Students can read Kerala SSLC Malayalam 1 Board Model Paper March 2021 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Board Model Paper March 2021 (Kerala Padavali)
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 6 വരെ ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)
Question 1.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ”.
-ഭോഗങ്ങളെ സാദൃശ്യപ്പെടുത്തിയത് എന്തിനോടാണ്?
- ആയുസ്സിനോട്
- സുഖങ്ങളോട്
- ക്ഷണപ്രഭയോട്
- ഓർമ്മയോട്
Answer:
ക്ഷണപ്രഭയോട്
Question 2.
“ഞാൻ നിങ്ങൾക്കു മെഴുതിരിക്കാലുകൾ തന്നുവല്ലോ.”
അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?
- മെഴുതിരിയാകുന്ന കാലുകൾ
- മെഴുതിരി വയ്ക്കാനുള്ള കാലുകൾ
- മെഴുതിരിയിലെ കാലുകൾ
- മെഴുതിരിയും കാലുകളും
Answer:
മെഴുതിരി വയ്ക്കാനുള്ള കാലുകൾ
Question 3.
“എന്തൊരുയർച്ചയായിരുന്നു അത്, എന്തൊരഭിമാനമായിരു ന്നു! അമ്മേ! ഭവതി ഭാഗ്യവതിയാണ്.” (വിശ്വരൂപം)
-സുധീറിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?
- മാഡം തലത്ത് വിദേശത്ത് ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡറായത്.
- മാഡം തലത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്.
- ഡോക്ടർ തലത്തിന്റെ ഭാര്യയാണെന്നത്.
- സാമൂഹ്യപ്രവർത്തകയ്ക്കുള്ള അംഗീകാരം നേടിയത്.
Answer:
മാഡം തലത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്.
![]()
Question 4.
“ആ വീടുകൾക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂ തിയും നിറഞ്ഞു”. (കടൽത്തീരത്ത്)
ഈ കഥാസന്ദർഭത്തിൽ തെളിയുന്ന ഗ്രാമജീവിതത്തിന്റെ സവിശേഷത എന്ത്?
- നിസ്വാർത്ഥമായ സ്നേഹബന്ധം.
- മറ്റുള്ളവരെക്കുറിച്ച് വേവലാതിയില്ല.
- അന്യന്റെ സങ്കടങ്ങളിൽ പങ്കുചേരുന്നില്ല.
- ഗ്രാമത്തിൽ എപ്പോഴും വിഷാദമാണ്.
Answer:
നിസ്വാർത്ഥമായ സ്നേഹബന്ധം
Question 5.
കലിയുടെ വാക്കുകളിൽ പുഷ്കരനെ ഏറ്റവും പ്രലോഭിപ്പി ക്കുന്നത് ഏതാണ്?
- പഴുതേ, ജന്മം നിഷ്ഫലമാക്കരുതേ,
- പാരിലെന്നെയിന്നാരറിയാതവർ.
- നളനും നീയും ഭേദമെന്തിവിടെ?
- തസ്വ നാടു ഞാൻ തേ തരുന്നു.
Answer:
പഴുതേ ജന്മം നിഷ്ഫലമാക്കരുതേ
Question 6.
ദിഗ്വിജയം എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
- ദിക്ക്, ജയം
- ദിഗ്വി, ജയം
- ദിക്, വിജയം
- ദിഗ്, വിജയം
Answer:
ദിക് + വിജയം
7 മുതൽ 11 വരെ ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്ത രമെഴുതുക. (2 സ്കോർ വീതം)
Question 7.
“സർവദമന, ഇതാ ശകുന്തലാസ്യം നോക്കൂ!” (ഋതുയോഗം) (2)
ശകുന്തലാസ്യം എന്ന പ്രയോഗം നാടക സന്ദർഭത്തിന് നൽകുന്ന അർഥവ്യാപ്തി വ്യക്തമാക്കുക.
Answer:
പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കാൻ ഈ പ്രയോഗം സഹായിക്കുന്നു. നാടകീയതയും സൃഷ്ടിക്കുന്നു. ശകുന്ത ലാസ്യം എന്ന് താപസി സർവദമനനോട് പറഞ്ഞപ്പോൾ ശകു ന്തത്തിന്റെ ലാസ്യം എന്നാണുദ്ദേശിച്ചത് (മയിലിന്റെ നൃത്തം). എന്നാൽ സർവദമനൻ മനസ്സിലാക്കുന്നത് ശകുന്തളയുടെ ആസ്വമെന്നാണ്. ഇതോടെ കുട്ടിയുടെ അമ്മയുടെ പേര് ശകുന്തളയെന്നാണെന്ന് ദുഷ്യന്തന് മനസ്സിലാകുന്നു.
Question 8.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ.” (പ്രിയദർശനം)
ഈ വരികളിലെ ജീവതദർശനം എന്ത്? (2)
Answer:
മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നവരാണ് വിവേ കികൾ എന്ന മഹത്തായ ജീവിതദർശനമാണ് നളിനിയിലൂടെ ആശാൻ പകർന്നു നൽകുന്നത്. പരോപകാരത്തിലൂടെ യാണ് ജീവിതം സഫലമാകുന്നത്.
Question 9.
“ഭാരതമാകട്ടെ നടന്ന കഥ മാത്രമല്ല, നടക്കാനിരിക്കുന്ന കഥ കൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു.” (യു ദ്ധത്തിന്റെ പരിണാമം)
ഈ നിരീക്ഷണത്തിന്റെ പൊരുൾ കണ്ടെത്തി എഴുതുക.
Answer:
ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെ കാലികപ്രസക്തി ഇവിടെ വ്യക്തമാകുന്നു. കാലത്തെ അതിജീവിച്ച കൃതി യാണ് മഹാഭാരതമെന്ന് മനസ്സിലാക്കാനാകും. കവിയുടെ ക്രാന്തദർശിത്വവും ഈ കൃതിയിൽ കാണാനാകുന്നു.
Question 10.
“അവൻ എന്നെ ‘കുടം’ പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായി ച്ചു.” (ഞാൻ കഥാകാരനായ കഥ) (2)
അമ്മയുടെ ഹൃദയവേദനയുടെ ആഴം ഈ വാക്യത്തിൽ തെളി യുന്നുണ്ടോ? വ്യക്തമാക്കുക.
Answer:
മകൻ ഒറ്റപ്പെടുത്തിയതിലുള്ള അമ്മയുടെ കഠിനമായ ഹൃദ യവേദന വരികളിൽ കാണാം. കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലി നേടാൻ പ്രാപ്തനാക്കിയിട്ടും മകൻ തന്നെ അവഗണിക്കു കയും ഉപേക്ഷിക്കുകയും ചെയ്തതിലുള്ള പെറ്റമ്മയുടെ ആഴത്തിലുള്ള ദുഃഖം ഇവിടെ പ്രതിഫലിക്കുന്നു.
![]()
Question 11.
“ഇന്നലെ വെറും ജഡശിലയായിരുന്നതിൽ
നിന്നുനീ ‘കരുണ’തൻ ഭാവഗാനത്തെ തൊട്ടുതൊട്ടുണർത്ത…” (2)
(മൈക്കലാഞ്ജലോ, മാഷ്)
ശില്പനിർമ്മാണപ്രക്രിയയുടെ സൗന്ദര്യം ഈ വരികളിൽ തെളിയുന്നുണ്ടോ? രണ്ട് നിരീക്ഷണങ്ങൾ എഴുതുക.
