Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Students can read Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Board Model Paper March 2020 (Kerala Padavali)

Time: 1½ Hours
Maximum: 40 Scores

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തര തെഴുതുക. (4 × 1 = 4)

Question 1.
മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചുനോക്കി. ഴാങ് വാൽ ഴാങ്ങിന്റെ ഈ ഭാവ വിശേഷത്തിന്റെ കാരണമെന്ത്?

  • കളവ് കണ്ടുപിടിക്കപ്പെട്ടതിനാൽ
  • പോലീസുകാരിൽ നിന്ന് നീതി കിട്ടില്ലെന്നതിനാൽ
  • മെത്രാന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നിയ തിനാൽ
  • മോഷണക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെടും എന്ന തിനാൽ

Answer:
മെത്രാന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നി.

Question 2.
“ഇന്നു ഞാൻ സർവ പാഞ്ചാലരേയും, വാസുദേവൻ കാണ ന്നെ കാലനൂർ പുകിക്കും” അടിവരയിട്ട് പ്രയോഗ ത്തിന്റെ അർത്ഥമെന്ത്?

  • നാട്ടിൽനിന്ന് ഓടിക്കും
  • പരലോകത്തേക്ക് അയക്കും
  • സമൂഹദ്രഷ്ടനാക്കും
  • മാനഹാനിവരുത്തും

Answer:
പരലോകത്തേക്ക് അയക്കും

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 3.
പ്രൗഢവനിത എന്ന പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • പ്രൗഢയാകുന്ന വനിത
  • പ്രൗഢയും വനിതയും
  • പ്രൗഢയായ വനിത
  • പ്രൗഢിയുടെ വനിത

Answer:
പ്രൗഢയായ വനിത

Question 4.
“ഇന്നലെ വെറും ജഡ-
ശിലയായിരുന്നതിൽ
നിന്നു നീ ‘കരുണ’ തൻ
ഭാവഗാനത്തെ തൊട്ടു-
തൊട്ടുണർത്തവേ”
കവി കരുണതൻ ഭാവഗാനം എന്നു വിശേഷിപ്പിക്കുന്നതെ ന്തിനെ?

  • ശില്പിയുടെ ദിവ്യസംഗീതത്തെ
  • ശില്പിയുടെ കരവിരുതിനെ
  • പിയ എന്ന ശില്പത്തെ
  • കവിതയുടെ ഗാനാത്മകതയെ

Answer:
പിയാത്ത എന്ന ശില്പത്തെ

Question 5.
ചുവടെ കൊടുത്തവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?

  • വിട്ടയക്കുന്നു – വിട്ട്, അയക്കുന്നു
  • പടപ്പാളയം – പട, പാളയം
  • എത്രയെത്ര – എത്ര, യെ
  • നേടിയതാണ് – നേടിയ, ആണ്

Answer:
പട, പാളയം

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
“അപ്പോൾ ഒന്നാമത്, ആ വെള്ളിയാമാനങ്ങൾ നമ്മുടെയായി രുന്നുവോ?”
ഈ ചോദ്യത്തിലൂടെ മെത്രാൻ അർഥമാക്കുന്നതെന്ത്?
Answer:
മെത്രാന്റെ അഭിപ്രായത്തിൽ ആ വെള്ളി സാമാനങ്ങൾ വള രെക്കാലം സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നതുപോലും ശരി യായ കാര്യമല്ല. കാരണം അത് പാവങ്ങളുടേതാണ്, അത് പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്. ആ വെള്ളി സാധനങ്ങൾ അവശ്യവസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണെന്നും മെത്രാൻ കരുതുന്നു.

