Sound Class 9 Extra Questions and Answers Keralla Syllabus Physics Chapter 8

The comprehensive approach in Kerala Syllabus 9th Standard Physics Notes Pdf Chapter 8 Sound Notes Extra Questions and Answers ensures conceptual clarity.

Kerala Syllabus Std 9 Physics Chapter 8 Sound Extra Questions and Answers

Question 1.
Write the vibrating part in the following sources of sound
a) Flute
b) violin
c) Chenda
Answer:
a) Flute – Air columns
b) Violin – String & wooden frame
c) Chenda – Diaphragm

Question 2.
State true or false
i) The linear motion of objects produces sound.
ii) A rubber, when plucked is in vibration
iii) The main vibrating part of an Ilathalam is the Strings.
Answer:
i) False
ii) True
iii) False

Question 3.
Give two examples of wind instruments.
Answer:
Mouth organ, Saxophone

Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8

Question 4.
Give two examples of instruments that produce sound due to the vibration of a stretched membrane.
Answer:
Drum, Mizhavu

Question 5.
How does the human body make sound?
Answer:
Sound is produced when the vocal cords in the upper part of the larynx vibrate.

Question 6.
Match the following

Cicada Vocal cords
Bugle The wings
Humans Stretched membrane
Mridangam Air column

Answer:

Cicada The wings
Bugle Air column
Humans Vocal cords
Mridangam Stretched membrane

Question 7.
Classify the following musical instruments based on their main vibrating part (Flute, Guitar, Tabla, Veena, Drums, Clarinet)
Answer:
Flute, Clarinet – Air column
Guitar,Veena – Strings
Tabla, Drums – Stretched membrane

Question 8.
Write any three uses of sound.
Answer:

  • For communication
  • Sounds of ambulance and fire engine sirens to avoid traffic on road
  • Alarm and siren sounds to indicate time

Question 9.
In which medium sound has maximum speed, why?
Answer:
Sound has maximum speed in solid. Because molecules in solid medium are closely packed. This allows sound waves to travel more quickly through it.

Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8

Question 10.
We can hear the sound when we are speaking through a speaking tube made by using a paper cup and thread.
a) In which medium sound travels?
b) What change will occur If we use an aluminium rod instead of the string?
c) Can the sound be heard if we speak in the moon by using the speaking tube?
Answer:
a) Thread
b) Speed of sound increases
c) No

Question 11.
Among the given media the speed of sound is fastest In .
(Helium, aluminium, air, sea water)
Answer:
Aluminium

Question 12.
Which are the factors that affect the speed of sound?
Answer:
Temperature, density of the medium.

Question 13.
Appu and ammu on their vacation visited a snake park. Their conversion is given below.
Appu : Snakes can hear all the sounds around it.
Ammu: Snakes cannot hear sounds, but they utilise the vibration due to sounds for their needs.
Who Is right. Justify.
Answer:
Ammu is right. Snakes utilise sound transmission through the floor for catching prey and self-defence.

Question 14.
Can sound travel through water? If so, how It is utilised by aquatic animals?
Answer:
Yes, sound can travel through water. Aquatic animals such as dolphins and whales communicate by sound transmission through seawater.

Question 15.
Students In a school made a toy telephone using a matchbox and thread.
a) Can they communicate with each other using the toy telephone?Explain
b) Can this be used for communication in outer space?
c) If not what device is to be used for communication ¡n space?
Answer:
a) Yes. They can communicate with each other using a toy telephone. Sound travels through solids. Here, sound travels through the matchbox and the thread and reaches the ears.
b) No. A medium is necessary for sound to travel. There is no medium in space.
c) Radio devices should be used.

Question 16.
Tabulate the given statements as those related to sound and light.
i) Travels through vacuum
ii) Cannot travel through the vacuum
iii) Speed In air is 350m/s
iv) Speed in air is 3 × 108 m/s
Answer:

Sound Light
ii) Cannot travel through vacuum i) Travels through vacuum
iii) Speed in air is 350m/s iv) Speed in air is 3 × 108 m/s

Question 17.
Raju conducted an experiment using an electric bell. First, he listened to the sound of the bell Then he placed the bell in a jar and sucked out the maximum amount of the air in it using a tube.
a) In both cases, is there a difference in the sound heard?
b) What is the difference in sound heard?
c) What happens if the whole air is sucked out?
d) What is the inference he arrived at from the experiment?
Answer:
a)Yes
b) The sound keeps on diminishing in the second case more than in the first case because the amount of air is less when the bell is placed in ajar and the air in it is sucked.
c) No sound is heard
d) A medium is necessary for sound to travel.

Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8

Question 18.
Ben and Ken, while swimming in a pool, dived into its depths. They spoke to each other when they were underwater.
a) Can they hear each other?
b) Which ¡s the medium through which sound travels here?
Answer:
a) Yes
b) Water

Question 19.
State whether the given statements are true or false and correct the wrong statements.
i) Sound can travel only through solids
ii) Sound can travel through the vacuum
iii) Speed of sound is greater in solids
iv) Snakes use sound transmission through the floor for self-defence.
Answer:
i) False
Corrected statement- Sound can travel through solids,liquids and gases
ii) False
Corrected statement-Sound cannot travel through vacuum
iii) True
iv) True

Question 20.
Correct and redraw the flowchart indicating passage of sound through ear
Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8 Img 1

Question 21.
Ear is the sense organ that helps us to hear But is it the only component required to sense sound. Explain.
Answer:
It is not the only component required to sense sound. There are three essential components to sense sound. They are source of sound,medium and the sense organ for hearing.

Question 22.
Name the parts labelled as C and R in the figure.
Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8 Img 2
Answer:
C – High pressure region
R – Low pressure region

Sound Class 9 Extra Questions and Answers Keralla syllabus Physics Chapter 8

Question 23.
Sense of hearing is a gift. But there are many people around us who face challenges in hearing. What should be the approach to the hearing impaired?
Answer:

  • Be empathetic
  • Give consideration and include them in all activities
  • Respect their needs
  • Encourage participation in all activities

Question 24.
Ear health is also important for a healthy life.What are the steps to be followed for the protection of ear?
Answer:

  • Do not put pointed objects in the ear
  • Maintain hygiene
  • Maintain Healthy lifestyle
  • Stay away from extreme loud noises and while using headphones stick to a volume range that is said to be safe.

Question 25.
Tabulate the following as music and noise.
(Sound from a violin, Horn of a car, Crackers, Sound of cuckoo, Musical concerts, Sound of cicada)
Answer:

Music Noise
Sound from a violin Crackers
Musical concerts Sound of cicada
Sound of cuckoo Horn of a car

Question 26.
How do human beings contribute to noise pollution?
Answer:
Sound of vehicles, sound of air horn, sound of loudspeaker, horn, etc.

Question 27.
List the demerits and remedies of noise pollution.
Answer:
Demerits of noise pollution
It affects physical and mental health. They cause learning disability, deafness, high blood pressure, etc.
Remedies

  • Make effective rules and regulations
  • Avoid air horns
  • Maintain the vehicles properly
  • Use box-type loudspeaker
  • Do not make sounds above 50 dB on the premises of courts, hospitals and educational institutions.
  • Planting trees as much as possible.

വംശം Vamsam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf വംശം Vamsam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Vamsam Summary

വംശം Summary in Malayalam

ആമുഖം

മലയാള സാഹിത്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം സൃഷ്ട്ടിച്ച കവിയത്രിയാണ് വിജയലക്ഷ്മി. മൃഗ ശിക്ഷകൻ എന്ന കവിതയിലൂടെ തന്റെ എഴുത്തിനെ കൂടുതൽ കരുത്തുറ്റതാണെന്നു തെളിയിക്കുകയായിരുന്നു കവി. വംശം എന്ന കവിതയിലൂടെ ഉറുമ്പുകൾ തന്റെ ചെറിയ ജീവിതകാലത്തിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ലാളിത്വവും അവയുടെ ആത്മാർത്ഥതയും ചർച്ച ചെയ്യുകയാണ് കവി ജീവിതത്തിന്റെ നിലനിൽപ്പിന് അധ്വാനം അനിവാര്യമാണല്ലോ ഭൂമിയിലെ ഏറ്റവും ചെറിയ ജീവിയാണല്ലോ ഉറുമ്പ് തന്റെ ഏറ്റവും ചെറിയ ജീവിത ചക്രത്തെ അധ്വാനത്തിലൂടെ മഹത്വൽക്കരിക്കുന്ന ഉറുമ്പിനെ നോക്കി തന്റെ മനോഗതം പറയുകയാണ് കവി ഇവിടെ. ഭൂമിയിലെ പുല്ലിലും പുൽക്കൊടിയിലും ഏറ്റവും ലളിതമായതിൽ പോലും ജീവിതത്തിന്റെ ചൈതന്യം ദർശിക്കുകയാണ് കവയത്രി.

വംശം Vamsam Summary in Malayalam Class 9

പാഠസംഗ്രഹം

അതിരാവിലത്തെ വിശപ്പിനെ ശമിപ്പിക്കാൻ പ്രാതൽ തേടി വന്ന ഒരു ഉറുമ്പിനെ നോക്കി അതിന്റെ പ്രവൃത്തികളെ ആകാംഷയോടെ വർണിക്കുകയാണ് കവി. അടുപ്പിന്റെ പാതകത്തിൽ തെറിച്ച തേങ്ങാത്തരി ഒരു പൂവുപോലെ തന്റെ കൊമ്പിൽ എടുത്തുയർത്തി ചന്തത്തിൽ ആറു കാലുകളും കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന ഉറുമ്പിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് ഇവിടെ. പെരുമഴക്കാലത്ത് തന്റെ കൂട്ടുകാരുമൊരുമിച്ചു രുചിയോടെ കഴിക്കാനുള്ള കരുതലുകളാണ് ഇവയെല്ലാം. എന്ന തിളങ്ങുന്ന ആ മുഖത്തിനു അധ്വാനത്തിന്റെ ഗൗരവവും എള്ളു പോലെ മെലിഞ്ഞ ശരീരത്തിന് എന്ത് മനോഹാരിതയുമാണ് കാണുന്നത് എന്ന് കവി പറയുന്നു. ഉറുമ്പിന്റെ നേർത്ത ഇടുപ്പു കൾക്കു എന്ത് മനോഹാരിതയാണ് അതിന്റെ കടുത്ത അധ്വാന ഭാരം കൊണ്ടോ നിരന്തരമായ നൃത്ത ചുവടുകൾ കൊണ്ടുമാണോ എത്രയും മെലിഞ്ഞ ഇടുപ്പുകൾ സ്വന്തമായത് എന്ന് കവി ആശ്ചര്യം തൂകുന്നു. ഇത്രയും ചാരുത ആർക്കാണ് ഉള്ളത് എന്ന് കവി ചോദിച്ചു പോകുന്നു.

