Class 7 Malayalam Adisthana Padavali Question Paper Set 5

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 5 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
കുട്ടനാട്ടിൽ കാണപ്പെടുന്ന മണ്ണുപോലെ തന്നെ സമുദ്രനിരപ്പിനു താഴെയായി എറണാകുളം, തൃശൂർ ജില്ലകളിൽ തീരപ്രദേശങ്ങളോട് ചേർന്നു കാണുന്ന മണ്ണിനമാണ് പൊക്കാളിമണ്ണ്. സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിനാൽ ഇത്തരം മണ്ണിൽ ലവണാംശം പൊതുവെ കുട്ടനാടൻ മണ്ണിനെയും മറ്റ് മണ്ണിനങ്ങളേയും അപേക്ഷിച്ച് കൂടുതലായിരിക്കും. മണ്ണിലെ ലവണാംശം മഴവെള്ളത്തോടൊപ്പം വാർന്നുപോകുന്നതിന് മണ്ണ് കൂന കൂട്ടിയാണ് ഇവിടെ വിത്തിറക്കുന്നതും കൃഷിചെയ്യുന്നതും. ഇവിടുത്തെ പ്രത്യേക രീതിയിലുള്ള നെൽകൃഷി പൊക്കാളി കൃഷി എന്നാണ് അറിയപ്പെടുന്നത്. ഈ കൃഷി രീതിയുടെ ഏറ്റവും പ്രധാന സവിശേഷത ഇത് പൂർണ്ണമായും ജൈവകൃഷിയാണ് എന്നതാണ്. ലവണാംശത്തെ ചെറുത്ത് വളർന്ന് നല്ല വിളവുനൽകുന്ന നെല്ലിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ഠമായ കണ്ടൽക്കാടുകൾ ഇവിടെ സുലഭമാണ്.

A. പൊക്കാളി മണ്ണ് എവിടെയാണ് കാണപ്പെടുന്നത്?
(a) മലനിരകൾ
(b) തീരപ്രദേശങ്ങൾ
(c) മരുഭൂമികൾ
(d) കരിമൺ പ്രദേശങ്ങൾ
Answer:
(b) തീരപ്രദേശങ്ങൾ

B. പൊക്കാളി മണ്ണിലെ ലവണാംശം കൂടുതലാകുന്നതിന് കാരണം എന്താണ്?
(a) ജൈവവൈവിധ്യം കൂടുതലാണ്
(b) മണ്ണ് വളരെയധികം കനത്തതാണ്
(c) സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നു
(d) മഴപ്പാതം കുറവാണ്
Answer:
(c) സമുദ്രജലം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നു

C. പൊക്കാളി കൃഷിയുടെ ഏറ്റവും പ്രധാന സവിശേഷത എന്താണ്?
(a) രാസവളങ്ങൾ മാത്രം ഉപയോഗിക്കുന്നു
(b) ജൈവകൃഷിയാണ്
(c) കമ്പ്യൂട്ടർ നിയന്ത്രിത കൃഷി രീതിയാണ്
(d) വെള്ളം ഉപയോഗം കുറവാണ്
Answer:
(b) ജൈവകൃഷിയാണ്

D. പൊക്കാളി മണ്ണ് ഏത് ജില്ലകളിൽ കാണപ്പെടുന്നു
(a) കോഴിക്കോട്, പാലക്കാട്
(b) എറണാകുളം, തൃശൂർ
(c) കോട്ടയം, മലപ്പുറം
(d) കാസർഗോഡ്, വയനാട്
Answer:
(b) എറണാകുളം, തൃശൂർ

Class 7 Malayalam Adisthana Padavali Question Paper Set 5

Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) “അധികം വിളഞ്ഞാൽ വിത്തിന് കൊള്ളില്ല
വിത്തെന്ന മഹാത്ഭുതം എന്ന പാഠഭാഗത്ത് കൃഷിയുടെ വിവിധങ്ങളായ ഘട്ടങ്ങളെ നമ്മൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന പഴഞ്ചൊല്ല് വിശകലനം ചെയ്ത് പാഠഭാഗത്തിലെ ആശയവുമായി ബന്ധപ്പെടുത്തി എഴുതുക
Answer:
ഈ പഴഞ്ചൊല്ല് കൃഷിയുടെ സംവേദനാത്മകമായ അറിവിനെ പ്രതിഫലിപ്പിക്കുന്നു. വിത്തിന്റെ പാകം കൃത്യമായ മൂപ്പ് നിർണ്ണയിക്കേണ്ടതിനും അതിന്റെ ഗുണനിലവാരം നിലനിറുത്തുന്നതിനും, ഭാവിയിലും നല്ല വിളവ് ഉറപ്പാക്കുന്നതിനും നിർണായകമാണ്. അതിനാൽ കൃത്യം എൺപതുശതമാനം മൂപ്പിൽ വിളവെടുക്കുന്നത് വേണം വിത്തിന്. അധികം വിളഞ്ഞാൽ വിത്തിന്റെ ഊർജ്ജവും പ്രതിരോധശേഷിയും കുറയും. അതിനാൽ പുതിയ വിളവെടുപ്പിനുള്ള ആരോഗ്യവാനായ വിത്ത് ലഭിക്കാൻ ഈ ക്രമം പാലിക്കേണ്ടത് അനിവാര്യമാണ്.

മഹാത്ഭുതം’ എന്ന പാഠഭാഗത്തിൽ കൃഷിയുടെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തിയതുപോലെ തന്നെ, ഈ പഴഞ്ചൊല്ല് കൃഷിയിലെ ശാസ്ത്രീയതയും പരമ്പരാഗത അറിവുകളും സമന്വയിപ്പിക്കുന്ന സന്ദേശമാണ് നൽകുന്നത്.

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക
ഫാത്തിമത്തുരുത്തിലെ പ്രകൃതി ദൃശ്യങ്ങളോട് ചേർന്ന പ്രസ്താവന തിരഞ്ഞെടുക്കുക.
i. മുള്ളുവേങ്ങകൾ മഴപ്പെരുമ്പറ മുന്നണിച്ചെടിക്കു ചൊല്ലിയാടുന്നു
ii. മുള്ളുവേങ്ങകൾ കുടിവെള്ളം പകരുന്നു
iii. മുള്ളുവേങ്ങകൾ മഴയിൽ നിറയുന്നു
iv. മുള്ളുവേങ്ങകൾ മണ്ണിന്മേലിൽ തളരുന്നു
A. ഒന്നും മൂന്നും ശരി
B. ഒന്നു മാത്രം ശരി
C. എല്ലാം ശരി
D. രണ്ടും നാലും ശരി
Answer:
B. ഒന്നു മാത്രം ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: സന്ധ്യയായതും ആറ്റുതീരത്ത് എമ്പാടും പൊന്മാനുകൾ പതിവില്ലാതെ ഉച്ചത്തിൽ ചിലയ്ക്കാൻ തുടങ്ങിയിരുന്നു
കാരണം: മീൻ കിട്ടാത്തതുകൊണ്ട് അവ വിശപ്പിലായിരുന്നു
A. കാര്യം ശരി, കാരണം ശരി
B. കാര്യം തെറ്റ്, കാരണം ശരി
C. കാര്യം തെറ്റ്, കാരണം തെറ്റ്
D. കാര്യവും കാരണവും ഭാഗികമായി തെറ്റ്
Answer:
A. കാര്യം ശരി, കാരണം ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) നോട്ടീസ്
നിങ്ങളുടെ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിതോട്ടം ഒരുക്കുന്നു. കൃഷി ഓഫീസർ ആണ് മുഖ്യ അതിഥി. തലക്കെട്ട്, തിയ്യതി, സമയം,കാര്യപരിപാടികൾ, പങ്കെടുക്കുന്നവർ എന്നിവ ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കുക.
Answer:
നോട്ടീസ്
im-1

അല്ലെങ്കിൽ

(B) പോസ്റ്റർ
വിനോദയാത്രയുടെ ഭാഗമായി വിദ്യാലയത്തിൽ നിന്ന് സൈലന്റ് വാലി കാട് കാണുവാൻ യാത്ര പോകുന്നു കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനു വിശദാംശങ്ങൾ പങ്കുവച്ചു കൊണ്ട് പോസ്റ്റർ തയ്യാറാക്കുക. വിഷയം, സ്ഥലം, തിയ്യതി, യാത്ര ചിലവ്, രെജിസ്ട്രേഷൻ തിയ്യതി, ബന്ധപ്പെടേണ്ട അധ്യാപകന്റെ ഫോൺ നമ്പർ എന്നിവ ഉൾപെടുത്തുക
Answer:
im-2

Class 7 Malayalam Adisthana Padavali Question Paper Set 5

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) കാട് ആര് ? എന്ന കവിതയിലെ പദങ്ങളും “കാട് ആരുടേത് ? എന്ന കവിതയിലെ പദങ്ങളും താരതമ്യം ചെയ്ത് സാമ്യവ്യത്യാസങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഗോത്ര വർഗ്ഗക്കാരുടെ ഭാഷയിൽ നിന്നും മലയാളീകരിച്ച് കവിത നമുക്ക് ഇവിടെ കാണാൻ സാധിക്കും രണ്ടും ഒരേ അർത്ഥങ്ങൾ വരുന്ന പദങ്ങൾ ആണ് എങ്കിലും വാക്കുകൾക്ക് വ്യത്യാസം കാണാൻ കഴിയും, ചില വാക്കുകൾക്കു മലയാളത്തിനോട് സാമ്യവും കാണാൻ കഴിയും.

  • വാസ – ഭാഷ
  • മണഇണ്ട് – മണം ഉണ്ട്
  • കണ്ണ്ങ്ക് മാത്തറം. – കൺകാഴ്ച മാത്രം
  • വീന്ത് മുളച്ചത് – വീണ് മുളച്ചത്
  • വന്തത് – വന്നത്

അല്ലെങ്കിൽ

(B) ആറ്റിറമ്പ് എന്ന നാടിന് “പൊന്മാനുകളുടെ നാട്’ എന്ന ഖ്യാതി കിട്ടിയത് എങ്ങനെ? ആ നാട്ടിലെ പൊന്മാനുകൾക്ക് എന്തു സംഭവിച്ചു
Answer:
ആറ്റിറമ്പിൽ ധാരാളം പൊന്മാനുകളെ കാണാൻ കഴിയുന്നതുകൊണ്ടാണ് ആ നാട് “പൊന്മാനുകളുടെ നാട്’ എന്നറിയപ്പെടുന്നത്. കണക്കധ്യാപികയായ ലീലയുടെ കണക്കനുസരിച്ച് ആറ്റുതീര മരച്ചില്ലകളിൽ ശരാശരി ആറു മരത്തിന് ഒരു പൊന്മാൻ കാണപ്പെടുന്നു. പൊന്മാനുകൾ പുഴയിലും ആറ്റിലെ മരച്ചില്ലകളിലും മീനുകളെ പിടിച്ച് പറന്നു നടക്കുന്നത് കണ്ട് നാട്ടുകാർ അതിന് ഈ പേരു വിളിച്ചു

ആ നാട്ടുകാരല്ലാത്ത ചിലർ കൂട്ടമായി വന്നു പുഴയിലെ ജലപരപ്പിൽ വിഷം കലക്കി മീനുകൾ പിടിച്ചുപോയി. ഇതിനെത്തുടർന്ന് ആറ്റിറമ്പിലെ പൊന്മാനുകൾക്ക് ഭക്ഷണമില്ലാതായി പട്ടിണിയിലായിരിക്കുകയാണ്. അതുകൊണ്ട് അവർ ദുഃഖിതരായി നിലകൊള്ളുകയും കലമ്പി കരയുകയും ചെയ്യുന്നു.

Question 5.
വിവരണം
മാതൃക ചോദ്യപേപ്പർ 1
ഫാത്തിമ തുരുത്തിലേക്ക് യാത്ര ചെയ്യുന്ന കവിയുടെ ഭാവന നമ്മൾ വായിച്ചതാണ്. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചും ആ യാത്രയിൽ നിങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുക
Answer:
യാത്രയുടെ വിവരണം
ഞാൻ സുന്ദരമായ കുടുക് മലയിലേക്ക് യാത്ര പോകുന്നതായി സങ്കൽപ്പിക്കുന്നു. കോടമഞ്ഞ് പെയ്തു വരുന്ന രാത്രിയും, മലമുകളിൽ ടെൻറ്റിൽ ഉറങ്ങുന്നതും, ചാരുതയും സൗന്ദര്യവും നിറഞ്ഞ ആ രാത്രി ചീവീടുകളുടെയോ മഴത്തുള്ളികളുടെയോ ശബ്ദം കേട്ടു ഉറങ്ങണം . അതിരാവിലെ ഉണർന്നു സൂര്യോദയം കാണണം, സൂര്യന്റെ ആദ്യരശ്മികൾ ഏറ്റ് മലയുടെയും താഴ്വാരത്തിന്റെയും മിന്നുന്ന സൗന്ദര്യം മാറുന്നത് കണ്ടുകൊണ്ടു ഒരു കാപ്പി കുടിക്കണം. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്, പുതുജീവിതത്തിന്റെ വാസ്തവങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഞാൻ ആഗ്രഹിക്കുന്ന ആ യാത്ര.

Class 7 Malayalam Adisthana Padavali Question Paper Set 5

Question 6.
ആസ്വാദന കുറിപ്പ് എഴുതുക
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ വിഷുക്കാലമെത്തി കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി ഞെട്ടിത്തരിക്കും ഇരുൾ തൊപ്പി പൊക്കി പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും ഞരമ്പിന്റെയുള്ളിൽത്തിരക്കാ
ലുക്കിട്ട മേനിപ്പുളപ്പിച്ചു പൂവൊക്കെ യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച് കൊമ്പിൻ മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ എൻ താലി നിൻ താലി പൂത്താലിയാടി കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ.
Answer:
ആധുനിക മലയാളകവികളിൽ പ്രമുഖനായ അയ്യപ്പപ്പണിക്കരുടെ കവിതയാണ് ഈ പാഠഭാഗം. കൊന്നപ്പൂവിന്റെ ആത്മവിചാരം എന്ന മട്ടിലാണ് കവിത. എങ്കിലും അത് കവിയുടെയും വായനക്കാരന്റെയും സ്വത്വചിന്തയായി വികസിക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ ഏതൊന്നിനും ചില നിയോഗങ്ങളുണ്ട്. അതിൽനിന്ന് മാറിനിൽക്കാനാവില്ല എന്ന തിരിച്ചറിവിലേക്കാണ് കവിത വളരുന്നത്.

കൊന്നപ്പൂ തന്നോടുതന്നെ സംസാരിക്കുകയാണ് ഈ കവിതയിൽ. തന്റെ ഹരിതങ്ങളെല്ലാം മാഞ്ഞു പോവുന്നത് അത് വേദനയോടെ കാണുകയാണ്. ഇലകളെല്ലാം കൊഴിഞ്ഞുപോവുമ്പോൾ മറ്റു സസ്യങ്ങളിൽനിന്നും താൻ വേറിട്ടുപോവുകയാണെന്നും താനിനി മറ്റുള്ളവർക്കുവേണ്ടി മഞ്ഞയണിയാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നും അത് തിരിച്ചറിയുന്നു. എന്നാൽ തന്റെ സൗന്ദര്യം മറ്റുള്ളവരുടെ ആഹ്ലാദത്തിനു നിമിത്തമാവുന്നുണ്ട്. “വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്നും തന്റെ നിയോഗം ഏറ്റെടുക്കാൻ ശരീരകലകൾ ഒരുങ്ങിക്കഴിഞ്ഞെന്നും തിരിച്ചറിയുന്ന കൊന്ന തന്റെ ഉണങ്ങിക്കരിഞ്ഞ ചില്ലകൾക്ക് മറ്റൊരു ജന്മദൗത്യം കൈവരുന്നതിൽ ആശ്വസിക്കുകയാണ്. “കണികാണുവാൻ കാത്തിരിക്കുന്നവരുടെ ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു’ എന്ന്. അപ്പോഴും ഉള്ളിൽനിന്ന് എന്തോ തികട്ടി വരുന്നുണ്ട്. “ഒരു നിറം മാത്രമേ തന്നതു വിധി എനിക്കാവതില്ലേ പലവർണമാകാൻ’ എന്ന്. ഇത് ആത്മദുഃഖമാണോ സമാശ്വാസമാണോ? മറ്റുള്ളവരെ ആഹ്ലാദിപ്പിക്കാൻ ഞാൻ മഞ്ഞയണിയുന്നു. മഞ്ഞനിറത്തിനപ്പുറം വർണങ്ങളുടെ ബഹുസ്വരതയിലെത്താൻ പറ്റാത്തതിലുള്ള കൊന്നയുടെ ആത്മദുഃഖം ഇവിടെ പ്രകടമാകുന്നുണ്ടോ? ഒന്നും തെളിയിച്ചു പറയാതെ കവി ഒരു പ്രപഞ്ചസത്യം പറഞ്ഞ് നിർത്തുകയാണ്: “കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ’,

കാലത്തിന്റെ ഇച്ഛയിൽനിന്ന് കുതറിമാറാനാവാതെ തന്റെ നിയോഗത്തിന്റെ അനിവാര്യതയെ സ്വയം സ്വീകരിച്ച് കഴിയുന്ന മനുഷ്യജന്മങ്ങളെയാണ് കവി ഈ കവിതയിലൂടെ ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നത്. വ്യക്തിസത്തയെക്കുറിച്ചുള്ള അന്വേഷണം ആധുനികകവിതകളുടെ ഒരു പൊതു സ്വഭാവമാണ്. സമൂഹസത്തയുടെ ഭാഗമായി നിലനിൽക്കുമ്പോഴും വ്യക്തിയുടെ തനിമ നിലനിൽക്കും. അതിനു സാധിക്കാതെ വരുമ്പോഴാണ് ഓരോരുത്തർക്കും സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള വേവലാതി അനുഭവപ്പെടുക. വ്യക്തിസത്തയും സമൂഹസത്തയും തമ്മിൽ ഉണ്ടാവുന്ന സംഘർഷങ്ങളും സമന്വയങ്ങളും അയ്യപ്പപ്പണിക്കരുടെ കവിതകളിലെ അന്തർധാരയായി നിലനിൽക്കുന്നുണ്ട്.

Class 7 Malayalam Adisthana Padavali Question Paper Set 4

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 4 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികന്റെയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കൻ ചെണ്ടയും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസംവിധാനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്. ദാരികദാനവേദരന്മാരെ വധിക്കുന്ന കാളിയുടെ കഥയാണ് ഐതിഹ്യം.

A. മുടിയേറ്റ് ഏതു കലാരൂപം?
(a) നാടകകല
(b) അനുഷ്ഠാനകല
(c) ചിത്രകല
(d) സംഗീതകല
Answer:
(b) അനുഷ്ഠാനകല

B. മുടിയേറ്റിൽ പ്രമേയം എന്താണ്?
(a) രാമായണം
(b) ദാരികാവധം
(c) മഹാഭാരതം
(d) ശിവപാർവതി കഥ
Answer:
(b) ദാരികാവധം

C. മുടിയേറ്റിലെ പ്രധാന ചടങ്ങുകളിൽ ഒന്നല്ലാത്തത് ഏതാണ്?
(a) കളമെഴുത്ത്
(b) താലപ്പൊലി
(c) അരങ്ങുവാഴ്ത്തൽ
(d) കഥകളി കലാപ്രദർശനം
Answer:
(d) കഥകളി കലാപ്രദർശനം

D. മുടിയേറ്റിൽ പ്രധാനമായ വാദ്യങ്ങൾ ഏതാണ്?
(a) ചെണ്ടയും ഇലത്താളവും
(b) മൃദംഗവും ശിഖരം
(c) നാദസ്വരം, തവളക്കുളം
(d) ഗിറ്റാർ, വയലിൻ
Answer:
(a) ചെണ്ടയും ഇലത്താളവും

Class 7 Malayalam Adisthana Padavali Question Paper Set 4

Question 2.
വിശകലനം ചെയ്യാം
a) ഏറിയേറി
ഒറ്റയ്ക്കൊറ്റയ്ക്ക്
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുപറയുമ്പോൾ ഉണ്ടാവുന്ന സവിശേഷതകൾ എന്തെല്ലാം ?
Answer:
ഒരേ പദങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ ലഭിക്കുന്ന അർത്ഥത്തിനും ആശയത്തിനും വ്യത്യാസം ഉണ്ടാകുന്നതായി കാണാം. ഏറി എന്ന് പറയുമ്പോൾ കൂടി എന്ന് നമുക്ക് മനസിലാക്കാം. എന്നാൽ ഏറിയേറി എന്നാകുമ്പോൾ കൂടുതൽ കൂടുതൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഒറ്റയ്ക്ക് എന്നാൽ ഒരാളോട് പറയുന്നതും ഒന്നിൽ കൂടുതൽ ആൾക്കാർ ഉള്ളപ്പോൾ ആണ് ഒറ്റയ്ക്കൊറ്റക്ക് എന്ന് പറയുന്നത് എന്നും ഈ പദങ്ങൾ ധ്വനിപ്പിക്കുന്നു.

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക
i. കാടിന് സ്വന്തമായി ഭാഷയും മണവും ഉണ്ട്.
ii. കാടിന് അതിന്റേതായ ജീവനും പച്ചപ്പും ഉണ്ട്
iii. നമ്മള് നട്ട് കാടാണ് നമ്മൾ വളർന്ന കാടാണ് .
iv. മുള്ളുവേങ്ങകൾ മണ്ണിന്മേലിൽ, തളരുന്നു
A. ഒന്നും മൂന്നും ശരി
B. മൂന്നു മാത്രം ശരി
C. ഒന്നും രണ്ടും ശരി
D. രണ്ടും മൂന്നും ശരി
Answer:
C. ഒന്നും രണ്ടും ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: ഓ..നല്ല മര്യാദക്കാര് ആരും കാണാനില്ലെങ്കിൽ ഇവമ്മാരും നഞ്ചു കലക്കിത്തന്നല്ലോ മീൻപിടുത്തം” എന്ന് ആരോ പിറുപിറുത്തതല്ലാതെ ആരും അവരോടു സഹതപിക്കാനൊന്നും നിന്നില്ല. കാരണം അവർക്ക് പരദേശികളുടെ മീൻപിടുത്തം കണ്ട് കൗതുകം തോന്നിയിരുന്നു.
A. കാര്യം ശരി, കാരണം തെറ്റ്
B. കാര്യം തെറ്റ്, കാരണം ശരി
C. കാര്യം തെറ്റ്, കാരണം തെറ്റ്
D. കാര്യവും കാരണവും ഭാഗികമായി തെറ്റ്
Answer:
A. കാര്യം ശരി, കാരണം തെറ്റ്

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) പത്രവാർത്ത
ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ കുമ്മാട്ടിയുടെ അവതരണം നടത്തിയത് പത്രവാർത്തയായി തയ്യാറാക്കുക.
Answer:
പ്രതവാർത്ത

വിദ്യാലയത്തിലെ ഓണാഘോഷത്തിൽ കുമ്മാട്ടിയുടെ മികവ്
പാലക്കാട്: ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിന്റെ പേര്) വിദ്യാലയത്തിൽ “കുമ്മാട്ടി കലാരൂപത്തിന്റെ ഭംഗിയാർന്ന അവതരണം അരങ്ങേറി. പരമ്പരാഗതമായ തനത് വേഷവിധാനങ്ങളോടുകൂടി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കുമ്മാട്ടി, ആഘോഷത്തിന് നിറമേകി.
മുമ്പ് പ്രശസ്ത കുമ്മാട്ടി കലാകാരന്മാരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ ശിഷ്യന്മാരാണ് ഇതിന് നേതൃത്വം നൽകിയത്. അതുവഴി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ച കാഴ്ച മറ്റുള്ളവർക്ക് ഒരു നൂതന അനുഭവമായി. കലാരൂപം കാണാൻ എത്തിയ വിദ്യാർത്ഥികളും അധ്യാപകരും അതീവ ആനന്ദത്തോടെ പരിപാടി ആസ്വദിച്ചു.
“കുട്ടികൾ തനത് നാടൻ ശൈലികൾ തിരഞ്ഞെടുത്തത് വലിയ അഭിമാനകരമായ കാര്യമാണ്. അവരുടെ പ്രകടനം ഓണാഘോഷത്തിന് മാറ്റുകൂട്ടി’ എന്ന് ചടങ്ങിൽ സംസാരിച്ചപ്പോൾ പ്രധാനാധ്യാപകൻ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിൽ കുമ്മാട്ടിയുടെ കലാസൗന്ദര്യം വീണ്ടും ഒരു പൈതൃകത്തിന്റെ മഹിമ എല്ലാവരെയും ഓർമ്മിപ്പിച്ചു.

അല്ലെങ്കിൽ

(B) പോസ്റ്റർ
നിങ്ങളുടെ വിദ്യാലയത്തിലെ കലാകായികമേളയ്ക്ക് നഞ്ചിയമ്മ മുഖ്യ അതിഥിയായി എത്തുന്നു. തീയതി, സ്ഥലം, സമയം, കാര്യപരിപാടികൾ എന്നിവ രേഖപ്പെടുത്തിക്കൊണ്ട് പോസ്റ്റർ തയ്യാറാക്കുക
Answer:
പോസ്റ്റർ
Class 7 Malayalam Adisthana Padavali Question Paper Set 4 1

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) വിശകലന കുറിപ്പ്
“കൈകോർത്തവർ പറഞ്ഞത്’ എന്ന കവിതയുടെ മുഖ്യ ആശയം എന്താണ്? വിശകലന കുറിപ്പ് എഴുതുക
Answer:
പ്രളയത്തിൽ മനസ്സും ശരീരവും തളർന്നവരെ തങ്ങളുടെ ജീവൻ കൊടുത്ത് തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സഹൃദയരായ മനുഷ്യരുടെ ദൃശ്യങ്ങൾ ആണ് നാം ഈ കവിതയിൽ കാണുന്നത്. മനുഷ്യൻ മനസിൽ കരുതിയ പലതരം വിവേചനചിന്തകളെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതെ ആയ സന്ദർഭങ്ങൾ ആയിരുന്നു ഈ സംഭവങ്ങളിലൂ ടെ തിരിച്ചറിഞ്ഞത്. ‘അതിജീവനവും ഒരു ജീവിതം ആണ് എന്ന മഹത്തായ ആശയം പങ്കുവെയ്ക്കുന്ന കവിതയാണ് കൈകോർത്തവർ പറഞ്ഞത് എന്ന കവിത, ജീവിതത്തിന്റെ പ്രതീക്ഷകൾ ഒന്നൊന്നായി നിമിഷനേരം കൊണ്ട് കൈവിട്ടുപോയവർക്ക് അതിർവരമ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ രക്ഷകൻ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. വീണു പോയവരെ എഴുന്നേൽപ്പിക്കാൻ ഉള്ള കൈകളായും, മുങ്ങി പോയവരെ പൊക്കിയെടുക്കാൻ താങ്ങായവർ നമ്മുടെ ചുറ്റുവട്ടത്തുള്ള മനുഷ്യർ തന്നെ ആണ്. അവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്വയം തോണികളായും ചുവട്ടുപടികളായും മനുഷ്യർ മാറുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. മനുഷ്യർക്ക് താങ്ങാകുന്ന മനുഷ്യരെ തന്നെയാണ് ഇവിടെ നമുക്ക് കാണാൻ ആകുന്നത്.

