Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Board Model Paper March 2021 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ :

  • 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)

Question 1.
“അവളു മറ്റുള്ളാരെ തീറ്റുകൾ. എന്നിട്ട് അവള് ഒണങ്ങുകേം ഏനു ചീത്തപ്പേരുണ്ടാക്കരുതെന്ന് എന്നും പറയും.” (പ്ലാവിലക്കഞ്ഞി) (1)
-കോരന്റെ ഈ വാക്കുകളിൽ തെളിയുന്നതെന്ത്?

  • ചിരുതയെ പരിപാലിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്
  • ചിരുതയോടുള്ള സ്നേഹം
  • മറ്റുള്ളവരെ തീറ്റുന്നതിലുള്ള അതൃപ്തി
  • അപ്പനെ കളവുപറഞ്ഞത് സന്തോഷിപ്പിക്കാനുള്ള ശ്രമം

Answer:
ചിരുതയോടുള്ള സ്നേഹം

Question 2.
“ഇല്ലമ്മേ, ഒന്നും കേക്കില്ല. ടീവിന്റെ ഒച്ച മാത്രമേ കേൾക്കാൻ പറ്റു.” (1)
(ഒരോ വിളിയും കാത്ത്)
കുട്ടിയുടെ ഈ വാക്കുകളിൽ തെളിയുന്ന ഭാവം എന്ത്?

  • സങ്കടം
  • ഭയം
  • ആഹ്ലാദം
  • പരിഹാസം

Answer:
സങ്കടം

Question 3.
“എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ചില്ല. (1)
എന്തിനെന്നും…” (അമ്മത്തൊട്ടിൽ)
ഇത്തരമൊരു ചൊദ്യം അമ്മ ചോദിക്കാഞ്ഞത് എന്തുകൊ ണ്ടാവും?

  • തന്നെ ഉപേക്ഷിക്കയാണെന്ന് തിരിച്ചറിവ്.
  • പോകുന്ന സ്ഥലം മുൻകൂട്ടി പറഞ്ഞതുകൊണ്ട്.
  • മകനിലുള്ള അമ്മയുടെ വിശ്വാസം.
  • ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട്.

Answer:
മകനിലുള്ള അമ്മയുടെ വിശ്വാസം

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 4.
“എന്നാൽ ‘കൊതിയ സമാജം‘ കൂടിയിരുന്നത് ഞങ്ങളുടെ വക മുല്ലശ്ശേരിൽ പറമ്പിന്റെ അതിർത്തിയിൽ നിന്ന് ശർക്ക രമാവിന്റെ കീഴിലായിരുന്നു.” (1)
(കൊച്ചു ചക്കരച്ചി)
-അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • കൊതിയരുടെ സമാജം
  • കൊതിയും സമാജവും
  • കൊതിയുടെ സമാജം
  • കൊതിയാകുന്ന സമാജം

Answer:
കൊതിയരുടെ സമാജം

Question 5.
“ബയനറ്റിനെക്കാൾ ഞാൻ പേടിക്കുന്നത് പത്രത്തെയാണ്.” (പതനീതി) (1)
-നെപ്പോളിയന്റെ ഈ അഭിപ്രായത്തിന്റെ പൊരുളെന്ത്?

  • പത്രങ്ങളുടേത് പരിഹാസ്യമായ നിലയാണ്.
  • പത്രങ്ങളെ ഏകാധിപതികൾപോലും ഭയപ്പെട്ടിരുന്നു.
  • പത്രം ബയനറ്റിനെപ്പോലുള്ള ആയുധമാണ്.
  • ഭരണാധികാരികൾ പ്രതത്തെ പേടിക്കുന്നതിന് അടിസ്ഥാ നമില്ല.

Answer:
പത്രങ്ങളെ ഏകാധിപതികൾ പോലും ഭയപ്പെട്ടിരുന്നു.

Question 6.
“ചെമ്പുമത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തീയായിരുന്നു.
(പ്രണയം)
-അടിവരയിട്ട പ്രയോഗം സന്ദർഭത്തിനു നൽകുന്ന സവിശേ ഷാർഥം എന്ത്? (1)

  • ചെമ്പുമത്തായിക്കു കൊടുക്കേണ്ട പലിശയെപ്പറ്റിയുള്ള ആധി.
  • റേഡിയോ നഷ്ടമാവുന്നതിലുള്ള അസഹ്യമായ ദുഃഖം.
  • ചാക്കുണ്ണിയുടെ ശരീരത്തിനു തീ പിടിച്ചു.
  • ചെമ്പുമത്തായി റേഡിയോ തട്ടിയെടുക്കുമോ എന്ന പേടി.

Answer:
റേഡിയോ നഷ്ടമാവുന്നതിലുള്ള അസഹ്യമായ ദുഃഖം.

7 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം)

Question 7.
“അപ്പോൾ നമ്മുടെ വേരുകളോ?”
“അതും ഈ അമ്മയായ ഭൂമിയിൽത്തന്നെ.” (വേരുകൾ) (2)
-നമ്മുടെ വേരുകൾ അമ്മയായ ഈ ഭൂമിയിൽത്തന്നെ എന്നു പറയുന്നതിനുള്ള രണ്ടു കാരണങ്ങൾ എഴുതുക.
Answer:
മനുഷ്യന് ഭൂമിയുമായുള്ള ബന്ധമാണ് ഇവിടെ സൂചിതമാ കുന്നത്. മനുഷ്യരുടെ വേരുകളും ഭൂമിയിൽ തന്നെയാണ്. ജീവിതം പടർന്ന് പന്തലിക്കാൻ വേരുകൾ അഥവാ ബന്ധ ങ്ങൾ ദൃഢമാകണം.

Question 8.
“താ, ഏനു നെല്ലു കൂലി മതി. ചക്രം വേണ്ട.” (2)
(പ്ലാവിലക്കഞ്ഞി)
-ഇങ്ങനെ പറയാൻ കോരനെ പ്രേരിപ്പിച്ചതെന്ത്?
Answer:
കോരന്റെ ജീവിത സാഹചര്യങ്ങളാണ് ഇങ്ങനെ പറയാൻ കോരനെ പ്രേരിപ്പിച്ചത്. എല്ലുമുറിയെ പണിയെടുത്തിട്ടും അക്കാലത്തെ കൃഷിക്കാർക്ക് വിശപ്പടക്കാനുള്ള വക കിട്ടി യിരുന്നില്ല. നെല്ലിന് വിലയുണ്ടായിരുന്ന അക്കാലത്ത് പുഷ്പ വേലിയിൽ ഔസേപ്പ് കൂലിയായി നൽകിയിരുന്ന ചക്രം കൊണ്ട് നെല്ലു വാങ്ങാൻ കഴിഞ്ഞിരുന്നില്ല.