ഉറുമ്പിന്റെ ഏറ്റവും ലളിതവും ചെറുതുമായ രൂപത്തെ മാനോഹരമായി ഒരു മരത്തിലെന്നോണം കൊത്തിവെയ്ക്കാൻ തന്റെ വേരുദാഹിക്കുന്നു എന്ന് കവി പറയുന്നു തന്റെ ജീവിതത്തിൽ മാതൃകയാക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വേല ചെയ്തു തന്നെ മരിച്ചു പോകുന്ന നിന്നെ തുടച്ചു നീക്കുന്നത് തന്നെ പാപാമാണെന്ന് കരുതി പോകുകയാണ്. കവി വീടും കടന്നു തൊടിയും കടന്നു തനിക്കു പ്രതിബന്ധമായി നിന്ന് എല്ലാത്തിനെയും അതി ജീവിച്ചു മുന്നേറി പോകുന്ന തന്റെ ആയാസ ങ്ങൾ എല്ലാം ഒരു ആയാസമേയല്ല എന്ന മട്ടിൽ മുന്നോട്ട് പോകുകയാണ് ആ പാവം ചുമട്ടു കാരി. കവി ഉറുമ്പിനെ വളരെ സൂക്ഷ്മമായി ആവിഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും ചെറുതായതിന്റെ ജീവിതം എത്ര മനോഹരമാണ് എന്ന് കവിത മനസിലാക്കുന്നു.
വംശം Vamsam Summary in Malayalam Class 9 1

അറിവിലേക്ക്

വിജയ ലക്ഷ്മി
വംശം Vamsam Summary in Malayalam Class 9 2
1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാ രചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ മുന്നോട്ടുനയിക്കുന്ന വിജയലക്ഷ്മിയുടെ സരളവും സാന്ദ്രവുമായ ആഖ്യാനശൈലി പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിൽ മികവ് പുലർ ത്തുന്നുവെന്നും സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാതയാണ് സൃഷ്ടിക്കുന്നതെന്നും മാതൃഭൂമി ദിനപത്രം എഴുതി.

മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ കവിതകൾക്ക് നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കിച്ചേർത്തുകൊണ്ടും അഴിച്ചുപണിതുകൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കി ചേർത്തു കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം.

പദപരിചയം
പാതകം – അടുപ്പ് തി
ദാരു – മരം
പൂവാംകുരുന്ന് – ചെറിയ ഒരിനം ഔഷധ സസ്യം

വംശം Vamsam Summary in Malayalam Class 9

ഓർത്തിരിക്കൻ

  • വളരെ നിസ്സാരമായ ഒരു ജീവിയായ ഉറുമ്പ് അതിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തന്റെ സ്വപ്രയത്നം കൊണ്ട് അതിജീവിക്കുന്നതാണ് ഈ കവിതയിൽ
  • നിരന്തരമായുള്ള അധ്വാനമാണ് ഉറുമ്പുകളെ മറ്റുളള ജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്
  • ഉറുമ്പുകൾ തന്റെ പരാജയങ്ങളിൽ ഉടക്കി നിൽക്കാതെ രാവും പകലും തന്റെ ജോലി തുടർന്ന് കൊണ്ടേയിരിക്കുന്നു
  • തന്റെ യാത്രയിൽ അദ്ധ്വാനത്തിനിടയിൽ വരുന്ന പ്രതിസന്ധികളെ വളരെ നിസാരമായി അവർ കൂട്ടത്തോടെ തരണം ചെയ്യുന്നു
  • കൂട്ടായ്മ, പങ്കവെക്കൽ എന്നിവ ഈ ജീവിയിൽ നിന്നും മനുഷ്യന് മാതൃകയാക്കാൻ കഴിയുന്ന ഒന്നാണ്

Electric Current Class 9 Extra Questions and Answers Keralla Syllabus Physics Chapter 7

The comprehensive approach in Kerala Syllabus 9th Standard Physics Notes Pdf Chapter 7 Electric Current Notes Extra Questions and Answers ensures conceptual clarity.

Kerala Syllabus Std 9 Physics Chapter 7 Electric Current Extra Questions and Answers

Question 1.
A potential difference of 6V is applied across a conductor having 12 Ω resistance. How much current will pass through it? how many times will the current increase if the length of the resistor ¡s halved and a potential difference is doubled?
Answer:
I = \(\frac{V}{R}\) = \(\frac{6}{12}\) = 0.5 A
If length is halved, R = 12 × \(\frac{1}{2}\) = 6
Potential difference V = 2 × 6 = 12 V
I = \(\frac{V}{R}\) = \(\frac{12}{6}\) = 2 A
That is I is increased by 4 times.

Electric Current Class 9 Extra Questions and Answers Keralla syllabus Physics Chapter 7

Question 2.
Define one volt.
Answer:
If I joule of work is done to move one-coulomb charge from one point to another, then the potential difference between the points is 1 volt.

Question 3.
There should be______ between two points of a conductor, if there is to be a flow of current beÍeen them.
Answer:
Potential difference

Question 4.
If 10 coulomb charge flows in a circuit in 5s, how much is the charge flowing in the circuit ¡n one second?
Answer:
Charge, Q = 10 C
Time, t = 5s
Charge flowing in one second = \(\frac{10}{5}\) = 2 C/s

Question 5.
If one joule of work is done to move one coulomb of charge from one point to another. What will be the potential difference between these points? (2V , 3V, 1V,4V)
Answer:
1V

Question 6.
If 0.2 A current flows through a 100 Ω resistor, what will be the potential difference between the ends of the resistor?
Answer:
I = 0.2 A
R = 100Ω
V = IR = 0.2 × 100 = 20 V

Question 7.
Using the relation in the first word pair, complete the second.
Voltage : Voltmeter
Electric current: ______
Answer:
Ammeter

Electric Current Class 9 Extra Questions and Answers Keralla syllabus Physics Chapter 7

Question 8.
If 6 cells of 1.5 V each are connected in series
a) What is the total voltage?
b) If they are connected in parallel, what is the total oltage?
c) How can you connect 6 cells to get 3 V?
a) 9V
b) 1.5V
Electric Current Class 9 Extra Questions and Answers Keralla syllabus Physics Chapter 7 Img 1

Question 9.
Find the carriers of electric current in each of the following.
a) Copper wire
b) Common salt solution
C) Gases
d) Nichrome wire
Answer:
a) Copper wire- free electrons
b) Common salt solution -ions
c) Gases- ions
d) Nichrome wire- free electron

Question 10.
A battery is a combination of also or more cells. What are the modes in which cells are connected?
Answer:
Series

Question 11.
Write down four salient features of the parallel connection of cells.
Answer:

  • If all the cells have equal emf then the emf of the circuits is the same as that of a single cell.
  • The total current flowing in the circuit splits up and flows through each cell.
  • The internal resistance of the circuit is very low.
  • More current can be made available for a longer time under low voltage.

Question 12.
Observe the figure.
Electric Current Class 9 Extra Questions and Answers Keralla syllabus Physics Chapter 7 Img 2
a) Name the instrument depicted above.
b) Write the principle based on which this device is designed
c) For what purpose do we use it in a circuit?
Ans:
a) Rheostat
b) The length of a conductor and its resistance are directly proportional to each other.
c) It is used to regulate the current in a circuit by changing the resistance gradually.

Electric Current Class 9 Extra Questions and Answers Keralla syllabus Physics Chapter 7

Question 13.
The resistance of a 10cm long wire is 12Ω If this is folded into two parts of equal length and included in a circuit, how much will the resistance he produced?
Answer:
When folded into two parts, the length is half and the area of the cross-section is doubled. Due to the decrease in length, resistance is halved. Also, due to the increase in the area of the cross-section, resistance is again halved. So effective resistance
R = 12 × \(\frac{1}{2}\) × \(\frac{1}{2}\) = 3Ω

Question 14.
One of the factors affecting the resistance of a conductor is temperature. Write down the other factors.
Answer:
Length of the conductor. Area of cross-section, Nature of the material.

Question 15.
What is the function of a rheostat?
Answer:
Its function is to regulate the current in a circuit by changing the resistance regularly.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam വംശം Vamsam Notes Question and Answer improves language skills.

Vamsam Notes Question Answer Class 9 Malayalam Adisthana Padavali Chapter 4

9th Class Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Vamsam

Class 9 Malayalam Vamsam Notes Questions and Answers

Question 1.
“എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം
എടൽക്കെന്തൊരു സൗകുമാര്യം!”
“ദാരുവിൽ നിന്നെപകർത്തണമെന്നെന്റെ
വേരു ദാഹിച്ചിതാ നോക്കിനിൽക്കു”
ഉറുമ്പിന്റെ പ്രവൃത്തി ജീവിതമാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
എണ്ണ മിനുങ്ങുന്ന ഉറുമ്പിന്റെ സൗന്ദര്യത്തെ ആരാധനയോടെ നോക്കുകയാണ് കവി ഇവിടെ. മാത്രമല്ല എള്ളു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്, എള്ള് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്ന് കൂടി പറയുകയാണ് കവി. ഒരു മരത്തിൽ കൊത്തി വെയ്ക്കുന്നതു പോലെ തന്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വെയ്ക്കണം എന്ന് കവി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവുമാണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസാരമായി ചെയ്യുന്നത്, ഭൂമിയിലെ ഏറ്റവും നിസാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാൻ ഉണ്ട് എന്ന് ആവിഷ്ക്കരിക്കുകയാണ് കവി

Question 2.
“രാവുപകൽ സന്ധ്യയിലുഷസ്സില്ലാതെ
വേലയെടുത്ത മരിച്ചുപോകും
പാവമേ! നിന്നെത്തുടച്ചുനീക്കുന്നതും
പാപമെന്നോർത്തേ മടിച്ചു നിൽക്കു”
ഉറുമ്പുകളോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കു നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പരിശോധിക്കുക?
Answer:
ഏറ്റവും ലളിതവും ചെറുതും നിസാരമെങ്കിലും നിരന്തരമായി മരണം വരെ അധ്വാനിക്കുന്ന ഒരു ജീവിയോടുള്ള അനുതാപവും സഹതാപവും ആണ് ഈ വരികളിൽ തെളിയുന്നത്. താൻ നിരന്തരമായി ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു. ഒരു ചെറു കരസ്പർശം പോലും തന്റെ ജീവനെ അപഹരിക്കുന്നതാണ്. എങ്കിൽ പോലും ഒന്നുമേ ഒരു പ്രതിസന്ധിയല്ല ‘ഐകമത്യം മഹാബലം’ എന്ന തത്വത്തെ മാത്രം സ്മരിച്ചു പോകുകയാണ് കവി. അതുകൊണ്ടു തന്നെ തന്റെ അടുക്കളയിൽ കയറിയ ഉറുമ്പിനെ തുടച്ചു നീക്കാൻ തനിക്കു മനസ്സ് അനുവദിക്കുന്നില്ല എന്ന് കവി സാക്ഷ്യപെടുത്തുകയാണ് ഇതിലൂടെ.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 3.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ച ചെയ്യുക.
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവിയാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തിനകത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാലത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാകത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കുള്ളത്. അതു കൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.

