8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus

Practicing with Class 8 Maths Question Paper Pdf Kerala Syllabus and Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Class 8 Maths Annual Exam Question Paper 2023-24 Kerala Syllabus

Time : 1½ Hours
Score : 40

Answer any 4 Questions from 1 to 5. Each question carries 2 scores. (4 × 2 = 8)

Question 1.
In the figure, AC = BC = 5 centimetres. ∠C = 60°.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 1
(a) AB = ____________
(b) ∠A = ____________
Answer:
(i) Here, A ABC is an equilateral triangle.
∴ AB = 5 cm
(ii) ∠A = 60°

Question 2.
Five is subtracted from five times of a num-ber gives 100. What is the number?
Answer:
5 is subtracted, so adding 5 to loo we get 105.
5 is multiplied, so dividing 105 by 5 we get \(\frac{105}{5}\) =21.
Thus, 21 is the required number.

Question 3.
In the figure, MNOPQ is a regular petagon.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 2
(a) ∠OPQ = ____________.
(b) ∠ONR = ____________.
Answer:
a) Sum of all the inner angles of a pentagon = (5 – 2) × 180° = 3 × 180° = 540°.
As it is a regular pentagon all the inner angles are equal.
Thus, ∠OPQ = \(\frac{540}{5}\) = 108°

b) Sum of all the inner angles of a pentagon = 360°.
Thus, ∠ONR = \(\frac{360}{5}\) = 72°

8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus

Question 4.
The three angles in a triangle are in the same ratio.
(a) Which type of a triangle is this? (Equilateral triangle, Isosceles triangle, Right triangle)
(b) Find one angle of this triangle.
Answer:
a) Equilateral triangle.
b) Sum of all the inner angles of an equilateral triangle 180°.
Thus, one angle = \(\frac{180^{\circ}}{3}\) = 60°.

Question 5.
(a) 5 – (-3) = ………..
(b) 10 + (-10) = ………
Answer:
a) 5 – (-3) = 5 + 3 = 8
b) 10 + (-10) = 10 – 10 = 0

Answer any 4 Questions from 6 to 11. Each question carries 3 scores. (4 × 3 = 12)

Question 6.
a² – b² = (a + b)(a – b)
(a) 146² – 145² = ____________
(b) Using the above identity, find 31 × 29
Answer:
a) 146² – 145²
= (146 + 145) (146 – 145)
= 291 × 1
= 291

b) 31 × 29
= (30 + 1) (30 – 1)
= 30² – 1²
= 900 – 1
= 899.

Question 7.
A person deposited 20000 rupees in a bank which pay 10% interest compounded annually. How much would he get back after two years?
Answer:
P = 20000 rupees
r = 10%
n = 2 years
Amount get after 2 years
= p(1 + \(\frac{r}{100}\))n
= 20000 (1 + \(\frac{10}{100}\))2
= 20000 × \(\frac{110}{100} \times \frac{110}{100}\)
= 24200 rupees

Question 8.
In the figure, PQRS is a quadrilateral. QS = 10 centimetres, PA= 4 centimetres, BR = 5 centimetres.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 3
(a) What is the sum of heights of the triangle PQS and the triangle RQS?
Answer:
a) Height of triangle PQS = 4 cm.
Height of triangle RQS = 5 cm.
Thus, sum of the heights = 5 + 4
= 9 cm.

(b) Find the area of the quadrilateral PQRS.
Answer:
Area = \(\frac{1}{2}\) × QS × (4 + 5)
= \(\frac{1}{2}\) × 10 × 9
= 5 × 9
= 45 cm².

Question 9.
(a) What is (-1)²?
Answer:
(-1)² = (-1) × (-1) = 1

(b) y = x² + 5, if x = -1, find y.
Answer:
y = x² + 5
Put x = -1
y = (-1)² + 5
= 1 + 5
= 6

Question 10.
The scores obtained by some children in a mathematics quiz competition are tabled below.

Score Number of children
0 – 5 2
5 – 10 6
10 – 15 11
15 – 20 5
20 – 25 1

(a) What is the total number of children participated in the quiz competition?
Answer:
Total number of children
= 2 + 6 + 11 + 5 + 1
= 25.

(b) In which class does the score of the first placed child belongs?
Answer:
The first placed child should have the highest score. So, it belongs in the class 20-25.

(c) What is the number of children who scored more than 10?
(25,23, 17, 11)
Answer:
The number of children more than or equal 10 = 11 + 5 + 1 = 17.

Question 11.
In the figure, ABCD is a rectangle.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 4
AB = 7 centimetres, AD = 4 centimetres, AP = CQ = 2 centimetres.
(a) What is the perpendicular distance between the line PB and QD?
Answer:
The perpendicular distance between PB and QD = DA = 4 cm.

(b) What is the length of PB?
Answer:
PB =AB – AP = 7 – 2 = 5 cm.

(c) Find the area of the parallelogram PBQD.
Answer:
The area of the parallelogram
PBQD = 5 × 4 = 20 cm².

8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus

Answer any 5 Questions from 12 to 18. Each question carries 4 scores. (5 × 4 = 2)

Question 12.
Draw a trapezium PQRS of given measures.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 5
Answer:
First draw PQ = 7 cm. At P draw 70° angle and mark 4 cm on it,
PS = 4 cm.
Draw SR parallel to PQ. Draw at Q.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 6

Question 13.
In the figure, ABCD is a quadrilateral. ∠D = 80°.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 7
(a) ∠A + ∠B + ∠C = ………………
(b) If the measures of ∠A, ∠B and ∠C
Answer:
a) ∠A + ∠B + ∠C = 360° – 80° = 280°.

b) ∠A: ∠B: ∠C = 1 : 1 : 2.
So, we can take ∠A = x, ∠B = x, ∠C = ∠t
We have, x + x + 2x = 280°
4x = 280°
x = \(\frac{280}{4}\) = 70

Therefore, ∠A = 70°, ∠B = 70°
∠C = 2 × 70 = 140°

Question 14.
The runs scored by a cricket player in 40 one day matches are tabled below. Draw a histrogram.

Runs Number of matches
0 – 20 5
20 – 40 7
40 – 60 6
60 – 80 12
80 – 100 4
100 – 120 6

Answer:
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 8

Question 15.
Complete the table.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 9
Answer:
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 10

Question 16.
The area of a rhombus is 12 square centimetres and length of one of its diagonal is 6 centimetres.
a) What is the length of seocnd diagonal of this rhombus?
Answer:
Area = 12 cm²
\(\frac{1}{2}\) × d1 × d2 = 12
\(\frac{1}{2}\) × 6 × d2 = 12
3 × d2 = 12
d2 = \(\frac{12}{3}\) = 4
Therefore, the length of the second diagonal =4 cm.

b) Draw the rhombus using these measures.
Answer:
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 11

Question 17.
In the figure, ABCD is an isosceles trapezium, AB = 13 centimetres, CD = 7 centimeters, AD = 5 centimetres.
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 12
a) What is AE?
Answer:
8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus 13
AE + EP + PB = 13 cm.
As ABCD is an isosceles trapezium,
AE = PB and EP = 7 cm.
Thus, AE + EP + AE = 13.
2AE + 7 = 13.
2AE = 13 – 7 = 6.
AE = \(\frac{6}{2}\) = 3 cm.

b) DE = ____________
Answer:
∆ADE is a right triangle.
So, using Pythagoras theorem,
DE = \(\sqrt{A D^2-A E^2}\)
= \(\sqrt{5^2-3^2}\)
= \(\sqrt{25-9}\)
= \(\sqrt{16}\)
= 4 cm

c) Find the area of the isosceles trapezium ABCD.
Answer:
Area = \(\frac{1}{2}\) × DE(AB + CD)
= \(\frac{1}{2}\) × 4(13 + 7)
= 2 × 20
= 40 cm²

8th Standard Maths Annual Exam Question Paper 2023-24 Kerala Syllabus

Question 18.
Read the understand the mathematical concept in the pattern given below. Write the answers to the following questions.
3² – 1² = 9 – 1 = 4 × 2
4² – 2² = 16 – 4 = 4 × 3
5² – 3² = 25 – 9 = 4 × 4
6² – 4² = 36 – 16 = 4 × 6
(a) Write the next line in the pattern.
(b) 9² – 7² = ____________ × 8
(c) 15² – ____________ = 4 × 14
(d) (x + 1)² – (x – 1)² = ____________
Answer:
a) 7² – 5² = 49 – 25 = 4 × 6
b) 9² – 7² – 81 -49 = 4 × 8
c) 15² – 13² = 4 × 14
d) (x + 1) – (x -1)²
= (x + 1 + x – 1) (x + 1 – x + 1)
= 2x × 2
= 4x.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

racticing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
“ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി
ച്ചാരോടും കൂടി നടന്ന കാലം
ഏതു കാലത്തെക്കുറിച്ചുളള സൂചനയാണ് ഈ വരി കളിൽ നിന്നും ലഭിക്കുന്നത്?

  • ബാല്യം
  • യൗവനം
  • ശൈശവം
  • കൗമാരം

Answer:
ബാല്യം

Question 2.
മാതൃകപോലെ പിരിച്ചെഴുതുക
പ്രസിദ്ധനായ – പ്രസിദ്ധൻ + ആയ
കൈവശമുള്ള – കൈവശം + ഉള്ള
Answer:
കൈവശമുള്ള – കൈവശം + ഉള്ള

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 3.
“അമ്മയുടെ സഹപ്രവർത്തകരായ എന്റെ അധ്യാ പകരെല്ലാം ചേർന്ന് എനിക്ക് ചുറ്റും വേലി കെട്ടി യിരുന്നു. ബാല്യത്തിൽ വീട്ടുകാരും അധ്യാപ കരും എഴുത്തുകാരിക്കു ചുറ്റും വേലികെട്ടാൻ കാരണമെന്ത്?

  • മഴ ഇഷ്ടമായതിനാൽ
  • കുറുമ്പുകാരി ആയതിനാൽ
  • കളിച്ചു നടക്കാൻ ഇഷ്ടമായതിനാൽ
  • അസുഖകാരി ആയതിനാൽ

Answer:
അസുഖകാരി ആയതിനാൽ

Question 4.
‘ബഷീർ എന്ന ബല്യ ഒന്ന് ‘ എന്ന കവിതയിലെ ബല്യ ഒന്ന് എന്ന പ്രയോഗം ബഷീറിന്റെ ഏതു കൃതിയുടെ സൂചനയാണ്?

  • മതിലുകൾ
  • ബാല്യകാല സഖി
  • പാത്തുമ്മയുടെ ആട്,
  • പൂവമ്പഴം

Answer:
ബാല്യകാല സഖി

Question 5.
“കുട്ടികൾക്ക് തേന്മാവ് കാണിച്ചു കൊടുക്കുകയേ ആവൂ. തേൻകനി പറിച്ചു കഴുകി, ചെത്തിപ്പുളി തിന്നാൻ പാകത്തിനു കൊടുക്കരുത്….
വനഗായകന്റെ വാക്കുകളുടെ പൊരുൾ എന്ത്?

  • കുട്ടികൾ തമ്മിൽ വഴക്കുകൂടും
  • കൈ അഴുക്കാകും
  • കുട്ടികൾ അലസന്മാരാകും
  • കുട്ടികൾക്ക് അസുഖം വരും

Answer:
കുട്ടികൾ അലസന്മാരാകും

Question 6.
കുഞ്ഞുപുല്ലിന് വേനലിനെ അതിജീവിക്കാൻ കഴി യുമോ എന്ന് കവി സംശയിക്കാൻ കാരണമെന്ത്?

  • വികൃതി ആയതിനാൽ
  • ദുർബലനായതിനാൽ
  • കൂട്ടുകാർ ഇല്ലാത്തതിനാൽ
  • അഹങ്കാരി ആയതിനാൽ

Answer:
ദുർബലനായതിനാൽ

7 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 2 = 8)

Question 7.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ
ടൊപ്പമെന്നമ്മയും തുമ്പപോലെ
അമ്മയെ തുമ്പപ്പൂവിനോട് സാദൃശ്യപ്പെടുത്തിയ തിന്റെ രണ്ടു കാരണങ്ങൾ എഴുതുക.
Answer:
പുതുവർഷം എന്ന കവിതയിൽ മുറ്റത്ത് ഐശ്വര്യം ചാർത്തുന്ന പൂക്കളത്തിലെ തുമ്പപ്പൂവിനെ പോലെ യാണ് അമ്മ എന്ന് വിശേഷിപ്പിക്കുന്നു. ആരോടും വഴക്ക് കൂടാതെ എല്ലാവരോടും സ്നേഹിക്കാൻ പഠിപ്പിച്ചു തന്നത് അമ്മയാണ്. എല്ലാവരോടും പുഞ്ചിരിച്ചു നടക്കാനും അമ്മ പഠിപ്പിച്ചു. ആ തുമ്പ പ്പൂവിന്റെ ഐശ്വര്യമാണ് അമ്മയ്ക്കും എന്ന് വിശേ ഷിപ്പിക്കുന്നു.

Question 8.
രാമൻ : അയ്യോ …..ഇതു മാങ്ങയല്ല.
ദൻ : ഇതും മാമ്പഴമല്ല……
കുട്ടികൾ; ഇത് കല്ലാ….. കല്ല് (തേൻകനി)
കുട്ടികൾ എടുത്ത മാമ്പഴങ്ങൾ കല്ലുകളായി മാറി യത് എന്തുകൊണ്ടാകാം?
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് വനഗായകൻ. കാടിന്റെ രക്ഷകനായ ഉമ്മാ ക്കിയാണ് താൻ എന്നാണ് അയാൾ കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തുന്നത്. അമാനുഷിക സിദ്ധി കൾ ഉള്ള ഒരാളായിരുന്നു വനഗായകൻ. അധ്വാ നിക്കാതെ കുട്ടികൾ മാമ്പഴം കഴിക്കാൻ നോക്കി യപ്പോൾ അവ കല്ലായി മാറിയത് അതുകൊണ്ടാ ണ്. അധ്വാനിക്കാതെ എന്തെങ്കിലും നേടാൻ ശ്രമി ച്ചാൽ അത് പാഴായി പോകുമെന്നും പരിശ്രമത്തി ലൂടെ നേടുമ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരം ഉണ്ടാകുമെന്നും കുട്ടികളെ ഇതിലൂടെ പഠിപ്പിക്കുന്നു.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 9.
അർഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കുക. കല്യാണത്തിന്റെ തീയതി അടുത്തടുത്തുവന്ന പ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
Answer:
കല്യാണത്തിന്റെ തീയതി അടുത്ത് അടുത്ത വന്ന പ്പോൾ.
പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

Question 10.
‘കുംഭത്തിൽ നട്ടാൽ കുടത്തോളം, മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം’ ഇതുപോലെ കാർഷിക ജീവിതവുമായി ബന്ധമുള്ള രണ്ട് പഴഞ്ചൊല്ലു കളോ നാട്ടറിവുകളോ എഴുതുക.
Answer:
ഉടമയുടെ കണ്ണ് ഒന്നാം തരം വളം കതിരിൽ വളം വച്ചിട്ടു കാര്യമില്ല.
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം. അട യ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്

Question 11.
‘ആട്ടം പഠിക്കുന്നു, ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു, പാട്ടു സാധിക്കുന്നു.’
വരികളിലെ ഭാഷാപരമായ രണ്ടു സവിശേഷതകൾ എഴുതുക.
Answer:
മലയാള സാഹിത്യത്തിലെ അമൂല്യ സംഭാവന നൽകിയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപ ജ്ഞാതാവുമാണ് കുഞ്ചൻ നമ്പ്യാർ. കിട്ടും പണ മെങ്കിലിപ്പോൾ എന്ന കാവ്യഭാഗത്തിലൂടെ പണം സമ്പാദിക്കാൻ മനുഷ്യർ കാട്ടിക്കൂട്ടുന്ന കൗശല ങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് കവി. ഭൂമിയിലെ ഓരോ മനുഷ്യനും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണം ഉണ്ടാക്കാൻ വേണ്ടി ആട്ടം പാട്ട് ചാട്ടം കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ.

ആട്ടം പഠിക്കുന്നു, ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു, പാട്ടു സാധിക്കുന്നു
ഈ വരികളിൽ പ്രാസങ്ങൾ നമുക്ക് കാണാൻ കഴി യും. അതുകൂടാതെ ആവർത്തന ശൈലിയും കാണാൻ സാധിക്കും.
ആട്ടം പഠിക്കുന്നു,
ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു,
പാട്ടു സാധിക്കുന്നു

Question 12.
” ______________ ” രണ്ടാംബാല്യം ഇമ്പമായ് നുണച്ചിരിക്കു മ്പോൾ. (ബഷീർ എന്ന ബല്യ ഒന്ന്)
ബഷീർ തന്റെ രണ്ടാം ബാല്യം എങ്ങനെയെല്ലാം ആസ്വദിക്കുന്നു എന്നാണ് ഈ കവിതാഭാഗത്ത് കവി പറയുന്നത്?
Answer:
ഒരു ഓർമ്മചിത്രമാണ് വിഷ്ണു നാരായണൻ നമ്പൂ തിരിയുടെ ബഷീർ എന്ന ബല്യ ഒന്ന് എന്ന പദ്യഭാ ഗം. രോഗശയ്യയിൽ അവശനായി കിടക്കുന്ന കവി എൻ.എൻ കക്കാടിനെ സന്ദർശിക്കാനെത്തിയതാ യിരുന്നു വൈക്കം മുഹമ്മദ് ബഷീറും, വിഷ്ണു നാരായണൻ നമ്പൂതിരിയും. ഈ സന്ദർശന വേള യിൽ തന്റെ പേരക്കുട്ടിയെ ഈശ്വര സത്യജ്ഞാ നിയും സുഫിയുമായ അങ്ങ് നെറുകയിൽ തൊട്ട് അനുഗ്രഹിച്ചാലും എന്ന് വിഷ്ണു നമ്പൂതിരി ബഷീ റിനോട് അഭ്യർത്ഥിച്ചു. കുഴിയാനയിൽ ആടിൽ സർവ്വചരാചരങ്ങളിൽ സ്നേഹ പൊരുൾ തേടിയ കൈകൊണ്ട് തന്റെ കിടാവിനെ ആശീർവദിക്കണ മെന്ന് കവി ബഷീറിനോട് ആവശ്യപ്പെടുന്നു. വിക തിയും കളിത്തമാശകളും പറഞ്ഞ് ബഷീർ കുഞ്ഞിനെ മടിയിൽ ചേർത്തിരുത്തി. ഈ സന്ദർഭത്തിലാണ് തന്റെ രണ്ടാം ബാല്യം ബഷീർ ആസ്വദിച്ചത്.

പൈതൽ മുണ്ടിൽ അഴുക്കാക്കും കരുതിയിരി ക്കുക എന്ന് നമ്പൂതിരി മുന്നറിയിപ്പ് നൽകിയപ്പോൾ മിടുക്കത്തിയായ ഇവൾ എന്റെ ശരീരത്തിൽ തീർത്ഥം തെളിച്ചോട്ടെ എന്നായിരുന്നു ബഷീറിന്റെ മറുപടി. ബഷീറിന്റെ തനതുഭാഷയും അദ്ദേഹ ത്തിന്റെ ദർശനങ്ങളും ആണ് തുടർന്ന് കവി നമ്മോട് പങ്കുവെക്കുന്നത്. ഒന്നിനോട് ഒന്ന് ചേരു മ്പോൾ രണ്ടാകും. ഹിന്ദുവും മുസൽമാനും ആച രിക്കുന്നത് ഈ രണ്ടെന്ന അവസ്ഥയാണ്. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസത്തിന്റെ പേരിൽ മനു ഷ്യർ രണ്ടായി നിൽക്കുന്ന അവസ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു സത്യവും മറ്റൊരു സത്യവും ചേരുമ്പോൾ വലിയൊരു സത്യം ഉണ്ടാ കുന്നു. അതുപോലെ ഒന്നും ഒന്നും ചേരുമ്പോൾ രണ്ടല്ല വലിയൊരു ഒന്നായി തീരുമെന്ന് ദർശനം ബഷീർ നൽകുന്നു. പുഴയും പുഴയും ചേർന്ന് വലി യൊരു കടലായി തീരുന്നത് പോലെ, ജീവിത ദർശനവും ധർമ്മവും ഒത്തുചേർന്ന ആനന്ദക്കടൽ ആണ് ബഷീറിന്റെ കല. ആ കല അദ്ദേഹത്തിന്റെ കണ്ണുകളിൽ നർമ്മമായി തിളങ്ങുന്നു.

13 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (അരപ്പുറം) (4 × 4 = 16)

Question 13.
“ഓണവും പൂവും മറന്ന മലയാള
നാടി ഖിന്ന ഞാൻ നോക്കി നിൽപ്പൂ
‘പുതുവർഷം” എന്ന കവിതയിൽ കേരളത്തിന്റെ ഇന്നത്തെ സാമൂഹികാവസ്ഥകളെക്കുറിച്ച് കവ യിത്രി വ്യാകുലപ്പെടുന്നുണ്ടോ? വിലയിരുത്തൽ റിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിന്റെ മാറിയ സാമൂഹിക വ്യവസ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കടപ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതു കാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. കൂടുപോലുള്ള കൊച്ചുവീടു കളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളികൾ ഒതു ങ്ങിയപ്പോൾ ഓണവും പൂക്കളുമെല്ലാം പേരിനു മാത്രമായി മാറി. ഇത്തിരി മണ്ണുപോലുമില്ലാത്ത വർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് പൂവുണ്ടാവുക എന്ന് കവയിത്രി ചോദിക്കുകയാണ്.

Question 14.
“കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാർക്കില്ല. വാഞ്ജിതം’
ജനകീയകവിയായ കുഞ്ചൻനമ്പ്യാർ തുള്ളൽക തികളിലൂടെ സാമൂഹിക വിമർശനമാണ് ലക്ഷ്യം വച്ചത്. ‘കിട്ടും പണമെങ്കിലിപ്പോൾ’ എന്ന പാഠഭാ ഗത്തിലെ മറ്റു വരികൾ കൂടി പരിഗണിച്ചുകൊണ്ട് ഈ പ്രസ്താവന പരിശോധിക്കുക.
Answer:
റെഫർ പാഠസംഗ്രഹം, കിട്ടും പണമെങ്കിലിപ്പോൾ

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 15.
പുതിയ കുപ്പായമിട്ട് കരുപ്പറമ്പിലെ കല്യാണത്തിൽ പങ്കെടുത്ത എം.ടി വാസുദേവൻ നായരുടെ ബാല്യ കാലാനുഭവമാണല്ലോ കുപ്പായം എന്ന കഥ. കഥാ കൃത്തിന് ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകിയ ആ അനുഭവം പങ്കുവച്ചുകൊണ്ട് നിങ്ങ ളുടെ സുഹൃത്തിന് ഒരു കത്തു തയ്യാറാക്കുക.
Answer:
സ്ഥലം : _______________
തീയതി : _______________

പ്രിയപ്പെട്ട അച്ചു,
സുഖമല്ലേ നിനക്ക് അവിടെ? അമ്മയും അച്ഛനും എന്തുപറയുന്നു? എല്ലാവർക്കും സുഖമെന്ന് പ്രതീ ക്ഷിക്കുന്നു. ഞാൻ ഈ കത്തെഴുതാൻ ഒരു കാര ണമുണ്ട്. ഞാൻ ഇന്നലെ എം.ടി വാസുദേവൻ നായർ രചിച്ച കുപ്പായം എന്ന കൃതി വായിച്ചു. അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളാണവ. അതിലെ ചില അനുഭവങ്ങൾ നമുക്കും ആത്മവി ശ്വാസവും സന്തോഷവും നൽകും. ഞാൻ അത് പറയാം. നമ്മൾ കുട്ടികളുടെ മനസ്സ് സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പ്, നമ്മളൊക്കെ വളരുന്ന സാഹചര്യങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്ത മാണെന്ന് അറിയോ അന്നത്തെ കാലഘട്ടം അതിലെ ആത്മവിശ്വാസവും സന്തോഷവും നൽകുന്ന ഒരു അനുഭവം പങ്കു വെയ്ക്കാം. അമ്മിണി ഒപ്പു എന്ന ഒരു കഥാപാത്രത്തിന്റെ കല്യാ ണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിൽ ആയിരുന്നു വാസു. പഴയ കുപ്പാ യവും ഇട്ടുപോയാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം സങ്കടമായി രുന്നു അവന്. അമ്മ പറഞ്ഞത് അനുസരിച്ച് അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിന് മാത്രമേ പറ്റു എന്ന് കൊച്ചുണ്ണി എട്ടൻ പറയുന്നു. മറ്റുവഴിയൊന്നും കാണാതായപ്പോൾ ആ തുണികൊണ്ടു തന്നെ അവൻ ഷർട്ട് തയ്യിപ്പിച്ചു. എങ്കിലും ആ ഷർട്ട് ഇട്ട പ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവന് തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടി നായർ അവനെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടികളെല്ലാം അസൂയയോടെയാണ് തന്നെ നോക്കുന്നത് എന്ന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.

ഈയൊരനുഭവം എന്റെ മനസ്സിലും ആഹ്ലാദം നൽകി. നമ്മുടെ ആത്മവിശ്വാസമാണ് മറ്റുള്ളവ രുടെ അഭിപ്രായത്തേക്കാൾ വലുതെന്ന് മനസ്സി ലായി നീയും ഈ കഥാഭാഗം കിട്ടുകയാണെങ്കിൽ തീർച്ചയായും വായിക്കണം. ഒരിക്കൽകൂടി എല്ലാ വരോടും ഞാൻ അന്വേഷിച്ചതായി അറിയിക്കുക. ഞാൻ നിർത്തുന്നു.

എന്ന്
പേര്

Question 16.
‘മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കൽപ്പ ത്തെയാണോ വികസനം വികസനം എന്നുവിളി ക്കുന്നത് (രണ്ടുമത്സ്യങ്ങൾ)
കഥയിലെ തവള ക്ഷോഭത്തോടെ പറഞ്ഞ ഈ വാക്കുകൾക്ക് ഇക്കാലത്ത് എത്രമാത്രം പ്രസക്തി യുണ്ട്? വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
Answer:
പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് രചിച്ച ഒരു കഥയാണ് രണ്ട് മത്സ്യങ്ങൾ, കവ്വായി കായലിൽ നിന്ന് വേനൽ മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാൻ ഒരുങ്ങുന്ന അഴകൻ പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്ര യെയാണ് കഥയിൽ പരാമർശിക്കുന്നത്. സ്വാർത്ഥ സ്വഭാവം ഉള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജീവജാലങ്ങളുടെ പ്രതി നിധിയാണ് ഈ രണ്ട് മത്സ്യങ്ങൾ അതിലൂടെ കഥ മുന്നോട്ട് പോകുന്നത്. മനുഷ്യന്റെ വികസനങ്ങൾ മൂലം കാടായി നിറഞ്ഞുനിന്നെടുത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം മാത്രമാണുള്ളത്. അവിടെയുള്ള ജലാ ശയം നികത്തി മനോഹരമായ സൗധം പണിഞ്ഞി രിക്കുന്നു. മനുഷ്യൻ സ്വന്തം സ്വാർത്ഥ ലാഭത്തി നുവേണ്ടി മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. മനു ഷ്യർ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സി ലാവാത്ത ഒരു വികസനം എന്ന് തവള ഒരു തമാശ രൂപത്തിൽ കഥയിൽ പരാമർശിക്കുന്നുണ്ട്. കുറെ മനുഷ്യർ കാടിന് തീയിട്ടതു മൂലം മരങ്ങളും പക്ഷി കളും കത്തിയെരിഞ്ഞതാണ്. പകുതി കത്തിയെ രിഞ്ഞ ബോധിവൃക്ഷത്തെ നമുക്ക് ഈ കഥയിൽ കാണാൻ സാധിക്കും.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 17.
‘ആൽകെമിസ്റ്റ്’ എന്ന വിഖ്യാത നോവലിൽ നിന്നും എടുത്തിട്ടുള്ള ‘എണ്ണ നിറച്ച കരണ്ടി’ എന്ന പാഠ ത്തിൽ സാന്റിയാഗോ എന്ന ഇടയബാലന് ജ്ഞാനി യായ വൃദ്ധൻ സന്തോഷത്തിന്റെ രഹസ്യം പഠിപ്പി ച്ചത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:
മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെ കുറിച്ചാണ് വൈലോപിള്ളിയും പൗലോ കൊയ്ലോയും സൂചി പ്പിക്കുന്നത്. ഓരോരുത്തരുടെയും സ്വപ്നങ്ങൾക്ക നുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യ ങ്ങളും -സാംസ്കാരവുമൊക്കെ മനസ്സിലുണ്ടാവണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ എന്ന് ആൽക്കെമിസ്റ്റിലൂടെ പൗലോകൊയ്ലോ പറയുന്നു. നഗരവൽക്കരണവും സാങ്കേതികയും നിറഞ്ഞു നിൽക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ ജീവി ക്കുമ്പോഴും ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മണവും സ്നേഹബന്ധങ്ങളും മനസ്സിൽ സൂക്ഷി ക്കണമെന്ന് വിഷുക്കണി എന്ന കവിതയിലൂടെ വൈലോപ്പിള്ളി സൂചിപ്പിക്കുന്നു. പുതിയ തലമു റയ്ക്ക് പ്രത്യാശ കൊടുക്കുന്ന തോടൊപ്പം ജീവിതമൂല്യത്തെകുറിച്ചും സംസ്കാരത്തെക്കു റിച്ചും ഓർമ്മപ്പെടുത്തുകയാണ് കവി. ഗദ്യഭാഗത്ത് എണ്ണയും കരണ്ടിയും പ്രതീകമാകു മ്പോൾ കവിതയിൽ കൊന്നപ്പൂവാണ് പ്രതീകം. ധൂസരസങ്കൽപം ഗ്രാമത്തിന്റെ വെളിച്ചം, എന്നീ പ്രതീ കങ്ങൾ കവിതയ്ക്ക് പുതിയ മാനം നൽകുന്നു. കൊന്ന പൂവ് പുതുവർഷത്തിന്റെ പ്രതീകമാകുമ്പോൾ എണ്ണ സ്നേഹത്തിന്റെ പ്രതീകമാകുന്നു. മനസ്സിന്റെ ശുദ്ധിയും നൈർമല്യവുമാണ് കരണ്ടിയിലെ എണ്ണ എന്ന പ്രതീകം ഓർമിപ്പിക്കുന്നത്. ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വ ദിക്കുമ്പോഴും മൂല്യബോധം കൈവിടരുതെന്ന ആശയമാണ് കവിതാഭാഗവും നോവലും പകർന്നു നൽകുന്നത്.

Question 18.
“ഇല്ല, നിങ്ങൾ മുമ്പിൽ നിൽക്കണം ഞാൻ പിറ കിൽ…..”
“എന്റെ കൂട്ടുകാർക്ക് ബോധം തെളിയാതെ ഞാൻ എങ്ങനെ പോകും?”
‘തേൻകനി’ എന്ന നാടകത്തിലെ ഭദ്രന്റെ സംഭാഷ ണങ്ങളാണ് ഇത്. ഈ സംഭാഷണങ്ങളിൽ തെളി യുന്ന ജീവിതസന്ദേശമെന്ത്? കുറിപ്പ് തയ്യാറാക്കുക.
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് ഭദൻ. അമ്മ പറയുന്നത് അനുസരിക്കുന്ന ഒരു കുട്ടിയാണ് ഭദ്രൻ. എന്നിരുന്നാലും കൂട്ടു കാർക്കുവേണ്ടി ഉമ്മാക്കി കാട്ടിലേക്ക് അവരോ ടൊപ്പം പോവാൻ അവൻ തയ്യാറാവുന്നു. മാമ്പഴം പറിക്കാനുള്ള ശ്രമത്തിൽ കൂട്ടുകാർ മരത്തിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ ഭദ്രൻ അവരെ ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല. പകരം വനഗായകന്റെ നിർദ്ദേശപ്രകാരം അവരെ രക്ഷിക്കാനുള്ള പച്ചിലമരുന്നു തേടിപ്പോകുന്നു. മുൾപ്പടർപ്പുകൾ തിങ്ങി നിൽക്കുന്ന കാടിലൂടെ നടന്നു.

ദേഹമാകെ മുറിവേറ്റു രക്തം പൊടിഞ്ഞിട്ടും കൂട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമത്തിനിടയിൽ ആ വേദന പോലും ഭദ്രൻ അറിഞ്ഞില്ല. മരുന്ന് കണ്ടെത്തി അവൻ കൂട്ടുകാരെ രക്ഷിക്കുന്നു. അധ്വാ നത്തിന്റെ മഹത്വവും അവൻ വനഗായകനിൽ നിന്ന് പഠിക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും സഹാനുഭൂതി യുടെയും എല്ലാം പ്രതീകമാണ് ഭദ്രൻ.

19 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരുപ്പുറം) (2 × 6 = 12)

Question 19.
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകൾ പുലർന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയിൽ കൂവിത്തിമിർക്കുന്ന
കുട്ടനാടൻ പുഞ്ചയെവിടെന്റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകൾ മാവുകളുമെവിടെന്റെ മക്കളേ?
(കാടെവിടെ മക്കളേ? – അയ്യപ്പപ്പണിക്കർ)

‘രണ്ടുമത്സ്യങ്ങൾ’ എന്ന കഥയുടെ ആശയം കൂടി ഉൾപ്പെടുത്തി എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് എന്ന വിഷയത്തിൽ ഒരു ലഘു പ്രഭാഷണം തയ്യാറാക്കുക.
Answer:
റെഫർ, രണ്ടു മത്സ്യങ്ങൾ പാഠസംഗ്രഹം ഭൂമിയുടെ ചോര പോലെ മെലിഞ്ഞൊഴികിയ നീർച്ചാൽ എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചുകൊണ്ടിരിക്കുന്ന നീർച്ചാലുകൾ. മനു ഷ്യൻ സ്വാർത്ഥ മനോഭാവങ്ങൾക്കു വേണ്ടി ഈ ഭൂമിയെ ഇരയാക്കുകയാണ്. പല പുഴകളും കുള ങ്ങളും മണ്ണിട്ട് മൂടുന്നു. വനനശീകരണങ്ങളും നട ക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത വികസനവും ഇതിൽ ഉൾപ്പെട്ട ഒരു അർത്ഥതലമാണ്. മനുഷ്യന്റെ വിക സനങ്ങൾ മൂലം കാടായി നിറഞ്ഞു നിന്നെടുത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം മാത്രമാണുള്ളത്. അവിടെയുള്ള ജലാ ശയം നികത്തി മനോഹരമായ സൗധം പണിഞ്ഞി രിക്കുന്നു.

മനുഷ്യൻ സ്വന്തം സ്വാർത്ഥ ലാഭത്തിനു വേണ്ടി മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത ഒരു വികസനം എന്ന് തവള ഒരു തമാശരൂപത്തിൽ കഥയിൽ പരാമർശിക്കുന്നുണ്ട്. കുറെ മനുഷ്യർ കാടിനു തീയിട്ടതുമൂലം മരങ്ങളും പക്ഷികളും കത്തിയെരിഞ്ഞതാണ്.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2021-22

Question 20.
ചുവടെ തന്നിരിക്കുന്ന സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് ‘ആ വാഴവെട്ട് ‘ എന്ന കഥ യിലെ മർക്കോസുചേട്ടൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
സൂചന
. “ഇതാണ് എന്റെ അന്നന്നേപ്പം”
“രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാ മതിയോ?”
. “കൃഷി ചെയ്യാൻ ഭൂമിയുമില്ല ചെയ്യുന്ന വക യൊട്ടു ചെയ്യിക്കേമില്ല.”
Answer:
കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്. എല്ലുകൾ ഉന്തിനിൽക്കുന്ന അർധനഗ്ന മായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാ ടിന്റെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തിന്റെയും നേർചിത്രമാണ് വരച്ചു കാണിക്കുന്നത്.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്ന കഠി നാധ്വാനിയായ കർഷകനാണ് മർക്കോസ്. ആകെ യുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവിതോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റു മിട്ട് അയാൾ അമിതലാഭത്തിനായി ദാഹിക്കുന്നി ല്ല. മണ്ണിന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബ ത്തെയും സ്നേഹിക്കുന്നവനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടിപ്പിക്കു ന്നുണ്ട്.

