കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 കടങ്കഥ Kadamkadha Notes Questions and Answers Pdf improves language skills.

Kadamkadha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 5 Kadamkadha Question Answer

Class 5 Malayalam Kadamkadha Notes Question Answer

കടങ്കഥച്ചന്തം
Question 1.
ആനകേറാമലേലാളു കേറാമലേ-
ലായിരം കാന്താരി പൂത്തിറങ്ങി
ഉത്തരം പറയാമോ?
ഈ കടങ്കഥയ്ക്ക് എന്തെല്ലാം സവിശേഷതകളുണ്ട്?
ചർച്ച ചെയ്യാം. ഇതേ താളത്തിൽ ചൊല്ലാവുന്ന വരികൾ വായിക്കൂ.
വെണ്ണയെക്കണ്ടോരു കണ്ണൻ താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചുചൊന്നാൻ
ഇങ്ങനെ ഒരേ താളത്തിൽ ചൊല്ലാവുന്ന കടങ്കഥകളും പഴഞ്ചൊല്ലുകളും കവിതാഭാഗങ്ങളും ശേഖരിക്കൂ.
Answer:
ആകാശത്തിലെ നക്ഷത്രങ്ങൾ
ഈ കടങ്കഥ വായിക്കുമ്പോൾ തന്നെ നമുക്ക് നല്ല താളത്തിലും ഈണത്തിലും വായിക്കാനാവുന്നുണ്ട്. കൂടാതെ ചില അക്ഷരങ്ങൾ ആവർത്തിച്ചുവരുമ്പോൾ ആ ആവർത്തനഭംഗിയും ഈ കടങ്കഥയ്ക്ക് കൈവ രുന്നു.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥപ്പയറ്റ്
Question 1.
കൂടുതൽ കടങ്കഥകൾ ശേഖരിക്കൂ. മുത്തച്ഛനും കുട്ടികളും കൂടി നടത്തിയ കടങ്കഥപ്പയറ്റുപോലെ ക്ലാസ്സിൽ ഒരു കടങ്കഥപ്പയറ്റ് നടത്തു
Answer:

  1. അകത്തറുത്താൽ പുറത്തറിയും – ചക്കപ്പഴം
  2. അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു – കുരുമുളക്
  3. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില – പപ്പടം
  4. അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തി രണ്ട് മുടിക്കയറ് – മത്തൻ
  5. അങ്ങു കിടക്കണ മന്തൻ കാള – റ നീണ്ട മുടിക്കയറ് – മത്തൻ
  6. അച്ഛൻ തന്ന കാളയ്ക്ക് കൊമ്പ് – കിണ്ടി
  7. അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരത്തില്ല – അമ്മിക്കുഴ
  8. അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം, മുക്കിലിരിക്കും – ചൂല്
  9. അകം എല്ലും തോലും പുറം പൊന്തപൊന്തം –
  10. അക്കരെ നിൽക്കും തുഞ്ചാണി,
    ഇക്കരെ നിൽക്കും തുഞ്ചാണി
    കൂട്ടി മുട്ടും തുഞ്ചാണി – കൺപീലി

കഥയിലും കടങ്കഥ
Question 1.
വീട്ടിലെത്തിയ അതിഥിയെ ഗൃഹനാഥൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അതിഥി പറഞ്ഞു.
ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം, ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം, നാലാൾ ചുമക്കണം.
ഈ ആവശ്യങ്ങളെല്ലാം എങ്ങനെ നിറവേറ്റിക്കൊടുക്കുമെന്നോർത്ത് വീട്ടുകാരൻ വിഷമിച്ചു. അപ്പോൾ അയാളുടെ മകൾ പറഞ്ഞു;
അച്ഛൻ വിഷമിക്കണ്ട. എല്ലാം ഞാൻ ശരിയാക്കാം. കുളിച്ചിട്ട് വരാൻ പറയൂ. മക്കൾ എങ്ങനെയാവും അതി ഥിയുടെ ആവശ്യങ്ങൾ സാധിച്ചിട്ടുണ്ടാവുക? അറിയേണ്ടേ? കഥയുടെ ബാക്കി ഭാഗം കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലുണ്ട്. കണ്ടെത്തി വായിക്കൂ.
ആ കഥയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുമല്ലോ.
Answer:
വളരെ ബുദ്ധിമതിയായ ആ മകൾക്ക് അതിഥി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിരുന്നു. നൂറ്റെട്ട് കൂട്ടാൻ വേണമെന്ന് പറഞ്ഞതിന്റെ അർത്ഥം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ട് കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിന് മൂന്ന് പേരെ തിന്നണം എന്ന് പറഞ്ഞ തിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറക്കണം എന്നാണ്. അവസാനം അദ്ദേഹത്തെ നാല് പേര് ചുമക്കണം എന്ന് പറഞ്ഞതിന്റെ സാരം ഊണ് കഴിഞ്ഞാൽ കുറച്ചൊന്നു കിട്ടാതെ അതിനു കട്ടിൽ വേണം എന്നാണ്. ഇക്കാര്യങ്ങളെല്ലാം യുവതി അച്ഛന് വിവരിച്ചു കൊടുത്തു. യുവതിയുടെ ബുദ്ധി സാമർത്ഥ്യത്തിൽ ആകൃഷ്ടനായ അതിഥി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തി കൊടുക്കുകയും ചെയ്തു.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യ പണ്ഡിതൻ ആയിരുന്ന വരരുചി എന്ന ബ്രാഹ്മ ണന് പറയ സമുദായത്തിൽപെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപ്പെറ്റ പന്തരികുലം എന്നറി യപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തു വളർത്തിയ പന്ത്രണ്ട് മക്കളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ധരും ദൈവകജ്ഞരും ആയിരുന്നുവെന്നും ഐതിഹ്യകഥകൾ പറയു ന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള സന്ദേശമാണ് ഈ ഐതിഹ്യം നൽകുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ‘ഐതിഹ്യമാല’ എന്ന ഗ്രന്ഥത്തിലാണ് ഇതെക്കുറിച്ച് രേഖപ്പെടുത്തിയിരി ക്കുന്നത്. ചരിത്രഗവേഷകനായ ശ്രീ. കെ. ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. സമൂഹത്തിൽ നാനാജാതിമത വിഭാഗക്കാർ ഉണ്ടെങ്കിലും അവരെ ല്ലാവർക്കും ഒരേ കർമ്മമാണ് നിർവഹിക്കാൻ ഉള്ളതെന്നും എല്ലാവരും സമാന്മാരാണ് എന്ന സന്ദേശവു മാണ് ‘പറയിപ്പെറ്റ പന്തരികുലം’ സമൂഹത്തിനു നൽകുന്നത്.

കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5

കടങ്കഥയിലെ ഭാഷ
Question 1.
കടങ്കഥ Notes Question Answer Class 5 Kerala Padavali Chapter 5 1
മുറ്റത്തെ ചെപ്പിനടപ്പില്ല – കിണർ
കൊക്കിരിക്കും കുളം വറ്റി വറ്റി – കൊളുത്തിവച്ച നിലവിളക്കിലെ എണ്ണവറ്റി
മുള്ളുണ്ട് മുരിക്കില്ല, കണ്ട് കാഞ്ഞിരമല്ല – പാവയ്ക്ക (കയ്പക്ക)
മറ്റു ചില കടങ്കഥകളെക്കൂടി ഇങ്ങനെ സാധാരണ ഭാഷയിലെഴുതാമോ
സാധാരണഭാഷയ്ക്കും കടങ്കഥയിലെ ഭാഷയ്ക്കും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ട് ചർച്ച ചെ കണ്ടെത്തൂ.
Answer:
അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു – കുരുമുളക്
അകത്തുപോയപ്പോൾ പച്ച, പുറത്തുവന്നപ്പോൾ ചുവപ്പ് – വെറ്റിലമുറുക്ക്
അകമില്ല, പുറമില്ല, ഞെട്ടില്ല, വട്ടയില – പപ്പടം
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി – കൺപീലി

സാധാരണ ഭാഷ നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതും ലളിതവുമാണ്. എന്നാൽ കടങ്കഥകളിലെ ഭാഷ തീർത്തും വ്യത്യസ്തമാണ്. കടങ്കഥകൾ പറയുമ്പോൾ തന്നെ നല്ല കാവ്യഭംഗി നമുക്കതിനു തോന്നാ റുണ്ട്. ചില കടങ്കഥകളിൽ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതിന്റെയും പ്രാസം ഒപ്പിക്കുന്നതിന്റെയും ഭംഗി നമുക്ക് കാണാം. സാധാരണ ഭാഷയിൽ കാര്യങ്ങൾ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ കടങ്കഥയിൽ കാര്യങ്ങൾ പറയാതെ പറയുന്ന ഭംഗിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മാത്രമല്ല അതിൽ ഒളിച്ചിരിക്കുന്ന വാക്കിന്റെ അല്ലെങ്കിൽ ആശയത്തിന്റെ പൂർണതയിലേക്ക് എത്തുമ്പോൾ, അതും കടങ്കഥയ്ക്ക് അഴക് കൊടുക്കുന്നു.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and വായുവില്ലാത്ത ലോകം Vayuvillatha Lokam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Vayuvillatha Lokam Summary

Vayuvillatha Lokam Summary in Malayalam

വായുവില്ലാത്ത ലോകം Summary in Malayalam

കുഞ്ചൻ നമ്പ്യാർ
വായുവില്ലാത്ത ലോകം Summary in Malayalam Class 5 1
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസ പന്നനായ കവി എന്നതിനുപുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നില യിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗി ക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.

മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

കവിതാസാരം
വായുവില്ലാത്ത ലോകം Summary in Malayalam Class 5 2
സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യ ങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായ നക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകു മ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവു മ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വികസിപ്പിക്കുന്നു.

കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു. വെള്ളം ഇല്ലാതാ യാലും ഭക്ഷണം ഇല്ലാതായാലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവിക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴിപ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കുന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും. വടിയെടുത്ത് ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നുണ്ടായിരിക്കും. വെള്ളത്തിൽ മുങ്ങി കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിട ക്കുന്നുണ്ടായിരിക്കും.
വായുവില്ലാത്ത ലോകം Summary in Malayalam Class 5 3

എണ്ണ തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതു പോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവിയിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടു ന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മര ണംപോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷ മാവസ്ഥകളെയും നർമ ബോധത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.

വായുവില്ലാത്ത ലോകം Summary in Malayalam Class 5

അർത്ഥം
മാരുതൻ – കാറ്റ്
ദാരുണം – സങ്കടമുണ്ടാക്കുന്നത്
ദശാന്തരേ – സന്ദർഭത്തിൽ
മർത്ത്യൻ – മനുഷ്യൻ
കരം – കൈ
തണ്ട് – തുഴ, പല്ലക്ക്
മുഞ്ഞി – മുഖം
മണ്ടുക – ഓടുക

പര്യായം
കാറ്റ് – മാരുതൻ, പവനൻ
മനുഷ്യൻ – മർത്ത്യൻ, നരൻ
കണ്ണ് – മിഴി, നയനം

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 ഡെയ്സിച്ചെടി Vayuvillatha Lokam Notes Questions and Answers Pdf improves language skills.

