Kerala Syllabus Class 10 Malayalam 1 Model Question Paper Set 2 (Kerala Padavali)

Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 2 (Kerala Padavali) helps in understanding answer patterns.

Malayalam 1 Class 10 Kerala Syllabus Model Question Paper Set 2 (Kerala Padavali)

Time: 2½ Hours
Total Score: 80 Marks

നിർദ്ദേശങ്ങൾ:

  • പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
  • ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക. (4 × 1 = 4)

Question 1.
“ഴാങ് വാൽ ഴാങിന്റെ കണ്ണു രണ്ടും മിഴിഞ്ഞുപോയി.
ഈ വരിയിൽ തെളിയുന്ന ഭാവം

  • നിരാശ
  • അത്ഭുതം
  • സന്തോഷം
  • ഭയം

Answer:
അത്ഭുതം

Kerala Syllabus Class 10 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 2.
ഒരു കൊലക്കയറിനെപ്പോലെ വെള്ളായിയ പന്റെ കഴുത്തിൽ ചുറ്റി മുറുകിയത്.

  • നാട്ടുകാരുടെ ചോദ്യങ്ങൾ
  • കോടിയുടെ സങ്കടം
  • മകന്റെ വധശിക്ഷ
  • അപരിചിതന്റെ സംഭാഷണം

Answer:
അപരിചിതന്റെ സംഭാഷണം

Question 3.
‘അശ്വമേധത്തിലെ അശ്വം എന്നതു കൊണ്ടർത്ഥമാക്കിയത്.

  • മേധാവിത്വം
  • വിജയം
  • സർഗശക്തി
  • ആത്മവിശ്വാസം

Answer:
സർഗശക്തി

Question 4.
വാത്സല്യാർദ്രം – ശരിയായ വിഗ്രഹം

  • വാത്സല്യത്താൽ ആർദ്രം
  • വാത്സല്യവും ആർദ്രവും
  • വാത്സല്യത്തിന്റെ ആർദ്രം
  • വാത്സല്യമാകുന്ന ആർദ്രം

Answer:
വാത്സല്യത്താൽ ആർദ്രം

Question 5.
അദ്ദേഹത്തിനുശേഷം എനിക്കും മാറ്റമായി. അടിവരയിട്ടപദം പിരിച്ചെഴുതുന്നത്.

  • മാറ്റ + മായി
  • മാറ്റം + മായി
  • മാറ്റ + ആയി
  • മാറ്റം + ആയി

Answer:
മാറ്റം + ആയി

6 മുതൽ 8 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
ക്രോധമല്ലോ നിജധർമക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ഈ വരികളുടെ സമാനതാളത്തിലുള്ള വരി കൾ കണ്ടെത്തിയെഴുതുക.
നന്മ നമുക്കതേയുള്ളു ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും

  • ലോകമേ തറവാടു തനിക്കീച്ചെടികളും
    പുകളും പുഴുക്കളും കൂടിത്തൻ കുടുംബ ക്കാർ
  • അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നു
    മില്ലാതിരുന്നൊരാപോയ കാലം.
  • പൊന്നണിഞ്ഞാനകൾ മുൾത്തടി
    കൈക്കൊണ്ടു പൊന്നിൻമലകൾ നടക്കുന്നതുപോലെ

Answer:
പൊന്നണിഞ്ഞാനകൾ മുൾത്തടി കൈക്കൊ
പൊന്നിൻമലകൾ നടക്കുന്നതുപോലെ

Kerala Syllabus Class 10 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 7.
“നിന്നെ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തെപ്പറ്റി ഓർത്തുപോയി
“ഗോപി രാവിലെ സ്കൂളിൽ പോയി
അടിവരയിട്ട പദങ്ങളുടെ അർത്ഥവ്യത്യാസമെ ഴുതുക.
Answer:
ആദ്യത്തെ വാക്യത്തിലെ പോയി
അനുപ്രയോഗം
രണ്ടാമത്തെ വാക്യത്തിലെ പോയി
പൂർണക്രിയ
ലക്ഷ്മി

