിട്ട് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതും, പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോകമാണ്. അധികമായി പൊലി ഷിച്ചെടുക്കുന്ന ചെറുനുണകളുടെ കുമ്പാരമാണ് ഓരോ പര സ്വവും. പൊള്ളയായ അവകാശവാദങ്ങളും അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളും, ഓരോ പരസ്യങ്ങളെയും കുറി ച്ചുള്ള പൊതുധാരണയാണിത്. എന്നാൽ ലേഖകനെ സംബ ന്ധിച്ചിടത്തോളം, വേറിട്ട ഒരു നിലപാടാണ് പോസിറ്റീവായ നിലപാടാണ് പ്രബോധ ചന്ദ്രൻ മുന്നോട്ടു വെക്കുന്നത്. പര സ്വങ്ങളെ ബഹുജനപരോപകാരാർത്ഥം ഉപയോഗിക്കു അവിടെ അവ ശ്ലാഘനീയമായ നിലപാടാണ് പുലർത്തുന്ന ത്. ശുചിത്വം, രോഗപ്രതിരോധം, പുകവലി, മദ്യപാനം തുട ങ്ങിയ വിഷയങ്ങളിൽ പ്രതിരോധ ബോധവൽക്കരണ സംരം ഭങ്ങളിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയം തന്നെയാണ്. സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി മാധ്യ മങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുക ഴ്ത്തുകയാണ് ലേഖകൻ.

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (3 × 6 = 18)

Question 18.
ഇ.സി.ജി. സുദർശന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാതൃ ഭാഷാ പഠനത്തിന്റെ ആവശ്യകത തന്നിട്ടുള്ള സൂചനകളുടെ ‘അടിസ്ഥാനത്തിൽ വിലയിരുത്തുക.
സൂചനകൾ:
(1) വസ്തുതകളുടെ സൂക്ഷ്മാപ്രാഥനത്തിന് സഹായിക്കുന്നു.
(2) പുതിയ അന്വേഷണങ്ങൾക്ക് ഊർജ്ജം പകരുന്നു.
(3) ചിന്തയെയും അറിവിനെയും സർഗാത്മകമാക്കാൻ സഹായിക്കുന്നു.
Answer:
ഒരു വ്യക്തിയുടെ ചുറ്റുപാടുകളുമായി അവനെ കൂട്ടിയി ണക്കുന്നത് ഭാഷയാണ്. സംസാരിക്കുന്നവരുടെ എണ്ണത്തിൽ മലയാളത്തിന്റെ പിന്നിൽ വരുന്നവയാണ് ഐസ്ലാൻഡിക്കും, നോർവീജിയൻ ഭാഷയും. എന്നിട്ടും അവിടങ്ങളിൽ പ്രാഥമിക തലം മുതൽ മെഡിക്കൽ, സാങ്കേതികതലം വരെയുള്ള എല്ലാ മേഖലകളും ഈ ഭാഷകളിലാണ്. ലോകത്തിലെ മുന്തിയ ജീവിത നിലവാരമുള്ള രാജ്യങ്ങളാണ് ഐസ്ലാൻഡും ഫിൻലൻഡും നോർവെയും. മാതൃഭാഷയിലൂടെയുള്ള പഠനംകൊണ്ട് ആ ജനത പുറകോട്ട് പോയിട്ടില്ല.

കുവൈറ്റ് സിറ്റിയിൽ 2015 ജൂൺ 6 ന് മലയാളികൾ മാത ഭാഷാ പഠനത്തിനായി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു. മാതൃഭാഷയായ മലയാളം പഠിക്കുന്നതിനായി കുട്ടികളെ ഒരു ക്കുവാൻ വേണ്ടിയാണ് കലാകാരന്മാർ ഉൾപ്പെടെ ജാഥയിൽ പങ്കെടുത്തത്.

ഇന്ത്യയിൽ ഏറ്റവും വളരുന്ന ഭാഷയാണ് മലയാളം എന്ന് സർവ്വേ പറയുന്നു. മലയാളം മരിക്കുന്നില്ല. നവീകരണത്തി ലൂടെ വളരുന്നുവെന്ന് ഭാഷാ റിസർച്ച് ആന്റ് പബ്ലിക്കേഷൻസ് (ബറോഡ്) പറയുന്നു. ഇവിടെ സർവ്വേയിൽ നിഗമനമായി പറ യുന്ന ഒരു വസ്തുതയുണ്ട്. ഇംഗ്ലീഷ് മാധ്യമമായി പഠിപ്പിച്ച് ഇന്ത്യയിലെ ഒരു സർവ്വകലാശാല പോലും ലോക റാങ്കിങ്ങിൽ 500- നുള്ളിൽ ഇന്നുവരെ വന്നിട്ടില്ല. അതേ സമയം സ്വന്തം ദേശത്തിന്റെ ഭാഷയിൽ പഠിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകൾ ലോക റാങ്കിങ്ങിൽ മുന്നിലാണ്. വിദേ ശിക്ക് അടിമയെ ഉണ്ടാക്കുന്നതാണ് ഇന്ത്യൻ രീതി. എന്നും വിദേശിയുടെ സാങ്കേതിക വിദ്യക്ക് അടിമപ്പെടുന്ന ഒരു ഇന്ത്യ ക്കാരനെ നിർമ്മിക്കാനേ ഇതിന് കഴിയൂ.

കർണ്ണാടകത്തിലെ ഒന്നാം ക്ലാസ്സ് മുതലുള്ള കന്നഡ ഭാഷ സംസ്ഥാന സർക്കാർ നിർബന്ധമാക്കിയപ്പോൾ അതിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ നിഗമനങ്ങൾ ചിന്തിക്കേണ്ടതാണ്. അവ താഴെ പറയുന്നു.

ഭാഷയ്ക്കുള്ള പ്രാധാന്യം കുറച്ചു കാണരുത്. മാതൃഭാഷയെ വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. അത് പാരമ്പര്യത്തിന്റെ ഭാഷയാണോ? ചുറ്റുപാടുള്ള പൊതുസമൂഹത്തിന്റെ ഭാഷ യാണോ? പ്രൈമറി തലം മുതൽ മാതൃഭാഷയോ പ്രാദേശിക ഭാഷയോ പഠന മാധ്യമമായി നടപ്പാക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ? പ്രൈമറി തലം മുതലുള്ള മാതൃഭാഷാ പഠനം കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതി നാൽ വളരെ ശ്രദ്ധാപൂർവ്വം തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഭാവിയിലേക്കുള്ള പഠനത്തിന് അടി സ്ഥാനം പ്രൈമറിയാണ്. കുട്ടികളുടെ ചിന്താശക്തി, ആശ യരൂപീകരണം, ഭാവനയും സർഗ്ഗാത്മകതയും വളരുന്നതും അടിസ്ഥാനമിടുന്നതും എല്ലാം പ്രൈമറിയിലാണ്. ഇനി മാതൃ ഭാഷയെന്നത് കുട്ടിക്ക് എളുപ്പമുള്ള ഭാഷയാണോയെന്നും അറിയണം. പ്രൈമറി തലത്തിലെ മാതൃഭാഷ തിരഞ്ഞെടു ക്കാൻ കുട്ടിക്കും രക്ഷിതാക്കൾക്കും അവകാശമു ണ്ടോയെന്നും പരിശോധിക്കണം.

ഓരോ ഭാഷയും ആശയവിനിമയോപാധി എന്നതിനപ്പുറത്ത് ഓരോ സംസ്കൃതിയേയും സാഹിത്യത്തേയും സംഗീത ത്തേയും വംശത്തേയും സമൂഹത്തെയുമെല്ലാം ഉൾക്കൊള്ളു ന്നു. അതിനാൽ സംസ്ക്കാരത്തിന്റെയും മൂല്യചിന്തക ളുടെയും അടിസ്ഥാനവും മാതൃഭാഷയാണ്.

ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ മാതൃഭാഷയുടെ പങ്ക് പ്രധാനമാണ്. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ കേട്ട ശബ്ദങ്ങൾ അവന്റെ/അവളുടെ വൈകാരിക വളർച്ചക്ക് വഴി യൊരുക്കുന്നു. കുട്ടികളോട് ഏറ്റവും നല്ല ഭാഷയിൽ സംസാ രിക്കാൻ ശ്രദ്ധിക്കണമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. ഏതു കുട്ടിയും തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് മാതൃഭാഷയി ലാണ്. അതിൽ രൂപപ്പെടുന്ന മനസ്സാണ് കുട്ടികളെ ചിന്തിപ്പി ക്കുകയും ചോദിപ്പിക്കുകയും ചെയ്യുന്നത്. ഇതിനാൽ മാതൃഭാഷ അനിവാര്യമായ സമ്പർക്കം ആവശ്യപ്പെടുന്നു.

ഒരു വാക്കിന്റെ ഉൾ പദങ്ങളെ വേർതിരിച്ച് ആശയം പറയുന്നത് മലയാളം ക്ലാസ്സുകളിലെ രീതിയാണ്. ഇതാണ് ആശയം മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം തുടർന്ന് പദങ്ങളുടെ ധ്വനിയിലൂടെ ഭാവനാ ലോകത്തേക്ക് പോകുന്നു. മോട്ടോറിന്റെ കമ്പിച്ചുരു ളിനെ പഠിപ്പിക്കാനുള്ള മാർഗ്ഗം മോട്ടോർ തുറന്നു കാണിക്കുന്നതാണ്. അത് മെക്കാനിക്കൽ സ്കിൽ വളർത്തുന്നു. എന്നാൽ മോട്ടോറിന്റെ ഘടനയെ ക്കുറിച്ച്, അതിലെ കാന്തിക ധ്രുവങ്ങളെക്കുറിച്ച് മാന്ത്രികതയോടെ സംസാരിക്കുന്ന മലയാളം അധ്യാപകർ കുട്ടികളെ സങ്കല്പ ത്തിക്കുന്നു. മാന്ത്രികതയോടെ സംസാരിക്കുമ്പോൾ കാന്തികതയുടെ തലങ്ങളിൽ മാറ്റം വരും. അധ്യാപകൻ ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലേക്ക് വാക്കുകളിലൂടെ യാത്ര ചെയ്യും. ഭൂഗോളത്തെ വാക്കുകളിൽ ഒതുക്കി ക്ലാസ്സുകളിൽ അതിനെ ഭ്രമണം ചെയ്യിക്കും.കടലാസ്സിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന കാന്തക്കട്ടയെ ഓടിച്ച് മുകളിലെ സൂചിയെ വട്ടം ചുറ്റിക്കും. കുട്ടികളുടെ സങ്കൽപ്പ ങ്ങളിൽ അത് തുടർന്ന് ഓടിക്കൊണ്ടിരിക്കും. ഇതാണ് മലയാളം മുൻഷിയുടെ ക്ലാസ്സുകളിലെ ജീവൻ എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 19.
‘മാജിക്കൽ റിയലിസ് തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. പ്രകാശം ജലം പോലെയാണ് എന്ന കഥാഭാഗത്ത് നിന്ന് മാജി ക്കൽ റിയലിസം കടന്നു വരുന്ന രണ്ടു സന്ദർഭങ്ങളെ കണ്ടെത്തി വിവരിക്കുക.
Answer:
പോസ്റ്റ് എക്സ്പ്രഷണിസ്റ്റ് പെയിന്റിംഗുകളെ വ്യാഖ്യാനിക്കാ നായി ജർമൻ കലാനിരൂപകനായ ഫ്രാൻ സിസ് റോ (FRANZ ROH) (1925) ഉപയോഗിച്ച പ്രയോഗമാണിത്. മാജി ക്കൽ റിയലിസം ലാറ്റിനമേരിക്കയോട് ചേർന്നുനിൽക്കുന്ന സാഹിത്യപ്രസ്ഥാനമാണ്. ഗബ്രിയേൽ ഗാർസിയ മാർക്വിസ് ആണ് ഇതിന്റെ പ്രമുഖനായ ആവിഷ്ക്കർത്താവ്.

യാഥാർഥ്യത്തിന്റെ മാന്ത്രികമായ ഉൾക്കാഴ്ച നൽകുകയാണ് മാജിക്കൽ റിയലിസം ചെയ്യുന്നത്. മായികതയും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇതെന്നു പറയാം. ആസ്വാദകരെ സ്വാധീനിക്കുന്നതിനായി വ്യത്യസ്തമായ ത ങ്ങൾ മാജിക്കൽ റിയലിസം ഉപയോഗപ്പെടുത്തുന്നു. ഇത് എഴുത്തിലെ ടിക്ക്’ ആണെന്ന് മാർക്വിസ് അഭിപ്രായപ്പെട്ടി ട്ടുണ്ട്.

മലയാളിയെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ പണ്ഡിതന്മാർ പറയുന്ന മാജിക്കൽ റിയലിസം അപരിചിതമല്ല. നമ്മുടെ യക്ഷി ക്കഥകളും പുരാണേതിഹാസങ്ങളും തെയ്യവും തിറയും പട യണിയും ശകുനവിശ്വാസങ്ങളും കുട്ടിച്ചാത്തനുമെല്ലാം ഈ മാജിക്കൽ റിയലിസത്തിന്റെ പരിധിയിൽപ്പെടും. മാർക്വേസ് പറയുന്നത് താൻ പറയുന്നത് യാഥാർഥ്യമാണെന്നാണ്. നമുക്കും മേൽ പറഞ്ഞവയെല്ലാം യാഥാർഥ്യമായിട്ടാണ് അനു ഭവപ്പെടുന്നത്. ഞാൻ ഗന്ധർവൻ, പ്രാഞ്ചിയേട്ടൻ, നന്ദനം തുട ങ്ങിയ സിനിമകളും പാണ്ഡവപുരം പോലുള്ള നോവലുകളും ഐതിഹ്യമാലയും മാജിക്കൽ റിയലിസത്തിന്റെ വകുപ്പിൽപ്പെ ടും. കാർട്ടൂൺ പരമ്പരകളിലുമുണ്ട് ഈവിധം മാജിക്കൽ റിയാ ലിറ്റികൾ,

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സുചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പല പ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരു ത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷ മായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങ ളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മതിപ്പിച്ചു.

വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽനിന്നുള്ള പ്രകാശത്തിന്റെ കുത്തൊ ഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറി യിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴ ഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹാ യിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭി ച്ചുകഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാ തായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതി രുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടു പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതി ച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹ മാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോ പകരണങ്ങളും ആ പ്രകാശം കുത്തൊഴുക്കിൽ ഒഴുകിനട ന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീര മണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തിനുകാരണമായ ത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തി പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്വത അനുഭവിപ്പിക്കുന്നു.

Question 20.
ഡോ. എം. എൽ. കാരശ്ശേരി പറയുന്ന പുലിക്കോട്ടിൽ ഹൈദ റിന്റെ രചനകളുടെ സവിശേഷതകൾ ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കോട്ടിൽ ഹൈദർ, പ്രമേയം, ഭാഷ, കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലി ക്കോട്ടിൽ ഹൈദർ നാടനായിരുന്നു. ഒരു മലയാളി എന്ന നിലയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. മറ്റു മാപ്പിളപ്പാട്ടുകാ രെപ്പോലെ അറേബ്യൻ ചരിത്രത്തിലേക്കോ ഇസ്ലാമിക ജീവി തത്തിലേക്കോ തിരിയാതെ കേരള ചരിത്രമാണ് തന്റെ കാവ്യ വിഷയമാക്കിയത്. അതിൽ എന്റെ കേരളത്തിനു വന്ന നാശം എന്ന പ്രയോഗം പുലിക്കോട്ടലിന് കേരളത്തിനോടുണ്ടായി രുന്ന അമിതമായ സ്നേഹത്തിന്റെ ഉദാഹണമാണ്.

പുലിക്കോട്ടിൽ ഹൈദർ തന്റെ പാട്ടുകൾക്ക് ഉപയോഗിച്ച ഭാഷയും തനിനാടനായിരുന്നു. താൻ ജനിച്ചുവളർന്ന ഏറ നാടൻ ഗ്രാമമായ വണ്ടൂരിലെ വാമൊഴിയെ അങ്ങനെ തന്നെ കവിതയിലേക്കും കൊണ്ടുവന്നിരുത്തി. മലവ് (മലയിൽ) നരിനെ (നരിയെ) എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.

കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യസ്ത മായിരുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വഞ്ചനയ്ക്കും പാത മാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനിപ്പിച്ചു. ‘മറിയക്കുട്ടി യുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹര ണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കു
ന്നതറിഞ്ഞ്. അയാളല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ള തെന്നും കണ്ടു കഴിഞ്ഞാൽ താനങ്ങു മരിച്ചു പോകട്ടെ യെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരു ടെയും കരളലിയിപ്പിക്കുന്നതാണ്.

പ്രവാസജീവിതത്തിന്റെ ദുരിതങ്ങളവതരിപ്പിക്കുന്ന കത്തു പാട്ടും അദ്ദേഹത്തിന്റെ നാടിനോടുള്ള പ്രിയം വെളിപ്പെടു ത്തുന്നവയാണ്. സ്വാതന്ത്ര്യസമര സേനാനിയായ അബ്ദുറഹി മാന്റെ അനുയായി ആയിരുന്നുവെന്നതും ദേശസ്നേഹം വെളിപ്പെടുത്തുന്നു. പ്രമേയ സ്വീകരണത്തിലും ഭാഷയുടെ തിരഞ്ഞെടുപ്പിലും സാമൂഹിക കാഴ്ചപ്പാടിലും കേരളീയത കാത്തുസൂക്ഷിച്ചയാളാണ് ഹൈദർ.

Question 21.
“നവ മാധ്യമങ്ങൾ ശക്തിയും സാധ്യതയും” എന്ന പാഠഭാഗ ത്തിന്റെ ആശയങ്ങൾ ഉപയോഗപ്പെടുത്തി “കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിൽ നവ മാധ്യമങ്ങൾ വഹിച്ച പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
പ്രിയപ്പെട്ടവരെ, ഏവർക്കും എന്റെ നമസ്ക്കാരം
നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക. ഓടാൻ കഴി യില്ലെങ്കിൽ നടക്കുക. നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക. പക്ഷേ, ചെയ്യുന്നത് എന്തുതന്നെയായാലും മുൻപോട്ടുതന്നെ നീങ്ങുക. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂതർ കിങ്ങിനെ ഈ വാക്കുകൾ ജീവിത സാഹചര്യങ്ങളോട് മനുഷ്യൻ പുലർത്തേണ്ട സമീ പനം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നതാണ്. അതെ കൊറോണ എന്ന കുഞ്ഞ് വൈറസ് നമ്മുടെ സാധാ രണ ജീവിത്തിന് ഭംഗം സൃഷ്ടിച്ചപ്പോൾ പകച്ചു നിൽക്കാതെ മുന്നോട്ടുള്ള പ്രയാണത്തിന് പുതുവഴികൾ തേടുകയാണ് ലോകമെങ്ങുമുള്ള മനുഷ്യർ.

ഓരോ മഹാമാരികളും മനുഷ്യവംശത്തിന് ഏൽപ്പിച്ച മുറിവു കൾ മാരകമാണ്. എന്നാൽ മഹാമാരികൾക്ക് ശേഷം ഉദയം കൊണ്ട പുത്തൻ ലോകം കൂടുതൽ മിഴിവേറിയതാണ് എന്ന തിന് ചരിത്രം സാക്ഷി. കോവിഡ് മഹാമാരി ഏറ്റവുമധികം ആഘാതം ഏൽപ്പിച്ച മേഖലകളിൽ ഒന്നായ വിദ്യാഭ്യാസമേഖ ലയും ആധുനികവൽക്കരണത്തിന്റെയും നവീകരണത്തി ന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും പാതയിൽ തന്നെയാ ണ്. അടച്ചിട്ട ക്ലാസ് മുറികളും വിജനമായ കളിക്കളങ്ങളും കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസിക സംഘർഷങ്ങളെ ഒരു പരിധിവരെയെങ്കിലും ലഘൂകരി ക്കാൻ ഓൺലൈൻ വിദ്വാദ്വാസത്തിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളെ അറിവിന്റെ ലോകത്തോട് അടിപ്പിച്ചു നിർത്തു വാനും, പാഠ്യേതര മേഖലകളിലെ കഴിവുകൾ വളർത്താനും ഒക്കെ ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെ ട്ടുത്തുന്നതാണ് നാം എങ്ങും കാണുന്നത്. വിദ്യാർത്ഥികളു ടെയും അധ്യാപകരുടെയും മാതാപിതാക്കളെയും സാങ്കേ തിക പരിജ്ഞാന ത്തിലുണ്ടായ കുതിച്ചു ചാട്ടവും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടമായി നമുക്ക് കണക്കാ ക്കാം. മികച്ച അധ്യാപകരുടെ മികവുറ്റ ക്ലാസുകൾ കുട്ടിക ളുടെ താല്പര്യമനുസരിച്ച് പലവട്ടം കാണാൻ പുതിയ സംവി ധാനത്തിലൂടെ കഴിയുന്നു എന്നതും ഗുണകരം തന്നെ. ഗാന്ധിജി അഭിപ്രായപ്പെട്ടതുപോലെ ഒരു ശിശുവിന്റെ ശരീ രത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്വഭ്യാസം.

ഈ അർത്ഥത്തിൽ ഏറെ പരിമിതികളും, പരാധീനതകളും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉണ്ട് എന്നത് വിസ്മരിക്കാ വുന്നതല്ല. സജീവമായി ക്ലാസ് മുറികൾക്ക് പകരമാവാൻ, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും അന്ത രീക്ഷം സൃഷ്ടിക്കാൻ ഓൺലൈൻ പഠന സംവിധാന ങ്ങൾക്കാവില്ല. മുഖങ്ങൾ കാണാതെ ഇടപെടലുകളും സംശ യനിവാരണങ്ങളും ഇല്ലാതെ വിരസമായ പ്രക്രിയയായി അദ്ധ്യാപനവും അധ്യയനവും മാറുന്നു. ടി.വി.യുടെയും ഇന്റർനെറ്റിന്റെയും ലഭ്യതക്കുറവും പണച്ചെലവും പാർശ്വ വൽക്കരിക്കപ്പെട്ടവർ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാൻ ഇടയാകുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളിലും പോരായ്മ കളും തിരിച്ചറിഞ്ഞ് അതിനെ പരമാവധി പരിഹരിച്ച് പോകുക എന്നതാണ് നിലവിൽ നമ്മുടെ മുന്നിലെ പോംവ ഴി. ക്ലാസ് മുറികളിൽ നുറുങ്ങു നിമിഷങ്ങളും വിനോദ സ ല്ലാപങ്ങളും എല്ലാം തിരികെ എത്തുന്ന ഒരു സെക്കൻഡ് ബെൽ ഉടൻ ഉണ്ടാവും എന്ന ഉറച്ച പ്രതീക്ഷയോടെ നിർത്തുന്നു.

നന്ദി, നമസ്ക്കാരം

Kerala Plus Two Malayalam Board Model Paper 2023 with Answers

ചുവടെ തന്നിട്ടുള്ള കവിതാഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

പിൻസീറ്റിലെത്രയ്ക്ക് നേരെയിരുത്തിട്ടു
മോരം ചരിഞ്ഞു മടങ്ങിയിരുന്നമ്മ
നിരറ്റു വറ്റിവരണ്ട കൈച്ചുള്ളികൾ
നീരാതെ മാറോട് ചേർത്ത് വച്ചിട്ടുണ്ട്
എങ്ങോട്ടു പോകുന്നുവെന്നു ചോദിച്ചില്ല.
എന്തിനെന്നും, പക്ഷെ കണ്ണുകൾ, കണ്ണുകൾ
മങ്ങിപ്പഴകിയ എഞ്ഞാണ് വർണമായി
പാടയും പിളയും മൂടിയ കണ്ണുകൾ
ഏറെപ്പണിപ്പെട്ടടച്ചു തുറന്നവർ
ജില്ലാശുപത്രിക്കരികിലൊരേയൊരു
രാക്കട മാത്രം ഉറക്കച്ചടവുമായ്
രണ്ടുമൂന്നാളുകളുണ്ടെങ്കിലും പിന്നി
ലുണ്ട്, ഒഴിവു കനത്താര രുളിടം
പക്ഷേ, പടികളിലെന്തോ തടഞ്ഞുപോയ്
പണ്ടു പനിച്ചതും അമ്മയെടുത്തുകൊ
ണ്ടപ്പടിയോരോന്നു കേറിക്കിതച്ചതും
അന്നത്തെ സൂചി പ്രയോഗത്തിൽ നീറ്റൽ
പോലൊന്ന് മനസ്സിലുടപ്പോൾ കടന്നു പോയി. (റഫീക്ക് അഹമ്മദ്)

Question 22.
കവിതാഭാഗത്ത് അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കു ന്നത് എപ്രകാരമാണ്?
Answer:
മങ്ങിപ്പഴകിയ എഞ്ഞാണ് വർണമായിട്ടാണ് അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കുന്നത്.