Vayuvillatha Lokam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 4 Vayuvillatha Lokam Question Answer

Class 5 Malayalam Vayuvillatha Lokam Notes Question Answer

ഒരൊറ്റ നിമിഷം
Question 1.
ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിൽ വായുസഞ്ചാരം നിലച്ചു. വായു നിന്നതോടെ ജനങ്ങളെല്ലാം മരപ്പാവകളെപ്പോലെ നിശ്ചലരായിത്തീർന്നു. ഇതിന്റെ ധാരാളം കാഴ്ചകൾ കവിതയിലുണ്ടല്ലോ എന്തെല്ലാ മാണവ?
Answer:
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നു. അത് കണ്ടിരിക്കുന്നയാൾ കണ്ണും തുറന്ന് അനക്കമില്ലാത്ത പാവയെപോലെ നിൽക്കുന്നു. മുണ്ട് ഉടുത്തു കൊണ്ടി രിക്കുന്നയാൾ രണ്ട് കൈ കൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നു. വടിയെടുത്ത് ഓടി പ്പോയയാൾ കുഴിയിൽ വീണ മരത്തടിപ്പോലെ അവിടെ കിടക്കുന്നു. വെള്ളത്തിൽ മുങ്ങികിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിടക്കുന്നു. എണ്ണതേക്കുന്നവരും കണ്ണെഴുതുന്ന വരും എല്ലാം അതുപോലെ തന്നെ നിശ്ചലമായി നിൽക്കുന്നു. കഞ്ഞി കുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കുന്നു. പാട്ടുപാടുന്നവരോ,ഒരുകൈ ചെവിയിലും വെച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കുന്നു. ഇത്രയും കാഴ്ചകളാണ് കവിതയിൽ ഉള്ളത്.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

അക്ഷരക്കിലുക്കം
Question 1.
ഉണ്ടിരിക്കുന്നവൻ വായും തുറന്നങ്ങു
മിണ്ടാതിരുന്നാനുരുളയും കൈക്കൊണ്ടു
കണ്ടിരിക്കുന്നവൻ കണ്ണും തുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു
അടിവരയിട്ട് പദങ്ങളുടെ പ്രത്യേകതയെന്ത്?
പാഠഭാഗത്തിൽ ഇതേ പ്രത്യേകതയുള്ള (അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന) മറ്റു വരികൾ കണ്ടെത്തി നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
ഈ വരികളിൽ എല്ലാം രണ്ടാമത്തെ അക്ഷരം (ണ്ട) ആവർത്തിച്ചു ഒരുപോലെ വരുന്നു. ഇതിനെ ദ്വിതീയാ ക്ഷരം പ്രാസം എന്നാണ് പറയുക. അതായത് രണ്ടാമത്തെ അക്ഷരം ആവർത്തിച്ചു വരുന്നു. ഈ പ്രാസം കൊണ്ട് കവിതയ്ക്ക് ചൊല്ലിക്കേൾക്കുമ്പോൾ അനായാസ ഭംഗി കൈവരുന്നുണ്ട്.

1. മുണ്ടുടുക്കുന്നവൻ രണ്ടു കരം കൊണ്ടു
മുണ്ടും ഞൊറിഞ്ഞു പിടിച്ചു നിന്നീടുന്നു
തണ്ടെടുത്തും കൊണ്ടു മണ്ടുന്നവനൊരു
കുണ്ടിൽ മറിഞ്ഞു കിടന്നാൻ തടിപോലെ

2. മുങ്ങിക്കിടക്കുന്നു വെള്ളത്തിലും ചിലർ
പൊങ്ങുന്നതിൽ മുമ്പു വായു ശമിക്കയാൽ

3. എണ്ണ തേയ്ക്കുന്നവരപ്പാടിരിക്കുന്നു,
കണ്ണെഴുതുന്നവരങ്ങനെ പാർക്കുന്നു

4. കഞ്ഞികോരിക്കുടിക്കാൻ തുടങ്ങുന്നവൻ
മുഞ്ഞിയും താഴ്ത്തീട്ടങ്ങാതിരിക്കുന്നു

5. മദ്ദളം കൊട്ടുന്ന വിദ്വാൻ കഴുത്തിലാ-
മദ്ദളമിട്ടുകൊണ്ടങ്ങനെ നില്ക്കുന്നു

6. പറ്റുവിളിക്കും കുഴൽക്കാരനന്നേരം
തെറ്റെന്നു കാലും കവച്ചു നിന്നീടുന്നു

7. എത്രയും വിസ്മയം! സർവജനങ്ങളും
ചിത്രമെഴുതിയപോലെ കാണായ് വന്നു

ആസ്വാദനമെഴുതാം
Question 1.
വായുവില്ലാതായപ്പോൾ എന്ന കവിതയിലെ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ മനസ്സിൽ തട്ടിയത്? താളഭംഗി, വിവിധ ദൃശ്യങ്ങൾ ഇനിയുമെന്തെല്ലാം? ചർച്ച ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തി ആസ്വാദ നക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായനക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകുമ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവുമ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വിക സിപ്പിക്കുന്നു. കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കു റിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു.

വെള്ളം ഇല്ലാതായാലും ഭക്ഷണം ഇല്ലാതായുലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവി ക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴി പ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരി ക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കു ന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും.

വടിയെടുത്ത് വെള്ളത്തിൽ മുങ്ങി ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നു ണ്ടായിരിക്കും. എണ്ണ കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതുപോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവി യിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലി ക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മരണം പോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷമാവസ്ഥകളെയും നർമ ബോധ ത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

കടങ്കഥകളുടെ ലോകം
Question 1.
വായുവില്ലാതായാൽ എന്ന കവിതയിൽ അക്ഷരങ്ങളുടെ ആവർത്തനഭംഗി നിങ്ങൾ കണ്ടുവല്ലോ. താഴെ കൊടുത്ത കടങ്കഥകളിലും ഈ പ്രത്യേകതകൾ കാണുന്നുണ്ടോ? പറയൂ
‘കണ്ടം കണ്ടം കണ്ടിക്കും
തുണ്ടം പോലും തിന്നില്ല’
‘ഇലയില്ലാത്തൊരു പൂവില്ലാത്തൊരു
കായില്ലാത്തൊരു കരിവള്ളി’
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 1
ചിത്രത്തിലെ കടങ്കഥകൾ കണ്ടെത്തൂ.

  • കെട്ടാത്ത തുണിയില്ലാത്ത മേൽക്കൂരയേത്?
  • അടിക്കാത്ത മുറ്റമേത്?
  • എന്റെ പായ മടക്കീട്ടു മടക്കീട്ടും തീരുന്നില്ല
  • അടിച്ചുവാരിയെ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ
  • വലിയ പറമ്പിൽ ചെറിയ വെള്ളി തളിക
  • കാട്ടിൽ ഒരു കൊച്ചരിവാൾ
  • അരമുറി പൂട്ടിന് ആയിരം തേങ്ങ

Class 5 Malayalam Kerala Padavali Notes Unit 2 ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 2
ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി മല്ലിടുന്ന മനുഷ്യർ നർമ്മബോധത്തോടെ ജീവിതാനുഭവ ങ്ങളെ ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം ജനകീയ ആവിഷ്കാരങ്ങളാണ് ഭാഷയിലെ ഹാസ്യസാഹിത്യത്തെ വളർത്തിയത്.

ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ പുരാണകഥകളിലും പുരാണകം സന്ദർഭങ്ങൾ കേരളീയരുടെ ജീവി തത്തിലേക്കും കലാപരമായി കടന്നുവന്നു. വായുവില്ലാത്ത ലോകം എന്ന കവിതയിലും മുണ്ടുടുക്കുന്നവരും എണ്ണ തേയ്ക്കുന്നവരും കഞ്ഞി കോരികുടിക്കുന്നവരും എല്ലാമടങ്ങുന്ന വലിയൊരു കേരളീയ സമൂഹമുണ്ട്. കുട്ടികൾ കൂടി കഥാപാത്രങ്ങളായ കടങ്കഥ എന്ന നാടോടികഥയിലും നർമ്മ രസം നിറഞ്ഞുനിൽക്കുന്നു. കടുത്ത ജീവിത വിഷയങ്ങൾപോലും നർമ്മം കലർന്ന ഭാഷയിലൂടെ ആവിഷ്കരിച്ച് മലയാളത്തെ ചിരിപ്പിച്ച് എഴുത്തു കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. കുട്ടിക്കാല അനുഭവങ്ങൾ ആവിഷ്ക്കരിക്കുമ്പോഴും നീർനാഗം എന്ന കഥയിൽ അദ്ദേഹത്തിന്റെ നർമ്മരസം നിറഞ്ഞൊഴുകുന്നത് കാണാം.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

പ്രവേശക പ്രവർത്തനം
• കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സിനിമയിലെ ഹാസ്യരംഗങ്ങളുടെ വീഡിയോ അല്ലെങ്കിൽ ക്ലിപ്പുകളും കാണി ച്ചുകൊടുക്കുക.
ഉദാ : പറക്കും തളിക, സി. ഐ.ടി. മൂസ, പാണ്ടിപ്പട, കിലുക്കം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 3

ഡെയ്സിച്ചെടി Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഡെയ്സിച്ചെടി Daisychedi Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Daisychedi Summary

Daisychedi Summary in Malayalam

ഡെയ്സിച്ചെടി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
എ. വിജയൻ
നോവലിസ്റ്റ്, അധ്യാപകൻ, കവി, വിവർത്തകൻ 1944-ൽ കോഴിക്കോട് ജനനം.
കൃതികൾ : കുരുവി ഗോപി, കുട്ടാപ്പു, കിണിയുടെ കഥ, താവളം തേടി, വേലിപ്പൂക്കൾ വിളിക്കുന്നു. ബ്ലാക്ക് ബ്യൂട്ടി, ഒരു പന്നിക്കഥ

പുരസ്കാരങ്ങൾ
കേരള സർക്കാരിന്റെ ബാലസാഹിത്യഅവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക്സ്റ്റ് അവാർഡ്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അധ്യാപക സ്റ്റേറ്റ് അവാർഡ്, വിവർത്തനത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മില്ലേനിയം അവാർഡ്

പാഠസംഗ്രഹം
ഡെയ്സിച്ചെടി Summary in Malayalam Class 5 1
പരസ്പരം സ്നേഹം പകർന്നു നൽകുന്ന അംഗീ കാരം പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു. ഡെയ്സിച്ചെടിയും വാനമ്പാടിയും തമ്മിലുള്ള ബന്ധത്തിലൂടെ ഇക്കാര്യം കഥാകൃത്ത് ഭംഗിയായി ചിത്രീകരിക്കുന്നു. സൂര്യൻ പ്രകാശം ചൊരിഞ്ഞും കാറ്റ് ഉമ്മ നൽകിയും ഡെയ്സി പൂവിനെ താലോലിക്കുന്നു. വളർത്തുന്നു, നിറവും വലിപ്പവുമുള്ള ചെടികൾ മറ്റുളളവരുടെ ശ്രദ്ധയിൽപ്പെ ടാൻ വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ ആരു ടെയും ശ്രദ്ധയിൽ വരാത്ത ഡെയ്സിച്ചെടി വേലി യരികിൽ ഒതുങ്ങി നിൽക്കുന്നു. ലോകം ശ്രദ്ധി ക്കാതെ പോകുന്നവയെയാണ് കലയും സാഹി ത്യവും ശ്രദ്ധിക്കുന്നത്. വീണുകിടക്കുന്ന പൂവിനെ ആരും സാധാരണഗതിയിൽ ശ്രദ്ധിക്കാറില്ല. തിരിഞ്ഞു നോക്കാ റില്ല. അതിനെ ശ്രദ്ധിക്കാതെ അതിന് മുകളിലൂടെ നടന്നുപോകും. എന്നാൽ കവി വീണുകിടക്കുന്ന പൂവിൽ മനുഷ്യജീവിതം വായിച്ചു ആവിഷ്കരിച്ചു. ഇതു പോലെയാണ് ഡെയ്സി ച്ചെടിയെയും ഈ കഥയിൽ ചിത്രീകരിക്കുന്നത്. അങ്ങനെ പൊതു സമൂഹം കാണാത്തവയും അവഗണിക്കുന്നവയും കഥയിൽ ഇടം പിടിക്കുന്നു.

