Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 7 Question Answer Notes തരിശുനിലങ്ങളിലേക്ക്
9th Class Malayalam Kerala Padavali Unit 3 Chapter 7 Notes Question Answer Tharishunilangalilekku
Class 9 Malayalam Tharishunilangalilekku Notes Questions and Answers
Question 1.
കവിതയ്ക്ക് ഉചിതമായ ഈണം കണ്ടെത്തി അവതരിപ്പിക്കുക?
Answer:
കവിതയ്ക്ക് ഓരോ ഗ്രൂപ്പും ഇഷ്ടമുള്ള ഈണം തിരഞ്ഞെ ടുക്കില്ലേ.
Question 2.
തരിശ് നിലങ്ങളിലേക്കു വരുന്ന തൊഴിലാളികളയേയും കരിമുകിലുകളെയും കവി അവതരിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
തരിശ് നിലങ്ങളിലേക്കു വരുന്നു
കരിമുകിൽ പോലെ വേലക്കാർ,
എരിയും വേനലിലറുതിയിലണയും
കരിമുകിൽ പോലെ വേലക്കാർ’
നാളുകളായി മഴ കിട്ടാതെ ദാഹിച്ചു വിയർക്കുന്ന തരിശു നിലങ്ങളിലേക്കു പ്രതീക്ഷയുടെ കുടിനീരുമായി കടന്നു വരുന്ന കരിമുകിലിനോടാണ് വേലക്കാരെ കവി ഉപമിച്ചിരിക്കുന്നത് വേനലിലും മഴയിലും ജീവിതം മുഴുവൻ അധ്വാനത്തിന്റെ ഭാരവുമായി ഉറച്ച ചുവടുകളോടെ മുന്നേറുന്ന ഇവരുടെ ശരീരവും കരിമുകിൽ പോലെ കരുത്തുള്ളതും കറുത്ത നിറത്തോട് കൂടിയതുമാണ് എന്ന് കവി പറയുന്നു. കരിമുകിലിന്റെയും ഭൂമിയുടെ കാവൽക്കാരായ വേലക്കാരുടെയും കണ്ണിൽ കരുത്തിന്റെ മിന്നൽ പിണരുകളാണ്. എന്നാൽ ഇരുവരുടെയും മനസ്സിൽ നിറയുന്നത് തെളിനീരിന്റെ കുളിരുകളാണ് എന്നാണ് കവി പറയുന്നത്.
![]()
Question 3.
“മുഴുവൻ ഭൂമിയും ഒറ്റച്ചാലാ-
യുഴുതു മറിക്കും വീര്യമോടെ
അണിയാണിയായ് വേലക്കാരാവ-
രടിവെച്ചടിവെച്ചണയുമ്പോൾ
തൊഴിലാളികളുടെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത് ഇതുപോലുള്ള മറ്റുവരികൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:
കരിങ്കൽ പാറകൾ പോലും തങ്ങളുടെ ബലിഷ്ഠമായ കൈകളാൽ നിഷ്പ്രയാസം തച്ചുടക്കു ന്നവരാണ് തൊഴിലാളികൾ. അധ്വാനിച്ചു കൈയും മനസ്സും ഇരുമ്പുപോൽ ബലിഷ്ഠമാക്കിയവരാണ് തൊഴിലാളികൾ. അവരുടെ പരുക്കനായ കൈയ്ക്കും മനസ്സിനും ഭൂമിയുടെ ഉർവ്വരമായ പച്ചമണ്ണ് ഉഴുതു മറിക്കുക എന്നത് വളരെ നൈമിഷികമായ കാര്യമായാണ് കവി അവതരിപ്പിക്കുന്നത്. അതുമാത്രമല്ല ജീവിതം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ഊർജ്ജമാണ് ഓരോ വേലക്കാർക്കും ഉള്ളത്. അവരുടെ നടപ്പിലും ഭാവത്തിലും എല്ലാം ഈ ഊർജ്ജ സ്വലാത് പ്രകടമായി കാണാൻ സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്ന ആശയം.