അല്ലെങ്കിൽ

(B) കുറിപ്പ്
അവസാനത്തെ ഇല എന്ന കഥയിലെ ബെർമാൻ എന്ന കഥാപാത്രത്തിൽ നിരൂപണം ചെയ്ത കുറിപ്പ് തയ്യാറാക്കുക
Answer:
ബെർമാൻ
അറുപതു വയസ്സു കഴിഞ്ഞ വൃദ്ധനായിരുന്നു ബെർമാൻ. ഒരു കുട്ടിപ്പിശാചിന്റെ ദേഹവും മനുഷ്യാകൃതിയും ആടിന്റെ ശരീരലക്ഷണങ്ങളും മൈക്കലാഞ്ജലോയുടെ മോസ്സസിന്റെ മാതിരി ചുരുണ്ട് താടിയും മീശയുമൊക്കെയായി ഒരു വികൃതവൃദ്ധൻ. ജോൺസിയും സുവും താമസിച്ചിരുന്ന കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ആ വയസ്സൻ ചിത്രകാരൻ താമസിച്ചിരുന്നത്. എപ്പോഴും ഒരു മാസ്റ്റർപീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, ഒരിക്കലും അതു തുടങ്ങിയില്ല. കുറേ വർഷങ്ങളായി വല്ലപ്പോഴുമൊരിക്കൽ ചെയ്യുന്ന പരസ്യചിത്രങ്ങളുടെ രചനയല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല എന്ന് സു പറയുന്നു. ഒരു മോഡലിന് കൊടുക്കാൻ വേണ്ട പണമില്ലാത്ത ആ കോളനിയിലെ യുവ ചിത്രകാരൻമാർക്ക് മോഡൽ ആയി പ്രവർത്തിച്ച് അയാൾ കുറേശ്ശേ പണം ഉണ്ടാക്കിയിരുന്നു. വളരെയധികം ജിൻ കഴിക്കുകയും വരാൻ പോകുന്ന തന്റെ മികച്ച രചനയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആ വൃദ്ധൻ ഒരു തീക്ഷണ സ്വഭാവക്കാരനും ആയിരുന്നു. മൃദുലഭാവം ആരിൽ കണ്ടാലും അയാൾ പരിഹസിച്ചിരുന്നു. കൂടാതെ മുകളിലത്തെ നിലയിലുള്ള ആ രണ്ടു യുവ ചിത്രകാരികളുടെ രക്ഷയ്ക്കായി ഒരു കാവൽ പട്ടിയെ പ്പോലെ കരുതലോടെയാണ് അയാൾ കഴിഞ്ഞത്. താഴത്തെ നിലയിലെ അയാളുടെ വെളിച്ചം കുറഞ്ഞ മുറിയിൽ 25 വർഷമായി അയാളുടെ മാസ്റ്റർപീസിന്റെ ആദ്യവര വീഴാനായി കാത്തിരിക്കുന്ന ഒരു ക്യാൻവാസ് വച്ചിരുന്നു. അത് ഇതു വരെ തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് തന്നെ ചിത്രകലയിൽ ബെർമാൻ ഒരു പരാജയമായിരുന്നു. നാൽപ്പതു വർഷം ബ്രഷ് പിടിച്ചിട്ടും കലാദേവതയുടെ വസ്ത്രാഞ്ചലത്തിൽ തൊടാൻ കൂടി അയാൾക്കു കഴിഞ്ഞിട്ടില്ല’ എന്ന് മറ്റുള്ളവർ വിചാരിച്ചു. സ തന്റെ കൂട്ടുകാരിയുടെ അവസ്ഥയും ഇലകൾ എണ്ണുമ്പോൾ ഉള്ള അവളുടെ വിശ്വാസവും ബെർമാനോട് പറഞ്ഞപ്പോൾ വളരെ ക്ഷുഭിതനായി കൊണ്ട് പ്രതികരിക്കുന്നു. വിഡ്ഢിത്തമുള്ള ചിന്തകളാണെന്നും അവളെ അതിന് അനുവദിച്ച ജോൺസിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ബെർമാനെ വെറി പിടിച്ചവനായി തോന്നുമെങ്കിലും, സ്നേഹത്തിന്റെയും ശാസനയുടെയും ഭാവമായിരുന്നു അത്. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന ഒരു രാത്രിയിൽ ജോൺസി വിശ്വസിച്ചിരുന്ന അവസാനത്തെ ഇലയ്ക്കു പകരം ജോൺസിയുടെ മുറിയിൽ നിന്ന് നോക്കുമ്പോൾ സ്ഥാനം മാറ്റം വരാത്ത വിധം അവിടെ മറ്റൊരു ഇല പെയിന്റ് ചെയ്യുകയാണ് ബെർമാൻ. ഇത് അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും തന്റെ ജീവനാപത്താകുമെന്നും അറിയാമായിരുന്നിട്ടും അവരോടുള്ള അതിയായ സ്നേഹം നിമിത്തം അയാൾ ആ രാത്രിയിൽ അവിടെ മറ്റൊരു ഇലയെ വരച്ചു ചേർക്കുന്നു. ന്യൂമോണിയ പിടിപെട്ട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇവിടെ ബെർമാൻ എന്ന വ്യക്തിയുടെ സ്നേഹം, കല, കഴിവ്, അതു പോലെ തന്നെ ജീവിതത്തോടുള്ള വീക്ഷണം, മനോബലം, ആത്മാർത്ഥത തുടങ്ങി എല്ലാം ഈ സന്ദർഭം കൊണ്ട് തന്നെ വ്യക്തമാകുന്നു. അത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധം ബെർമാൻ വരച്ച ഇല യഥാർത്ഥ ഇലയുമായി വളരെയധികം സദൃശ്യപ്പെട്ടി രിക്കുന്നു. അത് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് തന്നെയായിരുന്നു.

Question 5.
വിവരണം
കർഷക സ്ത്രീകളെ ഗ്രാമശ്രീകൾ എന്ന് വിളിച്ചതിലെ ഔചിത്യം എന്ത്? വിവരണം തയ്യാറാക്കുക.
Answer:
ഗ്രാമശ്രീകൾ എന്ന പ്രശസ്തമായ കവിതയിൽ കവി കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെ ആദരിക്കുന്നു. അവരെ ഗ്രാമശ്രീകളായി വാഴ്ത്തുന്നു. കൃഷിയാണ് നാടിന്റെ സ്ഥായിയായ നിലനിൽപ്പ് എന്നിരിക്കെ ആ കൃഷിപ്പണി ചെയ്യുന്ന ഗ്രാമത്തിലെ സ്ത്രീകളോടുള്ള ആദരവിനെ സൂചിപ്പിച്ചാണ് അവർ ഗ്രാമശ്രീകൾ ആണെന്ന് കവി വിശേഷിപ്പിക്കുന്നത് കർഷത്തൊഴിലാളികളായ ഇവരുടെ കൃഷി എന്ന കലാ സൃഷ്ടിക്കു മുമ്പിൽ കവി തൊഴുതു നിൽക്കുന്നു. സ്ത്രീകൾ വളരെ ആത്മാർത്ഥമായും സന്തോഷത്തോ ടെയും പാടത്ത് പണി ചെയ്യുന്നു. ചേറിലാഴുത്തുന്ന അവരുടെ മനോഹരമായ കൈകളാണ് ഗ്രാമത്തിന്റെ നന്മകൾ നെയ്തെടുക്കുന്നതെന്ന് കവി പുകഴ്ത്തുന്നു.

Class 7 Malayalam Adisthana Padavali Question Paper Set 4

Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
ഹരിതം
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടാ
രില തന്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുണ്ട
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നിൽപ്പുണ്ട
ന്നൊരു മരം പക്ഷിയോടോതി ഒരു മരം
വെട്ടാതെയൊരു കോണിൽ കാണുമെ
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയിൽ ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണർന്നു.
അവരുണർന്നപ്പൊഴേ പുഴകൾ പാടി, വീണ്ടും
തളിരിട്ടു കരുണയും കാടും പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടാ
രില തന്റെ ചില്ലയോടോതി
(ഹരിതം സച്ചിദാനന്ദൻ)
Answer:
ഹരിതം എന്ന കവിതയുടെ ആസ്വാദനം
പ്രത്യാശയുടെ പച്ചപ്പുകൾ
ആധുനിക മലയാളകവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റെത്. വിവർത്തനങ്ങളിലൂടെയും സ്വതന്ത്ര രചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായിരിക്കുന്നവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്ബോധിപ്പിക്കുക യാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണർവിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.
ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുണ്ടെന്ന് ആദ്യം ചില്ലയോടുപറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ ബാക്കിയുണ്ടെന്ന് ചില്ല കാറ്റിനോടും, ഒരു ചില്ല ബാക്കിയുണ്ടെന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയുണ്ടാവുമെന്ന് മല സൂര്യനോടും പറഞ്ഞു. ഒരു സൂര്യൻ കെടാതെയുണ്ടെന്നാണ് കവി രാത്രിയോടു പറഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണർന്നു. പുഴകൾ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണർന്നു. പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി. അതോടെ വാക്കും മനസ്സും പുതുതായി.
ഒരു ചെറിയ പ്രതീക്ഷ പങ്കുവച്ചാൽ മതി നിരാശയിൽനിന്ന് കരകയറാമെന്ന് കവി ഓർമ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച് പ്രതീക്ഷയാണ് സർവതിനെയും ഉണർത്തിയത്. നിസ്സാരകാര്യങ്ങൾക്കുപോലും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന ആധുനികലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെളിച്ചമാണ്.

Class 7 Malayalam Adisthana Padavali Question Paper Set 3

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 3 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
ടെലിവിഷനും കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ നമുക്കിപ്പോൾ ജീവവായു പോലെയാണ്. പക്ഷേ മനുഷ്യന്റെ ഇന്നോളമുള്ള കണ്ടെത്തലുകളിൽ ഒന്നൊഴികെ മറ്റെല്ലാം ഇല്ലാതായാലും നമുക്ക് ജീവിക്കാനാകും. മഹത്തായ ഈ കണ്ടുപിടിത്തമാണ് കൃഷി. മലയാളി കൃഷിയിൽ നിന്നും അകന്ന് പോയെങ്കിലും നമ്മൾ സുഖമായി ജീവിച്ച് പോകുന്നത് മറ്റുള്ളവർ നമുക്ക് വേണ്ടി കൃഷി ചെയ്യുന്നത് കൊണ്ടാണ്.

ലോകത്തെ എല്ലാ സംസ്കാരവും ഉടലെടുത്തത് കൃഷിയിൽ നിന്നാണ്. പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ട് പഠിച്ചെടുത്തതാണ് കൃഷി. മലയാളി സംസ്കാര സമ്പന്നനായത് കൃഷിയുടെ നന്മ കൊണ്ടാണ്. കൃഷിയുടെ സൗന്ദര്യം പേരിൽ തന്നെയുള്ള നാടാണ് കേരളം. നെൽകൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. നമുക്ക് സ്വന്തമായ കൃഷിയറിവുകളുണ്ടായിരുന്നു. അത് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് “കൃഷിഗീത’. കേരളത്തിലെ കർഷകരുടെ നാട്ടറിവുകൾ രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ലോകത്ത് കാർഷിക മേഖലയിൽ കേരളത്തിന്റെ മഹത്തായ സംഭാവനയാണ്. വിഷു മുതൽ ആരംഭിക്കുന്നു നമ്മുടെ കാർഷിക വർഷം. ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ് കൃഷി ചെയ്തിരുന്നത്. പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലമനുസരിച്ചാണ് വിളവിറക്കിയിരുന്നത്. നമ്മുടെ നെൽപ്പാടങ്ങളും നെല്ലിനങ്ങളും അന്താരാഷ്ട്ര അംഗീകാരം പിടിച്ചു പറ്റിയവയാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വികസിച്ചത്. കൊയ്ത്തുൽസവങ്ങളായിരുന്നു പിന്നീട് ദേശീയോൽസവങ്ങളായി മാറിയത്. ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്ത്തുൽസവങ്ങളുടെ
ഓർമ്മകൾ പേറുന്നവയാണ്.

A. കൃഷിയെ എന്തായി വിശേഷിപ്പിച്ചിരിക്കുന്നു?
(a) വിനോദം
(b) ജീവവായു പോലെ
(c) വ്യവസായം
(d) വിനോദസഞ്ചാരം
Answer:
(b) ജീവവായു പോലെ

B. കേരളത്തിലെ പ്രധാന കൃഷികൾ ഏതൊക്കെയാണ്?
(a) നെൽകൃഷിയും നാളികേര കൃഷിയും
(b) ചായയും കാപ്പിയും
(c) തേനും മഞ്ഞളും
(d) പപ്പായയും പയറും
Answer:
(a) നെൽകൃഷിയും നാളികേര കൃഷിയും

C. കൃഷിയുമായി ബന്ധപ്പെട്ട് നമ്മൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ ഏവയൊക്കെയാണ്?
(a) വിഷു, ഓണം
(b) ദീപാവലി, ക്രിസ്മസ്
(c) നവരാത്രി, കരുവാകുളം
(d) ഇദുൽ ഫിത്തർ, ബക്രീദ്
Answer:
(a) വിഷു, ഓണം

D. ലോകത്തിനു കേരളത്തിന്റെ കാർഷിക മേഖലയിലെ സംഭാവനയായത്. എന്ത്?
(a) ഞാറ്റുവേല
(b) കൃഷി ഗീത
(c) നെൽവിള
(d) കൊയ്ത്തു ഉത്സവങ്ങൾ
Answer:
(b) കൃഷി ഗീത

Class 7 Malayalam Adisthana Padavali Question Paper Set 3

Question 2.
ശൈലി വിശകലനം ചെയ്യാം.
a) “പഠിച്ച പണി പതിനെട്ടും നോക്കി
കിണറ്റിൽ വീണ പൂച്ചയിലെ കഥാസന്ദർഭവുമായി ബന്ധപ്പെടുത്തി ഈ ശൈലി വിശകലനം ചെയ്യുക.
Answer:
“പഠിച്ച പണി പതിനെട്ടും നോക്കി” എന്നത് അറിയാവുന്നതും പരിശീലിച്ചതുമായ എല്ലാ വഴികളും നോക്കി എന്ന അർത്ഥം. കഥയിൽ പൂച്ചയെ കിണറിൽ നിന്ന് പുറത്തെടുക്കാൻ ഓരോരുത്തരും അവരവരുടേതായ നിലയ്ക്ക് പല സാധ്യതകളെയും പറയുന്നതായി കാണാം ഈ അവസ്ഥയാണ് ചൊല്ലിലും പറയുന്നത്

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക
i. കുമ്മാട്ടി കാർഷിക സമൃദ്ധിയുടെയും ഗ്രാമീണ സംസ്കാരത്തിന്റെയും ആചാര സങ്കല്പമാണ്.
ii. ഔഷധഗുണമുള്ള പാർപ്പടക പുല്ലാണ് ഒരുക്കങ്ങൾക്കായി ഉപയോഗിക്കുന്നത്.
iii. ക്ഷേത്രാചാരങ്ങൾക്ക് അനുസരിച്ചാണ് കുമ്മാട്ടി വേഷമിടുന്നത്.
A. ഒന്നും രണ്ടും ശരി
B. രണ്ടും മൂന്നും ശരി
C. ഒന്നും മൂന്നും ശരി
Answer:
(A) ഒന്നും രണ്ടും ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം. പണ്ട് മൂപ്പിന്റെ ദിവസങ്ങൾ എണ്ണി തിട്ടപ്പെടുത്തി വിത്തുപാകുന്നതിലും പറിച്ചു നടുന്നതിലും കാരണവന്മാർ വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല.
കാരണം. പണ്ട് വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം കണക്കുകൾ കൃത്യമായിരുന്നില്ല
A. കാര്യവും കാരണവും ശരി
B. കാര്യം ശരി കാരണം തെറ്റ്
C. കാര്യം ശരി കാരണം ഭാഗികമായി തെറ്റ്
D. കാര്യം തെറ്റ് കാരണം ശരി
Answer:
(A) കാര്യവും കാരണവും ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) നോട്ടീസ്
2018ലെ പ്രളയം കേരളത്തെ നടുക്കിയ ദുരന്തമാണ്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ വാർത്തകൾ നമ്മൾ കണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി സ്കൂളിന്റെ വെൽഫെയർ ക്ലബ് സഹായ ധനം സമാഹരിക്കുന്നതിന്റെ നോട്ടീസ് തയ്യാറാക്കുക. തലക്കെട്ട്, തീയതി, സമയം, കാര്യപരിപാടി, പങ്കെടുക്കുന്നവർ എന്നിവ ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കുക
Answer:
Class 7 Malayalam Adisthana Padavali Question Paper Set 3 1

അല്ലെങ്കിൽ

(B) പോസ്റ്റർ
നമ്മുടെ നാട്ടിലെ യുവജന സംഘം കാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രാദേശികമായ നാടൻ പച്ചക്കറികളുടെയും അരിയുടെയും കുടുംബശ്രീ ഉൽപ്പന്നങ്ങളുടെയും വിപണനമേള സംഘടിപ്പിക്കുന്നു. പോസ്റ്ററിന്റെ തലക്കെട്ട്, പോസ്റ്റർ വാചകം, തീയതി, സമയം, സ്ഥലം എന്നിവ ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 7 Malayalam Adisthana Padavali Question Paper Set 3 2

മാതൃക ചോദ്യപേപ്പർ 4 ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) വിശകലന കുറിപ്പ്
ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. ഒരു ജീവിതത്തിൽ കേട്ടുതീരില്ല ഞങ്ങളുടെ പാട്ടുകൾ. ആയിരം മരങ്ങളും കിളികളും ഇല്ലേ ഞങ്ങൾ പിറക്കുന്നിടൽ. ആൽമരം വീശണ പോലല്ല കാട്ടുമാവ്. ഓരോന്നാണ്. കിളികൾക്ക് ആയിരം പാട്ടാണ്. ഓരോന്ന്. കുയിൽ വേറെ. കാക്ക വേറെ. (നഞ്ചിയമ്മ)
നഞ്ചിയമ്മയുടെ വാക്കുകൾ വിശകലനം ചെയ്തു കുറിപ്പ് എഴുതുക.
Answer:
ഇവിടെ നഞ്ചിയമ്മയുടെ വാക്കുകളിൽ പ്രകൃതിയോടുള്ള അടുപ്പവും അതിന്റെ സംഗീതമാധുരിയും വളരെ ഗൗരവത്തോടെയാണ് പ്രതിഫലിക്കുന്നത്. “പാട്ട് പഠിക്കേണ്ട കാര്യമില്ല, പാട്ട് പിറപ്പിലേ ഉണ്ട്” എന്ന് പറയുമ്പോൾ, മനുഷ്യൻ പ്രകൃതിയുടെ മക്കളാണ്, അവരുടെ ജീവൻ തന്നെ സംഗീതമെന്ന ആശയമാണ് വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ പ്രകൃതി നമ്മിൽ ഒഴുക്കുന്ന സംഗീതം നമ്മുടേതായ പാട്ടുകളായി മാറുന്നു. അത് പഠിച്ചെടുക്കേണ്ട ഒന്നല്ല, സ്വാഭാവികമായി ജീവന്റെ ഭാഗമായെത്തുന്നതാണ്. പ്രകൃതിയിലെ ഓരോ വൃക്ഷവും, ഓരോ പക്ഷിയും, തങ്ങളുടെ സ്വന്തം ശബ്ദത്തിലും സ്വഭാവത്തിലും സംഗീതം സൃഷ്ടിക്കുന്നു. ആൽമരം വീശണ പോലല്ല കാട്ടുമാവ്” എന്ന് പറയുന്നതിലൂടെ ഓരോ സൃഷ്ടിക്കും സ്വന്തം വ്യത്യസ്തതയും സ്വത്വവും ഉണ്ടെന്ന തിരിച്ചറിവാണ് നഞ്ചിയമ്മ പങ്കുവെക്കുന്നത്. ഒരേപോലെ തോന്നുന്ന പക്ഷികൾക്കും വ്യത്യസ്തമായ പാട്ടുകളുണ്ടെന്ന് പറയുന്നത് പ്രകൃതിയിലെ വൈവിധ്യത്തിന്റെയും അതിന്റെ സൗന്ദര്യത്തിന്റെയും ഉദാഹരണമാണ്. ആകെ നോക്കുമ്പോൾ, നഞ്ചിയമ്മയുടെ വാക്കുകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും സംഗീതത്തിന്റെ നിത്യസാന്നിധ്യത്തെയും തുറന്നുകാട്ടുന്നു. ഇവൾ പറയുന്ന ജീവിതദർശനം നമ്മെ പ്രകൃതിയിലേക്കും അതിന്റെ ഹൃദയത്തിലേക്കു ചേർത്തുനിർത്തുന്നവയാണ്.

അല്ലെങ്കിൽ

(B) കുറിപ്പ്
ഫാത്തിമ തുരുത്തിലെ ജീവജാലങ്ങൾ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളോട് പ്രതികരിച്ചു കുറിപ്പ് തയ്യാറാക്കുക.
Answer:
ആ തുരുത്തിലെ സസ്യലതാദികളും ജീവജാലങ്ങളും മനുഷ്യരും പലതരത്തിലുള്ള ദുരിതങ്ങൾ അതിജീവിക്കുന്നുണ്ട്. കടുത്ത വേനലിൽ വെള്ളം കിട്ടാതെ അതിജീവിക്കുന്ന കയ്യന്യം ചെടികളും വേരുണങ്ങിയ മുല്ല ചെടികളും, ആലുകൾ ഉപേക്ഷിക്കുന്ന അനാഥരായ പട്ടിക്കുട്ടികളും പൂച്ചകളും ആരോഗ്യ പ്രശ്നങ്ങളാൽ ഉഴറുന്ന മനുഷ്യരും എല്ലാം ഫാത്തിമ തുരുത്തിൽ കാണാൻ സാധിക്കും, ഇവയെല്ലാം തന്നെ ഫാത്തിമ തുരുത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കുന്നവരാണ്.
ഈ സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം അനിവാര്യവും ഏകീകൃതവുമാണെന്നതാണ്. പരിസ്ഥിതി പ്രശ്നങ്ങളെ അതിജീവിക്കുന്ന ഈ പോരാട്ടം, സംരക്ഷണത്തിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയെ കരുതിയും പരിസ്ഥിതി സൗഹൃദമായ ജീവിതം സ്വീകരിച്ചുമാത്രമേ നമുക്ക് മുന്നോട്ട് പോവാനാവൂ.

Class 7 Malayalam Adisthana Padavali Question Paper Set 3

Question 5.
വിവരണം
പൊന്മാനുകളെ പട്ടിണിയിലേക്ക് നയിച്ച പരിസ്ഥിതി പ്രശ്നങ്ങളുടെ കാരണങ്ങൾ, നാളെ മനുഷ്യസമൂഹത്തിന് ഭീഷണിയായേക്കാവുന്ന പ്രശ്നങ്ങളാണെന്നും മനസ്സിലാക്കി ആ വിഷയത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
പ്രകൃതിയോടുള്ള ചൂഷണവും ഭാവിയിലെ പ്രതിസന്ധിയും
ആറ്റിറമ്പ് സ്ഥലം പൊന്മാനുകളുടെ നാടാണ് ആറ്റിലെ സമൃദ്ധമായ മത്സ്യസമ്പത്താണ് ഇതിനു കാരണം. എന്നാൽ ഒരിക്കൽ പരദേശികളായ കുറെയാളുകൾ ആറ്റിലെ മുഴുവൻ മീനുകളെയും നഞ്ച് കലക്കി വലയിലാക്കി പിടിച്ചുകൊണ്ടു പോയി. എളുപ്പത്തിൽ ധാരാളം മീൻ ലഭിക്കുമെന്ന കാരണത്താൽ ആണ്. അവർ ഇത്തരം പ്രവർത്തി നടത്തിയത് പ്രദേശവാസികളായ മീൻ പിടുത്തക്കാർക്ക് വരുമാന പ്രതിസന്ധി സൃഷ്ടിച്ചു. ആ ദിവസം ആറ്റിറമ്പിലെ പൊന്മാനുകളെല്ലാം പട്ടിണി ആയി.

ഈ സംഭവത്തിൽ മനുഷ്യരുടെ പ്രകൃതിയോടുള്ള ചൂഷണവും, മറ്റു ജീവജാലങ്ങളെക്കുറിച്ചുള്ള കരുതലില്ലായ്മയും വ്യക്തമായി പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ തുടർന്നു നടന്നാൽ ജീവികൾക്കും, മനുഷ്യസമൂഹത്തിനും ഭാവിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. അതിനാൽ നമ്മൾ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിയെ സുരക്ഷിതമായി നിലനിർത്തുമ്പോഴേ മനുഷ്യരും ജീവജാലങ്ങൾക്കും സമൃദ്ധമായ ജീവിതം ഉപഭോഗിക്കാനാവൂ.

Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
കാടെവിടെ മക്കളേ
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ കാറ്റുകള് പുലർന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയിൽ കൂവിത്തിമിർക്കുന്ന കുട്ടനാടൻ പുഞ്ചയെവിടെന്റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകൾ മാവുകളുമെവിടെന്റെ മക്കളേ? പായൽച്ചുരുൾ ചുറ്റി ദാഹനീർ തേടാത്ത കായലും തോടുകളുമെവിടെന്റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടി ച്ചാർക്കുന്ന കടലോരമെവിടെന്റെ മക്കളേ? കാര്ഷിക ഗവേഷണക്കശപിശയിൽ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ? ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജൻ വീശുന്ന നാടെവിടെ മക്കളേ?
തീർത്ഥാടകർ ചേർന്ന നാടെവിടെ മക്കളേ?
ശാസ്ത്രഗതി കൈവിരൽത്തുമ്പാൽ നയിക്കുന്ന അയ്യപ്പപ്പണിക്കർ
കവിതയുടെ ആശയ തലം, പ്രയോഗ ഭംഗി, കാലിക പ്രശസ്തി എന്നിവ വിശകലനം ചെയ്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
Answer:
അയ്യപ്പപ്പണിക്കരുടെ “കാടെവിടെ മക്കളേ കവിതകൾക്കും പ്രകൃതിയോടുള്ള സ്നേഹവും മനുഷ്യജീവിതവും പ്രകൃതിയും തമ്മിലുള്ള ബന്ധവും പ്രകടമാക്കുന്നു. കവിതയിൽ കാട്ടിലെ കുളിരുള്ള പുൽത്തകിടികൾ, പായൽച്ചുരുൾ, കടലോരം തുടങ്ങിയ പ്രകൃതിദൃശ്യങ്ങൾ ലളിതവും മനോഹരവുമായ ഭാഷയിൽ ഉന്നയിക്കപ്പെടുന്നു. ഓരോ വരിയും വായനക്കാരനെ പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്നു. അതോടൊപ്പം തന്നെ അവയെല്ലാം നഷ്ടപ്പെട്ടുപോയി എന്ന് കവി ഓർമിപ്പിക്കുകയും ചെയ്യുന്നു. നന്മയുടെയും സമൃദ്ധിയുടെയും ചില ദൃശ്യങ്ങളാണ് കവി നഷ്ടസൂചകമായി കാണിച്ചിരിക്കുന്നത് എന്ന് ഓർക്കണം ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന്റെ പ്രകൃതിനാശവും അതിന്റെ പ്രത്യാഘാതവും വളരെ പ്രസക്തമാണ്, അതിനാൽ കവിതയുടെ സന്ദേശം ഇന്നും അതീവ പ്രസക്തമാണ്. ഭാഷയുടെ ലാളിത്യവും ചിത്രഭംഗിയും ചേർന്ന് ഈ കവിത പ്രകൃതിയോടുള്ള ബോധവൽക്കരണവും ആഴത്തിലുള്ള ആസ്വാദനാനുഭവവും നൽകുന്ന ഒരു സൃഷ്ടിയാണ്.