Question 9.
“അർത്ഥ വ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെ ഴുതുക. (2)
വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി അതാ ആരോ നടന്നു പോകുന്നു.
Answer:
വരമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന കതിർ. അതിൽ ചവിട്ടി അതോ ആരോ കടന്നുപോകുന്നു.

Question 10.
“ഇപ്പോൾ വിജനമായി തെരുവീഥികൾ
ആകാശഗോപുരങ്ങൾക്കു താഴത്തവ. (2)
നാളേക്കുവേണ്ടി ഉറങ്ങാൻ ശ്രമിക്കുന്നു.” (അത്തോട്ടിൽ)
-നഗരജീവിതത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
തിരക്കുപിടിച്ച നഗര ജീവിതത്തിന്റെ സൂചന ഇവിടെ കാണാം. ആകാശംമുട്ടി നിൽക്കുന്ന ഉയരമുള്ള കെട്ടിടങ്ങൾ നഗരത്തിലുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി വീടിനുള്ളിൽ അടച്ചിരിക്കുന്ന സ്വാർത്ഥരായ നഗരവാസികൾ.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 11.
“ആ മാവു തളിർക്കുകയും പൂത്തു കുടച്ചക്രം പോലെ സ്വർണ്ണ
ലിംഗങ്ങൾ പാറി വിലസുകയും ഇലകളിൽ നിന്ന്
ഈഷന്മാത്രം നിറമുള്ള മാമ്പഴക്കിങ്ങിണികൾ ചാർത്തി നിൽക്കയും….” (കൊച്ചു ചക്കരിച്ചി)
-ഈ വർണ്ണനയുടെ ഏതെങ്കിലും രണ്ടു പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.. (2)
Answer:
പ്രകൃതിയിൽ മനുഷ്യഭാവം ആവിഷ്ക്കരിക്കുകയാണ്. ഗദ്യഭാ ഷയുടെ കാവ്യാത്മകതയാണ് ഈ വർണ്ണനയിൽ കാണാനാ വുന്നത്. സാദൃശ്യ കല്പനയുടെ മനോഹാരിതയും കാണാൻ കഴിയുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം)

Question 12.
“അപ്പന് ഒരു നേരമെങ്കിലും നിറച്ചു ചോറു കൊടുക്കണം. അതുമാത്രമാണ് അവന്റെ ആഗ്രഹം.” (പ്ലാവിലക്കഞ്ഞി) (4)
“എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി
കെട്ടു കരിന്തിരിയാളും വരെയവർ
ഒന്നെന്നെ കൊണ്ടുപോയീടേണമെന്നുള്ള
ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ?” (അമ്മത്തൊട്ടിൽ)
-തന്നിരിക്കുന്ന സന്ദർഭങ്ങളെ മുൻനിർത്തി ‘പ്ലാവില കഞ്ഞി’യിലെ കോരന്റെയും അമ്മത്തൊട്ടിലിലെ മക ന്റെയും മനോഭാവങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
പ്ലാവിലക്കഞ്ഞിയിൽ നിസ്സഹായരായ കുട്ടനാടൻ കർഷക രുടെ പ്രതിനിധിയായ കോരൻ നന്മയുടെ പ്രതീകം കൂടിയാ ണ്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും നടുവിലും സ്നേഹ ത്തിന്റേയും കരുതലിന്റേയും പ്രതീകമാവുകയാണയാൾ. അച്ഛനെ തകഴിയിൽ ഉപേക്ഷിച്ചു വന്നതിൽ കുറ്റബോധം തോന്നുന്ന അയാൾ പ്രായശ്ചിത്തം ചെയ്യുകയാണ്. അച്ഛന് ഒരു നേരമെങ്കിലും വയറുനിറയെ ചോറു കൊടുക്കണമെന്നാഗ്രഹി ക്കുന്ന കോരൻ കുടുംബബന്ധങ്ങളെ മാനിക്കുന്ന, മാതാപി താക്കളെ സ്നേഹിക്കുന്ന ഒരു നല്ല മകനാണ്.

എന്നാൽ റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിലിൽ നേർവി പരീത സ്വഭാവിയായ ഒരു മകനാണുള്ളത്. ഭാര്യയുടെ നിർബ പ്രകാരം സ്വന്തം അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന അയാൾ ശിഥിലമാകുന്ന കുടുംബബന്ധത്തിന്റെ പ്രതിനിധി യാണ്. ഓർമ്മ നഷ്ടപ്പെടും വരെ അമ്മ പോകണമെന്നാഗ്ര ഹിച്ചിരുന്ന കോവിലിൽ തന്നെ വളർത്തി വലുതാക്കിയ അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന ആ മകൻ നന്ദികേടി ന്റേയും സ്നേഹശൂന്യതയുടേയും പ്രതിനിധിയാണ്. മാതാ പിതാക്കളെ തെരുവിലും ആരാധനാലയ പരിസരങ്ങളിലും ഉപേക്ഷിക്കുന്ന മൂല്യശോഷണത്തിന്റെ പ്രതീകമാണയാൾ.

Question 13.
“ഒരു വിളിക്കുവേണ്ടി എന്നും കാതോർക്കുന്ന അമ്മ ഇപ്പോൾ അതില്ലാതായതോടുകൂടി പൊടുന്നനെ വാർദ്ധക്യത്തിന്റെ നിസ്സഹായതയിലേക്ക് അമ്മ വഴുതിവീണതുപോലെ.” (4)
(ഓരോ വിളിയും കാത്ത്)
-അച്ഛന്റെ അസാന്നിധ്യം അമ്മയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്? സന്ദർഭവും കഥയും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ, അച്ഛന്റെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽനിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയും കാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ.

വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനു ഭവപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വള രെക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.

Question 14.
“ഏതോ ദിശയിൽ നിന്ന് അടിച്ചെത്തിയ കാറ്റിൽ ശബ്ദങ്ങ ളുടെ കരിയിലകൾ അപ്പാടെ പാറിപ്പോയിരിക്കുന്നു.” (4)
(ഓരോ വിളിയും കാത്ത്)
-മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് ഓരോ വിളിയും കാത്ത്’ എന്ന കഥയുടെ ആഖ്യാന സവിശേഷതകൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഒരു നാട്ടിൻപുറത്തെ സാധാരണ കർഷകനാണ് ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥയിലെ അച്ഛൻ. ഭാര്യ എപ്പോഴും തന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം എന്ന് കരു തിയിരുന്ന പുരുഷൻ. വിളികേൾക്കാൻ അല്പം താമസി ച്ചാൽ കോപംകൊണ്ട് തുടുക്കും. അമ്മ അതിനിടവരുത്തി യിരുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ സ്വാഭാവികമായും ഇത് കൂടുതലായി. കിടക്കുന്നിടത്തുനിന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടിനൽകും. നിർദേശങ്ങൾ അനുസരിക്കും. ഇതൊക്കെ അസഹ്യമാകുമ്പോൾ ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കും. സ്വന്തം വ്യാകുല തകൾ ഉറക്കെപ്പറഞ്ഞുകൊണ്ടുള്ള ഒരു പരിഭവം മാത്രമായി രുന്നു അത്.

