വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam വംശം Vamsam Notes Question and Answer improves language skills.

Vamsam Notes Question Answer Class 9 Malayalam Adisthana Padavali Chapter 4

9th Class Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Vamsam

Class 9 Malayalam Vamsam Notes Questions and Answers

Question 1.
“എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം
എടൽക്കെന്തൊരു സൗകുമാര്യം!”
“ദാരുവിൽ നിന്നെപകർത്തണമെന്നെന്റെ
വേരു ദാഹിച്ചിതാ നോക്കിനിൽക്കു”
ഉറുമ്പിന്റെ പ്രവൃത്തി ജീവിതമാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
എണ്ണ മിനുങ്ങുന്ന ഉറുമ്പിന്റെ സൗന്ദര്യത്തെ ആരാധനയോടെ നോക്കുകയാണ് കവി ഇവിടെ. മാത്രമല്ല എള്ളു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്, എള്ള് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്ന് കൂടി പറയുകയാണ് കവി. ഒരു മരത്തിൽ കൊത്തി വെയ്ക്കുന്നതു പോലെ തന്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വെയ്ക്കണം എന്ന് കവി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവുമാണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസാരമായി ചെയ്യുന്നത്, ഭൂമിയിലെ ഏറ്റവും നിസാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാൻ ഉണ്ട് എന്ന് ആവിഷ്ക്കരിക്കുകയാണ് കവി

Question 2.
“രാവുപകൽ സന്ധ്യയിലുഷസ്സില്ലാതെ
വേലയെടുത്ത മരിച്ചുപോകും
പാവമേ! നിന്നെത്തുടച്ചുനീക്കുന്നതും
പാപമെന്നോർത്തേ മടിച്ചു നിൽക്കു”
ഉറുമ്പുകളോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കു നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പരിശോധിക്കുക?
Answer:
ഏറ്റവും ലളിതവും ചെറുതും നിസാരമെങ്കിലും നിരന്തരമായി മരണം വരെ അധ്വാനിക്കുന്ന ഒരു ജീവിയോടുള്ള അനുതാപവും സഹതാപവും ആണ് ഈ വരികളിൽ തെളിയുന്നത്. താൻ നിരന്തരമായി ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു. ഒരു ചെറു കരസ്പർശം പോലും തന്റെ ജീവനെ അപഹരിക്കുന്നതാണ്. എങ്കിൽ പോലും ഒന്നുമേ ഒരു പ്രതിസന്ധിയല്ല ‘ഐകമത്യം മഹാബലം’ എന്ന തത്വത്തെ മാത്രം സ്മരിച്ചു പോകുകയാണ് കവി. അതുകൊണ്ടു തന്നെ തന്റെ അടുക്കളയിൽ കയറിയ ഉറുമ്പിനെ തുടച്ചു നീക്കാൻ തനിക്കു മനസ്സ് അനുവദിക്കുന്നില്ല എന്ന് കവി സാക്ഷ്യപെടുത്തുകയാണ് ഇതിലൂടെ.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 3.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ച ചെയ്യുക.
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവിയാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തിനകത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാലത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാകത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കുള്ളത്. അതു കൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.

Question 4.
“പേമഴക്കാലത്തു സ്വാദുവാമീരി
സോദരർക്കൊത്താസ്വദിക്ക നല്ല”
-വിജയലക്ഷ്മി
“പദാർഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം”
പ്രേമസംഗീതം
(ഉള്ളൂർ എസ്. പരമേശ്വരയ്യർ)
രണ്ടു കാവ്യഭാഗങ്ങളിലെയും ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?.
Answer:
കൂട്ടമായും സമൂഹമായും ജീവിക്കുന്ന ജീവികളാണല്ലോ ഉറുമ്പുകൾ. ഏറ്റവും ചെറിയവർ അവരേക്കാൾ ചെറുത് വരെ ഒത്തിരി പേർക്കായ് പങ്കുവെയ്ക്കുന്നു. ചെറുതായിരിക്കുന്നതിന്റെ ഒന്നിത്വമാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്. ഭൂമിയിൽ ഏറ്റവും ചെറിയവനും അത്രമേൽ വലിയവനാകാൻ കഴിയും എന്നതാണ് ഈ വരികൾ പുലർത്തുന്ന ആശയം. മഹാകവി ഉള്ളൂരിന്റെ വിശ്വദർശനം വെളിപ്പെടുത്തുന്ന കവിതയാണ് പ്രേമ സംഗീതം. ഈ ഭൂമിയിലെ ഏക മതം സ്നേഹമാണ് എന്ന് ഉദ്ഘോഷിക്കുകയാണ് ഈ കവിതയിലൂടെ, ഉള്ളൂരിന്റെ കഴ്ചപ്പാടിൽ പ്രപഞ്ചം മുഴുവൻ സ്നേഹമാണ്. ഉള്ളൂരിന്റെ അഭിപ്രായത്തിൽ പ്രാണി കുലത്തിന്റെ ഗുണം തന്നെ ആണ് പരസ്പര പ്രേമം. പരസ്പരം സഹകരിച്ചും കൂട്ടത്തോടെയും ഒന്നായ് ജീവിക്കുന്ന സമൂഹമാണ് ഉറുമ്പുകൾ. മനുഷ്യരുടെ ജീവിതത്തിൽ പകർത്താൻ കഴിയുന്ന ധാരാളം പാഠങ്ങൾ ഈ ജീവികൾ പങ്കുവയ്ക്കുന്നുണ്ട്.

Question 5.
ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത് ? കണ്ടെത്തുക
Answer:

  • അധ്വാന ശീലം
  • മടിയും തളർച്ചയുമില്ലാത്ത അധ്വാനം
  • പരസ്പരം പങ്കു വെക്കൽ
  • കരുതൽ
  • പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം

Question 6.
പാതകത്തിൻമേൽത്തെറിച്ചതോത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി ഈ വരികളിൽ തെളിയുന്ന കാവ്യഭംഗി വ്യക്തമാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വരികൾ കവിതയിൽനിന്ന് കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • പേമഴക്കാലത്തു സ്വാദുവാമിത്തരി
    സോദരർക്കൊത്താസ്വദിക്ക നല്ല.
  • ദാരുവിൽനിന്നെപ്പകർത്തണമെന്നെന്റെ
    വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ.

കവിതയിലെ ഓരോ വരിയും കാവ്യത്മകമാണ്. വളരെ വലിയ ആശയങ്ങളെ വളരെ താളാത്മകമായും ഇമ്പമായും അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരികളിലും. കവിതയിലുടനീളം ഉറുമ്പിനോടുള്ള കവിയുടെ സ്നേഹവും അതിന്റെ അധ്വാന ശീലത്തോടുള്ള കവിയുടെ ആദരവും ഏറിവരുന്നതായി കാണാം. പാതകത്തിൻ മേൽ തെറിച്ച തേങ്ങാത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി എന്ന് പറയുന്ന വരികളിൽ ആവർത്തിച്ചുള്ള അക്ഷര പ്രയോഗവും കാവ്യത്തിന്റെ ഓരോ വരിയുടെയും മാറ്റ് കൂട്ടുന്നുണ്ട്. അനുകൂലമായ പദങ്ങളുടെ സംയോഗവും കാവ്യത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു കവിതയിലെല്ലായിടത്തും തെളിഞ്ഞു കാണുന്ന ഈ പദ സംയോഗങ്ങൾ ചേർന്നാണ് കവിത ജനിപ്പിക്കുന്ന ആശയ തലങ്ങൾക്കു ഇത്രയും മനോഹാരിത കൈ വന്നത്. ചെറിയവരിൽ ചെറിയവനായ അല്പപാണി വലിയ മനുഷ്യകൂട്ടങ്ങൾക്ക് നൽകുന്ന മഹത്തായ സന്ദേശമാണ് ഈ കാവ്യത്തിൽ.

Question 7.
മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക?
Answer:
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവകണങ്ങൾ നമുക്ക് തരുന്ന അനുഭവങ്ങൾ അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്ക്കരിക്കുന്ന വരികളാണ് ഇവിടെ തന്നിരിക്കുന്നത്. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ വളരെ ചെറിയ ഒരു ജീവനാണല്ലോ,ആരുടെ എങ്കിലും പാദത്തിനടിയിൽ പെട്ടാൽ പോലും ചതഞ്ഞരിക്കാവുന്ന കുഞ്ഞു ജീവൻ, എന്നാൽ അതിനു പോലും മറ്റുള്ളവർക്കു മാതൃകയാകാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിൽ ഒതുക്കാനുള്ള കഴിവുണ്ട്. അതിനു മേൽ ഇരിക്കുന്ന മഞ്ഞുതുള്ളികൾക്കോ അതിനെക്കാൾ മഹത്വപൂർണമായ മറ്റൊരു ലോകത്തെ ഉൾക്കൊള്ളനുള്ള കഴിവുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കു വയ്ക്കുന്നത്.

വംശം Notes Vamsam Question Answer Class 9 Adisthana Padavali Chapter 4

Question 8.
സ്മാരകത്തിലെ അപ്പുപ്പൻ താടിയെയും വിജയലക്ഷ്മിയുടെ ഉറുമ്പുകളെയും താരതമ്യം ചെയ്തു ചെറു കുറിപ്പ് തയ്യാറാക്കുക?
Answer:
ചെറുതായിരിക്കുന്നതിന്റെ മഹത്വം, ഭൂമിയിലെ ചെറിയ ജീവികൾ തരുന്ന വലിയ ജീവിത പാഠങ്ങൾ, ലാളിത്യം അവ ഒടുവിൽ മനുഷ്യനും പ്രകൃതിക്കുമായി മാറ്റിവെക്കുന്ന മൂല്യങ്ങൾ എന്നിവ വരും തലമുറകളിലേക്ക് പകരുന്ന കവിതകളാണ് വീരാൻ കുട്ടി മാഷിന്റെ സ്മാരകവും വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന വംശം എന്ന കവിതയും. ഇരുകവിതകളും പുലർത്തുന്ന മിതത്വം എളിമ എന്നിവ പകരുന്നത് ലോകത്തിൽ എല്ലാ മനുഷ്യരും തിരിച്ചറിയേണ്ട മൂല്യങ്ങളാണ്. ഏറ്റവും എളിയവർ പഠിപ്പിക്കുന്ന പാഠം പകരുന്ന ഊർജമാണ് ഈ കവിതകളുടെ ഉള്ളടക്കം. രാപകലില്ലാതെ അധ്വാനിക്കുന്ന ഉറുമ്പുകളും, ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഉറുമ്പുകളും അപ്പുപ്പൻ താടിയും വാഗ്ദാനം ചെയ്യുന്ന നൈതികത ഒന്ന് തന്നെ ആണ്.

Question 9.
എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് ?
Answer:
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്ത തുമായ ശരീരപ്രകൃതമായതിനാൽ.

Question 10.
നീ, ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള പൂവാങ്കുരുന്നിലക്കാടുചുറ്റി, വൻ മലപോലെ വഴിമുടക്കാൻ നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി, നീലക്കിഴാനെല്ലി, മുക്കുറ്റി പൂക്കുന്ന മുലയ്ക്ക് മൺകുനക്കോട്ട് പറ്റി, ആകെത്തിരക്കിട്ട കത്തേയ്ക്കുപോകയാണായാ സമില്ലാച്ചുമട്ടുകാരി. ഈ വരികളിൽ മനുഷ്യനോട് സംവദിക്കപ്പെടുന്ന ആശയം എന്ത്?
Answer:
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസീകമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam പദം പദം ഉറച്ചു നാം Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer പദം പദം ഉറച്ചു നാം

Question 1.
ചിത്രവും വരികളും വിശകലനം ചെയ്യുക. ലഭിച്ച ആശയങ്ങൾ വിവിധ വ്യവഹാരരൂപങ്ങളിൽ ആവിഷ്കരിക്കുക.?
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 1
Answer:

  • കവിതയുടെ പശ്ചാത്തലത്തിൽ കാണുന്ന ചിത്രം നോക്കി നിങ്ങളുടെ മനസിൽ വരുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചു കവിതയോ കഥയോ, മറ്റു ചിത്രങ്ങളോ ആവിഷ്ക രിക്കുക
  • കവിതയ്ക്കു ഉചിതമായ തലക്കെട്ട് നിർമിക്കുക,
  • ആശയങ്ങൾ കാവ്യത്മകമായി അവതരിപ്പിക്കുക
  • കഥയ്ക്ക് അനുകൂലമായ തലക്കെട്ടും സന്ദർഭവും നൽകി അനുയോജ്യമായ ഭാഷയിൽ എഴുതുക
  • ചിത്രങ്ങൾ വരയ്ക്കുക ആശയം വിപുലമാക്കുക

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

Question 2.
ജി യുടെ കവിതകൾ കണ്ടെത്തി ക്ലാസ്സിൽ അവതരി പ്പിക്കുക?
Answer:
നക്ഷത്രഗീതം
എരിയും സ്നേഹാർദ്രമാ-
മെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടേ
ദിവ്യമാം ദുഃഖജ്വാല;

എങ്കിലും, നെടുവീർപ്പിൻ
ചുമരേഖയാൽ നൂനം
പങ്കിലമാക്കില്ലെന്നും
ദേവമാർഗ്ഗമാം വാനം;

എങ്കിലും മദീയാത്മ
വ്യാപിയാമുഷ്മാവാർക്കും
പങ്കിടില്ലാജന്മാന്തം
ഞാനതിലെരിഞ്ഞാലും.

എൻചിതയിങ്കൽത്തന്നെ
യാണു ഞാനെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ
പഥികൻ ദർശിക്കുന്നു.

വീണു ഞാനാകാശത്തി-
ന്നത്യാഗാധതയിങ്കൽ
ത്താണുപോയേക്കാം മൂർച്ഛ-
ധീനമായ; ല്ലെന്നാകിൽ,

ഭസ്മമായേക്കാം; തീരെ
ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം-
എന്നാലുമിതു സത്യം

ജീവിതമെനിക്കൊരു
ചൂളയായിരുന്നപ്പോൾ,
ഭൂവിനാ വെളിച്ചത്താൽ
വെന്മ ഞാനുളവാക്കി.

ആമുഖം

ജി യുടെ കവിതകൾ എല്ലാം പരിസ്ഥിതി സൗന്ദര്യത്തിൽ മുങ്ങി ആറാടി നിൽക്കുന്ന കവിതകളാണ് പരിസ്ഥിതിയുടെ സ്പർശനങ്ങളെ ജീവിതത്തിന്റെ പൊരുളാക്കി തീർക്കാൻ ജിയുടെ കവിതകൾക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു കൃതിയാണ് നക്ഷത്രഗീതവും. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മവാർഷിക ദിനമാണ് ജൂൺ 3. അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. മനോഹരമായ പദങ്ങളിൽക്കൂടി മഹത്തായ ആശയങ്ങൾ പകർന്നു നൽകാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റു കവികളിൽനിന്ന് വ്യത്യസ്ഥനാക്കി, മേഘത്തിനേയും മഴവില്ലിനേയും മറ്റും ആധാരമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന പല മിസ്റ്റിക് അനുഭൂതികൾക്കും ആവിഷ്ക്കാരം നൽകി. ഇത് പുതിയൊരു കാവ്യ സംസ്ക്കാരത്തിന്റെ ആവിർഭാവം കൂടിയായിരുന്നു. ഒറ്റ വായനയ്ക്ക് എന്നതിലുമുപരി യഥാർത്ഥ കവിതയ്ക്ക് അനവധി ആസ്വാദന തലങ്ങളും, അർത്ഥതലങ്ങളുമുണ്ടെന്ന് ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവുനൽകുന്നു.

