പടക്കളത്തിലേക്ക് Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and പടക്കളത്തിലേക്ക് Padakkalathilekk Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Padakkalathilekk Summary

Padakkalathilekk Summary in Malayalam

പടക്കളത്തിലേക്ക് Summary in Malayalam

ആമുഖം

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ നിന്നെടുത്ത ഏതാനും വരികളാണ് ഈ പാഠഭാഗത്തുൾപെടു ത്തിയിരിക്കുന്നത്. ലോക സാഹിത്യചരിത്രത്തിൽ തന്നെ എല്ലാകാലത്തും പുനർവായനയ്ക്കിടമുള്ള ഒന്നാണ് മഹാഭാരതം കിളിപ്പാട്ട്. മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. ഇതിൽ പൗലോമപർവം, ആസ്തീകപർവം, സംഭവപർവ്വം, ഐഷീകപർവ്വം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്ത് 21 പർവങ്ങളുണ്ട്.

പടക്കളത്തിലേക്ക് Summary in Malayalam Class 7

ആശയം
പടക്കളത്തിലേക്ക് Summary in Malayalam Class 7 1
മഹാഭാരത കഥയുടെ ഭാഗമായ കുരുക്ഷേത്ര യുദ്ധ വിവരണത്തിൽ ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്ന ഭാഗമുൾപ്പെടുന്നു. പതിനൊന്നു മുതൽ പതിനെഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്ക് നേതൃത്വം നൽകി. മഹാഭാരതത്തിൽ ഈ അഞ്ചു യുദ്ധദിവസങ്ങൾ (11 മുതൽ 15 വരെ) വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു. ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പതിനൊന്നു മുതൽ പതിനഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങളിൽ പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങൾ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.

പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 3 Chapter 9 പടക്കളത്തിലേക്ക് Padakkalathilekk Notes Questions and Answers Pdf improves language skills.

Padakkalathilekk Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 3 Chapter 9 Padakkalathilekk Question Answer

Class 7 Malayalam Padakkalathilekk Notes Question Answer

വായിക്കാം, കണ്ടെത്താം
Question 1.
വെള്ളക്കുതിരകളെ ഈ കാവ്യഭാഗത്ത് എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:
പൊന്നണിഞ്ഞാനകൾ മുൾത്തടി കൈക്കൊണ്ടു
പൊന്നിന്മലകൾ നടക്കുന്നതുപോലെ.
വെള്ളത്തിലെ തിര തള്ളുന്നതുപോലെ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ

Question 2.
യുദ്ധസന്നാഹത്തെ എങ്ങനെയൊക്കെയാണ് വർണ്ണിച്ചിരിക്കുന്നത്?
Answer:
വൻകടൽ പോലെ പരന്നും ഹുങ്കാര ശബ്ദത്തോടെ നിരന്നും ആണ് ഭയാനകമാം വിധം യുദ്ധ ഭൂമി കാണുന്നത്

• കൗരവപ്പടയ്ക്ക് ദ്രോണർ നൽകുന്ന നിർദേശങ്ങൾ എന്തെല്ലാം?
Answer:
എല്ലാവരുമൊരുമിച്ചു നിന്നീടുവിന്റെ നല്ല ഗജങ്ങളെ മുമ്പിൽ നിർത്തീടുവിൻ വല്ലാതെ ധൂളിപ്പടയകറ്റീടുവിൻ വല്ലഭമുള്ളവരൊന്നിച്ചു കൂടുവിൻ.

പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9

ആവർത്തനഭംഗി ആസ്വദിക്കാം
Question 1.
“വെള്ളത്തിലെ തിര തള്ളുന്നതുപോലെ
തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ”
ആവർത്തിച്ചു വരുന്ന പദങ്ങളും അക്ഷരങ്ങളും ഈ വരികൾക്ക് എത്രത്തോളം സൗന്ദര്യം നൽകുന്നു ഇതുപോലെ ഈ കവിതാഭാഗത്ത് ആവർത്തനഭംഗി നൽകുന്ന പ്രയോഗങ്ങളുള്ള വരികൾ കണ്ടെത്തി
എഴുതുക.
Answer:
മുമ്പിൽ കളിക്കുന്ന കാലാൾപ്പടകളും വമ്പോടലറും പടഹവും ഭേരിയും.
വില്ലാളിവീരനാം ദ്രോണരതു കണ്ടു ‘നില്ലാ പട നമുക്കെന്നുറച്ചീടിനാൻ.
ചൊല്ലിനാൻ മറ്റുള്ളവരോടിതു കാൺക നല്ല വരവു ഭയങ്കരമെത്രയും

തത്സമയവിവരണം തയ്യാറാക്കാം
Question 1.
കുരുക്ഷേത്രയുദ്ധഭൂമിയിൽ നിങ്ങൾ വാർത്താറിപ്പോർട്ടർ ആയി എത്തിയിരിക്കുന്നു എന്ന് സങ്കല്പി ക്കുക. അവിടെ നടക്കുന്ന കാര്യങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കുക.
Answer:
പ്രിയ സുഹൃത്തുക്കളെ നമ്മളോരോരുത്തരും ആവേശകരമായ ഒരു യുദ്ധപ്പോരാട്ടം കാണുവാനാണ് എത്തിയിരിക്കുന്നത്. ആരാണ് വിജയ കിരീടം അണിയുന്നത് എന്ന് നമുക്ക് നോക്കി കാണാം പ്രിയ സുഹൃത്തുക്കളെ. യുദ്ധഭൂമിയിൽ ഇതാ കാലാൾ പടകളും ആനയും തേരും അണി നിരക്കുകയാണ് പോന്നണിഞ്ഞെത്തിയ ആനകൾ പൊന്നിൻ മലകൾ നിരന്നു വരുന്നത് പോലെയും. വെള്ളത്തിൽ തിര തള്ളുന്നത് പോലെ മനോഹരമായി കുതിരകൾ ചലിക്കുകയും ചെയ്യുന്നത് യുദ്ധത്തിന്റെ തീവ്രതയെ ആണ് നമ്മിൽ നിറയ്ക്കുന്നത് പ്രിയപെട്ടവരെ .. ഇതിനിടയിൽ ഇതാകടന്നു വരുന്നു വൻ കടൽ ഇളകുന്നത് പോലെ ഭീകര ഹുങ്കാരവുമായി പടയാളികൾ .. യുദ്ധത്തിന്ന് മുന്നിൽ നേതൃത്വം കൊടുക്കുന്നത് ആരാണെന്നു നിങ്ങൾ നോക്കുക പ്രിയരേ..

യുദ്ധവിരുദ്ധറാലി സംഘടിപ്പിക്കാം
Question 1.
കുരുക്ഷേത്രയുദ്ധത്തെയാണ് എഴുത്തച്ഛൻ വർണ്ണിച്ചിരിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്ന യുദ്ധങ്ങൾ ഇന്നും നടക്കുന്നു. ഇതിനെതിരെ യുദ്ധവിരുദ്ധറാലി സംഘടിപ്പിക്കുക. ഇതിനായി പോസ്റ്റ റുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളും തയ്യാറാക്കുക. ക്ലാസ്/സ്കൂൾ തല നവമാധ്യമ ഗ്രൂപ്പുകളിൽ അവ പങ്കുവയ്ക്കുക.
Answer:
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 1
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 2
സവിശേഷതകൾ കണ്ടെത്താം
Question 1.
മുകളിൽ കൊടുത്തിരിക്കുന്ന കവിതാഭാഗങ്ങളും പാഠഭാഗവും മുൻനിർത്തി എഴുത്തച്ഛന്റെ കാവ്യഭാഷയുടെ സവിശേഷതകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

• “ഭർത്താവേ കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം
പേടിയില്ലിതിനേതുമെത്രയുമടുത്തുവ-
ന്നീടുന്നു മെരുക്കമുണ്ടെത്രയുമെന്നുതോന്നും”
(അധ്യാത്മരാമായണം)

• “നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ
ചൊല്ലെഴുമർജുനൻ തന്റെ തിരുമകൻ
വല്ലവീ വല്ലഭാ! നിന്റെ മരുമകൻ
(മഹാഭാരതം കിളിപ്പാട്ട്)
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 3
Answer:
താൻ ജീവിച്ചിരുന്ന സമൂഹത്തെ അപചയത്തിൽ നിന്ന് രക്ഷിക്കാനായി എഴുത്തച്ഛൻ രാമായണം കിളിപ്പാട്ട് രചിച്ചു. ഈ കൃതിയിലൂടെ രാമൻ എന്ന ഒരു രക്ഷകബിംബത്തെ എഴുത്തച്ഛൻ അവതരിപ്പിച്ചു.

ഭോഗലാലസതയിൽ വീണുപോയ സമൂഹത്തിനു ഭക്തിയിലൂടെ മാത്രമേ കരേറാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ വാൽമീകി രാമായണമല്ല, രാമനെ ഈശ്വരനാക്കി ചിത്രീകരിക്കുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണമാണ് അദ്ദേഹം കിളിപ്പാട്ടുരൂപത്തിൽ വിവർത്തനം ചെയ്തത്.

ധീരമായ ഒരു ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്.ഭക്തിരസപ്രധാനമായ പ്രമേയത്തിന്റെ കാര്യത്തിൽ പാട്ട് ശാഖയെയാണദ്ദേഹം പിന്തുടർന്നത്. എന്നാൽ ഭാഷയുടെ കാര്യത്തിൽ സംസ്കൃതം കലർന്ന മണിപ്രവാള ശാഖയെ പിന്തുടർന്നു എഴുത്തച്ഛൻ.

പാട്ട് ശാഖയിലെ ഭക്തിക്ക് ഒരു മണിപ്രവാളഭാഷാ ശരീരം നൽകി എഴുത്തച്ഛൻ എന്ന് ചുരുക്കം. ഇത് വലിയൊരു വിപ്ലവമായിരുന്നു. പാട്ടിലെ ദ്രാവിഡ പാരമ്പര്യത്തെ (ഈണത്തിലും ഭാഷയിലും) വിടാതെ തന്നെ പ്രൗഢമായ മണിപ്രവാളഭാഷയുടെ സാദ്ധ്യതകൾ അദ്ദേഹം കാവ്യരചനക്ക് പ്രയോജനപ്പെടുത്തി. അങ്ങനെ ഏത് രസത്തെയും ഏത് ഭാവത്തെയും ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു കാവ്യഭാഷ എഴു ത്തച്ഛൻ അവതരിപ്പിച്ചു. ഇതിനാലാണ് അദ്ദേഹത്തെ ‘ഭാഷാപിതാവ്’ എന്ന് വിളിക്കുന്നത്. യഥാർത്ഥത്തിൽ ഭാഷയുടെ പിതാവല്ല പുതിയൊരു കാവ്യഭാഷയുടെ പിതാവാണ് അദ്ദേഹം.

ഉപന്യാസം എഴുതാം
Question 1.
‘മാതൃഭാഷയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക. ഈ യൂണിറ്റിലെ പാഠഭാഗങ്ങളിലെ ആശയങ്ങൾ കൂടി പ്രയോജനപ്പെടുത്തേണ്ടതാണ്.?
Answer:
മാതൃഭാഷ എന്നത് അമ്മയെ പോലെയാണ്. മനുഷ്യന് സ്വന്തം ഭാഷയാണ് പെറ്റമ്മ. മറ്റുള്ള ഭാഷകൾ കേവലം തൊഴില് മാത്രമാണ്. അവനവനുടെ സങ്കടവും, സന്തോഷവും, ദേഷ്യവും എല്ലാം പറഞ്ഞറിയിക്കാൻ മാത്യഭാഷയിലൂടെ സാധിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

മാതൃഭാഷയെ വെറുക്കുന്ന ഇക്കാലത്ത് മലയാളം എന്ന കേരളീയരുടെ മാതൃഭാഷ നാട്ടിൻപുറത്തുകാര് സംസാരിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഉയർന്ന വിദ്യാഭ്യാസം മാത്രം നേടി വിദേശത്ത് പേകുന്നവരും, പോയി വന്നവരുമൊക്കെ തങ്ങളുടെ മാത്യഭാഷയായ മലയാളത്തിനെ മറന്ന് ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുന്നു. മലയാളം പറയുന്നത് ഒരു കുറച്ചിലായും മലയാളം സംസാരിക്കുന്നവരോട് അവജ്ഞയുമൊക്കെ ഇക്കൂട്ടർക്ക് തോന്നുന്നു. പക്ഷേ മാതൃഭാഷ മുലപ്പാലിനൊപ്പം പകർന്നതാണെന്നും അതിനെ മറക്കുന്നത് ഊട്ടിവളർത്തിയ അമ്മയെ മറക്കുന്നതിന് തുല്യമാണെന്നും മാതൃഭാഷയെ നിന്ദിക്കുന്നത് അമ്മയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഇവർ മനസ്സിലാക്കുന്നില്ല.

അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സമൂഹത്തിൽ മാത്യഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരും ഉണ്ട്. മാതൃഭാഷയെ മറക്കാനുള്ളതല്ലെന്നും അത് സംസാരിച്ച് അടുത്ത തലമുറക്ക് കൈമാറേണ്ട ഒന്നാണെന്നും ഉള്ളത് ഏവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ അത് അറിയാമായിട്ടും മാത്യഭാഷ നിന്ദിക്കുന്നവരുടെ സ്വഭാവം ഒന്നു വേറേ തന്നെയാണ്. പക്ഷേ അവരെക്കാൾ കൂടുതൽ മാത്യഭാഷയെ സ്നേഹിക്കുന്നവരും ഉണ്ട്. അങ്ങനെ മാതൃഭാഷയെ കഴിയുന്നതും പരിഘോഷിക്കുവാൻ എല്ലാവരും തയ്യാറാകണം. മാതൃഭാഷ അനശ്വരമായ ഒന്നായി നിലകൊള്ളണം.

പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9

ഭാഷോത്സവം സംഘടിപ്പിക്കാം
Question 1.
ക്ലാസ്സിൽ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങളും മറ്റും കൂട്ടിച്ചേർത്തും പങ്കു വെച്ചും ഭാഷോത്സവം നടത്തുക.
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 4
ഭാഷോത്സവത്തിന് ഓൺലൈൻ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക.
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 5
Answer:
മുകളിൽ പറഞ്ഞ സൂചനകൾ ഉൾക്കൊള്ളിച്ച് ഭാഷോത്സവം പതിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പി ക്കണേ കൂട്ടുകാരേ…
പടക്കളത്തിലേക്ക് Notes Question Answer Class 7 Kerala Padavali Chapter 9 6
ഓർത്തിരിക്കാൻ

  • മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് എഴുത്തച്ഛൻ ആണ്.
  • മഹാഭാരതം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയാണ്, കിളിയെ കൊണ്ട് കഥ പറയിക്കുന്ന രീതിയാണ് ഇത്.
  • മഹാഭാരതത്തെ പല പർവങ്ങൾ ആയാണ് തിരിച്ചിരിക്കുന്നത്.
  • യുദ്ധ പർവ്വത്തിലെ വരികളാണ് ഇത്.