Class 7 Malayalam Adisthana Padavali Question Paper Set 2

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 2 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
രാവിലെയായാൽ കിളികളുടെ ചിലയ്ക്കൽ കൊണ്ട് അന്തരീക്ഷം മുഖരിതമാകും. പുത്തനുണർവ് നല്കി കൊണ്ട് നമ്മെ കാത്തു നിൽക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകൾ. കുളിച്ചു തോർത്തി നിൽക്കുന്ന നെൽവയലുകൾക്കപ്പുറം ഒരു കുളമുണ്ട്. അതിനടുത്തൊരു കുഞ്ഞു കുന്നും. സാമാന്യം വലിപ്പത്തിലുള്ള ഒരു മൺകൂന. അതിൽ നിറയെ വെള്ളാരം കല്ലുകളാണ്. അതു കൊണ്ട് പേരില്ലാ കുന്നിനൊരു പേരിട്ടു. “കുഞ്ഞൻ വെള്ളാരം കുന്ന്’ വൈകുന്നേരങ്ങളിൽ ആ കുന്നിനു മുകളിൽ കയറിയിരുന്ന് ഇളം കാറ്റു കൊള്ളാൻ എന്ത് രസമാണെന്നോ? ഊടുവഴിയിലെ വേലിക്കരികിൽ വീണു കിടക്കുന്ന ചോരത്തുള്ളികൾ പോലുള്ള മഞ്ചാടിക്കുരുവും പാതികരിഞ്ഞ മേനി കാട്ടി കിടക്കുന്ന കുന്നി കുരുവും പെറുക്കിയാണ് അവിടെ നിന്നും മടങ്ങുക. മുതിർന്നവരുടെ “വാണിങ് ബെൽ കേട്ടില്ലെങ്കിൽ മടങ്ങിപ്പോക്ക് മാനത്ത് ചുവപ്പ് പരക്കുമ്പോഴാകും.

A. കുളിച്ചു തോർത്തി നിൽക്കുന്നത് ആരാണ്?
(a) അന്തരീക്ഷം
(b) കുഞ്ഞുകുന്ന്
(c) നെൽവയലുകൾ
(d) മൺകൂന
Answer:
(c) നെൽവയലുകൾ

B. വേലിയ്ക്കരികിൽ വീണു കിടക്കുന്ന ചോരത്തുള്ളികൾ എന്താണ്?
(a) മഞ്ചാടിക്കുരു
(b) മുത്തുമണി
(c) കുന്നിക്കുരു.
(d) വെള്ളാരം കല്ലുകൾ
Answer:
(a) മഞ്ചാടിക്കുരു

C. കുട്ടികളുടെ മടങ്ങിപ്പോക്ക് എപ്പോഴാണ്?
(a) രാത്രിയിൽ
(b) മാനത്ത് ചുവപ്പ് പരക്കുമ്പോൾ
(c) ഉച്ചയ്ക്ക്
(d) വാണിങ് ബെൽ കേൾക്കുമ്പോൾ
Answer:
(b) മാനത്ത് ചുവപ്പ് പരക്കുമ്പോൾ

D. വൈകുന്നേരം എന്നതിന് സമാനപദം?
(a) സായാഹ്നം
(b) നിശ
(d) രാത്രി
(c) പ്രഭാതം
Answer:
(a) സായാഹ്നം

Class 7 Malayalam Adisthana Padavali Question Paper Set 2

Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) ‘ഐക്യമത്യം മഹാബലം’
തന്നിരിക്കുന്ന പഴഞ്ചൊല്ല് വിശകലനം ചെയ്തു കൈകോർത്തവർ പറഞ്ഞത് എന്ന പാഠഭാഗത്തിലെ പ്രളയ സാഹചര്യങ്ങൾ ബന്ധപ്പെടുത്തി എഴുതുക .
Answer:
കൈകോർത്തവർ പറഞ്ഞത് എന്ന പാഠഭാഗത്തിൽ പ്രളയം സംഭവിച്ചപ്പോൾ പരസ്പരം ആശ്രയമായി തീർന്ന മനുഷ്യരെയാണ് കാണിക്കുന്നത്. ഈ ചൊല്ലിലുള്ളത് പോലെ തന്നെ ഐക്യത്തോടു കൂടിയാണ് അവർ പ്രകൃതിദുരന്തത്തെ അതിജീവിച്ചത്. ഐക്യം തന്നെയാണ് മഹാബലം

b) കൃഷിയുടെ കാര്യത്തിൽ ശരിയായ പ്രസ്താവനകൾ ഏത്?
i) അധികം വിളഞ്ഞാൽ വിത്തിനാകാ
ii) വിത്തുഗുണം പത്തു ഗുണം
iii) വിത്താഴം ചെന്നാൽ പത്തായം നിറയും
A. ഒന്നും രണ്ടും ശരി
B. ഒന്നും മൂന്നും ശരി
C. എല്ലാം ശരി
D. രണ്ടും മൂന്നും ശരി
Answer:
C. എല്ലാം ശരി

c) മാതൃക ചോദ്യപേപ്പർ –
കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: “പ്രിയേ, അതാണ് ബെർമാന്റെ മാസ്റ്റർ പീസ്” സ പറഞ്ഞു.
കാരണം: അവസാനത്തെ ഇലകൊഴിഞ്ഞ രാത്രി ജോൺസിയുടെ ആത്മ വിശ്വാസത്തിനായി അദ്ദേഹം ഇവിടെ മറ്റൊരു ഇല പെയിന്റ് ചെയ്തു.
A. കാര്യം ശരി കാരണം തെറ്റ്
B. കാര്യം തെറ്റ് കാരണം ശരി
C. കാര്യവും കാരണവും ശരി
D. കാര്യവും കാരണവും തെറ്റ്
Answer:
C. കാര്യവും കാരണവും ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) നോട്ടീസ്
നിങ്ങളുടെ വിദ്യാലയത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി ദേശത്തെ കർഷകരെ ആദരിക്കുന്നു. സ്ഥലം, തിയ്യതി, കാര്യപരിപാടികൾ പങ്കെടുക്കുന്നവർ തുടങ്ങിയ ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കുക
Answer:
Class 7 Malayalam Adisthana Padavali Question Paper Set 2 1

അല്ലെങ്കിൽ

(B) പോസ്റ്റർ

നമ്മുടെ വിദ്യാലയത്തിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തുന്നു. ബർമ്മാന്റെ ചിത്രവും രവിവർമ്മ ചിത്രങ്ങളുടെയും പകർപ്പുകളും പ്രദർശനത്തിൽ ഉൾപ്പെടുന്നു. സ്ഥലം, സമയം, തീയ്യതി മുഖ്യാതിഥികൾ, പ്രദർശനത്തിന്റെ രജിസ്ട്രേഷൻ’ തുടങ്ങിയവ ഉൾപ്പെടുത്തി പോസ്റ്റർ
തയ്യാറാക്കുക.
Answer:
പോസ്റ്റർ
Class 7 Malayalam Adisthana Padavali Question Paper Set 2 2

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) വിശകലനക്കുറിപ്പ്
“മഞ്ജുളമിക്കലാസൃഷ്ടിക്കു
മുമ്പിലായ ജലിയർപ്പിക്ക
കൃഷി കലാസൃഷ്ടിയാകുന്നതെങ്ങനെ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“മഞ്ജുളമിക്കലാസൃഷ്ടിക്ക് മുമ്പിലായ ഞ്ജലിയർപ്പിക്ക
കൃഷിയുടെ സുന്ദരത്വവും, പ്രകൃതിയുടെ സമൃദ്ധിയും മനുഷ്യന്റെ കഠിനാധ്വാനവും ഒരുമിച്ച് പ്രതിഫലിക്കുന്നു.
കൃഷി ഒരാളുടെ തൊഴിലല്ല, മറിച്ച് പ്രകൃതിയുടെയും കർഷകന്റെയും ഒരുമിച്ചുള്ള കലാസൃഷ്ടിയാണ്. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കർഷകൻ തന്റെ മനോഹരമായ പരിശ്രമം കൊണ്ട് പ്രകൃതിയെ സേവിക്കുന്നു.
നിലം തയ്യാറാക്കൽ മുതൽ വിത്ത് നട്ടു വളർത്തൽ വരെ, അതൊരു സുന്ദരമായ കലാപ്രവൃത്തി ആകുന്നു. ഒരു വിള വളരുന്ന ദൃശ്യവും, നെൽത്തറകളുടെ മനോഹാരിതയും, പച്ചക്കറികളുടെ നിറവും എല്ലാം ഒരു ചിത്രം പോലെയാണ്. കാർഷിക പ്രവർത്തനങ്ങൾ പ്രകൃതിയെ സുന്ദരമാക്കി, ഭക്ഷ്യസമ്പത്ത് സൃഷ്ടിച്ചുകൊണ്ട് നമ്മെ നിത്യജീവിതത്തിന് സഹായിക്കുന്നു.
അതിനാൽ കർഷകർക്ക് ആദരവറിയിക്കുകയും അവരുടെ കഠിനാധ്വാനത്തോടുള്ള കൃപാഭാവം വളർത്തുകയും ചെയ്യണം.
കൃഷി ഒരു കലാസൃഷ്ടിയാണെന്ന് തിരിച്ചറിയാം.
കർഷകൻ സൃഷ്ടാവും കലാകാരനുമാണ്.

അല്ലെങ്കിൽ

(B) കുറിപ്പ്
എല്ലാരുടെ കിണറ്റിലും പൂച്ച വീണിട്ടുണ്ട് വിളിക്കാൻ ആളു വന്നിട്ട് ഓരോരുത്തരും അവരുടെ വീട്ടിലേക്ക് പോയിരിക്ക്യാ
ഇവിടെ കഥാകാരൻ കിണറ്റിൽ വീണ പൂച്ചയെ ഒരു പ്രതീകമായാണ് അവതരിപ്പിക്കുന്നത് സ്വന്തം നിലപാട് സമർത്ഥിച്ചു കുറിപ്പെഴുതുക
Answer:
കിണറ്റിൽ വീണ പൂച്ച ഇവിടെ ഒരു പ്രതീകമായാണ് എഴുത്തുകാരൻ കാണുന്നത്. നമ്മുടെ സമൂഹത്തിൽ പ്രാവർത്തികമാകാത്ത ധാരാളം കാര്യങ്ങൾ പറഞ്ഞു നടക്കുന്ന രാഷ്ട്രീയ പ്രവർത്തകരെയും സാമൂഹിക നായകന്മാരെയും നമുക്ക് കാണാൻ കഴിയും. എന്നാൽ ഏറ്റവും നിസ്സാരം ആണെങ്കിൽ പോലും പ്രസംഗം അല്ലാതെ ഒന്നും നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഈ കഥയിൽ ഒരു പൂച്ച കിണറ്റിൽ വീണിട്ട് അതിനെ രക്ഷപ്പെടുത്താൻ കാണിക്കുന്ന പല അഭിപ്രായങ്ങളും സാഹസങ്ങളും ഒക്കെ നമുക്ക് കാണാം. പരസ്പരം ഉപദേശിക്കുകയല്ലാതെ ആരും തന്നെ പ്രവർത്തിച്ചു വിജയിപ്പിക്കുന്നുമില്ല. പൂച്ചയെ പുറത്തെടുത്ത ശേഷം സമ്മേളനം തുടങ്ങാൻ ഇരിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് നിഷ്ക്രിയരായി തിരിച്ചു പോയിരിക്കുന്നതിന്റെ അടയാളം കൂടിയാണ് ഇവിടെ എല്ലാവരുടെ വീട്ടിലും കിണറ്റിൽ പൂച്ചവീണു എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്

Class 7 Malayalam Adisthana Padavali Question Paper Set 2

Question 5.
വിവരണം
നിങ്ങൾ പരിചയപ്പെട്ടിട്ടുള്ള ഒരു നാടൻ കലാരൂപത്തെ കുറിച്ചുള്ള വിവരണം തയ്യാറാക്കുക.
Answer:
കുമ്മാട്ടി
തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോ ഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വയ്ക്കുന്നത്. കുമ്മാട്ടിക്കളിക്കാർ വീടുകളിൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ, ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.

Question 6.
ആസ്വാദന കുറിപ്പ് എഴുതുക
വെള്ളപ്പൊക്കം
ജലമേന്തിയോടിക്കിതച്ച മേഘം
മലയിൽത്തടഞ്ഞു കമിഴ്ന്നു വീണു
കൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ?
തണ്ണിർ ചിതറിത്തെറിപ്പതു കാണ്മതില്ലെ
പുഴയിൽ മലവെള്ളം പൊങ്ങിവന്നു;
കരകൾ കവിഞ്ഞു; വയൽ നിറഞ്ഞു
പടിയോളം വന്നെത്തി, തൊടിയിലും ചെന്നെത്തി;
ഞൊടിയിലി മുറ്റത്തുമോടിയെത്തും,
വെള്ള മൊടുവിലിറയത്തു മറിമെത്തും!
ചെറുവഞ്ചി വേഗമിറക്കി വയ്ക്കു
കുറിയ നയമ്പും തിരഞ്ഞെടുക്കൂ,
തൊടിയിന്നു വയലിലും, വയലിന്നു പുഴയിലും
പുഴയിന്നു കടലിലും പോയരേണം;
കയ്യും തുഴയുമായോന്നു പൊരുതിടേണം!
കുതിരപാൽ വാശിത്തിമിർപ്പിനോടെ
കൈകോർത്തവർ പറഞ്ഞത് എന്ന കവിതയിൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ പരിചയപ്പെട്ടല്ലോ വെള്ളപ്പൊക്കം എന്ന കവിതയിലെ വരികളുമായി അവയെ ബന്ധപ്പെടുത്തി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ആസ്വാദനക്കുറിപ്പ് – വെള്ളപ്പൊക്കം
“വെള്ളപ്പൊക്കം” എന്ന കവിതയിൽ ജലപ്രളയത്തിന്റെ ദൃശ്യവും അതിജീവനത്തിന്റെ സന്ദർഭവുമാണ് പ്രതിപാദിക്കുന്നത്.
മേഘങ്ങൾ കമിഴ്ന്ന് മലകളിൽ നിന്ന് പൊങ്ങിവന്ന മലവെള്ളം പുഴയിലേയ്ക്ക് ഒഴുകുന്നു.
“കയ്യും തുഴയുമായൊന്നു പൊരുതിടേണം” എന്ന വരി, പ്രളയത്തിന്റെ സമയത്ത് മനുഷ്യരും വെള്ളത്ത നിയന്ത്രിക്കുന്ന തുഴപോലെതന്നെ കൈകൾ കോർത്ത് ഒരുമിക്കണം എന്ന അർത്ഥവും ഒരുമിച്ച് പൊരുതി അതിജീവിക്കേണ്ടതുണ്ടെന്ന സന്ദേശവും നൽകുന്നു.
കൈകോർത്തവർ പറഞ്ഞത്” എന്നതിലൂടെ, പ്രളയത്തെ മനുഷ്യരെല്ലാവരും ഒത്തു ചേർന്ന് അതിജീവിച്ച അനുഭവം വ്യക്തമാക്കുന്നു. കവിതയുടെ ഭാവം തീവ്രവും സങ്കടപരവുമാണ്, പക്ഷേ അതിനോടൊപ്പം സഹകരണത്തെയും സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നു. “വെള്ളപ്പൊക്കം” ജലപ്രളയത്തിന്റെ ഭീകരതയെ മറികടന്ന് മനുഷ്യരും പ്രകൃതിയും പരസ്പരം സഹായിച്ച് ജീവിച്ചു പോരുന്ന സന്ദർഭം മനോഹരമായി അവതരിപ്പിക്കുന്നു.
കവിതയിൽ തീവ്രഭാവങ്ങളെയും അതേസമയം മാനുഷിക മൂല്യങ്ങളെയും വാക്കുകളുടെ മനോഹരമായ പ്രയോഗം കൊണ്ട് സാധിച്ചിരിക്കുന്നു ഇരുകവിതകളും ഒരേ സമയം ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആണ്.

Class 7 Malayalam Adisthana Padavali Question Paper Set 1

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 1 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.

പകലുകൾ രാവുകൾ
(ആന്ധ്രാപ്രദേശിലെ മലമ്പാട’ ഗോത്ര വിഭാഗത്തിന്റെ ജീവിതത്തിലൂടെ നടത്തിയ യാത്ര പാടത്തും കാട്ടിലും പണിക്കു പോയ സ്ത്രീപുരുഷന്മാർ തിരിച്ചെത്തുമ്പോൾ സന്ധ്യ താണ്ടിയിരിക്കും. പൊടുന്നനെ കുടിലുകളുണരും. പിച്ചളച്ചെമ്പുകളും ചുമന്ന് കിണറ്റിൻ കരയിലെത്തുന്ന സ്ത്രീകളുടെ ശബളാഭമായ രൂപങ്ങൾക്കും പ്രസന്നമായ ശബ്ദങ്ങൾക്കുമൊപ്പം സന്ധ്യ തെല്ലിട അവസാനത്തെ പ്രസരിപ്പ് ചൂടുന്നു. പിന്നെ വിളറി ചാരമായി ഇരുണ്ട്. പാറുന്ന ചിമ്മിനി വിളക്കിന്റെ നാളങ്ങളായി വെളിച്ചം പിരിയുന്നു. സന്ധ്യയുടെ അധോഗതിയോടെ പൊട്ടിച്ചിരികളും പതുങ്ങുന്നു. കാൽത്തളകളുടേയും വസ്ത്രത്തുമ്പുകളു ടേയും ഒച്ചകൾ കേൾക്കാതാവുന്നു. പുൽത്തുമ്പുകൾ ചവയ്ക്കുകയും ഈർപ്പമുള്ള നിലത്ത് കുളമ്പടികൾ മാറ്റുകയും ചെയ്യുന്ന കന്നുകാലികളുടെ അനക്കം മാത്രമുള്ള രാത്രിയുടെ ഏതോഘട്ടത്തിൽ ചുമർ തുരന്ന് കൊച്ചുമാളങ്ങളിൽ സൂക്ഷിച്ച് മണ്ണെണ്ണ നാളങ്ങളും ഒടുങ്ങുന്നു.

വേനൽ ദിവസങ്ങളിൽ കുടിലുകൾക്കിടയിൽ നടക്കുമ്പോൾ വാതിൽപ്പുറങ്ങളിൽ കൂടിയിരുന്ന് കുട്ടികൾക്ക് മൂലയൂട്ടുകയും, നിലയ്ക്കാതെ സംസാരിച്ച് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകൾ. അവരുടെ ഭാരിച്ച ആഭരണങ്ങളിലും വസ്ത്രങ്ങളിലെ കണ്ണാടിച്ചില്ലുകളിലും വെയിൽ പെരുപ്പിക്കുന്ന നിറങ്ങൾ. കുടിക്കട്ടി ലുകളിൽ ചാരിയിരുന്ന് ചിന്തിക്കുന്ന വൃദ്ധന്മാർ, വീട്ടുമുറ്റങ്ങളിലിരുന്ന് ദുർബലമായി വാദിക്കുന്ന പുരു ഷന്മാർ. ലമ്പാട തണ്ടകളിൽ ധാരാളം ഒഴിവുസമയമുണ്ട്. വിതയുടേയും കൊയ്ത്തിന്റെയും ഇടയ്ക്കുവരുന്ന മാസങ്ങൾ ദീർഘമായ വിശ്രമകാലങ്ങളാണ്. സ്വന്തം ഭൂമിയില്ലാത്തവർക്ക്, പക്ഷേ ഒഴിവുദിവസങ്ങൾ കുറവാണ്. കാട്ടിൽച്ചെന്ന് വിറക് സംഭരിച്ച് നഗരങ്ങളിൽ നിന്നു വരുന്ന ഏജന്റുകൾക്ക് വിറ്റാണ് അവർ പുലരുന്നത്. അച്ചൻ കൊണ്ട് തണ്ടയിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾ ചുരുക്കമാണ്. അതിനാൽ അവർക്ക് ഒഴിവുദിനങ്ങൾ ഏറെയുണ്ട്.

A. പകലുകൾ രാത്രികൾ എന്ന ഭാഗം ഏത് ഗോത്ര വിഭാഗത്തിന്റെ ജീവിതത്തെ വിവരിക്കുന്നു?
(a) ഭോജ്പുരി ഗോത്രം
(b) ലമ്പാടി ഗോത്രം
(c) ഗോരഖ്പുരി ഗോത്രം
(d) നാഗ പാല ഗോത്രം
Answer:
(b) ലമ്പാടി ഗോത്രം

B. സ്ത്രീകളും പുരുഷന്മാരും പണികൊണ്ടു തിരിച്ചെത്തുമ്പോൾ എന്ത് സമയമായിരിക്കും?
(a) പുലർച്ചെ
(b) ഉച്ചയോടെ
(c) സന്ധ്യ താണ്ടിയപ്പോൾ
(d) രാത്രി തുടങ്ങുമ്പോൾ
Answer:
(c) സന്ധ്യ താണ്ടിയപ്പോൾ

C. ചെറിയ മാളങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് എന്താണ്?
(a) ഭക്ഷണസാധനങ്ങൾ
(b) മണ്ണെണ്ണ നാളങ്ങൾ
(c) വിലപ്പെട്ട ആഭരണങ്ങൾ
(d) വസ്ത്രങ്ങൾ
Answer:
(b) മണ്ണെണ്ണ നാളങ്ങൾ

D. ഈ വിഭാഗത്തിനായി “വിതയും കൊയ്ത്തിനും ഇടയിൽ വരുന്ന മാസങ്ങൾ’ എങ്ങനെ വിശകലനം ചെയ്യുന്നു?
(a) കഠിനമായ തൊഴിലാളി കാലം
(b) ആഘോഷ സമയങ്ങൾ
(c) ദീർഘമായ വിശ്രമകാലങ്ങൾ
(d) വമ്പിച്ച മത്സ്യത്തൊഴിലാളി കാലം
Answer:
(c) ദീർഘമായ വിശ്രമകാലങ്ങൾ

Class 7 Malayalam Adisthana Padavali Question Paper Set 1

Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) “വിത്തെടുത്തുണ്ണുക
നാളത്തെ പൊന്മാൻ പാഠഭാഗത്തിലെ മുഴുവൻ മീനുകളെയും പിടിച്ചുകൊണ്ടുപോകുന്ന പരദേശികളുടെ പ്രവർത്തിയെയും തന്നിരിക്കുന്ന പഴഞ്ചൊല്ലിനെയും ബന്ധപ്പെടുത്തി വിശകലനം ചെയ്യുക
Answer:
വിത്തെടുത്തുണ്ണുക എന്ന പഴഞ്ചൊല്ല് ഭാവിയെക്കുറിച്ച് ചിന്തിക്കാതെ മുഴുവനായും ഉപയോഗിക്കുക എന്ന അർത്ഥത്തിലാണ്. ഇവിടെ പുഴയിലെ മുഴുവൻ മീനുകളെയും നഞ്ചു കലക്കി പിടിക്കുകയാണ് പരദേശികൾ. ആ മീനുകളെ ആശ്രയിക്കുന്ന മറ്റുള്ളവരെ കുറിച്ചോ ആ ജീവജാലത്തിന്റെ നിലനിൽപ്പിനെ കുറിച്ചോ ചിന്തിക്കുന്നില്ല. വിത്തെടുത്തുണ്ണുക എന്നാൽ ഭാവിയിൽ വിളവില്ലാതെ ആക്കുക എന്നതിന്റെ സൂചനയാണ്. കഥയിലും ഇതേ പശ്ചാത്തലമാണ് നിലനിൽക്കുന്നത്.

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.
1) പൊന്മാനുകൾ ധാരാളം കാണുന്നതുകൊണ്ട് ആറ്റിറമ്പ് പൊന്മാനുകളുടെ നാട് എന്നറിയപ്പെട്ടു.
2) വേനൽക്കാലം ആയതിനാൽ പൊന്മാനുകൾ ചിലച്ച് കൂട്ടുകാരെയെല്ലാം വിളിച്ചുകൂട്ടുന്നു.
3) ഗോപിയും പ്രകാശനും ഉള്ള മീനു മുഴുവൻ പിടിച്ചു കൊണ്ടു പോയി
A. ഒന്നും രണ്ടും ശരി
B. രണ്ടും മൂന്നും ശരി
C. ഒന്നും മൂന്നും ശരി
D. ഒന്നു മാത്രം ശരി
Answer:
D. ഒന്നു മാത്രം ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: രാത്രി മുഴുവൻ മഞ്ഞിൽ കുതിർന്ന് ഇലയുടെ ചിത്രം വരച്ചു ചേർത്തു. കാരണം. തന്റെ മാസ്റ്റർ പീസ് തയ്യാറാക്കുകയായിരുന്നു ബെർമാൻ.
A. കാര്യം ശരി കാരണം തെറ്റ്
B. കാര്യവും കാരണവും ശരി
C. കാര്യവും കാരണവും തെറ്റ്
D. കാര്യം തെറ്റ് കാരണം ശരി
Answer:
A. കാര്യം ശരി കാരണം തെറ്റ്

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ചോദ്യാവലി
നിങ്ങളുടെ നാട്ടിലെ ഒരു കർഷകന് കർഷകശ്രീ പുരസ്കാരം ലഭിച്ചുവെന്നിരിക്കട്ടെ. അദ്ദേഹവുമായി അഭിമുഖം നടത്തുവാൻ ആവശ്യമായ ചോദ്യാവലി തയ്യാറാക്കുക.
Answer:
ചോദ്യാവലി
കർഷകശ്രീ പുരസ്കാരത്തിലേക്ക് എത്തിയ അങ്ങയുടെ പ്രയത്നങ്ങളെക്കുറിച്ച് പറയാമോ?
കൃഷി ഉപജീവനമായി തിരഞ്ഞെടുത്തതിൽ എല്ലാകാലത്തും അങ്ങേയ്ക്ക് ലാഭം ഉണ്ടായിട്ടുണ്ടോ?
കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്നാണ് അങ്ങ് ചിന്തിക്കുന്നത്?
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടോ?
വിപണിയിലെ വില കർഷകരിലേക്ക് നേരിട്ട് ലഭ്യമാക്കുന്നുണ്ടോ?
ജൈവകൃഷിയുടെ സാധ്യതകൾ എത്രമാത്രം ലാഭകരമാണ്?