‘ നിലവിലുള്ള സാമൂഹികവ്യവസ്ഥതികളോടും അധി കാരികളുടെ ദീർഘവീക്ഷണമില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമ ത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടുവിൽ താൻ ജലവും വിയർപ്പു തുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴയിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.

ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസ ന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Question 21.
പ്രിയ എ. എസ്സിന്റെ ബാല്യകാലത്തെ മഴയനുഭവ ങ്ങളാണ് ‘നനയാത്ത മഴ’ ഇത്തരത്തിൽ വ്യത്യസ്ത മായ ധാരാളം അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടാ കുമല്ലോ. അത്തരം ഒരനുഭവത്തിന്റെ വിവരണം തയ്യാറാക്കുക.
Answer:
ഓരോരുത്തരും മഴ ആസ്വദിക്കുന്നത് ഓരോ രീതി യിലാണ്. ചിലർക്ക് പുതുമണ്ണിന്റെ ഗന്ധമായിരിക്കും ഇഷ്ടം. ചിലർക്ക് മഴയിൽ നനഞ്ഞു കുതിരാനാവും. ചിലർക്കാകട്ടെ മഴയുടെ സംഗീതമാവും ഇഷ്ടം. അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടുത്തി ടപഴകാൻ കഴിഞ്ഞിട്ടില്ല. മഴയത്തു ഇറങ്ങി നിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിന കത്തു നിന്നു വിരലുകളാൽ തൊട്ടും, കുടെയുടെ സുരക്ഷിതത്വത്തിൽ നിന്നുമൊക്കെയാണ് മഴയെ ആസ്വദിച്ചിരുന്നത്. പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ഉടലിനേക്കാളേറെ കഥാകാരിയുടെ മനസ്സിലേ ക്കാണ് ഒലിച്ചിറങ്ങിയത്. മനസ്സുകൊണ്ടെന്നും, മഴ യുടെ കൈപ്പിടിച്ചു നടക്കുന്ന, ഉടലറിയാതെ ഉള്ളാ ലറിഞ്ഞ് ഉയരിൽ നിറഞ്ഞ മഴകളോട് അടങ്ങാത്ത സ്നേഹമുള്ള അനുഭവകഥയ്ക്ക് “നനയാത്ത മഴ എന്ന ശീർഷകം തികച്ചും ഉചിതം തന്നെയാണ്.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2022-23

Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali Annual Exam Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയു അത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 1.
“അരി തരാനില്ലെങ്കിൽ എല്ലാത്തിനും കുറെ വേഷം തന്ന് അങ്ങ് കൊന്നക്കട്ടെ.” മർക്കോസിന്റെ ഈ വാക്കുകളിൽ തെളിയുന്നതെന്ത്? (ആ വാഴവെട്ട്)

  • സഹതാപം
  • സന്തോഷം
  • പ്രതിഷേധം
  • അഹങ്കാരം

Answer:
പ്രതിഷേധം

Question 2.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ” (പുതുവർഷം) ഈ വരികളുടെ ആശയത്തിന് ഏറ്റവും യോജിച്ച പ്രസ്താവന ഏത്?

  • അമ്മയ്ക്കും തുമ്പപ്പൂവിനും ഒരേ നിറമാണ്.
  • പൂക്കളത്തിലെ തുമ്പപ്പൂപോലെയാണ് അമ്മ.
  • അമ്മ തുമ്പപ്പൂകൊണ്ട് പൂക്കളം തീർക്കുന്നു.
  • അമ്മയ്ക്ക് തുമ്പപ്പൂവിനേക്കാൾ ഭംഗിയുണ്ട്.

Answer:
പൂക്കളത്തിലെ തുമ്പപ്പൂപോലെയാണ് അമ്മ.

Question 3.
താഴെ തന്നിരിക്കുന്നതിൽ ശരിയായ പിരിച്ചെഴുതിയ പദക്കൂട്ടം ഏത്?

  • തിരുവോണം – തിരുവോണം
  • കത്തിയെരിഞ്ഞു – കത്തി, എരിഞ്ഞു
  • നെന്മണി – നെല്ല്, മണി
  • കോരിത്തരിപ്പ് – കോരി, തരിപ്പ്

Answer:
കത്തിയെരിഞ്ഞു – കത്തി, എരിഞ്ഞു

Class 8 Malayalam Adisthana Padavali Annual Exam Question Paper 2022-23

Question 4.
“എനിക്ക് കുട്ടിക്കാലം വയസ്സാങ്കാലത്താണല്ലോ എന്നെനിക്കു തന്നെ ചിരിവരുന്നു; ഉപ്പു വ യ്ക്കുന്ന ചിരി
അടിവരയിട്ട് പ്രയോഗം കൊണ്ട് അർത്ഥമാക്കുന്ന തെന്ത്?

  • ദുഃഖം നിറഞ്ഞ ചിരി
  • ഉപ്പുകലർന്ന ചിരി
  • സന്തോഷം നിറഞ്ഞ ചിരി
  • പരിഹാസം കലർന്ന ചിരി

Answer:
ദുഃഖം നിറഞ്ഞ ചിരി

Question 5.
“മഴ മരക്കൊമ്പുകളിൽ നിന്ന് നേരെ എന്റെ മനസ്സി ലേക്കാണ് വീഴാറ് . മരക്കൊമ്പ് എന്ന പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • മരവും കൊമ്പും
  • മരമാകുന്ന കൊമ്പ്
  • മരത്തിന്റെ കൊമ്പ്
  • മരം എന്ന കൊമ്പ്

Answer:
മരത്തിന്റെ കൊമ്പ്

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടാ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 6.
“മഴയത്ത് ഉതിരുന്ന പവിഴമല്ലിപ്പൂക്കൾ മുറ്റത്തേക്ക ല്ല, ഉയിരിലേക്കാണു വീഴുന്നത് എന്നാണ് എനിക്കു തോന്നാറ്. (നനയാത്ത മഴ)
അടിവരയിട്ട പ്രയോഗം സന്ദർഭത്തിനു നൽകുന്ന അർത്ഥതലം കണ്ടെത്തി എഴുതുക.
Answer:
നനയാത്ത മഴയനുഭവങ്ങൾ എഴുത്തുകാരിക്ക് നൽകുന്ന സന്തോഷം, മഴയോടുള്ള ഇഷ്ടം
മഴയത്ത് ഇറങ്ങികളിക്കാൻ അനുവാദമില്ലാത്ത തിനാൽ പവിഴമല്ലി പൂക്കൾ ജീവനിലേക്ക് പതി ക്കുന്നതായി കൽപ്പിച്ചിരിക്കുന്നു.

Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കി എഴുതുക.
കല്യാണത്തിന്റെ തീയതി അടുത്തടുത്ത് വന്ന പ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
Answer:
കല്യാണത്തിന് തീയതി അടുത്തടുത്ത് വന്നു.
അപ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

Question 8.
“ഉണ്മയുണ്മയിൽ ചേർന്നാൽ
ഇമ്മിണി വലുതായി
ട്ടൊന്നുളവാകും. (ബഷീർ എന്ന ബല്യ ഒന്ന്)
ഈ വരികളിലൂടെ കവി മുന്നോട്ടുവയ്ക്കുന്ന ആശയം വ്യക്തമാക്കുക.
Answer:
സത്യം സത്യത്തോട് ചേരുമ്പോഴുണ്ടാകുന്ന വലിയ സത്യത്തിന്റെ ശ്രേഷ്ഠത / മഹനീയത ഇവിടെ കാണിക്കുന്നത്.
മനുഷ്യനെ മനുഷ്യനായി കാണാൻ സത്യവും നന്മയും തുണയാകും.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പു റത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 9.
“ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന പോലെ തുമ്പ് അയാളുടെ കൈയിൽനിന്ന് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു.
“അയാളുടെ പ്രിയപ്പെട്ട വരിക്കമാവിലേക്ക് അയാൾ നോക്കി. അതും ഈ പ്രാവശ്യം അയാളെ ചതിച്ചിരിക്കുന്നു.

കർഷരുടെ ജീവിത്തെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് ഈ സന്ദർഭങ്ങളിൽ തെളിയു ന്നത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
റെഫർ ആ വാഴവെട്ട് പാഠസംഗ്രഹം

Question 10.
“മഴ നനഞ്ഞല്ല, മഴ കൊള്ളാത്തയിടത്ത് സുര ക്ഷിതമായി നിന്ന് വിരലൊന്നു നീട്ടീഞ്ഞാട്ടാണ് മഴയെ ഞാനറിഞ്ഞിരിക്കുന്നത് (നനയാത്ത മഴ)
നനഞ്ഞ മഴയേക്കാൾ നനയാത്ത മഴയാണ് എഴു ത്തുകാരിയെ സ്വാധീനിച്ചത്. മുകളിൽ നൽകിയ സൂചനയും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശ കലനം ചെയ്ത് ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
പ്രിയ എ.എസിന്റെ “നനയാത്ത മഴ’ എന്ന ഓർമ ക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓർമ്മ കളാണ്. ഏകാന്തമായ മനസ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതായി കഥാകാരി ഓർമ്മി ക്കുന്നു.

അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടുത്തി ടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധു വിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധു വിനെയാണെന്നും പറയുമ്പോൾ ആ സ്നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവു ന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട, പോക ണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി. എന്ന് പറയാൻ കഴിയുന്ന സ്നേഹശാഠ്യത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴയത്തു ഇറങ്ങിനിന്നു ആസ്വദിക്കാൻ കഴിയാതിരുന്ന കഥാകാരി വീടിന കത്തു നിന്നും വിരലുകളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരുന്നത്. രോഗങ്ങൾ കഥാകാരിയെ മഴ യിൽ നിന്നകറ്റുമ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷ യിൽ അവതരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീ ത വിരുന്ന്, വെള്ളിനൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലി പൂക്കൾ തുടങ്ങിയ പ്രയോഗങ്ങൾ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.

മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കുമ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനു ഗ്രഹമാവുകയായിരുന്നുവെന്ന് പ്രിയ എ.എസ്. ഓർക്കുന്നു. ദിവസേന നാലു മഴകൾ സ്വന്തമാക്കി യതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കു ന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞു ടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദ മില്ലായിരുന്നുവെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴു ത്തുകാരിക്ക് അനുഭവപ്പെടുന്നു.

ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴ യോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടി ക്കുമ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേർത്തുവെക്കുന്നതായി പ്രിയ എ. എസ്. ആത്മഹർഷത്തോടെ പറയുന്നു. കാഴ്ചക്കാ എന്റെ മാനസികഭാവങ്ങളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥ കാരിയുടെ ദുരനുഭവങ്ങൾക്ക് സാക്ഷിയാകാൻ മഴയ്ക്കു കഴിഞ്ഞിട്ടുണെന്ന് അടയാളപ്പെടുത്തുന്നു. അമ്പതു വയസ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മരണ കൾ വായനക്കാരിലും ആർദ്രതയേറുന്നു.

Question 11.
“അനുഭവങ്ങളുടെ തീവ്രതയും സാമൂഹിക ജീവി തത്തിന്റെ സവിശേഷതകളുമാണ് ഓർമ്മക്കുറി പ്പിനെ ഹൃദയസ്പർശിയാക്കുന്നത്.
ഈ നിരീക്ഷണം ‘കുപ്പായം എന്ന പാഠഭാഗത്തിന് എത്രമാത്രം യോജിക്കു ന്നുണ്ട്? നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പി ക്കുക.
Answer:
കരുപ്പറമ്പിലെ അമ്മിണി ഓപ്പൂവിന്റെ കല്യാണം നിശ്ചയിച്ചു. മൂന്നാഴ്ച കഴിഞ്ഞിട്ടാണ് വിവാഹം. കരുപ്പറമ്പിലെ അമ്മായിയുടെ ആങ്ങളെ രാമൻകു ട്ടിനായർ വീട്ടിൽ വന്നു വിവരം പറഞ്ഞു. അച്ഛന്റെ അനുജൻ ഗോവിന്ദമ്മാമയുടെ ഭാര്യവീടാണ് കരു പറമ്പിൽ. കഥാകൃത്തിന്റെ വീട്ടിൽ നിന്ന് മൂന്നുനാ ഴിക ദൂരെയാണ് കരുപ്പറമ്പിൽ വീട്. മന്ദിരാശിയിൽ ബി.ടി.ക്കു പഠിക്കുന്ന വലിയേട്ടനാണ് ഓപ്പുവിന്റെ വരൻ. അച്ഛൻ സിലോണിലേക്കു പോകുമുമ്പേ കല്യാണം നടത്തണമെന്ന് അഭിപ്രായമായിരുന്നു അച്ഛനും.

കരുപ്പറമ്പിലെ അമ്മായിയെ അമ്മയ്ക്ക് ഇഷ്ടമാ യിരുന്നു കഥാകൃത്തിനെയും കൂട്ടി അമ്മ അവി ടേക്കു വിരുന്നുപോകാറുണ്ട്. ചമ്മണിക്കാവിലെ താലപ്പൊലിക്ക് അമ്മയെ വിളിക്കാറുണ്ടെങ്കിലും അമ്മ പോകാറില്ല. തൃശ്ശൂർ പുരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് ചമ്മിണിക്കാവിലാണ് അമ്മായിയുടെ ആങ്ങളയായ രാമൻകുട്ടിനായർ ഉൾപ്പെടെയുള്ളവരാണ് അതിന്റെ നടത്തിപ്പുകാർ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ടാവാം രാമൻകുട്ടിനായർ കഥാകൃത്തിനെകൊണ്ട് രാമാ യണം വായിപ്പിക്കാറുണ്ട്. എല്ലാവരും നേരത്തെ വരണം എന്നുപറഞ്ഞ രാമൻകുട്ടിനായർ യാത്രയായി. ഓപ്പുവിന്റെയും വലിയേട്ടന്റെയും കല്യാണം അച്ഛന്റെ വീട്ടിൽ വച്ചായിരിക്കും. കഥാകൃത്തിന് ഉത്സാഹം തോന്നിയത് അമ്മിണിയേപ്പുവിന്റെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോഴാണ്. കല്യാണത്തിനുപോകുമ്പോൾ നല്ല കുപ്പായവും ട്രൗസറും വേണം അതായിരുന്നു കഥാകൃത്തിന്റെ വിചാരം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കഥാക ത്തിന് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണുള്ളത്. എല്ലാം വില കുറഞ്ഞതുണികൊണ്ടു തുന്നിച്ചതാ ണ്. അക്കാലത്ത് മാസത്തിലൊരിക്കൽ പുഴക്കരെ നിന്ന് നെയ്ത്തൻ വരും. വലിയൊരു തുണിക്കെട്ടും അയാളുടെ തലയിൽ ഉണ്ടാവും. കെട്ടിൽ അധി കവും വലിയ മുണ്ടും തോർത്തുമാണ്. ക്ലാസിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നതിൽ മത്സരബുദ്ധി യോടെ ആരുടെയും വേഷഭൂഷാദികളെ കഥാ കൃത്ത് ശ്രദ്ധിച്ചിട്ടില്ല.

കല്യാണത്തിന്റെ തീയതി അടുത്തടുത്തുവന്ന തോടെ പുതിയ കുപ്പായത്തിന്റെ കാര്യം കഥാകൃ ത്തിനെ അലട്ടാൻ തുടങ്ങി. വൈകുന്നേരത്ത് അച്ഛൻ പതിവുപോലെ വന്നുകൂടിയവർക്കെല്ലാം തുണിത്ത രങ്ങൾ വിതരണം ചെയ്തു. കഥാകൃത്തുൾപ്പെടെ വീട്ടിലുള്ളവരാരും അതിൽ പങ്കെടുത്തില്ല. പിറ്റേന്ന് അച്ഛൻ പുന്നയൂർക്കുളത്തേയ്ക്ക് യാത്ര തിരിച്ചു. കൊച്ചുണ്ണിയേട്ടൻ പെട്ടികളിൽ അവശേഷിച്ചത് തിരഞ്ഞുനോക്കിയപ്പോൾ നീണ്ടവരയുള്ള രണ്ടു തുണിക്കഷണങ്ങൾ കണ്ടു. അതു ഷർട്ടിനു പറ്റില്ലേ എന്നു ചോദിച്ച് കഥാകൃത്തിനോട് അതു കിടക്ക ശീലയാണ്. തലയണയുടെ ഉറയുണ്ടാക്കാനൊക്കെ പറ്റും എന്ന് ഏട്ടൻ പറഞ്ഞു. അമ്മയോട് ഉടുപ്പിന്റെ കാര്യം വീണ്ടും സൂചിപ്പിച്ചപ്പോൾ അമ്മ കൊ ലങ്ങാട്ടേല് പോയി വല്യമ്മോട് പറ . കുട്ടന്റെ കൈ യിൽ ഇഷ്ടം പോലെ ഷർട്ടും ട്രൗസറും ഉണ്ട്. ഒരു ഷർട്ടും ട്രൗസറും തരാൻ പറ എന്നു പറ ഞ്ഞു. കൊത്തലങ്ങാട്ട് പോയെങ്കിലും കഥാകൃത്ത് ഷർട്ടും ട്രൗസറും ചോദിച്ചില്ല. മടങ്ങിവന്ന് തനിക്ക് പറ്റിതയൊന്നുമില്ലെന്ന് കളവു പറഞ്ഞു.അവസാനം അച്ഛൻ ബാക്കിവെച്ചു പോയ പെട്ടികളിലെല്ലാം അമ്മ ഒരു തെരച്ചിൽ നടത്തി. കിടക്കശ്ശിലക്കേ പറ്റു എന്നു പറഞ്ഞു. കൊച്ചുണ്ണിയേട്ടൻ പറഞ്ഞ് ഒഴി വാക്കിയ തുണിക്കഷണമെടുത്ത് അപ്പൂട്ടിയുടെ അടുത്ത് ചെന്ന് ഷർട്ടു തുന്നിക്കാൻ അമ്മ പറഞ്ഞു. കഥാകൃത്ത് തുണിയുമെടുത്ത് തുന്നൽക്കാരന്റെ അടുത്ത് ചെന്ന് ഷർട്ടു തുന്നിച്ചു.

കരുപ്പറമ്പിലെ കല്യാണത്തിന് കഥാകൃത്തും അമ്മയും തലേന്നു തന്നെ പുറപ്പെട്ടു. കല്യാണ ദിവസം രാവിലെ കുളിച്ച് തയ്യാറായി പുതിയ ഷർട്ടി ട്ടു. മുടിചീകി വൃത്തിയാക്കി. പലരും തന്നെ ശ്രദ്ധി ക്കുന്നത് കഥാകൃത്ത് ശ്രദ്ധിച്ചു. വരന്റെ സംഘം അടുത്തെത്തിയപ്പോൾ രാമൻകുട്ടിനായർ കഥാകൃ ത്തിന്റെ കൈയിൽ പനിനീർ വീശി നൽകി. പനി നീർ തളിക്കാൻ ചുമതലപ്പെടുത്തി. കല്യാണം കഴിഞ്ഞ് വരുമ്പോൾ ഷർട്ട് മാറ്റിയിട്ട് തലേന്നതുമ തിയല്ലോ എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ വരയൻകു പായവും കല്യാണത്തിനു കിട്ടിയ ചെറുനാരങ്ങയു മായി അമ്മയുടെ പിറകേ നടന്നു.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2022-23

Question 12.
“പൂവാലീ കരയാനുള്ള നേരമല്ലിത്. നമുക്കുടനെ പുറപ്പെടണം, മണ്ണിൽ എവിടെയെങ്കിലുമുണ്ടാവും, ജീവനെ കുളിരണിയി ക്കാൻ നിറയെ വെള്ളമുള്ള ഒരിടം” (അംബികാസുതൻ മാങ്ങാട്)

“എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല
വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ
എന്തെന്തിതെൻ കരളിലാനന്ദവും
മിഴിയിൽ വിശ്വാസവും പുതിയ
ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവവും” (പുനലൂർ ബാലൻ)

ജീവിതത്തെ കുളിരണയിക്കുന്ന പ്രതീക്ഷകളെക്കു റിച്ചാണോ രണ്ട് എഴുത്തുകാരും പറയുന്നത്? തന്നി രിക്കുന്ന ഭാഗം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാ റാക്കുക.
Answer:
ജീവിതത്തെ കുളിരണിയിക്കുന്ന പ്രതീക്ഷകൾ, പ്രതിസന്ധിയും കൈവിടാതെ ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നു. അടുത്ത തലമുറയ്ക്ക് പിറവി സമ്മാനിക്കാൻ എവിടെയെങ്കിലും നിറയെ വെള്ളമുളള ഒരിടം ഉണ്ടാവുമെന്ന വിശ്വാസം-നാ ളത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും സന്തോഷവും നിലനിർത്താനാവുക എന്നത് ഏറ്റവും മഹത്തരമാണ്. ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവം. രണ്ട് എഴുത്തുകാരും പങ്കുവെക്കു ന്നത്. സുദൃഢമായ ആത്മവിശ്വാസവും തെളി വാർന്ന ജൈവപ്രഭാവവുമാണ്.

Question 13.
“കുഴിയാനയി,ലാടിൽ,
അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിന കൈയാൽ (ബഷീർ എന്ന ബല്യ ഒന്ന്)

“എനിക്കീ പ്രപഞ്ചങ്ങളെ എല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട് . (ഭൂമിയുടെ അവകാശികൾ)
മുകളിൽ നൽകിയ സൂചനകളിൽ തെളിയുന്ന, ബഷീറിന്റെ ജീവിത കാഴ്ചപ്പാടുകൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, “ഭൂമിയുടെ അവകാശികൾ’ എന്നീ കൃതിക ളാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. (ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്) എന്ന നോവലിൽ ആണ് കുഴിയാനയുള്ളത്. ആന ഉണ്ടായിരുന്ന തറ വാടിന്റെ പേര് പറഞ്ഞ് ഊറ്റം കൊള്ളുന്ന ഉമ്മയെ ഈ നോവലിലെ പ്രധാന കഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് കുഴിയാന ആയിരുന്നു വെന്ന് പറഞ്ഞു പരിഹസിക്കുന്നുണ്ട്. അത്ര ചെറിയ കുഴിയാനയ്ക്ക് പോലും ഈ നോവലിൽ സ്ഥാന മുണ്ട്. ഭൂമിയിലെ സകല ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന ആശയമാണ് ഭൂമിയുടെ അവകാശികൾ എന്ന കഥയിലൂടെ ബഷീർ അവതരിപ്പിക്കുന്നത്. ഭൂമിയിലെ സർവച രാചരങ്ങളെയും സമഭാവനയോടെ കാണാൻ കഥാ കരാനു മാത്രമേ കഴിയൂ. ബഷീറിന്റെ പാത്തുമ്മ യുടെ ആടിലാകട്ടെ ആടാണ് പ്രധാന കഥാപാത്രം. ബഷീറിന്റെ വീട്ടിനുള്ളിൽ യഥേഷ്ടം വിഹരിച്ചു നടക്കുന്ന ആടിനെ നമുക്കീ നോവലിൽ കാണാം. കുഴിയാനയിലും ആടിലും സർവ്വചരാചരങ്ങളിലും സ്നേഹപൊരുൾ തേടിയ കഥാകരാന്റെ ജീവിത ദർശനങ്ങൾ നമുക്കീ വരികളിലൂടെ വായിച്ചെടുക്കാം.

Question 14.
“എന്നാലും ചരൽ പോലെ കൂർത്തു നിൽക്കു ന്നൊരു മഴയുണ്ട് ഓർമ്മയിൽ.
“അതിനിടെ ഒരു മഴ, ഊക്കൻ മഴ, നനഞ്ഞ് മുടിയ ഴിച്ചാടുന്ന യക്ഷി മഴ. (നനയാത്ത മഴ)
മഴയ്ക്ക് വ്യത്യസ്തഭാവങ്ങൾ നൽകി വർണ്ണിച്ച തിന്റെ ഭംഗി വിശദമാക്കുക.
Answer:
മഴയെന്ന പദത്തോടൊപ്പം ചേരുന്ന വിവിധ വിശേ ഷണപഥങ്ങൾ പാഠഭാഗത്തുണ്ട്. കൂർത്തമഴ, യക്ഷി മഴ, കണ്ണീർ മഴ, കാണാമഴ, പാറും മഴ, എന്നിവ അതിൽ ചിലതാണ്. മഴയോടൊപ്പം ചേർക്കുന്ന വിശേഷണപഥത്തിന്റെ സവിശേഷതകളെല്ലാം മഴ യെന്ന പദത്തിനും ലഭിക്കുന്നു. ആ പദം പ്രയോ ഗിക്കുന്ന സന്ദർഭത്തെ അത് കൂടുതൽ ഭാവതീവ മാക്കുന്നു.

കൂർത്ത മഴ: മഴയുടെ ശക്തിയും തീവ്രതയും വെളി പ്പെടുത്തുന്ന ഒരു വിശേഷണമാണിത്. കഥാകാരി അനു ഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ശക്തിയും മഴയുടെ സ്വഭാവവുമായി സാമ്യ മുള്ളതാവുന്നു.
യക്ഷിമഴ : ഒരേസമയം പേടിപ്പെടുത്തുകയും ആകർ ഷിക്കുകയും ചെയ്യുന്ന മഴയെയാണ് ഈ വിശേ ഷണം കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സുകൊണ്ട് ആകർഷണം തോന്നുകയും ശാരീരാകാവ സ്ഥകൊണ്ട് പേടി തോന്നിക്കുകയും ചെയ്യുന്ന മഴ യാണ് കഥാകാരിക്കത്.
കണ്ണീർമഴ : സങ്കടത്തിന്റെ, വേദനയുടെ പ്രതീക മാണ് കണ്ണീർമഴ എന്ന വിശേഷണം. കഥാകാരി യുടെ രോഗാവസ്ഥയും വേദനകളും മൂലമുളള കണ്ണീരിനെ മഴയോടാണ് ഇവിടെ ഉപമിക്കുന്നത്.
കാണാമഴ കാണാൻ കഴിയാതെ പോയ മഴകളെ ക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അസുഖകൂടുതൽ കാരണം കഥാകാരിക്ക് കാണാൻ കഴിയാതിരുന്ന മഴകളെക്കുറിച്ചാണ് ഇവിടെ സൂചന.
പാറും മഴ: കാറ്റിന്റെ അകമ്പടിയോടെ മഴത്തുള്ളി കൾ പാറിവരുന്ന മഴയെയാണ് ഈ വിശേഷണം കൊണ്ട് അർത്ഥമാക്കുന്നത്.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 15.
“പാലത്തറ ചന്തയിൽ നിന്നോ മറ്റോ വരുത്തിയ തുണികൊണ്ടാണ് എന്റെ ഷർട്ടും ട്രൗസറും, ക്ലാസിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നുണ്ട്. അതുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഞാൻ ആരുടെയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല.

“വീട്ടിലിരിക്കുമ്പോൾ ഇടുന്ന ഷർട്ടും ട്രൗസറും ഇത്ര നല്ലതാണെങ്കിൽ അവന്റെ പെട്ടിയിൽ ഇനി എന്തൊക്കെ ഉണ്ടാവും എന്നായിരുന്നു എന്റെ
ചിന്ത. (കുപ്പായം)
വസ്ത്രം ആവശ്യത്തിനപ്പുറം ആഡംബരമായി മാറു ന്നുണ്ടോ? വിശകലനം ചെയ്ത് വേഷഭൂഷാദി കളും ആഡംബരഭ്രമവും’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് വസ്ത്രം. ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. കീറാത്തതും, വൃത്തി യുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂഹ ത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബരത്തി നായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരുപാടു ണ്ട്. പണ്ട് കാലത്ത് പോലെ വിശേഷദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തിരുന്ന പതി വൊക്കെ മാറി. വളരെ കുറച്ചു തവണമാത്രം ഉപ യോഗിച്ച വസ്ത്രങ്ങൾ പോലും അവർ ഉപേക്ഷി ക്കുന്നു. അലമാര നിറയെ വസ്ത്രങ്ങൾ നിറഞ്ഞി രിക്കുമ്പോഴും അവർ പുതിയ വസ്ത്രങ്ങൾ വാങ്ങു ന്നു. മുന്തിയ തരം തുണി, കൂടിയ വില, ഏറ്റവും പുതിയ ഡിസൈൻ ഇതൊക്കെ ഇന്ന് പലർക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒരു ഉപാധി മാത്രമാ ണ്. വസ്ത്രങ്ങളെ ആഡംബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരി ച്ചരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Question 16.
“കിട്ടും പണമെങ്കിലിപ്പോൾ മനുഷ്യർക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.

“പാരിലാരോ ജനം ദ്രവ്യമുണ്ടാക്കുവാൻ
ഓരോരോ വിദ്യകൾ കാട്ടുന്നു സന്തതം
ആട്ടം പഠിക്കുന്നു ചാട്ടം പഠിക്കുന്നു
കൊട്ടു പഠിക്കുന്നു പാട്ടു സാധിക്കുന്നു. (കിട്ടും പണമെങ്കിലിപ്പോൾ)

മുകളിൽ നൽകിയ വരികളും പാഠഭാഗവും വിശക ലനം ചെയ്ത് “കുഞ്ചൻ നമ്പ്യാർക്കവിതകളുടെ സവിശേഷതകൾ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കേരളം കണ്ട അസാധാരണ പ്രതിഭനായ കവിയാ യിരുന്നു കുഞ്ചൻ നമ്പ്യാർ. സാമൂഹികവിമർശനം, നിശിതമായ പരിഹാസം, തനികേരളീയത, സാധാ രണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവ യെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നരൂ പകർ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവർക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടു ത്തത്. മലായളത്തിലെ ആദ്യത്തെ ജനകീയ കവി എന്ന് നമ്പ്യാർ അറിയപ്പെട്ടത് അങ്ങനെയാണ്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാ രുടെ മിക്ക തുള്ളൽ കൃതികളെങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹികപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു.

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവി ലിരുന്ന സാമൂഹികസ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യ പ്രകൃതി, ജലവിനിയോഗം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൽ, ഉത്സവ ങ്ങൽ, അങ്ങാടി വാണിഭം, മത്സ്യബന്ധനം, ചികി ത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടുസം ഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ നിരവധി അറിവുകൾ നമ്പ്യാരുടെ കവിതകളിലൂടെ ലഭി ക്കുന്നു.

തുള്ളൽക്കവിതകളിൽ പലതിന്റെയും പ്രമേയം പുരാണോ തിഹാസങ്ങളാണെങ്കിലും നമ്പ്യാർ നൽകുന്നത് കേരളീയ പശ്ചാത്തലമാണ്. കഥാപാ തങ്ങൾക്ക് തനി മലയാളിത്തം കല്പിക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവന്ദ്രൻ, ദമയന്തി, ദ്രൗപ തി,സീത, പാർവതി തുടങ്ങിയ കഥാപാത്രങ്ങൾ തനി മലയാളികളായി തുള്ളലുകളിൽ പ്രത്യക്ഷപ്പെ ടുന്നു. ഭൂസ്വർഗ്ഗപാതാളങ്ങൾ നമ്പ്യാരുടെ ഭാവന യിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാ രും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടെയുണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും നമ്പൂ തിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. പൊള്ളുന്ന സാമൂഹികവിമർശനം പതിനെട്ടാം ശതകത്തിൽ സമൂഹത്തിലുണ്ടായി രുന്ന തിന്മകളെ പൊള്ളുന്ന പരിഹാസം കൊണ്ടാണ് നമ്പ്യാർ നേരിട്ടത്. ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുമ്പോൾ അതു പലരിലും ചെന്നുകൊള്ളുന്നുണ്ടായിരുന്നു. പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണി ക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാ കില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതി നട്ട് കാതം വേണമെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസി ദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല.

മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെ പോലും പരിഗണിക്കുന്നില്ല. രാജാ വിനെക്കണ്ടു സേവകൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേ വകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചി പ്പിക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവ സാനിക്കുമെന്ന് കരുതി ചിലർ ശ്ലോകങ്ങളും പദ ങ്ങളും നിർമ്മിക്കുന്നു. ദുരാഗ്രഹം കൊണ്ട് പൊട്ട കവിതയും സാഹിത്യവും രചിക്കുന്നവരാണിവർ. സമ്മാനമായി പട്ടുകിട്ടിയാലും അവന് സന്തോഷ് മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടി യാൽ മാത്രം പോര തരിവള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുടക്കമി ല്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായി ക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയു ധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്രമുള്ള കായികപഠനത്തെ കുറിച്ചാണ് നമ്പ്യാർ മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാണെന്നും പണ മുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കു ന്നവരുമുണ്ട്.

പല തരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരു ന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവനത്തെ കുറി ച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. മന്ത്രിമാരു ടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖ സ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തരങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചുനടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനുമില്ല. വെള്ള ത്തിലെ കുമിളക്ക് സമാനമായ ജീവിതത്തെ പോറ്റു വാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ടപ്പെടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണികമാണ് ജീവി തവും അതുപോലെ ക്ഷണികമാണ്. അങ്ങനെ യുള്ള ജീവിതത്തെ പോറ്റുവാനാണ് മനുഷ്യർ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ ന മ്പ്യാർ പറയുന്നത്.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2022-23

Question 17.
“മഴ തിരിച്ചുപോകുമ്പോൾ വേണ്ട, പോകണ്ട, ഇത്തിരി നേരം കൂടി കഴിഞ്ഞ് പോയാൽ മതി എന്നൊരു സ്നേഹശാഠ്യം ഉളളിൽ നിറഞ്ഞ് ഞാൻ മഴയുടേതായി മാറുന്നു.” (നനയാത്ത മഴ) മഴയുമായി സല്ലപിക്കുന്ന കുട്ടിയുടെ ചിന്തകളാണ് “നനയാത്ത മഴ’ എന്ന ഓർമ്മക്കുറിപ്പിനെ ഹൃദയ സ്പർശിയാക്കുന്നത്. ഇതുപോലെ നിങ്ങളുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അനുഭവക്കുറിപ്പ്
ശീർഷകം
ആകർഷമായ ഭാഷാ ശൈലി
അനുഭവങ്ങൾ ഹൃദയ ഹാരിയായി അവതരിപ്പി ക്കുന്നു.

Class 8 Malayalam Adisthana Padavali Second Term Question Paper 2022-23

Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali Second Term Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 വീതം. (4 × 1 = 4)

Question 1.
“രണ്ടു പണം കിട്ടുമെന്നു കേട്ടാവലർ
മണ്ടും പതിനെട്ടു കാതമെന്നാകിലും
ഈ വരികളിലൂടെ കുഞ്ചൻ നമ്പ്യാർ മനുഷ്യന്റെ ഏതു സ്വഭാവത്തെയാണ് വിമർശിക്കുന്നത്?

നിസ്വാർത്ഥതയെ
അത്യാഗ്രഹത്തെ
അസൂയയെ
പ്രതികാരത്തെ
Answer:
അത്യാഗ്രഹത്തെ

Question 2.
“എന്നാലൊരു കാര്യം ചെയ്യാം…. നമുക്കൊരുമിച്ച് ഉമ്മാക്കിയെ തോൽപ്പിക്കാം.
ഈ സന്ദർഭത്തിന് ഏറ്റവും യോജിച്ച പഴഞ്ചൊല്ല് ഏത്?

  • ചൊട്ടയിലെ ശീലം ചുടല വരെ
  • മടിയൻ മല ചുമക്കും
  • ഒന്നിച്ചു നിന്നാൽ മലയ്ക്കു സമം.
  • പയ്യെത്തിന്നാൽ പനയും തിന്നാം.

Answer:
ഒന്നിച്ചു നിന്നാൽ മലയ്ക്കു സമം.

Question 3.
“വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ട യിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കടകത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ‘മാരിപ്പെയ്ത്ത് ‘ എന്ന പദത്തിന്റെ വിഗ്രാഹാർത്ഥം ഏത്?

  • മാരിയും പെയ്ത്തും
  • മാരിയുടെ പെയ്ത്ത്
  • മാരിയാകുന്ന പെയ്ത്ത്
  • മാരിയിലെ പെയ്ത്ത്

Answer:
മാരിയുടെ പെയ്ത്ത്

Class 8 Malayalam Adisthana Padavali Second Term Question Paper 2022-23

Question 4.
“പാരിലാരോ ജനം ദ്രവ്യമുണ്ടാക്കുവാൻ
ഓരോരോ വിദ്യകൾ കാട്ടുന്നു സന്തതം
‘ദ്രവ്യം’ എന്ന പദത്തിന് സമാനമായ പദം ഏത്?