വാക്ക് Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and വാക്ക് Vakku Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Vakku Summary

Vakku Summary in Malayalam

വാക്ക് Summary in Malayalam

ആമുഖം

വാക്കിന്റെ പൊരുൾ വളരെ മഹത്തരമാണെന്ന തിരിച്ചറിവ് നൽകുന്ന പാഠഭാഗം ആണ് ഇത് വാക്കുകൾ വെറുതെ പാഴാക്കി കളയാൻ ഉള്ളതല്ല എന്നും ഓരോ വാക്കിനും നമ്മുടെ വ്യക്തിത്വത്തിന്റെ വിലയുണ്ട് എന്ന് മനസിലാക്കുന്ന വരികളാണ് ഈ പാഠഭാഗം പങ്കുവെയ്ക്കുന്നത് , വാക്കുകൾ സൂക്ഷിച്ചു പറയണം എന്ന വല്യ ബോധത്തെ കുഞ്ഞു മനസിലേക്ക് എത്തിയ്ക്കുകയാണ് കുഞ്ഞുണ്ണി മാഷ്

വാക്ക് Summary in Malayalam Class 7

ആശയം
വാക്ക് Summary in Malayalam Class 7 1
കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു വാക്കുകൾക്കു മലയാള സാഹിത്യം നൽകിയ കേൾവി വളരെ വലുതാണ്. കുഞ്ഞുണ്ണി മാഷിന്റെ പറച്ചിലുകളും ചൊല്ലുകളും കുറിക്കുകൊള്ളുന്നതാണ്. എത്ര കാലം കഴിഞ്ഞാലും ആ വാക്കുകളുടെ പൊരുൾ ഒരിക്കലും നഷ്ടപെടാതെ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട യിരിക്കും. വാക്കുകൾ വെറുതെ ഉപയോഗിക്കാൻ ഉള്ളതല്ല. വാക്കുകൾക്കു വളരെ പ്രാധാന്യമുണ്ട്. ഓരോ വാക്കും അർഹത ഉള്ളിടത്ത് മാത്രം വിളമ്പുക. വാക്കുകൾക്ക് സ്വന്തം വ്യക്തിത്വത്തിന്റെ വിലയാണ്. ഉള്ളത് കേൾവിക്കാരൻ ഉള്ളിടത്ത് വേണം വാക്കുകൾ പറയാൻ. അർഹമായ സ്ഥലത്ത് അർഹമായ സമയത്തു വേണം വാക്കുകൾ പ്രയോഗിക്കാൻ എന്ന ആശയം ചെറിയ പാഠം പങ്കുവെയ്ക്കുന്നു.

വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 വാക്ക് Vakku Notes Questions and Answers Pdf improves language skills.

Vakku Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 3 Chapter 8 Vakku Question Answer

Class 7 Malayalam Vakku Notes Question Answer

കണ്ടെത്താം, എഴുതാം
Question 1.
“സംശായീലോ… ചോദിക്കാർന്നു ചോദിച്ചളയാം” നമ്പൂരി ചോദിച്ചത് എന്തായിരുന്നു?
Answer:
ആനക്കാരന്റെ ആനയെ ആണ് നമ്പൂതിരി ചോദിച്ചത്

Question 2.
കണ്ടമാനം ചെലവാക്കിക്കളയാം. ഒരു വിലയില്ലായ്മയുണ്ട് പലർക്കും. ഇവിടെ വിലയില്ലാത്തതായി സൂചിപ്പിക്കുന്നത് എന്താണ്?
Answer:
വാക്കിന് വിലയില്ല എന്ന് ആണ് നമ്പൂതിരി പറയുന്നത്

Question 3.
വാക്കിനു വാക്കു വേണ്ട ഈ പ്രയോഗത്തിലൂടെ ലേഖകൻ വ്യക്തമാക്കുന്നതെന്ത്?
Answer:
നല്ല വാക്കിന് വ്യഖ്യാനം ഒന്നും തന്നെ വേണ്ട അതായത് നല്ല വാക്കുകൾക്ക് കൂടുതൽ അർഥങ്ങൾ ഒന്നും തന്നെ വേണ്ട എന്നാണ് എഴുത്തുകാരൻ പറയുന്നത്

വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8

പൊരുൾ കണ്ടെത്താം
Question 1.
‘വാക്കിനോളം തൂക്കമില്ല യുക്കൻ ഭൂമിക്കുപോലുമേ ഈ ചൊല്ലിന്റെ പൊരുൾ കണ്ടെത്തി വിശദീകരിക്കുക. ഇതുപോലെ വാക്കിനെക്കുറിച്ചുള്ള കൂടുതൽ ചൊല്ലുകൾ കണ്ടെത്തി പൊരുൾ എഴുതുക.?
Answer:
വാക്കിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചൊല്ലാണിത്, വാക്കിന് പ്രപഞ്ചത്തെക്കാൾ നിലനില്പ് ഉണ്ട് എന്നാണ് എഴുത്തുകാരൻ പറയുന്നത്. ഓരോ വാക്കും സൂക്ഷിച്ചു പറയണം എന്നും വാക്കിന്റെ പൊരുൾ അത്രമാത്രം പ്രധാന്യം ഉള്ളതാണെന്നു തിരിച്ചറിയണം എന്നും എഴുത്തുകാരൻ ഇതിലൂടെ അർത്ഥമാക്കുന്നു. വാക്കിനെ കുറിച്ചുള്ള ചൊല്ലുകളാണ് ചുവടെ നൽകിയിരിക്കുന്നത്

  • വാക്കിൽ തോറ്റവനും മൂക്കിൽ കേറിയവനും പാഞ്ഞവനും ഇല്ലാ വാക്കിൽ തോറ്റാൽ മുപ്പിൽ താഴണം
  • വാക്കിൽ പോക്കും നെല്ലിൽ പതിരും ഇല്ലാതിരിക്കയില്ല.
  • വാക്കുകൊണ്ടു കോട്ടകെട്ടുക
  • വാക്കുചേക്കിനെപോലെ, ചേലു ചൈത്താനെപോലെ
  • വാക്കുപോക്കർക്കും നെല്ലു കോയിലകത്തും

അനുഭവം പങ്കുവയ്ക്കാം
Question 1.
വാക്ക് പലവിധത്തിൽ ഉപയോഗിക്കാം, വാക്കുകൾ എപ്പോഴെങ്കിലും നിങ്ങളെ സങ്കടപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? അനുഭവങ്ങൾ ഓർമ്മിച്ച് പറയുക. ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുക.
Answer:
വാക്ക് പലവിധത്തിൽ നമുക്ക് ഉപയോഗിക്കാം. വാക്കിന് ഒരു പ്രത്യേകതയുണ്ട്. മനുഷ്യ മനസ്സിൽ ആഴത്തിൽ പതിയാനുള്ള പ്രത്യേകത. നല്ല വാക്കും ചീത്ത വാക്കും അങ്ങനെ തന്നെ ആണ്. മനുഷ്യന്റെ മനസിൽ ആഴത്തിൽ മുറിവേൽപ്പിക്കാനും, ശുഭ പ്രതീക്ഷ നൽകാനും ഒക്കെ വാക്കുകൾക്കു സാധിക്കും. അദ്ധ്യാപകർ, നിങ്ങളുടെ മാതാപിതാക്കൾ ഒക്കെ നിങ്ങൾക്ക് ഊർജം പകർന്നു നൽകാറില്ലേ അത് പോലെ. എന്നാൽ ചില സമയങ്ങളിൽ നമ്മളെ വിഷമിപ്പിക്കുന്ന വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. അതിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളുകയാണ് വേണ്ടത് കേട്ടോ. കൂട്ടുകാരെ .. നല്ല വാക്കുകൾ കൊണ്ട് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും ഇടയിൽ നല്ല ഇടം നേടുക. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാതെ മുന്നോട്ടു പോകുക.

സങ്കല്പിക്കാം, കഥയെഴുതാം
Question 1.
നമ്പൂരിയുടെ ചോദ്യം കേട്ട് പാപ്പാൻ ആനയെ കൊടുത്തിരുന്നെങ്കിൽ… കഥയായി എഴുതി പൂർത്തിയാക്കുക. കഥയെഴുതുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ.
• കഥയുടെ ഗതിമാറ്റം
• കഥാസന്ദർഭത്തിന്റെ വളർച്ച
• കഥാപാത്രത്തിന്റെ മനോഭാവത്തിലും സംഭാഷണത്തിലും വരുന്ന മാറ്റം കഥകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുക.
Answer:
ആനക്കാരൻ ആകെ സംശയത്തിലായി … ഈ നമ്പൂരിക്ക് കലശലായ എന്തോ കുഴപ്പം തന്നെ ഉണ്ട്. വാക്കിന്റെ വിലയറിയാത്ത ശുംഭൻ എന്ന് ആനക്കാരൻ മനസ്സിൽ കരുതി .. ആനക്കാരൻ നമ്പൂതിരിയോട് പറഞ്ഞു നോമിന് അങ്ങേയ്ക്കു ഈ ആനയെ നൽകണം എന്നുണ്ട് .. എന്നാൽ ആനയുടെ ഉടമയ്ക്ക് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു. ആനയെ എന്നെ ഏല്പിച്ച പോലെ പൂരം കഴിഞ്ഞു തിരിച്ചേൽപ്പിക്കാം എന്ന്. ഞാൻ അങ്ങയെ പോലെ കേമനായ ഒരു നമ്പൂരിയല്ല പാവം ഒരു ആനക്കാരനാണ് .. എങ്കിലും എന്റെ വാക്കുകൾക്ക് ഞാൻ നല്ല വില നൽകാറുണ്ട് ഇത് കേട്ട് നമ്പൂതിരി തന്റെ വിടുവായത്തത്തിനു കിട്ടിയ അടി മനസിലായി നാണിച്ചു നിന്നു.

കൂട്ടുകാരെ ഇനിയും പല ഭാവനകളിൽ നിങ്ങൾക്ക് ഈ കഥയെ മാറ്റി എഴുതാം.. പലതരം കഥകൾ ഉണ്ടാക്കി ക്ളാസിൽ ചർച്ച ചെയ്യില്ലേ ……..

കാർട്ടൂൺ വരയ്ക്കാം
Question 1.
ആനയെ നമ്പൂരിക്ക് കിട്ടി എന്നു കരുതുക. തുടർന്നുള്ള സന്ദർഭങ്ങൾ സങ്കല്പിച്ച് കാർട്ടൂൺ വരയ്ക്കുക.
Answer:
ആനയുടെ പുറത്തു കേറാൻ ഭയമുള്ള നമ്പൂതിരിയേയും,ആനയെ പോറ്റാൻ പാട് പെടുന്ന നമ്പൂതിരിയേയും പോകുന്നിടത്തെല്ലാം ആനയെയും കൊണ്ട് നടക്കേണ്ടി വരുന്ന നമ്പൂതിരിയേയും വാക്ക് വരുത്തിയ വിന തിരിച്ചറിയുന്ന നമ്പൂതിരിയേയും മനോഹരമായി വരച്ചു ചേർക്കണ കൂട്ടുകാരെ.

വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8

പ്രഭാഷണം തയ്യാറാക്കാം
Question 1.
ഏറെ ശക്തിയുള്ളതാണ് വാക്ക്. വാക്കുകൾ മൂലം സമൂഹത്തിൽ ഇന്ന് വിവാദങ്ങളും ഉണ്ടാകാറുണ്ട്. “വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്റെ വിരൽ തൂങ്ങിയല്ലോ നടക്കുന്നു!”
യൂണിറ്റിന്റെ തുടക്കത്തിൽ നൽകിയിട്ടുള്ള ഈ കാവ്യഭാഗത്തിന്റെ ആശയം ചർച്ച ചെയ്യുക. സമകാലിക സാമൂഹിക വിഷയങ്ങളെക്കൂടി മനസ്സിലാക്കി, കാവ്യഭാഗത്തെ ആശയവും ഉൾക്കൊണ്ട് “വാക്കിന്റെ കരുത്ത്’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
വാക്ക് എന്നത് വളരെ മനോഹരമായ കാഴ്ചപ്പാടാണ്. വാക്കുകൾ കൊണ്ട് ഒരു മനുഷ്യന് ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്. നല്ല ഒരു വാക്കിൽ നിന്നും സമൂഹത്തിനു ലഭിക്കുന്നത് കുറെ നന്മകൾ നിറഞ്ഞ കുറച്ചു മനുഷ്യരെ ആണ്. നല്ല വാക്കുകൾ കേൾക്കുവാനും പറയുവാനും കഴിയുന്നതും, നല്ല വാക്കുകൾ അനുസരിക്കാൻ കഴിയുന്നതും ഒരു മനുഷ്യന്റെ അനുഗ്രഹമായാണ് നാം കരുതേണ്ടത്. വാക്കെന്റെ അമ്മയും അച്ഛനും ആകുന്നു എന്ന് എഴുത്തുകാരൻ പറയുമ്പോൾ നന്മയും തിന്മയും നമ്മ വേർതിരിക്കുന്നത് നമ്മുടെ മാതാപിതാക്കളാണ്. അതുകൊണ്ടാണ് വാക്ക് അച്ഛനും അമ്മയും ആകുന്നു എന്ന് പറയുന്നത്. അച്ഛനെയും അമ്മയെയും പോലെ വാക്കുകൾ കരുതണം എന്നു പറയുന്നതും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നതിനുമാണ്. ഒരാൾക്ക് ജീവിതത്തിലേയ്ക്ക് കടന്നു വരാനും ജീവിതത്തിന്റെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാനും ഒരു നല്ല വാക്കിലൂടെ സാധ്യമാകും. അതുപോലെ തന്നെ ജീവിതം കൈവിട്ടു പോകുന്നതിനും ചില വാക്കുകൾ മതി. നമ്മുടെ വ്യക്തിത്വം ഓരോ വാക്കിലും പ്രകടമാണ്. നല്ല ഭാഷ നല്ല സംസ്കാരം കൂടിയായി മാറുന്നത് അങ്ങനെയാണ്.