Question 7.
“അയാൾ പൗണ്ഡവർക്കു ചൂഡാമണി കൊടുത്തു; മനംകെട്ട്, അവരെല്ലാം നോക്കി നിൽക്കെ കാടു കേറി”.
അടിവരയിട്ട് പ്രയോഗം സൂചിപ്പിക്കുന്ന, അശ്വത്ഥാമാവിന്റെ മാനസികാവസ്ഥ കുറിക്കുക.
Answer:
എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന പകയുടെ പ്രതീകമാണ് അശ്വത്ഥാമാവ്. ദ്രോണരെ ചതിയിൽ വധിച്ചതിൽ പകമുത്ത അശ്വത്ഥാമാവ് യുദ്ധാനന്തരം പാണ്ഡവപക്ഷത്തെ ഉന്മൂല നാശം ചെയ്ത അശ്വത്ഥാമാവ് ഒടുവിൽ എല്ലാം ഉപേക്ഷിച്ച് കാടുകയറുന്നു. പടക്കളത്തിൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട ലിന്റെ വേദനയോടെയാണ് അശ്വത്ഥാമാവ് യാത്രയാകുന്നത്. പാണ്ഡവരുടെ സ്ഥിതിയും മറ്റൊന്നല്ല. പടക്കളത്തിൽ വിജ യിച്ചെങ്കിലും ആ വിജയം പകൽവെളിച്ചത്തിൽ ആഘോഷി ക്കാൻ പോലും അവർക്കായില്ല.

Question 8.
“ഈയിടെ ഒരു പരിചയക്കാരൻ കളിയാക്കി, വയ്യാവേലികൾ വലിച്ചു തലയിൽ വയ്ക്കുന്നത് നിങ്ങളുടെ ഒരു മനോരോ ഗമാണെന്ന്.” (ആത്മാവിന്റെ വെളിപാടുകൾ)
പരിയക്കാരന്റെ മനോഭാവത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? രണ്ടു നിരീക്ഷണം കുറിക്കുക.
Answer:
ദസ്തയേവ്സ്കിയുടെ ജീവിതപ്പാത മുള്ളുകൾ നിറഞ്ഞതാ യിരുന്നു. ജ്യേഷ്ഠൻ വരുത്തിവച്ച കടബാധ്യത തീർക്കാനും ജ്യേഷ്ഠന്റെ കുടുംബത്തെ സംരക്ഷിക്കാനും ദ യേവ്സ്കി തയ്യാറാവുന്നു. ഭാര്യയുടെ പുത്രനായ പാഷയ്ക്ക് ധൂർത്തടിക്കാനായി പണം നൽകുകയും ചെയ്യുന്നു. ഇങ്ങനെ വയ്യാവേലികൾ സ്വയം വലിച്ചു തലയിൽ വയ്ക്കു കയാണെന്നാണ് പരിചയക്കാരൻ കളിയാക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തികളിലൂടെ ദസ്തയേവ്സ്കിയുടെ മന സ്സിന്റെ നന്മയാണ് വെളിപ്പെടുന്നത്. കുടുംബാംഗങ്ങളോ ടുള്ള സ്നേഹവും കരുണയുമാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആവശ്യക്കാരെ ഉപേക്ഷിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ മനോഭാവവും ഒരു കാരണമാണ്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. (അപ്പുറം വീതം) (5 × 4 = 20)