Question 4.
അധ്വാന വർഗത്തിന്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന കവിതയാണ് തരിശ്ശ് നിലങ്ങളിലേക്ക്’ കവിതയിൽ നിന്ന് സൂചനകൾ കണ്ടെത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
അധ്വാനവർഗ്ഗത്തിന്റെ നോവും കരളുറപ്പും ആത്മവിശ്വാസവും പങ്കു വെയ്ക്കുന്ന കവിതയാണ് ശ്രീ തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിക്ക് എന്ന കവിത അധ്വാനിക്കുന്നവരുടെ ജീവിതത്തിന്റെ നോവും തേങ്ങലും ഗദ്ഗദങ്ങളായി നിഴലിക്കുന്നു എങ്കിലും അധ്വാനത്തോട് അവർ പുലർത്തുന്ന നീതിയും നൈതികതയുമാണ് ഈ പാഠഭാഗം ഉടനീളം കാണുന്നത്. അധ്വാനിക്കുന്നവർ മുഴു പട്ടിണിയോട് മല്ലിടുന്നവരാണ്. കാരിരുമ്പിന്റെ കരുത്താണ് അവരുടെ ഉരുക്കു കൈയ്യുകൾക്കും ജീവിത പ്രാരാബ്ദത്തോട് മല്ലിടുന്ന മനസിനും എന്ന് കവി പറയുന്നു. അവരുടെ വരവ് തന്നെ കരിമുകിലിനെ പോലെയാണെന്നാണ് കവി പറയുന്നത്. തരിശ് നിലത്തിനു കാർമുകിൽ പ്രതീക്ഷയാണല്ലോ. അതുപോലെ തന്നെയാണ് ഊഷരഭൂമിക്കും കാർമുകിലിന്റെ വരവു പ്രതീക്ഷയുടെ പുതുനാമ്പുകൾ ആണ്. വേലക്കാരും കാർമുകിലും അവരുടെ ജീവിതം എത്ര തന്നെ ദുസ്സഹമാണെങ്കിലും അവരുടെ ഓരോ ചുവടുകളുടെയും ഉറപ്പ് മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തോൽപ്പിക്കുന്ന തരത്തിലുള്ളതാണ്. ജീവിതത്തിനു മുന്നിലെ പ്രതിബന്ധങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഒരു ഊർജ്ജമാണീക്കവിത.
എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിലും അധ്വാനം അത്രമേൽ മഹത്തരവും അനിവാര്യവുമാണ് അതുപോലെ അവരുടെ തെളിനീർ പോലെ തെളിഞ്ഞ മനസ്സും. കയ്യിൽ ഏഴഴകായി വിരിഞ്ഞു നിൽക്കുന്ന വിത്തുകളും ഇടിവാളുകൾ പോലെ ശക്തമാണ് എന്നും കവി പറയുന്നു. പ്രതിബന്ധങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പോയകാലത്തിനെ എല്ലാം തള്ളിക്കളഞ്ഞു പുതുമയുടെ പ്രതീക്ഷകളോടെയാണ് അവർ വരുന്നത് എന്ന് കവിതയുടെ രണ്ടാം ഭാഗത്തു കവി വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ ഋതുക്കൾ പലതും മാറിവന്നിട്ടും തെല്ലും തന്നെ ഉടയാത്ത ഭൂമിയുടെ സൗന്ദര്യം നിറഞ്ഞ താഴ്വരകൾ കവി കാണിച്ചു തരുന്നതിനോടൊപ്പം മുതലാളിത്തത്തിന്റെ കയ്യിൽ അമർന്നു വന്ധ്യയായി മാറിയ ഭൂമിയെയും കവി കാണിക്കുന്നുണ്ട്.