പാഠാപഗ്രഥനം

യാത്ര ജീവിതമാകുന്നതും ജീവിതം യാത്രയാകുന്നതുമായ അനുഭവത്തിലൂടെയാണ് നാം കടന്നു വന്നത് .ഇവിടെ ജി യുടെ രണ്ടു വരിക്കവിതയിലുൾക്കൊള്ളിച്ചിരിക്കുന്നതു ജീവിതത്തിന്റെ മറ്റൊരു അനുഭവ തലമാണ്. ജീവിതത്തിൽ എന്നും സന്തോഷവും സുഖവും ആയിരിക്കണമെന്നില്ലല്ലോ .ജീവിതം എന്ത് തന്നെ സമ്മാനിച്ചാലും അതിനെ കൈനീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. കഠിനമായതെല്ലാം അതിജീവിക്കുകയും വേണമെന്ന തത്വമാണ് ഈ രണ്ടുവരിയുടെ പൊരുൾ എന്നു കാണാം

പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2

അറിവിലേക്ക്
പദം പദം ഉറച്ചു നാം Notes Question Answer Class 9 Adisthana Padavali Unit 2 2
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 – ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. 17-ാം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളതെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.

  • 1901 ജൂൺ മൂന്നിന് ജനനം
  • 1921 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
  • 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
  • 1931ൽ വിവാഹം, സഹധർമ്മിണി : സുഭദ്ര അമ്മ
  • 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
  • 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 1965 ജ്ഞാനപീഠം
  • 1978 ഫെബ്രുവരി രണ്ടിന് മരണം

ഓർത്തിരിക്കൻ

  • മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠ അവാർഡ് ലഭിച്ചത് ജി. ശങ്കര കുറുപ്പിനാണ്
  • മലയാളത്തിലെ മിസ്റ്റിക് കവിയാണ് ജി
  • പ്രകൃതി തത്വങ്ങൾ ജീവിതത്തിനോട് ചേർത്തുവെച്ച കൃതികൾ ആണ് ജി യുടേത്
  • ബഷീറിന്റെ നാടകമായ കഥാബീജത്തിന്റെ ആമുഖഗാനം ജി യുടെ നക്ഷത്ര ഗീതങ്ങളിലെ ഈ വരികളായിരുന്നു.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Notes Question and Answer improves language skills.

Manalkkoonakalkkidayiloode Notes Question Answer Class 9 Malayalam Adisthana Padavali Chapter 3

9th Class Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Manalkkoonakalkkidayiloode

Class 9 Malayalam Manalkkoonakalkkidayiloode Notes Questions and Answers

Question 1.
“അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി ”
ഈ വാക്യത്തിൽനിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?
Answer:
നജീബിന്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്പന നടത്തിയത്. ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്ഥത ഉളവാക്കുന്ന ഒരു ജീവിയാണ്. അതിന്റെ മുരളിച്ചയും മനുഷ്യന്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടുംപുറത്തുകാരന്റെ അസ്വാസ്ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. തന്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.

Question 2.
“മരുഭൂമിയിൽ മരിക്കുന്ന ഒട്ടകത്തിനറിയാം
നീരുറവയുടെ ആഴം
കിണറ്റിലെ തവളയോടു ചോദിക്കു
കടലിന്റെ വലുപ്പം’.
താജിൽ, വീണ്ടും
(സച്ചിദാനന്ദൻ)
ഈ കവിതാഭാഗത്തെ ആശയതലത്തിന്റെ അടിസ്ഥാനത്തിൽ ‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാവസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതുകൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായിരുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്വത്തിന്റെ വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 3.
ഗൾഫിലെ ആദ്യദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദ സന്ദേശം (വോയ്സ് മെസേജ് തയ്യാറാക്കുക. ?
Answer:
ഹക്കീമേ .. നീ എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കിമേ.. നിനക്ക് സുഖമാണോ നീ എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമേ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കീമേ.

Question 4.
വിമാനത്തിൽ നിന്നും എത്രയോ മണിക്കുറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുളള ആഹാരം.
അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർഥമെന്ത്? ഇതു പോലെ ‘പച്ച’ ചേർന്നു വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി അർഥതലം വ്യക്തമാക്കുക. ?
Answer:

  • വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം
  • പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
  • പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
  • പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം സ്വീകരിച്ചയാൾ
  • പച്ചമാങ്ങ – പഴുക്കാത്ത മാങ്ങ

Question 5.
“മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടു ജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാള നോവലിൽ ഇത് ആഴത്തിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവൽ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു”
പി. വത്സല
പി. വത്സല ‘ആടുജീവിത’ത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് മനസ്സിലാക്കിയല്ലോ. ഏറെ ചർച്ചചെയ്യപ്പെട്ട ഈ നോവൽ വായിച്ച് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക. കൂട്ടു കാരുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കാം.
Answer:
ബന്യാമിൻ എഴുതിയ മലയാള നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോകുന്ന നജീബും അദ്ദേഹത്തോടൊപ്പം സഹയാത്രികനായി വരുന്ന ഹക്കീമും അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളും മരുഭൂമിയിൽ സ്വപ്നങ്ങൾ തളിരിടും എന്ന് കരുതിയ സ്വപ്നങ്ങൾ തളർന്നു ഇല്ലതാകുകയും ചെയ്യുന്നതിന്റെ വാങ്മയ ചിത്രങ്ങളാണ് ആടുജീവിതം എന്ന നോവലിൽ ബെന്യാമിൻ വരച്ചു കാണിക്കുന്നത്. നജീബ് ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്, അയാൾ അനുഭവിച്ചു തീർത്ത യാതനകളാണ് ആടുജീവിതം ചർച്ച ചെയ്യുന്നത്. പച്ചയായ ജീവിത യാഥർഥ്യങ്ങളെ പുസ്തക രൂപത്തിൽ ആക്കുന്നത് ഇത് ആദ്യമായല്ല, എങ്കിൽ പോലും ഇത്രമേൽ തീവ്രമായ അനുഭവങ്ങളെ നേർകാഴ്ചപോലെ അനുഭവിപ്പിക്കുകയും വായനക്കാരനിൽ മരുഭൂമിയുടെ ചൂടും നീറ്റലും നായകൻ അനുഭവിക്കും പോലെ തീവ്രമായി തന്നെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ. ബെന്യാമിൻ എന്ന വ്യക്തിക്ക് നജീബിന്റെ കഥ ഒരു കേട്ടുകേൾവിയാണ് എന്നാൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ അത് ആട് ജീവിതമാക്കിയപ്പോൾ അത് ഒരുപാടു പേരിലേക്ക് പകർന്ന പെരുത്ത വേദനയായി മാറി.

സ്വന്തം കുടുംബത്തിന് വേണ്ടി മറുനാട്ടിൽ പോയി പെടാപ്പാട് പെടുന്നവരുടെ വേദനകളെ എല്ലാവരും മനസാ സ്മരിക്കുന്നതായി മാറി ആട് ജീവിതം എന്ന നോവൽ. തന്റെ ഉടമയുടെ ആയിരക്കണക്കിനാടുകളെ നോക്കുക എന്നതായിരുന്നു നജീബിന് കൊടുത്ത പണി. ആടുകൾക്കു കൊടുക്കുന്ന പരിഗണന പോലും ആ മനുഷ്യന് അയാൾ കൊടുത്തിരുന്നില്ല. ദുഷ്ടതയുടെ ആൾ രൂപമായിരുന്നു അയാൾ. അയാൾ നിരന്തരമായി നജീബിനെ ഉപദ്രവിച്ചിരുന്നു. ആരോഗ്യവനായ നജീബിന്റെ ശരീരം ഉണങ്ങിയ വിറകുകൊള്ളിപോലെയായി. അയാളിലെ അടങ്ങാത്ത വിശപ്പും ദാഹവും വറ്റിവരണ്ട കുബ്ബൂസിൽ ഒതുങ്ങി തീർന്നു, വീടും വീട്ടുകാരും അയാളുടെ കയ്യിലെ അച്ചാറുകുപ്പിയിലെ ഓർമകളും മണവും മാത്രമായി അവശേഷിച്ചു. എങ്കിലും മരണം വരെ തന്റെ പ്രതീക്ഷ അയാൾ കൈവിട്ടില്ല എന്നുള്ളതാണ്. ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകുമ്പോഴും പ്രതീക്ഷയുടെ വാതിലുകൾ നാമുക്ക് മുന്നിൽ തുറന്നു വരും എന്നും ആടുജീവിതം സാക്ഷ്യപെടുത്തുന്നു.

Question 6.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബി നാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക ?
Answer:

  • എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
  • താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ്?
  • നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം ?
  • ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ? അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
  • അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ട്.

മണൽക്കൂനകൾക്കിടയിലൂടെ Notes Manalkkoonakalkkidayiloode Question Answer Class 9 Adisthana Padavali Chapter 3

Question 7.
പതിപ്പ് നിർമ്മാണം
Answer:

  • ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കാം.
  • പതിപ്പ് നിർമ്മിക്കുമ്പോൾ
  • കട്ടികൾ വിവിധ ചുമതലകൾ ഏറ്റെടുക്കുക
  • ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുക
  • പതിപ്പിന്റെ രൂപകല്പന തയ്യാറാക്കുക
  • ആമുഖം തയ്യാറാക്കൽ
  • ശേഖരിക്കുക ക്രോഡീകരിച്ചു ക്ലാസിൽ പ്രദർശിപ്പിക്കുക.

Question 8.
തീം ലൈബ്രറി
Answer:
യാത്രാവിവരണങ്ങൾ, യാത്ര പ്രമേയമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാനുഭവങ്ങൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ലൈബ്രറി സജ്ജീകരിക്കുക.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Manalkkoonakalkkidayiloode Summary

മണൽക്കൂനകൾക്കിടയിലൂടെ Summary in Malayalam

ആമുഖം

നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്ന മുഖവാക്യത്തോടെ തുടങ്ങുന്ന കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. ജീവിതത്തിൽ ഒരുപാടു പ്രതീക്ഷകളോടെ മരുഭൂമിയിലേക്ക് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ആട് ജീവിതം. യാത്രകൾ എപ്പോളും രസമുള്ളതും മനോഹരവും ലളിതവും അത്രമേൽ ജീവിതപാഠങ്ങൾ തരുന്നത് മാത്രമാകണമെന്നില്ല. ചില യാത്രകൾ സ്വഷ്ടിക്കുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ ഒരായിസ്സു തന്നെ തികയാതെ വരും. നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില അനുഭവങ്ങൾ കൂടി ചില ജീവിത യാത്രകളാണ് ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ആടുജീവിതം. ചോര വാർക്കുന്ന ജീവിതം തന്നെയാണ് എന്ന് നിരൂപകർ രേഖപ്പെടുത്തുന്നത് വെറുതെയല്ല. ഒരു മനുഷ്യന്റെ സ്വപ്നസഞ്ചാരമായിരുന്നു ഈ യാത്ര ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള യാത്ര. യാത്രയവസാനിക്കുന്ന ഇടത്തു തന്നെ തന്റെ പ്രതീക്ഷകളും അവസാനിക്കുകയാണ്. ഒരുമനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അറ്റ ഒരുയാത്രയുടെ കഥയാണ് ആടുജീവിതം.

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

പാഠസംഗ്രഹം
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 1
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 2
നാട്ടിൽ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഏറെ പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോകാനൊരുങ്ങുന്നു. കൂടെ പരിചയ ക്കാരനായ ഹക്കീമും. സൗദി അറേബ്യയിലെ റിയാദിൽ വിമാനമിറങ്ങിയ അവർ അർബാബിനെ കാത്തിരിക്കുന്നു. അവിടെയെത്തിയ ആൾ അർബാബാണെന്ന് കരുതി രണ്ടുപേരും അയാൾക്കൊപ്പം പോകുന്നു. വളരെ പഴക്കം ചെന്ന വണ്ടിയിലാണവർ പോകുന്നത്. ഗൾഫിന്റെ വീഥികളിലൂടെ, വേഗം കുറഞ്ഞ വണ്ടിയിലൂടെ അവർ യാത്ര തുടരുന്നത് ഏറെ പ്രതീക്ഷകളോടുകൂടിയാണ്. അർ ബാബിന്റെ മോശമായ പെരുമാറ്റവും വണ്ടിയുടെ പിറകുവശത്തിരുന്നുള്ള യാത്രയുമെല്ലാം നജീബിനെ പ്രയാസപ്പെടുത്തിയെങ്കിലും ആ യാത്രയിലും ചില സന്തോഷങ്ങൾ കണ്ടെത്താൻ നജീബ് ശ്രമിക്കുന്നു. വിശപ്പും ദാഹവുമെല്ലാം ആ യാത്രയിൽ അവർക്കനുഭവപ്പെടുന്നു.