Question 23.
“കൈച്ചുള്ളികൾ” എന്ന പ്രയോഗം കൊണ്ട് അർഥമാക്കുന്ന തെന്ത്?
Answer:
കൈപ്പത്തി

Question 24.
ജില്ലാശുപത്രിക്കരികിലെത്തിയപ്പോൾ മകന്റെ മനസ്സിലൂടെ കടന്നു പോയതെന്തെല്ലാം?
Answer:
പണ്ട് അമ്മയ്ക്ക് പനിപിടിച്ചപ്പോൾ അമ്മയെടുത്ത് കൊണ്ട് പടിയോരോന്നും കേറിക്കിതച്ചതും അന്നത്തെ സൂചി പ്രയോ ഗത്തിൽ അമ്മയ്ക്ക് ഉണ്ടായ വേദനയുമാണ് ജില്ലാശുപതി ക്കരികിലെത്തിയപ്പോൾ മകന്റെ മനസ്സിലൂടെ കടന്നുപോ യത്.

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 8 = 16)

Question 25.
ഫോട്ടോ എന്ന വസ്തുവിനെ കച്ചവടക്കാർ കാണുന്നതുപോ
ലെയാണോ ദിവാകരനും കുട്ടികളും പരിഗണിക്കുന്നത്? പി. പത്മരാജന്റെ “അവകാശങ്ങളുടെ പ്രശ്നം” എന്ന കഥയെ ചുവടെ കൊടുത്തിരിക്കുന്ന സൂചനകൾ മുൻ നിർത്തി വിശ കലനം ചെയ്യുക.
സൂചനകൾ:
(1) തനിക്ക് ആവശ്വമുള്ള ഫോട്ടോ കണ്ടെത്തണം എന്ന ദിവാ കരന്റെ നിർബന്ധം.
(2) മരിച്ചു പോയവരുടെ സാന്നിധ്യം ദിവാകരനും കുട്ടി കളും ഫോട്ടോയിൽ കണ്ടെത്തുന്നു.
(3) അച്ഛനമ്മമാരുടെ ഛായാപടങ്ങളുടെ അന്വേഷണം സ്വന്തം പൈതൃകത്തിന്റെ അന്വേഷണമായി മാറുന്നു.
(4) ചിത്രങ്ങളുടെ ധാരാളിത്തത്തിൽ മുഖം സ്വത്വം നഷ്ടപ്പെ ടുന്ന അവസ്ഥ,
(5) വെളിച്ചത്തിന്റെ പിന്നിലെ ചതി.
Answer:
അവകാശങ്ങളുടെ പ്രശ്നം : എന്ന കഥയിൽ തികച്ചും വ്യത്യ സ്തമായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായന ക്കാർക്കായി ഒരുക്കിയിരിക്കു ന്ന ത്. യഥാർത്ഥവും സ്വപ്നവും കൂടികുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡല ത്തിലേയ്ക്ക് വായനക്കാരൻ എത്തിച്ചേരുന്നു. സ്വാഭാവിക മായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായി രുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോ ടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാക രനെ സ്വീകരിക്കുന്നത്. കാരണം ദിവാകരന്റെ പകപ്പും, പിന്നെ പ്രിയപ്പെട്ടവരെ കാണാനുള്ള അങ്കലാപ്പും.

ഫോട്ടോ ഓർമ്മയാണ്, ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുത വിദ്യ. കാലത്തിന്റെ കുത്തൊഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തി യിരിക്കുന്നു. ഓർമകളുടെ പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമായാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യു ന്നത്. വികാരവായ്പോടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരുന്നത്.

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരു തരത്തിലുള്ള വികാ രവായ്പോ, മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതുമാത്രമാണ് ലക്ഷ്യം.

കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കു കൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരുപാട് ആളു കളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സം ഗതയും ജീവിതത്തിന്റെ ഏറ്റവും വലിയ സത്യമായ മരണ ത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും.

ഫോട്ടോ നോക്കിക്കാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പത്രങ്ങളിലെ മരണം കോളങ്ങളിൽ പെട്ടെന്ന് ഒരു പരിചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടു ന്നു. പരിചിതത്വം ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്ന ത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റേതെങ്കിലും അ തന വസ്തുപോലെ നിർജ്ജീവമാണ്. കച്ചവടക്കാർ തങ്ങ ളുടെ മുന്നിലുള്ള അപരിചിതത്വം തുളുമ്പുന്ന പതിനായിര കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരനായി മരവിച്ച മനസ്സോടെ ഇരിക്കുന്നു. അവ രുടെ മനസ്സുകളിൽ മൃദുലവികാരങ്ങൾക്ക് അല്പായുസ്സ് മാത്രമാണ്. അതുകൊണ്ടാണ് തുടക്കത്തിൽ ദിവാകരനോട് തോന്നിയ വാത്സല്യം പൊടുന്നനെ പരിഹാസമായി മാറിയ ത്. കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്തിൽ ആണ്. അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവർ കൂടി യാണ്. എന്നിട്ടും ആറും ഏഴും വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ചലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശബ്ദമായി അവരുടെ കണ്ണു കൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖത്തിന്റെ വേലിയേറ്റ ങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലമായി.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 26.
‘ജന്മസിദ്ധിയും സാധനയുമാണ് കലാകാരനെ രൂപപ്പെടു ത്തുന്നതെന്ന് കാലമണ്ഡലം ഹൈദരലിയുടെ ജീവിതാനുഭ വങ്ങൾ സാക്ഷ്യം പറയുന്നു. തന്നിട്ടുള്ള സൂചനകളുടെ പിൻബലത്തിൽ കലാമണ്ഡലം ഹൈദരലിയുടെ ബാല്യകാല ജീവിതവും തുടർ ന്നുള്ള പ്രശസ്തിയും പരിശോധിക്കുക.”
(1) ദാരിദ്ര്യവും അവഗണനയും നിറഞ്ഞ ഹൈദരലിയുടെ ബാല്യകാലജീവിതം.
(2) ബാഷയുടെ സ്നേഹവും വാത്സല്യവും
(3) കലാമണ്ഡലത്തിലെ പഠനകാലം
(4) വാത്സല്യം നിറഞ്ഞ ഗുരുക്കന്മാരുടെ അനുഗ്രഹം
(5) കഷ്ടപ്പാടുകൾ അതി ജീവിച്ച് നേടിയ പ്രശസ്തി.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുക ളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദര ലിയുടെ സംഗീതസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനട ത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച് ജനം തെളി യിച്ചതാണ്. ഹൈദരലിക്ക് കഥകളി സംഗീതം ആലപിക്കാ നായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാ രങ്ങളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങ സൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീ തജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആത്മകഥയും. സാധാരണ .ക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീതത്തെ രാഗ സന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നു മുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈ പൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമ ണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം. കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധ വണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേ വഷണിക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായി രുന്നു ഗുരുക്കന്മാർ,

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചല ച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടു വിൽ ഉണ്ണികൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായി ച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീ പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീ തത്തെ ഭാവ പൂർണ്ണമാക്കി. നാടകീയ രൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടു . ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. അയോദ്ധ്വാ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ്” എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയി ട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാ ണെന്ന് അറിയുന്നവർ കുറവാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയി ട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദന കൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി ഏന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥ കളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാ ടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടി കളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാ ടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കുടു മ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ സ്വനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരി ച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാ മണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ശൂന്യ മായിരുന്നു. എന്നിട്ടും ഹൈദരലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പല ക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദര ലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോഹരേ ജയ മാധവാ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആഢ്യകാല യായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാ ക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് ക കളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം. കഥകളിയുടെ സ്വച്ഛമായ സംഗീതം.

Question 27.
‘ഗൗളി ജന്മം’ എന്ന കഥയിലൂടെ ഗ്രേസി അവതരിപ്പിക്കുന്ന ‘സാമൂഹിക വിമർശന തലം’ എന്തെന്ന് താഴെ കൊടുത്തി ട്ടുള്ള സൂചനകൾക്ക് അനു യോജ്യമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ:
(1) സ്വാർത്ഥത നിറഞ്ഞ മനുഷ്വബന്ധങ്ങൾ
(2) പുരുഷാധിപത്യ സമൂഹം
(3) അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ട സമൂഹം
(4) ചികിത്സിക്കുന്ന ഡോക്ടർമാരുടെ ഈഗോ
(5) രോഗത്തോടും രോഗിയോടുമുള്ള സന്ദർശകരുടെ അനു ഭാവപൂർണമല്ലാത്ത സമീപനം.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേ ഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതി യത്. എല്ലാവരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലിക ളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്ക ന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശുപത്രിയിൽ കിട ക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണു് ഈ കഥക്ക് വിഷ യമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെ ടൽ കഥയെ ഈ സമുഹത്തിന്റെ ചില തലങ്ങളെ വിമർശി ക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാ പാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കു റിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധിപത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുത കൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമു ഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമു ക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസ ന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്ക്കാര ത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവ ളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊ ന്ന്. അതും തകർന്നാൽ കുടുംബത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും ‘വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മ കളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാ റായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയു ഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തു ന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്ന പ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു. ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപ കടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടു മായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തി ക്സിനെ തകർത്തു.

പുരുഷാധിപത്വത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറി യാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യ മാകാത്ത കാര്യമാണ് ബുദ്ധന്റെ ബോധോദയം. ഇതുപറ യുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറി ഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതു കൊണ്ടാ ണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥ കൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാര ത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂഹത്തെ മാറ്റി നിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധിജീവി ചമ യുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

Kerala Plus Two Malayalam Board Model Paper 2023 with Answers

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ശംസ്വത യേക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാ ക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു. നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്ര സ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസ ങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടി യിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കളയുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭവ ങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നു കൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണി ക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തി നെതിരാണവൾ. ആൺ ഗൗളിയിലൂടെ പുരുഷന്റെ സമു ഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതി നറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാവിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചു മരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രീ ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗിക മായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണി കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറം മോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Reviewing SCERT Class 7 Basic Science Solutions Malayalam Medium and Chapter 9 പരിസ്ഥിതിയെ നോവിക്കാതെ Notes Questions and Answers can uncover gaps in understanding.

പരിസ്ഥിതിയെ നോവിക്കാതെ Notes Class 7 Basic Science Chapter 9 Malayalam Medium

Hurt not the Environment Class 7 Malayalam Medium

Let Us Assess

Question 1.
താഴെക്കൊടുത്തിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിക്കൂ. ഓരോ സന്ദർഭത്തിലും വായു മലിന പ്പെടുന്നത് എങ്ങനെയെന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 1
Answer

സന്ദർഭം വായു മലിനമാകുന്ന രീതി ഉണ്ടാകുന്ന പ്രശ്നങ്ങൾ
കെട്ടിട നിർമ്മാണം കുഴിക്കുന്ന, അരിച്ചെടുക്കുന്ന വസ്തുക്കളിൽ നിന്നുള്ള പൊടിപടലങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കണ്ണിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ.
കെട്ടിടം പൊളിക്കൽ പൊളിക്കുമ്പോൾ പുറത്ത് വരുന്ന പൊടി, അവശിഷ്ടങ്ങൾ, മറ്റ് കണികകൾ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കണ്ണിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ.
വ്യവസായശാല ഫാക്ടറി ചിമ്മിനികളിൽ നിന്നുള്ള പുകയും പുറന്തള്ളുന്ന വാതകങ്ങളും ശ്വസന പ്രശ്നങ്ങൾ, ആസിഡ് മഴ, ആഗോളതാപനം, സസ്യങ്ങൾക്കും പരിസ്ഥിതി വ്യവസ്ഥകൾക്കും കേടുപാടുകൾ.
വാഹനകുരുക്ക് ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വഴി വാഹനങ്ങൾ പുറന്തള്ളുന്ന വാതകങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോഗം, ആസിഡ് മഴ, ആഗോളതാപനം, മൂടൽമഞ്ഞ്

Question 2.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നിർമ്മിക്കൂ.
Answer:
ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക,
മാലിന്യം കത്തിക്കുന്നത് തടയുക

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 3.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കു ന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
a. കനംകുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിച്ചു കളയണം.
b. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യണം.
c. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി പുനരുപയോഗിക്കണം.
d. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
Answer:
b. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യണം.
c. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി പുനരുപയോഗിക്കണം.
d. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.

Question 4.
സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കാൻ സ്വീകരിക്കാവുന്ന ശുദ്ധീകരണ മാർഗം ഏത്?
a. അരിക്കൽ
b. ക്ലോറിനേഷൻ
c. ഡിസ്റ്റിലേഷൻ
d. അടിയിക്കൽ
Answer:
ഡിസ്റ്റിലേഷൻ

Class 7 Basic Science Chapter 9 Extended Activities Answers Malayalam Medium

Question 1.
ഒരു ചട്ടിയിൽ നനവുള്ള മണ്ണെടുക്കുക. ഒരു പഴത്തൊലിയും ഒരു പ്ലാസ്റ്റിക് കവറും ഒരേസമയം ചട്ടിയിലെ മണ്ണിൽ കുഴിച്ചിടുക. രണ്ടാഴ്ച്ച കഴിഞ്ഞ് നിരീക്ഷിക്കുക. നിങ്ങളുടെ കണ്ടെത്ത ലുകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കൂ.
Answer:
പഴത്തൊലി മണ്ണിൽ സ്വാഭാവികമായി വിഘടിക്കുന്നു, അതേസമയം പ്ലാസ്റ്റിക് കവറുകൾ കേടു കൂടാതെയിരിക്കും. പഴത്തൊലി ഒരു ജൈവവസ്തുവും അതേസമയം പ്ലാസ്റ്റിക് ഒരു അജൈവ വസ്തുവുമാണെന്ന് പരീക്ഷണം തെളിയിക്കുന്നു.

Question 2.
‘വാഹനങ്ങളും വായുമലിനീകരണവും’ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കൂ.
Answer:
എല്ലാവർക്കും നമസ്കാരം,
ഇന്ന് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകര ണത്തെക്കുറിച്ചാണ്. നമ്മുടെ നഗരങ്ങൾ വളരുന്നതനുസരിച്ച്, കൂടുതൽ ആളുകൾ കാറുകൾ, ബൈക്കുകൾ, ബസുകൾ എന്നിവയെ ആശ്രയിക്കുന്നു, ഇത് നാം ശ്വസിക്കുന്ന വായുവിനെ മോശമാക്കുന്നു. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ അന്തരീക്ഷ മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്നു. ഈ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ അവ വായുവിലേക്ക് ദോഷകരമായ വസ്തുക്കൾ പുറപ്പെടുവിക്കുന്നു.

ഇതിലൊന്നാണ് കണികാ പദാർഥം, ഇത് നമ്മുടെ ശ്വാസകോശത്തിലേക്ക് ആഴ്ന്നിറങ്ങുകയും ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നൈട്രജൻ ഓക്സൈഡുകളുടെ അളവ് അന്തരീക്ഷ ത്തിൽ കൂടുന്നത് മൂടൽമഞ്ഞ്, ആസിഡ് മഴ എന്നിവയിലേക്ക് നയിക്കുന്നു, അതേസമയം കാർബൺ മോണോക്സൈഡ് വളരെ അപകടകാരിയായ ഒരു വിഷ വാതകമാണ്.

മറ്റൊരു വാതകമായ ഡൈഓക്സൈഡ് ആഗോളതാപനത്തിന് കാരണമാകുന്ന ഒരു ഹരിതഗൃഹ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പലപ്പോഴും വായു മലിനീകരണം മൂലം ശ്വാസതടസ്സം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഈ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
കാർബൺ വാതകമാണ്.

ശുദ്ധമായ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും, നമുക്ക് ശ്വസിക്കുന്ന വായു മെച്ചപ്പെടുത്താനും ഭാവി തലമുറകൾക്ക് ലോകത്തെ ആരോഗ്യകരമാക്കാനും കഴിയും.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 3.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പ്രാദേശികഭരണകൂടം നടപ്പാക്കുന്ന പദ്ധതികളിൽ നിങ്ങളുടെ വീട്ടിൽ നടത്തിവരുന്ന ഒരു പ്രവർത്തനത്തെ ആസ്പദമാക്കി ലഘുകുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്കരണ പദ്ധതി ആരംഭിച്ചു. ശുചീകരണ വേളയിൽ, ഞങ്ങൾ ഗണ്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി, പുനരുപയോഗത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. പദ്ധതിയിലൂടെ മാലിന്യ സംസ്കര ണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുക, മാലിന്യങ്ങൾ വേർതിരിക്കുക, പുനരുപയോഗ സംരംഭങ്ങളിൽ പങ്കുചേരുക, മറ്റുള്ള വരെ ബോധവൽക്കരിക്കുക എന്നതാണ് നമ്മൾ ഉദ്ദേശിക്കുന്നത്.

Question 4.
നിങ്ങളുടെ സ്കൂൾ മാലിന്യമുക്ത ഹരിതവിദ്യാലയമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു ലോഗോ തയ്യാറാക്കി പ്രദർശിപ്പിക്കൂ.
Answer:
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 2

Class 7 Basic Science Chapter 9 Intext Questions and Answers Malayalam Medium

Question 1.
ഇതുപോലുള്ള കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടുള്ള ഇത്തരം സന്ദർഭങ്ങളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളും പട്ടികപ്പെടുത്തൂ.
Answer:

സന്ദർഭം പ്രശ്നങ്ങൾ
പ്ലാസ്റ്റിക് കത്തിക്കുന്നു. പുകമൂലം വായു മലിനമാകുന്നു.
വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം പഴയതോ മോശമായി പരിപാലിക്കുന്നതോ ആയ വാഹനങ്ങൾ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങൾ പുറത്തുവിടുന്നത് വായുവിനെ മലിനമാക്കുന്നു.
തെറ്റായ വ്യാവസായിക മാലിന്യ നിർമാർജനം സംസ്ക്കരിക്കാത്ത മാലിന്യങ്ങൾ നദികളിലേക്കും തടാകങ്ങളിലേക്കും ഒഴുക്കിവിടുന്നതു വഴി ജലം മലിനമാകുന്നു.

Question 2.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കത്തുമ്പോൾ എന്തൊക്കെ പദാർഥങ്ങളാണ് ഉണ്ടാകുന്നത്?
Answer:
കാർബൺ മോണോക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കണി കകൾ, ഡയോക്സിൻ തുടങ്ങിയവ.

Question 3.
പ്ലാസ്റ്റിക്കും മറ്റും കത്തിക്കുമ്പോൾ കത്തിത്തീരാതെ അവശേഷിക്കുന്ന വസ്തുക്കളും ഉണ്ടാ കില്ലേ? മഴപെയ്യുമ്പോൾ ഈ അവശിഷ്ടങ്ങൾക്ക് എന്ത് സംഭവിക്കും? ഇത്തരം സന്ദർഭങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്? താഴെക്കൊടുത്തിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 3
Answer:
പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിലേക്ക് ദോഷകരമായ പുക പുറന്തള്ളുന്നു. പുകയിൽ വായു മലിനമാക്കുന്ന ഡയോക്സിൻ, കണികാ പദാർഥങ്ങൾ തുടങ്ങിയ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഈ മലിനമായ വായു ശ്വസിക്കുന്നു, ഇത് ശ്വസന പ്രശ്നങ്ങൾക്കും ദീർഘകാല ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. പ്ലാസ്റ്റിക് കത്തിക്കു മ്പോൾ കത്തിത്തീരാത്ത അവശിഷ്ടങ്ങൾ വെള്ളത്തിൽ കലരുകയോ മണ്ണിൽ ഒലിച്ചിറങ്ങുകയോ ചെയ്യാം. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കുമുള്ള കുടിവെള്ളം, മണ്ണ് എന്നിവ മലിനമാക്കും.

Question 4.
പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ എന്തൊക്കെ രാസവസ്തുക്കൾ ഉണ്ടാകും? അവ നമ്മുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
Answer:

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾ മനുഷ്യർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ
കാർബൺ മോണോക്സൈഡ് കുറഞ്ഞ അളവിൽപ്പോലും ശരീരത്തിലെത്തുമ്പോൾ തലവേദന, ക്ഷീണം, കാഴ്ച മങ്ങൽ, ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണത്തിന് കാരണമാകുന്നു.
സൾഫർ ഡൈഓക്സൈഡ് ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്നു
നൈട്രജൻ ഡൈഓക്സൈഡ് ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു
പദാർഥങ്ങളുടെ സൂക്ഷ്മ കണികകൾ (Particulate Matter) ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടയ്ക്കും കണ്ണുകൾക്കും ചൊറിച്ചിൽ, അലർജി, ആസ്ത്മ, ശ്വാസകോശ കാൻസർ എന്നിവയ്ക്ക് കാരണമാകുന്നു.
ഡയോക്സിനുകൾ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. തൈറോയിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ശ്വാസ കോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 5.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന രാസവസ്തുക്കൾ ഏതൊക്കെയാണ്? ഇവ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്? ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിക്കുന്നത് കാർബൺ മോണോക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, ഡയോക്സിൻ, കണികാപദാർഥങ്ങൾ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ വായുവിലേക്ക് പുറപ്പെടുവിക്കുന്നതിനുള്ള കാരണമാകുന്നു. ഈ രാസവസ്തുക്കൾ ശ്വാസതടസ്സം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ- പ്രശ്നങ്ങൾക്ക് കാരണമാകും.

Question 6.
വായുമലിനീകരണം മൂലം വായുവിലെ ഘടകങ്ങൾക്ക് മാറ്റം ഉണ്ടാകുമോ?
Answer:
അതെ, രാസവസ്തുക്കൾ, കണികകൾ, തുടങ്ങിയ ഹാനികരമായ വസ്തുക്കൾ അന്തരീക്ഷ ത്തിലേക്ക് എത്തുകയും വായുവിന്റെ ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.

Question 7.
വായുവിൽ സ്വാഭാവികമായി കാണപ്പെടുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? അവയുടെ അളവുകൾ താഴെ നല്കിയ പൈ ഡയഗ്രത്തിൽനിന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 4
a. അന്തരീക്ഷവായുവിൽ ഏതെല്ലാം ഘടകങ്ങളുണ്ട്?
b. ഏറ്റവും കൂടുതൽ കാണുന്ന ഘടകം ഏതാണ്?
c. വായുവിലെ ഓക്സിജന്റെ അളവ് എത്രയാണ്?
ലലപ ഡയഗ്രം വിശകലനം ചെയ്ത് ഓരോ ഘടകത്തിന്റെയും അളവ് രേഖപ്പെടുത്തി പട്ടിക പൂർത്തിയാക്കൂ.
Answer:
വായുവിൽ സ്വാഭാവികമായി കാണപ്പെടുന്ന ഘടകങ്ങളിൽ ഓക്സിജൻ, കാർബൺ നൈട്രജൻ തുടങ്ങിയവ ഉൾപ്പെടുന്നു.

വായുവിലെ ഘടകങ്ങൾ അളവ്
നൈട്രജൻ 78%
ഓക്സിജൻ 21%
കാർബൺ ഡൈഓക്സൈഡ് 0.04%
മറ്റുള്ളവ 0.96%

a. ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്, നൈട്രജൻ, മറ്റുള്ളവ
b. നൈട്രജൻ
c. 21%
അന്തരീക്ഷവായുവിൽ രാസവസ്തുക്കൾ കലരുമ്പോൾ വായുവിലെ സ്വാഭാവികഘടകങ്ങളുടെ അളവു കൾക്ക് മാറ്റം വരുന്നു.

Question 8.
പാചകത്തിന് ഏതൊക്കെ തരം അടുപ്പുകൾ ഉപയോഗിക്കാറുണ്ട്?
Answer:
വിറകടുപ്പ്, മണ്ണെണ്ണ സ്റ്റൗ, ഗ്യാസ് സ്റ്റൗ, ഇലക്ട്രിക് സ്റ്റൗ മുതലായവ.

Question 9.
താഴെക്കൊടുത്തിട്ടുള്ള അടുപ്പുകളുടെ ചിത്രങ്ങൾ നിരീക്ഷിക്കൂ. ഓരോന്നിലും ഉപയോഗി ക്കുന്ന ഇന്ധനം ഏതാണ്?
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 5
Answer:

അടുപ്പ് ഉപയോഗിക്കുന്ന ഇന്ധനം
വിറകടുപ്പ് വിറക്
മണ്ണെണ്ണ സ്റ്റ മണ്ണെണ്ണ
ഗ്വാസ് സൗ പാചക വാതകം

വിറക്, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ വിവിധ രാസവസ്തുക്കൾ പുറന്തള്ളുന്നുണ്ട്. കാർബൺ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓ ക്സൈഡ്, പദാർഥങ്ങളുടെ സൂക്ഷ്മകണികകൾ (Particulate matter) തുടങ്ങിയ രാസവസ്തുക്കളാണ് പ്രധാനമായും പുറത്തുവരുന്നത്.