എങ്കിലും മറുപടിക്ക് അല്പം കാലതാമസം ഉണ്ടായാൽ തനിക്ക് ഇനി ഒന്നിനും വയ്യാതായി എന്നതുകൊ ണ്ടാണ് അമ്മ അങ്ങനെ പെരുമാറുന്നത് എന്ന് കുറ്റപ്പെടു ത്തും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത്. നല്ല ഒരു കൃഷിക്കാരനായിരുന്നു ആ നാട്ടിൻപുറത്തുകാരൻ. കിടപ്പിലായപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്നു. ഒരു കൃഷിക്കാരന്റെ സഹജമായ കാർഷിക ബോധം അപ്പോഴും അയാളിൽ പ്രവർത്തിച്ചിരുന്നു. കാലാ വസ്ഥയിലുള്ള മാറ്റങ്ങളും ചുറ്റുപാടും ഉള്ള വിളകളുടെ അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് അയാൾക്കുണ്ടായി രുന്നു.

“കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നു. കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിനു് വേലികെട്ടാൻ സമ യമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്നുപോകുന്നു” തുടങ്ങിയ കാര്യങ്ങൾ കിടക്ക യിൽ കിടന്നു തന്നെ പറയുവാൻ ആ കൃഷിക്കാരന് കഴിഞ്ഞി രുന്നു. എല്ലാം സത്യവുമായിരുന്നു. ഈ സവിശേഷതകൾ കൊണ്ടാണ് അച്ഛന്റെ മരണത്തോടെ വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെയാ യത്. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. അച്ഛ നില്ലാതായപ്പോൾ വീട് വീടല്ലാതായി.

Question 15.
“നിര വറ്റിവരണ്ട കൈച്ചുള്ളികൾ
നീരാതെ മാറോട് ചേർത്തു വച്ചിട്ടുണ്ട്”
“മങ്ങിപഴകിയ പിഞ്ഞാണ വർണ്ണമായ്
പാടയും പിളയും മുടിയ കണ്ണുകൾ .” (അമ്മത്തൊട്ടിൽ) (4)
-അമ്മയുടെ അവശതയും ദൈന്യവും ഈ വാങ്മയ ചിത്ര ങ്ങളിൽ തെളിയുന്നുണ്ടോ?
വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിൽ അമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന ഒരു മകനേയും മകനെ പൊന്നുപോലെ സ്നേഹിച്ചിരുന്ന ഒരമ്മയേയും കാണാം. അമ്മയുടെ വാർദ്ധക്യവും നിസ്സഹായാവസ്ഥയും അവശത യേയും ദൈന്യഭാവവുമെല്ലാം കവി കോറിയിടുന്നു. അതിന നുയോജ്യമായ പ്രയോഗങ്ങൾ പാഠഭാഗത്ത് കാണാം. ‘നിരറ്റ വറ്റിവരണ്ട കൈച്ചുള്ളികൾ’ എന്ന പ്രയോഗം വാർധക്യ ത്തിന്റെ തീവ്രതയും ആരോഗ്യപ്രശ്നങ്ങളും അവശതയും സൂചിപ്പിക്കുന്നു. മകനുവേണ്ടി അധ്വാനിച്ചതാണ് മജ്ജയും മാംസവും ഇല്ലാതായി. എല്ലു തെളിഞ്ഞ ആ കൈകൾ പാടയും പിളയും മൂടിയ കണ്ണുകൾ പ്രായാധിക്യം വ്യക്തമാ ക്കുന്നു. മങ്ങിപ്പഴകിയ പിഞ്ഞാണ് വർണ്ണമായി മാറിയ ആ കണ്ണുകൾ അവഗണനയുടേയും നിസ്സഹായാവസ്ഥയു ടേയും പ്രതീകമാണ്.

Question 16.
“നാടായാലും കാടായാലും
കുഴിയായാലും കുന്നായാലും
നല്ലവർ പാർക്കുന്നെങ്കിൽ
നീയും നന്നേ…….” (4)
(പുറനാനൂറ്-ഔവ്വയാർ)
സ്നേഹം നരകത്തിൽ ദ്വീപിൽ-സ്വർഗ-ഗേഹം പണിയും പടുത്വം”
(ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ)
(ഗേഹം = വീട്, പടുത്വം = സാമർത്ഥ്യം)
-തന്നിരിക്കുന്ന വരികളിലെ ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നല്ല മനുഷ്യരാണ് താമസിക്കുന്നതെങ്കിൽ നാടായാലും കാടാ യാലും കുഴിയായാലും കുന്നായാലും നന്ന് തന്നെയായിരി ക്കും. ഒരു പ്രദേശം നന്നാണ് എന്ന് പറയുന്നത് അവിടെ വസി ക്കുന്ന മനുഷ്യരുടെ പ്രകൃതം അനുസരിച്ചാണ്; ഭൂമിയുടെ പ്രത്യേകത അനുസരിച്ചല്ല, ഭൂപ്രകൃതി എന്തുതന്നെയായാലും അവിടെ വസിക്കുന്ന മനുഷ്യർ പരസ്പരസ്നേഹം ഉള്ള വരും സഹകരണ മനസ്ഥിതി ഉള്ളവരും നന്മയുള്ളവരും ആണെങ്കിൽ ആ സ്ഥലം നല്ലതാണ് എന്ന് പറയാം. മനുഷ്യ നന്മയിലാണ് സ്ഥലമഹത്വം നിലനിൽക്കുന്നത് എന്നുസാരം. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ പറയുന്ന ആശ യവും ഇതുതന്നെയാണ്. നരകത്തിന്റെ ദ്വീപിൽ സ്വർഗ്ഗം പണിയാനും സ്നേഹത്തിനു ശക്തിയുണ്ട്. നല്ലവരായ മനു ഷ്വർ സ്നേഹത്തോടെ ജീവിക്കുന്ന ഇടം സ്വർഗ്ഗതുല മായിരിക്കും എന്നാണ് രണ്ടു കവികളും പറയുന്നത്.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 17.
“കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തു വരു ത്തുകയില്ല.”
കൊച്ചു ചക്കരച്ചിയിലെ അമ്മയുടെ വിശ്വാസമാണ് ഈ വാക്യത്തിലുള്ളത്. പ്രകൃതിയോട് ഇക്കാലത്തും ഇത്തര മൊരു കാഴ്ചപ്പാട് നാം വച്ചു പുലർത്തുന്നുണ്ടോ? (4)
പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ലേഖകന്റെ തറവാട്ടുവീട്ടിൽ അമ്മയും അദ്ദേഹവും മാത്രമാ യിരുന്നു താമസക്കാർ. അപ്പോൾ വീടിനോടുചേർന്നുനിന്നി രുന്ന മാവും കുടുംബത്തിലെ ഒരംഗപോലെയാവുക സ്വാഭാ വികമാണല്ലോ. പണത്തിനു മുട്ടുണ്ടായപ്പോൾ കൊച്ചു ചക്ക രച്ചിയിലെ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സ്വയം ചത്തും മാവിനെ രക്ഷിച്ചുപോന്ന നീറുകൾ ആ ഉദ്യമം തടഞ്ഞു. അതോടെയായിരിക്കണം അമ്മ മാവുമായി കൂടു തൽ അടുത്തത്. മാവിന്റെ തായ്ത്തടി ജീർണിച്ചു തുടങ്ങി യപ്പോൾ ആപത്തുണ്ടാകാതിരിക്കാൻ മാവ് മുറിക്കണം എന്ന് ലേഖകൻ വാദിക്കാൻ തുടങ്ങി. പക്ഷേ അമ്മ അതിനു സമ്മ തിച്ചില്ല. “കൊച്ചുചക്കരച്ചി വീഴില്ല, വീണാലും അവൾ ആപ വരുത്തുകയില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അമ്മ യ്ക്ക്. കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്നിരിക്കും.