Question 8.
ചപൾഗാവിലെ ബോർഡിംഗ് സ്കൂളിലേക്കു മാറിയതോടെ ഇത്തരം സ്വാധീനങ്ങളും ഓർമകളും എല്ലാം ക്രമേണ അപ്രത്യക്ഷമാ
ലിംബാളെ സൂചിപ്പിക്കുന്ന ഓർമകളും സ്വാധീ നങ്ങളും എന്തൊക്കെയാണ്?
Answer:
സന്താമായിയുടെ ‘ഭർത്താവ് ദാദായുടെ നമസ്ക്കാരചടങ്ങുകൾ, സന്താമയി അംബാ ഭഗവതിമാരെ പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും ഗ്രാമത്തലവനായ കാക്ക യുടെ പുരാണപാരായണങ്ങളും മന്ത്രോച്ചാ രണങ്ങളും എല്ലാം കുട്ടിയായ ലിംബാളെയെ സ്വാധീനിച്ചു. ഇത്തരം സ്വാധീനങ്ങളും ഓർമക ളുമൊക്കെയാണ് ലിംബാളെയുടെ മനസ്സിൽ നിന്ന് ക്രമേണ അപ്രത്യക്ഷമായത്.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
“ദൈവം മത്സരം വിട്ട് എന്റെ നേരെ കരുണ യ്തു:- എന്ന് തോന്നുന്നു. ശകുന്തള ഇ കാരം വിചാരിക്കുന്നതിന് ഇടയാക്കിയ സാഹ ചര്യം വ്യക്തമാക്കുക.
Answer:
സർവദമനന്റെ കൈയിൽനിന്നും താഴെവീണ രക്ഷ, ആശ്രമത്തിലെത്തിയ ആൾ യാതൊരു കുഴപ്പവും കൂടാതെ എടുത്തുകെട്ടിക്കൊ ടുത്തെറിഞ്ഞ് എത്തിയതാണ് ശകുന്തള. തന്റെ അരികിലെത്തിയ ശകുന്തളയോട് താനവളുടെ ഭർത്താവാണെന്നു ദുഷ്ഷന്തൻ പറഞ്ഞു. ഇതുകേട്ടപ്പോളാണ് ശകുന്തള ഇപ്രകാരം വിചാരിക്കുന്നത്. കാരണം ഇതു വരെ ശകുന്തളയുടെ ജീവിതത്തിൽ ദുഃ ഖങ്ങൾ മാത്രമായിരുന്നു. തുടരെത്തുടരെ ദുഃഖങ്ങൾ തന്ന് ദൈവം തന്നോട് മത്സരി ക്കുകയായിരുന്നുവെന്നാണ് ശകുന്തളയുടെ വിചാരം ഇപ്പോൾ പശ്ചാത്താപവിവശനായ ദു ഷ്ഷന്തൻ ശകുന്തളയോട് മാപ്പപേക്ഷിക്കുക യും തന്നെയും മകനെയും സ്വീകരിക്കു കയും ചെയ്തപ്പോൾ ദൈവം മത്സരമുപേ ക്ഷിച്ച് തന്നോട് കരുണ കാട്ടിയതായി ശകു തള കരുതുന്നു.