Answer:
ഒരു ശില ശില്പമായി മാറുമ്പോൾ അതിന് മനുഷ്യഭാവമു ണ്ടാകുന്നു. ജഡശിലയിൽ ജീവൻ തുടിക്കുന്ന ശില്പം കൊത്തിവയ്ക്കുമ്പോൾ ശില്പിയുടെ സൗന്ദര്യബോധം കൂടി അതിൽ തെളിയുന്നു. ലാപിയത്തയിൽ കരുണയുടേയും മാതൃത്വത്തിന്റെയും ഭാവം ഉൾക്കൊണ്ടിരിക്കുന്നു.
12 മുതൽ 21 വരെ ചോദ്യങ്ങക്ക് അരപ്പുറത്തിൽ കവിയാതെ ഉത്ത കമെഴുതുക. (4 സ്കോർ വീതം)
Question 12.
“മാതാപിതൃഭാതമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ”
“കാധം പരിത്വജിക്കേണം ബുധജനം.” (4)
ക്രോധത്തെ കരുതിയിരിക്കണമെന്ന ഈ ഉപദേശങ്ങൾ ഇക്കാലത്തും പ്രസക്തമാണോ? പ്രതികരണക്കുറിപ്പ് തയ്യാ റാക്കുക.
Answer:
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമപ ട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കുപിതനായ ലക്ഷമണനെ ശ്രീരാമൻ ഉപദേശിക്കുന്നു. ക്രോധത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്, ഇവിടെ പറയുന്നത്. ക്രോധം മൂലം തന്നെത്തന്നെ മറക്കുന്ന മനുഷ്യർ മാതാവിനേയും പിതാവിനേയും സഹോ ദരങ്ങളേയും ഹനിക്കുന്നു. ജീവിതദുഃഖത്തിനെല്ലാം കാരണം ക്രോധമാണെന്ന് എഴുത്തച്ഛൻ പറയുന്നു. ധർമ്മത്തെ ക്ഷയി പ്പിക്കുന്നതും ക്രോധമാണ്. എക്കാലത്തും പ്രസക്തമാണിവ രികൾ. എന്നാൽ അറിവുള്ളവർ ക്രോധം ഉപേക്ഷിക്കണം. ഇന്നും ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ക്രോധം തന്നെയാണ്. കവികൾ കാലതീതരാണ് എന്ന് പ്രസ്താവ നയ്ക്ക് ഏറ്റവും ഉചിതമാണ് ഈ വരികൾ.
Question 13.
“ഹൃദയമേ ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണ ചെയ്തു എന്നു തോന്നുന്നു. ഇത് ആര്യപു തൻ തന്നെ.” (ഋതുയോഗം)
ശകുന്തളയുടെ ഈ ആത്മഗതത്തിന്റെ പൊരുൾ കഥാസ ന്ദർഭവുമായി ബന്ധിപ്പിച്ച് വിവരിക്കുക.
Answer:
ഒരു പാട് പരീക്ഷണങ്ങൾക്ക് വിധേയയായവളാണ് ഋതുയോ ഗത്തിലെ ശകുന്തള. അതുകൊണ്ട് തന്നെ ശകുന്തളയിൽ മാറ്റ ങ്ങൾ ഉണ്ടാവുകയും രാജാവിനെ കണ്ട് ശകുന്തള തിരിച്ചറി യാതിരിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ദുഷ്യ ന്തനെ കാണുന്ന ശകുന്തള ഇത് ആര്യപുത്രനെപ്പോലെയായി രിക്കുന്നല്ലോ എന്ന് ചിന്തിക്കുന്നു. ദുഷ്യന്തനാൽ പരിത്യജി ക്കപ്പെട്ട ഒരു വിധവയെപ്പോലെ മാരീചാശ്രമത്തിൽ കഴിച്ചു കൂട്ടിയ ശകുന്തളയെ കണ്ട് ദുഷ്യന്തൻ കുറ്റബോധവും പശ്ചാ താപവും കൊണ്ട് മാപ്പ് ചോദിക്കുന്നു. ഇത് ശകുന്തളയിൽ ആശ്ചര്യവും അടക്കാനാവാത്ത സന്തോഷവുമുണ്ടാക്കി. ദുഷ്യ ന്തനെ ദൈവമായി കരുതിയിരുന്ന ശകുന്തള ദൈവം മത്സരം വിട്ട് കരുണകാട്ടിയിരിക്കുന്നുവെന്നും ‘ഹൃദയമേ ഇനി ആശ സിക്കാമെന്നും പറയുമ്പോൾ അവരനുഭവിച്ച വേദനയുടെ തീവ്രതയാണ് പ്രതിഫലിക്കുന്നത്. തികച്ചും നാടകീയമായ രംഗമാണിത്.
Question 14.
“എന്നാൽ വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ.”
ഋതുയോഗം എന്ന ശീർഷകം നാടകഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്? നിങ്ങളുടെ നിരീക്ഷണങ്ങൾ സമർത്ഥിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ വിവർത്തന മായ മലയാള ശാകുന്തളത്തിന്റെ ഒരു ഭാഗമാണ് ഋതുയോഗം’ എന്ന പാഠഭാഗം. വർഷങ്ങൾക്ക് ശേഷം ശകുന്തളയും ദുഷ്യ നും കശ്യപാശ്രമത്തിൽ വച്ച് കണ്ടുമുട്ടുകയും പരസ്പര മൊന്നിക്കുകയും ചെയ്യുന്നതാണ് പാഠസന്ദർഭം. ഋതുക്ക ളുടെ കൂടിച്ചേരലാണ് ഋതുയോഗം. വള്ളികൾ പൂക്കള ണിയുമ്പോഴാണ് അതിന്റെ പൂർണ്ണമായ സൗന്ദര്യം കൈവ രുന്നത്. ഋതുക്കളിൽ വച്ച് പൂർണ്ണവും അതുകൊണ്ട് വസ കാലം തന്നെയാണ്. ദുഷ്യന്തനും ശകുന്തളയും കൂടിച്ചേ രുന്നതിലൂടെ ഇവിടെ വസന്തമുണ്ടാവുകയാണ്. അതു കൊണ്ട് തന്നെ ഈ പാഠഭാഗത്തിന്റെ അനുയോജ്യവും മനോ ഹരവുമായ ശീർഷകമാണ് ‘ഋതുയോഗം’.
Question 15.
“സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ട ത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതി ലിലൂടെ തന്നെ വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതുകൂ ടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.” (പാവങ്ങൾ)
മെത്രാന്റെ ഭവനത്തിലെ പൂട്ടാത്ത വാതിൽ മഹത്തായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. കഥാസന്ദർഭവുമായി ബന്ധിപ്പിച്ച് ഈ നിരീക്ഷണം വിലയി രുത്തുക.
Answer:
19 വർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഴാങ് വാൽ ഴാങ്ങിന് ആരും അഭയം കൊടുത്തില്ല. ജയിൽ ശിക്ഷ കഴിഞ്ഞവന് ആരും പച്ചവെള്ളം പോലും കൊടുക്കുകയി ല്ല. അങ്ങനെ ഒരു ദിവസം മുഴുവൻ അലഞ്ഞു നടന്ന അയാൾ ഡിന്റെ നഗരത്തിലെ മെത്രാന്റെ അരമനയിൽ അതി ക്രമിച്ചു കടന്നു. ആരുടേതാണ് ആ ഭവനം എന്ന് ഴാങ്ങിന് അറിയുമായിരുന്നില്ല. വീടിനകത്തെ ലക്ഷണങ്ങളിൽ നിന്ന് അതൊരു സഭാപ്രബോധകന്റേതാണ് എന്നു മാത്രമാണ് മന സ്സിലായത്. ഏതായാലും മെത്രാൻ അയാൾക്ക് അഭയം നൽകി. ഒരു സുഹൃത്തിനോടെന്നപോലെ പെരുമാറി. ഭക്ഷ ണവും കിടക്കയും നൽകി. പക്ഷേ, അന്ന് രാത്രി ഴാങ് മെത്രാന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വെള്ളി സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു. അയാൾ പോലീസ് പിടിയിലാ യി. എന്നാൽ ബിഷപ്പിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ അവ യെല്ലാം താൻ ഴാങ്ങിന് സമ്മാനിച്ചതാണ് എന്ന് അദ്ദേഹം പറ ഞ്ഞു.