താൻ സ്വപ്നം കണ്ട് ഒരു ഗൾഫിലേക്കല്ല, തന്റെ യാത്ര എന്ന തോന്നലുണ്ടാകു മ്പോഴും നജീബ് സ്വയം ആശ്വസിക്കുന്ന ഭാഗവും ഇതിൽ കാണാം. മലയാള സാഹിത്യത്തിൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ധാരളം ചർച്ച ചെയ്യ പെട്ടിട്ടുണ്ട് അനുഭവകഥകളും ആത്മകഥകളും എല്ലാം മലയാള സാഹി ത്വത്തിൽ സമ്പന്നമാണ് എന്നാൽ ഇത്രമേൽ ആഴത്തിൽ ഒരു മനുഷ്യന്റെ ജീവിതം ചിത്രീകരിക്കപ്പെടുകയും ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തു കയും, അത്രമേൽ തീവ്രമായി ഒരാൾക്ക് അതിജീവിക്കാൻ സാധ്യമാകുമോ എന്ന ചിന്തയെ ലോകത്തിനു മുന്നിലവതരിപ്പിക്കുകയും ചെയ്ത ഒരു കഥ വേറെ ഉണ്ടാകില്ല എന്നു തന്നെ പറയാം. ഒരുമനുഷ്യന്റെ സ്വാപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒരു നിമിഷം കൊണ്ടവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആടു ജീവിതം. എന്നാൽ ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ഉള്ള അതിജീവനവും അവസാനം വരെയുള്ള വിശ്വാസവും ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്നു എന്നതിനുള്ള തെളിവാണ് ഈ കഥ.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 3

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9

അറിവിലേക്ക്

മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 4
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. കഥാകൃത്ത്, നോവലിസ്റ്റ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, അബീശഗിൻ, മഞ്ഞ വെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മർകേസ് ഇല്ലാത്ത മക്കൊണ്ടോ, തരകൻസ് ഗ്രന്ഥവരി, നിശബ്ദ സഞ്ചാ രങ്ങൾ തുടങ്ങിയ കൃതികൾ. ആടുജീവിതം 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ 2021- ലെ വയലാർ അവാർഡും നേടിയിട്ടുണ്ട്. ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായതോടൊപ്പം അത് സിനിമയായും ചിത്രീകരിച്ചിട്ടുണ്ട്.
മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam Class 9 5
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന മുഖവാക്യത്തോടെയാണ് ബെന്യമാമിന്റെ ആടുജീവിതം എന്ന നോവൽ പുറത്തിറങ്ങിയത്. 2008 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. നിരവധി പതിപ്പു കളിലൂടെ ആയിരക്കണക്കിന് വായനക്കാരെ ആകർഷിച്ച ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകളുമുണ്ടായിട്ടുണ്ട്. മറുനാടിനെക്കുറിച്ചുള്ള ആകാംക്ഷയും അന്വേഷണത്വരയും അവയിലൂടെ ആർജിക്കുന്ന പുതിയ അറിവുകളും അനുഭവങ്ങളും നമ്മളിൽ പുതിയ ഒരു ലോക വീക്ഷണം തന്നെ രൂപപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നുമലയാളിയുടെ വ്യക്തിപരവും സാമൂഹികപരവും സാംസ്കാരിവും സാമ്പത്തികവുമായ ജീവിതക്രമത്തിൽ വലിയ മാറ്റങ്ങളാണ് പ്രവാസിലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ആടുജീവിതം എന്ന നോവലിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ: ‘ മഴയ്ക്കു ശേഷം വരണ്ട മണ്ണിനു മീതെ പൊന്തി വന്ന പച്ച വിരിപ്പുകളിൽ ഒരു കുഞ്ഞു ചെടി നജീബിനു കൊടുക്കുന്നത് ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്’ നജീബേ, മരു ഭൂമിയുടെ ദത്തുപുത്രാ ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. അത് നിന്റെ ജീവനെ ചോദിക്കും. വിട്ടുകൊടുക്കരുത്…..
ബെന്യാമിൻ
(ഒരു അഭിമുഖത്തിൽ നിന്നും)

ഓർത്തിരിക്കൻ

  • യാത്രകൾ നൽകുന്ന അനുഭവങ്ങൾ വേറിട്ടതാണ്.
  • അവസാനം വരെയുള്ള ആത്മവിശ്വാസം ജീവിതത്തിൽ ശുഭാപ്തി വിശ്വാസം നൽകും.
  • ജീവിതം ഒരു യാത്രയാണ്.
  • പ്രതീക്ഷകൾ ഏതു പ്രതിസന്ധിയിലും മനുഷ്യനെ മുന്നോട്ട് നയിക്കും.

സ്മാരകം Smarakam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf സ്മാരകം Smarakam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Smarakam Summary

സ്മാരകം Summary in Malayalam

ആമുഖം

ഭൂമിയിലെ ഏറ്റവും വിനീതമായ ഒരു പറക്കലിനെ അവതരിപ്പിക്കുകയാണ് വീരാൻകുട്ടി സ്മാരകം’ എന്ന കവിതയിലൂടെ ഒരു അപ്പുപ്പൻ താടി ഏറ്റവും ലളിതമായി ആവിഷ്കരിക്കുന്നതിന്റെ സഞ്ചാരപാതയാണ് കവിതയുടെ പ്രമേയം. ജീവിതം തന്നെ യാത്ര എന്ന മനോഹരമായ ആവിഷ്കരണങ്ങളാണല്ലോ ഈ ഭാഗത്തു നാം കാണുന്നത്. മുൻപനുഭവിച്ചറിഞ്ഞ യാത്ര വിശേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രകൃതിയിലെ ഒരു ജീവകണം മനുഷ്യന് മുന്നിൽ ഏറ്റവും എളിമയോടുകൂടി അടയാളപ്പെടുത്തുന്ന ഒരു ജീവിത യാത്രയാണ് ഈ കവിതയിൽ. അത്രമേൽ മനോഹരമായ വാക്കുകൾ കൊണ്ട് ലാളിത്വത്തിന്റെ അതിരുകൾ കടന്നു വീരാൻകുട്ടി വായനക്കാരിൽ കോറിയിടുന്ന ജീവിത സത്യങ്ങളാണ് കവിതയുടെ ഓരോ വരികളും . മലയാള സാഹിത്യത്തിലെ പുതുതലമുറയുടെ കവിയാണ് (ഉത്തരാധുനിക) വീരാൻ കുട്ടി.

പ്രകൃതിയിലേക്ക് നോക്കി നിന്നുകൊണ്ട് പ്രപഞ്ചസത്യങ്ങളുടെ വാതിൽ തുറന്നു മനുഷ്യനെ ചിന്തിപ്പിക്കുന്ന കൃതികളാണ് വീരാൻകുട്ടിയുടെ എല്ലാ കവിതകളും. വീരാൻകുട്ടിയുടെ സ്മാരകം എന്ന കവിത അപ്പൂപ്പൻതാടിയുടെ പറക്കലിനെക്കുറിച്ചാണ്. പ്രതീക്ഷകളുടെ ഭാരമില്ലാതെ വിത്തിനെയും മടിയിൽ വെച്ച് അത് പറക്കുന്നു. ധീരമെങ്കിലും എളിയ ആ ശ്രമം സാർഥകമാവുന്നത്, അത് വീണിടത്ത് നാളെ ആരുമറിയാതെ ഒരു മരം ഉയർന്നുവന്ന് തണൽ വിരിക്കുമ്പോഴാണ്, ഒരു സ്മാരകമായി മാറുമ്പോഴാണ്. തന്റെ യഥാർഥ ശക്തിയെയും കഴിവിനെയും സ്വയം തിരിച്ചറിഞ്ഞ് സ്വന്തം വഴികൾ കണ്ടെത്തി മുന്നോട്ട് പോകുന്നവർക്ക് കാലത്തെയും അതിജീവിച്ചു കഴിയുമെന്ന ജീവിതപാഠമാണ് അപ്പൂപ്പൻ താടിയുടെ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നത്.

പാരസംഗ്രഹം
സ്മാരകം Smarakam Summary in Malayalam Class 9 1
പ്രകൃതിയിൽനിന്നുള്ള കൗതുകങ്ങളും കാഴ്ചകളും ബിംബങ്ങളും അനുഭവങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന കവിയാണ് വീരാൻകുട്ടി. അത്തരമൊരു കവിതയാണ് സ്മാരകം. അപ്പൂപ്പൻതാടിയുടെ യാത്രയാണ് കവി ഇവിടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഒരു ചോദ്യ ത്തിനുള്ള ഉത്തരമായോ, അഭിപ്രായമായോ അവതരിപ്പിക്കുന്ന രീതിയിലാണ് കവിത ആരംഭിക്കുന്നത്. തുടർന്ന് ഇങ്ങനെയൊരു അഭിപ്രായമുണ്ടാകാൻ കാരണമെന്തെന്ന് വ്യക്തമാക്കുന്നു. അപ്പൂപ്പൻ താടിക്ക് ചിറകുകളില്ല. ദേശാന്തരയാത്രകൾ വിധിച്ചിട്ടില്ല. അതിന് സ്വന്തമായ ഒരവകാശവുമില്ല എന്നിട്ടും അത് താനായി നിൽക്കാൻ പോകുന്ന തന്റെ വിത്തിനെയും കരുതി പറക്കുന്നു. അപ്പൂപ്പൻ താടിയുടെ ഈ പറക്കൽ വിനീതമായ ഒരു ശ്രമമായി അവതരിപ്പിക്കുന്നത്, സാധാരണയായി പറക്കുന്നവയ്ക്കുണ്ടാകുന്ന വലിയ ലോകങ്ങളുടെ സാധ്യതകളില്ലാത്തതുകൊണ്ടാണ്. ചിറക്, ആകാശം, ദേശാന്തരം എന്നിവയെല്ലാാം പറക്കുന്നവയുടെ സാധ്യതകളും സ്വതന്ത്ര്യവു മാണ്. ഒരമ്മ കുഞ്ഞിനെ തന്റെ മടിയിൽ വെച്ചത്രയും സൂക്ഷ്മമായി ആണോ നടക്കുന്നത് അത്രമേൽ കരുതലോടെയാണ് അപ്പുപ്പൻ താടി തന്റെ വിത്തുമായി പറന്നു പോകുന്നത്.

തന്റെ യാത്ര അവസാനിക്കുന്നിടത്തു ഒരു പുതിയ പ്രതീക്ഷയുടെ തുടക്കമാവുകയാണ് അപ്പുപ്പൻ താടി. ആരോടും പിണക്കമോ പരാതികളോ ഇല്ലാതെ. ആരുടെയും കരുതലോ പിൻബലമോ ഇല്ലാതെ ഞാൻ ആകാനുള്ള യാത്രയിൽ അത്രമേൽ വിനയത്തോടെ ലോലമായ ചിറകുകൾകൊണ്ട് അറിവെന്ന അഹങ്കാരമോ അറിവില്ലായ്മയുടെ ഭാരക്കുറവോ തന്നെ അലട്ടുകയോ സ്പർശിക്കുകയോ ചെയ്യാതെ താൻ താനാകുന്ന പുതിയൊരു കാലത്തു തന്റെ മരച്ചുവട്ടിൽ തണലേൽക്കുന്നവരെകുറിച്ച് പോലും അറിയാതെ ആനന്ദകരമായി തന്റെ യാത്ര തുടരുകയാണ്. തെല്ലും അഹങ്കരിക്കാതെ തന്റേതു മാത്രമായ വഴിതേടി പോകുകയാണ് ഈ കുഞ്ഞു ജീവകണം നാളെകളുടെ പ്രതീക്ഷയോ ഇന്നിന്റെ ആകുലതകളോ ഇല്ലാത്തത്രമേൽ നടക്കുന്തോറും തെളിയും വഴികൾ നിഷ്കളങ്കവും അത്രമേൽ ലക്ഷ്യബോധവും മാത്രമുള്ള ജീവിതം. അപ്പുപ്പൻ താടിയുടെ പറക്കലിനെ അത്ര മേൽ ലളിതമായത് എന്ന് പറയുന്ന കവിതന്നെ അത്രമേൽ ധീരമായത് എന്ന് ഒടുവിൽ രേഖപെടുത്തുന്നുണ്ട്.

സ്മാരകം Smarakam Summary in Malayalam Class 9

അറിവിലേക്ക്

വീരാൻകുട്ടി
സ്മാരകം Smarakam Summary in Malayalam Class 9 2
ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവിക ളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാ പുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തക മായിട്ടുണ്ട്. എസ്. സി. ആർ. ടി. മൂന്ന്, എട്ട് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തി യിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, അറബിക്, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ നടക്കുന്തോറും തെളിയും വഴികൾ പ്രക്ഷേപണം ചെയ്തു. 1962 ജൂലൈ 9 – ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മക നായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച് പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ.കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു.
സ്മാരകം Smarakam Summary in Malayalam Class 9 3
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു ബിരുദം നേടുകയും പൊന്നാനി എ.വി. ഹൈ സ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്ത് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു. രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാണെക്കാണെ’ (കറന്റ് ബുക്സ്1999), രണ്ടായ് മുറിച്ചത്’ (കറന്റ് ബുക്സ് 2004).

ഓർത്തിരിക്കൻ

  • ഏറ്റവും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന അപ്പുപ്പൻ താടിയുടെ ജീവിതയാത്രയെ ചിത്രീകരിക്കുന്നു.
  • പ്രകൃതി ലളിത ജീവിതങ്ങൾ ആവിഷ്കരിക്കുന്നു.
  • ചെറിയവരായിരിക്കുന്നതിന്റെ വലിപ്പം മനസിലാക്കിത്തരുന്നു.
  • തന്നിൽ ഉള്ള കഴിവുകൾ കണ്ടെത്തി ഏറ്റവും പരിമിതമായ സാഹചര്യത്തിൽ നിന്നുപോലും ജീവിതയാത്ര ഏറ്റവും സുന്ദരമാക്കുന്നു.
  • സ്വയം ഇല്ലാതാകുന്ന അവസ്ഥയിൽ പോലും തന്റെ സ്വത്വത്തെ കണ്ടെടുത്താനും വലിയൊരു സ്മാരകമാക്കാനും കഴിയുന്ന അപ്പുപ്പൻ തടി മനുഷ്യ ജീവിതത്തിനു ഒരു മാതൃക ആണ്.
  • ആരും പ്രോത്സാഹിപ്പിക്കാനോ മുന്നോട്ടു നയിക്കാനോ ഇല്ലാതിരുന്നിട്ടും അപ്പുപ്പൻതാടി അതിന്റെ യാത്രകൾ ലളിതമായി ആവിഷ്കരിച്ചുകൊണ്ടേ ഇരിക്കുന്നു.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam സ്മാരകം Smarakam Notes Question and Answer improves language skills.

Smarakam Notes Question Answer Class 9 Malayalam Adisthana Padavali Chapter 2

9th Class Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Smarakam

Class 9 Malayalam Smarakam Notes Questions and Answers

Question 1.
അപ്പുപ്പൻ താടിയുടെ പറക്കത്തെ വിനീതമായ ഒരു ശ്രമമായി കാണണം കവി ഇങ്ങനെ പറയാൻ കാരണമെന്താവാം? കണ്ടെത്തിയെഴുതുക?
Answer:
അപ്പുപ്പൻ താടിയുടെ പറക്കത്തെ മനോഹരമായ ഒരു ശ്രമമായി കാണണം എന്നാണ് കവി കവിതയുടെ തുടക്കത്തിലേ വരച്ചിടുന്നത്. എന്തുകൊണ്ടെന്നാൽ അത്രമേൽ ലളിതമായാവിഷ്ക്കരിക്കുന്ന യാത്രയാണല്ലോ അത്. ചിറകുകളില്ലാതിരുന്നിട്ടും സ്വന്തമായി പറക്കാനിടമില്ലാതിരുന്നിട്ടും, ദേശാന്തരങ്ങൾ താണ്ടാൻ കഴിയാതിരുന്നിട്ടും അത് അതിന്റെ പറക്കൽ തുടർന്നുകൊണ്ട ഇരിക്കുന്നു. ഒരമ്മ കുഞ്ഞിനെ എത്രമാത്രം കരുതലോടെ കാക്കുന്നു എന്ന പോലെ തന്റെ വിത്തിനെ അത്രമാത്രം കരുതലോടെ കാത്തുകൊണ്ട് പറക്കുകയാണ് അപ്പുപ്പൻ താടി.