ഡെയ്സിച്ചെടി Summary in Malayalam Class 5

ഡെയ്സിച്ചെടി Summary in Malayalam Class 5 2
സ്വർണ്ണഹൃദയവും വെള്ളിയുടുപ്പുമുള്ള പൂവിനെ ഉമ്മ വച്ചുകൊ ണ്ടാണ് വാനമ്പാടി നീലകാശത്തിൽ പറന്നുയർന്ന പാട്ടുപാടു ന്നത്. സൗന്ദര്യത്തെ ഉമ്മ വച്ചുകൊണ്ടാണ് പക്ഷി സ്വാതന്ത്യത്തെ ആഘോഷിക്കുന്നത്. സൗന്ദര്യവും സ്വാതന്ത്ര്യവും തമ്മിലുള്ള പരസ്പരബന്ധം ഇവിടെ പ്രകടമാകുന്നു. ഇടു ങ്ങിയ കൂട്ടിൽ തടവുകാരനായ പക്ഷി, സ്വാതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയ ലിലെ ധാന്യമണികളെക്കുറിച്ചും ഓർത്താണ് കരയുന്നത്. പക്ഷിക്ക് ആഹ്ലാദം നൽകിയത് സൗന്ദര്യമാണ്. ചലിക്കാൻ ഇടം നൽകിയത് സ്വാതന്ത്ര്യമായിരുന്നു. ഇവ രണ്ടിന്റെ നഷ്ടമാണ് വാനമ്പാടിക്ക് കൂട്ടായിത്തീർന്നത്.

“വിട്ടയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ
നൊട്ടു വാതിൽ പറന്നു നടക്കട്ടെ
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കി ചിരിപ്പതായ് തോന്നുന്നു
മർത്യർതൻ പരിലാളനമൊന്നുന്നുമെ-
ന്നുൾത്തടത്തിനു ശാന്തിയെ നൽകിടാ”

എന്ന് ബാലാമണിയമ്മ ചിത്രീകരിക്കുന്നതും ഈ അവസ്ഥയെ തന്നെയാണ്. പണവും അംഗീകാരവും പോലെ മനുഷ്യർ വച്ച് നീട്ടുന്ന പ്രലോഭനങ്ങളല്ല, പ്രകൃതിയുടെ അനന്തവിസ്തൃതിയും പുറം കാഴ്ചകൾക്കപ്പുറമുള്ള അകക്കാഴ്ചകളുമാണ് (സൗന്ദര്യമാണ്) തനിക്കിഷ്ടമെന്ന് ബാലാമണിയമ്മ പ്രഖ്യാപിക്കുന്നു.

നഷ്ടപ്പെട്ടതിന്റെ വില നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന ലോകത്തെക്കുറിച്ചും ഈ കഥ പറയുന്നു. പ്രകൃതിയിലെ ജീവജാലങ്ങൾ ഇല്ലാതായതിനു ശേഷം വിലപിച്ചതുകൊണ്ട് വലിയ കാര്യമില്ല. നഷ്ടമാകാതി രിക്കാനുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളുമാണ് പ്രധാനം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. പരസ്പരം തിരിച്ചറിഞ്ഞും അംഗീകരിച്ചും സഹായിച്ചുമാകണം നിലനിൽക്കേണ്ടത്. മത്സരത്തിനും ആർത്തിക്കും ഇവിടെ സ്ഥാനമില്ല.

അർത്ഥം
അനുഗൃഹീതം – അനുഗ്രഹിക്കപ്പെട്ട
ആർഭാടം – ആഡംബരം
മാർദവം – മിനുസം
വിലാപം – കരച്ചിൽ
സാന്ത്വനം – ആശ്വസിപ്പിക്കൽ
അഭിമുഖം – മുഖത്തിനു നേരെ
പാതയോരം – വഴിയരിക്

വിപരീതപദങ്ങൾ
പ്രഭാതം × പ്രദോഷം
സുഗന്ധം × ദുർഗന്ധം
ആർഭാടം × അനാർഭാടം
അസ്തമയം × ഉദയം
സ്വാതന്ത്ര്യം × പാരതന്ത്ര്യം

ഡെയ്സിച്ചെടി Summary in Malayalam Class 5

വിഗ്രഹിക്കുക
വെള്ളിയുടുപ്പ് – വെള്ളിനിറമുള്ള ഉടുപ്പ്
സ്വർണഹൃദയം – സ്വർണം പോലെയുള്ള ഹൃദയം
നീലാകാശം – നീലയായ ആകാശം
ഇരുമ്പഴി – ഇരുമ്പുകൊണ്ടുള്ള അഴി

പര്യായപദങ്ങൾ
പൂന്തോട്ടം – ആരാമം, ഉദ്യാനം, ഉപവനം
സൂര്യൻ – രവി, അർക്കൻ, ആദിത്യൻ
പ്രഭാതം – കാല്യം, പുലരി, വിഭാതം
ശരീരം – ദേഹം, തേൻ, മേനി

പിരിച്ചെഴുതുക
താഴെയിറങ്ങി – താഴെ + ഇറങ്ങി
മനോഹരമായ – മനോഹരം + ആയ
പാതയോരം – പാത + ഓരം
വെള്ളമില്ല – വെള്ളം + ഇല്ല

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 ഡെയ്സിച്ചെടി Daisychedi Notes Questions and Answers Pdf improves language skills.

Daisychedi Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 3 Daisychedi Question Answer

Class 5 Malayalam Daisychedi Notes Question Answer

വരികൾക്കിടയിൽ
Question 1.
“ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻ മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ് ” ആരാണി ങ്ങനെ പറഞ്ഞത്? ഏതു സന്ദർഭത്തിൽ?
ഈ വാക്യങ്ങളിൽ നിന്ന് നിങ്ങൾക്കു മനസ്സിലായതെന്തെല്ലാം? എഴുതി നോക്കൂ. ഇത്തരം വാക്യങ്ങൾ ഈ പാഠത്തിൽ ഇനിയുണ്ട് കണ്ടെത്തി അവയെക്കുറിച്ചും എഴുതൂ…
Answer:
കൂട്ടിൽ കിടക്കുന്ന വാനമ്പാടിയാണ് ഇങ്ങനെ പറഞ്ഞത്. പ്രകൃതിയെ സ്നേഹിച്ചും സ്വാതന്ത്ര്യം ആസ്വ ദിച്ചും മനോഹരമായ പാട്ട് പാടിയും നടന്നിരുനന വാനമ്പാടിയെ രണ്ട് കുട്ടികൾ ചേർന്ന് കൂട്ടിലടക്കുന്നു. ദുഃഖവും ദാഹവും സഹിക്കവയ്യാതെ വാനമ്പാടിയുടെ പാട്ട് വിലാപഗാനമായി മാറുന്നു. പക്ഷിക്ക് കഴിക്കാ നായി കുട്ടികൾ ഡെയ്സിച്ചെടിയെ പറിച്ചു കൂട്ടിൽ വച്ചു കൊടുക്കുന്ന കാടും ലോകവും നഷ്ടപ്പെട്ട വാന പാടിക്ക് പിന്നീട് കൂട്ടായുള്ളത് ആ കൂട്ടിലെ ഡെയ്സിച്ചെടി മാത്രമായി. തന്റെ ലോകം അതിൽ മാത്ര മായി മാറിയിരിക്കുന്നു എന്ന് മനസിലാക്കിയ വാനമ്പാടി “ഒരു പുൽനാമ്പ് എനിക്കിപ്പോൾ വന്മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്” എന്ന് ഡെയ്സിച്ചെടിയോട് പറയുന്നു. സ്വാതന്ത്ര്യവും സ്വപ്നവും നഷ്ടപ്പെട്ട ഒരാൾ സ്വയം ആശ്വാസം കണ്ടെത്തുന്ന വാക്കുകളായി ഇത് മാറുന്നു.

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

പ്രകൃതി പാഠങ്ങൾ
Question 1.
മണ്ണിന്റെ കിനാവുകൾ എന്ന കവിതയിലൂടെ നമ്മൾ പരിചയപ്പെട്ടത് പ്രകൃതിയുടെ സൗന്ദര്യമാണ്. കാട്ടി ലെമഴ എന്ന അനുഭവക്കുറിപ്പിലൂടെ മഴയുടെ സൗന്ദര്യവും ഡെയ്സിച്ചെടി എന്ന പാഠത്തിൽ പരസ്പര സ്നേഹത്തിന്റെ മനോഹരമായ ആവിഷ്കാരവും കാണാം.
ഈ മൂന്നു പാഠങ്ങളെ അടിസ്ഥാനമാക്കി പ്രകൃതി പാഠങ്ങൾ എന്ന ഒരു ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതി പല പാഠങ്ങളാണ് നമ്മെ പലപ്പോഴായി പഠിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ പ്രകൃതി സ്നേഹ ത്തിന്റെ ആഴം നമ്മെ പഠിപ്പിക്കുന്നു. ചിലപ്പോൾ അത് പരസ്പരബന്ധത്തിന്റെയും പരസ്പര ആശയത ത്തിന്റെയും പാഠങ്ങളാവുന്നു. മറ്റു ചിലപ്പോൾ അത് നഷ്ടപ്പെടലുകളുടെ പേടിപ്പെടുത്തുന്ന പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രകൃതിയുടെ വ്യത്യസ്ത മുഖങ്ങൾ നമുക്ക് കാണിച്ചു തന്നെ പാഠങ്ങളായിരുന്നു മണ്ണിന്റെ കിനാവുകൾ’, കാട്ടിലെ മഴ’, ‘ഡെയ്സിച്ചെടി’ എന്നിവ.

പി. മധുസുദനൻ നായർ എഴുതിയ മനോഹരമായൊരു കവിതയാണ് മണ്ണിന്റെ കിനാവുകൾ. പ്രകൃതി യിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായ പൂക്കളെകുറിച്ചാണ് ഈ കവിതയിലുടനീളം പറയു ന്നത്. മുക്കുറ്റിപ്പൂവിന്റെയും പനിനീർപ്പൂവിന്റെയും, ജമന്തിപ്പൂവിന്റെയും, മുല്ലപ്പൂവിന്റെയും കൃഷ്ണകിരീട ത്തിന്റെയും തുമ്പയുടെയും വാടാമല്ലിയുടെയുമെല്ലാം സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹമതിൽ ഭംഗിയായി വർണിച്ചിട്ടുണ്ട്. ഏത് വേനലിലും വാടാത്തവരും, ഏതിരുട്ടിലും പുഞ്ചിരിക്കുന്നവരുമാണ് ഈ പൂക്കൾ എല്ലാം തന്നെ എന്നതാണ് കവി ഇതിൽ പൂക്കൾക്ക് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സവിശേഷത. വേനൽമഴയുടെ ഭംഗിയെ സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്ന അനുഭവക്കുറിപ്പാണ് ഇ. സോമനാഥിന്റെ കാട്ടിലെ മഴ. കാട്ടിൽ പെയ്യുന്ന ആദ്യമഴയുടെ ഭംഗിയെയും കാടിന് വരുന്ന പുത്തൻ ഉണർവ്വിനെയും അതി മനോഹരമായി ഈ പാഠഭാഗത്തിൽ നമുക്ക് കാണാം. വറ്റി വരണ്ടിരിക്കുന്ന പുഴകളെയും ഉണങ്ങി നശിച്ചി രിക്കുന്ന കാടിനെയും വേനൽമഴ എത്ര സൗന്ദര്യത്തിലേക്കാണ് കൊണ്ടുവരുന്നതെന്ന് എഴുത്തുകാരൻ ഇതിൽ കാണിച്ചിരിക്കുന്നു.

