സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 13 സാധ്യമെന്ത് Sadhyamenthu Notes Questions and Answers Pdf improves language skills.

Sadhyamenthu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 13 Sadhyamenthu Question Answer

Class 6 Malayalam Sadhyamenthu Notes Question Answer

കണ്ടെത്താം പറയാം
Question 1.
‘ജീവിതത്തോടൊരുമ്മ യാചിക്കെ’ – ആരൊയൊ ക്കെയാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർന്നുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നുമെല്ലാമാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്

Question 2.
‘കണ്ണടച്ചു ജപിച്ചുനടന്നു വിണ്ണിലെന്തു കൊതി ക്കുന്നു നമ്മൾ കണ്ണടച്ചു നടക്കുന്നവർക്ക് നഷ്ട പ്പെടുന്ന കാഴ്ചകൾ എന്തെല്ലാം?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നവും നമുക്ക് ആനന്ദം നൽകും. നമുക്ക് കാഴ്ച്ച വെക്കാനായി കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളേന്തി നിൽക്കുന്നു. അമ്പല നടവഴികളിൽ ചെമ്പകങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നില്ല. ഇങ്ങനെയുള്ള മനുഷ്യർ വിണ്ണി ലെന്താണ് കൊതിക്കുന്നതെന്ന് കവി ചോദി ക്കുന്നു.

സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

Question 3.
ആര് ……………………….. ?
കളത്തിലുള്ള വാക്കുകൾ ഉചിതമായി ബന്ധി പ്പിക്കു.
Answer:
താഴ്വര – പുല്ലു പായ വിരിച്ചു വിളി ക്കുന്നു
താമരക്കുളം – എന്നെ താലോലിച്ചീടുക എന്നു മാടിവിളിക്കുന്നു
കാലികൾ – നിൽക്കാതെയുള്ള നമ്മുടെ പാച്ചിൽ നോക്കി നിൽക്കുന്നു
അന്തിക്കതിര് – നീരദത്തുണ്ടിൽ മാരിവില്ല വരച്ചു കളിക്കുന്നു.
കിളികൾ – നിൽക്കാ തോടുന്ന നമ്മളെ കണ്ട് നിന്ദിച്ചു ചിരിക്കുന്നു.

കണ്ടെത്താം എഴുതാം
Question 1.
‘അമ്പലത്തിൽ നടയിലനേകം
ചമ്പകങ്ങൾ വിടർന്നാടി നിൽക്ക
പൂങ്കവിളിൽ പവിഴപ്പൊളിയിൽ
പൂങ്കിനാക്കളൊളി വിതറുമ്പോൾ
ഇതുപോലെ വേറെയും മനോഹരരംഗങ്ങൾ ഈ
കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ടെത്തി എഴുതു.
Answer:
നീരദത്തുണ്ടിലേന്തിക്കതിർകൾ
മാരിവില്ലും വരച്ചു കളിക്കെ
ആടുമേയ്ക്കുന്ന പെൺകിടാവെങ്ങോ
പാടും പാട്ടിൽ വെയിലലിയുമ്പോൾ
അല്ലിൽ പോലും സുഗന്ധം പരത്തി
മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ
ലോലലോപമരീചികൾ നീട്ടി
ശീലതാരകൾ നോക്കി ചിരിക്കെ
അല്ലലാണു നമുക്കുള്ളിലെങ്കിൽ
ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ
ഉത്സവത്തിൽ വിലാസങ്ങൾ പോലും
മത്സരത്തിനു മാത്രമാണെങ്കിൽ,
ഫുല്ലസൗന്ദര്യകാന്തികൾ പുൽകാൻ
ഇല്ല, തെല്ലും നമുക്കിടയെങ്കിൽ,
അന്തമറ്റൊരീ ജീവിതമേതോ
പന്തയമെങ്കിൽ, എന്തനിൽ കാര്യം

കാവ്യഭംഗി ആസ്വദിക്കാം
Question 1.
“ലോല ലോലമരീചികൾ നീട്ടി
ശ്രീലതാരകൾ നോക്കിച്ചിരിക്കെ”
അങ്ങകലെയുള്ള നക്ഷത്രങ്ങൾ ഭൂമിയിലേക്കു നീണ്ടുവരുന്നതുകണ്ട് മനുഷ്യരെ ആശ്വസിപ്പി ക്കാനായി തന്റെ കിരണങ്ങളാൽ മെല്ലമെല്ല നീട്ടി ത്തലോടി ചിരിക്കുകയല്ലേ എന്നു സംശയിക്കുന്നു. ഇതുപോലെ ചുവടെ കൊടുത്ത വരികളുടെ ആശയം വിശദീകരിച്ചു.
Answer:
“നീരദത്തുണ്ടിലന്തി എതിർകൾ
മാരിവില്ലു വരച്ചു കളിക്കെ”
മേഘത്തുണ്ടുകളെയാണ് നീരദത്തുണ്ടുകൾ എന്ന പ്രയോഗത്തിലൂടെ കവി ഉദ്ദേശിക്കുന്നത്. സന്ധ്യാ സമയത്ത് ആകാശത്തിലെ മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിക്കുമ്പോൾ അത് മഴവില്ലിന്റെ ഏഴുനിറങ്ങളായി മാറുന്നതിനെ യാണിവിടെ കവി മനോഹരമായി വർണ്ണിച്ചിരിക്കു ന്നത്.

താരതമ്യക്കുറിപ്പ് തയ്യാറാക്കാം
Question 1.
താഴെ കൊടുത്ത വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
‘കാഴ്ചവയ്ക്കുവാൻ മുത്തുകളേന്തി കാട്ടുപുല്ലു കൾ നീളവേ നിൽക്കേ (സാധ്യമെന്ത്?
‘പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്ന കൽ മുടി ചൂടിന് റാണിമാരായ്’ (മഞ്ഞു തുള്ളി)
Answer:
പ്രഭാതത്തിലെ മനോഹരമായ ദൃശ്യങ്ങളെയാണ് ഇരുകാവ്യഭാഗങ്ങളിലും വർണ്ണിക്കുന്നത്. മഞ്ഞു തുള്ളികൾ എത്തി നിൽക്കുന്ന കാട്ടുപുല്ലുകളുടെ സൗന്ദര്യമാണിവിടെ കവികൾ പറയുന്നത്. നമുക്ക് ദൃശ്യഭംഗി ഒരുക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞു തുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നതെ ന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ കവി സങ്കൽപ്പിക്കുന്നത്. പുല്ല് തന്റെ രഭംഗി എല്ലാ വരെയും കാണിക്കാനായാണ് നിൽക്കുന്നത്. മഞ്ഞുതുള്ളി എന്ന കവിതയിൽ രത്നകിരീടം അണിഞ്ഞ് റാണിമാരെ പോലെയാണ് മഞ്ഞുതു ള്ളികൾ പുൽക്കൊടിത്തലപ്പത്ത് തിളങ്ങുന്നതെ ന്നാണ് ഉളളൂർ സങ്കൽപ്പിക്കുന്നത്. മഞ്ഞുതുള്ളി കൾ അണിഞ്ഞു നിൽക്കുന്ന പുല്ലിന്റെ ഭംഗിയാണി ‘വിടെ ഇരുകവികളും വർണ്ണിക്കുന്നത്.

സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

ആസ്വാദനക്കുറിപ്പ്
Question 1.
കവിതയുടെ ആശയം, പ്രയോഗവിശേഷങ്ങൾ, മനസ്സിലുണർത്തുന്ന വികാരങ്ങൾ എന്നിവ പരി ഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതു.
Answer:
പ്രകൃതിയുടെ സൗന്ദര്യനിധിയിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധ ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്ത ലാണ് ശ്രീ. മാധവൻ അയ്യപ്പത്തിന്റെ സാധ്യമെന്ത് എന്ന കവിത. നാം പ്രകൃതിയിൽ നിന്നെത അകന്നു മാറിയാലും പ്രകൃതി നന്മകളിലേക്ക് അടു ത്തു കൊണ്ടിരിക്കും. പുല്ലും പൂവും വനിയും കിളിയും ഉൾപ്പെടെയുള്ള പ്രകൃതിയെ ആസ്വദി ക്കാതെ നാം ഓരോ വേവലാതിയിലാണ്. ജീവി തപ്പാച്ചിലിൽ നമുക്കായുള്ള തലോടൽ. നാമറി യാതെ പോകുന്നു. കുഞ്ഞുങ്ങൾ ഇതെല്ലാം ആസ്വ ദിക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം വിണ്ണിലെന്താണ് കൊതിക്കുന്നതെന്നാണ് കവി ചോദിക്കുന്നത്.

അൽപനേരം ഒന്നിരിക്കു എന്ന് പറഞ്ഞ് പുല്ലുപായ വിരിച്ചു താഴ്വരയും, എന്നെ ഒന്നു തലോടുക എന്ന് പറഞ്ഞുകൊണ്ട് താമരക്കുളവും നമ്മെ മാടി വിളിക്കുന്നു. എന്നാൽ നമ്മളാകട്ടെ നിൽക്കാതെയുള്ള ജീവിതപ്പാച്ചിലി ലാണ് മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ രശ്മികൾ വരച്ചു കളിക്കുമ്പോൾ, ആട് മേയ്ക്കുന്ന പെൺകിടാവ് എങ്ങ് നിന്നോ പാടുന്ന പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോൾ കുന്നിൻ ചായിലെ പാറ നമ്മെ ഈ ഭംഗി ആസ്വദിക്കാൻ വിളിക്കുകയാണ്.

നില്ക്കാതെ ഓടുന്ന നമ്മെ നോക്കി കിളികൾ പരിഹസിച്ചു ചിരിക്കുകയാണ്. രാത്രിയിലാകെ സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും മൃദുലരശ്മികൾ നീട്ടി നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരിക്കുമ്പോഴും സങ്കടമാണ് നമ്മുടെ ഉള്ളിലെങ്കിൽ, ഹൃദയത്തിന് ശാന്തിയില്ലെങ്കിൽ, ഉത്സവാഘോഷങ്ങൾ പോലും മത്സരത്തിന് മാത്ര മാണെങ്കിൽ നമുക്ക് ഈ വിടർന്നു നിൽക്കുന്ന സൗന്ദര്യത്തിന്റെ ശോഭ ആസ്വദിക്കാൻ സമയമില്ലാതെ ഓടി നടക്കുന്ന മനു ഷ്യർക്ക് ഈ ജീവിതം കൊണ്ട് മറ്റെന്താണ് സാധ്യ മാവുക എന്ന് കവി ചോദിക്കുന്നു

ചേരുംപടി ചേർക്കാം
Question 1.
സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13 1
എല്ലാ പദങ്ങളും എല്ലാറ്റിനോടും ചേരുന്നില്ല. എന്തുകൊണ്ട്? ചർച്ച ചെയ്യുക.
Answer:
നാമത്തോടും ക്രിയയോടും ഒപ്പം വിശേഷണപദ ങ്ങൾ ചേർത്തെഴുതുന്ന രീതിയാണിത്. ഓരോ നാമത്തോടും വിശേഷണപദങ്ങൾ മാത്രമേ ചേരു കയുള്ളൂ.

Class 6 Malayalam Adisthana Padavali Notes Question Answer Textbook Solutions Pdf Free Download

Expert Teachers at HSSLive.Guru has created Class 6 Malayalam Adisthana Padavali Notes Pdf Free Download of 6th Standard Malayalam Adisthana Padavali Textbook Solutions Questions and Answers Notes Pdf Chapters Summary in Malayalam, ആദിസ്ഥാന പാഠാവലി 6 Notes are part of Kerala Syllabus 6th Standard Textbooks Solutions. Here we have given Std 6 Malayalam Adisthana Padavali Notes of SCERT Class 6 Malayalam Adisthana Padavali Solutions. Students can also read Class 6 Malayalam Kerala Padavali Notes Pdf.

Malayalam Adisthana Padavali Class 6 Solutions

6th Standard Adisthana Padavali Notes

Std 6 Malayalam Adisthana Padavali Notes Unit 1 മനസ്സുതുറക്കാം

Adisthana Padavali Class 6 Notes Unit 2 പൂത്തുതിമിർക്കാം

Class 6 Adisthana Padavali Notes Unit 3 ഒത്തുതുഴയാം

Class 6 Adisthana Padavali Notes Chapters Summary

Class 6 Malayalam Adisthana Padavali Notes Pdf Free Download

SCERT Class 6 Malayalam Adisthana Padavali Solutions (Old Syllabus)

Unit 1 സ്നേഹസ്പർശം

Unit 2 കേരളീയം

Unit 3 സ്വാതന്ത്ര്യം തന്നെ ജീവിതം

Class 6 Adisthana Padavali Notes Chapters Summary (Old Syllabus)

Malayalam Adisthana Padavali Class 6 Question Paper Pdf (Old Syllabus)

6th Standard Malayalam Adisthana Padavali Notes

We hope the given Kerala Syllabus 6th Standard Malayalam Adisthana Padavali Notes, Class 6 Malayalam Adisthana Padavali Question Answer will help you. If you have any queries regarding Malayalam Adisthana Padavali Class 6 Solutions, Std 6 Malayalam Adisthana Padavali Notes, drop a comment below and we will get back to you at the earliest.

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Victoria Vellachattam Summary

Victoria Vellachattam Summary in Malayalam

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 1
മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന് ശങ്ക രൻകുട്ടി എന്ന കുഞ്ഞിരാമൻ പൊറ്റെക്കാട്ട്. 1913 മാർച്ച് 14-ന് കോഴിക്കോട്ടു ജനിച്ചു. ലോകം എന്നാൽ ഭൂപട ത്തിൽ കാണുന്നതിനപ്പുറം ഭാവനയിൽ പോലും കാണു വാൻ കഴിഞ്ഞിരുന്ന കാലത്തു കപ്പൽ മാർഗ്ഗം പൊറ്റെ ക്കാട് ലോകം കാണാനിറങ്ങി. തന്റെ യാത്രാനുഭവ ങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യ കൃതിക ളാക്കി സവിസ്താരം എഴുതി. യാത്രാവിവരണ സാഹി ത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ അദ്ദേഹം സന്ദർശിച്ചു. നേപ്പാൾ യാത്ര, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, ലണ്ടൻ നോട്ട്ബുക്ക്, ഇന്തോനേഷ്യൻ ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബൊഹീമിയൻ ചിത്രങ്ങൾ, ബാലിദ്വീപ് എന്നിവ അദ്ദേ ഹത്തിന്റെ സഞ്ചാര കൃതികളാണ്. സഞ്ചാര കൃതി കൾക്കു പുറമേ നോവലുകൾ, ചെറുകഥാ സമാഹാര ങ്ങൾ, കാവ്യസമാഹാരങ്ങൾ, നാടകങ്ങൾ എന്നിവ യെല്ലാം എഴുതിയിട്ടുണ്ട്. എസ്.കെ.യുടെ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളി ലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുര സ്കാരം, കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1982 ആഗസ്റ്റ് 6-ന് അന്തരിച്ചു.