Question 10.
പാചക ഇന്ധനങ്ങൾ കത്തുന്നതു മൂലം അടുക്കളയിൽ ഉണ്ടാകുന്ന വായുമലിനീകരണം നിയന്ത്രിക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം? കൂട്ടുകാരുമായി ചർച്ചചെയ്ത് ശാസ്ത്ര പുസ്തകത്തിൽ എഴുതൂ.
Answer:

  • ചിമ്മിനി നിർമ്മിക്കൽ
  • മതിയായ വെന്റിലേഷൻ
  • സ്റ്റൗവിന്റെ കൃത്യസമയത്തുള്ള അറ്റകുറ്റപ്പണികൾ
  • വിറക് അടുപ്പുകൾക്ക് പകരം എൽപിജി, പ്രകൃതി വാതകം അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റൗ തുടങ്ങിയ ശുദ്ധമായ ഇന്ധനങ്ങളുടെ ഉപയോഗം.

Question 11.
അടുക്കളയിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുപോലെ വാഹനങ്ങളിലും നാം ഇന്ധനങ്ങൾ ഉപയോഗിക്കാറില്ലേ? വാഹനങ്ങളിൽ നാം സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനങ്ങൾ ഏതൊക്കെയാണ്? ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവ.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 12.
കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ 2013-മുതൽ ഉണ്ടായ മാറ്റമാണ് താഴെ ബാർ ഡയഗ്രത്തിൽ നല്കിയിരിക്കുന്നത്.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 6
a. 2013 – ൽ വാഹനങ്ങളുടെ എണ്ണം ഏകദേശം എത്രയായിരുന്നു?
b. 2023 – ൽ വാഹനങ്ങളുടെ എണ്ണം എത്രയായി?
c. 2013 – ൽ നിന്ന് 2023 ആയപ്പോഴേക്കും വാഹനങ്ങളുടെ എണ്ണത്തിൽ എന്തുമാറ്റമാണ് വന്നത്?
Answer:
a. 80 ലക്ഷം
b. 1 കോടി 63 ലക്ഷം
c. 2013 – ൽ നിന്ന് 2023 ആയപ്പോഴേക്കും വാഹനങ്ങളുടെ എണ്ണം 83 ലക്ഷം കൂടി.

Question 13.
പെട്രോൾ/ഡീസൽ വാഹനങ്ങളുടെ വർധനവ് വായുവിനെ എങ്ങനെയാണ് ബാധിക്കുക? കൂടുതൽ പേർക്ക് യാത്രചെയ്യാവുന്ന സ്വകാര്യവാഹനങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്ന സന്ദർഭങ്ങൾ കണ്ടിട്ടില്ലേ? ഇത് കഴിയുന്നത്ര ഒഴിവാക്കേണ്ടതല്ലേ?
Answer:
പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബൺ മോണോ ക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങൾ പുറത്തുവിടുന്നു. സ്വകാര്യവാഹനങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്നത് കൂടുതൽ ഇന്ധനം ഉപയോഗിക്കുകയും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മലിനീകരണം കുറയ്ക്കാൻ ഒറ്റയ്ക്ക് വാഹന മോടിക്കുന്നതിന് പകരം ബസുകളും ട്രെയിനുകളും പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

Question 14.
സൈക്കിൾ പോലെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയ്ക്ക് എങ്ങനെ ഗുണകരമാകും? നിങ്ങളുടെ കണ്ടെത്തലുകൾ ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ഇന്ധനം ഉപയോഗിക്കാത്തതിനാൽ സൈക്കിളുകൾ മികച്ചതാണ്. അവ കാർബൺ ഓക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങൾ പുറന്തളളുന്നില്ല. അതുവഴി മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 15.
പുക പരിശോധന എങ്ങനെയാണ് വായുമലിനീകരണം കുറയ്ക്കാൻ സഹായകമാകുന്നത്? ക്ലാസിൽ ചർച്ച ചെയ്യൂ. ഒരു വാഹനപുക പരിശോധനകേന്ദ്രം സന്ദർശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയൂ.
Answer:
എഞ്ചിൻ തകരാറുകൾ, കാലപ്പഴക്കം, അല്ലെങ്കിൽ മോശം ഇന്ധനം ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന വാഹനത്തിന്റെ പുറന്തള്ളലുകളിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ പുക പരിശോധന സഹായിക്കുന്നു. വാഹന പരിശോധനയ്ക്കിടെ, എക്സ്ഹോസ്റ്റും എഞ്ചിനും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. തുടർന്ന്, മലിനീകരണ തോത് അളക്കാൻ വാഹനം ഒരു എമിഷൻ ടെസ്റ്റിംഗ് മെഷീനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പരിശോധനയിൽ വിജയിച്ചാൽ പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് നൽകും. ഇതിൽ പരാജയപ്പെട്ടാൽ, അറ്റകുറ്റപ്പണികൾ നടത്താനും മറ്റൊരു പരിശോധനയ്ക്കായി മടങ്ങാനും ഉടമയോട് നിർദ്ദേശിക്കും.

Question 16.
വായുമലിനീകരണം നിയന്ത്രിക്കാൻ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടെ ശാസ്ത്രപുസ്തകത്തിൽ എഴുതി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള മികച്ച മാർഗമാണ് ഇലക്ട്രിക് വാഹനങ്ങൾ.
  • റോഡിൽ വാഹനങ്ങൾ കുറവാണെങ്കിൽ മലിനീകരണം കുറയും, അതിനാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു.
  • വാഹനങ്ങൾ നന്നായി പരിപാലിക്കുന്നതും ശുദ്ധമായ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.

Question 17.
നമ്മുടെ രാജ്യത്ത് വായുമലിനീകരണം എങ്ങനെയെല്ലാം സംഭവിക്കുന്നുവെന്ന് താഴെക്കൊ ടുത്തിരിക്കുന്ന പൈഡയഗ്രം വിശകലനം ചെയ്ത് കണ്ടെത്തൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 7
ഏതെല്ലാം രീതികളിലാണ് വായുമലിനീകരണം സംഭവിക്കുന്നത്? നമാക്കി നിങ്ങളുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും വലിയ ഉറവിടം. മാലിന്യങ്ങൾ കത്തിക്കുന്നത് 17%, വാഹനങ്ങൾ 14%, ഡീസൽ ജനറേറ്ററുകൾ 9%, വ്യവസായങ്ങൾ 8%, ‘ഗാർഹിക പാചകം 7% എന്നിവ വായു മലിനീകരണത്തിന് സംഭാവന ചെയ്യുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ, കത്തുന്ന മാലിന്യങ്ങൾ, വാഹനങ്ങളുടെ പുറന്തള്ളൽ എന്നിവയാണ് ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് പൈഡയഗ്രത്തിൽ നിന്ന് വ്യക്തമാണ്. വാഹനങ്ങളിൾ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത്, കാർബൺ മോണോ ക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.

Question 18.
വായുമലിനീകരണത്തിന്റെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും ഉൾപ്പെടുത്തി ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കൂ.
Answer:
വ്യവസായശാലകളിൽ നിന്നുള്ള പുറന്തള്ളലുകൾ, വാഹനങ്ങളുടെ പുറന്തള്ളലുകൾ, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി എന്നിവയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. ഫാക്ടറികൾ സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, കണികാവസ്തുക്കൾ തുട ങ്ങിയ ദോഷകരമായ വാതകങ്ങൾ പുറത്തുവിടുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്ന വാഹനങ്ങൾ കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കുന്നു. മാലിന്യം കത്തിക്കുന്നതും, അഗ്നിപർവ്വത സ്ഫോടനങ്ങളും കാട്ടുതീയും പോലുള്ള പ്രകൃതി സംഭവങ്ങളും മലിനീകരണം വർദ്ധിപ്പിക്കുന്നു. അതേസമയം വനനശീകരണം വനങ്ങളുടെ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു.

പരിഹാരമാർഗങ്ങൾ:
പൊതുഗതാഗതം ഉപയോഗിക്കുന്നത്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് എന്നിവയിലൂടെ നമുക്ക് വായുമലിനീകരണം കുറയ്ക്കാം. ഉപയോഗത്തിലില്ലാത്തപ്പോൾ വീട്ടുപകരണങ്ങൾ ഓഫ് ചെയ്തുകൊണ്ട് ഊർജ്ജം ലാഭിക്കാം. കൂടുതൽ മരങ്ങൾ നടുന്നത് കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ശരിയായ മാലിന്യ സംസ്കരണം, സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതു വഴിയും മലിനീകരണം കുറയ്ക്കാം.

Question 19.
ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലമാണെന്ന് അറിയാമല്ലോ. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 8
Answer:

  • ഭൂമിയിൽ ജലം ഏതൊക്കെ രൂപത്തിലാണ് കാണപ്പെടുന്നത്?
  • മഞ്ഞുപാളികൾ, ഹിമാനികൾ മുതലായവ
  • നീരാവി
  • മഞ്ഞ്, മഞ്ഞുമലകൾ
  • ശുദ്ധജലം, ഉപ്പുവെള്ളം, തണ്ണീർത്തടങ്ങൾ, മഴ.

ഭൂമിയിലെ ആകെ ജലത്തിന്റെ 97% വും സമുദ്രജലമാണ്. വെറും 3% മാത്രമാണ് ശുദ്ധജലം (ഉപ്പ് കലരാത്ത ജലം) ഉള്ളത്. ശുദ്ധജലത്തിന്റെ ഏകദേശം 69% വും മഞ്ഞു പാളികളായിട്ടാണ് കാണുന്നത്. ഇതും നമുക്ക് ഉപയോഗിക്കാൻ കഴിയില്ല. 30% ഭൂഗർഭജലമാണ്. ആകെ ശുദ്ധജലത്തിന്റെ 0.3% മാത്രമാണ് നമ്മുടെ കായലുകളിലും നദികളിലും കുളങ്ങളിലും ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലുമായി ഉള്ളത്.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 9

Question 20.
ജലാശയങ്ങൾ എങ്ങനെയൊക്കെയാണ് മലിനീകരിക്കപ്പെടുന്നത്?
Answer:

  • പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയൽ
  • രാസവസ്തുക്കൾ ഒഴുകിയെത്തൽ
  • ഫാക്ടറികൾ ഹാനികരമായ രാസവസ്തുക്കളും വിഷ മാലിന്യങ്ങളും നേരിട്ട് നദികളിലേക്കും തടാകങ്ങളിലേക്കും തള്ളുന്നു.
  • വീടുകളിൽ നിന്നുള്ള മലിനജലം.

Question 21.
പായലും ആൽഗകളും നിറഞ്ഞ് മലിനമായ ഒരു ജലാശയത്തിന്റെ ചിത്രമാണ് താഴെക്കൊ ടുത്തിരിക്കുന്നത്.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 10
എന്താണ് ജലാശയത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ് വായിച്ച് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:
യൂട്രോഫിക്കേഷൻ.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 22.
താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ വിശകലനം ചെയ്തും നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചും ജലമലിനീകരണത്തിന് കാരണമാകുന്ന സന്ദർഭങ്ങൾ കണ്ടെത്തി ശാസ്ത്രപു സ്തകത്തിൽ എഴുതൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 11
Answer:
രാസകീടനാശിനികളുടെ അമിതോപയോഗം.
മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടൽ.
അറവുശാലകളിലെ മാലിന്യം മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത്.
വ്യവസായശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്.
ശുദ്ധീകരിക്കാത്ത മലിനജലം ജലസ്രോതസ്സുകളിലേക്ക് പുറന്തള്ളുന്നു.
മാലിന്യം, പ്ലാസ്റ്റിക്, ഗാർഹിക മാലിന്യങ്ങൾ എന്നിവ നേരിട്ട് ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നു.

Question 23.
ജലമലിനീകരണവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ ലിസ്റ്റ് ചെയ്തല്ലോ. ഇവയുടെ പ്രത്യാ ഘാതങ്ങൾ ചർച്ചചെയ്ത് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
കോളറ, ടൈഫോയ്ഡ്, ഡിസന്ററി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയ, വൈറസുകൾ, തുടങ്ങിയ ഹാനികരമായ അണുക്കൾ മലിനമായ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.

വിഷ രാസവസ്തുക്കൾ, മലിനജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും ദോഷകരമായി ബാധിക്കുന്നു. മൈക്രോപ്ലാസ്റ്റിക്, ഘന-ലോഹങ്ങൾ തുടങ്ങിയ മലിന വസ്തുക്കൾ അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടും.

ഫാക്ടറികൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ ഭൂഗർഭജലത്തെ മലിനമാക്കുന്നു.

Question 24.
എല്ലാ രീതിയിലുമുള്ള മലിനീകരണങ്ങളിൽ നിന്നും ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം? ചർച്ചചെയ്യൂ.
Answer:
സാമഗ്രികൾ പുനരുപയോഗം ചെയ്യുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നിവ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് വ്യാവസായിക മാലിന്യങ്ങൾ കൈകാര്യം ചെയ്യുക. ജൈവവളങ്ങളുടെയും പ്രകൃതിദത്ത കീടനിയന്ത്രണ മാർഗ്ഗങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പി ക്കുക. കാർഷികമേഖലയിൽ രാസവസ്തുക്കളുടെ നിയന്ത്രണം കൊണ്ടുവരുക.

Question 25.
ജലസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കുടിവെള്ളസ്രോതസ്സുകൾ. നിങ്ങളുടെ വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സുകൾ ഏതൊക്കെയാണ്?
Answer:
പൈപ്പ് വെള്ളം, കിണർ വെള്ളം, കുപ്പിവെള്ളം, ഭൂഗർഭജലം മുതലായവ.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 26.
കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം? താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കുടിവെള്ളത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾക്ക് നേരെ ടിക് (✔) അടയാളം രേഖപ്പെടുത്തുക.
Answer:
✔ തെളിഞ്ഞ ജലം.
✔ നിറവും മണവും ഇല്ലാതിരിക്കുക.
✔ രോഗാണുക്കൾ ഇല്ലാതിരിക്കുക.
✔ അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാതിരിക്കുക.
✔ ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ഉണ്ടായിരിക്കുക.
X ഉപ്പുരസം ഉണ്ടായിരിക്കുക.
✔ ആസിഡ്ഗുണമോ ബേസ്ഗുണമോ ഇല്ലാതിരിക്കുക.

Question 27.
ജലത്തിന്റെ നിറം, മണം എന്നിവ എങ്ങനെ നിരീക്ഷിക്കാം?
Answer:
നിറം നിരീക്ഷിക്കാൻ: ജലത്തിന്റെ നിറം പരിശോധിക്കാൻ ജലം ഒരു സുതാര്യമായ കുപ്പിയിൽ എടുത്ത് വെളിച്ചത്തിന്റെ നേർക്കുനോക്കുക. ശുദ്ധജലത്തിന് നിറമില്ല. ജലത്തിന്റെ നിറം മാറിയാൽ, അത് മാലിന്യങ്ങളോ മറ്റോ കലർന്നതിന്റെ സൂചനയായിരിക്കാം.
വെള്ളത്തിന്റെ മണം പരിശോധിക്കാൻ, വൃത്തിയുള്ള ഗ്ലാസ് പാത്രവും പഞ്ഞിയും ഉപയോഗിക്കുക. കണ്ടെയ്നറിൽ വെള്ളം ഒഴിക്കുക, പഞ്ഞി കൊണ്ട് മൂടുക, സൗമ്യമായി ചുഴറ്റുക. എന്നിട്ടു പഞ്ഞിയുടെ മണം പരിശോധിക്കുക. കുടിവെള്ളത്തിന് മണം ഉണ്ടാകരുത്. വിചിത്രമായ ഗന്ധമുണ്ടെങ്കിൽ, അതിൽ മാലിന്യങ്ങൾ ഉണ്ടാകാം.

Question 28.
ഫിൽറ്റർ പേപ്പർ, ഹാൻഡ് ലെൻസ് എന്നിവ ഉപയോഗിച്ച് കുടിവെള്ളത്തിന്റെ ഏതെല്ലാം പ്രത്യേകതകൾ കണ്ടെത്താൻ കഴിയും?
Answer:
വെള്ളത്തിൽ ലയിക്കാത്ത മാലിന്യങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ഫിൽറ്റർ പേപ്പർ ഉപയോ ഗിക്കാം. ചെറിയ അവശിഷ്ടങ്ങൾ, പൊടിപടലങ്ങൾ അല്ലെങ്കിൽ ഓർഗാനിക് വസ്തുക്കൾ പോലുള്ള മാലിന്യങ്ങളുടെ വലുപ്പവും തരവും തിരിച്ചറിയാൻ ഹാൻഡ് ലെൻസ് നിങ്ങളെ സഹായിക്കുന്നു.

Question 29.
സാർവികസൂചകം ഉപയോഗിച്ച് ജലത്തിന് ആസിഡ് സ്വഭാവമോ ബേസിക സ്വഭാവമോ ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയില്ലേ? നിങ്ങൾ കൊണ്ടുവന്ന കുടിവെള്ള സാമ്പിളുകൾ പരിശോ ധിക്കൂ. വിവരങ്ങൾ ശേഖരിച്ചു പട്ടികപ്പെടുത്തൂ. അവ വിശകലനം ചെയ്ത് പരിശോധനാ ഫലങ്ങൾ ശാസ്ത്രപുസ്തകത്തിൽ എഴുതി ക്ലാസ്സിൽ അവതരിപ്പിക്കൂ.
Answer:
അതെ, വെള്ളത്തിന് ആസിഡ് സ്വഭാവമാണോ ബേസിക സ്വഭാവമാണോ എന്ന് നിർണ്ണയിക്കാൻ നമുക്ക് ഒരു സാർവിക സൂചകം ഉപയോഗിക്കാം. സാർവികസൂചകം ജല സാമ്പിളിന്റെ pH-നെ അടിസ്ഥാനമാക്കി നിറം മാറും.
വിവിധ സ്രോതസ്സുകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിക്കുക (ഉദാ. പൈപ്പ് വെള്ളം, കുപ്പിവെള്ളം, മഴവെള്ളം, കിണർ വെള്ളം). ഓരോ ജല സാമ്പിളിലും സാർവിക സൂചകത്തിന്റെ ഏതാനും തുള്ളി ചേർക്കുക.

സ്രോതസ്സുകൾ സാർവിക സൂചകത്തിന്റെ നിറം pHമൂല്യം ആസിഡ് സ്വഭാവമോ/ബേസിക സ്വഭാവമോ/നിർവീര്യം
പൈപ്പ് വെള്ളം പച്ച 7 നിർവീര്യം
കുപ്പിവെള്ളം പച്ചകലർന്ന നീല 7.5 ചെറുതായി ബേസിക സ്വഭാവം
കിണർ വെള്ളം പച്ച 7 നിർവീര്യം
മഴവെള്ളം മഞ്ഞകലർന്ന പച്ച 6.5 ചെറുതായി ആസിഡ് സ്വഭാവം

Question 30.
കുടിവെള്ളത്തിൽ മാലിന്യങ്ങൾ കലർന്നാൽ ശുദ്ധീകരിക്കുന്നതിനുള്ള ഏതൊക്ക മാർഗങ്ങൾ നിങ്ങൾക്കറിയാം? ലിസ്റ്റ് ചെയ്യൂ.
Answer:
• അരിക്കൽ
തിളപ്പിക്കൽ
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചില മാർഗങ്ങളും അവയുടെ മേന്മകളും പരിമിതികളും താഴെ ക്കൊടുത്തിരിക്കുന്നു.

തിളപ്പിക്കൽ കുറഞ്ഞത് ഒരുമിനിറ്റ് നേരമെങ്കിലും തിളപ്പിച്ചാൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ നില നിൽക്കും.
അരിക്കൽ ജലത്തിലുള്ള അലേയമാലിന്യങ്ങളെ അരിപ്പകൾ ഉപയോഗിച്ച് വേർതിരിക്കുന്നു. എന്നാൽ സൂക്ഷ്മജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുന്നില്ല.
അടിയിക്കൽ ജലത്തിലുള്ള അലേയമാലിന്യങ്ങളെ അടിയാൻ അനുവദിക്കുന്നു. മുകളിൽ തെളിയുന്ന ജലത്തെ വേർതിരിച്ച് ഉപയോഗിക്കാം. സൂക്ഷ്മജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവയെ ഈ രീതി ഉപയോഗിച്ച് പൂർണമായി മാറ്റാൻ കഴിയില്ല.
ക്ലോറിനേഷൻ ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ല.
പൂർണമായി ജലം തിളപ്പിച്ച് നീരാവിയാക്കുകയും അതിനെ തണുപ്പിച്ച് ശുദ്ധജലം ഡിസ്റ്റിലേഷൻ ശേഖരിക്കുകയും ചെയ്യുന്ന മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ ഉണ്ടാകില്ല.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 31.
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ അന്വേഷിക്കൂ. ശാസ്ത്ര പുസ്തക- ത്തിൽ രേഖപ്പെടുത്തൂ.
Answer:
സെറാമിക് ഫിൽട്ടറേഷൻ:- സുഷിരങ്ങളുള്ള സെറാമിക് ഫിൽട്ടറുകളിലൂടെ വെള്ളം കടന്നുപോകുന്നു,
ഇത് ബാക്ടീരിയകളെയും അവശിഷ്ടങ്ങളെയും ഇല്ലാതാക്കുന്നു.
അയോഡിൻ:- അയോഡിൻ ഗുളികകളോ ലായനികളോ ജലത്തെ അണുവിമുക്തമാക്കാൻ ചേർക്കുന്നു. ബയോസാൻഡ് ഫിൽട്ടർ:- മണലിന്റെയും ചരലിന്റെയും പാളികളിലൂടെ വെള്ളം കടന്നുപോകുന്ന മണൽ അടിസ്ഥാനമാക്കിയുള്ള ഫിൽട്ടറേഷൻ സംവിധാനം.

Question 32.
ചുവടെ നൽകിയിരിക്കുന്ന പത്രവാർത്തയുടെ തലക്കെട്ടും ചിത്രവും നിരീക്ഷിക്കൂ. പത്രവാർത്തയിൽ എന്തൊക്കെ കാര്യങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്? നമ്മുടെ സമൂഹത്തിലെ ചിലരുടെ ഇത്തരം ശീലങ്ങൾ എങ്ങനെയാണ് പരിസ്ഥിതിയെ ബാധിക്കുന്നത്? നിങ്ങളുടെ കണ്ടെത്തലുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതൂ. ക്ലാസിൽ അവതരിപ്പിക്കൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 12
Answer:
അനധികൃതമായി മാലിന്യം തള്ളുന്നതാണ് ചിത്രം സൂചിപ്പിക്കുന്നത്. ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ഒരു അടയാളം സൂചിപ്പിക്കുന്നു. അനധികൃതമായി മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്യുന്നു.
അനിയന്ത്രിതമായി മാലിന്യം തള്ളുന്നത് ഭൂഗർഭജലവും സമീപത്തെ ജലാശയങ്ങളും ദോഷകരമായ രാസവസ്തുക്കളാൽ മലിനമാകാൻ ഇടയാക്കും. മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. കെട്ടിക്കിട ക്കുന്ന മാലിന്യം കീടങ്ങൾ, എലി, കൊതുകുകൾ എന്നിവയെ ആകർഷിക്കും, ഇത് മലേറിയ, കോളറ, ഛർദ്ദി തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കുന്നു.

Question 33.
വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ എന്തൊക്കെയാണ്? അവയുടെ ഒരു പട്ടിക തയ്യാറാക്കൂ.
Answer:

  • പഴത്തൊലി
  • പച്ചക്കറി മാലിന്യങ്ങൾ
  • പ്ലാസ്റ്റിക് കവറുകൾ
  • ഗ്ലാസ്സ് കുപ്പികൾ
  • കാർഡ്ബോർഡ്
  • പഴയ ബാറ്ററികൾ
  • ദിനപത്രങ്ങൾ
  • ലോഹങ്ങൾ

സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി വിഘടിച്ച് മണ്ണിൽ അലിഞ്ഞുചേരുന്ന മാലിന്യങ്ങളാണ് ജൈവ മാലിന്യങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചില്ലുകഷണങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, തെർമോകോൾ, തുടങ്ങിയവയെ വിഘടിപ്പിക്കാൻ മണ്ണിലെ സൂക്ഷ്മജീവികൾക്ക് കഴിയില്ല. ഇവയാണ് അജൈവമാലിന്യങ്ങൾ.

Question 34.
മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ, അജൈവമാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടിക പ്പെടുത്തൂ. ഇവയിൽ ഏതു തരം മാലിന്യങ്ങളാണ് മണ്ണ് മലിനീകരണത്തിന് കാരണമാകുന്നത്? ചർച്ചചെയ്യൂ.
Answer:

ജൈവമാലിന്യങ്ങൾ അജൈവമാലിന്യങ്ങൾ
  • പഴത്തൊലി
  • പച്ചക്കറി മാലിന്യങ്ങൾ
  • പേപ്പറുകൾ
  • പ്ലാസ്റ്റിക് കവറുകൾ
  • ചില്ലു കുപ്പികൾ
  • ലോഹങ്ങൾ
  • ബാറ്ററികൾ

ഇവയിൽ അജൈവമാലിന്യങ്ങളാണ് മണ്ണ് മലിനീകരണത്തിന് കാരണമാകുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയ അജൈവമാലിന്യങ്ങൾ മണ്ണിനെ മലിനീകരിക്കുന്നു. സി.എഫ് ലാമ്പുകൾ, കംപ്യൂട്ടർ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയിൽ അടങ്ങി യിട്ടുള്ള മെർക്കുറി, കാഡ്മിയം പോലുള്ള ലോഹങ്ങളും മണ്ണിന്റെ മലിനീകരണത്തിനു കാരണമാകുന്നുണ്ട്.