പോലീസ് ഴാങ്ങിനെ സ്വതന്ത്രനാക്കി. ഴാങ്ങ് പോകു ന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന വെള്ളിമെഴുകുതിരി കാലുകളും അയാൾക്കു നൽകിയിട്ടു പറഞ്ഞു. ഴാങിന് എപ്പോൾ വേണമെങ്കിലും അങ്ങോട്ടു കടന്നുചെല്ലാം. അതിന് തോട്ടത്തിലെ മതിൽ ചാടണമെന്നില്ല. കാരണം അവിടത്തെ വാതിൽ പൂട്ടാറില്ല. അടിച്ചിട്ടേ ഉണ്ടാകൂ. മെത്രാന്റെ ഈ വാക്കുകൾ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. ഒന്നും തന്നെ പൂട്ടിവയ്ക്കാനുള്ളതല്ല; എല്ലാ മനുഷ്യരു ടെയും ഉപയോഗത്തിനുള്ളതാണ്. പ്രത്യേകിച്ചും ഒരു പുരോ ഹിതന്റെ ഭവനത്തിൽ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള അവകാശം ഉണ്ട്. ബിയാങ് വെ എന്ന മെത്രാൻ അദ്ദേഹത്തിന്റെ വീട്ടുവേലക്കാരിയോട് ഇങ്ങനെ പറയുന്നുമുണ്ട്. “അപ്പോൾ ഒന്നാമത്, ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ? “മദാം മാർ, ഞാൻ ആ വെള്ളി സാമാനം വളരെക്കാലം സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരി യായിട്ടല്ല. അതുപാവങ്ങളുടെയാണ്………” ജനസേവനം ചെയ്യുന്ന ആരുടെയും മനോഭാവം ഇതാവണമല്ലോ.
Question 16.
“അവർക്കറിയാം, ഈ കിഴവി ക്രമേണ തങ്ങൾക്കൊരു ഭാര മായി വരുകയാണെന്ന്.”
“വേണ്ടാ സുധീർ, വേണ്ടാ. ഞാനൊരാശ്രിതയാവാനാഗ്രഹിക്കു ന്നില്ല.” (വിശ്വരൂപം)
ഈ സന്ദർഭങ്ങളിൽ തെളിയുന്ന മാഡം തലത്തിന്റെ വ്യക്തി ത്വ സവിശേഷതകൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ലളിതാംബിക അന്തർജ്ജനത്തിന്റെ ഹൃദയസ്പർശിയായ ഒരു കഥയാണ് വിശ്വരൂപം അഭിമാനബോധമുള്ള പ്രൗഢ യായ ഒരു വനിതയാണ് മാഡം തലത്ത്. ആരുടെ മുന്നിലും തലകുനിക്കാത്ത ധീരയായ, ശക്തയായ ഒരു സ്ത്രീ. താൻ മക്കൾക്ക് ഒരു ഭാരമാകുമെന്ന തിരിച്ചറിവ് അവർക്കുണ്ട്. കുട്ടിക്കാലത്ത് മക്കളെ ലാളിച്ചിട്ടില്ലാത്ത അവർ തന്റെ തെറ്റ് തിരിച്ചറിയുന്നത് മിസ്റ്റർ തലത്തിന്റെ മരണശേഷമാണ്. കൊടുത്തതു മാത്രമേ നേടാനാകു എന്നു തിരിച്ചറിയുന്ന ഒര മ്മയെ പാഠഭാഗത്ത് കാണാനാകും. തന്റെ തെറ്റ് അവർ തിരി ച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആർക്കും ഒരു ബുദ്ധിമുട്ടാകുവാൻ അവർ ആഗ്രഹിക്കുന്നി ല്ല. സ്വന്തം കാര്യം സ്വയം നോക്കി അവർ അവരായിരിക്കാൻ ആഗ്രഹിക്കുന്നു.
![]()
Question 17.
“സന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കാൺക മൂലമ-
എന്നെയോർക്കുകിലുമോർത്തിടായ്കിലും.” (പ്രിയദർശനം)
നളിനിയുടെ അഗാധമായ സ്നേഹവും ദിവാകരൻ തന്നെ തിരിച്ചറിയാത്തതിലുള്ള അസഹ്യമായ ദുഃഖവും ഈ വരിക ളിൽ തെളിയുന്നുണ്ടോ? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
‘പ്രിയദർശനം’ എന്ന പാഠഭാഗത്ത് വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന നളിനിയേയും ദിവാകരനേയും ആണ് ആവി ഷ്ക്കരിക്കുന്നത്. സന്യാസം കാംക്ഷിച്ച ദിവാകരനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു നളിനി. ദിവാകരനെ കാണാനാഗ്ര ഹിച്ച് തപസിലേർപ്പെട്ടിരിക്കുകയായിരുന്നു താനെന്ന് പറ യുന്ന നളിനി തന്നെ ദിവാകരൻ തിരിച്ചറിഞ്ഞില്ലെങ്കിലും താൻ ഭാഗ്യവതിയാണെന്ന് പറയുന്നുണ്ട്. അത് ദിവാകരനെ കാണാൻ കഴിഞ്ഞതുകൊണ്ടാണെന്നും താൻ ധന്യയായി എന്നും പറയുന്നു. ഇവിടെ നളിനിക്ക് ദിവാകരനോടുള്ള തീവ്രവും അഗാധവുമായ പ്രണയമാണ് വ്യക്തമാകുന്നത്. ദിവാകരന് തന്നെ മനസ്സിലായില്ലല്ലോ എന്ന ചിന്ത നളിനിയെ ദുഃഖിപ്പിക്കുന്നതായും ഇവിടെ കാണാൻ കഴിയും.
Question 18.
“ചോറുപൊതി അഴിക്കാൻ തോന്നിയില്ല. തുവർത്തിലൂടെ പുറത്തേക്കു കുതിർന്ന അതിന്റെ നനവിൽ കൈ വച്ചു കൊണ്ട് വെള്ളായിയപ്പൻ ഇരുന്നു.” (കടൽത്തീരത്ത്)
ഈ കഥയെ ഭാവതീവ്രമാക്കുന്നതിൽ പൊതിച്ചോറിന് സവി ശേഷമായ സ്ഥാനമുണ്ട്. ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം സമർത്ഥിക്കുക.
