Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali Second Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം – 1 കണ്ടെത്താം എഴുതാം

കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ ഓർമക്കുറിപ്പിൽ നിന്നുള്ള ഒരു ഭാഗം വായിക്കൂ. അമ്മയ്ക്ക് വായിക്കാൻ പുസ്തകമെടുക്കാനായി ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ ഞാൻ പതി വായി പോകുമായിരുന്നു. എന്റെ ആദ്യ സർവകലാ ശാലയാണ് ചെഞ്ചേരി യുവജനസമാജം വായനശാല. വയൽവരമ്പിലൂടെ വായനശാലയിലേക്കുള്ള വൈകു ന്നേരങ്ങളിലെ നടപ്പിന്റെ സുഖം ഇപ്പോഴും മറന്നിട്ടില്ല. വിശാലമായ നെൽപ്പാടങ്ങൾ, അതിനിരുവശത്തും കുറേ വീടുകൾ, ഒരു ചെറിയ കുളം, അങ്ങ് ദൂരെ പടി ഞ്ഞാദിക്കിൽ കുറുങ്കുളം കാവ്. അതിന്റെ പിന്നി ലാണ് സൂര്യൻ അസ്തമിക്കുക. അതിനപ്പുറം ഉള്ളൂർ തോട്. യാത്ര പറഞ്ഞിട്ടും പോകാതെ നിൽക്കുന്ന സ്നേഹസാന്നിധ്യം പോലെ എപ്പോഴും വീശുന്ന കാറ്റ്, ആ പഴയ ഗ്രാമത്തെക്കുറിച്ചോർക്കുമ്പോൾ നഷ്ട ബോധം കൊണ്ട് സങ്കടം വരും. പാടങ്ങളെല്ലാം പറ മ്പുകളായി മാറിപ്പോയി. എമ്പാടും വീടുകൾ. മനസ്സിൽ പതിഞ്ഞു കിടക്കുന്ന സ്വപ്നഭൂമിയാണ് ആ ഗ്രാമം.

1. അവലംബം : കെ. ജയകുമാറിന്റെ ഓർമ്മക്കുറിപ്പുകൾ ഗ്രാമത്തെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നു ന്നത് എന്തുകൊണ്ട്?
(സുഖസൗകര്യങ്ങൾ കുറവായതുകൊണ്ട്, ഗ്രാമ ങ്ങളിലെ പഴമകളുടെ ചന്തം മാഞ്ഞുപോയതി നാൽ, വായനശാലയിൽ പുസ്തകങ്ങൾ കുറവാ യത് കൊണ്ട്)
Answer:
ഗ്രാമങ്ങളിലെ പഴമകളുടെ ചന്തം മാഞ്ഞുപോ യതിനാൽ

2. യാത്ര പറഞ്ഞിട്ടും പോവാതെ നിൽക്കുന്നത്
(കാറ്റ്, മേഘം, സൂര്യൻ)
Answer:
കാറ്റ്

3. രചയിതാവിന്റെ സ്വപ്ന ഭൂമിയായ ഗ്രാമം എങ്ങ നെയുള്ളതാണ്?
(ഗ്രാമീണതയുള്ള നാട്, നഗരത്തിന്റെ തിരക്കുള്ള നാട്, എമ്പാടും വീടുകളുള്ള നാട്)
Answer:
ഗ്രാമീണതയുള്ള നാട്

4. വൈകുന്നേരങ്ങളിൽ എഴുത്തുകാരൻ പോയിരു ന്നത് എങ്ങോട്ട്?
(കുറുങ്കുളം കാവിലേക്ക്, വായനശാലയിലേക്ക്, ഉള്ളൂർ തോട്ടിലേക്ക്
Answer:
വായനശാലയിലേക്ക്

5. കെ. ജയകുമാർ ആദ്യ സർവകലാശാലയായി വിശേഷിപ്പിച്ചത്?
(വായനശാല, ഗ്രാമം, വിദ്യാലയം)
Answer:
വായനശാല

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 2

(എ) വിശകലനക്കുറിപ്പ് തയ്യാറാക്കുക
താഴെക്കൊടുത്ത ശൈലി ശ്രദ്ധിക്കൂ.

ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച

അകലെയുള്ളതോ അടുത്ത് പരിചയമില്ലാത്തതോ ആയ കാര്യങ്ങൾ കേമമാണെന്നു തോന്നും എന്നാണ് ശൈലിയുടെ അർത്ഥം. മുകളിലെ ഇതുപോലെ ഒട്ടേറെ ശൈലികൾ നിങ്ങൾക്ക് പരിചി തമാണല്ലൊ. മറ്റൊന്ന് നോക്കൂ.

തേടിയ വള്ളി കാലിൽ ചുറ്റി

ഈ ശൈലിയെ വിശകലനം ചെയ്ത് കുറിപ്പ് തയ്യാ
Answer:
തേടിയ വള്ളി കാലിൽ ചുറ്റി നമ്മൾ ആഗ്രഹിച്ച കാര്യം അല്ലെങ്കിൽ കുറെ നാളായി പ്രതീക്ഷിച്ച കാര്യം നമ്മെ തേടിവന്നു എന്നാണ് ഈ ശൈലിയുടെ അർത്ഥം.

ബി) കൂട്ടത്തിൽപ്പെടാത്തത് ഏത്?
(വഞ്ചി, പുഞ്ച, തോണി)
Answer:
പുഞ്ച

പ്രവർത്തനം – 3

(എ) ലഘു ഉപന്യാസം തയ്യാറാക്കുക “കാലം മാറുമ്പോൾ കോലവും മാറും’ എന്നാണല്ലോ എന്ന പാഠഭാഗത്ത് പഴയ കൃഷിരീതികളെക്കുറിച്ചുള്ള സൂചനയുണ്ട്. ഇക്കാലത്ത് കൃഷിയിറക്കുന്നതിലും കൊയ്തെടുക്കുന്നതിനും വിത്തുകളിലുമൊക്കെ എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു. അല്ലേ?
കാർഷികരംഗത്ത് വന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ലഘു ഉപന്യാസം തയ്യാറാക്കൂ
Answer:
കൃഷിക്കു പ്രാധാന്യം നൽകിയിരുന്ന ഒരു സാംസ്കാരമായിരുന്നു. കേരളത്തിലുണ്ടായിരു ന്നത്. നിലമൊരുക്കുന്നതും വിത്തുവിതയ്ക്ക് ന്നതും കളപറിക്കുന്നതും കൊയ്യുന്നതുമെല്ലാം ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും അനു ഭവമായിട്ടായിരുന്നു അക്കാലത്ത് മനുഷ്യർ കണ്ടിരുന്നത്. എന്നാൽ ഇന്ന് വയലുകളും തോപ്പുകളും മലകളുമൊന്നുമില്ല. അധ്വാനി ക്കാൻ മടിക്കുന്ന കേരളീയർ അരിക്കും പച്ചക്ക റികൾക്കൊമൊക്കെ മറ്റു സംസ്ഥാനങ്ങളെ യാണ് ആശ്രയിക്കുന്നത്. കൃഷിക്കും കർഷ കർക്കും അർഹിക്കുന്ന പ്രാധാന്യം ഇന്നത്തെ സമൂഹം നൽകുന്നില്ല. കൃഷിയും കർഷകരും ഉണ്ടെങ്കിലേ മനുഷ്യസമൂഹത്തിന് നിലനിൽപ്പു ഉള്ളുവെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നില്ല. നെൽകൃഷി ഇല്ലാത്തതിനാൽ ഇക്കാലത്ത് നെല്ല് സംഭരിച്ചുവയ്ക്കേണ്ട ആവശ്യമില്ല. അതിനാൽ പത്തായങ്ങളും ഇല്ലാതായി. കുന്നുകളിൽ നിന്നുള്ള മണ്ണിട്ട് വയലുകൾ നികത്തുന്നതു കൊണ്ട് വയലുകളും ഇന്ന് അപ്രത്യക്ഷമായി.

ബി) പൊലിമ എന്ന വാക്കുകൊണ്ട് അർത്ഥമാക്കു ന്നത് എന്ത്?
(മേന്മ, തനിമ, സമൃദ്ധ)
Answer:
സമൃദ്ധി

പ്രവർത്തനം – 4

(എ) പ്രതികരണക്കുറിപ്പ് തയ്യാറാ ക്കുക

ഒരുമയുടെ സന്ദേശമാണല്ലോ ഓണം നൽകുന്നത്. കാർട്ടൂൺ ശ്രദ്ധിക്കു
Class 6 Malayalam Adisthana Padavali Second Term Question Paper 2022-23 1
കുട്ടികൾ ചെയ്ത പ്രവൃത്തിയോടും മുതിർന്നവരുടെ അഭിപ്രായത്തോടും നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതൂ.
Answer:
മുതിർന്നവരുടെ അഭിപ്രായം ശരിയാണ്. പണ്ട് കാലങ്ങളിൽ ഓണം കൂട്ടായ്മയുടെയും നന്മ യുടെയും ആഘോഷമായിരുന്നു. ആഘോഷങ്ങ ളുടെ ഭാഗമായി പൂക്കളം ഒരുക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെ ആശ്ര യിച്ചിരുന്നില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയും എല്ലാം എല്ലായിടത്തും സമൃദ്ധം ആയിരുന്നു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു കാല ത്തെക്കുറിച്ച് ഈ കാർട്ടൂൺ ഓർമിപ്പിക്കുന്നു.

ബി) പിള്ളേരോണം’ എന്ന വാക്കു കൊണ്ട് അർത്ത മാക്കുന്നതെന്ത്?
(കുട്ടികളുടെ ഓണം, മുതിർന്നവരുടെ ഓണം, കർക്കിടകത്തിലെ തിരുവോണം)
Answer:
കുട്ടികളുടെ ഓണം

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 5

(എ) കഥാപാത്രനിരൂപണം തയ്യാറാക്കാം

സ്നേഹം
വീടിന്റെ വടക്കു ഭാഗത്തെ തൊടിയിൽ പടരാൻ തുട ങ്ങുന്ന വെള്ളരിവള്ളിയെ വളരാൻ സഹായകമായ രീതിയിൽ തിരിച്ചു വിടുകയാണ് അച്ചൻ. എന്തൊ ക്കയോ അഭിപ്രായം പറഞ്ഞുകൊണ്ട് അമ്മയും അടു ത്തുണ്ട്. ഓഫീസ് ജീവനക്കാരനായ അച്ഛൻ ഇത്തരം പണികൾ ഒന്നും ചെയ്തും കണ്ടിട്ടില്ല. ഒഴിവുദിവസ ങ്ങളിൽ മിക്കവാറും കമ്പ്യൂട്ടറും മൊബൈലും ആയി സമയം ചെലവഴിക്കും. അരികിലെത്തി പച്ചക്കറി വള ങ്ങളെക്കുറിച്ചുള്ള അച്ഛന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നത് മനുവാണ്. അവനായിരുന്നല്ലോ മുത്ത ച്ഛനെ സഹായിക്കാറ്…..!
പെട്ടെന്ന് മനുവിന് സങ്കടം വന്നു. കായ്ച്ചു നിൽക്കുന്ന വഴുതിനൽ ചേർത്തു പിടിച്ച് അവൻ നിന്നു. മുത്തശ്ശന്റെ മുഖം മനസ്സിൽ തെളിഞ്ഞു. മനുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അച്ഛനും അമ്മയും മനു വിനെ ചേർത്തുപിടിച്ചു.

മുഹമ്മദ് ഫഹീം പി അലനല്ലൂർ

മനുവിനെക്കുറിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കു
Answer:
അന്യം നിന്നും പോകുന്ന പൈതൃകത്തിന്റെ ഒരു കണ്ണിയായി മനു ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. മുത്തച്ഛന്റെ സന്തത സഹചാരി യായി മുത്തച്ഛനെ അതിരറ്റ് സ്നേഹിക്കുന്നവ നാണ് മനു. സ്വന്തം മകനെക്കാളും മുത്തച്ഛൻ സമയം ചെലവഴിച്ചത് മനുവും ആയിട്ടാണ്. മനുവും മുത്തച്ഛനും തമ്മിൽ അഗാധമായ അടു പ്പത്തിലായിരുന്നു. കൃഷിയെക്കുറിച്ച് മനു വളരെ കൃത്യമായി എല്ലാ കാര്യങ്ങളും മനസ്സിലാക്കിയി രുന്നു. ഇതിൽ നിന്ന് മനുവിനെ കൃഷിയോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. മുത്തച്ഛന്റെ വേർപാട് മനുവിന് ആഘാതമായി ദുഃഖത്തിലാഴ്ത്തി, അത മേൽ മുത്തച്ഛനെ സ്നേഹിച്ചിരുന്നു.

ബി) ഉപ്പുകൊറ്റൻ ജാലവിദ്യകൊണ്ട് അപ്പങ്ങളാക്കി മാറ്റിയത് എന്താണ്?
(ഉപ്പുതരികൾ, നെല്ലിക്കകൾ, ചരൽക്കല്ലുകൾ)
Answer:
ഉപ്പുതരികൾ

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 6

(എ) ഓർമ്മക്കുറിപ്പ് തയ്യാറാക്കുക

എനിക്ക് ആറുവയസ്സുള്ളപ്പോഴാണ്, കുഞ്ഞുതൊമ്മൻ ഭൂജാതനാവുന്നത്, അതുവരെയ്ക്കും മലഞ്ചെരിവിലെ ആ ചെറുവസതിയിൽ അപ്പനമ്മമാരും നാലു സഹോ ദരങ്ങളുമൊത്ത്, തികഞ്ഞ സ്വസ്ഥതയോടെ, ഞാന ങ്ങനെ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് തൊമ്മന്റെ കടന്നു വരവ്. ആൾ ശിശു പ്രായം മുതൽക്കേ, ഒരതിസാമർഥ്യക്കാരനായിരുന്നു. എല്ലാ കുട്ടികളും നീന്തുന്ന പ്രായത്തിൽ തൊമ്മൻ നടക്കാൻ തുടങ്ങി. സാധാരണ പൈതങ്ങൾ കഷ്ടിച്ച് അരക്കുപ്പി പാൽ കുടിക്കുന്ന പരുവത്തിൽ നമ്മുടെ ചങ്ങാതിക്ക് രണ്ടുകുപ്പി പാൽ വേണം. ഒന്നരവയസ്സായപ്പോൾത്ത ന്നെ, ആൾ നല്ല മണിമണി പോലെ സ്ഫുടമായി സംസാരിച്ചു തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ എല്ലാറ്റിലും ഒരു പടി മുന്നിൽ തൊമ്മനെ ആദ്യമൊക്കെ ഞാൻ അതിരറ്റു സ്നേഹി ച്ചിരുന്നു. അവൻ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളൊ ക്കെയും ക്ഷമയോടെ സഹിച്ചിരുന്നു. തൊമ്മനോടുള്ള അകമഴിഞ്ഞ ആ സ്നേഹവായ്പിനു പിന്നിൽ വ്യക്ത മായ രണ്ടു വസ്തുതകളുണ്ടായിരുന്നു. ഒന്നാമത് അവൻ എന്റെ ഒരേ ഒരനുജൻ. രണ്ടാമത്, എട്ടാം പിറ ന്നാളിന് എനിക്ക് സമ്മാനമായി ലഭിച്ച് ജനിച്ചവൻ. കുഞ്ഞനുജൻ എന്ന റഷ്യൻ കഥാപു സ്തകം നൽകിയ പ്രചോദനം.

ഭുജാനനാവുക-ജനിക്കുക

റോസ്മേരിയുടെ ഓർമക്കുറിപ്പ് വായിച്ചല്ലോ. സഹോ ദരങ്ങളുമായോ കൂട്ടുകാരുമായോ ഉള്ള രസകരമായ നിങ്ങളുടെ ഓർമ്മകൾ കുറിപ്പായി എഴുതു
Answer:
ഓർമ്മക്കുറിപ്പ് എന്റെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് കൂട്ടു കാരിയുമായിട്ടുള്ള മഴക്കാലമാണ്. മഴക്കാലത്ത് എന്റെ പ്രിയ കൂട്ടുകാരി അമ്മുവുമായി മഴ നനഞ്ഞ് കളിച്ച് നടന്ന കാലം. മഴയത്ത് പറമ്പിൽ ചെറിയ കുഴികളുണ്ടാക്കും. അതിൽ ചാടി കളി ക്കുന്നത് ഇഷ്ടവിനോദമായിരുന്നു.

വൈകു ന്നേരം സ്കൂൾ വിടുമ്പോൾ മഴ വരാൻ പ്രാർത്ഥി ക്കുമായിരുന്നു. ഞാനും കവിതയും കടലാസ് തോണി ഉണ്ടാക്കും. മഴ വരണേ എന്ന് പ്രാർത്ഥിക്കും. മഴ വന്നാൽ പിന്നെ ഉത്സവമാണ്. പാടത്തിലൂടെ കടലാസ് തോണി ഒഴുക്കും. എന്നിട്ട് അതിന് പിന്നാലെ ഓടും. മഴവെള്ളം കാൽമുട്ടോളം കെട്ടി നിൽക്കുന്നിടത്ത് തൊഴിച്ച് അമ്മുവിന്റെ ദേഹത്ത് വെള്ളം തെറിപ്പിക്കും. എല്ലാത്തിന്റെയും അവസാനം പനിയും ജലദോ ഷവും അച്ഛന്റെ അടിയും.

ബി) മുഖഛായ എന്ന വാക്കിന് യോജക്കുന്നത്.
(മുഖവും, ഛായയും, മുഖമാകുന്ന ഛായ, മുഖ ത്തിന്റെ ഛായ)
Answer:
മുഖത്തിന്റെ ഛായ

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali First Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

കഥാഭാഗം വായിച്ച് ചോദ്യങ്ങൾക്ക് ഏറ്റവും യോജിച്ച ഉത്തരമെഴുതുക.

ആകാശം തെളിഞ്ഞു വരുന്നു. ഇക്കുഷിമ വിറ യ്ക്കുന്ന കൈകൾ കൊണ്ട് കുഞ്ഞുങ്ങളെ തൊട്ടു
നോക്കി. ചൂടുള്ള രോമപ്പുതപ്പിനുള്ളിൽ അവർ ഉറങ്ങു കയാണെന്നു തോന്നിച്ചു. നന്നായി വെളിച്ചം പരന്ന പ്പോൾ ഇക്കുഷിമ കാടിനുള്ളിലേക്കു വീണ്ടും കൃതി യിൽ കടന്നുചെന്നു. ഒരു കെട്ടു പച്ചിലകളുമായി വേഗ ത്തിൽ തിരിച്ചു വന്നു. ചിപ്പിപ്പാത്രത്തിൽ വെള്ളവും. ഇലകൾ പിഴിഞ്ഞു നീരെടുത്തു രണ്ടുപേരുടെയും വായ തുറന്ന് തുള്ളികളായി ഒഴിച്ചുകൊടുത്തു. പിന്നെ തണു പുള്ള വെള്ളവും. വെയിൽക്കണ്ണുമായി ആകാശം അൽപ്പം കൂടി മുന്നോട്ടു വന്നു. ഇക്കുഷിമ കുട്ടികളെ ത്തന്നെ നോക്കിയിരുന്നു. പിന്നെ വിശ്വസിക്കാൻ പറ്റാ ത്തവിധം സ്തബ്ധയായ അവൾ സന്തോഷത്തിന്റേ തായ ഒരു സ്വരം പുറപ്പെടുവിച്ചു. (ഇക്കുഷിമയിലെ മുത്തശ്ശി)

1. കഥാഭാഗത്ത് ഇക്കുഷിമയുടെ ഏതു മനോഭാവ മാണ് കാണാൻ കഴിയുന്നത്?

  • സ്നേഹം
  • ദേഷ്യം
  • പരിഭവം

Answer:
സ്നേഹം

2. ചൂടുള്ള രോമപ്പുതപ്പ് എന്നതുകൊണ്ട് അർത്ഥ മാക്കുന്നതെന്ത്?

  • പുറത്തുള്ള ചൂട്
  • പുതപ്പിനുള്ള ചൂട്
  • ശരീരത്തിന്റെ ചൂട്

Answer:
പുതപ്പിനുള്ള ചൂട്

3. മാതൃക പോലെ എഴുതുക.
കുപ്പിച്ചില്ല് – കുപ്പി + ചില്ല്
ചിപ്പിപ്പാത്രം – _______________
Answer:
ചിപ്പി + പാത്രം

4. വാനം എന്ന പദത്തിന് സമാനമായി കഥാഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന വാക്കേത്?

  • കാട്
  • ആകാശം
  • വെയിൽ

Answer:
ആകാശം

5. ആകാശം തെളിഞ്ഞു വരുന്നു എന്ന പ്രയോഗം സൂചിപ്പിക്കുന്നതെന്ത്?

  • നേരം പുലർന്നു വരുന്നു
  • കാർമേഘം മറയുന്നു
  • ഇരുട്ട് വ്യാപിക്കുന്നു

Answer:
നേരം പുലർന്നു വരുന്നു.

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം – 2 സംഭാഷണം

“അക്കമ്മയെ ബംഗ്ലാവിലെത്തിച്ച ശങ്കരണ്ണൻ നാളു കൾക്കു ശേഷം അവളെ കാണാനെത്തി. അക്കമ്മയ്ക്ക് സന്തോഷം അടക്കാനായില്ല. അവൾ ഓടിച്ചെന്ന് ശങ്ക രണ്ണനോട് ബംഗ്ലാവിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു.

എ) അക്കമ്മയും ശങ്കരണ്ണനും തമ്മിൽ നടക്കാനിട യുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
ശങ്കരൻ: അക്കമ്മേ, മോൾക്ക് സുഖമാണോ? പുതിയ വീട് എങ്ങനെയുണ്ട്? എല്ലാവർക്കും നിന്നെ ഇഷ്ടമായോ?
അക്കമ്മ ശങ്കര്ണ്ണാ, ഇവിടെ എല്ലാവർക്കും എന്നെ വല്യ ഇഷ്ടമാ. ഒരു വേലക്കാരിയോട് പെരുമാറുന്നപോലെയല്ല എന്നോട് പെരുമാറു ന്നത്. മകളെപ്പോലെയാ ഇവിടുത്തെ അമ്മ എന്നെ സ്നേഹിക്കുന്നത്. ശങ്കരണ്ണൻ എന്റെ വീട്ടിൽ പോയിരുന്നോ? അച്ഛനും അമ്മയ്ക്കും സുഖമാണോ?
ശങ്കരണ്ണൻ; അച്ഛനും അമ്മയും സുഖമായിരു ന്നു. ഒരു ദിവസം അവർ നിന്നെ കാണാൻ വരും. പിന്നെ ഇവിടുത്തെ ആളുകൾ പാവങ്ങളാ മോളേ, നല്ല സ്നേഹമുള്ളവരാ
അക്കമ്മ ഇവിടെ വലിയൊരു തെങ്ങിൻതോ പ്പുണ്ട്. നിറയെ തേങ്ങകളുമുണ്ട്. അതുവഴി നട ക്കാനും തേങ്ങ പെറുക്കിക്കൂട്ടാനുമൊക്കെ
എനിക്ക് എന്ത് ഇഷ്ടമാണെന്നോ. ഞാനിനി ഇവിടം വിട്ട് എങ്ങോട്ടുമില്ല. എന്റെ വീടുപോലെ എനിക്കിഷ്ടമാ ഇവിടം.