Question 2.
കുഞ്ഞിനെ എന്നപോലെ വിത്തിനെ മടിയിൽ വച്ച് എന്ന പ്രയോഗത്തിന്റെ പൊരുൾ ചർച്ചചെയ്യുക.?
Answer:
ഒരമ്മ തന്റെ കുഞ്ഞിനെ എത്രമാത്രം കരുതലോടെയാണ് നോക്കുന്നത് അത്രമേൽ കരുതലോടുതന്നെ തന്റെ വിത്തിനെ മടിയിൽ വെച്ച് യാതൊരു ഭാരവുമറിയാതെ തന്റെ പറക്കൽ തുടരുകയാണ് അപ്പുപ്പൻ താടി. കുഞ്ഞ് അമ്മയ്ക്കു അത്രമേൽ പ്രിയപ്പെട്ടതാണ്. അമ്മയുടെ നാളെകൾ കുഞ്ഞിലൂടെയണല്ലോ കാണാനാവുക. അതുപോലെ തന്നെ അപ്പുപ്പൻ താടി തന്റെ നാളെകൾ തന്റെ കയ്യിൽ ഭദ്രമാക്കുകയാണ്. അത്രമേൽ ഭദ്രമായി തന്റെ തലമുറകളെ കയ്യിലൊതുക്കുകയാണ് അപ്പുപ്പൻ താടി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ പൊരുൾ എത്ര കാലമെടുത്താലും വിശദീകരിക്കാൻ സാധിക്കാത്ത ബന്ധമാണ്.

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 3.
‘ധീരമെങ്കിലും എളിയ ശ്രമം’ എന്നാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കവി വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം നൽകുന്ന അർഥസാധ്യതകൾ എന്തെല്ലാമാണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ തുടക്കത്തിൽ അപ്പുപ്പൻ താടിയുടെ പറക്കലിനെ എളിയ പറക്കൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ കവിതയുടെ അവസാനമാകട്ടെ അതൊരു ധീരമായ പറക്കലായി മാറുന്നു ചിറകുകളും ദേശാന്തരങ്ങളും ആകാശവും സ്വന്തമായില്ലത്തവന്റെ പറക്കൽ വെറും ഒരു പറക്കൽ അല്ല അതൊരു പ്രയാണമാണ്. ഭൂമിയിലെ ഏറ്റവും ലളിതമായ ഒന്നിന്റെ പ്രയാണം. ഒന്നുമില്ലാത്തവനും ഭൂമിയിൽ ഏറ്റവും ചെറിയവനും സ്വന്തമായി ആകാശവും ചിറകുകൾ ഇല്ലാത്തവനും പറക്കാൻ സാധിക്കും എന്നുള്ള ഭൂമിയുടെ അടയാളമായാണ് അപ്പുപ്പൻ താടിയുടെ പറക്കലിനെ കൊണ്ട് കവി സൂചിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും ചെറിയവ പുലർത്തുന്ന ജീവിതം ഒരു പാഠമാണ്. ഏറ്റവും എളിയവയുടെ പറക്കൽ ധീരമായ അടയാളപ്പെടുത്തലാണ്. വീണു പോകുന്നിടത്ത് ഒരു സ്മാരകം അവശേഷിപിപ്പിച്ചു തന്റെ പറക്കൽ അടയാളപ്പെടുത്തികൊണ്ടാണ് ഏറ്റവും എളിയവൻ ഒരു സ്മാരകമാകുന്നത്. ഒരു തലമുറയെ തന്റെ കയ്യിലൊതുക്കി വീണിടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ആരും പുകഴ്ത്താനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാത്തവന്റെ പ്രയാണമാണ് അപ്പുപ്പൻ താടിയുടെ പറക്കൽ. തന്റെ അറിവില്ലായ്മയുടെ ഭാരക്കുറവിലാണ് അപ്പുപ്പൻ താടി പറക്കുന്നത് എന്ന് കവി പറയുന്നു. അതെ തന്റെ ഇല്ലായ്മയിൽ സ്വയം മുന്നോട്ടു തെളിച്ച ധീരമായ സഞ്ചാരപാതയാണ് അപ്പുപ്പൻ താടി അടയാള പ്പെടുത്തുന്നത് വീണു പോകുന്നണിടത്തുപോലും തന്റെ സ്വത്വത്തെ കൈവിടാതെ മുന്നോട്ടു പോകുകയാണ് അപ്പുപ്പൻ താടി. വരാനിരിക്കുന്ന നാളെകളെകുറിച്ച് വമ്പൻ പ്രതീക്ഷകൾ ഇല്ലാതെ സ്വയം വഴിതെളിച്ചു മുന്നോട്ട് നീങ്ങുകയാണ് അപ്പുപ്പൻ താടി

Question 4.
ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായി ആവിഷ്കരിക്കുകയാണ് കവി. ‘ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വിത്തുകൾ എല്ലാം ഭൂമിയുടെ കുഞ്ഞുങ്ങളാണ്. ഭൂമിയുടെ നാളെകൾ എല്ലാം ഭൂമി ഭദ്രമാക്കുക വിത്തുകളിലൂടെയാണ്. എല്ലാ പ്രതീക്ഷകളും പച്ചപ്പും ഭൂമി നിറച്ചു വച്ചിരിക്കുന്നത് ഓരോ വിത്തുകൾക്കുള്ളിലാണ്. ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായിട്ടാണ് കവി ആവിഷ്ക്കരിക്കുന്നത്. ജീവിതം തന്നെ ഒരു യാത്രയാണ് ഓരോ വിത്തുകളിൽ നിന്നുമാണ് ഓരോ യാത്രകളുടെയും തുടക്കം യാത്രകൾ നമുക്ക് തരുന്നത് ജീവിത പാഠങ്ങളാണ് പ്രപഞ്ചത്തിലെ വിത്തുകൾ നടത്തുന്ന ലളിതമായ യാത്രയും നമുക്ക് പ്രകൃതി ഒരുക്കുന്ന പാഠപുസ്തകങ്ങളാണ്.

അത്ര മേൽ നിശ്ശബ്ദമായി പ്രഹസനങ്ങൾ ഇല്ലാതെ പ്രചോദനമോ ആർപ്പുവിളികളോ മുന്നിൽ നിന്നോ പിന്നിൽ നിന്നോ പ്രോത്സാഹനത്തിന് ആരുടെയും വാക്കുകൾ പോലും ഇല്ലാതെ സ്വന്തമെന്നു പറയാൻ ദേശാന്തരങ്ങളോ ആകാശമോ ഇല്ലാത്തവരുടെ യാത്രകളെ അടയാളപെടുത്തുകയാണ് വിത്തുകൾ. വിത്തുകൾ തങ്ങളുടെ പരിമിതമായ ഇടത്തു നിന്നും തങ്ങൾക്കാവശ്യമുള്ള ഊർജം ആഗിരണം ചെയ്തു സ്വയം ചരിക്കുകയാണ്. എവിടെയാണോ തന്റെ യാത്രയാവസാനിക്കുന്നതു അവിടെ നിന്നും പുതിയ ഒരു നാളെകൾ തുറന്നു തന്റെ യാത്രയുടെ പൂർത്തീകരണത്തിൽ എത്തിച്ചേരുകയും തന്റെ തലമുറകളുടെ പ്രയാണത്തിനു വഴി തുറക്കുകയും ചെയ്യുന്നു

Question 5.
“ എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം” – (സോക്രട്ടീസ്)
“ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു” – (വീരാൻ കുട്ടി)
സോക്രട്ടീസിന്റെ വാക്കുകളും കവിതാഭാഗവും താരതമ്യം ചെയ്യുക.
Answer:
എനിക്ക് ഒന്നും അറിയില്ല. അത്രമേൽ എളിയവനാണ് ഞാൻ എന്ന തിരിച്ചറിവാണ് ഒരു മനുഷ്യന്റെ പൂർണ്ണമായ അറിവ് എന്ന് സോക്രട്ടീസ് പറയുന്നു. തനിക്കെല്ലാത്തിനെക്കുറിച്ചും അറിയാം എന്ന വിചാരം അറിവില്ലായ്മയുടെ തുടക്കവുമാണ് എന്തു കൊണ്ടെന്നാൽ നാം ദിനംപ്രതി മാറ്റങ്ങൾക്കു വിധേയപെട്ടുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനും ജീവിതം അത്രമേൽ ലളിതവും നിഷ്പ്രഭവുമാണ് എന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണ് ഏറ്റവും ലളിതവും മനോഹരവും. ഈ തിരിച്ചറിവ് മനുഷ്യന് പ്രദാനം ചെയ്യുന്നത് ലോകത്തെകുറിച്ചുള്ള പരമമായ വെളിച്ചമാണ്. ഇതേ ആശയത്തെ ഉൾക്കൊണ്ടാണ് വീരാൻകുട്ടി തന്റെ കവിതയിൽ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു എന്ന് പറയുന്നത് . ഒന്നും അറിയാത്തവന് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ കുറിച്ച് വളരെയേറേ ചിന്തിക്കേണ്ടി വരുന്നില്ല വരുന്നതിനെയെല്ലാം ചെറുതാകുന്ന തന്റെ കഴിവുകൾ കൊണ്ട് തരണം ചെയ്തു ഒടുവിൽ അതിന്റെ യാത്രയുടെ അവസാനത്തിൽ പോലും തനിക്കു താനായി നിൽക്കാനുള്ള തുടരാനുള്ള ഇടം കണ്ടെത്തുകയും ചെയ്യുന്നു . പ്രകൃതി പങ്കുവെയ്ക്കുന്ന ചെറിയ ജീവകണങ്ങളുടെ ജീവിതപാഠമാണ് അപ്പുപ്പൻ താടിയിലൂടെ വീരാൻ കുട്ടി ആവിഷ്ക്കരിക്കുന്നത് .

Question 6.
ഇവിടെയുണ്ടു ഞാൻ, എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി
(ലളിതം)
പി. പി. രാമചന്ദ്രൻ)
ഈ വരികളുടെ ആശയം കൂടി പരിഗണിച്ച് ‘സ്മാരകം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരിക്കുകയാണിവിടെ. മലയാള കവിതയിൽ വാക്കി ന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവിയാണ് പി.പി. രാമചന്ദ്രൻ. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേസമയം പാര മ്പര്യത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ചയാൾ. ഏറെയെഴു താതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷിച്ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളി ത്വത്തെ ആവിഷ്കരിക്കുകയാണ് കവി. എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും. ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു.

ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സരത്തിലാണ്. തങ്ങൾക്കു നിലനിൽക്കാൻ തന്റെ നിലനിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ. ചെറിതായിരിക്കുന്നതിന്റെ മഹത്വത്തെ വെളിപ്പെടുത്തുകയാണ് ഈ കവിതകൾ

Question 7.
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിത കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക?
Answer:
ലളിതം
ഇവിടെയുണ്ടുഞാൻ
എന്നരിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവൽ
താഴെയിട്ടാൽ മതി

ഇനിയുമുണ്ടാകു-
മെന്നതിൻ സാശ്യമായ്
അടയിരുന്നതിൻ
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

സ്മാരകം Notes Smarakam Question Answer Class 9 Adisthana Padavali Chapter 2

Question 8.
അപ്പുപ്പൻതാടി ബാല്യ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. അപ്പുപ്പൻ താടിയും നിങ്ങളും എന്ന വിഷയത്തിൽ ഒരു ബാല്യ കാല ഓർമ്മക്കുറിപ്പ് തയ്യാറാക്കുക?
Answer:
ബാല്യകാലത്തെ ഏറ്റവും സ്നേഹമുള്ള കൗതുകങ്ങളിൽ ഒന്നായിരുന്നു അപ്പുപ്പൻ താടി. അപ്പുപ്പൻ താടിയുടെ പിന്നാലെ എത ദൂരമാണ് ഓടിയിട്ടുള്ളത്. ഞങ്ങൾ കുട്ടികളെ കളിപ്പിച്ചു കൊണ്ട് ഒന്ന് താന്നും പിന്നെ കയ്യെത്താ ദൂരത്തോളം പൊങ്ങി ഞങ്ങളെ നോക്കി കണ്ണിറുക്കിയും അത് പറന്നു പറന്നു പോകും ഇടയിലെപ്പോളോ കയ്യിൽ കിട്ടുകയും ചെയ്യും. കയ്യിൽ കിട്ടുമ്പോൾ ഏറെ നേരം കയ്യിൽ ഇരിക്കുയും ഇല്ലല്ലോ. കുറെ നേരം പിടിവിടാതെ കൈയിൽ പിടിച്ചു മനോഹരമായ വെള്ളത്താടിയിൽ സൗമ്യ മായൊന്നും ഊതുകയും ചെയ്യും ഒന്ന് കൈതെറ്റിയാൽ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു വീണ്ടും പറക്കൽ തുടരും. ഹോ അന്നൊന്നും അറിയില്ലായിരുന്നു അപ്പുപ്പൻ താടിയുടേത് ഇത്രമേൽ മനോഹരവും ലളിതവുമായ യാത്രയാണെന്ന്.