Answer:
മകനെ അവസാനമായി കാണാൻ പോകുന്ന അച്ഛന് വഴി ച്ചോറായി അമ്മ തുവർത്തിൽ കെട്ടിക്കൊടുത്തതാണ് ആ പൊതിച്ചോറ്. അതിൽ ആ അമ്മയുടെ കണ്ണുനീര് ധാരാള മായി വീണിട്ടുണ്ടാകും. അതുകൊണ്ട് അതു കുതിർന്നു. ആ വഴിച്ചോറ് വെള്ളായിയപ്പൻ കഴിച്ചില്ല. തന്റെ മകൻ ഉണ്ണാതെ ഉറങ്ങാതെ മരണവും കാത്ത് ജയിലിൽ കിടക്കുമ്പോൾ അയാൾക്ക് എങ്ങനെ അത് കഴിക്കാനാവും. തുവർത്തിനക ത്തിരുന്ന അത് പുളിച്ചു. ജയിലിനു പുറത്ത് മകനെയും കാത്തിരിക്കുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞത് അവനു നൽകാൻ ആ പൊതിച്ചോറല്ലാതെ തന്റെ കയ്യിൽ ഒന്നും ഇല്ല എന്നാണ്. ഒടുവിൽ കണ്ടുണ്ണിയുടെ മൃതദേഹം സംസ്ക രിച്ചു കഴിഞ്ഞ് അയാൾ കടൽപ്പുറത്തെത്തുമ്പോഴും ആ പൊതിച്ചോറ് കൈയിലുണ്ട്. വെള്ളായിയപ്പൻ ആ പൊതിയ ഴിച്ച് കടൽക്കരയിൽ വിതറി. അപ്പോൾ വെയിലിന്റെ മുകൾത്തട്ടിലെ വിടെ നിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു. അങ്ങനെ ആ പാഥേയം മകനുള്ള ബലിതർപ്പണച്ചോറായി മാറുന്നു. ഇങ്ങനെ ആ പൊതിച്ചോ റിന് കഥയിൽ സവിശേഷമായ സ്ഥാനം കൈവരുന്നു.
Question 19.
“എന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു.”
“ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാ നാണ് എന്നെ പഠിപ്പിച്ചത്.” (ആത്മാവിന്റെ വെളിപാടുദ)
സ്തയേവ്സ്കിയുടെ ഈ വാക്കുകൾ സമകാലിക സമു ഹത്തിന് പകരുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക.
Answer:
പുലർവേളയിലുള്ള നടത്തത്തയിൽ ദസ്തയേവ്സ്കി തന്റെ ജീവിതത്തിന്റെ ദുരിതങ്ങളെല്ലാം ഓർത്തു. തന്നോടുതന്നെ അതെല്ലാം പറഞ്ഞു. നിറഞ്ഞ ഹൃദയഭാരത്തോടെ വീട്ടിൽ തിരിച്ചെത്തി. സെറ്റിയിൽ ചാരിക്കിടന്ന് നെടുതായി നിശ്വസി ച്ചു. വായിച്ചുവച്ചിരുന്ന ബൈബിളിൽ കൈ തട്ടി. ഇയ്യോ ബിന്റെ ചരിതമാണ് വായിച്ചിരുന്നത്. അടയാളം വച്ചിരുന്ന ഇടം നോക്കി തുടർന്നു വായിച്ചു. ഇയ്യോബ് തന്റെ കഷ്ടത കളെക്കുറിച്ചാണ് പറയുന്നത്. ജനിപ്പിച്ചതിനെ പഴിക്കുക യാണ് ആ ചരിത്ര പുരുഷൻ. കഷ്ടത നിമിത്തം ഇയ്യോബ് തന്റെ ജന്മദിനത്തെ ശപിച്ചു.
അതിന്റെ സന്ധ്വാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ എന്ന്. പക്ഷെ ദസ്തയേവ്സ്കി സ്വയം പറ ഞ്ഞു. അദ്ദേഹം അങ്ങനെയൊന്നും ചെയ്യുകയില്ല. ജീവിത ത്തിൽ ഉണ്ടാകുന്നതൊക്കെ സഹിക്കുകയും അതിന്റെ യൊക്കെ അർഥമെന്താണ് എന്ന് അന്വേഷിക്കുകയും ചെയ്യു കയാണ് അദ്ദേഹം. പീഡാനുഭവങ്ങളെ സ്നേഹിക്കാൻ പഠി ച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ കഷ്ടതകളിൽ മനസ്സു മടുക്കുകയല്ല അവയുടെ അർഥമന്വേഷിക്കുകയും അവയിൽനിന്ന് ശക്തിനേടുകയുമാണ് വേണ്ടത് എന്ന് ദസ്ത യേവ്സ്കി കരുതുന്നു. ജീവിതത്തെ നേരിടാനുള്ള ആത്മ ധൈര്യമാണ് ഈ വാക്കുകളിൽ തെളിയുന്നത്.
Question 20.
“എന്റെ സത്യസന്ധത എനിക്കു നൽകിയ ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരുന്നു.” (അക്കർമാശി) (4)
“സത്വം സ്വത്തിനേക്കാൾ വിലപിടിച്ച മൂലധനമാണ്.” (കണ്ണീരും കിനാവും)
സത്യത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള രണ്ട് രചനാഭാഗങ്ങളിലേ യും ആശയം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ശരൺകുമാർ ലിംബാളെയുടെ കുമാർ മാമ അയാളെ എന്നും ‘ സിനിമയ്ക്കു കൊണ്ടു പോകാമെന്നു പറയും. പക്ഷേ ഒരിക്കും കൊണ്ടുപോയില്ല. ലിംബാളെ അതുവരെ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ പത്താംക്ലാസിൽ പഠിക്കുമ്പോൾ ഒരിക്കൽ വഴിയിൽ നിന്ന് ലിംബാളെയ്ക്ക് മുപ്പതു രൂപ വീണുകിട്ടി. ലിംബാളെ ആ പണം എടുക്കു ന്നത് കൂട്ടുകാരനായ പിർജാരെ കണ്ടിരുന്നു. അയാൾ ആ പണത്തിന്റെ പകുതി ആവശ്യപ്പെട്ടു. രണ്ടുപേർക്കും കൂടി അക്കൽകോട്ടിൽ പോയി സിനിമ കാണാം എന്നും പറഞ്ഞു. പിന്നീട് പത്തു രൂപ കൊടുത്താൽ മതിയെന്നായി.
പക്ഷേ അതിനോടൊന്നും ലിംബാളെ യോജിച്ചില്ല. അന്നത്തെ സ്കൂൾ അസംബ്ലിയിൽ പ്രാർഥന കഴിഞ്ഞപ്പോൾ ലിംബാളെ വീണുകിട്ടിയ പണം മുഴുവൻ ഹെഡ്മാസ്റ്ററെ ഏല്പിച്ചു. അദ്ദേഹം അപ്പോൾത്തന്നെ ലിംബാളെയെ ഉച്ചഭാഷിണിയി ലൂടെ അഭിനന്ദിച്ചു. ലിംബാളെയുടെ ക്ലാസ് ടീച്ചറും ആ സത്യ സന്ധതയെ പുകഴ്ത്തി. അപ്പോൾ ലിംബാളെയ്ക്കു ലഭിച്ച ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരു ന്നു. ജീവിതത്തിൽ സത്യസന്ധത പുലർത്തുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്താൽ നമുക്കു ലഭിക്കുന്ന ആനന്ദം പണത്തിനോ മറ്റു ഭൗതിക വസ്തുക്കൾക്കോ നൽകാൻ കഴിയുകയില്ല എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
![]()
Question 21.
“അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴ വൻ മിറൽ വേച്ചു വേച്ചു നടന്നു.”
“ഇടംവലം ഉലഞ്ഞ് വീട് അടുത്തു വന്നു.” (4)
“ഉരുളക്കിഴങ്ങ് തിന്നുന്നവർ” എന്ന കഥയുടെ ആഖ്യാനസ വിശേഷതകൾ എന്തെല്ലാം?
-മുകളിൽ നൽകിയ സന്ദർഭങ്ങളും കഥയും വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കുക.