Question 35.
വീടുകളിൽ ഉണ്ടാകുന്ന ചില മാലിന്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. ബൾബുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, സി.എഫ്. ലാമ്പുകൾ, കടലാസ്, പേപ്പർകപ്പ്, ചെരിപ്പുകൾ, ബാഗുകൾ, തുണികൾ, തുണികൾ, കീടനാശിനിയുടെ പാത്രം, പെയിന്റ് പാത്രം, പ്ലാസ്റ്റിക്ബാഗ്, പച്ചക്കറിമാലിന്യം, കാർഡ്ബോർഡ് പാക്കിംഗ്, പ്ലാസ്റ്റിക് കപ്പ്, മൊബൈൽ ഫോൺ ബാറ്ററി, പ്ലാസ്റ്റിക് കുപ്പികൾ, സ്ഫടികക്കുപ്പികൾ, ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ്, മത്സ്യമാംസാവശിഷ്ടങ്ങൾ. ഇവയെ ചിത്രത്തിൽ നല്കിയിട്ടുള്ള അനുയോജ്യമായ ബിന്നുകളിൽ നിക്ഷേപിക്കാൻ സഹായകമായ രീതിയിൽ തരംതിരിച്ച് ഒരു പട്ടിക തയ്യാറാക്കൂ.
Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer Img 13
Answer:

ജൈവമാലിന്യങ്ങൾ അജൈവമാലിന്യങ്ങൾ അപകടകരമായ മാലിനും
കടലാസ്
പേപ്പർകപ്പ്
പച്ചക്കറിമാലിന്യം
കാർഡ്ബോർഡ്
പാക്കിംഗ്
മത്സ്യമാംസാവശിഷ്ടങ്ങൾ
ബൾബുകൾ
ചെരിപ്പുകൾ
ബാഗുകൾ
തുണികൾ
പ്ലാസ്റ്റിക്ബാഗ്
പ്ലാസ്റ്റിക്കപ്പ്
പ്ലാസ്റ്റിക് കുപ്പികൾ
സ്ഫടികക്കുപ്പികൾ
ഒഴിഞ്ഞ ടൂത്ത് പേസ്റ്റ്
ട്യൂബ്
സി.എഫ്. ലാമ്പുകൾ
കീടനാശിനിയുടെ പാത്രം
പെയിന്റ് പാത്രം
മൊബൈൽ ഫോൺ
ബാറ്ററി

Question 36.
ഉറവിടത്തിൽത്തന്നെ മാലിന്യം ഇങ്ങനെ തരം തിരിക്കുന്നത് കൊണ്ടുള്ള മെച്ചം എന്താണ്?
Answer:

  • വേർതിരിച്ച മാലിന്യങ്ങൾ ശരിയായ മാലിന്യസംസ്കരണ പ്ളാന്റുകളിലേക്ക് എത്തിക്കാൻ സാധി ക്കുന്നു.
  • പ്ലാസ്റ്റിക്, ലോഹം, കടലാസ്, ഗ്ലാസ് എന്നിവയുടെ സാമഗ്രികൾ പുനരുപയോഗം ചെയ്യുന്നു.

Question 37.
നിങ്ങൾ തരംതിരിച്ച മാലിന്യങ്ങളിൽ ചിലത് ജൈവവളം നിർമ്മിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും? അവ ഏതൊക്കെയാണ്?
Answer:
ജൈവമാലിന്യങ്ങളായ ഭക്ഷണാവശിഷ്ടങ്ങൾ, കടലാസ്, പേപ്പർകപ്പ്, പച്ചക്കറിമാലിന്യം മുതലായവ. ജൈവമാലിന്യങ്ങളെ സൂക്ഷ്മാണുക്കളുടെ സഹായത്തോടെ ചെറു രാസസംയുക്തങ്ങളായി വിഘടിപ്പി ക്കാൻ കഴിയും. ഇവ ജീർണ്ണിച്ചുണ്ടാകുന്ന നൈട്രേറ്റ്, ഫോസ്ഫേറ്റ്, സൾഫേറ്റ് എന്നിവ സസ്യങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണ്. അതിനാൽ ഇവയെ വളമായി ഉപയോഗിക്കാൻ കഴിയുന്നു. ജൈവമാലിന്യങ്ങൾ ശരിയായ മാർഗങ്ങളിലൂടെ സംസ്കരിച്ചാൽ മാത്രമേ അവ ജൈവവളമായി മാറുക യുള്ളൂ. ഗാർഹികതലത്തിൽ ജൈവമാലിന്യ സംസ്കരണത്തിന് പ്രധാനമായും മൂന്നു രീതികളാണ് ഉള്ളത്.

  • മണ്ണിര കമ്പോസ്റ്റിങ്
  • വായുസമ്പർക്ക കമ്പോസ്റ്റിങ്
  • ജൈവവാതക (Biogas) നിർമ്മാണം

Question 38.
ബയോകമ്പോസ്റ്റർ ബിന്നിന്റെ പ്രവർത്തനരീതി അന്വേഷിച്ചു മനസ്സിലാക്കൂ.
Answer:
എല്ലാ ജൈവമാലിന്യങ്ങളും ഒരു ബയോകമ്പോസ്റ്റർ ബിന്നിലേക്ക് ചേർക്കുക. ഒന്നിലധികം നിരക ളിലൂടെ വായു പ്രവഹിച്ചുകൊണ്ടാണ് ബയോകമ്പോസ്റ്റർ ബിൻ പ്രവർത്തിക്കുന്നത്. ബിന്നിലെ സൂക്ഷ്മാണുക്കൾ ഓക്സിജന്റെയും ചൂടിന്റെയും സഹായത്തോടെ ഈ മാലിന്യങ്ങളെ വിഘടിപ്പിച്ച് കാലക്രമേണ മാലിന്യങ്ങൾ കമ്പോസ്റ്റായി മാറുന്നു, ഇത് പൂന്തോട്ട പരിപാലനത്തിന് ഉപയോഗിക്കുന്ന പോഷക സമ്പുഷ്ടമായ വസ്തുവാണ്.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 39.
ബയോഗ്യാസ് പ്ലാന്റ് പ്ലാന്റ് സന്ദർശിച്ച് അതിന്റെ പ്രവർത്തനരീതിയെക്കുറിച്ച് മനസ്സിലാക്കൂ. ശാസ്ത്രപുസ്തകത്തിൽ കുറിക്കൂ.
Answer:
ഡൈജസ്റ്റർ എന്ന് സീൽ ചെയ്ത പാത്രത്തിൽ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഒരു ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നത്. അതിന്റെ ഉള്ളിൽ, ബാക്ടീരിയകൾ ഓക്സിജൻ ഇല്ലാതെ മാലിന്യങ്ങളെ വിഘടിപ്പിച്ച്, ബയോഗ്യാസ് (പ്രധാനമായും മീഥെയ്ൻ), ഉത്പാദിപ്പിക്കുന്നു. ബയോഗ്യാസ് ഒരു പുനരുപയോഗ ഊർജ സ്രോതസ്സായി ഉപയോഗിക്കാം.

Question 40.
കടലാസും കടലാസ് നിർമ്മിത ഉൽപന്നങ്ങളും പുനഃചംക്രമണത്തിനു വിധേയമാക്കാൻ കഴിയും. എന്നാൽ അജൈവമാലിന്യങ്ങൾ എല്ലാം ഒരുപോലെ സംസ്കരിക്കാൻ കഴിയുമോ?
Answer:
ഇല്ല. അജൈവമാലിന്യങ്ങളിൽ പ്ലാസ്റ്റിക്, ലോഹങ്ങൾ, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയ വസ്തുക്കളും ഉൾപ്പെടുന്നതുകൊണ്ട് ഓരോ തരവും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

Question 41.
കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനവും വിതരണവും തടയുന്നതിന്റെ കാരണം എന്തായിരിക്കും?
Answer:
കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പുനഃചംക്രമണത്തിനു വിധേയമാക്കാൻ കഴിയില്ല. അതുപോലെ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകൾ വളരെയധികം നാളുകൾ നശിക്കാതെ മണ്ണിൽ അവശേഷിക്കുകയും ചെയ്യുന്നു.

Question 42.
അജൈവമാലിന്യങ്ങൾ കുറയ്ക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും?
Answer:

  • ബാഗുകൾ, സ്ട്രോകൾ, കപ്പുകൾ എന്നിങ്ങനെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ, കുപ്പികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
  • പ്ലാസ്റ്റിക് രഹിത പാക്കേജിംഗ് പ്രോത്സാഹിപ്പിക്കുക.
  • പ്ലാസ്റ്റിക്കിനുപകരം മുള, തുണി പോലെയുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളിലേക്ക് മാറുക.

Question 43.
ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളെകുറിച്ച് കൂടുതൽ അന്വേഷിച്ച് ശാസ്ത്രപുസ്തക ത്തിൽ എഴുതൂ. പരിസ്ഥിതിമലിനീകരണം ഒഴിവാക്കാൻ പ്രാദേശികഭരണകൂടങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. അത്തരം
അത്തരം പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കൂ.
Answer:
മാലിന്യശേഖരണം, മാലിന്യസംസ്കരണം, പരിസ്ഥിതി ശുചിത്വം, പരിസ്ഥിതി ബോധവത്കരണം എന്നിങ്ങനെയാണ് ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ.
പ്രാദേശികഭരണകൂടങ്ങളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ: വൃക്ഷതൈകൾ നട്ടു വളർത്തൽ, ജലശുദ്ധീകരണ പദ്ധതി തുടങ്ങിയവ.

Question 44.
നിങ്ങളുടെ വിദ്യാലയത്തെ ഒരു ‘മാലിന്യമുക്ത ഹരിതവിദ്യാലയ’മാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസിൽ ചർച്ചചെയ്യൂ.
Answer:

ലക്ഷ്യങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ
ഉച്ചഭക്ഷണ മാലിന്യനിർമ്മാർജനം
  • ജൈവമാലിന്യം കമ്പോസ്റ്റിംഗിനായി പ്രത്യേകം ശേഖരിക്കുക.
  • ഭക്ഷണം ചെറിയ പൊതികളിലായി കൊണ്ടുവരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
കടലാസ് മാലിന്യനിർമ്മാർജനം
  • പേപ്പർ മാലിന്യങ്ങൾക്കായി ബിന്നുകൾ ഉപയോഗിച്ച് പേപ്പർ പുനഃചം ക്രമണം ആരംഭിക്കുക.
  • പേപ്പർ ഉപയോഗം കുറയ്ക്കുന്നതിന് ഡിജിറ്റൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക് മാലിന്യനിർമ്മാർജനം
  • പുനരുപയോഗിക്കാവുന്ന കുപ്പികൾ, പാത്രങ്ങൾ, എന്നിവ പ്രോത്സാ ഹിപ്പിക്കുന്നതിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുക.
  • പ്ലാസ്റ്റിക് വസ്തുക്കൾക്കായി പ്രത്യേകമായി ബിന്നുകൾ സജ്ജീകരി ക്കുക.
ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം
  • ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന് സ്കൂളിൽ അനുയോജ്യ മായ സ്ഥലം കണ്ടെത്തുക.
  • പ്രാദേശിക ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി നാടൻ ചെടി കളും മരങ്ങളും നട്ടുപിടിപ്പിക്കുക.

പരിസ്ഥിതിയെ നോവിക്കാതെ Class 7 Extra Questions and Answers

Question 1.
വായു മലിനീകരണത്തിന്റെ പ്രധാന ഘടകമാണ്
Answer:
കാർബൺ ഡൈഓക്സൈഡ്.

Question 2.
മാലിന്യ നിർമാർജനത്തിന് വേണ്ടി നമുക്ക് എന്തുചെയ്യാൻ കഴിയും?
Answer:

  • മാലിന്യങ്ങൾ തരംതിരിക്കുകയും നീക്കംചെയ്യുകയും ചെയ്യുക.
  • ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ നിർമ്മിക്കുക.
  • പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുകയും അവയുടെ പുനരുപയോഗം നടത്തുകയും ചെയ്യുക. ഒരിക്കലും മാലിന്യങ്ങൾ വലിച്ചെറിയരുത്.
  • പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നവ പുനരുപയോഗിക്കുക.
  • പരിസ്ഥിതിയുടെ സംരക്ഷണവും പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണങ്ങളും പാലിക്കുക.

Question 3.
വാഹനങ്ങളുടെ പുറന്തള്ളലിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
Answer:
ചെറിയ അളവിൽ കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തുമ്പോൾ തലവേദന, ക്ഷീണം, മങ്ങിയ കാഴ്ച, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വലിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നു.

Question 4.
അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
വായുവിൽ സ്വാഭാവികമായി കാണപ്പെടുന്ന മൂലകങ്ങളിൽ ഓക്സിജൻ, ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ്, നൈട്രജൻ തുടങ്ങിയവ ഉൾപ്പെടുന്നു.

Class 7 Basic Science Chapter 9 Notes Malayalam Medium പരിസ്ഥിതിയെ നോവിക്കാതെ Question Answer

Question 5.
എന്താണ് വായു മലിനീകരണം?
Answer:
അന്തരീക്ഷ വായുവിൽ പുക, വിഷവാതകങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവ കലരുന്നതാണ് വായു മലിനീകരണത്തിന് കാരണമാകുന്നത്. കാട്ടുതീയും അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളും വായു മലിനീകരണത്തിന് കാരണമാകുന്നു. മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളാണ് വായു മലിനീകരണത്തിന് പ്രധാന കാരണം.

Question 6.
……………. ജൈവവസ്തുക്കളെ വിഘടിപ്പിക്കുകയും അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Answer:
സൂക്ഷ്മജീവികൾ

Question 7.
ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? നിങ്ങളുടെ പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനീകരണരഹിതമായി നിലനിർത്താൻ ഒരു കർമപദ്ധതി തയ്യാറാക്കുക.
Answer:
i. ഫാക്ടറികളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമുള്ള മലിനജലം നദി, കുളം മുതലായ വയിലേക്ക് ഒഴുകാൻ അനുവദിക്കരുത്.
ii. ജലസ്രോതസ്സുകൾക്ക് സമീപം വാഹനങ്ങൾ കഴുകുന്നത് ഒഴിവാക്കുക.
iii. ജലസ്രോതസ്സുകൾക്ക് സമീപം കന്നുകാലികളെ കുളിപ്പിക്കുന്നത് ഒഴിവാക്കുക.
iv. മനുഷ്യ വിസർജ്ജ്യം വെള്ളത്തിൽ കലരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

Question 8.
മണ്ണ് മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങൾ എന്തൊക്കെയാണ്?
Answer:

  • മണ്ണിന്റെ സ്വാഭാവിക ഘടന നഷ്ടപെടുന്നു.
  • മണ്ണിന്റെ ജലം പിടിച്ചുനിർത്താനുള്ള ശേഷി കുറയുന്നു.
  • വിഷവസ്തുക്കൾ സസ്യങ്ങളിലും മൃഗങ്ങളിലും എത്തുന്നു.
  • ഭക്ഷണത്തിലൂടെ ഈ വിഷങ്ങൾ മനുഷ്യരിലേക്ക് എത്തുന്നു.

Question 9.
യൂട്രോഫിക്കേഷൻ എന്നാൽ എന്ത്?
Answer:
ജലാശയങ്ങളിൽ ആൽഗപോലുള്ള ജലസസ്യങ്ങളുടെ അമിതവളർച്ചയ്ക്ക് യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസം കാരണമാകുന്നു. നൈട്രജൻ കലർന്ന രാസവളങ്ങളും മറ്റും ജലാശയങ്ങളിൽ ഒഴുകിയെത്തുമ്പോൾ അധിക പോഷകഘടകങ്ങളാണ് ജല സസ്യങ്ങളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്നത്. ഈ ജലസസ്യങ്ങൾ ജലത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ഓക്സിജൻ അമിതമായി ഉപയോഗിക്കുന്നു. ഇതുമൂലം ജലത്തിലെ മറ്റ് സസ്യങ്ങളും ജന്തുക്കളും ഓക്സിജൻ ലഭിക്കാതെ നശിക്കുകയും ജലാശയത്തിൽ നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടംമറിയുകയും ചെയ്യുന്നു.

Question 10.
വാഹനങ്ങളുടെ വിഷപ്പുക മൂലമുണ്ടാകുന്ന വായു മലിനീകരണത്തിനുള്ള പരിഹാരം എന്താണ്?
Answer:
ഇലക്ട്രിക് വാഹനങ്ങൾ

Question 11.
ഏതെല്ലാം രാസവസ്തുക്കളാണ് ഓട്ടോമൊബൈൽ എൻജിനുകൾ പുറന്തള്ളുന്നത് ?
Answer:
പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓട്ടോമൊബൈൽ എഞ്ചിനുകൾ പ്രവർത്തി പ്പിക്കുമ്പോൾ സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോ ക്സൈഡ്, കണികാ പദാർഥങ്ങൾ എന്നിവ പുറത്തുവിടുന്നു.

Question 12.
പുക പരിശോധനയുടെ ഉദ്ദേശ്യം എന്താണ്?
Answer:
വാഹനങ്ങളുടെ പുകയിൽ അനുവദനീയമായ അളവിൽ ഹാനികരമായ രാസവസ്തുക്കൾ ഉണ്ടോ എന്ന് കണ്ടെത്താൻ പുക പരിശോധന നടത്തുന്നു. എഞ്ചിൻ തകരാർ, വാഹനങ്ങളുടെ പഴക്കം, ഇന്ധനത്തിലെ മാലിന്യങ്ങൾ എന്നിവ കാരണം വാഹനങ്ങളുടെ പുറന്തള്ളലിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് പുക പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും.

Question 13.
എന്തുകൊണ്ടാണ് പ്ലാസ്റ്റിക്കിന്റെ വർദ്ധിച്ച ഉപയോഗം തടയേണ്ടത് ആവശ്യമായി വരുന്നത്?
Answer:
വായു, ജലം, മണ്ണ് എന്നിവ മലിനമാക്കുന്ന, കേടുപാടുകൾ സംഭവിക്കാത്ത പദാർഥങ്ങളാണ് പ്ലാസ്റ്റിക്. ഇവ കത്തിക്കുന്നത് വിഷവാതകങ്ങൾ പുറന്തള്ളുകയും വായു മലിനീകരണത്തിനും ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകുന്നു. പ്ലാസ്റ്റിക് മണ്ണിൽ നശിക്കുന്നില്ല, ഇത് ജലം മണ്ണിനടിയിലേക്ക് ഊഴ്ന്നിറങ്ങുന്നതും വേരുകളുടെ വളർച്ചയും തടയുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊതുകുകൾ പെരുകുന്നു, കെട്ടിക്കിടക്കുന്ന വെള്ളം ജലജീവികളുടെ നാശത്തിലേക്ക് നയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നത് ഗുരുതരമായ പ്രശ്നമാണ്.

Question 14.
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള വിവിധ രീതികൾ വിശദീകരിക്കുക.
Answer:
തിളപ്പിക്കൽ കുറഞ്ഞത് ഒരുമിനിറ്റ് നേരമെങ്കിലും തിളപ്പിച്ചാൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ നിലനിൽക്കും.
അരിക്കൽ ജലത്തിലുള്ള അലേയമാലിന്യങ്ങളെ അരിപ്പകൾ ഉപയോഗിച്ച് വേർതിരിക്കുന്നു. എന്നാൽ സൂക്ഷ്മജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുന്നില്ല.

അടിയിക്കൽ – ജലത്തിലുള്ള അലേയമാലിന്യങ്ങളെ അടിയാൻ അനുവദിക്കുന്നു. മുകളിൽ തെളി യുന്ന ജലത്തെ വേർതിരിച്ച് ഉപയോഗിക്കാം. സൂക്ഷ്മജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവയെ ഈ രീതി ഉപയോഗിച്ച് പൂർണമായി മാറ്റാൻ കഴിയില്ല.

ക്ലോറിനേഷൻ – ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ല.
ഡിസ്റ്റിലേഷൻ ജലം തിളപ്പിച്ച് നീരാവിയാക്കുകയും അതിനെ തണുപ്പിച്ച് ശുദ്ധജലം ശേഖരി ക്കുകയും ചെയ്യുന്ന മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ ഉണ്ടാകില്ല.

പരിസ്ഥിതിയെ നോവിക്കാതെ Class 7 Notes

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുകയും കത്തിത്തീരാത്ത അവശിഷ്ടങ്ങളും വായു, മണ്ണ്, ജലം, ജീവജാലങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

അന്തരീക്ഷ വായുവിൽ പുകയും വിഷവാതകങ്ങളും മറ്റ് രാസവസ്തുക്കളും കലരുന്നതാണ് വായു മലിനീകരണത്തിന് കാരണം.

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഘടകമാണ് വിറക്, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ വിവിധ രാസവസ്തുക്കൾ പുറന്തള്ളുന്നുണ്ട്. കാർബൺ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, പദാർഥങ്ങളുടെ സൂക്ഷ്മകണികകൾ (Particulate matter) തുടങ്ങിയ രാസ വസ്തുക്കളാണ് പ്രധാനമായും പുറത്തുവരുന്നത്.

പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതും വായു മലിനീകരണം ഉണ്ടാക്കുന്നു.

വാഹനങ്ങളുടെ എഞ്ചിൻ
വാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുകപരിശോധന നടത്തുന്നത്.

വാഹനങ്ങൾ മൂലമുള്ള വായുമലിനീകരണത്തിന് ഒരു പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. ജലാശയങ്ങളിൽ ആൽഗപോലുള്ള ജലസസ്യങ്ങളുടെ അമിതവളർച്ചയ്ക്ക് യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസം കാരണമാകുന്നു.

നൈട്രജൻ കലർന്ന രാസവളങ്ങളും മറ്റും ഒഴുകിയെത്തുന്ന ജലാശയങ്ങളിലാണ് ഇത് സംഭവിക്കുന്നത്.

തിളപ്പിക്കൽ, അരിക്കൽ, അടിയിക്കൽ, ക്ലോറിനേഷൻ, ഡിസ്റ്റിലേഷൻ എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുടിവെള്ളം ശുദ്ധീകരിക്കാവുന്നതാണ്.

ഗാർഹികതലത്തിൽ ജൈവമാലിന്യ സംസ്കരണത്തിന് പ്രധാനമായും മൂന്നു രീതികളാണ് ഉള്ളത് മണ്ണിര കമ്പോസ്റ്റിങ്, വായുസമ്പർക്ക കമ്പോസ്റ്റിങ്, ജൈവവാതക നിർമ്മാണം.

