Students can read Kerala SSLC Malayalam 2 Board Model Paper March 2020 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 2 Board Model Paper March 2020 (Adisthana Padavali)
Time: 1½ Hours
Total Score: 40 Marks
പൊതു നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആണം ചെയ്യുന്നതിനും ഉപയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, നായയം എന്നിവ പരിഗണിക്കണം.
1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതുക. (1 × 4 = 4)
Question 1.
കവികളായവരെല്ലാം നാട്ടിൻപുറത്തെ ഏതെങ്കിലും ‘കൊതിയ സമാ ജത്തിൽ അംഗങ്ങൾ ആയിരുന്നിരിക്കണം’ (കൊച്ചു ചക്കരച്ചി)
എ.പി. ഉദയഭാനുവിന്റെ നിഗമനത്തിന്റെ അടിസ്ഥാനം എന്ത്?
- നാട്ടിലെല്ലാം കൊതി സമാജമുണ്ട്.
- കവികൾ മാങ്ങാക്കൊതിയുള്ളവരാണ്.
- മാവിനെക്കുറിച്ച് മാധുര്യമൂറുന്ന കവിതകൾ ധാരാളമുണ്ട്.
- മാങ്ങാപ്രിയർക്കേ കവിതയെഴുതാൻ കഴിയുകയുള്ളൂ.
Answer:
മാവിനെക്കുറിച്ച് മാധുര്യമൂറുന്ന കവിതകൾ ധാരാളമുണ്ട്.
Question 2.
പിഞ്ഞാണവർണം-ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ?
- പിഞ്ഞാണവും വർണവും
- പിഞ്ഞാണത്തിന്റെ വർണം
- പിഞ്ഞാണം പോലുള്ള വരണം
- പിഞ്ഞാണത്തിലെ വർണം
Answer:
പിഞ്ഞാണത്തിന്റെ വർണം
Question 3.
“നമ്മളോർത്താലുമില്ലെങ്കിലും കാവലായ്
പിമ്പേ പറക്കും കുളിർമ്മ രക്തത്തിലെ-
ചൂടായി നിൽക്കുന്ന തന്മയും താളവും” (അമ്മയുടെ എഴുത്തുകൾ)
വരികളിലെ സൂചനയെന്ത്?
- അമ്മ കുളിർമ്മയുള്ളതാണ്.
- അമ്മ പിമ്പേ പറക്കുന്നു
- അമ്മയെ മറക്കരുത്
- മാതൃശക്തി നമ്മളെ കാത്തുപോരുന്നു
Answer:
മാതൃശക്തി നമ്മളെ കാത്തുപോരുന്നു.
![]()
Question 4.
“ചിരുത കൃതകൃതിയായി (രണ്ടിടങ്ങഴി)
ചിരുത കൃതകൃത്യയായത് എന്തുകൊണ്ട്?
- കോരന് കഞ്ഞി ബാക്കി വച്ചത് കൊണ്ടത്
- അച്ഛനെ തന്നാലാവും വിധം പരിചരിച്ചതിനാൽ
- അച്ഛന്റെ സ്നേഹം അനുഭവിച്ചതിനാൽ;
- വയറു നിറച്ച് ഭക്ഷണം കഴിച്ചതിനാൽ
Answer:
അച്ഛനെ തന്നാലാവുംവിധം പരിചരിച്ചതിനാൽ
Question 5.
ചിന്മുദ്ര-ശരിയായി പിരിച്ചെഴുതിയത് ഏത്?
(ചിത്ത് + മുദ്ര, ചിൻ + മുദ്ര, ചിദ് + മുദ്ര, ചിത്തം + മുദ്ര)
Answer:
ചിദ് + മുദ്ര
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതുക. (2 × 2 = 4)
Question 6.
ആശയവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളായി മാറ്റിയെഴുതുക. ഭാരതീയ വേദാന്തത്തിന്റെ പരമലക്ഷ്യമായ മോക്ഷം വ്യക്തിയെ മാത്രം സംബന്ധിക്കുന്ന ഉദാത്തീകൃതമായ ഒരു തരം സ്വാർത്ഥത തന്നെ യാകുന്നു.
Answer:
ഭാരതീയ വേദാന്തത്തിന്റെ പരമലക്ഷ്യമാണ് മോക്ഷം.
അത് വ്യക്തിയെ മാത്രം സംബന്ധിക്കുന്ന ഉദാത്തീകൃതമായ ഒരു തരം സ്വാർത്ഥത തന്നെയാകുന്നു.
Question 7.
ചുറ്റുപാടും നിരവധി ആളുകളുണ്ടായിരുന്നിട്ടും
പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. (പ്രണയം)
റേഡിയോ പണയം വച്ചതോടെ ചാക്കുണ്ണിയിലുണ്ടായ മാറ്റം രണ്ട് സൂചനകളായി എഴുതുക.
Answer:
അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. ചക്രം ചവിട്ടു മ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാത മായൊരു പാട്ടിനുവേണ്ടി കാതോർത്തു.
Question 8.
നമ്മൾ വിദേശത്തു നിർമിച്ചൊരമ്മതൻ
ബിംബമിയാതിഥശാലയിൽ ശോദനം (അമ്മയുടെ എഴുത്തുകൾ)
പുതുതലമുറയുടെ മനോഭാവം വരികളിൽ പ്രകടമാവുന്നതെങ്ങനെ?