Answer:
വിൻസെന്റ് വാൻഗോഗിന്റെ വിശ്വപ്രസിദ്ധമായ ചിത്രത്തെ അടിസ്ഥാനമാക്കി സുഭാഷ്ചന്ദ്രൻ രചിച്ച കഥയാണ് ഉരുള ക്കിഴങ്ങു തിന്നുന്നവർ. ചിത്രത്തെ ആസ്പദമാക്കിയതു കൊണ്ടാകാം ഒരു പക്ഷേ, ദൃശ്യപരതയ്ക്ക് കഥയിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. വാക്കുകൾ കൊണ്ടു നിർമിച്ച നിശ്ചല ചിത്രങ്ങളും ചലനചിത്രങ്ങളും കഥയിലുട നീളം കാണുന്നുണ്ട്. ഇത് കഥയുടെ ഭാവതീവ്രത വർധിപ്പി ക്കുന്നുമുണ്ട്. സൂചനയിൽ നൽകിയിരിക്കുന്നതു തന്നെ അത്തരമൊരു വാങ്മയചിത്രമാണ്. ഖനിയിൽ വച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ച വാർത്തയുടെ സ്ഥിരീകരണ വുമായാണ് കിഴവൻ മിറൽ വീട്ടിലെത്തുന്നത്.
വീടിനോടടു അപ്പോൾത്തന്നെ അയാളുടെ വേഗം കുറഞ്ഞിരുന്നു. അപ്പോൾ അയാൾക്ക് ഒരു ശവകുടീരമായാണു കാണുന്ന ത്. മഞ്ഞുവീഴുന്നുണ്ട്. വൃദ്ധന് തിമിരവുമുണ്ട്. അതുകൊണ്ട് വെളിച്ചം ചിതറിയാണു കാണുന്നത്. വീട്ടിൽ നിന്നു കാണുന്ന വെളിച്ചത്തിന്റെ ഒറ്റബിന്ദു ഒരു പൂവുമാത്രം വച്ച് ഏകാന്ത മായ ഒരു ശവകുടീരമാക്കി ആ വീടിനെ മാറ്റിക്കാണിച്ചു. മിറ ലിന്റെ മാനസികാവസ്ഥയും അവരുടെ ദാരിദ്രവുമെല്ലാം ഈ ദൃശ്യത്തിലുണ്ട്. ഇതുപോലെ യുള്ള അനേകം ചിത്രങ്ങളുണ്ട് കഥയിൽ. ‘ഇടം വലം ഉലഞ്ഞ വീട് അടുത്തു വന്നു എന്നാണ് മിറൽ വീടിനോട് അടുക്കുമ്പോൾ പറയുന്നത്.
22 മുതൽ 25 വരെ ചോദ്യങ്ങക്ക് ഒരുപുറത്തിൽ കവിയാതെ ഉത്ത കമെഴുതുക. (6 സ്കോർ വീതം)
Question 22.
“വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്വജന്മം ക്ഷണഭംഗുരം.”
“പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ്ക്കുടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം.” (ലക്ഷ്മണസാന്ത്വനം) (6)
ചിരപരിചിതങ്ങളായ ഉദാഹരണങ്ങളിലൂടെയാണ് ഗഹന മായ ജീവിത ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നത്.
ലക്ഷ്മണസാന്ത്വനം എന്ന കാവ്യഭാഗം അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ട് കേരളീയ സമൂഹത്തിന്റെ ജീർണതയുടെ കാലമാ യിരുന്നു. പലവിധത്തിലുള്ള അസ്വസ്ഥതകളുടെയും അന്ത ചിത്രത്തിന്റെയും കാലം. വിദേശികളുടെ കടന്നുവരവ്, ജാതി ശ്രേണീകൃതമായ സാമൂഹികവ്യവസ്ഥയിൽ ദുരിതമനുഭവി ക്കുന്ന ജനങ്ങൾ, പരസ്പരം കലഹിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാടുവാഴികൾ. സദാചാരമൂല്യ ങ്ങൾക്ക് വിലയിടിഞ്ഞ ജീവിതം. ഈ അന്തരാളഘട്ടത്തിൽ നിന്ന് മൂല്യവത്തായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് സമു ഹത്തെ ഉണർത്താനും ഉയർത്താനുമുള്ള ഒരു മഹാചാ തന്റെ പരിശ്രമമായിരുന്നു എഴുത്തച്ഛന്റെ കൃതികളുടെ ലക്ഷ്യം.
ഇൻഡ്യയിലുട നീളം വിവിധ ഭാഷകളിലായി ഉയിർക്കൊണ്ട് ഭക്തിയുടെ മാർഗം തന്നെയാണ് എഴുത്ത ച്ഛനും സ്വീകരിച്ചത്. ഭക്തിയിലൂടെ മുക്തിയിലേക്കു നയി ക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം സ്വീകരി ച്ചത് രാമായണത്തെയും മഹാഭാരതത്തെയുമാണ്. രാമനെ ഒരു വ്യക്തിയായി, ധർമ്മിഷ്ടനായ രാജാവായി അവതരിപ്പി ക്കുന്ന വാല്മീകി രാമായണമല്ല ദൈവത്തിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ അവതരിപ്പിക്കുന്ന അധ്യാത്മരാമായണത്തെ യാണ് കിളിപ്പാട്ടുരീതിയിൽ മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൈവചിന്തമാ ത്രമേ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവരെയും ഒന്നിപ്പി ക്കാനും നേർവഴിക്കു നയിക്കാനും പര്യാപ്തമാകൂ എന്ന് ആ പരമഭക്തന് നന്നായറിയാമായിരുന്നു. തന്റെ കവിതയിൽ ദൈവനാമം ഉച്ചരിക്കാൻ ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളും ദൈവപര്യായങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. കാവ്യഭംഗിക്കു പരി ദൈവചിന്തയ്ക്കു പ്രാമുഖ്യം നൽകുന്ന അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ പ്രമുഖങ്ങളായ ‘രണ്ടു കൃതി കളിലും കാണാം.
മനുഷ്യജീവിതലക്ഷ്യങ്ങളെക്കുറിച്ചും ധാർമിക മൂല്യങ്ങ ളെക്കുറിച്ചുമെല്ലാം വ്യക്തമായ ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നുണ്ട്. ആധ്യാത്മികചിന്തയുടെ പ്രകാശ മാണ് ഈ കാവ്യങ്ങൾ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണദുഃഖത്തിന്റെ നിരർഥകതയെ ക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ രാമാ യണത്തിലും മഹാഭാരതത്തിലും കാണാൻ കഴിയും. അദ്ദേ ഹത്തിന്റെ തത്ത്വചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മണ സന്ദേശത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. കോപാക്രാന്തനായ അനുജൻ ലക്ഷ്മണനെ സമചിത്തനാ ക്കാൻ ആചാര്യൻ പറയുന്ന കാര്യങ്ങളെല്ലാം കേരളീയ സമു ഹത്തോടുള്ള ഉദ്ബോധനങ്ങളാണ് എന്നുകാണാം.
ഈ ജീവിതം നശ്വരമാണ്. നമുക്കു ദൃശ്യമായി ട്ടുള്ളതെല്ലാം തന്നെ നശിക്കുന്നതാണ്. അതുകൊണ്ടുതന്നെ അസത്യങ്ങളുമാണ്. അവയ്ക്കുവേണ്ടി രോഷം കൊള്ളുന്ന തിൽ എന്തർഥമാണുള്ളത്? പാമ്പിന്റെ വായ്ക്കകത്തിരുന്ന് ഭക്ഷണം തേടുന്ന തവളയെപ്പോലെയാണ് കാലമാകുന്ന പാമ്പിന്റെ വായിലിരുന്ന് മനുഷ്യൻ സുഖഭോഗങ്ങൾ കൊതി ക്കുന്നത്. മനുഷ്യബന്ധങ്ങളും അസ്ഥിരങ്ങളാണ്. അല്പ കാലം മാത്രം നിലനിൽക്കുന്നത്. ആകെ നോക്കുമ്പോൾ എല്ലാം വെറും സ്വപ്നമാണ്.