  • സൽപ്പേര്
  • സൽക്കർമ്മം
  • സന്തോഷം
  • സമ്പത്ത്

Answer:
സമ്പത്ത്

Question 5.
ആകാശമിങ്ങനെ എന്ന പദം പിരിച്ചെഴുതുന്നതെ ങ്ങനെ?

  • ആകാശം, ഇങ്ങനെ
  • ആകാശ, മിങ്ങനെ
  • ആകാശം, മിങ്ങനെ
  • ആകാശ, ഇങ്ങനെ

Answer:
ആകാശം, ഇങ്ങനെ

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. 2 (2 × 2 = 4)

Question 6.
വണ്ടേ ………. അമ്മ പറഞ്ഞില്ലേ…… കാട്ടിൽ പോകല്ലേ.
പിന്നേ അമ്മ പറഞ്ഞു ………… ആ കാട്ടിൽ ഉമ്മാക്കിയുണ്ടെന് ……….
(തേൻകനി)
മുതിർന്നവർ കുട്ടികളെ ഇത്തരത്തിൽ നിയന്ത്രിക്കേ ണ്ടതുണ്ടോ? നിങ്ങളുടെ രണ്ടു നിരീക്ഷണങ്ങൾ എഴുതുക.
Answer:
മലയാളത്തിൽ പ്രചാരത്തിലുള്ള ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഉമ്മാക്കി. കുട്ടികളുടെ സുര ക്ഷയെ കരുതിയാണ് കാട്ടിൽ ഉമ്മാക്കി ഉണ്ടെന്നു അമ്മ അവരെ പറഞ്ഞു പഠിപ്പിച്ചത്. അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും കുട്ടികൾ മാമ്പഴം തിന്നാനുള്ള കൊതി കൊണ്ട് കാട്ടിനുള്ളിൽ പ്രവേശിക്കുന്നു. കാട്ടിൽ എത്തിച്ചേർന്ന അവർ മുഖംമൂടി ധരിച്ച ഉമ്മാക്കിയെ എതിർത്ത് തോൽപ്പിക്കുന്നു. കുട്ടികൾ ഉമ്മാക്കിയുടെ തല അടർത്തിയെടുത്ത് ആരവം മുഴക്കി. അപ്പോൾ അവരുടെ മുന്നിൽ ഭയപ്പെടു ത്തുന്ന ഉമ്മാക്കിയുടെ സ്ഥാനത്തു സ്നേഹമുള്ള വനഗായകനെ ആണ് ലഭിച്ചത്. കുട്ടികളോടൊപ്പം ആടിപ്പാടിയ വനഗായകൻ, അധ്വാനത്തിന്റെയും സൗഹൃദത്തിന്റെയും സ്വാശ്രയശീലത്തിന്റെയും മഹത്വം അവരെ പഠിപ്പിക്കുന്നു. സംഘബലം ഭയത്തെ ഇല്ലാതാക്കുമെന്ന് കുട്ടികൾ മനസ്സിലാക്കു ന്നു.

Question 7.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ
പ്പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷർ
ഈ വരികളിലെ കാവ്യപരമായ രണ്ടു സവിശേഷ തകൾ എഴുതുക.
Answer:
ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാർ രചിച്ച ധ്രുവചരിതം എന്ന കൃതിയിൽ നിന്നെടുത്ത ഒരു ഭാഗമാണ് കിട്ടും പണമെങ്കിലിപ്പോൾ ധ്രുവൻ കാട്ടിൽ അലയുന്ന സമയത്ത് നാരദമുനി പറയുന്ന വാക്കുകളാണ് മനുഷ്യന്റെ ജീവിതവും മനുഷ്യന്റെ മോഹങ്ങളും ആണ് ഇതിൽ പറയുന്നത്. ഈ കാവ്യ ത്തിൽ കൗശലം കാണിച്ച് പണം സമ്പാദിക്കാൻ മനുഷ്യൻ കാട്ടിക്കൂട്ടുന്ന വകത്തരങ്ങൾ വളരെ രസ കരമായി അവതരിപ്പിക്കുന്നു. എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാ നമില്ല. പണത്തോടുള്ള ആസക്തി ദുരാഗ്രഹം, ചതി, കൈക്കൂലി തുടങ്ങിയ സമൂഹത്തിൽ വ്യാപ കമായ ദുഷ്പ്രവർത്തനങ്ങളെ നമ്പ്യാർ ഒന്നടങ്കം വിമർശിക്കുന്നു.

നീറ്റിലെപ്പോളയ്ക്കു തുല്യമാം…..
…………….. മനുഷ്യർ
എന്നാൽ വെള്ളത്തിലെ കുമിളകളെ പോലെയുള്ള മനുഷ്യരെ അല്ലെങ്കിൽ മനുഷ്യായുസ്സിനെ പോറ്റാൻ എത്രമാത്രമാണ് മനുഷ്യർ കഷ്ടപ്പെടുന്നത് എന്ന് ഓർക്കണം. ഒരു നീർകുമിളയുടെ ആയുസ്സ് ഒരു ക്ഷണം നേരം കൊണ്ട് ഇല്ലാതാകുന്നു. ജീവിതവും അതുപോലെ ക്ഷണികമാണ് എന്നാൽ അങ്ങനെ യുള്ള ജീവിതത്തെ പോറ്റാൻ ആണ് മനുഷ്യർ ഇത യധികം കൗശലങ്ങൾ കാണിക്കുന്നതെന്ന് ഈ വരി കളിലൂടെ കുഞ്ചൻനമ്പ്യാർ പകർന്നു നൽകുകയാ ണ്.

Question 8.
“ഇത് തുടക്കമാണ്. ഇന്ന് രാത്രി മഴ കൊട്ടിയിറങ്ങും.” (രണ്ടു മത്സ്യങ്ങൾ)
‘മഴ കൊട്ടിയിറങ്ങുക’ എന്ന പ്രയോഗം കഥാസ ന്ദർഭത്തിന് നൽകുന്ന ഭംഗി വ്യക്തമാക്കുക.
Answer:
മഴകൊട്ടിയിറങ്ങുക
കൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യ ഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീകരിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യത്തോടെയാണ്. മഴയുടെ കൊട്ടിയിറക്ക ത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുള പൊട്ടു ന്നത്. ഈ കഥയിൽ അനന്തര തലമുറയുടെ മുള പൊട്ടലിനായി മഴ പെയ്തിറങ്ങാൻ മീനുകൾ കാത്തി രിക്കുന്നു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 9.
“എന്നാലൊരു കാര്യം ചെയ്യാം. സ്വാമി കയറി പറിച്ചുതരട്ടെ.
“സ്വാമീ……. ഇങ്ങനെ കൊമ്പു താഴ്ത്തണ്ട്, അതൊന്നു പിടിച്ചു കുലുക്കിയാൽ മതി. അപ്പോൾ എല്ലാം തറയിൽ ഞങ്ങൾ പെറുക്കി ക്കോളാം.
(തേൻകനി)
ഈ വാക്കുകളിൽ തെളിയുന്ന കുട്ടികളുടെ മനോ ഭാവത്തോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭി പ്രായം സമർത്ഥിക്കുക.
Answer:
കുട്ടികളുടെ മടിയും അമിതമായ പരാശ്രയശീല വുമാണീ സന്ദർഭത്തിൽ പ്രകടമാകുന്നത്. വനഗാ യകൻ മാങ്ങ പറിച്ചു നൽകിയാൽ കുട്ടികൾക്ക് വേലചെയ്യാതെ, വിയർക്കാതെ മാമ്പഴത്തിന്റെ മാധുര്യം ആസ്വദിക്കാം. മനുഷ്യരുടെ പൊതുവെ യുള്ള പ്രകൃതമാണിവിടെ വനഗായകൻ തിരുത്തു
അന്യന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന സന്ദേശം വനഗായ കൻ കുട്ടികൾക്ക് പകർന്നു നൽകി. അധ്വാനി ക്കാതെ എന്തെങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായിപ്പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമുണ്ടാകു എന്നും കുട്ടികളെ പഠിപ്പിക്കുന്നു.

Question 10.
“പക്ഷേ, മനുഷ്യനെ പേടിച്ചേ പറ്റൂ. മുട്ടയിടാൻ പോവുകയാണോ. മുട്ടയിട്ട് കൊച്ചുകുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വ രു ക യാണോ എന്നൊന്നും അവനറിയണ്ട. കൂത്തൂടകളും വല കളും വെട്ടുകത്തിയുമായി അവൻ തക്കംപാർത്ത് നിൽക്കും. (രണ്ടു മത്സ്യങ്ങൾ)
അഴകന്റെ ഈ വാക്കുകിളോടുള്ള നിങ്ങളുടെ പ്രതി കരണം വ്യക്തമാക്കുക.
Answer:
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമ യത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവി ടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊരുങ്ങുന്ന അഴ കൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥിതികമായ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുകയാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. മനു ഷ്യന്റെ പ്രകൃതിയിലുള്ള കടന്നുകയറ്റം മൂലം ജീവി ക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാലങ്ങളു ടെയും പ്രതിനിധികളായ രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതന രൂപമുള്ള തവള, കിളികൾ എന്നീ കഥാപാത്രങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തിൽ മുട്ടയിട്ടാൽ ചീഞ്ഞുപോകുമെന്ന യാഥാർ ത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ. അതുകൊണ്ടു തന്നെ യാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവ ളർത്താനും ശൂലാപ്പ് കാവിനകത്തെ ജലാശയ ത്തിലേക്ക് വേനൽമഴ തുടങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറിപ്പോകുന്നത്. വേനൽമഴ തുടങ്ങു മ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടകത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും.

ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടിയിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായലിലും എത്തിക്കാം എന്ന അഴകന്റെ വാക്കു കൾ പൂവാലിക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്നു ഉണ്ടെങ്കിലും ചെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു… ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴകിട്ടാൻ പ്രാർത്ഥിക്കുന്ന ഈ മീനിണകൾ ഭയക്കുന്നത് വംശ ങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻകൊത്തികളെയുമല്ല മുട്ട യിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇരയാ ക്കുന്ന മനുഷ്യനെയാണ് മലകയറ്റത്തിനിയടിൽ മനു ഷ്യരുടെ കാഴ്ചവട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങൾ കടുംപച്ചനിറമുള്ള നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമു ട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്ന തന്നെ ബുദ്ധൻ അറിയാതെ ചവിട്ടിയതും സ്നേഹപൂർവ്വം തലോടി ക്ഷമാപണം നടത്തിയതും ചിരഞ്ജീവി യാക്കിത്തീർത്തതുമായ കാര്യങ്ങൾ അന്നും പൂവാലിയുമായി തവള പങ്കുവെയ്ക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മന സ്സിലാകാത്ത വികസന സങ്കൽപ്പത്തെ തവള പരി ഹസിക്കുന്നു.

ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവള യെയും രണ്ടുമത്സ്യങ്ങളെയും കാത്തിരിക്കുന്നത് ചുറ്റുംകാട് നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓർമ പോലെ നാലഞ്ചു മരങ്ങൾ മാത്രം. അരുതാത്ത തെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതുപോലെ കാട്ടു വള്ളികൾ കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചിരിക്കുന്നു. അവിടെ പകുതി കത്തി യെരിഞ്ഞ ബോധിവൃക്ഷത്തിനുമുകളിൽ പാടിക്കൊ ണ്ടിരുന്ന പച്ചപ്പനങ്കിളിതത്തെയാണ് കാവിനകത്തെ ജലാശയത്തിനു വന്നുചേർന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേൾപ്പിച്ചത്.

പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ “രണ്ടു മത്സ്യങ്ങൾ’ പങ്കുവയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളുടെയും നീർനായ്ക്കളു ടെയും മീൻകൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷിക്കുന്നത്. മനു ഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമി യുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാ ലുകൾ, കാടായി നിറഞ്ഞു നിന്നിടത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചുമരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസ വിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരി ഞ്ഞുതീർന്ന കിളിയുടെ വംശങ്ങൾ, എവിടെയെ ങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥി ലമാക്കുന്നതിന്റെ നിരവധി സൂചനകൾ “രണ്ടു മത്സ്യങ്ങളിലുണ്ട്

Class 8 Malayalam Adisthana Padavali Second Term Question Paper 2022-23

Question 11.
“അർഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം പത്തുകിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും,
“പട്ടുകിട്ടുമ്പോഴും സന്തോഷമില്ലവ
(ജ്ഞാനപ്പാന)
നൊട്ടും പണം കൂടെ മുമ്പേ നിനയ്ക്കയാൽ വീരവാളിച്ചേല കിട്ടിയെന്നാകിലോ
പോരാ തരിവള കിട്ടുവാനാഗ്രഹം.
(കിട്ടും പണമങ്കിലിപ്പോൾ) രണ്ടു കാവ്യഭാഗങ്ങളിലെയും സാമൂഹിക വി മർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കു
Answer:
അല്ലയോ ബാലകാ, മനുഷ്യരുടെ മോഹങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക, പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണി ക്കാൻ ഒരു മടിയുമില്ല. എത്രകിട്ടിയാലും മതിയാ കില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതി നെട്ട് കാതം വേണമെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസി ദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പല രേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല.

മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെപോലും പരിഗണിക്കുന്നില്ല. രാജാ വിനെക്കണ്ടു സേവകൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജ വകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചി പ്പിക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവ സാനിക്കുമെന്ന് കരുതി ചിലർ ശ്ലോകങ്ങളും പദ ങ്ങളും നിർമ്മിക്കുന്നു. ദുരാഗ്രഹം കൊണ്ട് പൊട്ട കവിതയും സാഹിത്യവും രചിക്കുന്നവരാണിവർ. സമ്മാനമായി പട്ടുകിട്ടിയാലും അവന് സന്തോഷ മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടി യാൽ മാത്രം പോര തരിവള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുടക്കമി ല്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായി ക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയു ധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്രമുള്ള കായികപഠനത്തെ കുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.

മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാണെന്നും പണ മുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കു ന്നവരുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരു ന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവനത്തെ കുറി ച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. മന്ത്രിമാരു ടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖ സ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ള ആ ര ങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചു നടക്കുന്ന ബുദ്ധി ശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നി ല്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനു മില്ല. വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവി തത്തെ പോറ്റുവാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ട പ്പെടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണിക മാണ് ജീവിതവും അതുപോലെ ക്ഷണികമാണ്. അങ്ങനെയുള്ള ജീവിതത്തെ പോറ്റുവാനാണ് മനു ഷ്യർ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.

Question 12.
“ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തിനീന്തി ശൂലാപ്പ് കാവിനു മുന്നിലെത്തി
(രണ്ടു മത്സ്യങ്ങൾ)
(‘ഭൂമിയുടെ ചോരപോലെ’ എന്ന പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് രചിച്ച ഒരു കഥയാണ് രണ്ട് മത്സ്യങ്ങൾ.കവ്വായി കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത്ര ചെയ്തു. അവിടത്തെ ശുദ്ധജ ലത്തിൽ മുട്ടയിടാൻ ഒരുങ്ങുന്ന അഴകൻ പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെയാണ് കഥയിൽ പരാമർശിക്കുന്നത്. സ്വാർത്ഥ സ്വഭാവം ഉള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജീവജാലങ്ങളുടെ പ്രതിനിധിയാണ് ഈ രണ്ട് മത്സ്യങ്ങൾ അതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകിയ നീർച്ചാൽ എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു കൊണ്ടിരിക്കുന്ന നീർച്ചാലുകൾ. മനുഷ്യൻ സ്വാർത്ഥ മനോഭാവ ങ്ങൾക്കു വേണ്ടി ഈ ഭൂമിയെ ഇരയാക്കുകയാ ണ്. പല പുഴകളും കുളങ്ങളും മണ്ണിട്ട് മൂടുന്നു. വനനശീകരണങ്ങളും നടക്കുന്നു. മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാവാത്ത വിക സനവും ഇതിൽ ഉൾപ്പെട്ട ഒരു അർത്ഥതലമാണ്, തവള ഒരു തമാശരൂപത്തിൽ ഈ കഥയിൽ അത് പരാമർശിക്കുന്നു.

Question 13.
“വിദ്യകൾ മറ്റുള്ളതെല്ലാം വൃഥാതന്നെ
വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
(കിട്ടും പണമെങ്കിലിപ്പോൾ)
പണത്തോടുള്ള ആർത്തികൊണ്ടു മാത്രം ഉന്നത പഠനത്തിന് പോകുന്ന പ്രവണത ഇക്കാ ലത്തുമുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറി ക്കുക.
Answer:
പണം കിട്ടാൻ ആളുകൾ എന്ത് വേണമെങ്കിലും ചെയ്യും. നേർവഴി സ്വീകരിക്കുന്നതും കഷ്ടപ്പെടു ന്നതും ഒഴിച്ച് എന്തും. കുറച്ചു പണം കിട്ടാൻ വേണ്ടി കള്ളം പറയാനോ, ഇല്ലാത്തതു പറഞ്ഞു ആളുകളെ സുഖിപ്പിക്കാനോ അധികാരികളെ കണ്ടു സേവകൂ ടാനോ, മറ്റുള്ളവരെ ചതിക്കാനോ ഒന്നും ഇവർക്ക് ഒരു മടിയുമില്ല. കുറച്ചു പണത്തിനുവേണ്ടി എത ദൂരം സഞ്ചരിക്കാനും ചിലർ തയ്യാറാണ്. ചിലർ പണത്തിനുവേണ്ടി കവിതയും ശ്ലോകങ്ങളും രചിക്കുന്നു. അവർക്കു അംഗീകാരമായി പട്ടു മാത്രം കിട്ടിയാൽ പോരാ. കൂടെ പണവും കിട്ട ണം. പണമുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ട്, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബന്ധതയില്ലാത്ത കലാപഠനമാണ് ഇവർ ചെയ്യുന്നത്. മുടക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്ത കങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്ര ഹിച്ച് ആയുധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തി നുവേണ്ടി മാത്രമുള്ള കായിക പഠനമാണ് ഇവർ അഭ്യസിക്കുന്നത്.

പണമുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തി ക്കുന്നവരുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. ചില രാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക് മന്ത ങ്ങൾ എഴുതികൊടുത്ത് പണം സമ്പാദിക്കുന്നു. മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് പട്ടും വളയും നേടുന്ന ആളുകളും ധാരാളമുണ്ട്. ജ്യോതിഷം പഠിച്ചുകള്ളം പറഞ്ഞു ആളുകളുടെ പണം പറ്റിക്കുന്നവരുമുണ്ട്. ഇങ്ങനെ പല പല വഴികളാണ് ആളുകൾ പണം നേടാൻ ഉപയോഗിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്ന് നമുക്ക് കാണാം. പണത്തിനുവേണ്ടിയുള്ള തട്ടിപ്പുകളും, വെട്ടിപ്പുകളും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. അധി കാരികൾ തന്നെ അഴിമതി കാണിക്കുന്നു. പണത്തി നുവേണ്ടി കൊല്ലാൻ കൂടി ആളുകൾക്ക് മടിയില്ലാ തായി മാറിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വാക്കുകൾ ഈ കാലഘട്ടത്തെ കുറിച്ചാണോ എന്ന് നമുക്ക് സംശയം തോന്നുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

Question 14.
“കുട്ടികൾക്ക് തേന്മാവ് കാണിച്ചുകൊടുക്കുകയോ ആ തേൻകനി പറിച്ചു കഴുകി ചെത്തിപ്പുളി തിന്നാൻ പാകത്തിന് കൊടുക്കരുത്. (തേൻകനി ‘അധ്വാനത്തിന്റെ മഹത്വം’ വ്യക്തമാക്കുന്ന നാടക മാണ് ‘തേൻകനി’ ഈ പ്രസ്താവനയെ നാടക ത്തിലെ മറ്റു സന്ദർങ്ങൾകൂടി പരിഗണിച്ച് യുക്തി പൂർവ്വം സമർത്ഥിക്കുക.
Answer:
വയലാ വാസുദേവൻ പിള്ളയുടെ നാടകമാണ് തേൻകനി, കുട്ടികളുടെ നാടകമാണ് തേൻകനി. ഈ നാടകത്തിലൂടെ കുട്ടികൾക്ക് അധ്വാനത്തിന്റെ മഹ ത്വമാണ് മനസ്സിലാക്കി കൊടുക്കുന്നത്. ജീവിതയാ ത്രയിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും, അവയെ അതിജീവിച്ചു കൊണ്ട് ക്ഷമയോടു കൂടി പ്രവർത്തിക്കുന്നവർക്ക് മാത്രമേ ജീവിതവിജയം ലഭിക്കുകയുള്ളു എന്ന ആശയവും പങ്ക് വെക്കുന്നു.
ഉമ്മാക്കി തേടി കാട്ടിലേക്കുള്ള കുട്ടികളുടെ യാത്രയും അവർ തേൻകനി നേടുന്നതിനും ഒട്ടന വധി അർത്ഥതലങ്ങളുണ്ട്. ഭ്രദനെന്ന കുട്ടിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. ആധുനിക തലമുറ യുടെ പ്രതിനിധാണ് ഭദ്രൻ. നാടകത്തിന്റെ തുട ക്കത്തിൽ തന്റെ ചുറ്റും നടക്കുന്ന ഒന്നിനെയും അറിയാത്ത ഒരു കുട്ടിയാണ്. ഒട്ടും തന്നെ ജീവിത അനുഭവങ്ങളില്ല.

അവനിൽ ആദ്യഘട്ടങ്ങളിൽ കാണുന്ന ഭയം സ്വാഭാവികമായി ആധുനിക തലമുറയിലെ ഓരോ കുട്ടിയുടെയും ഭയമാണ്. വനഗായകൻ അവനിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുന്നു. തന്റെയുള്ളിലെ ഭയത്തെ മറികടക്കാനും, കൂട്ടുകാർക്ക് വേണ്ടി നില കൊള്ളാനും, അധ്വാനിക്കാനും അവർ പഠിക്കുന്നു. പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാരൻ എന്ന് മനസ്സിലാക്കാനും അവന് സാധിച്ചു. കൂട്ടുകാർ അപകടത്തിൽ ആയ പ്പോൾ അവൻ വീട്ടിലേക്ക് തിരിച്ചു പോയില്ല എന്നത് അവനിലെ നന്മയാണ് കാണിക്കുന്നത്. അനുഭവങ്ങളാണ് മനുഷ്യനെ പൂർണനാക്കുന്നത് ഏതൊരു മനുഷ്യനും പല കാര്യങ്ങളുമറിയു ന്നതും, പഠിക്കുന്നതും, സ്വന്തം ജീവിത അനുഭവ ങ്ങളിലൂടെ ആണ്. ജീവിത പ്രതിസന്ധികളെ വിവേ കത്തോടു കൂടി മറികടക്കുന്നവർ മാത്രമാണ് ജീവിത വിജയം നേടുന്നത് എന്നുള്ള വിശാലമായ ജീവിത വീക്ഷണമാണ് ബാക്കിയാകുന്നത്. ജീവി തത്തിൽ വിജയം ഉണ്ടാവണമെങ്കിൽ നാം തന്നെ മുൻകൈ എടുക്കണം. അധ്വാനിക്കുന്നവർക്ക് മാത്രമേ വിജയമുള്ള തുടങ്ങിയ ആശയങ്ങളും പാഠഭാഗം പങ്കുവെയ്ക്കുന്നു.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരോ പുറത്തിൽ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 15.
“ജ്യോതിഷശാസ്ത്രം പഠിച്ചവർ മിക്കതും
പാതിരാജ്യം കൈക്കലാക്കാൻ തടവില്ല
ജാതകം നോട്ടീട്ടവർ പറഞ്ഞീടുന്ന
കൈതവം കേട്ടാൽ കൊടുക്കും പല വസ്തു.
(കിട്ടും പണമെങ്കിലിപ്പോൾ)

ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന ജനസമൂഹത്തെ ഇന്നും കാണാൻ കഴിയുന്നില്ലേ? വരികളിലെ ആശ യവും സമകാലികസംഭവങ്ങളും പരിഗണിച്ച് അന്ധ വിശ്വാസവും പുതുതലമുറയും എന്ന വിഷയ ത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
നൂറു കൊല്ലം മുമ്പ് കേരളം കുട്ടിച്ചാത്തന്റെ നാടാ യിരുന്നു. കുട്ടിച്ചാത്തന്റെ ശല്യത്തെ കുറിച്ചുള്ള പരാതികൾ അന്ന് വ്യാപകമായിരുന്നു. പ്രതങ്ങളിൽ ചാത്തൻ സേവ പരസ്യങ്ങൾ കാണാമായിരുന്നു. കുട്ടിക്കാലത്ത് കേട്ട കഥകളുടെ അടിസ്ഥാനത്തിൽ കുട്ടിച്ചാത്തനെ ദുർദേവത എന്നതിനേക്കാൾ രാത്രി വീടുകൾക്കുനേരെ കല്ലെറിഞ്ഞും പകൽ വീടുക ളിൽ കിടക്കുന്ന തുണി കത്തിച്ചുമൊക്കെ രസി ക്കുന്ന കുട്ടിദൈവമായാണ് ഞാൻ കണ്ടത്. കേരളം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് എന്നവകാ ശപ്പെടുന്നു. രാജ്യത്ത് ശാസ്ത്രീയ അവബോധം വളർത്തണമെന്നാവശ്യപ്പെടുന്ന ഭരണഘടന നില വിലുണ്ട്. നാൽ കൊല്ലമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വിശ്വാസികളും ദൈവ നാമം ഒഴിവാക്കി. ദൃഢപ്രതിജ്ഞ എടുക്കുന്ന അവി ശ്വാസികളും ചേർന്ന് സംസ്ഥാനം ഭരിക്കുന്നു.

എന്നിട്ടും കുട്ടിച്ചാത്തൻ വീണ്ടും കല്ലേറ് തുടങ്ങി യിരിക്കുന്നു. ദുർമന്ത്രവാദം, ബാധമൊഴിപ്പിക്കൽ തുടങ്ങിയ ചില പരിപാടികളും നടക്കുന്നുണ്ട്. ഇതെല്ലാം തടയാൻ അന്ധവിശ്വാസനിരോധന നിയമം ഉണ്ടാക്കണമെന്ന് സംസ്ഥാന നിയമ പരി ഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നു. സമ്പൂർണ്ണ സാക്ഷരത നേടുന്നതിനു മുമ്പുതന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരി ഷ്കരണപ്രക്രിയയുടെയും ഫലമായി കേരളത്തിൽ അന്ധവിശ്വാസം നന്നേ കുറഞ്ഞു. മതസ്ഥാപന ങ്ങൾക്ക് ഇതിൽ ചെറുതല്ലാത്ത എല്ലാ മതങ്ങ ളുടെയും ആദ്യപാഠങ്ങൾ അക്കാലത്ത് നിലനിന്നി രുന്ന അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കു മെതിരെ ആഹ്വാനങ്ങളാണ്.

Class 8 Malayalam Adisthana Padavali Second Term Question Paper 2022-23

Question 6.
. “എന്റെ കൂട്ടുകാർക്ക് ബോധം തെളിയാതെ ഞാനെങ്ങനെ പോകും…
ശരീരത്തിലും കൈകാലുകളിലുമുള്ള വിയർപ്പും രക്തവും തുടച്ചുകളഞ്ഞ്) “അതേ ………… ഈ രക്തം പൊടിഞ്ഞ വേദനപ്പോലും ഞാനറിഞ്ഞില്ല.
(തേൻകനി)
സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് ഭദ്രൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
തേൻകനിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാ ളാണ് ഭദ്രൻ. അമ്മ പറയുന്നത് അനുസരിക്കുന്ന ഒരു കുട്ടിയാണ് ഭദ്രൻ. എന്നിരുന്നാലും കൂട്ടു കാർക്കുവേണ്ടി ഉമ്മാക്കി കാട്ടിലേക്ക് അവരോ ടൊപ്പം പോവാൻ അവൻ തയ്യാറാവുന്നു. മാമ്പഴം പഠിക്കാനുള്ള ശ്രമത്തിൽ കൂട്ടുകാർ മരത്തിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട് കിടന്നപ്പോൾ ഭദ്രൻ അവരെ ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല. പകരം വനഗായകന്റെ നിർദ്ദേശപ്രകാരം അവരെ രക്ഷിക്കാനുള്ള പച്ചിലമരുന്നു തേടിപ്പോകുന്നു. മുൾപ്പടർപ്പുകൾ തിങ്ങി നിൽക്കുന്ന കാടിലൂടെ നടന്നു.

ദേഹമാകെ മുറിവേറ്റു രക്തം പൊടിഞ്ഞിട്ടും കൂട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമത്തിനിടയിൽ ആ വേദന പോലും ഭദ്രൻ അറിഞ്ഞില്ല. മരുന്ന് കണ്ടെത്തി അവൻ കൂട്ടുകാരെ രക്ഷിക്കുന്നു. അധ്വാ നത്തിന്റെ മഹത്വവും അവൻ വനഗായകനിൽ നിന്ന് പഠിക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും സഹാനുഭൂതി യുടെയും എല്ലാം പ്രതീകമാണ് ഭദൻ.

Question 17.
“മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കൽപ്പ ത്തെയാണോ വികസനം വികസനം എന്നു വിളി (രണ്ടു മത്സ്യങ്ങൾ) ക്കുന്നത്?
പാഠഭാഗത്തിന്റെ ആശയവും സമകാലിക സംഭവ ങ്ങളും പരിഗണിച്ച് ‘വികസനം പരിസ്ഥിതി സൗഹൃദമാകണം’ എന്ന വിഷയത്തിൽ മുഖം സംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
Answer:
വികസനം പരിസ്ഥിതി
സൗഹൃദമാകണം
പരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് വട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ നിന്നുള്ള വികസനമാണ് മാന വിക പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാ ടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാ കുന്ന ഉപഭോഗ ആസക്തിയിലേക്ക് തൃപ്തിപ്പെടു ത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ ചൂഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമായി സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമി യിൽ നിന്നാണ്.

മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയ ലോലകളിൽ നിന്നാണ് ജനിച്ചത്. നാമവശേഷവു മാകുന്ന കാടുകൾ രാക്ഷസ് യന്ത്രങ്ങളാൽ വിഴു ങ്ങപ്പെടുന്ന മലകളും, കുന്നുകലും, മഴ നിലച്ചു പോയ ആകാശം, അല്ലെങ്കിൽ പ്രളയം കുലം കുത്തിഒഴുകുന്ന പ്രകൃതിയിൽ നിന്ന് മനുഷ്യൻ അപ ഹരിക്കുന്ന പ്രദേശങ്ങൾ ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന പുഴ കൾ ഇതൊക്കെയാണ് ഇതിന്റെ യാഥാർത്ഥ്യങ്ങൾ പല സസ്യജന്തുജാലങ്ങളും എന്നെന്നേയ്ക്കുമായി ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ജീവന്റെ തുടർച്ചയാണ് പ്രകൃതിയെ അതിന്റെ സ്വാഭാവിക തയിൽ നിലനിർത്തുന്നത്. മനുഷ്യന്റെ ആർത്തിപൂ ണ്ടതും വിവേകം ഇല്ലാത്തതുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദപരമല്ലാത്ത വികസന രീതി യാണ് പ്രകൃതിയുടെ താളംതെറ്റുന്നതിന് കാരണ മായത്.

പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാ മാരിയായും കൊടും ചൂടായായും ജലക്ഷാമവും പ്രകൃതി പ്രതികരിക്കുന്നു. ഇതിന്റെ ഭവിക്ഷത്തു ക്കൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പോരാ വഴി കളെക്കുറിച്ച് ആലോചിക്കാതെ വികലമായി വിക സന കാഴ്ചപ്പാടുകൾ പടിപടിയായി നിർത്തണം. കാടും മേടും കുന്നും ചിതപ്പും എല്ലാം നശിപ്പി ച്ചിട്ട് മനുഷ്യന് മാത്രം നിലനിൽക്കാനാവില്ല. വിക സനം അനിവാര്യമാണ്. അത് പ്രകൃതി സൗഹൃദപ രമാകണം എന്ന കാഴ്ചപാട് നമുക്ക് ഉണ്ടായേ മതി യാവൂ. പരിസ്ഥിതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുകയും അശാ സ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നിർത്ത ലാക്കുകയും വേണം.

Class 8 Malayalam Adisthana Padavali First Term Question Paper 2022-23

Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali First Term Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു ശരിയായ ഉത്തരം തിരഞ്ഞെടുത്തു ഴുതുക. (4 × 1 = 4)

Question 1.
‘അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നു
മില്ലാതിരുന്നൊരാപ്പോയ കാലം”
ഇവിടെ കവി സൂചിപ്പിക്കുന്ന കാലം എതാണ്?

  • ബാല്യം
  • കൗമാരം
  • യൗവനം
  • വാർധക്യം “

Answer:
ബാല്യം

Question 2.
“നിങ്ങളിങ്ങനെ കണ്ണിച്ചോരയില്ലാതെ പറന്നല്ലോ” (ആ വാഴവെട്ട്) അടിവരയിട്ട് പ്രയോഗത്തിന്റെ അർഥമെന്ത്?

  • സ്നേഹത്തോടെ പെരുമാറുക
  • പിശുക്കു കാണിക്കുക
  • ദയയില്ലാതെ പെരുമാറുക
  • സഹാനുഭൂതി കാണിക്കുക.

Answer:
ദയയില്ലാതെ പെരുമാറുക

Question 3.
“എത്ര മൃദുലവും മനോഹരവുമാണ് ഓരോ തുകൽത്താളുകളും”
(തുകൽത്താളുകൾ എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?)

  • തുകലും താളുകളും
  • തുകലാകുന്ന താളുകൾ
  • തുകൽ കൊണ്ടുള്ള താളുകൾ
  • തുകൽ എന്ന താളുകൾ

Answer:
തുകൽ കൊണ്ടുള്ള താളുകൾ

Question 4.
‘അത്യധികം’ എന്ന പദം പിരിച്ചെഴുതിയാൽ

  • അത് + അധികം
  • അതി + അധികം
  • അത്യ + ധികം
  • അത്യ + അധികം

Answer:
അതി + അധികം

Question 5.
‘ഓണപ്പുലർച്ചയിൽ കൂരിരുൾ നീക്കിയെൻ വീടിന്നകത്തമ്മ വന്നുദിക്കും’ (പുതുവർഷം) ഈ വരികളിൽ പ്രകടമാവുന്ന ഭാവം?

  • നിരാശ
  • പ്രതീക്ഷ
  • സഹതാപം
  • വേദന

Answer:
പ്രതീക്ഷ

Class 8 Malayalam Adisthana Padavali First Term Question Paper 2022-23

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെ ഴുതുക. (4 × 2 = 8)

Question 6.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ അമ്മയെ തുമ്പപ്പൂവിനോട് സാദൃശ്യപ്പെടുത്താ നുള്ള രണ്ടു കാരണങ്ങൾ എഴുതുക.
Answer:
വെണ്മയുള്ളതാണ് തുമ്പപ്പൂ. അമ്മ തുമ്പപ്പൂ പോലെ പരിശുദ്ധമാണ് നന്മയുള്ളതാണ്.

Question 7.
വാഴക്കൂട്ടത്തിന് നേർക്ക് കൈയോടിച്ചുകൊണ്ട് വൃദ്ധൻ തുടർന്നു. “ഇതാണ് എന്റെ അന്നന്നേപ്പം. അന്നന്നേപ്പം എന്നതുകൊണ്ട് മർക്കോസ് ചേട്ടൻ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാക്കുക.
Answer:
വാഴകൃഷിയിൽ നിന്നുള്ള വരുമാനമാണ് ആ കുടും ബത്തിന്റെ ആശ്രയം.
അന്നത്തെ ഭക്ഷണത്തിനുള്ള വക ലഭിക്കുന്നതും വാഴകൃഷിയിൽ നിന്നാണ്.