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പാഠസംഗ്രഹം

മനുഷ്യന്റെ കണ്ണുകൾ കാണാത്ത വിക്ടോറിയ വെള്ളച്ചാട്ടത്തെക്കണ്ട് ദേവതകൾ ആശ്ചര്യപ്പെട്ടി രിക്കാമെന്ന് ഡേവിഡ് ലിവിങ്സ്റ്റർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീവണ്ടിയിൽ ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറ മുള്ള സാംബസിപ്പാലം കടക്കുമ്പോഴാണ് ലേഖകൻ വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം.

നിലാവിൽ പാൽക്കുടം മറയുന്നതുപോലെയുള്ള വെള്ളച്ചാട്ടദൃശ്യമായിരുന്നു അത്. പിറ്റേന്നാണ് ലേഖ കൻ സുഹൃത്തിനൊപ്പം വെള്ളച്ചാട്ടത്തിനടുത്തെത്തി യത്. ചെകുത്താന്റെ കുത്തിത്തിരുപ്പ് എന്ന ഏറ്റവും തെക്കുഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്ത് കുറെ നേരം അവർ ഇരുന്നു. സൂര്യാസ്തമയത്തിൽ വെള്ളച്ചാട്ട ഭംഗി ആസ്വദിച്ച് മൂന്നാം ദിവസവും ലേഖകനും അവിടെയത്തി. അന്ന് വിസ്തരിച്ച് കാഴ്ചകൾ കണ്ടു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങൾ വെള്ളച്ചാട്ടത്തിനുണ്ടെന്ന് ഇംഗ്ലീഷ് സാഹിത്യകാരൻ പറഞ്ഞത് വാസ്തവമാ ണെന്ന് ബോധ്യപ്പെട്ടു. ലോകത്തിലെ വെള്ളച്ചാട്ട ങ്ങൾക്കെല്ലാം ഈ തത്ത്വം ബാധകമാണെങ്കിലും ഓരോ വെള്ളച്ചാട്ടത്തിനും പുതുമയുള്ള തായി കാണാം. ഒരു നിരന്ന സ്ഥലത്തു വച്ച് വെള്ളച്ചാട്ടമാ യിത്തീരുന്നുവെന്നതാണ് സാം ലസി വെള്ളച്ചാട്ട ത്തിന്റെ പ്രത്യേകത.

സമതലത്തിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ജല പ്രവാഹം വളരെത്താഴെയുള്ള പിളർപ്പിലേയ്ക്ക് പതിക്കും വിധമാണ് വെള്ളച്ചാട്ടത്തിന്റെ വീഴ്ച. വെള്ള ച്ചാട്ടത്തിന്റെ എതിർവശത്തു നിന്നാൽ അതിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയും. പശ്ചിമാഫ്രിക്കയിലെ
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 2
അങ്കോലക്കാടുകളിൽ നിന്ന് 800 മൈൽ തെക്കോട്ടൊ ഴുകിയാണ് വെള്ളച്ചാട്ടമായിത്തീരുന്നത്. അതിനു ശേഷം പാറപ്പിളർപ്പിലൂടെ 40 മൈൽ ഒഴുകി വിശാല മയാ നദിയാകുകയും വീണ്ടും 900 മൈൽ സഞ്ചരിച്ച് ഷിജേ എന്ന സ്ഥലത്തു വച്ച് ഹിന്ദു മഹാസമുദ്രത്തിൽ എത്തിച്ചേരുന്നു. 4,75,000 ചതുരശ്ര മൈൽ പ്രദേശത്തെ സാംബസി നദി വെള്ളച്ചാട്ടം. നിറഞ്ഞ നദിയും തെളിഞ്ഞ ആകാശവും ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നു. ഏപ്രിൽ മെയ് മാസത്തിലെ മഴക്കാലത്താണ് വെള്ള ച്ചാട്ടത്തിന് വലുപ്പവും ശക്തിയും കൈവരുന്നത്. നിറ ഞ്ഞൊഴുകി വരുന്ന വെള്ളച്ചാട്ടത്തെ തുരുത്തുകൾ നാലാക്കി മുറിയ്ക്കുന്നതു കൊണ്ടാണ് ഇത് നാല് വെള്ളച്ചാട്ടമായിത്തീരുന്നത്.

കിഴക്കേ അരുവിച്ചാട്ടം, മഴ വില്ലിന്റെ വെള്ളച്ചാട്ടം, പ്രധാന വെള്ളച്ചാട്ടം, ചെകു ത്താന്റെ കുത്തിത്തിരിപ്പ് എന്നിവയാണ് ആ നാല് വിഭാ ഗങ്ങൾ. 353 അടി ഉയരത്തിൽ നിന്ന് പതിയ്ക്കുന്ന വെള്ളം വീണ്ടും മഴയായി കാടുകളിൽ ചിതറിക്കൊ ണ്ടിരിക്കുന്നു. തിരുവാതിര ഞാറ്റുവേലയിലെ ജലധാ രയിൽ സസ്യലതാദികൾ കരുത്തോടെ വളർന്നു. കേര ളത്തിലെ കുരുമുളക് ചെടി ഇവിടെ സമൃദ്ധമായി വള രുമെന്ന് ലേഖകൻ വിചാരിക്കുന്നു. വെള്ളച്ചാട്ടം കണ്ടാ സ്വദിക്കുന്നതിന് ഒറ്റയടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. നാല റടി താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന കൂർത്ത പാറ ക്കെട്ടാണ് “ആപൽക്കരമായ മുനമ്പ് ‘ എന്നറിയപ്പെടു ന്നത്.

ഈ പാറയിൽക്കാണപ്പെടുന്ന സ്ത്രീയുടെ കാലടി അവ്വായുടേതാണെന്നാണ് വിശ്വാസം. ശബരിമലയിലെ ശ്രീരാമപാദവും അവ്വായുടെ പാദവും ഏതാണ്ട് ഒരു പോലെയുണ്ടെന്ന് ലേഖകൻ പറയുന്നു. മഴക്കാടു കഴി ഞ്ഞാലുള്ള കാഴ്ച ചെകുത്താന്റെ കുത്തിത്തിരിപ്പാണ്. 200 അടി ഉയരവും 90 അടി വീതിയുമുണ്ട് ഈ ജലധാ രയ്ക്ക്. ഇതിന് എതിരെയുള്ള കാട്ടുമരങ്ങൾക്കിടയിൽ ഡേവിഡ് ലിവിങ്സ്റ്റ് ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സാംബസി നദിയുടെ ദക്ഷിണ റൊഡേഷ്യൻ തീരത്തു നിന്ന് മഴക്കാലത്ത് നാടൻ തോണിയിലും വേനൽക്കാ ലത്ത് വെള്ളത്തിലൂടെ നടന്നും ‘ ചെകുത്താന്റെ കുത്തി ത്തിരുപ്പി’ നടുത്തുള്ള തുരുത്തിൽ എത്താം. ഇവിടെ നിന്നാൽ സാംബസി പാതാളത്തിലേയ്ക്ക് നിരങ്ങി ഞരങ്ങിവീഴുന്നത് കാണാം.

നാലു വെള്ളച്ചാട്ടങ്ങളിലെയും വെള്ളം ഒന്നിച്ചു ചേരുന്ന കയം തിളയ്ക്കുന്ന പാത്രം’ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്ന് പിളർപ്പിലേയ്ക്ക് വെള്ളം അപ്രത്യക്ഷമാകുന്നു. വിക്ടോറിയ വെള്ള ച്ചാട്ടം അത്ഭുതരസമല്ല. മറ്റെന്തോ രസമാണുണ്ടാ ക്കുന്നത്. ഒരിക്കൽ ചുറ്റി നടന്നതുകൊണ്ട് അതിനെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.

പദപരിചയം
ദർശിക്കുക – കാണുക
അഴകുറ്റ – ഭംഗിയേറിയ
അനുസ്യൂതം – ഇടവിടാതെ
ആരവം – ശബ്ദം
അഴക് – ഭംഗി
സ്വകീയം – സ്വന്തമായുള്ള
ജലപാതം – വെള്ളച്ചാട്ടം
ഗംഭീരം – ഘോരമായ, മഹത്ത്വമുള്ള
പടലം – കൂട്ടം, സമൂഹം
പശ്ചിമം – പടിഞ്ഞാറ്
നിഗൂഢത – രഹസ്യം
വിശാലമായ – വിസ്തൃതമായ
ഊർജസ്വലത – പ്രസരിപ്പ്
മൂർധന്യം – മുഖ്യമായ
മൂടുപടം – പുതപ്പ്
പാടേ – മുഴുവനേ
നിദാനം – പ്രധാനകാരണം, മുഖ്യകാരണം
തുരുത്ത് – ദ്വീപ്
മട്ടിൽ – രീതിയിൽ
പ്രയാണം – യാത്ര
ഗ്രഹിക്കുക – മനസ്സിലാക്കുക

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പര്യായം
കണ്ണ് – നയനം, നേത്രം
കാഴ്ച – ദൃഷ്ടി, ദർശനം
നിലാവ് – ചന്ദ്രിക, കൗമുദി
രാത്രി – നിശ; രജനി
സന്ധ്യ – അന്തി, പ്രദോഷം
പ്രഭാതം – ഉഷസ്സ്, വിഭാതം
ലോകം – ജഗത്ത്, ജഗതി
നദി – പുഴ, സരിത്ത്
പഴ – മാരി, വർഷം
ആകാശം – അംബരം, ഗഗനം
കാട് – വാനം, കാനനം
കുട – ഛത്രം, ആതപത്രം
സ്‌ത്രീ – നാരി, മഹിള
വായ് – ആസ്യം, വദനം, മുഖം

പിരിച്ചെഴുതുക
മുമ്പൊരിക്കലും – മുമ്പ് + ഒരിക്കലും
ആകാശത്തിൽ – ആകാശം + ഇൽ
കേട്ടുതുടങ്ങിയിരുന്നു – കേട്ടു + തുടങ്ങി + ഇരുന്നു
ജലപാതത്തിന്റെ – ജലപാതം + ന്റെ
വഴുതിവീഴുകയാണുണ്ടായത് – വഴുതി + വീഴുക + ആണ് + ഉണ്ടായത്
നിഗൂഢതയിൽ നിന്നുദ്ഭവിക്കുന്ന – നിഗൂഢ + ഇൽ + നിന്ന് ഉത്ഭവിക്കുന്ന
സാഹസപ്പെട്ടൊഴുകിയതിനു – സാഹസപ്പെട്ട് + ഒഴുകി+ അതിന് + ശേഷം
നദിയായിത്തീരുന്നുള്ളൂ – നദി + ആയി + തീരുന്നു + ഉള്ളൂ
ഇവിടെത്തന്നെയാണ് – ഇവിടെ + തന്നെ + ആണ്
ഒറ്റയടിപ്പാതകൾ – ഒറ്റ + അടി + പാതകൾ
വായിൽ നിരപ്പിണ്ഡവുമായി – വാ + ഇൽ + നൂരപിണ്ഡം + ഉം + ആയി

വിഗ്രഹിക്കുക
വിക്ടോറിയാ വെളളച്ചാട്ടം – വിക്ടോറിയാ എന്ന വെള്ളച്ചാട്ടം
ഗുജറാത്തി സുഹൃത്തിനെയും – ഗുജറാത്തിയായ സുഹൃത്തിനെയും
നീരാവിപടലങ്ങൾ – നീരാവിയുടെ പടല ങ്ങൾ
നിരന്തരാരവം – നിരന്തരമായ ആരവം
പാറിപ്പിളർപ്പിലേയ്ക്ക് – പാറയുടെ പിളർപ്പി ലേയ്ക്ക്
ശ്രീരാമപാദം – ശ്രീരാമന്റെ പാദം
കാട്ടുമരങ്ങൾക്കിടയിൽ – കാട്ടിലെ മരങ്ങൾക്കി ടയിൽ

വിപരീതപദം
ഗുണം × ദോഷം
പുതുമ × പഴമ
സാന്നിധ്യം × അസാന്നിധ്യം
പശ്ചിമം × പൂർവ്വം

അർത്ഥവ്യത്യാസം എഴുതുക
ദേശീയം – ഒരു രാജ്യത്തെ മുഴുവൻ കാര്യങ്ങൾ
പ്രാദേശികം – ഒരു പ്രത്യേക പ്രദേശത്തെ സംബ ന്ധിച്ച കാര്യങ്ങൾ
സാർവദേശീയം – ലോകത്തിലെ മുഴുവൻ വസ്തുതകൾ

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പദങ്ങൾ നിർമ്മിക്കാം
ചുവട്
ചുവട് – ചുവടടയാളം
ചുവടുപിടിക്കുക
ചുവടുപിഴയ്ക്കുക
ചുവടുമാറുക
ചുവടളക്കുക
ചുവടുകോൽ
മരച്ചുവട്

ദളം
ദളം – സേവാദളം
കമലദളം
ദളപതി
പുഷ്പദളം

നാട്
നാട് – മലനാട്
ഇടനാട്
നാടുവാഴി
നാടോടി
നാടു നീങ്ങുക
നാടുവിടുക
നാടുമറക്കുക, നാടിന്റെ നട്ടെല്ല്

പ്രയോഗഭംഗി
‘താനേ കിളിർത്തതാണീ മരം’
ഇതുപോലെയുള്ള പ്രയോഗങ്ങൾ കണ്ടെത്തുക

താനേ വളർന്നതാണീമരം
പൊടിച്ചു കിളിർത്തതാണീ മരം
ഉയർന്നു നിറഞ്ഞതാണീ മരം
ഉയർന്നതാണവൻ
ഇറങ്ങിപ്പുറപ്പെട്ടതാണവൻ
വരച്ചതാണവൻ
നടണതാണവൻ

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 12 വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Notes Questions and Answers Pdf improves language skills.

Victoria Vellachattam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 12 Victoria Vellachattam Question Answer

Class 6 Malayalam Victoria Vellachattam Notes Question Answer

വായിക്കാം പറയാം
Question 1.
തീവണ്ടിയാത്രയ്ക്കടിയിലെ അനുഭവം എന്താ യിരുന്നു?
Answer:
നല്ല നിലാവുള്ള രാത്രിയിൽ ഒരു ട്രെയിൻ യാത്ര യിലായിരുന്നു പൊറ്റെക്കാട്ട്. തീവണ്ടി ലിവി ങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറത്തുള്ള സാംബ സിപ്പാലം കടക്കുമ്പോഴാണ് അദ്ദേഹം അർഫർലോങ് ദൂരത്തായി വിക്ടോറിയാ വെള്ള ച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യമായി കണ്ടത്. ജല പാതത്തിന്റെ ആരവം അതിനും കുറെ മുമ്പുതന്നെ അദ്ദേഹം കേട്ടു തുടങ്ങിയിരുന്നു. നിലാവിൽ പാൽക്കുടം മറിക്കുന്നതു പോലെയാണ് ആ കാഴ്ച എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. തീവണ്ടി അൽപ്പം കൂടി മുന്നോട്ടു പോയപ്പോൾ ആ കാഴ്ച മറഞ്ഞുപോവുകയും ചെയ്തു.