ബി) “സന്തോഷം” എന്ന പദത്തിന് പകരം പദമാണ്?
(ഹർഷം, വർഷം, ശോകം)
Answer:
ഹർഷം

പ്രവർത്തനം – 3 ആസ്വാദനക്കുറിപ്പ്

സച്ചിദാനന്ദന്റെ വേഗമുറങ്ങൂ എന്ന കവിതയിൽ പ്രകൃതി തൊട്ടിലും താരാട്ടുമാകുന്നു. പ്രകൃതിയിലെ സുന്ദരഭാവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വേഗമുറ ങ്ങാൻ മകളോട് പറയുകയാണിവിടെ.
ഈ കവിത വായിച്ചു നോക്കൂ.

ഒരു ഉറക്കു പാട്ട്

എൻ കുഞ്ഞുറങ്ങിക്കൊൾകെൻ കുഞ്ഞുറങ്ങിക്കൊൾ
കെ.എൻ.കുഞ്ഞുറങ്ങിക്കൊൾകന്റെ തങ്കം,
നാളെപ്പുലർകാലത്തുന്മേഷമിന്നത്തെ
ക്കാളുമിണങ്ങിയുണർന്നെണീക്കാൻ,
എല്ലാർക്കും നിന്ദ്രതന്നെങ്കത്തിൽ വിശ്രമി
ച്ചുല്ലാസം കോലുവാൻ കാലമായി
വെള്ളിച്ചാറൊത്തുവിളങ്ങും നിലാവിതാ
വെള്ളക്കിടക്ക വിരിച്ചു നീളേ.
മാന്തളിർ തിന്നു മദിച്ചോരിളംകുയിൽ
പൂന്തേൻകുഴമ്പാൽ നിൻ കർണ്ണയുഗ്മം
പാടേ നിറക്കാനായ്,നഗളനാളത്താ
ലോടക്കുഴലിടയ്ക്കതിടുന്നു
എൻ കുഞ്ഞുറങ്ങിക്കൊൾകെ,ൻ കുഞ്ഞുറങ്ങിക്കൊൾ
കെ.ൻകുഞ്ഞുറങ്ങിക്കൊൾകന്റെ തങ്കം.
(വള്ളത്തോൾ)
(അങ്കം – മടിത്തട്ട്, യുഗ്മം – രണ്ട്)

എ) കവിതയിലെ ആശയങ്ങൾ, പ്രയോഗഭംഗി, വർണനകൾ, സ്വന്തം നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
തൊട്ടിലും താരാട്ടുമായി മകളെ ഉറക്കുന്ന പ്രകൃതിയെയാണ് സച്ചിദാനന്ദന്റെ വേഗമുറങ്ങു എന്ന കവിതയിൽ നാം കാണുന്നത്. മകളുടെ സ്വപ്നങ്ങളിൽ ജീവിതത്തിന്റെ പുതുവിളകൾ പൊട്ടിവിരിയും എന്ന് മനോഹരമായ ദൃശ്യങ്ങ ളിലൂടെയും പ്രയോഗങ്ങളിലൂടെയും കവി വരച്ചു കാട്ടുന്നു. അമ്പിളിക്കലയാകുന്ന പൊൻ തിടമ്പ് തലയിലേറ്റി കറുത്ത കൊമ്പനാനയെപ്പോലെ രാത്രി കടന്നു വരുന്നു. മാനുകളും മുയലുകളും ഉറങ്ങിക്കഴിഞ്ഞു. കാടിറങ്ങി. ആറും കടലു മെല്ലാം ശാന്തമായി. മീനുകൾ മിഴി പൂട്ടി ഉറ ങ്ങി. സൂര്യൻ കായലിനപ്പുറത്തും മറഞ്ഞു. പക്ഷി കൾ പാട്ട് അവസാനിപ്പിച്ച് കൂട്ടിലേക്ക് മടങ്ങി. അക്ഷരങ്ങൾ കടലാസ്സിൽ മയങ്ങി. നീലമയി ലിനെപ്പോലെ പീലി വിരിച്ച് സ്വപ്നങ്ങൾ നെയ്ത് ലോകം ഉറക്കത്തിന് കാവൽ നിന്നു. നിലാവ് ആനയെപ്പോലെ തലോടിക്കൊണ്ടിരു ന്നു. മകളുടെ സ്വപ്നങ്ങളിൽ ജീവിതത്തിന്റെ പുത മണങ്ങൾ പൊട്ടിവിരിയുന്നതു കവി കാണിച്ചു തരുന്നു.

ബി) “വേഗമുറങ്ങൂ’ എന്ന കവിത ഏത് വിഭാഗ ത്തിൽപ്പെടുന്നു?

  • വഞ്ചിപ്പാട്ട്
  • താരാട്ടുപാട്ട്
  • തുള്ളൽപ്പാട്ട്

Answer:
താരാട്ട് പാട്ട്

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം – 4

വർണന തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ചു നോക്കൂ.

മുല്ലപ്പൂപോലുള്ള പൂനിലാവിൽ ചന്ദ്രബിംബത്തെ ക്കൊണ്ടും താരകക്കൂട്ടങ്ങളെക്കൊണ്ടും പ്രകൃതി ആകാ ശത്തെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നതു കണ്ടപ്പോൾ ആ വശ്യസൗന്ദര്യത്തിനു മുമ്പിൽ എല്ലാം മറന്നങ്ങനെ നിന്നുപോയി. നക്ഷത്രക്കൂട്ടങ്ങളുടെ നടു വിലായി വിസ്താരത്തിൽ ഒഴിഞ്ഞു കിടക്കുന്നൊരു ഭാഗമുണ്ട്. ആകാശത്തെ പകുത്തുമാറ്റിയപോലെ തോന്നിക്കുന്ന ഈ ഭാഗത്ത് ഞൊറിവെച്ചപോലെ വെൺമേഘക്കൂട്ടങ്ങൾ ഇരുഭാഗത്തും നുരഞ്ഞു പത ഞ്ഞപോലെ കിടക്കുന്നു.
(എം.കെ. രാമചന്ദ്രൻ)

എ) പ്രകൃതിയുടെ സുന്ദരദൃശ്യങ്ങൾ എത്ര മനോ ഹരമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. നിങ്ങ ളുടെ അനുഭവത്തിൽ നിന്ന് ഒരു പ്രകൃതി വർണ്ണന തയ്യാറാക്കുക.
Answer:
സഞ്ചാരികളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതിഭംഗി അവർണ്ണനീയ മാണ്. പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും, സ്വച്ഛി മണൽതിട്ടാം പാദോപ ധാനം പൂണ്ടും നിദ്ര ചെയ്യുന്ന കേരളം കവി കൾക്കും കലാകാരൻമാർക്കും ആവിഷ്കാര വിഷയമായിരുന്നു. ഭാർഗവക്ഷേത്രമായി അറി യപ്പെടുന്ന ഈ നാടിന്റെ പ്രകൃതിരമണീയത അന്യനാട്ടുകാർക്കും ആകർഷണീയത ജനിപ്പി ക്കുന്നതാണ്. കേരളത്തിലെ ഭൂപ്രകൃതിയും കാലാ വസ്ഥയും എല്ലാം ആ പ്രകൃതിരമണീയതയ്ക്ക മാറ്റുകൂട്ടുന്നു. പച്ചപ്പട്ടാർന്ന ഹരിതവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെടേണ്ടവയാണ്. ഈട്ടി, തേക്ക്, തുടങ്ങിയ വിലയേറിയ വൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞു വനങ്ങൾ നമുക്ക് ധാരാളമു ണ്ട്. കടലും കരയും തമ്മിൽ സമന്വയിക്കുന്ന കോവളം കടപ്പുറം സഞ്ചാരികൾക്ക് മറ്റൊരു ആകർഷണകേന്ദ്രമാണ്.

ബി) നക്ഷത്രം എന്നതിന് സമാനമായ പദമേത്?

  • മുല്ലപ്പൂ
  • പൂനിലാവ്
  • താരകം

Answer:
താരകം

പ്രവർത്തനം: 5 – വിശകലനക്കുറിപ്പ്

“ചെകന്നുനിറഞ്ഞു തുളുമ്പി
നിൽക്കയാണൊരു പ്രാർത്ഥനാനാളം,

കടമ്മനിട്ട രാമകൃഷ്ണന്റെ ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിൽ അച്ഛനും മക്കളും തമ്മിലുള്ള സ്നേഹപ കടനങ്ങൾ നോക്കി നിർവൃതി കൊണ്ടുനിൽക്കുന്ന അമ്മയെക്കുറിച്ച് ഇങ്ങനെ പറയുന്നു.

ഒരു സിനിമാഗാനത്തിലെ വരികൾ വായിച്ചു നോക്കൂ.
“അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടാ
(ശ്രീകുമാരൻ തമ്പി)

എ) കവിതാഭാഗവും ഗാനവും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി സദാ പ്രാർത്ഥിക്കുന്ന മാതാവ്. അതിനുവേണ്ടി സ്വന്തം സുഖങ്ങൾ മാറ്റിവച്ച് എല്ലാം സഹിക്കുന്ന അമ്മ വീട്ടിലെത്തുന്ന അച്ഛന്റെ മുന്നിൽ മക്കൾ നട ത്തുന്ന സ്നേഹപ്രകടനങ്ങൾ കണ്ട് ആനന്ദിക്കു കയും നിർവൃതികൊള്ളുകയുമാണ് കുടുംബത്തി നുള്ളിലെ ഊഷ്മളമായ സ്നേഹത്തെയാണ് ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിലൂടെ കടമ്മനിട്ട അവതരിപ്പിക്കുന്നത്. ജോലി കഴിഞ്ഞെത്തിയ അച്ഛനെ മക്കൾ സ്നേഹപ്രകടനങ്ങൾകൊണ്ട് പൊതിയുന്നു. ഓടിയെത്തുന്ന ഗീതമോൾ പിതാ വിന്റെ കഴുത്തിൽ തളിരുപോലുള്ള കൈ ചുറ്റി പിടിച്ച് തലകുനിച്ച് നെറ്റിയിൽ പറ്റി നിൽക്കുന്ന അഴുക്കു കലർന്ന വിയർപ്പി നെ ചുണ്ടു കൊണ്ടു തുടച്ചു. പിതാവിന്റെയും മക്കളുടെയും സ്നേഹം കണ്ട് അവർക്ക് നന്മ വരണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് കുഞ്ഞുങ്ങളുടെ അമ്മ ഒരു പ്രാർത്ഥനാ നാളം പോലെ നിൽക്കുകയാണ്. ഈ വരികളിൽ നിഷ്കളങ്ക സ്നേഹപ്രകടനം മനോഹര ദൃശ്യ മാണ് നമുക്കു കാണാൻ കഴിയുന്നത്. മക്കളുടെ സ്നേഹം അച്ഛന് ആനന്ദവും ഉത്സാഹവുമൊക്കെ പകർന്ന് ജീവിതം സന്തുഷ്ടമാക്കുന്ന അനുഭവ മാണ് നൽകുന്നത് . പ്രാർത്ഥനാനാളം എന്നതിൽ ഒരു തിരിപോലെയുള്ള മാതാവിന്റെ സൗന്ദര്യവും സ്നേഹവും നിർവൃതിയും വ്യക്തമാകുന്നു.

ബി) “പ്രാർത്ഥനാനാളം” എന്നതുകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്?

  • അച്ഛൻ
  • അമ്മ
  • കൊച്ചു പൂമ്പാറ്റ

Answer:
അമ്മ

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം: 6 – ഉപന്യാസം

അമ്മ വാതിൽ തുറന്നു. ധനം, ആരോഗ്യം, സ്നേഹം ഇവർ മൂന്നുപേരും അവിടെത്തന്നെ ഉണ്ടാ യിരുന്നു. “ഞങ്ങൾക്ക് സ്നേഹം മതി”. അമ്മ അവ രോട് പറഞ്ഞു. സ്നേഹം അമ്മയോടൊപ്പം നടന്നു. പക്ഷേ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റ് രണ്ടു പേരും അവരോടൊപ്പം ചേർന്നു. അമ്മ ചോദിച്ചു. “നിങ്ങൾക്കൊരാൾക്കല്ലേ എന്നോടൊപ്പം വരാൻ പറ്റൂ?” ആരോഗ്യ മാണ് മറുപടി പറഞ്ഞത്. “നിങ്ങൾ എന്നെയോ ധനത്തിനെയോ ക്ഷണിച്ചിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നു. പക്ഷേ ഞങ്ങൾ തോറ്റുപോയി. സ്നേഹം എവിടെയുണ്ടോ അവിടേക്ക് ഞങ്ങൾക്ക് കടന്നുവരാതിരിക്കാനാവില്ല.
(ഗോപിനാഥ് മുതുകാട്)

എ) സ്നേഹസ്പർശം എന്ന യൂണിറ്റിലെ പാഠഭാഗ ങ്ങളുടെ ആശയവും തന്നിരിക്കുന്ന കഥയുടെ ആശയവും ഉൾപ്പെടുത്തി “സ്നേഹത്തിന്റെ ശക്തി” എന്ന വിഷയത്തിൽ ഉപന്യാസം തയാ റാക്കുക.
Answer:
ഈ ലോകത്തെ സുന്ദരമായി നിലനിർത്തു ന്നത് സ്നേഹമെന്ന ഉദാത്തമായ വികാരമാണ്. സ്നേഹമുള്ളവർ മറ്റുള്ളവരുടെ സുഖവും
ദുഃഖവും സ്വന്തം സുഖവും ദുഃഖവുമായിത്തന്നെ കരുതുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത ഭാവ ങ്ങൾ അവതരിപ്പിക്കുന്ന പാഠഭാഗങ്ങളാണ് സ്നേഹസ്പർശം യൂണിറ്റിലുള്ളത്. കടമ്മനിട്ട യുടെ ഊഞ്ഞാൽപ്പാട്ട് കുടുംബബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഇതിൽ വിശദമാ ക്കുന്നത് കുടുംബത്തിൽ നിലനിൽക്കേണ്ട സ്നേഹത്തിന്റെ ആവശ്യകതയാണ്. ജോലി ചെയ്യാൻ പോയ അച്ഛൻ ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. അപ്പോൾ മക്കൾ കാണിക്കുന്ന സ്നേഹപ്രകടനവും അച്ഛന്റെ സ്നേഹവാത്സ ല്യവും കണ്ട് മനം കുളിർത്ത് പ്രാർത്ഥനയോടെ നിൽക്കുകയാണ് അമ്മ. അതുപോലെ മക്കളിൽ കാണുന്ന സഹോദര സ്നേഹവുമൊക്കെ നിറഞ്ഞു നിൽക്കുന്നു. അവരുടെ വിശുദ്ധമായ ആ കുടുംബത്തെയും സ്നേഹത്തെയും വിവ രിക്കുന്ന കവി പറയുകയാണ് അവിടെ വീശുന്ന എല്ലാ കാറ്റിൽ പോലും സ്നേഹത്തിന്റെ സുഗ ന്ധമുണ്ട്.

“വേഗമുറങ്ങൂ’ എന്ന കവിതയിൽ അച്ഛന് മക ളോടുള്ള സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ നാം ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ കുടുംബബന്ധങ്ങളുടെ അടിത്തറയായ സ്നേഹത്തിന്റെ മഹത്വമാണ് ചൂണ്ടിക്കാട്ടുന്നത്. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുടും ബമാണ്. കുടുംബത്തിൽ നിന്നു ലഭിക്കുന്ന അറി വാണ് സമൂഹത്തിലേക്ക് വ്യക്തികൾ പകർത്തു ന്നത്. കുടുംബം സ്നേഹബന്ധങ്ങൾ നിറഞ്ഞ താണെങ്കിൽ ഓരോരുത്തരും നല്ലവരായി മാറും. അവിടെ സ്നേഹമില്ലെങ്കിൽ വ്യക്തികൾ സ്നേഹമില്ലാത്തവരായി വളരും. ഈ കവിത കൾ പ്രകൃതിയാകുന്ന അമ്മ തന്റെ മക്കൾക്കു വേണ്ടി പാടുകയാണ്. ഇങ്ങനെ സ്നേഹത്തിൽ അധിഷ്ഠിതമായ കുടുംബത്തിന്റെ ശക്തിയി ലാണ് ലോകം മുന്നേറുന്നത് എന്നാണ് ഈ യൂണിറ്റിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയു ന്നത്.

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം – 1 വായിക്കാം, എഴുതാം

വിദ്യകളെല്ലാം അഭ്യസിച്ച് സന്ന്യാസം സ്വീകരിച്ച ശങ്കരാ ചാര്യൻ കാശിയിലെത്തി. ഒരു ദിവസം ശിഷ്യരൊത്തു മധ്വാ ഹ്നകർമ്മത്തിനു പോകുമ്പോൾ നാലു നായ്ക്കളുമായി ഒരു ചണ്ഡാളൻ എതിരെ വരുന്നതു കണ്ടു. ഉടനെ ശങ്കരാ ചാര്യർ “മാറിപ്പോ എന്ന് ആക്രോശിച്ചു. “ഈ ഗംഗാജല ത്തിലും പുറത്തെ ചെളിക്കുണ്ടിലും നിഴലിക്കുന്നത് ഒരേ സൂര്യനാണല്ലോ. എന്റെ ശരീരത്തിലും അങ്ങയുടെ ശരീ രത്തിലും ഒഴുകുന്നത് ഒരേ നിറമുള്ള ചോരയാണല്ലോ. പിന്നെന്തിന് മാറിപ്പോകണം” എന്ന് ചണ്ഡാളൻ തിരിച്ചു ചോദിച്ചു. ഇതുകേട്ട ശങ്കരാചാര്യർ ആ ചണ്ഡാളനു മുന്നിൽ ശിരസ്സു കുനിച്ച് “ഞാൻ അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കുന്നു” എന്നു പറയുകയുണ്ടായി . ശങ്കരാചാ ര്യരെ പരീക്ഷിക്കാൻ വേഷപ്രച്ഛന്നനായി വന്ന ശിവൻ ആയിരുന്നത്രേ ആ ചണ്ഡാളൻ

1. വിദ്യകളെല്ലാം അഭ്യസിച്ച്, സന്ന്യാസം സ്വീകരിച്ച് ശങ്കരാ ചാര്യർ എത്തിച്ചേർന്നതെവിടെ?
(ഗംഗാതീരത്ത്, കാശിയിൽ, ചെളിക്കുണ്ടിൽ)
Answer:
കാശിയിൽ

2. ” മാറിപ്പോ’ എന്ന് ശങ്കരാചാര്യർ ആക്രോശിച്ചത് ആരോട്?
(ശിഷ്യരോട്, നായ്ക്കളോട്, ചണ്ഡാളനോട്)
Answer:
ചണ്ഡാളനോട്

3. ചണ്ഡാളനോടൊപ്പം ഉണ്ടായിരുന്നതാര്?
(നായ്ക്കൾ, ശങ്കരാചാര്യർ, ശിഷ്യൻമാർ)
Answer:
നായ്ക്കൾ

4. എന്തുകൊണ്ടായിരിക്കാം ശങ്കരാചാര്യർ ചണ്ഡാളന്റെ ശിഷ്യത്വം സ്വീകരിച്ചത് ?
(ചണ്ഡാളന്റെ അനുസരണശീലം കണ്ടിട്ട്, ചണ്ഡാളന്റെ വാക്കുകളിലെ സന്ദേശം ഉൾക്കൊണ്ടിട്ട്, നായ്ക്കൾക്ക് ചണ്ഡാളനോടുള്ള സ്നേഹം കണ്ടിട്ട്)
Answer:
ചണ്ഡാളന്റെ വാക്കുകളിലെ സന്ദേശം ഉൾക്കൊണ്ടിട്ട്

5. “ഈ ഗംഗാജലത്തിലും പുറത്തെ ചെളിക്കുണ്ടിലും നിഴലി ക്കുന്നത് ഒരേ സൂര്യനാണല്ലോ? – ഇത് അർത്ഥമാക്കുന്ന തെന്ത്?
പ്രപഞ്ചതേജസ്സ് എല്ലാവരിലും ഒരുപോലെയാണ്, ഓരോ മനുഷ്യനും വ്യത്യസ്തനാണ്, ചെളിക്കുണ്ട് ഹീനവും ഗംഗ പവിത്രവുമാണ്)
Answer:
പ്രപഞ്ചതേജസ്സ് എല്ലാവരിലും ഒരുപോലെയാണ്

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 2

(എ) വാങ്മയ ചിത്രം
“വലതു കൈയിൽ സന്തത സഹചാരിയായ മുളവടി- ഇട തുകൈയിൽ ഒരു കൊച്ചു ഭാണ്ഡം, ഉടുവസ്ത്രമായി സുപരിചിതമായ ഒറ്റമുണ്ട്, ചുണ്ടിൽ നനുത്ത പുഞ്ചിരി, കണ്ണുകളിൽ ദൃഢനിശ്ചയത്തിന്റെ ജ്വലനം അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗത്തിലെ ഗാന്ധി ജിയുടെ ഒരു വാങ്മയചിത്രമാണ് മുകളിൽ കൊടുത്തിരി ക്കുന്നത്. ഇതുപോലെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ ഒരു വാങ്മയചിത്രം തയ്യാറാക്കുക.
Answer:
കുളിച്ചീറനോടെ ചുണ്ടിൽ നാമവുമായി കടന്നുവരുന്ന മുത്തശ്ശിയുടെ രൂപം ഇന്നുമെന്റ് മനസ്സിലുണ്ട്. ചന്ദനക്കൊരട് അമ്മിയിൽ അരച്ചെടുക്കുന്ന ചന്ദനമാണ് നെറ്റിയിൽ തൊടു ക. നീളത്തിൽ ഒറ്റവരക്കുറി. മുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ ചന്ദനത്തിന്റെയും ഭസ്മത്തിന്റെയും കലർപ്പുള്ള ഒരു നേർത്ത ഗന്ധമാണ്. കഥ പറഞ്ഞു തന്നും ശ്ലോകങ്ങൾ ചൊല്ലി ക്കേൾപ്പിച്ചും മുടിയിഴകളിലൂടെ വിരലോടിച്ചു കവിതകൾ പാടി ന്നും ഉറക്കിയിരുന്നത് മുത്തശ്ശി തന്നെയായിരുന്നു.

ബി. ലോലം എന്നതിന് പകരം പദം ബ്രാക്കറ്റിൽ നിന്ന് കണ്ടെത്തി എഴുതുക.
(കടുപ്പം, മൃദു, ചൂട്)
Answer:
മൃദു

പ്രവർത്തനം – 3

(എ) അഭിപ്രായക്കുറിപ്പ്

കണ്ണിലെ സൂര്യൻ
ഉച്ചയാവുന്നു നേരം പരുക്കൻ പാത
വക്ക് തിരക്കു പിടിച്ചുപോം യാത്രികർ
പെട്ടെന്നു പൊന്തും തകരവാദ്യം കാറ്റു
പോലും നിലയ്ക്കുന്നു കാൺക മുമ്പിൽ ഉരുൾ
ചക്രം അതിനുമീതെ ബാലൻസു തെറ്റുന്ന
ലോഹപ്പലക, തല കിഴുക്കാം തൂക്കു
നില്ക്കുന്ന രണ്ടു പൈതങ്ങൾ നെറുകയിൽ
കണ്ണീർ നിറച്ച മൺകുടവുമായൊരു കാലിൽ
എത്ര വേഗത്തിൽ തിരിയുമ്പഴുമമ്മ
പുഞ്ചിരിയ്ക്കുന്നു – വെയിലത്തിളയമോൻ
എഴുന്നേറ്റു നിൽക്കാൻ പഠിയ്ക്കണാപ്പുറം
കയ്യടിക്കുമ്പോഴും കണ്ടില്ല കാണികൾ,
കരയുന്ന കുഞ്ഞിന്റെ കണ്ണിലെ സൂര്യനെ!
ഋഷികേഷൻ പി. ബി.