Question 9.
“ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്കു
നിൽക്കുമോ യൗവനവും പുനരധ്രുവം?” (എഴുത്തച്ഛൻ)
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ” (പൂന്താനം)
രണ്ടു കാവ്യഭാഗങ്ങളിലെയും ആശയം താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
എഴുത്തച്ഛന്റേയും പൂന്താനത്തിന്റെയും വരികളുടെ സാരാംശം ഒന്നുതന്നെയാണ്. ഭക്തിയായിരുന്നു രണ്ടുകവി കളുടേയും അന്തർധാര. നശ്വരമായ പ്രപഞ്ചജീവിതത്തിന്റെ അസ്ഥിരതയാണ് രണ്ടുകവിതകളിലും കാണാനാവുന്നത്. ഐശ്വര്വവും യൗവനവും അസ്ഥിരമാണ് എന്ന് എഴുത്ത ച്ഛന്റെ വരികൾക്ക് സമാനമാണ് പൂന്താനത്തിന്റേതും. മനു ഷ്യർക്ക് ഉയർച്ച നൽകുന്ന ഭഗവാൻ തന്നെയാണ് മാളിക മു കളിൽ പരിലസിക്കുന്ന മന്നനെ ദാരിദ്ര്യത്തിന്റെ പടുകുഴി യിലേക്ക് തള്ളിവിടുന്നതും എന്നാണ് ജ്ഞാനപ്പാനയിൽ പൂന്താനം പറയുന്നത്. ഭക്തിയുടേയും തത്വചിന്തയുടേയും പ്രതിഫലനങ്ങളാണ് ഈ രണ്ടുകവികളുടേയും കവിതകൾ.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 10.
“എനിക്കതിനെ വിശ്വാസമില്ല. ഇത് ആര്യപുത്രൻ തന്നെ ധരി ച്ചാൽ മതി” (ഋതുയോഗം)
ശകുന്തള ഇങ്ങനെ പ്രതികരിക്കുന്നതെന്തുകൊണ്ട്? പാഠസന്ദർഭം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം കഥയെ ഉപജീവിച്ച് കാളിദാസൻ രചിച്ച നാടകമാണ് അഭിജ്ഞാന ശാകുന്തളം. ദുഷ്യന്തമഹാരാജാവ്. അടയാളമായി നല്കിയ മുദ്രമോതിരം നഷ്ടപ്പെട്ട ശകുന്തളയെ ദുർവ്വാസാവിന്റെ ശാപഫലമായി രാജാവ് തിരിച്ചറിയുന്നില്ല. ജീവിത ദുരിതങ്ങൾക്കൊടുവിൽ കാശ്യപാശ്രമത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന ശകുന്ത ളയുടെ അടുത്ത് ഒടുവിൽ ദുഷ്യന്തൻ എത്തുന്നു. മുദ്രമോ തിരം തിരിച്ചുലഭിച്ചതിനെ തുടർന്ന് ശകുന്തളയെ ഓർമ്മവന്ന രാജാവ് ക്ഷമചോദിക്കുകയും ഒടുവിൽ മുദ്രമോതിരം ശകു തളയ്ക്ക് നൽകുകയും ചെയ്യുന്നു. ഇതാണ് സന്ദർഭം. എന്നാൽ സ്വജീവിതത്തിലെ അനുഭവങ്ങൾ അബദ്ധങ്ങൾ വരാതെ നോക്കാൻ ശകുന്തളയെ പ്രേരിപ്പിക്കുന്നു. അതി നാൽ ശകുന്തള അത് രാജാവുതന്നെ ധരിച്ചാൽ മതി എന്ന് പ്രതികരിക്കുന്നു.

Question 11.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ”
ഇത്തരം കാഴ്ചപ്പാട് സമകാലിക സമൂഹത്തിലും ദൃശ്യ മാണോ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
ആധുനിക സാമൂഹികവ്യവസ്ഥയിൽ വളരെയധികം പ്രാധാ ന്യമർഹിക്കുന്ന വചനങ്ങളാണു് ഇരു മഹാത്മാക്കളും അവ “തരിപ്പിക്കുന്നത്. ‘നളിനി’ എന്ന ഖണ്ഡകാവ്യത്തിൽ ദിവാക യോഗി തന്റെ ബാല്യകാല സഖിയോടു പറയുന്നതാണ് ആദ്യ വരികൾ. ദിവാകരൻ ഇപ്പോൾ സന്ന്യാസം സ്വീകരിച്ചി രിക്കുന്നു. വ്യക്തിധിഷ്ഠിതമായ സുഖതഷ്ണകളൊന്നും തന്നെ യോഗിക്കു ഭൂഷണമല്ല. സ്വന്തം ജീവിതം അന്യജീവ നുകൾക്ക് ഉപകാരം നൽകി ധന്യമാക്കുക എന്നതാണ് വിവേ കികളായുള്ളവർ ചെയ്യേണ്ടത്. ‘പരോപകാരാർഥമിദം ശരീരം എന്ന ഭാരതീയദർശനം തന്നെയാണ് കുമാരനാശാൻ തന്റെ കഥാപാത്രത്തിലൂടെ ലോകത്തോടു പറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് കവിയുടെ ജീവിതദർശനം കൂടിയാ കുന്നു.