Question 4.
“പേമഴക്കാലത്തു സ്വാദുവാമീരി
സോദരർക്കൊത്താസ്വദിക്ക നല്ല”
-വിജയലക്ഷ്മി
“പദാർഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം”
പ്രേമസംഗീതം
(ഉള്ളൂർ എസ്. പരമേശ്വരയ്യർ)
രണ്ടു കാവ്യഭാഗങ്ങളിലെയും ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?.
Answer:
കൂട്ടമായും സമൂഹമായും ജീവിക്കുന്ന ജീവികളാണല്ലോ ഉറുമ്പുകൾ. ഏറ്റവും ചെറിയവർ അവരേക്കാൾ ചെറുത് വരെ ഒത്തിരി പേർക്കായ് പങ്കുവെയ്ക്കുന്നു. ചെറുതായിരിക്കുന്നതിന്റെ ഒന്നിത്വമാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്. ഭൂമിയിൽ ഏറ്റവും ചെറിയവനും അത്രമേൽ വലിയവനാകാൻ കഴിയും എന്നതാണ് ഈ വരികൾ പുലർത്തുന്ന ആശയം. മഹാകവി ഉള്ളൂരിന്റെ വിശ്വദർശനം വെളിപ്പെടുത്തുന്ന കവിതയാണ് പ്രേമ സംഗീതം. ഈ ഭൂമിയിലെ ഏക മതം സ്നേഹമാണ് എന്ന് ഉദ്ഘോഷിക്കുകയാണ് ഈ കവിതയിലൂടെ, ഉള്ളൂരിന്റെ കഴ്ചപ്പാടിൽ പ്രപഞ്ചം മുഴുവൻ സ്നേഹമാണ്. ഉള്ളൂരിന്റെ അഭിപ്രായത്തിൽ പ്രാണി കുലത്തിന്റെ ഗുണം തന്നെ ആണ് പരസ്പര പ്രേമം. പരസ്പരം സഹകരിച്ചും കൂട്ടത്തോടെയും ഒന്നായ് ജീവിക്കുന്ന സമൂഹമാണ് ഉറുമ്പുകൾ. മനുഷ്യരുടെ ജീവിതത്തിൽ പകർത്താൻ കഴിയുന്ന ധാരാളം പാഠങ്ങൾ ഈ ജീവികൾ പങ്കുവയ്ക്കുന്നുണ്ട്.

Question 5.
ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത് ? കണ്ടെത്തുക
Answer:

  • അധ്വാന ശീലം
  • മടിയും തളർച്ചയുമില്ലാത്ത അധ്വാനം
  • പരസ്പരം പങ്കു വെക്കൽ
  • കരുതൽ
  • പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം

Question 6.
പാതകത്തിൻമേൽത്തെറിച്ചതോത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി ഈ വരികളിൽ തെളിയുന്ന കാവ്യഭംഗി വ്യക്തമാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വരികൾ കവിതയിൽനിന്ന് കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • പേമഴക്കാലത്തു സ്വാദുവാമിത്തരി
    സോദരർക്കൊത്താസ്വദിക്ക നല്ല.
  • ദാരുവിൽനിന്നെപ്പകർത്തണമെന്നെന്റെ
    വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ.

കവിതയിലെ ഓരോ വരിയും കാവ്യത്മകമാണ്. വളരെ വലിയ ആശയങ്ങളെ വളരെ താളാത്മകമായും ഇമ്പമായും അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരികളിലും. കവിതയിലുടനീളം ഉറുമ്പിനോടുള്ള കവിയുടെ സ്നേഹവും അതിന്റെ അധ്വാന ശീലത്തോടുള്ള കവിയുടെ ആദരവും ഏറിവരുന്നതായി കാണാം. പാതകത്തിൻ മേൽ തെറിച്ച തേങ്ങാത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി എന്ന് പറയുന്ന വരികളിൽ ആവർത്തിച്ചുള്ള അക്ഷര പ്രയോഗവും കാവ്യത്തിന്റെ ഓരോ വരിയുടെയും മാറ്റ് കൂട്ടുന്നുണ്ട്. അനുകൂലമായ പദങ്ങളുടെ സംയോഗവും കാവ്യത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു കവിതയിലെല്ലായിടത്തും തെളിഞ്ഞു കാണുന്ന ഈ പദ സംയോഗങ്ങൾ ചേർന്നാണ് കവിത ജനിപ്പിക്കുന്ന ആശയ തലങ്ങൾക്കു ഇത്രയും മനോഹാരിത കൈ വന്നത്. ചെറിയവരിൽ ചെറിയവനായ അല്പപാണി വലിയ മനുഷ്യകൂട്ടങ്ങൾക്ക് നൽകുന്ന മഹത്തായ സന്ദേശമാണ് ഈ കാവ്യത്തിൽ.

Question 7.
മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക?
Answer:
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവകണങ്ങൾ നമുക്ക് തരുന്ന അനുഭവങ്ങൾ അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്ക്കരിക്കുന്ന വരികളാണ് ഇവിടെ തന്നിരിക്കുന്നത്. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ വളരെ ചെറിയ ഒരു ജീവനാണല്ലോ,ആരുടെ എങ്കിലും പാദത്തിനടിയിൽ പെട്ടാൽ പോലും ചതഞ്ഞരിക്കാവുന്ന കുഞ്ഞു ജീവൻ, എന്നാൽ അതിനു പോലും മറ്റുള്ളവർക്കു മാതൃകയാകാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിൽ ഒതുക്കാനുള്ള കഴിവുണ്ട്. അതിനു മേൽ ഇരിക്കുന്ന മഞ്ഞുതുള്ളികൾക്കോ അതിനെക്കാൾ മഹത്വപൂർണമായ മറ്റൊരു ലോകത്തെ ഉൾക്കൊള്ളനുള്ള കഴിവുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കു വയ്ക്കുന്നത്.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 8.
സ്മാരകത്തിലെ അപ്പുപ്പൻ താടിയെയും വിജയലക്ഷ്മിയുടെ ഉറുമ്പുകളെയും താരതമ്യം ചെയ്തു ചെറു കുറിപ്പ് തയ്യാറാക്കുക?
Answer:
ചെറുതായിരിക്കുന്നതിന്റെ മഹത്വം, ഭൂമിയിലെ ചെറിയ ജീവികൾ തരുന്ന വലിയ ജീവിത പാഠങ്ങൾ, ലാളിത്യം അവ ഒടുവിൽ മനുഷ്യനും പ്രകൃതിക്കുമായി മാറ്റിവെക്കുന്ന മൂല്യങ്ങൾ എന്നിവ വരും തലമുറകളിലേക്ക് പകരുന്ന കവിതകളാണ് വീരാൻ കുട്ടി മാഷിന്റെ സ്മാരകവും വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന വംശം എന്ന കവിതയും. ഇരുകവിതകളും പുലർത്തുന്ന മിതത്വം എളിമ എന്നിവ പകരുന്നത് ലോകത്തിൽ എല്ലാ മനുഷ്യരും തിരിച്ചറിയേണ്ട മൂല്യങ്ങളാണ്. ഏറ്റവും എളിയവർ പഠിപ്പിക്കുന്ന പാഠം പകരുന്ന ഊർജമാണ് ഈ കവിതകളുടെ ഉള്ളടക്കം. രാപകലില്ലാതെ അധ്വാനിക്കുന്ന ഉറുമ്പുകളും, ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഉറുമ്പുകളും അപ്പുപ്പൻ താടിയും വാഗ്ദാനം ചെയ്യുന്ന നൈതികത ഒന്ന് തന്നെ ആണ്.

Question 9.
എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് ?
Answer:
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്ത തുമായ ശരീരപ്രകൃതമായതിനാൽ.

Question 10.
നീ, ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള പൂവാങ്കുരുന്നിലക്കാടുചുറ്റി, വൻ മലപോലെ വഴിമുടക്കാൻ നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി, നീലക്കിഴാനെല്ലി, മുക്കുറ്റി പൂക്കുന്ന മുലയ്ക്ക് മൺകുനക്കോട്ട് പറ്റി, ആകെത്തിരക്കിട്ട കത്തേയ്ക്കുപോകയാണായാ സമില്ലാച്ചുമട്ടുകാരി. ഈ വരികളിൽ മനുഷ്യനോട് സംവദിക്കപ്പെടുന്ന ആശയം എന്ത്?
Answer:
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസീകമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam പദം പദം ഉറച്ചു നാം Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer പദം പദം ഉറച്ചു നാം

Question 1.
ചിത്രവും വരികളും വിശകലനം ചെയ്യുക. ലഭിച്ച ആശയങ്ങൾ വിവിധ വ്യവഹാരരൂപങ്ങളിൽ ആവിഷ്കരിക്കുക.?
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 1
Answer:

  • കവിതയുടെ പശ്ചാത്തലത്തിൽ കാണുന്ന ചിത്രം നോക്കി നിങ്ങളുടെ മനസിൽ വരുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു കവിതയോ കഥയോ, മറ്റു ചിത്രങ്ങളോ ആവിഷ്ക രിക്കുക
  • കവിതയ്ക്കു ഉചിതമായ തലക്കെട്ട് നിർമിക്കുക,
  • ആശയങ്ങൾ കാവ്യത്മകമായി അവതരിപ്പിക്കുക
  • കഥയ്ക്ക് അനുകൂലമായ തലക്കെട്ടും സന്ദർഭവും നൽകി അനുയോജ്യമായ ഭാഷയിൽ എഴുതുക
  • ചിത്രങ്ങൾ വരയ്ക്കുക ആശയം വിപുലമാക്കുക

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Question 2.
ജി യുടെ കവിതകൾ കണ്ടെത്തി ക്ലാസ്സിൽ അവതരി പ്പിക്കുക?
Answer:
നക്ഷത്രഗീതം
എരിയും സ്നേഹാർദ്രമാ-
മെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടേ
ദിവ്യമാം ദുഃഖജ്വാല;

എങ്കിലും, നെടുവീർപ്പിൻ
ചുമരേഖയാൽ നൂനം
പങ്കിലമാക്കില്ലെന്നും
ദേവമാർഗ്ഗമാം വാനം;

എങ്കിലും മദീയാത്മ
വ്യാപിയാമുഷ്മാവാർക്കും
പങ്കിടില്ലാജന്മാന്തം
ഞാനതിലെരിഞ്ഞാലും.

എൻചിതയിങ്കൽത്തന്നെ
യാണു ഞാനെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ
പഥികൻ ദർശിക്കുന്നു.

വീണു ഞാനാകാശത്തി-
ന്നത്യാഗാധതയിങ്കൽ
ത്താണുപോയേക്കാം മൂർച്ഛ-
ധീനമായ; ല്ലെന്നാകിൽ,

ഭസ്മമായേക്കാം; തീരെ
ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം-
എന്നാലുമിതു സത്യം

ജീവിതമെനിക്കൊരു
ചൂളയായിരുന്നപ്പോൾ,
ഭൂവിനാ വെളിച്ചത്താൽ
വെന്മ ഞാനുളവാക്കി.

ആമുഖം

ജി യുടെ കവിതകൾ എല്ലാം പരിസ്ഥിതി സൗന്ദര്യത്തിൽ മുങ്ങി ആറാടി നിൽക്കുന്ന കവിതകളാണ് പരിസ്ഥിതിയുടെ സ്പർശനങ്ങളെ ജീവിതത്തിന്റെ പൊരുളാക്കി തീർക്കാൻ ജിയുടെ കവിതകൾക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു കൃതിയാണ് നക്ഷത്രഗീതവും. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മവാർഷിക ദിനമാണ് ജൂൺ 3. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. മനോഹരമായ പദങ്ങളിൽക്കൂടി മഹത്തായ ആശയങ്ങൾ പകർന്നു നൽകാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റു കവികളിൽനിന്ന് വ്യത്യസ്ഥനാക്കി, മേഘത്തിനേയും മഴവില്ലിനേയും മറ്റും ആധാരമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന പല മിസ്റ്റിക് അനുഭൂതികൾക്കും ആവിഷ്ക്കാരം നൽകി. ഇത് പുതിയൊരു കാവ്യ സംസ്ക്കാരത്തിന്റെ ആവിർഭാവം കൂടിയായിരുന്നു. ഒറ്റ വായനയ്ക്ക് എന്നതിലുമുപരി യഥാർത്ഥ കവിതയ്ക്ക് അനവധി ആസ്വാദന തലങ്ങളും, അർത്ഥതലങ്ങളുമുണ്ടെന്ന് ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവുനൽകുന്നു.