അല്ലെങ്കിൽ

(B) പോസ്റ്റർ
ന്യൂമോണിയ പടർന്നു പിടിക്കുന്ന കാലിഫോർണിയയിലെ അവസ്ഥ അവസാനത്തെ ഇല എന്ന പാഠഭാഗത്തിൽ പരിചയപ്പെട്ടല്ലോ. ന്യൂമോണിയക്കെതിരെ ജാഗ്രത നിർദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഒരു ബോധവൽക്കരണ പോസ്റ്റർ തയ്യാറാക്കുക പോസ്റ്ററിന്റെ തലക്കെട്ട്, ജാഗ്രത നിർദ്ദേശങ്ങൾ, ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉൾപ്പെടുത്തുക
Answer:
പോസ്റ്റർ

ജാഗ്രത നിർദ്ദേശങ്ങൾ – ന്യൂമോണിയ പടർന്നു പിടിക്കാതെ രക്ഷപ്പെടാം!

ന്യൂമോണിയയുടെ വ്യാപനം തടയാൻ ഈ നിർദ്ദേശങ്ങൾ പാലിക്കു മിതമായ അകലം പാലിക്കുക.
പൊതുസ്ഥലങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. പോകുന്ന സാഹചര്യ ങ്ങളിൽ ജനസമ്പർക്കത്തിൽ നിന്ന് അകലം പാലിക്കുക.
7 മാസ്ക് ധരിക്കുക – പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക. പനി, ക്ഷീണം, ഹൃദ്രോഗം, ചുമ, ശ്വാസ പ്ര ങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ശുചിത്വം പാലിക്കുക. വീട്ടിലും ജോലി സ്ഥലത്തും ശുചിത്വം ഉറപ്പാക്കുക ആരോഗ്യകരമായ ഭക്ഷണം. പോഷക സമ്പന്നമായ ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക.
വാക്സിനേഷൻ. സർക്കാർ നിർദ്ദേശിച്ച വാക്സിനുകൾ മാത്രം സ്വീകരിക്കുക. നല്ല ഉറക്കം ശരീരത്തിന് മതിയായ വിശ്രമം നൽകുക.
Class 7 Malayalam Adisthana Padavali Question Paper Set 1 1

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) വിശകലന കുറിപ്പ്
ഫാത്തിമ തുരുത്തിലേക്കുള്ള യാത്രയിൽ കവി കണ്ടതും കാണാനിടയുള്ളതും ആയ കാഴ്ച്ചകൾ വിവരിച്ചിരിക്കുന്നു. വിശകലനം ചെയ്തു കുറിപ്പെഴുതുക.
Answer:
കുരീപ്പുഴ ശ്രീകുമാറിന്റെ “ഫാത്തിമത്തുരുത്ത് കവിതയിൽ കവി ഫാത്തിമത്തുരുത്തിലേക്കുള്ള യാത്രയെ സവിശേഷമായി ചിത്രീകരിച്ചിരിക്കുന്നു. രാത്രി വഞ്ചിയിൽ നിലാവിനിടയിൽ സഞ്ചരിക്കുകയും, കായലിൽ നീന്തുന്ന മീനുകളെയും പായലുമാലകളെയും കാണുകയും, പാറയും മുള്ളുവേങ്ങയും ഒരുക്കുന്ന മഴപ്പെ രുമ്പറ മുഴക്കവും എന്നിവയിലൂടെ പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യുന്നു. കവി യാത്രയിലുടനീളം കാണുന്നതും കാണേണ്ടതും മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും കൂട്ടിച്ചേർക്കുന്ന ദൃശ്യങ്ങളാണ്. രോഗബാധിതർക്കു കൈവിളക്ക് കൊടുക്കുന്ന ജീവിതൗഷധമായ സ്നേഹവും, അനാഥരായ നായകൾക്കും പൂച്ചകൾക്കും വേണ്ടി പ്രകടമാക്കുന്ന കരുതലും, ഭൂമിയെ പുണർത്തുന്ന കുഞ്ഞുപുല്ലുകളുടെ മനോഹാരിതയും, പ്രണയത്തോടെയും ഭാവനയോടെയുമുള്ള അനുഭവങ്ങളും കവിതയിൽ പ്രതിഫലിക്കുന്നു. ഫാത്തിമത്തുരുത്തിലേക്കുള്ള യാത്ര പ്രകൃതിയും മനുഷ്യജീവിതവും ഒരുമിച്ച് അനുഭവിക്കുന്ന ആഴത്തിലുള്ള ദൃശ്യാനുഭവമായാണ് കവി കാണിക്കുന്നത്.

(B) കുറിപ്പ്
അല്ലെങ്കിൽ
”ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്കത
നിർവൃതികരം സർഗവ്യാപാരമുണ്ടോ മന്നിൽ?

വൈലോപ്പിള്ളി

ഈ വരികളുടെ ആശയവും “ഗ്രാമശ്രീകൾ” എന്ന കവിതയുടെ ആശയവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്ക
നിർവൃതികരം സർഗവ്യാപാരമുണ്ടോ മണ്ണിൽ?

വൈലോപ്പിള്ളി

“ഗ്രാമശ്രീകൾ” എന്ന കവിതയിലും ഈ വരികളിലും ഒരേ ആശയമാണ്.
“ഗ്രാമശ്രീകൾ” കവിതയിൽ കർഷകസ്ത്രീകൾ കഠിന പരിശ്രമം ചെയ്ത് ഗ്രാമത്തെ സമൃദ്ധമാക്കുന്നു. അതിനാൽ ഗ്രാമം പട്ടിണിയിലേക്കു പോകാതെ നിലനിർത്തുന്നു. അതുകൊണ്ടുതന്നെ അവർ ഗ്രാമത്തിന്റെ ഐശ്വര്യങ്ങൾ ആണെന്ന് കവിയത്രി പാടുന്നു.
വൈലോപ്പിള്ളി ഈ വരികളിലൂടെ പറയുന്നത്, കൃഷി ചെയ്ത മണ്ണിൽനിന്നു ലഭിക്കുന്ന സമൃദ്ധി ഏറ്റവും വലിയ സമ്പത്താണ്. അതു പ്രകൃതിയുടെ സൃഷ്ടിയാണെന്നും മറ്റേതു സമ്പത്തും അതിനേക്കാൾ ഉത്തമമല്ലെന്നും പറയുന്നു. അതു പോലെ തന്നെ കൃഷി എന്ന ആ കലയെക്കാൾ മികച്ചതായി മറ്റൊരു കലയും ഇല്ലെന്നു തന്നെ കവി പറയുന്നു. കലകൾ സദാ ആത്മസംതൃപ്തി നൽകുന്നവയാണ്. കൃഷിയും അതുപോലെതന്നെ. അതു കൊണ്ട് തന്നെ മഹത്തരമായ പ്രവർത്തിയാണ് കർഷകരുടേത് എന്ന് രണ്ട് കവികളും ഉദ്ഘോഷിക്കുന്നു.
അതിനാൽ, കർഷകരുടെ കഠിനാധ്വാനവും പ്രകൃതിയുടെ സമൃദ്ധിയും നമുക്ക് അഭിമാനകരവും ആദരണീയവും ആണ്.

Class 7 Malayalam Adisthana Padavali Question Paper Set 1

Question 5.
വിവരണം
“കാട് ആരത്’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വനസംരക്ഷണത്തിന്റെ ആവശ്യകതയെ ഉപന്യാസിക്കുക
Answer:
വനസംരക്ഷണത്തിന്റെ ആവശ്യകത
“കാട് ആരത്” എന്ന പാഠഭാഗത്തിൽ പറയുന്നത് പോലെ വനം നമ്മൾ സൃഷ്ടിച്ചിട്ടില്ല. വനം പ്രകൃതിയുടെ സമ്മാനമാണ്. ജീവിതത്തിലുടനീളം ആവശ്യമായ എന്തിന്റെയും ഉറവിടം വനത്തിൽ നിന്നാണെന്ന് തന്നെ പറയാം. ശുദ്ധ വായു ശുദ്ധ വെള്ളം പ്രകൃതിയുടെ സന്തുലനത എല്ലാം ഇവിടുത്തെ വനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോളതാപനത്തിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷ നൽകുന്നവയാണ് വനങ്ങൾ. അവ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്

വനത്തിൽ ജീവിച്ചുവരുന്ന മൃഗങ്ങളും പുഴകളും നദികളും നമ്മുടെ ജീവിതത്തിന് സഹായകമാണ്. അതുകൊണ്ട്, വനം നശിപ്പിക്കരുത്. നാം മരങ്ങൾ നട്ടു സംരക്ഷിക്കണം. ഇത് നമ്മുടെ ബാധ്യതയാണ്. വനം സംരക്ഷിച്ചാൽ ഭൂമി നന്മ നിലനിർത്തും. പ്രകൃതിയെ നാം സ്നേഹിച്ച് പരിപാലിക്കണം. അതുകൊണ്ട്, മരങ്ങൾ നട്ടു വളർത്തുകയും വനം നശിപ്പിക്കാതിരിക്കയും ചെയ്യണം. നമുക്ക് പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.
പ്രകൃതിയെ സംരക്ഷിക്കുക, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ഭൂമി നൽകുക.

Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
ഞങ്ങൾ കൈകോർത്തു
പ്രളയം ഞങ്ങളുടെ കൈകൾക്കുള്ളിലായി
ഞങ്ങൾ കുനിഞ്ഞുനിന്നു
ചവിട്ടിക്കയറാനുള്ള പാറകളായി
ഞങ്ങൾ നിലത്തിരുന്നു
കടന്നുപോകാനുള്ള ചവിട്ടുപടികളായി
ഞങ്ങൾ നിവർന്നുനിന്നു
മുകളിലെത്താനുള്ള കോവണികളായി
ഞങ്ങൾ കമിഴ്ന്നുകിടന്നു
പുഴകടക്കാനുള്ള പാലങ്ങളായി
കണ്ണുകൾ കൊണ്ട് ഞങ്ങൾ കപ്പലുകൾ തീർത്തു
ഞങ്ങൾ ശിരസ്സിൽ വിമാനങ്ങളിറക്കി
കാലുകൾകൊണ്ട് ഞങ്ങൾ കോട്ടകൾ കെട്ടി
പാട്ടുകൾകൊണ്ട് ഞങ്ങൾ മതിലുകൾ പൊളിച്ചു
നൃത്തങ്ങൾകൊണ്ട് ഞങ്ങൾ മരണം വന്നു
ഞങ്ങൾ അതിജീവിക്കുകതന്നെ ചെയ്യും
പ്രാചീനമായ പർവതങ്ങളെപ്പോലെ,
അക്ഷരങ്ങളെപ്പോലെ.
(പ്രളയാവസാനം – സച്ചിദാനന്ദൻ)
കവിതയുടെ ആശയ തലവും സമകാലിക സംഭവങ്ങളെയും പ്രയോഗ ഭംഗിയെയും കാവ്യഭംഗിയും ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് എഴുതുക
Answer:
2018ൽ കേരളത്തെ നടുക്കിയ പ്രളയം വലിയ ദുരന്തമായി ചരിത്രത്തിൽ രേഖപ്പെടുത്തി. പ്രളയത്തിൽ മനുഷ്യർ തളർന്നപ്പോൾ, അവരുടെ ജീവൻ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ദൃശ്യങ്ങൾ കവിതയിൽ പ്രതിഫലിക്കുന്നു. മനുഷ്യൻ അവിശ്വസനീയമായ സാഹചര്യങ്ങളിലും മനുഷ്യസ്നേഹവും കരുതലും തെളിയിച്ച സംഭവം നമ്മെ അത്ഭുതപ്പെടുത്തുന്നു.

അതിജീവനവും ജീവിക്കാനുള്ള ശക്തിയും മനുഷ്യരുടെ കൂട്ടായ്മയിലൂടെ പ്രകടമാകുന്നു. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസങ്ങൾ ഒരിക്കലും പ്രശ്നമല്ല. വീണവരെ എഴുന്നേൽപ്പിക്കാൻ, മുങ്ങിയവരെ രക്ഷിക്കാൻ മനുഷ്യർ കൈകോർത്തു, തോണികളായി മാറി, സ്നേഹത്തോടെയും സഹകരണത്തോടെയും പ്രവർത്തിച്ച കഥയാണ് കവിത പറയുന്നത്. മനുഷ്യർക്ക് താങ്ങാകുന്നവരാണ് മറ്റുള്ള മനുഷ്യർ എന്ന സന്ദേശമാണ് കവിത നമുക്ക് നൽകുന്നത്.

കൈകോർത്തവർ പറഞ്ഞത് ഒരു പ്രളയകാവ്യമായി മനുഷ്യസ്നേഹത്തിന്റെ മഹത്തായ ദൃശ്യങ്ങളും, സഹകരണത്തിന്റെ മൂല്യങ്ങളും, പ്രതിസന്ധികളെ അതിജീവിക്കുന്ന ശേഷിയും മനോഹരമായി കാണിക്കുന്നു. തിളങ്ങിനിൽക്കുന്ന മനുഷ്യത്വ മൂല്യങ്ങളും ദൃഢമായ കരളുറപ്പും കവിതയുടെ മാറ്റുകൂട്ടുന്നു. മിതമായ വാക്കുകളും ശക്തിയുള്ള ആശയങ്ങളും ഉള്ള കവിത ഹൃദയങ്ങളിൽ ഇടം നേടുന്നു.

Class 7 Malayalam Kerala Padavali Question Paper Set 5

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 5 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
ഇന്ന് ഞാൻ ജപിച്ച് മുറ്റത്തിറങ്ങിയതേയുള്ളു, ആരതിയും അരവിന്ദനും അതാ വരുന്നു. കുളിച്ച് കുറിയിട്ടിട്ടുണ്ട് നുണക്കുഴിയുള്ള കവിൾ വിടർത്തി വികൃതി കലർന്ന ചിരിയോടെയാണ് ആരതിയുടെ വരവ് കൈ രണ്ടും പിന്നിലാക്കി. എന്തോ എന്നിൽ നിന്ന് ഒളിച്ചുവച്ചിട്ടുണ്ട്. അടുത്തെത്തിയപ്പോഴേക്കും ആ കൊച്ചോമനയുടെ ക്ഷമകെട്ടു. അവൾ എന്റെ കൈയ്യിൽ എന്തോ അമർത്തിവെച്ചു. ഞാൻ നോക്കി, എന്താണീ …… ചോദിച്ചു തീർക്കും മുമ്പ് അവൾ ഇളംതത്തയുടെ മധുരിമയോടെ പറഞ്ഞുതീർത്തു. ത്രിവർണ്ണ പതാകയാണ്. സ്വാതന്ത്ര്യത്തിന്റെ പതാക. അച്ഛൻ ഇന്നലെ രാത്രി ഞങ്ങൾക്കുവേണ്ടി മേടിച്ചുകൊണ്ടു വന്നതാണ്. തുള്ളൽക്കാരന്റെ തുണക്കാരനെ പോലെ അരവിന്ദൻ ഇടക്ക് കയറി കൂട്ടിചേർത്തു. മുത്തശ്ശീ ഇന്ന് നമ്മുടെ സ്വാതന്ത്യത്തിന്റെ പിറന്നാൾ ആണ്. മുത്തശ്ശിക്ക് സ്വാതന്ത്രത്തിന്റെ പിറന്നാളാശംസകൾ മുത്തശ്ശി അരവിന്ദനെ പിന്നിൽ തള്ളി ആരതി എന്നെ തൊട്ടുനിന്ന് മേലോട്ട് മുഖം നോക്കി ഇന്ന് അരവിന്ദന്റെ പിറന്നാളാ. അമ്മൻ കോവിലിൽ തൊഴുത് പ്രസാദം വാങ്ങി മുത്തശ്ശിക്കും കൊണ്ടു വന്നിട്ടുണ്ട്.

A. അരവിന്ദന്റെ പിറന്നാൾ ഏതു ദിവസമാണ് വരുന്നത്?
(a) സ്വാതന്ത്യത്തിന്റെ പിറന്നാൾ ദിവസം
(b) വിഷുദിനം
(c) ഓണദിവസം
(d) ഗുരുപൗർണ്ണമി ദിവസം
Answer:
(a) സ്വാതന്ത്യത്തിന്റെ പിറന്നാൾ ദിവസം

B. ആരതി എങ്ങനെയാണ് വന്നത്?
(a) ചിരിയില്ലാതെ
(b) വികൃതി കലർന്ന ചിരിയോടെ
(c) കരച്ചിലോടെ
(d) ഭീതിയോടെ
Answer:
(b) വികൃതി കലർന്ന ചിരിയോടെ

C. തുള്ളൽക്കാരന്റെ തുണക്കാരനെ പോലെ അരവിന്ദൻ ഇടയ്ക്ക് കയറി ചേർത്ത് പറഞ്ഞത് എന്ത്?
(a) ഇന്ന് ആരതിയുടെ പിറന്നാൾ
(b) ഇന്ന് സ്വാതന്ത്ര്യത്തിന്റെ പിറന്നാൾ
(c) ഇന്ന് മുത്തശ്ശിയുടെ പിറന്നാൾ
(d) ഇന്ന് അരവിന്ദന്റെ പിറന്നാൾ
Answer:
(b) ഇന്ന് സ്വാതന്ത്ര്യത്തിന്റെ പിറന്നാൾ

D. ആരതി നായികയുടെ കൈയിൽ അമർത്തിവെച്ചത് എന്ത്?
(a) പൂവ്
(b) പുസ്തകം
(c) ത്രിവർണ്ണ പതാക
(d) പ്രസാദം
Answer:
(c) ത്രിവർണ്ണ പതാക

Class 7 Malayalam Kerala Padavali Question Paper Set 5

Question 2.
a) ഔചിത്യം വിശദീകരിക്കുക.
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവതത്തിന്റെ ദൃശ്യ ചാരുത വാക്കുകൾ കൊണ്ട് കവി വരച്ചു കാണിക്കുകയാണ് ദിനാന്തസഞ്ചാരം എന്ന കവിതയിൽ ദിനാന്തസഞ്ചാരം എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദീകരിക്കുക
Answer:
ദിനാന്തസഞ്ചാരം
കവിതാവിഷയമാക്കിയതിനാൽ
ദിനത്തിന്റെ അവസാനഘട്ടത്തിൽ നടക്കുന്ന സഞ്ചാരത്ത “ദിനാന്തസഞ്ചാരം എന്ന ശീർഷകം വളരെ യുക്തിസഹവും പ്രസക്തവുമാണ്. കവിതയിൽ വരച്ചുകാട്ടുന്ന കാഴ്ചകൾ ദിനാന്തസമയത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന വർണ്ണവൈഭവവും, സൗന്ദര്യവും വരച്ചു കാട്ടുന്നതിനോടൊപ്പം കവിയുടെ ആത്മീയാനുഭവങ്ങളും കവിതയിൽ പ്രതിഫലിക്കുന്നു. അതുകൊണ്ട് തന്നെ ഈ ശീർഷകം കവിതയ്ക്ക് അത്രയും അനുയോജ്യമായതാണ്.

b) കാറ്റുവീശുമ്പോൾ തിരയടിച്ചിളകുന്ന പോലെ അവ ഒന്നിച്ചു നൃത്തം വയ്ക്കുന്നു. ആ നൃത്തത്തിന് സംഗീതവും ഉണ്ട് ആയിരമായിരം വണ്ടുകളുടെയും തേനീച്ചകളുടെയും മന്ദസ്ഥായിയിലുള്ള മൂളൽ. ആരാണ് നൃത്തം വയ്ക്കുന്നത്?
1. ചെറുകിളികൾ
2. ഇളം കാറ്റ്
3. നീലക്കുറിഞ്ഞി പൂക്കൾ
4. ചിത്രശലഭങ്ങൾ
Answer:
നീലക്കുറിഞ്ഞി പൂക്കൾ

c) പ്രസ്താവന ശരിയോ തെറ്റോ.
“കിളി അയാളോട് സംസാരിക്കുന്നു” എന്ന കഥയിലെ നായകൻ ആധുനിക സാങ്കേതിക വിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന ആളാണ്.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. അനുകൂലിയാണ്
Answer:
A. പൂർണ്ണമായും ശരി

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
അച്ചാ, ന്ത്രങ്ങൾ. നച്ചിത്രം പറക്കുന്നു. ഹായ്, എന്തു രസം
അല്ലാ, നിതം. എനിക്ക് നച്ചിത്രത്തിനേ വേണം.
എനിക്ക് കമ്മലുവേണമച്ചാ, കമ്മൽ
അച്ചാ, നിത്രമല്ല, പുഴു. വെറും പുഴു, അതിനെയെടുത്ത് ദൂരെക്കളയൂ.
കുഞ്ഞിന്റെ തോന്നലുകളാണ് ഈ വാക്കുകളിൽ നിന്ന് കഥാകാരി വ്യക്തമാക്കുന്നത്. അവസാനം കുഞ്ഞ് അമ്മയിലേക്ക് എത്തുന്ന അവന്റെ മനോഭാവങ്ങൾ വിശകലനം ചെയ്തു കുറിപ്പെഴുതു
Answer:
കഥയിൽ കുഞ്ഞിന്റെ മനസ്സിൽ നിറഞ്ഞിരിക്കുന്ന തോന്നലുകളാണ് നക്ഷത്രം, മിന്നാമിനുങ്ങ്, കമ്മൽ എന്നീ വാക്കുകളിലൂടെ പ്രകടമാകുന്നത്. ആദ്യം അവൻ മിന്നാമിനുങ്ങിനെ നക്ഷത്രമായി കരുതുന്നു. അച്ഛൻ വിശദീകരിച്ചിട്ടും അവന്റെ ബാല്യസങ്കൽപ്പം മാറ്റാൻ കഴിയുന്നില്ല. പിന്നീട് കമ്മലിനോട് താരതമ്യം ചെയ്താണ് അവന്റെ കൗതുകം മാറുന്നത്. എന്നാൽ സ്വപ്നത്തിനിടയിൽ അമ്മയുടെ സ്നേഹസ്പർശവും കണ്ണുകളുടെ മിനുക്കുമാണ് അവന്റെ ചിന്തകൾക്ക് കേന്ദ്രമാകുന്നത്. അമ്മയുടെ ഉമ്മയും കരുതലുമാണ് അവന്റെ ഏറ്റവും വലിയ സാഫല്യം.

അവസാനം, കുപ്പിയിൽ മരിച്ചുകിടക്കുന്ന മിന്നാമിനുങ്ങിനെ കണ്ടപ്പോൾ കുഞ്ഞ് തന്റെ തെറ്റിദ്ധാരണ തിരിച്ചറിഞ്ഞു. ”പുഴു, വെറും പുഴു” എന്ന് അവൻ നിരാശയോടെ പറഞ്ഞുവെങ്കിലും അതിനൊപ്പം തന്നെ അമ്മയുടെ മിനുങ്ങുന്ന കണ്ണുകളിലേക്ക് ഓടിയെത്തുന്നു. ഇതിലൂടെ കഥാകാരി സൂചിപ്പിക്കുന്നത് കുഞ്ഞിന് അമ്മയാണ് ഏറ്റവും പ്രിയപ്പെട്ടതും തിളക്കമേറിയതും എന്നതാണ്. അമ്മയുടെ സാന്നിധ്യത്തിൽ മാത്രമാണ് അവന്റെ കൗതുകങ്ങളും സ്വപ്നങ്ങളും സുരക്ഷിതമായി നിറവേറ്റപ്പെടുന്നത്

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’, ‘അട്ടപ്പാടി’ എന്നീ യാത്രാവിവരണങ്ങളിലെ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് എഴുതുക. കാഴ്ചാനുഭവങ്ങൾ, രചനാഭംഗി, വർണ്ണനാഭംഗി എന്നിവയും പരിഗണിക്കണം
Answer:
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’, ‘അട്ടപ്പാടി’ – താരതമ്യം.
“പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ” എന്ന യാത്രാവിവരണം കവിതാത്മകത നിറഞ്ഞതാണ്. മഴക്കാടിന്റെ ഹൃദയത്തിൽ ലക്ഷക്കണക്കിന് പൂമ്പാറ്റകളുടെ കൂട്ടപ്പറക്കലാണ് എഴുത്തുകാരൻ വരച്ചുകാട്ടുന്നത്. അവയുടെ ചിറകുതഴുകലിൽ എഴുത്തുകാരൻ സ്വയം മറന്ന് ബാല്യകാലസ്വപ്നങ്ങളിലേക്കു ചേക്കേറുന്നു. പ്രകൃതിയെ അദ്ദേഹം സ്വപ്നലോകമായി അനുഭവിക്കുകയും പൂമ്പാറ്റകളുടെ കൂട്ടത്തിലൊന്നായി മാറുകയും ചെയ്യുന്നു. മറുവശത്ത്, “അട്ടപ്പാടി’ എന്ന യാത്രാവിവരണം യാഥാർത്ഥ്യബോധത്തോടെ എഴുതപ്പെട്ടതാണ്. മലകളും പീഠഭൂമിയും കടന്ന് പാലക്കാടൻ കാറ്റ് വീശിവരുന്ന ദൃശ്യം, കാറ്റിന്റെ ഗുണദോഷങ്ങൾ, കാടിന്റെ അതിജീവനവ്യഗ്രത തുടങ്ങി പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളെ എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. അതിനാൽ, ഒരിടത്ത് പ്രകൃതി സ്വപ്നാത്മകവും കൗതുകജനകവുമായി ചിത്രീകരിക്കപ്പെട്ടിരിക്കുമ്പോൾ, മറുവശത്ത് അത് യാഥാർത്ഥ്യത്തിന്റെ ശക്തിയും വസ്തുതകളും അടങ്ങിയ ലോകമായി മാറുന്നു.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ
വിരസനിമിഷങ്ങൾ സരസമാക്കാനിവ
വാരാളമാണെനിക്കിന്നും.
ഓർക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓർക്കരുത്

(കുഞ്ഞുണ്ണി മാഷ്)
കുഞ്ഞുണ്ണി മാഷിന്റെ വരികൾ എപ്പോഴും വലിയ ആശയങ്ങൾ ചുരുക്കിപ്പറയുന്ന രീതിയാണല്ലോ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
Answer:
ആസ്വാദനക്കുറിപ്പ്
കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചുരുക്കവും തന്മയവുമായ ആശയവിനിമയമാണ്. ഒരു വളപ്പൊട്ടുണ്ടൻ കയ്യിൽ / ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ’ എന്ന വരികളിൽ ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങൾക്ക് പോലും മനുഷ്യനെ എത്രത്തോളം സന്തോഷിപ്പിക്കാമെന്ന് കവി സൂചിപ്പിക്കുന്നു. വിരസമായ നിമിഷങ്ങളെ പോലും സരസമാക്കാൻ പ്രകൃതിദത്തമായ ചെറിയ വസ്തുക്കൾക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സമ്പത്തിനും ആഢ്യത്വത്തിനും പുറകെ പോയി സമാധാനവും സന്തോഷവും കളയുന്നവരോടുള്ള ഒരു ചെറു വിമർശനം കൂടിയാണിത്. അതുപോലെതന്നെ “ഓർക്കേണ്ടത് മറക്കരുത് / മറക്കേണ്ടത് ഓർക്കരുത്’ എന്ന വരികൾ ജീവിതത്തിന്റെ ദാർശനികതയെ തന്നെ ചുരുക്കി പറയുന്നവയാണ്. മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട അനുഭവങ്ങളും മൂല്യങ്ങളും നാം എപ്പോഴും ഓർക്കണം; എന്നാൽ നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ഓർത്തു മനസ്സിനെ ഭാരപ്പെടുത്തരുത്.