ദേഹം മൂലമാണ് മനുഷ്യന് അഹങ്കാരമുണ്ടാകുന്നത്. ആ അഹങ്കാരംകൊണ്ട് താൻ പലതുമാണ് എന്ന് കരുതിയിരിക്കു മ്പോൾ ചത്ത് മണ്ണിൽ ചേർന്നുപോകുന്നു. അത് അജ്ഞാന മാണ്. എല്ലാം ദോഷങ്ങൾക്കും കാരണം രോഷമാണ്. ദേഹ മാണു താൻ എന്ന ബുദ്ധി മോഹത്തെയുണ്ടാക്കുന്ന അവിദ്യ യാണ്. താൻ ആത്മാവാണ് എന്ന അറിവാണ് വിദ്യ. സംസാര ദുഃഖത്തെ ഉണ്ടാകുന്നത് അവിദ്യയും സംസാരദുഃഖത്തെ ഹനി ക്കുന്നത് വിദ്യയുമാണ്. അതുകൊണ്ട് ഏകാഗ്രചിന്തയോടെ വിദ്യ അഭ്യസിക്കേണ്ടതാണ്. തുടങ്ങിയുള്ള തത്ത്വചിന്തകളാ ണല്ലോ ശ്രീരാമൻ ലക്ഷ്മണന് ഉപദേശിക്കുന്നത്.
സുഹൃത്തുക്കളേ, ഇത്തരം തത്ത്വചിന്തകൾ മഹാഭാരത ത്തിലെ വിദുരവാക്യത്തിലും നാം കേൾക്കുന്നു. ജീവിത ത്തിൽ നാം പാലിക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ ധർമ്മ ചിന്തകൾ തന്നെയാണവ. പലതും നമ്മുടെ അനുഭവത്തിൽ തന്നെയുള്ളവയുമാണ്. നോക്കൂ നമ്മോടടുത്തുനിന്ന് ഇഷ്ടം പറയുന്ന പലതും കഷ്ടകാലം വരുമ്പോൾ കൂടെയുണ്ടാവി ല്ലല്ലോ. വൃക്ഷങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ പാകമാ കുംമുമ്പ് ഭക്ഷിക്കുകയാണെങ്കിൽ അതിനു സ്വാദുണ്ടാവുക യില്ല എന്നു മാത്രവുമല്ല വിത്തും ഇല്ലാതെയായിപ്പോകും.
ക്ഷമയോടുകൂടി കാത്തിരുന്ന് ഉചിതമായ സമയമെത്തു മ്പോൾ മാത്രമേ ഏതിന്റെയും ഫലം അനുഭവിക്കാവു എന്നല്ലേ ഇതിനർഥം. മനുഷ്യജീവിതത്തിൽ സുഖം മാത്ര മായോ ദുഃഖം മാത്രമായോ അനുഭവിക്കേണ്ടിവരില്ല. അവ ഇട കലർന്നുവരും. അപ്പോൾ ദുഃഖം വരുമ്പോൾ വിലപിക്കു കയോ സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നതിൽ അർഥമില്ലല്ലോ. ഇങ്ങനെ മാനവകുലത്തിനുതന്നെ സമചിത്തതയോടെ വസിക്കാൻ സഹായിക്കുന്ന തത്ത്വചിന്തകളാണ് തുഞ്ചത്താ ചാര്യൻ തന്റെ കാവ്യങ്ങളിലൂടെ പകർന്നു നൽകിയത്. പ്രിയ മുള്ളവരേ, അവ നമുക്കു വീണ്ടും വീണ്ടും വായിക്കാം ജീവി തത്തിൽ പകർത്താം. -നമസ്കാരം.
Question 23.
“അയാൾ പിന്നോക്കം വച്ചില്ല. തന്റെ കാര്യം പോയി എന്നു തോന്നിയിരുന്ന പോൾക്കുടി, അയാൾ പിന്നോക്കം വയ്ക്കുകയുണ്ടായിട്ടില്ല.” (6)
“ഒരു സത്യസന്ധനായിരിക്കുവാന് ഈ ക്ഷണം ഉപയോഗപ്പെ ടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരു ന്ന…” (പാവങ്ങൾ)
തന്നിരിക്കുന്നവാക്യങ്ങളും നോവൽഭാഗവും വിശകലനം ചെയ്തു ഴാങ്ങ് വാൽ ഴാങ്ങ് എന്ന കഥാപാത്രത്തെ നിരു പണം ചെയ്യുക.
Answer:
വിശക്കുന്ന കുടുംബത്തിനു നൽകാൻ ഒരു റൊട്ടി മോഷ്ടിച്ച കുറ്റത്തിനാണ് ഴാങ് വാൽ ഴാങ് 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത്. ആ കഠിനമായ അനുഭവം അയാളെ ഒരു മുര ടനാക്കിയിരുന്നു. ഇപ്പോൾ അയാൾക്ക് ആരും അഭയം നൽകുന്നില്ല. പച്ചവെള്ളം പോലും കൊടുക്കുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ ഒരു മാർഗവും കാണാത്ത അയാൾക്ക് അഭയം നൽകിയത് മോൺസിർ ബിയാ വെ ആയിരുന്നു. എന്നാൽ അതുവരെ അയാൾ കാര്യ മായ ഒരു പാപവും ചെയ്തിട്ടില്ലായിരുന്നു. ഴാങ് വാൽ ഴാങ് മെത്രാന്റെ വെള്ളി ഉരുപ്പടികൾ മോഷ്ടിക്കാൻ തീരുമാനി ക്കുന്നു. അയാൾ അവയിരിക്കുന്ന മുറിയുടെ വാതിൽ ബല മായി ഉന്തിത്തുറക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ തിരിക്കുറ്റി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ആ ശബ്ദം ഴാങ്ങിൽ നടുക്കമു ണ്ടാക്കി.
പരലോകത്തുവച്ച് ഇഹലോകകർമ്മങ്ങളെ വിചാര ണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദം പോലെ, തിരിക്കുറ്റി യുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു. ബൈബി ളിലെ വെളിപാടുപുസ്തകത്തിൽ നരകത്തിലെ കാഹള ബ്ദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പാപം ചെയ്യാൻ തുട ങ്ങുന്ന ഒരു വിശ്വാസിക്ക് നരകത്തിന്റെയും അവിടത്തെ വിചാരണയുടെയും ഓർമ വരുന്നത് സ്വാഭാവികമാണല്ലോ. ഭയാനകമായ പല അനുഭവങ്ങൾ ഭൂമിയിലുണ്ടായിട്ടും ഹൃദയം കാരിരുമ്പുപോലെ കടുത്തിട്ടും ആ മനുഷ്യനിൽ പാപപുണ്യബോധങ്ങളുടെ സ്ഫുരണങ്ങൾ നിലനിൽക്കു ന്നുണ്ട് എന്ന് അത്ഭുതമല്ലേ? ഈ ഒരു ചെറുകിരണമാണ് വാസ്തവത്തിൽ മെത്രാന്റെ കാരുണ്യത്തിന്റെ സ്പർശനമേ റ്റപ്പോൾ വളർന്നു വികസിച്ച് അയാളുടെ പരിവർത്തനത്തിന് കാരണമായത്. ഏതൊരു മനുഷ്യനിലുമുള്ള നന്മയുടെ അംശമാണത്.
Question 24.