ഇടിവെട്ടീടും വണ്ണം ഉറപ്പുള്ള ചുവടുകളുമായി കടന്നു വരുന്ന നാളെയുടെ പ്രതീക്ഷകളാണ് തൊഴിലാളികൾ എന്നാണ് നാം ഇവിടെ മനസിലാക്കേണ്ടത്. ഭൂമി ഇവരുടെ ബലിഷ്ഠമായ കൈകളിൽ അമരാൻ കൊതിക്കുന്ന ഭൂമിയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ജീവിതമാകുന്ന അറുതിയോട് അംഗം വെട്ടുന്ന മനുഷ്യരാണ് തൊഴിലാളികൾ. അവരുടെ മുന്നിൽ എല്ലാം ജീവിതത്തിനുള്ള വഴിവെട്ടലുകളാണ്. നൈമിഷികമായ നേരം കൊണ്ടുതന്നെ കരിങ്കൽപ്പാറകൾ പോലും തുരയ്ക്കുന്നവർ ആണ് തൊഴിലാളികൾ. അവർക്കു മണ്ണിൽ പണിയെടുക്കുക എന്നത് നിസാരമാണ്. ജീവിതത്തിനോടും അധ്വാനത്തിനോടും അവർക്കു ഒരേ മനോഭാവം തന്നെയാണ് ഉള്ളത് എന്ന് ഈ വരികളിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതം തന്നെയാണ് അധ്വാനം .
Question 5.
“അവരുടെ കൂർത്ത പരുക്കൻ വാക്കുക-
ളവരുടെ ഹൃദയസ്പന്ദങ്ങൾ
ഇടിയൊച്ചകൾ പോലാകാശത്തെ-
കിടിലം കൊള്ളിച്ചുവരുന്നു”
തൊഴിലാളികളുടെ സംഘശക്തി ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെ? കവിതയിലെ മറ്റു വരികൾ കൂടി കണ്ടെത്തി വിശകലനം ചെയ്തു പ്രയോഗ ഭംഗി കണ്ടെത്തുക.
Answer:
വേലക്കാർ ദിനവും തങ്ങളുടെ പ്രാരബ്ദം നിറഞ്ഞ ജീവിതത്തോടും അതിനേക്കാൾ കടുപ്പമുള്ള അധ്വാനഭാരത്തോടും മല്ലിടുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതവും ജീവിതാ ന്തരീക്ഷവും എല്ലാം തന്നെ പരുക്കനാണ്. അവരുടെ ഹൃദയതാളങ്ങൾ പോലും ആകാശത്തെവരെ കിടിലം കൊള്ളിക്കാൻ പ്രപ്തമാണ് എന്ന് കവി പറയുന്നു. ഇതിലൂടെ തൊഴിലാളികളുടെ സംഘ ശക്തിയാണ് കവി അവതരിപ്പിക്കുന്നത് അത്രമേൽ ആത്മവിശ്വാസത്തോട് കൂടിയവരുടെ മുന്നേറ്റത്തെയാണ് കവി അവതരിപ്പിക്കുന്നത്. മുഴുവൻ ഭൂമിയുമൊറ്റ ചാലായ് അടിവെച്ചടിവെച്ച ണയുമ്പോൾ എന്ന് തുടങ്ങുന്ന വരികളിലും കർഷകരുടെ ആത്മവിശ്വാസം കാണാൻ സാധിക്കും. കർഷകരെ ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും പര്യായമായാണ് കവി ഉടനീളം അവതരിപ്പിക്കുന്നത്. ഓരോ വരികളിലും തൊഴിലാളികളെയും അവരുടെ ഗദ്ഗദവും മാറോടു ചേർത്തു വെച്ച് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയായി നിൽക്കുകയാണ് കവി. പച്ച മണ്ണിന്റെ ഗന്ധവും പച്ചയായ ജീവിതവുമാണ് കവി ഓരോ വരികളിലും വരച്ചിടുന്നത്.
Question 6.