കവിത വായിച്ചില്ലേ? ഇത്തരം കാഴ്ചകൾ നിങ്ങൾ എപ്പോ ഴെങ്കിലും കണ്ടിട്ടുണ്ടോ?
“തള്ളവിരലില്ലാത്ത ഗ്രാമം’ എന്ന പാഠഭാഗം നമ്മൾ പഠിച്ച തല്ലേ? സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന, പീഡനങ്ങൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഒരു വലിയ സമൂഹത്തെയാണല്ലോ നാമവിടെ കാണുന്നത്.
കവിതയിലെ ആശയവും പാഠഭാഗത്തെ ആശയവും പരി ഗണിച്ച് അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
ബ്രിട്ടീഷുകാരുടെ ചൂഷണങ്ങൾക്കെതിരെ ഒരു കൂട്ടം തൊഴിലാളികളുടെ ശക്തമായ പ്രതികരണം വരച്ചുകാട്ടുന്ന നോവലാണ് ആനന്ദ് രചിച്ച “ഗോവർധന്റെ യാത്രകൾ ‘ഇതിൽ ബംഗാളിലെ ഒരു ഗ്രാമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവിടെയുള്ള നെയ്ത്തു തൊഴിലാളികൾ അധികാരികളുടെ ക്രൂരതയിൽ പ്രതിഷേധിച്ച് തളളവിരൽ മുറിച്ച് കളഞ്ഞവരാണ് ആ ഗ്രാമത്തിലേക്ക് തന്റെ കുരുടൻ പൂച്ചയുമായി എത്തുന്ന ഗോവർധൻ. ആ നെയ്ത്തുഗ്രാമത്തിലെ ജീവിതവും വേദനകളും വിവരിക്കുന്നു.

നിറമില്ലാത്ത ജീവിതം കെട്ടിയാടേണ്ടി വരുന്ന അനേകം നാടോടി ബാല്യങ്ങളുടെ പ്രതിനിധികളെയാണ് നാം ഈ കവി തയിൽ കാണുന്നത്. ഉയർത്തിക്കെട്ടിയ ലോഹപ്പലകയിലെ ചെറിയ പടിക്കെട്ടിൽ ഞാണിൻമേൽ കളിയിലെ അഭ്യാസി, ചില പ്പോൾ വർണ ബലൂണുകൾ വിൽക്കാൻ എത്തുന്നവർ. ഇങ്ങനെ ദിവസേന പല രൂപങ്ങളിൽ നാം കണ്ടുമുട്ടുന്നു. ഇഴജന്തുക്കളോടും തെരുവു നായ്ക്കളോടും കാറ്റിനോടും മഴ യോടും മല്ലിട്ട് ജീവിയ്ക്കുന്നു. ഇവർക്ക് മാനവികതയുടെ ദീപം തെളിയിക്കാൻ നാം പരിശ്രമിക്കണം.

ബി. മാതൃത്വത്തിന്റെ കവിയിത്രി എന്ന് വിളിക്കുന്നത് ആരെ യാണ്?
(സുമംഗല, ബാലാമണിയമ്മ, സിസ്റ്റർ മേരി ബനി
Answer:
ബാലാമണിയമ്മ

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 4

(എ) ആസ്വാദനക്കുറിപ്പ്
അച്ഛൻ മൊട്ടക്കുന്ന് വിലയ്ക്ക് മേടിച്ചത്, ഉതിർന്ന് കിടന്ന ചരൽക്കല്ല് നീക്കി കുന്ന് കിളപ്പിച്ചത്, തൈക്കുണ്ടുകൾ കുഴിച്ചത്.. ..മുറ്റത്തെ തെങ്ങിൽ നിറഞ്ഞു മുറ്റിയ കുലകൾ നോക്കി, മെല്ലെ മിഴികൾ താഴ്ത്തി, പതുക്കെ ചുമര് പിടിച്ച് പിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോ യത്… അക്കമ്മ എന്ന പാഠഭാഗം ഓർമ്മയില്ലേ? തന്നിരി ക്കുന്ന കവിത വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

കർഷകൻ

ഗ്രീഷ്മത്തിലെല്ലാം കരിഞ്ഞു പോകുമ്പോഴും
ഗ്രാമം സമൃദ്ധമായ് നിന്നിടുന്നു!
തെങ്ങും കവുങ്ങും മുളകു കൊടികളാൽ
തൊങ്ങലണിയിച്ച പാരവും
ചേനയും ചീരയും വാഴയും മഞ്ഞയും
ചേമ്പും കരിമ്പും പടവലവും
പ്ലാവും പനയും പുളിമരവും കട
പ്ലാവുമിലവും പറങ്കിമാവും

മാവും മുരിങ്ങയും മറ്റു മരങ്ങളും
മുറ്റിത്തഴയ്ക്കുന്ന ഭൂപ്രദേശം!
ദൂരത്തു നില്ക്കിലും കാണാമഴകുറ്റ
പച്ചത്തഴപ്പും പനന്തലപ്പും!
കർഷകനാണീയഴകു തുളുമ്പുന്ന
പച്ചത്തഴപ്പിന്റെ നെയ്ത്തുകാരൻ!
തൻ മെയ്വിയർപ്പിനാൽ ജീവനം നൽകിയും
പ്രത്യാശകൾ കൊണ്ടുയിർ കൊടുത്തും
വറ്റാതെ വാടിക്കരിയാതെ നിർത്തുന്നു
കർഷകനെന്നുമീ ഗ്രാമഭംഗി
പി. മധുസൂദനൻ
Answer:
കർഷകൻ എന്ന കവിതയിലൂടെ പി. മധുസൂദനൻ തന്റെ മെയ് വിയർപ്പിനാൽ ജീവിതം നൽകിയ ഗ്രാമഭംഗി നില നിർത്തുന്ന കർഷകനെക്കുറിച്ചാണ് പറയുന്നത്. ഒരു കർഷ കന്റെ ജീവിതം വളരെ ലളിതമായ ആവിഷ്കാരത്തിലൂടെ നമുക്കു മുന്നിൽ വരച്ചുകാട്ടുന്നു. കർഷകന്റെ ജീവിതവും അധ്വാനവും പ്രത്യാശയും ഈ വരികളിലൂടെ നമുക്ക് മനസ്സി ലാക്കാൻ സാധിക്കുന്നു.

ജലവും മണ്ണും ജീവന്റെ ഊടും പാവുമാണ്. അന്നമില്ലാതെ ഉയിരിന് ദേഹത്ത് നിലനിൽപ്പില്ല. ഉയിരിൻ കാവൽക്കാരനാണ് കർഷകൻ. മണ്ണിൽ വിതക്കുന്ന വിത്ത് വാനിൽ കനവിൽ കിനാവാക്കി മാറ്റുന്നതും അവനാണ്.

ചേമ്പും കരിമ്പും പടവലവും ചേനയും ചീരയും മാവും ഒരു ങ്ങിയും മറ്റു മരങ്ങളും മുറ്റിത്തഴക്കുന്ന ഭൂപ്രദേശമാക്കി മാറ്റി യത് കർഷകനാണ്. കർഷകനാണതിനെ ഊട്ടിവളർത്തിയത്. തഴമ്പിച്ച കരങ്ങളും വിണ്ടുകീറിയ പാദങ്ങളും നോവിൻ ഭാണ്ഡം പേറി മണ്ണിൽ മല്ലിടുന്നത് മനുഷ്യന്റെ വിശപ്പ് മാറ്റാ
നാണ്.

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ “കർഷകനാണി അഴക് തുളുമ്പുന്ന പച്ചത്തഴപ്പിന്റെ നെയ്ത്തു കാരൻ’ ഗ്രാമത്തിന്റെ ഭംഗി വാടാതെ കരിയാതെ പ്രത്യാശ യോടെ നിലനിർത്തുന്നത് കർഷകനാണ്.

ബി. “ സാർഥകം” എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
(അർഥമില്ലാത്തത്, അർഥത്തോട് കൂടിയത്, മറ്റൊരർഥമു ള്ളത്)
Answer:
അർഥത്തോട് കൂടിയത്

പ്രവർത്തനം – 5 വിശകലനക്കുറിപ്പ്

മുതിർന്നവർ കുട്ടികളോട് പലപ്പോഴും പറയുന്ന കാര്യങ്ങ ളാണല്ലൊ ഇവ. ചുവടെ തന്നിരിക്കുന്ന വരികൾ ശ്രദ്ധി

“ഇച്ഛയാ നമ്മൾക്കു കൂത്താടാനല്ലെങ്കി-
ലിച്ചളിയുണ്ടായതെന്തിനാവോ?”
(ബാലലീല)

വരികളും മുകളിലെ പരാമർശങ്ങളും വിശകലനം ചെയ്ത്
കുറിപ്പ് തയ്യാറാക്കുക.
Answer:
ഈ കവിതയിൽ സ്വാതന്ത്ര്യത്തിന്റെ മാധുര്യത്തെയാണ് വർണി ക്കുന്നത്. അമ്മയുടെ ചേലത്തുമ്പിൽ നിന്ന് വിട്ട് കൂട്ടുകാരോ ടത്ത് കളിക്കാൻ ആഗ്രഹിക്കുന്ന കുട്ടി ക്രമേണ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാകുന്നു. ആ സ്വാതന്ത്ര്യം അവന്റെ ചിന്ത കളെയും വ്യക്തിത്വത്തെയും വികസിപ്പിക്കുന്നു.

കളിവഞ്ചി നിർമ്മിച്ച് മഴവെള്ളത്തിലൊഴുക്കൽ മഴവെള്ളത്തിൽ ഒച്ചയുണ്ടാക്കി കളിക്കൽ, ചെളിയിൽ ഇറങ്ങൽ ഇതെല്ലാം മുതിർന്നവർക്കിഷ്ടമില്ലാത്തതും കുട്ടികൾക്ക് ഇഷ്ട മുള്ളതുമായ കാര്യങ്ങളാണ് കവി ഇതെല്ലാം നല്ലതാണെന്നാണ് പറയുന്നത്. ഇഷ്ടമുള്ള പ്രവൃത്തികൾ താൽപര്യത്തോടെ ചെയ്യാൻ മറ്റൊരാൾ സമ്മതിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ മധുരം നാം അറിയുന്നത്. മഴവെള്ളത്തിലും ചേറിലും കളി ക്കുന്ന കുട്ടികളെ കണ്ട് വൃദ്ധർ അവരെ വിലക്കുന്നു. അവ രുടെ വാക്കുകൾ കേൾക്കാതെ കുട്ടികൾ കളിക്കുന്നു. കുട്ടി കൾക്ക് കളിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ചെളിയുണ്ടായത് എന്നാണവർ ചോദിക്കുന്നത്. മഴവെള്ളത്തിലും ചെളിയിലും കളിക്കാനാണ് അവരുടെ വാക്കുകൾ കേൾക്കാത കുട്ടികൾ കളിക്കുന്നു. കുട്ടികൾക്ക് കളിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ചെളിയുണ്ടാക്കിയത്. മുതിർന്നവരുടെ വാക്കുകൾക്ക് അവർ വില കല്പിക്കുന്നില്ല.

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 6

പ്രതികരണക്കുറിപ്പ്
ഒരു ചെടിയും നട്ടുവളർത്തി
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചി
ലോണച്ചോറെങ്ങനെയുണ്ണാൻ?

കവി നമ്മുടെ നാടിന്റെ അവസ്ഥയെ ഇങ്ങനെയാണ് വരച്ച് കാണിക്കുന്നത്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ഇന്നത്തെ ഓണം ഉപ്പുതൊട്ടു കർപ്പൂരംവരെ നമ്മൾ അന്യനാ ട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. കവി എൻ. വി. കൃഷ്ണ – വാര്യർ പറയുന്നതുപോലെ നമ്മൾ ഒരു ചെടിയും നട്ടുവളർത്തു ന്നില്ല. പിന്നെയെങ്ങനെയാണ് പൂ നുള്ളുക. ഒരു വയലും നമ്മൾ പൂട്ടിയൊരുക്കുന്നില്ല, ഓണച്ചോറിനായി അങ്ങനെ പഴവും തുണിയും മാത്രമല്ല കളിപ്പാട്ടങ്ങളും നമുക്കായി അന്യ നാട്ടിൽ നിന്നെത്തുന്നു. മുറ്റവും ആഹ്ലാദവും നഷ്ടപ്പെടുത്തി. ഏഴാം മാളിക മുകളിൽ ഫ്ളാറ്റോണം കൊള്ളുകയാണ് നമ്മൾ. നഗരവൽക്കരണത്തിന്റെ ഫലമായി നമുക്ക് കൃഷിയും ഗ്രാമ ങ്ങളും മാത്രമല്ല നന്മയുള്ള മനസ്സും നഷ്ടപ്പെട്ടു പോയിരി ക്കുന്നു. നമുക്ക് ഗ്രാമങ്ങളെ സ്വപ്നം കാണാം. നന്മകളെ തിരി ച്ചുകൊണ്ടുവരാം. കാണം വിൽക്കാതെ നമുക്ക് ഓണമുണ്ണാൻ വേണ്ടി അധ്വാനത്തിന്റെ മഹത്ത്വം തിരിച്ചറിയാം. മലയാളമണ്ണിൽ പൊന്നുവിളയിക്കാം. കാർഷിക സംസ്കാരത്തിന്റെ ഉത്തമമായ ഓണത്തിന്റെ ഗ്രാമീണചൈതന്യം വീണ്ടെടുക്കാനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Annual Exam Question Paper 2021-22

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – കണ്ടെത്താം എഴുതാം

തന്നിരിക്കുന്ന കുറിപ്പ് വായിച്ച് താഴെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം നൽകുക.

നിങ്ങൾ മഴവില്ല് കണ്ടിട്ടുണ്ടോ? കുറച്ച് മഴക്കാറും നനവുമുള്ള ദിവസങ്ങളിലാണ് ഇതു പ്രത്യക്ഷപ്പെടുക. ഏഴുനിറങ്ങൾ മനോഹരമായി ഒന്നൊന്നായി ചാലിച്ച ടുക്കിയപോലെ ഒരു വലിയ വില്ലിന്റെ ആകൃതിയിൽ ആകാശത്ത് ഈ അത്ഭുതം തെളിയുന്നു. ഏതു മഹാ ചിത്രകാരനാണിതിന്റെ പിന്നിൽ? പ്രകൃതി എന്നാണു ത്തരം. സൂര്യനും അന്തരീക്ഷത്തിലെ പൊടിപടല ങ്ങളും അദൃശ്യതരംഗങ്ങളും എല്ലാം കൂടിച്ചേർന്ന് ഈ സൗന്ദര്യം നമ്മെ കാട്ടിത്തരുന്നു. പക്ഷേ നിങ്ങൾ ഈ കാഴ്ച കണ്ടിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. മുക ളിലേക്ക്, മാനത്തേക്ക് ഇടയ്ക്കിടെ നോക്കിയാൽ മാത മല്ലേ ഈ കാഴ്ചയൊക്കെ കാണാനൊക്കുകയുള്ളു. നോക്കിയാൽ പിന്നെയും പലതും കാണാം. ആകാ ശത്ത് ചിറകുകൾ ചലിപ്പിക്കാതെ പറന്നു വട്ടം ചുറ്റുന്ന പരുന്തുകൾ. പല പല വിചിത്രാകൃതികൾ മാറി മാറി അണിയുന്ന മേഘങ്ങൾ. പഞ്ഞിക്കെട്ടുകൾ പോലെ, തിരകൾ പോലെ, വെളുത്ത കുന്നുകൾ പോലെ, കിളി ച്ചിറകുകൾ പോലെ……. -സുഗതകുമാരി

(എ) എന്തിനെയാണ് മായാദൃശ്യമായി സൂചിപ്പിച്ചിരി ക്കുന്നത്?
(ആകാശത്തെ, കിളിച്ചിറകുകളെ, മഴവില്ലിനെ)
Answer:
ആകാശത്ത

(ബി) തിരകൾ പോലെ കാണപ്പെടുന്നത് എന്ത്?
(പ്രകൃതി, മേഘങ്ങൾ, പരുന്തുകൾ)
Answer:
മേഘങ്ങൾ

(സി) ആകാശത്ത് ഏഴുനിറങ്ങൾ ചാലിച്ചടുക്കിയ മഹാ ചിത്രകാരൻ ആര്?
(മഴവില്ല്, പ്രകൃതി, മേഘങ്ങൾ)
Answer:
പ്രകൃതി

(ഡി) മാനം എന്ന വാക്കിന് സമാനാർത്ഥം വരുന്ന രണ്ട് പദങ്ങൾ എഴുതുക
(വാനം, കാഞ്ചനം, ഗഗനം, നവീനം)
Answer:
വാനം, ഗഗനം

Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22

പ്രവർത്തനം 2 – ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം

അമ്മയും കുഞ്ഞും തമ്മിലുള്ള നിഷ്കളങ്ക സ്നേഹം “ഒരു ചിത്രം’ എന്ന കവിതയിൽ നിങ്ങൾ കണ്ടുവല്ലോ? ഈ കവിത വായിച്ചു നോക്കൂ.

കൊച്ചനുജത്തി
കൊച്ചനുജത്തിയീക്കുട്ടിക്കുറുമ്പിയെ
പിച്ചവെയ്പ്പിച്ചെന്റെ കൈ കുഴഞ്ഞു
മിണ്ടാതിരിക്കയുമില്ലിവൾ, നിർത്താതെ
കിന്നാരമോതിയെൻ വായ് കടഞ്ഞു
കണ്ടതു കണ്ടതു കേറിപ്പിടിച്ചവൾ
ഉണ്ടാക്കിടാത്ത കുഴപ്പമില്ല!
എപ്പോഴുമെന്നോടരുതെന്നു ചൊല്ലുമെൻ
അച്ഛനും കൊഞ്ചിപ്പതെന്തുകൊണ്ടോ
അമ്മയ്ക്കുമില്ല പരാതി, അവൾ കൊച്ചു
കുഞ്ഞല്ലീ യെന്നേ പറഞ്ഞിടുന്നു!
എങ്കിലും, എങ്കിലും സ്കൂളുവിട്ടെത്തുമ്പോൾ
ഉമ്മറത്തില്ലവളെങ്കിൽ, എന്റെ
കണ്ണു നിറയുമേ! ആണയിടാം, എന്റെ
കുഞ്ഞനിയത്തിയെൻ ജീവനാണേ
-ആത്മാരാമൻ

(എ) ഈ കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
നിഷ്കളങ്കവും നിസ്വാർത്ഥവുമാണ് സഹോദര സ്നേഹം. ചേച്ചിയും അനുജത്തിയും തമ്മി ലുള്ള സ്നേഹത്തിന്റെ ആവിഷ്കാരമാണ് ഈ കവിതയിലുടനീളം കാണുന്നത്. കൊച്ചനുജ ത്തിയെ പിച്ചവെയ്പ്പിച്ച് കൈകടഞ്ഞു. കിന്നാരം പറഞ്ഞു വായും കടഞ്ഞു. എങ്കിലും സ്കൂൾ വിട്ടുവരുമ്പോൾ ഉമ്മറത്ത് കൊച്ച് അനുജത്തി ഇല്ലെങ്കിൽ വിഷമമാവും. സഹോദരി സ്നേഹ ത്തിന്റെ നിഷ്കളങ്ക ഭാവം പകർന്നു തരുന്ന കവി തയാണിത്.

(ബി) കല്യാണസൗഗന്ധികം തുള്ളൽ രചിച്ചത് ആര്?
(എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി)
Answer:
കുഞ്ചൻ നമ്പ്യാർ

(സി) ഓടയിൽ നിന്ന് എന്ന നോവലിന്റെ രചയിതാവ് (കെ.പി.കേശവമേനോൻ, തകഴി, പി. കേശവ
ദേവ്)
Answer:
പി.കേശവദേവ്

പ്രവർത്തനം – 3 ലഘു കുറിപ്പ് എഴുതാം

വടക്കേ മലബാറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടി യാടുന്നത്. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോ ലകളും പൂക്കളും മറ്റും ഉപയോഗിച്ചുളള ആടയാഭര ണങ്ങളും തെയ്യത്തിനുണ്ട്. ചെണ്ട, ചേങ്ങില, ഇല ത്താളം, കുറുങ്കുഴൽ, തകിൽ തുടങ്ങിയ വാദ്യോപ കരണങ്ങളും ഈ അനുഷ്ഠാനകലയിൽ ഉപയോ ഗിക്കുന്നു.

(എ) തെയ്യം എന്ന കലാരൂപത്തെക്കുറിച്ച് തന്നിരി ക്കുന്ന കുറിപ്പ് വായിച്ചില്ല. നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും ഒരു കലാരൂപത്തെ ക്കുറിച്ച് ലഘുകുറിപ്പ് എഴുതു.
Answer:
മധ്യതിരുവിതാംകൂറിൽ അരങ്ങേറിവരുന്ന അനു ഷ്ഠാന കലയാണ് പടയണി. അത് ഉണ്ടായതി നെപ്പറ്റി ഒരു ഐതിഹ്യമുണ്ട്.
ശ്രീകൃഷ്ണന്റെ മരണശേഷം ദാരികനും അനു യായികളും ഹിംസയും അധർമ്മവും നടത്തി ലോകം അടക്കി വാണു. അപ്പോൾ ശിവന്റെ ശരീ രക്തത്തിൽ നിന്നുണ്ടായ കാളി ദാരികനെ കൊല്ലുന്നു. കാളിയുടെ കലി അടങ്ങാതെ വന്ന പ്പോൾ ഒരാൾ കാളിയുടെ രൂപം അഥവാ കോലം കളത്തിൽ വരച്ചു. അതുകണ്ട് കാളിപൊട്ടിച്ചിരിച്ചു. ഈ വിശ്വാസത്തിൽ ദേവീക്ഷേത്രത്തിൽ വഴിപാ ടായ പടയണി നടത്തുന്നു.
ഭൈരവി, പക്ഷി, യക്ഷി, കാലൻ, മാടൻ, മരുത്, കുതിര, കുഞ്ഞുണ്ണി തുടങ്ങിയ നാനാതരം കോല ങ്ങൾ എടുത്തു തുള്ളുന്നതാണ് പടയണി. പാട്ടും മേളവും അകമ്പടിയായുണ്ട്. ചൂട്ടു കത്തിച്ച വെട്ട ത്തിലാണ് കലാപ്രകടനം. പ്രകൃതി ദത്തമായ വർണ്ണങ്ങൾ ചാലിച്ച് പച്ചപ്പാളയിലാണ് കോല ങ്ങൾ വരയ്ക്കുന്നത്. എടുത്തു പൊക്കാൻ പറ്റാത്ത വലിയ കോലങ്ങളും ഉണ്ടായിരിക്കും. ആയിരം പാളക്കോലമാണ് ഏറ്റവും വലുത്. തപ്പ്, ചെണ്ട എന്നീ വാദ്യങ്ങൾ പ്രധാനമായി ഉപയോ
ഗിക്കുന്നു. അന്തോണി എന്ന ക്രിസ്ത്യനും മുസ്ലീം വഴിയുള്ള അറബിക്കോലവും അന്ന് മറുനാടായ തമിഴ് ബ്രാഹ്മണനും പ്രത്യക്ഷപ്പെടുന്നത് സമു ദായ സൗഹാർദത്തിന്റെ തെളിവാണ്.