ഒരു കിളിയും പൂവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് എം.വിജയന്റെ ഡെയ്സിച്ചെടി. പുല്ലു കൾക്കിടയിൽ മുളച്ച മനോഹരിയായ ഡെയ്സിപ്പൂവിനെ സ്നേഹം കൊണ്ട് ഉമ്മ വെക്കുന്ന വാനമ്പാ ടിയും കൂട്ടിലടക്കപ്പെടുന്ന വാനമ്പാടിയെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിസ്സഹായയായി നിൽകേണ്ടി വരുന്ന ഡെയ്സിച്ചെടിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പരസ്പര സ്നേഹ ത്തിന്റെ പ്രാധാന്യത്തിനപ്പുറം, പ്രകൃതിയിലെ ഓരോ ജീവിക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് എന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ കഥ നമുക്ക് നൽകുന്നത്.

മൂന്ന് പാഠങ്ങളും പ്രകൃതിയുടെ വ്യത്യസ്തമുഖങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. നമ്മുടെ പ്രകൃതി ഏറെ സൗന്ദര്യം നിറഞ്ഞവളാണ്. ആ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരു ടെയും കടമയാണ്. പ്രകൃതിയിലുള്ള പൂക്കളാവട്ടെ, മരങ്ങളാവട്ടെ, കിളികളാവട്ടെ, എല്ലാറ്റിനും അതിന്റേ തായ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നിനെയും നാം നശിപ്പിക്കരുത്. നമ്മെപ്പോലെത്തന്നെ പ്രകൃതിയിലെ ഓരോന്നിനും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യവും നാം ഇല്ലാതാക്കരുത്. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്…

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ഡെയ്സിച്ചെടി മുളച്ചുവന്നതെവിടെ?
Answer:
ഒരു കുഴിയുടെ വക്കത്ത് പച്ചപ്പുല്ലുകൾക്കിടയിലായി.

Question 2.
പാട്ടുപാടി നൃത്തം ചെയ്ത വാനമ്പാടി സ്വയം പറഞ്ഞതെന്താണ്?
Answer:
എന്ത് മാർദ്ദവമുള്ള പുല്ല്! സ്വർണഹൃദയവും വെള്ളിയുടുപ്പും ഉള്ള എത്ര മനോഹരമായ കൊച്ചു പൂവ്!

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

Question 3.
പൂന്തോട്ടത്തിലെ മറ്റു പൂക്കൾക്ക് ഡെയ്സിപ്പൂവിനോട് കോപവും അസൂയയും തോന്നാൻ കാരണ
മെന്ത്?
Answer:
വാനമ്പാടി ഡെയ്സിപ്പൂവിനരികിൽ ചെന്ന് അതിന് ഉമ്മ കൊടുത്തു. ഇങ്ങനെ തങ്ങൾക്ക് ലഭിക്കാത്ത സൗഭാഗ്യം ഡെയ്സിപ്പൂവിന് കിട്ടിയത് കൊണ്ടാണ് മറ്റു പൂക്കൾക്ക് അസൂയയും കോപവും തോന്നിയത്.

Question 4.
കൂട്ടിലടയ്ക്കപ്പെട്ട പക്ഷി എന്തൊക്കെ ഓർത്താണ് വിലപിച്ചത്?
Answer:
സ്വതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയലിലെ ധാന്യമാണികളെ കുറിച്ചും ഓർത്താണ് പക്ഷി വിലപിച്ചത്

Question 5.
വാനമ്പാടി ഡെയ്സിപ്പൂവിനോട് പറഞ്ഞതെന്താണ്?
Answer:
പാവം ! പൂവേ, നീയും ഇവിടെക്കിടന്ന് കരഞ്ഞു പോകുമല്ലോ. എനിക്കുണ്ടായിരുന്ന വലിയ ലോകത്തിനു പകരം നിന്നെയും ഈ പുൽത്തകിടിയെയും അവർ എനിക്ക് തന്നു. ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമ രമാണ്. നിന്റെ ഓരോ ഇതളും എനിക്ക് ഓരോ പൂവാണ്. കഷ്ടം! എനിക്ക് നഷ്ടപ്പെട്ടതിന്റെ വില ഞാൻ ഇപ്പോൾ അറിയുന്നു.

കാട്ടിലെ മഴ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and കാട്ടിലെ മഴ Kattile Mazha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Kattile Mazha Summary

Kattile Mazha Summary in Malayalam

കാട്ടിലെ മഴ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
കാട്ടിലെ മഴ Summary in Malayalam Class 5 1
പ്രശസ്ത മാധ്യമ പ്രവർത്തകൻ. ആഴ്ച്ചക്കുറിപ്പുകൾ എന്ന പേരിൽ മലയാള മനോരമയുടെ എഡി റ്റോറിയൽ പേജിൽ എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെട്ടവയാണ്. പ്രകൃതി സ്നേഹി കൂടിയായ സോമനാഥ് കേരളത്തിലെ കാടുകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. പരിസ്ഥിതി, രാഷ്ട്രീയം, നിയമനിർമ്മാണം, ഭരണം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി വാർത്തകൾ തയ്യാറാക്കു കയും ആഴത്തിലുള്ള അവലോകനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. 2022-ൽ അന്തരിച്ചു.

കാട്ടിലെ മഴ Summary in Malayalam Class 5

പാഠസംഗ്രഹം

വേനൽ ചൂടിൽ കരിഞ്ഞു നിൽക്കുന്ന കാട്. മുകളിൽ തീമഴയും താഴെ ചെങ്കനലും എന്ന അവസ്ഥ. പച്ചില കളെ കരിയിലകളാക്കി മാറ്റിയിരിക്കുന്നു. എന്നാൽ വേനലിന്റെ ഉഗ്രതാപത്തിന് മുകളിൽ അതാ കുളിരിന്റെ കുത്തൊഴുക്കായി മഴ കടന്നുവരുന്നു.

മിന്നൽ കൺകോണുകൾ വെട്ടിച്ചുകൊണ്ട് കടന്നുവരുന്ന മഴ അക്ഷരാർത്ഥത്തിൽ പുതിയൊരു കാടിന് ജന്മം നൽകി. മരങ്ങളിൽ, ഇലകളിൽ, മണ്ണിൽ, പുഴയിൽ, ജീവികളിൽ എല്ലാം മാറ്റം പ്രകടമായി.
കാട്ടിലെ മഴ Summary in Malayalam Class 5 2
മഴയും കാറ്റും നിലാവും ചേർന്ന് അവ തരിപ്പിച്ച ദൃശ്യഭംഗിയുള്ള നാടകത്തിൽ കാട്ടിലെ സർവചരാചരങ്ങളും അകമഴി ഞ്ഞാനന്ദിച്ചു; പങ്കുകൊണ്ടു. ഈ ദൃശ്യനാ ടകത്തിൽ വലിപ്പച്ചെറുപ്പങ്ങളോ മറ്റു സവി ശേഷതകളോ തടസ്സങ്ങൾ സൃഷ്ടിച്ചില്ല. എല്ലാം ഒത്തു ചേർന്ന പ്രകൃതിയുടെ ഐക്യഗാനം മാത്രം.

നാനാ ജീവ സ്വരങ്ങൾ ഒത്തു ചേരു മ്പോൾ അനുഭവപ്പെടുന്ന ഐക്യവും പാര പര്യവുമെല്ലാം മനസ്സ് കുളിരു നിറയ്ക്കുന്ന ചിത്രങ്ങളിലൂടെ വർണിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ഗദ്യഭാഷയിൽ വാർന്നുവീണ ഈ വാങ്മയ ചിത്രങ്ങളിലൂടെ കുട്ടികളുടെ മന സ്സിൽ തെളിയുന്നത് പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും വ്യാപ്തിയുമാണ് കാട്ടിലെ സുന്ദരമായ ഈ അനുഭവ ദൃശ്യം പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും അറിയാനും വ്യത്യസ്തമായി ആവിഷ്കരിക്കാനും കുട്ടിയെ പ്രേരിപ്പിക്കും.

പദപരിചയം
കന്നിമഴ – ആദ്യത്തെ മഴ
വിളർച്ച – നിറം മാറ്റം കൊണ്ട് തെളിച്ചമില്ലായ്മ
ഇരമ്പം – വലിയ ശബ്ദം
ഇലച്ചാർത്ത് – ഇലകളുടെ കൂട്ടം
പ്രതിരോധിച്ചു – തടഞ്ഞു
ഒളിയിടം – ഒളിക്കാനുള്ള സ്ഥലം
സാമാന്യം – അത്യാവശ്യം
എരിയുക – കത്തുക
അപായം – അപകടം
അതിദ്രുതം – അതിവേഗം
ഗർജ്ജനം – അലർച്ച
വർണം – നിറം
കിളുർക്കുക – മുളയ്ക്കുക
പ്രതിധ്വനി – മാറ്റൊലി
നീർച്ചാൽ – വെള്ളം പോകാനുള്ള വഴി
കരുവാളിപ്പ് – കറുപ്പ്

കാട്ടിലെ മഴ Summary in Malayalam Class 5

പര്യായപദങ്ങൾ
പുഴ – നദി, സരിത്ത്
കുന്ന് – അദി, അചലം
ഇല – പ്രതം, പർണം
ആകാശം – ഗഗനം, വാനം
മരം – വൃക്ഷം, തരു
ഗുഹ – ഗഹ്വരം, കന്ദരം
കാറ്റ് – പവനൻ, അനിലൻ
മഴ – മാരി, വർഷം, വൃഷ്ടി
ശബ്ദം – രവം, നാദം
നിലാവ്- ചന്ദ്രിക, കൗമുദി, ജ്യോത്സന

പദം പിരിച്ചെഴുതുക
തലയുയർത്തി – തല + ഉയർത്തി
മഴയിരമ്പം – മഴ + ഇരമ്പം
പെട്ടെന്നായിരുന്നു – പെട്ടെന്ന് + ആയിരുന്നു
മഴത്തുള്ളികൾ – മഴ + തുള്ളികൾ
മാറിക്കഴിഞ്ഞു – മാറി + കഴിഞ്ഞു
കരിഞ്ഞുണങ്ങിയ – കരിഞ്ഞ് + ഉണങ്ങിയ

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 കാട്ടിലെ മഴ Kattile Mazha Notes Questions and Answers Pdf improves language skills.