Answer:
അമ്മയുടെ എഴുത്തുകൾ എന്നതുകൊണ്ട് കവി അർഥമാ ക്കുന്നത് മാതൃഭാഷ തന്നെയാണ്. അമ്മയുടെ ചിന്മുദ എന്നാണ് എഴുത്തുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മ യുടെ മുദ്രതന്നെയാണ് മാതൃഭാഷ. അത് മകനായി പകർന്നു നൽകുന്നതാണ്. ആധുനിക പരിഷ്ക്കാരത്തിന്റെ ചില്ലുപെട്ടിയിൽ മാതൃഭാ ഷയ്ക്ക് ഇടമില്ലാതായിരിക്കുന്നു. അതുകൊണ്ട് കാൽപ്പെട്ടി യിൽവച്ച് താഴിട്ട് പിന്നെലച്ചായ്പിൽ ഒളിച്ചുവയ്ക്കുകയാണ്. ഇതുതന്നെയാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയിൽനിന്ന് മാതൃഭാഷ ഒളിച്ചു പിടിക്കാൻ അതിനെ പിന്നിലെവിടെയെങ്കിലും ഒളിപ്പിക്കുകയാണ്. എന്നാൽ എന്തൊക്കെയാണ് മാതൃഭാഷ നമ്മോടു പറയുന്നത്. അത് സംസ്ക്കാരത്തിന്റെ കൈമാറലാണ്. അമ്മയുടെ വാത്സല്യവും ഉത്കണ്ഠയും സാരോപദേശങ്ങളും,
വേദനയും പ്രാർഥനയും നാമസങ്കീർത്തനവും നാട്ടുപുരാണങ്ങളും വീട്ടുവഴക്കുകളും ഊട്ടുത്സവങ്ങളും കൃഷിയനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഔഷധങ്ങളുമൊക്കെ ഉൾച്ചേ രുന്ന സംസ്ക്കാരം പകർന്നുതരുന്നത് അമ്മയാണ്, മാത ഭാഷയാണ്. ഇവയെല്ലാം ശബ്ദരൂപമായ് നാവിൽ ആദ്യ മായി ഇറ്റുന്ന തേനായി വീഴുന്നു. അതിനുമുമ്പുതന്നെ പൊക്കിളിലൂടെ തുടിക്കുന്നതും ആ ഭാഷ തന്നെയാണ്. ഓരോന്നും ഓരോ മൊഴിച്ചന്തത്തോടെയും അമ്മയാകുന്ന സത്യത്തിന്റെ ഈണത്തോടെയും താളത്തോടെയും അമ്മ യ്ക്കുമാത്രം പകരാൻ കഴിയുന്ന വെണ്മയോടെയുമാണ് നമ്മിൽ നിറയുന്നത്. ആ നേരിനെയാണ് നാം കാൽപ്പെട്ടി യിലാക്കി ആരും കാണാതിരിക്കാൻ പിന്നിലെച്ചായിൽ ഒളിക്കുന്നത്.
9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരം എഴുതുക. (5 × 4 = 20)
Question 9.
‘ഈ റേഡിയോ പാട്ടൊക്കെ ഇനിക്കത്ര പിട്ത്താ
മന്ഷ്യരെ മെനക്കെട്ത്താൻ ഓരോ ഏർപ്പാടോള്
ആ നേരം വല്ല പണീം എട്ത്താല് നാല് കാശ്ണ്ടാക്കാം.” (പ്രണയം)
ചെമ്പുമത്തായിയുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കു ന്നുണ്ടോ? സ്വാഭിപ്രായം കുറിക്കുക.
Answer:
ഈ കഥ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്നമാണിത്. ഒരു മനുഷ്യന് ജീവിക്കാൻ പണം അഥവാ സമ്പത്ത് മാത്രം മതി യോ? പണം ഉണ്ടാക്കുക എന്നതാണോ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം? ജീവിക്കുവാൻ പണം ആവ ശ്വമായിരിക്കാം. എങ്കിലും അതിലുപരിയായി പല കാര്യ ങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് കല. അത് മനുഷ്യമന സ്സിനെ ഉന്നമിപ്പിക്കുന്നു. ആഹ്ലാദിപ്പിക്കുന്നു, ആശ്വസിപ്പി ക്കുന്നു. ചെമ്പുമത്തായി പണം പലിശയ്ക്കുകൊടുത്ത് പണം ഉണ്ടാ ക്കുന്നവനാണ്. അയാൾക്ക് അതാണ് പ്രധാനം. പാട്ടും സംഗീ തവുമൊന്നും അയാളുടെ ജീവിതചര്യയിൽ വരുന്നതേയില്ല. അതൊക്കെ നേരം കളയാനുള്ളവയാണെന്നാണ് അയാളുടെ വിശ്വാസം,
മക്കളോടുപോലും വാത്സല്യം കാണിക്കുന്നവനല്ല അയാൾ. അവരെയൊക്കെ തല്ലിവളർത്തണം എന്നാണ് വിശ്വാസം. മറ്റുള്ളവരോട് സംസാരിച്ചിരിക്കാനും അയാൾക്കു സമയമില്ല. ചെമ്പുമത്തായിയെപ്പോലെയുള്ള പലരെയും കാണാൻ കഴിയും. ജീവിതത്തിൽ വിശ്രമത്തിനും വിനോദത്തി നുമൊന്നും പ്രാധാന്യം നൽകാത്തവർ, അങ്ങനെയുള്ളവ രുടെ ജീവിതം വളരെ ഇടുങ്ങിയതായിരിക്കും. അതും ലമാകണമെങ്കിൽ ജീവിതത്തിലെ സുന്ദരങ്ങളാല കാണാനും ആിക്കാനും കഴിയണം. അതിനുള്ള മാർഗ ങ്ങളാണ് കലയും സാഹിത്യവും നൽകുന്ന നല്ല പാട്ടു കേൾക്കാനും ആസ്വദിക്കാനും കഴിയാത്ത മനുഷ്യമനസ്സാണ് എന്ന് പറയാൻ കഴിയില്ല. പാമ്പുപോലും സംഗീതം ആസ്വദിക്കുന്നു എന്നാണ് പറയുന്നത്. അതു കൊണ്ട് ചെമ്പുമത്തായിയുടെ മനോഭാവത്തിനോട് യോജി ക്കാൻ കഴിയില്ല തന്നെ.
![]()
Question 10.
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” (ശ്രീനാരായണ ഗുരു)
ശ്രീനാരായണഗുരുവിന്റെ ഈ ദർശനത്തിന്റെ സമകാലിക പ്രസക്തി പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി എന്ന്. സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്യമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാ രണം നടത്തിയപ്പോൾ എല്ലാമതങ്ങളുടെയും ആന്തരിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞ്.