പാട്ടിൽ കുരുവി മുതൽ വേദാന്തം വരെയുള്ള വിഷയങ്ങൾ കടന്നുവരുന്നുണ്ട്. അഗ്നിയെപ്പറ്റി യുള്ള പാട്ട് വേദാന്തം പഠിപ്പിക്കുന്നതാണ് “അമ്പ ത്തൊന്നക്ഷരമാടുന്നോരഗ്നി’ എന്നത് എടുത്തു. പറയേണ്ടതു തന്നെ പടയണിയിൽ മാടനും മറു തയും അന്തരാളയക്ഷിമാരുമുണ്ട്. ഇത് ഓരോ വീട്ടുകാരുടെ നേർച്ചയാണ്.

ഓതറ, കടമ്മനിട്ട, എഴുമറ്റൂർ, ചെങ്ങന്നൂർ തുട ങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ പടയണി ഉള്ളത്. അനവധി ദിനങ്ങൾ കൊണ്ട് കളിച്ചു തീരുന്ന ഒരു നാടോടി നാടകമാണ് പടയണി. കോലം വരയ്ക്കുന്നതിനും തുള്ളുന്നതിനും പ്രത്യേകം ജാതികോയ്മ ഇല്ല.

(ബി) സാബിർ ബാബു പിൽക്കാലത്ത് പ്രശസ്തനായ ഒരു സംഗീത സംവിധായകനായി മാറിയത് ഏത് പേരിൽ
(ബാബുരാജ്, അബ്ദുൾ ഖാദർ, മെഹബൂബ്)
Answer:
ബാബുരാജ്

(സി) സമുദായ സൗഹാർദ്ദത്തെ കാണിക്കുന്ന പടയ ണിയിലെ ഒരു വേഷം
(കുഞ്ഞുണ്ണി, കുരുവി, അന്തോണി)
Answer:
അന്തോണി

Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22

പ്രവർത്തനം 4 – അഭിപ്രായക്കുറിപ്പ്

ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാ ക്കൾ അധ്യാപകരും
-മഹാത്മാഗാന്ധി

(എ) കോവിഡ് കാലത്തെ നിങ്ങളുടെ പഠനം എങ്ങ നെയായിരുന്നു? ആരെല്ലാമാണ് നിങ്ങളെ പഠ നത്തിന് സഹായിച്ചത്? സ്വന്തം അനുഭവങ്ങളെ മുൻനിർത്തി ഗാന്ധിജിയുടെ മേൽ പ്രസ്താവന യെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒരു കുറി പായി രേഖപ്പെടുത്തു.
Answer:
സ്വഭിപ്രായത്തിൽ എഴുതുക

(ബി) മാതൃക പോലെ എഴുതുക
സസ്നേഹം – സ്നേഹത്തോടുകൂടി “സസന്തോഷം’-
Answer:
സന്തോഷത്തോടുകൂടി

(സി) പുരുഷാരം’ എന്നർത്ഥം വരുന്ന പദം ഏത്?
(സാഗരം, ആൾക്കൂട്ടം, ആരവം)
Answer:
ആൾക്കൂട്ടം

പ്രവർത്തനം 5 – താരതമ്യക്കുറിപ്പ്

ഉത്സവത്തിന്റെ വിലാസങ്ങൾ പോലും
മത്സരത്തിന് മാത്രമാണെങ്കിൽ
………………………………………………………….
………………………………………………………….
അന്തമറ്റൊരീ ജീവിതമേതോ

പന്തയമെങ്കിൽ, എന്തതിൽ കാമ്യം?
“സാധ്യമെന്ത് ? എന്ന കവിതയിൽ ഉത്സവങ്ങൾ മത്സ രമാകുന്ന കാലത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കി താഴെ കൊടുത്ത കവിത നോക്കൂ.

മുള്ളുണ്ടായിട്ടും

തൊട്ടാവാടി
തൊട്ടാവാടി എപ്പോഴും തോറ്റു തരുന്നത്
ജയിക്കാൻ അറിയാഞ്ഞിട്ടല്ല
സ്നേഹിക്കുന്നവർ
സന്തോഷിക്കട്ടേയെന്ന് കരുതിട്ടാ

നജ്മ
(6-ാം ക്ലാസ്, എച്ച്.എ.യു.പി.എസ്. അക്കര)

(എ) സാധ്യമെന്ത് ? എന്ന കവിതയിലെ വരികളും തൊട്ടാവാടി എന്ന കവിതയും താരതമ്യം ചെയ്ത് ഒരു കുറിപ്പെഴുതുക
Answer:
പരസ്പരം മത്സരമാണ് സാധ്യമെന്ത് എന്ന കവി തയിൽ കാണാൻ സാധിക്കുന്നത്. ആര് ജയി ക്കണം എന്ന മത്സരബുദ്ധിയാണ് ഉള്ളത്. തൊട്ടാ വാടി എന്ന കവിതയിൽ സ്നേഹത്തിനാണ് മുൻഗണന കൊടുക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി എല്ലാം വിട്ടുകൊടുക്കുകയാണ് ഇവിടെ ചെയ്യു ന്നത്.

(ബി) പുഴ എന്നർത്ഥം വരാത്ത പദം ഏത്?
(ആറ്, നദി, ആഴി)
Answer:
ആഴി

(സി) കാപ്പിരികളുടെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയതാര്?
(സേതു, എസ്.കെ. പൊറ്റക്കാട്, രവീന്ദ്രൻ)
Answer:
എസ്. കെ. പൊറ്റക്കാട്

പ്രവർത്തനം 6 – കഥാപാത്രനിരൂപണം

(എ) വെല്ലുവിളികളെയും തടസ്സങ്ങളെയും ഭയപ്പെടാ ത്തവനാണ് പപ്പു. “ഓടയിൽ നിന്ന് ‘? എന്ന കഥ യിൽ പപ്പുവിന്റെ ഈ സ്വഭാവസവിശേഷത നിങ്ങൾ മനസ്സിലാക്കിയല്ലോ?
പപ്പുവിന്റെ മറ്റു സവിശേഷതകൾ കൂടി ഉൾപ്പെ ടുത്തി കഥാപാത്രനിരൂപണം തയ്യാറാക്കു
Answer:
പപ്പു ഒരു അനാഥനാണ്. റിക്ഷ ഓടിക്കലാണ് അയാളുടെ ജോലി. തന്റെ ജോലിയോട് ആത്മാർത്ഥതയുള്ള ആളാണ് പപ്പു. ഏതു തിര ക്കിലൂടെയും അതിവേഗത്തിൽ റിക്ഷാ പായിച്ച് അപകടമില്ലാതെ ആളുകളെ എത്തേണ്ടിടത്തെ ത്തിക്കാൻ പപ്പുവിന് നല്ല സാമർത്ഥ്യമുണ്ട്. ജോലിയിലുള്ള തന്റെ ഈ സാമർത്ഥ്യത്തെ ആരും ചോദ്യം ചെയ്യുന്നത് പപ്പുവിനിഷ്ടമല്ല. അതുകൊണ്ടാണ് താൻ സമയത്തു എത്തുമോ എന്ന് ചോദിക്കുന്ന യാത്രക്കാരനോട് അയാൾ ദേഷ്യപ്പെടുന്നത്. ആ ദേഷ്യത്തിൽ റിക്ഷാ പിന്നി ലേക്ക് തള്ളിയപ്പോൾ പിന്നിൽ നിന്ന രുന്ന കുട്ടിയെ ഇടിച്ചത് പപ്പുവിന് വളരെ വിഷമമുണ്ടാ ക്കുന്നു. കാരണം അയാളുടെ ജീവിതത്തിലാദ്യ മായിട്ടാണ് അങ്ങനെയൊരു തെറ്റ് സംഭവിച്ചത്. അയാൾ യാത്രക്കാരെ എത്തേണ്ടിടത്തെത്തിച്ച് തിരികെവന്ന് കുട്ടിയെ സമാധാനിപ്പിക്കുന്നു. അവൾക്ക് നഷ്ടപ്പെട്ട ഉപ്പും മുളകും അരിയു മെല്ലാം വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നെന്നും വരണമെന്ന് അവളോട് പറയുന്നു. ആദ്യമായി സ്നേഹിക്കാനൊരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പപ്പു. ആ കുട്ടിയോട് മക ളോടൊന്നപോലെ ഒരു വാത്സല്യം പപ്പുവിന് തോന്നുന്നു. പുറമെ പരുക്കനെന്നു തോന്നുമെ ങ്കിലും ഉള്ളിൽ സ്നേഹവും മനസ്സലിവും ഉള്ള യാളാണ് പപ്പു.

(ബി) ചേലുറ്റ’ എന്നതിന്റെ അർത്ഥം
(ആഭരണം, ചിരിക്കുന്ന, ഭംഗിയുള്ള)
Answer:
ഭംഗിയുള്ള

(സി) പുതുമ’ എന്ന വാക്കിന്റെ എതിർപദം
(നന്മ, പഴമ, തനിമ)
Answer:
പഴമ

Class 6 Malayalam Kerala Padavali Annual Exam Question Paper 2021-22

പ്രവർത്തനം 7 – സംഭാഷണം തയ്യാറാക്കാം

(എ) ഹാമെലിന്റെ പട്ടണത്തിലെ എലികളെ തുര ത്താൻ വന്ന കുഴലൂത്തുകാരൻ അവസാനം ചെയ്തത് നിങ്ങൾ കണ്ടുവല്ലോ?
നിങ്ങൾ ആ കുഴലൂത്തുകാരനെ കണ്ടുമുട്ടിയാൽ നടത്താനിടയുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
അച്ചു : നിങ്ങൾ എന്ത് വിദ്യ ഉപ യോഗിച്ചിട്ടാണ് എലി കളെ അവിടെ നിന്ന് തുര ത്തിയത്?
കുഴലൂത്തുകാരൻ : ആ വിദ്യ ഞാൻ ആർക്കും പറഞ്ഞു കൊടുക്കുകയില്ല. കാരണം അത് പറഞ്ഞു കൊടുത്താൽ ഫലിക്കില്ല.
അച്ചു : നിങ്ങൾക്ക് ആ വിദ്യ എവിടെ നിന്നാണ് കിട്ടി യത്?
കുഴലൂത്തുകാരൻ : അത്, ഞാൻ തപസ്സ് ചെയ്ത് നേടിയെടുത്ത താണ്.
(ബാക്കിയുള്ളത് സ്വന്തം അഭിപ്രായത്തിൽ എഴു തുക)

(ബി) എലി-പകരം പദമെഴുതുക
(ശുനകൻ, മൂഷികൻ,പൂശകൻ)
Answer:
മൂഷികൻ

(സി) കൂട്ടത്തിൽ ചേരാത്ത പദം എഴുതുക
(കാനനം, പത്തനം, വനം)
Answer:
പത്തനം

പ്രവർത്തനം 8 – പ്രതികരണക്കുറിപ്പ് എഴുതാം

താഴെ കൊടുത്ത കവിത വായിക്കു

മുറിവേറ്റ പാട്ട്
ഒരു ചില്ല മുറിച്ചേയുള്ളൂ
ഒരു കൂട് മറിഞ്ഞ് വീണു
ഒരു മുട്ടയുടഞ്ഞു വാനം
മുറിവേറ്റു പിളർന്നതുപോലെ
പിറവിക്കായ് കാത്തുകിടന്നൊരു
കിളിയൊന്നു കരഞ്ഞു, കുഞ്ഞി
ചിറകിന്റെയനക്കം, പെട്ടെ
ന്നതുപോലും പിന്നെ നിലച്ചു
ഒരു ജന്മം മുഴുവൻ പാടാൻ
കഴിവുള്ളൊരു ചുണ്ടിൽ കേട്ടത്
ഇടനെഞ്ച് പിടയ്ക്കും പോലൊരു
ഇഴയുന്ന ഞരക്കം മാത്രം.
ഒരു വാക്കു മുറിഞ്ഞതുപോലെ
ഒരു നാക്ക് പിളർന്നതുപോലെ

(എ) ചിത്രശലഭങ്ങൾ’ ‘പുഴ’ എന്നീ പാഠഭാഗങ്ങളി ലൂടെ ഉൾക്കൊണ്ട് ആശയങ്ങളും, ഈ കവിത നിങ്ങളിൽ ഉണർത്തിയ പ്രതികരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കു
Answer:
ചിത്രശലഭങ്ങൾ, പുഴ എന്ന കവിതാസാരം പേസ്റ്റ് മുറിവേറ്റ പാട്ട് എന്ന കവിതയിൽ ഒരു കിളിയുടെ കൂട് നശിപ്പിക്കുകയാണിവിടെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മറ്റു ള്ളവരെ ഉപദ്രവിക്കുകയാണിവിടെ ചെയ്യുന്നത്. ഒരു കുഞ്ഞുകിളിയുടെ കൂട് ഇല്ലാത്താക്കുകയും, ആ കിളിയുടെ മുട്ട തകർത്തു കളയുകയും ചെയ്തു.

(ബി) മുത്തശ്ശി, മാലാഖയെ പ്രതിമയാക്കിയത് എന്തി നാണ്?
(രക്ഷിക്കാൻ, ദേഷ്യം കൊണ്ട്, അഹങ്കാരം കൊണ്ട്)
Answer:
രക്ഷിക്കാൻ

(സി) ചിത്രശലഭങ്ങൾ’ എന്ന നാടകം ഏത് നാടക സമാഹാരത്തിലേതാണ്?
(തുലാവർപ്പ്, കറുത്തദൈവത്തെ തേടി, പ്ലാവി ലത്തൊപ്പികൾ)
Answer:
പ്ലാവിലത്തൊപ്പികൾ

Class 6 Malayalam Kerala Padavali Annual Exam Question Paper 2022-23

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Annual Exam Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അന്നും വീട്ടു ചെലവിനുള്ള നെല്ല് കിട്ടാവുന്ന കൃഷിയുണ്ട്. അമ്മ യാണ് കൃഷിക്കാരി. കാലുള്ള ഒരു വലിയ കുടയുമാ യാണ് അമ്മ പാടത്തു പോവുക. വാസ്തവത്തിൽ അതൊരു അഭംഗിയായിരുന്നു. സ്ത്രീകൾ എപ്പോഴും ലേഡീസ് കുട ചൂടി നടക്കുന്നത് കാണാനാണ് ചന്തം. അമ്മ മുന്നിൽ നടക്കും പിന്നിൽ വാലായി ഞാനും. വെള്ളം നിറഞ്ഞ് പുഴപോലെ കിടക്കുന്ന ഇടത്തോ ടിന്റെ അരികിൽ കന്നുപൂട്ടുകാർക്കും കാളകൾക്കും പോകാനുള്ള വീതിയേറിയ വരമ്പിലൂടെയാണ് നട ത്തം. ഇരുവശത്തും പെണ്ണുങ്ങൾ ഞാറുപറിക്കുകയും നടുകയുമൊക്കെ ചെയ്യുന്നുണ്ടാകും. കള്ളിമുണ്ടും ബ്ലൗസുമാണ് പ്രധാനവേഷം. ചുരിദാറും മൊന്നും ഞങ്ങളുടെ നാട്ടിൻപുറത്തേക്ക് അന്ന് എത്തി നോക്കിയിട്ടില്ല. നടക്കുന്നതിനിടയിൽ പാടത്ത് പലഭാ ഗത്തുനിന്നും ഞാറ്റുപാട്ട് കേൾക്കാം. ഒരാൾ പാടിക്കൊ ടുക്കും. മറ്റുള്ളവർ ഏറ്റുപാടും. ജോലിയുടെ ക്ഷീണമ റിയാതിരിക്കാനാണ് അവർ പാടുന്നതെന്ന് അമ്മ പറ ഞ്ഞിട്ടുണ്ട്. വടക്കൻപാട്ടിലെ കഥകളാണ് അധികവും. കൊയ്ത്തുകാലത്തും പാട്ടിനൊരു പഞ്ഞവുമുണ്ടാകാ റില്ല. കൃഷി മലയാളിയുടെ ഉത്സവമായിമാറുന്ന കാല മായിരുന്നു അത്.
-സത്യൻ അന്തിക്കാട്
നൈറ്റിയു
(ഒരു അന്തിക്കാടൻ കൃഷിയനുഭവം)

1. സത്യൻ അന്തിക്കാടിന്റെ വീട്ടിൽ ആരുടെ മേൽനോ ട്ടത്തിലാണ് കൃഷി നടന്നിരുന്നത്?
(സത്യൻ അന്തിക്കാടിന്റെ പണിക്കാരികളുടെ, അമ്മയുടെ)
Answer:
അമ്മയുടെ

2. “അഭംഗിയാണ് എന്ന് സൂചിപ്പിച്ചിരിക്കുന്നത് എന്തിനെയാണ്?
(അമ്മ പാടത്ത് പോവുന്നത്, അമ്മ കാലുള്ള വലിയ കുട ചൂടുന്നത്. കള്ളിമുണ്ടും ബ്ലൗസും ധരിക്കു ന്നത്)
Answer:
അമ്മ കാലുള്ള വലിയ കുട ചൂടുന്നത്

3. കൃഷിപ്പണിയെടുക്കുന്ന സ്ത്രീകൾ ജോലിക്കിട യിൽ പാട്ടു പാടുന്നത് എന്തിന് വേണ്ടിയാണ്?
(ക്ഷീണം അറിയാതിരിക്കാൻ, അമ്മയെ രസിപ്പി ക്കുന്നതിന്, പരിചയം പുതുക്കുന്നതിന്)
Answer:
ക്ഷീണം അറിയാതിരിക്കാൻ

4. ഈ ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്നത് ഏത് കൃഷിയെപ്പറ്റിയാണ്?
(തെങ്ങ്, വാഴ, നെല്ല്)
Answer:
നെല്ല്

5. “ചന്തം ‘ എന്നതിന് സമാനപദം എഴുതുക
(ക്ഷീണം, ഭംഗി, പഞ്ഞം)
Answer:
ഭംഗി

Class 6 Malayalam Kerala Padavali Annual Exam Question Paper 2022-23

പ്രവർത്തനം 2

(എ) വർണന തയ്യാറാക്കാം ക്ലാസ് പതിപ്പിലേക്കായി സന്ധ്യാസമയത്തെ കാഴ്ചക ളുടെ വർണന തയ്യാറാക്കുകയാണ് സ്നേഹ. ടെറസിൽ നിന്നുള്ള ദൂരക്കാഴ്ചയിൽ നിറയുന്ന ദൃശ്യങ്ങൾ അവൾ എഴുതാൻ തുടങ്ങി.
ആകാശത്താരോ ഒളിഞ്ഞിരുന്ന് ചുവപ്പും കുങ്കുമവും മഞ്ഞയും സ്വർണ്ണ നിറവുമൊക്കെ വാരിപ്പൂശിയ പോലെ. എന്തൊരു തുടുപ്പാണ് സൂര്യന്
സ്നേഹ എഴുതുന്ന മനോഹര കാഴ്ചകളെ പൂർത്തി യാക്കാൻ സഹായിക്കുക.
Answer:
സന്ധ്യാകാശം
സന്ധ്യാസമയത്തെ ആകാശം ടെറസിന് മുകളിൽ നിന്നാൽ നന്നായി കാണാം. ആകാശത്ത് സൂര്യനെ കാണാനില്ല. എന്നാൽ ആകാശ ത്താരോ ഒളിഞ്ഞിരുന്ന ചുമപ്പും കുങ്കുമവും മഞ്ഞയും സ്വർണനിറവും ഒക്കെ വാരി പൂശിയതു പോലെ തോന്നും.
ഇഴഞ്ഞു നീങ്ങുന്ന മേഘക്കൂട്ടങ്ങൾ കണ്ടാൽ വിറ കടുപ്പിലെ തീക്കട്ടകൾ പോലെ തോന്നും. എന്തു മനോഹരമാണ് സന്ധ്യാസമയത്തെ ആകാശം. നിരവധി വർണ്ണങ്ങൾ കലർത്തിയ പെയിന്റ് ബക്കറ്റ് ആരോ ഒഴിച്ചിരിക്കുകയാണെന്ന് തോന്നും. മേഘപാളികൾ നോക്കിനിൽക്കെ; കറുത്ത നിറ ത്തിൽ ഒരു നീണ്ട നിര ആകാശത്തോടുകൂടി പറന്നു വരുന്നു. ചേക്കേറാനായി പോകുന്ന കിളി കളോ മറ്റോ ആയിരിക്കും. അവയുടെ പറക്കൽ കാണാൻ ബഹുരസമാണ്. ഇംഗ്ലീഷ് അക്ഷരമാല യിലെ ഢ ആകൃതിയിലാണ് അവർ പറക്കുന്നത്. ദൂരെ തലയുയർത്തി നിൽക്കുന്ന തെങ്ങുകൾക്കും അപ്പുറത്ത്, പടിഞ്ഞാറൻ ആകാശത്തിലെ വർണ്ണ ക്കൂട്ടുകൾ ഇടയ്ക്കിടെ രൂപവും നിറവും മാറും. ചിലപ്പോൾ മേഘങ്ങൾക്കിടയിലൂടെ പ്രകാശ ത്തിന്റെ കുന്തമുനകളും കാണാം. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്തത്ര മനോഹര മായ ഒരു ചിത്രമാണ് സന്ധ്യാ സമയത്ത
ആകാശം

(ബി) അന്തിക്കതിർകൾ മാരിവില്ലു വരച്ചു കളിക്കു ന്നതെവിടെ?
(കാട്ടുപുല്ലുകളിൽ, പവിഴപ്പൊളിയിൽ, നീരദത്തു ണ്ടിൽ)
Answer:
നിരദത്തുണ്ടിൽ

പ്രവർത്തനം 3

(എ) ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.

കുടയില്ലാത്തവർ

ഇന്നും മഴ പതിവുതെറ്റിച്ചില്ല. സ്കൂൾ വിട്ടതും മഴയും തുടങ്ങി. കുടയുള്ളവരെല്ലാം മഴയുടെ വരവിനെ സ്വാഗതം ചെയ്ത് വീട്ടിലേക്ക് നടന്നു.
കണ്ണൻകുട്ടിയുടെ ക്ലാസിലെ സുരേഷിന് കുടയില്ല. അവനാണെങ്കിൽ കാലിനു സുഖമില്ലാത്ത കുട്ടിയും. അവനു പോകേണ്ടത് മറ്റൊരു വഴിക്കായതിനാൽ | കണ്ണൻകുട്ടിക്ക് അവനെ കൂടെ നിർത്താനും കഴിയില്ല. “സുരേഷേ, ഈ കുട നീ കൊണ്ടുപൊയ്ക്കോ. ഞാൻ മഴതോർന്നിട്ടു പൊയ്ക്കോളാം.”