കണ്ടെത്താം, വ്യാഖ്യാനിക്കാം
Question 1.
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 1
കൂടുതൽ ശൈലികളും പഴഞ്ചൊല്ലുകളും ശേഖരിച്ച് വ്യാഖ്യാനങ്ങൾ എഴുതുക.
Answer:
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 2

ഞാൻ ഇങ്ങനെ പറയും
Question 1.
ഈ പാഠഭാഗത്തുള്ള കഥാപാത്രങ്ങൾ സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഭാഷ കണ്ടല്ലോ? ഇത് നിങ്ങ ളുടെ നാട്ടിൽ എങ്ങനെ പറയും? ഇത്തരം പ്രയോഗങ്ങൾ എഴുതി പദച്ചങ്ങല പൂർത്തിയാക്കൂ.
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 3
Answer:
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 4

ഭാഷാഭേദങ്ങൾ തിരിച്ചറിയാം
Question 1.
എല്ലാവരും എല്ലാ നാട്ടിലും സംസാരിക്കുന്നത് ഒരുപോലെയാണോ? വായിച്ചു നോക്കുക.
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 5
ഈ രണ്ടു കഥാഭാഗങ്ങളിലെ സംഭാഷണങ്ങൾ വായിച്ച് പ്രത്യേകതകൾ കണ്ടെത്തുക. മറ്റു സ്ഥലങ്ങ ളിലെ പ്രാദേശികഭാഷാഭേദങ്ങൾ കൂടി മനസ്സിലാക്കി മലയാളഭാഷയിലെ ഭാഷാഭേദങ്ങൾ’ എന്ന വിഷ യത്തിൽ ചർച്ച സംഘടിപ്പിക്കുക.
Answer:
നാം എല്ലാവരും സംസാരിക്കുന്നത് മലയാളം ആണെങ്കിലും നമ്മുടെ നാടിനനുസരിച്ചും പ്രദേശത്തിനനുസരിച്ചു നമ്മുടെ സംസാര രീതിയിൽ വ്യത്യാസം ഉണ്ടാകും. പ്രദേശിക ഭാഷ എന്നാണ് നാം അതിനെ പറയുന്നത്. പ്രാദേശിക ഭാഷയനുസരിച്ചു നമ്മുടെ വാക്കുകൾക്കും അർത്ഥ വിത്യാസം ഉണ്ടാകും ആയിരം മലയാളിക്കു ആയിരം മലയാളം ഉണ്ടാകും.

വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8

ഫലിതപരിഹാസങ്ങൾ കണ്ടെത്താം
• ചുണ്ണാമ്പു ചോദിച്ചപ്പോ ഒരു മടീം കൂടാണ്ട് തന്നു. ആ നിലയ്ക്ക് ആനേ ചോദിച്ചാലും തര്ക്കോന്ന് ഒരു തോന്നല്. സന്ദർഭോചിതമായി വാക്ക് പ്രയോഗിക്കുമ്പോഴാണ് ഫലിതവും പരിഹാസവും ഭാഷയിൽ ഉടലെടുക്കുന്നത്. ഇത്തരം ഒട്ടേറെ സന്ദർഭങ്ങൾ പാഠഭാഗത്തുണ്ടല്ലോ, കണ്ടെത്തി പട്ടികപ്പെടുത്തുക.

• ആരാ ആ ആനപ്പൊറത്തു പോണത്, ഒന്നെറങ്ങി ഇത്രടം വരാ.’ ആനപ്പുറത്തു പോകുന്ന ആൾ ഇറങ്ങിച്ചെന്നപ്പോൾ നമ്പൂരി ചോദിച്ചു:

• അസാരം ചുണ്ണാമ്പ്ണ്ടോ എട്ക്കാൻ. നോൻ ഇല്ലത്ത് പൊറപ്പെടുമ്പോ ചുണ്ണാമ്പിന്റെ കാര്യങ്ങടന്ധാളിച്ചു. നമ്പൂരിയുടെ ശങ്ക തീർത്തപ്പോഴേക്കും ആന കുറച്ചകലെ എത്തിക്കഴിഞ്ഞിരുന്നു. അതിനാൽ ആനയുടെ പിന്നാലെ “ആനക്കാരാ…. ആനക്കാരാ….” എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഓടിച്ചെന്നു. ഇതെന്തുപദ്രവമെന്നു പിറുപിറുത്തുകൊണ്ട് ആനക്കാരൻ ആനപ്പുറത്തിരുന്നുകൊണ്ടുതന്നെ ഒന്നു തിരിഞ്ഞുനോക്കി.

വായിക്കാം, എഴുതിനോക്കാം

കിണറ്റിൻ കരയിലെ കുട്ടി

വടക്കുംപുറത്തെ അടുക്കളയരികിലെ ചെമ്പരത്തിക്കാടുകൾക്കരികിലെ കിണറ്. പടർന്നു പന്തലിച്ചുതുടങ്ങിയ മാവ് കാരുണ്യപൂർവം നീട്ടിയ തണൽ പുതച്ച് ആലസ്യം പൂണ്ടുകിടക്കുന്ന കിണറ്. അതിനരികിലാണ് എന്റെ താവളം.

കിണർ ഭിത്തിയിൽ ചാരി, കാൽ നീട്ടി മണ്ണിലിരിക്കുമ്പോൾ ഭൂമി മുഴുവനും സ്വപ്നലോകമാകും.

കിണറ്റിനുള്ളിലുമുണ്ട് സ്വപ്നസദൃശമായ മറ്റൊരു ലോകം. അവിടെ വലകെട്ടി, നേർത്തുനീണ്ട കാലുള്ള എട്ടുകാലി പോലുള്ള ചില ജീവികൾ താമസിക്കുന്നത് നോക്കി എത്രനേരം വേണമെങ്കിലും ഇരിക്കാം. ഒരു മാവില വലയിൽ വീണാൽ, ആകാശം ഇടിഞ്ഞുവീണതുപോലെ ആ ജീവികൾ നെട്ടോട്ടമോടും. ഒരു മൂലയിൽ പതുങ്ങിയിരിക്കും. നേരെമറിച്ച്, വീണതൊരു ഈച്ചയാണെങ്കിൽ, മഞ്ഞുവീണും വെയിലേറ്റും തിളങ്ങുന്ന നൂൽ വലയിലൂടെ നൃത്തം ചെയ്തുചെയ്തുവന്ന് അതിനെ നുണഞ്ഞിറക്കും.

വെയിലിന് ‘ഇളം ചൂടുപിടിക്കുന്ന നേരം, കിണറ്റിനുള്ളിലേക്ക് മറ്റൊരുകൂട്ടം വിരുന്നുകാർ വരും – തുമ്പികൾ. പോക്കുവെയിലിന്റെ നിറത്തിൽ, പൂവിതളുകളുടെ ആകൃതിയിൽ അവിടവിടെ കറുത്ത പൊട്ടുകൾ ഉള്ള സുതാര്യച്ചിറകുകളുമായി സുന്ദരിത്തുമ്പികൾ. പലവിതാനത്തിൽ ക്രമമില്ലാതെ അവ കിണറ്റിനുള്ളിൽ പറന്നുനടക്കും.

പ്രണയപർവം ചില ഏടുകൾ
പ്രിയ എ. എസ്.)

“പടർന്നുപന്തലിച്ചുതുടങ്ങിയ മാവ്, തണൽ പുതച്ച് ആലസ്യം പൂണ്ടുകിടക്കുന്ന കിണറ്” – എത്ര മനോഹ രമായാണ് ഇവിടെ കാഴ്ചകൾ അവകരിപ്പിച്ചിരിക്കുന്നത്! നിങ്ങലും ഇതുപോലെ കാഴ്ചകൾ ആസ്വദിക്കാ റില്ലേ? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കാഴ്ച കാവ്യാത്മകമായി എഴുതുക. ക്ലാസ്തല നവമാധ്യമഗ്ര പ്പിൽ പങ്കുവയ്ക്കുക.
• കാവ്യത്മകമായി എഴുതി അവതരിപ്പിക്കുക

തുടർപ്രവർത്തനം
Question 1.
വാമൊഴി… വരമൊഴി… തിരമൊഴി… വാക്കിന്റെ വിവിധ രൂപങ്ങൾ. വാക്കുകൾ ഭാഷയ്ക്ക് കരുത്തും വൈവിധ്യവും നൽകുന്നു.?
Answer:
ഭാഷകൾ വാമോഴിയായും വരമൊഴിയായും കൈമാറ്റം ചെയ്യപെടുന്നു, ഭാഷയുടെ വിനിമയം അങ്ങനെ ആണ് അത് എല്ലാത്തരത്തിലുള്ള മനുഷ്യരിലും അവരുടെ അറിവ് അനുസരിച്ചു ചുരുങ്ങിയും പരന്നും വ്യത്യസ്തത പുലർത്തും, പണ്ട് കാലത്തു എഴുത്തും വായനയും അറിയാത്തവർ അവരുടെ അറിവുകളെ വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്തു, അതിലും മനോഹരവും വിശേഷപെട്ടതുമായ പല അറിവുകളും നമുക്ക് കാണാൻ കഴിഞ്ഞു, നാടൻ പാട്ടുകളായും ചൊല്ലുകളായും ശീലുകളായും നമ്മൾ അറിവിനെ നിറച്ചു വെച്ചു, ഭാഷ അങ്ങനെ പല തരത്തിൽ അതിന്റെ ധർമം നിർവഹിക്കുകയും അങ്ങനെ സംസ്കാരമാകുകയും ചെയ്യുന്നു.

അറിവിലേക്ക്
മലയാളത്തിലെ ആധുനികകവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927- മാർച്ച് 26, 2006) എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. ദാർശനികമേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരംനേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണി മാഷിന്റെ സവിശേഷതയെന്ന
ധാരണ വേരുറച്ചുപോയിട്ടുണ്ട്.

വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8
വാക്ക് Notes Question Answer Class 7 Kerala Padavali Chapter 8 6
ഓർത്തിരിക്കാൻ

  • വാക്ക് ഒരു വലിയ ലോകം ആണ്.
  • വാക്കിന് വില നല്കുക.
  • വാക്ക് കേൾക്കുന്നവരോട് സംസാരിക്കുക.
  • വെറും വാക്ക് പറയാതിരിക്കുക .
  • വാക്കിന് വ്യക്തിയോളവും ഭൂമിയോളവും പ്രധാന്യം ഉണ്ട്.

കാവ്യനർത്തകി Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and കാവ്യനർത്തകി Kavyanarthaki Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kavyanarthaki Summary

Kavyanarthaki Summary in Malayalam

കാവ്യനർത്തകി Summary in Malayalam

ആമുഖം

മലയാള സാഹിത്യത്തിൽ പകരക്കാരില്ലാത്ത അമരക്കാരനാണ് ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ കാവ്യസപര്യയിൽ വാക്കുകളുടെ ഒരു കുത്തൊഴുക്ക് നമുക്ക് കാണാൻ സാധിക്കും. തുടങ്ങിയാൽ ഒടുങ്ങാത്ത അന്തമില്ലത്ത വെള്ളചാട്ടം പോലെ വാക്കുകൾ നിരന്തരമായി പ്രവഹിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ കുറെയധികം സുന്ദര പദങ്ങളുടെ കൂടിച്ചേരലാണ് കാവ്യ നർത്തകി എന്ന കവിത. ഒരിക്കൽ വായിച്ചാൽ പിന്നീടൊരിക്കലും മലയാളത്തിന്റെ ഈ മഹാകവി വരച്ചിട്ട വാക്കുകൾ മനസ്സിൽ നിന്നും മായുന്നതല്ല. തന്റെ ഭാവനയിൽ വിരിയുന്ന വാക്കുകകളിൽ മഴവിൽ കൊടിയുടെ മുനമുക്കിയാണ് ഓരോ വാക്കുകളെയും കാവ്യ ദേവതയ്ക്കു മുന്നിൽ ചങ്ങമ്പുഴ സമർപ്പിക്കുന്നത്.
കാവ്യനർത്തകി Summary in Malayalam Class 7 1

കാവ്യനർത്തകി Summary in Malayalam Class 7

ആശയം
തന്നിൽ നിറയുന്ന കവിതയോടുള്ള ആദരവും ബഹുമാനവും സ്നേഹവുമാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്. തന്നിൽ നിറഞ്ഞു കവിയുന്ന കവിതയുടെ സൗന്ദര്യവും പലരീതിയിൽ പല ഭാഷയിൽ വേറിട്ട പേരുകളിൽ ആശയങ്ങളുടെ നിറകുടമാകുന്ന കവിത എന്നും എന്റെ കൂടെ ഉണ്ടാകണം എന്നും ഒരിയ്ക്കലും എന്നിൽ നിന്നും അകന്നു പോകരുതെന്നും കവി ആഗ്രഹിക്കുന്നു. കവിതയെ സ്വർണ ചിലങ്ക കെട്ടി നടനമാടുന്ന മനോഹരിയായ സ്ത്രീയായും കാവ്യ നർത്തകിയായും കവി കാണുന്നു. തുഞ്ചന്റെ തത്തയായും, കുഞ്ചന്റെ തുള്ളലായും അവതരിച്ച കാവ്യ നർത്തകിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ തീവ്രതയാണ് ഈ വരികൾ.

കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 കാവ്യനർത്തകി Kavyanarthaki Notes Questions and Answers Pdf improves language skills.

Kavyanarthaki Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 3 Chapter 7 Kavyanarthaki Question Answer

Class 7 Malayalam Kavyanarthaki Notes Question Answer

വായിക്കാം, പറയാം
Question 1.
കവിയുടെ മുന്നിൽ നർത്തകിയായി വന്നിരിക്കുന്നത് ആരാണ്?
Answer:
മലയാള കവിത

Question 2.
മലയാളകവിതയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:
മലയാള കവിത മനോഹരമായ ആടയാഭരണങ്ങൾ ഉടുത്തൊരുങ്ങി ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഒളിപ്പിച്ച്, മനോഹരമായ വസ്ത്രങ്ങളിൽ ഒളിവിതറുന്ന കാന്തിയുമായി വിളങ്ങുകയാണ് മലയാള കവിത, പല ഭാഷകളിൽ പല പേരുകളിലും കാവ്യ ദേവത വിഹരിക്കുന്നു

Question 3.
കാവ്യനർത്തകി എങ്ങനെയൊക്കെയാണ് നൃത്തം ചെയ്യുന്നത്?
Answer:
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും പല ചേഷ്ടകൾ കാട്ടിആണ് കാവ്യ നർത്തകി നടനമാടുന്നത്,

കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7

Question 4.
കവി നർത്തകിയോട് എന്തെല്ലാമാണ് അപേക്ഷിക്കുന്നത്?
Answer:
നിന്റെ നൃത്തം അവസാനിപ്പിച്ച് ഒരിക്കലും നീ പോകല്ലേ, എന്നിൽ നിന്നും കാവ്യ ദേവത ഇറങ്ങി പോകല്ലേ എന്നാണ് കവി യാചിക്കുന്നത്

വരികൾ കണ്ടെത്താം
Question 1.
ആശയത്തിന് സമാനമായ വരികൾ കവിതയിൽനിന്നു കണ്ടെത്തി കളം പൂർത്തിയാക്കുക. കൂടുതൽ വരികളും അവയുടെ ആശയങ്ങളും കണ്ടെത്തി എഴുതുമല്ലോ.
Answer:

ആശയം സമാനവരികൾ
• മലയാളഭാഷയിലെ ഏത് നേരിയ സ്വരവും കവിക്ക് പെരുമയും പേരും നൽകാൻ പോരുന്നതാണ്. • തവ തലമുടിയിൽ നിന്നൊരു നാരുപോരും, തരികെ,ന്നെത്തഴുകട്ടെ പെരുമയും പേരും!
• ഹൃദയത്തിൽ സംഘർഷം നിറയ്ക്കുന്നുണ്ടെങ്കിലും നിന്നെ ഞാൻ ഒരിക്കലും മറക്കുകയില്ല. • വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ!
• പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും, കാവ്യ നർത്തകി നിലകൊള്ളുന്നത് • പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി,
• തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ചൊല്ലിയ തത്തയാണ് കവിത എന്ന് കവി പറയുന്നു • പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ, തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ!