പാഠാപഗ്രഥനം

യാത്ര ജീവിതമാകുന്നതും ജീവിതം യാത്രയാകുന്നതുമായ അനുഭവത്തിലൂടെയാണ് നാം കടന്നു വന്നത് .ഇവിടെ ജി യുടെ രണ്ടു വരിക്കവിതയിലുൾക്കൊള്ളിച്ചിരിക്കുന്നതു ജീവിതത്തിന്റെ മറ്റൊരു അനുഭവ തലമാണ്. ജീവിതത്തിൽ എന്നും സന്തോഷവും സുഖവും ആയിരിക്കണമെന്നില്ലല്ലോ .ജീവിതം എന്ത് തന്നെ സമ്മാനിച്ചാലും അതിനെ കൈനീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. കഠിനമായതെല്ലാം അതിജീവിക്കുകയും വേണമെന്ന തത്വമാണ് ഈ രണ്ടുവരിയുടെ പൊരുൾ എന്നു കാണാം

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

അറിവിലേക്ക്
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 2
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 – ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. 17-ാം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളതെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.

  • 1901 ജൂൺ മൂന്നിന് ജനനം
  • 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
  • 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
  • 1931ൽ വിവാഹം, സഹധർമ്മിണി : സുഭദ്ര അമ്മ
  • 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
  • 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 1965 ജ്ഞാനപീഠം
  • 1978 ഫെബ്രുവരി രണ്ടിന് മരണം

ഓർത്തിരിക്കൻ

  • മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠ അവാർഡ് ലഭിച്ചത് ജി. ശങ്കര കുറുപ്പിനാണ്
  • മലയാളത്തിലെ മിസ്റ്റിക് കവിയാണ് ജി
  • പ്രകൃതി തത്വങ്ങൾ ജീവിതത്തിനോട് ചേർത്തുവെച്ച കൃതികൾ ആണ് ജി യുടേത്
  • ബഷീറിന്റെ നാടകമായ കഥാബീജത്തിന്റെ ആമുഖഗാനം ജി യുടെ നക്ഷത്ര ഗീതങ്ങളിലെ ഈ വരികളായിരുന്നു.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Notes Question and Answer improves language skills.

Manalkkoonakalkkidayiloode Notes Question Answer Class 9 Malayalam Adisthana Padavali Chapter 3

9th Class Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Manalkkoonakalkkidayiloode

Class 9 Malayalam Manalkkoonakalkkidayiloode Notes Questions and Answers

Question 1.
“അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി ”
ഈ വാക്യത്തിൽനിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?
Answer:
നജീബിന്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്പന നടത്തിയത്. ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്ഥത ഉളവാക്കുന്ന ഒരു ജീവിയാണ്. അതിന്റെ മുരളിച്ചയും മനുഷ്യന്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടുംപുറത്തുകാരന്റെ അസ്വാസ്ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. തന്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.

Question 2.
“മരുഭൂമിയിൽ മരിക്കുന്ന ഒട്ടകത്തിനറിയാം
നീരുറവയുടെ ആഴം
കിണറ്റിലെ തവളയോടു ചോദിക്കു
കടലിന്റെ വലുപ്പം’.
താജിൽ, വീണ്ടും
(സച്ചിദാനന്ദൻ)
ഈ കവിതാഭാഗത്തെ ആശയതലത്തിന്റെ അടിസ്ഥാനത്തിൽ ‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാവസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതുകൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായിരുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്വത്തിന്റെ വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 3.
ഗൾഫിലെ ആദ്യദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദ സന്ദേശം (വോയ്സ് മെസേജ് തയ്യാറാക്കുക. ?
Answer:
ഹക്കീമേ .. നീ എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കിമേ.. നിനക്ക് സുഖമാണോ നീ എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമേ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കീമേ.

Question 4.
വിമാനത്തിൽ നിന്നും എത്രയോ മണിക്കുറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുളള ആഹാരം.
അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർഥമെന്ത്? ഇതു പോലെ ‘പച്ച’ ചേർന്നു വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി അർഥതലം വ്യക്തമാക്കുക. ?
Answer:

  • വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം
  • പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
  • പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
  • പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം സ്വീകരിച്ചയാൾ
  • പച്ചമാങ്ങ – പഴുക്കാത്ത മാങ്ങ

Question 5.
“മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടു ജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാള നോവലിൽ ഇത് ആഴത്തിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവൽ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു”
പി. വത്സല
പി. വത്സല ‘ആടുജീവിത’ത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് മനസ്സിലാക്കിയല്ലോ. ഏറെ ചർച്ചചെയ്യപ്പെട്ട ഈ നോവൽ വായിച്ച് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക. കൂട്ടു കാരുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കാം.
Answer:
ബന്യാമിൻ എഴുതിയ മലയാള നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോകുന്ന നജീബും അദ്ദേഹത്തോടൊപ്പം സഹയാത്രികനായി വരുന്ന ഹക്കീമും അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളും മരുഭൂമിയിൽ സ്വപ്നങ്ങൾ തളിരിടും എന്ന് കരുതിയ സ്വപ്നങ്ങൾ തളർന്നു ഇല്ലതാകുകയും ചെയ്യുന്നതിന്റെ വാങ്മയ ചിത്രങ്ങളാണ് ആടുജീവിതം എന്ന നോവലിൽ ബെന്യാമിൻ വരച്ചു കാണിക്കുന്നത്. നജീബ് ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്, അയാൾ അനുഭവിച്ചു തീർത്ത യാതനകളാണ് ആടുജീവിതം ചർച്ച ചെയ്യുന്നത്. പച്ചയായ ജീവിത യാഥർഥ്യങ്ങളെ പുസ്തക രൂപത്തിൽ ആക്കുന്നത് ഇത് ആദ്യമായല്ല, എങ്കിൽ പോലും ഇത്രമേൽ തീവ്രമായ അനുഭവങ്ങളെ നേർകാഴ്ചപോലെ അനുഭവിപ്പിക്കുകയും വായനക്കാരനിൽ മരുഭൂമിയുടെ ചൂടും നീറ്റലും നായകൻ അനുഭവിക്കും പോലെ തീവ്രമായി തന്നെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ. ബെന്യാമിൻ എന്ന വ്യക്തിക്ക് നജീബിന്റെ കഥ ഒരു കേട്ടുകേൾവിയാണ് എന്നാൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ അത് ആട് ജീവിതമാക്കിയപ്പോൾ അത് ഒരുപാടു പേരിലേക്ക് പകർന്ന പെരുത്ത വേദനയായി മാറി.

സ്വന്തം കുടുംബത്തിന് വേണ്ടി മറുനാട്ടിൽ പോയി പെടാപ്പാട് പെടുന്നവരുടെ വേദനകളെ എല്ലാവരും മനസാ സ്മരിക്കുന്നതായി മാറി ആട് ജീവിതം എന്ന നോവൽ. തന്റെ ഉടമയുടെ ആയിരക്കണക്കിനാടുകളെ നോക്കുക എന്നതായിരുന്നു നജീബിന് കൊടുത്ത പണി. ആടുകൾക്കു കൊടുക്കുന്ന പരിഗണന പോലും ആ മനുഷ്യന് അയാൾ കൊടുത്തിരുന്നില്ല. ദുഷ്ടതയുടെ ആൾ രൂപമായിരുന്നു അയാൾ. അയാൾ നിരന്തരമായി നജീബിനെ ഉപദ്രവിച്ചിരുന്നു. ആരോഗ്യവനായ നജീബിന്റെ ശരീരം ഉണങ്ങിയ വിറകുകൊള്ളിപോലെയായി. അയാളിലെ അടങ്ങാത്ത വിശപ്പും ദാഹവും വറ്റിവരണ്ട കുബ്ബൂസിൽ ഒതുങ്ങി തീർന്നു, വീടും വീട്ടുകാരും അയാളുടെ കയ്യിലെ അച്ചാറുകുപ്പിയിലെ ഓർമകളും മണവും മാത്രമായി അവശേഷിച്ചു. എങ്കിലും മരണം വരെ തന്റെ പ്രതീക്ഷ അയാൾ കൈവിട്ടില്ല എന്നുള്ളതാണ്. ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകുമ്പോഴും പ്രതീക്ഷയുടെ വാതിലുകൾ നാമുക്ക് മുന്നിൽ തുറന്നു വരും എന്നും ആടുജീവിതം സാക്ഷ്യപെടുത്തുന്നു.

Question 6.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബി നാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക ?
Answer:

  • എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
  • താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ്?
  • നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം ?
  • ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ? അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
  • അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ട്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 7.
പതിപ്പ് നിർമ്മാണം
Answer:

  • ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കാം.
  • പതിപ്പ് നിർമ്മിക്കുമ്പോൾ
  • കട്ടികൾ വിവിധ ചുമതലകൾ ഏറ്റെടുക്കുക
  • ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുക
  • പതിപ്പിന്റെ രൂപകല്പന തയ്യാറാക്കുക
  • ആമുഖം തയ്യാറാക്കൽ
  • ശേഖരിക്കുക ക്രോഡീകരിച്ചു ക്ലാസിൽ പ്രദർശിപ്പിക്കുക.