കുഞ്ഞുണ്ണി മാഷിന്റെ കവിതകൾക്ക് സവിശേഷമായ ഒരു സുതാര്യതയുണ്ട്. വലിയ ആശയങ്ങളെ ചെറിയ വരികളിൽ പൊതിഞ്ഞുകൊടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി വായനക്കാരനിൽ കൗതുകവും ചിന്തയും ഉണർത്തുന്നു. സാധാരണ ജീവിതാനുഭവങ്ങളിൽ നിന്ന് കവി കണ്ടെത്തുന്ന ദാർശനിക അർത്ഥങ്ങൾ വായനക്കാരന്റെ ആത്മീയമായി സമ്പന്നനാക്കുന്നു.

അല്ലെങ്കിൽ

(B) വിവരണം തയ്യാറാക്കുക
ഒരു കലാരൂപത്തെക്കുറിച്ച് പൂർണ്ണമായ വിവരണം എഴുതുക.
Answer:
വിളവെടുപ്പുകാലം കർഷകർക്ക് ആഹ്ലാളാദത്തിന്റെ കാലമാണ്. സമൃദ്ധിയുടെ കൊയ്ത്ത് കാലത്തിനു ശേഷം തങ്ങളുടെ ആഹ്ലാദം വിവിധതരം കലാരൂപങ്ങളിലൂടെ കർഷകർ ആഘോഷിക്കുന്നു. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ കണ്ടുവരുന്ന അധ്വാനശേഷിയുടെ തിമിർപ്പും വിയർപ്പിന്റെ വീര്യവുമുള്ള ഇത്തരം ഒരു കലാരൂപമാണ് കുമ്മാട്ടി. വീടുകൾ തോറും കയറിയിറങ്ങി കളിക്കുന്നത് കൊണ്ട് ദേശക്കുമ്മാട്ടി എന്നൊരു പേരും ഇതിനുണ്ട്. തൃശ്ശൂരിൽ കുമ്മാട്ടി ഒരു വിനോദകലാപ്രകടനമായും മറ്റിടങ്ങളിൽ ദേവിക്കുള്ള അനുഷ്ഠാനമായും ആഘോഷിച്ചു വരുന്നു. കളിയിലും വേഷത്തിലും പാട്ടിലും അൽപ്പവ്യത്യാസങ്ങൾ കാണാമെങ്കിലും കുമ്മാട്ടിയുടെ അടിസ്ഥാനരൂപം ഒന്നുതന്നെയാണ്.

Class 7 Malayalam Kerala Padavali Question Paper Set 5

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
വാക്ക് എന്ന കഥയിലെ നമ്പൂതിരിയുടെ കഥാപാത്രത്തെ നിരൂപിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
ആശാന്മാരുടെ നേതൃത്വത്തിൽ പൊയ്മുഖങ്ങൾ ഒരുക്കുക, ചായം കൊടുക്കുക, കുമ്മാട്ടിപ്പുല്ലു ശേഖരിക്കുക, വേഷം കെട്ടാനുള്ളവരെ തീരുമാനിക്കുക തുടങ്ങിയ അണിയറ ഒരുക്കങ്ങളാണ് ആദ്യം ചെയ്യുന്നത്. പിറ്റേദിവസം രാവിലെ മിക്കവാറും രഹസ്യമായ ഒരിടത്തുവെച്ചാണ് കുമ്മാട്ടിവേഷങ്ങൾ കെട്ടുന്നത്. കുമ്മാട്ടിപ്പുല്ല് എന്ന പ്രത്യേകതരം പുല്ലുകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത്. മുഖത്ത് ചായക്കട്ടികൾ കൊണ്ട് ചിത്രപ്പണികൾ ചെയ്യുന്നു. നീളത്തിൽ മെടഞ്ഞ പുല്ല് കാലിൽ നിന്ന് മുകളിലേയ്ക്ക് കെട്ടുന്നു. വ്യക്തിയെ അറിയാതിരിക്കാൻ തലയിൽ മുണ്ടുകെട്ടി അനുഷ്ഠാനപരമായി മുഖാവരണം വയ്ക്കു ന്നു. ദൈവാധീനത്തിനു വേണ്ടി ആദ്യം ഹനുമാന്റെയോ, കൃഷ്ണന്റെയോ മുഖാവരണമാണ് കെട്ടുക. കുമ്മാട്ടിവേഷം കെട്ടിക്കഴിഞ്ഞാൽ എല്ലാവരും ആർപ്പുവിളിച്ച് അടുത്തുള്ള ആരാധനാലയത്തിൽ പോയി നാളികേരമുടയ്ക്കുന്നു.

നാലഞ്ചു പാട്ടുകാരും ഏകതാളത്തിൽ കൊട്ടുന്ന രണ്ടോ മൂന്നോ വില്ലുകൊട്ടുകാരും ചേർന്നതാണ് ദേശ കുമ്മാട്ടി. കുമ്മാട്ടിക്കളിക്കാർ വീടുകൾ തോറും കയറിയിറങ്ങി തപ്പുമേളത്തിന്റെ അകമ്പടിയോടെ, തിന്നോ തിമാ തിയ്യത്തോ എന്ന വായ്ത്താരി പാടിയും താളത്തിനൊത്ത് ചുവടുവെച്ചുമാണ് കളി അവതരിപ്പിക്കുന്നത്. താളാത്മകമായ ചുവടുകളും അഭിനയവും ചേർത്തുള്ള കൂട്ടനൃത്തമാണ് കുമ്മാട്ടിക്കളി. ദേശക്കുമ്മാട്ടി ഒരു കേവല കലാരൂപം എന്നതിനപ്പുറം ഒരു സാംസ്കാരിക പൈതൃകം കൂടിയാണ് കുഞ്ഞുണ്ണിമാഷിന്റെ വാക്ക് എന്ന കഥയിലെ നമ്പൂതിരി ഹാസ്യരൂപത്തിൽ ചിത്രീകരിക്കപ്പെട്ട ഒരു കഥാപാത്രമാണ്. വാക്കുകളുടെ വില തിരിച്ചറിയാത്ത, ചിന്തിക്കാതെ ചെലവഴിക്കുന്ന ഒരാളായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ആനപ്പുറത്ത് പോകുന്ന ആനക്കാരനെ വിളിച്ചു നിർത്തി വലിയ കാര്യമെന്തോ പറയാനുണ്ടെന്നു തോന്നിപ്പിച്ച് ഒടുവിൽ ചോദിക്കുന്നത് ഒരു ചുണ്ണാമ്പ് മാത്രമായിരുന്നു. ഇതിലൂടെ നമ്പൂതിരിയുടെ ചെറുതായും കാര്യവിമുക്തമായും ഉള്ള ചിന്താവൈഖരി വെളിവാകുന്നു. ആനക്കാരൻ മടിയില്ലാതെ ചുണ്ണാമ്പ് കൊടുത്തപ്പോൾ, അതിലധികം ധാർഷ്ട്യത്തോടെയും വിലകുറഞ്ഞ വാക്കിന്റെ സമീപനത്തോടെയും നമ്പൂതിരി “ആന തന്നെ തരാമോ?” എന്ന് ചോദിക്കുന്നു. വാക്കുകൾക്ക് തൂക്കവും ഗൗരവവുമില്ലാതെ ചെലവഴിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം ഇവിടെ വ്യക്തമാകുന്നു. വാക്കിന്റെ മഹത്വം തിരിച്ചറിയാൻ കഴിയാത്ത അദ്ദേഹത്തിന്റെ ശൈലി, സ്വന്തം വിടുവായത്തത്തിനുള്ള വലിയൊരു അപമാനത്തിലേയ്ക്കാണ് ഒടുവിൽ നയിക്കുന്നത്.

ആനക്കാരൻ “ഞാൻ പാവം ഒരു ആനക്കാരനാണ്, എങ്കിലും എന്റെ വാക്കിന് വിലകൊടുക്കാറുണ്ട്” എന്ന് പറഞ്ഞപ്പോൾ, നമ്പൂതിരി തന്റെ തെറ്റ് മനസ്സിലാക്കി നാണിച്ചുനിന്നു. ഇതിലൂടെ, അദ്ദേഹം ഒരിക്കലും ദുഷ്ടനോ വഞ്ചകനോ അല്ല, പക്ഷേ വാക്കുകളുടെ വില തിരിച്ചറിയാത്ത ഒരു അവിവേകിയാണെന്ന് കാണിക്കുന്നു.
അതിനാൽ, നമ്പൂതിരി ഹാസ്യത്തിന്റെ ചായത്തിൽ വരച്ചുകാണിക്കുന്ന, മനുഷ്യരുടെ സ്വഭാവദുർബലതകളെ വെളിവാക്കുന്ന ഒരു കഥാപാത്രമാണ്. കഥയിലൂടെ കുഞ്ഞുണ്ണിമാഷ് വാക്കിന്റെ വിലയും ഉത്തരവാദിത്വവും നമ്മെ ഓർമ്മിപ്പിക്കുന്നു.

Question 6.
ഡയറി എഴുതു.
കറുത്തിരുണ്ട് ഉയർന്നുനിൽക്കുന്ന കൂമ്പാരക്കുന്നുകൾ, കനത്ത് പടരുന്ന പച്ചപ്പുകൾ, അവയ്ക്കരികിൽ ഒട്ടിച്ചുവച്ച നീലക്കടൽ, ഒന്നും… ഒന്നും… എന്നെ തൃപ്തിപ്പെടുത്തിയില്ല.
പക്ഷേ അവൾ, ഡെലാഹണ്ട്, എന്റെ കൂട്ടുകാരിയായെത്തിയപ്പോൾ, എന്റെ ചിത്രങ്ങളെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ, അതിന്റെ ഓരോ വിശദാംശത്തെയും മാസ്റ്റർപീസുകളാക്കി എണ്ണിയപ്പോൾ എന്റെ ഹൃദയതാളം ഉയരുന്നത് ആദ്യമായി ഞാൻ കേട്ടു. അതെന്നും തുടിച്ചിരുന്നു എന്നറിഞ്ഞു.
ക്രിസ്റ്റി ബ്രൗണിന്റെ അനുഭവക്കുറിപ്പ് വായിച്ചല്ലോ. ക്രിസ്റ്റി ബ്രൗൺ തന്നെ കുറിച്ചുള്ള പത്രവാർത്ത കണ്ട ദിവസം എഴുതാനിടയുള്ള ഡയറി എഴുതുക
Answer:
തിയതി
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിനം. ഇടതു കാലിന്റെ വിരലുകളിൽ പിടിച്ച ബ്രഷ് കൊണ്ട് വരച്ച ചിത്രം പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും, എനിക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. അമ്മയുടെയും അച്ഛന്റെയും കരുതലും പിന്തുണയുമാണ് ഇന്നത്തെ ഈ വിജയത്തിനു പിന്നിൽ. എങ്കിലും, എന്റെ മനസ്സിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്നത് ഡെലാഹണ്ടിന്റെ പ്രചോദനമാണ്. എന്റെ ചിത്രങ്ങൾക്ക് മൂല്യമുണ്ടെന്ന് ആദ്യം അവളാണ് എന്നെ വിശ്വസിപ്പിച്ചത്. “ചിത്രം മത്സരത്തിനയ്ക്കണം എന്ന അവളുടെ ഉറച്ച വാക്കുകൾ തന്നെയാണ് എന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചത്. ഇന്ന് എന്റെ മനസ്സിൽ നിറയുന്നത് സന്തോഷം, നന്ദി, പുതിയൊരു പ്രതീക്ഷ. ഇനി എന്റെ ഇടതു കാൽ വിരലുകൾ കൊണ്ട് ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ എന്റെ ജീവിതത്തിന്റെ വഴികാട്ടിയാകും. ജീവിതം എരിഞ്ഞു തീരുകയാണ് എന്നുള്ള തോന്നൽ ഇപ്പോൾ എനിക്കില്ല. എന്റെ നേട്ടങ്ങളെല്ലാം നാളെ മറ്റാർക്കെങ്കിലും പ്രചോദനമായി നിലകൊള്ളും എന്നറിയുമ്പോൾ ഇങ്ങനെ ജീവിക്കുന്നതിലും അർത്ഥം ഉണ്ടെന്ന് തോന്നുന്നു.

Class 7 Malayalam Kerala Padavali Question Paper Set 4

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 4 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
തുലാപ്പത്തിനാരംഭിച്ച് ഇടവപ്പാതി വരെ നീളുന്ന തെയ്യക്കാലത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് കാവുകളിൽ തെയ്യങ്ങൾ നിറഞ്ഞാടുന്നു. വടക്കെ മലബാറിലെ ജനമനസ്സുകളിൽ അടിയുറച്ച ആത്മീയവും സാമൂഹ്യവുമായ വിശ്വാസങ്ങളിലാണ് തെയ്യത്തിന്റെ നിലനിൽപ്. ശൈവ, ശാക്തേയ വൈഷ്ണവ ദേവതാസങ്കൽപങ്ങളിലായി അഞ്ഞൂറോളം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. ഈ ഓരോ തെയ്യത്തിനും പ്രത്യേകം പുരാവൃത്തങ്ങളും വേഷവിധാനങ്ങളുമാണ്. മനുഷ്യൻ ദൈവമായി മാറി ഈശ്വരാരാധന നടത്തുന്ന സമ്പ്രദായം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനസമൂഹങ്ങളിൽ നിലനിന്നിരുന്നു. കേരളത്തിൽ അത് തെയ്യമായും തിറയായും പടയണിയായും മുടിയേറ്റായുമൊക്കെ അരങ്ങേറുന്നു. സകലചരാചരങ്ങളിലും ഈശ്വരചൈതന്യമുണ്ടെന്ന ഭാരതത്തിന്റെ ആദ്ധ്യാത്മിക ദർശനത്തിൽ അധിഷ്ഠിതമാണ് ഈ അനുഷ്ഠാനകലാരൂപങ്ങളെല്ലാം. നൃത്തം, സംഗീതം, വാദ്യം, നാട്യം, ചിത്രകല, സാഹിത്യം എന്നിവയുടെ സമ്മേളനം തെയ്യാട്ടത്തിൽ നടക്കുന്നു.
തെയ്യം കുറിക്കൽ മുതൽ തിരുമുടിയഴിക്കൽ വരെ നിരവധി അനുഷ്ഠാനങ്ങളിലൂടെയാണ് തെയ്യം പൂർണത യിലെത്തുന്നത് കെട്ടിയാടുന്ന ദേവതയുടെ പുരാവൃത്തത്തേയും ദേവതയുടെ സഞ്ചാരപഥങ്ങളേയും വിവരിക്കുന്ന തോറ്റം ഇതിൽ പ്രധാനഭാഗമാണ്. തോറ്റുക എന്നതിന് സൃഷ്ടിക്കുക എന്നാണ് അർത്ഥം. തെയ്യത്തെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയാണ് തോറ്റം ചൊല്ലൽ. ഈ സമയത്ത് കോലക്കാരൻ വെള്ളാട്ടമെന്ന പേരിൽ ലളിതമായ വേഷഭൂഷകളോടെ ആടുന്നത് പൂർണരൂപത്തിലെത്തുന്നതിന് മുമ്പുള്ള തെയ്യക്കോലമാണ്. തെയ്യം കെട്ടിയാടുന്നവരെ കനലാടികൾ എന്നു വിളിക്കും. കോലധാരികളെന്നും പറയാറുണ്ട്. പ്രത്യേക സമുദായങ്ങളിൽ പെട്ടവരാണ് തെയ്യം കെട്ടുന്നത്. ഇന്നയിന്ന തെയ്യങ്ങൾ കെട്ടി യാടുന്നത് ഇന്നയിന്ന സമുദായങ്ങളായിരിക്കണമെന്ന വ്യവസ്ഥ നൂറ്റാണ്ടുകളായി പാലിച്ചുപോരുന്നു. വണ്ണാൻ, മലയൻ, വേലൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, കോപ്പാളൻ, മാവിലൻ, പുലയൻ, ചിങ്കത്താൻ തുടങ്ങിയ പതിനഞ്ചോളം സമുദായങ്ങൾക്കാണ് വിവിധ തെയ്യങ്ങൾ കെട്ടിയാടാനുള്ള അവകാശം.

A. താഴെപ്പറയുന്നവയിൽ തെയ്യം കെട്ടുന്ന സമുദായങ്ങളിൽപ്പെടുന്നത് ഏതാണ്?
(a) നായർ
(b) പുലയൻ
(c) ബ്രാഹ്മണർ
(d) ചെട്ടിയാർ
Answer:
(b) പുലയൻ

B. വെള്ളാട്ടം എന്നത് എന്താണ്?
(a) കോലക്കാരൻ പൂർണരൂപത്തിൽ തെയ്യമായി മാറുന്ന ഘട്ടം
(b) കോലക്കാരൻ ലളിതമായ വേഷത്തിൽ ആടുന്ന ഘട്ടം
(c) തിരുമുടിയഴിക്കൽ ചടങ്ങ്
(d) കനലാടി വിളിക്കുന്ന സമയഘട്ടം
Answer:
(b) കോലക്കാരൻ ലളിതമായ വേഷത്തിൽ ആടുന്ന ഘട്ടം

C. “തോറ്റുക എന്നതിന് അർത്ഥം എന്താണ്?
(a) ആരാധിക്കുക
(b) സൃഷ്ടിക്കുക
(c) നശിപ്പിക്കുക
(d) ജയിക്കുക
Answer:
(b) സൃഷ്ടിക്കുക

D. കേരളത്തിൽ തെയ്യത്തിന് സമാനമായി അരങ്ങേറുന്ന മറ്റ് കലാരൂപങ്ങൾ ഏവ?
(a) കൂത്ത്, കഥകളി
(b) പടയണി, മുടിയേറ്റം, തിറ
(c) കൊളാട്ടം, ഒപ്പന
(d) കാവടി, തെറുക്കൂട്ടം
Answer:
(b) പടയണി, മുടിയേറ്റം, തിറ

Class 7 Malayalam Kerala Padavali Question Paper Set 4

Question 2.
a) ഔചിത്യം വിശദീകരിക്കുക.
“കണ്ടമാനം ചിലവാക്കി കളയാം ഒരു വിലയില്ലായ്മയുണ്ട് പലർക്കും”. വാക്കിനെ കുറിച്ചുള്ള കുഞ്ഞുണ്ണി
മാഷിന്റെ കഥയിലെ വരിയാണിത്. ആ കഥയ്ക്ക് മറ്റൊരു ശീർഷകം നൽകാമോ? ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
ഔചിത്യം
“ആയാൽ ഒരു ആന പോയാൽ ഒരു വാക്ക്
ഇതൊരു പഴമൊഴി ആണെങ്കിലും കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ശീർഷകം ആണെന്ന് തോന്നുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ നമ്പൂതിരിയുടെ മനോഭാവവും അതുതന്നെയാണ്.

b) അലിയും സാറയും ഷൂസ് നഷ്ടപ്പെട്ട കാര്യം ബാപ്പയോട് പറഞ്ഞില്ല എന്തുകൊണ്ട്?
1. അടി കിട്ടും എന്ന് ഭയന്ന്
2. ഷൂസ് തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു
3. അവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് അറിയാവുന്നതുകൊണ്ട്
4. കുറ്റപ്പെടുത്തലുകൾ സഹിക്കാൻ വയ്യാതെ
Answer:
3. അവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് അറിയാവുന്നതുകൊണ്ട്

c) പ്രസ്താവന ശരിയോ തെറ്റോ.
മുത്തശ്ശി കഥയിലുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ് കുമ്മാട്ടി.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. നാടൻ കലയാണ്
Answer:
D. നാടൻ കലയാണ്

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
വീണ്ടും പന്ത്രണ്ടുകൊല്ലം കഴിയും. വസന്തം ആകാശത്തുനിന്നു കാഹളം മുഴക്കിക്കൊണ്ടിറങ്ങിവരും. ആ വിളി കേൾക്കുമ്പോൾ വിത്തുകളെല്ലാം ഞെട്ടിയുണർന്നു പച്ചിച്ചുമിന്നുന്ന കൂപ്പുകൈയോടെ പുറത്തേ ക്കിറങ്ങി ഉയർന്നുവരും. വീണ്ടും അവ ലക്ഷം ലക്ഷം മൊട്ടുകൾ അണിയുകയായി. ലക്ഷം ലക്ഷം പുഷ്പ ങ്ങൾ വിരിഞ്ഞു തുടങ്ങുകയായി. പൂക്കൾ വിളിച്ചിട്ടോ! ദൂരെനിന്നു ചിറകടികൾ കേട്ടുതുടങ്ങുകയായി. മലഞ്ചെരിവുകളിൽ ഉത്സവത്തിന്റെ കേളികൊട്ട് മുഴങ്ങുകയായി.
നമ്മെപ്പോലുള്ളവർ അമ്പരന്നു കണ്ടുനിൽക്കുന്നു..! ഹാ! ആർക്കുവേണ്ടിയാണ് ഈ ഒരുക്കങ്ങൾ? ഒന്നുമാത്രം എനിക്കറിയാം. എല്ലാം നശിപ്പിക്കുന്നവർക്കുവേണ്ടിയല്ല, പ്രകൃതിയെ പൂജിക്കുന്നവർക്കു വേണ്ടിയാണ് ഈ മനോഹാരിത. തീർച്ചയായും നമുക്ക് വേണ്ടിയല്ല, തേനീച്ചകൾക്കുവേണ്ടി, ശലഭങ്ങൾക്കും വണ്ടുകൾക്കും തുമ്പികൾക്കും കണ്ണിൽ കാണാനാവാത്ത കോടിക്കണക്കിനു പ്രാണികൾക്കുംവേണ്ടി, ഭൂമിയെന്ന അമ്മയ്ക്കുവേണ്ടിയാണ് ലാവണ്യദശോത്സവം. ഇവിടെ, ലാവണ്യദശോത്സവം എന്ന് പ്രയോഗിച്ചതിന്റെ ഔചിത്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മുൻമൊഴി എന്ന ലേഖനത്തിൽ നിന്നെടുത്ത ഒരു ഭാഗമാണ് ഭൂമിക്കു വേണ്ടിയൊരു ലാവണ്യദശോത്സവം എന്ന പാഠഭാഗം. അതിശയകരമായ സൗന്ദര്യത്തെയും കിഴക്കൻ മലനിരകളിൽ പന്ത്രണ്ടു വർഷത്തിലൊരി ക്കൽ പൂത്തുലയുന്ന കുറിഞ്ഞിപ്പൂക്കളുടെ വിസ്മയകരമായ കാഴ്ചയെയും സുഗതകുമാരി ലളിതമായ വാക്കുകളിലൂടെ ചിത്രീകരിക്കുന്നു. നീലക്കടൽ പോലെ പരന്നുപടർന്നു നിൽക്കുന്ന പൂക്കളുടെ കാഴ്ച ഒരു ഉത്സവത്തിന്റെ ആവേശം സൃഷ്ടിക്കുന്നു.
വസന്തത്തിന്റെ ആഗമനം ആഘോഷിക്കുന്ന ഒരു ഉത്സവം പോലെയാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കു ന്നത്. എന്നാൽ ഈ സൗന്ദര്യം ക്ഷണഭംഗുരമാണ്. പൂക്കൾ കൊഴിഞ്ഞുവീഴുകയും, ചെടികൾ ഉണങ്ങി നിശ്ചലമാവുകയും ചെയ്യുന്നു. എന്നാൽ, ഈ മരണം ഒരു അവസാനമല്ല എന്ന് ലേഖിക നമ്മെ ഓർമ്മി പ്പിക്കുന്നു. പൂക്കൾ മണ്ണിൽ വിത്തുകൾ വിതറിയിട്ടുണ്ട്. അടുത്ത പന്ത്രണ്ടു വർഷത്തിനു ശേഷം വീണ്ടും പുനർജ്ജനിക്കാൻ അവ കാത്തിരിക്കുന്നു. പ്രകൃതിയുടെ നാശവും പുനരുജ്ജീവനവും തമ്മിലുള്ള നിരന്തര മായ ചക്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിനോടൊപ്പം നശിപ്പിക്കുന്നവർക്കല്ല, പ്രകൃതിയെ ആരാധിക്കുന്ന വർക്കും, ഭൂമിയെ സ്നേഹിക്കുന്നവർക്കുമാണ് ഈ സൗന്ദര്യം സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും സുഗത കുമാരി വ്യക്തമാക്കുന്നു.
“ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശോത്സവം” എന്ന ശീർഷകം പ്രകൃതിയോടുള്ള ആദരവും അതിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു ക്ഷണവുമാണ്. ഭാവി തലമുറകൾക്ക് ഈ അത്ഭുതകരമായ കാഴ്ച കാണാൻ അവസരം ലഭിക്കണമെന്ന് ലേഖിക ആഗ്രഹിക്കുന്നു.

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങി നിൽക്കുന്ന വല്ല തരുമണ്ഡലത്താൽ
പരക്കെ നൽപ്പച്ചനിറം പെടുന്ന
ക്കുന്നത്രയും കൺകുളിരേകിടുന്നു. ഇപ്പച്ച വർണ്ണത്തിനിടയ്ക്കിടയ്ക്ക
ശില്പജ്ഞർ ചായപ്പണി ചെയ്തപോലെ,
കാണപ്പെടുന്നുണ്ടു ചുകന്ന മണ്ണും,
രണ്ടിന്നുമേറെ പ്രഭ ചേരുമാറായ്.