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വില പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാരി കവികസനത്തിന് ഉതകുന്നതുമാണ്. ഭൂമുഖത്തെ വികൃതമാ ക്കുന്ന സമസ്ത ജാതി മത വർഗഭേദങ്ങളും ഇല്ലാതായി കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥയാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാരാണ തിയിൽ വിഭിന്നങ്ങളായ മതങ്ങളും ഇല്ലാതാകും. അപ്പോൾപ്പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖലയിൽ രൂപംപൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.
Question 11.
‘ഓണക്കാലത്തുണരും ഞാൻ തിരു-
വോണപ്പാട്ടുകളാണെൻ പാട്ടുകൾ’ (ഓണമുറ്റത്ത്)
കവിയുടെ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നതെന്താണ്?
കവിതയിലെ ആശയങ്ങൾ കൂടി പരിഗണിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കേരളീയ സംസ്കാരം ആവിഷ്കരിക്കുന്നവയാണ് വൈലോ പിള്ളിയുടെ പല കവിതകളും. ‘ഓണമുറ്റത്ത്’ എന്ന കവി തയും വ്യത്യസ്തമല്ല. ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന പ്രകൃതിയെയാണ് കവി ആദ്യം അവതരിപ്പിക്കു ന്നതെങ്കിലും പ്രകൃതിയിലെ ഓരോ അംഗത്തിനും മാനുഷിക ഭാവം നൽകിയതിലൂടെ അത് കേരള സംസ്കാരത്തിന്റെ പ്രതി ഫലനമായി. അതിഥിയെ വരവേൽക്കാൻ കേരളീയർ ചെയ്യുന്ന കാര്യങ്ങളാണല്ലോ തുമ്പയും മുക്കുറ്റിയും നെയ്യാ മ്പലുകളും ഉഷസ്സുമൊക്കെ ചെയ്യുന്നത്. മലർക്കുട നിറച്ചു നിൽക്കുന്ന തുമ്പ, തിരികൾ തെറുത്ത് കൊളുത്താനുള്ള സമ യവും കാത്ത് ദീപക്കുറ്റി നാട്ടിയിരിക്കുന്ന മുക്കുറ്റി, പൊൽക്കി ഴിയെരിയുന്ന വെള്ളിത്താലവുമേന്തി നിരന്നു നിൽക്കുന്ന നെയ്യാമ്പലുകൾ, അരിയിട്ട് എതിരേൽക്കുന്ന നിലാവ്, ഓണ ക്കോടിയുടുത്ത് നാണത്തോടെ പരുങ്ങി നിൽക്കുന്ന ഉഷസ്സ് എല്ലാം തന്നെ കേരളീയ സംസ്കാരത്തിന്റെ ഭാവങ്ങൾ പ്രക ടമാക്കുന്നു. അതിഥിയെ കാലുകഴികിച്ച് മണി പീഠത്തിലിരു ത്താനാണ് കവി ആവശ്യപ്പെടുന്നത്. അപ്പോൾ കേരളീയ രീതി യിലുള്ള അതിഥി സ്വീകരണമായി.
തന്റെ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും കാണാം ഈ സാംസ്കാരിക പാരമ്പര്യം. താൻ ഒരു പുള്ളുവനാണ് എന്നദ്ദേഹം പറയുന്നു. പുള്ളുവൻ പാട്ട് നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമാണല്ലോ. ഇത്തരത്തിലുള്ള നാടൻപാട്ടുകളി ലൂടെയാണ് മലയാള കവിത തളിർത്തതും പൂവിട്ടതും. ആ പാരമ്പര്യം തന്നെയാണ് കവിയിലുമുള്ളത്. എന്നാലോ കവിത ചൊല്ലൽ ഒരു തൊഴിലായി കാണുന്നുമില്ല. പായും കുടയും നെയ്യുകയും മറ്റു കൈവേലകൾ എടുക്കുകയും ചെയ്യു കയും പാട്ടു കെട്ടുകയും ചെയ്യുമായിരുന്നു. അധ്വാനിക്കു ന്നവരുടെ ആയാസം കുറയ്ക്കാനാണ് പാട്ടുകൾ പാടിയിരു.
ഓണംതന്നെ കേരളീയരുടെ സംസ്കാരമാണല്ലോ. ഓണക്കാ ലത്ത് വീടുതോറും കയറി പാട്ടുകൾ പാടുകയും മറ്റു കല കൾ അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യമാ യിരുന്നു. അങ്ങനെ ചെയ്യുന്ന കലാകാരന്മാർക്ക് അരിയും മറ്റു സാധനങ്ങളുമൊക്കെ നൽകിയിരുന്നു. ആ സംസ്കാര ത്തിൽ അഭിമാനം കൊള്ളുകയാണ് കവി. പരിഷ്കാരത്തിൽ അഭിരമിക്കുന്നവർക്ക് ഇതൊക്കെ പഴഞ്ചനാണെന്നു തോന്നാം. പക്ഷേ താൻ കാണുന്നത് മഹാബലിയുടെ സംസ്കാ രമാണ്. ഇങ്ങനെ നമ്മുടെ പാരമ്പര്യവും സംസ്കാരവും കവിയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ ബോധപൂർ മല്ലാതെ തന്നെ അതെല്ലാം വെളിപ്പെടുകയാണ്. അതുതന്നെയാണ് എം.എൻ. വിജയന്റെ നിരീക്ഷണത്തിലും കാണാൻ കഴിയുന്നത്.
Question 12.
“കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും.” (കൊച്ചു ചക്കരച്ചി)
അമ്മയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്ന വികാരം എന്തായി രിക്കും? ഉപന്യാസം വിശകലനം ചെയ്ത് സ്വന്തം നിരീക്ഷണം കുറി ക്കുക.