കൊച്ചു ചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസ മാണോ, അതോ വീണു പൂമുഖവും അറയും തകർക്കുന്ന ങ്കിൽ അതോടെ താനും തകരട്ടെ എന്ന വിചാരമാണോ അതിന്റെ പ്രേരകശക്തി എന്നറിയില്ല. ഒടുവിൽ അമ്മയുടെ വിശ്വാസംപോലെതന്നെ വലിയ നാശനഷ്ടങ്ങളൊന്നും വരു ത്താതെയാണ് കൊച്ചു ചക്കരച്ചി വീണത്. എത്ര വിദഗ്ധനായ മരംവെട്ടുകാരനും അത്രയും നിരുപദ്രവമായി അതിനെ മുറി ച്ചിടാൻ കഴിയുമായിരുന്നില്ല. പ്രകൃതിയിലെ ചരാചരങ്ങളു മായി ഇണങ്ങി ജീവിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ വാസനയ്ക്ക് ഉദാഹരണമാണ് ആ അമ്മ. ഇന്ന് ഇത്തരം ആത്മബന്ധം പ്രകൃതിയുമായി മനുഷ്വനുണ്ടാ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വാർത്ഥചിന്താഗതിക്കാ രായ മനുഷ്യർ സ്വന്തം താൽപര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു.

Question 18.
“വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽവച്ച് വൃക്ഷമാ യത് മാവു തന്നെയാണ്. (കൊച്ചു ചക്കരച്ചി) (4)
-ലേഖകൻ ഈ അഭിപ്രായം സ്ഥാപിക്കുന്നതെങ്ങനെ?
പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മറ്റനേകം വൃക്ഷങ്ങളുണ്ടെങ്കിലും നാട്ടുമ്പുറങ്ങളിൽ ഉത്സവ മായി കൊണ്ടാടുന്നത് മാവ് പൂക്കുന്ന കാലമാണ്. കാരണം ഉണ്ണിവിരിയുന്നതുതൊട്ട് മാവിൻ ചുവട്ടിലെ സദ്യ ആരംഭിക്കു കയായി. ഏതു പരുവത്തിലും മാങ്ങ ആസ്വാദ്യമാണ്. മാങ്ങ പഴുത്തുകഴിയുമ്പോൾ രസം അതിന്റെ പരമോച്ച് നിലയെ പ്രാപിക്കുകയും ചെയ്യും. മാങ്ങക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല രൂപഭേദങ്ങളിൽ മാങ്ങ സൂക്ഷിച്ചുവച്ച് ആസ്വദിക്കുന്നു. മാമ്പഴക്കാലത്ത് നാട്ടിലെ കുട്ടികളെല്ലാം മാവിൻ ചുവട്ടിൽ ഒത്തുകൂടുന്നു. നാട്ടിൻപുറത്തെ കുട്ടി കളിൽ മാത്രമല്ല കവികളിലും മാവിനോടുള്ള പ്രേമം കാണു ന്നു. കാമദേവനെ ചൂതസായകനാക്കിയത് കവികളാണല്ലോ. കവി ഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപ്തവും ഉന്മത്തവു മാക്കിയിട്ടുള്ളതും മാവു തന്നെയാണ്. ഇത്തരത്തിൽ നോക്കു മ്പോൾ വൃക്ഷങ്ങളിൽ വച്ച് വൃക്ഷം മാവുതന്നെയാണ് എന്ന് ലേഖകൻ പറയുന്നു.

Question 19.
“കാലേ രാവുനിറന്നനിലാവാൽ
മയി കമുകിൻ പൂവരി തൂകി-
ലതിരേറ്റങ്ങനെ നിൽക്കും വഴിയേ-
യെഴുന്നെള്ളുകയാണാണത്തപ്പൻ” (ഓണമുറ്റത്ത്) (4)
-മാവേലി മന്നനെ വരവേൽക്കാൻ മലനാട്ടിന്റെ പ്രകൃതി ഒരു ങ്ങിയിരിക്കുന്നത് എങ്ങനെയെല്ലാമാണെന്നാണ് കവി വർണി ക്കുന്നത്? തന്നിരിക്കുന്ന വരികളും കവിതയും പരിശോധി ച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഓണത്തെ വരവേൽക്കാൻ പ്രകൃതിയാകെ ഒരുങ്ങി നിൽക്കു കയാണ്. മലനാട്ടിന്റെ വായുവിൽ പോലും ആ മധുരോദാര വികാരമുണ്ട്, പാവനഭാവമുണ്ട്. വൈലോപ്പിള്ളി അത് ഓരോ ന്നായി അവതരിപ്പിക്കുകയാണ് ഓണമുറ്റത്ത് എന്ന കവിത യിൽ മേടുകൾ തോറും തുമ്പകൾ തങ്ങളുടെ കൂടകൾ നിറച്ച് കാത്തുനിൽക്കുന്നു. തിരികൾ തെറുത്ത് കൊളുത്താ നുള്ള മുഹൂർത്തം കാത്ത് ദീപക്കുറ്റികൾ നാട്ടിയിരിക്കുക യാണ് മുക്കുറ്റികൾ. വയലേലകൾക്കു നടുവിൽ പൊൽക്കി ഴിയെരിയുന്ന വെള്ളിത്താലമെടുത്ത് നെയ്യാമ്പലുകൾ നിരന്നു നിൽക്കുന്നു.