Question 2.
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്നു പറയാൻ കാരണമെന്ത്?
Answer:
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്ന് പൊറ്റെക്കാട്ട് പറയുന്നു. മഴമാറി നദി നിറഞ്ഞ ആകാശം തെളിഞ്ഞു നിൽക്കുന്ന കാല മായതിനാൽ ഈ സമയത്തു വ്യക്തമായി. വെള്ള ച്ചാട്ടം കാണാം. ഏപ്രിൽ-മെയ് മാസങ്ങളിലാണ് വെള്ളച്ചാട്ടം വലുപ്പം കൊണ്ടും, ശക്തികൊണ്ടും ഊർജ്ജസ്വലത കൊണ്ടും ഉഗ്രരൂപിയാകുന്നതെ ങ്കിലും ഈ സമയത്തു നീരാവിയുടെ കനത്ത മൂടു പടം സന്ദർശകരുടെ കാഴ്ചയെ മറയ്ക്കുന്നത് കൊണ്ട് ഒരു നരച്ച അന്തരീക്ഷമല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 3.
ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമയെ വർണിച്ചത് എങ്ങനെ?
Answer:
ചെകുത്താന്റെ കുത്തിത്തിരിപ്പ് എന്ന വെള്ളച്ചാട്ട ത്തിന്റെ എതിർഭാഗത്തു കരയിൽ പടർന്നു പന്ത ലിച്ചു നിൽക്കുന്ന കാട്ടുമരങ്ങൾക്കിടയിലാണ് ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമ സ്ഥാപിച്ചിരിക്കു ന്നത്. ലിവിങ്സ്റ്റൺ, തലയിൽ മഞ്ഞുതൊപ്പിയും കൈയിൽ ഊന്നിപ്പിടിച്ച് മുളവടിയുമായി വെള്ള ച്ചാട്ടത്തെ അത്ഭുതത്തോടെ നോക്കുന്ന മട്ടിലാണ് ആ പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്.

Question 4.
നദി ഉയർന്ന കുന്നിൽ നിന്നോ പാറക്കെട്ടിൽ നിന്നോ പെട്ടെന്നു കീഴ്പ്പോട്ടു ചാടുകയല്ല ചെയ്യു ന്നത്, സമതലത്തിലൂടെ പ്രവഹിച്ചുകൊണ്ടി രിക്കെ ഗംഭീരമായൊരു പാറപ്പിളർപ്പിലേക്കു വഴുതി വീഴുകയാണുണ്ടായത്. ഇതുപോലെ സഞ്ചാരി വിവരിക്കുന്ന മറ്റു കാഴ്ചകൾ കണ്ടെത്തി പറയു
Answer:
നല്ല നിലാവുള്ള ഒരു രാത്രിയിൽ, ഞാൻ സഞ്ചരി ച്ചിരുന്ന തീവണ്ടി ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷ നപ്പുറത്തുള്ള സംബസിപ്പാലം കടക്കുമ്പോഴാണ് വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യ മായി ദർശിച്ചത്. ജലപാതത്തിന്റെ അനുസ്യൂത മായ ആരവം കുറെ മുമ്പുതന്നെ കേട്ടു തുടങ്ങി യിരുന്നു. തീവണ്ടി പാലം കയറിയപ്പോൾ, പടി ഞ്ഞാറു ഭാഗത്ത് അരഫർലോങ് അകലെയായി, നിലാവിൽ പാൽക്കുടം മറിക്കുമ്പോഴുള്ള ഒരു കാഴ്ച.

വെള്ളച്ചാട്ടത്തിനു നിദാനമായ പിളർപ്പിന്റെ വക്കിൽ കിടക്കുന്ന തുരുത്തകൾ അനർഗളമായി വരുന്ന ജലപ്രവാഹത്തെ നാലായി മുറിക്കുകയും, അങ്ങനെ വിശാലമായ ഒരൊറ്റ ജലപാതത്തിനും പകരം നാലു വെള്ളച്ചാട്ടങ്ങൾ ഉണ്ടായിത്തീരു കയും ചെയ്യുന്നു.

353 അടി ഉയരത്തിൽ നിന്ന് എത്രയോ ആയിരം കുതിരശക്തിയോടെ താഴത്തെ പാതാളപ്പിളർപ്പി ലേക്കു പതിക്കുന്ന ജലത്തിന്റെ സമ്മർദ്ദത്തിൽ നിന്നു തള്ളിയുയരുന്ന നീർക്കണങ്ങളുടെ നിര ന്തരപടലങ്ങൾ ആകാശത്തിൽ ഉയർന്ന് വീണ്ടും മഴപോലെ മറുഭാഗത്തെ ഈ കാടുകളിൽ ചിതറി വീണു കൊണ്ടേയിരിക്കുന്നു.

നാലു വെള്ളച്ചാട്ടങ്ങളിൽ നിന്നുമുള്ള വെള്ളം മുഴു വനും ഒന്നായി തിളച്ചു മറിഞ്ഞു നുരച്ചിരമ്പി ക്കൊണ്ടു താഴെ വിശാലമായ ഒരു കൊട്ടത്ത ത്തിൽ വന്നു ചേരുന്നു.

വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു. എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു.

വർണനയുടെ ഭംഗി
Question 1.
“വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു.
എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു”. ഈ വർണനയുടെ സവിശേഷത ചർച്ച ചെയ്തു.
Answer:
വിക്ടോറിയ വെള്ളച്ചാട്ടം നേരിൽ കണ്ട് അനു ഭവം കാവ്യാത്മകമായ രീതിയിൽ വായനക്കാരുടെ മനസ്സിൽ വരച്ചിടുന്ന ഒരു വർണ്ണനയാണിത്. ഉയ രത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലച്ചുറ്റി വായിൽ നുരയും പതയുമായി മുരളുന്ന ഒരു പാമ്പിനോടാണ് പൊറ്റെക്കാട് ഇവിടെ സാംബസി നദിയെ ഉപമിക്കുന്നത്. ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം പാറകളിൽ തട്ടി നുരയും പതയുമായി രൂപം മാറുന്ന ചിത്രം ഈ വർണനയിലൂടെ നമ്മുടെ മനസ്സിൽ തെളിയുന്നു. പിന്നീട് പതുക്കെ പാറകളുടെ ഇടയിലേക്ക് ഒഴു കിപ്പോകുന്ന നദിയുടെ ചലനത്തെ ഒരു പാമ്പ് മാള ത്തിലേക്ക് ഇഴഞ്ഞു പോകുന്നതുമായാണ് ഉപമി ക്കുന്നത്. ഇത്തരം വർണ്ണനകളിലൂടെ നാം നേരിട്ട് കാണാത്ത വെള്ളച്ചാട്ടത്തിന്റെ രൂപത്തെയും ഗതി യെയും നമുക്ക് പരിചിതമായ കാഴ്ചകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് പൊറ്റ ക്കാട്. കാഴ്ചയുടെ മാസ്മരികത നേരിട്ടനുഭവി ക്കുന്ന ഒരനുഭൂതി വായനക്കാരിൽ സൃഷ്ടിക്കാൻ ഇത്തരം വർണ്ണനകളിലൂടെ അദ്ദേഹത്തിന് കഴി യുന്നു.

Question 2.
ചിത്രത്തിലെ ദൃശ്യം വിവരിച്ചുകൊണ്ട് നിങ്ങൾ നേരത്തേ എഴുതിയ വർണന സൂചകങ്ങൾ ഉപ യോഗിച്ച് വിലയിരുത്തു. വർണനകൾ വിലയി രുത്താൻ എന്തെല്ലാം സൂചകങ്ങൾ ഉപയോ ഗിക്കാം?
സൂചകങ്ങൾ
• യോജിച്ച പദപ്രയോഗം
• വിശദാംശങ്ങൾ ചേർക്കണം
• പരിചിതമായ വസ്തുക്കളുമായി താരതമ്യം
• വായനക്കാരന്റെ മനസ്സിൽ ഒരു ചിത്രം രൂപ പ്പെടണം.
സൂചകങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്തി എഴുതൂ.
Answer:
ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിന്റെ കീരി ടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറി യപ്പെടുന്നത്. തെളിഞ്ഞു നിൽക്കുന്ന നീലാകാശ ത്തിനു താഴെ മഞ്ഞിന്റെ പുതപ്പണിഞ്ഞു ഒരു കൊമ്പനാനയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാ ക്കരയിലായി പച്ചയണിഞ്ഞു നിൽക്കുന്ന മരങ്ങ ളുടെ നീണ്ട നിര. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളു മായി ശാന്ത രൂപിണിയായ തടാകം ഒരു കണ്ണാടിപോലെ ചുറ്റുമുള്ള പ്രകൃതി യുടെ സൗന്ദര്യം തന്നിൽ പ്രതിഫലിപ്പിക്കുന്നു. തടാകക്കരയിലുള്ള പൂക്കളും ചെടികളും ഒരു പച്ച പരവതാനി വിരിച്ചപോലെ തോന്നിക്കുന്നു. തടാ കത്തിൽ കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട് നീങ്ങുന്ന പല വർണ്ണങ്ങളിലുള്ള തോണികൾ. എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്

എഴുത്തുകാരന്റെ മനസ്സിലൂടെ
Quetsion 1.
• “ഈ നിരന്തരമായ തിരുവാതിര ഞാറ്റുവേല യിലെ ജലധാരയിൽ മരങ്ങളും വള്ളികളും സദാ തഴച്ചും പച്ചപ്പും പുഷ്പിച്ചും കാണ പ്പെടുന്നു”.
• “ഇതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പമ്പാസരസ്സിനടുത്തു കാട്ടിൽ കണ്ട ശ്രീരാമ പാദമാണ്”.
ആഫ്രിക്കൻ അനുഭവം പങ്കുവയ്ക്കുമ്പോൾ എസ്.കെ.യെ ഇത്തരം ഓർമ്മകളിലൂടെ സഞ്ച രിക്കാൻ പ്രേരിപ്പിച്ച മനോഭാവം എന്തായി രിക്കും? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Answer:
മുൻപ് കണ്ടതും അനുഭവിച്ചതുമായ അനുഭവങ്ങൾ നമ്മുടെ മനസ്സിൽ ചില ചിത്രങ്ങൾ രൂപപ്പെടുത്തി യിരിക്കും. അതിനു സമാനമായ അനുഭവങ്ങൾ വായിക്കുമ്പോൾ അത് നമ്മുടെ ഭാവനയിൽ തെളിഞ്ഞു വരുന്നു. ഇത് പോലെ ആളുകൾ ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത കാഴ്ചകൾ അവർക്കു പരിചിതമായ കാഴ്ചകളോട് ബന്ധപ്പെ ടുത്തി വർണ്ണിക്കുന്ന ശൈലിയാണ് എസ്.കെ. സ്വീകരിച്ചിരുന്നത്.

വെളളച്ചാട്ടത്തിന്റെ ശക്തിയിൽ ഉയരുന്ന ജലക ണികകൾ നിർത്താതെ പെയ്യുന്നതിനെ തിരുവാ തിര ഞാറ്റുവേലയുമാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേ കത തിരിമുറിയാതെ മഴപെയ്യും എന്നുള്ളതാണ്. ആളുകൾക്ക് പരിചിതമായ തിരുവാതി ഞാറ്റുവേ ലയിലൂടെയും,. ശ്രീരാമപാദത്തിലൂടെയും അപരി ചിതമായ വിക്ടോറിയ വെള്ളച്ചാട്ട കാഴ്ചകളെ എസ്.കെ. പരിചയപ്പെടുത്തുന്നു. ടെലിവിഷൻ പ്രചാരത്തിൽ വരുന്ന തിനു മുമ്പ്, ലോകം എന്നാൽ ഭൂപടത്തിൽ കാണുന്നതിനുപ്പുറം ഭാവ നയിൽ പോലും അധികമാർക്കും കാണുവാൻ കഴി യാതിരുന്ന കാലത്തു തന്റെ അനുഭവങ്ങൾ വായ നക്കാരുടെ മനസ്സിൽ എളുപ്പത്തിൽ പതിയാൻ എസ്.കെ.തിരഞ്ഞെടുത്ത ശൈലിയാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

ഞാൻ വെള്ളച്ചാട്ടമായപ്പോൾ
Question 1.
സാംബസി നദിയിലാണല്ലോ വിക്ടോറിയാ വെള്ളച്ചാട്ടമുളളത്. വിക്ടോറിയ വെള്ളച്ചാട്ട ത്തിന്റെ കഥ നദിയുടെ ആത്മഗതമെന്ന മട്ടിൽ എഴുതി അവതരിപ്പിച്ചു.
Answer:
ആത്മഗീതം

  • മറ്റൊരാളോട് പറയുന്ന ഭാഷണമല്ല ആത്മഗതം
  • അത് തന്നോടു തന്നെയുള്ള പറച്ചിലാണ്
  • മറ്റാരും കേൾക്കാനില്ലാത്തതു കൊണ്ട് തനിയെ പറയുന്നതുമല്ല.
  • ദീർഘമായ കഥപറച്ചിൽ ആത്മഗതമാവില്ല
  • വൈകാരികാംശം കൂടിയ ഒരു പ്രകാശനമാണ് ആത്മഗതം.
  • ആത്മകഥയും ആത്മഗതവും ഒന്നല്ല.

ഒരുപാട് നൂറ്റാണ്ടുകളായി എന്റെയീ യാത്ര തുട ങ്ങിയിട്ട്. സാംബസി നദിയായി ജന്മമെടുത്ത്, ഒരു പാട് കാഴ്ചകൾ കണ്ടു ഒഴുകിയൊഴുകി പാറയിടു ക്കുകളിലേക്കു ഒരു വെള്ളച്ചാട്ടമായി പതിച്ച്, അവിടെ നിന്ന് വീണ്ടുമൊഴുകി ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത് വരെയുള്ള എന്റെ യാത്ര……… .എന്നെപോലെ എത്രയെത്ര വെള്ള ച്ചാട്ടങ്ങൾ ഈ ലോകത്തുണ്ടാവാം…………..
എങ്കിലും ഞാൻ തന്നെയാണ് എല്ലാത്തിലും മിക ച്ചതെന്ന് എന്നെ കാണാൻ വരുന്ന ആളുകൾ പറ യുന്നത് കേൾക്കാം…. അപ്പോൾ അഭിമാനം തോന്നും. എന്നെ കാണാൻ വരുന്നവർക്കെല്ലാം എന്നെ ഇഷ്ടമാണ്, കുട്ടികളും വലിയവരും എല്ലാം വരും. എനിക്കിഷ്ടമാണ്, അവർക്കു മുന്നിൽ പാറ യിടുക്കിലേക്കു ആഞ്ഞുപതിച്ചു നുരയും പതയു മായി മാറി വിസ്മയക്കാഴ്ചയൊരുക്കാൻ………. താവാം എന്റെ ജന്മലക്ഷ്യം.