Question 9.
ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്… പറവയുടെ വഴികൾ തെളിയുന്നു ഈ വാക്കുകളുടെ അർഥം വിശദമാക്കുക?
Answer:
പ്രപഞ്ചത്തിൽ ഏറ്റവും ലളിതമായ ജീവിക്കുന്നവയുടെ ജീവിത യാത്രകൾ അടയാളപ്പെടുത്തുകയാണല്ലോ ഈ പാഠഭാഗത്തിൽ. പ്രപഞ്ചവും മനുഷ്യനും പരസ്പരബന്ധം പുലർത്തുകയും പരസ്പര്യത്തിൽ ജീവിക്കുകയും വേണം എന്ന് നാം കഴിഞ്ഞ പാഠഭാഗങ്ങളിൽ പഠിച്ചുവല്ലോ മനുഷ്യർക്ക് അവർക്കു എത്രമേൽ ലളിതമായി ജീവിക്കാൻ കഴിയും എന്നതിനുള്ള പാഠമാവുകയാണ് പ്രകൃതിയിലെ ഈ ചെറിയ ജീവികൾ അവർ തനകളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി മത്സരിക്കുകയോ, തങ്ങളേക്കാൾ വലിയ നേട്ടം കൊയ്യുന്നവരെ നോക്കി നിൽക്കുകയോ ചെയ്യുന്നില്ല. സ്വന്തം വഴികൾ സ്വന്തം സഞ്ചാരപാത സ്വയം തെളിയിക്കുക യാണ് ചെയ്യുന്നത് ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്. പറവയുടെ വഴിയവിടെ തെളിയുന്നു. തന്റെ യാത്രകളുടെ ശേഷിപ്പുകൾ അവിടെ അവശേഷിപ്പിച്ചു അത് യാത്ര തുടരുന്നു.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf ശാന്തിനികേതനം Santiniketanam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Santiniketanam Summary

ശാന്തിനികേതനം Summary in Malayalam

ആമുഖം

കൽക്കട്ടയിലേക്കുള്ള ശ്രീ എസ്. കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണമാണ് ഈ അധ്യായം. സഞ്ചാര സാഹിത്യത്തിന്റെ മഹാരധനായ ശ്രീ എസ്. കെ. പൊറ്റകാടിന്റെ മനോഹരമായ അവതരണമാണ് ഈ പാഠ ഭാഗം. മലയാള സാഹിത്യ ചരിത്രത്തിൽ സഞ്ചാരസാഹിത്യം എന്ന സരണിയുടെ മാസ്മരിക സൗന്ദര്യം നിറച്ചുവെച്ച എഴുത്തുകാരനാണ് ശ്രീ എസ്. കെ .പൊറ്റക്കാട്. അന്യ നാടുകളെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും അറിയാൻ ജിജ്ഞാസ പൊതുവെ മനുഷ്യനിൽ ഉണ്ട്. എല്ലാ ദേശങ്ങളും എല്ലാവർക്കും പോയി ക്കാണുക എന്നത് സാധ്യമായ കാര്യമല്ല. അപ്പോൾ മനുഷ്യന്റെ ഈ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ സഞ്ചാര സാഹിത്വത്തിനും യാത്ര വിവരണ സാഹിത്യത്തിനും കഴിയുന്നുണ്ട്. മനുഷ്യന്റെ അനുഭവലോകവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സഞ്ചാര സാഹിത്യത്തിൽ ഉൾക്കൊള്ളുന്നു. നാടിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകൾ, ജനങ്ങളുടെ ജീവിത രീതി, സാംസ്കാരിക ബോധം, സാമൂഹിക സ്ഥിതി വിശേഷങ്ങൾ, ഭരണ സംവിധാനം മുതലായവ സ്വന്തം നാടുമായി താരതമ്യം ചെയ്യാനും മികച്ച ഒരു സഞ്ചാര കൃതിയിലൂടെ സാധിക്കും. നല്ലൊരു സഞ്ചാര കൃതിയ്ക്ക് ഒരു നാടിന്റെ പൈതൃകത്തെ പാടെ വായനക്കാര നിലേക്കു സ്വംശീകരിക്കാൻ കഴിയും. അത്തരത്തിൽ ഒരു യാത്രാ വിവരണ ഭാഗമാണ് ഈ പാഠഭാഗം.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

പാാസംഗ്രഹം

കൽക്കട്ടാ നഗരത്തിൽ നിന്നും നൂറു നാഴിക ഉള്ളിലേക്കുള്ള ബോൾപൂർ ജംഗ്ഷനിൽ നിന്നും ശാന്തിനികേതനത്തിലേക്കു കടക്കുന്ന മൂന്നു മെയിൽ നീളമുള്ള ഒരുൾപ്പാത. പരിഷ്ക്കാരത്തിന്റെ സപർശനം ഏൽക്കാത്ത ഗ്രാമീണ സൗന്ദര്യത്തിന്റെ മടിത്തട്ടിലാണ് എസ്. കെ ചെന്നെത്തുന്നത്. ഈ ഗ്രാമീണ സൗന്ദര്യത്തെ കേരളത്തിന്റെ മുഖത്തോടു പലകുറി സാമ്യമുള്ളതായി എഴുത്തുകാരനു തോന്നുന്നുണ്ട്. പ്രാചീനമായ ഒരു പുല്ലുമേഞ്ഞ കുടിലുകൾക്കും പുൽത്തകിടികൾക്കും മരങ്ങൾക്കും ഇടയിൽ ഒരു വിശ്വ വിദ്യാലയം സ്ഥിതി ചെയ്യുന്നുവെന്നുള്ള സത്വത്തെ പതുക്കെ നാം അംഗീകരിച്ചു തുടങ്ങും. നാം പോലും അറിയാതെ ആ സാഹചര്യങ്ങൾ നമ്മ കൊണ്ട് തോന്നിപ്പിക്കും ഇവിടെ ഒരു പടുകൂറ്റൻ കെട്ടിടം വരാതിരുന്നത് നന്നായി എന്ന്. കറുത്ത പരുത്ത മൺ ചുമരുകളും പർണശാലപോലുള്ള മേൽക്കൂരയുമായി നിറഞ്ഞ ലാളിത്വത്തോടെ നിൽക്കുന്നതാണ് വിശ്രുതമായ കലാഭവനം. ഭാരതീയ ചിത്രകലകൾ
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 1
കൊണ്ട് മനോഹരമാക്കിയ ഓരോ ഇടവും കലാഭവനത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ശാന്തിനികേതനും, വിശ്വഭാരതിയും വിശ്വവിഖ്യാതമായ പാഠശാലകളും ലാളിത്വത്തിന്റെ പ്രതി രൂപങ്ങളായി നടവഴിയിൽ പോലും അറിവ് നിറച്ചങ്ങനെ നിലകൊള്ളുന്നത് എഴുത്തുകാരൻ തന്റെ കണ്ണിൽ നിന്ന് മായാത്തപോലെയാണ് വായനക്കാരിലേക്കെത്തിച്ചിരിക്കുന്നതു ഗ്രാമത്തിലേക്ക് നാം എത്തിച്ചേരുകയാണ് ഈ വരികളിലൂടെ. വികസനം എന്ന മാറാ വ്യാധി ഈ നടവഴികളിലും പുൽപ്പരപ്പിലും ചെറിയ കുടിലുകളിലും ആരെയും ബാധിച്ചതായി എഴുത്തുകാരന് തോന്നിയിട്ടില്ല. ടാഗോറിന്റെ കഥകളിൽ തെളിഞ്ഞു കാണുന്ന വാങ്മയ ചിത്രങ്ങൾ എല്ലാം കണ്മുന്നിൽ പ്രത്യക്ഷപെടുന്നതായാണ് എഴുത്തുകാരന് തോന്നിയത്. കേരളത്തിന്റെ സുന്ദരമായ പച്ചപ്പിനെ ഓർമ്മപെടുത്തുന്നതാണ് ബംഗാളിലെ ഓരോ ഇടങ്ങളും എങ്കിലും കേരളത്തിന്റെ പൂർണ സൗന്ദര്യം കിട്ടിയിട്ടില്ലതാനും. മലയാളനാട്ടിലും ബംഗാളിലും മാത്രം കാണുന്ന ഇന്ത്യയുടെ പ്രത്യേകതയായ പുൽമാടങ്ങൾ ശാന്തിനികേതന്റെ ശാലീനതയ്ക്കു മാറ്റ് കൂട്ടുന്നു. നമ്മുടെയും യാത്രക്കാരന്റെയും മനസിലുള്ള വിശ്വവിഖ്യാതമായ ശാന്തി നികേതനം കാണാൻ എഴുത്തുകാരന്റെ അടങ്ങാത്ത ജിജ്ഞാസ വായനക്കാരനിലും തിക്കി തിരക്കും.

വലിയ കെട്ടിടങ്ങളും പുസ്തകശാലകളും കൊണ്ട് വൈഞ്ജാനിക സമ്പന്നമായ ഒരു കലാനികേതനം സ്വപ്നം കണ്ടാണ് മുന്നോട്ടുള്ള യാത്ര, ഒടുവിൽ വഴിയാത്രക്കാരന്റെ ‘ഇതൊക്കെയാണ് ശാന്തി നികേതനം’ എന്ന വാക്കിൽ നിന്ന് പ്രതീക്ഷയ്ക്കു വന്ന വിഘ്നവും തന്റെ ചിന്താഗതിയിൽ വന്ന അറിവില്ലായ്മയും അപ്പാടെ ഈ ഭാഗത്തു ഒപ്പിവച്ചിട്ടുണ്ട് എഴുത്തുകാരൻ. ശാന്തി നികേതനത്തിനു അതിർത്തി നിർണയിക്കുന്ന അതിരു കൾ പോലുമില്ല എന്നുള്ള വലിയ തിരിച്ചറിവ് എഴുത്തുകാരനെ പോലെ തന്നെ വായനക്കാരനിലും നിറയ്ക്കുന്നത് അതിരില്ലാത്ത തിരിച്ചറിവിന്റെ സാഗരമാണ്. ആ മനുഷ്യർക്കും ഭൂമിക്കും തമ്മിൽ അകാശവും അലകടലും അല്ലാതെ മറ്റെന്താണ് അതിരുകൾ ഉള്ളത്.

അറിവിലേക്ക്
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 2

1913 മാർച്ച് 14 ന് കോഴിക്കോട് ഒരു പ്രശസ്ത തീയർ കുടുംബത്തിൽ ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939 ൽ ബോംബെയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949 ൽ കപ്പൽ മാർഗ്ഗം ആദ്യത്തെ വിദേശയാത്രനടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാ വിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.

രബീന്ദ്രനാഥ് ടാഗോർ

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ് ടാഗോർ (മേയ് 7, 1861 ഓഗ സ്റ്റ് 7 1941), ഗുരുദേവ് എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭതെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച തിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ.

മൂവായിരത്തോളം കവിതകളുട ങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥ ങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്വസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മതസാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുരോഗമനപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മതസാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.

കൊൽക്കത്തയിൽ പീലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സിൽ ടാഗോർ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 – ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രചെയ്ത ടാഗോർ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്ത പൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്തനാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവ ഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളാണ്.

ശാന്തിനികേതനം Santiniketanam Summary in Malayalam Class 9

സഞ്ചാരസാഹിത്യം

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത് (Travel literature), ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് സഞ്ചാര സാഹിത്വം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും എഴുതിയ പൗരസ്ത്യ വാദപഠനങ്ങളിലും സഞ്ചാരസാഹിത്യത്തിന്റെ സ്വാധീനം കാണാം.

മലയാള സാഹിത്യത്തിൽ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കൽ തോമാക്കത്തനാരുടെ റോമായാത്രയോടെയാണ് വർത്തമാന പുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളർന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്. ചിന്താരവി, മുസഫർ അഹമ്മദ് തുടങ്ങി ഒരു നിരയെ നമുക്ക് കാണാം.
ശാന്തിനികേതനം Santiniketanam Summary in Malayalam Class 9 3
ഭാരതീയ ചിത്രകലയെ പുനരുദ്ധരിച്ച കലാകാരൻ. വിശ്വഭാരതിയുടെ കലാഭവൻ ഡയറക്ടറായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രാചീന കലാരൂപങ്ങൾ, മുഗൾ, പേർഷ്യൻ, ജപ്പാൻ തുടങ്ങിയ കലാരൂപങ്ങൾ എന്നിവ മനസ്സിലാക്കി സ്വതന്ത്രമായ കലാസൃഷ്ടികൾക്ക് രൂപം നൽകി. ശാന്തിനികേതനത്തിലെ പല കുടിലുകളും ആകർഷകമായ ചെറിയ കെട്ടിടങ്ങളും രൂപകല്പന ചെയ്തു. ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങളടങ്ങിയ ചിത്രങ്ങൾ, ആഖ്യാന ചിത്രങ്ങൾ വ്യക്തിഗത ചിത്രങ്ങൾ, കഥാപാത്രങ്ങൾ എന്നിവയെല്ലാം വരച്ചു. വീണവായന, ദണ്ഡിയാത്ര, പത്മാനദി, മീരാഭായി, പത്മിനി, കൃഷ്ണഗാഥ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ചിത്രങ്ങൾ. ദേശി കോത്തമ എന്ന പദവി നൽകി വിശ്വഭാരതി യൂണിവേഴ്സിറ്റി ആദരിച്ചു. പത്മഭൂഷൺ, ഡോക്ടറേറ്റ് ബിരുദം എന്നിവ നൽകി ആദരിക്കപ്പെട്ടു.

ഓർത്തിരിക്കൻ

  • മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഒരു സരണി ആണ് സഞ്ചാര സാഹിത്യം
  • സഞ്ചാരസാഹിത്യത്തിനു അമൂല്യ സംഭാവന നൽകിയ എഴുത്തുകാരനാണ് എസ്. കെ. പൊറ്റക്കാട്
  • യാത്രകൾ അനുഭവങ്ങളാണ്
  • ഓരോ യാത്രയും മനുഷ്യന് സമ്മാനിക്കുന്നത് അറിവിന്റെയും ജീവിത പാഠത്തിന്റെയും
  • നിധികുംഭങ്ങളാണ് മനുഷ്യനെ എളിമയുടെ പാഠങ്ങൾ പഠിപ്പിക്കാൻ യാത്രകൾ അവസരമൊരുക്കും

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ശാന്തിനികേതനം Santiniketanam Notes Question and Answer improves language skills.

Santiniketanam Notes Question Answer Class 9 Malayalam Adisthana Padavali Chapter 1

9th Class Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Santiniketanam

Class 9 Malayalam Santiniketanam Notes Questions and Answers

Question 1.
ബംഗാളിലെ കാഴ്ചകൾ സ്വന്തം നാടിനെ ഓർമപ്പെടുത്തുന്നതെങ്ങനെ എന്ന് കണ്ടെത്തുക?
• ‘നഗരത്തിന്റെ നിരന്തരമായ ഖരഖരാരവം’
• ഒഴിഞ്ഞ പാടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറിയ നിരത്ത്’
സമാനമായ പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തിയെഴുതുക? ഇത്തരം പ്രയോഗങ്ങൾ യാത്രവിവരണത്തെ കൂടുതൽ മനോഹരമാക്കുന്നതെങ്ങനെ?
Answer:
അങ്ങിങ്ങായി കാണാവുന്ന തെങ്ങുകളും. താല വൃക്ഷങ്ങളും, തലയുയർത്തി നിൽക്കുന്ന പറമ്പുകളും. ആലിൻ ചുവടുകളും, ആൽത്തറകളും മുളംകൂട്ടങ്ങളും തെറിച്ചു നിൽക്കുന്ന മതിലുകളും പച്ചക്കറി തോട്ടങ്ങളും ആമ്പൽക്കുളങ്ങളും പച്ചക്കറി നിരത്തുകളും മലയാളത്തെ അനുസ്മരിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമഭംഗിയുടെ സൗന്ദര്യാത്മകത എടുത്തുകാണിക്കാൻ ഇത്തരം വാക്കുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. നഗര ജീവിതത്തിന്റെ അരാജകത്വം എടുത്തു കാണിക്കാൻ അദ്ദേഹം എടുത്തു കാണിച്ച ‘ഖര ഖരാരവം’ എന്ന പദത്തിൽ നഗര കോലാഹലങ്ങൾ എല്ലാം ഉള്ളതായി തോന്നും. പാട ശേഖരങ്ങളും ഇടവഴികളും കൊണ്ട് സമ്പന്നമാണല്ലോ കേരളം ഗ്രാമീണതയുടെ മുഖമുദ്രകൾ പാടെ തിളങ്ങി നിൽക്കുന്ന തായി ഈ വരികൾ പറയുന്നു.