“നിങ്ങളുടെ വരാൻ പോകുന്ന ഭാര്യയോട് പറയൂ, കുട്ടികളെ ബോർഡിങ്ങുകളിൽ അയയ്ക്കരുതെന്ന്. അവർക്ക് ആയയെ വയ്ക്കരുത്. അമ്മതന്നെ വളർത്തണം. ശാസിക്ക യും, ലാളിക്കയും, കൂട്ടുകൂടുകയും വേണം.” (വിശ്വരൂപം) (6)
കുട്ടികളെ വളർത്തുകയെന്നത് അമ്മയുടെ മാത്രം ചുമതല യല്ല; അച്ഛനും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമുണ്ട്.
മുകളിൽ നൽകിയ ആശയങ്ങളോടുള്ള നിങ്ങളുടെ പ്രതി കരണമെന്ത്?
കഥയും, സമകാലിക കുടുംബജീവിതവും പരിശോധിച്ച് ‘കുടുംബജീവിതത്തിലെ സ്ത്രീപുരുഷ-തുല്യത’ എന്ന വിഷ യത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രിയമുള്ളവരേ,
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ കുറവു കൾ വരുന്നു എന്നും വൃദ്ധരായ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നില്ല എന്നുമുള്ള ചർച്ചകൾ നടക്കുന്ന ഒരു കാലമാണല്ലോ ഇത്. അങ്ങനെയാകുമ്പോൾ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൽ എന്തോ കുറവു വന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ നേരായ രീതിയിൽ വളർത്തിക്കൊണ്ടു വന്നാൽ അവർ വഴി തെറ്റുകയില്ല എന്നതല്ലേ നേര്? ആരാണ് കുഞ്ഞുങ്ങളെ സംരക്ഷിച്ച് വളർത്തേണ്ടത്? പ്രസ വിക്കുന്നതു കൊണ്ടു മാത്രം ആരും അമ്മയാകുന്നില്ല. സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തുമ്പോഴേ അമ്മ അമ്മ യാകുന്നുള്ളു. എന്നു കരുതി മക്കളുടെ എല്ലാ ആഗ്രഹ ങ്ങളും സാധിച്ചുകൊടുക്കുക എന്നല്ല അതിനർഥം. മക്കൾ തെറ്റു ചെയ്യുന്നു എന്നു കാണുമ്പോൾ ശാസിക്കണം. അവർക്കു നേരായ വഴി കാണിച്ചു കൊടുക്കണം. നല്ലത് ഏതാണ് എന്ന് കാട്ടിക്കൊടുക്കണം. അത് അവർക്കു ബോധ്യമാകത്തക്കവിധത്തിലും ആയിരിക്കണം.
ലാളന ആഗ്രഹിക്കാത്ത കുഞ്ഞുങ്ങളില്ല. ലാളിക്കുന്നതു കൊണ്ട് അവർ വഴിതെറ്റിപ്പോകും എന്നു കരുതി സ്നേഹം പ്രകടിപ്പിക്കാത്ത മാതാപിതാക്കളുണ്ട്. അതല്ലല്ലോ വേണ്ടത്. അവർക്കു താങ്ങായി അമ്മയുണ്ട് എന്ന ബോധ്യം തന്നെ കരു ത്താകും. ഇന്നത്തെ കുട്ടികൾ അമ്മയിൽ നിന്ന് പ്രതീക്ഷി ക്കുന്നത് ഒരു മുതിർന്ന കുട്ടുകാരിയെയാണ്. അവരുടെ സംശയങ്ങളും വിഷമങ്ങളുമൊക്കെ പങ്കുവയ്ക്കാൻ കഴി യുന്ന സ്നേഹിത, ആവശ്യമുള്ള ഘട്ടങ്ങളിൽ സഹായിക്കുന്ന തന്നെക്കാൾ മുതിർന്ന കൂട്ടുകാരി.
ഇങ്ങനെ അമ്മയുടെ സ്നേഹം പറ്റി വളരുന്ന കുട്ടി അമ്മ യുടെ തന്നെ ഒരു ഭാഗമായിരിക്കുമല്ലോ. ആരെങ്കിലും സ്വന്തം മനസ്സിന്റെ ശരീരത്തിന്റെ ഭാഗത്തെ ഉപേക്ഷിക്കാൻ തയാറാ കുമോ? ഇല്ല തന്നെ. നിരാസത്തിന്റെയും സ്വീകാര്യത്തിന്റെയും കാര്യം മാത്രമല്ല ഇത്, മാതൃത്വത്തിന്റെ കടമ തന്നെയാണ് ഇങ്ങനെ നിർവഹിക്കപ്പെടേണ്ടത്. ഇക്കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് അഭ്യർഥിച്ചുകൊണ്ട് നിർത്തട്ടെ! -നമസ്കാരം.
![]()
Question 25.
“എന്റെ ഉള്ളുപൊട്ടുന്നു, എന്റെ പ്രാണൻ പറിയുന്നു.” (6)
“അപരിചിതന്റെ സംഭാഷണം ഒരുകൊലക്കയറിനെപ്പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റി മുറുകി.”
“ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളാ യിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങി.” (കടൽത്തീര)
തന്നിരിക്കുന്ന സന്ദർഭങ്ങളും കഥയും വിശകലനം ചെയ്തു ‘കുടൽത്തീരത്തിന്’ ഒരു ആസ്വാദനം തയ്യാറാക്കുക.
Answer:
മലയാള കഥാസാഹിത്യത്തിന് നവീനമുഖം നൽകിയ എഴു ത്തുകാരിൽ പ്രമുഖനാണ് ഒ.വി. വിജയൻ. അദ്ദേഹത്തിന്റെ ‘കടൽത്തീരത്ത്’ എന്ന കഥ സവിശേഷമായ ശ്രദ്ധ അർഹി ക്കുന്ന ഒന്നാണ്. കുറ്റം എന്ത് എന്നുപോലും തിരിച്ചറിയപ്പെ ടാതെ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുന്ന ഒരു ചെറു ഷക്കാരന്റെയും അവന്റെ പിതാവിന്റെയും അവരെ സ്നേഹി ക്കുന്ന ഒരു സാധാരണ ഗ്രാമത്തിന്റെയും കഥ.
പാഴുതറ എന്ന ഗ്രാമത്തിലെ വെള്ളായിയപ്പന്റെ മകൻ കണ്ടുണ്ണി തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട് കണ്ണൂർ ജയിലി ലാണ്. തൂക്കിക്കൊല്ലാനുള്ള ദിവസം അടുത്തിരിക്കുന്നു. പിതാവിനുള്ള അറിയിപ്പ് കിട്ടിയിട്ടുണ്ട്. കണ്ണൂര് പോകാനായി വെള്ളായിയപ്പൻ പുറപ്പെട്ടു. കുടുംബത്തിൽ കുട്ടനിലവിളി ഉയർന്നു. ചുറ്റുപാടുമുള്ള വീടുകളിലെ ആളുകളെല്ലാം ദുഃഖിക്കുന്നു. വാസ്തവത്തിൽ അവരെല്ലാവരും അയാളെ അനുഗമിക്കുമായിരുന്നു. പക്ഷേ തീവണ്ടിക്കൂലിക്കുള്ള പണ മില്ല. വെള്ളായിയപ്പൻ പോകുന്നത് പാഴുതറ ഗ്രാമത്തിനാകെ വേണ്ടിയാണ്.