വായിക്കാം, പങ്കുവയ്ക്കാം
Question  1.
എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് നിങ്ങൾ ക്കിഷ്ടപ്പെട്ട ഭാഗം ക്ലാസിൽ വായിച്ചവതരിപ്പി ക്കുക. ഇഷ്ടപ്പെടാനുളള കാരണവും വിശദീക രിക്കുമല്ലോ.
Answer:
നൈൽ നദിയുടെ ഒരു ദ്വീപ് ഒഴുകിപ്പോകുന്ന കാഴ്ച ഞാൻ കണ്ടു. മരങ്ങളും ചെടികളും നിറഞ്ഞ സാമാന്യം വലിയ ഒരു തുരുത്ത് അങ്ങനെ താഴോട്ട് സഞ്ചരിക്കുന്നു. അതിൽ കുറേ നീർപ്പ ക്ഷികളും സവാരി ചെയ്യുന്നുണ്ട്. നൈൽ നദി ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ നിറ ഞ്ഞതാണ്. നെൽക്കരയുടെ അധികഭാഗവും ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ തുടർച്ചയായി തങ്ങിക്കിടക്കുന്ന ലഘുനിലങ്ങളത്. നൈൽ നദി, മാത്രമല്ല, ആഫ്രിക്കയിലെ പല തടാ കങ്ങളിലും ഇങ്ങനെ സസ്യനിർമ്മിതമായ ചങ്ങാ ടങ്ങൾ പൊങ്ങിക്കിടക്കുന്നുണ്ട്. നീർച്ചെടികളും പുല്ലും മണ്ണും ഒട്ടിച്ചേർന്നു ക്രമേണ വലുതായിവ രുന്ന ജലനിലങ്ങൾ. അവയിൽ വൃക്ഷങ്ങളും വളർന്നു തുടങ്ങുന്നു. വെള്ളത്തിന്റെ അടിയൊഴു ക്കിന്റെ കുത്തിത്തിരിപ്പും കാറ്റിന്റെ ശക്തിയും മൂലം ചിലപ്പോൾ ഈ കൃത്രിമനിലങ്ങൾ കരയിൽ നിന്നു ബന്ധം വേർപ്പെട്ട് തടാകത്തിലൂടെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കും
(നൈൽഡയറി)

എസ്. കെ. പൊറ്റെക്കാടിന്റെ വിവരണം വായിക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്നപോ ലെയാണ് ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരു ന്നത്. ഒരു മായക്കാഴ്ച കാണുന്നപോലെയാണ് ഈ ദൃശ്യം നമുക്ക് തോന്നുക. ഒഴുകി നടക്കുന്ന തുരുത്തും, അതിൽ ചെടികളും പക്ഷികളും മര ങ്ങളും………ഇത്തരം കാഴ്ചകളൊന്നും നമ്മുടെ നാട്ടിൽ കാണാറില്ലല്ലോ. നമ്മൾ കാണാത്ത കാഴ്ച കളും, അനുഭവങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകളിലൂടെ വരച്ചു കാണിക്കുന്ന ത്. ഒരുപക്ഷേ ഈ കാഴ്ച നേരിട്ട് കണ്ടാൽ പോലും ഇത്രയും സ്വാധീനം അത് നമ്മുടെ മന സ്സിലുണ്ടാക്കി’ എന്ന് വരില്ല.

Class 6 Malayalam Kerala Padavali Notes Unit 5 പ്രകൃതിഭാവങ്ങൾ
വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12 1
Question 1.
ഇവിടെ നൽകിയിരിക്കുന്ന ഈ മനോഹരമായ ദൃശ്യം വർണ്ണിച്ചെഴുതു.
Answer:
കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീ രിന്റെ കിരീടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തെളിഞ്ഞ നീലാകാശത്തിനു താഴെ മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാകക്കരയിലായി ഹരിതഭംഗിയാർന്നു നിൽക്കുന്ന മരങ്ങൾ. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളുമായി ശാന്തരൂപിണിയായ തടാകം എന്നിവ നമുക്ക് കാണാം. തടാകക്കരയിലുള്ള പൂച്ചെടികൾ ഈ കാഴ്ചയ്ക്ക് സൗന്ദര്യം വർധിപ്പിക്കുന്നു. പ്രകൃതി നമുക്കായി ഒതുക്കിയിട്ടുള്ള ഈ മനോഹരമായ ദൃശ്യവിരുന്നിന് മാറ്റ് കൂട്ടുന്നതാണ് തടാകത്തിലെ ചന്ത മേറിയ വർണ്ണങ്ങൾ നിറഞ്ഞ കൊച്ചുബോട്ടുകളും എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 2.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യാത്രാവിവരണം കത്താക്കുക.
Answer:

ആഗ
8/8/2023

പ്രിയപ്പെട്ട അനുവിന്,
ഞാനീ കത്തെഴുതുന്നത് ആഗ്രയിലെ യമുനാ നദി യുടെ തീരത്തുള്ള ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ ഉദ്യാനത്തിൽ നിന്നാണ്. നിനക്ക് അതിശയം തോന്നുന്നുണ്ടാവും. കഴിഞ്ഞ ആഴ്ച യാണ് ഞാൻ ഡൽഹിയിലുള്ള അമ്മാവന്റെ അരി കിലെത്തിയത്.

താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരം ഷാജ ഹാൻ ചക്രവർത്തി തന്റെ പ്രിയതമയ്ക്ക് തീർത്ത സ്മാരകം. പ്രസിദ്ധ ശില്പി ഉസ്താദ് ഈസ് ഈ ശില്പത്തിന് രൂപകല്പന നടത്തിയത്. താജ്മഹ ലിന്റെ കവാടം തന്നെ അതിശയിപ്പിക്കുന്നതാണ്. പച്ചപ്പട്ട് വിരിച്ച പുൽമൈതാനം നിർത്താതെ മഴചൊരിയുന്ന ഫൗണ്ടനുകൾ, തടാകത്തിന്റെ തീരത്ത് ബൈപ്രസ് മരങ്ങൾ.

ഇരുപതിനായിരം ജോലിക്കാർ 30 വർഷം കൊണ്ട് പണിതീർത്ത മഹാസൗധം സ്വർണ്ണ വിളക്കും വെള്ളിമെഴുകുതിരിക്കാലുകളും പതിച്ച കൊട്ടാരം, കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന നാല് മിന്നാരങ്ങൾ, എത്ര എഴുതിയാലും മതിവ രില്ല.

കത്തിനോടൊപ്പം ഇതിന്റെ ഫോട്ടോയും ഞാൻ അയയ്ക്കുന്നു. ഈ മനോഹരമായ ദൃശ്യം നിന്റെ കണ്ണുകൾക്ക് വേഗം അനുഭവമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് കത്ത് നിർത്തുന്നു

സസ്നേഹം
(ഒപ്പ്)
അജുഷ

To,
അനുമോൾ
ക്ലാസ് 5 ബി
ജി.എച്ച്. എസ്. തൃക്കോതമംഗലം
തൃക്കോതമംഗലം പി.ഒ
പുതുപ്പള്ളി
കോട്ടയം
മിൻ : ……………………….

Question 3.
ശില്പിയെ അഭിനന്ദിച്ചു കൊണ്ടുള്ള കത്ത് തയ്യാ റാക്കാം

ഡൽഹി
8/8/2023

സുഹൃത്തേ,

അപ്രതീക്ഷമായിക്കിട്ടിയ ഒരു യാത്രവേളയിലാണ്, ആഗ്ര സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടിയത്. യമുനാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ലോകാത്ഭുതങ്ങ ളിൽ ഒന്നായ താജ്മഹൽ കണ്ട് ഞാൻ അമ്പരന്നു
പോയി.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ തമയുടെ ഓർമ്മയ്ക്കായി തീർത്ത അനശ്വര ശില്പം അതുതന്നെ താജ്മഹൽ. വെണ്ണക്കല്ലിൻ നിർമ്മിച്ച ആദ്യ ശില്പം അങ്ങയുടെ ഭാവനയിൽ ചിറകു വിരിച്ചതാണ്.

കുംഭഗോപുരങ്ങളും സ്വർണ്ണ മകുടങ്ങളും ആ സൗധത്തിന് മോടി കൂട്ടുന്നു. യമുനാ നദിയുടെ കണ്ണീർച്ചാലുകളിൽ പ്രതിബിംബിക്കുന്ന ഈ മനോഹരശില്പം തീർച്ചയായും അങ്ങയുടെ കര വിരുത് തെളിയിക്കുന്നു. ഉസ്താദ് ഈസ -അങ്ങ് മഹാ നായ ശില്പിതന്നെ. ഈ ലോകം അങ്ങേയ്ക്ക് പ്രണാമങ്ങൾ അർപ്പിക്കുന്നു. ഒപ്പം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും.

സ്നേഹത്തോടെ,
അജു

To
Mr. ഉസ്താദ് ഈസ
ശില്പി
താജ്മഹലിന് സമീപം
ആഗ

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഒരു കെട്ടുകല്യാണം Oru Kettu Kalyanam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Oru Kettu Kalyanam Summary

Oru Kettu Kalyanam Summary in Malayalam

ഒരു കെട്ടുകല്യാണം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഒരു കെട്ടുകല്യാണം Summary in Malayalam Class 6 1
1900-ൽ ജനിച്ചു. പ്രമുഖ പത്രപ്രവർത്തകനും എഴു ത്തുകാരനുമായിരുന്നു. ജന്മസ്ഥലം മയ്യനാടാണ്. ശ്രീനാ രായണഗുരുവിന്റെ ജീവിതചരിത്രത്തിനു പുറമെ ഇന്ദിര, ഓമന തുടങ്ങിയ നോവലുകളും ഓർമ്മകൾക്കപ്പുറത്ത് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്. 1964-ൽ അന്ത രിച്ചു.

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

പാഠസംഗ്രഹം
ഒരു കെട്ടുകല്യാണം Summary in Malayalam Class 6 2
നെയ്യാറ്റിൻകര കരിക്കു ത്തുളള ശ്രീനാരായണഗുരു ഭക്തരിൽ ഒരാൾ തന്റെ മക ളുടെ താലികെട്ടുകല്യാണം നടത്തുന്നതിനുള്ള ഒരുക്ക ത്തിലായിരുന്നു. വിവരം അറിഞ്ഞഗുരു മൂഹൂർത്ത ത്തിന് കെട്ടു കല്യാണം നട ക്കുന്ന വീട്ടിലെത്തി. ഒരുക്ക ങ്ങൾ പൂർത്തിയാക്കുകയും പെൺകുട്ടി യഥാസ്ഥലത്ത് ഇരിപ്പുറപ്പിക്കു കയും ചെയ്തിരുന്നു. ദക്ഷിണ തിരുവിതാംകൂറിലെ പ്രമാണി മാരെല്ലാം അവിടെ എത്തിയിരുന്നു. സദ്യയിൽ പങ്കെ ടുക്കാനെത്തിയവരെക്കൊണ്ട് അവിടമാകെ നിറഞ്ഞി രുന്നു. ഗുരുവിനെ കണ്ടപ്പോൾ പലർക്കും പല വികാ രവിചാരങ്ങളാണുണ്ടായത്.

എന്നാൽ അദ്ദേഹത്തെ എതിർക്കുന്നതിനുള്ള കെല്പ് ആർക്കുമില്ലായിരുന്നു. കെട്ടുകല്യാണം ആചരിക്കരുതെന്ന് മുമ്പ് നിർദ്ദേശിച്ചി ട്ടുള്ളതല്ലോ, തന്നെ വിശ്വാസമുണ്ടെങ്കിൽ അത് പാലി ക്കണമെനന് ഗുരു ഗൃഹനാഥനോടു പറഞ്ഞു. കുടും ബത്തിൽ കെട്ടുകല്യാണം നടത്തില്ല എന്ന് ഗൃഹനാ ഥൻ ഗുരുവിന് വാക്കു കൊടുത്തു.തുടർന്ന് കുട്ടിയുടെ കാരണവരെ വിളിച്ച് സ്വാമി ഉപദേശിക്കുകയും അവർ ഗുരുവിന്റെ വാക്ക് അനുസരിക്കുകയും ചെയ്തു. പന്ത ലിലുണ്ടായിരുന്ന പെൺകുട്ടികൾക്ക് പൂവും പഴവും കൊടുത്ത് വീടിനുള്ളിലേയ്ക്ക് അയച്ചു. കെട്ടു കല്യാണം മുടക്കിയതായും ഇനിമേൽ ഇത് ആചരി ക്കരുതെന്നും ജനങ്ങളോട് പറയാൻ സ്വാമി ഒരാളെ ചുമതലപ്പെടുത്തി. അയാൾ പറഞ്ഞത് മറ്റുള്ളവർ സമ്മ തിച്ചു.

പദപരിചയം
ഗൃഹനാഥൻ – ഗൃഹനാഥാശ്രമം സ്വീകരിച്ചവർ, ഗൃഹ നായകൻ
പൊടിപൂരം – വലിയാഘോഷം
യഥാസ്ഥാനം – തക്കസ്ഥാനം, യോജിച്ച സ്ഥാനം
പുരുഷാരം – ആൾക്കൂട്ടം
സന്ധി – ഉടമ്പടി
കൗരവസഭ – ദുർജനങ്ങളുടെ സഭ
അലൗകികം – അസാധാരണമായ, ലോകസ്ഥിതിയെ കവിഞ്ഞ
കൽപ്മന – ആജ്ഞ
സ്വജനം – തന്റെ ജനം, ബന്ധു
അടിയന്തിരം – ആഘോഷം, മുടക്കാൻ വയ്യാത്ത ചടങ്ങ്

പര്യായം
ചുത്രി – തനയ, മകൾ
വീട് – ഭവനം, ആലയം
ശ്രീകൃഷ്ണൻ – ഹരി, ഗോവിന്ദൻ
പുഷ്പം – പൂവ്, കുസുമം
പഴം – ഫലം, കുസുമം

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

വിപരീതം
ലൗകികം × അലൗകികം
വിശ്വാസം × അവിശ്വാസം
സമ്മതം × വിസമ്മതം
ആവശ്യം × അനാവശ്യം

പിരിച്ചെഴുതുക
അലങ്കരിച്ചിരുത്തിയിരുന്നു – അലങ്കരിച്ച് + ഇരുത്തി യിരുന്നു
തിക്കിത്തിരക്കി – തിക്കി + തിരക്കി
എത്തിയപ്പോൾ – എത്തി + അപ്പോൾ
വാക്കിൽ – വാക്ക് + ഇൽ
മുടക്കിക്കൂടേ – മുടക്കി + കൂടേ
അതറിയട്ടെ – അത് + അറിയട്ടെ
പറഞ്ഞറിയിക്കാൻ – പറഞ്ഞ് + അറിയിക്കാൻ
ആശ്ചര്യത്തോടും – ആശ്ചര്യം + ഓടും

വിഗ്രഹിക്കുക
വിശ്വസ്തഭക്തൻ – വിശ്വസ്തനായ ഭക്തൻ
ശുഭമുഹൂർത്തത്തിൽ – ശുഭമായ മൂഹൂർത്തത്തിൽ
തിക്കിത്തിരക്കി – തിക്കിലും തിരക്കിലും
പൂർണ്ണസമ്മതം – പൂർണ്ണമായ സമ്മതം

ഒരു കെട്ടുകല്യാണം Notes Question Answer Class 6 Kerala Padavali Chapter 11

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ഒരു കെട്ടുകല്യാണം Oru Kettu Kalyanam Notes Questions and Answers Pdf improves language skills.