Question 2.
പ്രാചീനവും അർവാചീനവുമായ ഭാരതീയ ചിത്രകലകളുടെ മാതൃകകൾ.’
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം എന്ത്?
ഇത്തരത്തിലുള്ള കുടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
Answer:
പ്രാചീനം എന്നാൽ വളരെ പഴയത് എന്നാണർത്ഥം. അർവാചീനം എന്നാൽ പ്രവചിക്കാൻ കഴിയാത്തത്. വളരെ പഴയതും എന്നാൽ വാക്കുകൾ കൊണ്ട് നിർവചിക്കാനാവാത്തതും എന്നാണർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ സ്വയം കണ്ടെത്തുക.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 3.
‘പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം’. – കലാഭവനം, സംഗീത ഭവനം, ഗ്രാമീണ പുനരുദ്ധാരണ കേന്ദ്രശാന്തിനികേതനത്തിലെ വിദ്യാഭ്യാസരീതികളുടെ ചില പ്രത്യേകതകളാണിവ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പ്രകൃതിയുടെ ഭാഗമായി മാറുന്ന പഠനമായിരുന്നു ശാന്തി നികേതനിൽ. അവിടെ പ്രകൃതിയും പഠനവും രണ്ടും രണ്ടായിരുന്നില്ല പാഠങ്ങൾ പ്രകൃതിയായിരുന്നു ഒരുക്കിയിരുന്നത് പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും പുൽത്തകിടികളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം കലാഭവനം ചിത്രശില്പകലാ പഠനങ്ങൾ, സംഗീത ഭവനം സംഗീത നൃത്തപഠനങ്ങൾ എന്നിങ്ങനെ ലാളിത്വവും സ്വച്ഛതയും ശാന്തിയും തമ്മിൽ പുണർന്നു കിടക്കുന്നു. ആരും തമ്മിൽ അതിരുകളില്ലാതെ പങ്കുവെയ്ക്കൽ തുടർന്ന് കൊണ്ടേയിരുന്നു.

സാമൂഹ്യ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാനും പരിശീലിക്കുന്നതിന് ശ്രീനികേതനം ഗ്രാമീണപഠനകേന്ദ്രം. കുട്ടികളുടെ സമഗ്രമായ കഴിവുകൾ കണ്ടെത്താനും വളർത്താനുമുള്ള ഇടം. കുട്ടികളിൽ ജന്മനാ കിട്ടുന്ന മാനുഷിക മൂല്യങ്ങളെ എന്നും അങ്ങനെ തന്നെ നിലനിർത്താൻ സഹായിക്കും. അതിരുകളും അതിർത്തികളും ഇല്ലാത്ത ഭൂമിയിൽ അറിവായ് വളരാൻ കുഞ്ഞുങ്ങൾക്ക് കഴിയും, മാനവികമൂല്യങ്ങളും ഉത്തരവാദിത്ത്വബോധവും കുട്ടികളിൽ രൂപപ്പെടുകയും ചെയ്യുന്നു.

Question 4.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്.കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാര ത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer
സുജാത ദേവിയുടെ യാത്രയിൽ നിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കുകയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പി ക്കുകയായിരുന്നു എഴുത്തുകാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യസരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസിപ്പിക്കാനുള്ളതാണ്. ഹിമാലയൻയാത്ര എന്നതു ഒരുപാടർത്ഥമാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക്പാ ഠത്തിനനുയോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്തെ അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുകയാണ് ഈ വിവരണം.

Question 5.
താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിച്ച് അതിൽ വിവരിച്ചിരിക്കുന്ന മരുഭൂമിയിലെ കാഴ്ചകളെ നിങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ (ചിത്രം, കവിത……) ആവിഷ്കരിക്കുക..?

മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ അസ്തമിക്കുക പൊടുന്നനെയായിരിക്കും. അസ്തമയത്തിന് ഇനിയും ഏറെനേരമുണ്ടെന്ന മട്ടിലാണ് സൂര്യൻ പെരുമാറുക. യാത്രികൻ അനന്തമായ മണൽപരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക. അങ്ങനെ സംഭവിച്ചാൽ കൊടുങ്കാട്ടിൽ നട്ടപ്പാതിരയ്ക്ക് കുടുങ്ങിയതുപോലെയാകുമത്. അങ്ങനെ പലതവണ മരുക്കാട്ടിൽ കുടുങ്ങിയിട്ടുണ്ട്. തപ്പിത്തടഞ്ഞ് അകലെ നിർത്തിയ വാഹനത്തിലോ വെളിച്ചമുള്ള ഹൈവേയിലോ എത്താനും കഴിഞ്ഞിട്ടുണ്ട്.
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 1
പക്ഷേ, സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പുള്ള കാഴ്ച രസകരമായിരിക്കും. അസ്തമയരശ്മികൾ മണൽ പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ. അസ്തമയത്തിനു തൊട്ടുമുമ്പ് മണൽക്കുന്നുകളിൽ പിറക്കുന്ന നിഴലുകൾക്ക് നീളവും വേഗവും കൂടും. നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നു വരികയാണെന്ന് തോന്നും. ഒട്ടകക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും. ആ കാഴ്ച മനുഷ്യൻ കടന്നുവന്ന പലവഴികളെയും പെട്ടെന്ന് ഓർമ്മിപ്പിക്കും.

വി മുസഫർ അഹമ്മദ്
മരുഭൂമിയുടെ ആത്മകഥ
Answer:
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 2

Question 6.
‘ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും
അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും.’
കാഴ്ചകളെ ദൃശ്യാനുഭവമാക്കി മാറ്റുന്ന അവതരണമാണ് ‘മരുഭൂമിയുടെ ആത്മകഥ’ എന്ന യാത്രാക്കുറിപ്പിൽ. മറ്റു സന്ദർഭങ്ങൾ കുടി കണ്ടെത്തിയെഴുതുക?
Answer:

  • യാത്രികൻ അനന്തമായ മണൽപ്പരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക.
  • അസ്തമയരശ്മികൾ മണൽപ്പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ.
  • നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നുവരികയാണെന്ന് തോന്നും.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 7.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ചിഹ്നങ്ങൾ ഉപയോഗിച്ച് മറ്റുസന്ദർഭങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ അർഥവ്യത്യാസം വ്യക്തമാക്കുക.
Answer:

  • ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപത്തിലുള്ള വാക്യങ്ങൾക്ക് ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാരപ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നിലനിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യം
  • ചോദ്യചിഹ്നം ? ചോദ്യം’ സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 8.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങളെന്തെല്ലാം? ചർച്ചചെയ്യുക.
Answer:
വിഷ്വൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്യഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള റീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യൂട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോരോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമാ യമുന്നൊരുക്കങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.

  • സ്ക്രിപ്റ്റ് തയ്യാറാക്കണം സ്റ്റോറി ബോർഡ് തയ്യാറാക്കണം.
  • നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കണം.
  • ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലിക്കണം.
  • ആകർഷകമായവ തെരഞ്ഞെടുക്കണം.
  • അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
  • ചിത്രീകരണത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തണം.
  • ക്യാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്യങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനിക്കണം.
  • ആവശ്യമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ
  • എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
  • ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
  • സംക്ഷിപ്തത
  • ആകർഷകത്വം

Question 9.
നിങ്ങളുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു വിഷ്വൽ ട്രാവലോഗ് തയ്യാറാക്കുക?
Answer:
കൂട്ടുകാരുമായി സംഘം ചേർന്ന് നാടിന്റെ പ്രത്യേകതകൾ, പ്രധാനപെട്ട സ്ഥലങ്ങൾ നിങ്ങളുടെ ഗ്രാമഭംഗി, ഗ്രാമത്തിന്റെ കഥകൾ എന്നിവ ചേർത്തു ഒരു ചിത്രീകരണം ചെയ്തു അവതരിപ്പിക്കുക.

Question 10.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കുക. എല്ലാ കൂട്ടുകാരുടെയും യാത്രാവിവരണങ്ങൾ ശേഖരിച്ച് ക്ലാസടിസ്ഥാനത്തിൽ പതിപ്പ് തയ്യാറാക്കുക.
Answer:

  • നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക.
  • യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
  • സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
  • യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
  • യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
  • എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക

Question 11.
ശാന്തി നികേതൻ പരിചയപ്പെടുത്തുക
Answer:

ശാന്തിനികേതനം

തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863- ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901-ൽ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ. പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു. 1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951-ൽ ഇത് കേന്ദ്ര സർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യത്ര വിശ്വം ഭവതിയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.

Question 12.
രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ക്ലാസ്തല ചർച്ച സംഘടിപ്പിക്കുക? ആവശ്യമായ വിവരങ്ങൾ ചുവടെ നൽകുന്നു.
Answer:
ജനനം : 1861 മെയ് 7
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, നടൻ, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസചിന്തകൻ, സ്വാതന്ത്ര്യ സമര പോരാളി, ഗാനരചയിതാവ് എന്നിങ്ങനെ സകലകലാ വല്ലഭൻ ആണ് അദ്ദേഹം. നമ്മുടെ ദേശീയഗാനമായ ജനഗണ മനയുടെ രചയിതാവ് ടാഗോർ ആണ്. അമർ സോനാർ ബംഗ്ളാ എന്ന ടഗോറിന്റെ ഗീതം 1972- ൽ ബംഗ്ലാദേശിന്റെ ദേശീയഗാനമായി സ്വീകരിക്കപ്പെട്ടു. ഗുരുദേവ് എന്ന് ഗാന്ധിജി ടഗോറിനെ വിശേഷിപ്പിച്ചു. മഹാത്മാ എന്ന് ഗാന്ധിജിയെ ആദ്യമായി വിശേഷിപ്പിച്ചത് ടഗോറാണ്. ബംഗാളി ഭാഷയിൽ എഴുതിയ തന്റെ കൃതിയ്ക്ക് തന്നെ ടാഗോർ നടത്തിയ ഇംഗ്ളീഷ് പരിഭാഷയെ മുൻനിർത്തിയാണ് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഗീതാഞ്ജലിയ്ക്ക് ലഭിച്ചത്. മരണം 1941 ആഗസ്റ്റ് 7 വിശ്വമാനവികത, പരി സ്ഥിതി ദർശനം, വിദ്യഭ്യാസ സദർശനം, കലാദർശനം എന്നിവയിൽ അഗാധമായ കാഴ്ചപ്പാടുകൾ ടാഗോറിനുണ്ടായിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ശാന്തിനികേതനത്തിന്റെ അടിത്തറ.

രബീന്ദ്രനാഥ് ടാഗോർ
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 3

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 13.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ, നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമൻ ചിത്രങ്ങൾ
  • 1967 ഹിമാലയസാമ്രാജ്വത്തിൽ
  • 1969 നേപ്പാൾ യാത
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ

Question 14.
എസ്. കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്വത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ളെയും ചരിത്രത്തെയും സംസ്കാരത്തെയും ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ
  • മുഖംമുടികളില്ലാത്ത പച്ച മനുഷ്യരെ അന്വേഷിച്ചു.
  • ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീനസംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോകമെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

Question 15.
യാത്രയിൽക്കൊണ്ട വെയിൽ… തിരികെയെത്തുമ്പോൾ തണലാകുന്നു വരികളുടെ ആശയം വിശദമാക്കുക.
Answer:
ഓരോ യാത്രകളും ജീവിതത്തിൽ ലഭിക്കുന്ന പാഠങ്ങളാണ്. ഓരോ യാത്രയിലും നാം എടുക്കുന്ന കഷ്ടപ്പാടുകൾ എല്ലാം ജീവിതവഴിയിൽ എവിടെയെങ്കിലും നമുക്ക് തണലായി മാറും എന്ന തത്വചിന്തയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam നടക്കുന്തോറും തെളിയും വഴികൾ Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer നടക്കുന്തോറും തെളിയും വഴികൾ

Question 1.
യാത്രകൾ എന്തിനെല്ലാം?നേടിയ അനുഭവ പാഠങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:

  • അറിവ് നിർമിക്കുന്നതിന്
  • സ്വയം തിരിച്ചറിയുന്നതിന്
  • ലോകത്തെ അറിയുന്നതിന്
  • ജീവിതം എന്താണ് എന്നറിയുന്നതിന്
  • പ്രകൃതിയെ പഠിക്കുന്നതിന്

Question 2.
നടക്കുംന്തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:
ദേശസഞ്ചാരത്തിലൂടെ മനുഷ്യരിൽ രൂപപ്പെടുന്ന വിവിധ മൂല്യങ്ങളും മനോഭാവങ്ങളും ഈവരികൾ ഓർമ്മപ്പെടുത്തുന്നു.” യാത്രയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും അനുഭൂതികളുമെല്ലാം സ്വയം തിരിച്ചറിയാനും കൂടുതൽ തെളിച്ചമുള്ള ജീവിതവഴികളിലേക്ക് നയിക്കപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്നു. ജീവിതയാത്രയെക്കുറിച്ചുകൂടി ഈ ശീർഷകം ഓർമ്മിപ്പിക്കുന്നു.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Question 3.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് . വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.

Question 4.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ്?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തുകാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും. വിശക്കുമ്പോൾ തട്ടുകടയിൽ നിന്ന് കഴിക്കാനും വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും അപരിചിതരോടൊപ്പം യാതൊരു സുരക്ഷാഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങളില്ലത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയായിരുന്നു.

Question 5.
ഈ യാത്ര എല്ലാ അർഥത്തിലും എനിക്കൊരു ഹിമാലയൻ യാത്രയായിരുന്നു. കാട്ടിനുള്ളിലെ ജീവിതത്തിന്റെ താളമൊന്നുവേറെ. അതു സുഖകരമായ അനുഭൂതിയാണ്.
ഇക്കോളജിയേക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി പഠിച്ചതെന്ന് തോന്നുന്നു ഇത്തരം വാക്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രകളെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുക.
Answer:
യാത്രകൾ ജീവിതത്തിൽ തരുന്നത് പുതിയ അനുഭവങ്ങളാണ്. അനുഭവങ്ങൾ വ്യത്യസ്ത പാഠങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നത്. നാം പുസ്തകങ്ങളിൽനിന്ന്സ മ്പാദിക്കുന്നതിനേക്കാളുമുപരിയായി ജീവിതം നേരിൽ കണ്ടു മനസിലാക്കുകയാണ് യാത്രയി ലുടെനീളം. യാത്ര മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ കുറച്ചു ജീവിത യാഥാർത്വങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യനെ സഹായിക്കുന്നു, പ്രകൃതി നൽകുന്ന നയന മനോഹരമായ കാഴ്ചകളും അതിനേക്കാൾ ഉപരി പ്രകൃതി പരസ്പരം ഒരുക്കുന്ന പൊരുത്തപെടലുകളും ജീവിത യാഥർഥ്യങ്ങളെ പഠിപ്പിക്കുന്നു. യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് സമ്മാനിക്കുന്നത് ഹിമാലയം പോലെ പെരുത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. നാടും നഗരവും പോലെയല്ല കാടുകൾ പച്ചപ്പിന്റെ തുരുത്തുകളാണ് അവിടെ. മനുഷ്യായുസിന്റെ ചരിത്രം തുടങ്ങിയ ഇടമാണല്ലോ. ഒരു മനുഷ്യൻ എത്ര മാത്രം മണ്ണോടു ചേരാം അത്രമാത്രം വിനയാന്വിതനാകുന്നു എന്ന് പഠിപ്പിക്കുന്നിടം. എന്തുകൊണ്ടും ജീവിതത്തിൽ യാത്രകൾ അനിവാര്യമാണ്.