Question 8.
തീം ലൈബ്രറി
Answer:
യാത്രാവിവരണങ്ങൾ, യാത്ര പ്രമേയമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാനുഭവങ്ങൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ലൈബ്രറി സജ്ജീകരിക്കുക.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Manalkkoonakalkkidayiloode Summary

മണൽക്കൂനകൾക്കിടയിലൂടെ Summary in Malayalam

ആമുഖം

നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്ന മുഖവാക്യത്തോടെ തുടങ്ങുന്ന കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. ജീവിതത്തിൽ ഒരുപാടു പ്രതീക്ഷകളോടെ മരുഭൂമിയിലേക്ക് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ആട് ജീവിതം. യാത്രകൾ എപ്പോളും രസമുള്ളതും മനോഹരവും ലളിതവും അത്രമേൽ ജീവിതപാഠങ്ങൾ തരുന്നത് മാത്രമാകണമെന്നില്ല. ചില യാത്രകൾ സ്വഷ്ടിക്കുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ ഒരായിസ്സു തന്നെ തികയാതെ വരും. നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില അനുഭവങ്ങൾ കൂടി ചില ജീവിത യാത്രകളാണ് ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ആടുജീവിതം. ചോര വാർക്കുന്ന ജീവിതം തന്നെയാണ് എന്ന് നിരൂപകർ രേഖപ്പെടുത്തുന്നത് വെറുതെയല്ല. ഒരു മനുഷ്യന്റെ സ്വപ്നസഞ്ചാരമായിരുന്നു ഈ യാത്ര ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള യാത്ര. യാത്രയവസാനിക്കുന്ന ഇടത്തു തന്നെ തന്റെ പ്രതീക്ഷകളും അവസാനിക്കുകയാണ്. ഒരുമനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അറ്റ ഒരുയാത്രയുടെ കഥയാണ് ആടുജീവിതം.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

പാഠസംഗ്രഹം
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 1
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 2
നാട്ടിൽ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഏറെ പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോകാനൊരുങ്ങുന്നു. കൂടെ പരിചയ ക്കാരനായ ഹക്കീമും. സൗദി അറേബ്യയിലെ റിയാദിൽ വിമാനമിറങ്ങിയ അവർ അർബാബിനെ കാത്തിരിക്കുന്നു. അവിടെയെത്തിയ ആൾ അർബാബാണെന്ന് കരുതി രണ്ടുപേരും അയാൾക്കൊപ്പം പോകുന്നു. വളരെ പഴക്കം ചെന്ന വണ്ടിയിലാണവർ പോകുന്നത്. ഗൾഫിന്റെ വീഥികളിലൂടെ, വേഗം കുറഞ്ഞ വണ്ടിയിലൂടെ അവർ യാത്ര തുടരുന്നത് ഏറെ പ്രതീക്ഷകളോടുകൂടിയാണ്. അർ ബാബിന്റെ മോശമായ പെരുമാറ്റവും വണ്ടിയുടെ പിറകുവശത്തിരുന്നുള്ള യാത്രയുമെല്ലാം നജീബിനെ പ്രയാസപ്പെടുത്തിയെങ്കിലും ആ യാത്രയിലും ചില സന്തോഷങ്ങൾ കണ്ടെത്താൻ നജീബ് ശ്രമിക്കുന്നു. വിശപ്പും ദാഹവുമെല്ലാം ആ യാത്രയിൽ അവർക്കനുഭവപ്പെടുന്നു.

താൻ സ്വപ്നം കണ്ട് ഒരു ഗൾഫിലേക്കല്ല, തന്റെ യാത്ര എന്ന തോന്നലുണ്ടാകു മ്പോഴും നജീബ് സ്വയം ആശ്വസിക്കുന്ന ഭാഗവും ഇതിൽ കാണാം. മലയാള സാഹിത്യത്തിൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ധാരളം ചർച്ച ചെയ്യ പെട്ടിട്ടുണ്ട് അനുഭവകഥകളും ആത്മകഥകളും എല്ലാം മലയാള സാഹി ത്വത്തിൽ സമ്പന്നമാണ് എന്നാൽ ഇത്രമേൽ ആഴത്തിൽ ഒരു മനുഷ്യന്റെ ജീവിതം ചിത്രീകരിക്കപ്പെടുകയും ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തു കയും, അത്രമേൽ തീവ്രമായി ഒരാൾക്ക് അതിജീവിക്കാൻ സാധ്യമാകുമോ എന്ന ചിന്തയെ ലോകത്തിനു മുന്നിലവതരിപ്പിക്കുകയും ചെയ്ത ഒരു കഥ വേറെ ഉണ്ടാകില്ല എന്നു തന്നെ പറയാം. ഒരുമനുഷ്യന്റെ സ്വാപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒരു നിമിഷം കൊണ്ടവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആടു ജീവിതം. എന്നാൽ ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ഉള്ള അതിജീവനവും അവസാനം വരെയുള്ള വിശ്വാസവും ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്നു എന്നതിനുള്ള തെളിവാണ് ഈ കഥ.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 3

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

അറിവിലേക്ക്

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 4
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. കഥാകൃത്ത്, നോവലിസ്റ്റ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, അബീശഗിൻ, മഞ്ഞ വെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മർകേസ് ഇല്ലാത്ത മക്കൊണ്ടോ, തരകൻസ് ഗ്രന്ഥവരി, നിശബ്ദ സഞ്ചാ രങ്ങൾ തുടങ്ങിയ കൃതികൾ. ആടുജീവിതം 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ 2021- ലെ വയലാർ അവാർഡും നേടിയിട്ടുണ്ട്. ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായതോടൊപ്പം അത് സിനിമയായും ചിത്രീകരിച്ചിട്ടുണ്ട്.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 5
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന മുഖവാക്യത്തോടെയാണ് ബെന്യമാമിന്റെ ആടുജീവിതം എന്ന നോവൽ പുറത്തിറങ്ങിയത്. 2008 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. നിരവധി പതിപ്പു കളിലൂടെ ആയിരക്കണക്കിന് വായനക്കാരെ ആകർഷിച്ച ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകളുമുണ്ടായിട്ടുണ്ട്. മറുനാടിനെക്കുറിച്ചുള്ള ആകാംക്ഷയും അന്വേഷണത്വരയും അവയിലൂടെ ആർജിക്കുന്ന പുതിയ അറിവുകളും അനുഭവങ്ങളും നമ്മളിൽ പുതിയ ഒരു ലോക വീക്ഷണം തന്നെ രൂപപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നുമലയാളിയുടെ വ്യക്തിപരവും സാമൂഹികപരവും സാംസ്കാരിവും സാമ്പത്തികവുമായ ജീവിതക്രമത്തിൽ വലിയ മാറ്റങ്ങളാണ് പ്രവാസിലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ആടുജീവിതം എന്ന നോവലിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ: ‘ മഴയ്ക്കു ശേഷം വരണ്ട മണ്ണിനു മീതെ പൊന്തി വന്ന പച്ച വിരിപ്പുകളിൽ ഒരു കുഞ്ഞു ചെടി നജീബിനു കൊടുക്കുന്നത് ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്’ നജീബേ, മരു ഭൂമിയുടെ ദത്തുപുത്രാ ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. അത് നിന്റെ ജീവനെ ചോദിക്കും. വിട്ടുകൊടുക്കരുത്…..
ബെന്യാമിൻ
(ഒരു അഭിമുഖത്തിൽ നിന്നും)

ഓർത്തിരിക്കൻ

  • യാത്രകൾ നൽകുന്ന അനുഭവങ്ങൾ വേറിട്ടതാണ്.
  • അവസാനം വരെയുള്ള ആത്മവിശ്വാസം ജീവിതത്തിൽ ശുഭാപ്തി വിശ്വാസം നൽകും.
  • ജീവിതം ഒരു യാത്രയാണ്.
  • പ്രതീക്ഷകൾ ഏതു പ്രതിസന്ധിയിലും മനുഷ്യനെ മുന്നോട്ട് നയിക്കും.

സ്മാരകം Smarakam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf സ്മാരകം Smarakam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Smarakam Summary

സ്മാരകം Summary in Malayalam

ആമുഖം

ഭൂമിയിലെ ഏറ്റവും വിനീതമായ ഒരു പറക്കലിനെ അവതരിപ്പിക്കുകയാണ് വീരാൻകുട്ടി സ്മാരകം’ എന്ന കവിതയിലൂടെ ഒരു അപ്പുപ്പൻ താടി ഏറ്റവും ലളിതമായി ആവിഷ്കരിക്കുന്നതിന്റെ സഞ്ചാരപാതയാണ് കവിതയുടെ പ്രമേയം. ജീവിതം തന്നെ യാത്ര എന്ന മനോഹരമായ ആവിഷ്കരണങ്ങളാണല്ലോ ഈ ഭാഗത്തു നാം കാണുന്നത്. മുൻപനുഭവിച്ചറിഞ്ഞ യാത്ര വിശേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രകൃതിയിലെ ഒരു ജീവകണം മനുഷ്യന് മുന്നിൽ ഏറ്റവും എളിമയോടുകൂടി അടയാളപ്പെടുത്തുന്ന ഒരു ജീവിത യാത്രയാണ് ഈ കവിതയിൽ. അത്രമേൽ മനോഹരമായ വാക്കുകൾ കൊണ്ട് ലാളിത്വത്തിന്റെ അതിരുകൾ കടന്നു വീരാൻകുട്ടി വായനക്കാരിൽ കോറിയിടുന്ന ജീവിത സത്യങ്ങളാണ് കവിതയുടെ ഓരോ വരികളും . മലയാള സാഹിത്യത്തിലെ പുതുതലമുറയുടെ കവിയാണ് (ഉത്തരാധുനിക) വീരാൻ കുട്ടി.

പ്രകൃതിയിലേക്ക് നോക്കി നിന്നുകൊണ്ട് പ്രപഞ്ചസത്യങ്ങളുടെ വാതിൽ തുറന്നു മനുഷ്യനെ ചിന്തിപ്പിക്കുന്ന കൃതികളാണ് വീരാൻകുട്ടിയുടെ എല്ലാ കവിതകളും. വീരാൻകുട്ടിയുടെ സ്മാരകം എന്ന കവിത അപ്പൂപ്പൻതാടിയുടെ പറക്കലിനെക്കുറിച്ചാണ്. പ്രതീക്ഷകളുടെ ഭാരമില്ലാതെ വിത്തിനെയും മടിയിൽ വെച്ച് അത് പറക്കുന്നു. ധീരമെങ്കിലും എളിയ ആ ശ്രമം സാർഥകമാവുന്നത്, അത് വീണിടത്ത് നാളെ ആരുമറിയാതെ ഒരു മരം ഉയർന്നുവന്ന് തണൽ വിരിക്കുമ്പോഴാണ്, ഒരു സ്മാരകമായി മാറുമ്പോഴാണ്. തന്റെ യഥാർഥ ശക്തിയെയും കഴിവിനെയും സ്വയം തിരിച്ചറിഞ്ഞ് സ്വന്തം വഴികൾ കണ്ടെത്തി മുന്നോട്ട് പോകുന്നവർക്ക് കാലത്തെയും അതിജീവിച്ചു കഴിയുമെന്ന ജീവിതപാഠമാണ് അപ്പൂപ്പൻ താടിയുടെ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നത്.

പാരസംഗ്രഹം
സ്മാരകം Smarakam Summary in Malayalam Class 9 1
പ്രകൃതിയിൽനിന്നുള്ള കൗതുകങ്ങളും കാഴ്ചകളും ബിംബങ്ങളും അനുഭവങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന കവിയാണ് വീരാൻകുട്ടി. അത്തരമൊരു കവിതയാണ് സ്മാരകം. അപ്പൂപ്പൻതാടിയുടെ യാത്രയാണ് കവി ഇവിടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഒരു ചോദ്യ ത്തിനുള്ള ഉത്തരമായോ, അഭിപ്രായമായോ അവതരിപ്പിക്കുന്ന രീതിയിലാണ് കവിത ആരംഭിക്കുന്നത്. തുടർന്ന് ഇങ്ങനെയൊരു അഭിപ്രായമുണ്ടാകാൻ കാരണമെന്തെന്ന് വ്യക്തമാക്കുന്നു. അപ്പൂപ്പൻ താടിക്ക് ചിറകുകളില്ല. ദേശാന്തരയാത്രകൾ വിധിച്ചിട്ടില്ല. അതിന് സ്വന്തമായ ഒരവകാശവുമില്ല എന്നിട്ടും അത് താനായി നിൽക്കാൻ പോകുന്ന തന്റെ വിത്തിനെയും കരുതി പറക്കുന്നു. അപ്പൂപ്പൻ താടിയുടെ ഈ പറക്കൽ വിനീതമായ ഒരു ശ്രമമായി അവതരിപ്പിക്കുന്നത്, സാധാരണയായി പറക്കുന്നവയ്ക്കുണ്ടാകുന്ന വലിയ ലോകങ്ങളുടെ സാധ്യതകളില്ലാത്തതുകൊണ്ടാണ്. ചിറക്, ആകാശം, ദേശാന്തരം എന്നിവയെല്ലാാം പറക്കുന്നവയുടെ സാധ്യതകളും സ്വതന്ത്ര്യവു മാണ്. ഒരമ്മ കുഞ്ഞിനെ തന്റെ മടിയിൽ വെച്ചത്രയും സൂക്ഷ്മമായി ആണോ നടക്കുന്നത് അത്രമേൽ കരുതലോടെയാണ് അപ്പുപ്പൻ താടി തന്റെ വിത്തുമായി പറന്നു പോകുന്നത്.