Question 10.
“പോയതൊക്കെയഥവാ നമുക്കയേ
പ്രായവും സപദി മാറി കാര്യവും
ദിവാകരൻ ഇങ്ങനെ പറയുന്നതിന്റെ പെ
ഇരുൾ കണ്ടെത്തുക.
Answer:
കുമാരനാശാന്റെ ‘നളിനി’യിലെ ‘പ്രിയദർ ശന’ത്തിൽ’ കഴിഞ്ഞകാര്യങ്ങൾ പറയുന്ന തിൽ അർത്ഥമില്ലെന്ന് ദിവാകരൻ നളിനി യെ ഓർമിപ്പിക്കുന്നു. തങ്ങളുടെ പ്രായം വർധിച്ചിരിക്കുന്നുവെന്നും ജീവിതതലങ്ങള ം കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും മാറിയിരി ക്കുന്നു എന്നുമാണ് ഈ വരികളിലെ സൂ ന. പണ്ടത്തെ കളിക്കൂട്ടുകാരനായിരുന്ന ദിവാകരൻ ഇപ്പോൾ സന്ന്യാസിയാണ്. ഈശ്വ രസാക്ഷാത്കാരമാണ് അയാളുടെ ലക്ഷ്യം. നളിനിയും സന്ന്യാസിനിയുടെ വേഷത്തി ലാണ് ദിവാകരന്റെ മുന്നിൽ നിൽക്കുന്നത്. സന്ദർഭത്തിൽ കളിക്കൂട്ടുകാരനെന്ന നിലയിലുള്ള കാര്യങ്ങൾ ദിവാകരനിൽ നിന്നും നളിനി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന ധ്വനിയും ഈ വരികളിലുണ്ട്.

Question 11.
നളനു വേറെ കർമം നമുക്കുകർമം വേ നളനും തനിക്കും വേറെ വേറെയാണ് കർമ ങ്ങൾ എന്നതുകൊണ്ട് പുഷ്കരൻ അർത്ഥമാ ക്കുന്നത് എന്തൊക്കെയാവാം? പുഷ്കരന്റെ മനോനില മനസ്സിലാക്കാൻ എത്രത്തോളം സഹായകരമാണ് അയാളുടെ വാക്കുകൾ? വിശദമാക്കുക.
Answer:
ഉണ്ണായിവാര്യരുടെ ‘നളചരിതം കഥയിലെ ഈ വരികളിൽ തന്റെ വിധിയെ പഴിക്കുന്ന പുഷ്ക്കരന്റെ മനസ്സാണു കാണു ന്നത്. രകുവായ നളനെക്കാണാൻ ധാരാളമാ ളുകൾ വരുന്നു. അവരുടെ ആവശ്യങ്ങൾ നളൻ സാധിച്ചു കൊടുക്കുന്നു. നാടും നഗര കുടയും ചാമരവും ശത്രുക്കളെ വെല്ലുന്ന പടയും നളനുണ്ട്. ഇവയൊന്നും തനിക്കില്ല എന്നതിനേക്കാൾ നളന് ഇവയെ ല്ലാമുണ്ട് എന്നതാണ് പുഷ്കരനെ അസ്വ സ്ഥനാക്കുന്നത്. അസൂയയും അതിൽ നിന്നുണ്ടാവുന്ന നിരാശയും അമർഷവു മെല്ലാം പുഷ്കരന്റെ വാക്കുകളിലുണ്ട്.