കുറച്ചുകൂടി ഭൗതികതലത്തിൽ നിന്നുകൊണ്ടാണ് മഹാ യോഗിയായ ശ്രീനാരായണഗുരു ലോകരെ ഉപദേശിക്കുന്നത് എന്നത് കൗതുകകരമാണ്. ഓരോരുത്തരും തങ്ങളുടെ സുഖ ത്തിനുവേണ്ടി ആചരിക്കുന്ന കൃത്യങ്ങൾ അന്യരുടെ സുഖ ത്തിന് ഉതകുന്നതാകണം എന്നാണ് ഗുരു പറയുന്നത്. സാരാംശത്തിൽ രണ്ടും ഒന്നു തന്നെയെന്നും തോന്നാം. എന്നാൽ സ്വന്തം കാര്യം ഉപേക്ഷിക്കണമെന്ന് ഗുരുപറയുന്നി ല്ല. പക്ഷേ, അപ്പോഴും സ്വന്തം ആത്മാവിന്റെ സുഖത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തെ കരു തിയുള്ളതാകണം എന്ന് ശ്രദ്ധ വേണം.

ഇങ്ങനെ മറ്റുള്ളവ രുടെ സുഖത്തിനായി തന്റെ കർമ്മത്തെ ഉപയുക്തമാക്കു മ്പോൾ സമൂഹമാകത്തന്നെ പരസ്പരം കരുതലുള്ളതാകു മല്ലോ. എല്ലാവർക്കും സുഖവും സന്തോഷവും ലഭിക്കുമല്ലോ. സ്വന്തം മോക്ഷം മാത്രം ലക്ഷ്യമാക്കുന്ന സ്വാർഥചിന്തയല്ല മറ്റു സന്ന്യാസിമാരെപ്പോലെ ശ്രീനാരായണഗുരു പിന്തുടർന്നത് എന്ന് കുറ്റിപ്പുഴ കൃഷ്ണപിള്ള പറയുന്നത് ഇതുകൊണ്ടാണ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന മഹാകവി കുമാ രനാശാന് ഇത്തരം ഒരു ജീവിതദർശനം ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ. യുവയോഗിയിലൂടെ നാം കേൾക്കു ന്നത് അതുതന്നെയാണ്. കുമാരനാശാൻ അറിയപ്പെട്ടിരുന്നത് ചിന്നസ്വാമി എന്നായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്.

ആധുനികസമൂഹം തികച്ചും വ്യക്തിനിഷ്ഠമായിരിക്കു ന്നു. സഹജീവികൾക്ക് എന്തുസംഭവിച്ചാലും വേണ്ടില്ല തന്റെ സുഖമാണ് പ്രധാനം എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോൾ എങ്ങനെയാണ് സമാനപൂർണമായ ഒരു സാമൂഹിക ജീവിതം സാധ്യമാകുന്നത് ? അവിടെ മത്സരവും അതുമൂല മുണ്ടാകുന്ന വിദ്വേഷവുമല്ലേ സാധ്യമാകൂ. സ്വന്തം സുഖത്തി നുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഓരോ വ്യക്തിയിലും അന്യരെ കുറിച്ചുള്ള സംശയവും അതുമൂലമുണ്ടാകുന്ന സമ്മർദ്ദവും ആയിരിക്കും എപ്പോഴുമുണ്ടാവുക. അത് സുഖ മല്ലല്ലോ പ്രദാനം ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും വചനങ്ങൾ പിന്തുടരുക എന്നതാണ് ഏവർക്കും കരണീയം.

Question 12.
“പുഷ്കര! നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ!”
“ദുഷ്കരമായിട്ടൊന്നുമില്ല. കേൾ
മത്സഹായമുണ്ടായാലേവനും” (പ്രലോഭനം)
പുഷ്കരനെ പ്രലോഭിപ്പിക്കുന്നതിന് കലിയുടെ ഈ വാക്കു കൾ എത്രമാത്രം പര്യാപ്തമാണ്? വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answer:
നളനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കലി എത്തി യിരിക്കുന്നത്. അതിന് പുഷ്കരന്റെ സഹായം ലഭിക്കണം. പുഷ്കരന്റെ വാക്കുകളിൽ നിന്നും നളന്റെ ഐശ്വര്യത്തിലും പ്രതാപത്തിലുമൊക്കെ അനുജനായ പുഷ്കരൻ അസഹി ഷ്ണുവാണ് എന്ന് കലി മനസ്സിലാക്കുന്നു. അങ്ങനെയാകു മ്പോള വീരസേനനന്റെ പുത്രനായ നളൻ തനിക്കു ശ “വാണ് എന്നു കേൾക്കുമ്പോൾ പുഷ്ക്കരന് താല്പര്യമു ണ്ടാകും എന്ന് അയാൾ അനുമാനിച്ചു. നളന് ശത്രുവായ താൻ പുഷ്കരന് മിത്രവുമാണ് എന്നു കൂടി കലിപറയുന്നു. പുഷ്കരന് അങ്ങനെയൊരു സൗഹൃദം അപ്പോൾ ആവശ്യ മുണ്ടായിരിക്കും എന്ന് കലിക്കറിയാം. അത് തന്റെ ഉദ്ദേശ്വനി വൃത്തിക്ക് ഉപയോഗപ്പെടുത്താനാണ് സമർഥനായ കലി യുടെ പുറപ്പാട്. മുഢനായ പുഷ്കരൻ അതിൽ വീഴുകയും ചെയ്തു.