നിറഞ്ഞ നിലാവുകൊണ്ട് കമുകിൻ പൂവരിതൂകി എതിരേറ്റു നിൽക്കുന്ന വഴിയിലൂടെ ഓണത്ത പൻ എഴുന്നള്ളുകയാണ്. എല്ലാവരും ആഹ്ലാദത്തിന്റെ ആർപ്പുവിളികൾ ഉയർത്തണം. കവി ഉണ്ണികളോടും അലക ടലിനോടും ആർപ്പുവിളിക്കാൻ പറയുന്നു. കൊച്ചരുവിക ളോടും ചെറുകന്യകകളോടും കുരവയിടാൻ ആവശ്യപ്പെടു ന്നു. ഓണം പോലെ നല്ല ഒരതിഥി ഇനി വരാനില്ലല്ലോ. ഇങ്ങനെ ഓണത്തിന്റെ വരവിൽ ആഹ്ലാദാരവങ്ങൾ പുറപ്പെ ടുവിക്കുന്ന പ്രകൃതിയെയും മനുഷ്യരെയും തന്നെയാണ് വൈലോപ്പിള്ളി അവതരിപ്പിക്കുന്നത്.

Question 20.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.” (ശ്രീനാരായണഗുരു) (4)
“ഏകലോകമെന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.”
-കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരീക്ഷണത്തിന്റെ പൊരുൾ ശ്രീനാരാ യണഗുരുവിന്റെ സന്ദേശം മുൻനിർത്തി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൻ മതി” എന്ന സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്വമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാരണം നടത്തിയപ്പോൾ എല്ലാമതങ്ങളുടെയും ആന്ത രിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞ്.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വില പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാ രികവികസനത്തിന് ഉതകുന്നതുമാണ്. ഭൂമുഖത്തെ വികൃത മാക്കുന്ന സമസ്ത ജാതി മത വർഗഭേദങ്ങളും ഇല്ലാതായി കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥ യാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാ രാണഗതിയിൽ വിഭിന്നങ്ങളായ മതങ്ങളും ഇല്ലാതാകും. അപ്പോൾപ്പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖലയിൽ രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 21.
“പൊക്കിളിൻ വള്ളി-
നടർത്തിക്കളഞ്ഞു നിൽ
പൊൽക്കരൾട്ടിന്റെ-
യുള്ളിൽ വന്നപ്പൊഴേ
പോയ കാലത്തിൻ
മധുരങ്ങളിൽക്കൊതി-
യൂറുന്ന ശീലം
മറന്നു തുടങ്ങി ഞാൻ.” (അമ്മയുടെ എഴുത്തുകൾ)
-പുതിയ കാലത്തിന്റെ ഏതെല്ലാം മനോഭാവങ്ങളെയാണ് കവി ഇവിടെ വിമർശന വിധേയമാക്കുന്നത്? തന്നിരിക്കുന്ന ഭാഗവും കവിതയും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
അമ്മയുടെ എഴുത്തുകൾ കുട്ടികൾ തൊട്ടു വായിച്ചാൽ അശുദ്ധമാകുമെന്ന് ഭാര്യ പറഞ്ഞു. എന്നാൽ കവിയുടെ അഭി പ്രായത്തിൽ അത് നവീനമാണ്, കുലീനവുമാണ്. നവീനമാണ് ഈ ചിന്ത എന്നു പറയുമ്പോൾത്തന്നെ വ്യക്തമാകുന്നു ഇത് ആധുനികകാല തലമുറയുടെ ചിന്തയാണ് എന്ന്. മാതൃ ഭാഷയെ തൊട്ട് കുട്ടികൾ അശുദ്ധമാകാതെയിരിക്കട്ടെ എന്ന ചിന്തയാണല്ലോ ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. അമ്മയു മായുള്ള പൊക്കിൾക്കൊടി ബന്ധം പോലും അടർത്തിക്കള ഞ്ഞിട്ടാണ് ഈ ചിന്ത സ്വീകരിക്കുന്നത്. അപ്പോൾ പോയ കാലം അതായത് നമ്മുടെ പാരമ്പര്യവും അതു നൽകിയി രുന്ന മാധുര്യങ്ങളിലുള്ള കൊതിയും മറന്നു തുടങ്ങിയിരി ക്കുന്നു. അമ്മയെക്കാൾ സുന്ദരമാണ് ആധുനിക ചിന്ത എന്ന മൗഢ്യം വന്നു നിറഞ്ഞിരിക്കുന്നു.

22 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം)

Question 22.
“നാളെ ഉച്ചതിരിഞ്ഞല്ലോ, നാഴി കാഞ്ഞാളം കിട്ടുന്നെ,
പാരയിടിക്കാനും മുങ്ങിക്കുത്താനുമൊള്ളതാ?
കാലത്ത് ഒന്നു കലക്കി മോന്തിക്കോണ്ടു പാം”.
“അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു.
ആ കാഴ്ച നോക്കിനിന്ന് ചിരുത ആനന്ദിച്ചു.”
“എൻ ഇന്നലെ ഒരു മൊം നെയ്തു വച്ചിരുന്നു.
അതു കൊടുത്തിട്ട് ഏഴുചക്രം കിട്ടി. (പ്ലാവിലക്കഞ്ഞി)
‘അധ്വാനത്തിന്റെയും കുടുംബബന്ധത്തിന്റെയും മൂല്യം തിരി ച്ചറിയുന്ന ശക്തയായ കഥാപാത്രമാണ് ചിരുതാ.’ (6)
-പ്രസ്താവനയും തന്നിരിക്കുന്ന സന്ദർഭങ്ങളും പാഠഭാ ഗവും മുൻനിർത്തി ചിരുത എന്ന കഥാപാത്രത്തെ നിരു പണം ചെയ്യുക.
Answer:
തകഴിയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിലെ നായികയാണ് ചിരുത എന്ന കർഷകത്തൊഴിലാളി സ്ത്രീ, കാളിപറയ ന്റെയും കുഞ്ഞാളിയുടെയും മകൾ. അവൾ കോരന്റെ പെണ്ണായി. പാടത്തെ എല്ലാ പണികളിലും സമർഥയായി രുന്ന ചിരുത കോരന്റെ കുടുംബിനിയായതോടെ അതായി അവളുടെ ലോകം. അവനു വേണ്ടി യായി അവളുടെ ജീവിതം. ദയനീയമായ ജീവിതാവസ്ഥയായിരുന്നു കുട്ടനാട്ടിലെ കർഷ കത്തൊഴിലാളികളുടേത്. ദിവസം മുഴുവൻ ചേറിൽ നിന്ന് പണിയെടുത്ത് കതിർക്കുലകൾ വിളയിക്കുന്ന കർഷക ത്തൊഴിലാളിക്ക് അത്താഴത്തിനുള്ള നെല്ലു പോലും നൽകാൻ കാർഷികമുതലാളിമാർ തയാറായിരുന്നില്ല. പണം മാത്രമെ കൂലിയായി നൽകൂ. അതുകൊടുത്താൽ ഇടങ്ങഴി അരിപോലും വാങ്ങാൻ കഴിയില്ല. കുടുംബത്തിലിരിക്കുന്ന പെണ്ണുങ്ങളാണല്ലോ ഇത്തരം അവസ്ഥകളിൽ ഏറ്റവും കൂടു തൽ വിഷമം അനുഭവിക്കുന്നത്. എങ്കിലും സ്നേഹത്തിന്റെ കരുതൽകൊണ്ട് ഈ വിഷമസ്ഥിതികളെപ്പോലും മറികട ക്കാൻ ചിരുതയെപോലുള്ള തൊഴിലാളി സ്ത്രീകൾക്ക് കഴി ഞ്ഞിരുന്നു.