Question 6.
അവധിക്കാല അനുഭവങ്ങൾ പങ്കു വെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക ?
Answer:

തീയതി
സ്ഥലം

പ്രിയപ്പെട്ട അനുവിന്

നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്തകങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ. ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും. നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ യെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയുണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ടങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്ര തീരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.

സ്വന്തം അമ്മു

ആമുഖം

നടക്കുംന്തോറും തെളിയും വഴികൾ എന്ന മനോഹരമായ ആശയമാണ് ഈ യുണിറ്റ് നമുക്ക് പ്രധാനം ചെയ്യുന്നത്. തലക്കെട്ടിൽ തന്നെ ഊർജ്ജം തളംകെട്ടി കിടക്കുന്നു. മുന്നോട്ടായാനുള്ള, കുതിക്കാനുള്ള നടക്കാനുള്ള ഇതിനൊന്നും പറ്റാത്തവർക്കോ മനസുകൊണ്ടെങ്കിലും മുന്നോട്ടെന്ന സങ്കല്പത്തെ തൊടാൻ കഴിയുന്ന പാഠഭാഗങ്ങൾ. വാക്കുകളിലും എഴുത്തുകളിലും മനുഷ്യൻ ഇടയ്ക്കൊക്കെ മറന്നു കളയുന്ന ജീവിത സത്വങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനോഹരമായ കൂട്ടിച്ചേർക്കലുകൾ കൊണ്ട് ഒന്നിനൊന്ന് ചേർന്ന് കിടക്കുന്നു ഓരോ പാഠഭാഗങ്ങളും. നടക്കുംന്തോറും തെളിയും വഴികൾ എന്ന ആമുഖ ഭാഗത്തിൽ മുന്നോട്ടു നടക്കാനുള്ള മനുഷ്യ മനസിന്റെ ഊർജ്ജവും ലോകത്തെവിടെ പോയാലും തിരിച്ചു കൂടണയാനുള്ള മനുഷ്യ മനസിന്റെ വ്യഗ്രതയുമാണ് ഈ ചെറിയ കത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

യാത്രകൾ ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്നതിലും എത്രയോ വലിപ്പവും വിലപിടിപ്പുമുള്ളതാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ കത്തിലൂടെ. ഓരോ യാത്രകളും ജീവിതത്തിന്റെ പാഠ പുസ്തകങ്ങളാണ് . അനുഭവങ്ങളുടെ നിധികുംഭങ്ങളാണ്. അനുഭവം ഗുരു എന്ന മഹത് സങ്കൽപത്തെ ആർക്കാണ്, ഏതു കാലത്താണ് തിരുത്താൻ കഴിയുക. ഓരോ യാത്രകളും നൽകിയ അനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നു പോകുമ്പോൾ ഓരോ വായനക്കാരനും അതെ പാഠങ്ങൾ അനുഭവത്തിലേക്ക് പകർത്തുകയാണല്ലോ. ഒരനിയത്തി ചേച്ചിയ്ക്കയക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ പോയാലും തിരിച്ചു വീടണയാനുള്ള മനുഷ്യന്റെ വ്യഗ്രതയും കൊതിയും ഈ കത്തിൽ കാണാം. കത്തുകൾ വികാരങ്ങളുടെ പ്രകടന കേന്ദ്രങ്ങളാണ്. സ്നേഹം, പരിഭവം, ദുഃഖം എന്നിങ്ങനെ നീളുകയാണല്ലോ കത്തുകളുടെ ഉള്ളടക്കങ്ങൾ. കത്തുകൾ മനസിൽ നിന്ന് മനസിലേക്ക് സഞ്ചരിക്കുന്ന സന്ദേശങ്ങളാണ്.

ഇന്നത്തെ കാലത്തു കത്തുകൾക്കു പകരം സന്ദേശ മാർഗങ്ങൾ പലതാണ്. എങ്കിലും കത്തിന്റെ വൈകാരികാനുഭവത്തോളം സ്പർശിക്കാൻ അവയ്ക്കൊക്കെ പൂർണമായും കഴിയുമോ എന്നുറപ്പില്ല. ഇവിടെ യാത്രകൾ ഒരു മനുഷ്യനെ മണ്ണിനേക്കാൾ ചെറുതാക്കുന്നതും ആകാശത്തോളം പാർപ്പുള്ളതാക്കിയും മാറ്റുന്നു എന്ന് യാത്രിക പറയുന്നു. യാത്രയുടെ ഓരോ അനുഭവങ്ങളും നമ്മളെ പുതിയ ഒരു മനുഷ്യനാക്കാൻ സഹായിക്കുകയാണ് എന്ന് എഴുത്തുകാരി പറയുന്നു. ഒപ്പം ജീവിതം ഒരു നിരന്തരമായ യാത്രയാണ് എന്ന് പറയാതെ പറഞ്ഞു വെയ്ക്കുകയാണ് ഈ ലേഖിക.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

പാഠസംഗ്രഹം

എത്ര നാളായി ഞാൻ ഇങ്ങു പോന്നിട്ട്. അത്രമേൽ പ്രിയപ്പെട്ടിടത്തു നിന്നും വിട്ടു പോന്നതിന്റെ വേദനകൾ ഉള്ളിൽ കനം കെട്ടി നിൽക്കുന്ന വാക്കുകളാണ് കത്തിന്റെ തുടക്കത്തിൽ ഉള്ളടക്കമാകട്ടെ ജീവിതം എന്ന യാത്രയുടെ സത്യങ്ങളാണ് ദേശ സഞ്ചാരത്തിലൂടെ മനുഷ്യൻ ആർജിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഈ കത്തിലുൾപെടുത്തിയിരിക്കുന്നത്. ഒരു ഹിമാലയൻ യാത്രയ്ക്കിടയിൽ സുജാത ദേവി തന്റെ ചേച്ചിയായ സുഗതകുമാരിക്ക് അയച്ച കത്താണ് ഇത് രണ്ടുമാസം നീണ്ടു നിന്ന യാത്രയും യാത്രയിലുടനീളം സുജാതദേവിക്കുണ്ടായ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഈ ഭാഗത്തിൽ രേഖപ്പെടുത്തുന്നത്. പന്ത്രണ്ടു വർഷത്തെ സാധരണ ജീവിതത്തിൽ നിന്നും നേടാവുന്നതിലധികം രണ്ടുമാസത്തെ യാത്രകൾ കൊണ്ട് നേടിക്കഴിഞ്ഞു എന്ന് യാത്രിക പറയുന്നു. എല്ലാ അർത്ഥത്തിലും ഇതൊരു ഹിമാലയൻ യാത്ര തന്നെയായിരുന്നു എന്നതാണ് യാത്രിക പറയുന്നത്. എന്തുകൊണ്ടെന്നാൽ അറിവിന്റെ നിറകുടമാണ് ഈ യാത്രയിൽ നിന്ന് ലഭിച്ചത്. വിശക്കുമ്പോൾ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുക, ഉറക്കം വരുമ്പോൾ കടത്തിണ്ണയിൽ കിടന്നുറങ്ങുക, യാത്രയിൽ അപരിചിതർ സഹോദര തുല്യരാകുക തുടങ്ങി ലോകം പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ പകർന്നു തരികയാണ് ഈ ചെറിയൊരു തുറന്നെഴുത്ത് കാഴ്ചകൾ ഇന്ദ്രിയങ്ങളെ നിറച്ചു.കാടും, മലയും, കാട്ടിനുള്ളിലെ ജീവിതവും പകർന്നത് വാക്കുകൾക്കതീതമാണ് എന്ന് എഴുത്തുകാരി പറയുന്നു.

അറിവിലേക്ക്
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 1
സുജാതാദേവി (1946 – 2018) എന്ന പേരിൽ കവിതയും സുജാത എന്ന പേരിൽ ഗദ്യവും എഴുതി. പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ വി. കെ. കാർത്ത്യായനി അമ്മയുടെയും മകൾ. കോളേജ് . അധ്യാപികയായിരുന്നു. കൃതികൾ: മൃൺമയി (കവിതാസമാഹാരം), കാടുകളുടെ താളം തേടി യാത്രാ വിവരണം). കാടുകളുടെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് (1999).

ഇല്ലന്റ്
കത്തിടപാടുകൾ നടത്താൻ മുൻകാലങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നു.
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 2

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 3 कब तक कविता Kab Tak Kavita Questions and Answers Notes improves language skills.

Class 9 Hindi Kab Tak Kavita Question Answer Notes

कब तक कविता Question Answer Notes

Class 9 Hindi Unit 4 Chapter 3 कब तक कविता Notes Question Answer

प्रश्न 1.
‘अपनी पहचान जानने केलिए दूसरे का मुँह जोहते रहना’ – इससे आपने क्या समझा ?
സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുക ഇതിൽ നിന്നും താങ്കൾ എന്താണ് മനസ്സിലാക്കിയത്?
उत्तर:
अपनी पहचान जानने केलिए दूसरे का मुँह जोहते रहने की ज़रूरत नहीं है। हमें अपने आपके संबन्ध में एक दृष्टिकोण की आवश्यकता है। ऊँचे स्तर के मूल्यों पर निर्भर होकर आगे बढ़ना है।

തന്നെത്തന്നെ തിരിച്ചറിയുന്നതിന് നമ്മൾ മറ്റു ള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നമുക്ക് നമ്മളെപ്പറ്റി ഒരു വീക്ഷണം ആവശ്യമാണ്. ഉയർന്ന മൂല്യങ്ങളെ ആശ്രയിച്ച് മുന്നേറണം.

प्रश्न 2.
कि तुम्हारा इतिहास
तुमने नहीं उसने लिखा है – इसमें किस बात की ओर संकेत है।
നിന്റെ ചരിത്രം നീ അല്ല അവരാണ് എഴുതി യത് – ഈ വരികളിൽ എന്ത് കാര്യമാണ് സൂചിപ്പിക്കുന്നത്?
उत्तरः
इसमें हमारे आत्म-सम्मान की ओर संकेत है।

ഇതിൽ നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്.

प्रश्न 3.
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती। – इन पंक्तियों पर अपना विचार प्रकट करें।
ആത്മാഭിമാനത്തെക്കാൾ വലിയ സംഗതി ഒന്നും ഇല്ല. ഈ വരികളെപ്പറ്റി നിങ്ങളുടെ അഭിപ്രായം പ്രകടമാക്കുക.
उत्तर:
हमारे जीवन में आत्म सम्मान का बड़ा महत्व है। इसमें अपने व्यक्तित्व को अधिकाधिक सशक्त एवं प्रतिष्ठित बनाने की क्षमता है। जीवन की बड़ी- बड़ी मुसीबतों का सामना करके आगे बढ़ने की प्रेरणा भी आत्म-सम्मान से होती है। आत्म-सम्मान के कारण ही हम अपने जीवन में सकारात्मक बन सकते हैं। इसलिए आत्म-सम्मान से भी बड़ी चीज़ जीवन में नहीं होती है।

നമ്മുടെ ജീവിതത്തിൽ ആത്മാഭിമാനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കൂടുതൽ ശക്തമാക്കാനും പ്രതിഷ്ഠിക്കാനു മുള്ള കഴിവ് ഇതിലുണ്ട്. ജീവിതത്തിലുണ്ടാ കുന്ന ബുദ്ധിമുട്ടുകളെ നേരിട്ടു കൊണ്ട് മുന്നേ റാനുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നുമാണ്. ആത്മാഭിമാനം ഉള്ളതു കൊണ്ട് മാത്രമാണ് നമ്മൾ ജീവിതത്തിൽ പോസിറ്റീവ് ആകുന്നത്. അതുകൊണ്ട് ആത്മാ ഭിമാനത്തേക്കാൾ വലിയ സംഗതി ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 4.
समान आशयवाली पंक्तियाँ चुनकर
സമാന ആശയം വരുന്ന വരികൾ തെരഞ്ഞ ടുത്ത് എഴുതുക.
अपना परिचय जानने के लिए दूसरों का इन्तज़ार न करो ।
തന്റെ പരിചയത്തിന് വേണ്ടി മറ്റുള്ളവരെ കാത്തിരിക്കേണ്ട.
उत्तरः
कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह ।

ऐसी आशा छोड़ दो कि तुम्हारे लिए संघर्ष करने कोई आएगा।
നിനക്കുവേണ്ടി പോരാടാൻ ആരെങ്കിലും വരു മെന്ന ആഗ്രഹം ഉപേക്ഷിച്ചു.
उत्तर:
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।

कोई भी तुम्हारा दुख दूर करने को तैयार नहीं होगा जिससे उसके दुख की वृद्धि हो ।
അവന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് നിന്റെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല.
उत्तरः
क्यों करेगा कोई तुम्हारी व्यथा का निराकरण
अपनी व्यथा बढ़ाने के लिए।

प्रश्न 5.
कविता पर चर्चा करें और ऐसे महापुरुषों के नाम जोड़ें जिन्होंने समाज के उत्थान केलिए अपनी जिन्दगी का समर्पण किया है:
കവിതയെപ്പറ്റി ചർച്ച ചെയ്യുന്നതോടൊപ്പം സമൂഹത്തിന്റെ ഉത്ഥാനത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച മഹാന്മാരുടെ പേരുകൾ ഉൾപ്പെടുത്തുക.
उत्तरः
कविता ‘कब तक?’ में कवयित्रि वंदना टेटे ने आत्म-सम्मान के बारे में स्पष्ट किया है। उनकी राय में अपना पहचान जानने केलिए दूसरों का सहारा लेने की आवश्यकता नहीं है। तुम्हारे लिए’ लड़ने केलिए कोई नहीं आएगा। तुम्हारे संबन्ध में इतिहासकार ने कहानी में चर्चा की है। यह सोचकर खुश होने की ज़रूरत नहीं है। दूसरों की शरण में रहनेवाले तुम जैसे लोगों का इतिहास तुमने नहीं बल्कि इतिहासकार ने लिखा है। तुम्हारे उद्धार केलिए अवतारों के आगमन के इन्तज़ार करने की ज़रूरत नहीं है। पहले हमारे देश, रहन- सहन, आचार आदि को उद्धार करने केलिए स्वातंत्र्य संग्राम के नेता श्रीमती अक्कामा चेरियान, समाज सुधारक श्रीनारायण गुरु, महात्मा अय्यंकाली, मुसलमानों के नेता एवं पत्रकार वक्कम अब्दुल खादर माँलवी आदि महानपुरुष उन्होंने अपना जीवन दूसरों केलिए समर्पण किया। लेकिन आज अपने दुख को बढ़ाकर कोई तुम्हारा दुख दूर करने केलिए तैयार नहीं होगा । इसलिए स्वयं बदलो। समय बदल चुका है। कोई अपनी निवाला किसी को नहीं देता है। कोई स्वयं अपमान उठाना नहीं चाहता है। आत्म-सम्मान. सबसे बड़ी बात है। किसी भी मुसीबत का सामना करके आगे बढ़ने की प्रेरणा आत्म-सम्मान से ही मिलती है।