Kerala Plus Two Malayalam Question Paper March 2023 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2023 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2023

Time: 2½ Hours
Total Score: 80 Marks

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ :

  • 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം തെരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“അലകടലിൻ വേരുപറിക്കാൻ
കുതറി കാട്ടാളൻ”. ഈ വരിയിൽ തെളിയുന്ന കാട്ടാളന്റെ ഭാവത്തിന് യോജിച്ചവ രണ്ടെണ്ണം എഴുതുക.
• അതിയായ സന്തോഷം
• പ്രതികാരത്തിനുള്ള ആവേശം
• കടലിനോടുള്ള പക
• അടങ്ങാത്ത രോഷം
Answer:
• പ്രതികാരത്തിനുള്ള ആവേശം
• അടങ്ങാത്ത രോഷം

Question 2.
പുലിക്കോട്ടിൽ ഹൈദറുടെ കത്തുപാട്ടുകൾക്കുള്ള രണ്ടു സവിശേഷതകൾ എടുത്തെഴുതുക.
• വാമൊഴിയോടുള്ള ഉറ്റബന്ധം
• സങ്കര ഭാഷയിലുള്ള രചന
• അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പ്
• അറേബ്യൻ ചരിത്ര കൃതികളിൽനിന്നുള്ള ഇതിവൃത്തം.
Answer:
• വാമൊഴിയോടുള്ള ഉറ്റബന്ധം
• അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പ്

Kerala Plus Two Malayalam Question Paper March 2023 with Answers

Question 3.
“കുറവല്ലാതെ നമുക്കൊരു വസ്തു
പറവാനില്ല ജനിച്ചേപ്പിന്നെ”. ഈ വരിയിൽ സൂചിപ്പിക്കുന്ന ആശയത്തിന് ചേരുന്നവ രണ്ടെണ്ണം എഴുതുക.
• ജന്മനാലുള്ള കുറവുകളിൽ അഭിമാനിക്കുന്നു.
• കുറവുകൾ മാത്രം കേൾക്കുന്നതിലുള്ള പരിഭവം
• കൊള്ളി വാക്കുകളോടുള്ള ഇഷ്ടം
• ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ
Answer:
• കുറവുകൾ മാത്രം കേൾക്കുന്നതിലുള്ള പരിഭവം
• ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ

Question 4.
‘യമുനോത്രിയുടെ ഊഷ്മളതയിൽ’ എന്ന പാഠഭാഗത്തിൽ വിവരിക്കുന്ന വസ്തുതകൾക്ക് രണ്ട് ഉദാഹരണം എടുത്തെഴുതുക.
• ഗന്ധമാന പർവ്വത സാനുക്കളിലെ പ്രകൃതി പ്രതിഭാസങ്ങൾ
• പട്ടാളക്കാരുടെ ത്വാഗപൂർണ്ണമായ ജീവിതം
• അലുമിനിയം ക്യാമ്പിലെ താമസം
• ത്രിവേണി സംഗമത്തിന്റെ പരിപാവനത
Answer:
• ഗന്ധമാന പർവ്വതസാനുക്കളിലെ പ്രകൃതി പ്രതിഭാസങ്ങൾ
• ത്രിവേണി സംഗമത്തിന്റെ പരിപാവനത

Question 5.
സാമൂഹിക സമ്പർക്ക മാധ്യമങ്ങൾക്ക് ചേരുന്നവ രണ്ടെണ്ണം എഴുതുക.
• നിരന്തര സംവാദങ്ങളുടെ ബാധ്യത
• സുരക്ഷിതമായ വ്യക്തി സ്വകാര്യത
• ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേര്
• തൽക്ഷണ ചർച്ചകളുടെ അപര്യാപ്തത
Answer:
• നിരന്തര സംവാദങ്ങളുടെ ബാധ്യത
• ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേര്

Question 6.
“കുറ്റമില്ലാതെ ജനം കുറ്റമുള്ളവരേയും
ചെറ്റുനിന്ദിക്കയില്ല നമ്മുടെ ഗുണങ്ങളാൽ”. ഈ വരികൾക്ക് അനുയോജ്യമായ രണ്ട് പ്രസ്താവനകൾ എടുത്തെഴുതുക.
• പരസ്പരം കുറ്റപ്പെടുത്തുന്നവർ നല്ലവരാണ്.
• നല്ല മനുഷ്യർ മറ്റുള്ളവരെ അധിക്ഷേപിക്കാറില്ല.
• നിന്ദിക്കുന്നത് നല്ല ഗുണമാണ്.
• കുറ്റം ചെയ്തവരെപ്പോലും നന്മയുള്ളവർ കളിയാക്കില്ല.
Answer:
• നല്ല മനുഷ്യർ മറ്റുള്ളവരെ അധിക്ഷേപിക്കാറില്ല.
• കുറ്റം ചെയ്തവരെപ്പോലും നന്മയുള്ളവർ കളിയാക്കില്ല.

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

Question 7.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിൽ ദിവാകരന്റെ ധർമ്മസങ്കടം ആവിഷ്കരിക്കുന്ന രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് എന്താ ഉറപ്പ്. പടങ്ങൾ നോക്കിനോക്കി കൺപോളകൾക്കു കനം വച്ചിരിക്കുന്നു. പുതിയ ഒരു പടത്തിലേക്ക് മിഴിയുന്നുമ്പോഴേക്ക് കണ്ണിൽ നിന്ന് ചാടുന്ന അവസ്ഥ

Question 8.
‘കാക്കാരശ്ശിപ്പാട്ടി’ന്റെ രണ്ടു സവിശേഷതകൾ എഴുതുക.
Answer:

  • ശിവപുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതിവൃത്ത മാകുന്നു.
  • സംഗീതം, നൃത്തം, സംഭാഷണം എന്നിവ ചേർന്ന വിനോദ നാട കരൂപം.
  • സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള വിമർശനം.

Question 9.
കേശിനി ഒളിഞ്ഞു കണ്ട് ബാഹുകന്റെ പ്രവൃത്തികളിൽ രണ്ടെണ്ണം എഴുതുക.
Answer:
ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുടത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തുന്നതും ഭക്ഷണപാകമാകുന്നതും.

വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചതും എന്നിവയാണ് കേശിനി ഒളിഞ്ഞുകണ്ട ബാഹുകന്റെ പ്രവൃത്തികൾ.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 10.
സച്ചിന്റെ വിടവാങ്ങൽ ചടങ്ങുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അവിസ്മരണീയമായി തോന്നിയ രണ്ടു സന്ദർങ്ങൾ ഏതെല്ലാം?
Answer:
സച്ചിന്റെ റിട്ടേയ്മെന്റ് മാച്ച് കാണാൻ ബ്രയൻലാറെയും കിരൻമോ റയും വന്നിരുന്നു. സച്ചിന്റെ മത്സരം കാണാൻ വേണ്ടി മാത്രമാണ് താൻ ഇത്രയും ദൂരം താണ്ടി ഇവിടെ എത്തിയത്. സച്ചിന്റെ റിട്ടേ മെന്റ് മാച്ച് കാണാൻ വരാതിരിക്കുന്നത് എങ്ങനെ എന്നാണ് ബ്രയൻലാറ പറഞ്ഞത്. ചുറ്റും ഓടിക്കൂടിയ കൂട്ടുകാർ ക്രിക്ക റ്റിന്റെ ദൈവത്തിന് പാത ഒരുക്കി. സച്ചിന് ചലിക്കുന്ന ഗാർ ഫോൺ നൽകി. ഒന്നിനു പിറകെ ഒന്നായി ഉപഹാരങ്ങൾ സമർപ്പി ക്കപ്പെട്ടു. ഇന്ത്യയുമായി നയതന്ത്രം മോശമായിരുന്ന സമയമായി ട്ടുപോലും ശ്രീലങ്ക സർക്കാർ കൊടുത്തയ്ച്ച ട്രോഫി പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ വികാരനിർഭരമായ യാത്രയപ്പ് ഇന്ത്യയിലെ ഒരു കായികതാരത്തിനും ഇതുവരെ ലഭിച്ചിട്ടുണ്ടാവില്ല.

11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 × 4 = 24)

Question 11.
മാതൃഭാഷ ഭരണഭാഷയാക്കുമ്പോഴുള്ള നത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഭരണതലത്തിൽ ഒരു ദശകത്തിനിടയിൽ നമ്മുടെ മാതൃഭാഷയ്ക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് കിട്ടിയിരിക്കുന്നു. അത് വലിയ ഒരു മാറ്റം തന്നെയാണ്. ഉദ്യോഗ സ്ഥതലത്തിൽ ആദ്യമൊക്കെ എതിർപ്പു കൾ ഉയർന്നെങ്കിലും ഒടുവിൽ വലിയ ഒരു മുന്നേറ്റമായി മാറിയ ആ തീരുമാനം ആ നടപ്പിലാവുകയായിരുന്ന ഭരണഭാഷ മാതൃ ഭാഷ അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. വ്യവഹാരഭാഷകളുടെ ഒരു നിലനിൽപ്പ് ഭരണകൂട ത്തിന്റെ പിന്തുണയോടുകൂടി മാത്രമെ സാധിക്കൂ. അത് തികച്ചും പ്രോത്സാഹനജനകമാണ്. ജനങ്ങൾക്കിടയിൽ പരക്കേ ഒരു അംഗീകാരം നേടാനും ഈ ഭാഷാമാറ്റംകൊണ്ട് സാധിക്കും. ഒപ്പം തന്നെ ഔദ്യോഗിക രംഗത്തെ ഈ വലിയ പിന്തുണ മറ്റു സാമൂഹി ക-സാംസ്കാരിക ബോധനരംഗങ്ങളിൽ കൂടി പകർത്താനായാൽ മാതൃഭാഷയെ മലയാളത്തിന് പിന്നെ നിലനിൽപ്പിന്റെ കനത്ത രോദനം നടത്തേണ്ടതില്ല. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കും. ഭരണഭാഷയിലുള്ള ഈ മാറ്റം സാധാരണ ജനങ്ങൾ മുതൽ ഉദ്യോഗസ്ഥ പ്രമുഖർ വരെ ഈ രീതിയിൽ മുന്നേറുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വളരെ വലിയതായിരിക്കും.

Question 12.
നഷ്ടപ്പെട്ട ‘കാട്ജിനെയെ’ വീണ്ടെടുക്കുന്നതിൽ ടോട്ടോയും ജോവലും വിജയിച്ചോ? നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുക.
Answer:
പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവാനാത്മകമായ ജീവിതം കരുപിടി പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം നഗ രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്റ്റി സ്കൂൾ പഠനത്തിൽ മികവു കാട്ടി. സമ്മാനം വാങ്ങിയ “പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവെള്ളം രക്ഷിതാക്കൾ വാങ്ങി നല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്യവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

Question 13.
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവിൽ സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങൾ ദിവാകരന് ലഭിക്കാതെ പോയത് എന്തുകൊണ്ടാവാം?
Answer:
രാത്രി മുഴുവനും ദിവാകരൻ ചിത്രങ്ങൾ തെരഞ്ഞിട്ടും തന്റെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ കണ്ടെത്തിയില്ല. തല കറ ങ്ങുന്നതുപോലെ തോന്നിയ ദിവാകരൻ കണ്ടാൽ പോലും താനൊന്നും തിരിച്ചറിയാൻ പോകുന്നില്ല എന്ന മാനസികാവസ്ഥ യിൽ എത്തിച്ചേർന്നു. കച്ചവടക്കാരനും ഉപഭോക്താവും തമ്മി ലുള്ള സംഭാഷണം നമുക്ക് പരിചിതമായ ദൃശ്യമാണ്. മരിച്ചവർക്ക് മമതാബന്ധമില്ലെന്നതാണ് വിശ്വാസം. ആത്മാവിന് ജനനമരണങ്ങ ളില്ല, ശരീരത്തിനു മാത്രമേയുള്ളൂ, അതിനാൽ അച്ഛൻ, അമ്മ എന്നുള്ളതൊക്കെ. ലോകജീവിതത്തിലെ ഉളളൂ. ദിവാകരനും മരിച്ചയാൾതന്നെ, ജീവിച്ചിരിക്കുന്ന മകൾക്കേ മരിച്ചവരെ തിരിച്ച റിയാൻ കഴിയു എന്ന കഥാവസാനത്തിലേക്ക് വായനക്കാരനെ എത്തിക്കുന്ന ദൃശ്യമാണിത്.

Question 14.
ദാരിദ്ര്യകാലത്ത മറികടന്ന് ഹൈദരലിക്ക് കലാമണ്ഡലത്തിൽ സംഗീതം പഠിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്?
Answer:
തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ രലി തന്റെ ബാല്യകാലത്തെപ്പറ്റി കലർപ്പില്ലാത്ത ഭാഷയിൽ പറ യുന്നുണ്ട്. നാലാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച ഹൈദർ പാട്ടിൽ കമ്പമുണ്ടായിരുന്നതിനാൽ സംഗീതം പഠിച്ചു. കലാമണ്ഡ ലത്തിൽ ആളെ എടുക്കുന്ന സമയത്ത് ആരോ അപേക്ഷ അയ ച്ചു. ശിവരാമൻ നായരാണ് വേണ്ട ഒത്താശകൾ ചെയ്തു കൊടു ത്തത്. 1957 മെയ് മാസം ഹൈദരലിയും ജ്യേഷ്ഠനും കൂടി ഓട്ടുപാറയിൽ നിന്നും ചെറുതുരുത്തിയിലേക്ക് ബസ് കയറി. കലാമണ്ഡലത്തിലെത്തിയപ്പോൾ അന്ധാളിച്ചു പോയി. അവിടെ നിറയെ ആളുകൾ കുട്ടികളും രക്ഷാകർത്താക്കളുമായി നിരവ ധിപേർ നോക്കിയപ്പോൾ വന്നവരിൽ ഒട്ടും കാണാൻ നന്നല്ലാത്തത് താൻ മാത്രമാണെന്ന് ഹൈദരലിക്ക് തോന്നി. അഴികളുള്ള ഒരു കളരിയിലായിരുന്നു ഇന്റർവ്യൂവിന് വിളിച്ചത്. ആകെ മൂന്നുപേർ അവിടെ ഉണ്ടായിരുന്നു. പേരും മറ്റും ചോദിച്ചു. പാട്ടുപഠിക്കാൻ മോഹം ഉണ്ടോ എന്നും ചോദിച്ചു. ഹൈദരലി താല്പര്യം അറി യിച്ചു.

ഒന്നു രണ്ടു പാട്ടുകൾ പാടിപ്പിച്ചു. പാട്ട് അവർക്ക് ബോധി ച്ചു. കുട്ടിയെ ഇവിടെ എടുത്താൽ സമുദായത്തിൽ പ്രശ്നങ്ങ ളൊന്നുമുണ്ടാവില്യാല്ലോ എന്ന് വള്ളത്തോൾ ഹൈദരലിയുടെ ജ്യേഷ്ഠനോട് ആരാഞ്ഞു. ഇല്ല എന്നയാൾ മറുപടി പറഞ്ഞു. മഹാ കവി വള്ളത്തോൾ മുകന്ദരാജാ,കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഇന്റ് ബോർഡിലുണ്ടായിരു ന്നത്. അധികം താമസിയാതെ കലാമണ്ഡലത്തിലേക്ക് തെര ഞ്ഞെടുത്തു എന്നുള്ള അറിയിപ്പ് വന്നു. ആ വർഷം നാലുപേ രെയാണ് തെരഞ്ഞെടുത്തത്.അവരിലൊരാൾ ഹൈദരലി ആയി രുന്നു. കലാമണ്ഡലത്തിലെത്തിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടാ യി. പഠിക്കാൻ ചേരണമെങ്കിൽ രണ്ടായിരം രൂപയുടെ ആൾജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. വിദ്യാർത്ഥി കലാ മണ്ഡലത്തിൽ നിന്ന് ചാടിപ്പോവുകയോ മറ്റോ ചെയ്താൽ ജാമ്യ ക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി.പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലേ ചേരാൻ കഴിഞ്ഞുള്ളു.

Question 15.
‘മോഷണവും തേങ്ങയും നല്കുന്ന ഗുണപാഠം സമാന സ്വഭാവം പുലർത്തുന്നതാണോ? വ്യക്ത മാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യ മല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്വമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാ രത്തിലെ പല സാധ്യതകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്വം മരിച്ചിട്ടി ല്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവ സ്വയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മിതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്വ രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞുകാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ്.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 16.
പൗരാണിക സ്മരണകളുടെ പൂങ്കാവനമെന്ന എസ്.കെ. പൊറ്റെക്കാട്ട് ബദരിയെ വിശേഷിപ്പിച്ചത് ഉചിതമാണോ? നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെ ടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തുചെന്നു നിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണ കളുടെ ഒരു പൂങ്കാവനമാണത്. ഋഷിവര്യന്മാരുടെയും ദാർശ നികാചാര്യന്മാരുടെയും സാഹിത്യസാംസ്കാരിക കർമ്മ
ക്ഷേത്ര ബദരികാശ്രമം വേദവ്യാസനായ കൃഷ്ണദ്വൈപായ നൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ചയിച്ചതും പ അതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വ സിക്കപ്പെടുന്നു. 1200 സംവത്സരങ്ങൾക്കുമുമ്പ് മാഞ്ഞു ക്വോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതി യതും അവിടെവച്ചാണെന്ന് ഐതിഹ്യം.

Question 17.
റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ തുടങ്ങിയ പരമ്പരാഗത മാധ്യങ്ങൾക്ക് പകരമാവുമോ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
പരമ്പരാഗതമായ മാധ്യമങ്ങൾക്ക് പകരമാകുമോ, സാമൂഹ്യ മാധ്യമങ്ങൾ അഥവാ നവമാധ്യമങ്ങൾ (social network) എന്നൊരു പഴഞ്ചൻ ചോദ്യം സ്വാഭാവികമായും ഉയരുന്നു ണ്ടായിരുന്നു; ആദ്യ കാലത്ത്. അത് സ്വാഭാവികമാണ്. ഏതൊരു മാറ്റത്തെയും പൊടുന്നനെ ഉൾക്കൊള്ളാൻ യാഥാ സ്ഥിതികർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ സംശയാലു ക്കളും, ദോഷൈകദൃക്കുകളും ചോദ്യങ്ങളുമായി മുന്നോട്ടു വരിക തന്നെ ചെയ്യും. ഏതുകാലഘട്ടത്തിലും അത് സംഭ വിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം ഒരു വലിയ മുന്നേറ്റം, social formation ഉണ്ടാകുമ്പോൾ, പരമ്പരാഗതമായി നില നിന്നുപോരുന്ന എന്തിനും ഒരു ആശങ്ക ഉണ്ടാവുക സ്വാഭാ വികമാണ്. അത് നിലനിൽപിന്റെ തത്വശാസ്ത്രമാണ്. ആ ഒരു സംശയത്തിൽ നിന്നു തന്നെയാണ് ഈ തരം ചോദ്യങ്ങളും ഉയരുന്നത് എന്നുകാണാം.

നമ്മുടെ കാലഘട്ടത്തെ ‘ഇന്റർനെറ്റ് കാലമെന്നും’, ‘ഇന്റർനെറ്റ് പൂർവ്വ കാലമെന്നും രണ്ടായി വേർതിരിക്കേണ്ടിവരുമെന്ന് തോന്നുന്നു. അത്രമാത്രം പ്രകടമാണ് ആ വലിയ സ്വാധീനം. നമ്മുടെ ചുറ്റുപാടുകളെ, നമുക്കുള്ള ഓരോന്നിനേയും ഇത മാത്രം stamp ചെയ്ത മറ്റൊരു medium വേറെ ഉണ്ടെന്നു തോന്നുന്നില്ല. അത്ര വലിയ അടയാളപ്പെടുത്തലാണ് ഈ നവ മാധ്യമരംഗം ഇവിടെ ഈ സമൂഹത്തിൽ നടത്തിയിരിക്കുന്ന ത്. അതു കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

സൈബർകാലം എങ്ങനെ അതിന്റെ പൂർവ്വകാലത്തുനിന്ന് വ്യത്യസ്തത പാലിക്കുന്നു എന്ന് പരിശോധിച്ചാൽ ഒരുപാടു കാരണങ്ങൾ കണ്ടെത്താൻ കഴിയും. അവയിൽ പ്രധാനമാ യത് ഒന്നാണ്. അതായത് വാർത്തകളെ അവയുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ ഒട്ടും വൈകാതെ, അതേ നിമിഷം പ്രസരിപ്പിക്കാനുള്ള അത്ഭുതപൂർവ്വമായ ശേഷി അവയ്ക്കു ണ്ട്. മറ്റേതു പരമ്പരാഗത മാധ്യമത്തിനും അതിന്റേതായ ചില സമയനിഷ്ഠകൾ പാലിക്കേണ്ടതായി വരും. ഇതുതന്നെ ആണ് ഏറ്റവും വലിയ മാറ്റം. വേഗത. അതുതന്നെയാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. കാത്തിരിക്കുക എന്നത് അസഹ്യമാണ്! സ്വാഭാവികമായും ഏറ്റവും, വേഗം വാർത്തകളും, സംഭവങ്ങളും, നമ്മുടെ ചുറ്റുപാടുകളിലെ വികാസങ്ങളും എല്ലാംതന്നെ ഏറ്റവും വേഗം വ്യാപിപ്പിക്കുക. കാലതാമസമില്ലാതെ, ഈ ധർമ്മം ഏറ്റവും ഉചിതമായി സോഷ്യൽ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ നിർവ്വഹിക്കുന്നു.

രണ്ടാമത്തെ കാരണം തന്നെത്തന്നെ ഏറ്റവും ഫലപ്രദമായി മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും വേഗതയേറിയ തും, ഫലപ്രദവുമായ മാധ്യമ ശീലമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു എന്നതാണ്. ജീവിതത്തിന്റെ പല മേഖലക ളിലും ഉള്ളവർ, സാമൂഹിക, സാമ്പത്തിക ജാതീയ വേർതി രിവുകളുടെ വിവിധ തട്ടിൽ നിലനിൽക്കുന്നവർ, ഒരിക്കലും സ്വാഭാവികമായ രീതിയിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത വർ ഇങ്ങനെ അപരിചിതത്വത്തിന്റെ മൂടൽമഞ്ഞിനെ മുഴു വൻ തുടച്ചുമാറ്റി, അവിടെ സൗഹൃദത്തിന്റെ പുതുവെളിച്ചം പ്രസരിപ്പിച്ചു ഈ നവമാധ്യമതരംഗം. അതിർത്തികൾ അപ്ര ത്യക്ഷമായി. ഭാഷാ, ദേശ, വ്യത്യാസങ്ങൾ ഇപ്പോൾ വെറും കേട്ടുകേൾവിയായി തുടങ്ങി.

കാലക്രമേണ നാമമാത്രമായി നിൽക്കുന്ന, ഈ ചേരിതിരിവുകൾ പോലും അപ്രത്യക്ഷമാ കുമെന്ന് തോന്നുന്നു. അത്ര വലിയ വിപ്ലവമാണ് ഈ നവമാ ധ്യമതരംഗം ലോകമൊന്നാകെ നടത്തിയിരിക്കുന്നത്. പ്രായ ഭേദമന്യേ നാനാതരത്തിലും, ജാതിയിലും, വർഗ്ഗത്തിലും പെട്ട വർ ഇതിന്റെ സാധ്യതകളെ ഉപയോഗിക്കുന്നു. ചില ചൂഷ ണങ്ങൾ ഇല്ല എന്നല്ല. അതു സ്വാഭാവികം മാത്രമാണ്. കള്ള നാണയങ്ങളെ കണ്ടെത്തുക, ഈ സാമൂഹിക കൂട്ടുകെട്ടിൽ ഒറ്റപ്പെടുത്തുക. അതുമാത്രമാണ് പോംവഴി. എന്നാൽ തന്നെ ഇത്രമാത്രം ജനകീയമായ മറ്റൊരു മാധ്യമമുന്നേറ്റം വേറെ ഉണ്ടാ യിട്ടില്ല. സ്വാർത്ഥത അൽപ്പം കൂടി എങ്കിലും, തന്നെത്തന്നെ expose ചെയ്യാൻ ഇതിനും നല്ല സാധ്യത വേറെയില്ല.

നിലവിലുള്ളതിനെ തകർത്തുകൊണ്ടാണ് പുതിയത് കടന്നു വരിക. അതു പ്രകൃതിനിയമമാണ്; സ്വാഭാവികവുമാണു്. പര മ്പരാഗത വാർത്താധിഷ്ഠിത നിലപാടുകളെ സമൂലമായി മാറ്റിക്കൊണ്ടാണ്, ഈ നവമാധ്യമങ്ങളുടെ രംഗപ്രവേശം. വാർത്തകളുടേയും, സംഭവങ്ങളുടേയും കാര്യത്തിൽ നവ മാധ്യമരംഗം, മുമ്പുണ്ടായിരുന്ന രീതികളെ സമൂലം മാറ്റി മറി ക്കുകയാണ്. സാധാരണ വാർത്തകളുടെ ജീവനായ എഡി റ്റിങ്ങോ, സാമ്പ്രദായിക ശൈലിയോ ഒന്നുംതന്നെ പുതിയവർ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നവമാധ്യമരം ഗത്തെ ഓരോ വാർത്തയും ടെസ്റ്റ്ട്യൂബ് വാർത്തകൾ അല്ല. അവ വ്യത്യസ്തങ്ങളും, സ്വാഭാവികമായ അവസ്ഥയിലും, തനിമ പ്രകടിപ്പിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ കൃത്രിമത്വം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പുതുമ നശിക്കാത്ത ഒരു അവസ്ഥ അവയ്ക്കുണ്ട്. garden fresh എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു നവോന്മേഷം. അതുകൊണ്ട് തന്നെ നമ്മുടെ ഈ വാർപ്പുമാതൃകകളായ എഡിറ്റോറിയലുകളെയും, വാർത്തകളെയും പിന്തള്ളി ക്കൊണ്ട് റീഡബിലിറ്റിയിൽ ഈ നവമാധ്യമവാർത്തകൾ വലിയ മുന്നേറ്റം നടത്തുന്നു.

നവമാധ്യമരംഗത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഒരു വാർത്ത ഒരാൾക്കുമാത്രം സ്വന്തമാക്കി അവകാശപ്പെടാൻ കഴിയില്ല എന്നതാണ്. ഒരു വലിയ സമൂഹത്തിന്റെ പിന്തു ണയും, പങ്കാളിത്തവും കമന്റുകൾ’ മുഖേന അതിനു ലഭി ക്കുന്നു. തന്റെ വാർത്ത എന്നതിനേക്കാൾ തങ്ങളുടേതെന്നു ഒരു ബഹുസ്വരത ലഭിക്കുന്നു. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം കുടിയാണ്. ഒറ്റപ്പെട്ടുപോകുന്ന ആധുനികാനന്തര മനുഷ്യന് ഈ പിന്തുണ കൂടി കിട്ടിയില്ലെങ്കിൽ തകർന്നു പോകുന്ന അവസ്ഥ സംജാതമാകും. അതിനാൽ സാമൂഹിക കൂട്ടായ്മകൾ, കൂട്ടായ്മയുടെ ‘പുതിയ ചരിത്രം രചിക്കുക യാണിവിടെ.