Question 8.
“ഫ്ളാറ്റിലെ ബാൽക്കണിത്തുഞ്ചത്തു കർക്കട കാറ്റും മഴയും കൊടിചുരുക്കി കർക്കടക്കാറ്റും മഴയും കൊടിചുരുക്കി എന്നതു കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ്? വ്യക്തമാക്കുക.
Answer:
ഫ്ളാറ്റിലെ ബാൽക്കണിയുടെ അറ്റത്തോളം കർക്കി ടക കാറ്റും മഴയും ചുരുങ്ങി. മനുഷ്യനെ പ്രകൃതി ക്കുമേലുള്ള കടന്നുകയറ്റം കാലാവസ്ഥയെ തകിടം മറിച്ചു. കാറ്റും മവയുമെല്ലാം കാലം തെറ്റുകയും ആവശ്യാനുസരണം ലഭിക്കാതെയുമായി. ഈ ദുരാ വസ്ഥയാണ് കവയിത്രി വിജയലക്ഷ്മി ഓർമ്മിപ്പി ക്കുന്നത്.

Question 9.
രോഗം വന്നാൽ എല്ലാ വെട്ടിക്കളഞ്ഞാ മതിയോ? മർക്കോസ് ഇങ്ങനെ പറയാനിടയായ സാഹചര്യം എന്താവാം?
Answer:
രോഗമുള്ള വാഴകൾ നശിപ്പിക്കുക, രോഗം തടയു ന്നതിന് നിയന്ത്രിക്കുന്നതിന് ഉള്ള മാർഗ്ഗങ്ങളും കണ്ടെത്തി നടപ്പാക്കുക എന്നതാണ് ആവശ്യം. മാത്രമല്ല ഈ കൃഷി രീതിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി പേർ സമൂ ഹത്തിലുണ്ടാകും. പലപ്പോഴും അധികാരികളുടെ വികലമായ തീരുമാനങ്ങൾ വാഴകൾക്ക് കേടുവ ന്നതു കൊണ്ട് വാഴ കൃഷി തന്നെ ഇല്ലാതാക്കി യേക്കാം എന്നതുപോലെയുള്ള ദരിദ്രരെ കൂടുതൽ ദരിദ്രരരാക്കുകയും അവരുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ പ ശ്നത്തെ പഠിച്ച് വിലയിരുത്തി സമൂഹത്തിന് ഗുണ കരമായ തരത്തിൽ തീരുമാനങ്ങളെടുക്കാൻ ജനോ പകര പ്രദമായി ത്തീരും. അധികാരികളും ഗവൺമെന്റുമെല്ലാം ജനങ്ങളുടെ നന്മയ്ക്കു വേണ്ടി നിലകൊള്ളണം. അതിനുവേണ്ട തീരുമാനങ്ങളും അവയുടെ നടത്തിപ്പുമാണ് ആവശ്യം.

Question 10.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക. ജ്ഞാനിയുടെ മുമ്പിൽ അവൻ പിന്നെയും ചെന്നു നിന്നു. കണ്ട കാഴ്കളെല്ലാം വിശദമായിത്തന്നെ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചു.
Answer:
ജ്ഞാനിയുടെ മുമ്പിൽ അവൻ പിന്നെയും ചെന്ന് നിന്ന് കണ്ട കാഴ്ചകളെല്ലാം വിശദമായി തന്നെ പറഞ്ഞുകേൾപ്പിച്ചു.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
“എന്റെ മോളേ, നല്ലൊരു നോമ്പായിരുന്നു, കഞ്ഞി വെള്ളത്തിനു പകരം സൂപ്പാണല്ലോ കുടിക്കുന്നത്. (ആ വാഴവെട്ട്)
മർക്കോസ് ചേട്ടന്റെ ഈ വാക്കുകൾ റാഹേലി നോട് പറയുന് ഫലിതം മാത്രമാണോ? നിങ്ങളുടെ അഭിപ്രായം സമർഥി ക്കുക.
Answer:
ചേനകൾ ഏതുകാലത്ത് നടണമെന്ന് മർക്കോസു ചേട്ടന് അറിയാം. അയാൾ ഒരു നല്ല കൃഷിക്കാര നാണ്. കുംഭവെയിലിൽ വിയർപ്പിൽ കുളിച്ച് മുഖം പ്രസന്നമായിരുന്നില്ല. അതിന്റെ കാരണമന്വേഷി ക്കാൻ കേരളത്തിനു നേരമില്ലാതായിരുന്നുവെന്ന് പറയുന്ന അധികാരികളോട് കഥാകൃത്ത് വിയോ ജിക്കുന്നു. ദാഹം കൊണ്ട് വലഞ്ഞ മർക്കോസു ചേട്ടൻ മകളോട് കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. റേഷൻ കടയിൽ നിന്ന് കിട്ടുന്ന പച്ചരിയിൽ നെല്ലും പൊടിയും കൂടാതെ പുഴുക്കളുമുള്ളതാണെന്ന് മകൾ പറഞ്ഞു. നോമ്പുകാലത്ത് മാംസബന്ധമുള്ള സൂപ്പാണല്ലോ കുടിക്കാൻ കിട്ടുന്നതെന്ന് തമാശ യാണ് മാർക്കോസുചേട്ടനിൽ നിന്ന് ഉണ്ടായത്. അപ്പോൾ ഇതുതന്നെ കിട്ടാതാവുന്ന സ്ഥിതിയാണു ണ്ടാകുന്നതെന്നാണ് അറിവ് എന്ന മകൾ പറയു മ്പോൾ, ക്ഷാമം വരാൻ പോകുന്നുവെന്നൊന്നും അറിയാനുള്ള കഴിവ് അധികാരികൾക്കില്ലെന്നാണ് പിതാവിന്റെ അഭിപ്രായം.

Question 12.
“ആരോടും ചേരുവാനാകാതെ, വൈദ്യുത
വീചിപോലാപത്തായ് മാറും കാലം (പുതുവർഷം)
കൗമാരകാലത്തിന്റെ എന്തെല്ലാം സവിശേഷതക ളാണ് ഈ വരികളിൽ തെളിയുന്നത്? വിശദീകരി ക്കുക.
Answer:
ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം. കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്ക യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.

ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.

അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.

തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്.

Class 8 Malayalam Adisthana Padavali First Term Question Paper 2022-23

Question 13.
“എന്റെ പിതാവിനും രോഗമുണ്ട്. അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടിമൂടുക!’. ഒരു സിംഹിയെപ്പോലെ “പോ പെണ്ണ, മരംകേറി (ആ വാഴവെട്ട്)
റാഹേലിനോടുള്ള ഉദ്യോഗസ്ഥരുടെ മറുപടിയിൽ തെളിയുന്ന മനോഭാവത്തെ വിമർശനാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കാർഷകവൃത്തി ഉപജീവനമാർഗ്ഗമാക്കിയ കഠിനാ ധ്വാനിയായ മാർക്കോസുചേട്ടന്റെയും കുടുംബത്തി ന്റെയും കഥ പറയുകയാണ് പാഠഭാഗത്ത്. എല്ലു കൾ ഉന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും കുഴിഞ്ഞ കണ്ണുകളും അർഥനഗ്നമായ ശരീരവും മാർക്കോസുചേട്ടൻ ഒരു കർഷകനാണെന്ന് വിളി ച്ചോതുന്നു.

കുംഭമാസത്തെ തീവെയിൽ കൊണ്ടു വാടുന്ന നേരത്ത് തൊണ്ട നനയ്ക്കാൻ ഇത്തിരി കുടിനീരി നായി തന്റെ മകളായ റാഹേലിനെ അയാൾ വിളി ക്കുന്നു. അവൾ തന്റെ പിതാവിന് കഞ്ഞിവെള്ളം കൊണ്ടുവന്നുകൊടുക്കുന്നു.
കർഷകന്റെ പ്രയാസങ്ങളും വിഷമതകളും അ ഷിക്കാൻ കേരളത്തിനു സമയമില്ല എന്ന് കഥാകാ രൻ കുറ്റപ്പെടുത്തുന്നു. ശക്തിയെരിഞ്ഞ ബാറ്ററി കളെ പോലെയാണ് കർഷകർ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

കഞ്ഞിവെള്ളത്തിന്റെ രുചിവ്യത്യാസത്തിന് കാരണം എന്താണ് എന്നയാൾ മകളോട് അ ഷിക്കുന്നു. റേഷൻ ലഭിക്കുന്ന അരിയിൽ നിത്യവും നെല്ലും കല്ലും പൊടിയും പുഴുക്കളും ഉണ്ടാവാറു ണ്ടെന്നതായിരുന്നു റഫേലിന്റെ മറുപടി. നാഴിക ഞ്ഞിവെള്ളം നേരെ ചെന്റെ കുടിക്കാൻ കഴിയുന്നി ല്ലല്ലോ എന്നയാൾ അവലാതി പറഞ്ഞു. ഇനിയ ങ്ങോട്ടു പച്ചരി പോലും റേഷൻ കിട്ടാൻ വകുപ്പില്ല എന്നല്ല സത്യം അവൾ അപ്പനോടു പറയുന്നു. ഒരായസ്സു മുഴുവൻ അധ്വാനിച്ചിട്ടും കൂടി പുഴുവ രിച്ച റേഷനരിയാണ് അയാളുടെ ആഹാരം നന്നായി കൃഷി ചെയ്യുന്ന കർഷകർക്ക് ഗവൺമെന്റ് സമ്മാനം കൊടുക്കും എന്നു അയൽക്കാരൻ മാർക്കോസു ചേട്ടനോട് പറയുമ്പോൾ കൃഷി ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും തന്നാൽ മതി എന്നായിരുന്നു ആ പാവപ്പെട്ട കർഷകന്റെ മറുപ ടി. പച്ചരിപോലും റേഷൻ തരാനില്ലെങ്കിൽ എല്ലാ റ്റിനും കുറേ വിഷം തന്ന് കൊന്നുകളയരുതോ എന്ന് മാർക്കോസ് ചേട്ടൻ ദേഷ്യത്തോടെ ചോദിക്കുന്നു ണ്ട്. നല്ലൊരു നോയമ്പായിട്ട് കഞ്ഞിവെള്ളത്തിനു പകരം സൂപ്പാണല്ലോ താൻ കുടിക്കുന്നത് എന്ന അയാളുടെ വാക്കുകളിൽ പ്രതിഷേധമിരമ്പുന്നുണ്ട്. ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന വെട്ടെന്ന പോലെ അയാൾ വീണ്ടും ആഞ്ഞു കിളയ്ക്കാൻ തുടങ്ങി. പെട്ടെന്ന് പരിഷ്കാര വേഷധാരികളായി രണ്ടു മൂന്നു പേർ അങ്ങോട്ടുവന്നു.

നാടാകെ വാഴ രോഗം പടന്നുപിടിച്ചപ്പോൾ മാർക്കോസുചേട്ടന്റെ വാഴത്തോപ്പിലെ കുലച്ചതും കുലയ്ക്കാത്തതു മായ വാഴകൾ വെട്ടിക്കളയാനുള്ള ഗസ്റ്റും കൊണ്ട് വന്നതായിരുന്നു അവർ. ഇതറിയാതെ അയാൾ അവരെ പുരയിടത്തിലേക്കാനയിച്ചു. പരിഷ്കാരി കളായ ആ ഉദ്യോഗസ്ഥർക്ക് ആ പരിസ്ഥിതിക ളൊന്നും തീരെയിഷ് മായില്ല. തങ്ങൾ വന്ന കാര്യം അവർ അവതരിപ്പിച്ചപ്പോൾ മാർക്കോസു ചേട്ടൻ ഇടിവേറ്റവനെപ്പോലെയായി. വാഴവെട്ടുവാൻ ആളു കൾ ഇറങ്ങിയിട്ടുള്ള കഥ അയാൾ നേരത്തെ കേട്ടി രുന്നു.

പക്ഷേ അവർ തന്റെ യടുക്കലെത്തി ഇക്കാര്യം ആവശ്യപ്പെടുമെന്ന് അയാൾ സ്വപ്ന ത്തിൽ പോലും വിചാരിച്ചിരുന്നില്ല. മാർക്കോസുചേ ട്ടന്റെ ആകെ സമ്പാദ്യം കഷ്ടിച്ച് ഒരേക്കാൾ ഭൂമി യാണ്. അത്യധ്വാനംകൊണ്ടു അയാൾ നട്ടുപിടിപ്പിച്ച വാഴകളായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. കണ്ണനും പാളേങ്കോടനും എത്തനും പൂവനുമായ വാഴകൾ അവ ആ കുടിലിലെ ജീവിത ചക്രം വീശി തണുപ്പിക്കുന്ന മരതകക്കാറ്റാടികളാണ് എന്നാണ് കഥാകൃത്ത് പറയുന്നത്.

ഇലയും നാരും വിറ്റ് ആഴ്ചയിൽ ഒരു രൂപയെങ്കിലും അയാളുടെ മക്കൾ ഉണ്ടാക്കും. വെള്ളിയാഴ്ച തോറും ചന്തയിൽ കൊണ്ടുപോകാൻ ഒരു കുല യെങ്കിലും അയാൾ ലഭിക്കാറുണ്ട്. അങ്ങനെയുള്ള അവയെ വെട്ടുന്ന കാര്യം ഓർത്തപ്പോൾ തന്നെ അയാളുടെ മനസ്സിൽ തീപിടിച്ച അവസ്ഥയാണു ണ്ടായത്. രോഗം ബാധിച്ച വാഴകളല്ല തന്റേതെന്നും അവയ്ക്ക് രോഗം ബാധിച്ചാൽ തന്നെയും മറ്റാരെ ക്കാലും മുൻപേ തനിക്കത് മനസ്സിലാകുമെന്നും അയാൾ വാദിച്ചു. പക്ഷേ വാഴയുദ്യോഗസ്ഥർ അതൊന്നും ചെവികൊണ്ടില്ലെന്നു മാത്രമല്ല സ്വയമേ വെട്ടാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ വെട്ടു മെന്നും വെട്ടുകൂലി തരേണ്ടി വരുമെന്നും അവർ നിർദാക്ഷിണ്യം അയാളോട് പറയുന്നു. സ്വന്തം മക്കളായ റഹേലിനെയും പൗലോസിനേയും ജോണിനേയും പോലെത്തന്നെയാണ് അയാൾക്ക് വാഴകളും. വെട്ടു കൂലി കൊടുക്കാൻ തന്റെ കൈവശം പണമില്ലല്ലോ എന്നോർത്ത് അയാൾ മന സ്സില്ലാമനസ്സോടെ അവയെ വെട്ടിവീഴ്ത്തുന്നു. അയാളുടെ കണ്ണീർ വീണ് വാഴച്ചുവട് നനഞ്ഞു. വിറയാർന്ന കൈകളാൽ അരിവാൾ കൊണ്ട് അയാൾ ആദ്യത്തെ വെട്ടുവെട്ടി. അത് വാഴപ്പിണ്ടി മുറിച്ച ശേഷം മാർക്കോസുചേട്ടന്റെ ഇടത്തേ കാൽമുട്ടിൽ കൊണ്ടും. റാഫേൽ വന്നു നോക്കു മ്പോൾ തളർന്നു കിടക്കുന്ന മാർ ക്കോസു ചേട്ട നെയാണ് കാണുന്നത്.

തുടർന്ന് റാഫേൽ വന്നു നോക്കുമ്പോൾ തളർന്നു കിടക്കുന്ന മാർക്കോസു ചേട്ടനെയാണ് കാണുന്നത്. തുടർന്ന് റാഫേൽ അയാളെ ആശുപത്രിയിൽ എത്തിക്കുന്നു. അപ്പൻ ഒരു കരിവെട്ടി കൊടുക്കാനായി തന്റെ പുരയി ടത്തിലെത്തുന്ന റാഫേൽ കണ്ടത് മരുഭൂമിയായി ത്തീർന്ന വാഴത്തോപ്പാണ്. ഉദ്യോഗസ്ഥർ വാഴകളെല്ലാം തന്നെ വെട്ടിമൂടിയിരിക്കുന്നു. ഇതു കണ്ട് റാഫേൽ സഹിക്കാനാകാതെ മാറത്തടിച്ചു നിലവിളിക്കുന്നു. ദേഷ്യത്തോടെ ആക്രോശിച്ചു കൊണ്ട് ഉദ്യോഗസ്ഥരുടെ അടുത്തെത്തുന്നു. എന്റെ അപ്പനു രോഗമുണ്ട്, നിങ്ങൾ അദ്ദേഹത്തെ ക്കൂടി വെട്ടിമൂടുക എന്ന് പ്രതിഷേധത്തോടെ പറ യുന്നുണ്ട്. പക്ഷേ മരം കേറിപ്പെണ്ണിന്റെ ജൽപ്പന ങ്ങളായാണ് അവർ അതെടുത്തത്.

അധ്വാനത്തിനു പുല്ലുവില കൽപ്പിക്കുന്ന അധികാ വർഗ്ഗം തങ്ങളുടെ ആവശ്യം നടപ്പിലാക്കി അവിടെ നിന്നും പോകുന്നു. ആ വാഴകളിൽ നിന്നും ഒരു കുല പ്രതീക്ഷിച്ചുകൊണ്ട് നിത്യവും അവയെ നട്ടുനനച്ച് പരിപാലിച്ച് പോന്ന പാവപ്പെട്ട കർഷക കുടുംബത്തിന്റെ ഹൃദയവേദന അവർ കണ്ടി ല്ലെന്നു നടിച്ചു. മാർക്കോസു ചേട്ടന്റെയും റാഫേ ലിന്റേയും കണ്ണുനീർ കഥയിലുടനീളം വായനക്കാ രനെ ചുട്ടുപൊള്ളിക്കുന്നുണ്ട്.

Question 14.
“നീ നട്ടു ചെന്തളിർ മുറ്റി നിൽക്കും
തൂമുല്ലയുണ്ടിളം മൊട്ടിടുന്നു
ആഴത്തിലിത്രയും താണിറങ്ങിപ്പോയ
വേരിനിയെങ്ങനെ നീ പറിക്കും?” (കൊച്ചനുജൻ)

“എന്തിന്നു പൂക്കളം? എന്തിലും മീതെയാ
ണ്ണമ്മുഖം സ്നേഹമായുജ്ജ്വലിക്കെ (പുതുവർഷം)

ആഴത്തിൽ വേരോടിയ ആത്മബന്ധങ്ങളാണോ രണ്ടു രചനാഭാഗങ്ങളിലും അവതരപ്പിക്കുന്നത്? താരതമ്യം ചെയ്ത് കുറപ്പ് തയ്യാറാക്കുക.
Answer:
ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം. കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്കെ യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.

ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.

അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.

തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക . ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്.

Question 15.
“ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും ആകാശത്തായിരിക്കുമ്പോൾ
ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക (വേരും തളിരും)
ഈ കഥാഭാഗത്ത് തെളിയുന്ന ജീവിതസന്ദേശ ത്തിന്റെ സമകാലികപ്രസക്തി വിവരിക്കുക.
Answer:
മൂല്യ ബോധമുള്ള വർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്ന് വളരെ ലളിതമായി അവ തരിപ്പിക്കുന്ന മിനിക്കഥയാണ് പി.കെ. പാറക്ക ടവിന്റെ “വേരും തളിരും
പുതിയ കാലത്ത് മനുഷ്യൻ കൂടുതൽ സ്വാർത്ഥനാകുന്നതിന്റെ ഫലമായി വേരുകൾ (ബന്ധങ്ങൾ) നഷ്ടപ്പെടുന്നു.
കുടുംബന്ധങ്ങളിലെ ഊഷ്മളത കുറയുന്നതു പോലെ മനുഷ്യന് അവന്റെ അമ്മയായ ഭൂമി യോടുള്ള ബന്ധവും കുറയുന്നു.
ഭൂമിയിൽ ജനിച്ച മനുഷ്യനെ ആകാശത്തോളം വളരാൻ സഹായിച്ചത് അവന്റെ അമ്മയാണ്.
ഭൂമിയിൽ തളിർത്ത് ആകാശത്തോളം വേരു പട രാൻ നമ്മെ സഹായിച്ചത് അമ്മയായ ഭൂമിയാ
കാലക്രമത്തിൽ മനുഷ്യബന്ധങ്ങളിലും പ്രകൃ തിയും മനുഷ്യനും തമ്മിലുളള ബന്ധത്തിലും ഉണ്ടാകുന്ന കുറവുകളെക്കുറിച്ചാണ് എഴുത്തു കാരൻ സൂചിപ്പിക്കുന്നത്.
ഓരോ മനുഷ്യനും ഉള്ളിലെ ഇടുങ്ങിയ ചിന്താ ഗതികൾ മാറ്റി കുറച്ചുകൂടി വിശാലതയുടെ സഹനതയും സഹാനുഭൂതിയും പ്രകടിപ്പിക്കു മ്പോൾ ജീവിതവീക്ഷണം (കാഴ്ചപ്പാട്) തന്നെ മാറുന്നു.
സമൂഹം ഒറ്റക്കെട്ടായി തളിർത്ത് വളർന്ന് ആകാ ശത്തോളം പടരുന്നു.
അന്യന്റെ ദുഃഖം തന്റേതു കൂടിയായി കാണു മ്പോൾ അവൻ ഒപ്പമുള്ളവർക്കും പ്രാധാന്യം കൽപ്പിക്കും.
കൂടുതൽ മഹത്തായ ഒരു ലോകം സ്വപ്നം കാണും. പുതിയ പ്രതീക്ഷകളും പ്രത്യാശകളും ഉണ്ടാകുന്നു.
അപ്പോഴാണ് ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ വേരു പടർത്തുകയും ചെയ്യു ന്നത്.

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴു (2 × 6= 12)

Question 16.
“ഒരാളെ വിശ്വസിക്കുന്നതിനു മുമ്പ് അവന്റെ ചുറ്റുപാടുകൾ ശരിയായി മനസ്സിലാക്കിയിരിക്കണം.
“ഈ ലോകത്തിലുള്ള സുഖങ്ങളും സൗഭാഗ്യ ങ്ങളും ആവോളം ആസ്വദിച്ചോളും. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്റെ രഹസ്യം” (എണ്ണ നിറച്ച കരണ്ടി)
എക്കാലത്തും പ്രസക്തമായ ജീവിതപാഠങ്ങളാണ് ജ്ഞാനി ഇടയബാലന് പകർന്നു നൽകുന്നത്. നൽകിയ സന്ദർഭങ്ങളും പാഠഭാഗവും വിശകലനം ചെയ്ത് ജ്ഞാനി പകരുന്ന ജീവിത പാഠങ്ങൾ എന്ന വിഷയത്തിൽ ലഘുപന്യാസം തയ്യാറാക്കുക.
Answer:
റെഫർ എണ്ണനിറച്ച കരണ്ടി പാഠസംഗ്രഹം

Class 8 Malayalam Adisthana Padavali First Term Question Paper 2022-23

Question 17.
“എന്റെ മോളേ, ഇതെങ്ങനെ കുടിക്കുന്നു? നാഴി കഞ്ഞിവെള്ളം പോലും ചൊവ്വേ നേരെ കുടി ക്കാനില്ല
“എല്ലുകൾ ഉന്തി നിൽക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർധനഗ്നമായ ശരീരവും ഒറ്റനോട്ട ത്തിൽ തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചു പറയും. (ആ വാഴവെട്ട്)
നൽകിയ സൂചനകൾ, പാഠഭാഗം എന്നിവ വിലയി രുത്തി മർക്കോസ് എന്ന കഥാപാത്രത്തെ നിരൂ പണം ചെയ്യുക.
Answer:
വാഴവെട്ട് കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്, എല്ലുകൾ ഉന്തി നിൽക്കുന്ന അർധനഗ്നമായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തി ന്റെയും അധ്വാനത്തിന്റെയും നേർചിത്രമാണ് വരച്ചു കാണിക്കുന്നത്.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്ന കഠി നാധ്വാനിയായ കർഷകനാണ് മർക്കോസ്, ആകെ യുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവിതോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റു മിട്ട് അയാൾ അമിതലാഭത്തിനായി ദ്രോഹിക്കുന്നി ല്ല, മണ്ണിന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബ ത്തെയും സ്നേഹിക്കുന്നവനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടിപ്പിക്കു ന്നുണ്ട്.
നിലവിലുള്ള സാമൂഹികവ്യവസ്ഥതികളോടും അധി കാരികളുടെ ദീർഘവീക്ഷണമില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമ ത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടുവിൽ താൻ ജലവും വിയർപ്പു തുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴയിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.

ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസ ന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രിയപ്പെട്ട അമ്മു,

Question 18.
ഓണവും പൂവും മറന്ന മലയാള
നാടിങ്ങു ഖിന്ന ഞാൻ നോക്കിനിൽ
ഇത്തിരിമണ്ണില്ലാതെത്രപേർ; കൂടു പോൽ
കൊച്ചുവീടെത്. പൂവെങ്ങും പിന്നെ!
(പുതുവർഷം)

മലയാളനാടിനും ആഘോഷങ്ങൾക്കും വന്ന മാറ്റ ങ്ങളെയാണ് കവിയെ സങ്കടപ്പെടുത്തുന്നത്. ഈ കവിത നിങ്ങളുടെ മനസ്സിലുണർത്തിയ വികാരവി ചാരങ്ങൾ സുഹൃത്തിനെ അറിയിക്കുന്നതിനുള്ള ഒരു കത്ത് തയ്യാറാക്കുക.
Answer:
തീയതി : ____________
സ്ഥലം : ____________
എന്തൊക്കെയുണ്ട് വിശേഷങ്ങൾ? വീട്ടിൽ എല്ലാ വർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. എല്ലാവരേയും അന്വേഷിച്ചതായി പറയണം. ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങ ളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പി ക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കു ന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യ കാലം, കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലെ പടി യെണ്ണിക്കയറി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്ക യിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവിയത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളി പ്പിച്ചു വച്ച കാലം.

ആരോടും വഴക്കു കൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മയോ ടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കളത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടുത്തതായി കൗമാരകാ ലത്തെ കുറിച്ചാണ് കവയിത്രി ഓർമ്മിക്കുന്ന ത്.കൗമാരത്തിൽ ആയിരക്കണക്കിന് ആകുല ചിന്ത കൾ കുന്തമുനകളായി ശിരസ്സിൽ ആഴ്ന്നിറങ്ങിയി രുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാ ഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായിരുന്നു അത്.

അടുത്തതായി ജീവിതാനന്ദങ്ങൾ എത്ര കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിതത്തിന്റെ സന്തോഷ ങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പ ിച്ചാലും രക്തമാംസമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീ കമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമില്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ളവർക്ക് എങ്ങനെ യാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതു രത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാനാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.

തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പി ക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖ മാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പു ലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുൾ വക ഞ്ഞുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവ യിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടി നുള്ളിലേക്ക് കയറി വരുമെന്ന് അവർക്കുറപ്പുണ്ട്. പുതുവർഷം എന്ന കവിത എന്റെ മനസ്സിനെ വള രെയേറെ സ്വാധീനിച്ചു എന്ന് സസന്തോഷം അറി യിക്കട്ടെ.
എന്ന്
പേര്.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2023-24

Practicing with SCERT Class 8 Malayalam Adisthana Padavali Solutions and Std 8 Malayalam Adisthana Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 8 Malayalam Adisthana Padavali Annual Exam Question Paper 2023-24

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗി ക്കണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“മഴയത്ത് ഉതിരുന്ന പവിഴമല്ലിപ്പൂക്കൾ മുറ്റത്തേ ക്കല്ല, ഉയിരിലേക്കാണു വീഴുന്നത്…….
“പവിഴമല്ലിപ്പൂക്കൾ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?

  • പവിഴവും മല്ലിയും പൂക്കളും
  • പവിഴമല്ലിയുടെ പൂക്കൾ
  • പവിഴത്തിന്റെ മല്ലിപ്പൂക്കൾ
  • പവിഴമാകുന്ന മല്ലിപ്പൂക്കൾ

Answer:
പവിഴമല്ലിയുടെ പൂക്കൾ

Question 2.
“കുഴിയാനയി, ലാടിൽ, അണ്ഡകോടിയിൽ സ്നേഹ
പ്പൊരുൾ തേടിന കൈയാൽ – ഈ വരിക ളിൽ സൂചിപ്പിക്കുന്ന ബഷീർക്ക തികൾ ഏതെല്ലാം?

  • ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് പാത്തുമ്മാ യുടെ ആട്
  • മതിലുകൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!
  • പാത്തുമ്മയുടെ ആട്, ശബ്ദങ്ങൾ
  • ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ശബ്ദങ്ങൾ

Answer:
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! പാത്തുമ്മായുടെ ആട്

Question 3.
“മാനുഷന്മാരുടെ മോഹങ്ങളോരോന്നേ ഞാനുരചെയ്യുന്നു കേൾക്ക നീ ബാലക ഇവിടെ ഉരചെയ്യുന്നു’ എന്ന പദത്തിന്റെ അർത്ഥമെന്ത്?

  • അറിയുന്നു
  • ആടുന്നു
  • കേൾക്കുന്നു
  • പറയുന്നു

Answer:
പറയുന്നു

Question 4.
“വേണ്ടാ; ഞങ്ങൾക്കിരിക്കണമെന്നില്ല, ഇവിടെ വാഴയെത്രയുണ്ട്?’ അവർ ചോദി ച്ചു. ആ ചോദ്യത്തിനു മുമ്പിൽ ഇടിവെ ട്ടേൽക്കുന്നതു പോലെ വൃദ്ധൻ ഞെട്ടി പ്പോയി. (ആ വാഴവെട്ട്)
വൃദ്ധൻ ഞെട്ടിപ്പോകാൻ കാരണമെന്ത്?

  • അവിടെ വാഴകളില്ല.
  • വാഴകളുടെ എണ്ണം കൃത്യമായി അറിയില്ല.
  • തന്റെ ജീവനായ വാഴകളും വെട്ടേണ്ടി വരും.
  • വൃദ്ധന്റെ വാഴകൾക്ക് രോഗമുണ്ട്.

Answer:
തന്റെ ജീവനായ വാഴകളും വെട്ടേണ്ടി വരും.

Class 8 Malayalam Adisthana Padavali Annual Exam Question Paper 2023-24

Question 5.
മാതൃകപോലെ എഴുതുക
അർഥിച്ചേൻ – ഞാൻ അർഥിച്ചു വന്ദിച്ചേൻ
Answer:
ഞാൻ വന്ദിച്ചു

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (2 × 2 = 4)

Question 6.
ഭാഷാപരമായ അഭംഗി പരിഹരിച്ച് വാക്യം മാറ്റി യെഴുതുക.
അധ്യാപകൻ പരീക്ഷയിൽ ജയിച്ചതുകൊ ണ്ടാണ് കുട്ടിയെ അഭിനന്ദിച്ചതിനു കാരണം.
Answer:
കുട്ടി പരീക്ഷയിൽ ജയിച്ചതുകൊണ്ടാണ് അധ്യാ പകൻ അഭിനന്ദിച്ചത്

Question 7.
“മിടുക്കത്തിയെൻ മെയ്യിൽ
തളിച്ചോളട്ടേ തീർഥം! ‘
(ബഷീർ എന്ന ബല്യ ഒന്ന്)

ഈ വരികളിലെ പ്രയോഗഭംഗി വ്യക്തമാക്കുക.
Answer:
പ്രയോഗത്തിലെ നർമ്മം
മിടുക്കത്തിയായ ഇവൾ എന്റെ ശരീരത്തിൽ തീർത്ഥം തളിച്ചു കൊള്ളട്ടെ

Question 8.
അമ്മയുടെ സഹപ്രവർത്തകരായ എന്റെ അധ്യാപകരെല്ലാം ചേർന്ന് അസുഖക്കാരി യായ എനിക്കു ചുറ്റും വേലികെട്ടിയിരുന്നു. . കാട്ടുമൃഗങ്ങൾ വിളവു നശിപ്പിക്കാതിരി ക്കാൻ കർഷകൻ കൃഷി ഭൂമിക്കു ചുറ്റും വേലികെട്ടിയിരുന്നു.

അടിവരയിട്ട പ്രയോഗത്തിന് രണ്ടു സന്ദർഭങ്ങ ളിലുമുള്ള അർത്ഥമെന്ത്? കണ്ടെത്തിയെഴുതുക.
Answer:
ആദ്യത്തെ വേലികെട്ടി – സുരക്ഷിതത്തിന്റെ നിയന്ത്രണം
രണ്ടാമത്തെ വേലികെട്ടി – കൃഷിഭൂമിക്ക് ചുറ്റു മുള്ള സംരക്ഷണ വലയം

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)

Question 9.
‘എനിക്ക് കുട്ടിക്കാലം ഈ വയസ്സാങ്കാലത്താ ണല്ലോ എന്നെനിക്കു തന്നെ ചിരി വരുന്നു; ഉപ്പു ചുവയ്ക്കുന്ന ചിരി!’ (നനയാത്ത മഴ)
“ഉപ്പു ചുവയ്ക്കുന്ന ചിരി!’ എന്ന പ്രയോഗം കഥാകാരിയുടെ ജീവിതത്തെക്കുറിച്ച് നൽകുന്ന സൂചനകൾ എന്തെല്ലാം? വിവരിക്കുക.
Answer:
ദുഃഖം നിറഞ്ഞ ചിരിയെയാണ് കഥാകാരി ജീവി തത്തെക്കുറിച്ച് പറയുന്നത് – അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാരിയായിരുന്നു അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു വെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു. പ്രിയ എ. എസിന്റെ “നനയാത്ത മഴ’ എന്ന ഓർമക്കുറുപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓർമ്മകളാണ്. ഏകാന്തമായ മന സ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതാ യി കഥാകാരി ഓർമ്മിക്കുന്നു.

അസുഖങ്ങൾ ചെറുപ്പം തൊട്ടേ സന്തതസഹചാ രിയായിരുന്ന കഥാകാരിക്ക് മഴയുമായി അടു ത്തിടപഴകാൻ കഴിഞ്ഞില്ല. എങ്കിലും വേറെ ഏത് ബന്ധുവിനെക്കാളും കഥാകാരി ഇഷ്ടപ്പെടുന്നത് മഴ ബന്ധുവിനെയാണെന്നും പറയുമ്പോൾ ആ സ്നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാ വുന്നതാണ്. പോകാൻ തുനിയുമ്പോൾ വേണ്ട്, പോകണ്ട, ഇത്തിരി നേരം കഴിഞ്ഞു പോയാൽ മതി എന്ന് പറയാൻ കവിയുന്ന സ്നേഹശാഠ്യ ത്തിനു മുന്നിൽ മഴപോലും തോല്ക്കുന്നു. മഴ യത്തു ഇറങ്ങിനിന്നു ആശ്വാദിക്കാൻ കഴിയാ തിരുന്ന കാഥാകാരി വീടിനകത്തും നിന്നും വിര ലുകളാൽ തൊട്ടാണ് മഴയെ ആസ്വദിച്ചിരിന്നത്. രോഗങ്ങൽ കഥാകാരിയെ മഴയിൽ നിന്നകറ്റു മ്പോഴും വീണ്ടും വീണ്ടും തൊടാൻ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷയിൽ അവ തരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീതവിരു ന്ന്, വെള്ളിനൂലുകളാൽ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂ ക്കൾ തുടങ്ങിയ പ്രയോഗങ്ങൽ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.

മുത്തച്ഛനോടൊപ്പം പൂക്കളം തീർക്കുമ്പോഴും സ്കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നുവെന്ന് പ്രിയ എ. എസ്. ഓർക്കുന്നു. ദിവസേന നാലു മഴകൾ സ്വന്തമാക്കിയതിന്റെ നിർവൃതി അവരിപ്പോഴും അനുഭവിക്കുന്നു. വർണങ്ങൾ മിന്നിമായുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദമില്ലായിരുന്നു വെന്ന് ഓർത്തെടുക്കുമ്പോൾ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു.

ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോൾ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പുതോന്നിയെങ്കിലും പിണക്കം നടിക്കുമ്പോൾ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടും ചേർത്തുവെക്കുന്ന തായി പ്രിയ എ.എസ്. ആത്മാർത്ഥതയോടെ പറ യുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങളാണ് പ്രകൃതിഭാവങ്ങളെ വായിക്കുന്നത്. ചരൽമഴ, യക്ഷിമഴ, കണ്ണീർ മഴ, വേദന മഴ തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ കഥകാരിയുടെ ദുരനുഭവ ങ്ങൾക്ക് സാക്ഷിയാകാൻ മഴയ്ക്കു ട്ടുണ്ടെന്ന് അടയാളപ്പെടുത്തുന്നു. അമ്പതു വയ സ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നൽകാൻ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളു തുറന്നു പറയാൻ എഴുത്തുകാരി ശ്രമിക്കുന്നു.