Answer:
ലോകം തന്നെയാണ് തറവാടെന്നും ചെടികളും പുല്ലും പുഴു ക്കളുമെല്ലാം തന്റെ കുടുംബക്കാരാണ് എന്നുമുള്ളത് ഭാര തീയ ദർശനം തന്നെയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് വള്ളത്തോൾ ഇങ്ങനെ പറയുന്നത്. അദ്ദേഹം ഭാരതീയ ചിന്ത കളെ മുറുകെപ്പിടിച്ച ആളായിരുന്നല്ലോ. ഇതേ ദർശനം തന്നെ യാണ് എ.പി.ഉദയഭാനു തന്റെ കൊച്ചു ചക്കരച്ചി എന്ന ലളി തോപന്യാസത്തിലും ആവിഷ്കരിക്കുന്നത് എന്നു കാണാം. തറവാട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും ‘കുല ഷ്ഠകൾ’ ആയി എണ്ണിയതു രണ്ടത്തിനെ ആയിരുന്നു എന്നാണ് ഉദയഭാനു പറയുന്നത്. അപ്പോൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ. അതിലെ മാങ്ങ വിൽക്കാൻ കഴിയാതെ മാവിനെ സംരക്ഷിച്ചതോ അതിൽ പാർക്കുന്ന,
സ്വയം ചത്തും മാവിനെ സംരക്ഷിക്കുന്ന നീറുകൾ. കൊച്ചു ചക്കരച്ചിയെ യുദ്ധകാലമായപ്പോൾ പട്ടാളത്തിൽ ചേർക്കാൻ ആളുകൾ എത്തി എന്നും പറയുന്നു. ഇങ്ങനെ ഒരു മാനുഷികഭാവം തന്നെ ആ മാവിനു നൽകാൻ ഉപന്യാസകാരൻ ശ്രമിക്കുന്നു. ഏറ്റവും പ്രധാനം അമ്മയുടെ വിശ്വാസമാണ്. മാവിന് കേടു വന്ന് അതുവീഴും എന്നും അപകടമുണ്ടാകും എന്നു തോന്നി അപ്പോൾ അതിനെ മുറിക്കുന്നതാണ് നല്ലത് എന്നു കരുതി. എന്നാൽ കൊച്ചു ചക്കരച്ചി വീഴില്ല വീണാലും ആപത്തു വരുത്തില്ല എന്ന വിശ്വാസത്തിൽ അമ്മ ഉറച്ചു നിന്നു. എന്നു മാത്രമല്ല കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്ന് ഇരിക്കാനും തുടങ്ങി. അതായിരുന്നു അപകടസ്ഥാ നം. ഏതായാലും വലിയ കാറ്റും മഴയും ഒന്നുമില്ലാത്ത ഒരു ദിവസം ഒരപകടവും വരുത്താതെ കൊച്ചു ചക്കരച്ചി നിലംപറ്റി. പ്രകൃതിയിലെ എല്ലാം സ്നേഹിക്കപ്പെടേണ്ടതുതന്നെ എന്ന് ആ മാവ് തെളിയിക്കുന്നു.
Question 13.
“പിച്ചിയതാര് കരിഞ്ഞൊരീ കൈകളോ” (അമ്മത്തൊട്ടിൽ)
മകന് ഇത്തരത്തിലൊരു തോന്നലുണ്ടായത് എന്തുകൊണ്ടായി രിക്കും? നിങ്ങളുടെ നിഗമനം കുറിക്കുക.
Answer:
ഓർമ്മകൾക്ക് ഈ കവിതയിൽ സവിശേഷമായ സ്ഥാനമുണ്ട്. ഓർമ്മകൾ ഉള്ളതുകൊണ്ടാണ് അയാൾക്ക് അമ്മയെ തെരു വിൽ ഒരിടത്തും ഉപേക്ഷിക്കാൻ കഴിയാതായത്. ചില ഓർമ്മ കളാണ് നമ്മെ കടമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമ്മയെ ഉപേക്ഷിക്കാൻ അയാൾ കണ്ടെത്തുന്ന ഓരോ ഇടവും ചില ഓർമ്മകളിലേക്കു നയിക്കുന്നു. വലിയ മാളിന്റെ സമീപത്ത് അമ്മയെ ഉപേക്ഷിക്കാമെന്നാണ് അയാൾ ആദ്യം കരുതിയത്. പക്ഷേ അവിടെ പെറ്റുകിടക്കുന്ന പട്ടി കുരച്ച് ചാടിക്കുതിച്ചത് ഒരമ്മയുടെ മക്കളെ കാക്കാനുള്ള വ്യഗ്രതയാണ് എന്നയാൾ തിരിച്ചറിയുന്നു. അത് അയാളെ പല ഓർമ്മകളിലേക്കും,
തന്റെ അമ്മ തന്നെ സംരക്ഷിക്കാൻ നട ത്തിയ പല കാര്യങ്ങളിലേക്കും അയാളെ കൊണ്ടുപോയിട്ടു ണ്ടാവും. പിന്നെ ജില്ലാ ആശുപത്രിക്കുമുന്നിലെ രാക്കടയ്ക്കു പിറകിലെ ഒഴിവുസ്ഥലം. പക്ഷേ ആശുപത്രിയുടെ പടികൾ അയാളെ ഒരു പഴയകാലാനുഭവത്തിലേക്കു കൊണ്ടുപോയി. പണ്ട് പനിച്ചുകിടന്ന തന്നെയും എടുത്തുകൊണ്ട് അമ്മ പടി കൾ കേറിക്കിതച്ചത് ഓർത്തു. അടുത്തത് ബാല്യകാല വിദ്യാ ലയമാണ്. രാത്രി അവിടെ വെട്ടവും ആളുകളുമൊന്നുമില്ലെ ങ്കിലും അവിടേക്ക് ആദ്യമായി എത്തിയ രംഗം ഓർക്കാതിരി ക്കാൻ അയാൾക്കാകുന്നില്ല. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലാസുമുറിക്കകത്തേക്കു പോയ മകനെയും കാത്ത് പിടയുന്ന ഇടനെഞ്ചുമായി ചുറ്റുമതിലിനു പുറത്ത് ഉച്ചയോളം കാത്തു നിന്ന് അമ്മയെ എങ്ങനെ മറക്കാൻ?