Oru Kettu Kalyanam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 11 Oru Kettu Kalyanam Question Answer

Class 6 Malayalam Oru Kettu Kalyanam Notes Question Answer

കണ്ടെത്താം പറയാം
Question 1.
എന്തെല്ലാം ഒരുക്കങ്ങളാണ് താലികെട്ടിന് ഉണ്ടാ യിരുന്നത്?
Answer:
അതിവിശാലമായി അലങ്കരിച്ചിട്ടുള്ള പന്തലാണ് താലികെട്ടു കല്യാണത്തിനായി തയ്യാറാക്കിയത്. വാദ്യഘോഷങ്ങളോടും മറ്റ് അനേകം ആഡംബ രങ്ങളോടും കൂടിയ പന്തലിൽ പെൺകുട്ടിയെ യഥാസ്ഥാനം അലങ്കരിച്ചിരുത്തിയിരുന്നു. കെങ്കേ മമായ സദ്യയും തയ്യാറാക്കിയിരുന്നു.

Question 2.
സ്വാമി ഗൃഹനാഥനോട് ആവശ്യപ്പെട്ടതെന്താണ്?
Answer:
കെട്ടുകല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെ പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതേ വരെ നിങ്ങളാരും അതിനെ വേണ്ടപോലെ കേൾക്കുന്നില്ലല്ലോ., നിങ്ങളുടെ ഗുണത്തിനായി ട്ടാണ് പറയുന്നത്. നിങ്ങൾക്ക് നമ്മുടെ വാക്കിൽ വിശ്വാസം ഉണ്ടെങ്കിൽ അതു കൂടാതെ കഴിക്കണം ഇതാണ് സ്വാമി ഗൃഹനാഥനോട് ആവശ്യപ്പെട്ടത്

Question 3.
സ്വാമി ആജ്ഞാപിച്ചതെന്തായിരുന്നു?
Answer:
ഈ കെട്ടുകല്യാണം താൻ മുടക്കിയിരിക്കുന്നു എന്നും സ്വജനങ്ങളിൽ ആരും ഈ അനാവശ്യ മായ അടിയന്തിരം മേലാൽ നടത്തരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഉറപ്പായി ജനസം ഘത്തോട് പറഞ്ഞിരിക്കണമെന്നാണ് സ്വാമികൾ അടുത്തു നിന്നിരുന്ന ഒരാളോട് ആജ്ഞാപിച്ചത്.

ഒരു കെട്ടുകല്യാണം Notes Question Answer Class 6 Kerala Padavali Chapter 11

സമാനപദങ്ങൾ കണ്ടെത്താം
Question 1.
ഈ വാക്യങ്ങളിൽ അടിവരയിട്ട് പദങ്ങളുടെ അർത്ഥം വരുന്ന വാക്കുകൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക
Answer:

  • ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നല്ല സമയം നോക്കാറുണ്ട്.
    നല്ല സമയം- ശുഭമുഹൂർത്തം
  • ആന വിരണ്ടപ്പോൾ പൂരം കാണാനെത്തിയ ആൾക്കൂട്ടം ചിതറിയോടി
    ആൾക്കൂട്ടം – പുരുഷാരം
  • കുടുംബത്തിന്റെ നന്മ വീട്ടുകാരന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും
    വീട്ടുകാരൻ – ഗൃഹസ്ഥൻ

വിശകലനം ചെയ്യാം
Question 1.
ഗുരുദേവന്റെ പ്രവൃത്തിയിൽ നിങ്ങൾ കണ്ട പ്രത്യേകതകൾ എന്തെല്ലാം?
Answer:

  • അനാചരാത്തോടുള്ള എതിർപ്പ്.
  • ജനക്കൂട്ടത്തിനു നടുവിൽ വച്ചുതന്നെ അത് അവസാനിപ്പിക്കാനുള്ള ധൈര്യം.
  • ഗുരുദേവന് ജനങ്ങളിലുള്ള വിശ്വാസം.
  • കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള കഴിവ്.
  • യുക്തമായ തീരുമാനങ്ങൾ അനുയോജ്യമായ സമയത്ത് എടുക്കാനുള്ള കഴിവ്.
  • സ്വന്തം തീരുമാനങ്ങൾ എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാനുളള കഴിവ്.
  • പൊതുജനങ്ങളോടുള്ള മാനസിക അടുപ്പം.

താരതമ്യം ചെയ്യാം
Question 1.
• എവിടെ യുക്തിതന്റെ നീരൊഴുക്കാചാർ-
പഴമതൻ മണൽക്കാട്ടിൽ ലയിപ്പീല (ഗീതാജ്ഞലി-ടാഗോർ)
• ഇന്നലെ ചെയ്തൊരബന്ധം-മൂഢ
ർക്കിന്നത്തെയാചാരമാവാം
നാളത്തശാസ്ത്രമതാവാം-അതിൽ
മുളായ സമ്മതം രാജൻ (ചണ്ഡാലഭിഷുകി-കുമാരനാശാൻ)
ഈ വരികളിലെ ആശയം പാഠഭാഗത്തിലെ ആശ യവുമായി എങ്ങനെ താരതമ്യം ചെയ്യാം? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പുഴയുടെ പ്രവാഹം മണൽക്കൂട്ടത്തിൽ ലയിച്ചു പോകാത്തതുപോലെ ആചാരപഴമയിൽ യുക്തി ചിന്ത നശിച്ചുപോകില്ല എന്നാണ് ടാഗോർ പറ യുന്നത്. ഏത് ആചാരത്തെയും യുക്തിപൂർവ്വം പരിശോധിച്ച് ഉചിതമെങ്കിൽ മാത്രമേ ആചരി ക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ഈ വരികൾ നൽകുന്ന സന്ദേശം

ഇന്നലെ നാം ചെയ്ത അബന്ധങ്ങൾ പിന്നീട് എന്തെല്ലാമായി മാറുന്നു എന്നാണ് കുമാരനാ ശാൻ നമ്മെ ഓർമ്മിപ്പിക്കുന്നത്. നാം ഒരുകാലത്ത് ചെയ്ത കാര്യങ്ങൾ മറ്റൊരു കാലത്ത് അബന്ധ മായി അനുഭവപ്പെടും. ഈ സത്യം തിരിച്ചറിയാൻ കഴിയാത്തവർ വിഡ്ഢികളെന്നാണ് കവി പറയു ന്നത്. കഴിഞ്ഞകാലത്ത് ചെയ്ത കാര്യങ്ങളുടെ യുക്തി എന്തെന്ന് ചിന്തിക്കാത്ത അത്തരക്കാർ അതിനെ തങ്ങളുടെ കാലത്തും അതേപടി അനു ഷ്ഠിക്കുന്നു. പിന്നീടത് ശാസ്ത്രമെന്ന നിലയിൽ സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നു. അതിന് നാം അനുവദിക്കരുത് എന്നാണ് ആശാൻ നമ്മോട് പറ യുന്നത്. പാഠഭാഗത്തെ ആശയവുമായി ഈ കാവ്യ ശകലങ്ങളെ താരതമ്യപ്പെടുത്താം. ഗുരുവിന്റെ യുക്തിപൂർവ്വമായ ഇടപെടലിൽ ഒലിച്ചു പോയത് കെട്ടുകല്യാണം എന്ന ആചാരമാണ്. അല്ലെങ്കിൽ ഒരുപക്ഷെ അത് ഇന്നത്തെ ശാസ്ത്രമാകുമായി രുന്നു.

ഉപന്യാസം തയ്യാറാക്കുക
Question 1.
മഹാന്മാരുടെ ജീവിതത്തിൽ നിന്നു നമുക്ക് പലതും ഉൾക്കൊള്ളാനുണ്ട്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത വരാണവർ. ഉദാഹരണത്തിന് അയ്യങ്കാളി, ചട്ട മ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാ മികൾ, വക്കം മൗലവി തുടങ്ങി അനേകം മഹാ ന്മാർ ഇവർ കേരളത്തിലെ സാമൂഹിക പുരോഗ തിക്ക് വിലപ്പെട്ട സംഭാവനകളെ നൽകിയവരാണ്. പാഠഭാഗങ്ങളിൽ നിന്നും മറ്റു കൃതികളിൽ നിന്നും ഇങ്ങനെയുള്ള മഹാന്മാരെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെ ടുത്തി ഉപന്യാസം തയ്യാറാക്കും.
Answer:
സമൂഹനവോത്ഥാനം കൈവരിക്കുന്നതിനു നേതൃ ത്വപരമായ പങ്കുവഹിക്കുന്ന മഹദ് വ്യക്തികൾ ഓരോരോ കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുണ്ട്. നമ്മുടെ കേരളവും അത്തരം മഹാന്മാരാൽ. അനു ഗൃഹീതമാണ്. അക്കൂട്ടത്തിൽ പ്രഥമസ്മരണീയ രായ വ്യക്തിത്വങ്ങളാണ് ശ്രീനാരായണഗുരു,

അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാമികൾ, വക്കം മൗലവി തുടങ്ങി
യവർ.

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്ന മനത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹിക പരി ഷ്കർത്താക്കളിൽ പ്രമുഖനാണ് അയ്യങ്കാളി. പുല യസമുദായാംഗമായിരുന്ന അദ്ദേഹം സംഘാട നവും ശക്തിപ്രകടനവും വഴി സഞ്ചാര സ്വാ തന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. സാധുജ നപരിപാലനയോഗം രൂപീകരിച്ചതോടെ ദലിത രുടെ അനിഷേധ്യനേതാവായി ജാതിക്ക് അതി തമായി ചിന്തിക്കുക, വിദ്യാഭ്യാസത്തിലൂടെ സാമൂ ഹ്യസ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായി രുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ, ചട്ടമ്പിസ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോ സ്ഥാനത്തിൽ നിർണായക പങ്കുവഹിച്ച് ആത്മീ യാചാര്യനാണ്.

ഹിന്ദുമതത്തിലെ ബ്രാഹ്മണാധി പത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതു രംഗത്തു ശ്രദ്ധേയനായത്. വർണാശ്രമവ്യവസ്ഥ യുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതു വേദികളിൽ അവതരിപ്പിച്ചു. സാമൂഹിക രാഷ്ട്രീ യസാമ്പത്തിക കാര്യങ്ങളെക്കുറിച്ചു സാധാരണ ക്കാർക്ക് വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമി കൾ തന്റെ കൃതികളും സൗഹൃദബന്ധങ്ങളും ഉപ യോഗപ്പെടുത്തി.

കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവ റയച്ചൻ സീറോമലബാർ കത്തോലിക്കാസഭയിലെ സി.എം.ഐ. സന്ന്യാസി സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയ പുരോഹിതൻ എന്ന നിലയിൽ മാത്ര മല്ല, സാമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. എല്ലാ ഇടവക കളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന തിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാ ഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 2014-ൽ ഫ്രാൻസിസ് മാർപാപ്പ് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാ പിച്ചു.

ഒരു കെട്ടുകല്യാണം Notes Question Answer Class 6 Kerala Padavali Chapter 11

ദലിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചി രുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരി ഷ്കർത്താവാണ് വൈകുണ്ഠസ്വാമി. മുത്തുക്കുട്ടി എന്നായിരുന്നു ആദ്യ പേര്. നാടാർ സമുദായ ത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗ ണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. മനു ഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടി ക്കുന്നതിന് വേണ്ടി സമത്വസമാജം എന്ന സംഘ ടന അദ്ദേഹം സ്ഥാപിച്ചു. ജാതീയമായ ഉച്ചനീച ത്വങ്ങൾ ഇല്ലായ്മ ചെയ്യാൻ എല്ലാ ജാതിക്കാ രെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന സമ പന്തിഭോജനം ആരംഭിച്ചത്, മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ ആഹ്വാനം ചെയ്തത് തുടങ്ങിയ പ്രവർത്തികളിലൂടെ ദലിതരുടെ ഉന്ന മനത്തിനായുള്ള നീക്കങ്ങൾ അദ്ദേഹം നടത്തി.

കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാന്ത്ര്യസമരപോരാളിയും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായി രുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി, സ്വദേശാഭിമാനി എന്ന പ്രതിവാര പത്രം ആരംഭിച്ചത് അദ്ദേഹമാണ്. അറബി മല യാളലിപി പരിഷ്കരണത്തിന് ‘അൽ ഇസ്ലാം മാസിക വഴി അദ്ദേഹം വലിയ സേവനം നിർവ ഹിച്ചു. “മുസ്ലിം’, ‘ദീപിക’ എന്നീ മാസികകളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്ലീം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു.

സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിൽ വിപ്ലവ കരമായ ചലനങ്ങൾക്ക് പ്രചോദനമേകിയ ഇത്തരം മഹാന്മാർ തന്നെയാണ് കേരളത്തെ നാം ഇന്ന് കാണുന്ന നിലയിൽ നവീകരിച്ചത് എന്ന് നമുക്ക് നിസ്സംശയം പറയാം.

കൂടുതൽ അറിയാൻ

കെട്ടുകല്യാണം
പണ്ടു നടന്നു വന്നിരുന്ന ആഘോഷ സമന്വിത രായ ഒരു വിവാഹചടങ്ങ്. ‘ബാലികയുടെ കഴു ത്തിൽ താലി കെട്ടുക’ എന്നതാണ് പ്രധാന ചടങ്ങ്.

മഞ്ഞുതുള്ളി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and മഞ്ഞുതുള്ളി Manjuthulli Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Manjuthulli Summary

Manjuthulli Summary in Malayalam

മഞ്ഞുതുള്ളി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
മഞ്ഞുതുള്ളി Summary in Malayalam Class 6 1
മലയാളഭാഷയിലെ പ്രമുഖ കവിയും പണ്ഡിത നുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1877 ജൂൺ 6ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ജനിച്ചു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ, അധ്യാപകൻ, തഹസീൽദാർ, മുൻസിഫ് എന്നീ നിലകളിൽ ഉള്ളൂർ പേരെടു ത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937-ൽ തിരുവിതാംകൂർ രാജഭരണ കൂടം ഉള്ളൂരിന് മഹാകവി ബിരുദം നൽകി. കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടവും കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബിരുദവും സമ്മാനിച്ചു. ഇതു കൂടാതെ വീരശൃംഖല, റാബു സാഹിബ്, സ്വർണ്ണ ഘടികാരം, കേരളതിലകം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഉമാകേരളം (മഹാകാവ്യം), കേരള സാഹിത്യ ചരിത്രം, കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ഒരു മഴത്തുള്ളി, ചിത്രശാല, താരാഹാരം, തരംഗിണി തുടങ്ങിയവ പ്രധാന കൃതികളാണ്. 1949 ജൂൺ 15 നു അന്തരിച്ചു.

മഞ്ഞുതുള്ളി Summary in Malayalam Class 6

കവിതാസാരം

പോകൊല്ലേ! പോകൊല്ലേ! ഞങ്ങളെ വിട്ടു
………………………………………………….
ഇത്രമേൽ തങ്ങൾ നിങ്ങളെല്ലാം.