വള്ളത്തോൾ നാരായണമേനോൻ
ഒരു ദിനാന്ത സഞ്ചാരം എന്ന കവിതയിലെ പ്രകൃതി ഭംഗി വർണ്ണിച്ച വരികൾ ആണ് നൽകിയിരിക്കുന്നത്. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കൾ പൂത്ത ദൃശ്യവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വള്ളത്തോൾ നാരായണമേനോന്റെ ദിനാന്തസഞ്ചാരം കവിതയിൽ പ്രകൃതി ദൃശ്യങ്ങൾ വളരെ സൂക്ഷ്മവും കോമളവുമായ ഭാഷയിലൂടെ വരച്ചിരിക്കുന്നു. പച്ചനിറങ്ങളുടെ വൈവിധ്യം, പ്രകാശവും മൂടലും ചേർന്ന് സൃഷ്ടിക്കുന്ന മനോഹാരിത വായനക്കാരനെ ആകർഷിക്കുന്നു. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവ്വതത്തിന്റെ ദൃശ്യചാരുത വാക്കുകൾ കൊണ്ട് കവി വരച്ചു കാണിക്കുന്നു. കവിയുടെ കാഴ്ചയ്ക്ക് അനുഭൂതി പകർന്ന പല ദൃശ്യങ്ങളിൽ ഒന്നാണ് സന്ധ്യാസമയത്തെ കുന്നിന്റെ ദൃശ്യം. ആകാശത്തിന്റെ കിഴക്കുഭാഗത്തായി പരന്നു കിടക്കുന്ന കുന്ന്, പതിയെ പതിയെ ചക്രവാളത്തിൽ മുട്ടുന്ന തരത്തിൽ പടുത്തുയർത്തിയ കോട്ടപോലെ അനുഭവപ്പെടുന്നു. ഇവിടെ പ്രകൃതി ഘടകങ്ങളെ ശില്പശാലയിൽ രൂപകല്പന ചെയ്ത പോലെ സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. അതുപോലെ, മൂന്നാറിലെ കുറിഞ്ഞിപ്പൂക്കൾ സജീവവും നിറമുള്ളതുമായ ദൃശ്യമായി വരുന്നു. പൂക്കളുടെ നിറങ്ങളും, പ്രഭയും ചുറ്റുമുള്ള പശ്ചാത്തലവും ചേർന്ന് വായനക്കാരന് ഒരു ദൃശ്യാനുഭവം നൽകുന്നു. കുറിഞ്ഞിപ്പൂക്കളുടെ സൗന്ദര്യവർണന വായനക്കാരനെ ആ ദൃശ്യം കണ്ടുനിൽക്കുന്ന അനുഭവം പോലെ യാണ് ആസ്വദിപ്പിക്കുന്നത്. 12 വർഷത്തിലൊരിക്കൽ ലഭിക്കുന്നതും ക്ഷണഭംഗുരവുമായ കാഴ്ചയെ അവ തരിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും ഓർമിപ്പിക്കുകയാണ് ലേഖിക. താരതമ്യപ്പെടുത്തുമ്പോൾ, ദിനാന്തസഞ്ചാരം കവിതയിൽ പ്രകൃതി സൗന്ദര്യം ലളിതവും മാനസികമായ ദൃശ്യാവിഷ്ക്കാരത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്, അതേസമയം കുറിഞ്ഞിപ്പൂക്കൾ ലേഖനത്തിൽ പ്രകൃതി സജീവവും നിറം പൂർണവുമായ ദൃശ്യമായും വായനക്കാരനെ ആലോചിപ്പിക്കുകയും, മനസ്സിൽ ദൃശ്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
മരിക്കാൻ കിടക്കുന്നു മുത്തശ്ശി ചുറ്റും നോക്കി
യിരിക്കാൻ തുടങ്ങിയിട്ടേറെയായ് വേണ്ടപ്പെട്ടോർ
ദൂരെ ജോലിയിലുള്ളാരാരുമേയിനിയെത്തി
ച്ചേരുവാനില്ല വന്നു മക്കളും ചെറുമക്കൾ
മലയായിലെപ്പുത്രി കേൾക്കുവോരുടെ കണ്ണിൽ
ജലമൂറുമാറുച്ചം കരഞ്ഞു പ്രിയ മമ്മി,
ഒന്നു നീ നേരേ നോക്കു നിന്നിളം മകളല്ലേ
വന്നിതാ വിളിക്കുന്നു കൺതുറക്കുക മമ്മീ
കുട്ടികൾ ചുറ്റും കൂടിക്കരഞ്ഞു ഗ്രാൻ മമ്മീ,
തെല്ലിഷ്ടമുണ്ടേൽ കണ്ണു തുറക്കൂ ഡിയർ മമ്മി
കേട്ടവർ കേട്ടോർക്കുള്ളം ദ്രവിച്ചു ദുഖത്തിന്റെ
തേട്ടലിലവരൊപ്പം വിളിച്ചു മമ്മീ, മമ്മീ..
(……………………………..)
ഞങ്ങളാൽ സാധിച്ചിടാനാശ വല്ലതുമുള്ളിൽ
തങ്ങി നില്പ്പുണ്ടോ മമ്മീ പറയൂ പ്രിയമമ്മീ
കരയും ജനങ്ങൾ തൻ നടുവിൽക്കടന്നെത്തി
മരണം നൃത്തം വയ്ക്കും ചുണ്ടുകൾ ശബ്ദിക്കുന്നു
അമ്മയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
ജന്മമൊന്നൊടുക്കുവാൻ മക്കളേ കൊതിപ്പൂ ഞാൻ
(മമ്മീ – ചെമ്മനം ചാക്കോ)
കാവ്യനർത്തകി എന്ന കവിതയിൽ മാതൃഭാഷയുടെ സൗന്ദര്യത്തെക്കുറിച്ച് വായിച്ചല്ലോ മമ്മി എന്ന ഈ കവിതയും വിശകലനം ചെയ്ത് ആസ്വാദനം തയ്യാറാക്കുക.
Answer:
കേരളത്തിന്റെ സർവ്വ മേഖലകളിലും ഇംഗ്ലിഷ് ഭാഷ പിടിമുറുക്കിയ ഘട്ടത്തിലാണ് ചെമ്മനം ചാക്കോ “മമ്മി’ എന്ന കവിതയെഴുതുന്നത്. മലയാളത്തിനുവേണ്ടി കേരളത്തിലെ മിക്ക കവികളും കവിതകളെ ഴുതിയിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും ശക്തവും തീക്ഷ്ണവും ഇന്നും ചെമ്മനത്തിന്റെ മമ്മി തന്നെ. മലയാളമെന്ന വാക്ക് ഉപയോഗിക്കാതെ, മാതൃഭാഷയെക്കുറിച്ച് വാചാലനാകാതെ, അമ്മയെന്ന ഒരൊറ്റ വാക്കിൽ സ്വന്തം ഭാഷയുടെ കരുത്തും ശക്തിയും അനുഭവിപ്പിച്ചു അദ്ദേഹം. വ്യാഖ്യാതാവിന്റെയോ നിരൂപ കന്റെയോ സഹായമില്ലാതെ വായനക്കാരുടെ ഹൃദയത്തിലേക്കു നേരിട്ടു പ്രവേശിച്ച കവിത അത്യന്തം ദുഃഖപൂർണമാണാരംഗം.
മരിക്കാൻ കിടക്കുന്നു മുത്തശ്ശി. വേണ്ടപ്പെട്ടവർ ചുറ്റും നോക്കിയിരിക്കുന്നു. ദൂരെ ജോലി ചെയ്യുന്ന മക്കളും ചെറുമക്കളും പോലും വന്നുകഴിഞ്ഞു. പ്രിയപ്പെട്ട മുത്തശ്ശിയ്ക്കു വിട ചൊല്ലാൻ. കരച്ചിൽ ഉച്ചത്തിലാവുകയാണ്. മലയായി ൽ നിന്നെത്തിയ പുത്രി കേൾക്കുന്നവരെപ്പോലും കരയിപ്പിക്കുന്ന സ്വരത്തിൽ വിളിച്ചുകൂവുന്നു… പ്രിയ മമ്മീ….
കണ്ണു തുറക്കാൻ മമ്മിയോടു വിളിച്ചു കേഴുകയാണവർ.
കൊച്ചുമക്കളും ചുറ്റും കൂടി കരയുന്നു.. ഗ്രാന് മമ്മീ.. ഡിയർ മമ്മീ….
കരച്ചിൽ കേട്ട് ചുറ്റും കൂടിയവരുടെയും ഉള്ളം ഉരുകി കണ്ണീരായി ഒലിച്ചിറങ്ങി… അവരും വിളിച്ചു.. മമ്മീ…
മമ്മീ….
അവസാനമായി തങ്ങളെക്കൊണ്ട് എന്തെങ്കിലും സാധിക്കുവാൻ ഉണ്ടോ എന്ന് മക്കളുടെ ചോദ്യത്തിന് അമ്മ എന്നൊരു വിളി കേട്ട് മരിച്ചാൽ മതിയെന്നായി മുത്തശ്ശി. അന്തിമാശയുടെ സാഫല്യം പോലെ മാതൃഭാഷയിൽ അമ്മയെന്ന വാക്ക് ജീവനിട്ടുയരുമ്പോൾ, അമ്മയുടെ കണ്ണുകളടഞ്ഞു. ഉണ്മ മുറ്റിയ ദേഹം “മമ്മി’ പോലെ നിലവും നിതനവുമായി.
ആഴത്തിൽ ചിന്തിപ്പിച്ച വിമർശനഹാസ്യവുമായി ചെമ്മനം ചാക്കോയുടെ കവിത ദീപസ്തംഭം പോലെ നിലനിൽക്കുന്നു.

അല്ലെങ്കിൽ

(B) വർണ്ണന
“വൈരൂപ്യവും സൗന്ദര്യവും കൂട്ടിക്കെട്ടി
വൈരൂപ്യത്തെയും സൗന്ദര്യമാക്കുന്നവരാണ്.
ചിത്രശലഭങ്ങളുടെ ഈ വർണ്ണന കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ചിത്രശലഭങ്ങളുടെ വൈരൂപ്യവും സൗന്ദര്യവും കൂട്ടിക്കെട്ടി, വൈരൂപ്യത്തെയും സൗന്ദര്യമാക്കുന്നവരാണ് എന്ന വരിയിൽ, കവി അവയുടെ ജീവിത ചക്രത്തെ സൂചിപ്പിക്കുന്നു. ചിത്രശലഭങ്ങൾ ആദ്യം പുഴുവായി ഭൗതികജീവിതം അനുഭവിക്കുന്നു; ഇത് അവയുടെ വൈരൂപ്യ ഘട്ടമാണ്. പിന്നീട് അവർ പരിപക്വമാകുകയും, പുഴുവിന്റെ രൂപം മാറ്റി പറക്കുന്ന ചിത്രശലഭങ്ങളായി മാറുകയും ചെയ്യുന്നു. ആഹ്ളാദകരവും നിറസൗന്ദര്യവുമുള്ള അവർ സ്വന്തം വൈരൂപ്യത്തെ സൗന്ദര്യത്തിലേക്ക് മാറ്റുന്നു. മനുഷ്യരും സമാനമായി, ആദ്യം ജീവിതത്തിൽ പഠിക്കുകയും, വളരുകയും, പിന്നീട് അനുഭവങ്ങളിലൂടെ മനസ്സിനെ സമ്പുഷ്ടമാക്കി പ്രപഞ്ചത്തിലെ വൈവിധ്യമാർന്ന ലോകത്ത് സഞ്ചരിക്കുന്നു. ചിത്രശലഭങ്ങളുടെ ഈ വർണ്ണന ജീവിതത്തിന്റെ യഥാസ്ഥിതികളെ മനസ്സിലാക്കാനുള്ള ഒരു ഉപമയായി കവി ഉപയോഗിക്കുന്നു.

Class 7 Malayalam Kerala Padavali Question Paper Set 4

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
“പെയ്തു തീരാത്ത സ്വപ്നം പോലെ’ എന്ന കഥയിലെ അലി എന്ന കഥാപാത്രത്തെ നിരൂപണം ചെയ്തു കുറിപ്പെഴുതുക.
Answer:
പെയ്തുതീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ അലി എന്ന കുട്ടി ജീവിതത്തിന്റെ സങ്കീർണ്ണതകളെയും മാനവിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രധാന കഥാപാത്രമാണ്. ഒമ്പതു വയസ്സുള്ള അലി വളരെ ദാരിദ്ര്യത്തിൽ വളരുന്ന ഒരു കുട്ടിയാണ്. എന്നാൽ അവന്റെ ദാരിദ്ര്യവും പരിസരപ്രശ്നങ്ങളും അവനെ മാനസികമായി പരിമിതപ്പെടുത്തിയില്ല; അവന്റെ മനസിൽ സഹോദരസ്നേഹം, സഹജീവികളോട് കരുണ നീതി ബോധം എന്നിവ ഉയർന്ന നിലയിൽ നിലനിൽക്കുന്നു.
അവനും സഹോദരിയ്ക്കും കൂടി ഉണ്ടായിരുന്ന ഒരേ ഒരു ജോടി ഷൂസ് ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുന്നു. മറ്റൊരു കുട്ടിയുടെ പാദത്തിൽ നഷ്ടപ്പെട്ട ഷൂസ് കണ്ടപ്പോൾ, അവന്റെ ആദ്യ പ്രതികരണം അവകാശവാദമല്ല, മറിച്ച് അവളുടെ ദുരിതവും കുടുംബാവസ്ഥയും മനസ്സിലാക്കാനുള്ള ശ്രമമാണ്. ഇത് അലിയുടെ കരുണയും ആത്മീയ ഉന്നതിയും തെളിയിക്കുന്നു. അലി തന്റെ സ്വാർത്ഥതയെ മറന്ന്, മറ്റുള്ളവരുടെ സങ്കടത്തോട് സഹകരിക്കുകയും അവരുടെ അഭിമാനത്തെ കേടാക്കാതിരിക്കുകയും ചെയ്യുന്നു.
താരതമ്യപ്പെടുത്തുമ്പോൾ, ദിനാന്തസഞ്ചാരം കവിതയിൽ പ്രകൃതി സൗന്ദര്യം ലളിതവും മാനസികമായ ദൃശ്യാവിഷ്ക്കാരത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്, അതേസമയം കുറിഞ്ഞിപ്പൂക്കൾ ലേഖനത്തിൽ പ്രകൃതി സജീവവും നിറം പൂർണവുമായ ദൃശ്യമായും വായനക്കാരനെ ആലോചിപ്പിക്കുകയും, മനസ്സിൽ ദൃശ്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

Question 6.
പോസ്റ്റർ
“മീനോളം’ എന്ന നാടകം വിദ്യാലയത്തിലെ കലാസാഹിത്യ വേദി സദസ്സിൽ അവതരിപ്പിക്കുന്നു എന്ന് വിചാരിക്കുക. പരിപാടിയുടെ ഭാഗമായി പോസ്റ്റർ തയ്യാറാക്കുക.
Answer:
im-1

Class 7 Malayalam Kerala Padavali Question Paper Set 3

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 3 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1..
വായിക്കാം എഴുതാം.
മഴയുടെ മധുരസംഗീതവും വേനലിന്റെ താളാത്മകമായ നൃത്തവും നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. മഴയിൽ കുളിച്ചു നിലാവിൽ നൃത്തം ചെയ്യുന്ന മുറ്റത്തെ പുളിമരത്തോടൊപ്പം നിങ്ങളുടെ മനസ്സും നൃത്തം ചെയ്യാറില്ലേ? കൂരിരുട്ടിൽ ഘോരഘോരം പെയ്യുന്ന മഴ ഒറ്റയ്ക്ക് കണ്ടു നിൽക്കുക മറക്കാനാവാത്ത ഒരനുഭവമായി അത് മാറും. രാപ്പാടിയുടെ ഗീതകം നിങ്ങളെ മായികമായി താരാട്ടുപാടി ഉറക്കിയിട്ടുണ്ടാകും. നിലാവുള്ള രാത്രിയിൽ നിശാഗന്ധിയുടെ സുഗന്ധം ചുറ്റിലും ചൂഴ്ന്ന് നിൽക്കുമ്പോൾ ഈ ഭൂമി മനോഹരമാണെന്ന് നിങ്ങൾ അനുഭവിച്ചറിയും. ഒരു നദി കുണുങ്ങിക്കുണുങ്ങിയൊഴുകി സമുദ്രത്തിൽ ലയിച്ച് ചേരുന്ന രംഗം കണ്ട് നിങ്ങൾ നിങ്ങളെ തന്നെ മറന്നു നിൽക്കും. ഉഷസന്ധ്യയുടെ മായിക വർണ്ണങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്ക് എപ്പോഴെങ്കിലും ഒഴുകിവന്നിരിക്കും. കൂരിരുട്ടിൽ ഏകാന്തതാരകവുമായി നിങ്ങൾ സല്ലപിച്ചിട്ടുണ്ടാകും. നദിയിൽ കുളിക്കാനിറങ്ങിയ ചന്ദ്രലേഖയെ നിങ്ങൾ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. ഇളം കാറ്റിന്റെ തലോടലിൽ നിങ്ങൾ സ്നേഹമയിയായ അമ്മയെ ഓർമ്മിച്ചിട്ടുണ്ടാകും. ആകാശത്തിൽ ഒഴുകുന്ന മേഘങ്ങൾ സ്വപ്നങ്ങൾ തന്നെയെന്ന് നിങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്.
പ്രകൃതിയും മനുഷ്യനും (ഡോ. കുത്തുള്ളി ശിവരാമൻ)

A. മഴയെ എഴുത്തുകാരൻ ഏതിനോട് ഉപമിക്കുന്നു?
(a) മധുരസംഗീതം
(c) നാടകവേദി
(b) ഭയാനകഗാനം
(d) നിശാഗന്ധി
Answer:
(a) മധുരസംഗീതം

B. രാപ്പാടിയുടെ ഗീതകം മനുഷ്യനെ എന്തിലേക്ക് നയിക്കുന്നു?
(a) ഉണർന്നിരിക്കൽ
(b) സ്നേഹം
(c) താരാട്ടുപാട്ടുപോലെ ഉറക്കം
(d) നൃത്തം
Answer:
(c) താരാട്ടുപാട്ടുപോലെ ഉറക്കം

C. നിശാഗന്ധിയുടെ സുഗന്ധം ചുറ്റും നിറഞ്ഞുനിൽക്കുമ്പോൾ എന്ത് അനുഭവിക്കുന്നു?
(a) ഭയവും വിറയലും
(b) ലോകം ശൂന്യമാണെന്ന്
(c) ഭൂമിയുടെ മനോഹാരിത
(d) മായികനിദ്ര
Answer:
(c) ഭൂമിയുടെ മനോഹാരിത

D. വേനൽക്കാലത്തെ ചിത്രീകരിക്കുന്നത് എന്തിന്റെ മുഖേനയാണ്?
(a) ഔചിത്യം വിശദീകരിക്കുക.
(b) താളാത്മക നൃത്തം
(c) നിലാവിന്റെ വെളിച്ചം
(d) ഉഷഃസന്ധ്യയുടെ വർണ്ണങ്ങൾ
Answer:
(b) താളാത്മക നൃത്തം

Class 7 Malayalam Kerala Padavali Question Paper Set 3

Question 2.
ഔചിത്യം വിശദമാക്കുക
എത്ര വാഴ്ത്തിയാലും മതിയാവാത്ത ഒരു വിസ്മയദൃശ്യമാണത്. മൂന്നാറിലെ മലനിരകൾ മുഴുവൻ ഒരു പൂങ്കടൽ…! ഇവിടെ പൂങ്കടൽ എന്ന് പ്രയോഗിച്ചതിലെ
Answer:
മൂന്നാറിലെ മലനിരകൾ മുഴുവൻ പൂക്കൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന അപൂർവസൗന്ദര്യത്തെ കവി “പൂങ്കടൽ’ എന്ന് വിശേഷിപ്പിക്കുന്നു. കടലിനെ പോലെ അറ്റമില്ലാതെ വിരിഞ്ഞുകിടക്കുന്ന പൂക്കളുടെ കാഴ്ചയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കടലിന്റെ വിശാലതയും സമൃദ്ധിയും പോലെ തന്നെയാണ് മലകളെ നിറച്ചിരിക്കുന്ന പൂക്കളുടെ ഭംഗിയും. അതിനാൽ മൂന്നാറിലെ ദൃശ്യത്തെ “പൂങ്കടൽ’ എന്നു വിളിക്കുന്നത് ഏറെ ഔചിത്യമാണ്.

b) ശൈലി വ്യാഖ്യാനിക്കാം.
“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ഈ ശൈലിയെ വ്യാഖ്യാനിച്ച് അർത്ഥം വിശദമാക്കുക.
Answer:
“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്നത് ആവശ്യം ഉണ്ടെങ്കിൽ അവർക്കുള്ള മാർഗ്ഗം സ്വയം കണ്ടെത്തുമെന്നും, പരിമിതികൾ വന്നാലും അതിനെ മറികടക്കാൻ മാർഗങ്ങൾ ഉണ്ടാകുമെന്നും പറയുന്ന ശൈലിയാണ്. ഇത് കേൾവിക്കാരന് പ്രേരണ നൽകുകയും, സ്വയം നിർണ്ണയശേഷി ഉയർത്തുകയും ചെയ്യുന്നു.

c) പ്രസ്താവന ശരിയോ തെറ്റോ.
അമ്മ തന്നെ ഉമ്മ വെച്ചപ്പോൾ കറുത്ത കൺപീലികൾക്കിടയിലൂടെ അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾക്കായിരുന്നു ഏറ്റവും തിളക്കം എന്നവൻ മനസ്സിലാക്കുന്നു
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. എല്ലാത്തിലും തിളക്കം കണ്ടു
Answer:
A. പൂർണ്ണമായും ശരി

ചുവടെക്കൊടുത്ത 34, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
ഭർത്താവേ കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം
ചിത്രം രത്നഭൂഷിതമിദം
പേടിയില്ലിതിനേതുമെത്രയുമടുത്തുവന്നീടുന്നു
മെരുക്കമുണ്ടെത്രയുമെന്നുതോന്നും. (അധ്യാത്മരാമായണം)

“നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ
കുമാരൻ മനോഹരൻ ചൊല്ലെഴുമർജുനൻ തന്റെ
തിരുമകൻ വല്ലവീ വല്ലഭാ! നിന്റെ മരുമകൻ (മഹാഭാരതം കിളിപ്പാട്ട്)

മുകളിൽ കൊടുത്തിരിക്കുന്ന കവിതാഭാഗങ്ങളും പാഠഭാഗവും മുൻനിർത്തി എഴുത്തച്ഛന്റെ കാവ്യഭാഷയുടെ സവിശേഷതകളെ വിശകലനം ചെയ്തു കുറിപ്പ് തയ്യാറാക്കുക.
Answer:
അധ്യാത്മരാമായണത്തിലെ വരികളിൽ സീത സ്വർണ്ണനിറമുള്ള മാനിനെ കണ്ട് അതിന് പേടി ഇല്ലാത്തതും, ഇണക്കമുള്ളതും ആയി തോന്നുന്നു എന്നു പറയുന്നു. “കനകമയമായ’ എന്നുപയോഗിച്ച് വസ്തു നിഷ്ഠമായും, ഭാവപ്രധാനമായും സുന്ദരമായ ആ മൃഗത്തിന്റെ രൂപത്തെ കാണിക്കുകയും, അടുത്തടുത്ത് വരുന്നതും അതിന്റെ ഇണക്ക് സ്വഭാവവും വ്യക്തമാക്കുന്നതിലൂടെ അതിന്റെ ഗുണത്തെയും സൂചിപ്പിക്കുന്നു. മഹാഭാരതത്തിലെ വരികളിൽ, അർജുനന്റെ മകനായും ശ്രീകൃഷ്ണന്റെ മരുമകനായും ഉള്ള കല്യാണരൂപനായ അഭിമന്യുവിനെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ശരീരഘടനയും യൗവനസൗന്ദര്യവും മരതക കല്ലോടും ചേർന്ന് സൂക്ഷ്മമായി വർണിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വർണ്ണനകൾ കൊണ്ടുള്ള, ദൃശ്യാവിഷ്കാര കാവ്യരീതി എഴുത്തച്ഛന്റെ സവിശേഷതയാണ്. പാഠപുസ്തകത്തിൽ ദ്രോണരുടെ പടപ്പുറപ്പാടുകൾ അവതരിപ്പിക്കുമ്പോൾ, ശക്തരായ ഗജങ്ങളും വേഗതയേറിയ കുതിരകളും പടയൊരുക്കങ്ങളും യഥാസ്ഥിതിക ദൃശ്യാവിഷ്കാരത്തോടെ ചേർത്തിട്ടുണ്ട്. അത്തരം ദൃശ്യങ്ങളെ വാഗ്മയത്തിലേക്ക് മാറ്റാനുള്ള കഴിവും സങ്കേതവും എഴുത്തച്ഛന്റെ കാവ്യഭാഷയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
നിർവ്വതിയുടെ പിയുഷമുറും
നിത്യനിർമ്മലമാമൊരു ബിന്ദു
ഞാനതിന്റെയഗാധതലത്തിൽ
താണു, വീണ്ടുമുയർന്നു. നീന്തുന്നു!
കാലമാം മഹാമിഥ്യയെ വെന്നു.
കാണൂ കാണാത്ത തീരങ്ങൾ മുന്നിൽ
എൻ പ്രിയസ്വപ്നഭൂമിയിലൂടെ
എന്നുമീ യാത്ര ഞാൻ തുടരുന്നു
അഗ്നിശലഭങ്ങൾ (ഒ.എൻ.വി.)

കവി കാലത്തെ അതിജീവിക്കുന്ന ഭാവന ലോകത്ത് സഞ്ചരിക്കുകയാണ്. “നക്ഷത്രം’ എന്ന കഥയിലെ കുട്ടിയും സ്വപ്നലോകത്ത് സഞ്ചരിക്കുന്നു. അവരുടെ അനുഭൂതികളെ താരതമ്യം ചെയ്തു കുറിപ്പ് എഴുതുക
Answer:
“നക്ഷത്രം” കഥയിലും “അഗ്നിശലഭങ്ങൾ’ കവിതയിലും കുട്ടിയും കവിയും സ്വപ്നലോകത്തിലൂടെ അവരുടെ അനുഭൂതികളെ അനുഭവിക്കുന്നു. “നക്ഷത്രം’ കഥയിൽ കുട്ടി നക്ഷത്രത്തെയും, മിന്നാമിനുങ്ങിനെയും അമ്മയുടെ കണ്ണുകളെയും ഭാവനാപരമായ ലോകത്ത് താരതമ്യം ചെയ്യുന്നു. അവന്റെ അനുഭവങ്ങൾ ആശയാതീതമായ താല്പര്യവും ആഗ്രഹവും വികാരബാഹുല്യവും നിറഞ്ഞവയാണ്. അതേസമയം, “അഗ്നിശലഭങ്ങൾ’ കവിതയിൽ കവിയാണ് ഭാവനയുടെ സഞ്ചാരത്തിലൂടെ കാലത്തെ അതിജീവിക്കുന്നത്. ശക്തമായ ഭാവനയിലൂടെ സ്വാതന്ത്ര്യവും വിസ്മയവും, അനുഭൂതിയും അനുഭവിക്കുന്നു. ഇരുവരും സ്വപ്നലോകത്തിലൂടെ വാസ്തവ ലോകത്തിന്റെ പാതിവിധികളിൽ നിന്നും ഒഴിവാകുകയും, അതിന്റെ അതിരുകൾക്കപ്പുറം സഞ്ചരിക്കുകയും ചെയ്യുന്നു, പക്ഷേ കുട്ടിയുടെ അനുഭവം കൂടുതൽ വാസ്തവബന്ധിതവും വ്യക്തിപരമായ വികാരങ്ങളിൽ ആകർഷകവുമാണ്.
സ്നേഹവും ആഗ്രഹവും കൂടിയ ഭാവനയിലൂടെ അനുഭവിക്കുന്നു. എന്നാൽ കവിയുടെ അനുഭവം ദാർശനികവും ആലോചനാത്മകവും വിശാലവുമാണ്. കാലത്തെ, അഥവാ സത്യത്തെ അതിജീവിക്കുന്ന വിസ്മയഭാവനയും ആശയാതീതാനുഭവവുമായ ലോകത്താണ് കവി സഞ്ചരിക്കാൻ ആഗ്രഹിക്കുന്നത്.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
“കൊന്നമരങ്ങളിൽ സ്വർണ്ണം വിളയുന്ന
പുണ്യകാലങ്ങളിൽ
ചൈത്രത്തിൽ
മൂളുന്ന പൊന്നൊളി പോക്കുവെയിലോളത്തിൽ
മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ
കണ്ടു വിഷുക്കണിയൊ,നോണവു
മുണ്ടു പലകുറിയെന്നിട്ടും.
നിന്നിൽ തുടിക്കുമീ നിഷ്കല നിർവൃതി
യെന്നിൽ തിളച്ചുമറിഞ്ഞില്ല!’
(വിഷുത്തലേന്ന് – അക്കിത്തം)
കവിതയിൽ പറഞ്ഞിട്ടുള്ള പ്രകൃതി ഭംഗിയെയും പൂമ്പാറ്റയുടെ സുകൃതത്തെയും ഉൾപ്പെടുത്തി കവിതയ്ക്ക് ആസ്വാദനം എഴുതുക.
Answer:
ആസ്വാദനക്കുറിപ്പ്
അക്കിത്തത്തിന്റെ വിഷുത്തലേന്ന് പ്രകൃതിയുടെ മനോഹാരിതയും കാലാവസ്ഥയുടെ പുതുമയും കവിതാത്മകമായി വരച്ചുകാട്ടുന്ന കൃതി തന്നെയാണ്. കവിതയിൽ, വിഷുക്കാലത്ത് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കപ്പെട്ട പ്രകൃതിയുടെ സ്വർണചാരുതയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചൈത്രത്തിലെ പൊൻതിളക്കത്തിൽ മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റയുടെ ചടുലത കവിയുടെ മനസ്സിനെ അത്ഭുതപ്പെടുത്തുന്നു. വിഷുക്കണി കണ്ടാലും കിട്ടുന്ന ആനന്ദത്തെക്കാൾ കൂടുതലാണ് കവിയ്ക്ക് പൂമ്പാറ്റയിലൂടെ അനുഭവപ്പെടുന്നത്.