കണ്ണൻകുട്ടി കുട നീട്ടുക്കൊണ്ടു പറഞ്ഞു. ആദ്യം ഒന്നു മടിച്ചെങ്കിലും അവൻ കുട വാങ്ങിച്ചു
മഴ തിമിർത്തു പെയ്യുകയാണ്. സ്കൂൾ വരാന്തയിൽ ഇപ്പോൾ കുട്ടികളായിട്ട് കണ്ണൻകുട്ടി മാത്രമേ ഉള്ളൂ. “തുള്ളിക്കൊരു കുടം മഴ
തുമ്പിക്കൈവണ്ണത്തിൽ മഴ മദ്ദളം കൊട്ടുന്ന മഴ
അവൻ മഴയെ വായിച്ചെടുക്കാൻ ശ്രമിച്ചു. അപ്പോഴതാ, കുടയുമായി അമ്മ ഓടിവരുന്നു.
“എനിക്കറിയാം നിന്റെ കുട കൂട്ടുകാർക്ക് കൊടുത്തു കാണുമെന്ന് ”
കുട നീട്ടികൊണ്ട് അമ്മ പറഞ്ഞു. അമ്മയോടൊപ്പം
നടിക്കു മ്പോൾ അവൻ സുരേ
വീട്ടിലേക്കു ഷിനെക്കുറിച്ചു പറഞ്ഞു.
“അവന്റെ കാലിനു സുഖമില്ല. പാവം, ആ കുട അവൻ
എടുത്തോട്ടെ
അമ്മ ഒന്നു മൂളുകമാത്രം ചെയ്തു. പോകുന്നവഴിക്ക് അവൻ ഒന്നുകൂടി പറഞ്ഞു.
അമ്മ വരുമെന്ന് എനിക്കറിയാമായിരുന്നു.
-കെ.കെ. പല്ലശ്ശന
കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. തലക്കെ ട്ടിനെക്കുറിച്ച് എഴുതാൻ മറക്കരുത്.
Answer:
കുടയില്ലാത്തവർ
കെ.കെ. പല്ലശ്ശന എഴുതിയ കഥയാണ് കുടയില്ലാ ത്തവർ. വായിക്കാൻ തുടങ്ങിയാൽ തീരാത നിർത്തുകയില്ല. അത്ര മനോഹരവും രസകരവും തുടർച്ചയായി വായിക്കാൻ പ്രേരിപ്പിക്കുന്നതും ആണ് ഈ കഥ.
കണ്ണൻ കുട്ടിയുടെ ക്ലാസിലെ കാലിന് സുഖമി ല്ലാത്ത കുട്ടിയാണ് സുരേഷ്. സ്കൂൾ വിട്ടപ്പോൾ പെരുമഴ. സുരേഷിനു കുടയില്ല. കണ്ണൻ കുട്ടി അവന്റെ കുട സുരേഷിന് കൊടുക്കുന്നു. മഴ തോർന്നിട്ട് പോകാമെന്ന പ്രതീക്ഷയിൽ വരാന്ത യിൽ കാത്തു നിന്നപ്പോൾ അമ്മ മറ്റൊരു കുടയു മായി വരുന്നു.
കഥയിലെ പ്രധാന കഥാപാത്രം കണ്ണൻ കുട്ടിയാ ണെന്ന് നമുക്ക് തോന്നാം. കഥയിൽ നിറഞ്ഞു നിൽക്കുന്നത് കണ്ണൻ കുട്ടിയാണ്. അവന്റെ പര സ്പരസ്നേഹമാണ് ഈ കഥയുടെ ആശയം. ശീലം തിരിച്ചറിഞ്ഞ അമ്മ അത് പ്രോത്സാഹിപ്പി ക്കുന്നു. കുറ്റം പറയുന്നില്ല. സ്വഭാവം നല്ലതാണെന്ന് അമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം തന്റെ മകനു വേണ്ടി അവർ കുടയുമായി സ്കൂളിൽ വന്നത്. കഥ അവസാനിക്കുന്ന വരികൾ വായിക്കുമ്പോൾ അതുവരെയുള്ള നമ്മുടെ ചിന്തമാറി കഥാനായക സ്ഥാനത്തേക്ക് അമ്മ വരുന്നു. മകന്റെ ദാന ശീലത്തിന് പ്രോത്സാഹനം നൽകുന്ന അമ്മ യാണ് ഈ കഥയിലെ ഏറ്റവും വലിയ കഥാ പാത്രം എന്ന് വായനക്കാർ തിരിച്ചറിയുന്നു. കുടയുള്ളവരും കുട ഇല്ലാത്തവരായി മാറുന്ന ഈ കഥയ്ക്ക് ഈ തലക്കെട്ട് ഏറ്റവും ഉചിതമാണ്. എന്റെ … എന്റെ എന്റേതു മാത്രം എന്ന സ്വാർത്ഥ ചിന്ത കൈവെടിഞ്ഞ് നമുക്കും കുടയില്ലാത്തവ രാകാം…….. ഒന്നും ഇല്ലാത്തവരാകാം.

(ബി) കാഴ്ച വയ്ക്കുവാൻ മുത്തുകളേന്തി നിൽക്കു ന്നത് ആരെന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ പറയുന്നത്?
(മുല്ലപ്പൂക്കൾ, ചെമ്പകങ്ങൾ, കാട്ടുപുല്ലുകൾ)
Answer:
കാട്ടുപുല്ലുകൾ

പ്രവർത്തനം – 4

(എ) താരതമ്യക്കുറിപ്പ് തയ്യാറാ ക്കുക.
മണ്ണിട്ടുമൂടിയ വയലുകളെല്ലാം
തിരിച്ചുവന്നെങ്കിൽ
വെട്ടിവീഴ്ത്തിയ കരിമ്പനകൾ
മുളച്ചുവന്നെങ്കിൽ
മണലെടുപ്പും പ്ലാസ്റ്റിക്കെറിയലും
നിർത്തിയിരുന്നെങ്കിൽ
ഒഴുക്കു നിലച്ച് പുഴകളെല്ലാം
തിരിച്ചുവന്നെങ്കിൽ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും
അവസാനിച്ചിരുന്നെങ്കിൽ
മഹാവ്യാധികളെല്ലാം നാടിനു
പുറത്തുപോയെങ്കിൽ

പ്രകൃതിയായൊരുമ്മയെന്നും
ചിരിച്ചു നിന്നേ………
-ശ്രീഷിത (ആഗ്രഹം)

കവിതയിലൂടെ ശ്രീഷിത പറഞ്ഞ കാര്യങ്ങൾ വായി ച്ചുവല്ലോ. സാധ്യമെന്ത്’ എന്ന കവിതയിലൂടെ പ്രകൃ തിയുടെ മനോഹരദൃശ്യങ്ങൾ നാം പരിചയപ്പെട്ടു. രണ്ടു കവിതകളെയും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ശ്രീഷിതയുടെ ആഗ്രഹം’ എന്ന കവിതയിൽ മനു ഷ്യൻ പ്രകൃതിയോട് ചെയ്ത മണ്ണിട്ടുമൂടിയവയലും വെട്ടി വീഴ്ത്തിയ കരിമ്പനയും മണലെടുപ്പും പ്ലാസ്റ്റിക്കെറിയലുമെല്ലാം നിർത്തി പഴയകാല ത്തേക്ക് തിരിച്ചു പോയാൽ പ്രകൃതിയാകുന്ന അമ്മയ്ക്ക് എത്രമാത്രം സന്തോഷം ഉണ്ടാകും എന്നുപറയുന്നു.
സാധ്യമെന്ത് എന്ന കവിതയിൽ പ്രകൃതി നമു ക്കായി ഒരുക്കിയിരിക്കുന്ന അനവധിയായ കാഴ്ച കളും സൗകര്യങ്ങളും നാം കാണാതെ പോകു ന്നു. കണ്ടിട്ടും കാണാത്തതുപോലെ പ്രവർത്തി ക്കുന്നു. കുളങ്ങളും പൂമരങ്ങളും മനുഷ്യൻ കാണാതെ -തിരിച്ചറിയാതെ മറ്റെന്തിനോ വേണ്ടി ഓടുകയാണ് എന്ന് കവി പറയുന്നു.
മനുഷ്യൻ പ്രകൃതിയുടെ നല്ലതും നന്മയും തിരി ച്ചറിയാതെ കുളങ്ങൾ നികത്തി, കുന്നുകൾ ഇടി ച്ചുനിരത്തി പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാ ക്കാതെ നശിപ്പിച്ചു. ഈ രണ്ടു കവിതകളും ഏറെ ക്കുറെ ഒരേ ആശയം തന്നെയാണ് പറയുന്നത്. പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന വിദ വങ്ങൾ കാത്തുസൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ രണ്ടു കവിതകളുടെയും ആശയം

(ബി) പുഴ’ എന്ന പാഠഭാഗത്ത് കല്ലായിപ്പുഴയാണ്, അഴിമുഖം അകലെ കാണാം.’ എന്ന വാക്യമു ണ്ട്. എന്താണ് അഴിമുഖം
(പുഴയുടെ ഉറവിടം, പുഴ കടലിൽ ചേരുന്ന ഭാഗം, കടലോരം)
Answer:
പുഴ കടലിൽ ചേരുന്ന ഭാഗം

Class 6 Malayalam Kerala Padavali Annual Exam Question Paper 2022-23

പ്രവർത്തനം – 5

എ) അനുഭവക്കുറിപ്പ് തയ്യാറാ ക്കുക
പുറത്ത്, മഴ ചാറുന്നുണ്ട്, ഞാനെന്റെ ഓലക്കുട മറ ന്നില്ല, കാവിൻപടിയിൽ നിന്നുള്ള വീതിയുള്ള വരമ്പ് ചെന്നെത്തുന്നത് മൺറോഡിലേക്കാണ്. വള്ളിപു കൾക്കിടയിലെ ചവിട്ടുവഴി നിറയെ ചെളിയാണ്. ഞാറു നട്ടിട്ടേയാകാത്ത കണ്ടങ്ങളിൽ ചെളി വെള്ളം നിറഞ്ഞിരിക്കുന്നു. വരമ്പിലെ വീതി കൂടിയ കഴായ ഞാൻ പണിപ്പെട്ടു ചാടിക്കടന്നു. വഴുതി വീഴാതെ റോഡിലേക്ക് ചെന്നു കയറിയപ്പോൾ മഴ തുടങ്ങി. ഓലക്കുട ഉയർത്തിപ്പിടിച്ച്, തളം കെട്ടി. നിൽക്കുന്ന ചെളിവെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് സ്കൂളെത്തിയപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരു ന്നു. മഴ കാരണം കുറെ ദിവസങ്ങളായി അസംബ്ലി, യില്ല. മഴ നനഞ്ഞ് ഈറനായ കുപ്പായത്തിന്റെ ത ണുപ്പ് ഒന്നാമത്തെ പീര്യഡ് മുഴുവൻ എന്നെ അലോ സരപ്പെടുത്തി. അപ്പോൾ ഞാൻ അടുത്തിരുന്ന ചങ്ങാ തിമാരുടെ അടുത്തേക്ക് പറ്റിയിരുന്നു.
എം.കൃഷ്ണദാസ് (ഓർമ്മ എന്ന കീറക്കടലാസ് “കഴായ വെള്ളം പോവാനുള്ള ചെറിയ ചാൽ ഇതുപോലെയുളള അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടാ വുമല്ലോ. നിങ്ങളുടെ രസകരമായ മഴക്കാല അനുഭവം എഴുതുക.
Answer:
ഒരു മഴക്കാലം. തോരാമഴ, അന്ന് പുസ്തകമെല്ലാം പ്ലാസ്റ്റിക് കവറിൽ ആക്കിയാണ് യാത്ര. ധാരാളം നെൽപാടങ്ങൾ ഉണ്ട്. പാടവരമ്പത്തു കൂടിയാണ് പോകേണ്ടത്. മഴക്കാലത്ത് നെൽപ്പാടത്ത് കൃഷി പണിക്കാരെ കൊണ്ട് നിറഞ്ഞിരിക്കും. സാധാ രണം പോകുന്ന പാടവരമ്പ് ചെളികൊണ്ട് തേച്ചു പിടിപ്പിച്ചിരിക്കുന്നു. എല്ലാവർഷവും ചെയ്യാറുള്ള കൃഷിപ്പണിയാണിത്. വരമ്പിനടുത്ത് എത്തിയ പ്പോൾ പണിക്കാർ വിളിച്ചു പറഞ്ഞു. ഇതിലെ പോകണ്ട, അപ്പുറത്തെ വരമ്പിലൂടെ പൊയ്ക്കോ . ചെളി കോരി വച്ച് വരമ്പിൽ അഞ്ചാറ് കുട്ടി കൾ വരിവരിയായി നടന്നാൽ വരമ്പിന്റെ പണി തീരും. ചെയ്ത ജോലി വെള്ളത്തിലാവും. അപ്പു റത്തെ വരമ്പിലൂടെ പോയാൽ അരകിലോമീറ്റർ ദൂരം കൂടുതൽ നടക്കണം. വേറെ വഴിയില്ല.

വൈകുന്നേരം തിരിച്ചുവരുമ്പോൾ പണിക്കാർ ആരുമില്ല. വരമ്പിലേക്ക് കാലെടുത്തുവെച്ചു. “ബം,’ ഒരു ശബ്ദത്തോടെ വരമ്പിലെ ചെളിയി ലേക്ക് കാൽ പൂണ്ടുപോയി തിരിച്ച് കാൽ പൊക്കി എടുക്കുമ്പോൾ കാലിലുണ്ടായിരുന്ന വള്ളിച്ചെ രുപ്പ് കാണാനില്ല. വരമ്പിലെ ചെളിക്കകത്ത് ചേരുപ്പ് കുടുങ്ങിപ്പോയിരുന്നു. ഏറെ പണിപ്പെട്ട് കൈകൊണ്ട് തപ്പിയെടുത്തു. കയ്യിൽ പിടിച്ചേ നട ക്കൂ. അന്നത്തെ അനുഭവം പഠിപ്പിച്ച പാഠം.

(ബി) പിളർപ്പിന്റെ വക്കിൽ കിടക്കുന്ന തുരുത്തുകൾ അനർഗളമായി വരുന്ന ജല പ്രവാഹത്തെ നാലായി മുറിക്കുന്നു.’
“അനർഗളമായി’ എന്ന പദത്തിന്റെ അർത്ഥമെന്ത്?
(തടസ്സം കൂടാതെ, ഇടയ്ക്കിടയ്ക്ക്, ശക്തിയായി)
Answer:
തടസ്സം കൂടാതെ

പ്രവർത്തനം – 6

(എ) വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
കൗമാരപ്രായക്കാരിൽ മഹാഭൂരിപക്ഷത്തിന്റെയും കൈയിൽ മൊബൈൽ ഫോണുണ്ട്. മിക്ക വീടുക ളിലും ടെലിവിഷനുണ്ട്. കംപ്യൂട്ടറിന്റെ ഉപയോഗവും വ്യാപകമായിട്ടുണ്ട്. ഇങ്ങനെ തങ്ങളുടെ ശ്രദ്ധയും സമ യവും അപഹരിക്കാൻ ശേഷിയുള്ള പുതിയ വസ്തു ക്കളുമായി ഹൃദയബന്ധം പുലർത്തുന്നവർക്ക് പുസ്ത കങ്ങളോട് പഴയ തലമുറയ്ക്ക് തോന്നിയതുപോലുള്ള ആഭിമുഖ്യം ഉണ്ടാവുക എളുപ്പമല്ല. പുസ്തകങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന അനുഭവങ്ങളുടെയും അറി വിന്റെയും ലോകവുമായി ചെറിയ പ്രായത്തിൽ തന്നെ പരിചയപ്പെട്ടു കഴിഞ്ഞാൽ ആ ജീവനാന്തം ആ ബന്ധം നിലനിൽക്കും
-എൻ. പ്രഭാകരൻ

പുതിയ തലമുറയുടെ വായനയെപ്പറ്റിയുള്ള അഭി പ്രായം വായിച്ചുവല്ലോ. ഈ അഭിപ്രായം വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
കൗമാരക്കാരിൽ മഹാഭൂരിപക്ഷത്തിന്റെയും കയ്യിൽ മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ ഒക്കെയുണ്ട്. എല്ലാവരും കൂടുതൽ സമയം ഇവ രണ്ടിനോടൊപ്പം ആണ്. ഇത് വായനയെ വളരെ യധികം സ്വാധീനിച്ചിരിക്കുന്നു. ശ്രീ. എൻ പ്രഭാ കരൻ പറഞ്ഞതു പോലെ വായിക്കുമ്പോൾ പുസ്തകത്തോട് തോന്നുന്ന ഹൃദയബന്ധം നവ ഇലക്ട്രോണിക് മാധ്യമങ്ങളോട് തോന്നാൻ ഇട യില്ല. ഫോൺ കേടായാൽ വലിച്ചെറിയും എന്നാൽ പലരും പണ്ട് വായിച്ചതോ സ്വന്തമാക്കിയതോ ആയ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിച്ചു വയ്ക്കുന്നു. ഈയൊരു ബന്ധം ഇല്ലാതാകുന്നത് നല്ലതല്ല. പുസ്തകങ്ങൾക്ക് മാത്രം നൽകാൻ കഴി യുന്ന വായനാനുഭവും അറിവും ഹൃദയബന്ധവും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനായി വായ നാശീലം വളർത്തുക തന്നെ വേണം. ചെറുപ്രാ യത്തിൽ തന്നെ വായനയുടെ ലോകത്തേക്ക് വര ണം. വായിച്ചു വളരണം. പുസ്തകവായനയുടെ ഗുണങ്ങൾ അനുഭവിച്ചറിയുക തന്നെ വേണം അതിനായി വായനശീലമാക്കാം. ശ്രീ.എൻ. പ്രഭാ കരന്റെ അഭിപ്രായം തികച്ചും ആവശ്യവും അത്യാ വശ്യവും ഇന്നത്തെ കാലഘട്ടത്തിന് ചേർന്നതു മാണ്.

(ബി) ‘പുഴ’ എന്ന പാഠഭാഗത്തെ ഒരു വാചകം ശ്രദ്ധിക്കു
“പെൺകുട്ടികളും ആൺകുട്ടികളും കട്ടപ്പാരയും കൊട്ട യുമായി മരമുരുളുകളെ പൊതിയുന്നു.” എന്തിന് വേണ്ടി യായിരുന്നു ഇത്?
(മരമുരുളുകളുടെ വണ്ണവും നീളവും അളക്കാൻ, മര ങ്ങളുടെ പുറം തൊലി അടർത്തിയെടുക്കാൻ, മരത്ത ടികളിൽ നമ്പർ കൊത്താൻ
Answer:
മരങ്ങളുടെ പുറന്തൊലി അടർത്തിയെടുക്കാൻ.

Class 6 Malayalam Kerala Padavali Second Term Question Paper 2022-23

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Second Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – കണ്ടെത്താം എഴുതാം

മഴപ്പേടി
മഴവരുന്നു പേമഴ
കുടിലിനുള്ളിലാരെല്ലാം
കിടുകിടെ വിറച്ചുകൊണ്ടാ
രമ്മയും കിടാങങളും
മഴയെനിക്കു പേടിയാണ്
പുലിയിറങ്ങിവന്നപോൽ
മഴ കലിച്ചു കാറ്റുമായ്
വിരലുകോർത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം
മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോൽ.
കുരീപ്പുഴ ശ്രീകുമാർ

മഴപ്പേടി എന്ന കവിതയിലെ വരികൾ വായിച്ചല്ലോ? താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തിര ഞ്ഞെടുത്തെഴുതുക.

1) മഴ കാറ്റുമായി വിരലുകോർത്ത് നടത്തുന്ന നൃത്തത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം ഏതാണ്?
(പേമഴ, താണ്ഡവം, പ്രളയം)
Answer:
താണ്ഡവം

2) പുറത്ത് മഴ പെയ്യുമ്പോൾ കിടുകിടെ വിറയ്ക്കു ന്നതാരാണ്?
(പുലി, കാറ്റ്, അമ്മയും കുട്ടികളും)
Answer:
അമ്മയും കുട്ടികളും

3) വലിയമരം എന്നതിന് പകരം ഉപയോഗിച്ചിരി ക്കുന്ന പദം ഏതാണ്?
(പേമഴ, മാമരം, പ്രളയം)
Answer:
മാമരം

4) മഴയുടെ ഏത് ഭാവത്തെയാണ് ഇവിടെ കവി വർണിച്ചിരിക്കുന്നത്?
(സന്തോഷത്തെ, ഭീകരതയെ, ശാന്തതയെ)
Answer:
ഭീകരതയെ

5) പുലിയിറങ്ങി വന്നപോൽ എന്ന പ്രയോഗത്തിൽ ഏതുതരം മഴയെയാണ് കവി അവതരിപ്പിക്കു ന്നത്?
(ചാറ്റൽ മഴ, രാത്രിമഴ, പേമഴ)
Answer:
രാത്രിമഴ

പ്രവർത്തനം – 2

(എ) വിളംബരം തയ്യാറാക്കുക

മഴയുടെ മഹാനഗരത്തിൽ നിന്ന് ഒരു കുഞ്ഞുതുള്ളി കടലു കാണാനിറങ്ങി. ഒറ്റയ്ക്കില്ല, ഒത്തിരി കുഞ്ഞൻമാരോടും കുഞ്ഞത്തിമാരോടുമൊപ്പമായി രുന്നു ആ പോക്ക്. ആകാശത്തിലെ പള്ളിക്കുടത്തിൽ നിന്ന് വേനലവധി അടിച്ചുപൊളിക്കാനായി ഒരു എസ്കർഷൻ
എസ്കർഷൻ വിനോദയാത്ര
കുഞ്ഞുതുള്ളിയും കുഴിയാനയും – അരുൺ രവി

“ഹാമെലിനിലെ കുഴലൂത്തുകാരൻ’ എന്ന പാഠഭാഗ ത്തിൽ മേയറുടെ ഒരു വിളംബരം നിങ്ങൾ കണ്ടുവ ല്ലോ. മുകളിൽ ചേർത്ത വരികൾ വായിച്ചില്ലെ. ആകാ ശത്തിലെ കുഞ്ഞുമഴത്തുളളികൾ ഭൂമി സന്ദർശിക്കാൻ വരികയാണ്. മഴത്തുള്ളിയുടെ വരവിനെ വിളിച്ചു പറഞ്ഞ് മേഘങ്ങൾ നടത്തുന്ന വിളംബരം തയ്യാറാക്കൂ.
Answer:

ഡും ഡും ഡും

മഴയുടെ മഹാനഗരത്തിലെ മഴത്തുള്ളികളെ

കാണാൻ ഒരു അവസരം!
ആകാശത്തിലെ പള്ളിക്കൂടത്തിൽ നിന്ന് വേനലവധി അടിച്ചു പൊളിക്കാനായി ഒരു വിനോദയാത്രയിൽ നിങ്ങൾക്കും

പങ്കെടുക്കാം!
ആയതിനാൽ നാളെ പ്രഭാതത്തിൽ എല്ലാവരും കടപ്പുറത്ത് എത്തണമെന്ന് മേഘരാജ് അറിയി ച്ചിരിക്കുന്നു. കുഞ്ഞൻമാരും കുഞ്ഞത്തിമാരും കൂടിയുള്ള ഉല്ലാസയാത്രയിൽ പങ്കെടുക്കുന്ന

വർക്ക് ആകർഷകമായ സമ്മാനങ്ങൾ.

(ബി) ഹാമെലിൻ പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
(നൈൽ, ആമസോൺ, വെസർ)
Answer:
വെസെർ

Class 6 Malayalam Kerala Padavali Second Term Question Paper 2022-23

പ്രവർത്തനം – 3

(എ) സംഭാഷണം തയ്യാറാക്കുക പ്രകൃതിയാണ് നമ്മുടെ അമ്മ എന്ന സന്ദേശമാണ് ജി. ശങ്കരപ്പിള്ളയുടെ ചിത്രശലഭങ്ങൾ എന്ന നാടകം നമുക്ക് പകർന്നു തന്നത്. താഴെ ചേർത്തിരിക്കുന്ന കഥ വായിച്ചു നോക്കൂ.