ഒരു തവണയെങ്കിലും കൊണ്ടുപോകണമെന്ന് ശല്യപ്പെടുത്തിയിട്ടുള്ള ക്ഷേത്രപരി സരം അതുതന്നെ ഓർമ്മിപ്പിച്ചു. കാറിന്റെ ചില്ല് തെല്ലുയർത്തി യപ്പോഴുള്ള കടുത്ത തണുപ്പ് അയാളെ അമ്മ വയറ്റത്ത് പറ്റി ക്കിടക്കുമ്പോൾ കിട്ടുന്ന ചൂട് ഓർമ്മിപ്പിച്ചു. ഒപ്പം കാച്ചെണ്ണ യുടെ മണവും അതിരാവിലെ അമ്മ കത്തിക്കുന്ന ഓലക്കൊ ടികൾ പുകയുന്നതിന്റെ ഗന്ധവും ഓർമ്മയിലെത്തി. ഇങ്ങനെ ഓർമ്മകൾ സൂചി പ്രയോഗത്തിന്റെ നീറ്റൽ പോലെയും കരിഞ്ഞ കൈകൊണ്ടുള്ള പിച്ചുപോലെയും അയാളെ അമ്മയെന്ന വാത്സല്യത്തിലേക്ക് ഉണർത്തി. അമ്മയെ ഉപേക്ഷിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഇത്തരം ഓർമ്മകൾ ഇല്ലാതായവരോ മനപ്പൂർവം മറക്കുന്ന വരോ ആയിരിക്കും അമ്മമാരെ നടതള്ളുന്നത്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.
![]()
Question 14.
“അതു കണ്ണു തണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു” (രണ്ടിടങ്ങഴി)
‘കണ്ണു തണുപ്പിക്കുന്ന കാഴ്ച’ എന്ന പ്രയോഗം നോവൽ സന്ദർഭ ത്തിനു നൽകുന്ന സവിശേഷഭംഗി വിശകലനം ചെയ്ത് കുറിപ്പ് തയാ വക്കുക.
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതജീവിത മാണ് തകഴിയുടെ ‘രണ്ടിടങ്ങഴി അവതരിപ്പിക്കുന്നത്. ജന്മി മാരുടെ പാടങ്ങളിൽ പകലന്തിയോളം പണിയെടുത്തിരുന്ന തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കിയി രുന്നു അവിടുത്തെ ജന്മിമാർ. പാടത്തെ ജോലിക്ക് കൂലി നെല്ലായിരുന്നു പതിവ്. എന്നാൽ നെല്ലിനു വില കൂടുകയും നെല്ല് കിട്ടാതെ വരുകയും ചെയ്ത അവസരത്തിൽ കർഷ ത്തൊഴിലാളികൾക്ക് കൂലി പണമായി നൽകാൻ തുടങ്ങി. കിട്ടുന്ന കൂലികൊണ്ട് പട്ടിണിയകറ്റാനുള്ള നെല്ലുവാങ്ങാൻ കഴിയുമായിരുന്നില്ല. ഇതു തന്നെയാണ് പ്ലാവിലക്കഞ്ഞി എന്നു ഭാഗത്ത് ആവിഷ്കരിക്കുന്നതും. കോരന് അവൻ ജോലി ചെയ്യുന്ന പുഷ്പവേലിൽ നിന്ന് കഞ്ഞി കിട്ടി. എന്നാൽ അവന്റെ ഭാര്യ ചിരുത അന്ന് അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ടില്ല. ഇതിലുമെത്രയോ കഷ്ടമാണ് കോരന്റെ അച്ഛന്റെ കാര്യം. എത്രയെത്ര കോടി പറ നെല്ല് അയാൾ കൃഷി ചെയ്തുണ്ടാക്കിയിരിക്കുന്നു.
പക്ഷേ വയസ്സുകാലത്ത് അയാ ളുടെ ആഗ്രഹം അരിയിട്ടു തിളപ്പിച്ച കഞ്ഞികുടിക്കണം എന്ന തായിരുന്നു. അവസാനത്തെ ആഗ്രഹം. ജന്മിയുടെ പാടത്ത് കൃഷി ചെയ്ത് നെല്ലുണ്ടാക്കാനേ അവർക്കു യോഗമുള്ളൂ. അത് സ്വന്തം ആവശ്യത്തിനു കൂടി ഉപയോഗിക്കാൻ കഴിഞ്ഞി രുന്നില്ല. ഇതാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദയനീയ സ്ഥിതി. ചിരുതയുടെയും കോരന്റെയും വിവാഹദിവസമുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ കോരന്റെ ബന്ധുക്കളെല്ലാം അവരെ ഉപേക്ഷിച്ചുപോയി. കോരന്റെ അച്ഛനായ വെളുത്തയും. ചിരു തയും കോരനും സഹൃത്തായ കുഞ്ഞാപ്പിയുടെ കൊട്ടിലിന്റെ ഒരു വശത്ത് താമസമായി. അതിനുശേഷം അച്ഛന്റെ കാര്യ ങ്ങൾ ഒന്നും കോരൻ അന്വേഷിച്ചിട്ടേയില്ല.