കബ് തക് എന്ന കവിതയിൽ കവയിത്രി വന്ദ ടേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് സ്പഷ്ടമാ ക്കിയിട്ടുള്ളത്. അവരുടെ അഭിപ്രായമനുസരിച്ച് സ്വയം (തന്നെ) തിരിച്ചറിയുന്നതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടി പോരാടാൻ ആരും വരില്ല. നിങ്ങളെപ്പറ്റി ചരിത്രകാരൻ കഥയിൽ പരാമർശിച്ചിട്ടുണ്ട്. ഇതോർത്ത് സന്തോഷിക്കേണ്ടതില്ല. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന നിങ്ങളെപ്പോലെയുള്ളവ രുടെ ചരിത്രം നിങ്ങളല്ല ചരിത്രകാരന്മാരാണ് എഴുതിയിട്ടുള്ളത്. നിങ്ങളെ ഉദ്ധരിക്കാൻ വേണ്ടി അവതാരങ്ങളുടെ ആഗമനം കാത്തിരിക്കേണ്ട തില്ല. സ്വാതന്ത്ര്യസമരനേതാവായ ശ്രീമതി അക്കാമ ചെറിയാനും, സാമൂഹികപരിഷ്കർ ത്താക്കളായ ശ്രീ നാരായണ ഗുരുവും, മഹാത്മ നായ അയ്യങ്കാളിയും മുസ്ലീംകളുടെ നേതാവും പത്രപ്രവർത്തനുമായ വക്കം അബ്ദുൾഖാദർ മൗലവിയും മഹാന്മാരായിരുന്നു. അവർ തങ്ങ ളുടെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു.

എന്നാൽ ഇന്ന് തങ്ങളുടെ ദുഃഖത്തെ വർദ്ധിപ്പി ച്ചുകൊണ്ട് നിങ്ങളുടെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല. അതുകൊണ്ട് മാറുക. സമയം മാറിക്കഴിഞ്ഞു. ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടുക്കുന്നില്ല. ആരും സ്വയം അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ആത്മാ ഭിമാനം ഏറ്റവും വലിയ കാര്യമാണ്. ഏതൊരു വിഷമഘട്ടത്തേയും തരണം ചെയ്ത് മുന്നേറാ നുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നാണ്.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 6.
कविता में ‘कोई’ शब्द का प्रयोग बार-बार हुआ है । यह किसको सूचित करता है ?
കവിതയിൽ കണ്ടു” എന്ന വാക്ക് പല പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ഇത് ആരെയാണ് സൂചിപ്പി ക്കുന്നത്?
उत्तरः
यहाँ आधुनिक स्वार्थी मनुष्य को सूचित करता है।
ഇത് ഇന്നത്തെ സ്വാർത്ഥനായ മനുഷ്യനെ സൂചിപ്പിക്കുന്നു.

प्रश्न 7.
प्रयोग की विशेषता पहचानें:
പ്രയോഗത്തിന്റെ പ്രത്യേകത തിരിച്ചറിയുക.
उत्तरः
मुँह जोहना-निर्भर होना, सहारा लेने (ആശ്രയിക്കുക. )
बच्चा अपने माँ-बाप का मुँह जोहता है।
കുട്ടി തന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നു.
बाट जोहनाः- इन्तज़ार करना (കാത്തിരിക്കുക)
यात्री गाड़ी का बाट जोहता है।
യാത്രക്കാരൻ വണ്ടി കാത്തിരിക്കുന്നു.

प्रश्न 8.
कविता का आशय लिखें:
കവിതയുടെ ആശയം എഴുതുക.
कब तक Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तर:
इस पाठ के पाँचवाँ प्रश्न के उत्तर पढ़ो।

ഈ പാഠത്തിലെ 5-ാമത്തെ ചോദ്യത്തിന്റെ ഉത്തരം പഠിക്കുക.

प्रश्न 9.
कवयित्री की राय में तुम्हारा इतिहास किसने लिखा है?
കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ആരാണ്?
उत्तर :
कवयित्री की राय में तुम्हारा इतिहास इतिहासकार ने लिखा है।

കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ചരിത്രകാരനാണ്.

प्रश्न 10.
कविता में प्रयोग किए गए ‘ उसने’ और ‘तुम्हारा’ किन किनको सूचित करता है ?
കവിതയിൽ ഉപയോഗിച്ചിരിക്കുന്ന ‘उसने’, ‘तुम्हारा ‘ ആരെയെല്ലാം സൂചിപ്പിക്കുന്നു?
उत्तर :
‘उसने ‘ इतिहासकार और ‘तुम्हारा’ दूसरों का सहारा लेनेवाला, दूसरों का इन्तज़ार करनेवाला आदि को सूचित करता है।
‘उसने’ എന്നുളളത് ചരിതകാരനേയും ‘तुम्हारा’ എന്നുള്ളത് മറ്റുള്ളവരെ ആശ്രയിക്കുകയും കാത്ത് നിൽക്കുന്നവരെയും സൂചിപ്പിക്കുന്നു.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।

कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।
कब तक खुश होते रहोगे
कि उनकी कहानी में
तुम्हारा जिक्र है
कि तुम्हारा इतिहास
तुमने नहीं उसने लिखा है।

प्रश्न 11.
‘सहारा’ केलिए कविता में प्रयुक्त शब्द कौन सा है?
(आसरा, ज़िक्र, इतिहास)
‘सहारा’ എന്ന വാക്കന് കവിതയിൽ ഉപയോഗി ച്ചിരിക്കുന്ന പദം ഏതാണ്?
उत्तरः
‘आसरा’

प्रश्न 12.
अपनी पहचान केलिए किसका सहारा ले रहा है ?
തന്നെ തിരിച്ചറിയാൻ ആരെയാണ് ആശ്രയിക്കു ന്നത്?
उत्तरः
अपनी पहचान केलिए दूसरों का सहारा ले रहा है।
തന്നെ തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുന്നു.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 13.
उनकी कहानी में तुम्हारा ज़िक्र है। किनकी कहानी में ?
അദ്ദേഹത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചി ട്ടുണ്ട് ആരുടെ?
उत्तर:
कहानीकार की कहानी में तुम्हारा ज़िक्र है।
കഥാകൃത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചിട്ടു ങ്.

प्रश्न 14.
कवि और कविता का परिचय देते हुए कवितांश का आशय लिखे ।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതയുടെ ആശയം എഴുതുക.
उत्तरः
‘कब तक?” नामक कविता श्रीमती वंदना टेटे की है। यह कवितांश इससे लिया गया है। इन पंक्तियों में कवयित्री ने आत्मसम्मान के बारे में स्पष्ट किया है।
कवयित्री कहती है कि अभिमानी आदमी अपनी पहचान केलिए दूसरों का सहारा नहीं लेता है। वह अपने लिए लड़ने के लिए भी दूसरों की शरण नहीं पाता है। वह अपने बारे में दूसरों के द्वारा लिखे इतिहास और विवरणों को पढ़कर कई दिन तक खुश होते नहीं रहता है। आत्म सम्मान के आदमी को बड़ा आत्म विश्वास होता है।

‘कब तक?’ എന്ന കവിത ശ്രീമതീ ടേതാണ്. ഈ കവിതാഭാഗം അതിൽ നിന്നും എടു വരികളിൽ കവയിത്രി ത്തിട്ടുള്ളതാണ്. ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളത്. അഭിമാനം ഉള്ള വ്യക്തി തന്നെ തിരിച്ചറിയുന്ന തിന് മറ്റുള്ളവരെ ആശ്രയിക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. അവൻ തനിക്കുവേണ്ടി പോരാടാൻ മറ്റുള്ളവരെഴുതിയ ചരിത്രവും വിവര ണവും വായിച്ച് കുറേനാൾ സന്തോഷിച്ച് കഴിയു ന്നില്ല. ആത്മാഭിമാനമുള്ള വ്യക്തിക്ക് വലിയ ആത്മവിശ്വാസമുണ്ട്.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।
कब तक जोहते रहोगे
अवतारों के आगमन की बाट
कि हो सके
तुम्हारा उद्धार
क्यों करेगा कोई तुम्हारी
व्यथा का निराकरण
अपनी व्यथा बढ़ाने के लिए
इसलिए बदलो
कि
समय बदल चुका है ।
है।

प्रश्न 15.
‘ बाट जोहना’ का अर्थ कोष्ठ से चुनकर लिखो ।
‘बाट जोहना’ ~gmolonô mdono mangl നിന്നും തെരഞ്ഞെടുത്ത് എഴുതുക.
(सहारा लेना, इन्तज़ार करना, कोशिश करना)
उत्तरः
इन्तज़ार करना ।

प्रश्न 16.
तुम्हारा उद्धार होने केलिए किसका इन्तज़ार करते हो ?
നിന്റെ ഉത്ഥാനത്തിന് നീ ആരെയാണ് കാത്തിരി ക്കുന്നത്?
उत्तरः
तुम्हारा उद्धार होने केलिए अवतारों के आगमन का इन्तज़ार करते हो ।
നിന്റെ ഉത്ഥാനത്തിന് അവതാരങ്ങളുടെ ആഗമ നത്തെയാണ് കാത്തിരിക്കുന്നത്.

प्रश्न 17.
कवयित्री ने स्वयं बदलने की चेतावनी क्यों दी है?
കവയിത്രി സ്വയം മാറണമെന്ന മുന്നറിയിപ്പ് എന്ത് കൊണ്ടാണ് നൽകിയത്?
उत्तर:
कवयित्री कहती है कि हरेक को स्वयं बदलना है। क्योंकि कोई अपना दुःख बढ़ाकर दूसरों के दुःख को दूर करने केलिए तैयार नहीं होगा। कोई दूसरों को उद्धार करने केलिए नहीं आएगा। समय के बदलने के साथ हरेक को बदलना है ।

ഓരോരുത്തരും സ്വയം മാറണം എന്നാണ് കവ യിത്രി പറയുന്നത്. കാരണം ആരും തന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ദുഃഖത്തെ അകറ്റാൻ തയ്യാറാകുകയില്ല. ആരും മറ്റുള്ളവരുടെ ഉത്ഥാനത്തിന് വേണ്ടി വരില്ല. സമയം മാറുന്നതിനോടൊപ്പം ഓരോരുത്തരും
മാറണം.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 18.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെ ടുത്തിക്കൊണ്ട് കവിതാഭാഗത്തിന്റെ ആശയം എഴുതുക.
उत्तर:
यह कवितांश कवयित्री वंदना टेटे की ‘कब तक?’ कविता से लिया गया है। इन पंक्तियों के द्वारा कवयित्री आत्म सम्मान की ओर इशारा करती है । वे कहती है कि हरेक के उद्धार केलिए अवतारों के आगमन की प्रतीक्षा करने की ज़रूरत नहीं है। उसीप्रकार हरेक का दुःख दूर करने केलिए दूसरा कोई नहीं तैयार होगा। समय के बदलने के साथ साथ हरेक को बदलना ज़रूरी है। और आत्म सम्मान के साथ आगे बढ़ना है।

ഈ കവിതാഭാഗം കവയിത്രി വന്ദന ടേടേയുടെ “कब तक?” കവിതയിൽ നിന്ന് എടുത്തിട്ടുള്ളതാ ണ്. ഈ വരികളിലൂടെ കവയിത്രി ആത്മാഭിമാ നത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ഉത്ഥാനത്തിനുവേണ്ടി അവതാരങ്ങ ളുടെ ആഗമനത്തെ പ്രതീക്ഷിക്കേണ്ടതില്ലയെ ന്നാണ് കവയിത്രി പറയുന്നത്. അതുപോലെ തന്നെ ഓരോരുത്തരുടേയും ദുഃഖം അകറ്റാൻ വേറെ ആരും തയ്യാറാകില്ല. സമയം മാറുന്നതിന നുസരിച്ച് ഓരോരുത്തരും മാറേണ്ടത് അത്യാവ ശ്യമാണ്. അങ്ങനെ ആത്മാഭിമാനത്തോടെ മുന്നേറണം.

कवितांश पढ़कर निम्नलिखित प्रश्नों के उत्तर लिखे।
नहीं देता है अब कोई
अपना निवाला
नहीं देता अपना गाल
और नहीं रखता कोई
अपने सर पर जूती ।
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती ।

प्रश्न 19.
‘गाल’ का अर्थ कोष्ठक से चुनकर लिखें।
എന്ന വാക്കിന്റെ അർത്ഥം ബാക്കറ്റിൽ നിന്നും തെരഞ്ഞെടുത്ത് എഴുതുക.
उत्तरः
गाली

प्रश्न 20.
कवि की राय में सबसे बड़ी चीज़ क्या होती
കവിയുടെ അഭിപ്രായത്തിൽ ഏറ്റവും വലിയ സംഗതി എന്താണ്?
उत्तरः
कवयित्री की राय में सबसे बड़ी चीज़ आत्म- सम्मान है।
കവയിത്രിയുടെ വാക്കുകളിൽ ഏറ്റവും വലിയ സംഗതി ആത്മാഭിമാനമാണ്.

प्रश्न 21.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതാഭാഗത്തിലെ ആശയം എഴുതുക.
उत्तरः
कवयित्री वन्दना टेटे की ‘कब तक?’ नामक कविता से लिए गए इस कवितांश में आत्म- सम्मान के बारे में कहा गया है।
कवयित्री कहती है कि कोई अपना निवाला किसी को नहीं देता है। कोई दूसरों को गाली देकर अपने सिर पर जूता रखना नहीं चाहता है। अर्थात् कोई अपमानित होना नहीं चाहता है। हरेक के जीवन में आत्म-सम्मान से बड़ी चीज़ नहीं होती है ।

കവയിത്രി വന്ദന ടേടേയുടം എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള ഈ കവിതാഭാഗത്ത് ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുളളത്.

ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടു ക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. ആരും മറ്റുള്ളവരെ തെറിവിളിച്ച് ചെരിപ്പ് തല യിൽ വയ്ക്കാനാഗ്രഹിക്കുന്നില്. അതായത് അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ഓരോ രുത്തരുടേയും ജീവിതത്തിൽ ആത്മാഭിമാന ത്തേക്കാൾ വലുതായി മറ്റൊന്നും തന്നെയില്ല.