“ഇരുമ്പുമിരമ്പുന്നൊരോർജ്ജവും യുവാക്കൾതൻ ഞരമ്പിലൂടെ പാളും നൂതനചൈതന്യവും
പാറവെട്ടാനും പുഴയ്ക്കണകെട്ടാനും മദ്യു-
ദ്ധാരായാൽ പൊതുകർമ്മശാലകളൂട്ടീടാനും
കൂട്ടായ കൃഷിഭൂവിൽ യന്ത്രത്തിന്റെ കലപ്പയാൽ
പൂട്ടാനും, കതിർ കൊയ്തു കൂട്ടാനും ത്വരിക്കവേ
ആ മഹാ സംരംഭത്തിൽ സംഘഗാനത്തിൽ ചേർന്ന്
നാംമനുഭവിക്കാം പണ്ടില്ലാത്തൊരഭിമാനം”
യുഗപരിവർത്തനം
(വൈലോപ്പിള്ളി ശ്രീധര മേനോൻ)
മുകളിൽ നൽകിയ വരികളുടെ ആശയത്തിന് യോജിച്ച വരികൾ പാഠഭാഗത്തു നിന്നും കണ്ടെത്തി താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക ?
Answer:
അറിയുക, ഞങ്ങളനേകം നിരകളിൽ, വറുതിയോടങ്കം വെട്ടുന്നോർ,
മൃതിയായാളും പട്ടിണിയിൽ സ്വയമെരിയുമ്പോളും ജീവിപ്പോൾ.
കൊടിയ കരിങ്കൽ കുന്നുകൾ ഞങ്ങടെ അടിയേറ്റാകൈത്തളരുമ്പോൾ
ഉഴുതുമറിക്കാനെന്തെ പാടിപ്പുതുമണ്ണിൽ കുതുകാർദ്രതകൾ’
ഈ വരികളോട് സമാനമായ വരികളാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ യുഗ പരിവർത്തനം എന്ന കവിത യിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏകദേശം ഒരേ കാലത്തെ പ്രതിനിധീകരിക്കുന്ന കവികളാണ് ശ്രീ വൈലോപ്പിള്ളിയും തിരുനെല്ലൂർ കരുണാകരനും. കാലം വരും തലമുറയ്ക്കായി പകർന്നു നൽകേണ്ടൊരറിവ് കൂടിയാണ് ഈ വേലക്കാരുടെ വേദനകളും അതിനെ അതിജീവിക്കുന്ന ആത്മവീര്യവും.
ഇരുമ്പും ഇരുമ്പിനു തുല്യമായ യുവാക്കളുടെ ഊർജ്ജവും തമ്മിൽ ചേരുമ്പോൾ പാറ വെട്ടാനും പുഴയ്ക്കണകെട്ടാനും നൂതന തൊഴിൽ രംഗങ്ങളിൽ ആണെങ്കിൽ പോലും ഭൂമിയുടെ കാവൽക്കാരായ കർഷകരാകാൻ ആണെങ്കിലും മുൻപൊന്നും ഇല്ലാത്ത അത്ര ആവേശത്തോടെ പണ്ടെങ്ങുമില്ലാത്ത അഭിമാനത്തോടെ തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കാൻ ഒരു തരം ആവേശമാണ് എന്നാണ് കവി പറയുന്നത് ഇതിനു സമാനമായിതന്നെ തങ്ങൾ ജീവിതത്തോടും മൃതിയോടും പടവെട്ടുന്നവരാണെന്നും ഏതു കരിങ്കൽ പാറയും തുരക്കുന്നവരാണെന്നും അത്രമേൽ പ്രയാസകരമായ തൊഴിൽ ചെയ്യുന്ന ഞങ്ങൾക്ക് ഈ പച്ചമണ്ണിന്റെ ഉർവരത വളരെ നിഷ്പ്രയാസ മായതും ആനന്ദകരാമായതുമാണെന്നു തരിശ് നിലത്തിലെ തൊഴിലാളികൾ പറയുന്നു. രണ്ടു കവിതകളും അത് പ്രതിനിധീകരിക്കുന്ന ആശയങ്ങളും തൊഴിലാളികളുടെ ഉൾക്കരുത്തും അവരുടെ സംഘശക്തിയും കാണിക്കുന്നതാണ്.