ഫസ്റ്റ് എയ്ഡ്
“അമ്മേ, ആ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടെ? ഇന്നലെ ഞാൻ സൈക്കിളിൽ നിന്നു വീണപ്പോൾ അമ്മ മരുന്ന വെച്ചുതന്നില്ലേ”
ആ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടേന്ന്? “നിനക്കെന്തിനാ ഇപ്പോ അത്? ഇനി അതും കൂടി നശിപ്പിച്ചാ നിനക്ക് സമാധാനമാവുമോ? “വേറെയൊന്നിനും അല്ലാ, ഇന്നു രാവിലെ മുറിച്ചു മാറ്റിയ മുറ്റത്തെ മാവിന് മരുന്നു വെച്ചു കൊടുക്കാ നാ. അവൻ പറഞ്ഞു.
മാളവിക. എസ്. ആലത്തൂർ

മരുന്നുവച്ചുകൊടുത്തതിനുശേഷം കുട്ടിയും മുറ്റത്തെ മാവും തമ്മിൽ എന്തെല്ലാം സംസാരിച്ചിരിക്കും? അവ രുടെ സംഭാഷണം തയാറാക്കുമല്ലൊ?
Answer:
കുട്ടി : നിന്റെ കൊമ്പുകളും ഇലകളും പോയ
പ്പോൾ നിനക്ക് വേദനിച്ചോ?
മാവ് : നീ കണ്ടില്ലേ എന്റെ ശരീരത്തിൽ നിന്നും രക്തം വാർന്നു പോകുന്നത്.
കുട്ടി : സാരമില്ല ഞാൻ മരുന്ന് വെച്ച് കെട്ടി ത്തരാം
‘മാവ് : മരുന്നുവെച്ചാൽ എന്റെ മുറിവ് മാറില്ല. നിന്റെ വീട്ടുകാർ എന്റെ തലവെട്ടി കളഞ്ഞില്ലേ?
കുട്ടി : പിന്നെ ഞാനെന്തു ചെയ്യും
മാവ് : നീ ഒരു തൈ വെച്ചു പിടിപ്പിച്ചാൽ വേദന മാറും
കുട്ടി : ഓ, അത് ഞാൻ ഏറ്റു ഒന്നല്ല പത്ത് തെ ഇന്ന് തന്നെ നടും.

(ബി) തണുപ്പ് എന്നതിന്റെ പകരം പദം തിരഞ്ഞെടു ത്തെഴുതുക.
(താപം, ശ്വേതം, ശീതം)
Answer:
ശീതം

പ്രവർത്തനം – 4

(എ) വിലയിരുത്തൽ കുറിപ്പ്

ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരനും നാട പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തിയെക്കുറി ച്ചുള്ള കുറിപ്പ് വായിച്ചുനോക്കൂ.
ഏതൊരു അച്ഛനും മകളുടെ വിവാഹത്തിനുവേണ്ടി കരുതി വയ്ക്കുന്നതുപോലെ തന്റെ മകൾക്കായും കൃഷ്ണമൂർത്തി സമ്പത്ത് സ്വരുക്കുട്ടി. ഫീസടയ്ക്കാൻ കഴിയാതെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. നാടകത്തിന്റെ തിരക്കുകളിൽ മുഴുകിയ ആ രാത്രിയിൽ കൃഷ്ണമൂർത്തി മകൾ സീതയോട് ചോദിച്ചു. കല്യാണം വളരെ ലളിതമായി നടത്തിയാൽ അച്ഛനോട് മകൾക്ക് ദേഷ്യം തോന്നുമോ? മകൾക്ക് നൽകാനിരുന്ന സ്വർണാഭരണങ്ങൾ 25 വിദ്യാർത്ഥിക ളുടെ വിദ്യാഭ്യാസച്ചെലവിലേക്ക് മാറ്റി വയ്ക്കാൻ കൃഷ്ണമൂർത്തി തീരുമാനിച്ചു. സീത, അച്ഛന്റെ അഭി പ്രായത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ജീവിത ത്തിലെ ഏറ്റവും വലിയ സൗന്ദര്യം ലാളിത്യമാണ് എന്ന സന്ദേശമാണ് സൂര്യ കൃഷ്ണമൂർത്തി ഇതിലൂടെ പകർന്നു തരുന്നത്.

കെട്ടുകല്യാണം പോലുള്ള അനാചാരങ്ങൾക്കെതിരെ ശ്രീനാരായണഗുരു നടത്തിയ പ്രവർത്തനങ്ങൾ പാഠഭാ ഗത്തു നിന്നും നാം മനസ്സിലാക്കിയതാണ്. മകളുടെ സമ്മ തത്തോടെ ഈ പിതാവ് സ്വീകരിച്ച നിലപാടിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു. കുറിപ്പ് തയ്യാറാക്കൂ.
Answer:
കെട്ട് കല്യാണം പോലുള്ള അനാചാരങ്ങൾക്കെ തിരെ ശ്രീനാരായണഗുരു നടത്തിയ പ്രവർത്ത നങ്ങൾ പ്രശംസനീയമാണ്. കെട്ടുകല്യാണം എന്ന പാഠഭാഗത്തിൽ മകളുടെ സമ്മതത്തോടെ പിതാവ് സ്വീകരിച്ച നിലപാടിനോട് യോജിക്കു ന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾക്ക് ഇന്ന് പ്രസക്തി വർദ്ധിച്ചിരിക്കുന്നു. വിദ്യാഭ്യാസ പരമായും ബുദ്ധിപരമായും വളരെയേറെ മുന്നിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ ഇപ്പോഴും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കു ന്നുണ്ട്. ആഡംബരത്തോടുള്ള താൽപര്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ജാതി യുടെയും മതത്തിന്റെയും പേരിലുള്ള വകതിരി വുകളും ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും നിലനിൽക്കുന്ന ഈ സമൂഹത്തിൽ ഗുരുവിന്റെ സന്ദേശങ്ങൾ വളരെയധികം പ്രസക്തകമാണ്.

(ബി) ശ്രീനാരാണഗുരുവിന്റെ ജീവചരിത്ര തയാറാ ക്കിയ സാഹിത്യകാരൻ
(തകഴി, കെ. ദാമോദരൻ ബി.എ., മഹാത്മാ അയ്യ ങ്കാളി)
Answer:
കെ. ദാമോദരൻ ബി.എ.

പ്രവർത്തനം -5

(എ) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാം.

Class 6 Malayalam Kerala Padavali Second Term Question Paper 2022-23 1
പരിശ്രമം ചെയ്യുകിലെന്തിനെയും എന്ന പാഠഭാഗ ത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ച് നിങ്ങൾ പഠിച്ചതാണല്ലോ. മുകളിൽ കൊടുത്ത സൂചനകളും നിങ്ങൾക്കറിയാവുന്ന കാര്യങ്ങളും ഉൾപ്പെടുത്തി ജീവചരിത്രക്കുറിപ്പ് തയ്യാ റാക്കുക.
Answer:
ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരി ക്കാൻ കഴിയാതെ വരുമ്പോൾ നാം അത് വിട്ടു കളയാറുണ്ട്. ഉയർച്ച താഴ്ചകളും പരാജയങ്ങളും നിറഞ്ഞതായിരുന്നു അബ്ദുൽ കലാമിന്റെ ജീവിതം. എന്നാൽ മറികടക്കാൻ കഴിയാത്ത വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹം ഓർമ്മിക്കുന്നുള്ളൂ.

1972 സതീഷ് ധവാനും ബ്രഹ്മപ്രകാശും കലാ മിനെ വിളിച്ച് എസ്.എൽ.വി.-3 യുടെ പദ്ധതി ഡയറക്ടറായി കലാമിനെ ചുമതലപ്പെടുത്തുന്ന തായും അതിനാവശ്യമായ പണവും ആളുകളും ലഭ്യമാകുമെന്നും അറിയിച്ചു. സതീഷ് ധവാനാ യിരുന്നു അന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ. ഇതു കേട്ട് കലാം അതിശയിച്ചു. നിരവധി മുതിർന്ന ശാസ്ത്രജ്ഞന്മാരുണ്ടായിട്ടും അദ്ദേ ഹത്തെത്തന്നെ തെരെഞ്ഞെടുത്തതാണ് അത്ഭു തപ്പെടാൻ കാരണം. അമ്പരപ്പോടെ എങ്ങനെ യാണ് ഈ പദ്ധതി ചെയ്യേണ്ടതെന്ന് സതീഷ് ധവാനോടു ചോദിച്ചപ്പോൾ “ഒരാൾ പരിശ്രമ ത്തിലേർപ്പെടുന്നില്ല എന്നു കരുതുക. അപ്പോൾ അയാൾ അടങ്ങി ഒതുങ്ങി മാളത്തിൽത്തന്നെ കഴിയുകയാണ്. ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകും. പ്രശ്ന ങ്ങളെ നേരിട്ട് വിജയം നേടണം”. ഇതായിരുന്നു സതീഷ് ധവാൻ പറഞ്ഞത്.

ഏഴു വർഷത്തിനു ശേഷം 1979-ൽ ഉപഗ്രഹം വിക്ഷേപണത്തിനു സജ്ജമായി. അവസാന സമയം വിക്ഷേപണം തുടരരുതെന്ന മുന്നറിയിപ്പാണ് കമ്പ്യൂട്ടർ നൽകിയത്. കമ്പ്യൂട്ടറിനെ മറികടന്ന് കെ കൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേപണമാരംഭിച്ചു. വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഈ പരാജയ ത്തിൽ നിന്ന് വിജയം നേടാനുള്ള ഉപദേശം ലഭിച്ചത് സതീഷ് ധവാനിൽ നിന്നും തന്നിൽ നിറഞ്ഞ ആത്മീയ കരുത്തും കൊണ്ടാണ ന്നാണ് കലാം അനുസ്മരിക്കുന്നു. പരാജയ ത്തിന്റെ നാണക്കേടിനെ മറന്ന്, അതിന്റെ കാരണങ്ങൾ സസൂക്ഷ്മം വിലയിരുത്തി, വിക്ഷേപണം തകരാറിലാകാൻ കാരണം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഉപകരണങ്ങളും ഗുണ നില വാരം പരിശോധിക്കുന്നതു കർശനമാക്കി. സാങ്കേതിക പോരായ്മ കണ്ടെ ത്തിയതിനൊപ്പം ശാസ്ത്രജ്ഞർ മനോവീര്യം ഉയർത്താനുള്ള ഈ ശ്രമം സഹായകമായി. അടുത്തകൊല്ലം വീണ്ടും വിക്ഷേപണം നടത്തി. ഉദ്യമത്തിൽ കലാം വിജയം നേടി.

(ബി) സസന്തോഷം എന്നതിന്റെ സമാന പ്രയോഗം ഏത്?
(സന്ദർശനം, സസ്നേഹം, സല്ലാപം)
Answer:
സസ്നേഹം

Class 6 Malayalam Kerala Padavali Second Term Question Paper 2022-23

പ്രവർത്തനം -6

(എ) കുറിപ്പ് തയ്യാറാക്കുക.
ശരീരത്തിനു ചുറ്റും കത്തുന്ന പന്തങ്ങളുമായി പാഞ്ഞു
വരുന്ന തെയ്യം.
മുറുകുന്ന ചെണ്ടമേളം
തീപ്പൊരി ചിതറുന്ന ചൂട്ടുകൾ.

വടക്കേമലബാറിൽ പ്രചാരത്തിലുള്ള തെയ്യം കലാരൂ പത്തെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പിന്റെ തുടക്ക
മാണിത്.
പടയണിയെക്കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രദേശത്ത് പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:
മുടിയേറ്റ്
ഞങ്ങളുടെ നാട്ടിലെ ഭദ്രകാളിക്ഷേത്രത്തിൽ നട ത്തിവരുന്ന ഒരനുഷ്ഠാനമാണ് മുടിയേറ്റ്. കാളിസേവയുടെ ഭാഗമായി നടത്തുന്ന ഈ കലാ രൂപത്തിന്റെ മുഖ്യപ്രമേയം ഭദ്രകാളിയും ദാരി കനും തമ്മിലുള്ള യുദ്ധമാണ്. ഇത് അരങ്ങേ റുന്ന അലങ്കരിച്ച് പന്തലിൽ ദാരികന്റെ ശിരസ്സ റുത്ത് മുടിച്ചുറ്റി തൂക്കി പിടിച്ച് വേതാളത്തിന്റെ പുറത്തേറി വരുന്ന കാളിയുടെ രൂപമാണ് ചിത്രീ കരിച്ചിട്ടുള്ളത്. കത്തിച്ചു വച്ച് നിലവിളക്കിനു മുമ്പിൽ അവതരിപ്പിക്കുന്ന ഇതിലെ മുഖ്യവേ ഷക്കാർ ഭദ്രകാളി, നാരദൻ, ദാരികൻ, ശിവൻ, ദാനവേന്ദ്രൻ, കാളി എന്നിവരാണ് സവിശേഷ മായ വേഷങ്ങളോടെ ശിവനും നാദരനും ആദ്യം രംഗത്തുവരും. പിന്നെയാണ് ദാരികന്റെ വരവ്. തുടർന്ന് കാളിയും കൂളിയും പുറപ്പെട്ടു. കാളിയും ദാരികനുമായി പോർവിളി നടക്കും. തുടർന്ന് കാളി ദാരിക യുദ്ധമാണ്. ദാരികന്റെ തലയെ ടുത്ത് കാളി രംഗത്തുവരുന്നതോടെ മുടിയേറ്റിന് അവസാനമായി

(ബി) പടയണിയിൽ ഉപയോഗിക്കുന്ന വാദ്യം.
(തിമില, ചെണ്ട, മദ്ദളം)
Answer:
ചെണ്ട

Class 6 Malayalam Kerala Padavali First Term Question Paper 2022-23

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali First Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

താഴെ തന്നിരിക്കുന്ന കവിത വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചുകോർത്തുളള
മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്ക്കുന്നു വാഴകൾ
നാലു ഭാഗങ്ങളിൽ തിങ്ങിവിങ്ങിത്താ
ബാലാനിലൻ വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടി മഹീതലം
-കുഞ്ചൻ നമ്പ്യാർ (കല്യാണസൗഗന്ധികം)

എ) എന്തിനെക്കുറിച്ചുള്ള വർണ്ണനയാണ് വരികളിൽ തെളിയുന്നത്?

  • വാഴക്കൂട്ടം
  • ദിക്കുകൾ
  • പച്ചരത്നക്കല്ല്

Answer:
വാഴക്കൂട്ടം

ബി) ഇളംകാറ്റ് എന്നർത്ഥം വരുന്ന വാക്ക് ഏത്?

  • മഹീതലം
  • ബാലാനിലൻ
  • ദലങ്ങൾ

Answer:
ബാലാനിലൻ

സി) ബാലാനിലൻ വന്നു തട്ടുന്ന നേരത്ത് കോലാ ഹലത്തോടെ നൃത്തമാടി നിന്നത് ആരാണ്?

  • കദളിക്കുലകൾ
  • രത്നക്കല്ലുകൾ
  • ദലങ്ങൾ

Answer:
ദലങ്ങൾ

Class 6 Malayalam Kerala Padavali First Term Question Paper 2022-23

ഡി) മാതൃകപോലെ എഴുതുക

  • വാഴപ്പഴം വാഴ + പഴം
  • പച്ചക്കല്ല്

Answer:
പച്ച + കല്ല്

ഇ) ആരുടെ ലീലാവിലാസം കണ്ടിട്ടാണ് മാലോകർ ശങ്കിക്കുന്നത്?

  • ബാലാനിലന്റെ
  • വാഴകളുടെ
  • ദിക്കുകളുടെ

Answer:
വാഴകളുടെ

പ്രവർത്തനം -2 വാങ്മയചിത്രം തയാറാക്കുക

നിറയെ പൂത്തുലഞ്ഞ് ചാഞ്ഞുനിൽക്കുന്ന വൃക്ഷത്തി ലേക്കു പറന്നിറങ്ങുന്ന പക്ഷികൾ.
അപ്പുറത്ത് നീല മലനിരകളുടെ മതിൽക്കെട്ട്. മനോഹരമായ ഒരു പ്രകൃതിവർണനയാണ് ഇത്

എ) ഇതുപോലെ നിങ്ങൾ ആസ്വദിച്ച പ്രകൃതിദൃശ്യ ത്തിന്റെ വാങ്മയചിത്രം തയ്യാറാക്കുക.
Answer:
മുറ്റത്തെ മുല്ല ചെടിയിൽ നിറയെ മുട്ടുകൾ വന്നു പൂത്തുലഞ്ഞിരിക്കുന്നു. അകലെ നിന്ന് നോക്കു മ്പോൾ വെളുത്ത പഞ്ഞിക്കെണ്ട് വച്ചതുപോലെ. അടുത്തു ചെന്നാൽ പാൽ തോൽക്കുന്നവെ യാൽ മുല്ലപ്പൂവിന്റെ സുഗന്ധം നമ്മുടെ മനസ്സിനെ മയക്കും. അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാള ത്തിൽ വലിയൊരു കുങ്കുമ തളികപോലെ ശോഭി ക്കുന്നു. ആകാശത്ത് മഞ്ഞയും കറുപ്പും ഇളം ചുമപ്പും നിറങ്ങളിൽ മേഘപാളികളിൽ അനുഗ ഹീത കലാകാരന്മാർ മനോഹരമായ ചിത്രം വര ച്ചിരിക്കുന്നു

ബി) വാതം എന്ന പദത്തിന് സമാനമായ പദം ഏത്?

  • മുഖം
  • കൂട്ടം
  • സന്തോഷം

Answer:
കൂട്ടം

പ്രവർത്തനം 3- വിശകലനക്കുറിപ്പ്

എ) താമരത്താഴികൾ പോലെ നെടുതായി
ത്തൂമയെഴുതിയ കണ്ണിണയിൽ
പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത
ന്നോമന വക്തമിതെന്ന് രമ്യം

വള്ളത്തോൾ നാരായണമേനോന്റെ ഒരു ചിത്രം എന്ന കവിതയിൽ ഉണ്ണിക്കണ്ണന്റെ സൗന്ദര്യം വർണിക്കുന്ന വരികളാണിത്. ഇവിടെ കണ്ണന്റെ മുഖസൗന്ദര്യം വർണിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ എത്രമാത്രം ഉചിതമാണ്. വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
വള്ളത്തോൾ രചിച്ച ഒരു ചിത്രം എന്ന കവിത യിൽ ഉണ്ണിക്കണ്ണന്റെ സൗന്ദര്യം വർണ്ണിക്കുന്ന വരികളാണിത്. താമരപ്പൂവിന്റെ ഇതളു കൾപോലെ നീണ്ട കണ്ണുകളിൽ കൺമഷി എഴു തിയതുപോലെ ഭംഗി വരുത്തിയിരിക്കുന്നു. താമ രപ്പൂവിന്റെ ഭംഗി കണ്ണന്റെ മുഖത്തുണ്ടെന്ന് കവി പറയാതെ പറയുന്നു. സന്തോ ഷവും സ്നേഹവും നിറഞ്ഞ മുഖഭാവം കണ്ണന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീക ഷ്ണന്റെ ഭാര്യയായ രുഗ്മണി ദേവി ലക്ഷ്മിദേ വിയുടെ അവതാരമാണ്. അവരുടെ കയ്യിൽ എപ്പോഴും താമരപ്പൂവ് ഉണ്ടായിരിക്കും അങ്ങ നെയും ഒരു ബന്ധം കണ്ടെത്താവുന്നതാണ്.

ബി. ജീവനുള്ള പാട്ട് എന്ന കവിത എഴുതിയത് ആര്?
Answer:
ജി. കുമാരപ്പിള്ള

പ്രവർത്തനം -4 പഴഞ്ചൊൽ വ്യാഖ്യാനം

“എല്ലു മുറിയെ പണിതാൽ
പല്ലു മുറിയെ തിന്നാം

ഈ പഴഞ്ചൊല്ല് ‘ഓടയിൽ നിന്ന് ‘എന്ന നോവൽ ഭാഗത്തെ പപ്പുവിന്റെ ജീവിതവുമായി ഏറെ ബന്ധപ്പെ ട്ടിരിക്കുന്നു. പപ്പുവിന്റെ ജീവിതാവസ്ഥയുമായി ബന്ധ പ്പെടുത്തി പഴഞ്ചൊല്ല് വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഓടയിൽ നിന്ന് എന്ന കഥയിലെ കഥാപാത്ര ത്തിന് ചേരുന്ന പഴഞ്ചൊല്ലാണിത്. പപ്പു അനാ ഥനാണ് അവന് റിക്ഷ വലിക്കലാണ് ജോലി. നന്നായി പണിയെടുക്കും കിട്ടുന്ന പൈസ മുഴു വൻ ഭക്ഷണം വാങ്ങി കഴിക്കും.

പണിയെടുക്കാൻ മടിയില്ലാത്ത ആളാണ് പപ്പു. അനാഥനായതുകൊണ്ട് മക്കളോ മാതാപിതാ ക്കളോ ആരും ഇല്ല. അതുകൊണ്ട് അവർക്ക് വേണ്ടി പണം ചെലവാക്കുകയോ സമ്പാദിക്കു കയോ ആവശ്യമില്ല. സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം പണിയെടുക്കുക. ബാക്കി സമ യത്ത് വിശ്രമിക്കുക ഇതാണ് പപ്പുവിന്റെ സ്വഭാ വം. പണിയെടുക്കാൻ മടിയില്ലാത്തതുകൊണ്ടും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യും എന്നു കൊണ്ടും പപ്പുവിനെ സംബന്ധിച്ച് ഈ പഴഞ്ചൊല്ല് നന്നായി ചേരും

Class 6 Malayalam Kerala Padavali First Term Question Paper 2022-23

പ്രവർത്തനം -5 കഥാപാത്രനിരൂപണം

“ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി
ചെലവാക്കവേ ഹൃദയത്തിലുലാവുന്നു
നിത്യനിർമല പൗർണമി
(അക്കിത്തം)

ഈ വരികളിലെ ആശയം ‘പാട്ടിന്റെ പാലാഴി’ എന്ന പാഠഭാഗത്തെ കുഞ്ഞുമുഹമ്മദ് എന്ന പോലീസുക രാന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹ ത്തിന്റെ സ്വഭാവ സവിശേഷതകൾ ഉൾപ്പെടുത്തി കഥാ പാത്രനിരൂപണം തയാറാക്കുക.
Answer:
പാട്ടിന്റെ പാലാഴി എന്ന കഥയിൽ എം.എസ്. ബാബുരാജ് എടുത്തു വളർത്തിയ കുഞ്ഞുമുഹ മ്മദ് എന്ന പോലീസുകാരനെക്കുറിച്ച് പറയുന്നുണ്ട്. അനാഥനായി വഴിയരികിൽ വയറ്റത്ത് അടിച്ച് പാടി നടന്ന ബാബുരാജിനെകണ്ട് ഭയന്നിട്ടാണ് കുഞ്ഞുമുഹമ്മദ് ആ കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്. വേറെ കുട്ടികളും അദ്ദേഹ ത്തിനുണ്ട്. എന്നിട്ടുപോലും അദ്ദേഹം എടുത്തു വളർത്തി. മാത്രമല്ല അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നു. പലപ്പോഴും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി അവരിലെ കഴിവുകൾ തിരി ച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഒത്തിരി പണം ഉണ്ടായിട്ടല്ല ഇങ്ങനെയൊക്കെ ചെയ്തത്. മന സ്സിന്റെ നന്മയാണിത്.