ഈണത്തിൽ ചൊല്ലാം
Question 1.
കവിതയ്ക്ക് ഉചിതമായ ഈണം നൽകി ഒറ്റയ്ക്കും സംഘമായും ചൊല്ലുക.
Answer:
ഇഷ്ടം ഉള്ള ഈണത്തിൽ കൂട്ടുകാർക്കൊപ്പം ചേർന്ന് ചൊല്ലുക,

പദക്കിലുക്കം കേൾക്കാം
Question 1.
“കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി”
കിലുങ്ങിക്കിലുങ്ങി………. കുലുങ്ങിക്കുലുങ്ങി…….
ഇതുപോലെ ശബ്ദങ്ങളുടെ ആവർത്തനംകൊണ്ട് കൂടുതൽ മനോഹരങ്ങളായ പദങ്ങളും വരികളും കവിതയിൽനിന്ന് കണ്ടെത്തി ചൊല്ലുക.
Answer:
“തവ തലമുടിയിൽ നിന്നൊരു നാരുപോരും, തരികെന്നെത്തഴുകട്ടെ പെരുമയും പേരും!”
പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ, തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ!
മതിമോഹന ശുഭനർത്തനമാടുന്നയി, മഹിതേ, മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

വിശേഷണങ്ങൾ ചേർക്കാം
Question 1.
ചിലങ്കയെ കനകച്ചിലങ്കയെന്നും കാഞ്ചിയെ കാഞ്ചനകാഞ്ചിയെന്നും കവി വിശേഷിപ്പിക്കുന്നു. ഇത്തരം വിശേഷണങ്ങൾ ചേർന്ന പ്രയോഗങ്ങൾ കവിതയിൽ ഇനിയുമേറെയുണ്ട്. കണ്ടെത്തി എഴുതുക.
Answer:
കടമിഴിക്കോണുകളിൽ, കതിരുതിര പൂപ്പുഞ്ചിരി, ചെഞ്ചുണ്ടിൽത്തങ്ങി;

Question 2.
വിശേഷണങ്ങൾ ചേർത്തുപറയുമ്പോൾ പദങ്ങൾക്കുണ്ടാവുന്ന പ്രത്യേകതകൾ എന്തെല്ലാം?
Answer:
പദങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിനും പദങ്ങൾക്ക് പ്രധാന്യം കിട്ടുന്നതിനും വേണ്ടിയാണു പദങ്ങൾക്ക് മുന്നിൽ വിശേഷണങ്ങൾ ചേർക്കുന്നത്, വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് നാമവിശേഷണം.
നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറയുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.

ഉദാഹരണം

  • വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
  • ചുവന്ന പൂവ് ഇവിടെ ചുവപ്പിന് പ്രാധാന്യം.
  • കറുത്ത കാർ ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.

കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7

ചർച്ചചെയ്യാം, എഴുതാം
Question 1.
‘പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ.’
ഈ വരികളിൽ മലയാളകവിതയോടുള്ള കവിയുടെ താൽപര്യം എത്രത്തോളം പ്രകടമാകുന്നുണ്ട്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാള കവിതയോടുള്ള കവിയുടെ ആദരവും സ്നേഹവും തെളിയിക്കുന്ന വരികളാണ് ഇവിടെ കാണാനാവുക. പല ഭാഷകളിലും, പല പേരുകളിലും പല ചേഷ്ടകളിലും നിന്നെ കാണാൻ കഴിയും എങ്കിലും നീ എന്റെ അരികിൽ നിന്ന് പോകുന്നതു എനിക്ക് ചിന്തിക്കാൻ ആവുകയില്ല എന്ന് കവി പറയുന്നു.

കണ്ടെത്താം, ശേഖരിക്കാം
Question 1.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
(വള്ളത്തോൾ നാരായണമേനോൻ)
ഇതുപോലെ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന കൂടുതൽ വരികൾ കണ്ടെത്തി ശേഖരണപുസ്തകത്തിൽ ഉൾപ്പെടുത്തുക. മാതൃഭാഷാദിനത്തിലും ഭാഷോത്സവത്തിലും കവിതകൾ ചൊല്ലി അവതരിപ്പിക്കുമല്ലോ.?
Answer:
മിഴികൊടുണർന്നൊരു മലയാളം
നർമ്മത്തിന്റെ മർമ്മത്തിങ്കൽ
കുഞ്ചൻ തഞ്ചിയ മലയാളം

ഇല്ലിക്കുന്നിലെ പ്രഭവൻ നൽകി
പ്രാണൻ നമ്മുടെ മലയാളം
താന്നിക്കുന്നിലെ സന്ധ്യകളെന്നോ
തിരിതെളിയിച്ചൊരു മലയാളം

പല്ലനയാറ്റിലെ ചിറ്റൊളങ്ങൾ
കവിത കൊരുത്തൊരു മലയാളം
*** *** ***
ഓ. എൻ. വി. കവിത
എത്ര സുന്ദരം
എത്ര സുന്ദരം
എന്റെ മലയാളം
*** *** ***
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്
മധുരം തുടിക്കുന്നതേതു ഭാഷ
*** *** ***

കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7

തുടർപ്രവർത്തനം
Question 1.
വാക്കുകളുടെ നടനം വരകളുടെ ലയനം ഭാഷ ചിലങ്കകെട്ടുന്നു. ഈ വരികൾ കൊണ്ടർത്ഥമാക്കുന്നതെന്ത്?
Answer:
വാക്കുകളും വരകളും മനുഷ്യനെ ഒരുപോലെ ആകർഷിക്കുന്നവയാണ്. വാക്കുകൾ കൊണ്ട് മനസ്സിൽ ആശയങ്ങൾ വിടരും പോലെ തന്നെ വരകളും മനുഷ്യനിൽ ഉണർത്തുന്ന ഭാവന വളരെ വലുതാണ്. വാക്കുകളും വരകളും മനുഷ്യനിൽ നിറയ്ക്കുന്ന സൗന്ദര്യം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.

അറിവിലേക്ക്
കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7 1
ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ “നക്ഷത്രങ്ങളുടെ പ്രേമഭാജനം’ എന്നു വിശേഷിപ്പിച്ചത്. ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.

ഓർത്തിരിക്കാൻ

  • മനോഹരമായ ഭാഷകൾ കൊണ്ടു കവിതയുടെ മായിക ലോകം സൃഷടിച്ച കവിയാണ് ചങ്ങമ്പുഴ.
  • ഭാഷയുടെ മായിക സൗന്ദര്യത്തെ വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് കവി.
  • തുടരെ തുടരെ ആവർത്തിച്ചുള്ള പദപ്രയോഗങ്ങൾ കൊണ്ട് കാവ്യത്തിന്റെ താളബോധം സൃഷ്ടിക്കാൻ കവിക്ക് കഴിയും.
  • കാവ്യ ദേവതയെ കവിതയെ മലയാള ഭാഷയെ സ്മരിക്കുന്ന കവിതയാണ് കാവ്യ നർത്തകി.
  • കാവ്യ നർത്തകി എന്ന് ഭാഷയെ കവി വിശേഷിപ്പിക്കുന്നു.
  • പല ഭാഷയിൽ പല രീതിയിൽ കവിത നിലനിൽക്കുന്നു. എങ്കിലും ഒരിക്കലും തന്നിൽ നിന്നും അകന്നു പോകരുത് എന്ന് കവി ആഗ്രഹിക്കുന്നു.

Class 7 Malayalam Kerala Padavali Notes Unit 3 മൊഴിപൊഴിയുമഴക്

മൊഴിപൊഴിയുമഴക്
കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7 2
വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു
വാക്കിൻ വിരൽ തൂങ്ങിയല്ലോ നടക്കുന്നു.
(പ്രൊഫ. വി. മധുസൂദനൻ നായർ)

വരികളിലൂടെ
മലയാളം, മലയാള സാഹിത്യത്തെ അത്രമേൽ സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്റെ വാക്കുകൾ, വരികളാണിത്. വാക്കാണ് ജീവൻ, വാക്കിന്റെ വിരലിൽ തൂങ്ങിയാണ് താൻ ജീവിക്കുന്നത് എന്ന് എഴുത്തുകാരൻ പറയുകയാണിവിടെ. സാഹിത്യത്തിനോടും അറിവിനോടുമുള്ള ഒരു എഴുത്തുകാരന്റെ അടങ്ങാത്ത അഭിനിവേശം നമുക്കിവിടെ കാണാൻ ആകും

തന്റെ അച്ഛനും അമ്മയും വാക്കാണ് എന്ന് കവി പറയുമ്പോൾ എത്രമാത്രം ആഴത്തിലാണ് തന്നിൽ നിന്ന് വരുന്ന ഓരോ വാക്കുകളെയും, പ്രപഞ്ചത്തിൽ അർത്ഥവത്തായ ഓരോ പദങ്ങളെയും കവി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് എന്ന് കാണുക. വാക്കുകൾ ഓരോന്നും സൂക്ഷിച്ചു ഉപയോഗിക്കുകയും, വാക്കുകളുടെ എണ്ണം നിങ്ങളുടെ അറിവിനെ നിറയ്ക്കാനായി നിരവധി വായനകൾ നടത്തുകയും ചെയ്യില്ലേ കൂട്ടുകാരെ ..

കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7

Question 1.
വാക്കുമരത്തിൽ എന്തെല്ലാം… ഏതൊക്കെ സാഹിത്യരൂപങ്ങളാണ് ഇതിലുള്ളത്? ഇവയിൽ ചിലത് ക്ലാസിൽ അവതരിപ്പിക്കുക.?
Answer:
കഥ, കവിത, പഴംചൊല്ല്, ലേഖനം, നാടകം, അങ്ങനെ എന്തെല്ലാം ആണ് വാക്കു മരത്തിൽ നാം കണ്ടത്, ഇനിയും വാക്കു മരത്തിൽ നമുക്ക് കൂട്ടിച്ചേർക്കാം നമ്മുടെ അറിവുകൾ. ഇതെല്ലം നമ്മുടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ സാഹിത്യ രൂപങ്ങൾ ആണ്, നിങ്ങൾക്ക് അറിയുന്ന കവിതകൾ, കഥകൾ, കടംകഥകൾ ഒക്കെ നിങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുക.

കുറച്ചുദാഹരണങ്ങൾ പരിചയപ്പെട്ടാലോ.
1. അമ്മയെ കുത്തി മകൻ മരിച്ചു.
Answer:
തീപ്പെട്ടി

2. മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു.
Answer:
കോഴി

3. അടുക്കളയിലെ അമ്മായി അമ്മ.
Answer:
വൂച്ച

4. ആശാരി മൂശാരി തൊടാത്ത തടി വെള്ളത്തിലിട്ടാൽ ചീയാത്ത തടി
Answer:
ചീങ്കണ്ണി

5. ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരൻ കൂനന്റെ പേരെന്ത് ?
Answer:
കുന്നിക്കുരു
കാവ്യനർത്തകി Notes Question Answer Class 7 Kerala Padavali Chapter 7 3
മുകളിൽ തന്നിരിക്കുന്ന കടങ്കതയും, കുട്ടികവിതകളും നിങ്ങൾക്ക് ക്ളാസിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.

Class 7 Malayalam Adisthana Padavali Notes Question Answer Textbook Solutions Pdf Free Download

Expert Teachers at HSSLive.Guru has created Std 7 Malayalam Adisthana Padavali Notes Textbook Solutions Questions and Answers of Adisthana Padavali Malayalam Standard 7 Notes Pdf Download Chapters Summary in Malayalam, ആദിസ്ഥാന പാഠാവലി 7 Notes are part of Kerala Syllabus 7th Standard Textbooks Solutions. Here we have given Class 7 Malayalam Adisthana Padavali Notes of SCERT Class 7 Malayalam Adisthana Padavali Solutions. Students can also read Class 7 Malayalam Kerala Padavali Notes Pdf.

Std 7 Malayalam Adisthana Padavali Notes

Adisthana Padavali Malayalam Standard 7 Notes Pdf Download

Std 7 Adisthana Padavali Notes Unit 1 കതിർചൂടും നാടിൻപെരുമകൾ

7th Standard Adisthana Padavali Notes Unit 2 സ്നേഹസുന്ദരപാതയിലൂടെ

Adisthana Padavali Class 7 Notes Unit 3 തിരമുറിച്ച് കനവ്നെയ്തവർ

SCERT Class 7 Malayalam Adisthana Padavali Solutions

Class 7 Adisthana Padavali Notes Chapters Summary

Adisthana Padavali Malayalam Standard 7 Question Answer

We hope the given Kerala Syllabus SCERT Class 7 Malayalam Adisthana Padavali Solutions, Adisthana Padavali Malayalam Standard 7 Question Answer will help you. If you have any queries regarding 7th Class Malayalam Adisthana Padavali Notes, Adisthana Padavali Class 7 New Syllabus, drop a comment below and we will get back to you at the earliest.

A Trip to a Hot Spring Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and A Trip to a Hot Spring Summary in Malayalam English Medium before discussing the text in class.