ആ വൃദ്ധൻ എത്ര കഷ്ടപ്പെട്ടാണ് അവനെ വളർത്തിയത്. പിണങ്ങിയിരുന്നിട്ടും അവസാനം അവനെ തേടിവന്നു. താൻ കൂടെയുണ്ടായിരുന്ന ങ്കിൽ ഇത്രയും ക്ഷീണിതനാകുമായിരുന്നില്ല. എന്തൊരു മാറ്റ മാണ് ആ വൃദ്ധനിൽ ഒരു പുറവേലിയിൽ നിന്നുകൊണ്ട് പാട ശേഖരത്തിന്റെ അങ്ങേ പുറവേലിയിൽ നിൽക്കുന്ന പറയനെ കൂകിവിളിച്ചു വിളികേൾപ്പിക്കുമായിരുന്നു. ഇപ്പോൾ ശ്വാസ കോശത്തിന് ആ ശക്തിയില്ല. നിറഞ്ഞ ആരോഗ്യവും ആന യുടെ കരുത്തു മുണ്ടാ യി രു ന്നു. ഇന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കരുത്തില്ല. വാർധക്യകാലത്ത് അച്ഛനെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ട്. അത് താൻ നിറവേ റ്റിയില്ല. കോരൻ ആ അപരാധബോധത്താൽ നീറി. പിണങ്ങിയിരുന്ന അച്ഛൻ ഭാര്യയെ സ്നേഹപൂർവ്വം മോളേ എന്നു വിളിച്ച് സംസാരിക്കുന്ന കാഴ്ച കണ്ട് കോരൻ സന്തോ ഷവാനായി. അതയാളുടെ കണ്ണതണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതുക. (2 × 6 = 12)
Question 15.
- “അച്ഛൻ വിളിച്ചില്ലെങ്കിൽ പോലും, വെറുതെ ഒരു ശബ്ദം കേട്ടാൽ മതി, അതിനു മറുവിളി കൊടുക്കുക എന്നുള്ളതും അമ്മയുടെ ശീലമായി മാറിയിരിക്കുന്നു.”
- വിളിക്കാനും ആരുമില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കിപ്പോ വുന്നതിൽ മകന് നന്നേ വിഷമമുണ്ടായിരുന്നു.
- “ഞാന് പറയും പോയീന്ന് പോയില്ലാന്ന് എനിക്കല്ലേ അറിയൂ.”
(ഓരോ വിളിയും കാത്ത്)
കഥയിലെ ആത്മബന്ധങ്ങളുടെ തീവ്രത വിശകലനം ചെയ്ത് നിരു പണം തയാറാക്കുക.
Answer:
യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ ഒരു വീട് വീടാകുന്നത് അതിൽ താമസിക്കുന്ന മനു ഷ്യരുടെ സ്നേഹബന്ധം കൊണ്ടാണ് എന്ന് ബോധ്യപ്പെടു ത്തുന്നു. നാട്ടിൻപുറത്തെ ഒരു വീട്ടിൽ അമ്മയും അച്ഛനും പരസ്പരപൂരകങ്ങളായി ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ മരണം സംഭവിച്ചത്. അതുവരെ അച്ഛന്റെ വിളിപ്പുറ ത്തായിരുന്നു അമ്മയുടെ ജീവിതം. അമ്മ വിളികേൾക്കാൻ അല്പം താമസിച്ചാൽ അച്ഛൻ കോപംകൊണ്ട് തുടുക്കും. അസുഖമായി കിടക്കുമ്പോഴും ഇതു തുടർന്നു. മറുപടിക്ക് അല്പം വൈകിയാൽ പിന്നെ പരിഭവമായി. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം ഈ പരിഭവം പറച്ചിൽ.
അച്ഛന്റെ മരണത്തോടെ വീട്ടിൽനിന്ന് എന്തെല്ലാമോ ചോർന്നു പോയതുപോലെ. ഒരുനാൾ നിനച്ചിരിക്കാതെ ഒരുപാടുപേർ അവിടെനിന്ന് ഇറങ്ങിപ്പോയതുപോലെ. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു ആ വീട്. ഇപ്പോൾ അതൊരു വീട ല്ലാതായിരിക്കുന്നു. വെറും ചുമരും ജനലും വാതിലും വരാ ന്തകളുമൊന്നുമല്ലല്ലോ വീട്. അത് വെറുമൊരു കെട്ടിടം മാത്രമേ ആകുന്നുള്ളൂ. മനുഷ്യരും അവരുടെ ശബ്ദവും ബന്ധവും സ്നേഹവുമൊക്കെ നിറയുമ്പോഴാണ് അത് ഒരു വീടായി മാറുന്നത്.
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ. അച്ഛന്റെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽ നിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയും കാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ. വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനുഭ വപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വളരെ ക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.
Question 16.
അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ പാർത്താൻ അതൊരു സ്വൈരക്കേടാണെന്ന് അവനറിയാം. (കോഴിയും കിഴവിയും)
മർക്കോസിനോടുള്ള മത്തായിയുടെ സമീപനം
കഥാസന്ദർഭത്തിൽ നിന്നും വ്യക്തമാവുന്നുണ്ടല്ലോ?
കഥ വിശകലനം ചെയ്ത് മത്തായി എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
കാരൂർ നീലകണ്ഠപ്പിള്ളയുടെ കോഴിയും കിഴവിയും’ എന്ന ചെറുകഥ അദ്ദേഹത്തിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്ത മായ ഒരു ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്നതായി കാണാം. പരസ്പരം സ്നേഹത്തോടെ വർത്തിക്കേണ്ട അയൽക്കാർ തമ്മിൽ നിസ്സാരകാര്യങ്ങൾക്കുപോലും കലഹിക്കുന്നതു കാണുന്ന കാര്യഗൗരവമുള്ള ഒരാൾക്കു തോന്നാവുന്ന ഫലി തപരിഹാസങ്ങൾ കഥയിലുടനീളം കാണാം. മർക്കോസിന്റെ കുടുംബത്തിലെ മുൻകാരണവരുടെ ദയ കൊണ്ട് അവരുടെ പറമ്പിന്റെ ഒരു മൂലയിൽ പാർക്കാൻ ഇടം കിട്ടിയതാണ് മത്തായിയുടെ അമ്മയ്ക്ക്, ആ അമ്മയുടെ സാമർഥ്യം കൊണ്ട് അവർ ക്രമേണ പച്ച പിടിച്ചു. സമ്പന്നരാ യി. എന്നാൽ മർക്കോസിന്റെ കുടുംബം ക്ഷയിച്ചു വന്നു. ത വാട്ടു പാരമ്പര്യത്തിന്റെ പേരിൽ മർക്കോസും സമ്പത്തിന്റെ പേരിൽ മത്തായിയും അഹങ്കരിച്ചു. ഇരുവർക്കും പരസ്പരം കണ്ടു കൂടാതായി. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു.