കഴിഞ്ഞി ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മര ണകൾ വായനക്കാരിലും ആർദ്രതയേറുന്നു.

Question 10.
“എന്റെ കുപ്പായൊന്നും നന്നല്ലമ്മേ. കല്യാ ണത്തിന് വരുന്ന കുട്ട്യോള് കണ്ടാ പരിഹ സി.
“വലിയ ഒരു ഉത്തരവാദിത്വം രാമൻകുട്ടിനാ യർ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അമ്മേ ഇത് ശ്രദ്ധിക്കുന്നുണ്ടാവില്ലേ?.’ (കുപ്പായം)
പാഠസന്ദർഭങ്ങൾ വിശകലനം ചെയ്ത് കുട്ടി യുടെ മാനസികാവസ്ഥ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മിണി ഒപ്പുവിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു വാസു. പഴയ കുപ്പായം ഇട്ടുപോയാൽ കല്യാ ണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ ഞാൻ നാണം കെടും എന്ന സങ്കടമായിരുന്നു അവന്. അമ്മ പറഞ്ഞതനുസരിച്ചു അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിനു മാത്രമേ പറ്റൂ എന്ന് കൊച്ചുണ്ണിയേട്ടൻ പറയുന്നു. മറ്റു വഴിയൊന്നും കാണാതായപ്പോൾ ആ തുണി കൊണ്ട് തന്നെ അവൻ ഷർട്ട് തയ്പ്പിക്കുന്നു. എങ്കിലും ആ ഷർട്ടിട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കു ന്നതായി അവനു തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടിനായർ അവനെ തന്നെ തിരഞ്ഞെടു ക്കുകയും കൂടി ചെയ്തപ്പോൾ അവന്റെ സങ്കട ങ്ങളെല്ലാം മാറി. മറ്റു കുട്ടികളെല്ലാം അസൂയ യോടെയാണ് തന്നെ നോക്കുന്നത് എന്നവന് മന സ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.

Question 11.
“മഴ നനഞ്ഞല്ല, മഴ കൊള്ളാത്തയിടത്ത് സുരക്ഷിതമായി നിന്ന് വിരലൊന്നു നീട്ടി ത്തൊട്ടാണ് മഴയെ ഞാനറിഞ്ഞിരിക്കുന്നത്. ഓടിട്ട വീട്ടിലിരുന്ന് കാണണം മഴ. മഴയുടെ ചറു പിറന്നനെയുള്ള വരവ്, ഓടിന്മേൽ വീണ് തട്ടിത്തെറിച്ചുള്ള സംഗീതവിരുന്ന് എനിക്ക് പ്രിയപ്പെട്ടതാണ്.
(നനയാത്ത മഴ)
വ്യത്യസ്തമായ മഴയനുഭവങ്ങൾ നിങ്ങൾക്കു മുണ്ടല്ലോ. അത്തമൊരനുഭവം വിവരിക്കുക.
Answer:
എന്റെ പേര് അനീഷ്. അച്ഛനും അമ്മയും ചേട്ട നുമടങ്ങുന്ന കുടുംബം. കഴിഞ്ഞ മഴക്കാലത്തെ രസകരമായ ഒരനുഭവാണ് എന്റെ മനസ്സിലേക്ക് വരുന്നത്. മീൻപിടുത്തക്കാരനായിരുന്നു എന്റെ ചേട്ടൻ. നിങ്ങൾ വിചാരിക്കുന്നതുപോലെ വള്ള ത്തിൽ കയറി വലയെറിഞ്ഞു മീൻ പിടിക്കുന്ന പരിപാടി ഒന്നും അല്ല. ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും ഇല്ലാതെ ഇരിക്കുന്നതുകൊണ്ടു മഴക്കാ ലമായാൽ കൂട്ടുകാരോടൊപ്പം ചൂണ്ടയുമായി മീൻപിടിക്കാനിറങ്ങും. വല്ല കുളത്തിലോ തോട്ടിലോ ഒക്കെ ചൂണ്ടയുമായി മീൻപിടിക്കാ നിറങ്ങും. വല്ല കുളത്തിലോ തോട്ടിലോ ഒക്കെ. ഞങ്ങളുടെ പഞ്ചായത്തിലെ മിനുകളെ ഒക്കെ പിടിച്ചു കഴിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു. ഇപ്പോൾ സൈക്കിൾ കയറി ദൂരെ എവിടെയോ പോയി ആണു മീൻപിടിത്തം. മര്യാദയുടെയും ഭീഷണിയുടെയും ഒക്കെ ഭാഷയിൽ പലതവണ പറഞ്ഞു നോക്കിയിട്ടും എന്നെ ഇതുവരെ കൂടെ കൊണ്ടുപോയിട്ടില്ല. മീൻകറി കൂട്ടി ഉണ്ണാനുള്ള പ്രായമായെങ്കിലും മീൻപിടിക്കാനുള്ള പ്രായം നിനക്കായിട്ടില്ല എന്നാണു ഏട്ടന്റെ ഡയലോഗ്. എന്തായാലും തോറ്റ് പിൻമാറാൻ ഞാൻ തയ്യാറ ല്ലായിരുന്നു.

യൂ ട്യൂബിലും ഗൂഗിളിലും ഒക്കെ നോക്കി മീൻപിടിത്തത്തിന്റെ തിയ്യറി ഞാൻ പഠി ച്ചെടുത്തു. ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് അമ്മ മയക്കത്തിലായ നേരം, ഗംഗ നകുലന്റെ ഉറക്കത്തിന്റെ ആഴമളക്കുന്നപോലെ ഞാനും ഒന്നളന്ന് നോക്കി. രണ്ടു മണിക്കൂർ സമയമുണ്ട് അമ്മ ഉണരാൻ. ഒട്ടും സമയം കളയാതെ ഏട്ടന്റെ മുറിയിൽ നിന്ന് പഴയൊരു ചൂണ്ടയും, പറമ്പിൽ നിന്ന് മണ്ണിരയുമായി ഞാൻ വീടിനടുത്തുള്ള തോട്ടിലേക്ക് വച്ചു പിടിച്ചു. ഏകദേശം പത്തുമി നിട്ടോളം ചൂണ്ടയിൽ ഒന്നും കൊത്തിയില്ല. പതി നൊന്ന് മിനിറ്റ് ആയപ്പോൾ ചുണ്ടയിൽ ഒരിള ക്കം. പിടിച്ചു വലിച്ചു നോക്കിയപ്പോൾ ചില്ലറ മീനൊന്നുമല്ല. നല്ല ഭാരം, വല്ല സാവോ തിമിം ഗലമോ ഒക്കെ ആണെങ്കിൽ പെട്ടി ഓട്ടോറിക്ഷ വിളിച്ചു വീട്ടിൽ കൊണ്ടുപോകേണ്ടി വരുമല്ലോ എന്ന് ടെൻഷൻ അടിച്ച് ഞാൻ ആഞ്ഞൊരു വലി വലിച്ചു. പൊന്തി വന്നതോ ഒരു പാമ്പ്… എട്ടടി മൂർഖൻ… അമ്മേ എന്നൊരു ശബ്ദം എന്റെ തൊണ്ടയിൽ നിന്ന് വന്നു. ചൂണ്ടയും പാമ്പുമടക്കം തൊട്ടിലേക്ക് തന്നെ ഇട്ടു ഞാൻ നൂറ്റിഇരുപതു കിലോമീറ്റർ വേഗത്തിൽ വീട്ടിലേ ക്കോടി. പോലീസ് കണ്ടിരുന്നെങ്കിൽ ഓവർസ്പീ ഡിന് ഫൈൻ അടിച്ചേനെ…

എന്തായാലും സംഭവം നാട്ടിലും വീട്ടിലും ഒക്കെ പാട്ടായി. മഴകൊണ്ടത് കാരണം രണ്ട് ദിവസം പനിയും പിടിച്ചു കിടന്നു. എനിക്ക് പനി പിടിച്ചത് മഴ കൊണ്ടല്ലെന്നും, പേടിച്ചു കൊണ്ടാണെന്നും എന്റെ ചൂണ്ടയിൽ കൂടുങ്ങിയത് മൂർഖനൊന്നു മല്ല വെറും നീർക്കോലിയാണെന്നും ശത്രുക്കൾ പറഞ്ഞു നടക്കുന്നുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ദൃശ്യത്തിൽ ജോർജ്ജ് കുട്ടി പറഞ്ഞപോലെ അത് മൂർഖനാണോ നീർക്കോ ലിയാണോ എന്ന സ്യം എന്നോട് കൂടിമണ്ണടി യട്ടെ…

Class 8 Malayalam Adisthana Padavali Annual Exam Question Paper 2023-24

Question 12.
“മുറ്റത്തിനൈശ്വര്യം ചാർത്തുമപ്പൂക്കളോ ടൊപ്പമെന്നമ്മയും തുമ്പപോലെ
“എന്തിന്നു പൂക്കളം? എന്തിലും മീതെയാ- നമ്മുഖം സ്നേഹമായുജ്ജ്വലിക്കെ (പുതുവർഷം)
സൂചനകൾ വിശകലനം ചെയ്ത് കവയി അമ്മ യോടുള്ള ആത്മ ബന്ധം കണ്ടെത്തി തയ്യാറാക്കുക.
Answer:
കവയിത്രിയുടെ കുട്ടികാലത്തെക്കുറിച്ചുള്ള ഓർമ്മ കളിലെല്ലാം അമ്മ നിറസാന്നിധ്യമാണ് നൈർമല്യം, വെൺമ, ലാളിത്യം എന്നീ ഗുണങ്ങ ളുള്ളതാണ് തുമ്പപ്പൂ. സ്നേഹവും സാന്ത്വനവും നിറച്ച് പുഞ്ചിരിയോടെ കടന്നുവരുന്ന അമ്മയെ തുമ്പപ്പൂവിനോടാണ് കവയിത്രി ഉപമിക്കുന്നത്. ഓണം ആഹ്ലാദത്തിന്റെയും ഉത്സവത്തിന്റെയും പ്രതീകമാണ്. അമ്മ ജീവിതത്തിന്റെയും, സ്നേഹ ത്തിന്റെയും പ്രതീകമാണ്. ഓണപ്പൂക്കളിൽ തുമ്പ ശ്രേഷ്ഠമാകുന്നതുപോലെ ഏറ്റവും ഉദാത്തമായ സ്നേഹമാണ് അമ്മയുടേത്.

മണ്ണും പൂക്കളും ഇല്ലാതായതും ഫ്ളാറ്റിലെ ജീവി തവും കവിയിത്രിയെ ദുഃഖത്തിലാഴ്ത്തുന്നു. എങ്കിലും ഓർമ്മ കളിലുള്ള അമ്മയെന്ന സാന്നിധ്യം പ്രത്യാശയും സാന്ത്വനവും നിറച്ച് സ്നേഹമായ് ജ്വലിക്കുന്നു. ഏതു പൂക്കളത്തേ ക്കാളും സൗന്ദര്യം അമ്മയെക്കുറിച്ചുള്ള ദീപ്ത മായ സ്മരണകൾക്കുണ്ട്. എല്ലാ സങ്കടങ്ങളും അകറ്റി ഐശ്വര്യത്തിന്റെ ഒരു പുതുവർഷം സമ്മാനിക്കാൻ അമ്മ വീടിനകത്തു വന്നുദിക്കു മെന്ന് വിശ്വസിക്കുകയാണ് കവിയിത്രി.

Question 13.
“എന്നോട് അമ്മ പറഞ്ഞു, കാട്ടിൽ പോക ല്ലേ, കൂട്ടുകൂടല്ലേ, മരത്തിൽ കേറല്ലേ….
“കുട്ടികൾക്ക് തേന്മാവ് കാണിച്ചുകൊടുക്കു കയേ ആവൂ, തേൻകനി പറിച്ചു കഴുകി, ചെത്തിപ്പൂളി തിന്നാൻ പാകത്തിനു കൊടു …….
(തേൻകനി)
ഇത്തരം ഉപദേശങ്ങളോടുള്ള നിങ്ങളുടെ പ്രതി കരണം വ്യക്തമാക്കുക.
Answer:
അധ്വാനിക്കാതെ ഫലം കണ്ടെത്താൻ ശ്രമിക്കരു ത്. അവനവന്റെ അധ്വാനത്തിലൂടെ നേടുമ്പോൾ മാത്രമേ ഫലങ്ങൾ മധുരമുള്ളതായി മാറൂ എന്ന സന്ദേശമാണ് തേൻ കനി എന്ന നാടകം മുന്നോട്ടു വയ്ക്കുന്നത്. വല്ലവരുടെയും അധ്വാ നത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന ഒരുപാട് ആളു കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൈ നന യാതെ മീൻപിടിക്കാൻ നോക്കുന്ന അത്തര ക്കാർക്കുള്ള സന്ദേശമാണ് ഇത്. അധ്വാനി ക്കാതെ എന്തെങ്കിലും നേടാൻ ശ്രമിച്ചാൽ അത് പാഴായിപ്പോവുമെന്നും, പരിശ്രമത്തിലൂടെ നേടു മ്പോൾ മാത്രമേ നേട്ടങ്ങൾക്ക് മധുരമുണ്ടാകൂ എന്നും നാടകകൃത്ത് നമ്മോട് പറയുന്നു. ഓരോ മനുഷ്യനെയും പേടിയുടെയും മടിയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ഒക്കെ ചങ്ങ ലകൊണ്ട് അവനവൻ തന്നെ കെട്ടിയിരിക്കുക യാണ്.

Question 14.
“ക്ലാസ്സിൽ ഷർട്ടിടാത്ത കുട്ടികളും വരുന്നു ണ്ട്. അതുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഞാൻ ആരുടെയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല..
. “എനിക്ക് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാ ണുള്ളത്…..ഇതെല്ലാം വിലകുറഞ്ഞ തുണി കൊണ്ട് തുന്നിച്ചതാണ്.
“വീട്ടിലിരിക്കുമ്പോൾ ഇടുന്ന ഷർട്ടും ട്രൗസറും ഇത് നല്ലതാണെങ്കിൽ അവന്റെ പെട്ടിയിൽ ഇനി എന്തൊക്കെ ഉണ്ടാവും എന്നായിരുന്നു എന്റെ ചിന്ത.’ (കുപ്പായം) സൂചനകളിൽ നിന്നും അക്കാലത്തെ സാമൂ ഹികാവസ്ഥയെക്കുറിച്ച് ലഭിക്കുന്ന തിരിച്ചറി വുകൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങ ളിൽ ഒന്നാണ് വസ്ത്രം, ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. ദാരിദ്ര്യവും പട്ടി ണിയും ഒഴിഞ്ഞ ദിവസംപോലും അന്ന് ഉണ്ടാ യിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അമ്മ അലഞ്ഞുതിരിഞ്ഞു നടന്നതെല്ലാം കഥാ കൃത്ത് ഓർക്കുകയാണ്. കീറാത്തതും വൃത്തി യുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂ ഹത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബ രത്തിനായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരുപാടുണ്ട്. പണ്ട് കാലത്ത് പോലെ വിശേഷ ദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തി രുന്ന പതിവൊക്കെ മാറി. വളരെ കുറച്ചു തവ മാത്രം ഉപയോഗിച്ച വസ്ത്രങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു. വസ്ത്രങ്ങൾ ആഡം ബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (2 × 6 = 12)

Question 15.
“മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്പത്തെയാണോ വികസനം വിക സനം എന്നു വിളിക്കുന്നത്?’
“പ്രഭോ, കഴിഞ്ഞ കൊല്ലം മുട്ടയിടാൻ വന്ന മീനുകളെല്ലാം വെള്ളത്തിലെ രാസവിഷം കാരണം ചത്തുപൊന്തിയപ്പോൾ കുറേ മനു ഷ്യർ വന്നു കൂടി. രാത്രിയിലാണ് തീയിട്ട ത്. എന്റെ കൂട്ടുകാരെല്ലാം തീയിൽ കത്തി യെരിഞ്ഞു. ഞാൻ നോക്കിനിൽക്കേ എന്റെ പ്രിയതമനു… ജീവനോടെ.
(രണ്ടു മത്സ്യങ്ങൾ)
തന്നിട്ടുള്ള സൂചനകളും കഥയിലെ ആശയ ങ്ങളും ഉൾപ്പെടുത്തി
“വികസനം പരിസ്ഥിതി സൗഹൃദമാകണം’ എന്ന വിഷയത്തിൽ മുഖ്യപ്രസംഗം തയ്യാറാ ക്കുക.
Answer:
വികസനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖ മുദ്ര. റോഡുകൾ, കെട്ടിടങ്ങൾ, മാളുകൾ, തുര ങ്കപാതകൾ അങ്ങനെ വികസനത്തിന്റെ വർണ്ണ തിളക്കമാണ് എങ്ങും. പക്ഷേ നമ്മുടെ വിക സനം ശാസ്ത്രീയമാണോ? ജൈവനീതി പുലർത്തുന്ന താണോ? അല്ല എന്ന് തന്നെ പറ യേണ്ടി വരും. കാടുകൾ വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മലകളും കുന്നുകളും ഇടിച്ചുനിരത്തുന്നു. കുളങ്ങളും തോടുകളും മണ്ണിട്ടുമൂടി ഭൂമിയുടെ ജലസ്രോത സ്സുകളെ നശിപ്പിക്കുന്നു. എന്നിട്ടതിനെ വികസന മെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.

കഥയിലെ തവള പറയുന്നതുപോലെ പ്രകൃ തിയെ മുഴുവൻ നശിപ്പിച്ച് മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പമാണ് നമ്മുടേത്. നാം അധി വസിക്കുന്ന ഭൂമി നമ്മുടേത് മാത്രമല്ലെന്നും, സർവ്വജീവജാലങ്ങൾക്കും അവകാശപ്പെട്ടതാ ണെന്നുമുള്ള സത്യത്തെ തിരിച്ചറിയാതെയുള്ള, പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ ങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ വികസന കടന്നുകയറ്റം തിരിച്ചറിയാതെയുള്ള, പാരിസ്ഥി തികമായ നിരവധി അസ്വാസ്ഥങ്ങൾക്ക് കാരണ മാകുന്ന മനുഷ്യന്റെ വികസന കടന്നുകയറ്റം പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറു തൊന്നുമല്ലാ. കൊടും ചൂടും വരൾച്ചയും വെള്ള പ്പൊക്കവും മണ്ണിടിച്ചിലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറേ അനുഭവിച്ചതാണല്ലോ. മനുഷ്യർക്ക് ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായെങ്കിൽ പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങ ളുടെ അവസ്ഥ അതിലും ഭയാനകമാണ്. വെള്ള ത്തിലും കരയിലുമായി ജീവിക്കുന്ന നൂറു കണ ക്കിന് ജീവജാലങ്ങളും സസ്യങ്ങളും മനു ഷ്യന്റെ ചെയ്തികളുടെ ഫലമായി വംശനാശ ത്തിന്റെ ഭീഷണിയിലാണ്.

വികസനം അനിവാര്യമാണ്. പക്ഷേ, അത് പ്രക തിയെ നശിപ്പിച്ചുകൊണ്ടാവരുത്. പ്രകൃതിയെ ന്നത് ജീവവംശത്തിന്റെ അതിജീവനപാഠങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരർത്ഥത്തിൽ ജീവവംശത്തിന്റെ നിലനിൽപ്പി നാധാരമായ വെള്ളം, വായു മറ്റ് ജൈവഉൽപ്പ ന്നങ്ങൾ തുടങ്ങി ജൈവീകമായ ഒരു ആവാസ വ്യവസ്ഥയിലാണ് ഈ പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും നിലനിൽക്കുന്നത്. അതി നാൽ തന്നെ പ്രകൃതിയെ നമുക്ക് ആവശ്യ മുള്ളതിനേക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യ മുണ്ടെന്ന ബോധ്യം നമുക്കോരുത്തർക്കും ഉണ്ടാ
വണം.

അല്ലെങ്കിൽ വികസനം പരിസ്ഥിതി സൗഹൃദമാകണം പരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് വട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ നിന്നുള്ള വികസനമാണ് മാനവിക പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം, തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാ ടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗ ആസക്തിയിലേക്ക് തൃപ്തി പ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ ചൂഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമായി സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ്.

മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലോലകളിൽ നിന്നാണ് ജനിച്ചത്. നാമവശേ ഷവുമാകുന്ന കാടുകൾ രാക്ഷസയന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന മലകളും, കുന്നുകലും, മഴ നില ച്ചുപോയ ആകാശം, അല്ലെങ്കിൽ പ്രളയം കുലം കുത്തിഒഴുകുന്ന പ്രകൃതിയിൽ നിന്ന് മനുഷ്യൻ അപഹരിക്കുന്ന പ്രദേശങ്ങൾ ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന പുഴകൾ ഇതൊക്കെയാണ് ഇതിന്റെ യാഥാർത്ഥ്യ ങ്ങൾ പല സസ്യജന്തുജാലങ്ങളും എന്നെന്നേയ്ക്കു മായി ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ജീവന്റെ തുടർച്ചയാണ് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ നിലനിർത്തുന്നത്. മനു ഷ്യന്റെ ആർത്തിപൂണ്ടതും വിവേകം ഇല്ലാത്ത തുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദ പരമല്ലാത്ത വികസന രീതിയാണ് പ്രകൃതിയുടെ താളംതെറ്റുന്നതിന് കാരണമായത്. പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും കൊടും ചൂടായായും ജലക്ഷാമവും പ്രകൃതി പ്രതികരി ക്കുന്നു. ഇതിന്റെ ഭവിക്ഷത്തുക്കൾ നമുക്ക് അനു ഭവിക്കേണ്ടി വരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാ കുമ്പോൾ മാത്രം പോരാ വഴികളെക്കുറിച്ച് ആലോചിക്കാതെ വികലമായി വികസന കാഴ്ച പ്പാടുകൾ പടിപടിയായി നിർത്തണം. കാടും മേടും കുന്നും ചിതപ്പും എല്ലാം നശിപ്പിച്ചിട്ട് മനു ഷ്യന് മാത്രം നിലനിൽക്കാനാവില്ല. വികസനം അനിവാര്യമാണ്. അത് പ്രകൃതി സൗഹൃദപരമാ കണം എന്ന കാഴ്ചപാട് നമുക്ക് ഉണ്ടായേ മതി യാവൂ. പരിസ്ഥിതുമായി ബന്ധപ്പെട്ട വിഷയങ്ങ ളിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുകയും അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നിർത്തലാക്കുകയും വേണം.

Question 16.
രാമൻകുട്ടിനായർ പറഞ്ഞ സ്ഥലത്തു നിന്ന് വരന്റെ സംഘം കയറുമ്പോൾ ഞാൻ കൃത്യ മായി പനിനീര് തളിച്ചു. വിരുന്നുവന്ന കുട്ടി കൾ എന്നെ അസൂയയോടെ നോക്കുന്നുണ്ടാ യിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. (കുപ്പായം)
‘കുപ്പായം’ എന്ന ഓർമ്മക്കുറിപ്പ് നൽകുന്ന വായനാനുഭവം ഉൾപ്പെടുത്തി സുഹൃത്തിന് അയക്കാനുള്ള കത്ത് തയ്യാറാക്കുക.
Answer:
സ്ഥലം : ________
തീയതി : ________
പ്രിയപ്പെട്ട അച്ചു,
സുഖമല്ലേ നിനക്ക് അവിടെ? അമ്മയും അച്ഛനും എന്തുപറയുന്നു? എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഈ കത്തെ ഴുതാൻ ഒരു കാരണമുണ്ട്. ഞാൻ ഇന്നലെ എം.ടി വാസുദേവൻ നായർ രചിച്ച കുപ്പായം എന്ന കൃതി വായിച്ചു. അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളാണവ. അതിലെ ചില അനുഭവ ങ്ങൾ നമുക്കും ആത്മവിശ്വാസവും സന്തോ ഷവും നൽകും. ഞാൻ അത് പറയാം. നമ്മൾ കുട്ടികളുടെ മനസ്സ് സ്പർശിക്കുന്ന ഒരു അനുഭ വക്കുറിപ്പ്, നമ്മളൊക്കെ വളരുന്ന സാഹചര്യങ്ങ ളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്ന് അറിയോ അന്നത്തെ കാലഘട്ടം അതിലെ ആത്മ വിശ്വാസവും സന്തോഷവും നൽകുന്ന ഒരു അനുഭവം പങ്കുവെയ്ക്കാം. അമ്മിണി ഒപ്പു എന്ന ഒരു കഥാപാത്രത്തിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷമത്തിൽ ആയിരുന്നു വാസു. പഴയ കുപ്പായവും ഇട്ടുപോ യാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം സങ്കടമായിരുന്നു അവ ന്. അമ്മ പറഞ്ഞത് അനുസരിച്ച് അച്ഛന്റെ പെട്ടി യിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരിപ്പിന് മാത്രമേ പറ്റൂ എന്ന് കൊച്ചുണ്ണി ഏട്ടൻ പറയുന്നു. മറ്റുവഴിയൊന്നും കാണാതാ യപ്പോൾ ആ തുണികൊണ്ടു തന്നെ അവൻ ഷർട്ട് തയ്യിപ്പിച്ചു. എങ്കിലും ആ ഷർട്ട് ഇട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവന് തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടി നായർ അവനെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്ത പ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടി കളെല്ലാം അസൂയയോടെയാണ് തന്നെ നോക്കു ന്നത് എന്ന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.

ഈയൊരനുഭവം എന്റെ മനസ്സിലും ആഹ്ലാദം നൽകി. നമ്മുടെ ആത്മവിശ്വാസമാണ് മറ്റുള്ളവ രുടെ അഭിപ്രായത്തേക്കാൾ വലുതെന്ന് മനസ്സി ലായി നീയും ഈ കഥാഭാഗം കിട്ടുകയാണ് ങ്കിൽ തീർച്ചയായും വായിക്കണം. ഒരിക്കൽകൂടി എല്ലാവരോടും ഞാൻ അന്വേഷിച്ചതായി അറി യിക്കുക. ഞാൻ നിർത്തുന്നു.

എന്ന്

പേര്
ഒപ്പ്

Class 8 Malayalam Adisthana Padavali Annual Exam Question Paper 2023-24

Question 17.
“ഓരോ വൃക്ഷത്തെയും ഓരോ ചെടി യെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ വർത്തമാനം പറഞ്ഞാൽ ചെടികൾക്കും വൃക്ഷങ്ങൾക്കും മനസ്സിലാകും എന്നുവരെ എനിക്ക് തോന്നീട്ടുണ്ട്.
. ഞങ്ങൾ ഞങ്ങളുടെ പറമ്പിലുള്ള ഒരു ജീവിയെയും കൊല്ലാറില്ല. (വൈക്കം മുഹമ്മദ് ബഷീർ)
“ബഷീർ എന്ന ബല്യ ഒന്ന് ‘ എന്ന കവിതയിലെ ആശയങ്ങളും തന്നിട്ടുള്ള സൂചനകളും പ്രയോ ജനപ്പെടുത്തി ബഷീർ ദിനത്തിൽ അവതരിപ്പി ക്കാനുള്ള അനുസ്മരണ പ്രഭാഷണം തയ്യാറാ ക്കുക.
Answer:
പ്രപഞ്ചസ്നേഹവും സഹജീവികളോടുള്ള കാരുണ്യവും ബഷീർ കൃതികളിലെങ്ങും കാണാൻ കഴിയും. പ്രകൃതിയിലെ സർവ്വചരാ ചരങ്ങളെയും സമഭാവനയോടെ കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രപഞ്ചസ്നേഹിയും മനുഷ്യസ്നേഹിയുമാണദ്ദേഹം. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഒരേ ഒരു ചൈതന്യമാണെന്ന് ബഷീർ തന്റെ കൃതികളി ലൂടെ വ്യക്ത മാക്കുന്നു. ഒന്നു മൊന്നും ചേർന്നാൽ രണ്ടാകും എന്ന ചിന്ത ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു ബഷീറിന് ഉണ്ടായി രുന്നത്. ഹിന്ദുവും മുസൽമാനും എല്ലാവരും ഒന്നിക്കുന്ന സഹജീവിസ്നേഹത്തിലധിഷ്ഠിത മായ വിശാല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തി ന്റേത്.

മലയാള ഭാഷയിൽ സ്വന്തമായ ഒരു ഇരിപ്പിടം സൃഷ്ടിക്കുകയും തന്റേതായ ഒരു ഉപഭാഷ തീർക്കുകയും ചെയ്യുകയായിരുന്നു ബഷീർ. കാവ്യകാരനായ എഴുത്തച്ഛനെ ഭാഷയുടെ പിതാ വായി കാണുമ്പോൾ, ബഷീറിനെ ഗദ്യസാഹി ത്യത്തിൽ ആത്മതേജസ്സുള്ള ഒരു ഭാഷയുടെ ഉപ ജ്ഞാതാവായി കാണാം. പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ലക്ഷണവും സംഭാവനയുമാണത്. വായിക്കുന്നവർക്കും അല്ലാത്തവർക്കുമിടയിൽ ബഷീർ എന്ന എഴു ത്തുകാരനെ സുപരിചിതനാക്കിയത് അദ്ദേഹം സൃഷ്ടിച്ച ഈ പുതുഭാഷയുടെ ശക്തിയാണ്. ആ ശൈലി ഒരിക്കലും പരമ്പരാഗതമാണെന്ന് നമുക്ക് പറയാൻ കഴിയില്ല. പഴമക്കാർ രസിക്കു കയും പുതുതലമുറ കൊണ്ടാടുകയും ചെയ്യു ന്നത് ബഷീർ ഒരു ശൈലിയും ഭാഷയുമായതു കൊണ്ടാണ്.

വ്യാകരണമുക്തമായ മലയാളഭാഷയായിരുന്നു ബഷീറിന്റേത്. വരമൊഴി എന്നത് ഈ എഴുത്തു കാരനെ സംബന്ധിച്ചിടത്തോളം അളുമ്പുസൻ ഭാഷയായിരുന്നു. “നേരും നുണയും’ എന്ന പുസ്തകത്തിലെ ഒരു കുറിപ്പിൽ ബഷീർ ഇതിന് അടിവരയിലിടുന്നുണ്ട്. അച്ചടിഭാഷയെ ചോദ്യം ചെയ്യാൻ ബഷീർ തന്നെ തന്റെ പല കൃതിക ളിലും ഉപാഖ്യാനം നടത്തുന്നുണ്ട്. താൻ എഴു സ്റ്റൈലിൽ വാക്യത്തിൽ ആഖ്യാതം എവിടെ എന്ന ചോദ്യവുമായാണ് അബ്ദുൽഖാ ദർ പ്രത്യക്ഷപ്പെടുന്നത്. ഇതിനുള്ള ബഷീറിന്റെ മറുപടി മലയാളത്തിൽ ശൈലി തന്നെയായി തിയ മാറി.

ജീവസ്സുറ്റ ആഖ്യാനശൈലിയുടെ ഉദാഹരണ മാണ് ബഷീറിന്റെ പല നോവലുകളും, ബാല്യ കാല സഖി പ്രസിദ്ധീകരിച്ച് ഏഴുവർഷങ്ങൾക്കു ശേഷം രചിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതിയുടെ കഥാഭൂമിക മുസ്ലീം സമുദായ പശ്ചാത്തലമാണ്. മാപ്പിള ഭാഷയുടെ ഒരു നവ ലോകം തന്നെ ഈ കൃതികളിൽ ബഷീർ സൃഷ്ടി ക്കുന്നുണ്ട്. പ്രസാധത്തെ മുകരുന്ന വിഷാദഭാ വമായി മിക്ക നോവലുകളിലും ഭാഷ മാറുന്നു. അനുഭവങ്ങളുടെ തീവ്രതയാൽ ഭാഷയ്ക്ക് ജീവൻ വയ്ക്കുന്ന കാഴ്ചയാണിത്. ആ യവും മുക്തിരഹിതവുമായ ശോകത്തെ ചിത്രീ കരിക്കുമ്പോഴും പ്രസാദാത്മകമായ ഒരു ഭാഷ നോവലിൽ കൊണ്ടുവരാൻ ഈ എഴുത്തുകാ രന് നിഷ്പായസം കഴിയുന്നു. ഇവിടെ ഭാഷക്ക് നിഷ്കളങ്കതയുടെ തെളിമയുണ്ട്. ആഖ്യയെയും ആഖ്യാനത്തെയും തിരസ്കരിച്ചകൊണ്ടുള്ള ഒരു സമീപനരീതിയാണിത്.

തകരുന്ന ഒരു തലമുറ യുടെ വാസ്തവിക സ്വഭാവമാണിത്. എന്നാൽ തന്റെ ഭാഷയെ തകർക്കാൻ അദ്ദേഹം കൂട്ടാക്കു ന്നില്ല. അതിനെ രാകി രാകി കൂടുതൽ കൂടുതൽ മൂർച്ചകൂട്ടാനാണ് ബഷീറിന്റെ ശ്രമങ്ങളൊക്കെ യും. ഒറ്റപ്പെട്ടും വേർപെട്ടും നമ്മുടെ ഭാഷാസാ ഹിത്യത്തിൽ നിലകൊള്ളുന്ന ബഷീറിന്റെ മല യാളിത്തം ആഗോളതലത്തിൽതന്നെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. ഈ എഴുത്തുകരാനുമായി താരതമ്യം ചെയ്യാനോ, ബന്ധപ്പെടുത്താനോ നമ്മുടെ മഭാഷയിൽ മറ്റേതു കഥാകാരനാണു ള്ളത്? മലയാളിയുടെ ലാവണ്യബന്ധത്തെ അട്ടി മറിച്ചുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ സാഹിത്യം ഭാഷാ ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതി ഹാസമാകുക എന്ന അപൂർവ ബഹുമതി നേടി മലയാളത്തിന്റെ എഴുത്തച്ഛനായി ബഷീർ ചരി ത്രത്തിൽ ഇടം കണ്ടെത്തി. നമ്മുടെ ഭാഷയെ ഉഴുതുമിറിച്ചിട്ട് ഒരുപുതുഭാഷ സമ്മാനിച്ച ബഷീ റി എം. എൻ. വിജയൻ വിശേഷിപ്പിച്ചത് എത്രയോ ശരിയാണ്. “ബഷീറിനെ പരാജയപ്പെ ടുത്താൻ ബഷീറിനു മാത്രമേ കഴിയൂ. അത കേറെയുണ്ട് ഈ എഴുത്തുകാരന്റെ കാതൽ.

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Second Term Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 1.
ലോകമേ തറവാടു തനിക്കീച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ.
ഈ വരികൾക്ക് യോജിക്കുന്ന ആശയം കണ്ടെത്തി എഴുതുക.

  • ചെടികളും പുൽകളും പുഴുക്കളും ഒരേ കുടുംബമല്ല.
  • എല്ലാ ജീവജാലങ്ങളും സ്വന്തം കുടുംബാംഗങ്ങളാണ്.
  • സ്വന്തം കുടുംബത്തെയും തറവാട്ടുകാരെയും പ്രധാന മായി കാണുന്നു.
  • സ്വന്തം കുടുംബത്തോടുള്ള പ്രത്യേകമായ ഇഷ്ടം.

Answer:
എല്ലാ ജീവജാലങ്ങളും സ്വന്തം കുടുംബാംഗങ്ങളാണ്.

Question 2.
“ഒരിക്കലും മുൻപേ നിശ്ചയിച്ചുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ സഞ്ചാരപഥങ്ങൾ.
അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • സഞ്ചാരവും പഥങ്ങളും
  • സഞ്ചാരമാകുന്ന പഥങ്ങൾ
  • സഞ്ചാരത്തിന്റെ പഥങ്ങൾ
  • സഞ്ചാരം പോലുള്ള പഥങ്ങൾ

Answer:
സഞ്ചാരത്തിന്റെ പഥങ്ങൾ

Question 3.
“ദിനം പ്രതി വന്ന വാർത്തകൾ മനുഷ്യസ്നേഹികളുടെ ഉറക്കം കെടുത്തി.
“ഉറക്കം കെടുത്തി’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്?