തന്റെ യാത്ര അവസാനിക്കുന്നിടത്തു ഒരു പുതിയ പ്രതീക്ഷയുടെ തുടക്കമാവുകയാണ് അപ്പുപ്പൻ താടി. ആരോടും പിണക്കമോ പരാതികളോ ഇല്ലാതെ. ആരുടെയും കരുതലോ പിൻബലമോ ഇല്ലാതെ ഞാൻ ആകാനുള്ള യാത്രയിൽ അത്രമേൽ വിനയത്തോടെ ലോലമായ ചിറകുകൾകൊണ്ട് അറിവെന്ന അഹങ്കാരമോ അറിവില്ലായ്മയുടെ ഭാരക്കുറവോ തന്നെ അലട്ടുകയോ സ്പർശിക്കുകയോ ചെയ്യാതെ താൻ താനാകുന്ന പുതിയൊരു കാലത്തു തന്റെ മരച്ചുവട്ടിൽ തണലേൽക്കുന്നവരെകുറിച്ച് പോലും അറിയാതെ ആനന്ദകരമായി തന്റെ യാത്ര തുടരുകയാണ്. തെല്ലും അഹങ്കരിക്കാതെ തന്റേതു മാത്രമായ വഴിതേടി പോകുകയാണ് ഈ കുഞ്ഞു ജീവകണം നാളെകളുടെ പ്രതീക്ഷയോ ഇന്നിന്റെ ആകുലതകളോ ഇല്ലാത്തത്രമേൽ നടക്കുന്തോറും തെളിയും വഴികൾ നിഷ്കളങ്കവും അത്രമേൽ ലക്ഷ്യബോധവും മാത്രമുള്ള ജീവിതം. അപ്പുപ്പൻ താടിയുടെ പറക്കലിനെ അത്ര മേൽ ലളിതമായത് എന്ന് പറയുന്ന കവിതന്നെ അത്രമേൽ ധീരമായത് എന്ന് ഒടുവിൽ രേഖപെടുത്തുന്നുണ്ട്.

സ്മാരകം Smarakam Summary in Malayalam Class 9

അറിവിലേക്ക്

വീരാൻകുട്ടി
സ്മാരകം Smarakam Summary in Malayalam Class 9 2
ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവിക ളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാ പുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തക മായിട്ടുണ്ട്. എസ്. സി. ആർ. ടി. മൂന്ന്, എട്ട് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തി യിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, അറബിക്, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ നടക്കുന്തോറും തെളിയും വഴികൾ പ്രക്ഷേപണം ചെയ്തു. 1962 ജൂലൈ 9 – ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മക നായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച് പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ.കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു.
സ്മാരകം Smarakam Summary in Malayalam Class 9 3
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു ബിരുദം നേടുകയും പൊന്നാനി എ.വി. ഹൈ സ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്ത് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു. രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാണെക്കാണെ’ (കറന്റ് ബുക്സ്1999), രണ്ടായ് മുറിച്ചത്’ (കറന്റ് ബുക്സ് 2004).

ഓർത്തിരിക്കൻ

  • ഏറ്റവും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന അപ്പുപ്പൻ താടിയുടെ ജീവിതയാത്രയെ ചിത്രീകരിക്കുന്നു.
  • പ്രകൃതി ലളിത ജീവിതങ്ങൾ ആവിഷ്കരിക്കുന്നു.
  • ചെറിയവരായിരിക്കുന്നതിന്റെ വലിപ്പം മനസിലാക്കിത്തരുന്നു.
  • തന്നിൽ ഉള്ള കഴിവുകൾ കണ്ടെത്തി ഏറ്റവും പരിമിതമായ സാഹചര്യത്തിൽ നിന്നുപോലും ജീവിതയാത്ര ഏറ്റവും സുന്ദരമാക്കുന്നു.
  • സ്വയം ഇല്ലാതാകുന്ന അവസ്ഥയിൽ പോലും തന്റെ സ്വത്വത്തെ കണ്ടെടുത്താനും വലിയൊരു സ്മാരകമാക്കാനും കഴിയുന്ന അപ്പുപ്പൻ തടി മനുഷ്യ ജീവിതത്തിനു ഒരു മാതൃക ആണ്.
  • ആരും പ്രോത്സാഹിപ്പിക്കാനോ മുന്നോട്ടു നയിക്കാനോ ഇല്ലാതിരുന്നിട്ടും അപ്പുപ്പൻതാടി അതിന്റെ യാത്രകൾ ലളിതമായി ആവിഷ്കരിച്ചുകൊണ്ടേ ഇരിക്കുന്നു.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam സ്മാരകം Smarakam Notes Question and Answer improves language skills.

Smarakam Notes Question Answer Class 9 Malayalam Adisthana Padavali Chapter 2

9th Class Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Smarakam

Class 9 Malayalam Smarakam Notes Questions and Answers

Question 1.
അപ്പുപ്പൻ താടിയുടെ പറക്കത്തെ വിനീതമായ ഒരു ശ്രമമായി കാണണം കവി ഇങ്ങനെ പറയാൻ കാരണമെന്താവാം? കണ്ടെത്തിയെഴുതുക?
Answer:
അപ്പുപ്പൻ താടിയുടെ പറക്കത്തെ മനോഹരമായ ഒരു ശ്രമമായി കാണണം എന്നാണ് കവി കവിതയുടെ തുടക്കത്തിലേ വരച്ചിടുന്നത്. എന്തുകൊണ്ടെന്നാൽ അത്രമേൽ ലളിതമായാവിഷ്ക്കരിക്കുന്ന യാത്രയാണല്ലോ അത്. ചിറകുകളില്ലാതിരുന്നിട്ടും സ്വന്തമായി പറക്കാനിടമില്ലാതിരുന്നിട്ടും, ദേശാന്തരങ്ങൾ താണ്ടാൻ കഴിയാതിരുന്നിട്ടും അത് അതിന്റെ പറക്കൽ തുടർന്നുകൊണ്ട ഇരിക്കുന്നു. ഒരമ്മ കുഞ്ഞിനെ എത്രമാത്രം കരുതലോടെ കാക്കുന്നു എന്ന പോലെ തന്റെ വിത്തിനെ അത്രമാത്രം കരുതലോടെ കാത്തുകൊണ്ട് പറക്കുകയാണ് അപ്പുപ്പൻ താടി.

Question 2.
കുഞ്ഞിനെ എന്നപോലെ വിത്തിനെ മടിയിൽ വച്ച് എന്ന പ്രയോഗത്തിന്റെ പൊരുൾ ചർച്ചചെയ്യുക.?
Answer:
ഒരമ്മ തന്റെ കുഞ്ഞിനെ എത്രമാത്രം കരുതലോടെയാണ് നോക്കുന്നത് അത്രമേൽ കരുതലോടുതന്നെ തന്റെ വിത്തിനെ മടിയിൽ വെച്ച് യാതൊരു ഭാരവുമറിയാതെ തന്റെ പറക്കൽ തുടരുകയാണ് അപ്പുപ്പൻ താടി. കുഞ്ഞ് അമ്മയ്ക്കു അത്രമേൽ പ്രിയപ്പെട്ടതാണ്. അമ്മയുടെ നാളെകൾ കുഞ്ഞിലൂടെയണല്ലോ കാണാനാവുക. അതുപോലെ തന്നെ അപ്പുപ്പൻ താടി തന്റെ നാളെകൾ തന്റെ കയ്യിൽ ഭദ്രമാക്കുകയാണ്. അത്രമേൽ ഭദ്രമായി തന്റെ തലമുറകളെ കയ്യിലൊതുക്കുകയാണ് അപ്പുപ്പൻ താടി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ പൊരുൾ എത്ര കാലമെടുത്താലും വിശദീകരിക്കാൻ സാധിക്കാത്ത ബന്ധമാണ്.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 3.
‘ധീരമെങ്കിലും എളിയ ശ്രമം’ എന്നാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കവി വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം നൽകുന്ന അർഥസാധ്യതകൾ എന്തെല്ലാമാണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ തുടക്കത്തിൽ അപ്പുപ്പൻ താടിയുടെ പറക്കലിനെ എളിയ പറക്കൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ കവിതയുടെ അവസാനമാകട്ടെ അതൊരു ധീരമായ പറക്കലായി മാറുന്നു ചിറകുകളും ദേശാന്തരങ്ങളും ആകാശവും സ്വന്തമായില്ലത്തവന്റെ പറക്കൽ വെറും ഒരു പറക്കൽ അല്ല അതൊരു പ്രയാണമാണ്. ഭൂമിയിലെ ഏറ്റവും ലളിതമായ ഒന്നിന്റെ പ്രയാണം. ഒന്നുമില്ലാത്തവനും ഭൂമിയിൽ ഏറ്റവും ചെറിയവനും സ്വന്തമായി ആകാശവും ചിറകുകൾ ഇല്ലാത്തവനും പറക്കാൻ സാധിക്കും എന്നുള്ള ഭൂമിയുടെ അടയാളമായാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കൊണ്ട് കവി സൂചിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും ചെറിയവ പുലർത്തുന്ന ജീവിതം ഒരു പാഠമാണ്. ഏറ്റവും എളിയവയുടെ പറക്കൽ ധീരമായ അടയാളപ്പെടുത്തലാണ്. വീണു പോകുന്നിടത്ത് ഒരു സ്മാരകം അവശേഷിപിപ്പിച്ചു തന്റെ പറക്കൽ അടയാളപ്പെടുത്തികൊണ്ടാണ് ഏറ്റവും എളിയവൻ ഒരു സ്മാരകമാകുന്നത്. ഒരു തലമുറയെ തന്റെ കയ്യിലൊതുക്കി വീണിടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ആരും പുകഴ്ത്താനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാത്തവന്റെ പ്രയാണമാണ് അപ്പുപ്പൻ താടിയുടെ പറക്കൽ. തന്റെ അറിവില്ലായ്മയുടെ ഭാരക്കുറവിലാണ് അപ്പുപ്പൻ താടി പറക്കുന്നത് എന്ന് കവി പറയുന്നു. അതെ തന്റെ ഇല്ലായ്മയിൽ സ്വയം മുന്നോട്ടു തെളിച്ച ധീരമായ സഞ്ചാരപാതയാണ് അപ്പുപ്പൻ താടി അടയാള പ്പെടുത്തുന്നത് വീണു പോകുന്നണിടത്തുപോലും തന്റെ സ്വത്വത്തെ കൈവിടാതെ മുന്നോട്ടു പോകുകയാണ് അപ്പുപ്പൻ താടി. വരാനിരിക്കുന്ന നാളെകളെകുറിച്ച് വമ്പൻ പ്രതീക്ഷകൾ ഇല്ലാതെ സ്വയം വഴിതെളിച്ചു മുന്നോട്ട് നീങ്ങുകയാണ് അപ്പുപ്പൻ താടി

Question 4.
ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായി ആവിഷ്കരിക്കുകയാണ് കവി. ‘ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വിത്തുകൾ എല്ലാം ഭൂമിയുടെ കുഞ്ഞുങ്ങളാണ്. ഭൂമിയുടെ നാളെകൾ എല്ലാം ഭൂമി ഭദ്രമാക്കുക വിത്തുകളിലൂടെയാണ്. എല്ലാ പ്രതീക്ഷകളും പച്ചപ്പും ഭൂമി നിറച്ചു വച്ചിരിക്കുന്നത് ഓരോ വിത്തുകൾക്കുള്ളിലാണ്. ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായിട്ടാണ് കവി ആവിഷ്ക്കരിക്കുന്നത്. ജീവിതം തന്നെ ഒരു യാത്രയാണ് ഓരോ വിത്തുകളിൽ നിന്നുമാണ് ഓരോ യാത്രകളുടെയും തുടക്കം യാത്രകൾ നമുക്ക് തരുന്നത് ജീവിത പാഠങ്ങളാണ് പ്രപഞ്ചത്തിലെ വിത്തുകൾ നടത്തുന്ന ലളിതമായ യാത്രയും നമുക്ക് പ്രകൃതി ഒരുക്കുന്ന പാഠപുസ്തകങ്ങളാണ്.