Kattile Mazha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 2 Kattile Mazha Question Answer

Class 5 Malayalam Kattile Mazha Notes Question Answer

കണ്ടെത്താം പറയാം എഴുതാം
Question 1.
‘പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു’
‘മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി
‘കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കു മേഘങ്ങൾ’
മഴ കാട്ടിലുണ്ടാക്കുന്ന കാഴ്ചകളാണ് ഈ വാക്യങ്ങളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപോലെയുള്ള വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തൂ. അവയുടെ ആശയം ക്ലാസിൽ പറഞ്ഞവ തരിപ്പിക്കൂ. എഴുതിവയ്ക്കുകയും വേണം.
Answer:

  • പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു?
    വേനലിൽ വറ്റിവരണ്ടു കിടന്ന പുഴ ആദ്യ മഴയിൽ ഉയിർത്തെണീറ്റു. ജീവനില്ലാത്ത മെലിഞ്ഞുണങ്ങി ക്കിടന്ന പുഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയത് ആദ്യമഴ പെയ്തപ്പോഴാണ്.
  • മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി?
    കാട്ടിലെ കന്നിമഴയോടൊപ്പം രാത്രിയിൽ നിലാവും പരന്നു മഴത്തുള്ളിയോടൊപ്പം നിലാവും പെയ്തി റങ്ങി എന്നാണ് ലേഖകൻ വർണ്ണിക്കുന്നത്. നിലാവുള്ള രാത്രിയിൽ ആദ്യമഴയുടെ സുന്ദരദൃശ്യമാണ് ഇവിടെ കാണുന്നത്.
  • കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കുമേഘങ്ങൾ
    കുസൃതികൾ കാണിക്കുന്ന ആനക്കൂട്ടത്തെപ്പോലെയാണ് ആകാശത്ത് മഴമേഘങ്ങൾ കടന്നുവരുന്ന തെന്ന് എഴുത്തുകാരൻ വർണ്ണിക്കുന്നു. കറുത്ത നിറമുള്ള മഴമേഘങ്ങൾ ആനക്കൂട്ടത്തെപ്പോലെയാണ്. ആനകൾ കുസൃതി കാണിക്കുന്നതുപോലെ അവ എപ്പോഴും ചലിച്ചു കൊണ്ടിരിക്കും.
  • ഇടിമിന്നൽ ചാലുകൾ ഇടയ്ക്ക് കാട്ടിലേക്ക് വന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു. കാട്ടിലെ ആദ്യമഴയോടൊപ്പം ഇടിമിന്നലുണ്ടായി. ആ ഇടിമിന്നലിന്റെ വെളിച്ചം മരത്തിനിടയിലൂടെ കാട്ടിലേക്കു കടന്നുവെന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു എന്ന് പറഞ്ഞിരിക്കുന്നു.
  • പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയാകുന്നു
    പുഴയുടെ സൗന്ദര്യം വെള്ളമാണ് വരണ്ടുണങ്ങിയ പുഴയ്ക്ക് ഭംഗിയല്ല. ആദ്യമഴ കൊണ്ടു തന്നെ വെള്ളം കടന്നുവെന്ന് പുഴ ഒരു ദിവസം കൊണ്ട് സുന്ദരിയായി തീർന്ന് എന്നാണ് ലേഖകൻ പറയുന്നത്.

മഴയഴക്
Question 1.
മഴ വന്നപ്പോൾ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ നോക്കൂ.
‘എണ്ണ കണ്ടു മാമലകൾ
പണക്കാരായ് പറമ്പുകൾ
മരുന്നുവെച്ചു മുറികൾ
കെട്ടീ, വെട്ടേറ്റ കാടുകൾ’
പി. കുഞ്ഞിരാമൻ നായർ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഴ പെയ്തപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം പി. കുഞ്ഞിരാമൻ നായർ വർണ്ണിച്ചിരിക്കുന്നത് വായിച്ചല്ലോ.
ആദ്യമായി വേനൽമഴ പെയ്തപ്പോൾ നിങ്ങളുടെ വീടിനു ചുറ്റും എന്തെല്ലാം മാറ്റങ്ങളുണ്ടായി? ആ മാറ്റ ങ്ങളെക്കുറിച്ച് ഒരു വർണ്ണന തയ്യാറാക്കൂ.
Answer:
കടുത്തചൂടിൽ മണ്ണ് ഉണങ്ങിവരണ്ടു കിടക്കുകയായിരുന്നു. എങ്ങും പൊടിക്കാറ്റ് ഇലകൾ വാടിക്കരിഞ്ഞ് ചെടികളും മരങ്ങളും നിന്നു. പുതുമഴത്തുള്ളികൾ മണ്ണിൽ പതിച്ചപ്പോൾ മണ്ണിൽ നിന്ന് പ്രത്യേക ഗന്ധം ഉയർന്നുപൊങ്ങി. മഴയുടെ വരവറിയിച്ച് സന്തോഷത്തോടെ തവളകൾ കരഞ്ഞു. കിളികൾ ചിലച്ചുക്കൊണ്ട് മരക്കൊമ്പിൽ ഇരുന്നു. മരങ്ങളും ചെടികളുമൊക്കെ കാറ്റിലും മഴയിലും മെല്ലെ ഇളകി. വാടിയ ഇലക ളൊക്കെ പുതു ജീവൻ കിട്ടിയപ്പോലെ ഉണർന്നു. പെയ്തിറങ്ങിയ മഴത്തുള്ളികൾ തീർത്ത നീർച്ചാലുകൾ മുറ്റത്തു കൂടി ഒഴുകി.

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

ഒറ്റയ്ക്കും കൂട്ടായും
Question 1.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിച്ചിരിക്കാൻ ഒരിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
ഈ വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് ചർച്ച ചെയ്യൂ.
Answer:
കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തി ‘ആദ്യത്തേതിൽ ഒളിച്ചിരിക്കാൻ ഒരിടം’ എന്നും രണ്ടാമത്തേതിൽ ‘ഒളിയിടം’ എന്നുമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഒളിയിടം’എന്നതിനെ പിരിച്ചെ ഴുതിയതാണ് ‘ഒളിച്ചിരിക്കാൻ ഒരിടം’എന്ന്.

‘കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടക്കണക്ക്’ കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടങ്ങ ളുടെ കണക്കിന്
“കാറ്റിൽ മഴയിരമ്പം കേട്ടപ്പോൾ
കാറ്റിൽ മഴയുടെ ഇരമ്പം കേട്ടപ്പോൾ
“മരങ്ങൾ ഒടിഞ്ഞ മരുന്നതിന്റെ ശബ്ദം”
മരങ്ങൾ ഒടിഞ്ഞു അമരുന്നതിന്റെ ശബ്ദം
“നിലാനിറമാർന്ന മഴയ്ക്ക്”
നിലാവിന്റെ നിറമാർന്ന മഴയ്ക്ക്

മിണ്ടിയും പറഞ്ഞും
Question 1.
കടുത്ത വേനലിനു ശേഷം വന്ന മഴ കാടിനെ മനോഹരമാക്കി. മഴയും കാടും തമ്മിൽ എന്തെല്ലാം വർത്ത മാനങ്ങൾ പറഞ്ഞിട്ടുണ്ടാകും? എഴുതി നോക്കൂ.
Answer:
കാറ്റ് : ഇത്രനാൾ എവിടെയായിരുന്നു മഴയേ നീ…….?
നിന്നെ ഞാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്.
മഴ : ഇപ്പോഴാണ് എനിക്ക് പെയ്തിറങ്ങാൻ സമയമായി. ഇപ്പോൾ നിന്നെ കാണാനും നല്ല മനോഹരി
യായി
കാട് : അത് നിന്റെ ആഗ്രഹം കൊണ്ടാണ്. നീ കനിഞ്ഞ് വെള്ളം കൊണ്ടാണ് ഞാനിങ്ങനെ പച്ചപ്പ ണിഞ്ഞു നിൽക്കുന്നത്.
മഴ : നിന്റെ വടക്കേ അറ്റത്തുള്ള പുഴ ഒഴുകാറായില്ലേ?
കാട് : ഇല്ല, അതിന് കുറച്ചു കൂടെ മഴ ലഭിക്കേണ്ടതുണ്ട്. പാവം, ഒരിറ്റു വെള്ളമില്ലാതെ വറ്റി വരണ്ടിരി പ്പായിരുന്നില്ലേ. ഇനി ശരിയാവും.
മഴ : തീർച്ചയായും, പുഴകളും ആറുകളും ഒഴുകി നടക്കുന്നത് കാണുമ്പോഴാണ് എനിക്കും സന്തോഷം

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
മറക്കാനാവാത്ത മഴക്കാല അനുഭവക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു മഴക്കാലം എനിക്കൊരു മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു സമ്മാനിച്ചത്. സ്കൂൾ തുറക്കാൻ ആവേശത്തോടെ കാത്തിരുന്ന ഒരു കുട്ടിയെപോലെ മഴയും വന്നെത്തി. സ്കൂൾ തുറന്ന് ഒരാഴ്ച പിന്നി ട്ടിട്ടും മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. പുതിയ യൂണിഫോം ബാഗും കുടയും ആയി ഞാൻ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. മഴയായതിനാൽ റോഡ് മുഴു വൻ ചെളിവെള്ളം ഉണ്ടായിരുന്നു. കുട ചൂടിയിട്ടുണ്ടെങ്കിലും എന്റെ ബാഗും യൂണിഫോമുമെല്ലാം നനഞ്ഞു കുതിർന്നിരുന്നു. പെട്ടെന്ന് ഒരു ബൈക്ക് അത് വഴി കടന്നുപോയതും എന്റെ യൂണിഫോമിൽ ചെളി വെള്ളം തെറിച്ചതും ഒരുമിച്ചായിരുന്നു. അന്ന് ഞാൻ സ്കൂളിൽ പോകാതെ തിരികെ വീട്ടിലേക്ക് പോയി. ഞാൻ സ്കൂളിൽ പോകുന്നത് തടഞ്ഞ അന്നത്തെ മഴയോട് എനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. പിന്നെ ആ സംഭവം കൂട്ടുകാരുമൊത്ത് പറഞ്ഞു ചിരിക്കുന്ന ഒരു തമാശയായി മാറി.

Question 2.
നിങ്ങൾ ഇഷ്ടപ്പെടുന്ന മഴയ്ക്ക് ഒരു കത്ത് തയ്യാറാക്കുക.
Answer:

അമ്പിളിക്കാവ്
8/8/24

സ്നേഹം നിറഞ്ഞ മഴയ്ക്ക്,
നീ ഇടയ്ക്കിടെ എത്തുമ്പോൾ എന്തൊരാശ്വാസമാണെന്ന് പറയാതെ വയ്യ. നീ ഞങ്ങളുടെ വീട്ടിലെ വിരു ന്നുകാരനാണ്. ജൂൺമാസമാകാറുമ്പോൾ എല്ലാവരും മഴ ചീത്ത വിളിക്കും. സ്കൂളിൽ ഞാൻ പോകു മ്പോൾ മഴ നനയുന്നത് എനിക്ക് വളരെയധികം ഇഷ്ടമാണ്. നീ എത്തേണ്ട സമയം എത്തിയില്ലെങ്കിൽ ഞങ്ങളുടെ കൃഷിയെല്ലാം കരിഞ്ഞുപോകും. വെള്ളമില്ലാതെ കറന്റുണ്ടാവില്ലല്ലോ. മഴ ചിലപ്പോൾ ഞങ്ങൾക്കു ശല്യമായിത്തോന്നുമെങ്കിലും നീ ഞങ്ങൾക്കു ഏറെ ഉപകാരിയാണ്. അത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ഇനിയും നീ എത്തുന്നതും കാത്ത് ഞങ്ങൾ ഇരിക്കുന്നു.

സ്നേഹപൂർവ്വം
ഇന്ദു

മഴപ്പാട്ടുകൾ

ചെറുമഴ
1. മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴത്തൂടെ നടന്നു ഞാൻ
പോം പോം തവളകൾ പാടി
ചെറുമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ വന്നേ
മഴ മേളത്തിൽ മേളത്തിൽ പൊടി പൂരം

2. ഹായ് മഴ
മഴ മഴ മഴ മഴ ചാറ്റൽ മഴ
മഴ മഴ പെയ്തതു പെരുമഴയായ്
മഴയുടെ കൂട്ടായ് ഇടിമിന്നൽ
ചുഴലിക്കാറ്റും വീശുന്നു
മഴ മഴ മഴ മഴ പെരുമഴയിൽ
പുഴ വഴി മാറി പലവഴിയായ്

3. മുത്തു മഴ
ചിന്നിത്തെറിക്കും നറുമുത്തുമഴ
നീളുന്ന വെള്ളിത്തെളി നൂലുപോലെ
ആകാശഗംഗാ പ്രസരങ്ങൾപോലെ
യാഹാ! പതിച്ചു പുതുവർഷതോയം?