വെള്ളായിയപ്പൻ എന്ന സാധു നിരക്ഷരൻ വളരെ ദൂരം നടന്ന് റയിൽവേ സ്റ്റേഷനിലെത്തി. വഴിയും പുഴയുമൊക്കെ അയാളിൽ ദുഃഖം വർധിപ്പിച്ചുകൊണ്ടിരുന്നു. റയിൽവേ സ്റ്റേഷനിലെ അപരിചിതരും അയാളെ വിഷമിപ്പിച്ചു. കണ്ണു രെത്തിയ വെള്ളായിയപ്പൻ ജയിലിനു മുന്നിൽ കാത്തുനി ന്നു. ഒരു ഭക്തൻ അമ്പലം തുറക്കുന്നതും കാത്തുനിൽക്കു ന്നതുപോലെ. ജയിലിനുള്ളിലെത്തി അയാൾ മകനെ കണ്ടു. അടുത്തദിവസം പ്രഭാതത്തിൽ തൂക്കുകയറിലവസാനിക്കാൻ പോകുന്ന മകൻ. അവൻ എന്തു തെറ്റാണ് ചെയ്തത് എന്ന് അവനറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. പക്ഷേ ഇനിയൊന്നും ഓർക്കേണ്ടതില്ല.
മകന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കാൻ അയാൾക്കു കഴിവില്ല. തോട്ടികൾ ഉന്തുവണ്ടിയിലാക്കി ക്കൊണ്ടുപോയ ശവം സംസ്ക്കരിക്കുന്നതിനു മുമ്പ് ഒരുനോക്കു കാണാനും നെറ്റിയിൽ കൈവച്ച് അനുഗ്രഹി ക്കാനും അയാൾക്കു കഴിഞ്ഞു. വെയിലിൽ അലഞ്ഞു നടന്ന് കടൽപ്പുറത്തെത്തിയ വെള്ളായിയപ്പൻ യാത്ര പുറ പ്പെടുമ്പോൾ അയാളുടെ കോടച്ചി, കണ്ടുണ്ണിയുടെ അമ്മ കെട്ടിക്കൊടുത്ത വഴിച്ചോറ് പൊതിയഴിച്ച് കടൽപ്പുറത്ത് വിതറി. ബലിക്കാക്കകൾ പറന്നുവന്ന് അന്നം കൊത്തി. അങ്ങനെ മകന് ബലിയുട്ടി വെള്ളായിയപ്പൻ.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കണ്ടുണ്ണിയുടെ പിതാവ് വെള്ളായിയപ്പനെ പിൻതുടരുന്ന രീതിയിലാണ് കഥയുടെ അവതരണം. ഇത് സവിശേഷമായ ഒരനുഭവതലം കഥയ്ക്കു നൽകുന്നുണ്ട്. വെള്ളായിയപ്പനെന്ന സാധുവായ നിരക്ഷര നായ ഒരച്ഛന്റെ ദുഃഖം വായനക്കാരന്റെ ദുഃഖം കൂടിയാ കുന്നു. വധശിക്ഷയുടെ അറിയിപ്പ് വായിക്കാൻ അയാൾക്ക റിയില്ല. അതുകൊണ്ടുതന്നെ കൃത്യം നടക്കുന്നത് എപ്പോഴെ ന്നു പോലും അയാൾക്ക് നിശ്ചയമില്ല. പാറാവുകാരൻ വായിച്ചു പറഞ്ഞുകൊടുത്തു. സമയം നോക്കാൻ വാച്ചില്ലെ ങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ രാവിലെ അഞ്ചുമണി തിരിച്ചറിയാൻ അയാൾക്കു കഴിയുന്നു. വെള്ളാ യിയപ്പൻ എന്ന പിതാവിന്റെ മനോഗതങ്ങൾ തീവങ്ങളാണ്.
വഴിയിൽ പുഴ കടക്കുമ്പോൾ കുളിയുടെ അനുഭവം അയാളെ തളർത്തുന്നു. അപ്പന്റെ ശവത്തെ കുളിപ്പിച്ചതും മകനെ അവന്റെ കുട്ടിക്കാലത്ത് കുളത്തിൽ കുളിപ്പിച്ചതും ഓർമ്മിച്ചുപോകുന്നു. അതുപോലെതന്നെ തീവണ്ടിയാപ്പീസി ലിരുന്ന് അകലെ താഴുന്ന സൂര്യനെ കാണുമ്പോഴും തന്റെ കൈവിരൽ പിടിച്ച് മുണ്ടകൻ പാടത്തിന്റെ വരമ്പത്തുകൂടി നടന്ന് അസ്തമയത്തിന്റെ പക്ഷികളെ നോക്കി അത്ഭുതപ്പെട്ട മകനെയും അസ്തമയത്തിലൂടെ പാടത്തേക്ക് ഇറങ്ങി നട ക്കുന്ന സ്വന്തം അച്ഛനെയും അയാൾ ഓർക്കുന്നുണ്ട്. അച്ഛനും മകനും. ഒരാൾ മരിച്ചുപോയി. മകൻ മരണത്തി ലേക്കു പോകുന്നു. ഈ കഥാപാത്രം കേരളത്തിൽ ജീവിച്ചി രുന്ന ചിലരെ ഓർമ്മപ്പെടുത്തുന്നു.
കണ്ടുണ്ണി ചെയ്ത കുറ്റമെന്താണ്? കഥാകൃത്ത് അവിടെ മൗനം പാലിക്കുന്നു. ആ മൗനം ഒരുപാട് വ്യാഖ്യാനങ്ങൾക്ക് ഇടംനൽകുന്നു. കണ്ടുണ്ണി പാവപ്പെട്ടവരായ പാഴുതറ ഗ്രാമ ക്കാർക്ക് പ്രിയപ്പെട്ടവനാണ്. അവരെല്ലാവരും വെള്ളായിയ തന്റെ കൂടെ പുറപ്പെടാൻ ഒരുക്കമാണ്. പക്ഷേ തീവണ്ടിക്കു ലിക്ക് പണമില്ല. അവർക്കു വേണ്ടിയുള്ള ഏതെങ്കിലും പൊതുകാര്യമാകുമോ കണ്ടുണ്ണിയെ ജയിലിലാക്കിയത്. ഈ ചെറുകഥയെ ആകർഷകമാക്കുന്നത് ഇത്തരം മൗനങ്ങൾ മാത്രമല്ല കാവ്യാത്മകമായ ആഖ്യാനശൈലി കൂടിയാണ്. “ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു.” “പനമ്പട്ടകൾ സംസാരിക്കു ന്നതുപോലെ. പനമ്പട്ടകളിൽ ഊട്ടുദൈവങ്ങളും കാരണവ ന്മാരും സംസാരിക്കുന്നതുപോലെ” എന്നിങ്ങനെ എത്രയോ വാക്യങ്ങൾ.
കൊച്ചു കൊച്ചു വാക്യങ്ങൾകൊണ്ടും ഇടയ്ക്കുള്ള മൗന ങ്ങൾ കൊണ്ടും കനത്തുനിൽക്കുന്ന പലസന്ദർഭങ്ങളുണ്ട് ഈ കഥയിൽ. വെള്ളായിയപ്പനും കുട്ടസ്സൻ മാപ്പിളയും വഴി യിൽ വച്ചു കണ്ടുമുട്ടുന്നതും വെള്ളായിയപ്പൻ ജയിൽ മുറി ക്കകത്തുവച്ച് മകനെ കാണുന്നതുമൊക്കെ ഉദാഹരണങ്ങൾ. ഇങ്ങനെ പ്രമേയപരമായും പാത്രാവിഷ്ക്കരണത്തിലും ആഖ്യാനശൈലിയിലും രചനാതന്ത്രത്തിലുമൊക്കെ മലയാള ചെറുകഥകളുടെ മുൻപന്തിയിൽത്തന്നെ കടൽത്തീരത്ത് എന്ന കഥ നിലയുറപ്പിക്കുന്നു.