  • ദുഃസ്വപ്നം കണ്ടു.
  • അസ്വസ്ഥരാക്കി.
  • ഉറങ്ങാൻ പ്രേരിപ്പിച്ചു.
  • നന്നായി ഉറങ്ങി.

Answer:
അസ്വസ്ഥരാക്കി.

Question 4.
“ഇത്രയും ചൊല്ലിപ്പിരിഞ്ഞുപോയുമ്മ, എ
ഫുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു.
ഈ വരിയിൽ “കാപട്യം’ എന്ന പദംകൊണ്ട് അർത്ഥമാക്കു ന്നത് എന്ത്?

  • സന്തോഷം
  • കളളത്തരം
  • സ്നേഹം
  • ആത്മാർത്ഥത

Answer:
കളളത്തരം

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Question 5.
മാതൃകപോലെ പിരിച്ചെഴുതുക
ചുള്ളിക്കമ്പ് – ചുള്ളി + കമ്പ്
മയിൽപ്പീലി – ____________
Answer:
മയിൽ പീലി

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ങ്ങളിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം (2 × 2 = 4)

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കി എഴുതുക. സർക്കാർ സുരക്ഷാസംവിധാനങ്ങളും മത്സ്യത്തൊഴിലാളി കളും സന്നദ്ധപ്രവർത്തകരും ജീവരക്ഷയ്ക്കായി എത്തിയ പ്പോൾ നിങ്ങൾ ഏതു ജാതിയാണ്, ഏതു മതമാണ് എന്നാരും ചോദിച്ചില്ല.
Answer:
സർക്കാർ സുരക്ഷാസംവിധാനങ്ങളും മത്സ്യത്തൊഴിലാളി കളും സന്നദ്ധപ്രവർത്തകരും ജീവരക്ഷയ്ക്കായി എത്തി. അപ്പോൾ നിങ്ങൾ ഏതു ജാതിയാണ്. ഏതു മതമാണ് എന്നാരും ചോദിച്ചില്ല.

Question 7.
“അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും, അന്നമൊരു സ്വപ്നമായിരുന്നു.”
അക്കാലത്തെ സാമൂഹികാവസ്ഥ ഈ വരികളിൽ അവതരി പിച്ചിരിക്കുന്നത് എങ്ങനെ? വ്യക്തമാക്കുക.
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടു തൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറി ച്ചാണ് കവി ഇവിടെ പരാമർശിക്കുന്നത്.

Question 8.
കുരുവിക്കു കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാഖ മതി ഉണങ്ങി. ഇലകളും ചുള്ളിക്കമ്പുകളും മതി.’ (ഭൂമിയുടെ സ്വപ്നം)
ഈ വാക്യത്തിൽ തെളിയുന്ന ഉണ്ണിയുടെ ജീവിത കാഴ്ചപ്പാ ടുകൾ വ്യക്തമാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നട ക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖകളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃപ്തയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവൃതിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്ന പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷ കർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോ ഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം (5 × 4 = 20)

Question 9.
“അഭിനയിക്കുന്നത് സ്വയംവര കൃഷ്ണന്റെ ഭാഗമാണ്. (കീർത്തിമുദ്ര
– സൂചനയും പാഠഭാഗവും പരിഗണിച്ച് ആശാൻ തന്റെ കലാ ജീവിതത്തെക്കുറിച്ച് ഓർമ്മിച്ചത് എന്തെല്ലാമെന്ന് വിശദമാ ക്കുക.
Answer:
കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവസാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകു ന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാമത്തെ വയസ്സിൽ കച്ചകെ ട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളി ലാത്തതു കൊണ്ട് ജീവിക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിരിക്കുന്നു. കളിപ്പെ ട്ടിയും ചുമന്നുള്ള നടപ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത പേർ കലയെ കാര്വമായി കരുതുന്നു. വളരെ ചുരുക്കം പേരു ണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്. ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാ ടിയിട്ടുണ്ടോ ആവോ? എന്തായാലും പ്രായാധിക്യത്താൽ രോഗ ങ്ങളാൽ ഇനി വേഷത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ച തെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞു ലക്ഷ്മിയെ തനിക്കു ലഭിച്ചില്ല.

ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീക ഷ്ണവേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയത്തോ ടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇങ്ങനെ പല കഥ കളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയ റയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീക ഷ്ണനായി നിറഞ്ഞുനിന്ന് ആശാന് പിന്നീട് ലഭിച്ചത് യവ നന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതിയാനം ആശാനെ വേദനിപ്പിച്ചിരുന്നു.

അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടിക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്. അണിയറ യിലെ കോപ്പുകളാണ് കൺമുന്നിലെത്തി. കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് ചുട്ടിക്ക് ഇരി ക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്ക ണ്ടാൽ എല്ലാവരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് ചുട്ടിയ്ക്കായി കിടന്നു. യവ നന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം. അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറപ്പെടാൻ ഒരു ങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്കു പിന്നിൽ പ്രത്യ ക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കു ന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യ ത്തോടെയുള്ള ഗർജ്ജനവും ഏറ്റുമുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവനൻ അരങ്ങുതകർത്തു. പട വെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാ രണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊ ണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുക ഴിഞ്ഞിരുന്നു. മുക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തിമുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവ സാനിപ്പിച്ചിരിക്കുന്നു.

Question 10.
കേരളത്തിലെ ദുരിതാശ്വാസക്യാമ്പുകൾ മനുഷ്യരെല്ലാം ഒരു പോലെയാണ് എന്ന ആശയത്തിന്റെ പ്രതീകങ്ങളായി.’ (മാന വികതയുടെ തീർത്ഥം)
“മാനുഷികമൂല്യങ്ങളുടെ മഹത്വമാണ് ‘ മാനവികതയുടെ തീർത്ഥം’ എന്ന പാഠഭാഗത്ത് ആവിഷ്കരിച്ചിരിക്കുന്നത്. – സൂചനകൾ വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണ ങ്ങൾ എഴുതുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട തുണിയിൽ നിന്ന് രൂപം കൊണ്ടവ യാണ് ചേക്കുട്ടിപ്പാവകൾ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.

ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീകമായി ഇവ മാറി.

ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതി ബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠ മാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാ തിരുന്നിട്ടും തങ്ങളാലാകുന്ന സഹായം ചെയ്യാനായി ആളു കൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരു ദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവന ത്തിന്റെ സൗന്ദര്വമാണെന്നും ചേക്കുട്ടി പാവകൾ വരും തല മുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Question 11.
ആത്മവിശ്വാസത്തിന്റെ കരുത്താണ് എക്കാലത്തും ജീവിത ത്തിന്റെ നിലനിൽപ്പിനാധാരം’ ‘ഭൂമിയുടെ സ്വപ്നം’ എന്ന പാഠഭാഗത്തിലെ ഉണ്ണിയുടെയും അമ്മയുടെയും ജീവിതത്ത മുൻനിർത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരിയിലെ ദേവ ദാരു എന്ന നോവലിലെ ആദ്യ അധ്യായമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആകസ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണി യുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശിച്ചി രുന്നു. വൈധവ്യത്തിന്റെ ഇരുണ്ടവഴികളിൽ സ്വയം കരു ത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്തച്ചുവടുകൾ വീണ്ട ടുത്തു. അപരാജിതനായ അമ്മയായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാരണ മട്ടിൽ നേരിട്ട അമ്മയെ എല്ലാ വരും ബഹുമാനത്തോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു. അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിത മായ പെരുമാറ്റവുമാണ്. ഭൂനിയമം വന്നതോടെ ഇല്ലത്തെ പാട ശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണി യുടെ പഠനം.

കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നുയർന്നു. അമ്മയുടെ ത്തിൽ അവഗണിച്ചവർ, അനാഥ ശിശുവിനെപോലെ ഒഴിവാ ക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി. അപരാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യയിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരികിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴു തെറിഞ്ഞു. രാഷ്ട്രത്തിനുവേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയുടെയും കുരി ശു പളളിയിലെ വ്യാകുല മാതാവിന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

വൈധവ മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാന ഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവേഷണപ ഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷ ത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനു ഗ്രഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണ മെന്നും അമ്മ ഉണ്ണിയെ ഉപദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമിയുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയുമായ ഒരു ശാസ്ത്ര ജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മയുടെ ജീവി തവും ദർശനവുമാണ്.

Question 12.
“നന്നേ തിരക്കായിരുന്നു മോനേ.
പറ്റില മീൻകറിയുണ്ടാക്കാൻ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞിവേണ്ടേ?”

നന്മയുടെ ആൾരൂപമായ ചില അമ്മമാർ എന്നും സമൂഹ ത്തിന് പ്രതീക്ഷയും പ്രകാശവുമായി നിലകൊള്ളുന്നു. കാവ്യ ഭാഗം വിശകലനം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ് പട്ടിണി പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും, ഒരു നേരം അതില്ലാതായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരി ച്ചറിവുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി, ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശ പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊ ന്നുമില്ല എന്ന കാരണത്താൽ ഉള്ള വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണു മേശയിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടു ത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാ വങ്ങളായ അയൽക്കാർ അവിടെ കുടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞിയിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളു കയും ചെയ്തു തിരക്ക് കൂട്ടുന്നു. അവനെ കണ്ട ഉമ്മ അരി കിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു.

ഈ കാണുന്ന പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴിച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറ ഞ്ഞിട്ടുള്ള കഞ്ഞി വിളമ്പി കൊടുക്കാനായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയമുണ്ണാതെ അന്യന്റെ വിശപ്പകറ്റാ നായി പ്രിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറി യുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരി ച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറു മായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങിയെത്തി വിതുമ്പി കൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ചോറും ഈ കഞ്ഞിവെ ള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്ക രഞ്ഞു കൊണ്ടവനെ മാറോടി ചേർത്ത് വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധിക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മ യുടെ ദർശനം. അന്യന്റെ വിശപ്പറിയാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാ ക്കുന്ന മനുഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

Question 13.
“ബുദ്ധന്റെയും അശോകന്റെയും ശങ്കരാചാര്യരുടെയും മഹാ ത്മാഗാന്ധിയുടെയും രവീന്ദ്രനാഥടാഗോറിന്റെയുമൊക്കെ ജന്മസ്ഥലിയായ വിശ്രാന്തഭൂമിക. അശാന്തനഗരത്തിൽ നിന്ന് കൂടുവിട്ടു പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാകാശം. (ഭൂമിയുടെ സ്വപ്നം) ഈ വാക്യങ്ങളിൽ തെളിയുന്ന ഇന്ത്യയുടെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹരമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമവീഥിക ളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ ടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദ ര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരു കളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തു കിടക്കുന്ന നെൽക്കതിരുകളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തി രുന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പിലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 14.
“ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം;
ശാന്തിയാണവിടേക്കു പരദേവത പണ്ടേ.
– ഗാന്ധിജിയെക്കുറിച്ച് വള്ളത്തോൾ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാവാം?
നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക.
Answer:
ആർഷസംസ്കാര പാരമ്പര്യത്തിലെ മഹായോഗിയായ ഗാന്ധി ജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടുത്തുന്നത്. ഭൂമി യിലെ സർവ്വചരാചര ങ്ങളേയും കുടുംബാംഗങ്ങളായാണ് ഗാന്ധിജി കണ്ടത്. ത്യാഗം നേട്ടമായും വിനയത്തെ ഉന്നതിയായും അദ്ദേഹം കണ്ടു. കർമയോഗത്തിൽ മുഴുകിയ മഹാത്മാവ് മറ്റു ള്ളവരുടെ നന്മയെ സാക്ഷ്യമാക്കിയാണ് പ്രയത്നിച്ചത്. ബഹുമാന ത്തേയും തിരസ്കാരത്തേയും ഒരു പോലെ ഉൾ കൊണ്ട് ഗാന്ധിജിയുടെ ഹൃദയവിശാലതയെ ആകാശത്തോ ടെയാണ് കവി സാദൃശ്യപ്പെടുത്തി യിരിക്കുന്നത്. ആയുധ മില്ലാതെ ധർമ്മയുദ്ധം നടത്തി വിജയം നേടുകയും പുസ്ത കമില്ലാതെ അറിവ് പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയും ബലിയില്ലാതെ യാഗം നടത്തുകയും ചെയ്ത മഹാത്മാവാണ് ഗാന്ധിജി.

ശാശ്വതമായ അഹിംസ വ്രതമായും ശാന്തിയെ ദൈവമായും അദ്ദേഹം കണ്ടു. അഹിംസയാകുന്ന പടച്ചട്ട ഏതു കൊടു വാളിന്റേയും വായ്ത്തല മടക്കും എന്നാണ് അദ്ദേഹത്തിന്റെ വചനം. ക്രിസ്തുദേവന്റെ പരിത്യാഗശീലവും ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മരക്ഷോപദേശവും ശ്രീബുദ്ധന്റെ അഹിംസയും, ശ്രീ ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും. രതിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ് നബിയുടെ സ്ഥിരനിശ്ചയവും തുടങ്ങി ലോകത്ത് ജീവിച്ചിരു ന്നിട്ടുള്ള എല്ലാ മഹാത്മക്കളുടേയും മൂല്യങ്ങൾ ഗാന്ധിജിയിൽ ഒത്തുചേർന്നിരിക്കുന്നതായി കവി പറയുന്നു. ഭീരുവിനേയും ക്രൂരനേയും പിശുക്ക് നേയും അലസ നേയും ഏഷണിക്കാരനെയും മെല്ലാം തന്റെ സാമിപ്യംകൊണ്ട് തന്നെ നല്ലവനാക്കി മാറ്റാൻ ഗാന്ധിജിക്ക് കഴിയുമെന്ന് കവി വിശ്വസിക്കുന്നു. ഇങ്ങനെ ഗാന്ധിജിയെ സകല ആദർശ ങ്ങളുടെയും മനുഷ്യരൂപമായി കാണുകയാണ് കവി.

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറ ത്തിൽ ഉത്തരമെഴുതുക. 6 സ്കോർ വീതം (2 × 6 = 12)

Question 15.
മഹദ് വ്യക്തികളുടെ സദ്ഗുണങ്ങൾ ഒരുമിച്ച് സമ്മേളിച്ച മഹാത്മാവാണ് ഗാന്ധിജി.
മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രതിഫലേച്ഛകൂടാതെ പ്രവർത്തിച്ച ആൾ.
പ്രശംസയെയും നിന്ദയെയും ഒരുപോലെ സമീപിച്ച വ്യക്തി.
സൂചനകളും എന്റെ ഗുരുനാഥൻ’ എന്ന കവിതയിലെ ആശ യങ്ങളും പരിഗണിച്ച് ഗാന്ധിജിയുടെ ജീവിതകാഴ്ചപ്പാടുക ളെക്കുറിച്ച് ലഘു ഉപന്യാസം തയാറാക്കുക.
Answer:
മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിത ദർശനങ്ങളും വിശ്വാമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെ ക്കുറിച്ച് മലയാള ത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്. ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കു കയുമാണ് കവി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പ്രസ്താവിച്ച മഹാത്മജിയെ സകല ആദർശങ്ങളുടെയും മനുഷ രൂപമായി കവി കാണുന്നു. ഗാന്ധിജിയുടെ വ്യക്തിമഹിമകൾ വർണിച്ചുകൊണ്ടു തുടങ്ങുന്ന കവിതയിൽ ലാളിത്വം, കർമനിരത, ആദർശാത്മക ജീവതം തുടങ്ങിയ വിശദാംശ ങ്ങളിലൂടെ ഗാന്ധിജി യുടെ വ്യക്തിസ്വരൂപം വരച്ചുകാട്ടുന്നു. ആദർശസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിത യിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടു ത്തുന്നത്.

ഈ കവിതയിൽ ഒരു ഭാഗത്തു ഗാന്ധിജിയുടെ പേര് സൂചി ഷിക്കുന്നില്ല. എങ്കിൽ തന്നെയും ഈ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ് ത്വജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. ആയുധ മില്ലാതെ ധർമ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരു നാഥൻ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കു ന്നവനാണ്. ഔഷധമില്ലതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്റെ വൃതം അഹിംസയാണ് . ശാന്തിയാണ് അദ്ദേഹത്തിന്റെ പരദേവത.

അഹിംസയാകുന്ന അദ്ദേഹത്തിന്റെ പടച്ചട്ട മതി ഏതുകൊടിയ വാളിന്റെയും വായ്ത്തല മടക്കുവാൻ. ഗംഗയൊഴുക്കുന്ന നാട്ടിൽ മാത്രമേ ഇതുപോലെ ഒരു നന്മനിറഞ്ഞ കല്പവൃക്ഷം തളിർത്തു വരികയുള്ളു എന്ന് വള്ളത്തോൾ എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.

താഴയെ ഉന്നതിയായും ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുക്കുന്നു മഹാനദിയാ യാണ് കവി വരച്ച് കാട്ടുന്നത് അഹിംസ യുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന “എന്റെ ഗുരുനാഥൻ’ കുട്ടികളിൽ ദേശിയ ബോധവും അഹിംസയോടുള്ള ഇഷ്ട മനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

Question 16.
“ജാതി- മത- രാഷ്ട്രീയ പരിഗണനകൾ ഏതുമില്ലാതെ രക്ഷാ പ്രവർത്തകർ പ്രവർത്തിച്ചതുകൊണ്ടാണ് മരണസംഖ്യയും മറ്റും കുറയ്ക്കാൻ കഴിഞ്ഞത്.
(മാനവികതയുടെ തീർത്ഥം)
“ഉള്ളലിഞ്ഞോതിനേൻ : എൻ ചോറുമാ കഞ്ഞി
വെള്ളത്തിലിട്ടു വിളമ്പിക്കൊളളൂ.” (വേദം)
തന്നിരിക്കുന്ന പാഠസന്ദർങ്ങളും കേരളത്തിലെ സമകാലിക അവസ്ഥകളും വിശകലനം ചെയ്ത് “നമുക്ക് മാനവികത യുടെ കാവലാളാവാം ‘എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാ റാക്കുക.
Answer:
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠങ്ങൾ പകർന്നു നല്കിയാണ് 2011-ലെ പ്രളയം കടന്നു പോയത്. പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റാൻ ജാതി – മത – രാഷ്ട്രീയ വേർതിരിവുകൾ മറന്നു. മലയാളികൾ ഒരുമിച്ച് നിന്നതിനെക്കുറിച്ചാണ് വൈശാഖൻ എഴുതുന്നത്.
അതോടൊപ്പം കുട്ടിക്കാലത്തെ പ്രളയഓർമ്മകളും ലേഖകൻ പങ്കുവെയ്ക്കുന്നു.

അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ് പട്ടിണി പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും, ഒരു നേരം അതില്ലാതായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരി ച്ചറിവുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശ പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊ ന്നുമില്ല എന്ന കാരണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണു മേശയിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടു ത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാ വങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞിയിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളു കയും ചെയ്തു തിരക്ക് കൂട്ടുന്നു. അവനെ കണ്ട ഉമ്മ അരി കിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു.

ഈ കാണുന്ന പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു നിൽക്കാൻ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴിച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറ ഞ്ഞിട്ടുള്ള കഞ്ഞി വിളമ്പി കൊടുക്കാനായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയമുണ്ണാതെ അന്യന്റെ വിശപ്പകറ്റാ നായി പ്രിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറി യുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരി ച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറു മായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങിയെത്തി വിതുമ്പി കൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ചോറും ഈ കഞ്ഞിവെ ള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ. ഇതുകേട്ട ഉമ്മ പൊട്ടിക്ക രഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധിക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശ പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മ യുടെ ദർശനം. അന്യന്റെ വിശപ്പറിയാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാ ക്കുന്ന മനുഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

Question 17.
നിരവധി നാഴികകൾ കളിപ്പെട്ടി തലയിലേറ്റി നടന്നിട്ടുണ്ട്.
താനെന്നും ഇന്നും കലാസപര്യക്കുവേണ്ടി ജീവിതമുഴി ഞ്ഞുവച്ചവനാണ്.
ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടി കൾക്കെന്തറിയാം? അവരൊക്കെ കലയെ കാര്യമായെ ടുക്കുന്നുണ്ടോ? (കീർത്തിമുദ്ര
തന്നിരിക്കുന്ന സൂചനകളും പാഠഭാഗവും പരിഗണിച്ച് ആശാൻ എന്ന കഥാപാത്രത്തിന് നിരൂപണം തയ്യാറാക്കുക.
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്ര കഥാപാത്രമാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപത്തിലൂടെ അര ങ്ങിലും അണിയറയിലും ഒരുപോലെ ശോഭിച്ച കലാകാരനാ യിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്ര ങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്നത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴ ഞ്ഞുവെച്ചു. കളിയരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാസകനായി ആശാൻ – പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായി രുന്നു. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണുകയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ. ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീകൃഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷമായിരു ന്നു ശ്രീകൃഷ്ണൻ – യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീകമായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്ന് നേർവിപ രീതമായി അസുരഗുണങ്ങളുടെ പ്രതീകമായിരുന്നു യവ നവേഷം. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷ മിപ്പിച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. യവനവേ ഷത്തിലും ആശാനെ ജയിക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി.
ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോ ടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആ വേഷം മികച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാകാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കല യോടുള്ള അർപ്പണമനോഭാവം കൊണ്ട് തന്നെയാണ്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“വന്ദനം വന്ദനം ! ചിത്തം കവർന്നിടും
ചന്ദനാമോദം കലർന്ന ഭാഷേ
(മാണിക്യവീണ)
ചന്ദനാമോദം കലർന്ന ഭാഷ എന്ന പ്രയോഗം നൽകുന്ന സൂചനയെന്ത്?

  • മലയാളഭാഷയുടെ സൗന്ദര്യം
  • ചന്ദനത്തിന്റെ സൗന്ദര്യം
  • മലയാളഭാഷയിലെ സാഹിത്യ സമ്പത്ത്
  • ചന്ദനനിറമുളള ഭാഷ

Answer:
മലയാളഭാഷയുടെ സൗന്ദര്യം

Question 2.
“ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കി സെൻ
പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിട ക്കുന്നു! (പെരുന്തച്ചൻ)
ഈ വരികളിൽ തെളിയുന്ന പെരുന്തച്ചന്റെ അവ സ്ഥയെന്ത്?

  • മടിപിടിച്ച് വീട്ടിലിരിക്കുന്നു
  • ശാരീരികവും മാനസികവുമായി തകർന്നുകി ടക്കുന്നു.
  • സ്വന്തം സുഖം മാത്രം പരിഗണിക്കുന്നു
  • ഏകാന്തതയിലാണ് ഏറ്റവും വലിയ സന്തോ ഷമെന്നു കരുതുന്നു.

Answer:
ശാരീരികവും മാനസികവുമായി തകർന്നുകിട ക്കുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 3.
ശരിയായി പിരിച്ചെഴുതിയത് ഏത്?

  • തുമ്പക്കുടം – തുമ്പ, കുടം
  • വിണ്ടലം – വിൺ, തലം
  • തിരുവാതിര – തിരു, ആതിര
  • നീലക്കാർ – നീല, കാർ

Answer:
തിരുവാതിര – തിരു, ആതിര

Question 4.
“സാധുവാം കൃഷകന്നു നൽകുവാൻ പ്രകൃ തൃംബ
സാമോദം സംഭരിച്ച രത്നങ്ങൾ നിറച്ചതാം ഇരുമ്പുപെട്ടികളും പത്തായങ്ങളുമേറ്റം
(കവിതയോട്)
ഇവിടെ രത്നങ്ങൾ എന്നു സൂചിപ്പിക്കുന്നത് എന്തിനെയാണ്?

  • സ്വർണ്ണത്തെ
  • പൂക്കളെ
  • നെല്ലിനെ
  • പണത്തെ

Answer:
നെല്ലിനെ

Question 5.
“വെള്ളക്കടലാസിരുന്നു മുഷിയുന്നു. പേന കോട്ടുവായിടുന്നു. (കളിയച്ഛൻ ജനിക്കുന്നു)
ഈ വാക്യങ്ങളുടെ ആശയത്തിന് ഏറ്റവും ഉചി തമായത് ഏത്?

  • കവി കവിതയെഴുതിക്കഴിഞ്ഞു.
  • കടലാസിനും പേനയ്ക്കും കവിത ഇഷ്ടപ്പെ ട്ടില്ല
  • കവിക്ക് കവിത എഴുതാൻ താൽപര്യമില്ല
  • കവിക്ക് കവിതയെഴുതാൻ കഴിയാത്തതിന്റെ നിരാശ.

Answer:
കവിക്ക് കവിതയെഴുതാൻ കഴിയാത്തതിന്റെ നിരാ

6 മുതൽ 8 വം ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്ത മഴുതുക. (2 സ്കോർ വീതം) (2 × 2 = 4)

Question 6.
“ആംഗലവാഴ്ചയും യുദ്ധക്കെടുതിയും ആകെയെൻ ഗ്രാമം തകർത്തിരുന്നു. (വേദം)
ഈ വരികളിൽ തെളിയുന്ന സാമൂഹിക ജീവി 12 താവസ്ഥകൾ കണ്ടെത്തി എഴുതുക.
Answer:
ബ്രിട്ടീഷ് ഭരണവും നാട്ടിലുണ്ടാക്കിയ അരക്ഷി താവസ്ഥ, പട്ടിണി, ദാരിദ്ര്യം

Question 7.
“സ്വർണ്ണം വിളയുന്ന കിഴക്കേ ദിക്ക്. ചെങ്ക തിർമാല ചൊരിയുന്ന ഉദയസൂര്യപ്രഭ. (കളിയച്ഛൻ ജനിക്കുന്നു)
ഈ വാക്യങ്ങളിലെ വർണ്ണനാഭംഗി വ്യക്ത മാക്കുക.
Answer:
സൂര്യോദയത്തിന്റെ ഭംഗിയെയാണ് ഇവിടെ വർണ്ണിച്ചിരിക്കുന്നത്.സൂര്യോദയത്തെ സ്വർണ്ണം വിളയുന്ന ദിക്കായും സൂര്യരശ്മികളെ ചെങ്ക തിർമാലയായും സങ്കല്പ്പിച്ചിരിക്കുന്നു.

Question 8.
“എന്നാലുമമ്മേ, നിന്നെക്കണ്ടീല; നീയെ ങ്ങാവോ!.
നിന്നുണ്ണിയായോരെന്നെക്കൈവിട്ടു മറകയോ? (കവിതയോട്)
കവി ഇങ്ങനെ സങ്കടപ്പെടുന്നത് എന്തുകൊ ണ്ടാവാം? രണ്ട് നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
പ്രകൃതിയായ അമ്മയെ കാണാനുള്ള ഉൽക്കണ്ഠ
അമ്മ തിരഞ്ഞിട്ട് കാണാത്തതിലുള്ള സങ്കടം

9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്ത രമഴുതുക. (4 സ്കോർ വീതം) (5 × 4 = 20)

Question 9.
കരച്ചിൽ വടുകെട്ടിയ മുഖം. തേവിത്തേവി വറ്റിപ്പോയ കിണർ പിഞ്ഞിക്കീറിയ പേഴ്സ് (അമ്മമ്മ)
സൂചനകളും പാഠഭാഗവും പരിഗണിച്ച് അമ്മ മ്മയുടെ ജീവിതാവസ്ഥ വ്യക്തമാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയുന്നത്. ജീവിതത്തിന്റെ ഭാരങ്ങാ ളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്ക ളോടൊപ്പം വിശ്രമ ജീവിതം നയിക്കേണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മമ്മ.
അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം. ദാരി ദ്യവും ദുരിതവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതുകൾ, സൂര്യകിരണ ങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവർക്കാണ്. വിധവയായ അവർ മൂന്നു പേര കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.

സ്നേഹസമ്പന്നയാണ്, ത്യാഗമൂർത്തിയാണ് എടുക്കാൻ കഴിയാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്തയാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാരൻ അമ്മമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറവപോലെ തന്റെ കൊച്ചുമക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗക ര്യവും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇല്ലായ്മയിലും അമ്മമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കികൊടുക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.

അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും നമുക്ക് ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 10.
“ശസ്ത്രമെന്നിയേ ധർമ്മസംഗരം നടത്തുന്നോൻ, പുസ്തകമെന്യേ പുണ്യാധ്യാപനം പുലർത്തു ന്നോൻ; (എന്റെ ഗുരുനാഥൻ)
കവിയുടെ ഈ നിരീക്ഷണങ്ങൾ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനി ക്കുക.
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെടു ക്കാതെ അഹിംസമാർഗത്തിലൂടെ ധർമ്മയുദ്ധം നടത്തി വിജയം നേടിയ ആളാണ് ഗാന്ധിജി. ശത്രുവിന്റെ ആയുധബലത്തെ അദ്ദേഹം ഭയപ്പെ ട്ടിരുന്നില്ല. പുസ്തകങ്ങളിലൂടെയല്ല ഗാന്ധിജി മറ്റു ള്ളവർക്ക് ജീവിതപാഠങ്ങൾ പഠിപ്പിച്ചു നൽകി യത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഉറക്കെ പറഞ്ഞ ഗാന്ധിജി തന്റെ ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവൻ നന്മയു ടെയും സത്യത്തിന്റെയും അഹിംസയുടെയും പാഠങ്ങൾ പഠിപ്പിച്ചു. ഔഷധം കൂടാതെ രോഗം ശമിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തന്റെ ജീവി തചര്യകളിലൂടെ തെളിയിച്ചു. അഹിംസയുടെ മാർഗ്ഗത്തിൽ നിന്ന് തരിമ്പു പോലും ഗാന്ധിജി വ്യതിചലിച്ചിരുന്നില്ല. ഹിംസയിലൂടെ നേരി ടുന്നതൊന്നും നേട്ടമല്ല എന്നദ്ദേഹം വിശ്വസിച്ചി രുന്നു. ഇങ്ങനെ ഗാന്ധിജിയുടെ മഹത്വങ്ങളെല്ലാം ഈ വരികളിലൂടെ വള്ളത്തോൾ നമ്മോടു പറ യുന്നു

Question 11.
“ആത്മാഭിമാനവും ആത്മവിശ്വാസവും തിരിച്ചു തരുന്നതിലൂടെ എനിക്കവൻ എന്റെ ജീവിതം തന്നെയാണ് കൃഷ്ണാ, തിരിച്ചു തന്നത്! നിങ്ങ ളെല്ലാം ഇന്നു കാണുന്ന ഈ ജീവിതം സുയോ ധനൻ അന്നെനിക്കു ദാനമായി നൽകിയ ജീവി തമാണ്;
(ധർമ്മിഷ്ഠനായ രാധേയൻ) പാഠസന്ദർഭം വിശകലനം ചെയ്ത് കർണ്ണനും സുയോധനനും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേ കതകൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറി ഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാരതത്തിൽ ഏറ്റവും തല യുയർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാ ളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂത പുത്രനായാണ് കർണ്ണൻ വളരുന്നത്.

നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്താണ് നില യുറപ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു ദിനം ശ്രീകൃഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മ രഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷ ത്തേക്കു വരുകയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസനമാണ് വാസുദേവൻ “കുന്തിപുത്രന് വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേധിക്കുന്നു. സര്യോധനനെ നടുക്ക ടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു. ആത്മാർത്ഥത, വിശ്വസ്തത, ത്യാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ.

നിസ്വാർഥനായ കർണൻ പ്രാണനേ ക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരിയിലെ അഭ്യാസപ്രകടന ദിന ത്തിൽ കൃപാചാര്യർ കുലം അന്വേഷിച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവും തിരിച്ചു നൽകിയ സുര്യോധന നോടുള്ള കൂറും കടപ്പാടും അചഞ്ചലമാണ് എന്ന് പറയുന്നിടത്താണ് കർണ്ണന്റെ വ്യക്തിത്വ ത്തിന് ശോഭയേറുന്നത്.

“അർത്ഥത്തെ വിലവെക്കുന്നവനല്ല; അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂത പുത്രനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തി ലൂടെ വാഗ്ദാനങ്ങളിൽ മയങ്ങാത്ത തന്റെ സ്വപ ത്യയസ്ഥര്യം കർണ്ണൻ വെളിവാക്കുന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും സുര്യോധനനെ കൈവിടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണൻ സമാ നകളില്ലാത്ത പൗരുഷത്തിന്റെയും ആത്മാർത്ഥ തയുടെയും ആൾരൂപമാണ്.

Question 12.
“പശ്ചിമതടാകത്തിലിറങ്ങി സ്നാനം ചെയ്തു പൊൽച്ചെമ്പട്ടുടുത്തർക്കദീപവും കൈയിലേന്തി പ്രാർത്ഥനയ്ക്കായിച്ചെല്ലും സന്ധ്യയാം പെൺകൊടി; (കവിതയോട്)
വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി വ്യക്തമാക്കുക.
Answer:
ആയുധവിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശ കുല പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത കൃപർ പരിഹസിച്ചപ്പോൾ അപമാനഭാരത്താൽ തന്റെ തല താണുപോയി. അപമാനഭാരത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാ ണ്. രംഗവേദിയിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷഭ്രമിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ്. അംഗരാജാവായി അഭി ഷേകം ചെയ്തത്. ആ രാജ്യദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭിമാനവും ആത്മ വിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകി യതെന്ന് കർണ്ണൻ ശ്രീകൃഷ്ണനോട് പറയുന്നു. 12. പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ അസ്ത മിക്കുന്ന ചിത്രമാണ് കവി ഇവിടെ മനോഹരമായി വർണ്ണിക്കുന്നത്. സന്ധ്യാവന്ദനത്തിന് നമ്മുടെ വീടുകളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്കല്പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിള ക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്.

സൂര്യാസ്തമയത്തിന്റെ ശോഭയും കാന്തിയും ഒരു മനോഹരഭാവനയാൽ വരച്ചു കാണിക്കുക യാണ് കവി.

Question 13.
“ഭാരതപ്പുഴവക്ക്, നീലരാത്രി, വൈരപ്പൊടി ചിത റിയ ആകാശം, ദൂരെ മങ്ങിയ മലനിര; പുഴയുടെ ഏകാന്തശാന്ത സംഗീതം (കളിയച്ഛൻ ജനിക്കുന്നു)
കാണുന്നതെല്ലാം കവിതയാക്കുന്ന കവിയാണ് പി. കുഞ്ഞിരാമൻ നായർ
ഈ പ്രസ്താവന ആത്മകഥാഭാഗവുമായി ബന്ധി പ്പിച്ച് വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രകൃതിയാണ് പി. കുഞ്ഞിരാമൻ നായർക്ക് എന്നും പ്രചോദമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റെ ത്. അതിനാൽ തന്നെ ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതികളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണിക്കുന്നത്.