വളരെ വൈകിയ രാത്രിയിൽ ഭർത്താവ് കൊണ്ടുവരുന്ന അരിയും കപ്പയും പാകപ്പെടുത്തി വിളമ്പുമ്പോൾ അത് അവൾ കഴിക്കട്ടെ എന്നുകരുതി വയറ്റിന് സുഖമില്ല എന്ന് അഭിനയിക്കുന്ന ഭർത്താവ് ഉണ്ടായിരുന്ന കഞ്ഞിയിൽ ഒരു നല്ല ഭാഗം അടുത്തദിവസം രാവിലെ ജോലിക്കു പോകുന്ന ഭർത്താവിനു നൽകാൻ വേണ്ടി ഒളിച്ചുവയ്ക്കുന്ന ഭാര്യ. അവൾക്കറിയാം തന്റെ ഭർത്താവിന് കഠിനമായ ജോലി ചെയ്യാനുള്ളതാണ് എന്ന്. ഈ കരുതലാണ് അവരുടെ ദാമ്പ തത്തെ സുഖപ്രദമാക്കുന്നത്. കോരൻ പണിക്കുപോയാൽ കുടിലിൽ വെറുതെ ഇരിക്കു കയല്ല ചിരുത ചെയ്തിരുന്നത്. അവൾ മുറമോ വട്ടിയോ ഒക്കെ നെയ്തുണ്ടാക്കും. അത് വിറ്റുകിട്ടുന്നതുകൊണ്ട് കുറച്ച് അരിയെങ്കിലും വാങ്ങാമല്ലോ.

കോരനെ മാത്രമല്ല കോരന്റെ പിതാവിനെയും എങ്ങനെ സ്നേഹിക്കണമെന്ന് അവൾക്കറിയാം. ആ വൃദ്ധൻ ക്ഷീണി തനായി വീട്ടിലെത്തിയപ്പോൾ അവൾ നെയ്ത് വച്ചിരുന്ന മുറം വിറ്റ് മുഴക്കരി മേടിച്ച് കഞ്ഞിവച്ച് അയാൾക്കു കൊടുത്തു. “മുഴക്കരിയിട്ടു തെളപ്പിച്ചു. എനാ അതു കുടിച്ചത്. അവളു കുടിച്ചില്ല. ഏന് കോരികോരിത്തന്നു” എന്ന് അയാൾ പറയു മ്പോൾ അവൾ കൃതകൃത്യയാവുകയാണ്. കോരനും അവളെക്കുറിച്ച് പറയുന്നത്, “അവളു മറ്റുള്ളോരെ തീറ്റുകൾ. എന്നിട്ട് അവള് ഒണങ്ങുകേ അല്ലെങ്കിലും ഇതു തന്നെയല്ലേ കുട്ടനാട്ടിലെ കർഷകത്തൊ ഴിലാളികൾ ചെയ്തിരുന്നത്. മറ്റുള്ളവരെ തീറ്റാൻ വേണ്ടി അവർ കഷ്ടപ്പെട്ടിരുന്നു. ചിരുത അങ്ങനെയുള്ളവരുടെ ഒരു പ്രതീകം തന്നെ.

Question 23.
“ഗ്രാമജീവിതത്തിന്റെ പരിശുദ്ധിയും കുടുംബബന്ധങ്ങളുടെ ശക്തിയുമാണ് ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ യിൽ ആവിഷ്ക്കരിക്കുന്നത്.”
-പ്രസ്താവന വിലയിരുത്തി ‘ഓരോ വിളിയും കാത്തി’ലെ ‘കുടുംബസങ്കൽപം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാ
റാക്കുക. (6)
Answer:
ഒരു നാട്ടിൻപുറത്തെ സാധാരണ കർഷകനാണ് ‘ഓരോ വിളിയും കാത്ത് ‘ എന്ന ചെറുകഥയിലെ അച്ഛൻ, ഭാര്യ എപ്പോഴും തന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം എന്ന് കരു തിയിരുന്ന പുരുഷൻ. വിളികേൾക്കാൻ അല്പം താമസി ച്ചാൽ കോപംകൊണ്ട് തുടുക്കും. അമ്മ അതിനിടവരുത്തി യിരുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ സ്വാഭാവികമായും ഇത് കൂടുതലായി. കിടക്കുന്നിടത്തുനിന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടിനൽകും. നിർദേശങ്ങൾ അനുസരിക്കും. ഇതൊക്കെ അസഹ്യമാകുമ്പോൾ ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കും. സ്വന്തം വ്യാകുല തകൾ ഉറക്കെപ്പറഞ്ഞുകൊണ്ടുള്ള ഒരു പരിഭവം മാത്രമായി രുന്നു അത്. എങ്കിലും മറുപടിക്ക് അല്പം കാലതാമസം ഉണ്ടായാൽ തനിക്ക് ഇനി ഒന്നിനും വയ്യാതായി എന്നതുകൊ ണ്ടാണ് അമ്മ അങ്ങനെ പെരുമാറുന്നത് എന്ന് കുറ്റപ്പെടു ത്തും.

അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത്. നല്ല ഒരു കൃഷിക്കാരനായിരുന്നു ആ നാട്ടിൻപുറത്തുകാരൻ. കിടപ്പിലായപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്നു. ഒരു കൃഷിക്കാരന്റെ സഹജമായ കാർഷിക ബോധം അപ്പോഴും അയാളിൽ പ്രവർത്തിച്ചിരുന്നു. കാലാ വസ്ഥയിലുള്ള മാറ്റങ്ങളും ചുറ്റുപാടും ഉള്ള വിളകളുടെ അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് അയാൾക്കുണ്ടായി രുന്നു. “കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നു. കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിന് വേലികെട്ടാൻ സമ യമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്നുപോകുന്നു” തുടങ്ങിയ കാര്യങ്ങൾ കിടക്ക യിൽ കിടന്നു തന്നെ പറയുവാൻ ആ കൃഷിക്കാരന് കഴിഞ്ഞി രുന്നു. എല്ലാം സത്വവുമായിരുന്നു. ഈ സവിശേഷതകൾ കൊണ്ടാണ് അച്ഛന്റെ മരണത്തോടെ വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെയാ യത്. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. അച്ഛ നില്ലാതായപ്പോൾ വീട് വീടല്ലാതായി.

ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ. അച്ഛനെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽ നിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയുംകാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ. വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനു ഭവപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വള രെക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.

Question 24.
“സമൂഹത്തിൽ വളർന്നു വരുന്ന സ്വാർഥതയുടെയും ആർത്തിയുടെയും ഇരകളായിത്തീരുന്നുണ്ട് വൃദ്ധജനങ്ങൾ എന്ന ആശയമാണ് ‘അമ്മത്തൊട്ടട്ടിലിൽ ആവിഷ്ക്കരിക്കുന്നത്. കവിതയും സമകാലികസാമൂഹിക ജീവിത സന്ദർഭങ്ങളും പരിഗണിച്ച് ‘വാർദ്ധക്യത്തിന് തണലേകാം’ എന്ന വിഷയ ത്തിൽ മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക. (6)
Answer:
നമസ്കാരം,
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും സംഭവിക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചി ട്ടില്ലാത്തതുമായ ഒരു കാര്യമാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെ തെരുവിൽ ഉപേക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയകവി റഫീക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവ രെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ. നിറം മങ്ങി ഉപയോഗമില്ലാതായ ഒരു പിഞ്ഞാണം. അത് എത ചോറാ തന്നത് എന്നോർക്കാതെ വലിച്ചെറിയുന്നതുപോലെ യാണല്ലോ അത്. രാത്രി വളരെ വൈകിയിട്ടാണ് മകന്റെ യാത്ര. തെരുവുകളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീപത്ത് ആരുമില്ല. അവിടെയായലോ? ഇപ്പോൾ എല്ലാം കിട്ടുന്നിടമാണല്ലോ പെരുമാളിനെപ്പോലെ തന്നെയുള്ള മാളും. പക്ഷേ അവിടെ ഒരു പട്ടി പെറ്റു കിട ക്കുന്നു. അത് ഊറ്റത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാണമല്ലോ. അതേപോലെ രക്ഷിച്ചൊ അമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തിരിക്കുമോ ആവോ?

പിന്നെ കണ്ടത് ജില്ലാ ആശുപത്രിയാണ്. അതിനുസമീ പത്തെ രാക്കടയ്ക്കു പിന്നിൽ അൽപം ഒഴിവു കാണുന്നു ണ്ട്. പക്ഷേ ആശുപത്രിപ്പടികൾ കണ്ടപ്പോൾ പണ്ട് പനി പിടി ച്ചതും അമ്മ തന്നെയുമെടുത്ത് ആ പടി ഓടിക്കയറിയതു മൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴി ഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമി ല്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റം കണ്ടു. പക്ഷേ, പൊട്ടിക്കരയുകയും പോകില്ല എന്ന് ശഠിക്കു കയും ചെയ്ത തന്നെ അമ്മ സ്കൂളിൽ കൊണ്ടു പോയതും ചുറ്റുമതിലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്ത പ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.

ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടുപോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവി ലിലോ? അവിടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വ സ്ഥനായി പുറത്തു നിൽക്കുന്നതാണു കണ്ടത് പിന്നെയും ഓർമ്മകൾ. പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അ യുടെ വയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓലക്കൊടികൾ പുകയുന്നതിന്റെ മണം. ഇല്ല അമ്മയെ തെരുവിലുപേക്ഷിക്കാൻ കഴിയില്ല. സുഹൃത്തുക്കളേ, ഓർമ്മകളുള്ള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചു കൊണ്ടു പോകാൻ ഒരുങ്ങി. പക്ഷേ മകന്റെ ധർമ്മസങ്കടം അറിഞ്ഞാ യിരിക്കാം ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നു തന്നെയിരി ക്കുന്നു.

മക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, അവർക്ക് സംര ക്ഷണം നൽകാത്ത മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു എന്നത് ഉൽക്കണ്ഠ ഉളവാക്കുന്നില്ലേ. ഇത് തുടരുവാൻ അനുവദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേ ക്ഷിക്കുന്ന മക്കൾക്ക് ഒരു പക്ഷേ അവരുടേതായ ന്യായങ്ങൾ കാണുമായിരിക്കും. അതുകൊണ്ട് ഇതൊരു സാമൂഹ്യ പ്രശ്ന മായി കണ്ട് പരിഹാരങ്ങൾ തേടുകയായിരിക്കും നല്ലത്. സമൂ ഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സമൂഹം തന്നെ തയാറാകണം. അത്തരം ചില ചിന്തകൾക്ക് ഈ കവിത പ്രചോദനമാകട്ടെ എന്നു മാത്രം പറഞ്ഞുകൊണ്ട് എന്റെ ഈ ലഘുപ്രഭാഷണം നിറുത്തട്ടെ നമസ്കാരം,

Kerala SSLC Malayalam 2 Board Model Paper March 2021 (Adisthana Padavali)

Question 25.
“അടുത്ത പ്രഭാതത്തിൽ അയൽ വീടുകളിൽ കോഴി കൂവി യപ്പോൾ, ചത്ത കോഴി, ദഹിച്ചു പക്വാശയത്തിലെത്തിയ കോഴി മത്തായി മാർഗേണ കൂകി: “നോക്കിക്കോ….”
“അങ്ങനെ മുകളിൽ നിന്ന് കിഴോട്ടൂർ ന്നിറങ്ങുന്ന മർക്കോസും താഴെ നിന്ന് മേലോട്ട് വളരുന്ന മത്തായിയും അയൽക്കാരായിപ്പാർത്തു.”
എന്റെ മകനേ, ഈ നന്ദികെട്ടവരുടെ ഇടയിന്ന്
കർത്താവെന്നെയങ്ങ് വിളിച്ചിരുന്നെങ്കിൽ!” (കോഴിയും കിഴവിയും)
തന്നിരിക്കുന്ന സന്ദർഭങ്ങളും കഥയിലെ ആശയവും മുൻനിർത്തി കോഴിയും കിഴിയും’ എന്ന കഥയ്ക്ക് ആസ്വാ ദനം തയ്യാറാക്കുക. (6)
(പ്രമേയം, കഥാപാത്രങ്ങളുടെ ജീവിത വീക്ഷണം, സാമൂഹിക വിമർശനം, ആഖ്യാന സവിശേഷത എന്നിവ പരിഗണിക്കണം)
Answer:
അധ്യാപക കഥകളെഴുതി മലയാളത്തിൽ പ്രസിദ്ധനായ കഥാ കൃത്താണ് കാരൂർ നീലകണ്ഠപ്പിള്ള, മനുഷ്യമനസ്സുകളിലെ നന്മകളാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പ്രമേയം. ഗ്രാമീണ പശ്ചാ ത്തലത്തിൽ ലളിതമധുരമായി പറയുന്നവയാണ് കാരൂരിന്റെ മിക്ക കഥകളും, അതുകൊണ്ടുതന്നെ ഗ്രാമീണ വിശുദ്ധിയും മൂല്യബോധവും കഥകളുടെയെല്ലാം അന്തർധാരയായിരിക്കും. ‘കോഴിയും കിഴവിയും ഈ ഗണത്തിൽത്തന്നെയുള്ള ഒരു കഥയാണ്. നന്മയുടെ ഭാഗത്തുനിൽക്കുന്ന മാതൃത്വത്തിന്റെ കഥയാണ് ഇത്.