കലിയുടെ സഹായമുണ്ടായാൽ ഏതൊരാൾക്കും ദുഷ്കര മായിട്ട് ഒന്നുമില്ല. നളനെ തോല്പിച്ച് നാടുവാഴാൻ പുഷ്ക അനു കഴിയും. നളന്റെ ശത്രുവായ താൻ പുഷ്കരന്റെ മിത്ര മാണ്. അയാളുടെ നാട് പുഷ്കരനു കിട്ടും. അതിന് പുതു കളിക്കുകയാണ് വേണ്ടത്. ഇതിൽ പണയവസ്തുവായി വയ്ക്കാൻ ഒന്നുമില്ലെങ്കിൽ കലിയെ പണയമായി വയ്ക്കാം. അങ്ങനെ നളന്റെ ധനവും ധാന്യവും നാടുമൊക്കെ സ്വന്ത മാക്കിയിട്ട് അയാളെ വനവാസത്തിനനയ്ക്കുക. ഇതാണ് കലി പുഷ്കരനു നൽകിയ ഉപദേശവും തന്ത്രങ്ങളും.

Question 13.
“ഘടികാരത്തിൽ നിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം വീണ്ടും ജൂലിയാനയുടെ കാതിൽ മുഴങ്ങാൻ തുടങ്ങി!”
“വൃദ്ധന്റെ കടക്കണ്ണിൽനിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു”.
മിറലിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സങ്കട ങ്ങൾക്കപ്പുറം ജൂലിയാനയുടെ ദൈന്യതയും ഒറ്റപ്പെടലു മാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന കഥ ആവിഷ്കരി ക്കുന്നത് ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് തയാറാക്കുക.
Answer:
ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരിക്കുക എന്ന് കഥയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനക ളിൽനിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപ കടത്തിൽ മരിച്ചുപോയി എന്നുതന്നെയാണ്. അത്തരത്തി ലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ മിറൽ വീട്ടിലെത്തുന്നത് ആകെ ക്ഷീണിതനായാണ്. ഒരു ദിവ സത്തെ യാത്രയേ വേണ്ടിവന്നുള്ളുവെങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തുനിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേയൊരു വെളുത്ത പൂവെച്ച ഏകാന്തമായ ശവകുടീരമായാണ്.

മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറി യിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തു വന്നു എന്നാണ് കഥാകൃത്ത് പറയുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞു പോകുമല്ലോ. ജൂലിയാന പ്രാർഥിക്കുന്നത് ഖനിയിൽ പണി ചെയ്യുന്ന വർക്ക് ഒരപകടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറിഞ്ഞിട്ടില്ലെങ്കിലും പ്രാർഥന അതായി രുന്നു. കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെ ക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതുമ്പി.

ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോ കൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറയുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴ വൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ്, മുഖം പൊട്ടി വികൃതമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധ ത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ്… അങ്ങനെ യാണ്. അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ?