4. മഴ
ഒരു മഴ പെയ്തു
ഭൂമി കുളിർത്തു
ഒരു കതിർ നീണ്ടു
ഭൂമി പൊലിച്ചു

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

മഴ സിനിമാഗാനങ്ങളിൽ
1. മഴയോ മഴ തൂമഴ പുതുമഴ
മാനം നിറയെ തേന്മഴ
മനസ്സു നിറയെ പൂമഴ
താമരക്കുരുവീ താമരക്കുരുവി
താനെയിരിക്കുമ്പോൾ തണുക്കുന്നു

2. തുലാവർഷമേളം
തുടിപ്പാട്ടിൻ താളം
ചെല്ലച്ചിറകുണർന്നു
പളുങ്കു ചൊരിയും അമൃതജലധാര
അവ ആയിരം പീലി നിർത്തി നിന്നേ

3. മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിന്റെ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി

മഴച്ചൊല്ലുകൾ

  1. ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി
  2. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
  3. തുലാപത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമി രിക്കാം
  4. ഇടവലത്തിൽ മഴ ഇടവഴി നീളെ
  5. അന്തിക്ക് വന്ന മഴയും വിരുന്നും അന്ന് പോകില്ല
  6. കർക്കിടത്തിന് പത്ത് വെയിൽ
  7. മകരത്തിന് മഴപെയ്താൽ മലയാളം മുടിയും
  8. മഴ നിന്നാലും മരം പെയ്യും
  9. തിരുവാതിരയിൽ തിരു തകൃതി
  10. ആയിരം വെയിലാവാം, അര മഴ വയ്യ

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and മണ്ണിന്റെ കിനാവുകൾ Manninte Kinavukal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Manninte Kinavukal Summary

Manninte Kinavukal Summary in Malayalam

മണ്ണിന്റെ കിനാവുകൾ Summary in Malayalam

കവിയെ പരിചയപ്പെടാം
മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5 1
മലയാളത്തിലെ മികച്ച ബാലകവികളിലൊരാൾ. എറണാകുളം ജില്ലയിലെ വളയൻചിറങ്ങരയിൽ ജനിച്ചു. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.

പ്രധാന കൃതികൾ : അതിന്നുമപ്പുറമെന്താണ് ? മുക്കുറ്റിപ്പൂവിന്റെ ആകാശം, പ്രപഞ്ചവും കാലവും, ഭൂമി പാടുന്ന ശീലുകൾ, ഞാനിവിടെയുണ്ട്.

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

കവിതയുടെ ആശയം
മണ്ണിന്റെ കിനാവുകൾ എന്ന കവിത യിൽ മണ്ണിന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് പറയുന്ന ത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തിലുള്ള പൂക്കളുടെ പ്രത്യേ കതകളെ കുറിച്ചു പറയുന്നു. അവസാ ന ഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷ തകളെക്കുറിച്ചും പറയുന്നു.

മുക്കുറ്റി പൂവിനെ വർണ്ണിച്ചു കൊ ണ്ടാണ് കവിത ആരംഭിക്കുന്നത്. സ്വർണനിറമുള്ള വെയിലിൽ നിന്നും ജനിച്ചവരാണ് മുക്കുറ്റിപ്പൂക്കൾ എന്ന് കവി പറയുന്നു. ഇതിലൂടെ മുക്കുറ്റി പ്പൂവിന്റെ ഭംഗിയെയാണ് സൂചിപ്പിക്കു ന്നത്. വെയിലിന്റെ നിറവും മുക്കുറ്റിയുടെ നിറവും ഒരുപോലെയാണെന്ന് കവി ഈ വരികളിലൂടെ അർത്ഥമാ ക്കുന്നു. തുമ്പപ്പൂക്കളെ നിലാവുമായാണ് കവി താരതമ്യം ചെയ്യുന്നത്. തുമ്പപ്പൂക്കൾ നിലാവുപോലെ വെണ്മ യുള്ളതാണെന്ന് ഇവിടെ പറയുന്നു. സന്ധ്യാനേരത്ത് ആകാശത്ത് വിടരുന്ന നിറവുമായാണ് ജമന്തിപ്പൂക്കളെ കവി കൂട്ടിച്ചേർക്കുന്നത്. സന്ധ്യ എന്നത് കൊണ്ട് സമയത്തെയാണ് വ്യക്തമാക്കുന്നത്. സന്ധ്യ നെഞ്ചത്തെ ടുത്ത് ഓമനിച്ചതുകൊണ്ടാണ് ജമന്തിപ്പൂക്കൾക്ക് ആ നിറം ലഭിച്ചത് എന്ന് കവിതയിലൂടെ പറയുന്നു.

കുരുക്കുത്തിമുല്ലകൾ വിടരുന്നത് രാത്രിയിലാണ്. അതിനാലാണ് രാത്രിയിൽ മണ്ണിൽ ജനിക്കുന്നവരാണ് കുരു ക്കുത്തിമുല്ലകൾ എന്ന് കവി പറയുന്നത്. കവിതയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കൃഷ്ണകി രീടം പൂക്കളെ കുറിച്ചും വാടാമല്ലി പൂക്കളെ കുറിച്ചും മനസ്സിലാക്കാം. രാജമുദ്രയണിഞ്ഞവരാണ് ചുവന്ന പൂക്കൾ എന്ന കവിതയിൽ പറയുന്നു. രാജമുദ്ര അണിഞ്ഞ ചുവന്ന പൂക്കൾ എന്നതുകൊണ്ട് കവി വർണ്ണിക്കുന്നത്.

കൃഷ്ണകിരീടം പൂക്കളെയാണ്. ഈ പൂക്കളെ കാണാൻ കിരീടം ആകൃതിയിലാണ് ഉണ്ടാവുക. ഭൂമിയിൽ അണിഞ്ഞ കുങ്കുമപ്പൊട്ടുപോലെ ഭംഗിയുള്ളവരാണ് വാടാമല്ലിപ്പൂക്കൾ എന്ന് കവിതയിൽ പറയുന്നു.

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5 2

കവിതയുടെ അവസാനഭാഗങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. പൂക്കളെ ഭൂമിയുടെ മക്കളായാണ് കവി വർണ്ണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറ ന്നതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അത് തന്നെയാണ്. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ളത്തുള്ളികൾ തട്ടുമ്പോഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനേയും അതിജീവിച്ചുകൊണ്ട് ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാ ക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങളായും സ്നേഹം നിറഞ്ഞ പ്രതീക്ഷകളായും കവി കാണുന്നു.

പദപരിചയം
കുരുത്ത – ഉണ്ടായ, മുളച്ചുവന്ന
നുകർന്ന – ആസ്വദിച്ച
ലാളിക്കുക – ഓമനിക്കുക
സുഗന്ധം – മണം
ചേറ്റി – വിതറി, പരത്തി
പനിനീർ മലരുകൾ – റോസാപ്പൂക്കൾ
പെറ്റ – ജനിച്ച
രാജമുദ്ര – രാജാവിന്റെ മുദ (ഇവിടെ കിരീടം എന്ന അർത്ഥം)
ചെന്താരുകൾ – ചുവന്ന പൂക്കൾ
തൂമ – ഭംഗി
പിറക്കുന്നു – ജനിക്കുന്നു
നിത്യവും – ദിവസവും
വാനം – ആകാശം
മിഴി – കണ്ണ്
നീർക്കണം – വെള്ളത്തുള്ളി
ചാർത്തുക – അണിയുക
മന്ദഹസിക്കുക – പുഞ്ചിരിക്കുക
കിനാവ് – സ്വപ്നം

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

പര്യായപദങ്ങൾ
നിലാവ് – കൗമുദി, ചന്ദ്രിക
സന്ധ്യ – അന്തി, ദിനാന്തം
ചന്തം – ഭംഗി, ശോഭ
നക്ഷത്രം – താരം, താരകം
കാറ്റ് – പവനൻ, മാരുതൻ
സുഗന്ധം – ഗന്ധം, വാസന
മലർ – പുഷ്പം, സൂനം
രാത്രി – നിശ, രജനി
ഭൂമി – ധര, ധരിത്രി
വാനം – ആകാശം, ഗഗനം
മിഴി – അക്ഷി, നയനം

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 മണ്ണിന്റെ കിനാവുകൾ Manninte Kinavukal Notes Questions and Answers Pdf improves language skills.

Manninte Kinavukal Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 1 Manninte Kinavukal Question Answer

Class 5 Malayalam Manninte Kinavukal Notes Question Answer

ഈണത്തിൽ താളത്തിൽ
Question 1.
ആദ്യം എല്ലാവരും ഈ കവിത മൗനമായി ഒന്നോ രണ്ടോ തവണ വായിക്കൂ. ഇനി ചെറിയ ഗ്രൂപ്പുകളായി കവിതയ്ക്കു ചേരുന്ന ഈണത്തിൽ ചൊല്ലി അവതരിപ്പിക്കൂ. ഒരു ഗ്രൂപ്പിന്റെ അവതരണം മറ്റു ഗ്രൂപ്പുകൾ ശ്രദ്ധിച്ച് വിലയിരുത്തുക.
Answer:
• വ്യക്തിഗത വായന
• അക്ഷരസ്ഫുടത
• സംഘമായി ഈണം നൽകിയ അവതരണം

പൂക്കളെ പരിചയപ്പെടാം
Question 1.
കവിതയിൽ ഏതെല്ലാം പൂക്കളെക്കുറിച്ചാണ് പറഞ്ഞരിക്കുന്നത്? അവയുടെ വർണ്ണചിത്രം ചുവടെ കൊടുത്ത കളങ്ങളിൽ വരച്ച് പേരെഴുതുക.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 1
Answer:
നോട്ടുപുസ്തകത്തിൽ ഒന്നോ രണ്ടോ പേജ് നിറയെ പൂക്കളുടെ ചിത്രം വരച്ച് നിറം കൊടുക്കുമല്ലോ
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 2

നമുക്കും പൂക്കളാകാം
Question 1.
പൂക്കളുടെ പേരുള്ള ഗ്രൂപ്പുകളായി മാറു
നിങ്ങൾക്ക് ലഭിച്ച പൂവിനെക്കുറിച്ച് കവിതയിൽ പറഞ്ഞിട്ടുള്ള വരികൾ കണ്ടെത്തി അവതരിപ്പിക്കൂ. അവ യുടെ സവിശേഷതകളും അവതരണത്തിൽ ഉൾപ്പെടുത്തുമല്ലോ.
Answer:
ഉദാ :
മുക്കുറ്റി – പൊൻവെയിലിൽ കുരുത്ത മുക്കുറ്റികൾ
ഗ്രൂപ്പ് മുക്കുറ്റി – നക്ഷത്രം പോലുള്ള കുഞ്ഞുമഞ്ഞപ്പൂക്കളുമായി മുറ്റത്തും തൊടിയിലുമൊക്കെ ഞങ്ങൾ ഓണക്കാലത്ത് വിരിഞ്ഞുനിൽക്കും. ദശപുഷ്പങ്ങളിൽ ഒന്നാണ്.
കോളാമ്പി – മഞ്ഞനക്ഷത്രമെന്നപോൽ വേലിയിൽ മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ
ഗ്രൂപ്പ് കോളാമ്പി – പൂന്തോട്ടങ്ങളിലും പാതയോരങ്ങളിലുമൊക്കെ പൊൻ ചിരി തൂകി നിൽക്കുന്ന ഞങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ. എല്ലാ ദിവസവും ഞങ്ങൾ പൂക്കും. ചില്ലകളുടെ അറ്റത്ത് കുലകളായാണ് ഞങ്ങൾ ഉണ്ടാകുന്നത്.
കൃഷ്ണകിരീടം – രാജമുദ്രയണിഞ്ഞ ചെന്താരുകൾ
ഗ്രൂപ്പ് കൃഷ്ണ കിരീടം – നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഞങ്ങളെ ഓണപ്പൂക്കളത്തിൽ ഉപയോഗിക്കാറുണ്ട്. കിരീടത്തിന്റെ ആകൃതിയിലാണ്.
ഞങ്ങളുടെ പൂങ്കുല. അതുകൊണ്ടാണ് രാജമുദ്രയണിഞ്ഞ ചെന്താരുകൾ എന്ന് പറഞ്ഞിരുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