ഒപ്പം മറ്റൊരു പുതിയ രീതി കൂടി നവ മാധ്യമങ്ങൾ, സോഷ്യൽമീഡിയ മുന്നോട്ടുവെക്കുന്നു. വാർത്തകളിന്മേൽ ഉണ്ടാകുന്ന കാര്യക്ഷമമായ ചർച്ചകളാണ് അത്. വാർത്തകൾ സൃഷ്ടിക്കുകയല്ല, പകരം വാർത്തകളെ ആഴത്തിൽ വിശക ലനം ചെയ്യുകയാണിവിടെ. ഈ വിശകലനങ്ങൾ, ആ വാർത്ത സമൂഹത്തിൽ സൃഷ്ടിച്ച impact നെ പുറത്തേക്കു കൊണ്ടുവരുന്നു. പോസിറ്റീവും നെഗറ്റീവും ആയ അഭിപ്രാ യങ്ങളുടെ ഭൂരിപക്ഷം ആ വാർത്തയെ സംബന്ധിച്ച്, അല്ലെ ങ്കിൽ സംഭവം, വ്യക്തി ഇവയെ സംബന്ധിച്ച് നിർണ്ണായകമാ കുന്നു. ഒന്നും ഒളിച്ചുവക്കാനില്ലാത്ത, എല്ലാം പരസ്പരം പങ്കുവെയ്ക്കുന്ന, പരദൂഷണവും, നന്മയും പണ്ടത്തെ സ്ത്രീകളുടെ അടുക്കളമുറ്റത്തെ പഞ്ചായത്തിന്റെ തനതു സ്വഭാവങ്ങളും ഈ നവമാധ്യമങ്ങൾ പുറത്തേക്ക് കൊണ്ടുവ രുന്നുണ്ട്. എങ്കിൽത്തന്നെ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു മീഡിയ വിപ്ലവം തന്നെയാണിത് എന്ന . കാര്യത്തിൽ സംശയമില്ല. കാരണം അയൽപക്കബന്ധങ്ങളും, കൂട്ടുകുടുംബങ്ങളും, വേരുകളും നഷ്ടപ്പെട്ട ഈ സമു ഹത്തിന് ആകെ തൂങ്ങിക്കിടക്കാനുള്ള ഒരു പിടിക്കയാണ് social media.

നിരന്തരമായ നിരീക്ഷണവും, വിചാരണയും സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്നൊരു ന്യൂനത കൂടി നവമാ ധ്യമങ്ങളിൽ ആരോപിക്കാം. ഏതാണ്ട് വാസ്തവം തന്നെയാ ണത്. അതുപോലെ വിലകുറഞ്ഞ ചർച്ചകളും, അസഹ്യ മായ കമന്റുകളും വഴി ആളുകളുടെ മനസ്സിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കാനും ചില ശ്രമങ്ങൾ ഇതുവഴി ഉണ്ടാ കുന്നുണ്ട്. ഏറ്റവും കൂടുതൽ യുവത്വത്തിന്റെ ശബ്ദവും, വികാരവുമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു. കളി യിടങ്ങൾ അപ്രത്യക്ഷമായ, കൂട്ടുകൂടലുകൾ അന്യം നിന്നു പോയ തിരക്കുകളുടെ ഈ ലോകത്ത് അൽപനേരം ഇങ്ങ നെയെങ്കിലും ചില വേരുകൾ ബാക്കി നിർത്തിയില്ലെങ്കിൽ ഒറ്റപ്പെട്ട ഏകാന്തതയിൽ മനുഷ്യരൊന്നാകെ വിഷാദരോ ഗികളും, ആത്മഹത്യാ പ്രേമികളുമായി മാറിയേനേ. അതി നാൽ ഈ വേഗതയുടെ സമൂഹത്തിന് ഉത്തമ ഔഷധം തന്നെയാണ് നവമാധ്യമരംഗം.

Kerala Plus Two Malayalam Question Paper March 2023 with Answers

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (3 × 6 = 18)

Question 18.
സജ്ജനങ്ങളുടെയും ദുർ ജനങ്ങളുടെയും സ്വഭാവ വ്യത്യാസങ്ങൾക്ക് ശകുന്തള ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട്, അവയുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യുക.
Answer:
പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ലോകോക്തി തന്നെയാണിത്. ശകുന്തളയെ അധിക്ഷേപിക്കുന്ന ദുഷ്യന്തന് ശകുന്തള നൽകുന്ന മറുപടിയാണ് പ്രസ്തുതം. ദേവാംശമുള്ള താനും ദുഷ്യന്തനും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ടെന്നും ഇതു മനസ്സിലാക്കാ നുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ, കണ്ണാടി കാണുന്നതുവരെ നിങ്ങളെപ്പോലെയുള്ള വിരൂപ ന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാണെന്നു ധരിക്കുമെന്നും ശകുന്തള പറയുന്നു. കണ്ണാടി സ്വന്തം രൂപത്തെയാണ് കാട്ടിത്തരുന്നത്. വിരൂപ ന്മാരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിച്ച് അഹങ്കരി ക്കുന്നു. ഇവിടെ ദുഷ്യന്തന്റെ മനസ്സിലാണ് വൈരൂപ്യം. ദുഷ്യന്തന്റെ സ്വാർഥതയും ദുഷ്ടമന സ്ഥിതിയുമാണിവിടെ വൈരൂപ്യമാകുന്നത്.

എല്ലാവർക്കും സുഭാഷിതത്തിലേക്ക് സ്വാഗതം. ഇന്ന് മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വരികളാ ണ് ചിന്തക്ക് വിഷയമാക്കുന്നത്.

‘കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ’

ഇവിടെ കണ്ണാടി കാണുന്നത് വിരൂപന്മാരാണ്. അവർ കുറേക്കാലമായി കണ്ണാടി കാണാറേയില്ല. അവർക്ക് ഒരു വിചാരമുണ്ടായിരുന്നു തങ്ങൾ സുന്ദരന്മാരാണെന്ന്. അവർ തെറ്റിദ്ധരിച്ചു. കണ്ണാടി എന്നാണോ കാണുന്നത് അന്ന വർക്ക് മനസ്സിലാകുന്നത് തങ്ങളുടെ വൈരൂപ്യമാണ്.

കണ്ണാടി സ്വന്തം രൂപത്തെയാണ് കാണിക്കുന്നത് എന്ന് നമുക്കറിയാമല്ലോ. കണ്ണാടിയുടെ വലിയ ഗുണവും അതു തന്നെയല്ലേ? ഒന്നും മറയ്ക്കാതെ എല്ലാം തെളിച്ച് കാട്ടിത്ത രുന്നതാണ് കണ്ണാടികൾ. ഇതിൽ നോക്കിയാണ് നമ്മുടെ മുഖത്തിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത്. വിരൂപരായ മനു ഷ്വർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിക്കുന്നു. അഹങ്കരിക്കുകയും ചെയ്യും.

ഇവിടെ പറഞ്ഞ വിരൂപന്മാർ ശാരീരിക സൗന്ദര്യം ഇല്ലാത്ത വരാണോ? അല്ല. അവർ ശരിക്കും സുന്ദരന്മാരായിരിക്കാം. പക്ഷേ ശാരീരിക സൗന്ദര്യം മാത്രമല്ല വേണ്ടത് എന്ന് നാം പറ യും. നമ്മുടെ പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുമ്പോൾ നാം ശരിയായ സുന്ദരന്മാരാകുകയാണ്.

ദുഷ്ടജനങ്ങൾ സ്വന്തം കഴിവിലും സ്വന്തം പ്രവൃത്തിയിലും എപ്പോഴും ശരികൾ കണ്ടെത്തി ജീവിക്കുന്ന വരാണ്. സ്വാർത്ഥതയും ആത്മപ്രശംസയും മനുഷ്യരെ എത്രമാത്രം വിരൂപന്മാരാക്കും എന്ന് പറയേണ്ടതില്ലല്ലോ?

ഒരു അധ്യാപകൻ എന്റെ ഓർമ്മയിൽ വരുന്നുണ്ട്. അയാൾ ആരെ കണ്ടാലും സ്വയം പ്രശംസിച്ചുകൊണ്ട് സംസാരിക്കും. എന്നെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്, എന്നൊക്കെ. അയാൾക്കരികിൽ നിന്നും ആവശ്യക്കാർ പോകുന്നത് വേദ നയോടെ ആയിരുന്നു. സ്വന്തം കാര്യങ്ങൾ പൊക്കിപ്പറഞ്ഞ് അയാൾ എല്ലാവരേയും കേൾപ്പിക്കും. ആ വ്യക്തി ഹെഡ്മാ സ്റ്ററായി. ഈ സ്വഭാവം തുടർന്നു. അധികാരത്തിന്റെ ലഹരി നുണഞ്ഞ അയാൾ പതിയെ മറ്റ് അധ്യാപകരുടെ നേരെ ചെളി വാരിയെറിഞ്ഞു തുടങ്ങി. അപവാദങ്ങൾ പരത്തിയും പരസ്യമായി തമാശ രൂപത്തിൽ കളിയാക്കിയും അയാൾ തന്റെ വിക്രിയകൾ തുടർന്നു. ഒടുവിൽ അയാൾക്കും ശത്രു വുണ്ടായി. ശത്രുവായ വ്യക്തി ആ വിദ്യാലയത്തിൽ പ്രവർത്തി ക്കുന്ന ആളായിരുന്നു. അയാൾ ഹെഡ്മാസ്റ്ററുമായി ഉടക്കി. പരാതികൾ അയച്ചു. കണക്കിൽ കേമനാണെന്നും കൃത്യനി ഷ്ഠയുള്ളവനാണെന്നും വീമ്പടിച്ചിരുന്ന ആ ഹെഡ്മാസ്റ്ററെ മേലുദ്യോഗസ്ഥന്മാർ അന്വേഷണം നടത്തി വിവരങ്ങൾ ശേഖ രിച്ചു. അതിൽ ഹെഡ്മാസ്റ്ററുടെ കൃത്യവിലോപങ്ങൾ നിരവ ധിയായിരുന്നു. എന്തുസംഭവിച്ചു? പെൻഷൻ പേപ്പറുകൾ ശരിയാവുന്നില്ല.

ഈ അധ്യാപകന് എന്ത് സംഭവിച്ചു? സ്വന്തം മേന്മകൾ മാത്രം ചിന്തിച്ചു. അത് പരസ്യപ്പെടുത്തി. ഒരിക്കലും സ്വന്തം മുഖത്തെ കണ്ണാടിയിൽ നോക്കിയില്ല. ആത്മപരിശോധന നടത്തിയില്ല. അങ്ങനെ വിരൂപനാണെങ്കിലും സുന്ദരനെന്ന് അഹങ്കരിച്ചു. ആത്മപ്രശംസയും അഹങ്കാരവും മനുഷ്യനെ വിരൂപനാക്കുന്നു.

വൈരൂപ്യം വർദ്ധിക്കുമ്പോൾ ചുറ്റുമുള്ള ജനം പ്രതികരി ക്കും. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിരൂപന്മാരെ കണ്ണാടി കാണാൻ പ്രേരിപ്പിക്കും. അത് കാലത്തിന്റെ നിയമ മാണ്. അതിനാൽ എപ്പോഴും സ്വയം പരിശോധിച്ച്, തെറ്റുകൾ തിരുത്തി ജീവിക്കുന്നതാണ് നല്ലത്. അത് ജീവിതത്തെ എന്നും പ്രകാശിപ്പിക്കും.

Question 19.
അധികാരം കൈയാളുന്ന കഥാപാത്രങ്ങൾ പരിഹാസ്യരാകുന്നുണ്ടോ? കൊത്തുവാൾ, രാജഗുരു, വിദൂഷകൻ എന്നീ കഥാപാത്രങ്ങളെ മുൻ നിർത്തി പരിശോധിക്കുക.
Answer:
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നത ങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാ രവും, ധനവും എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ കൂറ് അവകാശപ്പെടാനില്ലാതെ നിയതമായ ഒരു ആശയധർമ്മ സംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവ രതം അവർ തുടരുന്നു. അവർക്ക് മാത്രം ഒരു മാറ്റവും സംഭ വിക്കുന്നില്ല. ട്രഷിസുകളിക്കാരെപോലെ തങ്ങളുടെ ലക്ഷ്യ ത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും ജീവിതാസക്തിയും അധികാരത്തിന്റെ അപ്പക്കഷ ണങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കും മടുക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തി യുമായി അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധികാരത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകത്തിൽ ഉപജാപക വൃന്ദത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടി ത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവ സ്ഥയിൽ ആരായിരിക്കും രാജാവ് എന്ന സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവ നെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന്ന് ഊറ്റം കൊള്ളുന്നു.
(ഉദാ : വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാ മന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതുചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തു വാളിന്റെ മറുപടി എന്തുവേണമെങ്കിലും ധരിച്ചോളണം എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷ കന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതിനിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജനങ്ങൾ ചോദിക്കാൻ ആഗ്രഹി ക്കുന്ന ചോദ്യങ്ങൾ ചോദ്യം ചെയ്യിപ്പാൻ അധികാരം അനുവ ദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വതന്ത്ര ജനകവുമായ ചോദ്യങ്ങൾ ഉപജാപകവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Question 20.
“കൊല്ലുന്നതിനേക്കാളും ശല്യമായിട്ടുള്ളൊരു കൊള്ളി വാക്കല്ലാതൊന്നും ചൊല്ലുകയില്ലദ്ദേഹം”. ശീലാവതിയെക്കൊണ്ട് ഇപ്രകാരം പറയാനിടയാക്കിയ സാഹചര്യങ്ങൽ വിശകലനം ചെയ്യുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ‘ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹനമാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടിച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ് കഷായവും മുക്കുടിയും കൊടു ത്തിട്ടും നല്ലവാക്ക് പറയില്ല. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടി കൊണ്ടുവരുന്ന നെല്ലുകുത്തി കല്ല് കളഞ്ഞ് വച്ചുകൊടു ത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടുത്താലും കൊടു ത്താലും അടുത്താലും കളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ള സമു ഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതി ചരിതം. ശീലാവതിയുടെ സഹനങ്ങൾക്ക് യാതൊരു അർത്ഥവുമില്ല ഇവിടെ. പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു ഈ കഥയിൽ. സാഹിത്യകൃതികളിൽ ത്വാഗത്തിന്റെ മൂർത്തികളാ യാണ് കൂടുതലും സ്ത്രീകളെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണീരിലാണ് പല രചനകളും വിജയിക്കുന്ന തും. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കൈയേ റ്റങ്ങൾക്കെതിരെ ആക്ഷേപഹാസ്യരൂപത്തിലുള്ള പ്രതികര ണമാണ് കവിത.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 21.
“ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും സൈബർ സ്പെയ്സിന്റെ ഒരംശം പോലും തനിക്കു ചുറ്റികാണുവാൻ കഴിയുകയില്ല”. (കൈയൊ പില്ലാത്ത സന്ദേശം) ശ്രീധരൻ അനുഭവിക്കുന്ന സംഘർഷം. ഇന്നത്തെ തലമുറയുടേതു കൂടി യാണോ? പാഠസന്ദർഭങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുക.
Answer:
കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തിരിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവ ലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറി ച്ചാണ്. മലയാള നോവലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണ മാണ് നോവൽ സന്ദേശം. സാമൂഹിക നവമാധ്യമങ്ങൾ പല പ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോ കമായി തരംതാഴാറുണ്ട്. കള്ളനാണയങ്ങൾ എവിടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരി ചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റെയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങ ളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റംകൊണ്ട ല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിത ത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി. ജീവി തത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോക ത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപോകുന്ന കഥാപാത്രം.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി. ചെറുപ്പം മുതലുള്ള ശീല ങ്ങൾ മാറി. കമ്പ്യൂട്ടർ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരി ക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളി കകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരു ന്നായി. മറ്റൊരു ഗുളിക. പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തിരുന്ന് പ്രയോജന മില്ലാത്ത, ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവസാനി ക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വിലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വലയുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർ ത്ഥത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നു മെങ്കിലും യാഥാർ ത്ഥമില്ല. കണ്ണാടിയിലെ പ്രതി ബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേസമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതി കത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കു ന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാ ണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലു കൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തി ക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടെയും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മനസ്സി ലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവി തം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പി ല്ലാത്ത ജീവിതം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരി ചിതൻ എന്നും അപരിചിതൻ മാത്രം. എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്വമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെ യാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കു വെയ്ക്കുന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടു ത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറ ക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ ഒര പരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളി പ്പെടുത്തിയതിൽ ഒരു അനൗചിത്വവും ഇല്ല. എന്നെ മനസ്സി ലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെ ടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ട പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരി ല്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപ് രിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാ സനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരി ടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറി യാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലത യിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവ ശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവി തശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നിലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴു വൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു. വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ.

തന്റെ ദിനചര്യകൾപോലും മാറ്റി മറി ച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യ ത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്ന ത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാ ന്തതയിൽ മുന്നിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തി ലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയ ഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങു കയാണ്.

ചുവടെ തന്നിട്ടുള്ള ഗദ്യഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

ജഡമായിക്കഴിഞ്ഞ പാരമ്പര്യത്തിന്റെ ശീലങ്ങൾ പിന്തുടരാൻ ശ്രമിച്ച കാവ്യരീതികളെ ഇരുപതാം നൂറ്റാണ്ടിലെ കവിത തിരസ്കരിച്ചു. പ്രധാനമായും മൂന്നു ധാരകൾ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാള കവിതയിൽ സമാന്തരമായി നില നിന്നതു കാണാം. കേരള വർമ്മയും മറ്റും നിലകൊണ്ട നിയോക്ലാസിക് പാര മ്പര്യവും രാജരാജവർമ്മ പ്രതിനിധാനം ചെയ്തു നവീകരണപരമായ ധാരയും കൊടുങ്ങല്ലൂർ കളരി യുടെ നേതൃത്വത്തിലുള്ള വെണ്മണി വഴിയും. സാമ്പ്രദായികമായ ഭാരതീയ കാവ്യബോധത്തിന്റെയും ദർശന പദ്ധതികളു ടെയും അടിസ്ഥാനത്തിലാണ് ഈ മൂന്നു ധാരകളും വികസിച്ചു വന്നത്. ആവിഷ്കരണ ത്തിന്റെ രീതിഭേദമാ യിരുന്നു അവയുടെ വ്യത്യസ്തത. സംസ്കൃത ബദ്ധമായ കാവ്യഭാഷയോടും കാവ്യരൂപങ്ങളോടും അടിമത്തത്തോളമെത്തുന്ന വിധേയത്വം പുലർത്തുകയും പാണ്ഡിത്യ പ്രധാനവും സങ്കേത ബദ്ധവുമായ ശൈലിയിൽ എഴുതുകയുമായിരുന്നു നിയോക്ലാസിക് കവികൾ.

മഹാ കാവ്യവും ചമ്പുവും ദണ്ഡകവുമൊക്കെയായിരുന്നു ശബ്ദഭംഗിയിൽ മാത്രം രമിച്ച ഈ ഭ്രംശ ക്ലാസിസത്തിന്റെ പ്രിയപ്പെട്ട കാവ്യ രൂപങ്ങൾ. കാവ്യഭാഷയിലെ സംസ്കൃത മേൽക്കോയ്മയ്ക്കും പ്രമേയത്തിലെ ആഢ്യതയ്ക്കു മെതിരായ നിരോധനമായിരുന്നു വെണ്മണി പാരമ്പര്യ ത്തിന്റെ പച്ച മലയാളം പക്ഷേ അവിടെ കവിത വിനോദ മായിത്തീർന്നു.

Question 22.
ലേഖകന്റെ അഭിപ്രായത്തിൽ മലയാള കവിതയിലെ മൂന്നു ധാരകൾ ഏതെല്ലാമാണ്?
Answer:
കേരളവർമ്മയും മറ്റും നിലകൊണ്ട നിയോക്ലാസിക് പാരമ്പ ര്യവും രാജാരാജവർമ്മ പ്രതിനിധാനം ചെയ്ത നവീകരണപര മായ ധാരയും കൊടുങ്ങല്ലൂർ കളരിയുടെ നേതൃത്വത്തി ലുള്ള വെണ്മണി വഴിയും, സാമ്പ്രാദായികമായ ഭാരതീയ കാവ്യബോധത്തിന്റെയും ദർശനപദ്ധതികളുടെയും അടി സ്ഥാനത്തിലാണ് ഈ മൂന്നുധാരകളും വികസിച്ചുവന്നത്.

Question 23.
നിയോക്ലാസിക് കവികളുടെ രചനാപരമായ പ്രത്യേകതകൾ എഴുതുക.
Answer:
സംസ്കൃത ബദ്ധമായ കാവ്യഭാഷയോടും കാവ്യരൂപങ്ങ ളോടും അടിമത്തത്തോളമെത്തുന്ന വിധേയത്വം പുലർത്തു കയും പാണ്ഡിത്യ പ്രധാനവും സാങ്കേതബദ്ധവുമായ ശൈലി യിൽ എഴുതുകയുമായിരുന്നു നിയോക്ലാസിക് കവികൾ.

Question 24.
പച്ചമലയാളം വ്യത്യസ്തമായത് എങ്ങനെ?
Answer:
കാവ്യഭാഷയിലെ സംസ്കൃതമേൽക്കോയ്മയ്ക്കും പ്രമേയ ത്തിലെ ആഢ്യതയ്ക്കുമെതിരായ നിരോധാനമായിരുന്നു വെണ്മണി പാരമ്പര്യത്തിന്റെ പച്ചമലയാളം.

Kerala Plus Two Malayalam Question Paper March 2023 with Answers

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെ ഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 25.
തിന്മയുടെ ആധിക്യത്താലുള്ള പരിസ്ഥിതി നാശവും അതിനെ വീണ്ടെടുക്കാനുള്ള കാട്ടാളന്റെ കഠിന ശ്രമങ്ങളുമാണോ ‘കിരാതവൃത്തം’ എന്ന കവിത? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാ ശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കു ന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്ന ത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയ ണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം ത ച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രക ടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർ ന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാര ങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലി നെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് അല്ലാതെയായിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാ ക്കളായിരുന്നു വിതച്ചിരുന്നത്. തുളസീക്കാടുകൾ പോയി. ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ കളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണു ന്നു. പച്ചകൾ പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നിരുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമാ യി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാ തായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറയുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരി സ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാ ണ്. അത് തീണ്ടുന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതി യിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭ വിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടു കയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയി വുംകൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവു കളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽ നിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത് അടി യാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അക വേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 26.
‘പുലിക്കോട്ടിൽ ഹൈദറിന മറ്റു മാപ്പിളപ്പാട്ട് രചയിതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പ്രമേയത്തിലെ കേരളീയതയും സ്ത്രീപക്ഷ ചിന്തകളുമാണ്. പ്രസ്താവന യുടെ പൊരുൾ പരിശോധിക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുക ളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദര ലിയുടെ സംഗീതസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനട ത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച് ജനം തെളി യിച്ചതാണ്. ഹൈദരലിക്ക് കഥകളി സംഗീതം ആലപിക്കാ നായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാ രങ്ങളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങ സൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീ തജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആത്മകഥയും. സാധാരണ ക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീതത്തെ രാഗ സന്നിവേശം. കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യ ത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാല ത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠന ത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാ മണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം.കെ.കെ.നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പണിക്കർ, തൃപ്പുണിത്തറ ശങ്കരവാര്യർ, എൻ.കെ.വാ സുദേവപ്പണിക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവ രായിരുന്നു ഗുരുക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പ യുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരു ന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടുവിൽ ഉണ്ണികൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീതപ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിത മായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീ ഭാവ പൂർണ്ണമാക്കി നാടകീയ രൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടു ള്ളൂ ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. അയോദ്ധ്യാ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ്’ എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയി ട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാ ണെന്ന് അറിയുന്നവർ കുറവാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച് ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയി ട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയു ടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയു മായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരി പാടികളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8-ാം വർഷ ത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘ യാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോ ഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ ഹ്മണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരി ച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാ മണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ശൂന്യമാ യിരുന്നു. എന്നിട്ടും ഹൈദരലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്വനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പ ലക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദ ഒലിക്കു തോന്നി. ഈ ഫിലിംഗിൽ അജിതോഹരേ ജാ മാധവാ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആഢ്യകലയായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴി വാക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് കഥകളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ . ഹൃദയസംഗീതം. കഥകളിയുടെ സ്വച്ഛമായ സംഗീതം.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 27.
മനുഷ്യർ കാണാത്തതും ഗൗളികൾ കാണുന്നതുമായ മനുഷ ത്വരാഹിത്യത്തിന്റെ നിരവധി ചിത്രങ്ങൾ അവതരിപ്പിക്കുന്ന കഥയാണ് ഗൗളിജന്മം. കഥാ സന്ദർഭങ്ങളെ ആസ്പദമാക്കി വിലയിരുത്തുക.
Answer:
ആശുപത്രിവാസം മടുത്ത രണ്ട് ഗൗളികൾ ദാമ്പത്യം തുടങ്ങി. ജന്തുക്കൾ അങ്ങിനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരം. അതൊരു പക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറി യായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒരു ങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന ഭാര്യയും. യുവതിയുടെ കണ്ണിൽ സഹതാപമുണർത്തുന്ന ശൂന്യത.

ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട് കുത്തനെ പതിച്ച പോലെയാണവർ വന്നത്.

ഒരു സഹതാപവുമില്ലാത്ത സുഹൃത്താണിത്. അവരുടെ വാക്കുകൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺ ഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു. പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കു മെന്നുമാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റബോ ധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീയമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ കളയുമോ?

ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധി ക്കാതെ രക്ഷപ്പെട്ടേനെ. പൊൻകുന്നം വർക്കിയുടെ കഥാ പാത്രമായ കിശോരലാലിനുണ്ടായ തിരിച്ചറിവുണ്ടായിരുന്നെ ങ്കിൽ ഡോക്ടറുടെ പിടിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടേ നെയെന്ന് ആൺഗൗളി പറഞ്ഞു.

ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺ ഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാ കൃത്താണ് ഗൗളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടാ യി രു ന്നു. അതി നാലി പ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.

ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്ന തിന് ആൺഗൗളി മറുപടി പറഞ്ഞില്ല. അത് ദാർശനികനാ യി. പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധി ച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണമെന്ന് ബുദ്ധന് മനസ്സിലായിയെന്ന് ആൺ ഗൗളി പറഞ്ഞു. ഇതു കേട്ട പെൺഗൗളി പൊട്ടിച്ചിരിച്ചു. അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.

യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറ ഞ്ഞു. ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു ജീവിതം സ്വീകരിക്കും.

ആൺഗൗളിക്ക് മറ്റ് പെൺഗൗളികളിൽ കുഞ്ഞ് ഉണ്ടാകാം. പക്ഷെ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടു ത്തുചാടി അപ്രത്യക്ഷയായി.

Kerala Plus Two Malayalam Question Paper March 2024 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2024 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2024

Time: 2½ Hours
Total Score: 80 Marks

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ:

  • 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യ ങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.

1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉചിതമായ രണ്ടു ഉത്തരം തിരഞ്ഞെടുത്തൊഴു തുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“പ്രകാശം ജലം പോലെയാണ്” എന്ന കഥയിൽ കാട്ജിനെ ഇന്ത്യാ സിന്റെ പ്രത്യേകതകളായി പറയുന്ന കാര്യങ്ങൾ:
• ഒരു തുറമുഖനഗരമാണ്.
• ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള സ്ഥല മാണ്.
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത സ്ഥലമാണ്.
Answer:
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• ഒരു തുറമുഖനഗരമാണ്.

Question 2.
“അവകാശങ്ങളുടെ പ്രശ്നം” എന്ന കഥയിൽ ദിവാക രൻ എത്തിച്ചേർന്ന തെരുവിന്റെ സവിശേഷതകൾ:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• മനുഷ്യത്വത്തിന് പ്രാധാന്യം നല്കിയ കച്ചവടക്കാർ.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.
• ഒരു കടയിലെ ചിത്രം മറ്റൊരു കടയിൽ ഉണ്ടാവുക യില്ല.
Answer:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.

Question 3.
“കാക്കാരശ്ശിനാടക” ത്തിന്റെ രണ്ട് സവിശേഷതകൾ:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ വേഷ ങ്ങൾ.
• പാളകൾകൊണ്ടാണ് കോലങ്ങൾ നിർമ്മിക്കുന്നത്.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.
Answer:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 4.
പുലിക്കോട്ടിൽ ഹൈദറുമായി ബന്ധപ്പെട്ട ശരിയായ രണ്ടു വസ്തുതകൾ:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു. സി.പി. ആന്റണി ജാമ്യം നിന്നു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.
• തിരസ്കൃതനായിട്ടാണ് ജനിച്ചതും വളർന്നതും.
Answer:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.

Question 5.
“മോഷണം” എന്ന കവിതയിൽ കള്ളന്റെ ന്യായീകരണ ത്തിൽ ശരിയായിട്ടുള്ള രണ്ടു വസ്തുതകൾ:
• കോഴിയിറച്ചിയും പശുവിൻപാലും വൈദ്യൻ വില ക്കിയിരുന്നു.
• പശുവിനെ മോഷ്ടിച്ചതു ചന്തയിൽ വില്ക്കുവാനാ യിരുന്നു.
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായിരുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.
Answer:
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായി രുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.

Question 6.
“കൊള്ളിവാക്കല്ലാതൊന്നും” എന്ന പാഠഭാഗത്തിൽ ശീലാവതി പറയുന്ന പരിഭവങ്ങളിൽ ശരിയായിട്ടുള്ള രണ്ടുകാര്യങ്ങൾ:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം
• കരിച്ചെങ്കിലും കരിക്കാഞ്ഞാലും കുറ്റം
• ചിരിച്ചെങ്കിലും ചിരിക്കാഞ്ഞാലും കുറ്റം
Answer:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം എഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 7.
“മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിക്കു നിത്വവും സ്വച്ഛജലം തന്നലേ കുളിച്ചാലും” – ശകുന്തള ഇപ്രകാരം പറയുന്നതിന്റെ ഔചിത്യം പരിശോധിക്കുക.
Answer:
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ തങ്ങളുടെ കുറ്റം കാണുകയില്ല. നല്ലയാളുകൾ സ്വഭാ വഗുണം കൊണ്ട് കുറ്റമുള്ളവരെ പോലും നിന്ദിക്കുക യില്ല. നിത്വവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കുമ്പോഴാണ് ഏറെ സന്തോഷിക്കുന്നത് എന്ന പോലെ നല്ലവരെ നിന്ദിക്കുന്നതിലൂടെ ദുർജനം സന്തോ ഷിക്കുന്നു.

Question 8.
“പഴയ കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയവരുടെ ചെറി യസ്മരണകളിൽപ്പോളും ഭാരതപുഴയുണ്ടാകും” – കലാ മണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന അന്നത്തെയും ഇന്നത്തെയും ഭാരതപ്പുഴയെക്കുറിച്ചുള്ള ഓർമ്മകൾ എടുത്തെഴുതുക.
Answer:
വർഷകാലത്ത് ഭയപ്പെടുത്തുന്ന രീതിയിൽ കുത്തിയൊ ലിച്ചിരുന്ന ഭാരതപ്പുഴ വേനലിൽ പോലും ഇന്നത്തെ പോലെ വറ്റിവരണ്ടിരുന്നില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഭാരതപ്പുഴ. അക്കാലത്ത് കലാ മണ്ഡലത്തിൽ പഠിച്ചിരുന്നവർ ക്കെല്ലാം ഭാരതപ്പുഴയോട് വളരെയധികം ഹൃദയബന്ധം ഉണ്ടായിരുന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 9.
“ചിരിക്കു പിന്നിൽ ചിന്തയുണ്ട് ; അസംബന്ധങ്ങളുടെ സംബന്ധമാണ് തേങ്ങയിലെ ചിരിക്കു കാരണം” – ‘തേങ്ങ’ എന്ന കവിത പങ്കുവയ്ക്കുന്ന രണ്ട് അസംബന്ധ ചിന്തകൾ എഴുതുക.
Answer:
തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങനാ രടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കു ന്നതല്ല.

Question 10.
“വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” എന്ന ഫീച്ചറിൽ സച്ചിനെക്കുറിച്ച് അഞ്ജലി ടെൻഡുൽക്കറുടെ അഭി
പ്രായം എഴുതുക.
Answer:
സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചി ക്കാനാവും. പക്ഷെ ക്രിക്കറ്റില്ലാത്ത സച്ചിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.

11 മുതൽ 17 വരെ ചോദ്യ ങ്ങ ളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴു തുക. (4 സ്കോർ വീതം). (6 × 4 = 24)

Question 11.
“ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം” – മലയാളം മുൻഷിയെക്കുറിച്ചും ക്ലാസ്സുകളെക്കുറിച്ചുമുള്ള ഈ. സി. ജി. സുദർശന്റെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ച ത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായി രുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്ര മല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങ ളെയും നിരന്തരം നവീകരിക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാഷപഠനം വളരെ അനിവാര്യമാണ്.

പുതിയ പുതിയ ആശയങ്ങളുടെ രൂപീ കരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാപഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാ ത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബന്ധത ഉണ്ടാക്കാനും ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.

Question 12.
“അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ”.
(ദൈവദശകം – ശ്രീനാരായണഗുരു)
– ഗുരുവിന്റെ ഈ വരികളിലെ ആശയം കണ്ടെത്തുക.
Answer:
ആഹാരം, വസ്ത്രം തുടങ്ങി എന്തൊക്കെയാണോ ജീവി ക്കുന്നതിന് ആവശ്യമായിട്ടുള്ളത് അതെല്ലാം മുടങ്ങാതെ തരികയും രക്ഷിക്കുകയും ചെയ്യുന്നത് അങ്ങുതന്നെ യാണെന്ന് ഞങ്ങൾ അറിയുന്നു. ഇപ്രകാരം ഞങ്ങളെ ധന്യരാക്കുന്ന സഖികളാക്കുന്ന അങ്ങ് ഒരാൾ മാത്രമാണ്, ഞങ്ങൾക്ക് എന്നും ഏകാശ്രയമായ തമ്പു രാൻ – യജമാനൻ.

Question 13.
“നൈഷധനിവൻ താൻ ഒരീഷലില്ലാമേ നിർണ്ണയം” – ഈ ആത്മഗതത്തിൽ ദമയന്തി എത്തിച്ചേരാനുണ്ടായ കാരണ ങ്ങൾ “കേശിനിമൊഴി” എന്ന പാഠഭാഗത്തെ അപഗ്രഥിച്ച് എഴുതുക.
Answer:
നളചരിത്തിലെ നാലാംദിവസത്തിൽ കേശിനി ബാഹുക നെക്കുറിച്ചുള്ള വിവരങ്ങൾ നേരിൽ ചെന്ന് അറിയിക്കു ന്നു. അറിഞ്ഞതും കണ്ടതും കേശിനി ദമയന്തിയെ അറി യിക്കുന്നു. ഇത് എല്ലാ കേട്ട ദമയന്തി ഉറപ്പിക്കുന്നതാണ് നൈഷധനിവൻ നിർണ്ണയമെന്നത്.

കാട്ടുതീയിൽ നിന്നും രക്ഷിച്ച സമയത്ത് നളനെ കാർക്കോടകൻ ദംശിച്ചതിനാൽ നളൻ വികൃതനായി.

ഋതുപർണ്ണന്റെ തേരാളിയായി കൂടിയ നളൻ ബാഹുകൻ എന്ന് അറിയപ്പെട്ടു. ബാഹുകനിൽ നളന്റെ സ്വഭാവഗു ണങ്ങൾ കാണുന്നുവെന്ന് ബ്രാഹ്മണൻ ദമയന്തിയെ അറിയിച്ചു. ദമയന്തി രണ്ടാം സ്വയംവരത്തിന് ഋതു പർണ്ണനെ കൊട്ടാരത്തിൽ നിന്നും ക്ഷണിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തേരോടിക്കാൻ നളനേ കഴിയൂ. ബാഹു കൻ ഋതുപർണ്ണനോടൊപ്പം വിദർഭയിൽ വന്നപ്പോൾ അവിടെ സ്വയംവരത്തിന്റെ ഒരുക്കങ്ങളില്ല ഈ സമ യത്തെ ദമയന്തി തോഴിയായ കേശിനിയെ പറഞ്ഞയച്ചു. ബാഹുകനെ നിരീക്ഷിച്ചറിയണം അയാൾ നളനാണോ യെന്ന് അറിയണം.

കേശിനി ബാഹുകനെ നേരിൽ കാണുകയും സംസാരിക്കു കയും ഒളിച്ചുനിന്ന് നിരീക്ഷിക്കുകയും ചെയ്തു. കേശി നിയ്ക്ക് കിട്ടിയതെല്ലാം ബാഹുകനിലെ നളനെ കണ്ടെത്താൻ പോന്നവയായിരുന്നു.

നളന്റെ അപൂർവ്വസിദ്ധികൾ കേശിനി ബാഹുകനിൽ കണ്ടെത്തി. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുട ത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തു ന്നതും ഭക്ഷണം പാകമാകുന്നതും കേശിനി കണ്ടു. വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചു. ഇത് നളനു മാത്രമുള്ള വിദ്യകളാണ്.

ബാഹുകൻ ദമയന്തിയെ കുറ്റപ്പെടുത്തിയതും നളനെ നന്നാക്കിപ്പറഞ്ഞും ബാഹുകനിലെ നളനെ കാട്ടിത്തന്നു. അന്യരാജ്യത്തെ തേരാളി നളനിൽ കുറ്റം കാണാത്തതും ദമയന്തിയുടെ കോപത്തെ കുറ്റപ്പെടുത്തുന്നതും അനാ ചിതമല്ല. ബാഹുകന്റെ വൈരൂപ്യം മാത്രമാണ് ദമയന്തി യെ കുഴക്കിയത്.

കേശിനി നേരിൽ കണ്ടാണ് ബാഹുകനോട് സംസാരിച്ച ത്. മാത്രമല്ല ബാഹുകനെ ഒളിച്ചുനിന്ന് കാണുകയും ചെയ്തു. നളന്റെ വൈദഗ്ധ്യങ്ങൾ ബാഹുകനിൽ കണ്ടത് ദമയന്തിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ബാഹുകന്റെ വൈരൂപ്യമൊഴികെയുള്ളവയിൽ തേരാളി നളനാണെന്ന് തീർച്ചപ്പെടുത്തി.

Question 14.
“ഹൈദർ വിജയിച്ചത് സ്ത്രീയുടെ നൊമ്പരം ചിത്രീകരി ക്കുന്നതിലാണ്”-
മറിയക്കുട്ടിയുടെ കത്ത് എന്ന മാപ്പിളപ്പാട്ടിനെ ആസ്പദ മാക്കി വിലയിരുത്തുക.
Answer:
കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യ സമായിരുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വഞ്ച നയ്ക്കും പാത്രമാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനി ഷിച്ചു. ‘മറിയക്കുട്ടിയുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കുന്നതറിഞ്ഞ്, അയാളല്ലാതെ മറ്റൊരു തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും കണ്ടുകഴി ഞ്ഞാൽ താനങ്ങു മരിച്ചുപോകട്ടെയെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരുടെയും കരളലിയി പിക്കുന്നതാണ്.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 15.
താഴെ തന്നിട്ടുള്ള സാഹിത്യകാരന്മാരേയും അവരുടെ സവിശേഷതകളേയും ചേരുംപടി ചേർക്കുക.

അയ്യപ്പപ്പണിക്കർ തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ
ഗ്രേസി സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ
കുഞ്ചൻ നമ്പ്യാർ മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവികളിൽ പ്രമുഖൻ
എസ്. കെ.പൊറ്റെക്കാട്ട് “പടിയിറങ്ങിപ്പോയ പാർവതി” ആദ്യകഥാസമാഹാരം

Answer:
അയ്യപ്പപ്പണിക്കർ – മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന്
തുടക്കം കുറിച്ച് കവിക ളിൽ പ്രമുഖൻ
ഗ്രേസി – “ പടിയിറങ്ങി പോയ പാർവതി” ആദ്യകഥാസമാ ഹാരം
കുഞ്ചൻ നമ്പ്യാർ – തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ
എസ്. കെ.പൊറ്റെക്കാട്ട് – സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ

Question 16.
“വികാരഭരിതമാണ് വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” ഫീച്ചർ വിലയിരുത്തി ഒരു കുറിപ്പു തയ്യാറാക്കുക.
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽ നിന്ന് വ്യത്യസ് തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’. നാടകീയമാ യാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസ ത്തിലും ലേഖനത്തിലും ഈ വൈകാരികത ആവ ശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്വേഗവു മായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്, തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്തേകിക്കൊണ്ട് ഫീച്ചർ തയ്യാറാ ക്കിയിരിക്കുന്നതായാണ്. നവംബർ 13 ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യ യുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപ ത്തിൽ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷ വുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷംതന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക ഭൂപടത്തിന്റെ മുഴുവൻ ആസ്വാദക രുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരികതയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭവത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരി ത്രസംഭവത്തെ. ഭാവിയിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തുമ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തിക്കൊണ്ട് ഈ ഫീച്ചർ നില നിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കളയാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇട പെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചു ചേർത്തിരിക്കുന്നു. ഹൃദയസ്പർശിയായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടുത്തുകൊ ണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യ ങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാരന് ഒരിക്കലും, മായികലോകത്തിലെ അത്ഭുത കാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാ ദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസര ത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തലമുറ കൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്കപ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Question 17.
“ഹോട്മെയിൽ മേൽവിലാസം ഉണ്ടായതോടെ അയാ ളുടെ ദിനചര്യകളിൽ മാറ്റങ്ങൾ സംഭവിച്ചു” – ടി.പി. ശ്രീധ രന്റെ ദിനചര്യകളിലുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുക.
Answer:
ഹോട്ട് മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവശ്യമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതി യെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേ ഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റ ങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെനേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യു ന്നു. മനുഷ്യന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തുക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതി ലേയ്ക്ക് അടിമപ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവ ലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്വ മങ്ങൾക്ക് അമിതമായി കീഴ്പ്പെടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.

Kerala Plus Two Malayalam Question Paper March 2024 with Answers

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എ ഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 18.
അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമാണോ മാർകസ് തന്റെ ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ആവിഷ്കരിക്കുന്നത് ? ഒരു സന്ദർഭം കണ്ടെത്തി വിശദമാക്കുക.
Answer:
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെ ങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പസാമാ ജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരു വിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശന ങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവ രുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോലും രഹ സ്വാത്മകമായിരിക്കും.

ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാ റാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തി യാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊ ടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളി ലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാ ക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവി ശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളി പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകര ണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴി ഞ്ഞിരുന്നു.

Question 19.
താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാ നത്തിൽ പി. പത്മരാജന്റെ ജീവചരിത്രക്കുറിപ്പ് തയ്യാ റാക്കുക.
Kerala Plus Two Malayalam Question Paper March 2024 with Answers 1
Answer:
പി. പത്മരാജൻ
മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മ രാജൻ. 1945 മെയ് 23 ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. മലയാള കഥയിൽ ആധുനികതയുടെ വരവറിയിച്ചവരിൽ പ്രധാനി യായിരുന്നു.

പ്രസിദ്ധ നോവലുകൾ – പ്രതിമയും രാജകുമാരിയും, നക്ഷത്രങ്ങളേ കാവൽ
പ്രസിദ്ധ കഥാസമാഹാരങ്ങൾ – പ്രഹേളിക, അപരൻ, പുക കണ്ണട
അവാർഡുകൾ – കേരള സാഹിത്യ അക്കാദമി അവാർഡ് തിരക്കഥാരജചനയ്ക്കുള്ള സംസ്ഥാന അവാർഡ് ദേശീയ തലത്തിൽ രജതകമലം ലഭിച്ചിട്ടുണ്ട്.

Question 20.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠഭാഗത്തിൽ കലാ ണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന ബാപ്പയേയും ഉമ്മ യേയും കുറിച്ചുള്ള ഓർമ്മകൾ കണ്ടെത്തി അവതരിപ്പി ക്കുക.
Answer:
ഒമ്പത് പ്രസവിച്ച, ഇനി പ്രസവിക്കില്ലാന്ന് കരുതിയിരുന്ന പാത്തുമ്മയെ അദ്ഭുതപ്പെടുത്തിയ ഗർഭമായിരുന്നു. ഈ വിസ്മയം നാട്ടുകാർ പറഞ്ഞു രസിക്കാൻ തുടങ്ങിയ തോടെ നാണം കൊണ്ട് മാറിത്താമസിച്ച ഉമ്മ. ആർക്കും ആവശ്യമില്ലാത്ത ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു. ഇതാണ് ഉമ്മയെക്കുറിച്ചുള്ള ഹൈദരാലിയുടെ ഓർമ്മകൾ.

ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപനായ കുട്ടിയായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടിയുടെ പത്താമത്തെ കുട്ടി, വികൃതി. ഹൈദര ലിക്ക് അഞ്ച് വയസുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ‘ഹൈദറിന്റെ തലകണ്ടപ്പോഴേ മൊയ്തുട്ടി പോയി’ എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി പറ യുന്നു.

കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരുത്തി ബാപ്പ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായി രുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടാ യിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചി രിക്കണം. അത് യാഥാർഥ്യമാകുകയും ചെയ്തു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 21.
സഞ്ചാരസാഹിത്യകൃതികളുടെ സവിശേഷതകൾ ‘ബദ രിയും പരിസരങ്ങളും’ ‘യമുനോത്രിയുടെ ഊഷ്മളത യിൽ’ എന്നീ പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ വില യിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മല യാളത്തിലാണ്. പാറമേൽ തോമകത്തനാരുടെ ‘വർത്ത മാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത യൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ ‘വർത്ത മാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായിതീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെ യായിരുന്നു അത്. ആ സംഭാവന മലയാളസാഹിത്യ ത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേ നോന്റെ ‘ബിലാത്തിവിശേഷമാണ് ഈ സഞ്ചാരസാഹി ത്വശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ. യുടെ വരവോടെ പിന്നീട് ഈ സാഹിത്യശാഖയ്ക്ക് തിരി ഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാരസാ ഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹി തൃശാഖയെ സമ്പന്നമാക്കി.

A. സാഹസികനായ സഞ്ചാരി (എസ്.കെ.)
സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്. അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരുന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടു ണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലാ ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാകാൻ, സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടി രുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗ്ലോബൽ പൊസിഷ നിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവി പോലും ഇല്ലാത്ത ലോക ത്തിന്റെ മറുകോണുകളിലേക്ക് യാത്രയാവുക എന്നതു തന്നെ സാഹസികതയുടെ മറുപുറമാണ്.

സൗമ്യമായ് പുഞ്ചിരിച്ചു കൊണ്ടാണ് ഓരോ എസ്.കെ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്. അത് ഹിമാ ലയ താഴ്വരയിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞു കൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരം കൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്ക യിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങളി ലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെ ന്നപ്പോൾ, ആപത്തുകൾ തലനാരിഴ വ്യത്യാസത്തിൽ അക ന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരുതലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്.കെ.യെ പുറകോട്ട് നീക്കിയില്ല.

B. യാത്രയ്ക്കുവേണ്ടി യാത്ര : എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായി രുന്നു. സഞ്ചാരം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടു തന്നെ എസ്.കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കു കളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയില്ല. ഏതെ ങ്കിലും ചുമതലകളോ, ഉത്തരവാദിത്വങ്ങളോ എസ്. കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധികളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

C. പച്ചയായ ജീവിതസാഹചര്യം തേടി :- എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബര ങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറ ത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിത സാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദി കൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കി യെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെ യാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പി ച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാ യാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

D. യൗവ്വനം തൊട്ട് സഞ്ചാരം രക്തത്തിലലിഞ്ഞു ചേർന്നത് : എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. പുറം നാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്.കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലും തന്നെ പുലർച്ചെ ബസ്റ്റാന്റിലെ ത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേ ക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകി
ച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുക ളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോ ലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അല കികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം. അപ്പോ ഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടുണ്ടാ കും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

E. യാത്രയുടെ മാനുഷികമുഖം : യാത്രയുടെ മാനുഷി കമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരം. ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനു ഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്ര മല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാ ക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതു കൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്വത്വപരമായ, മനുഷ്യസ്നേഹത്തിൽ അടി യുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

F. സർവ്വോപരി എസ്.കെ. സാഹിത്യകാരൻ : എല്ലാ റ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസവും, പ്രചോദനവും അദ്ദേഹ ത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹി തപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെ യ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാര ലോകത്തും വരച്ചുവെച്ചു. എസ്.കെ.യുടെ ജനപ്രീതി യുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

എം. പി. വീരേന്ദ്രകുമാർ : അനേകം കർമ്മമണ്ഡലങ്ങൾ: എസ്.കെ. പൊറ്റക്കാട്ടിൽ നിന്നും, എം.പി. വീരേന്ദ്രകു മാറിനെ വ്യത്യസ്തമാക്കുന്ന ഘടകം, എം.പി. അനേകം കർമ്മ മണ്ഡലങ്ങളിൽ വ്യാപരിക്കുന്നു എന്നതാണ്. ‘അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേ ന്ദ്രകുമാറിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാ പനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങ ളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരാളാണ് എം.പി. വീരേ ന്ദ്രകുമാർ. വിവിധ കർമ്മമണ്ഡലങ്ങളിൽ ഒരേ സമയം വ്യാപൃതനാകുമ്പോൾ പലയിടത്തും പോരായ്മകൾ ഉണ്ടാ വുക മാനുഷികമാണ്. അവിടെയാണ് എം.പി. വ്യത്യസ്ത നാകുന്നത്. വിവിധ കർമ്മമണ്ഡലങ്ങളെ ഒരേ തനിമയിൽ കൈകാര്യം ചെയ്യാൻ സാധാരണമായ മികവാണ് എം. പി.യ്ക്ക്.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാ വികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും, വിദേശത്തുമായി എം.പി.വീരേ ന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടുത്തു. യാത്ര കൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയി ലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ട റിയുകയായിരുന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്രയാണ് യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാരമായ തീർത്ഥയാ ത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശ നങ്ങളുടെ ആ മഹാഗരിമയിൽ വലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

A. എം. പി.യുടെ അന്വേഷണാത്മക സഞ്ചാരം : എം. പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങ ളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാംശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷണ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കു ന്നു. കണ്ടെത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം. അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടുവിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം. പി.യും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുത ന്നെയാണ്. വിവരണാത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളി തമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറ ത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം.പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മിത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തി ലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

B. ഔദ്യോഗികമുഖം : യാത്ര എം.പി. വീരേന്ദ്രകുമാ റിൽ ഗൗരവമായിത്തുടങ്ങുന്നത് മധ്യവയസ്സ് പിന്നിട്ട് വാർദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ കാലത്താണ്. അതുകൊണ്ട് തന്നെ എസ്.കെ.യുടെ ഒരു സാഹസികത എം.പിയ്ക്ക് അന്യമാണ്. ചുറുചുറുക്കും, യൗവ്വനവും, എസ്.കെ.യെ വൻകരകൾ താണ്ടാൻ പ്രാപ്തനാക്കി. ഇന്നത്തെ ആധുനിക സങ്കേതങ്ങളും, വാർത്താവിനിമയ ഉപാധികളും ഒക്കെ ഉണ്ടെങ്കിലും എം.പി.യ്ക്ക് ആ ചെറിയ വെല്ലുവിളികൾപോലും ഏറ്റെടുക്കാൻ തടസ്സമാ കുന്നത് പ്രായമാണ്.