പൂമ്പാറ്റയിൽ കാണുന്ന നിർമലമായ ആനന്ദനിർവൃതിയാണ് കവിയെയും പ്രകൃതിയെയും ഒരുമിപ്പിക്കുന്നത്. കൊന്നപ്പൂക്കളിൽ ലാളിത്യത്തോടെ വിഹരിക്കുന്ന പൂമ്പാറ്റ കവിയ്ക്ക് ജീവിതത്തിലെ സത്യാനന്ദത്തിന്റെ പ്രതീകമായി തോന്നുന്നു. എന്നാൽ, തനിക്ക് ഒരിക്കലും അതുപോലൊരു ആനന്ദത്തിൽ മുങ്ങി അലിഞ്ഞുചേരാൻ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവും കവിയിലുണ്ട്.
കവിത വായനക്കാരനെ പ്രകൃതിയോടൊത്ത് ശുദ്ധമായ സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ആസ്വാദനത്തിലൂടെ പ്രകൃതിയുടെ ഓരോ സൗന്ദര്യവും മനുഷ്യഹൃദയത്തിന് ആത്മീയാനുഭവങ്ങളേകു ന്നുവെന്നതാണ് കവിതയുടെ ആത്മാവ്.

അല്ലെങ്കിൽ

(B) കുറിപ്പെഴുതുക.
അറിവായ അറിവെല്ലാം ഇപ്പോഴും എപ്പോഴും മാറിക്കൊണ്ടേയിരിക്കും അമ്മേ..
കുഞ്ഞു മീനിന്റെ ഈ അഭിപ്രായത്തിനുള്ള പ്രസക്തി എന്ത് കാഴ്ചപ്പാട് വ്യക്തമാക്കുക.
Answer:
കുഞ്ഞുമീൻ തന്റെ ചുറ്റുപാടുകൾക്കപ്പുറം ഉള്ള ലോകത്തെ കാണാനും മനസ്സിലാക്കാനും ശ്രമിക്കുന്നു. ഈ പരിശ്രമം അവന്റെ സ്വന്തം ലോകത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാൻ സഹായിക്കുന്നു. കടലിനുമപ്പുറത്ത് എത്തിയപ്പോൾ അനുഭവിച്ച ശ്വാസംമുട്ടൽ അവന് ജീവിക്കാൻ അനുയോജ്യമായത് സ്വന്തം ലോകമാണെന്നുള്ള തിരിച്ചറിവ് നൽകി. അതുവഴി ജീവിതത്തിന്റെ അനിവാര്യമായ പരിധികളും സാഹചര്യങ്ങളും കുഞ്ഞുമീൻ മനസ്സിലാക്കി. യാത്ര കഴിഞ്ഞു തിരിച്ചെത്തിയ കുഞ്ഞുമീൻ അമ്മയുടെ മരണത്തിന് സാക്ഷ്യം വഹിക്കുന്നു. അതോടെ നമ്മുടെ പരിധികളെ കുറിച്ചുള്ള അറിവ് അവന് ലഭിക്കുകയാണ്.

Class 7 Malayalam Kerala Padavali Question Paper Set 3

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക.
മീനോളം എന്ന നാടകത്തിലെ ഏത് കഥാപാത്രമാണ് നിങ്ങളെ സ്പർശിച്ചത് കാരണമെന്ത് സവിശേഷതകൾ വിശദീകരിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക
Answer:
“അറിവായ അറിവെല്ലാം ഇപ്പോഴും എപ്പോഴും മാറിക്കൊണ്ടേയിരിക്കും’ എന്ന അവന്റെ അഭിപ്രായം മനുഷ്യന്റെ അന്വേഷണബുദ്ധിയെയും ശാസ്ത്രീയ മനോഭാവത്തെയും പ്രതിനിധീകരിക്കുന്നു. ഇന്നത്തെ അറിവുകൾ നാളെ മാറിപ്പോകാം, പുതിയ തിരിച്ചറിവുകൾ ഉയർന്നു വരാം. അതിനാൽ അറിവ് ഒരിക്കലും അന്തിമമല്ല, അത് നിരന്തരം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്നതാണ്.

ഇങ്ങനെ കുഞ്ഞുമീനിന്റെ തിരിച്ചറിവുകൾ മനുഷ്യജീവിതത്തിനും അറിവിനും ബാധകമായ വലിയൊരു സത്യത്തെ പ്രകടിപ്പിക്കുന്നു.

കുഞ്ഞുമീന്റെ കഥാപാത്ര നിരൂപണം
മീനോളം എന്ന നാടകത്തിലെ കുഞ്ഞുമീൻ ഏറ്റവും കൗതുകമുള്ള, ചോദ്യാത്മകമായൊരു കഥാപാത്രമാണ്. ബാല്യത്തിന്റെ നിർമലതയും നിരന്തരം അറിവിനായി തിരയുന്ന അന്വേഷണ മനസ്സും അവനെ പ്രത്യേകത പുലർത്തുന്നവനാക്കുന്നു. “കടൽ എന്താണ്?’ എന്ന ചോദ്യത്തിൽ നിന്നും തുടങ്ങുന്ന അവന്റെ യാത്ര മനുഷ്യന്റെ ജിജ്ഞാസയെ പ്രതിനിധീകരിക്കുന്നു. അമ്മയുടെ മറുപടികൾ അവനെ തൃപ്തിപ്പെടുത്തുന്നില്ല; അതിനാൽ തന്നെ അവൻ കൂടുതൽ അന്വേഷിക്കാൻ നീങ്ങുന്നു. ഇതിലൂടെ സത്യാന്വേഷണത്തോടുള്ള ഉറച്ച മനോഭാവം പ്രകടമാകുന്നു. കടലിനുമപ്പുറം “മാനം” കണ്ടിട്ടും, അവിടെ ഉണ്ടായ ശ്വാസംമുട്ടലും അനുഭവിച്ചിട്ടും, അറിവിന്റെ പരിധികളില്ലെന്ന തിരിച്ചറിവാണ് അവൻ നേടി വരുന്നത്. “അറിവായ അറിവെല്ലാം ഇപ്പോഴും എപ്പോഴും മാറിക്കൊണ്ടേയിരിക്കും” എന്ന കുഞ്ഞുമീന്റെ വാക്കുകൾ അവന്റെ ചിന്തയുടെ ആഴവും ദാർശനികതയും വെളിവാക്കുന്നു.

ജീവിതത്തെയും മരണത്തെയും നേരിട്ട് അനുഭവിക്കുന്ന വഴിയിലൂടെയാണ് അവന്റെ തിരിച്ചറിവുകൾ രൂപപ്പെടുന്നത്. അമ്മയുടെ മരണം പോലും കുഞ്ഞുമീനിൽ ഒരു യാഥാർത്ഥ്യബോധം വളർത്തുന്നു. ജീവിതത്തിന്റെ മഹത്ത്വം, അറിവിന്റെ അനന്തത, അന്വേഷണത്തിന്റെ വില ഇവയെല്ലാം കുഞ്ഞുമീന്റെ കഥാപാത്രത്തിലൂടെ വെളിവാകുന്നു. അതിനാൽ, കുഞ്ഞുമീൻ ബാല്യത്തിലെ കൗതുകവും അന്വേഷണാത്മകതയും മനുഷ്യജീവിതത്തിലെ സത്യാന്വേഷണ മനോഭാവവുമായി സംഗമിപ്പിക്കുന്ന, ഗൗരവവും ചിന്താജനകവുമായൊരു കഥാപാത്രമാണ്.

Question 6.
പത്രവാർത്ത
വിദ്യാലയത്തിൽ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. ഗുഹാ ചിത്രങ്ങൾ മുതൽ അനുഷ്ഠാന ചിത്രകല, ചുമർചിത്രകല, ആധുനിക ചിത്രകല എന്നിവയുടെ എല്ലാം പകർപ്പുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ ഭാവനക്കനിസിദ്ധമായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും മത്സരവും ഉണ്ടായിരുന്നു. ഈ പരിപാടിയുടെ പ്രതവാർത്ത തയ്യാറാക്കുക.
Answer:
മാസ്മരിക ചിത്രപ്രദർശനവുമായി നെല്ലിയൂർ വിദ്യാലയം
നെല്ലിയൂർ: വിദ്യാലയത്തിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിവിധ മേഖലകളിൽനിന്ന് ശേഖരിച്ച ചിത്രങ്ങളെ ഉൾപ്പെടുത്തി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പരിപാടിയിൽ ഗുഹാ ചിത്രങ്ങൾ മുതൽ അനുഷ്ഠാന ചിത്രകല, ചുമർചിത്രകല, ആധുനിക ചിത്രകല വരെ വിവിധ കലാരൂപങ്ങളുടെ പകർപ്പുകൾ പ്രദർശിപ്പിച്ചു.
ക്യാമ്പിന്റെ പ്രധാന ആകർഷണം കുട്ടികളുടെ ഭാവനാശക്തി പ്രദർശിപ്പിച്ച മത്സര ചിത്രങ്ങൾ ആയിരുന്നു. പരിപാടി വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ഉത്സാഹം വർദ്ധിപ്പിക്കുകയും, ചിത്രകലയുടെ വൈവിധ്യത്തെക്കുറിച്ചുള്ള അറിവും അവബോധവും പ്രചരിപ്പിക്കുകയും ചെയ്തു. “ഇത്തരം ക്യാമ്പുകൾ കുട്ടികളിലെ കലാനൈപുണ്യ വളർച്ചയുടെ വലിയ അവസരമാണ് തുറക്കുന്നത്. ഭാവനാശക്തിയും സാങ്കേതിക കഴിവും വളരുന്ന വിധം ഇത്തരം പരിപാടികൾ ആവശ്യമാണ്. പ്രധാന അധ്യാപകൻ പറഞ്ഞു, ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും പുരസ്കാര വിതരണവും നടത്തി. കുട്ടികളിലെ സൃഷ്ടിപരമായ കഴിവുകൾ ആഗോള നിലവാരത്തിൽ വളർത്തുന്നതിന് വിദ്യാലയങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

Class 7 Malayalam Kerala Padavali Question Paper Set 2

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 2 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
ഗാന്ധിജി, നെഹ്റു, നേതാജി, ബഹദൂർഷാ, താന്തിയാതോപ്പി, ഝാൻസി റാണി, മംഗൽപാണ്ഡെ തുടങ്ങി നിരവധി ദേശാഭിമാനികൾ ഇന്ത്യൻ സ്വാതന്ത്യത്തിനു വേണ്ടി സമരം ചെയ്തിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യദാഹികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ വീരാരാധനയ്ക്ക് പാത്രമായി നിൽക്കുന്ന ഒരു വിപ്ലവനായകനാണ് ഭഗത് സിംഗ്.
പഞ്ചാബിലെ ലായപ്പൂർ ജില്ലയിൽ 1907 സെപ്റ്റംബർ മാസത്തിലാണ് ഭഗത് സിംഗ് ജനിച്ചത്. സർദാർ കിഷൻ സിംഗും വിദ്യാവതിയുമായിരുന്നു മാതാപിതാക്കൾ. ബാല്യകാലത്തു കൂട്ടുകാർ കളിച്ചുനടക്കുമ്പോൾ ബ്രിട്ടീഷുകാരെ ഈ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു ആ കുട്ടിയുടെ ചിന്ത. 1926ൽ നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. ചന്ദ്രശേഖർ ആസാദായിരുന്നു അതിനു നേതൃത്വം നൽകിയത്. പഞ്ചാബിലെ ജാലിയൻ വാലാബാഗിൽ 1919ൽ നടന്ന നടന്ന കൂട്ടക്കൊല ഭഗത്തിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ജനറൽ ഡയർ എന്ന പട്ടാളമേധാവിയുടെ നേതൃത്വത്തിൽ ഇരുപതിനായിരം വരുന്ന നിസ്സഹായരായ ജനക്കൂട്ടത്തിനു നേർക്ക് വെടിയുണ്ടകൾ തീരുന്നതുവരെ നിറയൊഴിച്ചപ്പോൾ അവിടെ മരിച്ചുവീണത് ആയിരത്തി അഞ്ഞൂറിൽപ്പരം ഭാരത മക്കളായിരുന്നു. 1931 മാർച്ച് 23-ന് ലാഹോർ ഗൂഢാലോചനാ കേസിൽ പ്രതിയാക്കി ബ്രിട്ടീഷുകാർ ഭഗത് സിംഗിനെ തൂക്കിക്കൊന്നു.

A. യുവതലമുറയുടെ വീരാരാധനയ്ക്ക് പാത്രമായ വിപ്ലവനായകൻ ആര്?
(a) ഗാന്ധിജി
(b) ഭഗത് സിംഗ്
(c) നേതാജി സുഭാഷ് ചന്ദ്രബോസ്
(d) മംഗൽ പാണ്ഡെ
Answer:
(b) ഭഗത് സിംഗ്

B. നൗജവാൻ ഭാരത് സഭയുടെ നേതാവ് ആര്?
(a) ഭഗത് സിംഗ്
(b) ചന്ദ്രശേഖർ ആസാദ്
(c) സുഭാഷ് ചന്ദ്രബോസ്
(d) ഗാന്ധിജി
Answer:
(b) ചന്ദ്രശേഖർ ആസാദ്

C. 1919ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട പട്ടാളമേധാവി ആര്?
(a) ജനറൽ ഡയർ
(b) ജനറൽ ഹെസ്റ്റിങ്സ്
(c) ലോഡ് കർസൺ
(d) ലാലാ ലജ്പത്റായ്
Answer:
(a) ജനറൽ ഡയർ

D. ബാല്യത്തിൽ കൂട്ടുകാർ കളിച്ചുനടക്കുമ്പോൾ ഭഗത് സിംഗിന്റെ ചിന്ത എന്തായിരുന്നു?
(a). പഠനം മുന്നോട്ട് കൊണ്ടുപോകുക
(b) ബ്രിട്ടീഷുകാരെ ഈ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കുക.
(c) കർഷകരെ സഹായിക്കുക
(d) രാഷ്ട്രീയത്തിലേർപ്പെടുക
Answer:
(b) ബ്രിട്ടീഷുകാരെ ഈ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കുക.

Class 7 Malayalam Kerala Padavali Question Paper Set 2

Question 2.
a) ഔചിത്യം വിശദീകരിക്കുക.
ടിവി ഭാര്യയോട് സംസാരിച്ചുകൊണ്ടിരുന്നു
ഈ മെയിലുകൾ തുടരെത്തുടരെ വർത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു
മൊബൈൽ നിർത്താതെ ചിലച്ചു കൊണ്ടിരുന്നു.
ഈ വരികളുടെ ഔചിത്യം വിശദമാക്കുക.
Answer:
ഔചിത്യം
ഈ വരികൾ കഥയുടെ ആശയവുമായി ചേർന്ന് സൈബർ ലോകത്തിന്റെ ആഘാതവും കുടുംബാന്തരീക്ഷത്തിലെ വിദൂരതയും വ്യക്തമാക്കുന്നുവെന്നതാണ് അവയുടെ ഔചിത്യം.
ഇതിലൂടെ ഇന്നത്തെ മനുഷ്യജീവിതം സൈബർ ലോകത്തിന്റെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പിടിയിലായി, കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യാവസ്ഥയാണ് എഴുത്തുകാരൻ ഉദ്ദേശിക്കുന്നത്.

b) കണ്ടമാനം ചെലവാക്കി കളയാം. ഒരു വിലയില്ലായ്മ ഉണ്ട് പലർക്കും. ഇവിടെ വിലയില്ലാതായത് എന്ത്?
1. വെള്ളം
2. പണം
3. വാക്ക്
4. സത്യം
Answer:
3. വാക്ക്

c) പ്രസ്താവന ശരിയോ തെറ്റോ.
ഓട്ട മത്സരത്തിൽ അലി മൂന്നാം സ്ഥാനമാണ് ആഗ്രഹിച്ചത്.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. മൂന്നാം സ്ഥാനക്കാർക്കുള്ള ഷൂസ് ആണ് ആഗ്രഹിച്ചത്
Answer:
D. മൂന്നാം സ്ഥാനക്കാർക്കുള്ള ഷൂസ് ആണ് ആഗ്രഹിച്ചത്

ചുവടെക്കൊടുത്ത 34, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
“വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാ
നൊട്ടു വാനിൽ പറന്നുനടക്കട്ടെ. (ബാലാമണിയമ്മ)

“സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം. (കുമാരനാശാൻ)

പില്ലുവിന്റെ മനസ്സിലെ കിളി
അശാന്തനായിരുന്നു.
“മനസ്സിലെ കിളി’ എന്ന കഥ, മുകളിൽക്കൊടുത്ത കവിതാശകലങ്ങൾ എന്നിവ വിശകലനം ചെയ്ത് കുറിപ്പെഴുതുക
Answer:
ബാലാമണിയമ്മ തന്റെ കവിതയിൽ “വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാനൊന്നു വാനിൽ പറന്നുനടക്കട്ടെ എന്ന് പറഞ്ഞത് ഒരു പക്ഷിയുടെ ശബ്ദം മാത്രമല്ല, മനുഷ്യന്റെ ആത്മാവിന്റെ ആഗ്രഹവുമാണ്. ജീവജാലങ്ങൾക്ക് സ്വാതന്ത്ര്യം വേണം; കൂട്ടിലടച്ചാൽ അവ ജീവിക്കുന്നില്ല, വെറും നിലനിൽപ്പ് മാത്രമേ ഉണ്ടാകൂ. അതേപോലെ, കുമാരനാശാൻ വ്യക്തമാക്കുന്നതാണ്. “സ്വാതന്ത്ര്യം തന്നെയാണ് അമൃതം, പാരതന്ത്ര്യം മരണത്തെക്കാൾ ഭയാനകം. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒരുപോലെ തന്നെ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ ജീവന്റെ അർത്ഥം നഷ്ടപ്പെടുന്നു.

ബിമലേന്ദ്ര ചക്രവർത്തിയുടെ മനസ്സിലെ കിളി’ എന്ന കഥയും ഈ ആശയവുമായി ഏകോപിപ്പിക്കുന്നു. പില്ലുവിന്റെ മനസ്സിലെ കിളി അശാന്തമായത്, അവൻ കണ്ട മൈന ചങ്ങലയിൽ പെട്ടു വലയുന്നതിനാലാണ്. ജീവജാലങ്ങൾക്കുള്ള സങ്കടം തിരിച്ചറിയാനും അവരെ മോചിപ്പിക്കാനും കഴിയുന്നത് യഥാർത്ഥ മാനുഷിക മൂല്യങ്ങൾ വളർന്ന കുട്ടിയുടെ മനസ്സിലാണ്. മൈനയെ വിടുതൽ നൽകുമ്പോൾ മാത്രമാണ് പിവിന് സന്തോഷം അനുഭവിക്കാൻ കഴിഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ മഹത്വമാണ് എല്ലാ സന്ദർഭങ്ങളിലും ഉയർന്നുനിൽക്കുന്നത്.

അല്ലെങ്കിൽ

(B) പ്രതികരണകുറിപ്പ് എഴുതുക.

“കിളി അയാളോട് സംസാരിക്കുന്നു’ എന്ന കഥയിലെ നായകൻ ആധുനിക സാങ്കേതികവിദ്യയോട് മുഖം തിരിഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.
ഈ പ്രസ്താവനയോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കി കുറിപ്പെഴുതുക.
Answer:
പ്രതികരണക്കുറിപ്പ്
“കിളി അയാളോട് സംസാരിക്കുന്നു’ എന്ന കഥയിൽ നായകൻ നേരിട്ട് അനുഭവിക്കുന്ന അവസ്ഥ നമ്മുടെ കാലഘട്ടത്തിലെ വലിയൊരു യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്നു. ആശയവിനിമയ സാധ്യതകൾ സൈബർലോകം അനവധി തുറന്നു തന്നിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ ആത്മബന്ധങ്ങളെ അകറ്റിമാറ്റുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഭാര്യ, മകൻ, മകൾ എന്നിവർ ഓരോരുത്തരും യന്ത്രങ്ങളുമായി മാത്രം ബന്ധപ്പെടുമ്പോൾ നായകൻ ഏകാന്തതയിൽ വീഴുന്നു.
ഇത്തരം സാഹചര്യത്തിലാണ് നായകൻ പ്രകൃതിയിലേക്കു തിരിഞ്ഞുനിൽക്കുന്നത്. കുടുംബത്തിൽ നിന്ന് അകലുമ്പോഴും പ്രകൃതി തന്നെ ആശ്വാസം നൽകി കൂട്ടിരിക്കുന്നു എന്ന അനുഭവമാണ് “കിളി അയാളോട് സംസാരിക്കുന്നു’ എന്ന രംഗം നമ്മിലേക്ക് കൈമാറുന്നത്. അതായത്, നായകൻ ആധുനിക സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗത്തോട് വിമുഖനായിരിക്കുകയാണ്. അദ്ദേഹം തിരഞ്ഞെടുത്തത് പ്രകൃതിയുമായുള്ള സംവാദമാണ്.
ഈ കഥ നമ്മെ പഠിപ്പിക്കുന്നത്, സൈബർ ലോകത്തെ മുഴുവനായി തള്ളിക്കളയാതെ, അതിനെ വിവേക ത്തോടെ ഉപയോഗിക്കുകയും, യഥാർത്ഥ മനുഷ്യബന്ധങ്ങൾക്കും പ്രകൃതിയുമായി ബന്ധപ്പെടുന്നതിനും പ്രാധാന്യം നൽകുകയും ചെയ്യണം എന്നതാണ്.

ചുവടെ കൊടുത്ത 44, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
തളിരും മലരും തരുപ്പടർപ്പും
തണലും തണുവണിപ്പുൽപ്പരപ്പും.
കളകളം പെയ്തുപെയ്തങ്ങുമിങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

പരിമൃദു കല്ലോല വീണ മീട്ടി
പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ച പോലെ
വരിവരി നിൽക്കുന്ന കുന്നുകളും

പരശത സസ്യവിതാനിതമാം
പല പല താഴ്വരത്തോപ്പുകളും
പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ
പരിചെഴും നെൽപാടവീഥികളും

ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും
ഇവയെല്ലാമാവെറും ഗ്രാമരംഗം
ഭുവനൈക സ്വർഗമായ്ത്തീർത്തിരുന്നു…..

ചങ്ങമ്പുഴ

കാവ്യഭംഗിയും പ്രയോഗ ഭംഗിയും വിശകലനം ചെയ്ത് ആസ്വാദനം തയ്യാറാക്കുക.
Answer:
ആസ്വാദനക്കുറിപ്പ്
കൊടുത്തിരിക്കുന്ന വരികളിൽ കവി ഗ്രാമരംഗത്തിന്റെ സൗന്ദര്യവും സമൃദ്ധിയും അതിശയകരമായി വരച്ചു കാണിച്ചിരിക്കുന്നു. തളിരും മലരും തരുപ്പടർപ്പും പച്ചപ്പാർന്ന പുൽ പരപ്പുകളും എല്ലാം ചേർന്ന് പ്രകൃതിയുടെ മനോഹാരിത നിറഞ്ഞൊരു ദൃശ്യലോകമാണ് സൃഷ്ടിക്കുന്നത്. പക്ഷികളുടെ കള കള നാദവും,
വീണ മീട്ടും പോലെയുള്ള ഒഴുക്കും താമരപ്പൊയ്കയുടെ സൗന്ദര്യവും, വരിയായി നിൽക്കുന്ന ചെറു കുന്നുകളും, നെൽ കതിർ പാടങ്ങളും, ഇടയന്റെ പാട്ടും ചേർന്ന് ഗ്രാമജീവിതത്തിന്റെ സുന്ദരസങ്കല്പം സൃഷ്ടിക്കുന്നു.
ഈ ചിത്രീകരണം വായനക്കാരനെ ഗ്രാമത്തിന്റെ ഭംഗിയിലേക്ക് ആകർഷിക്കുന്നു. പ്രകൃതിയുമായി ഇഴുകിയ കൃഷിസമൃദ്ധമായ ഗ്രാമം, കവിയുടെ കാഴ്ചപ്പാടിൽ, ഭൂമിയിലെ ഒരു സ്വർഗ്ഗമായി ഉയർന്നിരിക്കുന്നു. കവിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഓരോ പ്രകൃതി ഘടകവും ജീവിതത്തിന്റെ സമാധാനവും സൗന്ദര്യവും പ്രതിപാദിക്കുന്നു. അതിനാൽ ഈ വരികൾ പ്രകൃതി സ്നേഹത്തെയും ഗ്രാമീണ ജീവിതത്തിലെ ലാളിത്യസൗന്ദര്യത്തെയും ഉയർത്തിക്കാട്ടുന്നവയാണ്.

അല്ലെങ്കിൽ

(B) വിവരണം തയ്യാറാക്കുക
കുമ്മാട്ടിയുടെ വരവിനെ വർണിച്ചിരിക്കുന്ന മുത്തശ്ശി കഥയിലൂടെ എന്ന കവിത ഭാഗം വായിച്ചല്ലോ, കുമ്മാട്ടി എന്ന പാഠഭാഗത്തിലെ ആശയം കൂടി പരിഗണിച്ച് കുമ്മാട്ടിയെ കുറിച്ച് ഒരു വർണ്ണന തയ്യാറാക്കുക.
Answer:
കുമ്മാട്ടിയുടെ വർണ്ണന
ഓണാഘോഷത്തോടൊപ്പം ഗ്രാമങ്ങളിൽ കുട്ടികളും ചെറുപ്പക്കാരും അവതരിപ്പിക്കുന്ന പ്രധാന ജനകീയകലാരൂപമാണ് കുമ്മാട്ടി. പാർപ്പടകപ്പുല്ലുകൾ കൊണ്ട് ശരീരം പൊതിഞ്ഞും, വർണ്ണാഭമായ മുഖാവരണങ്ങൾ കെട്ടിയും, വില്ലുകൊട്ടി താളത്തിൽ കളിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഹനുമാൻ, കൃഷ്ണൻ, പന്നി, തള്ള എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.