ഓർത്തു ചൊല്ലാം
Question 1.
കവിതയിൽ ആദ്യം പറഞ്ഞത് ഏതു പൂവിനെക്കുറിച്ചാണ്? ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്ത് ചൊല്ലൂ.
Answer:
കവിതയിൽ ആദ്യം പറഞ്ഞത് മുക്കുറ്റിയെക്കുറിച്ചാണ്.
മുക്കുറ്റി : പൊൻ വെയിലിൽ കുരുത്ത മുക്കുറ്റികൾ
തുമ്പ : പൂനിലാവ് നുകർന്ന പൂത്തുമ്പകൾ
ജമന്തി : സന്ധ്യ നെഞ്ചത്തെടുത്ത് ലാളിച്ചതിന്റെ ചന്തമാകെ പകർന്ന ജമന്തികൾ
കോളാമ്പി പൂവ് : മഞ്ഞ നക്ഷത്രമെന്നപോൽ വേലിയിൽ മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ പനിനീർപ്പൂവ് : കാറ്റിലേക്ക് സുഗന്ധമെല്ലായ്പ്പോഴും ചേറ്റി നിൽക്കും പനിനീരുകൾ.

പൂക്കളോടൊപ്പം
Question 1.
പൂക്കൾ മണ്ണിന്റെയോമൽക്കിനാവുകൾ
പൂക്കൾ ജീവന്റെ പ്രേമപ്രതീക്ഷകൾ
പൂക്കളെക്കുറിച്ച് കവിതയിൽ പൊതുവായി
പറയുന്ന കാര്യങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഈ ഭൂമിയിൽ ഒട്ടേറെ പൂക്കളുണ്ട്. ഈ പൂക്കളെയെല്ലാം ഭൂമിയുടെ മക്കളായിട്ടാണ് കവി പറഞ്ഞിരിക്കുന്നത്. സദാസമയം ആകാശത്തേക്ക് നോക്കി വിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ പൂക്കളുടെ കണ്ണുകളിൽ നീലയാകാശം തെളിഞ്ഞു കാണാം എന്ന് കവി പറയുന്നു. അലങ്കാരത്തിനായ് നമ്മൾ മാലയണിയുന്നത് പോലെത്തന്നെ പൂക്കൾക്ക് അവയുടെ ഇതളുകളിൽ പറ്റി നിൽക്കുന്ന ജലകണങ്ങൾ എപ്പോഴും അലങ്കാര മാണെന്ന് കവി പറഞ്ഞിരിക്കുന്നത്. ഈ പൂക്കളെല്ലാം തന്നെ ഏത് ചൂടിലും വാടാതെ നിൽക്കുന്നവരാണ്. അതുപോലെ തന്നെ രാത്രിയെയോ ഇരുട്ടിനെയോ അവർക്ക് പേടിയില്ല. ഏത് ഇരുട്ടിലും പൂക്കൾ ചിരിച്ചു കൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുക.

പൂക്കളും നമ്മളും
Question 1.
നീലവാനം മിഴികളിലുള്ളവർ
നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ
ഏതു ചൂടിലും വാടാതെ നിവർ
ഏതിരുട്ടിലും മന്ദഹസിപ്പവർ…………………….
ഈ വരികളിൽ പൂക്കളുടെ സവിശേഷതകൾക്കൊപ്പം മറ്റെന്തെല്ലാം കാര്യങ്ങളാണ് പറയാനുള്ളത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വി. മധുസുദനൻ നായരുടെ മനോഹരമായൊരു കവിതയാണ് മണ്ണിന്റെ കിനാവുകൾ. പൂക്കളുടെ മനോ ഹാരിതയെയും സവിശേഷതകളെയും കുറിച്ചാണ് കവിതയിൽ പറയുന്നത്. കവിതയുടെ അവസാനഭാഗ ങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് കവി പറഞ്ഞിരിക്കുന്നത്. പൂക്കളെ ഭൂമിയുടെ മക്കളാ യാണ് കവി വർണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറന്ന തിനുശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അതുതന്നെ. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ളത്തുള്ളികൾ തട്ടുമ്പോ ഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനെയും അതിജീ വിച്ചുകൊണ്ട്, ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങൾ ആയും സ്നേഹം നിറഞ്ഞ പ്രതീക്ഷകളുമാ യാണ് കവി കാണുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

ആസ്വാദനക്കുറിപ്പിലേക്ക്
Question 1.
മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്ടമായല്ലോ. നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെ കൊടുത്ത പടം പൂർത്തിയാക്കൂ.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 3
മനോപടത്തിന്റെ സഹായത്തോടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. നല്ലൊരു പേരു നൽകുമല്ലോ.
Answer:
വി. മധുസൂദനൻ നായർ എഴുതിയ ‘ഭൂമി പാടുന്ന ശീലുകൾ’ എന്ന പുസ്തകത്തിലെ മനോഹരമായൊരു കവിതാഭാഗമാണ് മണ്ണിന്റെ കിനാവുകൾ. മണ്ണിന്റെ കിനാവുകൾ എന്ന ഈ കവിതയിൽ മണ്ണിന്റെ സ്വപ്ന ങ്ങളെക്കുറിച്ചും പ്രതീക്ഷകളെ കുറിച്ചുമാണ് കവി പറയുന്നത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തി ലുള്ള പൂക്കളുടെ പ്രത്യേകതകളെ കുറിച്ച് കവി പറയുന്നു. അവസാനഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷതകളെകുറിച്ചും പറയുന്നു.

മണ്ണിന്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് പറ യുന്നത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തിലുള്ള പൂക്കളുടെ പ്രത്യേകതകളെ കുറിച്ചു പറയുന്നു. അവസാനഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷതകളെക്കുറിച്ചും പറയുന്നു.

മുക്കുറ്റി പൂവിനെ വർണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്വർണനിറമുള്ള വെയിലിൽ നിന്നും ജനിച്ചവരാണ് മുക്കുറ്റിപ്പൂക്കൾ എന്ന് കവി പറയുന്നു. ഇതിലൂടെ മുക്കുറ്റിപ്പൂവിന്റെ ഭംഗിയെയാണ് സൂചിപ്പി ക്കുന്നത്. വെയിലിന്റെ നിറവും മുക്കുറ്റിയുടെ നിറവും ഒരുപോലെയാണെന്ന് കവി ഈ വരികളിലൂടെ അർത്ഥമാക്കുന്നു. തുമ്പപ്പൂക്കളെ നിലാവുമായാണ് കവി താരതമ്യം ചെയ്യുന്നത്. തുമ്പപ്പൂക്കൾ നിലാവു പോലെ വെണ്മയുള്ളതാണെന്ന് ഇവിടെ പറയുന്നു. സന്ധ്യാനേരത്ത് ആകാശത്ത് വിടരുന്ന നിറവുമാ യാണ് ജമന്തിപ്പൂക്കളെ കവി കൂട്ടിച്ചേർക്കുന്നത്. സന്ധ്യ എന്നത് കൊണ്ട് സമയത്തെയാണ് വ്യക്തമാക്കു ന്നത്. സന്ധ്യ നെഞ്ചത്തെടുത്ത് ഓമനിച്ചതുകൊണ്ടാണ് ജമന്തിപ്പൂക്കൾക്ക് ആ നിറം ലഭിച്ചത് എന്ന് കവി തയിലൂടെ പറയുന്നു.

കുരുക്കുത്തിമുല്ലകൾ വിടരുന്നത് രാത്രിയിലാണ്. അതിനാലാണ് രാത്രിയിൽ മണ്ണിൽ ജനിക്കുന്നവരാണ് കുരുക്കുത്തിമുല്ലകൾ എന്ന് കവി പറയുന്നത്. കവിതയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കൃഷ്ണ കിരീടം പൂക്കളെ കുറിച്ചും വാടാമല്ലി പൂക്കളെ കുറിച്ചും മനസ്സിലാക്കാം. രാജമുദ്രയണിഞ്ഞവരാണ് ചുവന്ന പൂക്കൾ എന്ന കവിതയിൽ പറയുന്നു. രാജമുദ്ര അണിഞ്ഞ ചുവന്ന പൂക്കൾ എന്നതുകൊണ്ട് കവി വർണ്ണി ക്കുന്നത്. കൃഷ്ണകിരീടം പൂക്കളെയാണ്. ഈ പൂക്കളെ കാണാൻ കിരീടം ആകൃതിയിലാണ് ഉണ്ടാവുക. ഭൂമിയിൽ അണിഞ്ഞ കുങ്കുമപ്പൊട്ടുപോലെ ഭംഗിയുള്ളവരാണ് വാടാമല്ലിപ്പൂക്കൾ എന്ന് കവിതയിൽ പറ യുന്നു.

കവിതയുടെ അവസാനഭാഗങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. പൂക്കളെ ഭൂമി യുടെ മക്കളായാണ് കവി വർണ്ണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറന്നതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കു ന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അത് തന്നെയാണ്. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ള ത്തുള്ളികൾ തട്ടുമ്പോഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ്. കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനേയും അതിജീവിച്ചുകൊണ്ട് ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങളായും സ്നേഹം നിറഞ്ഞ പ്രതീക്ഷകളായും കവി കാണുന്നു.

ഏത് ചൂടിലും വാടാതെ നിൽപ്പവർ
ഏതിരുട്ടിലും മന്ദഹസിപ്പവർ

എന്ന വരികളാണ് എനിക്കീ കവിതയിൽ ഏറെ ഇഷ്ടമായത്. ഈ വരികളിൽ പൂക്കളുടെ ഏത് പ്രശ്ന ത്തേയും തരണം ചെയ്യാനുള്ള കഴിവിനെയും മനോധൈര്യത്തെയും കവി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു കൊണ്ടാണ് എനിക്കീ വരികൾ ഏറെ ഇഷ്ടമായത്.

മനോഹരമായ ഈണത്തിലും താളത്തിലും ചൊല്ലാവുന്ന അർത്ഥവത്തായ നല്ലൊരു കവിതയാണ് ‘മണ്ണിന്റെ കിനാവുകൾ’

ചുമർപത്രിക തയ്യാറാക്കാം
Question 1.
കവി പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു വിവരങ്ങളും കൂട്ടുകാർ വരച്ച ചിത്രങ്ങളുമെല്ലാം ചേർത്ത് ഞങ്ങളുടെ മുക്കുറ്റി, ഞങ്ങളുടെ ജമന്തി തുടങ്ങിയ പേരുകളിൽ ഓരോ ഗ്രൂപ്പിനും ഓരോ ചുമർപ്പ ത്രിക തയ്യാറാക്കാം. ക്ലാസിൽ പ്രദർശിപ്പിക്കാം.
Answer:
നമുക്കും പൂക്കാളാകാം എന്ന പ്രവർത്തനത്തിൽ നൽകിയിരിക്കുന്ന പൂക്കളുടെ വിവരങ്ങളും നിങ്ങൾ വരച്ച ചിത്രങ്ങളും ചേർത്ത് ചുമർപ്പതിക് തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.