മറ്റുള്ളവരെ നോക്കി ഒന്ന് ചിരിക്കാനുള്ള മടി കാണിക്കുന്ന ഇക്കാലത്ത് ഇത്തരക്കാരെ കണ്ട് കിട്ടുക പ്രയാസമാണ്. അക്കിത്തം പറയുന്നതു പോലെ മറ്റുള്ളവർക്കു വേണ്ടി നന്മ ചെയ്യു മ്പോൾ ഹൃദയത്തിൽ സമാധാനം ഉണ്ടാകുന്നു. ആ അനാഥ കുഞ്ഞുങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ് കുഞ്ഞുമുഹമ്മദ് ഇങ്ങനെയൊക്കെ ചെയ്തത്. കുഞ്ഞുമുഹമ്മദ് മാത്രമല്ല, എം.എ സ്. ബാബുരാജും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കുന്ന ലക്ഷകണക്കിന് സംഗീതപ്രേമി കളും കുഞ്ഞു മുഹമ്മദിനെ ഓർക്കുന്നു. നമുക്കും കുഞ്ഞുമുഹമ്മദിനെ യാത്രയാക്കാൻ ശ്രമിക്കാം. ഈ കഥാപാത്രം ഭാവന സൃഷ്ടിയ ല്ല, യഥാർത്ഥത്തിൽ ഉള്ളതാണ്. യഥാർത്ഥ ജീവിതത്തിൽ ഇത്തരം കഥാപാത്രങ്ങൾ വളരെ കുറവാണെന്നു മാത്രം. ഈ പാഠഭാഗം വായിക്കുമ്പോൾ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന വ്യക്തിയാണ് കുഞ്ഞുമുഹമ്മദക്ക്.

പ്രവർത്തനം 6 ആസ്വാദനക്കുറിപ്പ്

കിങ്ങിണിചാർത്തിയ ബാല്യം
എങ്ങുന്നോടിയണഞ്ഞു മുന്നിൽ
കിങ്ങിണി ചാർത്തിയ ബാല്യം?
നീലച്ചുരുൾ മുടികെട്ടിച്ചാർത്തിയ
പീലിക്കണ്ണു ചലിച്ചു
ഇളകും ചുരുൾമുടി നെറ്റിയിൽ വീ
തിലകമൊരല്പം മാഞ്ഞു
വളകൾ ചിരിക്കും കൈത്താരുകളിൽ
തളകൾ ചലിക്കും കാലിൽ,
കിങ്ങിണി കൂകിടുമരയിൽ, തൂമണി
മാലകളിളകും മാറിൽ
താളം കുത്തിമറിഞ്ഞു നുരഞ്ഞതി
ലോളം തള്ളി മദിച്ചു;
നീണ്ടു വിടർന്ന മിഴിക്കോണിൽ, ചെ
ചുണ്ടുകൾ വിരിവതിനിടയിൽ,
അസ്പഷ്ടം നിന്നിളകി മോഹന
നിഷ്കളഹാസമൊരല്പം :
-എൻ. എൻ. കക്കാട്

ഈ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
Class 6 Malayalam Kerala Padavali First Term Question Paper 2022-23 1
Answer:
എൻ.എൻ. കക്കാടിന്റെ കിങ്ങിണി ചാർത്തിയ ബാല്യം’ എന്ന കവിതയാണ് വായനയ്ക്കായി തന്നിരിക്കുന്നത്. ഈ കവിതയിൽ ശ്രീക ഷ്ണന്റെ രൂപഭംഗിയും ചലനങ്ങളും വാങ്മയ ചിത്രമായി രചിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ ചിരി കാണാൻ കവിക്ക് ഭാഗ്യം ലഭിക്കുന്നു. ലഘുവായ ഒരു കവിതയാണെങ്കിലും എത്ര വായിച്ചാലും മതിവരാത്ത ആശയസമ്പന്നതയും ഭാവനയും ആലങ്കാരികതയും ഈ കവിതയെ മികച്ചതാക്കുന്നു. എങ്ങുന്നോടിയണഞ്ഞു മുന്നിൽ കിങ്ങിണി ചാർത്തിയ ബാല്യം എന്ന വരികൾ വായനക്കാരെ ഭാവന ലോക ത്തേക്ക് കൊണ്ടുപോകുന്നതിനാൽ ഓരോരു ത്തർക്കും അതിന്റെ അർത്ഥം വ്യത്യസ്തമാക്കുന്നു. നല്ല ഈണത്തിൽ വായിക്കാവുന്ന ലളിതമായ കവിതയാണിത്.

നീലച്ചുരുൾമുടികെട്ടിച്ചാർത്തിയ പീലിക്കണ്ണ് എന്ന വരികൾ കവിതയിലെ ബാലൻ കണ്ണനാണ് എന്ന ആശയം വായനക്കാർക്ക് തരുന്നു. താളം കുത്തിമറിഞ്ഞു നുരഞ്ഞതി ലോളം തള്ളി മദിച്ചു എന്ന വരികൾ വായിക്കു മ്പോൾ കാളിയമർദ്ദനം ഓർമ്മ വരും. എനിക്ക് ഈ കവിത നന്നായി ഇഷ്ടപ്പെട്ടു.

തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and തള്ളവിരലില്ലാത്ത ഗ്രാമം Thallaviralillatha Gramam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Thallaviralillatha Gramam Summary

Thallaviralillatha Gramam Summary in Malayalam

തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam Class 6 1

പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ് എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936-ൽ ഇരിങ്ങാലക്കുടയിൽ ജനിച്ചത്. ശില്പകലയിലും തത്പരനായ ആനന്ദിന്റെ പല നോവ ലുകളിലും മുൻച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പ ങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരളസാ ഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാ ദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും, ഗോവർദ്ധനന്റെ യാത്രകൾ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാ ദേവിയുടെ കവിബന്ദ്യഘടിഗായിയുടെ ജീവിതവും മര ണവും എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.

തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam Class 6

കഥാസംഗ്രഹം

വെയിൽ ചായുന്ന നേരത്താണ് ഗോവർധൻ ഗ്രാമ ത്തിലെത്തിയത്. ഏതോ ആപത്ത് വന്നതുപോലെ എല്ലായിടവും ബഹളമായിരുന്നു. ചന്തയിലെ കടകൾ ഭീതിയോടെ അടയ്ക്കുന്ന കച്ചവടക്കാർ വില്ക്കാൻ വച്ച രുന്ന സാധനങ്ങളുമായി ഓടുന്ന ചിലർ. എടുത്തു കൊണ്ട് പോകാൻ പറ്റാത്ത അരി, ഗോതമ്പ് എന്നിവ യുടെ കുമ്പാരങ്ങൾ ചവിട്ടി മനുഷ്യർ പരക്കം പാഞ്ഞു. കളിച്ചു നടന്ന കുട്ടികളെ പരിഭ്രമത്തോടെ വിളിച്ചുവരു ത്തുന്ന സ്ത്രീകൾ. വീട്ടുവാതിലുകൾ ഉറക്കെ അടച്ച് ഭദ്രമാക്കുന്ന ശബ്ദങ്ങൾ.

നദി തീരത്തെ ചന്തയിലേക്ക് കുറെ വഞ്ചികൾ വരു ന്നത് കണ്ടു. അവയിൽ കമ്പനിയുടെ കൊടികൾ പറ ക്കുന്നു. വഞ്ചിയിൽ നിറയെ കച്ചവട സാധനങ്ങളാണ്. കമ്പനി ഓഫീസർമാരും ഗുമസ്തന്മാരും ദല്ലാളുകളും ആ കച്ചവട സാധനങ്ങൾ നാട്ടുകാർക്ക് വില്ക്കാൻ കൊണ്ടുവരുകയാണ്. എന്നിട്ട് നാട്ടുകാർ വില്ക്കാൻ വച്ചിരിക്കുന്നവ വാങ്ങുവാനുമാണ് കമ്പനിക്കാർ എത്തു ന്നത്. കമ്പനിക്കാർ പറയുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാനും തങ്ങളുടെ ഉല്പന്നങ്ങൾ നിസ്സാരവിലയ്ക്ക് കൊടുക്കാനും നാട്ടുകാർ തയ്യാറല്ല.
തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam Class 6 2

നാട്ടുകാർക്കാർക്കും തള്ളവിരൽ ഇല്ലായിരുന്നു. കേവലം നാലു വിരൽ മാത്രം. ഗോവർധൻ ഒരു സ്ത്രീയോട് വിരൽ നഷ്ടപ്പെട്ടകാര്യം ചോദിച്ചു. അവർ നെയ്ത്തുകാരാണ്. കമ്പനി ഓഫീസർമാരും ഗുമസ്ത ന്മാരും ഇടയ്ക്കിടെ ഗ്രാമത്തിലെത്തി കച്ചേരി വിളി ക്കും. നെയ്യുന്ന വസ്ത്രങ്ങൾ കമ്പനിക്കാര് പറയുന്ന വിലയ്ക്ക് കൊടുക്കാൻ പറയും. കരാർ ഉണ്ടാക്കി കർശ നമായി ഒപ്പിടാൻ അവർ കല്പിക്കും. ആ വ്യവസ്ഥ അനുസരിച്ച് വസ്ത്രം നെയ്തില്ലെങ്കിൽ മുക്കാലിയിൽ കെട്ടി മരിക്കുംവരെ മർദ്ദിക്കും. അതിൽനിന്ന് രക്ഷപെ ടാൻ ഗ്രാമവാസികൾ തളളവിരൽ മുറിച്ച് ഗംഗയിലൊ ഴുക്കും. വസ്ത്രം നെയ്യാൻ തള്ളവിരൽ വേണമല്ലോ?

എന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണ വാസികളാണ് അവിടുള്ളത്. നെയ്ത്തുമാത്രം ജീവിത മാർഗ്ഗമായിരുന്ന അവർക്ക് ആ തൊഴിൽ ഉപേക്ഷി ക്കേണ്ടി വന്നു. ഇപ്പോൾ അവർ കൃഷി ചെയ്തും മീൻ പിടിച്ചും കഴിയുകയാണ്. എന്നിട്ടും കമ്പനി ആ സാധു ക്കളെ വെറുതെ വിട്ടില്ല. അവർ ഉല്പാദിപ്പിച്ച ചണവും മീനും അരിയും വാങ്ങിയിട്ട് ഉപ്പും പുകയിലയും കറുപ്പും നിർബന്ധിപ്പിച്ച് കൊടുത്തു. അത് വാങ്ങാത്ത വരെ മുക്കാലിയിൽ കെട്ടി മർദ്ദിച്ചവശമാക്കി. കമ്പനി ക്കാരുടെ ഉപദ്രവമേറ്റ് മരിച്ച നിരപരാധിയായ മനു ഷ്യന്റെ ഭാര്യയും കുഞ്ഞുങ്ങളും കരഞ്ഞ് കരഞ്ഞ് പര സ്പരം കെട്ടിപ്പിടിച്ചുറങ്ങി. അവർക്ക് മീതേകൂടി രാത്രി യിലെ തണുപ്പ് ആശ്വാസത്തോടെ ഇഴഞ്ഞു നടന്നു. ദുഃഖക്കടലിൽ വീണുകിടക്കുന്ന വരെ സമാധാനിപ്പി ക്കാൻ രാത്രിയിലെ തണുപ്പിന് തോന്നി.

കമ്പനിക്കാരും ഗുമസ്തരും പിടിച്ചേല്പിക്കുന്ന സാധനങ്ങളും കടുത്ത ജോലികളും ഗ്രാമവാസികൾക്ക് താങ്ങാനാവുന്നില്ല. മുക്കാലിയിൽ കെട്ടി അടിയേറ്റവർ ഒരിക്കലും തിരിച്ചുവരില്ല. അവർ മരിച്ചതായി കണ ക്കാക്കും. മരിച്ചവന്റെ ഭാര്യയും മക്കളും നഷ്ടപ്പെട്ട ആളിനെ ഓർത്തും നഷ്ടമായ വിരലിനെപ്പറ്റി ചിന്തിച്ചും മാറത്തടിച്ച് നിലവിളിക്കും, വിരൽ ഉണ്ട ങ്കിൽ മാത്രമേ നെയ്യാനാവൂ. ഗ്രാമീണരെ ഒരു തര ത്തിലും ജീവിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ്. എന്തുവന്നാലും ജീവിക്കാതിരിക്കാൻ പറ്റില്ല. എല്ലാം ഉള്ളിൽ അടക്കി അവർ ഒഴിഞ്ഞു പോവുകയാണ്. ഈ വാക്യങ്ങളിലൂടെ ഒരുപറ്റം ആളുകളുടെ നിസ്സഹായ അവസ്ഥ കഥാകാരൻ തുറന്നു കാട്ടുകയാണ്.

തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam Class 6

പദപരിചയം
ഗുമസ്തൻ – കണക്കപ്പിള്ള
ദല്ലാൾ – ഇടനിലക്കാരൻ
തമ്പടിക്കുക – കൂടാരമുണ്ടാക്കി താമസിക്കുക
കുരുടൻ – കണ്ണുകാണാത്തവൻ
മുക്കാലി – കുറ്റക്കാരെ കെട്ടിയിട്ട് അടിക്കുന്നതി നുള്ള മൂന്ന് കാലുള്ള ഉപകരണം.
കച്ചേരി – നീതിന്യായക്കോടതി
പ്രഹരിക്കുക – അടിക്കുക
നിസ്സംഗത – ഒന്നിനോടും ചേരാത്ത അവസ്ഥ
വൈകൃതം – വികൃതമാക്കപ്പെട്ടത്
നിരുപദവികൾ – ഉപദ്രവം ചെയ്യാത്തവർ

പര്യായം
കൈ – ഹസ്തം, കരം, പാണി
മനുഷ്യൻ – മാനവൻ, മർത്ത്യൻ, നരൻ
വാതിൽ – കവാടം, ദ്വാരം, അരരം
സ്‌ത്രീ – നാരി, വനിത, യോഷ

പിരിച്ചെഴുതുക
ഗ്രാമത്തിലെത്തിയപ്പോഴേക്കും – ഗ്രാമത്തിൽ + എത്തി + അപ്പോഴേക്കും
അടിച്ചേല്പ്പിക്കുകയുമായിരുന്നു – അടിച്ച് + ഏല്പിക്കുകയും + ആയിരുന്നു.
നെയ്തുകൊടുത്തില്ലെങ്കിൽ – നെയ്ത് + കൊടുത്ത് + ഇല്ലെങ്കിൽ
ഭയന്നുവെങ്കിലും – ഭയന്നു + എങ്കിലും

തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 9 തള്ളവിരലില്ലാത്ത ഗ്രാമം Thallaviralillatha Gramam Notes Questions and Answers Pdf improves language skills.

Thallaviralillatha Gramam Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 3 Chapter 9 Thallaviralillatha Gramam Question Answer

Class 6 Malayalam Thallaviralillatha Gramam Notes Question Answer

വായിക്കാം പറയാം
Question 1.
ഗ്രാമത്തിലെത്തിയ ഗോവർധൻ കണ്ട കാഴ്ച എന്തെല്ലാമായിരുന്നു?
Answer:
നേരം സന്ധ്യയായ സമയത്താണ് ഗോവർധൻ ഗ്രാമത്തിലെത്തിയത്. എല്ലായിടത്തും ഒരു ആപത്ത് വരുന്ന ഇത്പോലെ ബഹളം ആയി രുന്നു. ബസാറിൽ ആളുകൾ ധൃതിപിടിച്ച് കടകൾ അടയ്ക്കുകയും വിൽക്കാൻ വച്ചിരുന്ന സാധന ങ്ങൾ വാരിക്കൂട്ടി ഓടുകയും ചെയ്തു. കൊണ്ടു പോകാത്ത കഴിയാത്ത അരിയുടെയും ഗോതമ്പി ന്റെയും കൂമ്പാരങ്ങളുടെ മീതെക്കൂടി ആളുകൾ ചവിട്ടിയോടി. വീടുകളിൽ നിന്ന് സ്ത്രീകൾ കുട്ടി കളെ വിളിക്കുന്നതിന്റെയും വാതിലുകൾ അടയ്ക്ക ന്നതിന്റെയും ശബ്ദം ഗോവർധൻ കേട്ടു. ഗ്രാമ ത്തിലെത്തിയ ഗോവർധൻ കണ്ട കാഴ്ചകൾ ഇതെ ല്ലാമായിരുന്നു.

Question 2.
ജനങ്ങൾ ധൃതിപിടിച്ച് ഓടിപ്പോകാൻ കാരണ മെന്ത്?
Answer:
നദീതീരത്തുള്ള ചന്തയെ ലക്ഷ്യമാക്കി നദിയി ലൂടെ ചില വഞ്ചികൾ വരുന്നത് ഗോവർധൻ കണ്ടു. അവയിൽ കമ്പനിയുടെ കൊടികൾ പാറു ന്നുണ്ടായിരുന്നു. കമ്പനി ഓഫീസർമാരും ഗുമസ്ത ന്മാരും ദല്ലാളുകളും കച്ചവടത്തിന് വരികയാണ്. ചില വഞ്ചികൾ കാലിയായിരുന്നു. ചിലതിൽ നിറയെ ചരക്കും അവരുടെ ചരക്കുകൾ നാട്ടു കാർക്ക് വിൽക്കാനും നാട്ടുകാരുടെ വാങ്ങാനും വേണ്ടിയുള്ള വരവാണിത്. ഇതു കണ്ടിട്ടാണ് ഗ്രാമ ത്തിലെ ജനങ്ങൾ ധൃതിപിടിച്ചു ഓടിയത്.

തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

Question 3.
ജനങ്ങളുടെ തള്ളവിരലുകൾ നഷ്ടപ്പെട്ട കഥ കണ്ടെത്തി അവതരിപ്പിക്കു
Answer:
ജാതിയിൽ നെയ്ത്തുകാരായിരുന്നു ഗ്രാമത്തിലെ ജനങ്ങൾ. കമ്പനിയുടെ ഓഫീസർമാരും ഗുമസ്ത ന്മാരും ഇടയ്ക്കിടെ ഗ്രാമത്തിൽ വന്ന് തമ്പടിച്ച് കച്ചേരി വിളിച്ചു കൂട്ടും നെയ്ത്തുകാരെ കൊണ്ട് കമ്പനി വിളിച്ചു കൂട്ടും. നെയ്ത്തുകാരെ കൊണ്ട് കമ്പന്നി നിശ്ചയിച്ച വിലയ്ക്ക് പട്ട് നെയ്തു കൊടു ക്കാനുള്ള കരാറുകളിൽ ഒപ്പിടുവക്കും. കരാറനു സരിച്ച് നെയ്തു കൊടത്തില്ലെങ്കിൽ മുക്കാലയിൽ കെട്ടി ചാകും വരെ അടിക്കും. ഇതിൽ നിന്ന് രക്ഷ പ്പെടാനായി ഗ്രാമവാസികൾ തള്ളവിരൽ മുറിച്ച് നദിയിലേക്കെറിഞ്ഞ് നെയ്ത്ത് ഉപേക്ഷിച്ചു. തള്ള വിരലില്ലാതെ നെയ്യാനാകില്ല. പിന്നീടത് കുട്ടിക ളുടെ തള്ളവിരൽ മുറിച്ച് ഗംഗയിലേക്ക് എറിയു ന്ന ഒരു ആചാരമായി മാറി. ഇങ്ങനെയെല്ലാമാണ് ഗ്രാമത്തിലുള്ളവരുടെ തള്ളവിരലുകൾ നഷ്ടപ്പെ ട്ടത്.

വാക്യഭംഗി
Question 1.
• “രാത്രിയുടെ നേരെ തണുപ്പ് ആ നിരപരാധി കളുടെ ദുരിതങ്ങൾക്കു മീതെക്കൂടി, അവരെ തണുപ്പിക്കാനായി ശ്രമിച്ചുകൊണ്ട് ഇഴഞ്ഞു നടന്നു”.
• “അവശേഷിച്ച വിരലുകളിൽ ജീവിതം. ഒതുക്കി ഗ്രാമം മുന്നോട്ടുപോയി”.
ഈ വാക്യങ്ങളെ ആകർഷകമാക്കുന്ന ഘടക ങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യു.
Answer:
ഗ്രാമവാസികൾ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. നിരപരാധികളായ ജനങ്ങ ളുടെ ദുരിതങ്ങളും വേദനകളും മനസ്സിലാക്കിയിട്ടെ ന്നപോലെ അവരുടെ സങ്കടങ്ങളെ തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇഴഞ്ഞു നടക്കുകകയായിരുന്നു രാത്രിയുടെ ആ നരി തണുപ്പ് ദുരിതങ്ങൾ കൊണ്ട് ധൃതിപിടിച്ചു ഓടിയത് ചൂടുപിടിച്ച ഗ്രാമ വാസികളുടെ ജീവിതത്തിൽ അല്പമെങ്കിലും ആശ്വാസമേകാൻ രാത്രിയുടെ തണുപ്പിന് കഴിഞ്ഞി ട്ടുണ്ടാകാം എന്ന് നമുക്കീ പ്രയോഗത്തിലൂടെ മന സ്സിലാക്കാം. കമ്പനിയുടെ ചൂഷണങ്ങളിൽ നിന്നും കൊടിയ പീഡനങ്ങളിൽ നിന്നും രക്ഷനേടാനാ യാണ് ഗ്രാമത്തിലെ നെയ്ത്തുകാർ തള്ളവിരലു കൾ മുറിച്ചു കളഞ്ഞത്.

തള്ളവിരൽ നഷ്ടപ്പെട്ട ജനങ്ങൾ നെയ്ത് ജോലി ഉപേക്ഷിച്ച് മറ്റു തൊഴി ലുകൾ ചെയ്യേണ്ടി വന്നു. അവശേഷിച്ച വിരലുക ളിൽ ജീവിതം ഒതുക്കി ഗ്രാമം മുന്നോട്ട് പോയി എന്ന വാക്യത്തിലൂടെ കമ്പനിയുടെ നിരന്തരമായ പീഡനം കാരണം സ്വന്തം തൊഴിലായ നെയ്ത്തു ഉപേക്ഷിച്ചു ദുരിതങ്ങൾ ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ നമുക്കിവിടെ കാണാം. കാര്യങ്ങൾ വിശദീകരിച്ചു പറയുന്നതിന് പകരം ഇത്തരം പ്രയോഗങ്ങളിലൂടെ ചുരുക്കിപ്പറയു മ്പോൾ അവ നമ്മുടെ മനസ്സിൽ കൂടുതൽ ആഴ ത്തിൽ പതിയുന്നു.