ആർപ്പുവിളികളോടും പാട്ടുകളോടും കൂടിയുള്ള പ്രകടനം ഗ്രാമങ്ങളിലെല്ലാം ഉത്സവചൈതന്യം പകരുന്നു.

കാവാലം നാരായണപ്പണിക്കരുടെ മുത്തശ്ശിക്കഥയിലൂടെ എന്ന കവിതയിൽ കുമ്മാട്ടിയുടെ വരവ് അത്ഭുതകരമായ ഭാവങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. പറന്നു വരുന്നതോ, നടന്ന് വരുന്നതോ പോലെ തോന്നുന്ന കുമ്മാട്ടി ഗ്രാമവീഥികൾക്ക് വിസ്മയഭംഗി പകരുന്നു. കാർഷികസമൃദ്ധിയും ഗ്രാമീണ ഐക്യവും വിളിച്ചോതുന്ന, ഓണത്തിന്റെ ആനന്ദ ചൈതന്യത്തെ ഉയർത്തിക്കാട്ടുന്ന കലാരൂപമാണ് കുമ്മാട്ടി.

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
പെയ്തു തീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ സാറ എന്ന കൊച്ചു പെൺകുട്ടിയെ കുറിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
മജീദ് മജീദിയുടെ സ്വർഗത്തിലെ കുട്ടികൾ സിനിമയെ ആസ്പദമാക്കി എഴുതിയ പെയ്തുതീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ സാറ, ദാരിദ്ര്യത്തിന്റെ വലയത്തിനുള്ളിൽ ജീവിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയാണ്. കീറിയ ഷൂസ് നഷ്ടപ്പെട്ടപ്പോൾ പോലും വീട്ടിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി അത് അപ്പനോടോ അമ്മയോടോ പറയാതെ സഹോദരനോടൊപ്പം വേദന സഹിക്കുന്ന അവളുടെ സ്വഭാവം ഏറെ ഹൃദയസ്പർശിയാണ്. സഹോദരനോടുള്ള സ്നേഹവും ആത്മബന്ധവും അവളുടെ ഓരോ പ്രവൃത്തികളിലും തെളിഞ്ഞുനിൽക്കുന്നു. സ്കൂളിലേക്കുള്ള യാത്രയും ഷൂസ് പങ്കിട്ട് ഉപയോഗിക്കുന്ന അനുഭവവും അവളെ കൂടുതൽ കരുത്തുറ്റ കുട്ടിയായി തീർത്തു. അവളുടെ നഷ്ടപ്പെട്ട ഷൂസ് മറ്റൊരു പെൺകുട്ടിയുടെ കാലിൽ കണ്ടപ്പോൾ പോലും അവൾക്കു മാനക്കേട് വരാതിരിക്കാൻ ഒന്നും വെളിപ്പെടുത്താതെ സഹോദരനോടൊപ്പം മിണ്ടാതിരിക്കുകയായിരുന്നു. ഇതിലൂടെ അവളുടെ മനസ്സിലെ കരുണയും മാനുഷികതയും തെളിയുന്നു. ചെറുപ്പത്തിലേ കുടുംബത്തിന്റെ വേദനകളും കഷ്ടപ്പാടുകളും മനസ്സിലാക്കി സഹോദരനൊപ്പം അവയെ സഹിക്കാൻ തയ്യാറാവുന്ന മനോവികാസം അവൾക്കുണ്ട്. സാറയുടെ കണ്ണുനിറഞ്ഞ മൗനം പോലും വലിയൊരു സന്ദേശമായി മാറുന്നു. അവളുടെ നിരപരാധിത്വവും കാരുണ്യവും കഥയുടെ വികാരാത്മകത വർധിപ്പിക്കുന്നു. ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും പ്രതീക്ഷയും മനുഷ്യസ്നേഹവും കണ്ടെത്തുന്ന പ്രതീകമായി അവൾ മാറുന്നു. അതുകൊണ്ടുതന്നെ സാറ മലയാളപാഠഭാഗങ്ങളിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ബാലകഥാപാത്രങ്ങളിൽ ഒന്നാണ്.

Class 7 Malayalam Kerala Padavali Question Paper Set 2

Question 6.
പത്രവാർത്ത
ക്രിസ്റ്റി ബ്രൗണിന്റെ ചിത്രത്തിന് സമ്മാനം അർഹമായതിനെ തുടർന്ന് അവന്റെ വേറിട്ട കഴിവിനെ കാണിച്ചുകൊണ്ടുള്ള പത്രവാർത്ത തയ്യാറാക്കുക.
Answer:
കാൽവിരലിൽ വിരിഞ്ഞ കലാസൗന്ദര്യം : ക്രിസ്റ്റി ബ്രൗൺ ചിത്രരംഗത്തെ വിസ്മയിപ്പിച്ചു ഡബ്ലിൻ : സെറിബ്രൽ പാൾസി ബാധിച്ച് ശരീരചലനങ്ങൾ തളർന്നുപോയ ബാലനായ ക്രിസ്റ്റി ബ്രൗൺ തന്റെ ഇടതു കാൽവിരലിന്റെ സഹായത്തോടെ വരച്ച ചിത്രത്തിലൂടെ കലാരംഗത്ത് വിസ്മയം സൃഷ്ടിച്ചു. സൺഡേ ഇൻഡിപെൻഡന്റ് നടത്തിയ പെയിന്റിംഗ് മത്സരത്തിലാണ് ക്രിസ്റ്റിയുടെ ചിത്രം സമ്മാനാർഹമായത്. സിൻഡ്രല രാജകുമാരനോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യത്തെ നിറപ്പകിട്ടോടെ ക്യാൻവാസിൽ പകർത്തിയ ക്രിസ്റ്റിയുടെ ചിത്രം സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വികാര സമ്പന്നമായ ഭാവങ്ങളാൽ സമ്പുഷ്ടമായിരുന്നുവെന്ന് വിധികർത്താക്കൾ വിലയിരുത്തി.

ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത അറിഞ്ഞപ്പോൾ ക്രിസ്റ്റിയുടെ കുടുംബവും സുഹൃത്തുക്കളും ആഹ്ളാദത്തിൽ മുങ്ങി. “ക്രിസ്റ്റിയുടെ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റെയും തെളിവാണ് ഈ വിജയം” എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

ഇങ്ങനെ തന്റെ കാൽവിരലിൽ വിരിയിച്ച കലാസൃഷ്ടി ലോകത്തിനു മുന്നിൽ കൊണ്ടുവന്ന, ക്രിസ്റ്റി ബ്രൗൺ തന്റെ പ്രത്യേക കഴിവുകൊണ്ട് എല്ലാവർക്കും പ്രചോദനമായി മാറിയിരിക്കുന്നു.

Class 7 Malayalam Kerala Padavali Question Paper Set 1

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 1 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
സാമൂഹിക ജീവിതത്തിൽ ആശയവിനിമയത്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ് ഭാഷ. വാക്കുകൾ ആ ഭാഷയുടെ ഘടകങ്ങളും. സാമൂഹിക ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ് രൂപം പ്രാപിച്ചു വന്ന ഭാഷയുടെ നിലനില്പ് പൊതുവായ മൂല്യബോധത്തിന്റെ പൊതുവായ ചില വിശ്വാസങ്ങളുടെ അസ്തിവാരത്തിലാണ്. അതില്ലാത്തിടത്ത് ഭാഷ നിരർത്ഥകമായിത്തീരുകയേയുള്ളൂ. വിശ്വാസത്തിന്റേയും വീക്ഷണത്തിന്റെയും കാര്യത്തിൽ നിങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളുമായി സംഭാഷണത്തിലേർപ്പെടാൻ നോക്കു. അപ്പോൾ ഇക്കാര്യം ശരിക്കനുഭവപ്പെടും. നിങ്ങൾക്ക് പരസ്പരം മനസ്സിലാവുകയില്ല. പരസ്പരം മനസ്സിലാ ക്കാൻ കഴിയാതെ പ്രയോഗിക്കപ്പെടുന്ന ഭാഷ അതിന്റെ അർത്ഥത്തെത്തന്നെ നിഷേധിക്കുകയാണല്ലോ ചെയ്യുന്നത്. അവിടെ മൗനമാണ് യാഥാർത്ഥ്യം. ഭാഷയിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസികജീവിതം ലോകത്തിന് കാഴ്ചവയ്ക്കുന്നത്. അങ്ങനെ കാഴ്ച വയ്ക്കാൻ അവനെ സഹായിക്കുന്നത് ഭാഷാപ്രയോഗത്തിൽ കാതലായി പ്രവർത്തിക്കുന്ന മൂല്യബോധമോ വിശ്വാസമോ ആകുന്നു.

A. പൊതുവായ വിശ്വാസങ്ങളും മൂല്യങ്ങളും ഇല്ലാത്തിടത്ത് ഭാഷ എന്താകും?
(a) അമൂല്യമായിത്തീരും
(b) നിരർത്ഥകമായിത്തീരും
(c) വിശ്വസനീയമാകും
(d) വികസിക്കും
Answer:
(b) നിരർത്ഥകമായിത്തീരും

B. പരസ്പരം മനസ്സിലാക്കാനാകാതെ വരുന്നിടത്ത് യാഥാർത്ഥ്യം എന്താണ്?
(a) ശബ്ദം
(b) മൗനം
(c) വാദപ്രതിവാദം
(d) വിജയം
Answer:
(b) മൗനം

C. ഭാഷയിലൂടെ മനുഷ്യൻ ലോകത്തിന് കാഴ്ചവയ്ക്കുന്നത് എന്താണ്?
(a) രാഷ്ട്രീയജീവിതം
(b) ശാരീരികശേഷി
(c) മാനസികജീവിതം
(d) സാമ്പത്തികജീവിതം
Answer:
(c) മാനസികജീവിതം

D. ഭാഷാപ്രയോഗത്തിന് കാതലായി പ്രവർത്തിക്കുന്നത് എന്താണ്?
(a) മതബോധം
(b) മൂല്യബോധവും വിശ്വാസവും
(c) സംസ്കാരപരമ്പര
(d) വിദ്യാഭ്യാസം
Answer:
(b) മൂല്യബോധവും വിശ്വാസവും

Class 7 Malayalam Kerala Padavali Question Paper Set 1

Question 2.
a) ശീർഷകത്തിന്റെ ഔചിത്യം
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കാവ്യനർത്തകി എന്ന ശീർഷകം ഭാഷയെ കുറിച്ചുള്ള ചങ്ങമ്പുഴയുടെ കവിതയ്ക്ക് എത്രമാത്രം അനുയോജ്യമാണ്, അതിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കാവ്യനർത്തകി
ചങ്ങമ്പുഴ എഴുതിയ കവിതയിൽ ഭാഷയെ ഒരു നർത്തകിയായി കാണിച്ചുകൊണ്ടാണ് അദ്ദേഹം അതിന്റെ സൗന്ദര്യവും കലാത്മകതയും വരച്ചുകാട്ടുന്നത്. “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി” എന്ന വരികളിലൂടെ കവിതയുടെ ഭാഷ സംഗീതാത്മകമായ ഭംഗിയോടെ മുന്നേറുന്നു.അതുകൊണ്ട് തന്നെ “കാവ്യനർത്തകി’ എന്ന ശീർഷകം കവിതയുടെ ഉള്ളടക്കത്തെയും അവതരണശൈലിയെയും കൃത്യമായി പ്രതിനിധീകരിക്കുന്നതാണ്. കവിതയിലെ ഭംഗി, ചലനം, സംഗീതം എന്നിവയെല്ലാം ഈ ശീർഷകത്തിലൂടെ പ്രതിഫലിക്കുന്നു.

b) തീയ്ക്ക് മാറിനിൽക്കാനേ കഴിയൂ ഈ ഹരിതസാമ്രാജ്യത്തിൽ എന്തുകൊണ്ട്?
A. ഇടതൂർന്ന ഇല ചാർത്തുകളാൽ സമ്പന്നമായതിനാൽ
B. മലപ്രദേശമാണ്
C. ജലസ്രോതസ്സുകൾ കൂടുതലാണ്
D. മഞ്ഞു വീഴ്ചയാണ്
Answer:
A. ഇടതൂർന്ന ഇല ചാർത്തുകളാൽ സമ്പന്നമായതിനാൽ

c) പ്രസ്താവന ശരിയോ തെറ്റോ.
മറ്റു കുട്ടികൾ ആരും അറിയരുത്. അലി ഇങ്ങനെ പറഞ്ഞത് അവൾക്ക് മാനക്കേട് ഉണ്ടാക്കുമെന്ന് കരുതിയാണ്.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. അത് അവന്റെ അല്ല എന്ന് തോന്നി.
Answer:
A. പൂർണ്ണമായും ശരി

ചുവടെക്കൊടുത്ത 34, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
“പൂമ്പാറ്റകൾ ഒക്കെ കാറ്റിന് എന്നെ വിട്ടു കൊടുക്കാതെ വന്നു പൊതിഞ്ഞു നിന്നു ഈ വാക്യം കൊണ്ട് എഴുത്തുകാരൻ അർത്ഥമാക്കുന്നത് എന്താവാം? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
“പൂമ്പാറ്റകൾ ഒക്കെ കാറ്റിന് എന്നെ
വിട്ടുകൊടുക്കാതെ വന്നു പൊതിഞ്ഞുനിന്നു
എന്ന വാക്യം എഴുത്തുകാരന്റെ പ്രകൃതിയോടുള്ള സമ്പൂർണ്ണ ഐക്യബോധത്തെ സൂചിപ്പിക്കുന്നു. സാധാരണയായി പൂമ്പാറ്റകൾ കാറ്റിനൊപ്പം പറക്കുന്നവരാണ്. എന്നാൽ ഇവിടെ അവ എഴുത്തുകാരനെ കാറ്റിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണെന്ന് കാണിക്കുന്നു. ഇതിലൂടെ എഴുത്തുകാരന് തന്റെ ആത്മാവ് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ലയിച്ചുപോയതായി തോന്നുന്നു. പ്രകൃതി അവനെ തള്ളിക്കളയാതെ തന്റെ സ്നേഹാഭിമുഖ്യത്തിൽ പൊതിഞ്ഞു ചേർത്തുവെയ്ക്കുന്നു. ഈ വരി പ്രകൃതിയുടെ കരുതലും മനുഷ്യൻ അനുഭവിക്കുന്ന സുരക്ഷിതത്വബോധവും വ്യക്തമാക്കുന്നു. പൂമ്പാറ്റകളുടെ ലോകത്തിനുള്ളിൽ എഴുത്തുകാരൻ ഒരു കുഞ്ഞുപോലെ പൊതിഞ്ഞുനിൽക്കുന്ന അനുഭവമാണ് ഇതിലൂടെ പ്രകടമാകുന്നത്.

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
പെയ്തു തീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ അലിയെയും, മനസ്സിലെ കിളി എന്ന കഥയിലെ പിവിനെയും താരതമ്യം ചെയ്തു കുറിപ്പ് എഴുതുക.
Answer:
പിക് ലു കരുണയും സ്നേഹവും സ്വാതന്ത്രബോധവും ഉള്ള ബാല ഹൃദയത്തിൻ ഉടമയാണ്. അവന്റെ സഹോദരൻ ഒരു മൈനയെ കൂട്ടിലടച്ചിടുമ്പോൾ പിക് ലു വല്ലാതെ വിഷമിക്കുന്നു. ആരോടും അനുവാദം ചോദിക്കാതെ തന്നെ അതിനെ തുറന്നു വിടുകയും ചെയ്യുന്നു. ഇത് അവന്റെ കാരുണ്യവും സ്വാതന്ത്ര്യത്തിനുള്ള ആകാംക്ഷയും തെളിയിക്കുന്നു. സ്വതന്ത്രമായ പറക്കലിൽ നിന്ന് അവൻ ആനന്ദം കണ്ടെത്തുന്നു.

പെയ്തു തീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ അലി ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. വിദ്യാർത്ഥിയായ അവനും ഇളയ സഹോദരിക്കും കൂടി ഒരു ജോഡി ഷൂസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് നഷ്ടപ്പെട്ടു പോകുന്നത്. അവരിൽ വലിയ വേദന ഉണ്ടാക്കുന്നു എങ്കിലും കുടുംബ പശ്ചാത്തലം മനസ്സിലാക്കി മറ്റൊന്നിനു വേണ്ടി അവർ രക്ഷിതാക്കളെ സമീപിക്കുന്നില്ല. തങ്ങളുടെ കളഞ്ഞുപോയ ഷൂസ് മറ്റൊരു കുട്ടിയുടെ കാലിൽ കാണുമ്പോഴും അവകാശവാദവുമായി മുന്നോട്ടുപോകാതെ ആ കുട്ടിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു. തങ്ങളെക്കാൾ മോശം സാഹചര്യത്തിലുള്ള ആ കുട്ടിയിൽ നിന്ന് ഷൂസ് തിരികെ വാങ്ങാതെ മടങ്ങിവരുന്ന അലി ഒരു മനുഷ്യസ്നേഹിയും കാരുണ്യമുള്ളവനും, ഔചിത്യ ബോധത്തോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയുമാണ്.

ഈ രണ്ടു കുട്ടികളും ഉയർന്ന മാനവിക മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. മുതിർന്നവർ പോലും ചിന്തിക്കാത്ത തരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുന്നു.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ്, കഥകൾ പലതോതി,
നെഞ്ചണച്ചൊരു ഗുരു വളർത്തിയ കിളിമകൾ പാടി. (എന്റെ മലയാളം) (ഒ.എൻ.വി.)
എന്നുമീ യാത്ര’ എന്ന കാവ്യഭാഗം പഠിച്ചല്ലോ ഈ രണ്ടുകാവ്യഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്ന ആശയതലമെന്ത്? ആസ്വാദനം തയ്യാറാക്കുക.
Answer:
ഒ.എൻ.വി.യുടെ എന്റെ മലയാളം കവിതയിൽ കുട്ടിക്കാലത്തെ മലയാള ഭാഷയുടെ മധുരവും സൗന്ദര്യവും പ്രതിഫലിക്കുന്നു. മുത്തുകളും പവിഴങ്ങളും പോലെ മലയാളം മനസ്സിൽ വീണതും, പാട്ടുകളും കഥകളും, ഗുരുവിന്റെ പരിശീലനവും – എല്ലാം ഒരു സ്നേഹാഭിഭാഷയായി കവി അവതരിപ്പിക്കുന്നു. ഭാഷ കേവലം സംവേദന മാധ്യമം അല്ല, ജീവിതത്തിന്റെ അനുഭവങ്ങൾ നിറഞ്ഞ അനുഭവഭൂമിതന്നെയാണ്. സാഹിത്യങ്ങളാണ് പാരമ്പര്യങ്ങളെയും ഭാവിയെയും ഒരുമിച്ച് ചേർക്കുന്ന കണ്ണി. “എന്നും ഈ യാത്ര എന്ന കവിതയിൽ മനുഷ്യന്റെ ജീവിതയാത്രയുടെ എല്ലാ തലങ്ങളെയും കൂട്ടിയിണക്കുന്നു കവി. ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെ ഉള്ളിൽ ഉയർത്തെഴുന്നേൽക്കുന്നുണ്ട്. പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും അടുത്ത തലമുറയുടെ നാളെയേയും കവി ഭാവന ചെയ്യുന്നു.
ഒഎൻവിയുടെ കവിതകൾ രണ്ടും പാരമ്പര്യത്തെയും ഭാവിയെയും കൂട്ടിച്ചേർക്കുന്ന ഇന്നിന്റെ പ്രതിഭാസമായി സദാ നിലകൊള്ളുന്നു.
കാവ്യഭാഷയുടെ ലാളിത്യം കൊണ്ടും ആശയത്തിന്റെ ആഴം കൊണ്ടും കവിതകൾ സഹൃദയരിൽ നിലയുറപ്പിച്ചതാണ്.

അല്ലെങ്കിൽ

(B) വർണ്ണന
വെള്ളത്തിലെ തിര തള്ളുന്നതുപോലെ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ
“പടക്കളത്തിലേക്ക്’ എന്ന കവിതയിലെ കുതിരകളെ കുറിച്ചുള്ള ഈ വർണ്ണന എത്രത്തോളം കാവ്യഭാഗത്തിന് സൗന്ദര്യം നൽകുന്നു. വിശദമാക്കുക.
Answer:
വെള്ളത്തിലെ തിരകൾ തള്ളുന്നതുപോലെ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ’ എന്ന വരികൾ കവിതയിലെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമാണ്. കവി യുദ്ധഭൂമിയിലെ കുതിരകളുടെ ചടുലതയും ഉത്സാഹപരിതമായ നിലപാടും അത്യന്തം സജീവമായി വരച്ചുകാട്ടുന്നു. കുതിരകളുടെ ഉത്സാഹവും ശക്തിയും വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയിലെ ഒരു സാധാരണ ദൃശ്യമായ തിരകളുടെ ചലനം കവി കുതിരകളുടെ ചലനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും കവിതയ്ക്ക് ഒരു സുന്ദരമായ സൗന്ദര്യചായം ലഭിക്കുന്നു. യുദ്ധത്തിന്റെ ഗൗരവം മാത്രമല്ല, അതിന്റെ ജീവത്വവും വൈഭവവും കൂടി കവിതയിൽ പ്രത്യക്ഷമാവുന്നു. കവിതയിലെ ഈ വർണ്ണന വായനക്കാരനെ യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുകയും അവിടെ നടക്കുന്ന സംഭവങ്ങളെ നേരിട്ട് അനുഭവിപ്പിക്കുകയും ചെയ്യുന്നു.

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
മൈന അതിന്റെ അമ്മയെ കണ്ടെത്തുമോ അതിനു വീട്ടിലേക്കുള്ള വഴിയറിയുമോ..?
പില്ലുവിന്റെ ഈ
മാനസിക അവസ്ഥ അവന്റെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കുന്നുണ്ടോ? കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
പ്രകൃതിദൃശ്യത്തോട് സാമ്യം കാണിച്ച് കവി യുദ്ധത്തിന്റെ ഭാരം കുറച്ച് വായനക്കാരന് ആസ്വാദ്യാനുഭവം സൃഷ്ടിക്കുന്നു. കവിതയ്ക്ക് കൂടുതൽ ആകർഷകത്വം ലഭിക്കുന്നു. കവിതയിലെ ദൃശ്യസൗന്ദര്യവും ഭാവസമ്പുഷ്ടതയും വർദ്ധിപ്പിക്കുന്നതിനാണ് ഈ ഉപമ ഉപയോഗിച്ചിരിക്കുന്നു. കവിതയിലെ ഈ വർണ്ണന വായനക്കാരനെ യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുകയും അവിടെ നടക്കുന്ന സംഭവങ്ങളെ നേരിട്ട് അനുഭവിപ്പിക്കുകയും ചെയ്യുന്നു.
പി ഈ കഥയിലെ സൂക്ഷ്മദർശിയും നിരീക്ഷണശേഷിയുള്ളവനുമായൊരു കുട്ടിയാണ്. അവൻ തന്റെ ചുറ്റുപാടുകളിലെ സംഭവങ്ങളെ വെറുതെ കാണുന്നവനല്ല, അവയോട് സംവദിക്കുകയും അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നവനുമാണ്.

ഒരു ദിവസം പിക് ലു വിന്റെ ഏട്ടൻ ഒരു മൈനയെ കൂട്ടിലിട്ടത് കണ്ടപ്പോൾ പിക് ലുവിന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. അനുമതി ചോദിക്കാതെ തന്നെ അതിനെ തുറന്നു വിടുന്നത് അവന്റെ കാരുണ്യവും സ്വാതന്ത്ര്യത്തിനുള്ള ആകാംക്ഷയും തെളിയിക്കുന്നു. “മൈന അമ്മയെ കണ്ടെത്തുമോ? വീട്ടിലേയ്ക്കുള്ള വഴിയറിയുമോ?” എന്ന ചോദ്യങ്ങൾ ചോദിക്കുന്ന പിക് ലു, ജീവികളോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നു.

പില്ലുവിന്റെ മനസ്സിലെ കിളി സ്വാതന്ത്ര്യമാണ്. കൂട്ടിൽ പൂട്ടിയിരുന്ന മൈനയെ മോചിപ്പിക്കുന്നതിലൂടെ തന്നെ അവൻ സ്വന്തം സ്വപ്നങ്ങളെയും ആശയങ്ങളെയും സ്വാതന്ത്ര്യത്തിലേക്ക് വിടുന്നു. സ്വതന്ത്രമായ പറക്കലിൽ നിന്ന് അവൻ ആനന്ദം കണ്ടെത്തുന്നു. അങ്ങനെ നോക്കുമ്പോൾ, പി. കരുണയും സ്വാതന്ത്ര്യപ്രേമവും നിറഞ്ഞ ബാലഹൃദയത്തിന്റെ പ്രതിനിധിയാണ്.

Class 7 Malayalam Kerala Padavali Question Paper Set 1

Question 6.
പത്രവാർത്ത
ഓട്ട മത്സരത്തിൽ വിജയിച്ച അലിയെ കുറിച്ചുള്ള വാർത്ത പത്രത്തിൽ വരികയാണെങ്കിൽ വാർത്ത തയ്യാറാക്കൂ.
Answer:
സ്കൂൾ കായിക മത്സരത്തിൽ അലി ഒന്നാം സ്ഥാനത്ത്
പാലക്കാട് : സ്കൂളിൽ നടന്ന വാർഷിക കായികമേളയിലെ ഓട്ട മത്സരത്തിൽ വിദ്യാർത്ഥിയായ അലി ഒന്നാം സ്ഥാനം നേടി. മൂന്നാം സമ്മാനമായി ലഭിക്കുന്ന ഷൂസ് അനിയത്തിയ്ക്ക് സമ്മാനിക്കാൻ വേണ്ടിയാണ് അലി മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ തന്റെ കഴിവും മനോവീര്യവും തെളിയിച്ചുകൊണ്ട് അലി ഒന്നാം സ്ഥാനത്തിന് അർഹനായി. അലിയുടെ ആവശ്യം മനസ്സിലാക്കി സ്പോർട്സ് കൗൺസിൽ ഷൂസ് സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അലിയുടെ ഈ വിജയം സഹപാഠികളിലും അധ്യാപകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. “സ്വന്തം ലക്ഷ്യത്തിന് വേണ്ടിയാണ് മത്സരം തുടങ്ങിയതെങ്കിലും, സ്ഥിരപ്രയത്നം ഒരിക്കലും പരാജയപ്പെടില്ലെന്ന് അലി തെളിയിച്ചു. അധ്യാപകർ പ്രതികരിച്ചു. അലിയെ സ്കൂൾ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുകയും അലിയ്ക്ക് ആവശ്യമായ കായിക പരിശീലനത്തിന്റെ ചിലവുകൾ വിദ്യാലയം തന്നെ വഹിക്കും എന്നും പ്രധാന അധ്യാപകൻ അറിയിച്ചു.