അത്ര മേൽ നിശ്ശബ്ദമായി പ്രഹസനങ്ങൾ ഇല്ലാതെ പ്രചോദനമോ ആർപ്പുവിളികളോ മുന്നിൽ നിന്നോ പിന്നിൽ നിന്നോ പ്രോത്സാഹനത്തിന് ആരുടെയും വാക്കുകൾ പോലും ഇല്ലാതെ സ്വന്തമെന്നു പറയാൻ ദേശാന്തരങ്ങളോ ആകാശമോ ഇല്ലാത്തവരുടെ യാത്രകളെ അടയാളപെടുത്തുകയാണ് വിത്തുകൾ. വിത്തുകൾ തങ്ങളുടെ പരിമിതമായ ഇടത്തു നിന്നും തങ്ങൾക്കാവശ്യമുള്ള ഊർജം ആഗിരണം ചെയ്തു സ്വയം ചരിക്കുകയാണ്. എവിടെയാണോ തന്റെ യാത്രയാവസാനിക്കുന്നതു അവിടെ നിന്നും പുതിയ ഒരു നാളെകൾ തുറന്നു തന്റെ യാത്രയുടെ പൂർത്തീകരണത്തിൽ എത്തിച്ചേരുകയും തന്റെ തലമുറകളുടെ പ്രയാണത്തിനു വഴി തുറക്കുകയും ചെയ്യുന്നു

Question 5.
“ എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം” – (സോക്രട്ടീസ്)
“ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു” – (വീരാൻ കുട്ടി)
സോക്രട്ടീസിന്റെ വാക്കുകളും കവിതാഭാഗവും താരതമ്യം ചെയ്യുക.
Answer:
എനിക്ക് ഒന്നും അറിയില്ല. അത്രമേൽ എളിയവനാണ് ഞാൻ എന്ന തിരിച്ചറിവാണ് ഒരു മനുഷ്യന്റെ പൂർണ്ണമായ അറിവ് എന്ന് സോക്രട്ടീസ് പറയുന്നു. തനിക്കെല്ലാത്തിനെക്കുറിച്ചും അറിയാം എന്ന വിചാരം അറിവില്ലായ്മയുടെ തുടക്കവുമാണ് എന്തു കൊണ്ടെന്നാൽ നാം ദിനംപ്രതി മാറ്റങ്ങൾക്കു വിധേയപെട്ടുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനും ജീവിതം അത്രമേൽ ലളിതവും നിഷ്പ്രഭവുമാണ് എന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണ് ഏറ്റവും ലളിതവും മനോഹരവും. ഈ തിരിച്ചറിവ് മനുഷ്യന് പ്രദാനം ചെയ്യുന്നത് ലോകത്തെകുറിച്ചുള്ള പരമമായ വെളിച്ചമാണ്. ഇതേ ആശയത്തെ ഉൾക്കൊണ്ടാണ് വീരാൻകുട്ടി തന്റെ കവിതയിൽ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു എന്ന് പറയുന്നത് . ഒന്നും അറിയാത്തവന് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ കുറിച്ച് വളരെയേറേ ചിന്തിക്കേണ്ടി വരുന്നില്ല വരുന്നതിനെയെല്ലാം ചെറുതാകുന്ന തന്റെ കഴിവുകൾ കൊണ്ട് തരണം ചെയ്തു ഒടുവിൽ അതിന്റെ യാത്രയുടെ അവസാനത്തിൽ പോലും തനിക്കു താനായി നിൽക്കാനുള്ള തുടരാനുള്ള ഇടം കണ്ടെത്തുകയും ചെയ്യുന്നു . പ്രകൃതി പങ്കുവെയ്ക്കുന്ന ചെറിയ ജീവകണങ്ങളുടെ ജീവിതപാഠമാണ് അപ്പുപ്പൻ താടിയിലൂടെ വീരാൻ കുട്ടി ആവിഷ്ക്കരിക്കുന്നത് .

Question 6.
ഇവിടെയുണ്ടു ഞാൻ, എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി
(ലളിതം)
പി. പി. രാമചന്ദ്രൻ)
ഈ വരികളുടെ ആശയം കൂടി പരിഗണിച്ച് ‘സ്മാരകം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരിക്കുകയാണിവിടെ. മലയാള കവിതയിൽ വാക്കി ന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവിയാണ് പി.പി. രാമചന്ദ്രൻ. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേസമയം പാര മ്പര്യത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ചയാൾ. ഏറെയെഴു താതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷിച്ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളി ത്വത്തെ ആവിഷ്കരിക്കുകയാണ് കവി. എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും. ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു.

ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സരത്തിലാണ്. തങ്ങൾക്കു നിലനിൽക്കാൻ തന്റെ നിലനിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ. ചെറിതായിരിക്കുന്നതിന്റെ മഹത്വത്തെ വെളിപ്പെടുത്തുകയാണ് ഈ കവിതകൾ

Question 7.
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിത കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക?
Answer:
ലളിതം
ഇവിടെയുണ്ടുഞാൻ
എന്നരിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവൽ
താഴെയിട്ടാൽ മതി

ഇനിയുമുണ്ടാകു-
മെന്നതിൻ സാശ്യമായ്
അടയിരുന്നതിൻ
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 8.
അപ്പുപ്പൻതാടി ബാല്യ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. അപ്പുപ്പൻ താടിയും നിങ്ങളും എന്ന വിഷയത്തിൽ ഒരു ബാല്യ കാല ഓർമ്മക്കുറിപ്പ് തയ്യാറാക്കുക?
Answer:
ബാല്യകാലത്തെ ഏറ്റവും സ്നേഹമുള്ള കൗതുകങ്ങളിൽ ഒന്നായിരുന്നു അപ്പുപ്പൻ താടി. അപ്പുപ്പൻ താടിയുടെ പിന്നാലെ എത ദൂരമാണ് ഓടിയിട്ടുള്ളത്. ഞങ്ങൾ കുട്ടികളെ കളിപ്പിച്ചു കൊണ്ട് ഒന്ന് താന്നും പിന്നെ കയ്യെത്താ ദൂരത്തോളം പൊങ്ങി ഞങ്ങളെ നോക്കി കണ്ണിറുക്കിയും അത് പറന്നു പറന്നു പോകും ഇടയിലെപ്പോളോ കയ്യിൽ കിട്ടുകയും ചെയ്യും. കയ്യിൽ കിട്ടുമ്പോൾ ഏറെ നേരം കയ്യിൽ ഇരിക്കുയും ഇല്ലല്ലോ. കുറെ നേരം പിടിവിടാതെ കൈയിൽ പിടിച്ചു മനോഹരമായ വെള്ളത്താടിയിൽ സൗമ്യ മായൊന്നും ഊതുകയും ചെയ്യും ഒന്ന് കൈതെറ്റിയാൽ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു വീണ്ടും പറക്കൽ തുടരും. ഹോ അന്നൊന്നും അറിയില്ലായിരുന്നു അപ്പുപ്പൻ താടിയുടേത് ഇത്രമേൽ മനോഹരവും ലളിതവുമായ യാത്രയാണെന്ന്.

Question 9.
ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്… പറവയുടെ വഴികൾ തെളിയുന്നു ഈ വാക്കുകളുടെ അർഥം വിശദമാക്കുക?
Answer:
പ്രപഞ്ചത്തിൽ ഏറ്റവും ലളിതമായ ജീവിക്കുന്നവയുടെ ജീവിത യാത്രകൾ അടയാളപ്പെടുത്തുകയാണല്ലോ ഈ പാഠഭാഗത്തിൽ. പ്രപഞ്ചവും മനുഷ്യനും പരസ്പരബന്ധം പുലർത്തുകയും പരസ്പര്യത്തിൽ ജീവിക്കുകയും വേണം എന്ന് നാം കഴിഞ്ഞ പാഠഭാഗങ്ങളിൽ പഠിച്ചുവല്ലോ മനുഷ്യർക്ക് അവർക്കു എത്രമേൽ ലളിതമായി ജീവിക്കാൻ കഴിയും എന്നതിനുള്ള പാഠമാവുകയാണ് പ്രകൃതിയിലെ ഈ ചെറിയ ജീവികൾ അവർ തനകളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി മത്സരിക്കുകയോ, തങ്ങളേക്കാൾ വലിയ നേട്ടം കൊയ്യുന്നവരെ നോക്കി നിൽക്കുകയോ ചെയ്യുന്നില്ല. സ്വന്തം വഴികൾ സ്വന്തം സഞ്ചാരപാത സ്വയം തെളിയിക്കുക യാണ് ചെയ്യുന്നത് ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്. പറവയുടെ വഴിയവിടെ തെളിയുന്നു. തന്റെ യാത്രകളുടെ ശേഷിപ്പുകൾ അവിടെ അവശേഷിപ്പിച്ചു അത് യാത്ര തുടരുന്നു.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf ശാന്തിനികേതനം Santiniketanam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Santiniketanam Summary