Class 7 English A Trip to a Hot Spring Summary

A Trip to a Hot Spring Summary in English

Summer vacation came to an end. The day of the trip to the hot spring resort finally came. For the students it was the most important event at Tomoe. The trip was to a seaside school at a place called Toi on the Izu Peninsula in Shizuoka. There was a hot spring right in the sea. There the children could swim and take a hot bath. The trip was for 3 days and 2 nights. The father of one of the students had a vacation home there. All the 50 students of the Tomoe, from class 1 to 6, could stay there. Totto-Chan was not sure if her mother would allow her to go. She asked her mother if she could go. Her mother had already got a letter from the Headmaster about the trip and so Totto-Chan was allowed to go.

When all the students came together to start the trip the Headmaster told them that they would be travelling by train and ship. He did not want anyone to get lost. That was the only instruction he gave. But the children behaved well in the train. Nobody ran up and down the cars. The talk was done quietly by those who sat nearby.

A Trip to a Hot Spring Summary in Malayalam English Class 7 1

The Tomoe students were never told how to behave in public. But their school life had given them the basics of decency and good behaviour. They picked up the litter they found. They never annoyed or disturbed others. The biggest surprise was Totto-Chan. In her old school she had done unimaginable things. She would even talk to the musicians in the street through the window during the class. At Tomoe, from the very first day, she was attentive in class and did her lessons properly. If any of her old teachers saw her now they would not believe that she was Totto-Chan.

At Numazu they got on a ship. It was not a big one. But they were so excited that they inspected every corner of the deck touching everything they saw. Soon the sea became rough. Totto-Chan began to feel like vomiting, as did some others. When the ship rocked, one of the older boys stood in the middle of the ship and ran from one side to the other saying “Oops”. It was so funny that the children laughed although they felt seasick. When they came out of the ship, the Oops boy began to feel like vomiting, but all others had recovered from their seasickness.

The spa at Toi was in a quiet, beautiful village, surrounded by wooded hills. After a short rest, the teachers took the children down for swim in the sea. They all wore swimsuits.

The hot spring in the sea was most unusual. It was not enclosed. There was no line separating the hot spring from the rest of the sea. If you crouched down where the hot spring was, the hot water came up to your neck.

It felt lovely like being in a hot bath. The sea shore so deserted, it was as if the students were in their own private beach. They enjoyed the sea-bathing.

A Trip to a Hot Spring Summary in Malayalam English Class 7 2

When they got back to the house in the evening after staying so long in sea water, their fingers were a mass of wrinkles. Each night tucked into their quilts, they took turns to tell ghost stories. Totto- Chan and the first graders were frightened and they cried. In spite of their tears they would ask, “And then what happened?”

Unlike camping inside the school and the Bravery Test, the 3-day stay at Toi Spa was a real-life experience. There was a forest full of cicadas and a shop where you could buy popsicles. They met a man on the beach who was building a big wooden boat all by himself. It was already boat shaped. The first thing they did in the morning was to run down the beach and see how much more he had done. The man gave Totto-Chan a very long and curly wood shaving.

When they were about go back after the trip, the Headmaster wanted to take a souvenir photograph. The children never had a group photograph and they were happy. The headmaster was ready with the camera. But someone ran to the toilet. Another one had his gym shoes on the wrong feet. When finally all were there, the Headmaster asked if all were ready. One or two were lying on the ground as they were tired of standing for the photograph for so long. Getting them together took a long time. But finally the photograph was taken. With the sea in the background and each one posing according to his/her fancy, the photograph was a treasured possession for each of them. A look at it would bring back all the memories. Totto-Chan never forgot her first happy summer vacation.

A Trip to a Hot Spring Summary in Malayalam English Class 7 3

A Trip to a Hot Spring Summary in Malayalam English Class 7

A Trip to a Hot Spring Summary in Malayalam

വേനലവധിക്കാലം അവസാനിച്ചു. അവസാനം ഹോട്ട് സിംഗ് റിസോർട്ടിലേക്ക് ട്രിപ്പ് പോകാനുള്ള ദിവസം വന്നു. റ്റോമോയിലെ വിദ്യാർത്ഥികൾക്ക് ഇതൊരു പ്രധാന സംഭവമായിരുന്നു. ഷിസുഓക്കയിലെ ഇസു പെനിൻസുലയിലുള്ള റ്റോയി എന്ന സമുദ്രതീരത്തുള്ള ഒരു സ്കൂളിലേക്കാണ് ട്രിപ്പ്. അവിടെ കടലിന്റെ ഉള്ളിൽ തന്നെ ഒരു ഹോട്ട് സിംഗ് ഉണ്ട്. അവിടെ കുട്ടികൾക്ക് നീന്താം, ചൂടുവെള്ളത്തിൽ കുളിക്കാം. 3 പകലും രണ്ടു രാത്രിയും നീണ്ടു നിൽക്കുന്ന ടൂർ ആണത്. അവിടെ ഒരു വിദ്യാർത്ഥിയുടെ അച്ഛന് ഒരു അവധിക്കാല വീടുണ്ട്. റ്റോമോയിൽ നിന്നും 50 കുട്ടികളുണ്ട് ടൂറിൽ. 1 മുതൽ 6-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ്. അവർക്കെല്ലാം ആ അവധിക്കാല വീട്ടിൽ താമസിക്കാം. ടോട്ടോചാനെ അവളുടെ അമ്മ ടൂറിനു വിടുമോ എന്ന കാര്യത്തിൽ അവൾക്ക് സംശയമുണ്ടായിരുന്നു. അവൾ അമ്മയോട് അനുവാദം ചോദിച്ചു. ഭാഗ്യവശാൽ ടോട്ടോ ചാനിന്റെ ഹെഡ്മാസ്റ്റർ അവളുടെ അമ്മക്ക് ടൂറിനെപ്പറ്റിയുള്ള കത്തയച്ചിരുന്നു. അമ്മ അവൾക്ക് അനുവാദം കൊടുത്തു.

A Trip to a Hot Spring Summary in Malayalam English Class 7 4

എല്ലാ കുട്ടികളും ടൂറിന് റെഡിയായി വന്ന പ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു, അവർ ട്രെയി നിലും കപ്പലിലും യാത്ര ചെയ്യുമെന്ന്. വേറെ നിർദ്ദേശങ്ങളൊന്നും അദ്ദേഹം കൊടുത്തില്ല. പക്ഷേ കുട്ടികൾ ട്രെയിനിൽ നന്നായാണ് പെരുമാറിയത്. അവർ അവരുടെ ബോഗി യിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നി ല്ല. തൊട്ടടുത്തിരുന്നവരോട് വളരെ പതുക്കെ യാണ് അവർ സംസാരിച്ചത്.

പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയൊന്നും റ്റോമോ വിദ്യാർത്ഥികളോടു പറഞ്ഞി രുന്നില്ല. പക്ഷേ സ്കൂൾ ജീവിതം അവർക്കാവശ്യമായ നല്ല സ്വഭാവവും പെരുമാറ്റ രീതികളും നൽകിയിരുന്നു. അവിടേയും ഇവിടേയും ഉപേക്ഷിച്ചിരുന്ന വേയ്സ്റ്റ് അവർ എടുത്ത് ശരിയായ സ്ഥലത്ത് നിക്ഷേപിച്ചു. അവർ ആരെയും ദേഷ്യം പിടിപ്പിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല. അതിൽ ഏറ്റവും അതിശയിപ്പിച്ചത് ടോട്ടോചാൻ ആയിരുന്നു. അവളുടെ പഴയസ്കൂളിൽ അവൾ മഹാകുസൃതി ആയിരുന്നു. ക്ലാസിലിരിക്കുമ്പോൾ, ടീച്ചർ പഠിപ്പിക്കുമ്പോൾ പോലും, അവൾ ജനലിൽ കൂടി പുറത്ത് വഴിയിൽ നിൽക്കുന്ന പാട്ടുകാരോട് കുശലം പറയുമായിരുന്നു. പക്ഷേ റ്റോമോയിൽ വന്നപ്പോൾ അവൾ നല്ല കുട്ടിയായി. ക്ലാസ്സുകൾ ശരിയായ കേട്ടിരിക്കു കയും പഠിക്കുകയും ചെയ്യുമായിരുന്നു. അവളുടെ ഏതെങ്കിലും പഴയസ്കൂളിലെ ടീച്ചർ അവളെ കണ്ടാൽ പറയും ഇവൾ ടോട്ടോചാൻ അല്ലെന്ന്. അത്രമാത്രം അവൾ മാറി.

നമാസു എന്ന സ്ഥലത്തു വച്ച് അവർ കപ്പലിൽ കയറി. അതൊരു വലിയ കപ്പൽ ആയിരുന്നില്ല. പക്ഷേ കുട്ടി കൾ വളരെ സന്തോഷത്തിലായിരുന്നു. കപ്പലിന്റെ ഡെക്കിലുള്ള എല്ലാം അവർ തൊട്ടു നോക്കി മനസ്സിലാ ക്കാൻ ശ്രമിച്ചു. പെട്ടെന്ന് കടൽ ക്ഷോഭിച്ചു. ടോട്ടോചാന് ഛർദ്ദിക്കാൻ തോന്നി. മറ്റു പലർക്കും അതേ

അനുഭവം ഉണ്ടായി. കപ്പൽ ഉലയുകയായിരുന്നു, ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക്. അപ്പോൾ ഒരു പ്രായം കൂടിയ കുട്ടി കപ്പലിന്റെ നടുക്കുനിന്ന് “ഹോയ് “എന്നും, പറഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടു കയായിരുന്നു. കുട്ടികൾക്ക് ഛർദ്ദിക്കാൻ വന്നെങ്കിലും അവർ അവന്റെ ഈ കളി കണ്ട് ചിരിച്ചു. എല്ലാവരും കപ്പ ലിനു പുറത്തിറങ്ങിയപ്പോൾ മറ്റുള്ളവരുടെ അസ്വസ്ഥത മാറിയെങ്കിലും “ഹോയ് കുട്ടിക്ക് ഛർദ്ദിക്കാൻ വരുന്നു ണ്ടായിരുന്നു റ്റോയിയിലുള്ള സ്പാ ഒരു ശാന്തമായ, സുന്ദരമായ ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തിനുചുറ്റും മരങ്ങൾ നിൽക്കുന്ന കുന്നുകൾ ഉണ്ട്. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ടീച്ചർ കുട്ടികളെ നീന്താനായി കടലി ലേക്ക് കൊണ്ടുപോയി. അവരെല്ലാവരും സ്വിമ്മിംഗ് സ്യൂട്ടുകൾ ധരിച്ചിരുന്നു.

A Trip to a Hot Spring Summary in Malayalam English Class 7 5

കടലിലുള്ള ഹോട്ട് സിംഗ് ആയിരുന്നു ഏറ്റവും അസാധാരണമായത്. ഹോട്ട് സിംഗിനെ കടലിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഒന്നും തന്നെയില്ലായിരുന്നു. ഹോട്ട് സിംഗ് ഉള്ള സ്ഥലത്തിനടുത്ത് മുട്ടുകുത്തിയിരുന്നാൽ കഴുത്തിൽ വരെ ചൂടുവെള്ളം വരുമായിരുന്നു.

നല്ല ചൂടുവെള്ളത്തിൽ കുളിക്കുന്നപോലെയായിരുന്നു അവിടെ. തീരത്ത് ആൾക്കാർ ഇല്ലായിരുന്നു. അതു കൊണ്ട് തങ്ങളുടെ ഒരു സ്വകാര്യ ബീച്ചുപോലെയാണ് കുട്ടികൾ അതിനെ കണ്ടത്. അവർക്ക് കടലിലെ ആ കുളി നല്ല സന്തോഷം നൽകി. വൈകുന്നേരം അവർ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ അധികം നേരം കട ലിലെ ഉപ്പുവെളളത്തിലായിരുന്നതുകൊണ്ട് വിരലുകളിലെല്ലാം ചുളിവുകൾ ഉണ്ടായിരുന്നു. പുതപ്പിനടിയിൽ കിടന്നുകൊണ്ട് ഓരോ രാത്രിയും അവർ ഭൂത കഥകൾ മാറി മാറി പറഞ്ഞു. ടോട്ടോചാനും ഒന്നാം ക്ലാസ്സിലെ മറ്റു വിദ്യാർത്ഥികളും പേടിച്ചു കരഞ്ഞു. എന്നാലും കണ്ണുനീരിന്റെ ഇടയിൽ അവർ ചോദിക്കും. പിന്നീട് എന്തു പറ്റി എന്ന്.

സ്കൂളിൽ ക്യാംപുകളും ധൈര്യപരീക്ഷണവും ഒക്കെ നടത്തുന്നുണ്ടെങ്കിലും, ഈ ദിവസത്തെ ട്രിപ്പ് ശരിക്കും നല്ല ഒരു ജീവിതാനുഭവമായിരുന്നു. നിറയെ പ്രാണികളുള്ള ഒരു കാടും ഒരു കടയും അവരുടെ താമസസ്ഥല ത്തിനടുത്തുണ്ടായിരുന്നു. കടയിൽ നല്ല രസമുള്ള ഐട്ട് കിട്ടുമായിരുന്നു. കടൽതീരത്ത് ഒറ്റക്കിരുന്ന് ഒരു മരബോട്ട് ഉണ്ടാക്കുന്ന ഒരാളെ അവർ കണ്ടു. ബോട്ടിന്റെ ഷെയ്ക്ക് ആയി രാവിലെ അവർ അതിന്റെ അടു ത്തേക്ക് ഓടുമായിരുന്നു. എത്രമാത്രം പുരോഗതി അതിന് ഉണ്ടായിട്ടുണ്ടെന്നറിയാൻ. ആ മനുഷ്യൻ ടോട്ടോചാ നിന് നീളമുളള ചുരുണ്ട ഒരു മരക്കഷണം കൊടുത്തു(മരം ചിന്തേറിടുമ്പോൾ അത് ചുരുണ്ടു ചുരുണ്ടു വരും).