പ്രകൃതിയിലെ ഓരോ ദൃശ്യവും തന്റെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കുന്നുവെന്നും ഈ അനുഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറത്തേക്കു വരുന്നത് എന്നുമദ്ദേഹം ഈ വർണ്ണ നകളിലൂടെ നമ്മോടു പറയുന്നു. കളിയച്ഛൻ എന്ന കവിത പിറന്നശേഷമുള്ള പ്രഭാതത്ത അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്. കതകു തുറന്നു പുതിയ പ്രഭാതം. സ്വർണ്ണം വിളയുന്ന കിഴക്കേ ദിക്ക്. ചെങ്കതിർമാല ചൊരിയുന്ന ഉദ സൂര്യപ്രഭ. നിളാകാലങ്ങൾ ആ കാവ്യ സുവർണ്ണകാന്തി മോന്തിക്കുടിക്കുന്നു. ഗദ്യഭംഗി യുടെ ഉയർന്ന തലമാണ് ഇവിടെ നാം കാണു ന്നത്.
നീലരാത്രി, വൈരപ്പൊടി ചിതറിയ ആകാശം, ദൂരെ മങ്ങിയ മലനിരകൾ, പുഴയുടെ ഏകാന്ത ശാന്ത സംഗീതം എന്നിങ്ങനെയുള്ള വർണ്ണനകൾ നിരവധിയാണ് കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥയെ ഗദ്യത്തിലെഴുതി കവിതയാക്കി മാറ്റുന്നത് ഇത്തരം പ്രയോഗങ്ങളാണ്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 14.
“എൻകരം തോറ്റാലെന്താണന്മകൻ ജയിക്കു മ്പോൾ, എൻകണ്ണിലുണ്ണിക്കലും പുകളെൻ പുകളല്ലേ? കൊച്ചനെ സ്തുതിക്കുമ്പോളെന്മുഖം മങ്ങി പോലും;
തച്ചനായാലും ഞാനൊരച്ഛനല്ലാതായ്പോമോ?” (പെരുന്തച്ചൻ)
സമൂഹത്തിന്റെ അപവാദപ്രചരണങ്ങൾക്ക് ഇരയാ യിത്തീരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങ ളാണ് പെരുന്തച്ചന്റെ ചോദ്യങ്ങളിലുള്ളത്.
ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതിക രണം കുറിക്കുക.
Answer:
ക്ഷേത്രത്തിന്റെ രണ്ടു ഗോപുരങ്ങളിലും തേക്ക് കൊണ്ട് തച്ചനും മകനും അഷ്ടദിക് പാലരൂപം കൊത്തിവെച്ചു. ഒന്ന് പെരുന്തച്ഛന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്ന തായി ജനം പറഞ്ഞു. അതിൽ പെരുന്തച്ഛന് മക നോട് അസൂയ മൂത്തു എന്ന് ജനം പറഞ്ഞ അപ വാദത്തിന് മറുപടി പറയുകയാണ് തച്ചൻ. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? മകൻ പെരു ന്തച്ഛന്റെ കണ്ണിലുണ്ണിയാണ്. മകന്റെ പ്രശസ്തി തന്റെ കൂടി പ്രശസ്തിയാണ്. കാരണം അവനെ ഉളി പിടിക്കാൻ പഠിപ്പിച്ചത് പെരുന്തച്ഛനാണ്. പെരുന്തച്ഛന് മകനോടുള്ള വാത്സല്യവും അവന്റെ കഴിവിനോടും കീർത്തിയോടുമുള്ള അഭിമാനും ഈ വരികളിൽ നിന്നു മനസ്സിലാക്കാം.

പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാ തച്ഛനാണ് ഞാൻ. പക്ഷേ അതിനെല്ലാം ഉപരി ഞാൻ ഒരച്ഛനാണ്. മകനെ അളവറ്റു സ്നേഹിച്ചി രുന്ന ഒരച്ഛൻ. അസൂയമൂത്ത് വീതുളിയെറിഞ്ഞ് മകനെ കൊല്ലാൻ മാത്രം ദുഷ്ടനാണോ ഞാൻ? എന്ന് പെരുന്തച്ഛൻ സ്വയം ചോദിക്കുകയാണ്. ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവു പൊത്താൻ ആർക്കും കഴിയില്ല. അപവാദ പ്രചാരണം നട ത്തുന്നവർ അതു തുടരുകതന്നെ ചെയ്യും. അതു തടയാൻ ആർക്കുമാവില്ല.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമഴുതുക. (6 സ്കോർ വീതം) (2 × 6 = 12)

Question 15.
“കേരളത്തൂമൊഴിയെന്നു കേട്ടാൽ മതി, കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം.
(മാണിക്യവീണ).
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻഭാഷതാൻ.
(എന്റെ ഭാഷ).
ഓരോ മനുഷ്യനും അമ്മയോളം പ്രിയപ്പെട്ടതാണ് മാതൃഭാഷ. വരികളും പ്രസ്താവനയും വിശകലനം ചെയ്ത് “മാതൃഭാഷയുടെ പ്രാധാന്യം’ എന്ന വിഷയ ത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മനുഷ്യജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനുഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവു കളുടെയും വികാസം സാധ്യമാകുന്നത് വിദ്യാ ഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണിവിടെ വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവ ദ്ധിക്കു വേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാവ മേന്മയോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാ ഭ്യാസത്തിലൂടെ പലതും സ്വീകരിക്കുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെയാണ്.

സംസാരിച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ നാവിൽ ആദ്യം തത്തികളിക്കുന്നത് മാതൃഭാ ഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജ ഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാരായി നിലകൊള്ളുന്നു.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്നാ മഹാകവി വള്ളത്തോള്ളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറി യിക്കുന്നത്. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്. മാതൃഭൂമി, മാതൃഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹിക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവി ഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാഹിപ്പി ക്കുവാനാണ്. വിദേശഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർത്ഥികൾക്കത് വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെലവഴിക്കണം. ഭാരതീയർക്ക് ദേശീ യബോധം കുറയുവാനുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃഭാഷാഭിമാനികളും സ്വരാജ്യസ്നേഹികളും ആയിത്തീരുന്നതിന് വിദ്യാഭ്യാസത്തിൽ പ്രമുഖ സ്ഥാനം മാതൃഭാഷയ്ക്ക് നൽകണം-ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാര ത്തെയും ആദർശത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാളത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷ ങ്ങളും ഉണ്ട്.

ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനുമുള്ള എല്ലാ ഗുണവിശേഷങ്ങ ളുമുള്ള നാം എത്ര ഭാഷകൾ കൈവശമാക്കി
യാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദ യവികാരങ്ങൾ ശക്തമായും വ്യക്തമായും മറ്റു ള്ളവരെ ധരിപ്പിക്കാൻ കഴിയൂ. വിശ്വസാഹിത്യ ങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറ ക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊ ണ്ടാണ് ഏതൊരു വേദവുമേതൊരു ശാസ്ത്രവു മേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതന്റെ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം എന്ന് മഹാകവി വള്ളത്തോൾ പാടിയത്.

വീടും നാടും അന്യമായി കാണുന്ന ഇളം തലമു റയുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാ തിരുന്നിട്ട് കാര്യമില്ല. “ജനിക്കും മുൻപ് മകൻ ഇംഗ്ലീഷ് പഠിക്കണമതിനാൽ ഭാര്യതൻ പേറങ്ങി മുണ്ടിൽ തന്നെയാക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേരളീയരുടെ പൊങ്ങച്ച ത്തെയും മിഥ്യബോധത്തെയുമാണ് സൂചിപ്പിക്കു ന്നത്. തന്നോടു തന്നെയുളള ഈ യുദ്ധം മലയാ ളികളുടെ ശാപമാണ്. മാതൃഭാഷാവബോധം ജന കീയതയുടെ സിരാരക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടി പ്പോകും എന്നതിന്റെ സംശയം വേണ്ട. ഈ അവ സരത്തിൽ എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി എന്ന കവി വാക്യം മറക്കാതിരിക്കുക.

Question 16.
“താനെന്നും ഇന്നും കലാസപര്യക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ചവനാണ്.
“ആശാൻ കിരീടം തൊട്ടു വന്ദിച്ചു; നമസ്കരി ച്ചു. എന്തുകൊണ്ടോ കണ്ണുനിറഞ്ഞിരുന്നു. “അരങ്ങൊഴിയുന്നതിനു മുമ്പായുള്ള അവ സാനത്തെ വേഷം. അതുകൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും.
(കീർത്തിമുദ്ര)
ആശാൻ എന്ന കഥാപാത്രത്തിന്റെ സവിശേഷ തകൾ എന്തെല്ലാം? കഥയിലെ മറ്റു സന്ദർഭങ്ങളും പരിഗണിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂ രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതി വ്യം.
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയസ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെ ത്തുന്നത്. പണമോ പ്രശസ്തിയോ ആഗ്രഹി ക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെ ച്ചു. കളിയരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാസകനായി ആശാൻ പുതുതലമുറ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗ ത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വര നായി മാറുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 17.
ആശയം, ആസ്വാദനാംശങ്ങൾ എന്നിവ പരിഗ ണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക. ഞങ്ങളുടെ മുത്തശ്ശി

നിങ്ങൾക്കുള്ളതുപോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി
കഥപറയാറു, -ണ്ടന്തിക്കോരോ
കവിതകൾ മാനത്തുലയുമ്പോൾ,
വെള്ളരിയുടെ മലർമൊട്ടുകൾ മഞ്ഞ
പുള്ളികൾ കുത്തിയ പാടത്തിൽ,
നീലക്കറുകക,ളണിമുക്കുറ്റികൾ
ചേല വിരിച്ച വരമ്പിന്മേൽ,
കൂടും ഞങ്ങൾ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥ പറയാൻ
(വയലാർ രാമവർമ്മ)
Answer:
അധ്വാനത്തിന്റെ മഹത്ത്വം മനുഷ്യശേഷിയിലും മനുഷ്യന്റെ അധ്വാന ത്തിലും അഭിമാനം കൊണ്ടിരുന്ന കവിയാണ് വയലാർ രാമവർമ്മ. അദ്ദേഹം എന്നും അധ്വാനി ക്കുന്നവരുടെ പക്ഷത്തായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്. ഞങ്ങളുടെ മുത്തശ്ശി എന്ന കവിതയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.

നിങ്ങൾക്കുള്ളതുപോലെ തന്റെ നാട്ടിലും ഒരു മുത്തശ്ശിയുണ്ടെന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് മുത്തശ്ശി ഓരോ കഥകൾ പറയാറുണ്ട്. വെള്ള രിയുടെ പൂമൊട്ടുകൾ മഞ്ഞപ്പുള്ളികൾ കുത്തിയ പാടത്തിൽ നീലക്കറുകകളും മുക്കുറ്റികളും ചേല വിരിച്ചതുപോലെയുള്ളവരമ്പിലിരുന്ന മുത്തശ്ശി കൂലിക്കാരുടെ കഥകൾ ഞങ്ങളോട് പറയും. ഈ കഥ കേൾക്കാൾ ഞങ്ങൾ മുത്തശ്ശിക്കു ചുറ്റും കൂടുമെന്നും കവി പറയുന്നു. അധ്വാനിക്കുന്ന വരുടെ കഥ കേൾക്കാനുള്ള കവിയുടെ താൽപ്പ ര്യമാണ് ഇവിടെ തെളിയുന്നത്. ഗ്രാമഭംഗി തുളു ബിനിൽക്കുന്ന ഈ കവിതയിലെ വാക്കുകൾ ഓരോന്നും അതിന്റെ ലാളിത്യം കൊണ്ട് അതിമ നോ ഹ ര ങ്ങ ളാണ്. കൂടാതെ വരികളിൽ ആവർത്തിച്ചുവരുന്ന അക്ഷരങ്ങൾ കവിതയ്ക്ക് നൽകുന്ന ശബ്ദഭംഗിയും ശ്രദ്ധേയമാണ്. കവി തകൾ മാനത്തുലയുന്ന സന്ധ്യ, വെള്ളരിയുടെ പൂമൊട്ടുകൾ മഞ്ഞപ്പുള്ളികൾ കുത്തിയ പാടം, നീലക്കറുകളും മുക്കുറ്റികളും ചേലവിരിച്ച വരമ്പ് തുടങ്ങിയ കവിതയിലെ പ്രയോഗങ്ങൾ വളരെ മനോഹരമായിരുന്നു.

“കഥപറയാറുണ്ടെന്തിക്കോരോ
കവിതകൾ മാനത്തുലയുമ്പോൾ

എന്ന വരികളാണ് എനിക്ക് ഏറ്റവമധികം ഇഷ്ട മായത്. ഇവിടെ കവിത വിരിയുന്ന മാനം എന്ന കല്പന വളരെയധികം ആകർഷകമാണ്. അധ്വാ നിക്കുന്നവരോടുള്ള കവിതയുടെ മനോഭാവ മാണ് കവിതയിൽ തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥ കളോ നേരംപോക്കുകളോ അല്ല, കൂലിക്കാരുടെ കഥകളാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന സാധാര തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി അടിവരയിട്ട് പറയുന്നു. അവരാണ് ഈ ലോകത്തിന്റെ യഥാർത്ഥ ശില്പികൾ. ലളി തമായ വാക്കുകളിലൂടെ വളരെ വലിയൊരാശ യമാണ് കവി പകർന്നു തരുന്നത്.

Class 8 Malayalam Kerala Padavali First Term Question Paper 2022-23

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali First Term Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
“കോർത്തു കൈകൾ പിടിച്ചതും പിന്നെപ്പേടിതീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ല. ഈ വരികളിലെ മാർത്താണ്ഡൻ എന്ന പദത്തിന് സമാന മായ അർത്ഥമുള്ള പദം ഏതാണ്?

  • മനുഷ്യൻ
  • സൂര്യൻ
  • ഗുരു
  • ചന്ദ്രൻ

Answer:
സൂര്യൻ

Question 2.
‘ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുന്നവരെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ഒരുങ്ങിയിറങ്ങി.’
ജീവിത സായാഹ്നം എന്ന പദത്തിന്റെ ശരിയായ വിഗ്ര ഹാർത്ഥം ഏത്?

  • ജീവിതമാകുന്ന സായാഹ്നം
  • ജീവിതവും സായാഹ്നവും
  • ജീവിതത്തിന്റെ സായാഹ്നം
  • ജീവിതം പോലുള്ള സായാഹ്നം

Answer:
ജീവിതത്തിന്റെ സായാഹ്ന

Class 8 Malayalam Kerala Padavali First Term Question Paper 2022-23

Question 3.
“മുണ്ടകൻ കൊയ്തു നെല്ലും വൈക്കോലും സംഭരിച്ചു കഴി ഞ്ഞാൽ കർഷകഹസ്തം സ്വതന്ത്രമായി.
കർഷകഹസ്തം സ്വതന്ത്രമാവുക എന്ന പ്രയോഗം സൂചി പ്പിക്കുന്നതെന്ത് ?

  • കർഷകർക്ക് കൃഷിപ്പണിയിൽ താല്പര്യമില്ലാതായി
  • കർഷകർ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ട ത്തുന്നു.
  • കർഷകർ തുടർച്ചയായി ജോലി ചെയ്യുന്നു
  • കർഷകർ അടിമപ്പണി നിർത്തുന്നു.

Answer:
കർഷകർ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ട ത്തുന്നു.

Question 4.
ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ഘനീഭവിച്ച അനുഗ്രഹമാ ണത്.’ മേഘത്തെക്കുറിച്ച് ലേഖകൻ ഇപ്രകാരം പറയാൻ കാരണം എന്ത്?.

  • മേഘം പെട്ടെന്ന് കാണപ്പെടുകയും ഇല്ലാതാവുകയും ചെയ്യുന്നു.
  • മേഘം ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്നു
  • മേഘം ഊർജ്ജം നൽകുന്നു.
  • മേഘം കഷ്ടതയുടെ അടയാളമാണ്.

Answer:
മേഘം ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്നു

Question 5.
മാതൃകപോലെ മാറ്റിയെഴുതുക

  • തേവിത്തേവി – തേവി + തേവി
  • ആടിത്തുങ്ങി – ________________

Answer:
ആടി + തുടങ്ങി

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയു രം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 2 = 8)

Question 6.
“പേടിസ്വപ്നംപോലെ തുങ്ങിനിൽക്കുന്ന കാലവർഷം. കരി യിടപേർന്ന കണ്ടങ്ങളിൽ വിരിപ്പുവിളകാറ്റാടി നിൽക്കുകയാ ണ്. ” (പൂക്കളും ആണ്ടറുതികളും)
– ഈ വാക്യങ്ങളിലൂടെ കർക്കടകമാസത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?
Answer:

  • മഴക്കാലം
  • ദുരിതകാലം
  • പഞ്ഞമാസം
  • കൊയ്യാൻ പാകമായി നിൽക്കുന്ന വിരിപ്പ് വിളകൾ മഴ യിൽ നശിക്കുമെന്ന് നഷ്ടപ്പെടുമെന്ന ഭയം.

Question 7.
“വിത്തേവി വറ്റിപ്പോയ കിണറാണ് മുമ്പിൽ. എന്നാലും പൊടിയുന്നുണ്ട് തെളിനീര്..
അമ്മയുടെ ജീവിതാവസ്ഥയെക്കുറിച്ച് ഈ വാക്യം നൽകുന്ന രണ്ട് സൂചനകൾ എഴുതുക.
Answer:
മകളെയും മക്കളെയും കുറിച്ച് കരഞ്ഞ വറ്റിയ അമ്മ യുടെ കണ്ണുകൾ, ദാരിദ്ര്യാവസ്ഥ
പ്രതീക്ഷ വച്ചു പുലർത്തുന്നു പ്രത്യാശയുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനോ ധൈര്യം.

Question 8.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്വമാക്കി മാറ്റിയെഴുതുക. ഒരു വീട്ടിൽ ഉള്ളവർക്കെല്ലാം കൂടി അത്താഴത്തിനു മൂന്നിട ങ്ങഴി അരിയുടെ ചോറുമതിയെന്നിരുന്നാലും അവിടെ പതി നഞ്ചിടങ്ങഴി അരിയാണു വയ്ക്കുന്നത്.
Answer:
ഒരു വീട്ടിലുള്ളവർക്കെല്ലാം കൂടി അത്താഴത്തിന് മുന്നി ടങ്ങഴി ചോറ് മതി.
. എന്നിരുന്നാലും അവിടെ അവിടെ പതിനഞ്ച് ഇടങ്ങഴി അരിയാണു വയ്ക്കുന്നത്.

Question 9.
“ശബളാഭമായ ഒരു പൂപ്പാിലികയാണ് കേരളം.” (പൂക്കളും ആണ്ടറുതികളും)
ലേഖകൻ ഇപ്രകാരം അഭിപ്രായപ്പെടാനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ എഴുതുക.
Answer:
പൂപ്പാലിക – പൂപ്പാത്രം എങ്ങും പൂത്തുനിൽക്കുന്ന ചെടി
സ സ ല താ ദി കൾ പൂത്തുലഞ്ഞ് ശബളാഭമായി നിൽക്കുന്ന കേരളം.
ഓണം കേരളത്തിന് അധികമായി കിട്ടിയ വസന്തകാലം

Question 10.
“ഭൂമിയുടെ കാതിൽ മഹാസങ്കടങ്ങൾ അറിയിക്കുന്ന പാദ ങ്ങൾ വിണ്ടുപൊട്ടിയിട്ടുണ്ട്.” അമ്മമ്മയുടെ ദൈന്യഭാവം ചിത്രീകരിക്കാൻ ഈ പ്രയോഗത്തിന് എത്രമാത്രം കഴിയു ന്നുണ്ട് ? പരിശോധിക്കുക.
Answer:
അമ്മമ്മയുടെ ദൈന്യഭാവം ചിത്രീകരിക്കാൻ പര്യാപ്തം
ദാരിദ്ര്യം, ചെരിപ്പ് പോലുമില്ലാത്ത നടത്തം, വിണ്ട കാലടി
ജീവിതം ദുരിതങ്ങൾ ചുമലിലേറ്റി പേരക്കുട്ടികൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നു.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അര റത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
“സാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖ സാരനായ ഭവാനൊന്നും മറന്നില്ലല്ല.
(രാമപുരത്തുവാര്യർ)

“പുഴയൊഴുക്കിലെക്കല്ലുപോലാക നി
പകലിതസ്തമിക്കാതെ, വേർപിരിയാതെ നാം
പുലരുവോളം മയങ്ങാതിരിക്കുക
പ്രിയമെനിക്ക് മനോഹരസൗഹൃദം”
(വിജയലക്ഷ്മി)

സൗഹൃദത്തെക്കുറിച്ചുള്ള കവികളുടെ കാഴ്ചപ്പാടുകൾ താര തമ്യം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ന് പരസ്പര സ്നേഹവും സൗഹൃദവുമൊക്കെ സമൂഹ ത്തിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എവിടെയും സ്വാർത്ഥത മാത്രം കപട സ്നേഹം നടിച്ച് ആരേയും വഞ്ചി ക്കുന്നതിൽ യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ സാന്ദ്ര സൗഹൃദം എക്കാലത്തും ഒളിങ്ങാതെ നിലനിൽക്കുമെന്ന് കൃഷ്ണ കുചേല കഥയിൽ നിന്ന് നമക്ക് കാണാൻ സാധി ക്കും. സമ്പന്നനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ നോക്കിയല്ലായിരുന്നു സൗഹൃദം, ആത്മാർത്ഥ മായ സ്നേഹമാണ് സാന്ദ്രസൗഹൃദം എന്ന കവിതയിൽ കാണാൻ സാധിക്കുന്നത്.

അലങ്കാരങ്ങളുടെ ആഡംബരമില്ലാതെ പ്രശസ്തിയ്ക്കാ യുള്ള നെട്ടൊട്ടമില്ലാതെ വാക്കുകളുടെ ശാന്തതകൊണ്ട് അക്ഷരങ്ങൾക്ക് പ്രാണനേകിയ കവയിത്രി. സൗഹൃദത്തിൽ നിന്ന് പ്രണയമായി മാറുകയാണ് ചെയ്യുന്നത്.

പുരുഷനൊപ്പമുള്ള ലോകത്തോട് ഇണങ്ങി നിൽക്കുമ്പോൾ തന്നെ, തന്റെ ഉൾക്കരുത്തിനെ ഉള്ളിന്റെ ഉള്ളിലെ വന്യമായ മൃഗതൃഷ്ണകളെ വെളിപ്പെടുത്തുക എന്നതാണ് ആ കവി താധർമ്മം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞാണ് വിജയലക്ഷ്മിയുടെ ഈ പ്രണയ കവിതകളെന്നും അതിൽ വാഴ്വിന്റെ അമൃതരസമുണ്ടെന്നും അദ്ദേഹം പറയുന്നു.

Class 8 Malayalam Kerala Padavali First Term Question Paper 2022-23

Question 12.
‘ഐശ്വര്യത്തിനുവേണ്ടി അധ്വാനിച്ചും ആരോഗ്യത്തിനുവേണ്ടി ആഹ്ലാദിച്ചും ശീലിച്ചിട്ടുള്ള കർഷകർക്ക് ഓണം ഒരു ഉത്സ വമാണ്.
(പൂക്കളും ആണ്ടറുതികളും)

മലയാളിയുടെ ഓണസങ്കല്പം എന്നും കാർഷിക വൃത്തിയു മായി ബന്ധപ്പെട്ടിരിക്കുന്നു. പാഠഭാഗം വിശകലനം ചെയ്ത് പ്രസ്താവനയുടെ സാധുത വിലയിരുത്തി പ്രതികരണക്കു റിപ്പ് തയ്യാറാക്കുക.
Answer:
വി.ടി.ഭട്ടതിരിപ്പാടിന്റെ വെടിവട്ടം എന്ന കൃതിയിൽ നിന്നും എടുത്തതാണ് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം. പ്രകൃതി സൗന്ദര്യം എങ്ങനെ ജീവിത സൗന്ദര്യമായി മാറുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢമാർന്ന ബന്ധത്തിന്റെ നേർചിത്രമാണ് ഇത്. പണ്ടത്തെ കൃഷിവല കുടുംബങ്ങളിൽ പ്രകൃതി അവിഭാജ്യ ഘടകം ആയിരുന്നു. അവരുടെ സന്തോഷത്തിലും സങ്കട ത്തിലുമൊക്കെത്തന്നെ പ്രകൃതി നിറഞ്ഞു നിന്നിരുന്നു. അതുപോലെ തന്നെ പഴമക്കാർ പ്രാധാന്യം നൽകിയിരുന്ന മറ്റൊന്നാണ് ആണ്ടറുതികൾ അഥവാ ആഘോഷങ്ങൾ. പൊൻനാണയങ്ങൾക്ക് പഞ്ഞമുള്ള അക്കാലത്ത്, കേരളീയ ജനത വരദാനമായി കണ്ടിരുന്ന പൊൻനാണയങ്ങളാണ് പൂക്കൾ. തൊടിയിലും മുറ്റത്തും കുളക്കരയിലും കുന്നിൻ മുകളിലും അവ നിരന്നു നിന്നിരുന്നു. തുമ്പയും തുള സിയും കണിക്കൊന്നയും കറുകയും മുക്കുറ്റിയും വർണ ശബളമായി തന്നെ അണിനിരന്നു. പൂവറുക്കലും മാലകെ ട്ടലും പൂക്കളം ഒരുക്കലും എല്ലാം ദിനാരംഭത്തിലെ ധർമ്മങ്ങളായി പണ്ടുള്ളവർ കണ്ടിരുന്നു. അക്കാലത്തു കാലത്തെ കുളിച്ച് കുറിതൊട് ക്ഷേത്ര ദർശനം കഴിഞ്ഞ ത്തുന്ന കേരളിയ വനിതകൾ ഐശ്വര്യത്തിന്റെ പ്രതീകങ്ങ ളായിരുന്നു.

പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതിക മായിരുന്ന അക്കാലത്തു കുഞ്ഞുകുട്ടികളുടെ പ്രാഥമിക പാഠം തുടങ്ങുന്നത് ഇങ്ങനെ ആണ്.
‘കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
അതായത് കൈയ്യും മുഖവും സമർപ്പിക്കുന്നവനും ആലി ല യിൽ ഉറങ്ങുന്ന വനുമായ ശ്രീകൃഷ്ണന്റെ മുഖം

ദർശിച്ചുകൊണ്ട് എന്നാൽ ഒരു തത്വജ്ഞാനിയുടേത്
ആവട്ടെ,
‘സമർപേകം ചേതസമസ്സിചരുമാനാഥ ഭവതേ
അതായത്, താമരയാകുന്ന മനസ് ഉമാനാഥനായ മഹേശ്വ രന് സമപ്പിക്കുന്നു.
അനുക്രമമായ ജീവിത പര്യയ്ക്കിടയിലും ആണ്ടറുതികൾ ആഘോഷിക്കാൻ മലയാളികൾ മറന്നില്ല. അധ്വാനത്തിന്റെ പ്രതീകമായ വിഷുവും സമൃദ്ധിയുടെ പ്രതീകമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ തിരുവാതിരയും അവർ വ്യത്യസ്ത സംവിധ ാനങ്ങളിൽ ഒരേ പശ്ചാത്തലത്തോട് കൂടി ആഘോഷിച്ചു. ദാരി ദ്വത്തിന്റെ ശൂന്യമായ ഹസ്തങ്ങളോടെ ഇനി വരുന്നൊരു നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പും പ്രതീക്ഷയും വളരെ വലു താണ്. മനുഷ്യന്റെ ഓരോ ആഘോഷങ്ങൾക്കും മാറ്റു കൂട്ടാൻ ഇവിടത്തെ പ്രകൃതി അതിനനുരൂപമായ പശ്ചാത്തലം ഒരുക്കി നിന്നു.

പ്രകൃതിയും ആണ്ടറുതികളും മനുഷ്യന്റെ മാനസികോല്ലാസ ത്തിനും ഒത്തൊരുമയ്ക്കും കാരണമായി. അധ്വാനിക്കുക, അനുകരിക്കുക, ആഹ്ലാദിക്കുക എന്നതായിരുന്നു കേരളിയ ജീവിത ദർശനം. അതിനു മാറ്റുകൂട്ടാൻ പ്രകൃതി പൂക്കൾ കനിഞ്ഞരുളി നൽകി. ഇപ്പോൾ പൂക്കളോ ആണ്ടറുതികളോ അവയുടെ തന്മയത്വത്തോടെ നിലനിൽക്കുന്നില്ല. എങ്കിലും ഒരു സുന്ദര സ്വപ്നമായവ ഇന്നും മനസിൽ തെളിയന്നു.

Question 13.
‘ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ- കരിമുകിൽപ്പെൺകൊടിയെങ്ങുപോയി?’
(പി. ഭാസ്ക്കരൻ)
‘ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും’
(കെ.പി. അപ്പൻ)
മുകളിൽ നൽകിയ രചനാഭാഗങ്ങളിലെ മേഘ സങ്കല്പ ത്തിന്റെ ഭംഗി കണ്ടെത്തി വിവരിക്കുക.
Answer:
ലേഖകനെ കാർമുകിലിനെ കുറിച്ചുള്ള മനോഹരമായ ഭാവ നകളാണ് ഈ വരികൾ എന്ന പ്രപഞ്ചപ്രതിഭാസത്തെ വളരെ സൗന്ദരാത്മകമായാണ് ലേഖകൻ വർണ്ണിച്ചിരിക്കുന്നത്. അട യാളമായ മേഘം എഴുത്തുകാർക്ക് എന്നും പ്രചോദനമായി രുന്നു എന്നും ഈ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം. വിവിധ തരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട്. ആകാശത്ത് പ്രഭാ തത്തിൽ കറുത്ത സിംഹം പോലെയാണ് മേഘം അനുഭവ പ്പെടുന്നത്. ചെറിയ കൊടിമുടികളായി പ്രത്യക്ഷപ്പെടുന്നു. നീലക്കാർ പർവതമായും ലേഖകൻ മേഘത്തെ അനുഭവപ്പെ ടുത്തുന്നുണ്ട്. മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ സൗന്ദര്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രകൃതി സൗന്ദ ര്യത്തിന്റെ അടയാളമായ മേഘത്തിന് ഭാവാത്മകമായ കൽപ് നകൾ കൊണ്ട് ലേഖകൻ ഒരു അർച്ചനാഗീതം സമർപ്പിക്കു കയാണ്. മഴയേക്കാൾ സ്നേഹിച്ച ലഘുവിന്റെയും മറ്റു എഴു ത്തുകാരുടെയും സർഗാത്മകമായ ചിന്തകളാണ് ഈ ലേഖ നം എന്തുകൊണ്ടും ഈ ശീർഷകരവും ഈ ലേഖനത്തിന് വളരെ അനുയോജ്യമാണ്.

Question 14.
“പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവി തസുഖം അനുഭവിച്ചിട്ടില്ലെന്നാണ് ഒരു പറച്ചിൽ
(വഴിയാത്ര ആദ്യകാല വഴിയാത്രയിൽ പൊതിച്ചോറിനുള്ള പ്രാധാന്യം ഈ വാക്യത്തിലൂടെ വ്യക്തമാകുന്നുണ്ടോ? നിങ്ങളുടെ അഭി പ്രായം സമർത്ഥിക്കുക.
Answer:
മൂന്നു കാലഘട്ടങ്ങളിലെ യാത്രകളെക്കുറിച്ച് നർമ്മമധുര മായി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് കവി.
വാഹനങ്ങളൊന്നും ഇല്ലാത്ത കാലത്തെ കാൽനടയാത്രകൾ ആളുകൾ ആനന്ദകരമാക്കി മാറ്റിയിരുന്നു. യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധ ങ്ങളും സ്ഥാപിച്ചിരുന്നു. ‘അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢ മായി വിശ്വസിച്ചുകൊണ്ടുള്ള പോക്കാണ് ഇത്’ എന്ന പ്രയോ ഗത്തിലൂടെ അന്നത്തെ ജനങ്ങളുടെ സഹായമനസകതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്ന ധാരാളിത്തം അന്നത്തെ ചില കുടുംബങ്ങ ളെയും സാമ്പത്തികമായി തകർത്തു എന്നും അദ്ദേഹം പറ യുന്നുണ്ട്.

നാനാജാതി മതസ്ഥർ ഒരുമിച്ചുള്ള വള്ളത്തിലുള്ള യാത്ര യിലെ സ്നേഹബന്ധങ്ങളെയും സൗഹൃദ സംഭാഷണ ങ്ങളെയും കുറിച്ചു ലേഖകൻ വിശദമാക്കുന്നുണ്ട് . അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പര സ്പരം അറിവുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറുന്നു. നവദമ്പതിമാരെപ്പോലെ അടുത്തുടുത്തു കിടക്കുന്നവർ, മൈതീൻപിച്ചയുടെ നീണ്ട താടിയിൽ കുടിങ്ങിയ പൂണൂൽ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചിന്തയോടൊപ്പം ചിരിയും അദ്ദേഹം വായനക്കാർക്ക് പകർന്നു നൽക്കുന്നു.

എന്നാൽ ഇന്നത്തെ കാലത്തു ക്ലേശങ്ങൾ കുറഞ്ഞ യാത്രക ളാണ് ആരും അന്യരെ കൂടുതൽ ആശ്രയിക്കുന്നില്ല. എത്രയും പെട്ടന്ന് ലക്ഷ്യസ്ഥനത്ത് എത്തുന്ന യാത്രകളോ ടാണ് നമുക്കെല്ലാം താൽപര്യം സഹയാത്രികരോട് പോലും അധികം ബന്ധം സ്ഥാപിക്കുന്നില്ല. ‘എങ്ങനെയാണ് ഈ മാതിരി യാത്രകൊണ്ടു വല്ല ലോക പരിചയവും സമ്പാദി ക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് ഇ. വി. ഈ ലേഖനം അവ സാനിപ്പിക്കുന്നത്.

Class 8 Malayalam Kerala Padavali First Term Question Paper 2022-23

Question 15.
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസ ന്നദ്ധമായി നിൽക്കുന്ന മനസ്സുപോലെയാണ്.
ഇത്തരത്തിലുള്ള സവിശേഷമായ പ്രയോഗങ്ങളാണ് ‘കാർമു കിലന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം’ എന്ന ലേഖനത്ത ആകർഷകമാക്കുന്നത്. പ്രസ്താവന വിശകലനം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഈ വരികളിൽ പദങ്ങളുടെ ആവർത്തനം സന്ദർഭത്തിന് സവിശേഷഭംഗി നൽക്കുന്നു. ഇത്തരം ആവർത്തനങ്ങൾ ആശ തീവ്രത മെച്ചപ്പെടുത്തുന്നു. ഏതു സമയത്തും പൊട്ടി വീഴാവുന്ന മഴയുടെ ശക്തിയും ഇരമ്പവും കുളിർമയും നമുക്ക് ഈ പ്രയോഗത്തിൽ കാണാം. പെയ്യാൻ നിൽക്കുന്ന കാർമേഘം പ്രവഹിക്കാൻ തയ്യാറായി നിൽക്കുന്ന മനസും കവിതയും പോലെയാണ്. ലേഖകൻ കുറിക്കാനൊരുങ്ങുന്ന ആശയങ്ങൾ പോലെ പെയ്തൊഴി യാൻ നിൽക്കുകയാണ് മേഘങ്ങൾ. മേഘങ്ങളിൽ നിന്ന് ജല മൊഴുക്കുന്നത് പോലെ ലേഖകന്റെ തൂലികയിൽ നിന്ന് കൽപ്പനകൾ യഥേഷ്ടം പ്രവഹിക്കുന്നു.

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 16.
. പൊന്നുമക്കളെ എത്ര ലാളിച്ചാലാണ് തന്റെ കൊതിയട ങ്ങുക എന്ന് അമ്മമ്മ എന്നോട് തിരിച്ചു ചോദിച്ചു.
സൂര്യകിരണങ്ങൾ നിറങ്ങളൊക്കെയും കവർന്നെടുത്തു കൊണ്ടുപോയ ഒരേയൊരു സാരിയാണ് അമ്മ എന്നും ധരിക്കാറ്.
സൂചനകളും പാഠഭാഗത്തിലെ ഇതര സന്ദർഭങ്ങളും പരിഗ ണിച്ച് അമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറ യുന്നത്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്ക ളോടും കൊച്ചുമക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കേ ണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരി യുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മ അമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം. ദാരിദ്ര്യവും ദുരി തവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതു കൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടു പോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മ മ്മയുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംര ക്ഷണ ചുമതല അവർക്കാണ്. വിധവയായ അവർ മുന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാ നിക്കുന്നു.

സ്നേഹസമ്പന്നയാണ്, ത്വാഗമൂർത്തിയാണ് എടുക്കാൻ കഴി യാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്ത യാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാ രൻ അമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറ വപോലെ തന്റെ കൊച്ചുമക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗകര്യവും അവരുടെ കൊച്ചു കൊച്ചു ആ ഗ്രഹങ്ങളും ഇല്ലായ്മയിലും അമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാ ത്രവും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്.