ജൂലിയാന ഘടികാരത്തിൽ നിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ നീങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് ശൂന്യമായ മിഴികളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടിയുന്നതു കാണുന്ന നിമിഷ ത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി ഭർത്താവിന്റെ ഇരിപ്പി ടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്ന തായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥയുടെ ആഴം വർധി പ്പിക്കുന്നു. അങ്ങനെ ഭർത്താവ് നഷ്ടപ്പെട്ട ജൂലിയാനയുടെ ഒറ്റപ്പെടലും ഈ കഥയിൽ സമർത്ഥമായി വെളിവാക്കപ്പെടുന്നു. കുടും ബത്തെ ഇനി തനിയെ മുന്നോട്ടുനയിക്കണം എന്നവൾ തിരി ച്ചറിയുകയും ചെയ്യുന്നു.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 14.
അനുഭവങ്ങൾ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്നതി ലൂടെ വായനക്കാരന്റെ മനസ്സിൽ പരിവർത്തനങ്ങൾ സൃഷ്ടി ക്കാൻ കഴിയും.
‘ഞാൻ കഥാകാരനായ കഥ’യിൽ എസ്.കെ. പൊറ്റക്കാട്ട് അവതരിപ്പിക്കുന്ന അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മുക ളിൽ നൽകിയ പ്രസ്താവന വിലയിരുത്തുക.
Answer:
താൻ ഒരു കഥാകാരനായതെങ്ങനെ എന്ന് വിവരിക്കുക യാണ് എസ്.കെ. പൊറ്റക്കാട്ട്. ഹൈസ്കൂൾ വിദ്വാർഥിയാ യിരുന്നകാലത്ത് നടന്ന ഒരു സംഭവമാണത്. ദരിദ്രയും നിര കരയുമായ ഒരു മാതാവ് കഷ്ടപ്പെട്ട് മകനെ വളർത്തി പഠി പ്പിച്ച് ഉദ്യോഗസ്ഥനാക്കി. അയാൾ അവരെ തിരിഞ്ഞുനോക്കു ന്നതുപോലുമില്ല. പ്രേമിച്ച് വിവാഹം കഴിച്ച് സുഖമായി കഴി യുന്നു. ആ കൃതഘ്നനായ മകനുള്ള കത്തെഴുതാൻ ആ അമ്മ എസ്.കെ. പൊറ്റക്കാട്ടിനെ സമീപിച്ചു. തന്റെ കഷ്ട പാടുകളും മകനുവേണ്ടി താൻ ചെയ്ത ത്വാഗങ്ങളും ഓരോ ന്നായി എണ്ണിയെണ്ണി പറഞ്ഞുകേൾപ്പിക്കും. അവർ കണ്ണി രിൽ കലർത്തി പറഞ്ഞ കഥകൾ എസ്.കെ. പൊറ്റക്കാട്ടിനെ വികാരപരവശനാക്കി.

അദ്ദേഹം അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം സരസ്വതീവിലാസങ്ങളും ചേർത്ത് മകനുള്ള കത്തുകൾ തയാറാക്കി അയച്ചു. ഈ കത്തുകളാ യിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചെറുകഥകൾ എന്ന് എസ്. കെ. പൊറ്റക്കാട്ട് പറയുന്നു. ആ അമ്മയുടെ കണ്ണീരിൽ തിർന്ന കഥകൾ അദ്ദേഹത്തിൽ ഉണർത്തിയ ശക്തമായ വികാരങ്ങളാണല്ലോ കഥകളായി മാറിയത്. ഇത്തരം അനുഭ വങ്ങൾ മനസ്സിൽ കിടക്കുകയും പ്രശാന്തമായ നിമിഷങ്ങ ളിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അതാണ് കഥയായും കവിതയായുമൊക്കെ ജനിക്കുന്നത്. അതുകൊ ണ്ടാണ് പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന നൈസർഗ്ഗി കമായ വികാരങ്ങളുടെ അനർഗള പ്രവാഹമാണ് കവിത എന്നു് വേഡ്സ് വർത്ത് പറഞ്ഞത്.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴു തുക. (ഒരു പുറം) (2 × 6 = 12)

Question 15.