ടിപ്പു കഴിഞ്ഞ് തിരിച്ചു പോകാറായപ്പോൾ ഹെഡ്മാസ്റ്റർ ഓർമ്മക്കായി ഒരു ഫോട്ടോ ഗ്രാഫ് എടുക്കണം എന്നു പറഞ്ഞു. കുട്ടികൾ ഇതുവരെ ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ എടുത്തിട്ടില്ല. അതുകൊണ്ട് അവർക്ക് സന്തോഷമായി. കുട്ടികൾ നിരന്നു നിന്നു, ഹെഡ്മാസ്റ്റർ ക്യാമറ റെഡിയാക്കി. അപ്പോഴേക്കും ഒരു കുട്ടിക്ക് ടോറ്റിൽ പോകണം. മറ്റൊരു കുട്ടി ഷൂസ് ഇട്ടിരിക്കുന്നത് ശരിയായ കാലിലല്ല. അതെല്ലാം കഴിഞ്ഞ് കുട്ടി കൾ വന്നു. ഹെഡ്മാസ്റ്റർ ചോദിച്ചു, എല്ലാവരും റെഡിയായോ എന്ന്. ഒന്നോരണ്ടോ കുട്ടികൾ അപ്പോൾ നിലത്തു കിടക്കുകയായിരുന്നു. ഫോട്ടോക്ക് പോസു ചെയ്ത് കൂടുതൽ നേരം നിന്നതിലുള്ള ക്ഷീണം തീർക്കാൻ ആണ് അവർ കിടന്നത്. എല്ലാവരേയും ഒരുമിച്ചു നിർത്താൻ കുറച്ചു സമയമെടുത്തു. അവസാനം ഫോട്ടോ എടുത്തു. കടലിന്റെ പശ്ചാത്തലത്തിൽ ഓരോ കുട്ടിയും അവനിഷ്ടമുള്ള രീതിയിൽ പോസ് ചെയ്ത് എടുത്ത ഫോട്ടോയാണത്. ഓരോരുത്തർക്കും ആ ഫോട്ടോ വലിയ വിലപ്പെട്ട നിധിപോലെ ആയിരുന്നു. അതിൽ ഒന്നു കണ്ണോടിക്കുമ്പോൾ ഓർമ്മകൾ ഓടിയെത്തും. അവളുടെ ആദ്യത്തെ സമ്മർ വെക്കേഷൻ ടോട്ടോച്ചാൻ ഒരി ക്കലും മറന്നില്ല.

A Trip to a Hot Spring Summary in Malayalam English Class 7 6

A Trip to a Hot Spring About the Author

  • Name : Tetsuko Kuryanagi
  • Birth : August 9, 1933
  • Nationality : Japanese
  • Parents : Moritsuna Kuroyanagi and Cho Kuroyanagi
  • Place of birth : Tokyo city, Japan
  • Education : Keio University, Tokyo College of Music
  • Career : Actress & Television personality
    Goodwill Ambassador for the UNICEF
    Lead actress in the radio drama(1954)
    Tombo Yambo Nimbo
  • Major achievements: Entered the Guinness Book of World Records in 2011 for having the highest number of broadcasts by the same host Global Leadership for children Award (UNICEF) Japanese Cultural Broadcasting Award-the highest television honour in Japan
  • Major work : Totto-Chan, The Little Girl at the Window (autobiographical fiction) – a best seller with over 8 million copies sold

A Trip to a Hot Spring Summary in Malayalam English Class 7

A Trip to a Hot Spring Word Meanings

  • hot spring – heated groundwater rushing onto the surface, ചുടുള്ള നീരുറവ
  • resort – a place that is frequented for holidays or recreation, memol mol ചിലവഴിക്കാനുള്ള സ്ഥലം
  • peninsula – a land surrounded by water but connected to the mainland on one side,
  • hesitantly – with doubt, സംശയത്തോടെ
  • made up the mind – decided, നിശ്ചയിച്ചു, തീരുമാനിച്ചു
  • amazingly – surprisingly, അത്ഭുതപ്പെടുത്തുന്ന
  • quietly – silently, ശാന്തതയോടെ
  • actually – really, ശരിക്കും
  • instilled – put into ഇടുക
  • basics – the most important things, അടിസ്ഥാന പാഠങ്ങൾ
  • decency – dignity, വൃത്തിയോടെയുള്ള പെരുമാറ്റം
  • bullied – troubled, tormented, ബലം ഉപയോഗിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുക
  • unruly – indecent , നിയമം പാലിക്കാതെയുള്ള
  • litter – rubbish, waste, ചപ്പുചവറുകൾ,
  • annoyed – made angry, ദേഷ്യം പിടിപ്പിച്ചു,
  • embarked on – got into, entered, boarded, കയറി
  • excited – thrilled, very happy, ആഹ്ലാദം, വളരെ സന്തോഷം
  • poking – putting , ഇടുക, തൊട്ടുനോക്കുക
  • to feel sick – feel like vomiting, nausea, ഛർദ്ദിക്കാൻ തോന്നുക
  • rocked – swayed, അങ്ങോട്ടും ഇങ്ങോട്ടും ആടി, ഉലഞ്ഞു
  • amidship – in the middle of the ship, കപ്പലിന്റെ നടുവിൽ
  • seasick – nausea caused by the motion of a ship at sea,
  • disembarked – came out, പുറത്തുവന്നു
  • spa – a place for bathing in water with natural substances in it, ആരോഗ്യസ്നാന സ്ഥലം
  • wooded – with trees like in a forest, മരങ്ങളുള്ള
  • crouched – sat with knees bent, മുട്ടുകുത്തി ഇരിക്കുക
  • deserted – empty, without people, വിജനമായ
  • revelled – enjoyed, ആഹ്ളാദിച്ചു
  • wrinkles – folds, ചുളിവുകൾ
  • tucked – pushed, തിരുകിവച്ചു, പുതച്ചു
  • quilts – bed covers made of two layers of cloth with a filling of wool or cotton, പുതക്കാനുള്ള കിടക്ക
  • frightened – afraid, പേടിച്ചു, ഭയപ്പെട്ടു
  • cicadas – large insects, വലിയ പ്രാണികൾ
  • popsicle – a piece of flavoured ice or ice cream on a stick, ഒരു കൊച്ചുകോലിൽ മധുരമുള്ള ഐസുകഷണമോ ഐസ്ക്രീമോ പിടിപ്പിച്ചത്
  • posing – taking a particular position in order to be photographed, ഫോട്ടോ എടുക്കാനുള്ള നിൽപ്പ്
  • fancy – imagination, ഭാവന
  • treasured – valuable , വിലപിടിപ്പുള്ള

എന്നുമീ യാത്ര Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and എന്നുമീ യാത്ര Ennumee Yathra Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Ennumee Yathra Summary

Ennumee Yathra Summary in Malayalam

എന്നുമീ യാത്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ഒ.എൻ.വി. കുറുപ്പ്: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണനാമം. 1931 മെയ് 27ന് ജനനം. ജന്മദേശം കൊല്ലം ജില്ലയിലെ ചവറ. 1946-ൽ പതിനഞ്ചാം വയസ്സിൽ ആദ്യ കവിതയായ മുന്നേറ്റം അച്ചടിക്ക പ്പെട്ടു. മലയാളത്തിലെ ആധുനിക കവിതഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിനും കവിതയെ സാധാ രണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.

സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, വയലാർ അവാർഡ്, ആശാൻ പ്രൈസ്, ഓടക്കുഴൽ അവാർഡ്, പത്മ ശ്രീ, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠം പുരസ്കാരം, പത്മവിഭൂഷൺ വള്ളത്തോൾ പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചു.

അഗ്നിശലഭങ്ങൾ അക്ഷരം, ഉപ്പ്, മാണിക്യവീണ, കറുത്ത പക്ഷിയുടെ പാട്ട്, സ്വയംവരം, ഭൂമിയ്ക്കൊരു ചരമ ഗീതം, ഭൈരവന്റെ തുടി, മൃഗയ, സ്വയംവരം, ഉജ്ജയിനി, മയിൽപീലി, 2016 ഫെബ്രുവരി 13ന് അന്തരിച്ചു.

ആശയം

ജീവിതം യാത്രയാണ് എന്ന ആശയം വളരെ പഴക്കമുള്ളതാണ്. ശൈശവ, ബാല്യ, കൗമാര, യൗവനം, വാർദ്ധ ക്യങ്ങളിലൂടെയുള്ള ജീവിതയാത്രയും വനജീവിതത്തിൽ നിന്നും കൃഷിയിലൂടെ നാഗരികതയിലൂടെയുള്ള മനുഷ്യവംശയാത്രയും ഏകകോശത്തിൽ നിന്നും മനുഷ്യനിലേക്കുള്ള ജീവപരിണാമയാത്രയും ജീവിതയാത്ര എന്ന ആശയത്തിന്റെ അടിത്തറയാണ്. ഒ.എൻ.വി.യുടെ എന്നുമീയാത്ര എന്ന കവിത ഈ ആശയങ്ങൾ എല്ലാം ഉൾക്കൊളളുന്നു. എന്നുമീ എന്ന പ്രയോഗവും ആദിയില്ല അന്തമില്ല തളർച്ചയും ഇല്ല എന്നീ പ്രയോഗങ്ങളും യാത്രയുടെ കാലത്തുടർച്ചയെയാണ് സൂചിപ്പിക്കുന്നത്. കവി യാത്ര തുടരുന്നതും ഭൂമിയിലൂടെയാണ് തലമുറ കളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഈടുവെപ്പുകൾ നിറഞ്ഞതാണ് ഭൂമി ജീവിതം. കാലം ജീവിതത്തിന് അതിർവരമ്പിടുന്നു. എന്നാൽ കവി അതിനെയും ലംഘിച്ച് കാലാതീതമായിട്ടാണ് യാത്ര പോകു ന്നത്. ഇത് മനുഷ്യവംശത്തിന്റെ തന്നെയാത്രയാണ്. അതിന്റെ പ്രതിനിധിയായി കവി നിൽക്കുന്നു.

എന്നുമീ യാത്ര Summary in Malayalam Class 7

കവിതാസാരം

എൻ പ്രിയ സ്വപ്നഭൂമിയിലൂടെ
………………………………………
മുന്തിരിനീരിനെന്തൊരു വീര്യം

സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു നടക്കുന്നതിനെക്കുറിച്ച് പറയുക യാണ് എന്നുമീ യാത്ര എന്ന കവിതയിൽ ഒ.എൻ.വി. കുറുപ്പ്. ഒരു തുടക്കമോ അവസാനമോ ഇല്ലാതെ അനന്ത മായും ഒട്ടും ക്ഷീണിതനാകാതെയും ഭാവനയുടെ ലോകത്തിൽ കവി നീന്തിത്തുടിക്കുന്നു. അതിൽ നിന്നും കയറി വരുമ്പോൾ കവിയിൽ നിറയുന്ന കാവ്യലഹരിയാകുന്ന മുന്തിരിനീരിന്റെ വീര്യം കവിക്ക് പറഞ്ഞറിയി ക്കാനാവാത്തതാണ്. കാവ്യലോകത്ത് നീന്തിത്തുടിക്കുന്ന ഒരാൾക്കുണ്ടാകുന്ന അവാച്യമായ അനുഭൂതി തന്നെ യാണത്. കാൽപ്പനിക കവിതകളിലും ഭാവന സമ്പന്നമായ പാട്ടുകളിലും എപ്പോഴും മുങ്ങിനിന്നിരുന്ന ഒ.എൻ. വി. തന്നെയാണ് ഈ കവിതയിലെ ഞാൻ.

ഇന്നലെപ്പോയ്മറഞ്ഞവരെല്ലാം.
……………………………………..
വർണ്ണമാദകമഞ്ജരീലാസ്യം!

ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുളളിൽ ഉയിർത്തെഴുന്നേറ്റ് അവ യുടെ അനശ്വരമായ ജീവിതയാത്ര തുടരുകയാണ്. മരണശേഷവും നിലനിൽക്കാനുള്ള മനുഷ്യരുടെ ആഗ്രഹ ത്തിന്റെ സൂചനയും, എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെയുള്ള സങ്കല്പലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു എഴുത്തുകാർ അനശ്വരരായിത്തീരും എന്നും കവി ഇവിടെ അർത്ഥമാക്കുന്നു. പൂർവ്വ കവി കൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തിയിൽ ഗാനപുഷ്പങ്ങളെന്നപോലെ അദൃശ്യ സാന്നിധ്യമാകുന്നു. മുൻകാല കവികളുടെ ഗാനപാരമ്പര്യത്തിലൂടെ ഞാനും കവിയായ് തുടരുന്നു എന്ന് തുറന്നു പറയുകയാണ് കവി. അദൃശ്യപുഷ്പങ്ങൾ, വർണ്ണമാദകമഞ്ജരീലാസ്യം തുടങ്ങിയ സവിശേഷ ഭംഗിയുള്ള പ്രയോഗങ്ങളിലൂടെ ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’ എന്ന കവിതയുടെ ഓർമ്മ, ആസ്വാദകരിലേക്ക് ഒ.എൻ.വി കൊണ്ടുവരുന്നു.

ഇന്നലെ, ഇന്ന്, നാളെയുമെല്ലാം
…………………………………..
എന്നുമീ യാത്ര ഞാൻ തുടരുന്നു

പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും തന്റെ അടുത്ത തലമുറയുടെ നാളെ കളെയും കവി വിഭാവനം ചെയ്യുന്നു. ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി തന്റെ ഉള്ളിൽ (ക വിതയിൽ) സമ്മേളിക്കുന്നത് കവി അറിയുന്നു ആനന്ദത്തിന്റെ അമൃതമൂറുന്ന നിത്യവിശുദ്ധമായ ഒരു ബിന്ദുവാ ണത്. സ്വപ്നഭാവനകൾ കലർന്ന ആ കാവ്യാനുഭൂതിയിൽ മുങ്ങിത്താഴുകയും ഉയർന്നു നീന്തുകയും ചെയ്യുക എന്നതാണ് കവിയുടെ എപ്പോഴുമുള്ള ആഗ്രഹം. അങ്ങനെ മുങ്ങിത്താഴ്ന്ന് നീന്തുമ്പോൾ കാലമെന്ന മിഥ്യയെ മറികടക്കാൻ കവിക്ക് കഴിയുന്നു. അതുവരെ കാണാത്ത തീരങ്ങൾ കവി കാണുന്നു. കവികൾക്ക് മാത്രം കാണാ നാവുന്ന തീരങ്ങൾ! അത്തരം പുതിയ തീരങ്ങൾ കാണുന്നതിനായി കവി തന്റെ ഭാവനയാകുന്ന സ്വപ്നഭൂമിയി ലൂടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

എന്നുമീ യാത്ര Notes Question Answer Class 7 Kerala Padavali Chapter 6

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 എന്നുമീ യാത്ര Ennumee Yathra Notes Questions and Answers Pdf improves language skills.