Question 17.
‘മോഹമേറെ വളർത്തതുമുഷപ്പോളം തകർത്തതും ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും’
(രാമപുരത്തുവാര്യർ)
‘എന്റെ പിറകേ നടക്കരുത്. ഞാൻ നിങ്ങളെ ഒരിക്കലും നയി ക്കുകയില്ല. എന്റെ മുന്നിലും നടക്കരുത്, ഞാൻ നിങ്ങളെ പിന്തുടരുകയില്ല. എന്നോടൊപ്പം നടക്കൂ, എന്നിട്ട് എന്നെ സുഹൃത്താക്കു (ആൽബർ കമ്യൂ)
തന്നിരിക്കുന്ന സൂചനകളും നിങ്ങളുടെ വിദ്യാലയസൗഹ്യ ദവും ബന്ധപ്പെടുത്തി ലോക സൗഹൃദദിനത്തിൽ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു പ്രഭാഷണം തയ്യാറാ ക്കുക.
Answer:
ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് എന്റെ ഓർമ്മയിലേക്ക് വരുന്നത് ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു ആതിര. 2018ലെ പ്രളയകാലമായിരുന്നു അത്. പ്രളയത്തിനുശേഷം സ്കൂൾ തുറന്നു ഒരാഴ്ച കഴിഞ്ഞിട്ടും ആതിര മാത്രം ക്ലാസ്സിൽ വന്നി ല്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് പ്രളയത്തിനിടയ്ക്ക് ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ആതിരയുടെ വീട് നഷ്ടപ്പെട്ടു എന്ന സങ്കടകരമായ വാർത്തയാണ്. ആർക്കും അപകടം ഒന്നും ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണെങ്കിലും കിട പാടം നഷ്ടപ്പെട്ട അവർ ദൂരെയുള്ള ഒരു ബന്ധുവീട്ടിലാണ് താമസിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അവളുടെ കാര്യമോർത്തു ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കട മായി ഞങ്ങളാൽ കഴിയുന്ന എന്തെങ്കിലും സഹായം അവൾക്കു ചെയ്തു നൽകണം എന്ന് ക്ലാസ്സിലെ കുട്ടിക ളെല്ലാം ചേർന്ന് തീരുമാനമെടുത്തു. എല്ലാവരും ചേർന്ന് ആതിരയ്ക്ക് ഒരു വീടുവെച്ചു നൽകാൻ കഴിയുമോ എന്ന ആശയം ഞങ്ങളുടെ മലയാളം അധ്യാപകനോട് ആണ് ആദ്യം പങ്കുവെച്ചത്. അദ്ദേഹം ഈ വിവരം സ്കൂളിലെ ഹെഡ് മാസ്റ്റ റോട് പറയുകയും അദ്ദേഹം ആ വിവരം സ്കൂൾ അസംബ്ലി സമയത്തു എല്ലാവരോടുമായി പറയുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വളരെ യധികം ഉത്സാഹത്തോടെ ഞങ്ങളുടെ കൂടെ നിന്നു. സമീ പത്തുള്ള സ്ഥാപന ഉടമകളും ഞങ്ങളെ സഹായിച്ചു. അങ്ങനെ ഒരു വലിയ തുക പിരിച്ചെടുക്കാനും ഞങ്ങളുടെ കൂട്ടുക്കാരിക്ക് ഒരു കൊച്ചു വീട് വെച്ച് നൽകാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ ഒരു അനുഭവമായിരുന്നു അത്. ആതിരയ്ക്ക് ഞങ്ങളുടെ സ്കൂളിൽ തന്നെ അവളുടെ പഠിത്തം തുടരാൻ കഴിഞ്ഞു എന്നതാണ് അതിലേറെ സന്തോഷം നൽകിയത്.

Class 8 Malayalam Kerala Padavali First Term Question Paper 2022-23

Question 18.
ഈ മാതിരി വഴിയാത്രകളും വിശ്രമങ്ങളും പലബന്ധ ങ്ങൾക്കും കാരണമായിത്തീർന്നിട്ടുണ്ട്.
ആർക്കും ആരോടും യാതൊന്നും സംസാരിക്കാൻ സമയമില്ല.
വണ്ടിയില്ല, വള്ളമില്ല, കാൽനടതന്നെ അവലംബം. വ്യത്യസ്ത കാലങ്ങളിലെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങളാണ് മുകളിൽ നൽകിയിരിക്കു ന്നത്. പുതിയകാലത്തെ യാത്രാനുഭവങ്ങൾ കൂടി പരിഗണിച്ച് യാത്രകളും മനുഷ്യബന്ധങ്ങളും എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റും യാത്രാസൗകര്യങ്ങളും ഇല്ലാതി രുന്ന കാലത്തു കാൽനട യാത്രയായിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്ര പോകുന്നവർ പൊതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമുണ്ട്. വഴി യാത്രക്കാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്ത് ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത്രക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാ കാറില്ല. ഈ യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും ആളുകൾ സ്ഥാപിച്ചി രുന്നു.

അടുത്തത് വള്ളത്തിൽ യാത്രചെയ്ത കാലമാണ്. നാനാ ജാതിമതസ്ഥരായ ആളുകൾ വള്ളത്തിലുണ്ടാകും. ഒരുപാട് നേരെമെടുത്തിരുന്ന യാത്ര യായ തുകൊണ്ടു തന്നെ അവർ അടു ത്തിടപഴകുകയും തങ്ങൾക്കറിയാവുന്ന കാര്യങ്ങളും തങ്ങ ളുടെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറി വുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന് ഒരു കുടും ബത്തിലെ അംഗങ്ങളെ പോലെയായി മാറുന്നു. കാലം മാറി യാത്രയുടെ രീതികൾ മാറി യാത്രകൾ തീവണ്ടിയിലും ബസിലും സ്വാകര്യവാഹനങ്ങളിലുമായി. ആരും അന്യരെ കൂടുതൽ ആശ്രയിക്കാതായി. എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപര്യം. കാശ് കൊടുത്താൽ ഭക്ഷണം കിട്ടുമെന്നുള്ളതു കൊണ്ടു പൊതിച്ചോറുകൾക്കും പ്രസക്തിയില്ലാതായി.
ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ ലോകപരിച യമോ ഉണ്ടാകുന്നില്ല.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
“വാർമഴവില്ലാകും നിൻ മാണിക്യമാലയും പൊൻമിന്നൽക്കാ ഞ്ചിയും കണ്ടൻ”. മാണിക്യമാല എന്ന പദത്തിന്റെ വിഗ്ര ഹാർത്ഥം ഏത്?

  • മാണിക്യവും മാലയും
  • മാണിക്യമാകുന്ന മാല
  • മാണിക്യം കൊണ്ടുള്ള മാല
  • മാണിക്യം എന്ന മാല

Answer:
മാണിക്യം കൊണ്ടുള്ള മാല

Question 2.
താഴെ നൽകിയവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?

  • ഒറ്റയൊറ്റ – ഒറ്റ, ഒറ്റ
  • ജനശൂന്യമായ – ജനശൂന്യം, മായ
  • ശാന്തനായി – ശാന്ത, ആയി
  • വിറയ്ക്കുന്നതായി – വിറയ്ക്കുന്ന, ആയി

Answer:
ഒറ്റയൊറ്റ – ഒറ്റ, ഒറ്റ

Question 3.
“വശ്യമാം ശൈലിയിൽ നിന്നെജ്ജയിപ്പൊരു വിശ്വമനോഹ രഭാഷയുണ്ടോ. (മാണിക്യവീണ)
ഈ വരികളിൽ സൂചിപ്പിക്കുന്ന ആശയം എന്ത്?

  • ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷ മലയാളമാണ്.
  • മലയാളത്തേക്കാൾ മികച്ച ഭാഷ വേറെയുണ്ട്
  • മാതൃഭാഷയുടെ മനോഹാരിതയെക്കുറിച്ച് കവിക്ക് ഉറ പില്ല.
  • മലയാളത്തെ ജയിക്കുന്നത് വിശ്വമനോഹരഭാഷയാണ്.

Answer:
ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷ മലയാളമാണ്.

Question 4.
“ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറു പ്പിച്ചിരുന്നു.” (വേദം)
അടിവരയിട്ട പ്രയോഗത്തിന്റെ കാവ്യസന്ദർഭത്തിലെ അർത്ഥം എന്ത് ?

  • മുഖം മറച്ചിരുന്നു.
  • മുഖത്ത് ക്ഷീണമുണ്ടായിരുന്നു.
  • കോപം ഭാവിച്ചിരുന്നു.
  • ചോറ് കിട്ടാത്തതിലുള്ള സങ്കടം.

Answer:
കോപം ഭാവിച്ചിരുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 5.
“പാർത്തിരിയാതെ പറന്നുപോമിക്കാറുണ്ടെന്നുൾക്കാമ്പി ലോർത്തൊരു തുരപ്പിനുള്ളിലൊളിച്ചന്വോന്യം
കോർത്തു കൈകൾ പിടിച്ചതും.”
(സാന്ദ്രതസൗഹൃദം)

ഈ കാവ്യസന്ദർഭത്തിന് ഏറ്റവും യോജിക്കുന്ന പഴഞ്ചൊല്ല് ഏത് ?

  • ഒരു കലം ചോറിന് ഒരു വറ്റ്
  • ഒരുറക്കം കൊണ്ട് നേരം വെളുക്കുകയില്ല.
  • ഒരു പടി അടച്ചാൽ ഒൻപതു പടി തുറക്കും.
  • ഒന്നിച്ചു നിന്നാൽ മലയ്ക്ക് സമം

Answer:
ഒന്നിച്ചു നിന്നാൽ മലയ്ക്ക് സമം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന്റെ രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക.2 സ്കോർ വീതം. (2 × 2 = 4)

Question 6.
‘അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായകൻമാർ മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറുക ളോടുകൂടെയാണ് ഉറക്കത്തിലേക്കു ചായുന്നത്.” (വഴിയാത്ര)
Answer:
അടുക്കളയിൽ തളയ്ക്കപ്പെടുന്ന സ്ത്രീകൾ. വിശപ്പും, ദാരിദ്ര്യവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് . അവർക്കായിരുന്നു.

Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കുക.
മേഘങ്ങളുടെ വരവും, പോക്കും മനുഷ്യബോധത്തിന് അജ്ഞാതമാണെന്ന ചിന്ത ബൈബിളിലുണ്ട്.
Answer:
മേഘങ്ങളുടെ വരവും പോക്കും മനുഷ്യബോധത്തിന് അജ്ഞാതമാണ് എന്ന ചിന്ത ബൈബിളിലുണ്ട്.

Question 8.
“സുപ്രഭാതത്തിങ്കലെക്കോകിലഗാനങ്ങളിൽ.
കേൾപ്പൂ ഞാൻ നിൻ താരാട്ടിൻ തേനൊലിസ്സംഗീതങ്ങൾ” (കവിതയോട്)
കോകിലഗാനങ്ങളുടെ എന്തെല്ലാം സവിശേഷതകളാണ് ഈ വരികളിലുള്ളത്? കണ്ടെത്തി എഴുതുക.
Answer:
കോകില ഗാനങ്ങൾ താരാട്ടിന്റെ തേനൊലി സംഗീതമായി മാറുന്നു.
സുപ്രഭാതത്തിന് അലങ്കാരമായി മാറുന്നു.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. സ്കോർ വീതം. (5 × 4 = 20)

Question 9.
“നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കു ന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥ ത്തിൽ സന്തുഷ്നാണ് എന്നുപറയുന്നത്.”
“അഹിംസ ഭീരുവിന്റെ ആയുധമല്ല, ധീരന്റേതാണ്. (ഗാന്ധിജി)

ഗാന്ധിജിയുടെ ഈ നിരീക്ഷണങ്ങളും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലെ ആശയവും വിശകലനം ചെയ്ത് ‘ഗാന്ധിജി ലോകത്തിന്റെ വഴികാട്ടി’ എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
Answer:
ഗാന്ധിജി ലോകത്തിന്റെ വഴികാട്ടി

മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നായിരുന്നു മഹാത്മാഗാ ന്ധിയുടെ മുഴുവൻ പേര്. ബാപ്പു എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. ഗാന്ധിജിക്ക് മഹാത്മാ എന്ന പദം ആദ്യമായി ഉപയോഗിച്ചത് രവീന്ദ്രനാഥടാഗോറാണ്. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും പ്രത്യയശാസ്ത്ര ങ്ങളും കൊണ്ട് അദ്ദേഹത്തെ മഹാത്മാഗാന്ധി എന്ന് വിളിച്ച് ആളുകൾ ആദരിച്ചു 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്ദറിൽ അദ്ദേഹം ജനിച്ചു. അഹിംസ, സത്യം എന്നി വയായിരുന്നു മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ. ഖിലാ ഫത്ത് പ്രസ്ഥാനം, നിസ്സഹരണ പ്രസ്ഥാനം ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ സമരകാലത്ത് ആരംഭിച്ച മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രശസ്തമായ ജനകീയ പ്രസ്ഥാനങ്ങ ളാണ്. ഒരുപാട് സാധാരണക്കാരെ അവരുടെ അവകാശ ങ്ങൽക്കായി പോരാടാൻ അദ്ദേഹം പ്രചോദിപ്പിച്ചിരുന്നു. 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ അദ്ദേഹത്തെ വധിച്ചു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 10.
” ____________ പൂത്ത ചമ്പകത്തെപ്പോൽ
നിവർന്നും കടഞ്ഞെടുത്തതുപോലുടമ്പാർന്നും,
ചിരിച്ചു മൂന്നും കൂട്ടിപ്പുത്ത വെള്ളിലപോലെ
ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു!”
(പെരുന്തച്ചൻ)

നാനിയുടെ സൗന്ദര്യം കവി അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ? വിവരിക്കുക.
Answer:
നാനി യൗവ്വനാരംഭത്തിൽ പൂത്ത ചെമ്പകത്തെ പോലെയാ യിരുന്നു. കടഞ്ഞെടുക്ക് പോലുള്ള ഉടലിന്റെ വടിയുമായി മൂന്നും കൂട്ടി മുറുക്കി ചിരിച്ച് പൂത്ത വെള്ളില പോലെ അവൾ തച്ചന്റെ അരികിൽ നിന്നിരുന്നു. ഇന്ന് നാനി പ്രായാ ധിക്യത്താൽ അന്ധതയും ബധിരയുമാണെന്നാണ് കവി പറ യുന്നത്. കരിവെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയില ഞെട്ടും തപ്പിക്കൊണ്ട് വെടിവെച്ചാലും കൂടി കേൾക്കാത്ത നാനി കുനിക്കൂടി പടിമേലിരിക്കുകയാണ്. അവൾ ഇന്ന് കിളവിയായി മാറിയിരിക്കുന്നു.

Question 11.
എത്രനാളമ്മേ, നിന്നെത്തിരഞ്ഞുംകൊണ്ടവിധം ഹൃത്തടം കരിഞ്ഞു ഞാൻ കേണുകേലയേണ്ടു! (കവിതയോട്)
കവി ഇപ്രകാരം നിരാശനായി വിലപിക്കുന്നത് എന്തുകൊ ണ്ടാവും? തന്നിരിക്കുന്ന വരികളും കവിതയും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു മാപ്പിളസാഹിത്വപണ്ഡിതനും മലയാളകവിയുമായിരു ന്നു ടി. ഉബൈദ്, അദ്ദേഹത്തിന്റെ കവിതകൾ പ്രകൃതി യോടും ദേശസ്നേഹത്തോടും ഇസ്ലാമിനോടും ഇഴുകി ച്ചേർന്നിരുന്നു.
ടി. ഉബൈദിന്റെ ‘കവിതയോട് ‘ എന്ന കവിത പ്രകൃതിയാ കുന്ന അമ്മയെ അന്വേഷിച്ച് അലയുന്ന ഒരു കുട്ടിയുടെ കഥ വിവരിക്കുന്നു. സ്വന്തം അമ്മയായിട്ടാണ് കുട്ടി പ്രകൃതിയെ സങ്കൽപ്പിക്കുന്നത്. ആ അമ്മയെ തേടിയുള്ള അലിച്ചിലി ലാണ് കുട്ടി. എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാ ടുകൾ കാണുന്ന കുട്ടി ഒരിക്കലും പ്രകൃതിമാതാവിനെ നേരിൽ കാണാൻ സാധിക്കാത്തതിൽ ഉള്ള സങ്കടവും നിരാ ശയും എടുത്ത് പറയുന്നുണ്ട്.

പ്രകൃതിമാതാവിന്റെ കാൽപ്പാടുകൾ എന്ന് കവി വർണിക്കു ന്നത് സൂര്യന്റെ ഉദയവും അസ്തമയവും, മയിലിന്റെ പാട്ടും, കളകളം പാടിയൊഴുകുന്ന പുഴയുടെ താളവും, ഇടിയും മഴവില്ലുമൊക്കെയാണ്. ഉദയവേളയിലും അസ്തമയത്തും സൂര്യന്റെയും ആകാശത്തിന്റെയും മനോഹരിതയെ വർണ്ണി ക്കുന്നു കവി. കിഴക്ക് മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പുത്രനായിട്ടാണ് സൂര്യനെ അദ്ദേഹം സങ്കൽപ്പിക്കുന്നത്. സന്ധ്യാസമയത്തെ അതിമനോഹരമായ ദൃശ്വങ്ങൾ വർണിക്കാ നായി പടിഞ്ഞാറ് തടാകത്തിൽ കുളി കഴിഞ്ഞ പൊൻപട്ടു ടുത്ത് സൂര്യദീപവും കൈയിലേന്തി പ്രാർത്ഥനക്കായി ചെല്ലുന്ന പെൺകൊടി എന്ന പ്രയോഗമാണ് ഉപയോഗിച്ചി രിക്കുന്നത്. പ്രകൃതിമാതാവിനെ തിരഞ്ഞ് അലയുന്ന കുട്ടി, മാതാവ് സാധുവായ കർഷകന് നൽകാൻ കരുതിവെച്ച രത്നങ്ങൾ നിറഞ്ഞ ഇരുമ്പുപെട്ടികളും പത്തായങ്ങളു മെല്ലാം നിറച്ചുവെച്ചിരിക്കുന്ന ആകാശമാകുന്ന തട്ടിൻപു റത്തും എത്തി.

എന്നാൽ അവിടെയും കണ്ട് കിട്ടിയില്ല മാതാ വിന. കവി കവിതയിൽ മഴവില്ലിനെ മാണിക്യമാലയായും ഇടിമിന്നലിനെ അരഞ്ഞാണമായും ഉപമിക്കുന്നു. ഇവ പ്രക തിമാതാവിന്റെ ആഭരണങ്ങളാണ് എന്നാണ് കവി പറയുന്ന ത്. പ്രപഞ്ചത്തിലെ കുയിലിന്റെ പാട്ട് താരാട്ടായും അരുവി യിലെ ഓളങ്ങൾ മാതാവിന്റെ കരഘോഷമായും താരതമ്യം ചെല്ലുന്ന കവി കവിതയിൽ പലയിടത്തും ചമൽക്കാരഭംഗി യും, പ്രയോഗഭംഗിയും ഉപയോഗപ്പെടുത്തുന്നു. ഇത് വഴി കവിതയുടെ അർത്ഥവും മനോഹാരിതയും വർധിപ്പിക്കാൻ സാധിക്കുന്നു. ഉദാഹരണമായി സവിശേഷ പ്രയോഗ ഭംഗിയുള്ള സുര്യോദയവും അസ്തമയവും ചമൽക്കാരഭംഗി ഉൾക്കൊള്ളുന്ന മഴവില്ലിന്റെയും ഇടിമിന്നലിന്റെയും വിശേ ഷണങ്ങളും കവിതയുടെ മാറ്റ് കൂട്ടാൻ സഹായിക്കുന്നു. എല്ലായിടത്തും പ്രകൃതിമാതവാവിന്റെ കാൽപ്പാടുകൾ കണ്ട ത്തുന്ന കുട്ടിക്ക് മാതാവിനെ മാത്രം കാണാൻ സാധിക്കുന്നി ല്ല. ഇവിടെ ഭൂമിയാണ് പ്രകൃതിമാതാവ് എന്ന സങ്കൽപ്പം കവി കൊണ്ടുവരുന്നു. പ്രകൃതിയുടെ ഭംഗി വർണിക്കുന്നതും പല കാര്യങ്ങളുമായി ഉപമിക്കുന്നതും വഴി കവിതയുടെ ഭംഗി വർധിപ്പിക്കുവാനും കവിക്ക് സാധിക്കുന്നു.

ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഒരുപക്ഷെ ഭാവിത ലമുറ എന്തെന്ന് അറിയാതെ വരുന്നതുമായ ഒന്നായിരിക്കാം പ്രകൃതിഭംഗി. വനനശീകരണവും, ആഗോളതാപനവും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കു വാൻ ഈ കവിത മുതൽക്കൂട്ടാകുന്നു.

Question 12.
“കേരളത്തുമൊഴിയെന്നു കേട്ടാൽ മതി,
കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം”
“ജനിക്കും നിമിഷം തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം അതിനാൽ ഭാരതൻ പോ ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ” (വെണ്ണിക്കുളം) (കുഞ്ഞുണ്ണി)
രണ്ടു കാവ്യഭാഗങ്ങളിലെയും മാതൃഭാഷയോടുള്ള സമീപനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മാതാവാണ് ഏതൊരു വ്യക്തിയുടെയും ആദ്യ ഗുരു. ഒരു കുഞ്ഞു ജനിച്ചു വീഴുന്നത് മുതൽ പലതും പഠിച്ചു തുട ങ്ങുന്നു. മാതൃഭാക്ഷ ആണ് ഏതൊരുവനും ആദ്യം വശമാക്കുന്ന ഭാഷ. നമ്മുടെ മാതൃഭാഷ മലയാളം ആണ്. ശ്രേഷ്ഠമായ ഭാഷ ആയി അംഗീകരിച്ചിട്ടും ഇന്നും പലരും പുച്ഛത്തോടെ ആണ് ഈ ഭാഷയെ കാണുന്നത്. നമ്മുടെ മാതൃ ഭാഷ മലയാളം ആണെങ്കിലും ഇതിനും വേണ്ട പ്രാധാന്യം ലഭി ക്കുന്നില്ല. മലയാളം വിഷയത്തോടുതന്നെയുള്ള ജനങ്ങളുടെ മനോഭാവം വളരെ വേദനജനകം ആണ്. മക്കളെ മലയാളം മീഡിയത്തിൽ പഠിപ്പിക്കുന്നത് മേശമായി കാണുന്ന ഒരു തല മുറയാണ് ഇന്ന് വളർന്നു വരുന്നത്. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് മലയാളഭാഷയ്ക്ക് നാം നൽകേണ്ടത്. ഓരോ വ്യക്തിയുടെയും ഉള്ളിൽ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ട്. കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തു ന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷ പഠനം ഏറെ സഹായകരമാകുന്നു. ആസ്വാദനശേഷി വളരാനും സഹൃദ ത്വവും നേടാനും മാതൃഭാഷ പഠനം ഏറ്റവും അത്യാവശ്വം ആണ്.

Question 13.
“ആയിരം മണിയുടെ നാക്കടിക്കിടാമൊറ്റ വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? (പെരുന്തച്ചൻ)
അസൂയമൂലം മകനെക്കൊന്ന പിതാവ് എന്ന കുറ്റാരോപണ ത്തിൽ ഹൃദയം തകർന്ന പെരുന്തച്ഛന്റെ പ്രതികരമാണിത്. ഈ വാക്കുകളിൽ തെളിയുന്ന സാമൂഹിക വിമർശനം കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യസ്വഭാവവുമായി ബന്ധപ്പെടുത്തുന്ന വരികളാണിത്. മനുഷ്യനെ പോലെ മണികൾക്കും നാവുണ്ട്. രണ്ടും നൽകു ന്നത് ശബ്ദധോരണിയാണ് ആയിരം മണിയുടെ നാവ് മുടി ക്കെട്ടാൻ ആർക്കും കഴിയും. പക്ഷേ മനുഷ്യന്റെ അപവാദ പ്രചാരണത്തെ തടുക്കാൻ കഴിയില്ല. അപവാദം പറയുക എന്നത് മനുഷ്യന്റെ സഹജവാസനയാണ്. അത് പറയാനും കേൾക്കാനും മനുഷ്യന് താല്പ്പര്യവുമാണ്. അതിനെ തടു ക്കാൻ ആർക്കും സാധിക്കില്ല എന്നാണ് പെരുന്തച്ഛൻ പറ യുന്നത്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 14.
“വെള്ളക്കടലാസിരുന്നു മുഷിയുന്നു. പേന കോട്ടുവായിടു ന്നു. കഷ്ടം! കവിത വരുന്നില്ല.”? (കളിയച്ഛൻ ജനിക്കുന്നു.
ഇത്തരം പ്രയോഗങ്ങൾ പി. കുഞ്ഞിരാമൻ നായരുടെ അപ്പോ ഴത്തെ മാനസികാവസ്ഥ അവതരിപ്പിക്കുന്നതിന് എത്രമാത്രം പര്യാപ്തമാണ്? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാമൻ നായ രുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവി തയാണ് കളിയച്ഛൻ. ‘കളിയച്ഛൻ’ എന്ന കവിതയുടെ രച നാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവ ങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവുമാണ് ‘കളിയച്ഛൻ ജനിക്കുന്നു’ പാഠഭാഗം ഒറ്റപ്പാലത്തു നടന്ന സാഹിത്യപരിഷത് സമ്മേളനത്തെക്കു റിച്ചു പറഞ്ഞുകൊണ്ടാണ് പാഠഭാഗം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മഹാകവി വള്ളത്തോളിന്റെ മംഗ ഉപത്ര പാരായണവും ഡോക്ടർ രാധാകൃഷ്ണന്റെ ഇംഗ്ലീഷി ലുള്ള പ്രസംഗവും അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് എൻ.വി. കൃഷ്ണവാരിയരുടെ കഴിവിനെയും പി.കുഞ്ഞി രാമൻനായർ പ്രശംസിക്കുന്നു. പിന്നീട് മഹാകവി ജി.യും വൈലോപ്പിള്ളിയും, ഒളപ്പമണ്ണയുമെല്ലാം അവരുടെ കവിത കൾ അവതരിപ്പിച്ചു.

പിറ്റേന്ന് കവിത വായിക്കേണ്ടത് താനാണെന്ന് പി.കുഞ്ഞി രാമൻ നായർ ഓർക്കുന്നു. സന്ധ്യക്ക് ലക്കിടിയിൽ വണ്ടിയി റങ്ങി. ഭാരതപുഴയുടെ തീരത്തു കൂടെ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെ ഉണർത്താൻ ആ കാഴ്ച കൾക്കൊന്നും കഴിഞ്ഞില്ല.

സൂര്യനുദിക്കുന്നതിനു മുൻപ് കവിത എഴുതിയേ തീരൂ. പക്ഷേ മനസ്സിൽ മറ്റു പല കഥാപാത്രങ്ങളും കയറിയിരി പ്പാണ്. യാത്രകൾക്കിടയിൽ കവിതയെഴുതിയിരുന്ന, അഞ്ചു മിനിറ്റിൽ ഇരുന്നൂറുവരി കവിതയഴുതിയിരുന്ന തന്റെ കഴിവ് ഇപ്പോൾ എവിടെപ്പോയി എന്ന് ലേഖകൻ അത്ഭുതപ്പെ ടുന്നു. ഇതിനുമുൻപും ചില സമ്മേളനങ്ങളിൽ കയ്യിൽ കവി തയില്ലാതെ ചെന്നപ്പോൾ തോന്നിയത് പാടിയിട്ടുണ്ടെങ്കിലും ഇത്തവണ അത്രയും മഹാന്മാർക്കു മുന്നിൽ അങ്ങനെ ചെയ്യാൻ കഴിയില്ല. പുഴയിലെ ഓളങ്ങളും, പാതിരാക്കാറ്റു മെല്ലാം തന്നോട് കവിതയെപ്പറ്റി ചോദിക്കുന്നതായി അദ്ദേഹ ത്തിന് തോന്നുന്നു. കഴിഞ്ഞ ദിവസം കൂട്ടാളി വലിയനമ്പ്വാർ പറഞ്ഞ കഥകളിലൂടെയും വേഷത്തിന്റെയും കാര്യം ലേഖ കൻ ഓർക്കുന്നു. ഒരു മിന്നൽ പോലെ മനസ്സിലേക്ക് ആ കഥ ഓടിയെത്തി. ഇടിയും മിന്നലുമായി പെയ്യുന്ന മഴയുടെ അക മ്പടിയോടെ അദ്ദേഹത്തിന്റെ മനസ്സിലെ കവിത കടലാസിൽ അക്ഷരങ്ങളായി രൂപം പ്രാപിച്ചു.

‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന തിന്റെ സൗന്ദര്യം കൂടിയാണ് നവോദയം, ‘നവോന്മേഷം, അഭി നയവികാസം, പഞ്ചവർണക്കിളികളുടെ മധുരകാകളി, കൺമുന്നിലെങ്ങും കാമനീയ കാവ്യപ്രപഞ്ചം. തന്റെ മന സ്സിലെ അനുഭൂതികളെ പ്രകൃതിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണിക്കുന്നത് തീവണ്ടികയറി അദ്ദേഹം ഒറ്റപ്പാലത്തേക്ക് യാത്രതിരിക്കുന്നു. വീണ്ടും സാഹിത്യപരിഷത്ത് സമ്മേളനവേദിയിലേക്കാണ് ലേഖകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതാപരായ ണത്തിനുള്ള സമയമായി. സദസ്സിന്റെ മുൻനിരയിൽ സന്നി ഹിതനായിരുന്ന വള്ളത്തോളിന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്ക്കരിച്ചാണ് ലേഖകൻ വേദിയിലേക്ക് കയറിയത്. കേരളത്തിന്റെ സംസ്കാരത്തിന്റെയും, സൗന്ദര്യത്തിന്റെയും, സന്ദേശത്തിന്റെയും, പുളകമണിഞ്ഞ് പൂർണ്ണചന്ദ്രപ്രഭയെ യാണ് വള്ളത്തോളിനെ ലേഖകൻ വിവരിക്കുന്നത്. കവിത വായിച്ചു കഴിഞ്ഞപ്പോൾ സദസ്സ് മുഴുവൻ കരാഘോഷം മുഴ ക്കി.

വേദിയിൽ നിന്നിറങ്ങിയപ്പോൾ മാതൃഭൂമി ആഴ്ചപ്പതി ഷിന്റെ പത്രാധിപർ എൻ.വി. കൃഷ്ണവാരിയർ ലേഖകനോട് ആ കവിത പ്രസിദ്ധീകരിക്കാനായി, ആവശ്യപ്പെടുന്നു. ആ കവിതയുടെ പേര് ‘കളിയച്ഛൻ’ എന്നായിരുന്നു. “ഒരു ഗന്ധർവ ഗായകനെപ്പോലെ കുഞ്ഞിരാമൻ നായർ രംഗവേ ദിയിൽ വിളങ്ങി” എന്ന് ഒരു പത്രത്തിൽ ആ കവിത അദ്ദേഹം പാരായണം ചെയ്ത രംഗത്തെ വർണ്ണിച്ചെഴുതിയതു ഓർത്തു കൊണ്ട് ലേഖനം അവസാനിക്കുന്നു.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 15.
“ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ പൈയ്ക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന പാവത്തിൽ കാണാം പടച്ചവനെ..”? (വേദം)
“എല്ലാം അമ്മയിൽനിന്നു പഠിച്ചു. ജീവിതത്തിന്റെ നേർവഴി കളിലൂടെ നടന്നു. (ഭൂമിയുടെ സ്വപ്നം)
മുകളിൽ നൽകിയ സന്ദർഭങ്ങളും പാഠഭാഗങ്ങളും വിശക ലനം ചെയ്ത് ‘അമ്മ പകരുന്ന ജീവിത പാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദനയായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ. ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറ യുന്നു. വിശക്കുന്നത് ആഹാരം നൽകുന്നതിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസിച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ച വനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റു മുള്ളവരുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹ ത്തായ പാഠമാണ് അവർ പഠിപ്പിക്കുന്നത്. ഏതു മഹത് ന്ഥത്തിൽ നിന്നുള്ള അറിവിനേക്കാളും വലുതാണ് ആ പാഠം.

Question 16.
“നിങ്ങളെല്ലാം ഇന്ന് കാണുന്ന ഈ ജീവിതം സുയോധനൻ അന്നെനിക്ക് ദാനമായി നൽകിയ ജീവതമാണ്.”
“ബന്ധം കൊണ്ടും ലോഭംകൊണ്ടും ഭയംകൊണ്ടും യാതൊ ന്നുകൊണ്ടും ഈ മാർഗത്തിൽ നിന്ന് കർണ്ണന് ഇനി പിന്മാറ്റ (ധർമ്മിഷ്ഠനായ രാധേയൻ മില്ല.”
മുകളിൽ നൽകിയ സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് കർണ്ണൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാര തത്തിൽ ഏറ്റവും തലയുയർത്തി നിൽക്കുന്ന കഥാപാത്രങ്ങ ളിലൊരാളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂത പുത്രനായാണ് കർണ്ണൻ വളരുന്നത്.
നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയു ദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറപ്പിക്കുന്നത്. യുദ്ധ ത്തിനു മുൻപൊരു ദിനം ശ്രീകൃഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷ ത്തേക്കു വരുകയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസ നമാണ് വാസുദേവൻ ‘കുന്തിപുത്രന് ‘ വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേധിക്കുന്നു.

ദുര്യോധനനെ നടു കടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു. ആത്മാർത്ഥത, വിശ്വ സ്തത, ത്വാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ. നിസ്വാർഥനായ കർണൻ പ്രാണനേ ക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരി യിലെ അഭ്യാസപ്രകടന ദിനത്തിൽ കൃപാചാര്യർ കുലം അന്വേഷിച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവും തിരിച്ചു നൽകിയ ദുര്യോധനനോടുള്ള കൂറും കടപ്പാടും അചഞ്ചല മാണ് എന്ന് പറയുന്നിടത്താണ് കർണ്ണന്റെ വ്യക്തിത്വത്തിന് ശോഭയേറുന്നത്.

അർത്ഥത്തെ വില വെക്കുന്ന വ നല്ല അർത്ഥത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപുത്രനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തിലൂടെ വാഗ്ദാനങ്ങളിൽ മയ ങ്ങാത്ത തന്റെ സ്വപ്രത്യയസ്ഥര്യം കർണ്ണൻ വെളിവാക്കു ന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും ദുര്യോധനനെ കൈവി ടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴു ന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണൻ സമാ ന ക ളില്ലാത്ത പൗരുഷത്തി ആത്മാർത്ഥതയുടെയും ആൾരൂപമാണ്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 17.
ആശയം, പ്രയോഗഭംഗി തുടങ്ങിയവ പരിഗണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

മഴയുടെ തില്ലാന

മഴ പെയ്യുന്നു മഴ പെയ്യുന്നു
പുഴയിൽ മീനുകൾ തുള്ളുന്നു
ഇലയിൽ തകിലും മലയിൽ തപ്പും
കിണറിൽ തുടികളുമുണരുന്നു.

കടലിൽ നിന്നും പൊങ്ങിയ നിരേ
പുക പോലുയരെപ്പോവുന്നു
അവിടെയതിന്നു തണുക്കുന്നു.
ചെറുതുള്ളികളായുറയുന്നു

പലതുള്ളികളൊരു പെരുതുള്ളി
മുകിലാ നീരിൻ കൂടാരം
കുളിരിൽ പിന്നതു തകരുമ്പോൾ
മണിമണിയായിപ്പെയ്യുന്നു.

കുടവും കുളവും നിറയുന്നു
തവളകൾ കുരവയിടുന്നപ്പോൾ
മഴ പെയ്യുന്നു മഴ പെയ്യുന്നു
കടലിൽ തിരതൻ തില്ലാന (സച്ചിദാനന്ദൻ)
Answer:
ആസ്വാദക്കുറിപ്പ്
ശിർഷകം
കവിയെക്കുറിച്ചുളള സൂചന
മഴയുടെ തില്ലാന ശീർഷകത്തിന്റെ മാധുര്യം

  • ആശയം, കാവ്യഭംഗികൾ
  • മനോഹരമായ ഈണം
  • സംഗീതം സാന്ദ്രമാകുന്ന മഴയുടെ പൊത്ത് പ്രകൃതിയിൽ മഴയുടെ സൗന്ദര്യം തീർക്കുന്ന വിസ്മയ ങ്ങൾ കിണറിലും, തോട്ടിലും, പുഴയിലും, കടലിലും ചെടിക ളിലുമെല്ലാം അനുഭൂതികൾ സമ്മാനിക്കുന്ന മഴയനുഭവം . അക്ഷരങ്ങളുടെ ആവർത്തനത്തിലൂടെ സൃഷ്ടിക്കുന്ന ശബ്ദഭംഗി.