മഹാകവി ഉള്ളൂരിന്റെ കവിതയാണ് മഞ്ഞുതുള്ളി. പ്രഭാതത്തിൽ പ്രകൃതി നമുക്ക് നൽകുന്ന സൗഭാഗ്യങ്ങളെ സ്തുതിക്കു കയാണ് കവി. ഞങ്ങളെ കൈവിട്ടു നിങ്ങൾ സ്വർഗത്തിലേക്കു പോകല്ലെയെന്ന് കവി മഞ്ഞുതുള്ളിയോട് അപേക്ഷിക്കുകയാണ്. മഞ്ഞുതുള്ളികൾ അണിഞ്ഞ പുല്ലുകൾ രത്നകിരീടം അണിഞ്ഞ് റാണിമാരെ പോലെ ശോഭിക്കുകയാണ്. (പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആണിവിടെ കവി വർണ്ണിച്ചിരിക്കുന്നത്.) ഇത്രമാത്രം മഞ്ഞുതുള്ളികൾ വന്നിരിക്കുന്നതിനാൽ പുഷ്പ ങ്ങൾ ആനന്ദബാഷ്പവും പുഞ്ചിരിയും ചൊരിയുകയാണ്. താഴ്ന്നവരോട് (പുല്ലുകളെ ആണിവിടെ താഴ്ന്നവർ എന്ന് സൂചിപ്പിക്കുന്നത് . കാണിക്കുന്നവർ ഭൂമിയിൽ വേറെ ആരാണുള്ളത്? രാത്രിയിൽ വന്നു ചേരുന്ന നിങ്ങൾ ഈശ്വര കാരുണ്യ ത്തിന്റെ നാമ്പുകളാണ്. നിങ്ങളുടെ ലാവണ്യവും ശീതള സ്പർശവും പരിശുദ്ധിയും ഹൃദയഹാരിയാണ്.
മഞ്ഞുതുള്ളി Summary in Malayalam Class 6 2

എന്തിനിത്ര പെട്ടെന്നു പോകുന്നു? ഞങ്ങൾക്ക്
……………………………………………………….
കിന്നരനാഥൻ തൻ. ക്ഷുദ്രവിത്താ

നിങ്ങൾ എന്തിനാണ് ഇത്ര പെട്ടെന്ന് പോകുന്നത്? നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് കണ്ടുകൊണ്ടിരി ക്കണം. ഞങ്ങളുടെ കണ്ണുകൾക്കുള്ള ഈ മനോഹ രമായ കാഴ്ച ഇല്ലാതാക്കല്ലേ എന്ന് കവി മഞ്ഞു തുള്ളിയോട് അപേക്ഷിക്കുകയാണ്. രാത്രിയിൽ ഉറങ്ങി പ്പോയതു കൊണ്ടാണ് നേരത്തെ വന്നു ചേരാൻ കഴി യാതിരുന്നതെന്ന് കവി മഞ്ഞുതുള്ളിയോട് പറയുന്നു. നിങ്ങൾക്ക് അതിഥി സൽക്കാരം നൽകാൻ
വൈകിയ തോർത്ത് ഇപ്പോഴും ദുഃഖമുണ്ട്. ഇപ്പോൾ വന്നു ചേർന്ന ഞങ്ങളും പൂജയ്ക്കായിട്ടുള്ള ജലം നിങ്ങളും പുല്ലും പൂവും ആതിഥേയരും ആയിരിക്കുന്നു. സൂര്യ പ്രകാശത്തെ തന്നിലേക്ക് സ്വീകരിച്ച് സപ്ത വർണ്ണ ങ്ങൾ നിറഞ്ഞ മഴവില്ലാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പി ക്കുകയാണ് മഞ്ഞുതുള്ളി, മഞ്ഞുതുള്ളിയാകുന്ന ഈ മനോഹരമുത്തുകൾ ഏതു ദേവതയാണ് ആകാശത്തു നിന്ന് ഇങ്ങനെ വാരിവിതറിയത്? ഏതു ദേവതയാണി മനോഹരമായ അലങ്കാരങ്ങൾ ഭൂമിക്ക് പുത്തനായ ചാർത്തിയത് എന്നോർത്ത് കവി ഇവിടെ അത്ഭുത പ്പെടുന്നു. ഈ നിധി കാണുന്നവർക്ക് മറ്റുള്ളതെല്ലാം നിസ്സാരമായ സമ്പത്തായി തോന്നും എന്ന് കവി പറയുന്നു.

പദപരിചയം
നാകം – സ്വർഗം
കലമുടി – രത്നം പതിച്ച കിരീടം
മുടി – കിരീടം
ചൂടിന – അണിഞ്ഞ
സൂനങ്ങൾ – പൂക്കൾ
നിർഭരം – നിറഞ്ഞ, പെരുകിയ
ബാഷ്പം – കണ്ണുനീർ
ആനന്ദബാഷ്പം – ആനന്ദ കണ്ണുനീർ
ആർദ്രത – അലിവ്, നനവ്
രാവ് – രാത്രി
മേളിക്കുക – യോജിക്കുക
കന്ദം – മൂലം, അടിസ്ഥാനം
കാരുണ്യകന്ദം – കാരുണ്യത്തിന്റെ മുഖം
ശ്വേതം – വെളുത്ത
ശീതം – തണുത്ത
പൂതങ്ങൾ – ശുദ്ധിയുള്ളവ
വന്ധ്യം – ഫലമില്ലാത്തത
ആതിഥ്യം – അതിഥിസൽക്കാരം
നിദ – ഉറക്കം
ആധി – ഭയം, പേടി
ആഗതര – വന്നുചേർന്നവൾ
ആർഘ്യം – പൂജയ്ക്കായിട്ടുള്ള ജലം
ആതിഥേയ – അതിഥി സൽക്കാരം ചെയ്യുന്ന
സ്വച്ഛം – ശുദ്ധമായ
മെയ്യ് – ശരീരം
ഒളി – ശോഭ
നറുമുത്ത് – മനോഹരമായ മുത്ത്
വാനിൽ – ആകാശത്തിൽ
മഞ്ജു – മനോഹരം
വിൺമക – ദേവസ്ത്രീ
കിന്നരനാഥൻ – കിന്നരന്മാരുടെ നാഥൻ
ക്ഷുദ്രം – നീചമായത്
വിരതം – ധനം

മഞ്ഞുതുള്ളി Summary in Malayalam Class 6

പര്യായം
മഞ്ഞ് – തുഷാരം, ഹിമം
ചുമ്ല് – തൃണം, അർജുനം
സൂനം – പുഷ്പം, പൂവ്
പുഞ്ചിരി – സ്മിതം, ഹസിതം
രാവ് – രാത്രി, നിശ
ശ്വേതം – ശുദ്രം, വെളുപ്പുനിറം
ശീതം – തണുപ്പ്, ശൈത്യം
നിദ – ശയനം, സുഷിപ്തി
വാന് – ആകാശം, ഗഗനം
ഭൂമി – ധര, ധരണി
വിത്തം – ധനം, സമ്പത്ത്

പിരിച്ചെഴുതുക
സൂനങ്ങൾ – സൂനം + കൾ
രാവിൽ – രാവ് + ഇത്
മെയ്യൊളി – മെയ്യ് + ഒളി
വാരിത്തൂകി – വാരി + തൂകി

വിഗ്രഹിക്കുക
മഞ്ഞുതുള്ളി – മഞ്ഞിന്റെ തുള്ളി
കാരുണ്യകന്ദളങ്ങൾ – കാരുണ്യത്തിന്റെ കന്ദളങ്ങൾ
മഞ്ജുഭൂഷകൾ – മഞ്ജുവായ ഭൂഷകൾ
കിന്നരനാഥൻ – കിന്നരന്മാരുടെ നാഥൻ
ക്ഷുദ്രവിത്തം – ക്ഷുദ്രമായ വിത്തം

മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 മഞ്ഞുതുള്ളി Manjuthulli Notes Questions and Answers Pdf improves language skills.

Manjuthulli Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 10 Manjuthulli Question Answer

Class 6 Malayalam Manjuthulli Notes Question Answer

കണ്ടെത്താം പറയാം
Question 1.
മഞ്ഞുതുള്ളി എങ്ങോട്ട് പോകുന്നു എന്നാണ് കവി പറയുന്നത്.
Answer:
ഞങ്ങളെ കൈ വിട്ടു മഞ്ഞുതുള്ളി സ്വർഗ ത്തിലേക്ക് പോകുന്നു എന്നാണ് കവി പറയുന്നത്.

Question 2.
“താണവർ തന്റെ പേരിലിത്രമേലാർദ്രത
കാണുവാനെങ്ങുണ്ടു മന്നിൽ വേറെ”?
താണവരോട് കാണിക്കുന്ന ആർദ്രത എന്തെ ല്ലാമാണ്?
Answer:
ഭൂമിയിലേക്ക് വന്നു ചേരുന്ന മഞ്ഞുതുള്ളികൾ പുൽക്കൊടിത്തലപ്പത്തും പൂക്കളിലുമാണ് ശോഭയോടെ വിളങ്ങുന്നത്. താഴ്ന്നവരോട് ഇത്രമേൽ ദയയും സ്നേഹവും പ്രകടിപ്പിക്കാൻ മഞ്ഞുതുള്ളിയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്നാണ് കവി പറയുന്നത്.

Question 3.
ആതിഥ്യം നൽകാനെത്താൻ വൈകിയത് എന്തുകൊണ്ടാവാം?
Answer:
രാത്രിയിൽ ഉറങ്ങിപ്പോയത് കൊണ്ടാണ് ആതിഥ്യം നൽകാൻ വൈകിയത് എന്നാണ് കവി പറയുന്നത്. രാവിലെ നേരത്തെ ഉണർന്നു നോക്കിയാൽ മാത്രമേ ചെടികൾ പറ്റിപിടിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ.

Question 4.
മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകിയത് ആരാണ്?
Answer:
സൂര്യനാണ് മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകുന്നത്.

മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

Question 5.
മഞ്ഞുതുള്ളിയെ കവി വർണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്?
Answer:
പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയെ രത്നകിരീടം അണിഞ്ഞ രാജ്ഞിയോടാണ് കവി താരതമ്യപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുതുള്ളി യുടെ സാമീപ്യം പൂക്കൾക്ക് ആനന്ദബാഷ്പവും പുഞ്ചിരിയും നല്കുന്നു. രാത്രിയിൽ വന്നു ചേരുന്ന മഞ്ഞുതുള്ളികൾ ഈശ്വരകാരുണ്യ ത്തിന്റെ നാമ്പുകളാണ്. അവയുടെ ലാവണ്യവും ശീതളസ്പർശവും പരിശുദ്ധിയും ഹൃദയഹാരി യാണ്. ആകാശത്ത് നിന്ന് ഏതോ ദേവത ഭൂമിയി ലേക്ക് വിതറിയ മനോഹരമായ മുത്തുകളായും ദേവസ്ത്രീ ഭൂമിയെ അണിയിക്കാനായി കോർത്തു ണ്ടാക്കിയ മനോഹരമായ അലങ്കാരങ്ങളുമെല്ലാം കവി മഞ്ഞുതുള്ളിയുടെ ലാവണ്യം വർണ്ണിച്ചിരി ക്കുന്നു.

പദപരിചയം
Question 1.
സ്വർഗത്തേക്ക്, വെളുപ്പുള്ള, തണുപ്പുള്ള, ശുദ്ധിയുള്ള, മാലാഖ, ധനം, പൂജയ്ക്കായിട്ടുള്ള ജലം എന്നീ അർഥങ്ങൾ വരുന്ന പദങ്ങൾ കവിതയിൽനിന്നു കണ്ടെത്തു.
Answer:
സ്വർഗത്തിലേക്ക് – നാകത്തേയ്ക്ക്
വെളുപ്പുള്ള – ശ്വേതം
തണുപ്പുള്ള – ശീതം
ശുദ്ധിയുള്ള – പൂതം
മാലാഖ – വിൺമങ്ക
ധനം വിത്തം
പൂജയ്ക്കായിട്ടുള്ള ജലം – അർഘ്യം

കണ്ടെത്താം എഴുതാം
Question 1.
“പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം”.
“സൂര്യാംശുവാരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ”.
ഇതുപോലെ മഞ്ഞുതുള്ളിയുടെ സൗന്ദര്യം പരാമർശിക്കുന്ന രണ്ടു സന്ദർഭങ്ങൾ കവിത യിൽ നിന്നു കണ്ടെത്തി എഴുതൂ.
Answer:
പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്നു
കൽമുടി ചൂടിന റാണിമാരായ്
സൂനങ്ങൾ നിങ്ങളാലേയെന്നു നിർഭര
മാനന്ദബാഷ്പവും പുഞ്ചിരിയില്ല.
ചൂഴവേ നിങ്ങൾതൻ സ്വച്ഛമാം മെയ്യൊളി
യേഴു നിറങ്ങളിൽ വീശിടുന്നു
ഈ നറുമുത്തുകളേതൊരു ദേവത
വാനിൽ നിന്നിങ്ങനെ വാരിത്തൂകി?

വിശകലനം ചെയ്യാം
Question 1.
മഞ്ഞുതുള്ളികൾ പോകുന്നതോടെ കാഴ്ച നഷ്ടപ്പെടും എന്നു പറയാൻ കാരണമെന്താ യിരിക്കും? കവിത വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രഭാതത്തിൽ പുൽക്കൊടിത്തലപ്പത്തും, പൂക്ക ളിലും രത്ന കിരീടം ചൂടിയറാണിയെപ്പോലെ ശോഭിക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം വർണ്ണനാതീതമാണ്. ആ കാഴ്ചയുടെ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും കവിക്ക് മതി വരുന്നില്ല. വെയിലുദിക്കുന്നതോടെ മഞ്ഞുതുള്ളി അലിഞ്ഞി ല്ലാതാവുന്നു. അതോടെ സുന്ദരമായ ആ കാഴ്ച കളും കവിക്ക് നഷ്ടമാകും. മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതുപോലെ
തോന്നും എന്ന് കവി പറയുന്നു. ഇതിനാലാണ് മഞ്ഞുതുള്ളിയോട് സ്വർഗത്തിലേയ്ക്ക് പോക രുതേ എന്ന് കവി പറയുന്നത്.

മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

ശബ്ദഭംഗി
Question 1.
അത്രമേൽ ശ്വേതങ്ങളെത്രമേൽ ശീതങ്ങ ഇത്രമേൽ തങ്ങൾ നിങ്ങളെല്ലാം.
അടിവരയിട്ട പദങ്ങളുടെ പ്രത്യേകതയെന്ത്? ഇവ കവിതയ്ക്ക് എങ്ങനെ ഭംഗി നൽകുന്നു? ചർച്ച ചെയ്യുക.
Answer:
ശ്വേതം, ശീതം, പൂതം എന്നീ പദങ്ങൾ മഞ്ഞു തുള്ളിയുടെ സൗന്ദര്യം വർണ്ണിക്കാനാണ് കവി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുതുള്ളി വെളു ത്തതും, തണുപ്പുള്ളതും പരിശുദ്ധവുമാണ് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. അക്ഷര ങ്ങളുടെ ആവർത്തനം കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.