Ennumee Yathra Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 2 Chapter 6 Ennumee Yathra Question Answer

Class 7 Malayalam Ennumee Yathra Notes Question Answer

വരികൾ കണ്ടെത്താം
Question 1.
• കവി തന്റെ കാവ്യശക്തിയെക്കുറിച്ച് അഭിമാനിക്കുന്നു.
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ്
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനാലോകത്ത് സഞ്ചരിക്കുന്നു.
ഈ ആശയങ്ങൾ വരുന്ന വരികൾ കവിതാഭാഗത്തു നിന്ന് കണ്ടെത്തി എഴുതുക.
Answer:

• ജീവിതയാത്രയ്ക്ക് തുടക്കവും ഒടുക്കവും ഇല്ല. • ആദിയില്ലന്തമില്ലാ, തളർച്ച യേതുമില്ലാ, തുഴഞ്ഞു കേറുമ്പോൾ,
• ഇന്നലെയുള്ളവരും ഇന്നുള്ളവരും നാളെയുള്ളവരും പ്രിയങ്കരായി മാറുന്നു. • ഇന്നലെ, ഇന്ന്, നാളെയുമെല്ലാം എന്നിലിന്നൊരേ ബിന്ദുവായ നിൽപ്പൂ!
• കവി തന്റെ കാവ്യശക്തിയിൽ അഭിമാനിക്കുന്നു • എന്റെയുള്ളിൽ പതഞ്ഞു പൊന്തുന്ന മുന്തിരിനീരിനെന്തൊരു വീര്യം!
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ് • ഇന്നലെയവർ പാടിയ രാഗഗാനങ്ങൾ അനശ്വരങ്ങളാണ് സുന്ദരങ്ങളാം ഗാനങ്ങളെല്ലാം
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനലോകത്ത് സഞ്ചരിക്കുന്നു. • കാലമാം മഹാമിഥ്യയെവെന്നു, കാണു കാണാത്ത തീരങ്ങൾ മുന്നിൽ

എന്നുമീ യാത്ര Notes Question Answer Class 7 Kerala Padavali Chapter 6

പ്രയോഗഭംഗി കണ്ടെത്താം.
Question 1.
‘വർണ്ണമാദകമഞ്ജരീ ലാസ്യം’ എന്ന പ്രയോഗം കവിത നൽകുന്ന ആനന്ദത്തെയും കവിതയിലെ താള ലയ ഭംഗിയെയും പൂർണ്ണമായ ആസ്വാദ്യതയെയും സൂചിപ്പിക്കുന്നു. ഇതുപോലെ കവിതഭാഗത്തു നിന്ന് പ്രയോഗഭംഗി സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശദീകരിക്കുക.
Answer:

പതഞ്ഞു പൊന്തുന്ന മുന്തിരി നീര് കവിയുടെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്ന കവിത്വത്തിന്റെ ശക്തി.
രാഗസുന്ദരങ്ങളാം ഗാനങ്ങൾ ആനന്ദത്തിൽ ലയിപ്പിക്കുന്ന മനോഹരമായ ഗാനങ്ങൾ
എൻ വിപഞ്ചിതൻ തന്തികൾ തോറും അദൃശ്യപുഷ്പങ്ങൾ വീണക്കമ്പികൾ ആകുന്ന ലതകളിൽ വിരിയുന്ന സ്വരങ്ങൾ ആകുന്ന പുഷ്പങ്ങൾ
വർണ്ണമാദക മഞ്ജരീലാസ്യം കവി നൽകുന്ന ആനന്ദവും കവിതയിലെതാളലയഭംഗിയും
നിർവൃതിയുടെ പിയൂഷം കാവ്യാസ്വാദനത്തിന്റെ പാരമ്യത്തിൽ ലഭിക്കുന്ന പൂർണ്ണമായ സംതൃപ്തി
കാലമാം മഹാമിഥ്യ കാലം എന്നത് ഒരു തോന്നൽ മാത്രമാണ്
പ്രിയ സ്വപ്നഭൂമി കവി ഇഷ്ടപ്പെടുന്ന സംഗീതത്തിന്റെയും കാവ്യത്തിന്റെ ഭാവനാലോകം.

പതഞ്ഞു പൊങ്ങുന്ന മുന്തിരി നീര്
കവിയുടെ ജീവിതയാത്രയെ മുന്നോട്ടു നയിക്കുന്ന കവിത്വത്തിന്റെ ശക്തിയെയാണ് ഇത് സൂചിപ്പിക്കു ന്നത്. സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകത്തിലൂടെ നീന്തിത്തുഴഞ്ഞു കയറി വരുമ്പോൾ കവിയിൽ നിറയുന്നത് കാവ്യലഹരിയാകുന്ന മുന്തിരിനീരിന്റെ വീര്യം പകർന്നു നൽകുന്ന ശക്തിയാണ്.

രാഗസുന്ദരങ്ങളാം ഗാനങ്ങൾ
പൂർവ്വകവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ ആനന്ദത്തിൽ ലയിപ്പിക്കുന്നവയാണെന്ന് കവി സൂചിപ്പി ക്കുന്നു.

എൻ വിപഞ്ചിതൻ തന്തികൾ തോറും അദൃശ്യപുഷ്പങ്ങൾ
പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണക്കമ്പികൾ ആകുന്ന ലതകളിൽ വിരി യുന്ന ഗാനപുഷ്പങ്ങൾ പോലെ അദൃശ്യസാന്നിധ്യമാകുന്നു എന്നാണ് ഈ വരികൾ സൂചിപ്പിക്കുന്നത്.

നിർവൃതിയുടെ പീയൂഷം
കാവ്യാസ്വാദനത്തിന്റെ പാരമ്യത്തിൽ ലഭിക്കുന്ന പൂർണ്ണമായ സംതൃപ്തിയെ ഈ വരികൾ സൂചിപ്പിക്കു ന്നു.

കാലമാം മഹാമിഥ്യ
കാലമെന്ന മിഥ്യയെ മറികടക്കാനും അതുവരെ കാണാത്ത തീരങ്ങൾ കാണാനും കവിക്ക് കഴിയുന്നു. കാലം എന്നത് ഒരു തോന്നൽ മാത്രമാണ് എന്നാണ് ഇവിടെ സൂചന.

പ്രിയ സ്വപ്നഭൂമി
കവി ഇഷ്ടപ്പെടുന്ന സംഗീതത്തിന്റെ കാവ്യത്തിന്റെയും ഭാവനാലോകത്തെ സൂചിപ്പിക്കുന്നതാണിത് എന്നും ഈ സ്വപ്നഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കാനാണ് കവി ആഗ്രഹിക്കുന്നത്.

ചർച്ചചെയ്യാം, എഴുതാം
Question 1.
‘എന്റെയുള്ളിൽ പതഞ്ഞുപൊന്തുന്ന
മുന്തിരിനീരിനെന്തൊരു വീര്യം!’
ഈ വരികളിലൂടെ കവിതാരചനയെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് കവി നൽകുന്നത്? ചർച്ച ചെയ്ത് കുറിപ്പെഴുതുക?
Answer:
സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകങ്ങളിൽ കഴിയുന്നവരാണ് കവികൾ. തങ്ങൾ കാണുന്ന സ്വപ്ന ങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവ അവർ വായനക്കാർക്ക് പകർന്നു നൽകുകയും ചെയ്യുന്നു. സങ്കല്പലോകത്തിലൂടെയുള്ള ഇത്തരം യാത്രകളാണ് അവർക്ക് കാവ്യരചനയ്ക്കായുള്ള ഉന്മേഷവും പ്രചോദനവും നൽകുന്നത്. അങ്ങനെയുള്ള സങ്കല്പലോകത്തിലൂടെ താൻ നീന്തിത്തുഴഞ്ഞു നടക്കുന്ന തിനെക്കുറിച്ച് പറയുകയാണ് ഒ.എൻ.വി. കുറുപ്പ്. ആ യാത്രയിൽ കവിയുടെ മനസ്സിൽ രൂപപ്പെടുന്ന കാവ്യ സങ്കല്പങ്ങളാണ് കവിതയായി വിരിയുന്നത്. കാവ്യലഹരിയുടെ വീര്യമാണ് കവിയുടെ മനസ്സിൽ നിറയു ന്നത്. ഈ വീര്യമാണ് കവിതാരചനക്കുള്ള ഊർജ്ജമായി മാറുന്നത്. കാവ്യസങ്കല്പങ്ങളെ മുന്തിരിച്ചാ റിന്റെ പ്രചോദകശക്തിയോടും വീര്യത്തോടും സാദൃശ്യപ്പെടുത്തുകയാണ് കവി. മനസ്സിൽ നിറഞ്ഞുപൊ തുന്ന ഈ മുന്തിരിച്ചാറാണ് കവിതയെഴുതാനുള്ള പ്രചോദകശക്തി.

എന്നുമീ യാത്ര Notes Question Answer Class 7 Kerala Padavali Chapter 6

വിശകലനം ചെയ്യാം
Question 1.
എന്നുമീയാത്ര എന്ന കവിതയിൽ കവി ജീവിതയാത്രയെ എങ്ങനെയെല്ലാമാണ് അവതരിപ്പിച്ചിരിക്കു ന്നത്? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
ജീവിതയാത്രയാണ് എന്ന ആശയം വളരെ പഴക്കമുള്ളതാണ്. ശൈശവ, ബാല്യ, കൗമാര, യൗവനം വാർദ്ധ ക്യങ്ങളിലൂടെയുള്ള ജീവിതയാത്രയും വനജീവിതത്തിൽ നിന്നും കൃഷിയിലൂടെ നാഗരികതയിലൂടെയുള്ള മനുഷ്യവംശയാത്രയും ജീവിതയാത്ര എന്ന ആശയത്തിന്റെ അടിത്തറയാണ് ഒ.എൻ.വി. യുടെ എന്നുമീയാത്ര എന്ന കവിത ഈ ആശയങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു. എന്നുമീ എന്ന പ്രയോഗവും ആദിയില്ല അന്ത മില്ല തളർച്ചയും ഇല്ല എന്നീ പ്രയോഗങ്ങളും യാത്രയുടെ കാലത്തുടർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇന്ന ലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും തന്റെ അടുത്ത തലമുറയുടെ നാളെ കളെയും കവി ഭാവന ചെയ്യുന്നു.

ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി സമ്മേളിക്കുന്നത് മനുഷ്യവംശത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്നു. കവി യാത്ര തുടരുന്നതും ഭൂമിയിലൂടെയാണ്. തലമുറകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഈടുവെപ്പുകൾ നിറഞ്ഞതാണ് ഭൂമി ജീവിതം. കാലം ജീവിതത്തിന് അതിർവരമ്പി ടുന്നു. എന്നാൽ കവി അതിനെയും ലംഘിച്ച് കാലാതീതമായിട്ടാണ് യാത്ര പോകുന്നത്. പുതിയ ലോക ങ്ങളും പുതിയ തീരങ്ങളും തേടിയുള്ള യാത്ര മനുഷ്യവംശത്തിന്റെ തന്നെ യാത്രയാണ്. അതിന്റെ പ്രതി നിധിയായി കവി നിൽക്കുന്നു.

വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Question 1.
• “ഇന്നലെപ്പോയ്മറഞ്ഞവരെല്ലാം
ഇന്നുയിർത്തെഴുന്നേൽക്കുന്നിതെന്നിൽ.
ഇന്നലെയവർ പാടിയ രാഗ-
സുന്ദരങ്ങളാം ഗാനങ്ങളെല്ലാം
എൻ വിപഞ്ചിതൻ തന്തികൾ തോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നിൽപ്പൂ”.
എന്നുമീ യാത്ര

• “അന്നു പാടിയ പാട്ടിലൂഞ്ഞാ-
ലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ്,
കഥകൾ പലതോതി,
നെഞ്ചണച്ചൊരു ഗുരു വളർത്തിയ
കിളിമകൾ പാടി”
എന്റെ മലയാളം (ഒ.എൻ.വി.)

ഈ രണ്ടുകാവ്യഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്ന ആശയതലമെന്ത്? വിശകലനക്കുറിപ് തയാറാക്കുക.
Answer:
എന്നുമീ യാത്ര എന്ന കവിതയിൽ ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയു ള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതയാത്ര തുടരുകയാണ്. മരണശേഷവും നിലനിൽക്കാ നുള്ള മനുഷ്യരുടെ ആഗ്രഹത്തിന്റെ സൂചനയും എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെ എഴുത്തുകാർ അനശ്വരരായിത്തീരും എന്നും കവി ഇവിടെ അർത്ഥമാക്കുന്നു. പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തിയിൽ ഗാനപുഷ്പങ്ങളെന്ന പോലെ അദൃശ്യ സാന്നിധ്യമാകുന്നു.

എന്റെ മലയാളത്തിലാകട്ടെ മലയാളഭാഷയുടെ ബാല്യകാലത്തെ സൗന്ദര്യത്തെയും ലാളിത്യത്തെയും സൂചി പ്പിക്കുന്നു. കൂടാതെ മലയാള ഭാഷയെ വളർത്തിയെടുത്ത എഴുത്തച്ഛൻ തുടങ്ങിയ പൂർവികരെ സ്മരി ക്കുന്നു. ഒ.എൻ.വി. യുടെ ഗുരുതുല്യരായ കവികൾ ഭാഷയെ പരിപോഷിപ്പിച്ചു എന്നും, അവരുടെ പരിശ്ര മത്തിന്റെ ഫലമായാണ് ഭാഷ ഇന്നത്തെ നിലയിലെത്തിയതെന്നും കവി ഓർമ്മിപ്പിക്കുന്നു. ഇന്നലെകളിൽ മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതം തുടരുന്നതായി പരോക്ഷമായി അവതരിപ്പിക്കുകയാണിവിടെ.

വായനക്കുറിപ്പ് തയ്യാറാക്കാം
Question 1.
നിർദ്ദേശിച്ചിട്ടുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക. വായനക്കുറിപ്പ് തയ്യാറാക്കി ക്ലാസിലും സാഹി ത്യസമാജം, വിദ്യാരംഗം ക്ലബ് തുടങ്ങിയവയിലും അവതരിപ്പിക്കുക.
• ഓറഞ്ചുകുട്ടി – ലളിതാംബിക അന്തർജനം
• മാണിക്യക്കല്ല് – എം.ടി. വാസുദേവൻ നായർ
Answer:
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ കുട്ടികൾക്കായി രചിച്ച കഥയാണ് മാണിക്യക്കല്ല്. കെ. സരള എന്ന പേരിലാണ് എം.ടി. കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ഫെയറി റ്റെയ്ൽ അല്ലെങ്കിൽ യക്ഷിക്കഥ എന്ന ഗണത്തിലാണ് മാണിക്യക്കല്ല് ഉൾപ്പെടുന്നത്. എന്നാൽ ഒരാൾ മറ്റൊരാളിനോട് കഥ പറയുന്ന രീതിയിലല്ല കഥയുടെ പോക്ക്, മറിച്ച് ആധുനിക നോവലിൽ എന്ന പോലെ സംഭവങ്ങൾ വായനക്കാരുടെ കണ്മുന്നിൽ പ്രത്യക്ഷമാവുന്ന വിധത്തിലാണ്.