ശാന്തിനികേതനം Summary in Malayalam

ആമുഖം

കൽക്കട്ടയിലേക്കുള്ള ശ്രീ എസ്. കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണമാണ് ഈ അധ്യായം. സഞ്ചാര സാഹിത്യത്തിന്റെ മഹാരധനായ ശ്രീ എസ്. കെ. പൊറ്റകാടിന്റെ മനോഹരമായ അവതരണമാണ് ഈ പാഠ ഭാഗം. മലയാള സാഹിത്യ ചരിത്രത്തിൽ സഞ്ചാരസാഹിത്യം എന്ന സരണിയുടെ മാസ്മരിക സൗന്ദര്യം നിറച്ചുവെച്ച എഴുത്തുകാരനാണ് ശ്രീ എസ്. കെ .പൊറ്റക്കാട്. അന്യ നാടുകളെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും അറിയാൻ ജിജ്ഞാസ പൊതുവെ മനുഷ്യനിൽ ഉണ്ട്. എല്ലാ ദേശങ്ങളും എല്ലാവർക്കും പോയി ക്കാണുക എന്നത് സാധ്യമായ കാര്യമല്ല. അപ്പോൾ മനുഷ്യന്റെ ഈ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ സഞ്ചാര സാഹിത്വത്തിനും യാത്ര വിവരണ സാഹിത്യത്തിനും കഴിയുന്നുണ്ട്. മനുഷ്യന്റെ അനുഭവലോകവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സഞ്ചാര സാഹിത്യത്തിൽ ഉൾക്കൊള്ളുന്നു. നാടിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകൾ, ജനങ്ങളുടെ ജീവിത രീതി, സാംസ്കാരിക ബോധം, സാമൂഹിക സ്ഥിതി വിശേഷങ്ങൾ, ഭരണ സംവിധാനം മുതലായവ സ്വന്തം നാടുമായി താരതമ്യം ചെയ്യാനും മികച്ച ഒരു സഞ്ചാര കൃതിയിലൂടെ സാധിക്കും. നല്ലൊരു സഞ്ചാര കൃതിയ്ക്ക് ഒരു നാടിന്റെ പൈതൃകത്തെ പാടെ വായനക്കാര നിലേക്കു സ്വംശീകരിക്കാൻ കഴിയും. അത്തരത്തിൽ ഒരു യാത്രാ വിവരണ ഭാഗമാണ് ഈ പാഠഭാഗം.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

പാാസംഗ്രഹം

കൽക്കട്ടാ നഗരത്തിൽ നിന്നും നൂറു നാഴിക ഉള്ളിലേക്കുള്ള ബോൾപൂർ ജംഗ്ഷനിൽ നിന്നും ശാന്തിനികേതനത്തിലേക്കു കടക്കുന്ന മൂന്നു മെയിൽ നീളമുള്ള ഒരുൾപ്പാത. പരിഷ്ക്കാരത്തിന്റെ സപർശനം ഏൽക്കാത്ത ഗ്രാമീണ സൗന്ദര്യത്തിന്റെ മടിത്തട്ടിലാണ് എസ്. കെ ചെന്നെത്തുന്നത്. ഈ ഗ്രാമീണ സൗന്ദര്യത്തെ കേരളത്തിന്റെ മുഖത്തോടു പലകുറി സാമ്യമുള്ളതായി എഴുത്തുകാരനു തോന്നുന്നുണ്ട്. പ്രാചീനമായ ഒരു പുല്ലുമേഞ്ഞ കുടിലുകൾക്കും പുൽത്തകിടികൾക്കും മരങ്ങൾക്കും ഇടയിൽ ഒരു വിശ്വ വിദ്യാലയം സ്ഥിതി ചെയ്യുന്നുവെന്നുള്ള സത്വത്തെ പതുക്കെ നാം അംഗീകരിച്ചു തുടങ്ങും. നാം പോലും അറിയാതെ ആ സാഹചര്യങ്ങൾ നമ്മ കൊണ്ട് തോന്നിപ്പിക്കും ഇവിടെ ഒരു പടുകൂറ്റൻ കെട്ടിടം വരാതിരുന്നത് നന്നായി എന്ന്. കറുത്ത പരുത്ത മൺ ചുമരുകളും പർണശാലപോലുള്ള മേൽക്കൂരയുമായി നിറഞ്ഞ ലാളിത്വത്തോടെ നിൽക്കുന്നതാണ് വിശ്രുതമായ കലാഭവനം. ഭാരതീയ ചിത്രകലകൾ
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 1
കൊണ്ട് മനോഹരമാക്കിയ ഓരോ ഇടവും കലാഭവനത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ശാന്തിനികേതനും, വിശ്വഭാരതിയും വിശ്വവിഖ്യാതമായ പാഠശാലകളും ലാളിത്വത്തിന്റെ പ്രതി രൂപങ്ങളായി നടവഴിയിൽ പോലും അറിവ് നിറച്ചങ്ങനെ നിലകൊള്ളുന്നത് എഴുത്തുകാരൻ തന്റെ കണ്ണിൽ നിന്ന് മായാത്തപോലെയാണ് വായനക്കാരിലേക്കെത്തിച്ചിരിക്കുന്നതു ഗ്രാമത്തിലേക്ക് നാം എത്തിച്ചേരുകയാണ് ഈ വരികളിലൂടെ. വികസനം എന്ന മാറാ വ്യാധി ഈ നടവഴികളിലും പുൽപ്പരപ്പിലും ചെറിയ കുടിലുകളിലും ആരെയും ബാധിച്ചതായി എഴുത്തുകാരന് തോന്നിയിട്ടില്ല. ടാഗോറിന്റെ കഥകളിൽ തെളിഞ്ഞു കാണുന്ന വാങ്മയ ചിത്രങ്ങൾ എല്ലാം കണ്മുന്നിൽ പ്രത്യക്ഷപെടുന്നതായാണ് എഴുത്തുകാരന് തോന്നിയത്. കേരളത്തിന്റെ സുന്ദരമായ പച്ചപ്പിനെ ഓർമ്മപെടുത്തുന്നതാണ് ബംഗാളിലെ ഓരോ ഇടങ്ങളും എങ്കിലും കേരളത്തിന്റെ പൂർണ സൗന്ദര്യം കിട്ടിയിട്ടില്ലതാനും. മലയാളനാട്ടിലും ബംഗാളിലും മാത്രം കാണുന്ന ഇന്ത്യയുടെ പ്രത്യേകതയായ പുൽമാടങ്ങൾ ശാന്തിനികേതന്റെ ശാലീനതയ്ക്കു മാറ്റ് കൂട്ടുന്നു. നമ്മുടെയും യാത്രക്കാരന്റെയും മനസിലുള്ള വിശ്വവിഖ്യാതമായ ശാന്തി നികേതനം കാണാൻ എഴുത്തുകാരന്റെ അടങ്ങാത്ത ജിജ്ഞാസ വായനക്കാരനിലും തിക്കി തിരക്കും.

വലിയ കെട്ടിടങ്ങളും പുസ്തകശാലകളും കൊണ്ട് വൈഞ്ജാനിക സമ്പന്നമായ ഒരു കലാനികേതനം സ്വപ്നം കണ്ടാണ് മുന്നോട്ടുള്ള യാത്ര, ഒടുവിൽ വഴിയാത്രക്കാരന്റെ ‘ഇതൊക്കെയാണ് ശാന്തി നികേതനം’ എന്ന വാക്കിൽ നിന്ന് പ്രതീക്ഷയ്ക്കു വന്ന വിഘ്നവും തന്റെ ചിന്താഗതിയിൽ വന്ന അറിവില്ലായ്മയും അപ്പാടെ ഈ ഭാഗത്തു ഒപ്പിവച്ചിട്ടുണ്ട് എഴുത്തുകാരൻ. ശാന്തി നികേതനത്തിനു അതിർത്തി നിർണയിക്കുന്ന അതിരു കൾ പോലുമില്ല എന്നുള്ള വലിയ തിരിച്ചറിവ് എഴുത്തുകാരനെ പോലെ തന്നെ വായനക്കാരനിലും നിറയ്ക്കുന്നത് അതിരില്ലാത്ത തിരിച്ചറിവിന്റെ സാഗരമാണ്. ആ മനുഷ്യർക്കും ഭൂമിക്കും തമ്മിൽ അകാശവും അലകടലും അല്ലാതെ മറ്റെന്താണ് അതിരുകൾ ഉള്ളത്.

അറിവിലേക്ക്
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 2

1913 മാർച്ച് 14 ന് കോഴിക്കോട് ഒരു പ്രശസ്ത തീയർ കുടുംബത്തിൽ ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939 ൽ ബോംബെയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949 ൽ കപ്പൽ മാർഗ്ഗം ആദ്യത്തെ വിദേശയാത്രനടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാ വിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.

രബീന്ദ്രനാഥ് ടാഗോർ

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ് ടാഗോർ (മേയ് 7, 1861 ഓഗ സ്റ്റ് 7 1941), ഗുരുദേവ് എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭതെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച തിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ.

മൂവായിരത്തോളം കവിതകളുട ങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥ ങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്വസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മതസാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുരോഗമനപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മതസാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.

കൊൽക്കത്തയിൽ പീലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സിൽ ടാഗോർ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 – ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രചെയ്ത ടാഗോർ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്ത പൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്തനാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവ ഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളാണ്.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

സഞ്ചാരസാഹിത്യം

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത് (Travel literature), ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് സഞ്ചാര സാഹിത്വം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും എഴുതിയ പൗരസ്ത്യ വാദപഠനങ്ങളിലും സഞ്ചാരസാഹിത്യത്തിന്റെ സ്വാധീനം കാണാം.

മലയാള സാഹിത്യത്തിൽ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കൽ തോമാക്കത്തനാരുടെ റോമായാത്രയോടെയാണ് വർത്തമാന പുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളർന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്. ചിന്താരവി, മുസഫർ അഹമ്മദ് തുടങ്ങി ഒരു നിരയെ നമുക്ക് കാണാം.
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 3
ഭാരതീയ ചിത്രകലയെ പുനരുദ്ധരിച്ച കലാകാരൻ. വിശ്വഭാരതിയുടെ കലാഭവൻ ഡയറക്ടറായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രാചീന കലാരൂപങ്ങൾ, മുഗൾ, പേർഷ്യൻ, ജപ്പാൻ തുടങ്ങിയ കലാരൂപങ്ങൾ എന്നിവ മനസ്സിലാക്കി സ്വതന്ത്രമായ കലാസൃഷ്ടികൾക്ക് രൂപം നൽകി. ശാന്തിനികേതനത്തിലെ പല കുടിലുകളും ആകർഷകമായ ചെറിയ കെട്ടിടങ്ങളും രൂപകല്പന ചെയ്തു. ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങളടങ്ങിയ ചിത്രങ്ങൾ, ആഖ്യാന ചിത്രങ്ങൾ വ്യക്തിഗത ചിത്രങ്ങൾ, കഥാപാത്രങ്ങൾ എന്നിവയെല്ലാം വരച്ചു. വീണവായന, ദണ്ഡിയാത്ര, പത്മാനദി, മീരാഭായി, പത്മിനി, കൃഷ്ണഗാഥ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ചിത്രങ്ങൾ. ദേശി കോത്തമ എന്ന പദവി നൽകി വിശ്വഭാരതി യൂണിവേഴ്സിറ്റി ആദരിച്ചു. പത്മഭൂഷൺ, ഡോക്ടറേറ്റ് ബിരുദം എന്നിവ നൽകി ആദരിക്കപ്പെട്ടു.

ഓർത്തിരിക്കൻ

  • മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഒരു സരണി ആണ് സഞ്ചാര സാഹിത്യം
  • സഞ്ചാരസാഹിത്യത്തിനു അമൂല്യ സംഭാവന നൽകിയ എഴുത്തുകാരനാണ് എസ്. കെ. പൊറ്റക്കാട്
  • യാത്രകൾ അനുഭവങ്ങളാണ്
  • ഓരോ യാത്രയും മനുഷ്യന് സമ്മാനിക്കുന്നത് അറിവിന്റെയും ജീവിത പാഠത്തിന്റെയും
  • നിധികുംഭങ്ങളാണ് മനുഷ്യനെ എളിമയുടെ പാഠങ്ങൾ പഠിപ്പിക്കാൻ യാത്രകൾ അവസരമൊരുക്കും