Question 1.
മലർമാല കോർക്കാം
Answer:
പൂക്കളെക്കുറിച്ചുള്ള കവിതകൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും കണ്ടെത്തി നോട്ടു പുസ്തകത്തിൽ പകർത്തു. ക്ലാസിൽ ആ കവിതകൾ സംഘമായി ചൊല്ലണം. വായനാ വാരവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഈ കവിതകൾ അവതരിപ്പിക്കുമല്ലോ.

പൂക്കവിതകൾ
Question 1.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 4
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 5
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 6
കവിതയിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്?
Answer:
സുഗതകുമാരി എഴുതിയ മനോഹരമായ കവിതയാണ് ഒരു തൈ നടാം. തൈ നടുന്നതിന്റെ പ്രാധാന്യ ത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്. അമ്മയ്ക്കുവേണ്ടി നമുക്ക് ഒരു തൈ നടാം. കൊച്ചുമക്കൾക്കു വേണ്ടി തൈ നടാം. നൂറു കിളികൾക്കു വേണ്ടി തൈ നടാം. നല്ല നാളേക്കു വേണ്ടി ഒരു തൈ നടാം. അമ്മയ്ക്ക വേണ്ടി എന്നു പറയുമ്പോൾ അമ്മയും ഭൂമിയും കടന്നുവരും. വരാൻ പോകും തലമുറകൾക്കായി ഇന്ന് നാം തൈകൾ നടണം. മനുഷ്യർക്കുവേണ്ടി മാത്രമല്ല കിളികൾക്കുവേണ്ടി കൂടിയാണ് തൈകൾ നടുന്നത്. ഫലങ്ങളും തണലും തണുപ്പും ശുദ്ധവായുവും മഴയും എല്ലാം നൽകുന്ന മരങ്ങൾ നല്ല ഭാവിക്കുവേണ്ടി നാം നട്ടുവളർത്തണം എന്ന ആശയമാണ് കവിയിത്രി പങ്കുവയ്ക്കുന്നത്. ആഗോള താപനത്തിന് ഉത്തരം മരങ്ങൾ എന്ന മുദ്രവാക്യം ഇവിടെ ഓർക്കാം.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
നിങ്ങൾ നട്ടുവളർത്തിയ ചെടികളിലും ഇതുപോലെ പൂക്കളും കായ്കളും വിരിഞ്ഞിട്ടുണ്ടാകുമല്ലോ. നിങ്ങളുടെ അനുഭവം എഴുതുക.
Answer:
വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ അമ്മയ്ക്ക് കൂട്ടായി ഞാനും ഉണ്ടാവാറുണ്ട്. ഞാൻ നട്ട ചെടികളിൽ പുതിയതായി ഓരോ ഇല വരുമ്പോഴും ഞാൻ സന്തോഷിച്ചിരുന്നു. ചെടിക്ക് ചെറിയ തളർച്ച ഉണ്ടായാൽ എന്റെ മനസ്സ് വേദനിക്കും. ഞാൻ നട്ട പയറിൽ ആദ്യമായി ഒരു പൂവ് വിരിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഞാൻ വളർത്തിയ പയറിലും തക്കാളിയിലും ഉണ്ടായ കായ്കൾ കൊണ്ടുണ്ടാ ക്കിയ കറികൾ കൂട്ടിയപ്പോഴും എനിക്കുണ്ടായ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല.

Question 2.
ഭൂമി ചാർത്തിയ കുങ്കുമപ്പൊട്ടുപോൽ
തൂമയേറിയും വാടാമലരുകൾ
ഇതുപോലെ നിങ്ങളെ ആകർഷിച്ച് ഏതെങ്കിലും ഒരു പൂവിനെക്കുറിച്ച് എഴുതൂ.
Answer:
സ്കൂൾ വിട്ടുവരുമ്പോൾ എന്നെ എതിരേൽക്കാനെന്നപോലെ നിറയെ പൂക്കളുമായി ചിരിച്ചു നില്ക്കുന്ന കൂട്ടുകാരുമുണ്ട്. നാലുമണിപ്പൂക്കൾ മഞ്ഞയും ചുവപ്പും റോസും വെള്ളയും നിറങ്ങളിൽ മുറ്റത്തിന്റെ പല യിടങ്ങളിലായി ചിരിതൂകി നിൽപ്പുണ്ടാവും അവർ. മറ്റു പൂക്കളെല്ലാം രാവിലെ വിടരുമ്പോൾ നാലു മണിപ്പൂക്കൾ മയക്കത്തിലായിരിക്കും. വൈകുന്നേരം മറ്റുപൂക്കളെല്ലാം വാടാറുകുമ്പോൾ നാലുമണിപ്പൂ ക്കൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. അഴകോടെ ചിരി തൂകി നിലക്കും. പല നിറമുള്ള കുഞ്ഞു നക്ഷ ത്രങ്ങളെപോലെ തോന്നും അവയെക്കണ്ടാൽ.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 7

  • 1972 മുതൽ എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു
  • പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ തയ്യാറാക്കുക, വൃക്ഷത്തെ നട്ടുവളർത്താം
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം പ്രസംഗം നടത്താം
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ ചിത്രങ്ങൾ ശേഖരിക്കാം.

Class 5 Malayalam Kerala Padavali Notes Unit 1 ഇത്തിരിപ്പൂവേ കുരുന്നുപൂവേ
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 8
പൂക്കളും പൂമ്പാറ്റയും മഴയും കാടും മലയും മനുഷ്യനും ചേർന്ന പ്രകൃതി നമുക്കു മുന്നിൽ അനന്തമായ സൗന്ദര്യം തുറന്നിടുന്നു.
“മർത്യരാശിക്കു വായിക്കാൻ
പഠിക്കാനറിവേറുവാൻ
തുറന്നിരിക്കുമീ ഗ്രന്ഥം
തുല്യമറ്റത് തന്നെയാം” (വെണ്ണിക്കുളം)

വായിച്ചാലും വായിച്ചാലും തീരാത്ത പ്രകൃതി പുസ്തകത്തിലെ താളുകൾ എത്ര മറിച്ചാലും തീരുന്നില്ല.
“കാട്ടുമുല്ലുകൾ പൂക്കുന്ന
വന വീഥിയിലൂടവേ
വരുമോ കുങ്കുമം തൊട്ട
സന്ധ്യശോഭ കണക്കമവൾ”. (പി. കുഞ്ഞിരാമൻ നായർ)

ഒരു ദിവസത്തെ സന്ധ്യാകാശം മറ്റൊരു ദിവസത്തിന്റെ പകർപ്പല്ല. ഒരു വസന്തം മറ്റൊന്നിൽ നിന്ന് വ്യത്യസ്ത മാണ്. ഇടവപ്പാതി മഴയുടെ വരവ് എല്ലാ വർഷവും പലതരത്തിലാണ്. എന്നാൽ ഈ വൈവിധ്യത്തെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊരു ഘടകം കൂടി പ്രകൃതിയിൽ ഉണ്ട്.

വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടുപൊട്ടിയാൽ- (ചങ്ങമ്പുഴ)

അപ്പോൾ എന്താണ് പ്രകൃതിയിലെ വിരുദ്ധത
ഇരുളാലെ പുതപ്പിച്ചു കിടത്തുമമ്മ
വെളിച്ചത്താൽ മുല നൽകി വളർത്തുമമ്മ (ഇടശ്ശേരി)

ഇരുട്ടും വെളിച്ചവും തമ്മിലുള്ള വൈരുദ്ധ്യം ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ പരസ്പരം ചേർന്നും പിരിഞ്ഞുമാണിവയുടെ നിൽപ്പ്. ഇരുട്ടല്ലെങ്കിൽ വെളിച്ചത്തിനോ വെളിച്ചമില്ലെങ്കിൽ ഇരുട്ടിനോ പ്രസക്തി നഷ്ട മാകും. അങ്ങനെ പ്രകൃതി സൗന്ദര്യത്തിന്റെ അനേകം സാധ്യതകളാണ് ഈ യൂണിറ്റ് തുറന്നു തരുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

പ്രവേശക പ്രവർത്തനം
മഴയും നോക്കി തിണ്ണയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മരക്കൊമ്പിൽ ഒരു പക്ഷി തണുത്തു വിറച്ച് ഇരി ക്കുന്നു. ഭംഗിയുള്ള ചിറകുകൾ ഇടയ്ക്കിടയ്ക്ക് കുടയുന്നു. എന്നെപ്പോലെ മഴക്കാഴ്ച പക്ഷിക്കും ഒരു രസം തന്നെ!
Question 1.
ഇതിലെ ഏതെല്ലാം കാഴ്ചകളാണ് നിങ്ങൾക്കിഷ്ടമായത് ചുവടെ എഴുതി നോക്കൂ.
• മഴവെള്ളം മണ്ണിൽ മറയുന്നു.
• …………………………………..
• …………………………………..
• …………………………………..
Answer:
• പക്ഷികൾ മരച്ചില്ലകളിൽ തണുത്തുവിറച്ച് ഇരിക്കുന്നു.
• ആകാശത്തു നിന്ന് ഭൂമിയിലേക്ക് മഴവെള്ളം പതിക്കുന്നു.
• മരങ്ങളും ചെടികളും മഴ നനയുന്നു
• പൂക്കളിൽ മഴത്തുള്ളികൾ പതിക്കുമ്പോൾ അവ തലതാഴ്ത്തി നിൽക്കുന്നു.

Question 2.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിനെ ആശ്രയിച്ചാണ് കഴിയുന്നത്. ആ മണ്ണ് എന്തെല്ലാം സ്വപ്നങ്ങൾ കാണുന്നുണ്ടാവും?
Answer:
മഴയുടെ കുളിരിൽ നനഞ്ഞ് പുതിയ ചെടികൾക്കും പൂക്കൾക്കും എനിക്ക് ജന്മം നൽകാൻ ആയെ
ങ്കിൽ എന്ന് മണ്ണ് സ്വപ്നം കാണുന്നുണ്ടാകും. മാത്രമല്ല തന്നെ ആശ്രയിക്കുന്ന എല്ലാ ജീവജാല ങ്ങൾക്കും എന്നും സന്തോഷം നൽകാൻ തനിക്ക് ആകണമെന്നും മണ്ണ് ആഗ്രഹിക്കുന്നുണ്ടാകും.

Class 5 Malayalam Adisthana Padavali Notes Question Answer Textbook Solutions Pdf Free Download

Expert Teachers at HSSLive.Guru has created Class 5 Malayalam Adisthana Padavali Notes Pdf Free Download of 5th Standard Malayalam Adisthana Padavali Notes Textbook Solutions Questions and Answers Pdf Chapters Summary in Malayalam are part of Kerala Syllabus 5th Standard Textbooks Solutions. Here we have given Class 5 Malayalam Adisthana Padavali Question Answer Pdf of SCERT Class 5 Malayalam Adisthana Padavali Solutions Part 1 and Part 2. Students can also read Class 5 Malayalam Kerala Padavali Notes Pdf.

5th Standard Malayalam Adisthana Padavali Notes

Class 5 Malayalam Adisthana Padavali Question Answer Pdf

Unit 1 കളിയല്ല കളി

Unit 2 കനിവായ് നിലാവായ്

Unit 3 കനൽവഴിയിൽ കരുത്തോടെ

Class 5 Adisthana Padavali Notes Chapters Summary

We hope the given Kerala Syllabus 5th Standard Malayalam Adisthana Padavali Notes, Class 5 Malayalam Adisthana Padavali Question Answer will help you. If you have any queries regarding Adisthana Padavali Malayalam Standard 5 Notes, Class 5 Adisthana Padavali Notes drop a comment below and we will get back to you at the earliest.