അക്ഷരങ്ങളുടെ ആവർത്തനംകൊണ്ട് ശബ്ദ ഭംഗി കൈവന്ന മറ്റു ചില കവിതകളിലെ വരികൾ
പയ്യിനെക്കാലേ കറന്നീടുമമ്മതൻ
മെയ്യിൻ വലംവശം ചാരനിൽപ്പു
കോടാലി കൈയിലെടുത്തു മെല്ലെയൊട്ടും
കോടാതെ തഞ്ചത്തിൽ താണുനിന്നു.
വാടാതെ കോടാലികൊണ്ടാരു താമസം
കൂടാതെ വെട്ടി മഹീതലത്തിൽ. (മകന്റെ മായാജാലം)

ആസ്വദാനക്കുറിപ്പ് തയ്യാറാക്കാം
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഞ്ഞുതുള്ളി എന്ന കവിതയിൽ പ്രഭാതത്തിൽ പ്രകൃതി നമുക്ക് നൽകുന്ന സൗഭാഗ്യങ്ങളെ സ്തുതിക്കുകയാണ് കവി. മഞ്ഞുതുള്ളിയുടെ നൈർമ്മല്യവും ലാവണ്യവും ശീതളസ്പർശ വുമെല്ലാം ഹൃദയഹാരിയാണ്. ഞങ്ങളെ കൈവിട്ടു സ്വർഗത്തിലേക്കു പോകല്ലേ എന്നു കവി മഞ്ഞുതുള്ളിയോട് അപേക്ഷിക്കുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യകന്ദളങ്ങൾ, ശ്വേതം, ശീതം, പൂതം എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ കവി മഞ്ഞുതുള്ളിക്കു നൽകുന്നുണ്ട്. സൂര്യ പ്രകാശത്തെ തന്നിലേക്ക് സ്വീകരിച്ച് മഴവില്ലാക്കി മഞ്ഞു തുള്ളി പ്രസരിപ്പിക്കുന്നതും മഹാന്മാർ ലോകനന്മയ്ക്കുള്ള ദർശനങ്ങൾ സ്വയം ആവാ ഹിച്ച് അന്യർക്ക് പകർന്നു നല്കുന്നത് ഒരു പോലെയാണ്. മഞ്ഞുതുള്ളി സ്വയം അലിഞ്ഞി ല്ലാതാകുന്നത് പോലെ അവർ മറ്റുള്ളവർക്കായി സ്വയം അലിഞ്ഞു ഇല്ലാതാ കുന്നു. മഞ്ഞുതുള്ളി യുടെ സൗന്ദര്യം എന്നും കണ്ടുകൊണ്ടിരിക്കാൻ കവി ആഗ്രഹിക്കുന്നു. വിൺമങ്ക ഭൂമിയ്ക്ക് ചാർത്തികൊടുത്ത ഈ നിധി കാണുന്നവർക്ക് മറ്റുള്ളതെല്ലാം നിസ്സാരമായ സമ്പത്തായി തോന്നും എന്ന് കവി പറയുന്നു.

പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പരിശ്രമം ചെയ്യുകിലെന്തിനേയും Parisramam Cheyyukil Enthineyum Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Parisramam Cheyyukil Enthineyum Summary

Parisramam Cheyyukil Enthineyum Summary in Malayalam

പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam

ഡോ. എ.പി.ജെ. അബ്ദുൽ കലാം
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപിതാ വായിരുന്നു അവ്വൽ ഫക്കീർ ജൈനുലബ്ദീൻ
അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതിക
വിദ്യാവിദഗ്ദ്ധനും എൻജിനീയറുമായിരുന്നു ഇദ്ദേഹം. 1931 ഒക്ടോബർ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠന ത്തിനുശേഷം പ്രതിരോധ ഗവേഷണ കേന്ദ്രം (DRDO) ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റെയും വികസനത്തിനും, ഏകോപന ത്തിനും മറ്റും അബ്ദുൽ കലാം വിലപ്പെട്ട സംഭാവന കൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് “ഇന്ത്യൻ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.

രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂർത്തി യാക്കിയശേഷം കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1960-ൽ ബിരുദം നേടിയശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവല പ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപന ത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. 1969-ൽ കലാം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈ സേഷനിൽ നിയമിതനായി.

30-ഓളം സർവകലാശാലകളിൽനിന്നും അദ്ദേഹ ത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹു മതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരി ക്കുന്നു. 1981-ൽ പദ്മഭൂഷൺ, 1990-ൽ പദ്മവിഭൂഷൺ, 1997-ൽ ഭാരതരത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്. അഗ്നിച്ചിറകുകൾ ആണ് കലാമിന്റെ ആത്മകഥ. 2015 ജൂലൈ 27ന് അദ്ദേഹം അന്തരിച്ചു.

പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam Class 6

എ.പി. കുഞ്ഞാമു
മലയാളത്തിലെ ഒരു ഗ്രന്ഥകാരനും വിവർത്തക നുമാണ് എ.പി. കുഞ്ഞാമു. 1951 ഏപ്രിൽ 15 കോഴിക്കോട് ജില്ലയിലെ മടവൂർ ആരാമ്പത്ത് ജനിച്ചു. ഫറൂഖ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. വിവർത്തനമുൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ എഴുതി. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളെഴുതുന്നു. തൻവീർ, ഷഫീദ്, പരമേശ്വരൻ എന്നീ തൂലിക നാമങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചു വരുന്ന പാഠഭേദം മാസികയുടെ പത്രാധിപ സമിതി അംഗമാണ്. കൈവർത്ത കാണ്ഡം, മാൽക്കം എക്സാ ഇസ്ലാം ചരിത്രവും നാഗരികതയും, സയണിസം ഒളിച്ചുവെച്ച് ചരിത്രം, ടിപ്പുവിന്റെ കരവാൾ, നോബൽ കഥകൾ തുടങ്ങിയവ വിവർത്തന കൃതികളാണ്. ഷഫീദ് എന്ന തൂലികാനാമത്തിൽ മണലും മധുരവും, നേർവഴി, ഒറ്റമൂലി എന്നീ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാഠസംഗ്രഹം

ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരി ക്കാൻ കഴിയാതെ വരുമ്പോൾ നാം അത് വിട്ടുകളയാ റുണ്ട്. ഉയർച്ച താഴ്ചകളും പരാജയങ്ങളും നിറഞ്ഞതാ യിരുന്നു അബ്ദുൽ കലാമിന്റെ ജീവിതം. എന്നാൽ മറികടക്കാൻ കഴിയാത്ത വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹം ഓർമ്മിക്കുന്നുള്ളൂ.

1972 സതീഷ് ധവാനും ബ്രഹ്മപ്രകാശും കലാമിനെ വിളിച്ച് എസ്.എൽ.വി.-3 യുടെ പദ്ധതി ഡയറക്ടറായി കലാമിനെ ചുമതലപ്പെടുത്തുന്നതായും അതിനാവശ്യ മായ പണവും ആളുകളും ലഭ്യമാകുമെന്നും അറി യിച്ചു. സതീഷ് ധവാനാ യിരുന്നു അന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ. ഇതു കേട്ട കലാം അതിശയിച്ചു. നിരവധി മുതിർന്ന ശാസ്ത്ര ജ്ഞന്മ ാരുണ്ടാ
പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam Class 6 1
അദ്ദേഹത്തെത്തന്നെ തെരെഞ്ഞെടുത്തതാണ് അത്ഭു തപ്പെടാൻ കാരണം. അമ്പരപ്പോടെ എങ്ങനെയാണ് ഈ പദ്ധതി ചെയ്യേണ്ടതെന്ന് സതീഷ് ധവാനോടു ചോദിച്ചപ്പോൾ “ഒരാൾ പരിശ്രമത്തിലേർപ്പെടുന്നില്ല എന്നു കരുതുക. അപ്പോൾ അയാൾ അടങ്ങി ഒതുങ്ങി മാളത്തിൽത്തന്നെ കഴിയുകയാണ്. ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകും. പ്രശ്നങ്ങളെ നേരിട്ട് വിജയം നേടണം”. ഇതായിരുന്നു സതീഷ് ധവാൻ പറഞ്ഞത്. ഏഴു വർഷത്തിനുശേഷം 1979-ൽ ഉപഗ്രഹം വിക്ഷേപണത്തിനു സജ്ജമായി. അവസാന സമയം വിക്ഷേപണം തുടരരുതെന്ന മുന്നറിയിപ്പാണ് കമ്പ്യൂട്ടർ നൽകിയത്. കമ്പ്യൂട്ടറിനെ മറികടന്ന് കൈകൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേപണമാ രംഭിച്ചു.

വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഈ പരാജയത്തിൽ നിന്ന് വിജയം നേടാനുള്ള ഉപദേശം ലഭിച്ചത് സതീഷ് ധവാനിൽ നിന്നും, തന്നിൽ നിറഞ്ഞ ആത്മീയകരുത്തും കൊണ്ടാണെന്നാണ് കലാം അനുസ്മരിക്കുന്നു. പരാജയത്തിന്റെ നാണക്കേടിനെ മറന്ന്, അതിന്റെ കാരണങ്ങൾ സസൂക്ഷ്മം വിലയിരുത്തി, വിക്ഷേപണം തകരാറിലാകാൻ കാരണം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കു ന്നതു കർശനമാക്കി. സാങ്കേതിക പോരാ കണ്ടെത്തിയതിനൊപ്പം ശാസ്ത്രജ്ഞമാർക്ക് മനോ വീര്യം ഉയർത്താൻ ഈ ശ്രമം സഹായകമായി. അടുത്ത കൊല്ലം വീണ്ടും വിക്ഷേപണം നടത്തി. ഉദ്യമത്തിൽ കലാം വിജയം നേടി.

പദപരിചയം
മറി കടക്കുക – പ്രശ്നത്തിനു മേൽ വിജയം നേടുക.
തരണം ചെയ്യുക – കടക്കുക, കീഴടക്കുക
വേണ്ടുവോളം – മതിയാകുന്നതുവരെ
സദാ – എല്ലായ്പ്പോഴും
ദൗത്യം – ദൂതന്റെ പ്രവൃത്തി, സന്ദേശം
വിക്ഷേപണം – വിക്ഷേപിക്കൽ, ഏറ്, റോക്കറ്റ് ഉയർത്തിവിടൽ
ആത്മീയം – ആത്മാവിനെ സംബന്ധിച്ചത്
അങ്കുരിക്കുക – മുളയ്ക്കുക
ദുരന്തം – ആപത്ത്
മൂലകാരണം – അടിസ്ഥാനകാരണം
ഊർജം – ശക്തി
സസൂക്ഷ്മം – ശ്രദ്ധയോടുകൂടി
തന്മൂലം – അതു കാരണം
ഉദ്യമം – പരിശ്രമം

<img src=”https://www.hsslive.guru/wp-content/uploads/2022/07/HSS-Live-Guru.png” alt=”പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam Class 6″ width=”116″ height=”16″ />

പിരിച്ചെഴുതുക
അതങ്ങു – അത് + അങ്ങു
കാര്യങ്ങൾ – കാര്യം + കൾ
പദ്ധതിയുടെ – പദ്ധതി + ഉടെ
അതായത് – അത് + ആയത്
അയാൾ – അ + ആൾ
പ്രശ്നത്തെ – പ്രശ്നം + എ

വിഗ്രഹിക്കുക
ജീവിതസാഹചര്യങ്ങൾ – ജീവിതത്തിലെ സാഹ ചര്യങ്ങൾ
ഉയർച്ചതാഴ്ചകൾ – ഉയർച്ചയും താഴ്ചയും
അവസാനഘട്ടത്തിൽ – അവസാനത്തെ ഘട്ട ത്തിൽ
ഗുണനിലവാരം – ഗുണത്തിന്റെ നിലവാരം
സാങ്കേതികപ്രശ്നങ്ങൾ – സാങ്കേതികമായ പ്രശ്ന ങ്ങൾ
സസൂക്ഷ്മം – സൂക്ഷ്മതയോടുകൂടി
ഉപഗ്രഹവാഹനം – ഉപഗ്രഹം കൊണ്ടുപോകു ന്നതിനുള്ള വാഹനം
ബംഗാൾ ഉൾക്കടൽ – ബംഗാളിന്റെ ഉൾക്കടൽ

വിപരീതം
വിജയം × പരാജയം
ശരി × തെറ്റ്
പ്രാപ്തൻ × അപ്രാപ്തൻ
സൂക്ഷ്മം × സ്ഥലം

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 9 പരിശ്രമം ചെയ്യുകിലെന്തിനേയും Parisramam Cheyyukil Enthineyum Notes Questions and Answers Pdf improves language skills.

Parisramam Cheyyukil Enthineyum Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 9 Parisramam Cheyyukil Enthineyum Question Answer

Class 6 Malayalam Parisramam Cheyyukil Enthineyum Notes Question Answer

വായിക്കാം കണ്ടെത്താം
Question 1.
ചുമതലകൾ ഏറ്റെടുക്കാനുള്ള ആത്മധൈര്യം നൽകിക്കൊണ്ട് അബ്ദുൽ കലാമിനു ധവാൻ നല്കിയ ഉപദേശം എന്തായിരുന്നു?
Answer:
എസ്.എൽ.വി.-3 പദ്ധതിയുടെ ചുമതല ഏല്പിച്ച പ്പോൾ ആ പദ്ധതി എങ്ങനെ പ്രാവർത്തിക മാക്കാം എന്ന് സംശയിച്ചു നിൽക്കുകായിരുന്നു കലാം. അപ്പോൾ സതീശ് ധവാൻ കലാമിന്
ധൈര്യം നല്കിക്കൊണ്ട് പറഞ്ഞു. കലാം, ഒരാൾ പരിശ്രമങ്ങളിൽ ഏർപ്പെടുന്നില്ലെന്നു വയ്ക്കുക, എങ്കിൽ അയാൾ തന്റെ മാളത്തിൽത്തന്നെ കഴിഞ്ഞുകൂടുകയായിരിക്കും. നാം ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളു ണ്ടാവും. നിങ്ങൾ ആ പ്രശ്നത്തെ സ്വന്തം പിടി യിലൊതുക്കണം, അതിനെ തോൽപ്പിക്കണം. അങ്ങനെയാണ് വിജയം കൈവരിക്കേണ്ടത്.

Question 2.
ഒന്നാം വിക്ഷേപണത്തിന്റെ പരാജയകാരണ ങ്ങൾ എന്തെല്ലാം മായിരുന്നു?
Answer:
ഒന്നാം വിക്ഷേപണത്തിന്റെ പരാജയത്ത തുടർന്ന് കലാമും മറ്റു ശാസ്ത്രജ്ഞന്മാരും പരാജ യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ചു. വിശദമായ അന്വേഷണത്തിലൂടെ കുഴപ്പം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്നു മനസ്സിലായി. വിക്ഷേപണത്തിനു മുമ്പുള്ള സമയത്ത് കൺ ട്രോൾ പവർ പ്ലാന്റിന്റെ വാൽവിൽ പൊടി കട ന്നിരുന്നു. തന്മൂലം അത് ശരിയായ പ്രവർത്തിക്കാ യതാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണ മായത്.