രണ്ട് അയൽപക്കക്കാരുടെ കഥയാണിത്. മർക്കോസിന്റെയും മത്തായിയുടെയും കുടുംബങ്ങളാണ് ആ അയൽക്കാർ മർക്കോസിന്റെ അച്ഛന്റെ കാരുണ്യത്താൽ അവരുടെ പറമ്പിൽ കുടിൽ കെട്ടി പാർത്തുതുടങ്ങിയവരാണ് മത്തായിയുടെ അമ്മ. അവരുടെ സാമർഥ്യംകൊണ്ട് മത്തായിയുടെ കുടുംബം പുരോഗതി പ്രാപിച്ചു. സമ്പന്നരായി. അതേസമയം മർക്കോ സിന്റെ കുടുംബം ദരിദ്രമാവുകയും ചെയ്തു. അവരുടെ പറമ്പ് കുറഞ്ഞുവന്നു അത് മത്തായിക്കു കൂടിവന്നു. പിന്നെ ദരിദ്രനായ മർക്കോസിന്റെ കുടുംബത്തെ ഉപദ്രവിക്കുന്നതി നുള്ള മാർഗങ്ങൾ തേടുകയാണ് മത്തായി.

അതിനിടയിലാണ് മത്തായിയുടെ കോഴികളിലൊന്നിനെ മർക്കോസിന്റെ പറ സിൽവച്ച് പിള്ളേരാരോ എറിഞ്ഞുകൊന്നത്. ഈ സംഭവം മർക്കോസിന് എതിരായി ഉപയോഗിക്കാനുള്ള നല്ലൊരായു ധമാക്കുകയാണ് മത്തായിയും ഭാര്യയും, അവർ കോഴിയെ കറിവച്ചുകഴിച്ചു. കോഴിയുടെ തലയും കാലും തൂവലും മർക്കോസിന്റെ പറമ്പിലിട്ടു. എന്നിട്ട് മർക്കോസ് കോഴിയെ കട്ടുതിന്നു എന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പക്ഷേ മത്തായിയുടെ അമ്മ ആ നന്ദികേടിന് കൂട്ടു നിൽക്കാൻ തയാറായില്ല. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ അവർ പോലീസുകാരോട് ഉള്ള കാര്യം പറഞ്ഞു. മത്തായി കുഴപ്പത്തിലാവുകയും ചെയ്തു.

പല അയൽപക്കങ്ങളും പരസ്പരം മത്സരിക്കുന്നതും ശത്രു തയിലെത്തുന്നതും തുടർന്ന് പരസ്പരം നശിപ്പിക്കാൻ ചെയ്യാവുന്നതൊക്കെ ചെയ്യുന്നതും ഇപ്പോഴും കാണുന്ന കാര്യമാണല്ലോ. വാസ്തവത്തിൽ അയൽപക്കക്കാർ സ്നേഹ ത്തോടെ വർത്തിക്കേണ്ടവരാണ്. എങ്കിൽ പല ദുരിതാനുഭ വങ്ങളെയും നേരിടാൻ അവർക്കു കഴിയും. ഇവിടെ ഇരുകുടുംബങ്ങളിലെയും കുട്ടികൾ തമ്മിൽ പിണങ്ങുന്നു ഉണ്ടെങ്കിലും അത് സ്ഥായിയായി നിൽക്കുന്നില്ല. അങ്ങനെ കുട്ടികളും വൃദ്ധരും മനസ്സിൽ നന്മയുള്ളവരാകുന്നു. മർക്കോസ്, മത്തായി, മത്തായിയുടെ അമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മർക്കോസ് ക്ഷയിച്ചുപോയ ഒരു കുടുംബത്തിലെ അംഗത്തിന്റെ ദൗർബല്യങ്ങൾ വെളിവാക്കു ന്നു.

അയാൾക്ക് ഒന്നും നേരിടാനുള്ള ശക്തിയില്ല. എങ്കിലും നന്മ മനസ്സിലുണ്ട്. അതുകൊണ്ടാണല്ലോ പോലീസുകാർ കൊണ്ടുപോകുമ്പോൾ മത്തായിയുടെ വൃദ്ധയായ അമ്മയെ കാണണമെന്ന് ആഗ്രഹിക്കുന്നത്. ആ നന്മ അയാൾക്ക് ഗുണ മാവുകയും ചെയ്തു. മത്തായി പുതുതായി നേടിയ സമ്പ ത്തിന്റെ അഹന്തയും കുതന്ത്രങ്ങളും ആർത്തിയും കാണി ക്കുന്നു. അത് അയാളെ എത്തിച്ചത് വലിയ ഒരു വയ്യാവേലി യിലും. സ്വന്തം മക്കളോടുള്ള വാത്സല്യം ധാർമ്മികബോധ ത്തിന് എതിരാകാത്ത ഒരു അമ്മയാണ് മത്തായിയുടെ അമ്മ. മാതൃത്വത്തിന്റെ ആ സവിശേഷതയാണ് കഥയുടെ കാതൽ. നർമ്മത്തിന്റെ ഭാഷയിലാണ് കഥ അവതരിപ്പിക്കുന്നത്. അത് ജീവിതത്തിൽ ധനത്തിനുവേണ്ടിയും അഹത്തെ തൃപ്തിപ്പെ ടുത്താൻ വേണ്ടിയും ചെയ്യുന്ന പ്രവൃത്തികളുടെ നിർഥക തന്നെ നോക്കിയുള്ള കഥാകാരന്റെ ചിരിയാകുന്നു. മൂല്യ ങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനം എന്ന് കഥ വായന ക്കാരെ ഓർമ്മിപ്പിക്കുന്നു.

Leave a Comment