Question 7.
അധ്വാനത്തിന്റെ ഭാരം കുറയ്ക്കാൻ പണ്ടുകാലത്ത് ധാരാളം കൃഷിപ്പാട്ടുകളും ഞാറ്റു പാട്ടുകളും ഒക്കെ തൊഴിലാളികൾ ആലപിച്ചിരുന്നു അത്തരത്തിലുള്ള വായ്ത്താരികൾ കൃഷി പാട്ടുകൾ എന്നിവ ശേഖരിക്കുക?
Answer:
കൃഷി പാട്ടുകൾ നാടൻപാട്ടുകളാണ്. വാമൊഴിയായി തല മുറകളായി കൈമാറി വന്നവയാണ്. കൃഷി ചെയുന്ന സമയം അവയുടെ ആയാസം കുറയ്ക്കാൻ പാടുന്നവയാണിത്. പാട്ടുകൾ പല തരമുണ്ട്. അവയിൽ ചിലതു മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്…
- ഞാറ്റുപാട്ട്
- വിത്തിടീൽപാട്ട്
- കിളിയാട്ടുപാട്ട്
- കളപറിക്കൽ പാട്ട്
im1
Question 8.
‘വിയർപ്പു തുള്ളിയിൽ ഭൂലോകം കയ്യിൽ പുരളുന്ന ഉപ്പു പരലുകൾ
ഈ വരികളുടെ ആശയം വിശദമാക്കുക?
Answer:
അധ്വാനിക്കുന്നവന്റെ നെറ്റിയിൽ പ്രകൃതി സമ്മാനിക്കുന്ന ഉപ്പു പരലുകളാണ് വിയർപ്പു തുള്ളികൾ. വിയർപ്പു തുള്ളിയിൽ ഭൂലോകം തന്നെ ചുരുങ്ങി പോകുന്നു എന്ന വലിയ സത്യമാണ് കവി പറയുന്നത്.
ഭൂമിയിൽ ഏതിടത്താണെങ്കിലും അഹോരാത്രം പണിയെടുക്കുന്നവനെ അതിന്റെ ഫലം കിട്ടുകയുള്ളു അധ്വാനിക്കുന്നവൻ പൂർണമായും അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. വിയർപ്പു തുള്ളികൾക്ക് ലോകത്തിന്റെ ഉപ്പാണെങ്കിലും അതിന്റെ ഫലം മധുരമുള്ളതാണ് എന്നതാണ് സത്യം.
Question 9.
തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവിതയ്ക്ക് എത്രമാത്രം അനുയോജ്യമാണ്
Answer:
ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്നവരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ്പ് പുതപ്പിക്കുന്നതിനാണ് വേലക്കാർ അഹോരാത്രം പണിപ്പെടുന്നത്. ജീവിതത്തിന്റെ ദാരിദ്ര്യവും പട്ടിണിയുടെ മൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ. അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത്.അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരിക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ. ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരി നിവർത്തുകയാണ്, പച്ചപ്പിനായി കൊതിക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.
Question 10.
വേലക്കാരെ ആരോടാണ് കവി ഉപമിച്ചിരിക്കുന്നത് ?
Answer:
കരിമുകിലിനോട്
Question 11.
ഗതകാലത്തിന്റെ ജീർണതകൾ തകർന്നടിയുന്നതെപ്പോൾ ?
Answer:
കർഷകർ പെരുവഴിയിലൂടെ ശക്തമായ കാലടികൾ വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവരുടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ഇല്ലാതെയാകുന്നു.



















