അയൽക്കാരായതു കൊണ്ടല്ല ആ സഹായം. അത് മർക്കോസിന്റെ പറമ്പു സ്വന്തമാക്കാനുള്ള സഹായമാ യിരുന്നു. അതിനിടയിലാണ് മത്തായിയുടെ വീട്ടിലെ കോഴിയെ മർക്കോസിന്റെ വീട്ടിലെ ചെറുക്കൻ എറിഞ്ഞു കൊന്നത്. ആ ‘സ്വാദുള്ള ശവത്തെ മത്തായിയും കുടും ബവും ആരുമറിയാതെ കറിവച്ചുതിന്നു. എന്നിട്ട് അത് മർക്കോസിനെ തകർക്കാനുള്ള അവസരമാക്കി മാറ്റി. അതി നെക്കുറിച്ച് കഥാകൃത്ത് പറയുന്നത് തികഞ്ഞ ഫലിതത്തിന് ഉദാഹരണമാണ്. ‘അത് മത്തായിയുടെ തലച്ചോറിനകത്ത് ചിക്കുകയും മാന്തുകയും കൊത്തി പെറുക്കുകയും ചെയ്തു. എന്നുവെച്ചാൽ മർക്കോസിനെ തകർക്കാനുള്ള. പദ്ധതികൾ രൂപം കൊള്ളുകയാണ്. കോഴിയുടെ സ്വഭാവ ത്തിൽത്തന്നെ. പിന്നെ ദഹിച്ചു പക്വാശയത്തിലെത്തിയ ആ കോഴി മത്തായി മാർഗേണ കൂകി നോക്കിക്കോ. കോഴി കൂകലിന്റെ ശബ്ദം തന്നെ. ഈ പരിഹാസ ശൈലി കഥയുടെ തുടക്കം തൊട്ട് ഒടുക്കം വരെ കാണാൻ കഴിയുന്നുണ്ട്.
മറ്റുള്ളവർ നമുക്കുചെയ്ത ഉപകാരം ഒരിക്കലും മറക്കരുത് എന്നതാണല്ലോ ചൊല്ലിന്റെ പൊരുൾ. എന്നാൽ മത്തായി അതിനു നേരേ വിപരീതമാണ്. തങ്ങളെ സഹായിച്ചവരെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാണ് അയാൽ ചിന്തിക്കു ന്നത്. മർക്കോസിന്റെ പിതാവിന്റെ കാരുണ്യം കൊണ്ടാണ് മത്തായിയുടെ അമ്മയ്ക്ക് ഒരു കുടിൽ കെട്ടി കിടക്കാനുള്ള സ്ഥലം കിട്ടിയത്. എന്നു മാത്രമല്ല ഭക്ഷണവും മർക്കോസിന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. ആ സ്ത്രീയുടെ സാമർഥ്യം കൊണ്ട് അവർ സാവകാശത്തിൽ സമ്പത്തുണ്ടാക്കി. കച്ചവടം നടത്തിയും ചിട്ടി നടത്തിയുമൊക്കെയായിരുന്നു അത്. നിർഭാ ഗവശാൽ മർക്കോസിന്റെ കുടുംബം സാമ്പത്തികമായി ക്ഷയി ക്കുകയും ചെയ്തു. ആ കുടുംബത്തെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാണ് മത്തായി ചിന്തിക്കുന്നത്. അവരെ അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടിക്കണം. തങ്ങളുടെ പഴയകാലം ഓർക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ടായിരിക്കാം അയാൾ ഇങ്ങനെ ചിന്തിക്കുന്നത്. എന്തായാലും അയാൾ ഉണ്ടചോറ് മറന്നവനാണ്.
‘കോഴിയും കിഴവിയും’ എന്ന കഥ പ്രത്യക്ഷത്തിൽ പറയു ന്നത് രണ്ട് അയൽപക്കങ്ങളുടെ കലഹത്തിന്റെ കഥയാണ്. മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങൾ അയൽക്കാരാണെങ്കിലും എപ്പോഴും പരസ്പരം വഴക്കടിക്കു കയാണ്. ഒരു കോഴിയുടെ പേരിൽ ആ വഴക്ക് മൂർഛിക്കു കയും ചെയ്യുന്നു. മർക്കോസിന് തന്റെ കുടുംബ പാരമ്പര്യ ത്തെക്കുറിച്ചും മത്തായിക്ക് തന്റെ സമ്പത്തിനെക്കുറി ചുമുള്ള അഹങ്കാരമുണ്ട്. ഇതാണ് വഴക്കിന്റെ കാരണം. പക്ഷേ ഇതിലൂടെ കാരൂർ പറയുന്നത് സമ്പത്തിന്റെയും മൂല്യ ങ്ങളുടെയും സംഘർഷമാണ്. ഇവിടെ കോഴി സമ്പത്തിന്റെ പ്രതീകവും,
കിഴവി മൂല്യങ്ങളുടെ പ്രതിനിധിയും ആയി മാറു ന്നു. മർക്കോസിന്റെ വീട്ടിലെ ചെറുക്കൻ മത്തായിയുടെ വീട്ടിലെ ഒരു കോഴിയെ എറിഞ്ഞു കൊന്നു. അത് ഉപയോ ഗപ്പെടുത്തി മത്തായി മർക്കോസിനെ പോലിസിനെക്കൊണ്ട് പിടിപ്പിക്കുന്നു. എന്നാൽ മർക്കോസിന്റെ പിതാവ് തങ്ങളോടു കാണിച്ച കാരുണ്യത്തിന്റെ ഫലമാണ് ഇന്നു കാണുന്ന തൊക്കെ എന്ന് അറിയാവുന്ന അത് മറക്കാൻ തയാറല്ലാത്ത കിഴവി മത്തായിയുടെ അമ്മ അതിനെ ചെറുക്കുന്നു. അവർ മൂല്യം മറക്കാൻ തയാറാവുന്നില്ല. ഇങ്ങനെ സമ്പത്തും മൂലവും തമ്മിലുള്ള സംഘർഷത്തിന്റെ കഥയായി മാറുന്നു. “കോഴിയും കിഴവിയും”.