നളനു ലഭിക്കുന്ന അംഗീകാരങ്ങളും രാജപദവിയു മെല്ലാം തനിക്കുവേണമെന്ന അത്യധികമായ ആഗ്രഹം അയാൾക്കുണ്ട്. ഈ അവസ്ഥ തന്റെ വിധിയാണെന്നു കരുതി സമാധാനിക്കുന്ന പുഷ്കരന്റെ മനസ്സാണ് ഈ വാക്യങ്ങളിൽ പ്രതിഫലിക്കുന്നത്. തനിക്ക് ഇവയൊന്നും നേടിയെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയും ദേഷ്യവും സങ്കടവുമെല്ലാം പുഷ്ക തന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 12.
“വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറക്ക ഷണം പോലെയല്ലേ ഇപ്പോൾ തന്റെ അവസ്ഥ? “എന്റെ ജീവിതം വെറുമൊരു പേക്കിനാവായി ത്തീർന്നു. ദസ്തയേവ്സ്കിയുടെ ഈ ആത്മഗതം അദ്ദേഹത്തിന്റെ ജീവിതാവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ കേന്ദ്രകഥാ പാത്രമായ ദസ്തയേവ്സ്കി ജീവിത ദുരി തങ്ങളിൽ നട്ടംതിരിയുകയാണ്. കൂട്ടിമുട്ടി ക്കാനാവാത്ത ചെലവുകൾ, പണമില്ലായ്മ, ഏറ്റെടുക്കേണ്ടിവന്ന പ്രാരബ്ധങ്ങൾ, ചുഴലി രോഗബാധ, ചൂതുകളി ഭ്രാന്ത്, ജ്യേഷ്ഠന്റെ മര ണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചെല വുകൾ, പാഷയുടെ ധൂർത്തും ഭാര്യയുടെ രോഗവും മരണവും – ഇങ്ങനെ വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലായിരുന്നു അദ്ദേഹം. ആരും പരിഗണിക്കാതെ ഏതോ ഒരു കോ ണിലേക്കു വലിച്ചെറിയപ്പെട്ട ഒരു പാറക്ക ഷണം പോലെയുള്ള ജീവിതം ഒരു പേക്കി നാവായിത്തീർന്നു അദ്ദേഹത്തിന്. അനുഭവിച്ച ദുരിതങ്ങളുടെ തീവ്രത വെളിപ്പെടുത്താൻ ഈ വാക്യങ്ങൾക്കു കഴിയുന്നുണ്ട്.

Question 13.
“ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന ഒരു കോടതിയുണ്ട് – മാതൃഹൃദയം.
ഓടയിൽ നിന്ന് -പി. കേശവദേവ്
ഈ പരാമർശം ഞാൻ കഥാകാരനായ കഥ എന്ന പാഠഭാഗവുമായി എങ്ങനെ ബന്ധപ്പെട്ടി രിക്കുന്നു. കുറിപ്പു തയ്യാറാക്കുക.
Answer:
എസ്.കെ. പൊറ്റെക്കാട്ടിന്റെ ഞാൻ കഥാകാര നായ കഥ’യിൽ പട്ടിണികിടന്നും കൂലിവേല യെടുത്തും വളർത്തി പഠിപ്പിച്ചു വലുതാക്കിയ ഏക മകൻ അമ്മയെ തിരിഞ്ഞുനോക്കാതെ നഗരത്തിൽ കഴിയുന്നു. വൃദ്ധയായ ആ അമ്മ ആരും നോക്കാനില്ലാതെ എരിയുന്ന നെഞ്ചും പൊരിയുന്ന വയറുമായി അനാഥയെപ്പോലെ കഴിയുന്നു. ഒരിക്കലും ക്ഷമിക്കാൻ കഴി യാത്ത അതിനീചമായ നന്ദികേടാണ് മകൻ അമ്മയോട് കാണിച്ചത്. എന്നിട്ടും ആ അമ്മ യ്ക്ക് മകനോട് അല്പം പോലും വിദ്വേഷമില്ലാ യിരുന്നു. പൊറ്റെക്കാട്ട് എഴുതിയ കത്തുകൾ വായിച്ച് മകൻ കുറേശ്ശെ പണം അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ഒരിക്കൽ കാണാൻ വരികയും ചെയ്തു. അങ്ങനെ ചെയ്തില്ലെ ങ്കിൽ പോലും മകനോട് വിദ്വേഷം പ്രകടിപ്പി ക്കാൻ അമ്മയ്ക്കു കഴിയുകയില്ല. ഏതുതെ റ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണല്ലോ അമ്മയുടെ മനസ്സ്.