അഭിപ്രായക്കുറിപ്പ്
Question 1.
ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഃഖ ത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെ ത്തിയ അപരിചിതന് അഭയം നൽകുന്ന സ്ത്രീ മനുഷ്യനന്മയുടെ ഉത്തമ മാതൃകയാണ് ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട് ? കുറിപ്പ് തയ്യാറാക്കുക.
Answer:
ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഃഖത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെത്തിയ അപ രിചിതന് അഭയം നൽകിയ സ്ത്രീ മനുഷ്യനന്മ യുടെ ഉത്തമമാതൃകയാണ് ഗോവർധന് അവർ അഭയം നൽകി എന്നത് ഇതിന് ഉദാഹരണമാണ്. ആദ്യം ഭയന്നുവെങ്കിലും അവൾ അയാൾക്ക് കുടി ക്കാനുള്ള വെള്ളവും ഭക്ഷണവും നൽ കി. ഭർത്താവ് നഷ്ടപ്പെട്ട സങ്കടത്തിലും അഭയാർത്ഥി യായി വന്ന ഗോവർധനെ അവർ സംരക്ഷിക്കു ന്നു. കൊടിയ ദുരിതങ്ങൾക്കിടയിലും നന്മയുടെ കണിക അവളുടെ ഉള്ളിൽ കെടാതെ എരിയു ന്നുണ്ട് എന്ന് നമുക്കിപ്രവർത്തിയിലൂടെ മനസ്സി ലാക്കാം.

ഡയറിക്കുറിപ്പ്
Question 1.
തള്ളവിരലില്ലാത്ത ഗ്രാമത്തിൽ എത്തിയ ദിവസം ഗോവർധൻ എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയ്യാറാക്കുക.
Answer:
തീയതി
നേരം സന്ധ്യ ആയപ്പോഴാണ് ഞാനീ ഗ്രാമത്തിൽ എത്തിയത്. അവിടെ എന്താണ് നടുന്നതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. ആളുകളെല്ലാം ധൃതിപിടിച്ച് ഓടുന്നതും കടകൾ വേഗം അട ന്നതും കണ്ടപ്പോൾ ഞാൻ ഒരാളോട് വിവരം തിര ക്കിയറിഞ്ഞു കമ്പനിക്കാർ കച്ചവടത്തിന് വരുന്നത് കൊണ്ടാണിങ്ങനെ എന്നു എനിക്ക് മനസ്സിലായി. എന്റെ കുരുടൻ പൂച്ചയുമായി ഞാൻ അഭയം നേടി യത് ഈ വീട്ടിലാണ് തള്ളവിരലില്ലാത്ത ഒരു കൂട്ടം ആളുകൾ ആണ് ഇവിടെയുള്ളത് എന്ന സത്യം ഒരു ഞെട്ടലോടെ ആണ് ഞാൻ മനസ്സിലാക്കിയ ത്. ആ വീട്ടിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളുമാ ണ് ഉണ്ടായിരുന്നത്. ആ സ്ത്രീ ഒരു വിധവയായി രുന്നു. കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ ആളു കൾ അവരുടെ ഭർത്താവിനെ പിടിച്ചുകൊണ്ടു പോയി മുക്കാലിയിൽ കെട്ടി അടിച്ചുകൊന്നത്. ഉള്ളിലെ ദുഃഖം കടിച്ചമർത്തി അവർ മക്കൾക്കും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി തന്നു. ആ ഗ്രാമവാസികളെല്ലാം തള്ളവിരലില്ലാ ത്തവരായ കഥ ആ സ്ത്രീ എനിക്ക് പറഞ്ഞുത ന്നു. ആ നാടും നാട്ടുകാരും അനുഭവിക്കുന്ന ദുരി തങ്ങൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഇന്ന് എനിക്കുറങ്ങാനാവുമെന്ന് തോന്നുന്നില്ല.

തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

പ്രശ്നോത്തരി

  1. സ്വാതന്ത്ര്യം എന്റെ ജന്മവകാശമാണ് ബാലഗം ഗാധരതിലക്
  2. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ – ഗാന്ധിജി
  3. ജയ് ജവാൻ ജയിസാൻ – സുഭാഷ് ചന്ദ്രബോസ്
  4.  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക-ഗാന്ധിജി

മഹദ് വചനങ്ങൾ

  1. സത്യം വെറുമൊരു വാക്കല്ല. ജീവിതം തന്നെ സത്യമാക്കിത്തീർക്കണം.
  2. നമ്മുടെ വിദ്യാഭ്യാസം നിർബന്ധിതമാകണ മെങ്കിൽ ഭാരതീയഗ്രാമങ്ങളെ സംബന്ധിച്ചിട ത്തോളം അത് സ്വയം പര്യാപ്തമാകണം.
  3. എത്ര ന്യായമായ കാര്യമാണെങ്കിൽ പോലും അക മത്തിന്റെ മാർഗം സ്വീകരിക്കുന്നതിന് ഞാൻ എതി രാണ്.
    ആത്മീയ സംസ്കാരമില്ലാത്ത വിദ്യാഭ്യാസം ഉപ യോഗശൂന്യമാണ്. മാത്രവുമല്ല അത് ഉപദ്രവകര വുമാണ് എന്ന് കരുതുന്നു.

Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Annual Exam Question Paper 2023-24

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

വിടർന്നു വരുന്ന ഒരു വാഴയുടെ കൂമ്പുപോലെ ഞാൻ എന്റെ ചെറിയ കണ്ണുകൾ തുറന്ന് ചുറ്റുമുള്ള കാഴ്ച കൾ നോക്കി രസിക്കാൻ ആരംഭിച്ച കാലത്ത് ഒരു ദിവസം രാവിലെ സ്കൂളിൽ ചെന്നപ്പോൾ കേട്ടു. ഞങ്ങ ളുടെ ജാനമ്മ ടീച്ചർ സ്കൂളിൽ നിന്നു പിരിഞ്ഞുപോ കുന്നു! ആദ്യം ഞാനതു വിശ്വസിച്ചില്ല. എനിക്കവരെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ വിചാ രിച്ചു. അമ്മുക്കുട്ടി കളവു പറഞ്ഞതായിരിക്കും. അല്ലാതെ ജാനമ്മ ടീച്ചർ എവിടെയും പോവുകയില്ല. പോവുകയോ? നല്ല കഥ! എവിടേയ്ക്ക് ? എന്തിന്? ഇനി അഥവാ പോവുകയാണെങ്കിൽ, അതോർത്ത പ്പോൾ സങ്കടം തോന്നി. സ്നേഹം നിറഞ്ഞ ഒട്ടേറെ അനുഭവങ്ങൾ ഓർമ്മിക്കുവാനുണ്ടായിരുന്നു എനിക്ക്, തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ് – ടി. പത്മനാഭൻ

എ) വിടർന്നു വരുന്ന വാഴയുടെ കൂമ്പ് ‘ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു.?
(കണ്ണ്, പ്രഭാതം, കാഴ്ച)
Answer:
കണ്ണ്

ബി) എനിക്കവരെ വളരെ ഇഷ്ടമായിരുന്നു. ആരെ?
(അമ്മുക്കുട്ടിയെ, ജാനമ്മ ടീച്ചറിനെ, വാഴകളെ)
Answer:
ജാനമ്മടീച്ചറിനെ

സി) ആദ്യം ഞാനതു വിശ്വസിച്ചില്ല, എന്ത് ?
(അമ്മുക്കുട്ടി കളവ് പറഞ്ഞത്, ജാനമ്മ ടീച്ചർ പിരിഞ്ഞ് പോവുന്നത്, ചുറ്റിനുമുള്ള കാഴ്ചകൾ കണ്ടത്.)
Answer:
ജാനമ്മ ടീച്ചർ പിരിഞ്ഞ് പോവുന്നത്

ഡി) അമ്മുക്കുട്ടി കളവ് പറഞ്ഞതായിരിക്കാം എന്ന് ചിന്തി ക്കാൻ കാരണം എന്ത്?
(ജാനമ്മ ടീച്ചറിനെ ഇഷ്ടമായിരുന്നതിനാൽ, അമ്മുക്കു ട്ടിയെ ഇഷ്ടമല്ലാത്തതിനാൽ, മറ്റാരും സ്നേഹിക്കാത്ത തിനാൽ)
Answer:
ജാനമ്മ ടീച്ചറിനെ ഇഷ്ടമായിരുന്നതിനാൽ

ഇ) “സ്നേഹം നിറഞ്ഞ ഒട്ടേറെ അനുഭവങ്ങൾ ഓർമ്മിക്കു വാനുണ്ടായിരുന്നു എനിക്ക്.’ അവ ഓർമ്മിച്ചപ്പോൾ ഉണ്ടായ വികാരം എന്ത് ?
(സന്തോഷം, കാരുണ്യം, സങ്കടം)
Answer:
സങ്കടം

Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

പ്രവർത്തനം 2

എ) ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
അറിയാനുള്ള ത്
കാറ്റിനോട് ഒരു കഥ കൂടി
ചോദിച്ചറിയണമെന്നുണ്ട്.
കടലിനൊപ്പം കരയണമെന്നും
ആകാശത്തോട് ഒരാശ പറയണമെന്നും!
ആ ചില്ലയിലെ
അണ്ണാറക്കണ്ണനോട്
ഒരു പുതിയ പഴത്തിന്റെ രുചിയറിയണം
സ്ഫടികപ്പാത്രത്തിലെ
പരൽമീനുകളോട്
പുഴയുടെ സ്വപ്നമറിയണം!
ഒറ്റയ്ക്കിരിക്കാൻ നേരമില്ലാത്തതിനാൽ
നാവിൽ നാട്ടുഭാഷ വിടരാത്തതിനാൽ
ഓരോന്നും വഴിയിലുപേക്ഷിച്ച്
ഞാൻ പാഞ്ഞുപോകുന്നു.
(അഭിരാമി

“സാധ്യമെന്ത് ? എന്ന കവിതയിലെ വരികൾ നിങ്ങൾ ആസ്വദിച്ചതാണല്ലോ. “അറിയാനുള്ളതു് ‘ എന്ന കവി തയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ജീവിക്കാനുള്ള വേവലാതിയിൽ ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം മനുഷ്യൻ ആസ്വദിക്കാതെ പോകുന്ന തിനെക്കുറിച്ചുള്ള ദുഃഖമാണ് സാധ്യമെന്ത് എന്ന കവി തയിൽ അയ്യപ്പത്ത് പങ്കു വയ്ക്കുന്നത്. പൂക്കൾ നിറഞ്ഞ ചെടികളും പുല്ലുപായ് വിരിച്ച് താഴ്വരകളും താമരപ്പൂക്കൾ നിറഞ്ഞ കുളങ്ങളും മഴവില്ല് ആകാ ശവും എല്ലാം നമുക്കായി കാഴ്ച വിരുന്നൊരുക്കി കാത്തിരുന്നിട്ടും നമ്മൾ ഒന്നും കാണുന്നില്ല.
ഇതേ ആശയമാണ് അറിയാനുള്ളത് എന്ന കവിതയും പങ്കുവയ്ക്കുന്നത്. കാറ്റിനോട് കഥപറയാനും കടലി നൊപ്പം കരയാനും അണ്ണാറക്കണ്ണനോട് പുതിയ പഴ ത്തിന്റെ രുചി അറിയാനും സ്പടിക പാത്രത്തിലെ പര മേനോടു പുഴ അമ്മയുടെ സ്വപ്നം അറിയാനുമൊക്കെ ആഗ്രഹമുണ്ട്. എന്നാൽ സമയമില്ലാത്തതിനാൽ എല്ലാം വഴി ഉപേക്ഷിച്ച് പാഞ്ഞുപോവുകയാണ്. ജീവിത തിര ക്കിനിടയിൽ നമുക്ക് ചുറ്റുമുള്ള സംഭവങ്ങളൊന്നും നാം അറിയുന്നില്ല. ജീവിത പ്രവാഹത്തിൽ പലതരം വേവലാതികളുടെ നാം ഓടുകയാണ്. ജീവിതം ആസ്വ ദിക്കാതെ മരണം വരെ സംഘർഷം നിറഞ്ഞ മനസ്സായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന കാഴ്ചപ്പാടാണ് ഈ കവിതയിലുള്ളത്

ബി) ‘ആകാശം’ എന്ന് അർഥം വരുന്ന പദം ഏത് ?
(വാനം, വാഹിനി, മുകിൽ)
Answer:
വാനം

പ്രവർത്തനം 3

(എ) വിശകലനക്കുറിപ്പ്
എല്ലാ കിണറും വറ്റിയിരിക്കുന്നു.
കുളവും കൈത്തോടും പുഴയും വറ്റിയിരിക്കുന്നു.
കടവിൽ കയറ്റിവച്ചിരിക്കുന്ന കടത്തുവള്ളത്തിന്റെ പിരിഞ്ഞ അമരത്ത് ഒന്നും ചെയ്യാനില്ലാതെ മുട്ടിന്നിടയിൽ തല തിരുകിയിരിക്കുന്ന
കടത്തുകാരനെ ഞാൻ കണ്ടു.
നദിക്കരയിലെ വരണ്ട മണലിന്റെ മുനകളിൽ
അവന്റെ കണ്ണുകൾ ഉടക്കിക്കിടക്കുന്നു.
ശാന്ത – കടമ്മനിട്ട
പുഴകൾ വറ്റിയാൽ മനുഷ്യജീവിതം വറ്റുന്നു; മനഷ്വ വംശംത്തിൽ നിന്നു സംസ്കാരം ഊർന്നു പോകുന്നു. പുഴകൾ ദേവതകൾ – എൻ. പി. മുഹമ്മദ്
കടമ്മനിട്ട അവതരിപ്പിക്കുന്ന പുഴയുടെ ദൈന്യതയും എൻ.പി. മുഹമ്മദിന്റെ അഭിപ്രായവും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കുട്ടിക്കാലം മുതൽ തന്റെ ജീവിതവുമായി അടർത്തി യെടുക്കാൻ ആവാത്തവിധം ബന്ധപ്പെട്ട് കിടക്കുന്ന കല്ലായി പുഴയെ ഓർമ്മിക്കുകയാണ് തന്റെ ലേഖന ത്തിലൂടെ എഴുത്തുകാരനായ എൻ.പി. മുഹമ്മദ്. പുഴ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരു നാടിന്റെ സംസ്കാരമായ പുഴ മാറുന്ന കാഴ്ചയാണ് ഈ ലേഖ നത്തിൽ എം. പി. മുഹമ്മദ് അവതരിപ്പിക്കുന്നത്. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷി പ്പിക്കാനുള്ള കേരളം നദികളും തോടുകളും വയലു കളും മലകളും കൊണ്ട് മനോഹരവും സമ്പന്നവും ആണ്. ഈ രീതിയിൽ മനോഹരമായ നമ്മുടെ നാട്ടിലെ പുഴകൾ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആയി നശിച്ചു കൊണ്ടിരിക്കുകയാണ്. വറ്റിവരണ്ട കടവിൽ കടത്തു വെള്ളം കയറ്റി വെച്ചിരിക്കുകയാണ്. മനുഷ്യന്റെ അനി യന്ത്രിതമായ ഇടപെടൽ പുഴയുടെ നാശത്തിലേക്കാണ് ഒഴുകുന്നത്.

ബി) മാതൃക പോലെ മാറ്റിയെഴുതുക.
മര + പലക – മരപ്പലക
___________________ – വെള്ളപ്പരപ്പ്
Answer:
വെള്ള + പരപ്പ്

പ്രവർത്തനം 4 – ഉപന്യാസം

കെട്ടുകല്യാണം അനാചാരമാണെന്നും അതിനു വേണ്ടി യുള്ള ആർഭാടവും ധൂർത്തും ഉപേക്ഷിക്കണമെന്നും ശ്രീനാരാണയണഗുരു ജനങ്ങളോട് പറഞ്ഞത് നാം പാഠ ഭാഗത്തു കണ്ടല്ലോ.
ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാ ഹാഘോഷങ്ങളിൽ സ്ത്രീധനമുൾപ്പെടെ അനാവശ്യ മായ ആർഭാടവും ധൂർത്തും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും നാം കാണുകയും കേൾക്കുകയും ചെയ്യു ന്നുണ്ട്.
വിവാഹാഘോഷങ്ങളിലെ അനാവശ്യ ആഡംബരം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
വിവാഹ ഘോഷങ്ങളിലെ അനാവശ്യ ആഡംബരം ഇന്ന് ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുന്നു വിവാ ഹങ്ങൾ. വിവാഹ നടത്തിപ്പുകാരുടെ സാമ്പത്തികോ ന്നതിയും പത്രാസും പ്രകടിപ്പിക്കാനുള്ള അവസരമാ യാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ക്ഷണക്ക ത്തിൽ തുടങ്ങുന്നു ധൂർത്തിന്റെ അതിപ്രസരം – വിവാ ഹത്തിന്റെ തീയതിയും സ്ഥലവും ഓർമ്മപ്പെടുത്താ നുള്ള ഉപാധി എന്നതിലുപരി വിലയേറിയ ആഡംബര വസ്തുവാണിന്നത്തെ ക്ഷണക്കത്തുകൾ.

വരന്റെയും വധുവിന്റെയും വസ്ത്രം, പന്തൽ, ഭക്ഷണം, വിവാഹാ നന്തര സത്കാരങ്ങൾ തുടങ്ങിയവക്കെല്ലാം കോടിക ളാണ് സമ്പന്നരുടെ വിവാഹങ്ങളിൽ ഈ അത്യാർഭാ ടവും ധൂർത്തും സമ്പന്നന്റെ ഈ ധാരാളിത്തം സാധാ രണക്കാരനും അനുകരിക്കാൻ ശ്രമിക്കുകയും ഒടു വിൽ കടത്തിൽ മുങ്ങിത്താണ് ജീവിതം തകരുകയും ചെയ്യുന്നുവെന്നതാണിന്റെ ദുരന്തപൂർണമായ മറ്റൊരു വശം. വിവാഹധൂർത്ത് മൂലം കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുകയും വലിയൊരു സാമൂഹിക വിപത്തായി മാറുകയും ചെയ്യും. ജനപ്ര തിനിധികളുടെയും മത, സാമൂഹിക നേതാക്കളുടെയും കൂട്ടായ ചർച്ചകളിലൂടെ ഇതിനൊരു പ്രായോഗിക പരി ഹാരം അനിവാര്യമാണ്.

പ്രവർത്തനം 5

എ) വർണ്ണന
സന്ധ്യക്ക് ആകാശത്ത് മേഘങ്ങൾ പല ചിത്രങ്ങൾ വര യ്ക്കുന്നു. പക്ഷികൾ കൂട്ടിലേയ്ക്ക് മടങ്ങണമെന്നു മോഹിച്ചിട്ടും പറന്നു മതിയാകാതെ പിന്നെയും ചുറ്റി പറ്റുന്നു; കളിച്ചു മതിയാകാത്ത കുട്ടികളെപ്പോല “ഇനി നിങ്ങൾ പോകൂ…….. ഇരുട്ടാകുന്നു.” എന്ന് കടൽ ഓർമ്മിപ്പിക്കുന്നു. എന്നിട്ടും ജനക്കൂട്ടം കടൽക്ക രയിൽ തന്നെ തുടരുന്നു.
സന്ധ്യാനേരത്തെ കടൽത്തീരത്തെക്കുറിച്ചുള്ള ഒരു വർണ്ണനയാണിത്.
ഇരുവശവും നിറയെ പൂത്തുലഞ്ഞ മരങ്ങളുള്ള ഒരു നാട്ടി ട വഴിയുടെ പ്രഭാതക്കാഴ്ചയെക്കുറിച്ച് വർണ്ണന തയ്യാ റാക്കുക.
Answer:
പാതയ്ക്കിരുവശവും കാട്ടുപൂക്കളും വള്ളികളും പടർന്നു നിൽക്കുന്നു. അവയ്ക്ക് അതിശയിപ്പിക്കുന്ന വർണങ്ങൾ. ഇലയ്ക്കും തണ്ടിനും പഴത്തിനും കായയ്ക്കും ഏതോ വർണഭ്രാന്തൻ. വാരിവിതറിയ നിറങ്ങൾ ഉണങ്ങിയ പൂക്കളുടെ ധാരാളിത്തം വേറെ ചക്രവാളങ്ങളിലേക്ക് ആകാശം വളഞ്ഞു കുത്തി നിൽക്കുന്നു. പാതയ്ക്ക് താഴെ പുൽമൈതാനങ്ങളും മേച്ചിൽപറമ്പുകളും ഗോതമ്പു പാടങ്ങളും എങ്ങും
ചെമ്മരിയാടുകളും അവയ്ക്കെല്ലാം മണികെട്ടിയിട്ടുള്ളതിനാൽ കാറ്റിലൂടെ മൃദുലമണിനാദങ്ങൾ ഒഴുകി നടക്കുന്നു. തടിയൻ മുയ ലുകൾ വഴിക്കു വിലങ്ങനെ ചാടുന്നു.

ബി) “വിക്ടോറിയ വെള്ളച്ചാട്ടം’ എന്ന പാഠഭാഗം എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏതു കൃതിയിൽ നിന്നെടുത്ത താണ്?
(പാതിരാസൂര്യന്റെ നാട്ടിൽ, കാപ്പിരികളുടെ നാട്ടിൽ, നൈൽ ഡയറി)
Answer:
കാപ്പിരികളുടെ നാട്ടിൽ

Class 6 Malayalam Kerala Padavali Annual Exam Question Paper 2023-24

പ്രവർത്തനം 6 – സംഭാഷണം

‘പുഴ’ എന്ന പാഠത്തിൽ കല്ലായിപ്പുഴയെ നിങ്ങൾ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. സ്കൂളിൽ നിന്നു പഠന യാത്ര പോയപ്പോൾ നിങ്ങൾ കല്ലായി പുഴയോട് കിന്നാരം പറഞ്ഞു, പുഴ തിരിച്ചും നിങ്ങൾ പല വിശേ ഷങ്ങളും കൈമാറി. നിങ്ങൾ തമ്മിൽ നടന്നേക്കാവുന്ന സംഭാഷണം സങ്കല്പിച്ചെഴുതുക. (കുറഞ്ഞത് അഞ്ചു സംഭാഷണങ്ങളെങ്കിലും വേണം)
Answer:
ഞാൻ : എനിക്ക് മഴയേക്കാൾ ഇഷ്ടം നിന്നെയാണ്. നീ കുത്തിയൊഴുകുന്നത് കണ്ടാൽ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്.
പുഴ : അത് എന്തുകൊണ്ടാണ് എന്നെ ഇത്രയധികം ഇഷ്ടം
ഞാൻ : നല്ല തെളിഞ്ഞ വെള്ളം കാണുമ്പോൾ എനിക്ക് അതിൽ നീന്തി കളിക്കാൻ തോന്നാ പുഴ റുണ്ട്.
പുഴ : കുളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; അല്ലെങ്കിൽ എന്റെ ഒഴുക്കിൽപ്പെട്ടുപോയി നീ ഇല്ലാതെയാവും.
ഞാൻ : നിനക്ക് വിശ്രമമില്ലേ?
പുഴ : ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
ഞാൻ : നിന്റെ സൗന്ദര്യം എത്ര പറഞ്ഞാലും മതിയാ വില്ല. അത്രയ്ക്കും മനംമയ്ക്കുന്ന സൗന്ദ ര്യമാണ്.
പുഴ : അത് എല്ലാവരും പറയാറുണ്ട്. ഇളംനീരു പോലെ തെളിഞ്ഞ മധുരമുള്ള ജലമാണ് ഞാൻ
ഞാൻ : ഞാൻ തിരിച്ചുപോവുകയാണ്, ഇനി വരു മ്പോൾ നീ ഇവിടെ ഉണ്ടാവില്ലേ പുഴ
പുഴ : അറിയില്ല, കാരണം ഇന്നത്തെ പുത്തൻ തല മുറ എന്നെ മലിനമാക്കിക്കൊണ്ടിരിക്കുക യാണ്.