![]()
Question 17.
പ്രശ്നമില്ലാതെയുള്ള ഭരണത്തെക്കാൾ
താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്.
പത്ര ധർമത്തെക്കുറിച്ചുള്ള ജഫേഴ്സന്റെ നിലപാട് ശ്രദ്ധിച്ചല്ലോ. സമകാലിക പത്രമാധ്യമങ്ങൾ ഈ ധർമം പാലിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെ ടുത്തി ‘മാധ്യമധർമവും സമകാലികപ്രത മാധ്യമങ്ങളും’ എന്ന വിഷ യത്തെക്കുറിച്ച് ലഘു ഉപന്യാസം തയാറാക്കുക.
Answer:
ആധുനിക ലോകത്ത് പത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യ മുണ്ട്. പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തിൽ. ജനാധി പത്യത്തിന്റെ നാലാം തൂണ് എന്ന് പത്രങ്ങൾ വിശേഷിപ്പിക്ക പെടുന്നു. പാർലമെന്റ്, നീതിന്യായവ്യവസ്ഥ, ഭരണവ്യവസ്ഥ എന്നീ മറ്റു മൂന്നു തൂണുകളിലും ദൈനംദിന ഇടപെടലിന് പൊതുസമൂഹത്തിന് പരിമിതമായ അവസരങ്ങളേയുള്ളൂ. എന്നാൽ അത്തരം അവസരങ്ങളിൽ പൊതുജന ജിഹ്വയായി വർത്തിക്കാൻ പ്രതങ്ങൾക്കു കഴിയും, കഴിയണം. വാർത്ത കളുടെ വസ്തുനിഷ്ഠമായ അവതരണം മാത്രമല്ല പത്രങ്ങ ളുടെ ധർമ്മം. ആ വർത്തകളിലൂടെയും മറ്റ് പ്രസിദ്ധീകരണ ങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ ഗുണപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പത്രങ്ങൾക്കു കഴിയ ണം. പൊതുജന നന്മ മാത്രമായിരിക്കണം പത്രങ്ങളുടെ ലക്ഷ്യം.
ഇത്തരത്തിൽ നോക്കുമ്പോൾ പത്രങ്ങൾക്ക് മഹത്തായ ചില കടമകൾ നിർവഹിക്കാനുണ്ട് എന്നു കാണാം. ജനാധിപത്യ പ്രക്രിയയിലെ മറ്റു ഘടകങ്ങൾക്ക് തെറ്റുകൾ പറ്റുന്നു എന്ന് ജനങ്ങൾക്കു തോന്നുമ്പോൾ അവ തിരുത്തുന്നതിന് ആവശ്യ മായ സമ്മർദങ്ങൾ ചെലുത്താൻ പത്രങ്ങൾക്കു മാത്രമേ കഴിയു. ഭരണസംവിധാനങ്ങൾ തയാറാക്കുന്ന ജനക്ഷേമകര ളായ നിയമങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ അന്തരീക്ഷവും മനോഭാവവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന തിനും പത്രങ്ങൾക്കു കഴിയേണ്ടതുണ്ട്. ഇങ്ങനെ നോക്കു മ്പോൾ ജനങ്ങൾക്കും ജനാധിപതികൾക്കും ഇടയിൽ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതുമായ മഹത്തായ സ്ഥാപനമാണ് പത്രം.
ഈ കടമ നിർവഹിക്കണമെങ്കിൽ പത്രം നിഷ്പക്ഷമായിരി ക്കണം. ഒരുപക്ഷം വേണമെന്നുണ്ടെങ്കിൽ അതു ജനപക്ഷ മായിരിക്കണം. സത്യവും നീതിയുമായിരിക്കണം പത്രത്ത നയിക്കേണ്ടത്. ജാതി- മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരുടേയും ക്ഷേമത്തിനും ഐശ്വര്യത്തിനും മാത്രമായി രിക്കണം പത്രം മുൻഗണന നൽകേണ്ടത്. അനഭിലഷണീയ ങ്ങളായ പ്രവണതകൾ ഭരണപക്ഷത്തുനിന്നുണ്ടായാലും പൊതുജനപക്ഷത്തുനിന്നുണ്ടായാലും അതിനെ എതിർക്കാ നുള്ള ആർജവം പത്രത്തിന് ഉണ്ടായിരിക്കണം. പത്രം നടത്തു വാൻ മുതൽമുടക്ക് ആവശ്യമാണ് എന്നതുകൊണ്ട് പണം ഉണ്ടാക്കുക, അതിനുവേണ്ടി പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾക്ക് പത്രം വശംവദമാകരുത്. ന്യായമായ മാർഗങ്ങ ളിലൂടെത്തന്നെ ജനപ്രീതി ആർജിക്കാൻ അല്പം കാലമെ ടുത്താലും കഴിയുകതന്നെ ചെയ്യും.
വാർത്തകൾക്കുവേണ്ടിയുള്ള വാർത്താസൃഷ്ടിയും പണം പറ്റി ക്കൊണ്ടുള്ള വാർത്താ പ്രസിദ്ധീകരണവും (Paid news) വഞ്ചനയാണ് എന്നുള്ളതുകൊണ്ട് ഉപേക്ഷിക്കുകതന്നെ വേണം. ഭരണാധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നില നിൽക്കാൻ ശ്രമിക്കുന്നതും പൊതുജനദൃഷ്ടിയിൽ അവി ശ്വാസം ജനിപ്പിക്കും. താല്ക്കാലിക ലാഭങ്ങൾ നോക്കാതെ ദീർഘകാലത്തേക്കുള്ള രാജ്യപുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ മറ്റു സ്ഥാപനങ്ങളെന്നപോലെ പ്രത ങ്ങളും ശ്രമിക്കേണ്ടതുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ഏതു പ്രതത്തിനും ആപ്തവാക്യമായിരിക്കേണ്ടതാണ്
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”