Question 14.
സുഖസൗകര്യങ്ങളോടും സമ്പത്തിനോടും മെത്രാൻ മോൺസിർ പുലർത്തുന്ന മനോ ഭാവം. പാവങ്ങൾ വിശകലനം ചെയ്തു വ്യക്ത മാക്കുക.
Answer:
വിക്ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ എന്ന നോവലിലെ മെത്രാൺ മോൻസിൺ ജീവകാ രുണ്യത്തിന്റെ അതിശയകരമായ മാതൃകയാ ണ്. സ്വയം സമർപ്പണത്തിൽ മാത്രം ധ്യാനലീന നാണ് അദ്ദേഹം. സമ്പത്തിന്റെ താൽക്കാ ലിക സൂക്ഷിപ്പുകാരനാണ് താനെന്നും അവ പാവങ്ങൾക്ക് അവകാശപ്പെട്ടതാ ണെന്നും വിചാരിക്കുന്ന വ്യക്തിയാണ്. ഒരു കഷണം അപ്പം പാലിൽ മുക്കിക്കഴിക്കാൻ മരം കൊണ്ടുള്ള മുള്ളും കല്ലും തന്നെ ആവശ്യ മില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വെള്ളി സാമാനങ്ങൾ കട്ടെടുത്ത ആളിന് കുട്ടി വെള്ളി കൊണ്ടുണ്ടാക്കിയ മെഴുകുതിരിക്കാലുകൾ കൂടി ദാനമായി നൽകിയത് മെത്രാന്റെ മന സ്സിന്റെ നന്മയും കാരുണ്യവും വെളിവാക്കുന്ന താണ്. വളരെ ലളിതമായ ജീവിതം നയിക്കുന്ന അദ്ദേഹം മതാധ്യക്ഷന്മാർക്ക് മാത്രമല്ല, സമൂഹ ത്തിനു മുഴുവൻ മാതൃകയാണ്.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
“ഞാൻ യജ്ഞം ചെയ്തു. ഭരിക്കേണ്ടവരെ ഭരിച്ചു. ഭൂമിയടക്കി വാണു. ശത്രുക്കളുടെ തലയിൽ കാൽവച്ചു. ആർക്കുള്ളു എന്റേതി നേക്കാൾ നല്ല അവസാനം എന്റെ സഹോദരി ദുശ്ശള അവളുടെ ഭർത്താ വും സഹോദരന്മാരും മരിച്ചതുകേട്ട് കരഞ്ഞു കരഞ്ഞ് എന്താവുമോ ആവോ
(യുദ്ധത്തിന്റെ പരിണാമം)
മുകളിൽ നൽകിയിരിക്കുന്ന സൂചനകളും പാഠസന്ദർഭങ്ങളും പ്രയോജനപ്പെടുത്തി ‘ദുര്യോധനൻ’ എന്ന കഥാപാത്രത്തെ നിരൂപ ണം ചെയ്യുക.
Answer:
കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന ത്തിലെ ‘യുദ്ധത്തിന്റെ പരിണാമം’ എന്ന അധ്യായത്തിൽ ചക്രവർത്തിയെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ അഭി മാനിക്കുന്ന വ്യക്തിത്വമായി ദുര്യോധനനെ അവതരിപ്പിച്ചിരിക്കുന്നു. ദുര്യോധനൻ ശത്രുക്കളോട് അല്പം സഹിഷ്ണുത കാണിക്കാത്ത പോലും വ്യക്തിയാണ്. മഹാരഥന്മാരും ഗുരുക്കന്മാ രുമായ മഹദ്വ്യക്തികളെ തന്റെ പക്ഷത്തു നിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ധർമം പാണ് ഡവ പക്ഷത്താണെ ന്ന റി ഞ്ഞിട്ടും ഭീഷ്മരും കർണനും മറ്റും കൗരവപക്ഷത്തു നിലയുറപ്പിച്ചതും അതു കൊണ്ടുതന്നെ.

സ്വപ്രത്യയസ്ഥര്യമാണ് ദുര്യോധനനിൽ ലേഖകൻ കാണുന്ന പ്രഥമഗു ദ്രോണരും ണം. ഭീഷ്മർ, കർണൻ, ഗാന്ധാരൻ, സിന്ധു രാജൻ എന്നിവരുടെ നടുവിലിരിക്കുമ്പോൾ പ്രകടിപ്പിച്ചിരുന്ന അഹങ്കാരവും സ്വപ്രത്യയ ര്യവും അതേ അളവിൽ മരണക്കിട ക്കയിലും ദുര്യോധനനിൽ കാണാൻ കഴിയു ന്നു. എതിരാളികളോടുള്ള അവജ്ഞയുടെ കാര്യത്തിലും ഈ സ്ഥിരത കാണുവാൻ കഴി യുന്നുണ്ട്.