മറ്റൊരു പ്രധാന വ്യത്യാസം എം.പി.യുടെ സഞ്ചാരസാ ഹിത്യത്തിൽ സൂക്ഷ്മപരിശോധനയിൽ ഒരു ഔദ്യോഗിക പരിവേഷം കണ്ടെത്താൻ കഴിയും. എസ്.കെ. യിൽ നിന്നും ഘടകവിരുദ്ധമായ ഒരു നിലപാടാണ് അത്. മാനു ഷിക മുഖത്തിന്റെ മൂർത്തിഭാവമായിരുന്നു എസ്.കെ. പൊറ്റക്കാട്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരു മായി അടുത്തിടപെടാൻ എസ്.കെ.യ്ക്കു നിഷ്പ്രയാസം സാധിച്ചു. എന്നാൽ ഈ ഔദ്യോഗിക പരിവേഷം എം. പി.യ്ക്ക് അനേകം പരിമിതികളെ സൃഷ്ടിച്ചു. അടിസ്ഥാ നവിഭാഗങ്ങളിലേക്ക് സ്വതന്ത്രമായി ഇറങ്ങിച്ചെല്ലാൻ സാധിക്കാതെ വന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

താഴെ തന്നിട്ടുള്ള ഖണ്ഡിക വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തര മെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)

പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ഗൗരവതരമായ ഒരു ചോദ്യം ലോകത്തിന്റെ പലകോണുകളിൽ നിന്ന് ഉയരു ന്നുണ്ട്. ഇന്റർനെറ്റ് പൂർവ്വകാലത്ത് പുറംലോകവാർത്ത കൾ മുതൽ അയൽപക്കവർത്തമാനങ്ങൾ വരെ ലഭിച്ചി രുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴിയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉദ്ഭവിക്കുന്ന ഇടത്തു നിന്നു തന്നെ തൽക്ഷണം അവ സൈബർ ലോകത്ത് എത്തുന്നു. ഇങ്ങനെ വാർത്ത എഴുന്നുവർ പരമ്പരാഗത വഴിയിൽ എഴുത്തുശിക്ഷണമോ എഡിറ്റിങ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമഭാഷയുടെ വാർപ്പുമാതൃകകളെ തകർക്കുന്നു. ഫേസ്ബുക്കിലും മറ്റും ദൈനംദിന വിഷയങ്ങളിൽ ആധി കാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്; സാധാരണ എഡിറ്റോറി യൽ പേജ് ലേഖനങ്ങളെക്കാളും മികച്ചതരത്തിൽ എഴു തപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. ഇവിടെയാവട്ടെ, അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്ത രസംവാദങ്ങൾ സോഷ്യൽ മീഡിയയെ ഒഴിവാക്കാനാ കാത്ത മാധ്യമരൂപമാക്കി മാറ്റിക്കഴിഞ്ഞു. അതുകൊ ണ്ടാകാം ഇന്ന് “ഫിഫ്ത്ത് എസ്റ്റേറ്റ്” എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ചത്.

Question 22.
“ഗൗരവതരമായ ഒരുചോദ്യം ലോകത്തിന്റെ പലകോണു കളിൽ നിന്ന് ഉയരുന്നുണ്ട്” – ഏതാണ് ആ ചോദ്യം?
Answer:
പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ചോദ്യം.

Question 23.
“ഇതു മാധ്യമഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു” – ഏത്?
Answer:
ഇന്നത്തെ പുത്തൻ തലമുറ

Question 24.
സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ച വിളിപ്പേര് ഏന്ത്?
Answer:
ഫിഫ്ത്ത് എസ്റ്റേറ്റ്

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (8 സ്കോർ വീതം). (2 × 8 = 16)

Question 25.
നമ്മുടെ നാടോടിസംസ്കാരത്തിന്റെയും ‘പടയണി’ എന്ന അനുഷ്ഠാന കലാരൂപത്തിന്റെയും അടിത്തറയിൽ കെട്ടി യുയർത്തിയ ഒരു കാവ്യശില്പമാണ് ‘കിരാതവൃത്തം’. – കവിത വിശകലനം ചെയ്തു നിരീക്ഷണക്കുറിപ്പു തയ്യാ റാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാ ളൻ. കാട്ടാളൻ എന്ന കവിതയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സ്വാർത്ഥകമായ ജീവിത ത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിട ക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെ ച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാ ളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമ ലപോലെയും കാട്ടാളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാ ളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാ ളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിത ത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ നിഷാ ദാ! (അരുത് കാട്ടാളാ യെന്ന് വാത്മീകി പറഞ്ഞതായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു.

വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പ ക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറ ന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമാണ് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം.) കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവി കതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പി ച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വന ജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കു കയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായ നക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രക തിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇല കൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതു പോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോള ലാണോ ആകാശമെന്നന്നു നൈരാശ്യത്തിലാണ് കാട്ടാളനി പ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കു ന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ യാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂ പത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത ത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടു വിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കന ലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗ തയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ച യിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പു ല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണി യുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വര കളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളി ച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുക ളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃ തിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറി ഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായി രിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി . യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടി യത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമ രങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കു ന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യ ത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത് കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുല കൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുള നാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവ സ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വ ദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടി കളായിരുന്നു. പൂക്കൂട നിറയ്ക്കാൻ പോയ പെൺകു ട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലു കൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലി ക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ട ത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ട പ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭ രിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല താണ്ടി അശുദ്ധമാക്കി യവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെ ടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നു രഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടി വേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വന മൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 26.
താഴെ തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ “അഗ്നിവർണ്ണന്റെ കാലുകൾ” എന്ന നാടകത്തെ വിലയി രുത്തുക.
• അധികാരത്തിന്റെ ജീർണ്ണത
• ഉപജാപക വൃന്ദങ്ങളുടെ മുതലെടുപ്പ്
• പൗരസമൂഹത്തിന്റെ നിസ്സംഗത
• ഭരണവ്യവസ്ഥയെ ശുദ്ധീകരിക്കാമെന്ന പ്രതീക്ഷ.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നി വർണൻ സൂര്യവംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖ ലോലുപനായ രാജാവാണ്. അധഃപതനത്തിന്റെ അ യറ്റമാണ് അഗ്നിവർണൻ. ആറു കഥാപാത്രങ്ങളാണീ നാട കത്തിൽ. കൂടാതെ ഗായകസംഘവുമുണ്ട്. അയോധ്യ യിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെടു ത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോ ടാവശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസന ത്തിൽവച്ച് പ്രജകൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാ തികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതി നാൽ മരക്കാലുകളെ ആ കൃത്വം ഏല്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതി യത്രെ.

വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസി ച്ചുകൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് “അതിനു വിശപ്പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ എന്നാണ് വിദൂഷകന് സംശയം.” തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവലരാമൻ സാധാ രണക്കാരന്റെ പ്രതിനിധിയാണ്. ചിന്താരാമൻ ബുദ്ധിജീ വികളുടെയും. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. “ഇവിടെ യൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” – എന്ന് കേവല രാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാ വസ്ഥയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആ ദുർഗന്ധ ത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴി യുന്നു! സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്നകന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാ രൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാര കാവ്യാധികളും ഉദ്യോഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ ബാധിക്കുന്നേയില്ല.

കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാ സനത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന ഉറ ങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൻ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെ യിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളി ലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാലുകൾക്ക് പിന്നിൽ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കൊത്തുവാൻ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറയുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തുവാൻ പറയുന്നതിങ്ങനെ യാണ്: ‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കു ന്നുണ്ട്, അറിയാമോ?

രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പു വിളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ തന്നോട് ആദരവ് കാണിക്ക ണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറയാനും താൻ അത് കുറിച്ചെടുത്തോളാം എന്നുമായിരുന്നു അദ്ദേഹ ത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടി പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷ കനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാ ക്കുന്നു.

കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു. വിദൂഷകന്റെ വരവിന് ഇത്തരം ആചാരങ്ങൾ എന്നുമുതൽ ഏർപ്പെടുത്തി എന്ന് രാജ ഗുരുവിന്റെ ചോദ്യത്തിന് മറുപടിയായി വിദൂഷകൻ പറ യുന്ന മറുപടി ഇതാണ് – “വിദൂഷകൻ രാജാവിന്റെ ഉറ്റ തോഴനാണെന്ന് കുഴലൂത്തുകാർക്കറിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല’. അധികാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവ ത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തു കൊണ്ടുപോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തിലിരിക്കാൻ വേണ്ടി സഭാവാസികൾ മത്സ രിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാ വരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടിക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശി ക്കുന്നു.

അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദൂഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.

Question 27.
“സ്ത്രീമനസ്സിന്റെ ഭൂപടങ്ങളെ അടയാളപ്പെടുത്തുന്ന താണ് ഗ്രേസിയുടെ കഥകൾ”. –
‘ഗൗളിജന്മം’ എന്ന കഥയുടെ അടിസ്ഥാനത്തിൽ ഈ പ്രസ്താവനയെ വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പ റേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെ ഴുതിയത്. എല്ലാവരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശു പത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീര ത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇട പെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവ രുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധി കരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമു ഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധിപ ത്വത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങു ന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്വത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസ വിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിട യുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാ റായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയു ന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞ പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറ യുന്നു. ഇത് വിദേശ സംസ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവി ക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാ ളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണു ന്നവളാണ് ഇതിലെ സന്ദർശക . ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ കുടുംബ ത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറി യേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആര തിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴി യുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണി ക്കാതെ കെടുത്തുന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്ന പ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറ യുന്നു.

ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ട റാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞ പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.

Kerala Plus Two Malayalam Question Paper March 2024 with Answers

പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമ റിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണത്രേ ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ള വനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്ര മായ കിഷോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊ ണ്ടാണെന്നും ആഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂ ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധിജീവി ചമയുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാകൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ആശം സ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ
പൈശാചികമാക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരി ച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗ ങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യു ന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മന സ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരി ക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടി യായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭ കാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മല യാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്കലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാ വിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതി ലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കള യുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത്

പുതിയ അനുഭവങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറ യുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കള യാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാ ക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്ക രിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരു ഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തി ലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരുഷലോ കത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മക നേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരു ഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറി വാണീ കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരു ഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാ കൃത്താണ് ഗ്രേസി.

6th Standard Maths Second Term Question Paper 2019-20 Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Second Term Question Paper 2021-22 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Annual Exam Question Paper 2019-20 Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1
പ്രശ്നോത്തരി

6th Standard Maths Second Term Question Paper 2019-20 Malayalam Medium 1
1 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ ഉൾപ്പെടുന്ന ചാർട്ടിനെ അടിസ്ഥാനമാക്കി ഗണിത ക്ലബിൽ കബീർ അവതരിപ്പിച്ച പ്രശ്നോത്തരിയിലെ ചില ചോദ്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അവയുടെ ഉത്തരങ്ങൾ കണ്ടെത്തുക.
1) ഏറ്റവും ചെറിയ എണ്ണൽ സംഖ്യയായ 1ന് എത്ര ഘടക ങ്ങൾ ഉണ്ട്.
Answer:
1 ഘടകം

2) ചാർട്ടിൽ കാണുന്ന സംഖ്യകളിൽ 2- ൽ കൂടുതൽ ഘട കങ്ങളുള്ള സംഖ്യകൾ ഏതൊക്കെ.
Answer:
4, 6, 8, 9, 10, 12, 14, 15, 16, 18, 20, 21, 22, 24, 25,

3) ചാർട്ടിൽ അഭാജ്യ സംഖ്യകൾ ഏതൊക്കെ.
Answer:
2, 3, 4, 5, 7, 11, 13, 17, 19, 23

4) എല്ലാ ഇരട്ട സംഖ്യകൾക്കും 2- ൽ കൂടുതൽ ഘടകങ്ങൾ ഉണ്ടാകും എന്ന പ്രസ്താവന ശരിയാണോ എന്തുകൊ ണ്ട്?
Answer:
2 ഒഴികെയുള്ള എല്ലാ ഇരട്ട സംഖ്യകൾക്കും 2- ൽ കൂടു തൽ ഘടകങ്ങൾ ഉണ്ടാകും. ഒന്നും അതേ സംഖ്യയും 2 ഘടകങ്ങളാണ്. ഇരട്ട സംഖ്യയായതുകൊണ്ട് 2 എന്ന സംഖ്യയും ഒരു ഘടകമായിരിക്കും.
2 എന്ന സംഖ്യ അഭാജ്യ സംഖ്യയായതിനാൽ 2ന് 2- ഘട കങ്ങൾ മാത്രമേയുള്ളു.

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 2
പട്ടിക പൂർത്തിയാക്കാം.

താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ ചില കളങ്ങളിലെ സംഖ്യകൾ വിട്ടുപോയിരിക്കുന്നു. അവ കൂടി ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക.

സംഖ്യ അഭാജ്യഘടകങ്ങളുടെ ഗുണനഫലം ഘടകങ്ങളുടെ ആകെ എണ്ണം കാണാനുള്ള മാർഗ്ഗം ഘടകങ്ങ ളുടെ ആകെ എണ്ണം
12 2 × 2 × 3 (2 + 1) (1 + 1) 6
…. 3 × 5 × 5 × 5 (1 + 1) (3 + 1) ………
108 ………………. (2 + 1) (3 + 1) 12
216 2 × 2 × 2 × 3 × 3 × 3 ……….. ………….

Answer:

സംഖ്യ അഭാജ്യഘടകങ്ങളുടെ ഗുണനഫലം ഘടകങ്ങളുടെ ആകെ എണ്ണം കാണാനുള്ള മാർഗ്ഗം ഘടകങ്ങ ളുടെ ആകെ എണ്ണം
12 2 × 2 × 3 (2 + 1) (1 + 1) 6
…. 3 × 5 × 5 × 5 (1 + 1) (3 + 1) 8
108 2 × 2 × 3 × 3 (2 + 1) (3 + 1) 12
216 2 × 2 × 2 × 3 × 3 × 3 (3 + 1) (3 + 1) 16

പ്രവർത്തനം – 3
വാട്ടർ ടാങ്ക്

ചതുരാകൃതിയായ ഒരു വാട്ടർ ടാങ്കിന്റെ അകത്തെ നീളം 2 മീറ്ററും വീതി 1 മീറ്ററും ഉയരം 80 സെ.മീറ്ററും ആണ്.
a) ടാങ്കിന്റെ നീളമാണോ ഉയരമാണോ കൂടുതൽ.
Answer:
ചതുരാകൃതിയായ വാട്ടർടാങ്കിന്റെ നീളം = 2മീറ്റർ
വീതി = 1 മീറ്റർ
ഉയരം 80 സെ.മീ = 0.8 മീ

ടാങ്കിന്റെ നീളമാണ് കൂടുതൽ (2മീ. 0.8 മീ.)

b) വാട്ടർ ടാങ്കിന്റെ ഉള്ളളവ്.
Answer:
ഉള്ളളവ് = നീളം × വീതി × ഉയരം
= 2 × 1 × 0.8
= 1.6 ഘനമീറ്റർ

c) ഈ ടാങ്കിൽ 1200 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ എത്ര ഉയ രത്തിൽ വെള്ളമുണ്ടാകും.
Answer:
വെള്ളത്തിന്റെ അളവ് = 1200 ലിറ്റർ

V = 1200 ലിറ്റർ
= 1.2 ഘനമീറ്റർ
6th Standard Maths Second Term Question Paper 2019-20 Malayalam Medium 2
= \(\frac{1.2}{2 \times 1}\) = 0.6 മീറ്റർ
= 60 മീറ്റർ

പ്രവർത്തനം – 4
വലിയവനാര്?

a) തന്നിരിക്കുന്ന 4 ചതുരങ്ങളുടെ പരപ്പളവ് കണ്ടെത്തുക
6th Standard Maths Second Term Question Paper 2019-20 Malayalam Medium 3
Answer:
ചിത്രം 1

നീളം = 10 സെ.മീ.
വീതി = 8 സെ.മീ.
പരപ്പളവ് = നീളം × വീതി
= 10 × 8
= 80 ച. സെ.മീ.

ചിത്രം 2

നീളം = 12.7 സെ.മീ.
വീതി = 6.4 സെ.മീ.
പരപ്പളവ് = നീളം × വീതി
= 12.7 × 6.4
= 81.28 ച. സെ.മീ.

ചിത്രം 3

നീളം = 9 സെ.മീ.
വീതി = 90 സെ.മീ.
= 9 സെ.മീ. \(\frac{90}{10}\)
പരപ്പളവ് = നീളം × വീതി
= 9 × 9
= 81 ച. സെ.മീ.

ചിത്രം 4

നീളം = \(\frac{94}{10}\) = 9.4 സെ.മീ.
വീതി = \(\frac{85}{10}\) സെ.മീ. 8.5 സെ.മീ.
പരപ്പളവ് = നീളം × വീതി
= 9.4 × 8.5
= 29.9 ച. സെ.മീ.

b) ചിത്രത്തിൽ ഏത് ചിത്രത്തിനാണ് കൂടുതൽ പരപ്പളവ്.
Answer:
പരപ്പളവ് കൂടുതൽ ചിത്രം 2 = 81.28 ച. സെ.മീ.

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 5
മഴയളക്കാം

2019 ആഗസ്റ്റു മാസത്തിൽ 7 ദിവസം പെയ്ത മഴയുടെ അളവ് പട്ടികയിൽ കൊടുത്തിരിക്കുന്നു.

ദിവസം ചെയ്ത മഴ
പെയ്ത മഴ 14.8 സെ.മീ.
ഞായർ 12.9 സെ.മീ.
തിങ്കൾ 14.09 സെ.മീ.
ചൊവ്വ 15.2 സെ.മീ.
ബുധൻ 15.06 സെ.മീ.
വ്യാഴം 13.26 സെ.മീ.
വെള്ളി 14.06 സെ.മീ.

a) ഏറ്റവും കൂടുതൽ മഴപെയ്തത് ഏത് ദിവസമാണ്.
Answer:
15.2 സെ.മീറ്റർ ബുധൻ

b) താഴെയുള്ളതിൽ ഏതാണ് ചൊവ്വാഴ്ച പെയ്ത മഴയുടെ അളവിനെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ രൂപം
1) \(\frac{9}{10}\)
2) \(\frac{1409}{1000}\)
3) 14\(\frac{9}{100}\)
4) \(\frac{90}{100}\)
Answer:
14\(\frac{9}{100}\) സെ.മീറ്റർ

c) ശനി, ഞായർ എന്നീ ദിവസങ്ങളിൽ പെയ്ത മഴയുടെ ആകെ അളവെത്ര?
Answer:
ശനി = 14.06
ഞായർ = 14.8
= 28.86
6th Standard Maths Second Term Question Paper 2019-20 Malayalam Medium 4

d) 14.5 സെ. മീനേക്കാൾ കൂടുതൽ മഴ പെയ്തത് ഏതൊക്കെ ദിവസങ്ങളിലാണ്.
Answer:
ഞായർ, ബുധൻ, വ്യാഴം

പ്രവർത്തനം – 6
കുടുതലേത്?

6th Standard Maths Second Term Question Paper 2019-20 Malayalam Medium 5
ഒരു ചതുരക്കട്ടക്ക് 5 സെ.മീ. നീളവും 4 സെ.മീ. വീതിയും സെ.മീ. ഉയരവുമുണ്ട്.
a) ഈ ചതുരകട്ടയുടെ വ്യാപ്തമെന്ത് ?
Answer:
നീളം = 5 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
വ്യാപ്തം = നീളം × വീതി × ഉയരം
5 × 4 × 3 = 60 ഘന സെ.മീ.

b) ഈ ചതുരക്കട്ടയുടെ നീളം 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്തമാണോ വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്തമാണോ കൂടുതൽ? എത്ര കൂടുതൽ?
Answer:
നീളം 1 സെ.മീ. കൂടിയാൽ
വ്യാപ്തം = 6 × 4 × 3 = 72 ഘന സെ.മീ.

വീതി 1 സെ.മീ. കൂടിയാൽ
വ്യാപ്തം = 5 × 5 × 3 = 75 ഘന സെ.മീ.

വീതി കൂടുമ്പോഴാണ് വ്യാപ്തം കൂടുന്നത്
വിത്വാസം = 75 – 72
= 3 ഘന സെ.മീ.

പരപ്പളവ് = നീളം × വീതി
= 2.65 × 1.45
= 3.8425 ച.മീ.

പ്രവർത്തനം – 7
സംഖ്യാപോക്കറ്റ്

ഗണിതലാബിലെ സ്ഥാനവില പോക്കറ്റുകളിൽ കമ്പുകളിട്ട് ചില സംഖ്യകൾ പ്രദർശിപ്പിച്ചിരിക്കുന്നത് നോക്കു.
സ്ഥാന വില പോക്കറ്റ് നിരീക്ഷിച്ച് സംഖ്യകൾ രേഖ പ്പെടുത്തുക.
6th Standard Maths Second Term Question Paper 2019-20 Malayalam Medium 6
ഇ) 307,42 എന്ന സംഖ്വയെ സ്ഥാനവിലക്കനുസരിച്ച് പിരി ച്ചെഴുതു.
Answer:
a) 12.25
b) 102.04
c) 323.005
d) 46.465
e) 3 × 100 + 0 × 10 + 7 × 1 + 4 × \(\frac{1}{10}\) + 2 × \(\frac{1}{100}\)

6th Standard Maths Second Term Question Paper 2019-20 Malayalam Medium

പ്രവർത്തനം – 8
പാൽക്കണക്ക്

6th Standard Maths Second Term Question Paper 2019-20 Malayalam Medium 7
പാൽ സൊസൈറ്റിയിൽ കാണുന്ന ഒരു പാൽ പാത്രത്തിൽ 15 \(\frac{1}{2}\) ലിറ്റർ പാലുണ്ട്.
(എ) ഇത്തരം 5 പാത്രങ്ങളിൽ ഇതേ അളവിൽ പാൽ ഉണ്ട ങ്കിൽ ആകെ എത്ര ലിറ്റർ പാൽ ഉണ്ടാകും?
Answer:
ഒരു പാത്രത്തിലെ പാൽ = 15 ½
5 പാത്രത്തിലെ പാൽ = 15 ½ × 5
= \(\frac{31}{2} \times \frac{5}{1}\)
= \(\frac{155}{2}\) ½ ലിറ്റർ

ബി) 5 പാത്രങ്ങളിലേയും ആകെ പാൽ 2\(\frac{1}{2}\) ലിറ്റർ വീതം കൊള്ളുന്ന കവറുകളിൽ നിറയ്ക്കുന്നു. എങ്കിൽ എത കവർ പാൽ ഉണ്ടാകും.
Answer:
കവറിലെ പാൽ = 2½
കവറിന്റെ എണ്ണം = 77 ½ ÷ 2 ½
= \(\frac{155}{2} \div \frac{5}{2}\)
= \(\frac{155}{2} \times \frac{2}{5}\)
= 31 ലിറ്റർ