  • “ദെയിവങ്ങളേ, തമ്പിരാക്കൻമാരേ”
  • “എന്റെ ഉള്ള് പൊട്ടുന്നു, എന്റെ പ്രാണൻ പറിയുന്നു”
  • “യജമാനൻമാരേ, എന്റെ കൈയിൽ പണമില്ല.”
  • “വെള്ളായിയപ്പൻ പൊതിയഴിച്ചു. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു”
    (കടൽത്തീരത്ത്)

നൽകിയിട്ടുള്ള സൂചനകളും മറ്റു കഥാസന്ദർഭങ്ങളും പരി ഗണിച്ച് വെള്ളായിയപ്പനെക്കുറിച്ചുള്ള കഥാപാത്രനിരൂപണം തയാറാക്കുക.
Answer:
ഒ.വി. വിജയന്റെ “കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് വെള്ളായിയപ്പൻ, വെള്ളായിയപ്പനെ പിൻതു ടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കി ലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷകനാണ് വെള്ളായിയപ്പൻ. അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറി യിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാ നമായി കാണാൻ ജയിലിലേക്കു പുറപ്പെടുകയാണ്. പാഴു തറ എന്ന ഗ്രാമത്തിലെ അമ്പതിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായി രുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത യ്ക്കുള്ള പണം ഉണ്ടായിരുന്നില്ല.

തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാ ജനകമായിരുന്നു. കരിമ്പനപ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളാ യിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. പുഴയിലി റങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തു പോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാടത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയ ത്തിന്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ടതോർത്തു. അസ്ത മയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു.

അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമു റയിൽ ഇനി താൻ മാത്രം. വഴിച്ചോറായി തന്റെ കോടച്ചി, കണ്ടു ണ്ണിയുടെ അമ്മ തുവർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടു ണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറ ങ്ങാതെ ഉണരാതെ ഇരിക്കുന്ന മകൻ ചായ കുടിക്കുന്നു. ണ്ടാവില്ല. അയാൾ ജയിൽ വാതിലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെ പോലെ. ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തുചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്തദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായിരു ന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരുനോക്കു കണ്ടു; അനുഗ്രഹിച്ചു.

നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലിരുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറി ഞ്ഞു. ബലിക്കാക്കകൾ പറന്നു വന്ന് അന്നം കൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു. നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളായിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തിനാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മകനു വേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊല്ലാൻ അനുവദിക്ക രുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാ കാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ. മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻ പോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാ ക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും.

Question 16.

  • “ഒരു പഴയ ചാക്ക് തോളിലിട്ട് പാതയിലും പറമ്പിലു മൊക്കെ നടന്ന് പലതും പെറുക്കിക്കൂട്ടി വിറ്റു തുടങ്ങി.”
  • “ദിവസം മുഴുവനും അലഞ്ഞു നടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെ പോലുള്ള മനുഷ്യർക്ക്”?
  • “സന്താമായി ഒരു ‘മഹാർ’ ആണെന്നു മനസ്സിലായപ്പോൽ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല”.

തന്നിട്ടുള്ള സൂചനകൾ വിലയിരുത്തി ‘അക്കർമാശിയിൽ തെളിയുന്ന സമൂഹം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാ റാക്കുക.
Answer:
ശരൺകുമാർ ലിംബാളെ അദ്ദേഹത്തിന്റെ ആത്മകഥോപാ ഖ്വാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിത പരിസരത്തിന്റെ സാമൂഹിക ജീവിതം ആവിഷ്ക്കരിക്കുന്നു. അവർ അനേകം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രധാനം സാമ്പത്തിക പരാധീ നതതന്നെ. സ്ഥിരമായ തൊഴിലും വരുമാനവുമില്ലാത്ത ജീവിതം. ജോലിയുള്ളവർക്ക് അതു നഷ്ടപ്പെടുന്നു. തെരു വിൽ പഴം വിൽക്കുന്നതുപോലുള്ള തൊഴിലുകൾ ചെയ്യാ മെന്നു വച്ചാൽ അതും തുടർന്നുകൊണ്ടുപോകാൻ കഴിയു ന്നില്ല. അതുകൊണ്ട് തെരുവിലെ ചപ്പുചവറുകൾ പെറുക്കി വിൽക്കുന്നതുപോലുള്ള വൃത്തിഹീനമായ തൊഴിലുകളിൽ ഏർപ്പെടേണ്ടിവരുന്നു. ഇങ്ങനെ കൂടുതൽ കൂടുതൽ പാപ്പ രാകുന്ന തരത്തിലാണ് അവരുടെ സാമൂഹിക ജീവിതം. അവരുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ്. വിൽക്കാ നായി അവർ പെറുക്കിക്കൂട്ടുന്ന ചപ്പുചവറുകളുടെ ഭാരത്തേ ക്കാൾ വലുതായിരുന്നു അവരുടെ വിശപ്പിന്റെ ഭാരം.