പുണ്യസ്ഥലമായ സമന്തപഞ്ചകത്തിൽ തുട ല്ലുതകർന്ന് വേദനകൊണ്ടു പുളഞ്ഞ് മര ണാസന്നനായി കിടക്കുകയാണ് ദുര്യോധനൻ. ആ ഘട്ടത്തിൽ വൃദ്ധരായ മാതാപിതാക്കളെ യും ആരോമലായ ഭാര്യയെയും ഓർക്കുന്ന തിനുമുമ്പ് തങ്ങളുടെ ഏക സഹോദരിയായ ദുശ്ശളയെക്കുറിച്ചോർത്താണ് അദ്ദേഹം വ്യസ നിക്കുന്നത്. ഭർത്താവും സഹോദരന്മാരും ന ഷ്ടപ്പെട്ടതിന്റെ ദുഃഖം അവളെങ്ങനെ സഹി ക്കുമെന്ന് ചിന്തിച്ചു വേവലാതിപ്പെടുന്ന സ്നേ ഹസമ്പന്നനായ സഹോദരനെയാണ് വിലാപത്തിൽ നമുക്കു കാണാൻ കഴിയുക. മരണത്തിനു മുമ്പുള്ള നിമിഷങ്ങളിലെ ചിന്ത കളിൽപ്പോലും പ്രകടമാവുന്നത് ദുര്യോധന ന്റെ ഹൃദയോന്നതിയും ആഭിജാത്യവുമാണ്. പ്രതിനായകനെങ്കിലും ചക്രവർത്തിയായ ദുര്യോധനൻ ആദരവ് തോന്നിപ്പിക്കുന്ന സവി ശേഷവ്യക്തിത്വത്തിനുടമയാണെന്ന് തർക്ക മറ്റ സംഗതിയാണ്.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 16.
“എല്ലാവരുടെയും നിഴലുകളെ പിന്നിലേക്ക് വീഴ്ത്തിയ റാന്തലിന്റെ കടുംമഞ്ഞ വെളിച്ച ത്തിൽ വൃദ്ധന്റെ കടക്കണ്ണിൽ നിന്നു ചോര പൊടിയുന്നതു കണ്ട് ആ നിമിഷം, ഭർത്താ വിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു. കഥാന്ത്യം നൽകുന്ന സൂചനകൾ വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കുക.
Answer:
സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങുതിന്നുന്ന വർ’ എന്ന കഥയിൽ, ഖനിത്തൊഴിലാളിയായ മകൻ മരിച്ചതറിഞ്ഞ പിതാവ് മിറലിന് തന്റെ ദുഃഖം പുത്രഭാര്യയോടോ, കുടുംബത്തോടോ പങ്കുവെക്കാൻ സാധിക്കുന്നില്ല. ഭർത്താവിനെ കണ്ടോ?’ എന്ന ജൂലിയാനയുടെ ചോദ്യത്തി നുത്തരം പറയാനാകാതെ നിസ്സഹായനായി നിൽക്കുകയാണയാൾ. ആ കൊച്ചുവീട്ടിലുണ്ടായിരുന്ന ഏതാനും കസേരകളിലായി അവർ അത്താഴം കഴി ക്കാനിരുന്നു. ഭർത്താവ്, പതിവായിരുന്നു കഴിക്കുന്ന ഇരിപ്പിടത്തിലാണ് ജൂലിയാന ഇരുന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ പൊട്ടിത്തൊലിയുരിഞ്ഞു. കിടക്കുന്നതു കണ്ടപ്പോൾ ഖനിത്തൊഴിലാളിയായ, മകന് സംഭവിച്ച അപകടം, മിറലിന് ഓർമവന്നു അയാൾക്കു കഴിക്കാനായില്ല. മിറലിന്റെ കടക്കണ്ണിൽ ചോരപൊടിയുന്ന തുകണ്ടപ്പോൾ, തന്റെ ഭർത്താവിന് എന്തോ അപകടം പിണഞ്ഞുവെന്ന് ജൂലിയാനയ്ക്ക്