Question 3.
എസ്.എൽ.വി. മൂന്നിന്റെ പരാജയം നൽകിയം പാഠം എന്താണ്?
Answer:
പരാജയത്തിന്റെ ഭാരത്തിൽ തളർന്നിരിക്കാതെ കലാമും സംഘവും ഉയിർത്തെഴുന്നേറ്റു. ദുരന്ത ത്തെക്കുറിച്ച് ചിന്തിച്ചു വിഷണ്ണരായിക്കഴി യുന്നതിനു പകരം, വളരെ വസ്തുനിഷ്ഠമായ രീതിയിൽ പരാജയത്തിന്റെ കാരണം കണ്ട ത്താൻ പരിശ്രമിച്ചു. കൂട്ടായ ആ പരിശ്രമത്തിന്റെ ഫലമായി പരാജയകാരണം അവർ കണ്ടെത്തി. അതിനുശേഷം എല്ലാ ഉപകരണങ്ങളുടെയും ഗുണ നിലാവരം കർശനമായി പരിശോധിച്ചു. സാങ്കേതിക പ്രശ്നങ്ങളെല്ലാം കണ്ടെത്തി പരിഹരിക്കാനും ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയർത്താനും അവർക്കു കഴിഞ്ഞു. ഇതിന്റെ യെല്ലാം ഫലമായി അടുത്ത വർഷം തന്നെ എസ്.എൽ.വി.-3 വിജയകരമായി വിക്ഷേപിക്കു കയും ചെയ്തു.

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

വാക്യങ്ങൾ രചിക്കാം
Question 1.
“അവർ 125 ശാസ്ത്രജ്ഞന്മാരുമായും ഉദ്യോഗ സ്ഥരുമായും സസൂക്ഷ്മം സംസാരിക്കുകയും 200-ൽ അധികം രേഖകൾ വില യിരുത്തകയും ചെയ്തു”. അടിവരയിട്ട പദത്തിന്റെ അർത്ഥം ഊഹിച്ചെഴുതുക.
നിഘണ്ടു പരിശോധിച്ച് ഉറപ്പു വരുത്തുക. ഇതു പോലെ സസന്തോഷം, സസ്നേഹം തുടങ്ങിയ പദങ്ങ ളുടെ അർഥം കണ്ടെത്തി ഇവ ഉപയോഗിച്ച് വാക്യങ്ങൾ രചിക്കുക.
Answer:
സസൂക്ഷ്മം – സൂക്ഷ്മതയോടുകൂടി
സസന്തോഷം – സന്തോഷത്തോടുകൂടി
ക്ലാസ് ലീഡറുടെ ചുമതല എന്നെ ഏല്പിച്ചപ്പോൾ ഞാനതു സസന്തോഷം ഏറ്റെടുത്തു.
സസ്നേഹം – സ്നേഹത്തോടുകൂടി
വേനലവധിക്ക് മുത്തശ്ശനും, മുത്തശ്ശിയും കൂടെ ചെല്ലാൻ സസ്നേഹം നിർബന്ധിച്ചപ്പോൾ എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല.

സംവാദം
Question 1.
“പദ്ധതിയുടെ ഡയറക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടെ ഞാൻ കമ്പ്യൂട്ടറിനെ മറികടന്നു കൈകൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേ പണമാരംഭിച്ചു. വിക്ഷേപണം പരാജയപ്പെടു കുയും ഉപഗ്രഹവാഹനം ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്തു”.
കലാമിന്റെ ഈ പ്രവൃത്തിയോട് നിങ്ങൾ യോജി ക്കുന്നുവോ? ക്ലാസിൽ നടക്കുന്ന സംവാദ ത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ.
Answer:
കുട്ടികൾ രണ്ടു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു സംവാ ദത്തിൽ ഏർപ്പെടുക. കലാമിന്റെ പ്രവൃത്തിയോടെ യോജിക്കുന്ന ഒരു ഗ്രൂപ്പും വിയോജിക്കുന്ന ഒരു ഗ്രൂപ്പും. രണ്ടു ഗ്രൂപ്പും അവരവരുടെ വാദഗതികൾ അവതരിപ്പിക്കുക. ഒന്നോ രണ്ടോ കുട്ടികളുടെ ഒരു മോഡറേഷൻ പാനൽ സംവാദം നിയന്ത്രിക്കുക.

വിയോജിക്കാവുന്ന വാദഗതികൾ

  • കമ്പ്യൂട്ടറിനെ മറികടക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
  • ഇത്രയും ഭീമമായ നഷ്ടം വരും എന്ന് ചിന്തിക്കാതെ പ്രവർത്തിച്ചു.
  • തിരക്കു കൂട്ടാതെ വിക്ഷേപണം മാറ്റിവെക്കാ മായിരുന്നു.

യോജിക്കാവുന്ന വാദഗതികൾ

  • ഒരു പദവിയിലിക്കേ തെറ്റോ ശരിയോ നോക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടി വരും.
  • കലാമിന്റെ തീരുമാനത്തിന്റെ ഉദ്ദേശ്യശുദ്ധി നല്ലതായിരുന്നു.
  • അദ്ദേഹം ഒറ്റയ്ക്കല്ല, വിദഗധരോട് ആലോ ചിച്ചാണ് ഈ തീരുമാനം എടുത്തത്. പിന്നീട് അദ്ദേഹം തന്നെ ഈ പദ്ധതി വിജ യിപ്പിച്ചതിലൂടെ ആദ്യപരാജയം വിജയത്തിലേ ക്കുള്ള ചവിട്ടുപടി ആയിരുന്നു വെന്ന് അദ്ദേഹം തെളിയിച്ചു.

വിശകലനം ചെയ്യാം
Question 1.
പൊരുതുക. വിജയത്തിന്റെ മുഖത്തു നോക്കി നിൽക്കാതെ പൊരുതുക. പിൻവാങ്ങട്ടെ ഭയാശങ്കകൾ.
(പടക്കളത്തിൽ – പി. കുഞ്ഞിരാമൻ നായർ) മേൽ സൂചിപ്പിച്ച വരികളിലെ ആശയവുമായി അബ്ദുൽ കലാമിന്റെയും ജോർജ് ഗെഫെൽ സിന്റെയും അനുഭവങ്ങൾ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പരാജയങ്ങളിൽ അടിപതറാതെ വിജയത്തിനായി നാം പൊരുതുമ്പോൾ ഭയാശങ്കകൾ വഴിമാറും എന്നാണ് വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. ജോർജ് ഫൾസും അബ്ദുൽ കലാമും തങ്ങ ളുടെ ആദ്യ ഉദ്യമത്തിൽ പരാജയപ്പെട്ടവരാണ്. എന്നാൽ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾ ക്കൊണ്ട് ഭയാശങ്കകൾ മാറ്റി വെച്ച് അവർ വീണ്ടും പരിശ്രമിച്ചപ്പോൾ പരാജയത്തിന്റെ കാർമേഘങ്ങൾ നീങ്ങി വിജയത്തിന്റെ വെളിച്ചം ദർശിക്കാൻ അവർക്ക് കഴിഞ്ഞു.

പി. കുഞ്ഞിരാമൻ നായരുടെ കവിതയിലെ ആശയം ഇവരുടെ അനുഭവങ്ങളുമായി ചേർത്ത് വായിക്കാവുന്നതാണ്. പരിശ്രമം ചെയ്യുകയി ലെന്തിനേയും എന്ന ഈ പാഠത്തിന്റെ ശീർഷ കവും കവിതയുടെ ആശയവും മുന്നോട്ടു വയ് ക്കുന്ന സന്ദേശം അതു തന്നെയാണ് നിരന്തരമായ പരിശ്രമം കൊണ്ട് ഏതു പരാജയത്തെയും നമുക്ക് മറികടക്കാം.

Question 2.
പരിശ്രമം ചെയ്യുകയിലെന്തിനേയും എന്ന ശീർഷകം ഈ പാഠഭാഗത്തിന് ഉചിതമാണോ എന്ന് വിശകലനം ചെയ്യുക.
Answer:
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാ ക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത് മനുഷ്യരെ പാരിലയച്ചതീശൻ.
മഹാകവി കെ.സി. കേശവപിള്ളയുടെ വരികളാ ണിവ. പരിശ്രമിക്കുകിൽ എന്തിനേയും വശത്തി ലാക്കാൻ കഴിയുമെന്നാണ് കവി പറയുന്നത്. പരാജയത്തിൽ തളരാതെയുള്ള കലാമിന്റെ പരിശ്രമമാണ് അദ്ദേഹത്തിന് ആത്യന്തികമായ വിജയം നേടികൊടുത്തത്. ആദ്യപരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരിശ്രമിച്ചപ്പോൾ പരാജയത്തിന്റെ കാർമേഘങ്ങൾ നീക്കി വിജയ ത്തിന്റെ വെളിച്ചം ദർശിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിൽ നിന്ന് ഈ പാഠഭാഗത്തിന് തികച്ചും അനുയോജ്യമായ ശീർഷകം തന്നെ യാണ് നല്കിയിരിക്കുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം.

കൂടുതൽ അറിയാൻ
അബ്ദുൽ കലാമിന്റെ പ്രശസ്തമായ ചില ഉദ്ധരണികൾ

  • ഒരു സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയണം.
  • നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകൾക്കായി.
  • ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതി സന്ധികൾ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിക്കാൻ കഴിയൂ.
  • ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും, അത് സമ്മതിക്കുക എന്നതുമാണ്.
  • ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം.
  • നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങളണ മെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തി ജ്വലിക്കുക.

ഐ.എസ്.ആർ.ഒ.
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് “ഇസാ” (ISRO) എന്ന ചുരുക്ക
പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. ബംഗ്ളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനമാവട്ടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് തദ്ദേശീ യമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഇസാ നല്കുന്നുണ്ട്.
പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9 1
ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞൻ. 1920 സെപ്തംബർ 25ന് ശ്രീനഗറിൽ ജനിച്ചു. പഞ്ചാബ് സർവ്വകലാശാലയിൽനിന്ന് ബിരുദവും ബിരുദാ നന്തര ബിരുദവും നേടി. തുടർന്ന് അമേരിക്ക യിലെ മിനെസോട്ട സർവ്വകലാശാലയിൽ നിന്ന് എം.എസ്സും കാലിഫോർണിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളിജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. വിക്രം സാരാഭായിയുടെ മരണ ശേഷം 1972-ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി. ഇൻസാറ്റ്, ഇന്ത്യൻ റിമോർട്ട് സെൻസിങ് സാറ്റ് ലൈറ്റ്സ്, പി.എസ്.എൽ.വി. എന്നിവയുടെ വീക്ഷണത്തിനു ആവശ്യമായ ഗവേഷണപഠനവും പരീക്ഷണ ങ്ങളും ധവാൻ നടത്തി. 2002 ജനുവരി 3 ന് അന്തരിച്ചു.

എസ്.എൽ.വി.3
സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ ഉപഗ്രഹ വിക്ഷേപണത്തിനായി ഐ.എസ്.ആർ.ഒ വിക സിപ്പിച്ചെടുത്ത റോക്കറ്റ്, എ.പി.ജെ. അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ വാഹനം 1979 ആഗസ്റ്റ് 10ന് ശ്രീഹരിക്കോട്ട യിൽനിന്ന് വിക്ഷേപിച്ചെങ്കിലും ദൗത്യം പരാജ യപ്പെട്ടു. തുടർന്ന് 1980 ജൂലായ് 18ന് രോഹിണി എന്ന ഉപഗ്രഹത്തെ എസ്.എൽ.വി. വിജയക രമായി ബഹിരാകാശത്തെത്തിച്ചു.

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

Class 6 Malayalam Kerala Padavali Notes Unit 4 പ്രകാശകിരണങ്ങൾ

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9 2
പനാമ കനാലിന്റെ നിർമ്മാണവേള. മേജർ ജനറൽ ജോർജ് ഗെഫൽസിന്റെ നേതൃ ത്വത്തിൽ കനാലിന്റെ പണി പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു പ്രത്യേക ഭാഗമെ ത്തിയപ്പോൾ കുഴിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുകൾ നേരിട്ടു. മേജർ മുൻകൈ യെടുത്ത് മാസങ്ങളോളം കഷ്ടപ്പെട്ട് ഒരുഭാഗം കുഴിച്ചു. ഒരു ഭാഗം കനാൽ നിർമ്മിച്ചു. പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ അവിടം തകർന്നുവീണു. എൻജിനീയർമാരും തൊഴിലാളികളും നിരാശയോടെ ആ കാഴ്ച കണ്ടുനിന്നു. പലരും പണി മതിയാക്കി മടങ്ങിപ്പോവാൻ പോലും തയാറായി,

മേജറോടൊപ്പം നാശനഷ്ടം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു എൻജിനിയർ വിഷ തയോടെ ചോദിച്ചു: “ജനറൽ, നാമിനി എന്താണ് ചെയ്യാൻ പോകുന്നത്?” ജന റൽ നിശ്ചയദാർഢ്യത്തോടെ മറുപടി നൽകി: “വീണ്ടും കുഴിക്കുക.”
അവർ വീണ്ടും കുഴിച്ചു. അതുകൊണ്ട് സുപ്രധാനമായ ഒരു ജലപാതയുടെ ഗുണഫലങ്ങൾ ലോകം ഇന്നനുഭവിക്കുന്നു. (ചിന്താസരിത്സാഗരം)

Question 1.
ഈ സംഭവവിവരണം വായിച്ചല്ലോ. എന്തു സന്ദേശങ്ങളാണ് അതിൽനിന്ന് ലഭിക്കുന്നത്. ചർച്ച ചെയ്യൂ.
Answer:
പസഫിക് അറ്റ്ലാന്റിക് സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മനുഷ്യനിർമ്മിത ജലപാതയാണ് പനാമ കനാൽ. കനാലിന്റെ നിർമ്മാണവേളയിൽ മേജർ ജോർജ് ഗെഫൽസിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. മാസങ്ങളോളം കഷ്ടപ്പെട്ട് കുഴിച്ചവ മണ്ണിടിച്ചിൽ കാരണം തകരുന്നത് കണ്ട് തൊഴി ലാളികൾ നിരാശരായി. മറ്റുള്ളവരെല്ലാം നിരാശ പൂണ്ടപ്പോൾ മേജർ ഗെഫൽസ് നിർമ്മാണം നിർത്തി വെക്കാൻ തയ്യാറായില്ല. വീണ്ടും കുഴിക്കുക എന്ന മേജറിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള മറുപടി തൊഴിലാളികൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി. ഒരുപാട് പരാജയങ്ങൾക്ക് ശേഷമാണ് പലപ്പോഴും വിജയം നമ്മെ തേടിയെത്തുക. നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും വിജയത്തിലെത്തിക്കും എന്ന സന്ദേശമാണ് മേജറിന്റെ നിശ്ചയദാർഢ്യം നമുക്ക് പകർന്നു നല്കുന്നത്. അതുകൊണ്ടാണ് അന്ന് പനാമ കനാൽ നിർമ്മാണം വിജയിച്ചത്.