പ്രാചീനകാലത്ത് നടന്ന സംഭവം എന്ന സൂചന മാണിക്യക്കല്ലിൽ എവിടെയുമില്ല. ഏതൊരു ആധുനിക കഥയെയും പോലെ ഈ കഥയും തുടങ്ങുന്നു. കഥാനായകന് അമൂല്യമായ ഒരു രത്നം കിട്ടുന്നു. കൂടെ ഒരു രാജകുമാരിയും. അവിടെ ബുദ്ധിമോശം കൊണ്ട് രത്നം നഷ്ടപ്പെടുന്നു. ഇപ്പോഴത് ശത്രുരാജാവിന്റെ കൈവശമാണ് . മിടുക്കാനായ മന്ത്രികുമാരന്റെ ശ്രമപലമായിരാജകുമാരന് രത്നം തിരിച്ചുകിട്ടുന്നു.

നാഗമാണിക്യം മലയാളത്തിൽ പ്രചാരമുള്ള പ്രമേയം ആണെങ്കിലും അത് എം.ടി പുതുതായി സൃഷ്ടിച്ച ഒരു പ്രമേയം തോന്നിക്കുന്നു. തലയിൽ തിളങ്ങുന്ന രത്നക്കല്ലുമായി ഇഴയുകയോ പറക്കുകയോ ചെയ്യുന്ന സർപ്പങ്ങൾക്ക് ഐതിഹ്യങ്ങളിൽ വലിപ്പം കുറവായിരുന്നു. എന്നാൽ എം.ടി.യുടെ സർപ്പത്തിന് വലിപ്പം കൂടുതലാണ്. ആൽമരത്തിന്റെ കടയുടെ വണ്ണം, തീവണ്ടിയുടെ വലിപ്പം, ലൈറ്റിട്ടു വരുന്ന തീവണ്ടിടെ പ്പോലെ കാട്ടിൽ വെളിച്ചം പരത്തിക്കൊണ്ട് സർപ്പം ഇഴഞ്ഞു വരുന്നു.

പുറത്തു നിന്നു വീഴുന്ന വെളിച്ചം തട്ടി പ്രതിഫലിച്ചാണ് രത്നങ്ങൾ തിളങ്ങുകയെങ്കിൽ കഥയിലെ മാണിക്യം സ്വയം പ്രകാശിക്കുന്ന അത്ഭുത രത്നമാണ്. അത് ഇരിക്കുന്ന രാജ്യത്തിന് ഐശ്വര്യം കൊണ്ടുവരും എന്ന തിനാൽ എങ്ങനെയും അത് തട്ടിയെടുത്ത് രാജ്യത്തിനകത്ത് സൂക്ഷിക്കാൻ രാജാക്കന്മാർ കൊതിക്കുന്നു. രാജാക്കന്മാരുടെ ഈ ആഗ്രഹമാണ് ശത്രുരാജാവിനെ സഹായിക്കുന്ന കിഴവി മന്ത്രവാദിനിയെന്ന ദുഷ്ട യുടെ രൂപത്തിൽ വരുന്നത്. എന്നാലും രാജക്കന്മാർ സ്വകാര്യമായ ധനാഗമം കൊതുക്കുന്നില്ല. രാജ്യമാകെ ഐശ്വര്യപൂർണ്ണമാകണം എന്ന് അവർ ആഗ്രഹിക്കുന്നു.

ബാലസാഹിത്യം എന്നാണ് പേരെങ്കിലും കുട്ടികൾക്ക് മനസ്സിലാവാത്ത പലതും കഥയിൽ ഉണ്ട്. ഒറ്റനോ ട്ടത്തിൽ കാണാതെ പോകുന്നതും കഥയ്ക്ക് പിന്നിൽ തിളങ്ങിനിൽക്കുകയും ചെയ്യുന്ന സന്ദർഭിക ഘടക ങ്ങളിലാണ് കൃതിയുടെ മഹത്വം. മുഖ്യകഥയ്ക്ക് വിശദീകരണമായി പ്രവർത്തിക്കുന്ന സാന്ദർഭിക ഘടക ങ്ങൾ മാണിക്യക്കല്ലിൽ ഏറെയാണ്.

എന്നുമീ യാത്ര Notes Question Answer Class 7 Kerala Padavali Chapter 6

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
എന്നുമീയാത്ര എന്നീ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വപ്നത്തിന്റെയും ഭാവനയുടെയും ലോകങ്ങളിൽ കഴിയുന്നവരാണ് കവികൾ. തങ്ങൾ കാണുന്ന സ്വപ്ന ങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവ ചിലപ്പോഴെല്ലാം അവർ വായനക്കാർക്ക് പകർന്നു നൽകു കയും ചെയ്യുന്നു. അങ്ങനെയുള്ള സ്വപ്നഭൂമിയിലൂടെ (കാവ്യലോകത്തിലൂടെ) താൻ നീന്തി തുഴഞ്ഞു നട ക്കുന്നതിനെക്കുറിച്ച് എഴുതുകയാണ് എന്നുമീ യാത്ര എന്ന കവിതയിൽ ഒ. എൻ.വി. കുറുപ്പ്. ആദിയും അന്തവുമില്ലാതെയും ഒട്ടും ക്ഷീണിതനാകാതെയും ഭാവനയുടെ പ്രപഞ്ചത്തിൽ കവി നീന്തീത്തുടിക്കുന്നു. അതിൽ നിന്നും കയറി വരുമ്പോൾ കവിയിൽ നിറയുന്ന കാവ്യലഹരിയുടെ വീര്യം കവിക്ക് പറഞ്ഞറിയി ക്കാനാവാത്തതുമാണ്!

കാവ്യലോകത്ത് നീന്തിത്തുടിക്കുന്ന ഒരാൾക്കുണ്ടാകുന്ന അവാച്യമായ അനുഭൂതി തന്നെയാണത്. കാ നിക കവിതകളിലും ഭാവനാസമ്പന്നമായ പാട്ടുകളിലും എപ്പോഴും മുങ്ങി നിന്നിരുന്ന ഒ.എൻ.വി. തന്നെ യാണ് ഈ കവിതയിലെ ഞാൻ. എന്നുമീ യാത്ര ഞാൻ തുടരുന്നു………….എന്നാണ് കവി പറയുന്നത്. തുട രുന്നു എന്നതിന് സവിശേഷമായ അർത്ഥമുണ്ട്. അത്, അവസാനിക്കാത്ത ഒന്നിനെ സൂചിപ്പിക്കുന്നു. എപ്പോഴും കാവ്യലോകത്തിൽ സന്നിഹിതനായിരിക്കാനുള്ള കവിയുടെ താൽപ്പര്യത്തെയാണ് ആ പദം സൂചിപ്പിക്കുന്നത്. മരണശേഷവും നിലനിൽക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തിന്റെ സൂചനയും എന്നും ഓർമ്മിക്കപ്പെടുന്ന രചനകളിലൂടെ എഴുത്തുകാർ അനശ്വരരായിത്തീരും എന്നൊരർത്ഥവും കൂടി ആ പ്രയോ ഗത്തിലുണ്ട്.

പൂർവ്വ കവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വിപഞ്ചികയുടെ തന്തിയിൽ ഗാനപുഷ്പങ്ങ ളെന്ന പോലെ അദൃശ്യസാന്നിധ്യമാകുന്നു. മുൻകാല കവികളുടെ ഗാനപാരമ്പര്യത്തിലൂടെ ഞാനും കവി യായ് തുടരുന്നു എന്ന് തുറന്നു പറയുകയാണ് കവി. തന്റെ കാവ്യതന്തിയിലൊന്നു മീട്ടാൻ തുടങ്ങിയാൽ, കാവ്യഭാവനാ ലോകത്തിൽ നിന്നുള്ള സൗന്ദര്യം, മുന്നിൽ നിറവും മാദകത്വവും കലർന്ന ലാസ്യ നൃത്തമാ ടുമെന്നും കവി എഴുതുന്നു. ചങ്ങമ്പുഴയുടെ കാവ്യ നർത്തകിയുടെ ഓർമ്മ ആസ്വാദ്യകരിലേക്ക് കൊണ്ടു വരുന്നുണ്ട്. അദൃശ്യ പുഷ്പങ്ങൾ, വർണ്ണമാദകമഞ്ജരീലാസ്യം തുടങ്ങിയ സവിശേഷ ഭംഗിയുള്ള പ്രയോ ഗങ്ങൾ. ഇന്നലെകളിൽ മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെയുള്ളിൽ ഉയിർത്തെഴുന്നേറ്റ് അവയുടെ അനശ്വരമായ ജീവിതം തുടരുന്നു എന്നു പരോക്ഷമായി പറയാൻ ശ്രമിക്കുകയാണ്.
ഇന്നലെപ്പോയ് മറഞ്ഞവരെല്ലാം
ഇന്നയിർത്തെഴുന്നേൽക്കുന്നിതെന്നിൽ-
എന്ന വരികളിലൂടെ രാഗസുന്ദരങ്ങളായ ആ കാവ്യങ്ങൾ തന്റെ കാവ്യരചനയ്ക്ക് ശക്തിയും പ്രചോദനവു മാണെന്നും കവി മനസ്സിലാക്കുന്നുണ്ട്. പൂർവികരായ ഇന്നലകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നി നെയും തന്റെ അടുത്ത തലമുറയുടെ നാളുകളെയും കവി ഭാവന ചെയ്യുന്നു.

ഇന്നലെയും ഇന്നും നാളെയും ഒരൊറ്റ ബിന്ദുവായി തന്റെ ഉള്ളിൽ (കവിതയിൽ) സമ്മേളിക്കുന്നത് കവി അറിയുന്നു. ആനന്ദത്തിന്റെ അമൃതമൂറുന്ന നിത്യ വിശുദ്ധമായ ഒരു ബിന്ദുവാണതിൽ കാലാതിവർത്തി യായി നിൽക്കുമ്പോഴാണ് ഏത് അനുഭവവും അതിന്റെ യഥാർത്ഥ അനുഭൂതി ആസ്വാദകർക്ക് നൽകുക. സ്വപ്നഭാവനകൾ കലർന്ന ആ കാവ്യാനുഭൂതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതിൽ മുങ്ങിത്താഴു കയും ഉയർന്നു നീന്തുകയും ചെയ്യുക എന്നതാണ് കവിയുടെ എപ്പോഴുമുള്ള ആഗ്രഹം. അങ്ങനെ മുങ്ങി താഴ്ന്ന് നീന്തുമ്പോൾ കാലമെന്ന മിഥ്യയെ മറികടക്കാൻ കവിക്ക് കഴിയുന്നു.

അതുവരെ കാണാത്ത തീരങ്ങൾ കവി കാണുന്നു. കവികൾക്ക് മാത്രം കാണാനാവുന്ന തീരങ്ങൾ! അത്തരം പുതിയ തീരങ്ങൾ കാണുന്നതിനായി കവി തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. കാലത്തെ മറിക ടക്കാനുള്ള ഭാവന ചെയ്യുന്ന ഒരാൾക്ക് മാത്രമേ പുതിയ ലോകങ്ങളും മറ്റുള്ളവർ കാണാത്ത സ്വപ്നലോ കങ്ങളും കാണാൻ കഴിയൂ. മറ്റുള്ളവർ കാണാത്ത തീരങ്ങളും ലോകങ്ങളുമാണ് കവികൾ പലപ്പോഴും കാണുക.

(കോതമ്പുമണികളിലെ പേരറിയാത്ത പെൺകുട്ടിയുടെ നേര് അറിയുന്നതുപോലെയുള്ള ഒരു കാഴ്ചയാ ണിത്) നേരത്തെ പറഞ്ഞതുപോലെ അവർ ഭാവനയിൽ നീന്തി മുങ്ങുന്നവരാണ്. അനശ്വരരാവാനുള്ള കൊതി എല്ലാ മനുഷ്യരുടെ ഉള്ളിലുമുണ്ട്. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകൾ പലതും എങ്ങനെ മരണം ബാധിക്കാതെ മനുഷ്യജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന ആലോചനയുടെ ഭാഗമാ യിട്ട് കൂടിയുള്ളതാണ്. എന്നാൽ കലാകാരന്മാർക്കും എഴുത്തുകാർക്കുമെല്ലാം കാലാതിവർത്തിയായ അവ രുടെ കൃതികളിലൂടെ മറ്റൊരു രീതിയിൽ അനശ്വരതയെ പ്രാപിക്കാൻ കഴിയുന്നു.

കാലമാം മഹാമിഥ്യയെന്നു, എന്ന വരികൾ ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ-
എന്ന് ഒ. എൻ. വി. യുടെ പൂർവികനായ മഹാകവി വൈലോപ്പിള്ളി മറ്റൊരർത്ഥത്തിൽ എഴുതിയിട്ടുണ്ട്. കാലമെന്ന മഹാമിഥ്യയെ വെല്ലാനുള്ള കാവ്യപരമായ ഊർജ്ജം കവിയിലുണ്ട് എന്ന് കവി ബോധപൂർവ്വം എഴുതിവെക്കുന്ന ഒന്നല്ല മറിച്ച് കവിത കവിയെക്കൊണ്ട് അറിയാതെ എഴുതിക്കുന്നതാണ്.

ഈ കവിതയിൽ കാവ്യലോകത്തെയാകെ, തന്റെ സ്വപ്നഭൂമിയാക്കി മാറ്റിയിരിക്കുന്നു. കവി കാല്പനികത യോടുള്ള കവിയുടെ താൽപര്യത്തിൽ നിന്നും തെളിഞ്ഞു വരുന്നതാണ് ആ ഭാവന. പതഞ്ഞു പൊന്തുന്ന കാവ്യാനുരാഗത്തിന്റെ ലഹരി, ആ സ്വപ്നഭൂമിയിലൂടെ നീന്തി മുന്നേറാനുള്ള വീര്യവും കവിക്ക് നൽകുന്നു. “എന്റെയുള്ളിൽ പതഞ്ഞു പൊന്തുന്ന മുന്തിരി നീരിനെന്തൊരു വീര്യം,”
“വർണ്ണമാദകമഞ്ജരീ ലാസ്യം,”

എന്നിങ്ങനെ പദങ്ങൾ ചേർത്തുവെച്ച് ശബ്ദഭംഗിയും ഈണവും താളവും കൈവരുത്തി വരികളിലൂടെ ആ സ്വപ്നഭൂമിയുടെ പ്രത്യേകതകൾ, കവി, മനോഹരമായി ആവിഷ്ക്കരിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ ഒ. എൻ. വി. എന്ന കവിയും കാവ്യാസ്വാദകനും ഒരുമിച്ചു ചേരുന്നതിന്റെ വിസ്മയകരമായ അനു ഭൂതി വായനക്കാർക്ക് പകർന്നു നൽകുന്നു. എന്നുമീ യാത്ര എന്ന ഈ ചെറു കവിത.