ബോധ്യമായി അതു മനസ്സിലാക്കിയപ്പോൾ ഭർത്താവിന്റേതായിരുന്ന ആ ഇരിപ്പിടത്തി ലേക്ക് അവൾ ഉറഞ്ഞിരുന്നു പോയി. കടക്ക ണ്ണിൽ ചോരപൊടിയുക. ഭർത്താവിന്റെ ഇരിപ്പി ടത്തിലേക്ക് ഉറഞ്ഞിരുന്നു പോവുക എന്നീ പ്ര യോഗങ്ങൾ കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഭർത്താവ് നടത്തിവന്നിരുന്ന ഉത്തരവാദിത്വ ങ്ങൾ ജൂലിയാന ഏറ്റെടുക്കേണ്ടതിന്റെ സൂച നകൂടിയാണ്. ഭർത്താവിന്റെ ഇരിപ്പിടത്തിൽ അവർ ഉറഞ്ഞുപോയി’ എന്ന വാക്യത്തിൽ നിന്നും മനസ്സിലാവുന്നത്.

Question 17.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
ഉതിർമണികൾ
“സൗഖ്യങ്ങൾ മാത്രമേ
ലാഭമെന്നെണ്ണായ
ദുഃഖങ്ങളും ബഹുലാഭം
ലാഭങ്ങളേറുമ്പോൾ
താണു വരുന്നത്
ലോഭങ്ങളെന്നറിഞ്ഞാലും
(അക്കിത്തം)
Answer:
പതറാതെ മുന്നോട്ട് “അക്കിത്തത്തിന്റെ ഉതിർമണികൾ എന്ന കവിത സുഖസൗകര്യങ്ങൾ നേട്ടമായി എണ്ണുന്ന സമൂഹത്തിനുള്ള ജീവിതപാഠമാണ്. സുഖങ്ങൾ മാത്രം ലാഭമായി എണ്ണാതെ ദുഃ ഖങ്ങളും ലാഭമായി കാണണമെന്നാണ് കവി പറയുന്നത്. സന്തോഷങ്ങളേക്കാൾ ജീവി തമെന്താണെന്നു നമ്മളെ പഠിപ്പിക്കുന്നത്. ദുഃഖങ്ങളാണ്. കൂടുതൽ കരുത്തോടെ ഉയർന്നു വരാൻ തകർച്ചകൾ സഹായിക്കും. അഹങ്കാരത്തിന്റെ ഭാരം കുറയ്ക്കാനും ജീവി തത്തിന്റെ നശ്വരത ബോധ്യപ്പെടാനും ജീവി തത്തിൽ ദുഃഖങ്ങൾ ഏറ്റുവാങ്ങിയവർക്കു കഴിയും. അതുകൊണ്ടാണ് ഏറ്റവും നല്ല ഗുരു ദുഃഖമാണെന്നു പറയുന്നത്.

ജീവിതത്തിന്റെ വേഗം വർധിച്ചിരിക്കുന്ന പുതി യകാലത്ത് ഏറ്റവും പ്രസക്തമാണ് ഈ കവിത. ജീവിതത്തിൽ തളർച്ചയും തകർച്ചയുമു ണ്ടാകുമ്പോൾ തളരാതെ പിടിച്ചു നിൽക്കാ നും ജീവിതം സുഖ ദുഃഖ സമ്മിശ്രമാണെന്ന് ഓർമപ്പെടുത്താനും ശ്രമിക്കുകയാണ് ‘ഇതിർമണികൾ’ എന്ന കവിതയിലൂടെ അക്കി ത്തം.

Leave a Comment