മറ്റൊന്ന് ജാതീയവും മതപരവുമായ വിവേചനങ്ങളായിരുന്നു. അവർ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിൽ പെടു ന്നുണ്ടായിരുന്നില്ല. വശങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരാണവർ. “ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപോലെയുള്ള മനുഷ്യർക്ക്” എന്ന് ലിംബാളെ ചോദിക്കുന്നു. അവരുടെ കുട്ടി കൾക്കു താമസിച്ചു പഠിക്കാൻ പ്രത്യേക ഹോസ്റ്റലുകളുണ്ട്. അവിടെ ദളിത് കുട്ടികൾ മാത്രമേയുള്ളൂ.

മറ്റുള്ളവരെപ്പോലെ തന്നെ അവർക്കും അവരുടേതായ ‘നമസ്കാര’ങ്ങളും പൂജകളും പ്രാർഥനകളും പുരാണപാ രായണങ്ങളും ഉണ്ടായിരുന്നു. പഠനത്തിനായി കുട്ടികൾ നഗ രങ്ങളിലേക്കു പോകുമ്പോൾ അതൊക്കെ അവർക്കു നഷ്ട പ്പെടുന്നു. മറ്റു സ്വാതന്ത്ര്യങ്ങളും. എങ്കിലും ജീവിതമൂല്യ ങ്ങൾക്ക് കുട്ടികൾ പ്രാധാന്യം കൊടുത്തിരുന്നു. സിനിമ കാണുക എന്ന പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെട്ട് വഴി യിൽനിന്ന് വീണുകിട്ടിയ പണം സ്കൂൾ ഹെഡ്മാസ്റ്ററെ ഏൽപ്പിക്കാൻ ലിംബാളെക്കു കഴിഞ്ഞത് ഈ മൂല്യബോധം കൊണ്ടാണല്ലോ. ഏതായാലും ദാരിദ്ര്യവും വിശപ്പും അരക്ഷിതാവസ്ഥയു മൊക്കെച്ചേർന്ന ദയനീയമായ ഒരു സാമൂഹിക ജീവിതമാണ് ഈ ഭാഗത്ത് തെളിയുന്നത്.

Kerala SSLC Malayalam 1 Board Model Paper March 2020 (Kerala Padavali)

Question 17.
ആസ്വാദനം തയാറാക്കുക.
കവിതയുടെ ആശയം, ആസ്വാദ നാം ശങ്ങൾ, കാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം തയാറാക്കുക.
കാവ്യബിംബം
വിശക്കാത്തവന്റെ മുന്നിലെ അപ്പത്തിനേ
കാവ്യബിംബമാകാൻ കഴിയു
അയാൾക്കു മുന്നിൽ
പൂർണചന്ദ്രനായ് അഷം നിലാവു ചൊരിയും
ആലവട്ടമായ് വീശും
വിശക്കുന്നവൻ
കിട്ടയപാടെ അതിനെ
തിന്നുകയേയുള്ളൂ.
എങ്കിലും
അപ്പോഴത്തെ ആ കണ്ണിലെ തിളക്കം
നെടുവീർപ്പ്
ചിരി
ഒക്കെയും
അയാളെത്തന്നെ ഒരു കവിതയായി
തോന്നിച്ചുകൂടെന്നില്ല.
അടുത്ത വിശപ്പുവരെ
ആ കവിത തുടർന്നേക്കും
എന്നു തോന്നുന്നു.
(വീരാൻകുട്ടി)
Answer:
താരതമ്യത്തിലെ മാനോഹാരിത കണ്ടെത്തി എഴുതുക. വിശ ഷിന്റെ ദൈന്യത വ്യക്തമാക്കുക. ഭക്ഷണം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാത്ത മനു ഷ്വരുടെ ദയനീയാവസ്ഥ സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി സ്വയം ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ശ്രമിക്കുക.

Leave a Comment